Translate

Saturday, November 30, 2013

എന്‍റെ കാര്യം സ്വാഹ ...

പാപി ചെല്ലുന്നിടം പാതാളം എന്ന് കേട്ടിട്ടുണ്ട്; എന്‍റെ കാര്യത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് തന്നെ പറയാം. അത്മായാ ശബ്ദത്തില്‍ ഒരു അനൂപുണ്ട്. അദ്ദേഹമാണ് ഇപ്പോഴത്തെ എന്‍റെ പ്രശ്നങ്ങള്‍ക്ക് കാരണം. മൂന്നാഴ്ച മുമ്പ് എന്നെ ഒരു സുന്ദരന്‍ നമ്പ്യാര്‍ കറുത്തിരുണ്ട  സഭക്കാരനെന്നും, തട്ടിപ്പുകാരെന്നുമൊക്കെ വിളിച്ചു നാണം കെടുത്തിയ കാര്യം ഞാന്‍ എഴുതിയിരുന്നല്ലോ. സുന്ദരന്‍ നമ്പ്യാര്‍ ‘ഹോളി ബ്ലഡ് ആന്‍ഡ്‌ ഹോളി ഗ്രെയില്‍’ എന്ന പുസ്തകം വായിച്ചിരിക്കാം എന്ന് അനൂപ് എന്നൊരു ധന്യന്‍ കമെന്റില്‍ പറഞ്ഞിരുന്നല്ലോ. ആദ്യം ഞാന്‍ ഡിക്ഷനറിയില്‍ ഗ്രെയില്‍ എന്ന വാക്കിന്‍റെ അര്‍ഥം നോക്കി, എന്തോ വിശിഷ്ട പാത്രമാണതെന്ന് മനസ്സിലായി. നമ്പ്യാര്‍ ഈ പുസ്തകം വായിച്ചിട്ടുണ്ടോ എന്നറിയാന്‍ സൂത്രത്തില്‍ ഞാനൊരു പദ്ധതി ഒരുക്കി. അതഴിച്ചും പുനര്നിര്‍മ്മിച്ചും രണ്ടുമൂന്നു ദിവസങ്ങള്‍ കടന്നുപോയി. അവസാനം നേരെ അങ്ങു ചോദിക്കാമെന്നു വെച്ചു. നമ്പ്യാരെ ഒറ്റയ്ക്ക് ഒത്തു കിട്ടിയപ്പോള്‍ ഞാന്‍ ചോദിച്ചു, “ഈ ഹോളി ബ്ലഡ് ആന്‍ഡ്‌ ഹോളി ഗ്രെയില്‍ എന്ന പുസ്തകം എവിടെ കിട്ടുമെന്ന് അറിയാമോ?” നമ്പ്യാര്‍ ഒന്ന് സൂക്ഷിച്ചു തറപ്പിച്ചു നോക്കിയിട്ട് പറഞ്ഞു, “ഹോളി ബ്ലഡ് ആന്‍ഡ്‌ ഹോളി ഗ്രെയില്‍ അല്ല ഹോളി ബ്ലഡ്, ഹോളി ഗ്രെയില്‍.” “അതെ അത് തന്നെ. അത് നാടകമാണോ അതോ കവിതയാണോ? ആരെഴുതിയതാ?” ഞാന്‍ ചോദിച്ചു.

കാര്യം എന്‍റെയത്ര പ്രായമേ ഉള്ളുവെങ്കിലും ഒരു പിതാവിന്‍റെ ഉത്തരവാദിത്വബോധത്തോടെ അദ്ദേഹം പറഞ്ഞു, അത് ഒരു അന്വേഷണ, ഗവേഷണ പ്രബന്ധമാണ്. ചരിത്രാന്വേഷകരും മാധ്യമ പ്രവര്‍ത്തകരുമായ മൂന്നു പേര്‍ ചേര്‍ന്ന് അനേകരുടെ സഹായത്തോടെ അഞ്ചു വര്ഷം നീണ്ട പഠനങ്ങള്‍ക്ക്  ശേഷം തയ്യാറാക്കിയ ഒരു ഗ്രന്ഥമാണ് അത്. എനിക്ക് ചെന്നൈയിലെ വഴിയോര വിപണിയില്‍ നിന്ന് പഴയ വിലക്ക് കിട്ടിയതാണിത്. എന്‍റെ കൈയ്യില്‍ ഉണ്ട്, വായിച്ചോളൂ. ഞാന്‍ അതിന്‍റെ പകുതിയേ വായിച്ചിട്ടുള്ളൂ.” നമ്പ്യാര്‍ ഇത്രയും പറഞ്ഞപ്പോള്‍ ആശ്വാസമായി. അനൂപിനും അനൂപിന്‍റെ സര്‍വ്വ കുടുംബാംഗങ്ങള്‍ക്കും  ഞാന്‍ മനസ്സാ നന്ദി പറയുകയും ചെയ്തു. അന്ന് തന്നെ പത്തു മുപ്പതു വര്ഷം പഴക്കം തോന്നിക്കുന്ന ഒരു തടിച്ച പുസ്തകം നമ്പ്യാര്‍ എനിക്ക് തരുകയും ചെയ്യും.

ആകെപ്പാടെ ഉറങ്ങാന്‍ ദിവസവും കിട്ടുന്ന ആറു മണിക്കൂറില്‍ രണ്ടു മണിക്കൂര്‍ വീതം മാറ്റിവെച്ചു ഞാനാ പുസ്തകം വായിച്ചു തിര്‍ത്തു....കുനുകുനാ അക്ഷരങ്ങളില്‍ നാനൂറ്റി ചില്വാനം പേജുകളാണ് ഞാന്‍ അങ്ങിനെ തിന്നത്. ഇതിനോടിടക്ക് വസ്ത്രങ്ങളുടെ നാറ്റം കൂടുന്നതും, മുഖത്തിന്‍റെ നിറം മങ്ങുന്നതുമോന്നും ഞാന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.  അത്രയും തീഷ്ണതയോടെ ആയ കാലത്ത് പഠിച്ചിരുന്നുവെങ്കില്‍ ഞാന്‍ ഇന്നാരായിരുന്നെനേയെന്നറിയാതെ ഓര്‍ത്തു പോയി. അന്നൊക്കെ എന്‍റെ പരാതി ഓര്‍മ്മ നില്‍ക്കുന്നില്ലായെന്നായിരുന്നു; ഇപ്പൊ എനിക്ക് മനസ്സിലായി, എന്‍റെ ഓര്‍മ്മയ്ക്ക്‌ ഒരു കുഴപ്പവുമില്ലെന്ന്. പുസ്ഥകത്തിലെ ഓരോ പേജും എനിക്ക് മന:പാഠം ആയിരുന്നു.

പ്രശ്നം എന്താണെന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. ഈ പുസ്തകം പോകുന്നത്, കത്തോലിക്കാ സഭയെ ശിര്‍ഷാസനത്തില്‍ നിര്‍ത്താന്‍ പോന്ന തെളിവുകള്‍  ആരോ ഇപ്പോഴും സൂക്ഷിക്കുന്നുവെന്നതിന്‍റെ വ്യക്തമായ സൂചനകള്‍ക്കു പിന്നാലെയാണ്. അതെന്തായിരിക്കും, തലമുറകളായി ആരായിരിക്കും പിന്നില്‍ എന്നൊക്കെയുള്ള കാര്യങ്ങളാണ് പറയുന്നത്. വായിക്കുന്ന കത്തോലിക്കന്‍ ബോധം കെട്ട് വീഴും എന്നുറപ്പ്, അവന് പിന്നീട് ബോധം വീഴാനും ഇടയില്ല. ആ രഹസ്യം പിടിച്ചെടുക്കാന്‍ സഭ നടത്തിയ ശ്രമങ്ങളില്‍ ഒരു നഗരം മുഴുവന്‍ വളഞ്ഞു സര്‍വ്വരെയും ചുട്ടുകൊന്ന സംഭവവും ഉള്‍പ്പെടുന്നു. അത് കണ്ടെത്തിയ ഒരു പുരോഹിതനെ ആരോ പണം കൊടുത്തു പ്രലോഭിപ്പിച്ച കാര്യങ്ങളും പിന്നിട് അയാള്‍ കൊല്ലപ്പെട്ടതും, അയാളുടെ കുമ്പസ്സാരം കേള്‍ക്കാന്‍ ചെന്ന വൈദികന്‍ പേടിച്ചു നിലവിളിച്ചോടിയതും .... എല്ലാം എല്ലാം തെളിവുകള്‍ സഹിതം അതില്‍ നിരത്തിയിരിക്കുന്നു. പ്രശ്നം അതുമല്ല; ഇതിന്‍റെ അവസാനഭാഗത്തുള്ളത്  ബൈബിളില്‍ നാം കാണുന്ന യേശുവേ അല്ലെന്നുള്ളതാണ്. ഒരു സാധാരണ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന് സാധാരണ ഒരു യഹൂദനെപ്പോലെ ജീവിച്ച ഒരു വിപ്ലവകാരിയും വിമോചകനുമായ ഒരു വ്യക്തിയേ ആണ് അവര്‍ വരച്ചു കാട്ടുന്നത്. ഒന്നും വിട്ടു പറയുന്നില്ലെങ്കിലും, അവര്‍ ചോദിക്കുന്നു, ഒരു സാധാരണ യഹൂദന്‍ പ്രായപൂര്‍ത്തിയാവുമ്പോള്‍ വിവാഹം കഴിക്കും. അതില്‍ വ്യത്യാസം വന്നാല്‍ അത് പ്രത്യേകം പരാമര്‍ശിക്കപ്പെടും; അങ്ങിനെയൊരു പരാമര്‍ശം വരാത്തതുകൊണ്ട് യേശു വിവാഹം കഴിച്ചിരിക്കാം.

ഘാനായിലെ കല്യാണം ആരുടെതായിരുന്നുവെന്നും അവര്‍ ചോദിക്കുന്നു. മറിയവും മകനും വെറും  അതിഥികള്‍ മാത്രമായിരുന്നെങ്കില്‍ അവര്‍ക്ക് വേണ്ടാത്ത കാര്യങ്ങളില്‍ ഇടപെടെണ്ടതുണ്ടായിരുന്നോ? അതിഥികള്‍ ആതിഥേയനോടല്ലേ കാര്യം പറയേണ്ടത്, അപ്പോള്‍ യേശുവിനോട് വീഞ്ഞിന്‍റെ കാര്യം പറയേണ്ടതുണ്ടോ? യേശു വെറും ഒരു ആത്മോപദേശകന്‍ ആയിരുന്നെങ്കില്‍ എന്തിന് ഒരു വലിയ പട്ടാളത്തെയും കൂട്ടി യേശുവിനെ അറസ്റ്റ് ചെയ്യാന്‍ ഗദ്സമേനിലേക്ക് പുരോഹിതര്‍ക്ക് ് എന്‍റെ ടായിരുന്നിലാറെ  പോകേണ്ടിവന്നു? അപ്പോള്‍ പത്രോസിന്‍റെ കൈയ്യില്‍ വാളുണ്ടായിരുന്നു, മറ്റുള്ളവരുടെ കൈയ്യിലോ? റോമ്മാക്കാര്‍ക്ക് എതിരായ കുറ്റങ്ങള്‍ക്ക് മാത്രമാണ് കുരിശുമരണവും റോമ്മന്‍ വിചാരണയും, അപ്പോള്‍ യേശു ശിക്ഷിക്കപ്പെട്ടതെന്തിന്? ഞാന്‍ നിര്‍ത്തട്ടെ ... ഏതാണ്ട് ഒരു രീതി എല്ലാവര്ക്കും മനസ്സിലായല്ലോ.

പ്രശ്നം അതും അല്ല, ഇക്കാര്യങ്ങളൊന്നും നമ്പ്യാര്‍ വായിച്ചിട്ടില്ലെന്നു എനിക്ക് മനസ്സിലായി. ഇത് നമ്പ്യാര്‍ വായിക്കാന്‍ ഇടയായാല്‍ ഓഫ് ഷോറിലെ ജോലിയും നിര്‍ത്തി അടുത്ത അറബ് വിമാനത്തിന് നാട്ടില്‍ എത്തി മത പ്രസംഗം തുടങ്ങുമെന്ന് എനിക്ക് ഒരു സംശയവുമില്ല. പുസ്തകത്തിലെ ഒരാരോപണവും ചുമ്മാ അങ്ങു പറയുന്നതല്ല. എല്ലാം നിരവധി സാഹചര്യ സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് നിരത്തിയിരിക്കുന്നത്. സുവിശേഷം എവിടെയൊക്കെ തിരുത്തപ്പെട്ടുവെന്നും, ആരൊക്കെയാണ് എന്തിനൊക്കെയാണ് അത് ചെയ്തതെന്നും കാര്യം കാരണ സഹിതം നാട്ടുകാരോട് പറഞ്ഞാല്‍ എന്തായിരിക്കും കേരളത്തിലെ സ്ഥിതി? എനിക്കത് ചിന്തിക്കാന്‍ കൂടി കഴിഞ്ഞില്ല. ഏതായാലും ഞാനും ജനിച്ച് വളര്‍ന്ന ഒരു സഭയല്ലേ? ഞാനെന്തു ചെയ്തെന്നോ? ആ പുസ്തകം മിനിയാന്ന് ഡെക്കില്‍ നിന്ന് കടലിലേക്ക്‌ ഒരേറു കൊടുത്തു; ഇനിയിത് ആരും വായിക്കാന്‍ ഇടവരരുതേയെന്ന പ്രാര്‍ഥനയോടെ. 

ഇനി എന്നെ അത്മായാശബ്ദത്തില്‍ കണ്ടില്ലെങ്കില്‍ നമ്പ്യാരെന്നെ കൊന്നുവെന്നു കരുതിയാല്‍ മതി. കാഞ്ഞിരപ്പള്ളിയില്‍ ദത്തു നില്‍ക്കുന്ന ഒരു കൊട്ടാരക്കാരന്‍ പുറങ്കടലില്‍ വെച്ച് നിര്യാതനായി എന്ന് പത്രത്തില്‍ വായിച്ചാല്‍ നിങ്ങള്ക്ക് കാര്യം ഉറപ്പിക്കാം. എന്നെപ്പോലെ സഭക്കുവേണ്ടി  രക്തസാക്ഷിത്വം വരിച്ചവര്‍ വേറെയും കാണാതിരിക്കില്ല, കാരണം ഇതുക്കൂട്ട് ഒന്നും  രണ്ടും പുസ്തകമല്ലല്ലോ ഇപ്പോള്‍ ചന്തയില്‍ വില്പ്പനക്കുള്ളത്. പോന്നനൂപേ, മേലില്‍ ആര്‍ക്കും ഇതുപോലെ ഉപകാരം ചെയ്യരുതെന്നപേക്ഷ.  

-:Marunadan Malayali:- - Adv Binoy and Family With Pop

-:Marunadan Malayali:- - Adv Binoy and Family With Pop:

'via Blog this'

Friday, November 29, 2013

ആഗോളക്രൈസ്തവസഭാപ്ലീനം !

ക്ഷമിക്കണേ, ഒരു തമാശ ! (നടപ്പുള്ള കാര്യമല്ല)

 നാസറായന്റെ നാമത്തിൽ നാട്ടാരെ ചൂഷണം ചെയ്യുന്ന ഇന്നിൻറെ എല്ലാ "നാറുന്ന" സഭകൾക്കും, അതിനെ നയിക്കുന്ന വിവരമില്ലാത്ത ഇടയപുങ്കവന്മാർക്കുംമായി എളിമയോടെ എതെഴുതിതുടങ്ങുന്നു...

നമ്മുടെ പുതിയ പോപ്പ്ഫ്രാൻസിസ്,  കുറെ പെരുമാറ്റച്ചട്ടങ്ങളുമായി ,വത്തിക്കാനും കത്തോലിക്കാസഭയും ഒന്ന് നന്നാക്കാൻ (ആ പുണ്യാത്മൻ റോമിലെത്തിയ നാൾമുതൽ ) ശ്രമിക്കുന്നു! എന്നാൽ "അവനെ കുരിശിക്ക, അവനെകുരിശിക്ക" എന്ന് മനസ്സിൽ സദാ കാലത്തോട് കേണപേക്ഷിക്കുന്ന പാതിരി, മെത്രാൻ, കർദ്ദിനാൾ വൃന്ദത്തെ നാം ലോകമാകെ കാണുന്ന ഈ വേളയിൽ ; 
തെമ്മാടിത്തരം, ഗുണ്ടായിസം, പിടിച്ചുപറി, വേലചെയ്യാതെ കൂലിവാങ്ങൽ, എതിർക്കുന്നവനെ 52 പീസാക്കുന്ന പ്രതികാരദാഹം , മുതല്ലായവ കൈമുതലായ കൊടിക്കൂറകൾ സദാ കയ്യിലേന്തുന്ന നമ്മുടെ രാഷ്ട്രീയ കക്ഷികളെപോലെ , നമ്മുടെ പാവം കർത്താവിൻറെ കെയറോഫിൽ ചെത്തിജീവിക്കുന്ന പസ്സ്ടർ, പാതിരി,മെത്രാൻ, കാതോലിക്കാ, കർദ്ദിനാൾ മുതലായ നാണംകെട്ട ജന്മങ്ങൾക്കൊരു "പ്ലീനം" നാമും മനസിലെങ്കിലും തയ്യാറാക്കിയെ മതിയാവൂ ..ഇത് കലികാലത്തിന്റെ ധർമ്മയുദ്ധമാണ്... ദൈവം തേരാളിയായതിനാൽ നാം ഭയപ്പടേണ്ടതില്ല ! നേരിനും ധർമ്മത്തിനും വേണ്ടി "കുരിശുയുദ്ധം" നടത്തുന്ന, മശിഹായുടെ മനസറിഞ്ഞ പോപ്പ്, സിംഹാസനമൊഴിഞ്ഞു നേരിന്റെതേരിൽ മുൻനിരയിലും നമ്മെ നയിക്കുമല്ലോ! പ്ലീന നടത്തിപ്പും പരിപാടികളും പുറകാലെ!.. നാം ഒരേ കുരിശിൻ ചുവട്ടിൽ ഒന്നുചേരുക ( അവൻ മുന്തിരിവള്ളിയും നാം കൊമ്പുകളുമാകുന്നു ) ആയതിനാൽ സഭാ//വിശ്വാസങ്ങൾ ഏതുതന്നെ ആയാലും ,(അപ്പോസ്തോലന്മാരുടെ സമയത്തെ കൂട്ടായ്മപോലെ)  നാം ഓരോ ഗ്രാമങ്ങളിലും ഒത്തുചേര്ന്നു,  "ഒരു ക്രിസ്തീയ കുടുംബം" എന്ന ഭാവേന കഴിയുവാനും , പരസ്പരപൂരകങ്ങളായി സ്നേഹത്തിൽ വർത്തിക്കുവാനും ഒരുങ്ങണം ..പുരോഹിത പാസ്ട്രന്മാരെ കണ്ണുമടച്ചു വിശ്വസിക്കുന്നതിനു പകരം അവരെ അവിശ്വസിച്ചു,  "സത്യം" /  "നേര്" സ്വയം കണ്ടെത്താനുള്ള മനസിന്റെ ഉണർവും ഉത്സാഹവുമാണിനിയും തലമുറകൾക്കാവശ്യം      ! .   ,   

ഒന്നാമതായി, പുരോഹിതരുടെ അമിതമായ സുഖഭോഗങ്ങളും ,രതിവൈക്രിതങ്ങളും മതിയാക്കുക ! പാവം പോപ്പുപോലും സമ്മതിച്ച പുരോഹിതരുടെ സ്വവര്ഗരതിയും (സോദോം ഗൊമോരയെ പോലെ) നിർത്തലാക്കി,  കുറ്റവാളികളെ തെമ്മാടിക്കുഴിയിലടക്കാൻ ലിസ്റ്റു ചെയ്യുക.   "ദൈവത്തിന്റെ അപ്പച്ചെൻ"എന്ന മനസിന്റെ ഹുങ്ക് കത്തനാരും, അയ്യാൾമൂത്ത മേത്രാനും, പാടേ കളയുക ! ഇന്ദ്രിയ നിഗ്രഹണം ഇല്ലാത്ത കാളക്കത്തനാരുടെ ളോഹയൂരി തെമ്മാടിക്കുഴിയിലടക്കുക ! ക്രിസ്തുവിന്റെ പ്രാർഥനയെക്കുറിച്ചുള്ള പഠനം കുട്ടിക്കാലം മുതൽ ജനത്തെ പഠിപ്പിക്കുക (വി.മത്തായി ആറിന്റെ ആറ്)! മനസ്സിൽ,ധ്യാനത്തിലെ മൌനത്തിന്റെ ആഴങ്ങളിൽ, നമുക്കോരോരുത്തനും സ്വയം കണ്ടെത്താവുന്ന നിത്യാനന്ദചൈതന്യമാണ് "ദൈവം" എന്ന് പറഞ്ഞുതരാൻ പഠിപ്പില്ലാത്ത പാസ്റ്റ്രും പാതിരിയും തെങ്ങുകയറാനും  റബ്ബർ  ടാപ്പിങ്ങിനും പോകട്ടെ !മാനവശേഷി പാഴാക്കുന്നത് ക്രിമിനൽകുറ്റം തന്നെ ! നാമറിയാതെ നമ്മിൽ സദാവസിച്ചു ശ്വസന/ദഹന പ്രക്രിയകളെ അനുസ്യൂതം നടത്തുന്ന വിവേകവും ചൈതന്യവുമാണീശ്വരൻ എന്ന അവബോധം മാനവമനസുകളിൽ എഴുതിച്ചേർക്കാൻ അറിവിൻറെ തൂലികയില്ലാത്ത കത്തനാർ "ഗോബാക്ക്" പാസ്റെർ "ഗോബാക്ക്" !     
++++++++++++++++++++++++++++++++++
ക്രയിസ്തവസഭാപ്ലീനം (രണ്ടാം ഭാഗം) 

വ്യാജവൈദ്യന്മാരെപോലെ, "ആത്മീയജ്ഞാനം" ഇല്ലാത്ത പുരോഹിത//പാസ്റെർ വൃന്ദത്തെ കുറ്റവാളികളായി നാം കാണേണ്ടതാണ്.!ജയിലിലടച്ചില്ലെങ്കിലും ഈക്രൂരക്രിത്യം ചെയ്യാൻ ഇവറ്റകളെ അനുവദിക്കരുതൊരു സമൂഹവും, ഒരുകാലത്തും! ലോകഗുരുവായ ഭഗവാൻ ശ്രീക്രിഷ്ണനും,ലോകരക്ഷകനായ യേശുനാഥനും മൊഴിഞ്ഞ "ആത്മീയജ്ഞാനം" മനസിൻറെ കീശയിൽ തരിപോലുമില്ലാതെ , കാശൂവാരാൻ "വായിൽതൊന്നുന്നതു കോതയ്ക്ക്" പാട്ട് എന്ന മട്ടിൽ നാടാകെ പ്രസംഗതൊഴിലാളികളായി ,കൂദാശത്തൊഴിലാളികളായി മേഞ്ഞുനടക്കുന്ന ഈ ഇരുകാലിഇടയന്മാരെ നാം തിരിച്ചറിഞ്ഞു , എഴുകാതം ഇവറ്റകളെ അകലെ ആക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു! വളരെ ആപല്ക്കരമായ മാനസീക രോഗികളാണീവർ ! സത്യത്തിൽ ഓരോരുവനിലും സദാവസിക്കുന്ന  ദൈവത്തിൽനിന്നും, ആ ദൈവത്തെ സ്വയം ഉള്ളിൽത്തന്നെ ധ്യനത്തിലൂടെ  അറിയുന്നതിൽനിന്നു, അവനിലലിയുന്ന ആനന്ദാനുഭൂതി ഉള്ളിന്റെ ഉള്ളംകൊണ്ടു  മനസിലാക്കുന്നതിൽ നിന്നും  ഇവർ മനുഷ്യനെ തടയിടുന്നു,വിലക്കുന്നു ,ബലഹീനനാക്കുന്നു; കാലത്തിൻറെ ഈ  കൊടും കുറ്റവാളികൾ! 
ഭഗവത്ഗീതയിലൂടെയും ഉദ്ധവഗീതയിലൂടെയും ശ്രീ ക്രിഷ്ണനും ,വി.മത്തായി ആറിന്റെ അഞ്ചുമുതൽ ക്രിസ്തുവും ഇത് ലോകത്തോട്‌ വിവരിച്ചിട്ടുണ്ട് ! 
ഭഗവത്ഗീത കൈകൊണ്ടുതൊടാതെ അച്ചായവൈദ്യന്മാർ എങ്ങിനെ കർത്താവിന്റെ വചനപ്പൊരുൾ മനസിലാക്കും? നല്ലശമരായന്റെ ത്യാഗമില്ലാത്ത "വെറുംചൊല്ലിനെ" എങ്ങിനെ "കുർബാന"എന്ന്, നാമകരണം ചെയ്യും? നാവിൻറെ വെറും ജല്പ്പനങ്ങളെ ആരാണ് "കൂദാശ " എന്ന ഓമനപ്പേരിട്ടതു ? കര്ത്താവോ , അല്ല യഹോവയോ? ആ പാവങ്ങൾ രണ്ടുമല്ല !,പുരോഹിത കുതന്ത്ര മനസുകളാണിവകൾ രചിച്ചു,സമയാസമയങ്ങളിൽ ഈണത്തിൽ വായിച്ചു നമ്മെ തലമുറകളായി ചൂഷനംചെയ്തു സുഖിച്ചു ജീവിക്കുന്നത്,ആരെയും കൂസാതെ ! ദയവായി മനസിലാക്കൂ.

ക്രിസ്മസ് ക്വിസ്സ്


പന്ത്രണ്ടു ചോദ്യങ്ങള്‍; ഏറ്റവും കൂടുതല്‍ ശരിയുത്തരങ്ങള്‍ അയക്കുന്ന രണ്ടു പേര്‍ക്ക് അത്യുന്നതങ്ങളില്‍ നിന്നുള്ള ശാന്തിയും സമാധാനവും ഫ്രീ.

ചോദ്യം 1:
ജാലിയന്‍ വാലാ ബാഗ് എന്ന് പറഞ്ഞാല്‍ എന്ത്?
അ) അമൃതസറിനടുത്തുള്ള ഒരു സ്ഥലം, ആ) ആദിവാസികള്‍ തേന്‍ സംഭരിക്കുന്ന പാള ഇ) ബ്രിട്ടിഷുകാര്‍ തോക്ക് സൂക്ഷിക്കുന്ന ഉറ ഈ) മണിയടിച്ചടിച്ചടിച്ചു മെത്രാനായ ഒരാള്‍ കൊണ്ടുനടക്കുന്ന സഞ്ചി

ചോദ്യം 2:
കുടുംബ മഹിമയില്ലെന്നു പറഞ്ഞ് അച്ചനാകാന്‍ വന്ന ‘ഉദ്യോഗാര്‍ഥിയെ’ ഒരു രൂപത തിരിച്ചയച്ചു എന്ന് കേള്‍ക്കുന്നു. ഏതായിരിക്കും ആ രൂപത?
അ) അങ്ങിനെ ഒരു രൂപതയും ചെയ്യില്ല ആ) കാഞ്ഞിരപ്പള്ളി ഇ) തൃശ്ശൂര്‍ ഈ) അന്ത്യോക്യ

ചോദ്യം 3:
ക്രിസ്മസ്സിന്‍റെ പ്രാധാന്യം എന്ത്? 
അ) ഏറ്റവും കൂടുതല്‍ മദ്യം ചിലവാകും ആ) പള്ളികളില്‍ തന്നെ ഇരുന്നുറങ്ങാം  ഇ) അനേകം മൃഗങ്ങള്‍ കൊല്ലപ്പെടും ഈ) വെളുക്കുമ്പോള്‍ മുതല്‍ വൈകുന്നിടം വരെ സീരിയല്‍ കാണാം.

ചോദ്യം 4:
ഇടയ ലേഖനം എന്ന് പറഞ്ഞാല്‍ എന്ത്?
അ) വിവരമുള്ള ഇടയന്‍ വിവരമില്ലാത്ത ആടുകള്‍ക്കെഴുതുന്നത് ആ) പരി. ആത്മാവിന്‍റെ പ്രചോദനത്താല്‍ ഗവണ്മെന്ടിനെതിരെ മെത്രാന്മാര്‍ ഇറക്കുന്ന പത്രക്കുറിപ്പ് ഇ) വിശ്വാസികള്‍ക്ക് ഇടയ്ക്കിടെ കിട്ടുന്ന ശിക്ഷ ഈ) ഞാനിവിടെ ഉണ്ടെന്നു മെത്രാന്മാര്‍ക്ക് വിശ്വാസികളെ അറിയിക്കാനുള്ള ഉപാധി.

ചോദ്യം 5:
മറിയം കേരളത്തില്‍ ഇനി പ്രത്യക്ഷപ്പെടുമ്പോള്‍ കൈയ്യില്‍ ഉണ്ടായിരിക്കാന്‍ സാദ്ധ്യതയുള്ളത്?
അ) കൊന്ത ആ) ചൂരല്‍ ഇ) കസ്തൂരിക്കുട ഈ) വോട്ടേഴ്സ് ലിസ്റ്റ്

ചോദ്യം 6:
കത്തോലിക്കാ സഭ സ്ഥാപിച്ചത് ആര്?
അ) മാനി ആ) യാക്കോബ് ഇ) പൌലോസ് ഈ) മാര്‍ത്തോമ്മാ

ചോദ്യം 7:
“ജ്ഞാനമാകുന്ന തോണിയില്‍ സംസാരസാഗരയാത്ര ചെയ്യുന്ന ഏതൊരു ജന്മത്തിനും, ഓരോ തുഴ എറിയുന്ന സമയവും സ്വര്ഗ്ഗവാസിയാണ് താനെന്നറിയുന്ന ബോധമാണാവശ്യം.”
ശ്രി. സാമുവേല്‍ കൂടല്‍ എഴുതിയ ഈ വാചകത്തെ ഒരു കേരളാ മെത്രാന്‍ എങ്ങിനെയായിരിക്കും വിലയിരുത്തുക?  
അ) എന്തൊരു വിഢ്ഡിത്വം, ജ്ഞാനം കൊണ്ട് തോണി ഉണ്ടാക്കാന്‍ പറ്റുമോ? ആ) നല്ല കവിത, ആശയ സമ്പുഷ്ടം ഇ) ഹ....ഹ....ഹ ...... ബോധമുള്ളവന്‍ സ്വര്‍ഗ്ഗത്തില്‍ ചെല്ലുമോ? ഈ) എപ്പോഴും മരുവുന്ന ബോധവുമായിട്ടിരുന്നാല്‍ ഞണ്ണാന്‍ ആരു തരും?

ചോദ്യം 8:
ഈ വര്ഷം വിശ്വാസികളെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച വാചകം?
അ) ഭണ്ഡാരത്തില്‍ വീണത് ഭണ്ഡാരത്തില്‍ തന്നെ (കാഞ്ഞിരപ്പള്ളി) ആ) പി.ടി തോമസ്‌ നിലം തൊടില്ല (ഇടുക്കി) ഇ) ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കും (താമരശ്ശേരി) ഈ) പിതാക്കന്മാര്‍ ലളിത ജീവിതം നയിക്കണം (എറണാകുളം)

ചോദ്യം 9:
“എന്‍റെ ദൈവം കത്തോലിക്കാ ദൈവമല്ല” ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
ഇത് ഒരിടയലേഖനത്തില്‍ വരുമ്പോള്‍ എങ്ങിനെ വ്യാഖ്യാനിക്കപ്പെടും?
അ) എല്ലാ ക്രിസ്ത്യാനികള്‍ക്കും വേണ്ടിയുള്ളതാണ് ദൈവം ആ) ദൈവം കാനോണ്‍ നിയമങ്ങള്‍ക്കും കൂദാശകള്‍ക്കും അതീതനാണ് ഇ) എല്ലാ മനുഷ്യരും ദൈവത്തിന്‍റെ മക്കളാണ് ഈ) സഭ ഇവിടുണ്ടാകുന്നതിനും മുമ്പ് ദൈവം ഉണ്ടായിരുന്നിരിക്കാം.

ചോദ്യം 10:
ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ പിന്തുണച്ചുകൊണ്ട് ലോകത്താദ്യം പ്രകടനം നടത്തിയതാര്?
അ) KCRM പാലാ ആ) യുവദീപ്തി മാര്‍ക്കംകുടി ഇ) ധ്യാനകേന്ദ്രം കോട്ടപ്പടി ഈ) കമ്മ്യുണിസ്റ്റ് പാര്‍ട്ടി (പോപ്പ് വിഭാഗം).

ചോദ്യം 11:
ഒരു മെത്രാന്‍ എതിര്‍ത്തതുകൊണ്ട് സ്ഥാനാര്‍ഥി തോറ്റതെവിടെ?
അ) മെത്രാന്‍ എതിര്‍ത്തതുകൊണ്ട് സ്ഥാനാര്‍ഥി തോറ്റതായി കേട്ടിട്ടില്ല ആ) മെത്രാന്‍ പിന്തുണച്ചതുകൊണ്ട് സ്ഥാനാര്‍ഥികള്‍ തോല്‍ക്കാറുണ്ട്  ഇ) ഇന്ത്യന്‍ രാജ്യസഭയില്‍  ഈ) ചിക്കാഗോയില്‍ 

ചോദ്യം 12:
ഒരു  മെത്രാന് കാട്ടില്‍ നിന്ന് നോക്കിയപ്പോള്‍ ഏറ്റവും പരിശുദ്ധനായി കണ്ടതാര്?

അ) യേശു ക്രിസ്തു ആ) കാറല്‍ മാര്‍ക്സ് ഇ) പി.ടി. തോമസ്‌ ഈ) ഉമ്മന്‍ ചാണ്ടി 

Thursday, November 28, 2013

രക്ഷ


   "രക്ഷ"........  Samuel Koodal
വാല്മീകിയുടെയും വേദവ്യാസന്റേയും വിരൽതുമ്പിൽനിന്നു വെളിച്ചം കണ്ടവരാണല്ലോ ഭാഗവാന്മാരായ ശ്രീ. രാമനും, ശ്രീ. കൃഷ്ണനും, ! അതുപോലെ ജ്ഞാനവാസിഷ്ടവും ,ഭഗവത്ഗീതയും, ഉദ്ധവഗീതയും , മഹാഭാഗവതത്തിലെ ജീവനശാസ്ത്രോപദേശവും ഒക്കേ അതേ വിരൾതുമ്പിലൂറിയവയാണുതാനും. ! അതുപോലെയായി നമ്മുടെ "പാവം കർത്താവും" ! st .paul പേനയെടുത്ത് എഴുതിയില്ലായിരുന്നെങ്കിൽ അച്ചായസഭകൾ ഇന്നിത്ര ആയിരങ്ങൾ, മനുഷ്യനെ വെരുട്ടാൻ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല !ഗ്രാമങ്ങളിലിപോലും 40 വിഭിന്ന സഭകൾ! 
ക്രിസ്തു "ലോകരക്ഷകൻ" എന്ന ഈ സഭകളുടെ കണ്ടെത്തലും വെറുമൊരു അച്ചായവാദമായി മാത്രമേ, ബാക്കി ലോകം ഇനിയുമെന്നും  മാനിക്കയുള്ളൂ ... ക്രിസ്തുവിനു മുന്പും ഇതുപോലെയീ ലോകം ഉണ്ടായിരുന്നു , ക്രിസ്തുവിനു ശേഷവും ലോകം അതുപോലെതന്നെ ഉണ്ടുതാനും ! ക്രിസ്തുവിന്റെ മനുഷ്യാവതാരംകൊണ്ട് ആർക്കാണീവിടെ മാറ്റം ഉണ്ടായത് ? അവന്മൂലം പിന്നെയാർക്കാണീ രക്ഷയുണ്ടായത് ?. കപടവേഷധാരികളായ പുരോഹിതർക്കല്ലേ അവന്മൂലം, കീശയും കാശും, കാറും അരമനകളും, അധികാരവും മാനവും , മേല്ക്കൊയ്മയും സുഖഭോഗജീവിതവും ഉണ്ടായത് !ആദമിനോ അബ്രഹാമ്മിനോ വല്ല പുണ്ണ്യവും പ.പൗലച്ചന്റെ ലേഖനങ്ങൾ കാരണമുണ്ടായോ ? ഇല്ല .. എന്നാൽ വേദവ്യാസനെപോലെയോ വല്മീകിയെ പോലെയോ ആയിരുന്നില്ല നമ്മുടെ മിടുക്കന് പ.പൗലാച്ചായൻ ! ,.ക്രിസ്തുവിന്റെ കാറ്റുപോലും വീശിയിട്ടില്ലാത്ത ആ മിടുക്കൻ, ക്രിസ്തുവിന്റെ കൂടെ രാവുംപകലും നടന്ന പാവം ശിഷ്യന്മാരെ പോലും പാടേ തഴഞ്ഞിട്ടു), തൻറെ മനസിലപ്പപ്പോൾ തോന്നിയവ, ആരുടെയോ പ്രേരണ എന്നോണം തൻറെ രചനയിൽ "കുസ്രിതുകൾ" ചേര്ത്തു എന്നത് ഏതു പോലീസുകാരനും മനസിലാകുന്ന കാര്യമാണുതാനും !
" അറിവിനെ" അറിഞ്ഞ പരമഗുരുവരനായിരുന്നു ക്രിസ്ത് !അറിവിനെ അറിയുകയെന്നാൽ, "അറിയുന്നതിനെ അറിയുക" എന്ന് വരും !അറിയുന്നതാരാണ്? മനസാണ് സർവവും അറിയുന്നത്!.സ്വയമറിയാൻ ഈ മനസിന്‌ കഴിവുണ്ടോ? ഇല്ല. അപ്പോൾപിന്നെ ആരാണീ മനസിനെ അറിയുവാൻ കഴിവുള്ളാതാക്കുന്നതു ? അവനാണു ദൈവം! എന്നതിരിച്ചരിവിലേക്കു  ഓരോമാനവും ഉയരുന്നതാണ് യഥാർത്ഥ "ആത്മീകത" !                                                   ആ ആത്മീകതയിലേക്കുയരുവാനാണു   "അറയിൽ കയറി,വാതിലടച്ചു...."എന്ന ധ്യാനോപദേശം ക്രിസ്തു വി.മത്തായിയുടെ ആറിൻറെ ആറിൽ കല്പിച്ചതു! ഇന്നയോളം ഒരു കത്തനാരോ, പാസ്റ്റരോ   ഈ ധ്യാനോപദേശം നമുക്ക് നല്കിയിട്ടുണ്ടോ? ഇല്ല , ഒരുനാളുമില്ല ..കാരണം അവ്റ്റകൾക്കിതു വശമുള്ള    കാര്യമേയല്ല! പാവം വയറ്റിപ്പാടുജീവികൾ .....ക്രിസ്തുവിന്റെ ഉപദേശങ്ങൾ പാടേ മറന്ന നികൃഷ്ട ജീവികൾ (ref പിണറായി!)  തലമുറകളെ തങ്ങളുടെ ഉപയോഗവസ്തുക്കളാക്കി , ആത്മീകാന്ധതയിൽ നടത്തുന്ന ക്രിമിനലുകൾ !    
 ക്രിസ്തു ,സ്നേഹത്തിന്റെ പ്രവാച്ചകനായിരുന്നാജന്മം ! എളിമയുടെ മകുടോദാഹരണമായിരുന്നാ ജീവിതം ..പൂർണ മനുഷനായിരുന്നെങ്കിലും താനും പിതാവും ഒന്നാണെന്ന "അദ്വൈതബോധം" ഉണര്ന്ന മനസായിരുന്നു ക്രിസ്തു ! ആ പൊന്നു മനസറിഞ്ഞു, ആ വചനങ്ങൾ മാത്രം സദാ മനസ്സിൽ മുഴക്കി, ചലനമുള്ള കാലം വരെ നാം, പാവം ജീവികൾ ചലിച്ചാൽ മതി , ജീവനചലനം ധന്യമാക്കാൻ.. അതിനൊരു പള്ളിയും പള്ളിപ്പിരിവും കത്തനാരും കർദ്ദിനാളൂം കാതോലിക്കായും, പോപ്പനും വേണമോ?
ഇനിയെങ്കിലും ദാവീദിന്റെ സങ്കീർത്തനങ്ങളിൽ മിക്കവയും അച്ചായൻ മനസിൽപോലും വായിക്കാതെ തള്ളിക്കളയണം . അതുപോലെ പൗലൊച്ചന്റെ രചന പൗലൊച്ചനും വായിച്ചാൽ മതിയെന്നാകണം !. ചുരുക്കിപ്പറഞ്ഞാൽ ക്രിസ്തുവിന്റെ "തിരുക്കുരൽ" മാത്രം മതി മനുഷ്യനിവിടെ സ്വയം സ്വര്ഗം പണിയാനും, ആ മനസിലെ മായാത്ത സ്വര്ഗവാസിയാകാനും ! 
മനസിന്നുള്ളിലെ അറയിൽ സദാ മരുവുന്ന ദൈവത്തെ അറിയാനും, ആ നിത്യ ചൈതന്യത്തിൽ അലിഞ്ഞു നിത്യം പരമാനന്ദം നുകരാനും, ആലോചനകൾ അവനുമായി മൌനത്തിൽ പങ്കിടാനും നാടാകെ സിമിന്റാലയങ്ങൽ, ഫയിതുഹോമുകൾ , കത്തീട്രലുകൾ അരമനകൾ പണിതു ജനം ധനം ദുർവ്യയം ചെയ്യേണ്ടാ കാര്യവുമില്ല ! ആ പണം നമ്മുടെ അയല്ക്കാരനും സഹോദരനുമുതകുമെങ്കിൽ,കുഴിമടിയന്മാരായ ഈ കത്തനാരെ ,മെത്രാനെ പാസ്റ്റരെ വെറുതെയെന്തിനു നാം തീറ്റിപ്പോറ്റണം? നമുക്കുമങ്ങിനെ കത്താവിന്റെ ഭാവനയിലെ നല്ലശമരായനുമാകാം. നിത്യജീവൻ ലഭിക്കുവാനുള്ള് എളുപ്പവഴി നല്ല സമര്യാക്കാരനാവുക തന്നെ .(ref.ക്രിസ്തു )
ആകാശ സീമകൾക്കപ്പുരം മറ്റൊരു സ്വര്ഗത്തിലേക്ക് നമ്മെ നയിക്കുമെന്ന വ്യാജേന. തൊട്ടതിനും തോന്നൂറിനും സദാ നമ്മെ ഊറ്റുന്ന ഈ ഇടയകോലാഹലങ്ങളേയും നമുക്കിനിയും തലമുറകളേ , വേണ്ടെവേണ്ടാ.."ശത്രുവിനെ സ്നേഹിക്കുക"എന്ന "ക്രിസ്തീയത" മറന്നു, "യഹോവേ, നീ എന്റെ ശത്രുക്കളെ നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു" & "എന്റെ പ്രാര്ത്ഥന അവരുടെ ദോഷത്തിനാകുന്നു " എന്ന് നാവിലുരുവിട്ടു നാവിനെ ദോഷമുള്ളതാക്കെണ്ടായിരുന്നു,.& "പാപത്തിൽ എന്റെ അമ്മ എന്നെ ഗര്ഭം ധരിച്ച്ച്ചു , അതിക്രമത്തിൽ ഞാൻ ഉരുവായി "എന്നൊക്കെയുള്ള ദാവീദിന്റെ തറപ്പാട്ടും പാടി , നാം സ്വന്തം പെറ്റമ്മയെ അധിക്ഷേപിക്കുകയില്ലായിരുന്നു , (നാട്ടാരുടെ മുന്നില് നാലുപേര് കേള്ക്കെ പള്ളിയിലെന്നും ) .കഷ്ടം എന്റെ അച്ചായന്മാരെ!!!
ജ്ഞാനമാകുന്ന തോണിയിൽ സംസാരസാഗരയാത്ര ചെയ്യുന്ന ഏതൊരു മനസിനും,ജന്മത്തിനും, ഓരോ തുഴ എറിയുന്നസമയവും ദിവ്യമാണെന്നും , താൻ സദാ സ്വർഗവാസിയായിതന്നെ മരുവുന്നു എന്ന ബോധവുമാണാവശ്യം . വിശ്വാസമാകുന്ന നദികൾ എല്ലാംതന്നെ ഒടുവിൽ ആ ദൈവമാകുന്ന സ്നേഹസിന്ധുവിൽ ചേർന്നലിഞ്ഞു സ്വയം ഇല്ലാതെയാകുന്നതുപോലെ, പോപ്പിലും കത്തോലിക്കാസഭയിലും വിശ്വസിക്കുന്നവരെപോലെ ഒരു അവിശ്വാസിയും ഒരിക്കലാ നിത്യതയിൽ എത്തിച്ചേരുന്നു,അലിഞ്ഞില്ലാതെയാകുന്നു എന്ന വലിയ സത്യം എല്ലാ സഭാപുങ്കന്മാരും വല്ലപ്പോഴുമെങ്കിലും ഓർത്തിരുന്നാൽ ഏറെ നന്ന് ! എന്നും ഓർമ്മയിൽ സൂക്ഷിച്ചാൽ ഇവിടമാണിവിടമാണ് സ്വർഗം നിശ്ചയം! "സ്വർഗം നിങ്ങളുടെ ഇടയിൽ തന്നെ ഇരിക്കുന്നു".  രക്ഷ ക്രിസ്തുവിൽനിന്നല്ല,യരുശലേമ്മിൽനിന്നല്ല , ശബരിമല മക്കായില്നിന്നുമല്ല !"രക്ഷ" നിന്നിൽ നിന്ന് നീ താനേ കണ്ടെത്തേണ്ട അവസ്ഥാവിശേഷമാണ് മനുഷ്യാ. ധ്യാനത്തിലൂടെ മൌനത്തിന്റെ ആഴങ്ങളിൽ മനസ് സ്പര്സിക്കുന്ന അനന്തചൈതന്യമാണൂ രക്ഷയുടെ ഉറവിടം ! ആ നിത്യാനന്ദചൈതന്യത്തിൽ ഒരിക്കലായി മനസ് അലിഞ്ഞില്ലാതെയാകുന്ന അവസ്ഥയാണ് രക്ഷ!നാനാജാതിമതസ്ഥരും നാനാവിധ രക്ഷയെപ്പറ്റിയും, അതിൽ എത്തിച്ചേരേണ്ട മാർഗങ്ങളെക്കുറിച്ചും  ആയിരമായിരം  ഉപദേശങ്ങൾ വായുവിനെ മലിനീകരിക്കാൻ സദാ അന്തരീക്ഷത്തിൽ കലർതുന്നുവെങ്കിലും  ,ക്രിസ്തു മൊഴിഞ്ഞ (മനസാകുന്ന അറയിൽ കയറി ഇന്ദ്രിയങ്ങളാകുന്ന വാതിലികളടച്ചു രഹസ്യത്തിൽ....മത്തായി 6/6...)മുത്തുകളാണിനിയും മാനവമനസുകൾക്കാവശ്യം  .കേള്പ്പാൻ ചെവിയുള്ളവൻ കേൾക്കട്ടെ..കത്തനാരുടെ നാവിൽനിന്നീ "സത്യം" തലമുറകളെ നിങ്ങൾ കേൾക്കുകയില്ല സത്യം!   .....   ആകാശമേ,  ഹല്ലെലൂയ്യാ ...  

ജോസഫിന്റെ ദുഃഖവും മേരിയുടെ സ്വപ്നവും







ബാല്യംമുതൽ ഞാൻ താലോലിച്ചു മനസ്സിൽ കൊണ്ടുനടക്കുന്ന, ആരാധിക്കുന്ന എന്റെ ഇഷ്ടദേവതയാണ് യേശുദേവൻറെ അമ്മയായ കന്യകാമേരി. കുഞ്ഞായിരിക്കുമ്പോൾ എന്റെ അമ്മച്ചി പറയുമായിരുന്നു, “മോനേ സമസ്ത ലോകത്തിലും സുന്ദരിയാണവൾ”.  അവള്‍ ലോകത്തിന്റെ ഉജ്ജല പ്രകാശത്തിനുള്ളിലെ മഹിമയുടെ രാജ്ഞിയും. ജപമാലകളും വണക്കമാസവും വെടിക്കെട്ടും എട്ടുനോമ്പു പെരുന്നാളും രൂപം എഴുന്നള്ളിപ്പും  ബാല്യകാലത്ത് അമ്മച്ചിയോടൊത്തു കൈപിടിച്ച് പള്ളിയില്‍പോയ നാളുകളും ഇന്നും എന്റെ ഓര്‍മ്മകളിൽ തങ്ങിനിൽക്കുന്നു. മേരിയോടുള്ള ഈ അമിത പ്രേമത്തിന്റെ രഹസ്യവും മരിച്ചുപോയ അമ്മച്ചിയുടെ പ്രേരണയായിരിക്കാം.

 

സ്കൂളിൽ പഠിക്കുമ്പോൾ മേരിക്കു പൂക്കൾ  അര്‍പ്പിക്കുവാൻ പുഴയുടെ അക്കരയൊരു പള്ളിയിൽ ഞാൻ നിത്യസന്ദര്‍ശകനായിരുന്നു. ശുദ്ധജലം മാത്രമേ അന്നു പുഴയിൽ ഒഴുകിയിരുന്നുള്ളൂ. പ്രകൃതിയെ ചൂഷണം ചെയ്യുന്നവരും കുറവായിരുന്നു. ഞാൻ ഇന്നും ഏറ്റവുമധികം ഇഷ്ടപ്പെടുന്ന കലാരൂപം ഉണ്ണിയേശുവിനെ മേരി താലോലിച്ചുകൊണ്ടിരിക്കുന്ന രൂപമാണ്. അല്പനേരം മൌനമായി ആ രൂപത്തിനുമുമ്പിൽ നില്‍ക്കുമ്പോള്‍ ലോകംതന്നെ മനസ്സാകുന്ന സമതലത്തില് ഒതുങ്ങാത്തവിധം അര്‍ഥവ്യാപ്തിയുള്ളതായി തോന്നും. സുന്ദരിയായ അവളുടെ മകന്റെ ശബ്ദം ശ്രവിക്കും. "നിന്റെ ഹൃദയം ശിശുവിന്റെ ഹൃദയംപോലെ ആയിരിക്കണം". ഹൃദയത്തില് ഭാഗ്യവാന്മാരും അവരാണ്. ദൈവവചനങ്ങൾ നൂറായിരം തരത്തിൽ മാറ്റിയും മറിച്ചും പ്രഭാഷണങ്ങൾ നടത്തുന്നവരിൽനിന്നു വിമുക്തരായി,  സ്വതന്ത്രമായ മനസ്സോടെ, തുറന്ന ഹൃദയത്തോടെ ലോകത്തു ജീവിക്കുവാൻ, നല്ലതിനെ സ്വന്തം ജീവിതത്തിലേക്കു പകർത്തുവാൻ യേശുവിന്റെ ഈ ഒരറ്റ വചനം പോരേ? ഉണ്ണി യേശുവിനെ ആലിംഗനം ചെയ്തിരിക്കുന്ന മാതാവായ ഈ സ്ത്രീ സമസ്തലോകത്തിന്റെയും അമ്മമാരുടെയും സ്നേഹമല്ലേ? അവൾ ഒന്നല്ല കോടാനുകോടിയാണ്. പ്രകൃതിയുടെ താലോലിക്കുന്ന സ്നേഹമാണ്.


. ....... തുടർന്നു വായിക്കുക.. താഴെ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

 







*മനോഹരമായ ചിത്രങ്ങളോടെ അവതരിപ്പിച്ചിരിക്കുന്ന ഈ ലേഖനം ബ്രിട്ടനിൽതന്നെ  ഇതിനകം പോപ്പുലർ ഹിറ്റുകളോടെ 180 ഫേസ് ബുക്കുകൾ share (പങ്ക്) ചെയ്തുകഴിഞ്ഞു. 




അമേരിക്കാ ഇന്ന് നന്ദിയുടെ ദിനം കൊണ്ടാടുന്നു. എന്റെ മുഖം ആദ്യമായി കാണിച്ചുകൊണ്ട് അല്മായശബ്ദം വായനക്കാർക്ക് നന്ദിയുടെ ഈ ദിനത്തിൽ സർവ്വവിധ മംഗളങ്ങളും.

 
 


മേരിയുടെ സ്വപ്നവും ജോസഫിന്റെ ദുഃഖവും" - രക്ഷകന്റെ പിറവിക്കായി കാത്തിരിക്കുന്നവർക്കായി വേറിട്ട ക്രിസ്തുമസ് ചിന്തകൾ...
 
 


Wednesday, November 27, 2013

Pope looks east for possible Church reforms ucanews.com

Eastern Church leaders discuss self-governing synods with Pope Francis
<p>Picture: AFP Photo/L'Osservatore Romano</p>
Picture: AFP Photo/L'Osservatore Romano
  • Church leaders of independent Catholic communities from Asia, the Middle East and Eastern Europe have spent the last week in Rome with Pope Francis and Vatican officials discussing the lives of their Church including a subject of high importance to the Pope – the operation of their self-governing synods.
The Vatican says this meeting is an "opportunity" for the patriarchs and archbishops of Eastern Rite communities to present to the pope the situation of their Churches.
However, the November 19-22 meeting may also be another step for Pope Francis in re-shaping the way the Roman Catholic Church operates and decentralizing the Church government, adopting synod-based administrative systems of these churches.
The gathering follows Pope Francis’ suggestion that the universal Church should learn from Eastern and Orthodox Churches’ synodal approach to governance and decision-making when he and the Patriarch of Constantinople (Istanbul) Bartholomew met after he became Pope in March. The Patriarch was the first in 600 years to attend a Papal installation. 
The formal purpose of the meeting in Rome this week is to consider "The Eastern Catholic Churches: Fifty years after Vatican II." The meeting is not something Pope Francis inherited. It follows a similar event in 2009, when heads of the Eastern Churches met Pope Benedict for the first time.
Those meeting this week in Vatican include leaders of self-governing Catholic Churches—21 churches that are fully Catholic but operate independently of the Roman Curia in matters of their administration, including selection of their patriarchs, archbishops and bishops. 
"Except in matters of faith and morals we are completely free from the Vatican," said Bishop Bosco Puthur, known as the Curia bishop who overseas the Curia of Syro-Malabar Church based in Kerala in southern India.
This independence is restricted to a small population, as all the Oriental Churches together form only 17 million of the more than one billion Catholics globally. Most of these Churches are also numerically small with three major ones—Ukrainian, Syro-Malabar and Maronite—alone accounting for 12.5 million or 80 percent of the Catholic Orientals.
"Each of these Churches, including the Latin Church, has its own genius. The beauty is to learn from each other without destroying the uniqueness of each one," said Bishop Puthur, emphasizing that the eastern syondal administrative system involves every section of the Church.
Bishop Puthur said religious, laity and clergy are directly or indirectly involved in "every decision" of their Church. "The head of the Church, the Major Archbishop, makes no decision on his own. He merely announces the decision of the synod."
The synod of bishops has only bishops as members, "but our bishops have their ears to the ground, they know the pulse of their people and will not support decisions that will go against the interest of the people," the Curia bishop said.
The synod, which came into effect in 1993, elected its Major Archbishop George Alencherry in 2011. "So the system is new. We earlier followed the system of the Latin Church," he said. The election of the head of the Church now needs to be ratified only by the Vatican.
The elections of individual bishops are left to the synod, which periodically sends a list of people who could be elected bishops to synod members. When need arises, the synod elects one from the approved list.
Bishops prepare these lists and make other vital decisions in consultation with lay leaders, religious and laity, according to the Curia bishop. The Church also has Patriarchal Assembly, which has representatives from all sections of a diocese and meets once in five years to discuss issues affecting the community.
Pope looks east for possible Church reforms ucanews.com:

'via Blog this'

Tuesday, November 26, 2013

താമരശ്ശേരി പിതാവ് ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയിലിന് ഒരു തുറന്ന കത്ത്.

പരി. പിതാവേ,
ബൈബിളിൽ ഒരു മനുഷ്യനേയും പിതാവേ എന്ന് വിളിയ്ക്കരുത് എന്ന് യേശുക്രിസ്തു പറഞ്ഞിട്ടുള്ളത് താങ്കൾക്ക് അറിയാമെന്ന് എനിയ്ക്ക് ഉറപ്പുണ്ട്. യേശു ക്രിസ്തു എന്തെല്ലാം പറഞ്ഞിരിയ്ക്കുന്നു, ബൈബിളിൽ എന്തൊക്കെ എഴുതി വച്ചിരിയ്ക്കുന്നു, അല്ലേ?- പിതാവ് അതൊന്നും കാര്യമാക്കണ്ടതില്ല.

ഞാനിത് എഴുതുന്നത് രണ്ടുകാര്യങ്ങൾ പിതാവിനെ പരിചയപ്പെടുത്തുന്നതിനാണ്. ഒന്ന് ഒരു സ്ഥലം, പിന്നെ ഒരു വ്യക്തി- രണ്ടും താങ്കൾക് വേണ്ട വിധം പരിചയമില്ലാത്തവയാകാനാണ് സാധ്യത.

പിതാവ് ഉടൻ തന്നെ പഞ്ചാബിലെ അമൃത്സർ എന്ന സ്ഥലം വരെ ഒന്നു പോകണം. . ഞാനവിടെ ചില മാസങ്ങൾക്ക് മുൻപ് പോയിരുന്നു. എന്നേപ്പോലെയലല്ലോ പിതാവ്!
മാസാമാസം എണ്ണിച്ചുട്ടം അപ്പം പോലെ കിട്ടുന്ന ശമ്പളം, ഉത്തരവാദിത്വമുള്ളജോലി, അന്യനാട്ടിൽ കുടുംബത്തോടെ കഴിയുന്നതിന്റെ പ്രാരാബ്ധങ്ങൾ,മക്കൾ, പിന്നെ ഫേസ്ബുക്ക്  ഇതിനിടയിലാണ് യാത്രകൾ.

എന്നാൽ പിതാവിന് ഈ പ്രശനങ്ങൾ ഒന്നുമില്ലല്ലോ- - കുടുംബം പോറ്റേണ്ട, കുർബാനയല്ലാതെ മറ്റു ജോലിയെടുക്കേണ്ട, സാധാരണ മനുഷ്യൻ അനുഭവിക്കുന്ന ഒരി ജീവിത പ്രാരാബ്ധവുമില്ല- ഭണ്ഡാരത്തിൽ വീഴുന്ന കാശ്, മേളിലോട്ടു നോക്കിയാൽ ആകാശം താഴോട്ടു നോക്കിയാൽ കുഞ്ഞാടുകൾ-, ഒറ്റത്തടി, പരമസുഖം. അതു കൊണ്ട് പിതാവ് അമൃത്സറിന് ഫ്ലൈറ്റിനു പോയാൽ മതി.

അവിടെ സുവർണ്ണ ക്ഷേത്തത്തിലേയ്ക്ക് നടന്നു പോകുന്ന തിരക്കേറിയ ഒരു വീഥിയുണ്ട്. വാഹനങ്ങൾ അനുവദനീയമല്ല. ജീവിതത്തിൽ കാര്യമായ ഒരു ജോലിയും ചെയ്തിട്ടില്ലാത്ത താങ്കൾക്ക് നടക്കുവാൻ ബുദ്ധിമുട്ടാണെന്ന് അറിയായ്കയല്ല. മറ്റു വഴികളില്ല. അല്പം മുൻപോട്ടു പോകുമ്പോൾ ഗല്ലി നം- 7 കാണാം. അവിടെ നിന്നും ഇടത്തോട്ടു നോക്കിയാൽ ഒരു പഴയ വലിയ മതിൽ ഉണ്ട്. കണ്ടാൽ ചെത്തിതേയ്ക്കാത്ത് ഒരു കോട്ട പോലുണ്ട്. ചുടുകട്ട കൊണ്ട് കെട്ടി പായൽ പിടിച്ച്. ഒറ്റു നൂറുകൊല്ലം പഴക്കം കാണും. ഇടുങ്ങിയ വാതിലുകൾ.
അകത്തോട്ടു കയറണം. പോലീസ് പരിശോധനകളൊക്കെയുണ്ടെങ്കിലും ളോഹയുള്ളതുകൊണ്ട് പിതാവിന് അതൊന്നും വേണ്ടി വരില്ല.

അകത്തു കയറിയാൽ വിശാലമായ ഒരു മൈതാനമാണ്. സിമിന്റിട്ട നടപ്പാത. ചുറ്റും പച്ച പുൽതകിടി. മധ്യഭാഗത്തായി അല്പം പിന്നിൽ ഇളം റോസ് നിറത്തിൽ ഒരു സ്തൂപം കണാം. ജൈന ക്ഷേത്രങ്ങളുടെ മകുടം പോലെ പണിതിരിയ്ക്കുന്ന അതിന്റെ അടുത്തെങ്ങും പിതാവ് പോകേണ്ടതില്ല.

പക്ഷേ.. പിന്നിലേയ്ക്ക് നടക്കണം...ഏറ്റവും പിന്നിലേയ്ക്ക്. അവിടെ ചുടുകട്ടകൾ അടർന്നു വീണ കൂറ്റൻ പഴയ ഒരു മതിൽ ഉണ്ട്. അവിടെയല്ലാം സൂക്ഷിച്ചു നോക്കിയാൽ ധാരാളം തുളകൾ വീണിരിയ്ക്കും. അടുത്തു ചെല്ലാനാകില്ല കെട്ടോ.. ഫൈബർ ഗ്ലാസിന്റെ മറയുണ്ട് മുന്നിൽ..മതി. ഇനി ഇടത്തോട്ടു തിരിഞ്ഞ് അല്പം നടന്നാൽ ഒരു കിണർ ഉണ്ട്.
ഇനി പുറത്തേയ്ക്കിറങ്ങാം. കയറിവഴിയല്ല, അതിന്റെ ഇടതു വശത്തുകൂടി. റോട്ടിൽ എത്തിയിട്ടു തിരിഞ്ഞു നോക്കിയാൽ ഹിന്ദിയിലും , പഞ്ചാബിയിലും ഇംഗ്ലീഷിലും, "ജാലിയൻ വലാബാഗ്" എന്ന് വലിയ അക്ഷരത്തിൽ എഴുതിയിരിയ്ക്കുന്നത് കാണാം.

അകത്തെ മതിൽ കണ്ട തുളകളില്ലേ? കുപ്രസിദ്ധമായ റൗളക്ട് ആക്ടിനെതിരെ സമാധാനപരമായി സംഘടിച്ച ദരിദ്ര ഗ്രാമീണർക്കെതിരെ വളഞ്ഞ് നിന്ന് വെടിയുതിർത്ത ബ്രിട്ടീഷ് തോക്കുകളിൽ നിന്നും ലക്ഷ്യം തെറ്റി മതിൽ പതിച്ചപ്പോൽ ഉണ്ടായതാണ് പിതാവേ!!. ഒത്തിരിയൊന്നും ലക്ഷ്യം തെറ്റിയില്ലകെട്ടോ, മിക്കതും കുറിയ്ക്കു തന്നെ കൊണ്ടു. ഇറ്റാലിയൻ നാവികരും ബ്രിട്ടീഷ് പട്ടാളക്കരും അങ്ങിനാ- ഒത്തിരി വെടിയുണ്ടകൾ വെസ്റ്റ് ആക്കില്ല. ഒരു പത്തായിരമെണ്ണം മരിച്ചു -അന്ന്.

അതിനു ശേഷം കണ്ട ആ കിണറില്ലേ? വെടിയുണ്ടയെ ഭയന്ന് പാവം മനുഷ്യർ ആ കിണറിൽ കൂട്ടം കൂട്ടമായി എടുത്തു ചാടി അദ്യമാദ്യം വീണവർ ചതഞ്ഞരഞ്ഞു മരിച്ചു മൊത്തം പെറുക്കിക്കൂട്ടിയപ്പോപത്തു നൂറ്റിരുപത് ശരീരങ്ങൾ ഉണ്ടായിരുന്നത്രെ! ബ്രിട്ടീഷുകാർക്ക് അത്ര്യയും വെടിയുണ്ട ലാഭം!

ഇതു നടന്നത് 1919 ഏപ്രിൽ 13 ആണ്.

അപ്പോൾ ആ മൈതാനത്ത് 20 വയസ്സ് പ്രായമുള്ള ഒരു അനാഥബാലനുണ്ടായിരുന്നു. സമ്മേളനത്തിയെവർക്ക് സൗജന്യമായി വെള്ളം വിതരണം ചെയ്യുന്ന അനാഥാലയ സംഘത്തിലെ അംഗമായിരുന്നു ആ പയ്യൻ. റാം മുഹമ്മദ് സിംഗ് ആസാദ്- എന്ന പേർ സീകരിച്ച ഒരു ദരിദ്ര സർദാർ പയ്യൻ. പേര് കേട്ടിട്ട് ചിരിവരുന്നോ? പിതാവിനേപോലെ നല്ല ഉശിരൻ ഇറ്റാലിയൻ പേര് സ്വീകരിയ്ക്കാമായിരുവല്ലേ? . വിഡ്ഡി- എല്ലാമതങ്ങളേയും കൂട്ടിക്കെട്ടിയ പേർ മതിയെന്ന് വച്ചത് കുറെ വർഷങ്ങൾക്ക് ശേഷമാണ്. ശരിയായ പേർ ഉദ്ധം സിംഗ് എന്നായിരുന്നു.

പക്ഷേ, പിതാവിനറിയുമോ.... നിസ്സഹായരായി മരിച്ചു വീഴുന്ന ഗ്രാമീണരുടെ രോദനം ആ കുഞ്ഞു മനസ്സിൽ കത്തിച്ചു വച്ച തീ അണയാൻ 21 വർഷം എടുത്തു. രണ്ടാമത്തെ വയസ്സിൽ അമ്മയും എട്ടാമത്തെ വയസ്സിൽ അച്ചനും മരിച്ചു പോയ ആ ബാലന്റെ ആരുമായിരുന്നില്ല ചുറ്റും വെടികൊണ്ട് വീണത്.

ദാരിദ്ര്യത്തിനും അനാഥത്വത്തിനും ആ ചെറുപ്പക്കാരനെ തളർത്താനായില്ല.
ഒരേയൊരു പേർ ആ കുഞ്ഞു മനസ്സിൽ കുറച്ച്ചിട്ടു. ജനറൽ മീഘായേൽ ഓ-ഡ്വയർ. ജാലിയൽ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണക്കാരനായ ബ്രിട്ടീഷ് പട്ടാള മേധാവി. കഠിനാധ്വാനവും നിശ്ചയ ദാർഡ്യവും ആ ചെറുപ്പക്കാരനെ വളർത്തി. ഈ കാലങ്ങളിലെല്ലാം ഹൃദയത്തിൽ വീണ പകയുടെ കനൽ അയാൾ ഊതിക്കത്തിയ്ക്കുകയായിരുന്നു.

അവസരം പാർത്ത്, ആഫ്രിക്കയുലും അമേരിക്കയിലും പോയി. ഇതിനിടെ നാട്ടിൽ എത്തി പോലീസിന്റെ പിടിയിലായി. ശിക്ഷകഴിഞ്ഞ് . ഇറ്റലി, ഓസ്ട്രിയ എന്നീ രാജ്യങ്ങൾ കറങ്ങി തന്റെ ശത്രു പാർക്കുന്ന ഇംഗ്ലണ്ടിലെത്തി.

കഥ ചുറുക്കിപ്പറയാം പിതാവേ,

1940, മാർച്ച മാസം 13 ആം തിയ്യതി അതായത് ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നിട്ട് 21 കൊല്ലങ്ങൾക്കു ശേഷം, മീഘായേൽ ഓ-ഡ്വയർ പ്രസംഗത്തിനെത്തിയ വേദിയിൽ പുസ്തകത്തുള്ളിൽ ഒളിപ്പിച്ചു ആ ചെറുപ്പക്കാരൻ കടത്തികൊണ്ടുവന്ന റിവോൾവറിൽ നിന്നും രണ്ടേ രണ്ടു വെടിയുണ്ട- അത് ആ നരാധമന്റെ ഹൃദയം തുളച്ച് കടന്നു പോയി . അയാൾ തൽക്ഷണം മരിച്ചു. ഒരു രാജ്യത്തെ കൊള്ളയടിക്കാൻ പാവങ്ങളെ കുരുതികൊടുത്തതിനുള്ള ശിക്ഷ അവന്റെ നാട്ടിൽ അവനെ തേടി ചെന്നു....
പതിനായിരക്കണിക്കുനു തീയുണ്ടക്കൾക്ക് മറുപടി - ഒരു അനാഥ ഭാരതീയന്റെ റിവോൾവറിൽ നിന്നും ഉതിർന്ന രണ്ടേരണ്ടു ബുള്ളറ്റുകൾ.

ഇതെഴുതുമ്പോൽ എന്റെ ഹൃദയത്തിൽ ഒരു വികാരം നിറയുന്നുണ്ട്. ദേശസ്നേഹമെന്ന് എന്ന് ഒന്ന് എനിയ്ക്ക് വേണ്ട എന്ന് ഞാൻ നൂറുവട്ടം എന്നെതന്നെ പറഞ്ഞു പഠിപ്പിക്കുമ്പോഴും - ഇപ്പോളെന്റെ കൈവിറയ്ക്കുന്നത് അതേവികാരം കൊണ്ടാണെന്ന് എനിയ്കറിയാം...

അതുകൊണ്ട് പരിശുദ്ധപിതാവിനോട് ഒന്നേ പറയാനുള്ളൂ.... പിതാവിന് സത്യമായും ക്രിസ്തുവിൽ വിശ്വാസമുണ്ടോ?

ഉണ്ടെങ്കിൽ ഇനിയൊരൊയ്ക്കലും ജാലിയൻ വാലാബാഗ് എന്ന് ആ നാവ് കൊണ്ട് പറയരുത്.. പറഞ്ഞു പോയേക്കല്ല്.

എന്ന് ഒരു ഭാരതീയൻ.
സജി മർക്കോസ്




Monday, November 25, 2013

വിത്തു മുതല്‍ തളിരു വരെ

ഇന്ന്, ചെറുതും വലുതുമായുള്ള ഏതാണ്ട് ഇരുപതിനായിരത്തിലധികം വിഭാഗങ്ങളായി മാറി, ദൈവശാസ്ത്രപരമായും തത്ത്വശാസ്ത്രപരമായുമുള്ള വിലയിരുത്തലുകളെ ചൊല്ലി പരസ്പരം പോരടിക്കുന്ന യേശു ശിക്ഷ്യര്‍ നേരിടുന്ന പ്രധാന പ്രശ്നം ചരിത്രത്തിലെ യേശുവിനെ മനസ്സിലാക്കാത്തതാണെന്ന് പറയാം. ചരിത്രത്തിലെ യേശുവിനെ മനസ്സിലാക്കുകയും അവനെ പിന്തുടരുകയും ചെയ്ത വി. ജെയിംസിന്‍റെ നേതൃത്വത്തിലുള്ള യെരൂസലേമിലെ കേന്ദ്ര സംഘത്തെ പരിപൂര്ണ്ണമായി അവഗണിച്ചുകൊണ്ട് യേശു ദൈവമല്ലാതെ യാതോന്നുമായിരുന്നില്ലായെന്നു വാദിച്ച വി. പൌലോസിന്‍റെ വാദഗതികള്ക്ക്  മേല്ക്കൈ  നേടാനായിയെന്നത് സത്യം. ആ പരിണാമങ്ങളിലേക്ക് ഒരു തിരിഞ്ഞു നോട്ടം ഇന്നിന്‍റെ ഏറ്റവും വലിയ ഒരാവശ്യമാണെന്ന് ഞാന്‍ കരുതുന്നു.

മനുഷ്യ ചരിത്രം മാറ്റി മറിച്ചുകൊണ്ട് സാക്ഷാല്‍ ദൈവം മനുഷ്യനായി അവതരിച്ചു; പക്ഷേ, ജെറുസലേമിലെ മണല്‍ത്തരികളെപ്പോലും കോരിത്തരിപ്പിച്ച യേശുവിന്‍റെ ശബ്ദം എന്തുകൊണ്ട് ചരിത്രകാരനായ ഫ്ലാവിയസ് ജോസഫസ് വേണ്ടത്ര കേട്ടില്ല? അദ്ദേഹം യേശുവിനെ പരാമര്ശി്ച്ചത്, യേശുവിന്‍റെ ശിക്ഷ്യനെന്ന്‍ അവകാശപ്പെട്ട നീതിമാനായ ജെയിംസിനെപ്പറ്റി പറഞ്ഞപ്പോള്‍ മാത്രമാണ്. എന്തുകൊണ്ടിത്‌ സംഭവിച്ചുവെന്നു ഞാന്‍ കുഞ്ഞുന്നാള്‍ മുതല്‍ ചിന്തിച്ചിട്ടുണ്ട്. മതപീഢനത്തിന്‍റെ കാലത്ത് യേശുവിനെപ്പറ്റി എഴുതപ്പെട്ടവയെല്ലാം നശിപ്പിക്കപ്പെട്ടുവെന്നു ഞാന്‍ കരുതി, ആരുടെയോ സമ്മര്ദ്ദം അക്കാലത്ത്‌  ചരിത്രകാരന്മാരുടെ മുകളില്‍ ഉണ്ടായിരുന്നുവെന്നും ഞാന്‍ കരുതി. ആ വിലയിരുത്തലുകള്ക്ക് പക്ഷേ   ആയുസ്സ് കുറവായിരുന്നു, യേശുവിന്‍റെ കാലത്തെ യെരൂസലെമിന്‍റെ  ചരിത്രം ഏതാണ്ടൊന്നു മനസ്സിലാക്കുവോളം മാത്രമേ അവ കൂട്ടുണ്ടായിരുന്നുള്ളൂ.

ചരിത്രത്തിന്‍റെ വാതിലുകള്‍ എന്ന് മലര്ക്കെ തുറക്കപ്പെട്ടുവോ അന്നുമുതല്‍ മനുഷ്യന്‍ അന്വേഷണവും തുടങ്ങി, ചരിത്രത്തിലെ മനുഷ്യനായിരുന്ന യേശുവിനെത്തേടി. അനേകം പരിശ്രമങ്ങള്, പഠനങ്ങള്‍ ഇപ്പോഴും തുടരുന്നു. എല്ലാവരും പൊതുവേ സമ്മതിക്കുന്ന ഒന്നുണ്ട്, സാവോള്‍ എന്ന് വിളിക്കപ്പെട്ടിരുന്ന  പോള്‍ എന്നൊരു റോമ്മാക്കാരന്‍ പഠിപ്പിച്ച ദൈവശാസ്ത്രമാണ് ക്രിസ്ത്യാനികളുടെ ഇന്നത്തെ അടിത്തറ, അല്ലാതെ യേശു അധികാരം കൊടുത്ത് ഉത്തരവാദിത്വം ഏല്പ്പിച്ച, ആദ്യം മുതല്‍ അവസാനം വരെ യേശുവിനോടൊപ്പം ഉണ്ടായിരുന്ന, ജെയിംസ്, പീറ്റര്, ജോണ്‍ എന്നീ മൂന്നു തൂണുകളില്‍ പണിയപ്പെട്ട ഒരു വിശ്വാസിവിഭാഗമല്ല ഇന്നു നാം കാണുന്നത്.  
ഒരു വിശുദ്ധനായി സഭ ആദരിക്കുന്ന പോളിനെ ഒന്ന് പരിചയപ്പെടാം. സ്വന്തം നിലയില്‍ യേശുവിന്‍റെ ശിക്ഷ്യന്മാരെ ക്രൂരമായി പീഢിപ്പിച്ച റോമന്‍ പൌരനായിരുന്ന, താര്സസില്‍ നിന്നുള്ള ഒരു അഭ്യസ്തവിദ്യനായിരുന്നദ്ദേഹം. ദമാസ്ക്കസിലേക്കുള്ള യാത്രയില്‍ അദ്ദേഹത്തിനുണ്ടായ ഒരു വിശിഷ്ടാനുഭവമാണ് എല്ലാം മാറ്റിമറിച്ചതെന്ന് ചരിത്രം പറയുന്നു. ഇതില്‍ അല്പ്പം ദുരൂഹത കാണുന്നവര്‍ ധാരാളം, കാരണം, യേശുവിനെക്കണ്ടപ്പോള്‍ കാഴ്ച്ച നഷ്ട്ടപ്പെട്ടുവെന്നു പോള്‍ ഒരിടത്തും പറഞ്ഞിട്ടില്ല. അത് പറഞ്ഞത് പോളിന്‍റെ ശിക്ഷ്യനായിരുന്ന ലൂക്കായാണ്. യെരൂസലെമിലെ മാതൃ സംഘവുമായി പോളിന് യാതൊരു പിണക്കവും ഇല്ലായിരുന്നുവെന്നാണ് ഇതേ ലൂക്കാ പറഞ്ഞത്. പക്ഷേ, അതായിരുന്നില്ല സത്യം. മൂന്നു പ്രാവശ്യം പോള്‍ ജെയിംസിനെ നേരിട്ട് കണ്ടുവെന്ന് ചരിത്രം പറയുന്നു. രണ്ടാമത് വന്നപ്പോള്‍ ജെയിംസുമായി അടിപിടി നടന്നുവെന്നും സൂചിപ്പിക്കുന്ന എഴുതപ്പെട്ട കഥകള്‍ അംഗീരിക്കപ്പെട്ട ലിഖിതങ്ങള്ക്ക് പുറത്തുണ്ട് (Psuedo-Clementines) ഇതിലെ ചില പരാമര്ശങ്ങളാവട്ടെ സഭയുടെ ശത്രുവെന്ന് തന്നെ പോളിനെപ്പറ്റി പറയുന്നുമുണ്ട്. ജെയിംസുമായിട്ടുള്ള അഭിപ്രായ വ്യത്യാസം, യേശുവിന്‍റെ പ്രഖ്യാപിത നയങ്ങളല്ല പൌലോസ് പഠിപ്പിച്ചത് എന്നുള്ളതിനെ ചൊല്ലിയായിരുന്നു. മൂന്നാം പ്രാവശ്യം, യഹൂദന് ചേര്ന്ന കര്മ്മങ്ങള്‍ ചെയ്യാന്‍ പോളിന് ദേവാലയത്തിലേക്ക് പോകേണ്ടിയും വന്നു. ഇതാകട്ടെ, അദ്ദേഹം പത്തു വര്ഷം പഠിപ്പിച്ച സിദ്ധാന്തങ്ങള്‍ തമസ്കരിച്ചുകൊണ്ടുള്ള ഒരു കീഴടങ്ങലായിരുന്നുവെന്ന് നിസ്സംശയം പറയാനും കഴിയും.

യേശുവിനു ശേഷം ഉണ്ടായ ലിഖിതങ്ങളില്‍ ഏറ്റവും ആദ്യത്തേതെന്നു തന്നെ നിര്ണ്ണയിക്കപ്പെട്ട പോളിന്‍റെ കത്തുകള്‍ സഭക്ക് വിലപ്പെട്ടതായിരുന്നുവെന്നു പറയാം. പോളാണ് യഹൂദര്ക്ക് പുറത്തേക്ക് യേശുവിനെ പരിചയപ്പെടുത്തിയത്, ഇന്നത്തെ സഭക്ക് രൂപം കൊടുക്കാന്‍ പോള്‍ ഒരു പ്രധാന പങ്കു വഹിച്ചുവെന്നും പറയാം. പക്ഷേ, പോളിന്‍റെ  കത്തുകള്‍ ഒന്നുകില്‍ സ്വന്തം വാദഗതികളെ ന്യായീകരിക്കാനൊ, മറ്റുള്ളവയെ തിരസ്കരിക്കാനോ, ആരെയൊക്കെയോ പ്രതിരോധിക്കാനോ ആയിട്ടുള്ളവയായിരുന്നുവെന്ന് അവ പരിശോധിച്ചാല്‍ മനസ്സിലാകും. പൌലോസ് മതപ്രചരണം തുടങ്ങി മൂന്നു വര്ഷങ്ങള്‍ കഴിഞ്ഞപ്പോഴാണ് തനിക്കു വേണ്ട ജ്ഞാനം നേരിട്ട് യേശുവില്നിന്നാണെന്ന് പൌലോസ് വാദിച്ച് തുടങ്ങിയതെന്നത് സംശയത്തോടെയേ കാണാനാവൂ. പുതിയ നിയമം രൂപികരിച്ചപ്പോള്‍ ജെയിംസിന്‍റെ ഒരു കത്ത്, പത്രോസിന്‍റെ രണ്ടു കത്തുകള്‍, ജോണിന്‍റെ മൂന്നു കത്തുകള്‍, ജെരൂസലേമിലെ കേന്ദ്ര സംഘം പ്രതിരോധിക്കേണ്ടി വന്ന പൌലോസിന്‍റെ പതിന്നാലു കത്തുകളെന്ന നിലയിലേക്ക് വന്നിരുന്നു. യേശുവിനെ നേരിട്ട് അടുത്തറിഞ്ഞ പ്രമുഖ ശിക്ഷ്യരില്‍ നിന്ന് ഒരുപദേശവും സ്വികരിക്കാന്‍ തയ്യാറാകാതിരുന്ന പൌലോസിന് എങ്ങിനെ ഇത്രയും സ്വാധീനം ചെലുത്താന്‍ സാധിച്ചു? ഒരുത്തരമേയുള്ളൂ പറയാന്‍ - പൌലോസ് അവതരിപ്പിച്ചത് മോശയെയും യഹൂദരെയും ബഹുമാനിക്കാത്ത ദൈവമായ യേശുവിനെയായിരുന്നു. അതായിരുന്നു റോമിനും, അന്യ ജാതികള്ക്കും ആവശ്യമായിരുന്നതും.

ചരിത്രം സൂഷ്മമായി പരിശോധിച്ചാല്‍, പോളിന്‍റെ വാദഗതികള്‍ യേശു മനുഷ്യനേയായിരുന്നില്ല എന്നായിരുന്നുവെന്നു കാണാം. അത് മെത്രാന്മാരുടെ മെത്രാനെന്നു വിശേഷിപ്പിക്കപ്പെട്ട ജെയിംസിനും കൂട്ടര്ക്കും  യേശുവിനെ നിന്ദിക്കുന്നതിനു തുല്യമായിരുന്നുവെന്നു പറയാതെ വയ്യ. നാല് സുവിശേഷകര്‍ യേശുവിന്‍റെ ജീവിതത്തേപ്പറ്റി പറഞ്ഞ ഒരു കാര്യവും പൌലോസ് തൊട്ടിട്ടില്ല. യേശുവിന്‍റെ ജീവിതത്തിലെ അത്ഭുതങ്ങള്‍ ഒന്നും ചരിത്രപരമായി തെളിവുകളില്ലാത്തതാണ് എന്ന കാരണമായിരുന്നില്ല അതിന്‍റെ പിന്നില്‍. പൌലോസ് ആവര്ത്തിക്കുന്ന യേശുവിന്‍റെ ഉയര്പ്പിനെപ്പറ്റിയും ചരിത്രപരമായ തെളിവുകള്‍ ഇല്ലായെന്നു തന്നെ പറയാം. യേശുവിന്‍റെ മരണസമയത്ത് ഭൂമി ഇരുണ്ടതായി ഒരു ജ്യോതിശാസ്ത്രജ്ഞനും കണ്ടെത്താനായിട്ടില്ല, ഒരു ദേവാലയത്തിന്‍റെ തിരശ്ശിലയും  നടുവേ കീറിയിട്ടുമില്ലെന്നോര്ക്കണം. ചരിത്രത്തിലെ യേശുവിനെ പൂര്ണ്ണമായും അവഗണിച്ച പൌലോസ്, യേശുവിനെയും തിരുത്താന്‍ ശ്രമിച്ചുവെന്ന് പറയുന്നതിലും കഴമ്പുണ്ട്. മോശയുടെ നിയമം പൂര്ത്തി്യാക്കാനാണ് താന്‍ വന്നതെന്ന് പറഞ്ഞ യേശുവിനെ, മോശയെയും പ്രമാണങ്ങളെയും തമസ്കരിക്കുക വഴി വാസ്തവത്തില്‍ പൌലോസ് പരിഹസിക്കുകയാണ് ചെയ്തത്. ഇത് ഒരുദാഹരണം മാത്രം. ജെയിംസിന്‍റെ മരണവും, റോമ്മന്‍ അധിനിവേശത്തില്‍ ജെരൂസലേം പള്ളി അപ്പാടെ നശിപ്പിക്കപ്പെട്ടതും, ആദ്യകാല അനുഗാമികള്‍ തുരത്തപ്പെട്ടതും, കേന്ദ്ര സംഘത്തിന്‍റെ തകര്‍ച്ചക്ക് കാരണമായി; അല്ലായിരുന്നെങ്കില്‍ സഭയുടെ ഇന്നത്തെ മുഖം മറ്റൊന്നായിരിക്കുമായിരുന്നു.
യഹൂദ പുരോഹിതന്മാരെ നിഷേധിച്ചതിനോ, റോമിനെതിരെ ഗറില്ലാ യുദ്ധം പ്രഖ്യാപിച്ചതിനോ ആയിരുന്നില്ല നീതിമാനായ ജെയിംസ് വധിക്കപ്പെട്ടതെന്നു പ്രത്യേകം കാണേണ്ടതുണ്ട്. ജെയിംസിന്‍റെ പ്രബോധനങ്ങളുടെ കാതല്‍ യേശു പറഞ്ഞ അഷ്ടസൌഭാഗ്യങ്ങളായിരുന്നു. അദ്ദേഹവും സംഘവും ദരിദ്രരുടെയും അവഗണിക്കപ്പെട്ടവരുടെയും കൂടെയായിരുന്നു. യഹൂദവംശത്തില്‍ നിന്ന് വേറിട്ട്‌ യേശു ശിക്ഷ്യര്‍ ഒരു മതമായി മാറുന്നതിനെ ജെയിംസ് നിശിതമായി എതിര്ത്തിരുന്നു. എല്ലാം തകിടം മറിക്കാന്‍ പോന്നതായിരുന്നു AD 325 ല്‍ കൊന്സ്ടിന്റൈന്‍ ചക്രവര്ത്തി നിഖ്യായില്‍ വിളിച്ചു കൂട്ടിയ ആദ്യത്തെ പൊതുയോഗം. മാസങ്ങള്‍ നീണ്ട തര്ക്കം തന്നെ നടന്നു, യേശു മനുഷ്യനായിരുന്നോ ദൈവമായിരുന്നോ എന്നതിനെ ചൊല്ലി. അവസാനം യേശു ദൈവമായിരുന്നു എന്ന് സൂനഹദോസ് പ്രഖ്യാപിച്ചതിനു ശേഷം, അതിനെ എതിര്ത്തവരെയും, അവരുടെ തെളിവുകളെയും പൂര്ണ്ണമായി തമസ്കരിച്ചുവെന്നാണ് ചരിത്രം പറയുന്നത്. (സൂനഹദോസ് ഈ തീരുമാനം എടുത്തത് ഒരു വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നുവെന്നും പറയപ്പെടുന്നു).  യേശുവിന്‍റെ ജീവിതത്തെപ്പറ്റിയുള്ള പല നിര്ണ്ണായക തെളിവുകളും അന്ന് നമുക്ക് നഷ്ടപ്പെട്ടു. അവശേഷിച്ചത് പ്രധാനമായും പൌലോസിന്‍റെ ലേഖനങ്ങള്‍ മാത്രമായിരുന്നു. അന്ന് കരബലത്തിന്‍റെ പിന്തുണയോടെ അടിച്ചേല്പ്പിച്ച സിദ്ധാന്തങ്ങളാണ് എക്കാലവും സഭയെ പീഢിപ്പിച്ചു കൊണ്ടിരുന്നത്, ഇന്ന് സഭയെ ഈ തളര്ച്ചയില്‍ കൊണ്ടെത്തിച്ചതും. 

Sunday, November 24, 2013

മെത്രാന്‍മാര്‍ക്ക്‌ എതിരെ മാര്‍പാപ്പയോട് പരാതി

കടപ്പാട്: ഒച്ചപ്പാട്



കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍   കുറച്ചു ദിവസങ്ങളായി കേരളത്തില്‍ ആഭ്യന്തര കലാപം അരങ്ങേറുകയാണ് .


രാജ്യത്ത് രക്തരൂഷിത ആഭ്യന്തര കലാപം സൃഷ്ടിക്കുന്ന വിധം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയ താമരശ്ശേരി , ഇടുക്കി മെത്രാന്മാരെ തല്‍സ്ഥാനത്തു നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് മാര്‍പാപ്പക്ക് കേരളത്തില്‍ നിന്നും  പരാതി പോയിട്ടുണ്ട്

ഇടയ ലേഖനങ്ങളിലും പ്രസംഗങ്ങളിലും ഇടയന്മാര്‍ പ്രകോപനം തുടരുന്നു . ഒന്ന് ചോദിക്കട്ടെ , ഏതു കര്‍ഷകനാണ് രണ്ടു ലക്ഷം ചതുരശ്ര അടിക്കു മേല്‍ കെട്ടിടം നിര്‍മിച്ചു കാര്‍ഷിക വേല ചെയ്യുന്നത് ?? ഏതു കര്‍ഷകനാണ് താപ വൈദ്യുത നിലയം ഉണ്ടാക്കി കൃഷി ചെയ്യുന്നത് ?
ഏതു കര്‍ഷകനാണ് പാറ മട കൃഷി നടത്തുക? ഏതു കര്‍ഷകനാണ് തൃശ്ശൂരിലെ ശോഭ സിറ്റി പോലുള്ള ടൌണ്‍ഷിപ്പുകള്‍ കൃഷി ചെയ്യുന്നത് ??? 

ഏതു കുഞ്ഞാടുകള്‍ ആണ് ഭൂ മാഫിയകളെ തകര്‍ക്കാന്‍ സൂക്ഷിച്ചു വച്ച വിലപ്പെട്ട രേഖകള്‍ ഉള്ള ഓഫീസുകള്‍ തീ വച്ച് ചാമ്പലക്കിയത് ??

ഇതൊക്കെ ആര്‍ക്കു വേണ്ടി ??

 

ജോയന്റ് ക്രിസ്ത്യന്‍ കൗണ്‍സിലാണ് താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, ഇടുക്കി മെത്രാന്‍ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ എന്നിവര്‍ക്കെതിരെ പരാതി നല്‍കിയത്.


കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരില്‍ വര്‍ഗീയ കലാപത്തിനു ആഹ്വാനം ചെയ്ത ബിഷപ്പുമാരെ അറസ്റ്റ് ചെയ്യണമെന്നു കൗണ്‍സില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടിട്ടുമുണ്ട് .

 പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന പേരില്‍ അറസ്റ്റ് ചെയ്യപ്പട്ട അബ്ദുന്നാസിര്‍ മദ്‌നി , എം.എം. മണി എന്നിവരെ ദീര്‍ഘകാലം ജയിലിലടച്ച സംസ്ഥാന സര്‍ക്കാറും പൊലീസും കത്തോലിക്കാ മെത്രാന്റെ നക്‌സല്‍ ശൈലി കണ്ടില്ലെണെന്നാണ് കൌണ്‍സിലിന്റെ പക്ഷം.

അവര്‍ പരയുനന്തു ശരിയല്ലേ എന്ന് അല്പം ആലോചിച്ചാല്‍ ബോധ്യപ്പെടുകയും ചെയ്യും .
''പശ്ചിമഘട്ട മേഖലയിലെ ജനങ്ങള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് കത്തോലിക്കാ സഭ ശ്രമിക്കുന്നത്. സര്‍ക്കാര്‍ ഭൂമി അനധികൃതമായി വെട്ടിപ്പിടിച്ച് പണിത കുരിശടികളും പാസ്റ്ററല്‍ സെന്ററുകളും മറ്റു സ്ഥാപനങ്ങളും നഷ്ടപ്പെടുമെന്ന് സഭക്ക് ഭീതിയുണ്ട്. ഇതാണ് തെരുവിലിറങ്ങാന്‍ അവരെ പ്രേരിപ്പിച്ചത്. സമരം ചെയ്യലല്ല മെത്രാന്മാരുടെ ദൗത്യം ''എന്നൊക്കെയും കൌണ്‍സില്‍ രൂക്ഷമായി ആഞ്ഞടിക്കുന്നുണ്ട്.
തോട്ടം തൊഴിലാളികള്‍, മത്സ്യ തൊഴിലാളികള്‍ എന്നിവര്‍ക്കുവേണ്ടി സമരം നയിച്ച വൈദികരെയും സന്യാസിനികളെയും കര്‍ശന നടപടിയിലൂടെ തകര്‍ത്ത കത്തോലിക്കാ സഭ ഇപ്പോള്‍ അക്രമ സമരങ്ങള്‍ നടത്തുന്നത് അപഹാസ്യംമാണെന്നും കൗണ്‍സില്‍ കുറ്റപ്പെടുത്തി.


അവസാനം സര്‍ക്കാര്‍ മലയാളം പരിഭാഷ ഇറക്കി. അപ്പോള്‍ കുഴപ്പം ഇങ്ങനെയായി..
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് മലയാളം പരിഭാഷ : പേജുകളുടെ എണ്ണം ഇംഗ്ലീഷ് റിപ്പോര്‍ട്ടില്‍ അഞ്ഞൂറിന് മേലെ , മലയാളത്തില്‍ വെറും 25 എന്നൊക്കെ പലയിടത്തും പലരും പറയുന്നത് കേട്ടു . പലര്‍ക്കും ഇപ്പോള്‍ അതാണ് വിഷയം.
സത്യത്തില്‍ ഈ ഇംഗ്ലീഷ് റിപ്പോര്‍ട്ട് മുഴുവന്‍ കേരളത്തെ കുറിച്ചാണോ?? പദ്ധതിക്ക് കീഴെ വരുന്ന സംസ്ഥാനങ്ങളിലെ , ജില്ലകളുടെ മാപ്പുകള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതൊക്കെ കേരളത്തെ കുറിച്ചാണോ ??

അപ്പോള്‍ മറ്റു സംസ്ഥാനങ്ങളിലെ ഭൂഘടന ചിത്രങ്ങള്‍ മാറ്റിയാല്‍ മലയാളത്തില്‍ പേജിന്റെ എണ്ണം കുറവ് ആയിരിക്കും... അല്ല എന്നുണ്ടോ ???