tag:blogger.com,1999:blog-8554137243501328466.post3192086492841781174..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: വിശുദ്ധന്മാരും വിശുദ്ധകളും വെളുത്തവരും സുന്ദരികളും ആയിരിക്കണമെന്ന് കൽപ്പിച്ചതാര്?അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger3125tag:blogger.com,1999:blog-8554137243501328466.post-13225296061458160782016-08-06T01:02:55.784+05:302016-08-06T01:02:55.784+05:30എം.കെ. ഗാന്ധിയുടെ ഉദ്ധരണി ചേർത്തത് നന്നായി. അതുകൊണ...എം.കെ. ഗാന്ധിയുടെ ഉദ്ധരണി ചേർത്തത് നന്നായി. അതുകൊണ്ട് മിസ്റ്റർ പി. വി. ജോസഫിന്റെ അനുഭവകഥയല്ലെന്നു മനസിലായി. ഈ കല്ലുവെച്ച നുണ ആരെഴുതിയതെന്നു മനസിലാകുന്നില്ല ഇത്തരം സാധാരണ നുണകൾ തൊടുത്തു വിടുന്നത് മാന്നാനത്തെ കൊവേന്ത കത്തനാന്മാരാണ്. പണംകൊണ്ട് കൊഴുത്തിരിക്കുന്ന കൊവേന്തക്കാർ പണമെങ്ങനെ ചിലവാക്കണമെന്നറിയാതെ നുണകൾ നിറഞ്ഞ പുസ്തകങ്ങളെഴുതാൻ പ്രത്യേക ഫണ്ട് നീക്കി വെച്ചിട്ടുണ്ട്. അതിനായി കൊവേന്തയിൽ തന്നെ ചില അർദ്ധ പണ്ഡിതരായ പുരോഹിതരുമുണ്ട്. പണ്ട് അവരുടെ കുപ്പായനിറം തവിട്ടുനിറമായിരുന്നു. തവിട്ടുകുപ്പായത്തിൽ മനുഷ്യത്വം കുറവെന്ന് തോന്നിയതിനാലായിരിക്കാം അവർ വെള്ളകുപ്പായവും ധരിക്കാൻ തുടങ്ങിയത്. മരാമത്തുപണി ചെയ്യിപ്പിക്കുന്ന വിശുദ്ധ ചാവറയുടെ അത്ഭുതത്താൽ ഷോപ്പിംഗ് കോമ്പ്ലെക്സുകളും ആകാശം മുട്ടെ കത്തീഡ്രലുകളും കോഴകോളേജുകളും ഉയർന്നു വരുന്നുണ്ട്. പുരോഹിതർക്കും ചില ചെറുകിട പുരോഹിത വാലാട്ടികളായ കോൺട്രാക്റ്റർമാർക്കും ഇടവെട്ടും കിട്ടും. പള്ളിയുടെ പഴയ ഉരുപ്പടികൾ വിറ്റു കിട്ടുന്നത് കത്തനാരുടെ പോക്കറ്റിലും. <br /><br />വണക്കമാസത്തിൽ ഉപമയെന്നു പറഞ്ഞു മുപ്പത്തിമൂന്നു നുണകളുണ്ടായിരുന്നു. അത് എഴുതുന്നതും പ്രസിദ്ധീകരിച്ചിരുന്നതും മാന്നാനം കൊവേന്ത പ്രസിൽനിന്നും. ഇസ്പാനിയാ എന്ന സ്ഥലത്ത് എസ്തപ്പാനെന്ന ഒരാളിന്റെ ചങ്കിൽ വെടി വെച്ചിട്ടും വെടിയുണ്ട കയറിയില്ല. വെടിയുണ്ടകൾ അയാളുടെ വെന്തിങ്ങായിൽ തട്ടിത്തെറിച്ചു പോയിയെന്നാണ് വണക്കമാസ കഥ. പേടിച്ചരണ്ട പാലാ മീനച്ചിലുള്ളവർ വെന്തിങ്ങാ ധരിക്കാതെ പുറത്തിറങ്ങില്ലായിരുന്നു. അതിൽനിന്നും പണമുണ്ടാക്കിയതും കൊവേന്തക്കാരായിരുന്നു. കോടിക്കണക്കിനു രൂപാ ചിലവാക്കി ഒരു മരാമത്ത് പുരോഹിതനെ വിശുദ്ധനാക്കിയെന്ന നേട്ടവും അവരുടെ കള്ളങ്ങൾകൊണ്ട് സാധിച്ചു. മുടക്കിയ മുതൽ നേർച്ചകാഴ്ചകളിൽക്കൂടി പണ്ടേ മുതലാക്കി കാണും. <br /><br />അൽഫോൻസാ പ്രേമനൈരാശ്യം വന്ന് തീയിൽ ചാടിയെന്നായിരുന്നു അടുത്ത കാലം വരെ കേട്ടിരുന്ന കഥ. ഏതായാലും കള്ളങ്ങൾകൊണ്ട് നെയ്തെടുത്ത പുതിയ ഒരു കഥ കേട്ടതിലും സന്തോഷം. നേട്ടം മുഴുവൻ പാലായിലെ കയ്യപ്പാസ് തിരുമേനിമാർക്കും. പൂന്തോട്ടങ്ങളും കൊട്ടാരങ്ങളും അരമനകളും ഉയർന്നു വരുന്നതും അല്ഫോൻസായുടെ അതിശയം തന്നെ. ഇനി ഒരു വെടിക്കെട്ടു കൂടി പാലായിൽ നടത്തിയാൽ ജീവനും കൊണ്ട് രക്ഷപെടുന്നവർ അല്ഫോൻസായുടെ അത്ഭുതംകൊണ്ടെന്നു പറയും. ഭരണങ്ങാനത്തു നിന്നും കറൻസിയുടെ ചാക്കുകെട്ടുകൾ അരമനയിലെത്തിക്കാൻ കൂടുതൽ പുരോഹിതരെ അന്ന് നിയമിക്കേണ്ടിയും വരും.<br /><br />കാലും കയ്യും അനക്കാൻ മേലാത്തവർ പള്ളിക്കു ചുറ്റും നീന്തി പണവും നേർച്ചയിട്ടു പോവും. അവിടെനിന്നും കിട്ടുന്ന പണം കൊണ്ട് ഈ പുരോഹിതർ അന്തസായി നാലു നേരം വെട്ടി വിഴുങ്ങിക്കൊണ്ടിരിയ്ക്കും. ഒറ്റയൊരു പുരോഹിതനെങ്കിലും നാളിതുവരെയായി പള്ളിക്കു ചുറ്റും മുട്ടേൽ നീന്തുന്നതായി കണ്ടിട്ടില്ല. അതെ സമയം ഇവർ തൊടുത്തുവിടുന്ന പച്ചക്കള്ളങ്ങൾ വിശ്വസിക്കാൻ പാവം വിഡ്ഢികളായ വിശ്വാസികളെന്നുമുണ്ട്. Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-23604713394976658672016-08-05T19:45:57.337+05:302016-08-05T19:45:57.337+05:30വേണമെങ്കില്‍ വിശ്വസിക്കാം. 1.അല്‍ഫോന്‍സാമ്മയുടെ കബ...വേണമെങ്കില്‍ വിശ്വസിക്കാം. 1.അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പ്രാര്‍ത്ഥിച്ചു ജന്മനാ വളഞ്ഞിരുന്ന കാല്പാദം നേരെയക്കിയത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. 2. തീപ്പെട്ടിയും സിഗരെറ്റ് ലിറ്ററും 70 വര്‍ഷം മുന്‍പ് വിരളമായിരുന്നു. വീടടുപ്പുകളിലെ തീ ഒരിക്കലും അണയാന്‍ അനുവദിക്കില്ല.3. രാത്രി ചാരം കൊണ്ടു കനല് കട്ട മൂടിയിട്ടാല്‍ രാവിലെയും കനലില്‍ തീ ഉണ്ടാകും. 4. അവിചാരിതമായി തീ കെട്ട് പോയാല്‍, ചാരക്കുഴിയില്‍ എപ്പോഴും തീ പുകയുന്നുണ്ടാവും. 5. പാവം അന്നക്കുട്ടി, (അതായിരുന്നോ അല്ഫോന്സാമ്മയുറെ )കന്ന്യക നാമം?) വെളുപ്പിനെ ഉണര്‍ന്നു അടുപ്പിലെ ചാരം മാറ്റി തീ കത്തിക്കാന്‍ ശ്രമിച്ചു. 6. അതില്‍ പരാജയപ്പെട്ടപ്പോള്‍ നേരേ ചാരക്കുഴിയിലക്ക് നടന്നു. 7. 2 അടി വീതിയും 5 അടി നീളവും 2 അടി ആഴവും ആണ് സാധാരണ ചാരക്കുഴി. ചാരവും ഉമിയും ഇടാനാണ് ചാരക്കുഴി. ഉമി എപ്പോഴും കത്തി എരിഞ്ഞു കൊണ്ടിരിക്കും 8. തീ എടുക്കാന്‍ ശ്രമിച്ച അന്നക്കുട്ടി കാല് വഴുതി ചരക്കുഴിയില് പെട്ടു. ഒരുകാല് പതിച്ചപ്പോള്‍ മറ്റേ കാലും കുഴിയില്‍ പെട്ടു. 9. പൊള്ളല്‍ വന്ന കാലില്‍ മരുന്ന് പുരട്ടി സുഖപ്പെടുതിയത് അയല്ക്കാരന് പറപ്പള്ളി മത്തായി ആയിരുന്നു. 10. കാല് സുഖപ്പെട്ടുവെങ്കിലും വെളുത്ത പാട് പോയില്ല. 11.പാണ്ടു മാരന് മത്തായി ചുവന്ന ചന്ദനം അരച്ചു അന്നക്കുട്ടിയുടെ കാലില്‍ ഇട്ടിരുന്നു. . 12. ഈ വാസ്തവം മത്തായിയുടെ ഭാര്യ പറപ്പള്ളി ത്രേസ്സ്യ (എന്റെ വല്ല്യമ്മ) പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. 13. ബുദ്ധിശാലിയായിരുന്ന മുരിക്കന്‍ ലുക്കാച്ചന്‍ ഒരു ചിത്രകാരനെ കൊണ്ട് അല്ഫോന്യുസാമ്മയുടെ ചെറുപ്പകാലത്തെ ഭാവനാചിത്രങ്ങള്‍ വര്പ്പിക്കുന്നതും കാണാനുള്ള ഭാഗ്യവും എനിക്ക് ഉണ്ടയിട്ടുമുണ്ടു. (Exaggeration is a form of lie: M.K.Gandhi.)P.C.Josephhttps://www.blogger.com/profile/17866312074333378248noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-65872252661995435232016-08-03T04:52:10.426+05:302016-08-03T04:52:10.426+05:30'പത്തുകല്പനകൾ' എന്തെന്നറിയാത്ത കത്തനാര് ശി...'പത്തുകല്പനകൾ' എന്തെന്നറിയാത്ത കത്തനാര് ശില്പിയെകൊണ്ട് ഉണ്ടാക്കി, ചിക്കിലി പിരിക്കാൻ നാടാകെ നാട്ടിയ പുണ്ണ്യവാള പ്രതിമകൾ ഒന്നുംതന്നെ ദൈവത്തെ "ഹൃദയസ്തനായ [സ്വർഗ്ഗസ്ഥനായ] പിതാവേ" എന്ന് വിളിക്കുന്നവന് ആവശ്യമേയില്ല! "നിങ്ങൾ യാചിക്കും മുൻപേ നിങ്ങൾ യാചിക്കുന്നത് ഇന്നതെന്നു നിങ്ങളുടെ പിതാവ് അറിയുന്നുവല്ലേ" എന്ന യേശുവിന്റെ തിരുവചനത്തിൽ വിശ്വാസമില്ലാതെ, കത്തനാര് പറയുന്ന ബിംബങ്ങളെയെല്ലാമാരാധിക്കുന്ന വിവരദോഷികൾക്കെ ഇവ "കറുത്തതോ , വെളുത്തതോ, യൂറോപ്പിനാൽസുന്ദരിയോ, ആഫ്രിക്കൻകാപ്പിരിയോ" എന്നൊക്കെ ചികയേണ്ടതുള്ളൂ ! "കറുപ്പിനഴക് വെളുപ്പിനഴക് "എന്നൊക്കെ പാടിയാലും , സ്വയം മനസിലെ അഴുക്കു ഈ ജനം കാണുന്നുമില്ല ! കാലത്തിന്റെ ശാപം ! കത്തോലിക്കാസഭ വിഗ്രഹാരാധനയെ ചിക്കിലിയുണ്ടാക്കാൻ മെനഞ്ഞുണ്ടാക്കി , സീനായ് മലയിലെ മോശയുടെ കല്പനകൾ കടലിലെറിഞ്ഞു ! കാലത്തിന്റെ പോക്കേ .......samuelkoodal samuel koodalhttps://www.blogger.com/profile/15360647249431919360noreply@blogger.com