tag:blogger.com,1999:blog-8554137243501328466.post5607076285836996962..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: യേശുവിന്റെ കൂട്ടുകാരി മഗ്ദലന അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger5125tag:blogger.com,1999:blog-8554137243501328466.post-75591313712501921682013-12-02T05:24:05.684+05:302013-12-02T05:24:05.684+05:30കാത്തോലിക്കാ സഭയുടെ വിശുദ്ധരിൽ പ്രമുഖയാണ് മഗ്ദല...കാത്തോലിക്കാ സഭയുടെ വിശുദ്ധരിൽ പ്രമുഖയാണ് മഗ്ദലനമറിയം സാക്ക്ജി , ഇന്ത്യയിൽ മാർക്കെറ്റ് വാല്യൂ ഇല്ലെന്നു മാത്രം . പുണ്യവതി എങ്ങനെ പാപിനി ആയ സ്ത്രീ ആയി ?പുണ്യവാൻമാരുടെ ലിസ്റ്റിൽ ഗബ്രിയേൽ മാലാഖയും മിഖായേൽ മാലാഖയും ഉണ്ട് .<br />മാതാവിന്റെ അമ്മയായ അന്ന പുണ്യവതിയും ഉണ്ട് . ഇവരൊക്കെ ലിസ്റ്റിൽ ഇപ്പോഴും ഉള്ളപ്പോഴും ഗീവര്ഗ്ഗീസ് ,ഫിലോമിന ,ബ്രിജീത്ത എന്നിങ്ങനെ കുറേപ്പേരെ ചരിത്രത്തിൽ തെളിവുകളില്ല എന്ന് പറഞ്ഞ് പുറത്താക്കിയത് എന്തിനാവും ?അനൂപ് https://www.blogger.com/profile/01751649974938222483noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-70438538786107355322013-12-01T09:35:41.342+05:302013-12-01T09:35:41.342+05:30മറ്റൊരു പോസ്റ്റിന് വേണ്ടി എഴുതിയ കമെന്റാണെങ്കിലും ...മറ്റൊരു പോസ്റ്റിന് വേണ്ടി എഴുതിയ കമെന്റാണെങ്കിലും ഇവിടെയും ഇത് ചേരും എന്ന് തോന്നുകയാൽ ഇവിടെയും ചേർക്കുകയാണ്. <br /><br />"എന്റെ സങ്കല്പ്പത്തിലുള്ള മേരി ചട്ടയും മുണ്ടുമുടുത്ത, എന്റെ ചെറുപ്പകാലത്തെ ഓർമയിലുള്ള, ഗ്രാമീണസ്ത്രീ തന്നെയാണ്."<br />ഇത് വായിച്ചുകഴിഞ്ഞ്, അല്മായശബ്ദത്തിൽ പല താളുകൾ വീണ്ടും മറിഞ്ഞു. എന്നാലും ഈ വാക്യം എന്നെ വീണ്ടും വീണ്ടും തിരികെ വിളിച്ചുകൊണ്ടിരുന്നു. ഹൃദയത്തെ തഴുകിയ ചിലയനുഭവങ്ങളുടെ ഓർമ്മകൾ ജീവിതത്തെ പുതുക്കികൊണ്ടിരിക്കാൻ പോരുന്നവയാണ്.<br /><br />ഇതൊന്നു വായിക്കൂ: "കാലവര്ഷം ആരംഭിച്ച കാലം. കോരിച്ചൊരിയുന്ന മഴ. ആളുകൾ ഉന്മേഷശൂന്യരായി ചൂളിപ്പിടിച്ച് ഇരിക്കുകയാണ്. ഞങ്ങളോ, തെക്കിനിപ്പടിമേൽ തുടയോടുതുടയുരുമ്മി തിക്കിയിരുന്നു ചിന്തിക്കുകയും. നടുമുറ്റത്തു തളംകെട്ടിനിൽക്കുന്ന മഴവെള്ളത്തിൽ കൂറ്റൻ മഴത്തുള്ളികൾ വീണു വട്ടത്തിൽ വളർന്നു വിലയിക്കുന്നതും നോക്കിക്കൊണ്ടുള്ള ആ ഇരുത്തം ഒരിക്കലും മായാത്ത ഒരു ചിത്രമാണ്. ഞങ്ങൾ അന്യോന്യം സംസാരിച്ചിരുന്നില്ല. അനങ്ങിയിരുന്നുമില്ല. കൂടെക്കൂടെ പരസ്പരം ഒന്ന് നോക്കും. കണ്ണുകൾ കൂട്ടിമുട്ടുമ്പോൾ രണ്ടാളും ഒന്നമ്പരക്കും. ആ ഘട്ടത്തിൽ, ഉപബോധമനസ്സിൽ ഞങ്ങൾ അന്യോന്യം ആലിംഗനം ചെയ്തിട്ടുണ്ടാവണം."<br /><br />ശൈശവകൌമാരങ്ങളിലെ ഈ നിഷ്ക്കളങ്കത ആരെയാണ് വശീകരിക്കാത്തത്! ഇതാരുടെ ഓർമ്മകൾ എന്നല്ലേ? കണ്ണീരും കിനാവും ആരുടേതെന്നറിയാമല്ലോ. കളിക്കൂട്ടുകാരിയെ വി.റ്റി. വർണ്ണിക്കുന്നതുകൂടി കേൾക്കൂ." എന്റെ കളിത്തോഴി നങ്ങേമ. ഒക്കും കുളത്തും വെച്ചുടുത്തു നടക്കുന്ന പ്രായം. കാതിൽ തെച്ചിപ്പൂവണിക്കൊരട്. കഴുത്തിൽ സ്വർണമാല. തെളുതെളെ തിളങ്ങുന്ന തോളത്ത് ചിന്നിയിഴയുന്ന കുനുകൂന്തളങ്ങൾ. തൂമിന്നലെന്നപോലെ ഇടയ്ക്കിടെ പാറുന്ന കാറൊളിക്കണ്ണുകൾ. പുതുവർഷത്തിൽ തളിര്ത്തുവരുന്ന പൂച്ചെടിയുടെ ഓമനത്തം തുളുമ്പുന്ന ശരീരപ്രകൃതിയാണ് അവളുടേത്."<br /><br />ജോസഫ് മാത്യു ചേർത്തിരുന്ന യഹൂദമിധുനങ്ങളുടെ ആ പടം ഞാനേറെ നേരം നോക്കിയിരുന്നു. എന്റെ പ്രണയാനുഭവങ്ങൾ തിരിച്ചെത്തിയതുപോലെ. സത്യം പറയട്ടെ, അവയാണ് ഇന്നുമെന്നെക്കൊണ്ട് സൌഗന്ധികമായി ചിന്തിക്കാനും ചിന്തിക്കുന്നവയ്ക്കപ്പുറത്തേയ്ക്ക് ദൃഷ്ടികളെ അയക്കാനും ശക്തനാക്കുന്നത്. അവയിലെ പരിശുദ്ധി അനന്യമായിരുന്നു. പാരുഷമല്ല സ്ത്രൈണമാണ് ദൈവികത എന്നെന്നെ പഠിപ്പിച്ചത് ആ അനുഭവങ്ങളാണ്.<br />Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-26610612665054962772013-12-01T09:22:40.095+05:302013-12-01T09:22:40.095+05:30"ഒരു മാർപാപ്പയും അവളെ പുണ്യവതിയാക്കിയില്ലന്നു..."ഒരു മാർപാപ്പയും അവളെ പുണ്യവതിയാക്കിയില്ലന്നുള്ളതാണ് അവളുടെ മഹത്വം." ഗുരുകുലം എന്ന് പേരിട്ടിരിക്കുന്ന ഒരു കെട്ടിടത്തിൽ (ഈരാറ്റുപേട്ടയിൽ സെന്റ് ജോർജ് H. S.ന്റെ എതിർവശത്ത് ശ്രീ ജോസഫ് ജോര്ജ് - ഇപ്പൻ - ന്റെ ഉടമസ്തതയിലുള്ളത്)ചേർന്ന മീറ്റിങ്ങിൽ മരിച്ചുപോയ ഓണംകുളത്തിനെയും ജോണ് പോൾ രണ്ടാമനെയും വിശുദ്ധരായി പ്രഖ്യാപിക്കാൻ സ്വാർത്ഥ താത്പര്യമുള്ള ചില സഭാവിഭാഗങ്ങൾ നടത്തുന്ന ശ്രമങ്ങളെപ്പറ്റി ചർച്ചയുണ്ടായി. തോന്നുന്നവരെയോക്കെ വിശുദ്ധൻ വിശുദ്ധ എന്ന് സ്ഥാനം കൊടുക്കാൻ പോപ്പിന് ആരാണ് അധികാരം കൊടുത്തത്? എത്രയോ കള്ളക്കഴുവേറികൾ ഇതിനകം ഈ പദവി കൈക്കലാക്കിയിരിക്കുന്നു! ഈ പതിവ് നിറുത്തലാക്കണമെന്ന് മറ്റു പല കാര്യങ്ങളുടെയും കൂടെ ഒരു നിവേദനം ഇപ്പോഴത്തെ പോപ്പിന് സമർപ്പിക്കാൻ നിർദ്ദേശമുണ്ടായി. അരുവിത്തുറയിലെ ഗീവര്ഗീസ് പോലും കള്ളപ്പുന്ന്യാളനാനെന്നു അറിഞ്ഞുകൊണ്ടാണ് സഭ അങ്ങേരെ രൂപക്കൂട്ടിൽ ഇന്നും വച്ചിരിക്കുന്നത്. Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-6844985759028186232013-04-10T13:19:15.025+05:302013-04-10T13:19:15.025+05:30വിശുദ്ധ ഗ്രന്ഥത്തിൽ നിരവധി മറിയങ്ങൾ ഉണ്ട്. അതിൽ ഒര...വിശുദ്ധ ഗ്രന്ഥത്തിൽ നിരവധി മറിയങ്ങൾ ഉണ്ട്. അതിൽ ഒരാളാണ് മഗ്ദലയിലെ മറിയം. ബഥാനിയായിലെ ലാസറിന്റെ സഹോദരി മറിയം വേറൊരു മറിയമാണ്. <br />മത്തായി 26 - 'ഒരു സ്ത്രീ' ബഥാനിയായിൽ കുഷ്ടരോഗിയായ ശിമയോന്റെ വീട്ടിൽ വച്ച് യേശുവിന്റെ ശിരസിൽ സുഗന്ധതൈലം ഒഴിച്ചു. ശിഷ്യന്മാർ അത് പഴ്ച്ചിലവാണന്നു പറയുന്നു. സാബത്തീകം. <br />മാർക്കോസ് -14 'ഒരു സ്ത്രീ' ബഥാനിയായിൽ കുഷ്ടരോഗിയായ ശിമയോന്റെ വീട്ടിൽ വച്ച് യേശുവിന്റെ ശിരസിൽ സുഗന്ധതൈലം ഒഴിച്ചു. 300 ലധികം ദിനാറായ്ക്ക് വിൽക്കാമെന്നു ചിലർ പരയുന്നു. സാബത്തീകം. <br />ലൂക്കോസ് -7 'പാപിനിയായ ഒരു സ്ത്രീ' ഫരിസേയന്റെ വീട് (അയാളെ ശിമയോൻ എന്ന് യേശു വിളിക്കുന്നുണ്ട്), പട്ടണത്തിൽനിന്നു വന്ന സ്ത്രീ (ആ പട്ടണം ബഥാനിയാ ആയിരിക്കണം) സുഗന്ധതൈലംകൊണ്ട് അവന്റെ പാദങ്ങൾ കഴുകി, മുടികൊണ്ട് തുടച്ചു, ചുംബിച്ചു. പാപിനിയായ സ്ത്രീ ആയതിനാൽ സെക്സ് ആയിരിക്കാം ഇവിടത്തെ വിഷയം. <br />യോഹ - 12 സംഭവസ്ഥലം ബഥാനിയായിലെ ലാസർ, മാർത്താ, മറിയം എന്നിവരുടെ ഭവനം; ഒരുകുപ്പി സുഗന്ധതൈലം മറിയം യേശുവിന്റെ പാദത്തിൽ പൂശി; മുടികൊണ്ട് തുടച്ചു. ചുംബിച്ചില്ല. യൂദാസ് സ്കറിയോത്താ പറഞ്ഞു തൈലം 300 ദിനാറായ്ക്ക് വിൽക്കാമായിരുന്നു എന്ന്. സാബത്തീകം.<br />എന്റെ നിഗമനത്തിൽ മത്തായി, മാർക്കോസ്, ലൂക്കോസ് സുവിശേഷ സംഭവങ്ങൾ ഒന്നു തന്നെയാണ്. ബഥാനിയായിൽ കുഷ്ടരോഗിയായ ശിമയോന്റെ വീട്ടിൽ വച്ച്. വിവരണങ്ങളിൽ അൽപ വ്യത്യാസങ്ങൾ ഉണ്ടന്നുമാത്രം. എന്നാൽ യോഹന്നാനിലെ സംഭവം ലാസറിന്റെ വീട്ടിൽ വച്ചാണ് നടക്കുന്നത്. നാല് വിവരണങ്ങളിൽ ലൂക്കോസിൽ മാത്രമെ സെക്സ് ഉള്ളു. <br />രണ്ട് തൈലാഭിഷേകങ്ങൾ നടന്നു, ശിമയോന്റെ വീട്ടിലും ലാസറിന്റെ വീട്ടിലും. രണ്ടും നടന്നത് ബഥാനിയായിൽ. <br />ഈ സംഭവങ്ങളിൽ മഗ്ദല മറിയം ഇല്ല. ഏഴ് ദുഷ്ടാത്മാക്കൾ പോയ മഗ്ദലയെ എന്തിനു വേശ്യയാക്കുന്നു. 'ഒരു സ്ത്രീ', 'പാപിനിയായ ഒരു സ്ത്രീ' എന്നൊക്കെ പറഞ്ഞാൽ എങ്ങനെ മഗ്ദല മറിയമാകും? അത് സഭയിൽ സ്ത്രീകളെ തരം താഴ്ത്തി താറടിച്ച് ആണ് കോയ്മ്മ സ്ഥാപിച്ചെടുക്കാൻ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. <br />ജോസഫ് മാത്യുവിന്റെ കമന്റ്റിൽ "വചനത്തിൽ മഗ്ദാലനായെ വേശ്യയായി കാണിക്കുന്നു" എന്ന് കുറിച്ചിരിക്കുന്നത് കണ്ടു. സുവിശേഷത്തിൽ എവിടെയാണ് അത് രേഖപ്പെടുത്തിയിരിക്കുന്നത് എന്നറിയാൻ കഴിഞ്ഞിട്ടില്ല. <br />ചാക്കോ കളരിക്കല്https://www.blogger.com/profile/17017553874397369086noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-87325821013390004542013-04-10T01:47:30.761+05:302013-04-10T01:47:30.761+05:30യേശുവും മഗ്ദലാനായുമായുള്ള ഈ പ്രേമകഥ എഴുതിയപ്പോൾ ബാ...യേശുവും മഗ്ദലാനായുമായുള്ള ഈ പ്രേമകഥ എഴുതിയപ്പോൾ ബാല്യത്തിലെ എന്റെ ഗ്രാമപ്രദേശമാണ് ഓർമ്മവന്നത്. സ്ത്രീയും പുരുഷനുമായുള്ള പ്രേമത്തിന് നിത്യമായ ദൈവിക പ്രേമംവഴി ഒരു അർഥം കൽപ്പിക്കുകയാണ്. ഈ കഥ വചനാധിഷ്ടിതമല്ലെങ്കിലും എഴുതിയപ്പോൾ ദൈവവുമായുള്ള ഒരു സംവാദമായി തോന്നിപ്പോയി. ദി ഏറ്റെർനൽ ഹാർട്ട് ഓഫ് ലവ് എന്ന പുസ്തകവും ഈ എഴുത്തിനു ആധാരമായുണ്ട്. <br /><br /> ദൈവവുമായി പരസ്പരം ഒരു ആശയ വിനിമയമായി എനിക്ക് തോന്നിപ്പോയി. ഞാനും ആ വിശ്വപ്രേമത്തിനു മുമ്പിൽ അറിയാതെ കരഞ്ഞു. നിത്യമായ ഒരു പ്രേമത്തിന്റെ അർഥവ്യാപ്തിയിലേക്ക് മനസ് ചലിച്ചെങ്കിലും വ്യക്തമായ ആശയങ്ങൾ വികാരതിമിർപ്പിൽ പ്രകടിപ്പിക്കുവാൻ സാധിച്ചില്ല. വചനത്തിൽനിന്നുള്ള ആശയങ്ങളല്ലാത്തതിനാൽ മൗലികചിന്താഗതിക്കാരെ അവളുടെ കഥ ചൊടിപ്പിക്കുമെന്നും അറിയാം. അത്തരക്കാരുടെ വികാരങ്ങൽ ഞാൻ ഒരിക്കലും ഗൗനിക്കാറില്ല. വചനത്തിൽ മഗ്ദാലനായെ വേശ്യയായി കാണിക്കുന്നു. എന്നാൽ അവൾ എനിക്ക് പുണ്യവതിയാണ്. നിത്യതയിലെ യേശുവിനെ കണ്ടത് അവൾ മാത്രമേയുള്ളൂ. ഒരു മാർപാപ്പയും അവളെ പുണ്യവതിയാക്കിയില്ലന്നുള്ളതാണ് അവളുടെ മഹത്വം. സ്നേഹവും സൌന്ദര്യവും സത്യവും നിത്യതയിലെ ഈ പ്രേമത്തിലുണ്ട്. <br /><br />യേശുവും മഗ്ദാലനായും നിത്യജീവിതത്തിന്റെ അടയാളമാണ്. മരണമില്ലാത്ത ഒരു പ്രേമമാണ്. പ്രേമിക്കുന്നവരുടെ ദേവത ക്രിസ്ത്യൻ ചിന്താഗതിയിലുണ്ടെങ്കിൽ നാം എന്തിന് വേദങ്ങളും പുരാണങ്ങളും തേടിയലയണം? അമ്മയായ ഭൂമിയും ലൈംഗികതയും ഹൃദയത്തിന്റെ സ്നേഹസ്പുരണങ്ങൾ തന്നെയാണ്. യേശുവും മഗ്ദാലനായും തമ്മിലുള്ള പ്രേമത്തിന്റെ ഈ ഗീതം നിത്യസൌഭാഗ്യത്തിന്റെയും നൂല്പ്പാലം തന്നെയാണ്. ദൈവവുമായി ഒരു ഉണർവ് ഇവിടെ സൃഷ്ടിക്കും. ഈ അന്വേഷണം ഹൃദയങ്ങൾക്ക് ഉത്തേജനം നൽകും. ക്രിസ്തുവിനെപ്പറ്റിയുള്ള സങ്കല്പം ഒരു ആൾദൈവത്തിൽ ഒതുക്കാവുന്നതല്ല. ഈ ദിവ്യപ്രേമം മനുഷ്യനും മനുഷ്യനും തമ്മിലും, സ്ത്രീയും പുരുഷനും തമ്മിലും മനുഷ്യനും പ്രകൃതിയും തമ്മിലും ഒരു ഒത്തുചേരലാണ്. നിത്യമായ ഹൃദയങ്ങളുടെ പ്രേമവുമാണ്. ഈ പ്രേമത്തിൽ വിശുദ്ധിയുണ്ട്. സത്യം മറച്ചുവെക്കുന്ന പുരോഹിതർക്കെതിരെ മഗ്ദലനാ ഒരു വെല്ലുവിളിയാണ്. അവൾ വേശ്യയല്ല, പിശാചല്ല. കർത്താവിന്റെ മണവാട്ടി അവൾ മാത്രം.എനിക്ക് അവിടുത്തെ അവനെന്നു വിളിക്കാമെങ്കിൽ അവിടുത്തെ മണവാട്ടിയെ ഞാനും അവളെന്ന് വിളിക്കട്ടെ. കാരണം അവളും ഭൂമിദേവി താലോലിച്ച സത്യത്തിന്റെ കൂട്ടുകാരിയായിരുന്നു. Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.com