tag:blogger.com,1999:blog-8554137243501328466.post6661515373649837954..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: നിധിഅല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-91856988462326695542013-07-12T13:01:19.068+05:302013-07-12T13:01:19.068+05:30https://www.youtube.com/watch?v=CQsJ556W_x0https://www.youtube.com/watch?v=CQsJ556W_x0Jijo Baby Josehttps://www.blogger.com/profile/06185364871495195470noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-26288653635040909092013-07-12T10:51:01.146+05:302013-07-12T10:51:01.146+05:30(മോശ കണ്ട മുൾപ്പടർപ്പു പോലെ ഒരു കഴുമരം പ്രകാശിക്കു...<br />(മോശ കണ്ട മുൾപ്പടർപ്പു പോലെ ഒരു കഴുമരം പ്രകാശിക്കുന്നു. എന്തിനും രണ്ടുതരം അർത്ഥമുണ്ട്. ഒന്ന് നൽകപ്പെടുന്നതും രണ്ടാമത്തേതു കണ്ടെത്തുന്നതും, Boby Jose Kattikkaadan)<br /><br />ഇന്നും എന്നും കഴുകുമരവും വെടിയുണ്ടകളും ഭീകരായുധങ്ങളും മതമൗലികവാദികളുടെ കൈകളിൽതന്നെ പ്രകാശിക്കുന്നു.പുരോഹിതമതം ക്രിസ്തുവിന് കുരിശും പരബ്രഹ്മം കൊട്ടിഘോഷിക്കുന്നവർ ഗാന്ധിജിക്ക് വെടിയുണ്ടകളും സമ്മാനിച്ചു. മുള്ളാമൌലികത മറ്റൊരുരൂപത്തിൽ. വിമാനറാഞ്ചികളായും ഭീകരരൂപത്തിലും വർത്തമാനകാലത്തിൽ തന്നെയുണ്ട്. <br /><br />അഭിഷിക്ത കുപ്പായക്കാരന്റെ കൈപത്തികളിൽ ഉമ്മവെക്കുമ്പോൾ ആരാധിക്കുന്നത് പ്രകാശിക്കുന്ന ക്രിസ്തുവിനെയല്ല. അയാളുടെ കഴുകുമരത്തിലെ കുരിശിനെയാണ്. ഗാന്ധിജിയെ സ്നേഹിക്കുന്നവൻ എന്തിന് വെടിയുണ്ടകളെ സ്നേഹിക്കണം? <br /><br />നമുക്ക് നല്കപ്പെട്ടത് വിവേകമാണ്. അജ്ഞത നമ്മെ അന്ധകാരത്തിലേക്ക് നയിക്കുന്നു. അതിലെ വഴികാട്ടികളാണു പുരോഹിതർ. രണ്ടാമത്തേത് കണ്ടെത്തുന്ന നിധി. കടഞ്ഞെടുത്ത ആ പവിഴമുത്ത് ആത്മത്തിലെ ജ്ഞാനമാണ്. അത് കണ്ടെത്തുന്നവരും ചുരുക്കം. <br /><br />ആൽബർട്ട് ഐൻസ്റ്റിൻ പറഞ്ഞു, "ഗണിക്കാൻ സാധിക്കാത്ത രഹസ്യങ്ങളും സംഗതികളും അടങ്ങിയ പ്രപഞ്ചത്തെ ഉൾക്കൊള്ളുകയെന്നുള്ളത് പരിധികളിലൊതുക്കാനൊക്കാത്ത ദുർഗ്രാഹ്യതയത്രേ." പ്രപഞ്ചരഹസ്യങ്ങളെപ്പറ്റി ഒരു ധാരണയിൽ എത്തുകയെന്നുള്ളത് ദുഷ്കരമാണെന്നും വ്യക്തമാണ്. ഇവിടെയാണ് ദൈവശാസ്ത്രജ്ഞർ കപടവേദജ്ഞാനമായി അറിവില്ലാത്തവരെ വഴി തെറ്റിക്കാൻ വരുന്നതും.<br /><br />യേശു ഇവിടെ വന്നത് ക്രിസ്തുമതം സ്ഥാപിക്കാനായിരുന്നില്ല. മനുഷ്യഗോത്രങ്ങളുടെ ഹൃദയങ്ങള്‍ സ്വതന്ത്രമാക്കുവാനായിരുന്നു. "ഞാന്‍വഴിയും സത്യവും ജീവനുമാകുന്നുവെന്ന" വിപ്ലവ ദൈവികത കാണിച്ചുകൊടുത്തു. പ്രകൃതിയുടെ സത്യങ്ങളെയും പിതാവിനെയും വെളിപ്പെടുത്തി. അവന് ആകുന്നുവെന്നും, അവനായിരുന്നുവെന്നും സ്വയം മറ്റുള്ളവരോട്പറഞ്ഞു. പുരോഹിതര്‍ അവന്റെ വഴി മുടക്കുന്നവര്‍ ആണ്. അവന്റെ വഴിയില്‍ സഞ്ചരിക്കുവാന്‍ ഒരുവന് ക്രിസ്ത്യാനിയാകണമെന്നുമില്ല.<br /><br />ആരംഭദശയിൽ ആത്മീയത തേടി അലയുന്നവന്റെ വിവേകം വ്യക്തിദൈവത്തിൽ മാത്രം ഒതുങ്ങിനില്ക്കും. യേശു അങ്ങനെയുള്ള വിവേകികളോട് "സ്വർഗസ്ഥനായ പിതാവേ" എന്ന് പ്രാർഥിക്കാൻ പറഞ്ഞു. ഉപബോധമനസ്സിൽ ഉയർന്ന ശ്രേണിയിൽ സഞ്ചരിക്കുന്നവരോട് പറയും "ഞാൻ ആകുന്നു മുന്തിരിവള്ളി, നിങ്ങൾ അതിന്റെ ശിഖരങ്ങളും". ജ്ഞാനം തേടി പരബ്രഹ്മത്തിന്റെ പടിക്കൽ എത്തുന്നവൻ യേശുവിനെപ്പോലെ ഉച്ചത്തിൽ വിളംബരം ചെയ്യും "ഞാനും പിതാവും ഒന്നാകുന്നു". ഗുരുവായ രാമകൃഷ്ണനും ശിഷ്യനായ നരേനോട്(വിവേകാനന്ദൻ) പറഞ്ഞത് അങ്ങനെ തന്നെയായിരുന്നു. ഗുരു പറഞ്ഞു, "രാമൻ ആരോ അവൻ കൃഷ്ണനാണ്. ഒരേ ശരീരത്തിൽ രാമകൃഷ്ണനാണ്." <br /><br />യേശു പഠിപ്പിച്ചത് പുരോഹിതർ തെറ്റായി വ്യാഖ്യാനിക്കുന്നു. അവൻ സത്യമാണ്. എന്നാൽ അവൻമാത്രം സത്യമെന്നുള്ളതും മിഥ്യയാണ്. അങ്ങനെ ചിന്തിക്കുന്നവർ ഗുരുവിനെ വെറും സാധാരണ മനുഷ്യനാക്കുന്നു. ഞാൻ മാത്രം മെച്ചമെന്ന് ചിന്തിക്കുന്നവർ അറിവിനെ നേടുകയില്ല. എന്തോരജ്ഞത! അന്വേഷിക്കുന്നവൻ സ്വയം പുകഴ്ത്താതെ നേട്ടങ്ങളെല്ലാം ഗുരുവിൽ അർപ്പിക്കൂ.<br /><br />ഒരുവൻ യേശുവിനോട് ഇങ്ങനെ പറഞ്ഞെന്ന് വിചാരിക്കുക, "എന്ത് മനോഹരമായി നീ പഠിപ്പിക്കുന്നു. നിന്റെ വഴി പൂർണ്ണതയിലെക്കെന്ന് ഞാൻ വിശ്വസിക്കുന്നു. നിന്നെ ഞാൻ അനുഗമക്കട്ടെ. എന്നാൽ നീ മാത്രം ദൈവപുത്രനെന്ന് ഞാൻ ആരാധിക്കില്ല." എന്തായിരിക്കും യേശുവിന്റെ മറുപടി? "അറിവിന്റെ അക്ഷയപാത്രത്തിൽ എത്തിനോക്കുന്ന പ്രിയപ്പെട്ടവനേ, നീ എന്നെ പിന്തുടർന്നാലും ഇല്ലെങ്കിലും എനിക്കത് പ്രശ്നമല്ല. ഞാൻ സത്യം പഠിപ്പിക്കുന്നു. സത്യം ആരുടേയും സ്വകാര്യസ്വത്തല്ല. സത്യം ആർക്കും തീറെഴുതി കൊടുത്തിട്ടില്ല. സത്യമെന്ന് പറയുന്നത് ദൈവംമാത്രം. സത്യത്തെ തേടി നിന്റെ വഴി നീ തെരഞ്ഞെടുത്തുകൊള്ളൂ. പല വഴികളിൽക്കൂടി വന്നാലും ഒരു വഴിയിൽക്കൂടി വന്നാലും എന്റെ വഴിയിൽക്കൂടി വന്നാലും സത്യം ഒന്നേയുള്ളൂ." <br /><br />യേശു ഒളിഞ്ഞിരുന്ന സത്യത്തെ കാണിച്ചുതന്നു. കിഴക്കിന്റെ പ്രകാശം ആയിരുന്നവൻ പടിഞ്ഞാറും ആഞ്ഞടിച്ചു. അവൻ അങ്ങനെ ലോകത്തിന്റെ പ്രകാശവുമായി. അത് സത്യത്തിന്റെ പ്രകാശമായിരുന്നു. <br /><br />Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.com