tag:blogger.com,1999:blog-8554137243501328466.post685485219432341709..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: 'മിശ്രവിവാഹം' അനുകൂലവും പ്രതികൂലവും അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-28091753794928427162013-09-22T00:22:15.103+05:302013-09-22T00:22:15.103+05:30സ്വാതന്ത്ര്യം കിട്ടിയകാലംമുതൽ മിശ്രവിവാഹത്തെ അനുകൂ...സ്വാതന്ത്ര്യം കിട്ടിയകാലംമുതൽ മിശ്രവിവാഹത്തെ അനുകൂലിച്ച് എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളുടെയും ദീനരോദനം കേൾക്കുന്നതാണ്. ഈ ആശയം രാജ്യത്തിനാദ്യം സമർപ്പിച്ചത് മഹാത്മാഗാന്ധിജിയായിരുന്നു. മിശ്രവിവാഹം എന്നത് മഹത്തായ ഒരു തത്ത്വസംഹിത എന്നതിൽ തർക്കമില്ല. ജാതിവ്യവസ്ഥ ഇല്ലായ്മ ചെയ്യുകയെന്നത് രാഷ്ട്രത്തിന്റെ പരമമായ ലക്ഷ്യങ്ങളിൽ ഒന്നാണ്. ബ്രാഹ്മണർ ഇന്ത്യയിൽ വെറും മൂന്നുശതമാനത്തിൽ താഴെയാണുള്ളത്. ബ്രാഹ്മണസ്ത്രീകളുടെ ജീവിതം ഇന്ത്യയിൽ ദളിതരെക്കാളും കഷ്ടമാണ്. അവർ ശുദ്രരരെ വിവാഹം ചെയ്താൽ അവരുടെ മക്കളിൽ തൊട്ടുകൂടായ്മ എന്ന സാമൂഹ്യതിന്മ ഇല്ലാതായേനെ. <br /><br /><br />ഇന്ത്യയിലെ ഭരണഘടന ശിൽപ്പിയായ അംബേദ്ക്കർ വിവാഹം ചെയ്തത് ബ്രാഹ്മണ സ്ത്രീയെയായിരുന്നു. അവർ ഡോക്ടറും മഹാരാഷ്ട്രയിലെ ചിപ്-വാൻ ബ്രാഹ്മണ സമുദായാംഗവുമായിരുന്നു. അംബേദ്ക്കറെ സംബന്ധിച്ച് അദ്ദേഹത്തിൽ ദളിത സംസ്ക്കാരം ഇല്ലായിരുന്നു. അമേരിക്കയിലെ വിശ്വപ്രസിദ്ധമായ കൊളംബിയായൂണിവേഴ്ര്സിറ്റി ബിരുദങ്ങളും പാശ്ചാത്യ സംസ്ക്കാരവുമായിരുന്നു അംബേദ്ക്കറിനുണ്ടായിരുന്നത്. അവിടെ ഒരു ബ്രാഹ്മണസ്ത്രീ അടച്ചുപൂട്ടിയിരുന്ന അന്തപുരത്തിലെ ബ്രാഹ്മണ അടിമത്വത്തിൽനിന്നും സ്വതന്ത്രമാവുകയായിരുന്നു. <br /><br /> <br />ഇന്ത്യയിലെ ഉന്നതജാതിക്കാരായ വെറും മൂന്നു ശതമാനമുള്ള ബ്രാഹ്മണരുടെ സ്ത്രീകളെ അന്തപ്പുരകളിൽ അടച്ചിട്ടിരിക്കുകയാണ്. സ്ത്രീ പുരുഷന്റെ അടിമത്വത്തിൽനിന്ന് മോചനം നേടി ശുദ്രരരെ വിവാഹം ചെയ്താൽ ബ്രാഹ്മണർക്ക് സ്ത്രീകളെ ലഭിക്കാതെ ബ്രാഹ്മണീസവും ജാതിവ്യവസ്ഥയും അവസാനിക്കുമെന്നാണ് രാഷ്ട്രീയമുതലെടുപ്പിനായി നടക്കുന്നവരുടെ പ്രസംഗങ്ങൾ. തത്ത്വങ്ങൾ നല്ലത് തന്നെ. ആ തീയറി സുറിയാനിപ്പെണ്ണുങ്ങൾ സ്വീകരിച്ചാലും ചില പാരമ്പര്യവാദികളുടെ അഹങ്കാരത്തിന് അറുതി വരുമായിരുന്നു. മാർത്തോമ്മായുടെ ചില കള്ളചരിത്രങ്ങൾ ഇല്ലാതാകുമായിരുന്നു. മനുഷ്യൻ മനുഷ്യനെ വെറുക്കുന്ന ഇത്തരം ജാതിവ്യവസ്ത ഇല്ലാതാക്കുവാൻ മാനസിക പരിവർത്തനം നല്കുന്ന വിദ്യാഭ്യാസരീതികളാണ് ഇന്നിന്റെ ആവശ്യം. <br /><br /><br />മഹാനായ നെഹ്രുപോലും ഒരിക്കൽ മിശ്രവിവാഹത്തെ വാനോളം പുകഴ്ത്തി പ്രസംഗിച്ച് നടന്നിരുന്നു. എന്നാൽ സ്വന്തം മകളുടെ പ്രശ്നം വന്നപ്പോൾ കാശ്മീരി ബ്രാഹ്മണനായ നെഹ്രുവിന്റെ മനസിനെ തകർത്തു. അതുവരെ അദ്ദേഹം വെളുത്തവരായ കാശ്മീരികളും കറുത്തവരായ തമിഴരും ഇന്ത്യയുടെ ഒരേ ആത്മാവും ഒരേ കുടുംബവുമെന്നല്ലാം പ്രസംഗിച്ചു നടന്നിരുന്നു. സ്വന്തം മകളുടെ കാര്യം വന്നപ്പോൾ അവിടെ ജാതിപ്രശ്നമായി. ഫെറോസ് ഗാന്ധിയുടെ കുടുംബം തകർക്കുന്നതിൽ നെഹ്രുവിന് നല്ല പങ്കുണ്ട്. ഫെറോസിനെപ്പോലെ ചുണക്കുട്ടികളായ പത്തു പിള്ളേരെ ലഭിച്ചാൽ ഇന്ത്യയ്ക്ക് പത്തുദിവസം കൊണ്ട് സ്വാതന്ത്ര്യം മേടിക്കുമായിരുന്നുവെന്ന് ഗാന്ധിജി പറഞ്ഞിരുന്നു. <br /><br /> <br />സ്വാതന്ത്ര്യത്തിനുശേഷം മകളോടൊപ്പം പ്രധാന തീരുമാനങ്ങൾ എടുക്കുന്ന സമയം നെഹ്രു ഫെറോസിന്റെ സാമിപ്യം അനുവദിക്കില്ലായിരുന്നു. ഫെറോസിനെ കാണുന്നതുതന്നെ നെഹ്രുവിന് കലിയായിരുന്നു. പാർലമെന്റിൽ നെഹ്രു അക്കാലത്ത് പേടിച്ചിരുന്നതും ഫെറോസിന്റെ ശബ്ദമായിരുന്നു. ഫെറോസും ഇന്ദിരയുമൊത്ത് ഒന്നിച്ച് കഴിയാൻ ആ മഹാൻ സമ്മതിക്കില്ലായിരുന്നു. ഇന്ദിരയിൽനിന്നും വേർപിരിഞ്ഞ് നിരാശനായി ഫെറോസ് എന്നും ഏകാന്തതയിൽ ജീവിക്കേണ്ടി വന്നു. എങ്കിലും സുപ്രഭാതത്തിൽ തന്റെ റോസാ തൊട്ടത്തിൽനിന്നും എന്നും പുഷ്പങ്ങളുമായി ഫേറോസ് ഇന്ദിരയെ കാത്ത് ആനന്ദഭവന്റെ പടിവാതിൽക്കൽ മരിക്കുവോളം കാത്തുനിൽക്കുമായിരുന്നു.<br /><br /><br />മിശ്ര വിവാഹമെന്ന തത്ത്വസംഹിതകളെപ്പറ്റി രാഷ്ട്രീയ നേതാക്കന്മാരുടെയും സാമൂഹ്യ നേതാക്കന്മാരുടെയും പ്രസംഗത്തിൽ എന്തെങ്കിലും ആത്മാർഥതയുണ്ടോ? മിശ്രവിവാഹം പ്രസംഗിച്ചു നടന്ന നെഹ്രുപോലും അവിടെ പരാജയപ്പെട്ടു.<br /><br /> <br /> ഇന്ത്യയിൽ മിശ്രവിവാഹത്തെപ്പറ്റി കൂടുതലായും ചർച്ചകൾ നടന്നിരുന്നത് പത്തൊൻപതാം നൂറ്റാണ്ടിലായിരുന്നു. മിശ്രവിവാഹം പ്രോത്സാഹിപ്പിക്കാനായി നിയമങ്ങളും ഉണ്ടാക്കിയിരുന്നു. എന്നാൽ വടക്കേ ഇന്ത്യയിൽ മിശ്രവിവാഹങ്ങളുടെ പേരിൽ ഗ്രാമങ്ങൾവരെ കത്തിയെരിഞ്ഞിട്ടുണ്ട്. മിശ്രവിവിവാഹങ്ങൾക്ക് എന്നും തടസമായിരുന്നത് കുടുംബങ്ങളുടെ അന്തസായിരുന്നു. പലപ്പോഴും ഗ്രാമീണ മൂപ്പന്മാരാണ് മിശ്ര വിവാഹത്തിനെതിരായി ലഹളകളുമായി മുമ്പോട്ട് വന്നിരുന്നത്. വിവാഹിതരാവുന്നവർക്ക് തീരുമാനങ്ങൾ എടുക്കാൻ സ്വതന്ത്രമായ സ്വാതന്ത്ര്യം ഇല്ലെന്നുള്ളതാണ് പ്രധാന കാരണം. മിശ്രവിവാഹം മൂലം ബാർബേറിയൻ സമൂഹം ആയിരകണക്കിന് യുവജനങ്ങളെ ചുട്ടുകരിച്ച ചരിത്രമായിരുന്നു എന്നും വാർത്തകളിൽ നിറഞ്ഞിരുന്നത്. പട്ടണജീവിതവും, തൊഴിലും, സൈബർ ലോകത്തിന്റെ വളർച്ചയുംമൂലം ബാർബേറിനിസത്തിന് ശമനം വന്നിട്ടുണ്ട്. പുതിയ തലമുറകൾക്ക് മിശ്രവിവാഹത്തിനുള്ള വഴികൾ കൂടുതൽ തുറന്നുകിടപ്പുണ്ട്. പാശ്ചാത്യ വിദ്യാഭ്യാസം പാരമ്പര്യവിവാഹങ്ങൾക്ക് മങ്ങലേൽപ്പിച്ചിട്ടുണ്ട്. ആഗോളവല്ക്കരണവും സൈബർവളർച്ചയും വിവാഹരീതികളിൽ സമൂലമായ മാറ്റങ്ങൾക്കും കാരണമായി. <br />Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.com