tag:blogger.com,1999:blog-8554137243501328466.post7091603387228174789..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: സ്നേഹമെന്നാല് സ്വയം അലിഞ്ഞു ചേരല്അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger2125tag:blogger.com,1999:blog-8554137243501328466.post-58428870547255383772014-11-15T05:16:13.507+05:302014-11-15T05:16:13.507+05:30ഓഷോ പറയുന്നു, സ്നേഹമെന്നാൽ മറ്റൊന്നായി അലിഞ്ഞു ചേര...ഓഷോ പറയുന്നു, സ്നേഹമെന്നാൽ മറ്റൊന്നായി അലിഞ്ഞു ചേരലാണ്. അത് മരണമാണ്. ആഡംബരമായി അമേരിക്കയിൽ ജീവിച്ച ഓഷോയുടെ ജീവിതത്തിൽ ഈ തത്ത്വം പ്രായോഗികമായിരുന്നില്ല. പുരാണത്തിലോ നോവലിലോ ഇതിഹാസങ്ങളിലോ രൂപപ്പെടേണ്ട ഒരു തത്ത്വമാണിത്. ഫ്രഞ്ച് വിപ്ലവം പശ്ചാത്തലമാക്കി ‘ചാർല്സ് ഡിക്കൻസ്’ എഴുതിയ 'റ്റെയിൽ ഓഫ് ടൂ സിറ്റി' എന്ന നോവലിലെ 'സിഡ്നി കാർട്ടനെ'പ്പറ്റി സ്കൂളിൽ പഠിച്ച ഓർമ്മകളാണ് വരുന്നത്.<br /><br />ഇതിലെ കഥാ നായകന്മാരായ 'ചാർല്സ് ഡാർനെയും' 'സിഡ്നി കാർട്ടനും' ഒരേ രൂപാകാരത്തോടെയുള്ള ഇരട്ട സഹോദരരെപ്പോലെയായിരുന്നു. ഡാർനെ ഫ്രഞ്ച്കാരനും കാർട്ടൻ ഇംഗ്ലീഷ് കാരനുമായിരുന്നു. വിപ്ലവകൊടുങ്കാറ്റിൽ ഡാർനേ ഇംഗ്ലണ്ടിലായിരുന്നു താമസിച്ചിരുന്നത്. സ്വഭാവത്തിൽ രണ്ടു പേരും വ്യത്യസ്തരായിരുന്നു. കാർട്ടൻ അലസ വേഷ ധാരിയും തലമുടി ചീകാതെയും ലക്ഷ്യമില്ലാതെ നിരാശനായും മുഴുക്കുടിയനായും ജീവിച്ചിരുന്ന ഒരു ജൂനിയർ വക്കീലായിരുന്നു. രണ്ടു പേരും ലൂസിയെന്ന ഒരു പെണ്ണിനെ ഹൃദയം തുറന്നു സ്നേഹിച്ചു. പക്ഷെ ലൂസിക്കിഷ്ടം ഡാർനേയായിരുന്നു. അവൾ ഡാർണയെ വിവാഹം കഴിക്കാനും തീരുമാനിച്ചു. ഒരിക്കൽ ലൂസിയോട് കാർട്ടൻ പറഞ്ഞു, ' ലൂസി, നീ അറിയുക, നിനക്കായി ജീവൻ ഹോമിക്കാൻ തയാറാകുന്ന ഞാൻ നിന്നെയല്ലാതെ നിന്നെ സ്നേഹിക്കുന്ന മറ്റൊരാൾക്കു വേണ്ടിയും ബലിയാടാകും."<br /><br />ആയിടെ രാജ്യദ്രോഹക്കുറ്റം ചുമത്തി 'ഡാർനേയെ' ഇംഗ്ലീഷ്കാർ വധശിക്ഷക്കു വിധിച്ചു. 'കാർട്ടൻ' വധശിക്ഷയുടെ ദിവസം ജയിൽ വാർഡൻറെ സഹായത്തോടെ ' ഡാർനയുടെ' ജയിലറയിൽ എത്തി. തന്റെ അലസമായ വേഷങ്ങളും കണ്ണാടിയും 'ഡാർണയെ' ധരിപ്പിച്ചുകൊണ്ട് ജയിൽ വാർഡൻറെ സഹായത്തോടെ ലൂസിയുമൊത്തു രാജ്യം വിടുവിപ്പിച്ചു രക്ഷപ്പെടുത്തി. പകരം ഡാർണയുടെ ജയിൽ വേഷം ധരിച്ച് 'കാർട്ടൻ' സ്വയം ഡാർണയുടെ വധശിക്ഷ ഏറ്റു വാങ്ങുകയാണ്. സ്നേഹിച്ചവൾക്കു വേണ്ടി സ്വയം ജീവൻ ത്യജിച്ച് വാക്കു പാലിച്ചു. ഇവിടെ ഒഷോയുടെ തത്ത്വ മനുസരിച്ച് സ്നേഹത്തിന്റെ പ്രതിഫലം മരണമായിരുന്നു.Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.comtag:blogger.com,1999:blog-8554137243501328466.post-68653339349477655282014-11-15T05:05:57.635+05:302014-11-15T05:05:57.635+05:30ഇംഗ്ലണ്ടിൽ നിന്നും ജിജോ പോസ്റ്റ് ചെയ്ത ഓഷോയുടെ ച...ഇംഗ്ലണ്ടിൽ നിന്നും ജിജോ പോസ്റ്റ് ചെയ്ത ഓഷോയുടെ ചിന്തകൾ വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കുന്ന ലേഖനമാണ്. അദ്ദേഹം പോസ്റ്റ് ചെയ്യുന്ന പല ലേഖനങ്ങളും അല്മായ ശബ്ദത്തിനു മികവും കൊഴുപ്പും നല്കാറുണ്ട്.<br /><br />സ്നേഹത്തെപ്പറ്റി കൃത്യമായി അളക്കാൻ ആർക്കെങ്കിലും സാധിക്കുമോ? മതങ്ങളും മനുഷ്യനും ജീവജാലങ്ങളും ഈ ഭൂമുഖത്തു നിലനില്ക്കുന്നതു തന്നെ സ്നേഹത്തിൽ നിന്നാണ്. അതിനെ മരണമെന്ന് പറയാൻ സാധിക്കുമോ? സ്നേഹവും വെറുപ്പും പലപ്പോഴും വൈരുദ്ധ്യങ്ങളായി തോന്നാം. മറ്റൊരു തരത്തിൽ ചിന്തിച്ചാൽ അതു രണ്ടും ഒന്നാണെന്നും തോന്നും. സ്നേഹത്തെ സ്വാർത്ഥതയായി ഓഷോ ചിത്രീകരിച്ചിരിക്കുന്നു. നാം സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന സ്നേഹമെല്ലാം നമ്മുടെ സ്വാർത്ഥതയെന്ന് അർത്ഥം കല്പ്പിക്കുമ്പോൾ സ്നേഹിക്കുന്നവരായ അപ്പനും അമ്മയും സഹോദരങ്ങളും ഭാര്യയും മക്കളും സ്നേഹമെന്ന സ്വാർത്ഥതയുടെ പ്രതിഫലനങ്ങളോ? <br /><br />ലോകത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ തന്നെ സ്നേഹത്തിൽ നിന്നാണ്. പ്രപഞ്ചവും സൂര്യ ചന്ദ്രാദികളും കാട്ടിലെ കൊച്ചു മിന്നാമിനുങ്ങുവരെയും സ്നേഹത്തിന്റെ അടിയോഴുക്കിൽ നിലകൊള്ളുന്നു. ബുദ്ധന്റെ ദീനദയയും ക്രിസ്തുന്റെ കരുണയും കൃഷ്ണന്റെ കർമ്മ ക്ഷേത്രവും സ്നേഹമായിരുന്നു. കാലത്തിനെയും അതിജീവിച്ചുകൊണ്ട് ആ ദിവ്യന്മാർ നല്കിയ സ്നേഹം മരിക്കാതെ അന്നും ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. സ്നേഹം മരിച്ചാൽ പ്രപഞ്ചമില്ല. എവിടെയും ശൂന്യതയായിരിക്കും. . <br /><br />സ്നേഹവും വെറുപ്പും ഒരു ത്രാസ്സിലെ സമതുലനാവസ്ഥയിൽ ചലിക്കുന്നു. അമിത സ്നേഹവും അമിത വെറുപ്പും അപകടകരമാണ്. നമുക്കൊരുവനെ സ്നേഹിക്കാം. അതുപോലെ മറ്റൊരു കാര്യത്തിൽ അവനെ തുല്യമായി വെറുക്കുകയും ചെയ്യാം. നല്ലതും ചീത്തയുമില്ലാത്തവർ സൃഷ്ടിയിലുണ്ടാവില്ല. നമ്മോട് അടുത്തുള്ളവരെ നാം സ്നേഹിക്കുന്നു. നമ്മിൽ നിന്ന് അകന്നു പോവാൻ ആഗ്രഹിക്കുന്നവരെ നാം വെറുക്കുന്നു. സ്നേഹിക്കുന്നവരെ നമുക്ക് വെറുക്കാൻ സാധിക്കുമോ? ലോകം തന്നെ സ്നേഹവും വെറുപ്പും ക്രോധവും അടങ്ങിയതാണ്. സൃഷ്ടാവിന്റെ കരവേലകളിൽ രണ്ടും അടങ്ങിയിട്ടുണ്ട്. സൂര്യനും നക്ഷത്ര ചന്ദ്രാദികളും സൃഷ്ടാവിന്റെ നിശ്ചിതമായ സ്നേഹത്തിന്റെ പ്രതിഫലനങ്ങളാണ്. അതുപോലെ നാശവും കൊടുങ്കാറ്റും പ്രളയ മരണവും വരൾച്ചയും സൃഷ്ടികർമ്മങ്ങളിലെ മറ്റൊരു വശവും.. അങ്ങനെ ലോകം തന്നെ വെറുപ്പും സ്നേഹവും ക്രോധവും ഉൾകൊണ്ടതല്ലേ? <br /><br />ഒരു കുടുംബബന്ധത്തിൽ തന്നെയും സ്നേഹത്തിനൊപ്പം ചീറ്റലും പോറലും പൊള്ളലും സംഭവിക്കാറുണ്ട്. സ്നേഹമുള്ള ഭാര്യ ചിലപ്പോൾ സ്നേഹമുള്ള ഭർത്താവിന്റെ ക്രൂരമായ വർത്തമാനങ്ങളും ശ്രവിക്കേണ്ടി വരും. നേരം പുലരുമ്പോൾ അവർ വീണ്ടും ഒന്നാകും. അവരുടെ സുദൃഢമായ ബന്ധത്തിന്റെ മുറിവുകളുണ്ടായും കരിഞ്ഞും തുടരും. അവിടെ വെറുപ്പെവിടെ, സ്നെഹമെവിടെയെന്ന് വിഭജിക്കാൻ സാധിക്കുമോ? പട്ടണത്തിലെ പോലീസ് ഫോഴ്സിനെ തന്നെയെടുക്കൂ. രാജ്യത്തിന്റെ ക്രമസമാധാനത്തിന് പോലീസിന്റെ നില നില്പ്പ് ആവശ്യമാണെന്ന് നമുക്കെല്ലാമറിയാം. പോലീസിൻറെ അധികാരം പണത്തിന്റെയൊഴുക്കിൽ പ്രവഹിക്കുമ്പോൾ അവിടെ വെറുപ്പുണ്ടാകുന്നു. സ്നേഹവും വെറുപ്പും ഒരേ ത്രാസ്സിൽ ആടുകയാണ്.<br /><br />To be continued:Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.com