tag:blogger.com,1999:blog-8554137243501328466.post7775460041688119930..comments2024-02-02T07:27:13.729+05:30Comments on അല്മായശബ്ദം: ഫാ.ഐവാൻസ്: ദേവഗിരിയിലെ വന്ദ്യ ഗുരു; ധന്യനായ പുരോഹിതൻ അല്മായ ശബ്ദംhttp://www.blogger.com/profile/09274765074224989275noreply@blogger.comBlogger1125tag:blogger.com,1999:blog-8554137243501328466.post-87003811907262966792016-09-29T00:45:51.777+05:302016-09-29T00:45:51.777+05:30ഉപയോഗം കഴിയുമ്പോൾ ചവറുപോലെ വലിച്ചെറിയുകയെന്നത് പൗര...ഉപയോഗം കഴിയുമ്പോൾ ചവറുപോലെ വലിച്ചെറിയുകയെന്നത് പൗരാഹിത്യ ശൃംഖലകളുടെ ഒരു പ്രത്യേകതയാണ്. ഐവാൻസച്ചൻ കോട്ടയത്തുള്ള ദീപികയ്ക്ക് വേണ്ടി 1962-ൽ എഡിറ്റോറിയൽ ജോലികളിൽ വോളണ്ടീറായി സഹായിച്ചിരുന്നു. 1976 വരെ ദേവഗിരി കോളേജിന്റെ പ്രൊഫസറും പ്രിൻസിപ്പാളുമായിരുന്നു. ഒരു കാലത്തു മാതൃഭൂമിയിലും ദീപികയിലും മനോരമയിലുമൊക്കെ അദ്ദേഹം നിത്യം പത്രവാർത്തകളിൽ ഉണ്ടായിരുന്നു. എന്നാൽ മരിച്ച വാർത്ത ദീപികയുൾപ്പടെ കേരളത്തിലെ ഒറ്റ പത്രം പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ദേവഗിരി കോളേജ് അദ്ദേഹം മരിച്ച വിവരം അറിഞ്ഞിട്ടുമില്ല. അമേരിക്കയിലെ ഓൺലൈൻ പത്രങ്ങളിൽ കൂടിയാണ് മരണവാർത്ത വന്നതും.<br /><br />അദ്ദേഹത്തിൻറെ നേതൃത്വത്തിൽ പാലായിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നും പിരിച്ചെടുത്ത ലക്ഷക്കണക്കിന് ഫണ്ട് സ്വീകരിക്കാൻ ദേവഗിരി കോളേജിനുത്സാഹമായിരുന്നു. അച്ചൻ അമേരിക്കയിൽ വന്നുകഴിഞ്ഞു സഭ മാറിയതാണ് കാരണം. അതുകൊണ്ട് കൊവേന്തയ്ക്കു കിട്ടിക്കൊണ്ടിരുന്ന നല്ലയൊരു വരുമാനവും കുറഞ്ഞു. സി.എം.ഐ. (കർമ്മലീത്താ) മൂന്നാം സഭയിൽനിന്ന് ഒ.സി.ഡി (കർമ്മലീത്താ) ഒന്നാം സഭയിലേക്കാണ് അദ്ദേഹം പൗരാഹിത്യ ജോലിക്കായി മാറിയത്. ഇക്കാര്യത്തിൽ പൊതുവേ അസൂയ നിറഞ്ഞ കൊവേന്ത പുരോഹിതർ കുപിതരായിരുന്നു. കാഞ്ഞിരപ്പള്ളി കോളേജിന്റെ പ്രിൻസിപ്പാളായിരുന്ന അന്തരിച്ച ഫാദർ നെസ്റ്റോർ സിഎംഐ തന്റെ ആത്മകഥയിൽ ഇങ്ങനെ എഴുതിയിരിക്കുന്നു, "ഐവാൻ' എന്ന സ്വാർത്ഥത നിറഞ്ഞ ഒരുത്തൻ ഡോളർ തേടി മറ്റൊരു സഭയിൽ പുരോഹിതനായി അവിടെ കുടിയേറിയിരിക്കുന്നു." ആ പുസ്തകത്തിലെ ഭാഷയും രുചിക്കുന്നതല്ല. അതുപോലെ മറ്റു പല പുരോഹിതരും ഇക്കാര്യത്തിൽ ഐവാൻസച്ചനെ വിമർശിക്കുന്നത് കേട്ടിട്ടുണ്ട്. <br /><br />എന്തുതന്നെയായാലും മറ്റെല്ലാ പുരോഹിതരെക്കാളും വ്യത്യസ്തനായി ഐവൻസച്ചൻ തന്റെ ജീവിതത്തിൽ നല്ലൊരു വ്യക്തിമുദ്ര പതിപ്പിച്ചു. ഒരു പേരുദോഷവും കേൾപ്പിക്കാതെ ജീവിച്ച നല്ലവനായ ഒരു പുരോഹിതനുമായിരുന്നു. അദ്ദേഹത്തിൻറെ അത്രയും മാന്യത പാലിച്ചു ജീവിച്ച മറ്റൊരു പുരോഹിതനെ കാണാനും പ്രയാസമായിരിക്കും. ആയിരക്കണക്കിന് ജനം അദ്ദേഹത്തിൻറെ സംസ്ക്കാരകർമ്മങ്ങളിൽ പങ്കുചേർന്നിരുന്നു. ചുറ്റും അസൂയ പിടിച്ച പുരോഹിതരിൽനിന്നും അമേരിക്കൻ പുരോഹിതരുമായി സമാധാനമായി ജീവിക്കാൻ സാധിച്ചതും അച്ചന്റെ ഭാഗ്യമായി കരുതണം. Joseph Matthewhttps://www.blogger.com/profile/10281065147084842101noreply@blogger.com