അല്മായാശബ്ദം

Saturday, December 10, 2011

സ്വാമിയച്ചന്‍ - ഫ്‌ളാഷ് ന്യൂസ്.

കഴിഞ്ഞ പത്തുദിവസമായി തലോല്‍ പള്ളിപ്രശ്‌നത്തില്‍ നടന്നുവരുന്ന സ്വാമിയച്ചന്റെ അനിശ്ചിതകാല നിരാഹാരം വിജയകരമായി പരിസമാപിച്ചു. സീറോ-മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി സി. എം. ഐ. സഭയുടെ പ്രയോര്‍ ജനറാള്‍ക്ക് രണ്ടു മാസത്തിനകം തലോര്‍ ആശ്രമ ഇടവക പുനഃസ്ഥാപിക്കാമെന്ന് എഴുതിനല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് നിരാഹാരം പിന്‍വലിച്ചത്.
പ്രയോര്‍ ജനറാള്‍ നേരിട്ട് തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയാണ് സ്വാമിയച്ചനെ വിവരമറിയിച്ചത്. ആശുപത്രിയില്‍നിന്ന് തലോരിലെത്തിയ സ്വാമിയച്ചന്‍ നാരങ്ങാനീര് കഴിച്ച് ഉപവാസം അവസാനിപ്പിച്ചു. മേജര്‍ ആര്‍ച്ച്ബിഷപ്പ് രണ്ടു മാസത്തിനകം വാക്കുപാലിക്കാത്തപക്ഷം നിരാഹാരം പുനരാരംഭിക്കുമെന്ന് സ്വാമിയച്ചന്‍ പ്രസ്താവിച്ചു.

No comments:

Post a Comment