അല്മായാശബ്ദം

Saturday, October 27, 2012

അവഗണിക്കപ്പെട്ട സ്ത്രീ സമൂഹം, Part 1 ‍


(അല്‍മായ ശബ്ദത്തില്‍ ഞാന്‍ പല സമയങ്ങളിലായി  പോസ്റ്റ്‌ ചെയ്ത അഭിപ്രായങ്ങളെ സമാഹരിച്ച ലേഖനമാണിത്. 'സഭയിലെ സ്ത്രീ വിവേചനം' എന്ന വിഷയത്തെ ആധാരമാക്കി ചര്‍ച്ച നയിക്കുന്ന മരിയാ തോമസിന് എന്റെ അനുമോദനങ്ങള്‍.  സ്ത്രീകളുടെ സഭയിലെ പ്രശ്നങ്ങളെ പ്പറ്റി ആധികാരികമായി സംസാരിക്കുവാന്‍ കഴിവുള്ള മരിയായുടെ അഭിപ്രായങ്ങള്‍ അല്‍മായ ശബ്ദത്തിനു വിലയേറിയതായിരിക്കും.
ജോസഫ്  പടന്നമാക്കല്‍)


മാറ്റുവിന്ചട്ടങ്ങളെയെന്നു ചങ്ങമ്പുഴ പാടിയിട്ടു ഏഴു പതിറ്റാണ്ടുക കഴിഞ്ഞു. ചട്ടങ്ങ എല്ലാമേഖലകളിലും ഏറെ മാറ്റപ്പെട്ടു. എന്നാ പുരോഹിതലോകം ഇന്നും നൂറ്റാണ്ടുക പുറകിൽതന്നെ. പഴയ കാളപൂട്ടു ചക്രങ്ങള്തന്നെ ഇന്നും ഉരുട്ടികൊണ്ടിരിക്കുന്നു. സ്ത്രീസ്വാതന്ത്ര്യം സമസ്തമേഖലകളിലും വ്യാപിച്ചിട്ടും സ്ത്രീ  ഇന്നും സഭയിഅടിമ തന്നെ. സ്ത്രീക പൊതുവേ ഭക്തിയും പള്ളിയും അച്ചനുമായി സമൂഹത്തികഴിയുവാനായി  താത്പര്യപ്പെടുന്നു. സഭാകാര്യങ്ങളിപുരുഷപറയുന്ന കാര്യങ്ങളിസ്ത്രീകനിശബ്ദരായി ശ്രവിക്കണമെന്ന അച്ചന്റെ സാരോപദേശങ്ങ ആപ്പാടെ അനുസരിക്കും. സ്ത്രീക പുരുഷന്മാരേക്കാളും അന്ധമായ ഭക്തിമാര്ഗങ്ങളില്ക്കൂടി ജീവിക്കുവാനാണ് ആഗ്രഹിക്കുന്നത്.
ഇവപള്ളി പ്രവര്ത്തനങ്ങളിൽക്കൂടി പുരോഹിതരുമായി ചങ്ങാത്തം കൂടുവാനും  അഭിപ്രായങ്ങ‍ പങ്കുവെക്കലും പുരുഷന്മാരേക്കാളും  ഇഷ്ടപ്പെടുന്നു. എഴുത്തും വായനയും സ്വയം അറിവുകള്‍ പോഷിപ്പിക്കുവാനും താത്പര്യപ്പെടുകയില്ല. പുരോഹിത മന്ത്രങ്ങള്‍ ദൈവവാക്യങ്ങള്‍ എന്നു വിചാരിച്ചു പിള്ളേരെ പരിപാലിക്കുവാനും അവരുമായി സമയം ചിലവഴിക്കുവാനുമാണ് സ്ത്രീജനങ്ങള്കൂടുതലും ഇഷ്ടപ്പെടുക. സ്ത്രീക പുരുഷന്മാരെക്കാളും വ്യക്തിപരമായ പ്രശ്നങ്ങള്‍ക്കു പ്രാധാന്യം കൊടുക്കും. മതപരമായ പൊതുചര്ച്ചകള്ക്കു ഇവതാത്പര്യം കാണിക്കണമെന്നില്ല. പുരുഷ മേധാവിത്വത്തിലുള്ള ഒരുസംസ്ക്കാരമാണു നമുക്കുള്ളത്. വിശ്വാസത്തെ യുക്തിബോധത്തോടെ കാണുന്ന സ്ത്രീകളും ചുരുക്കമാണ്. സ്ത്രീകളെ അപേക്ഷിച്ച് പള്ളിയില്പോവുന്ന പുരുഷന്മാരും കുറവാണ്.
മനുതൊട്ടു പോള്വരെ എവിടെയും സ്ത്രീയെ അനേക സ്ഥലങ്ങളി ആക്രമിക്കുന്നതു കാണാം. പാവം ആവാ ആദാമിനെ പറ്റിച്ചു മറ്റൊരു ദുഷിച്ച കൂട്ടുകാരനൊത്തു ആപ്പിള്തിന്നുവാനായി  പോയി. ദൈവരഹസ്യങ്ങ നല്കി കട്ടുതിന്നുവാനായി വന്ന ആദ്യത്തെ പുരോഹിതനായിരുന്നു ഈ ശയിത്താന്‍. ശയിത്താനും ശക്തിയുണ്ട്. അവ ആവ്വായെ പിഴപ്പിച്ചു, കായേനെ ഉണ്ടാക്കി. കായേനു ആബേലിനെ കൊന്നവഴി ലോകത്തിന്റെ നാലിലൊന്നു ജനത്തെകൊന്നു. നോക്കൂ, ആവ്വായെ സൃഷ്ടിച്ചതുമൂലം ദൈവത്തിനു വന്നഅക്കിടി. പാപിനിയായ സ്ത്രീയെ യഹൂദ കൂട്ടങ്ങളൊന്നടങ്കം കല്ലെറിഞ്ഞപ്പോള്സ്ത്രീയെ ഇനിയും നീ പാപം ചെയ്യരുതെന്നാണ് പറഞ്ഞത്. പുരുഷാ ഇനി നീ പാപംചെയ്യരുതെന്ന്പറഞ്ഞില്ല. ഏദൻന്തോട്ടത്തി എല്ലാവിധ സൌഭാഗ്യത്തോടെയും കഴിഞ്ഞ ആദാമിനെ മാത്രമല്ല യഹൂദ പുരോഹിതരുടെ സൃഷ്ടിയായ ദൈവത്തെപ്പോലും ധിക്കരിക്കുവാനായി സ്ത്രീക്ക് ശക്തിയുണ്ടെന്നല്ലേ അര്ത്ഥമാക്കേണ്ടത്? പിന്നെ എന്തിനു പള്ളിയെയോ, പുരോഹിതനെയോ സ്ത്രീകപേടിക്കണം.

പുരുഷന്റെ മസ്ക്കുലിന്ശക്തി സ്ത്രീയെ അടിമയാക്കി. അവള്ക്കു വേദങ്ങളും ജ്ഞാനവും നിഷേധിക്കപ്പെട്ടു. ചില അവളെ പര്ദാക്കുള്ളിലാക്കി. മറ്റുചിലകറുത്ത താറുള്ള ഒരു വീപ്പകുറ്റി നിലത്തു കിടന്നുരുളുന്നതുപോലെ ഒരുതരം കുപ്പായം അണിയിച്ചു കന്യാസ്ത്രീകൂടെന്ന നിത്യനരകത്തിഅടച്ചു. എക്കാലവും പുരുഷശക്തികൊണ്ടു സ്ത്രീയെ അടിച്ചമര്ത്തി. കാരണം സ്ത്രീയെ പുരുഷനെക്കാളും വിവേകമുള്ളവളായി സൃഷ്ടിച്ചതും ദൈവത്തിന്റെ ഒരു അക്കിടി ആയിരുന്നു. ബുദ്ധിജീവികളെ ചരിത്രത്തിൽ  കൊന്നൊടുക്കിയതും മാര്പാപ്പതൊട്ടു ഇവരെ ജീവിക്കുവാനായി അനുവദിക്കാത്തതും കാരണമിതായിരുന്നു. നമുക്കു ചുറ്റുമുള്ള ലോകം എടുത്താലും ക്ഷമാശക്തിയും വിവേകവും ബോധവും കൂടുതസ്ത്രീക്കാണെന്നു കാണാം. മതം സ്ത്രീകള്ക്കായി ഒരു ലക്ഷ്മണരേഖ വരച്ചിരിക്കുകയാണ്. പള്ളിയിലെ ലക്ഷ്മണന്മാരു പറയുന്നതെ സ്ത്രീകശ്രദ്ധിക്കുകയുള്ളൂ.

ഒരു വ്യക്തിയാണെങ്കിലും പ്രസ്ഥാനമാണെങ്കിലും വിജയിക്കണമെങ്കി സ്ത്രീകളുടെ സഹകരണംകൂടിയേതീരൂ. സഭയിലെ അഴിമതിയും കൊള്ളകളും ഇത്രമാത്രം വഷളാകുന്നതിനു  കാരണവും പുരോഹിത തെറ്റു ചെയ്യുകയില്ലെന്നുള്ള സ്ത്രീകളുടെ ധാരണയാണ്. സ്ത്രീകള്ക്കു അടുക്കളയും പാചകവും പള്ളിയും അച്ചന്റെ പ്രസംഗവും ആയാ തൃപ്തിയായി. പുരുഷ സ്ത്രീക്കു സ്നേഹം കൊടുക്കാത്തതുകൊണ്ടാണു പള്ളിഅച്ചനോട്, സ്ത്രീക്ക് ബഹുമാനം കൂടുവാനും കാരണം. സ്ത്രീകളെ ദൈവം പൂര്ണ്ണത നിറഞ്ഞവളായി സൃഷ്ടിച്ചിട്ടും പൊതുരംഗത്തു അവരെ പുരുഷന്മാ ഇന്നും പങ്കു ചേര്‍ക്കാറില്ല. രാഷ്ട്രീയ സാമൂഹികരംഗങ്ങളിലും സ്ത്രീക വളരെയേറെ ഉന്നത നിലവാരം പുലര്ത്തുന്നുണ്ടെങ്കിലും മതം ഇപ്പോഴും ഇവരെപൊതുസദസ്സുകളി വേണ്ട പ്രോത്സാഹനം കൊടുക്കുന്നില്ല.

വേദങ്ങളും വ്യാഖ്യാനങ്ങളും എഴിതിയുണ്ടാക്കിയതു പുരുഷന്മാരാണ്. അതുകൊണ്ടു എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും പുരുഷമേധാവിത്വം ഒളിഞ്ഞിരിക്കുന്നു. സ്ത്രീ അടുക്കളജോലിയും പാത്രംകഴുക്കും മക്കളെനോക്കലും എന്നൊക്കെയാണു പൊതുധാരണ. സ്ത്രീയാണു പല വീടുകളിലും അടുക്കളയി പാത്രം കഴുകുന്നത്. എന്നാല്‍, പുര്രുഷനുംപാത്രങ്ങള്കഴുകണമെന്നാണു ബൈബിളില്പറഞ്ഞിരിക്കുന്നത്. ദൈവം പറഞ്ഞതു ഇവിടെഇങ്ങനെ,
" 2 Kings 21:13 "ഞാൻ യെരൂശലേമിന്മേൽ ശമർയ്യയുടെ അളവുനൂലും ആഹാബുഗൃഹത്തിന്റെ തൂക്കുകട്ടയുംപിടിക്കും; ഒരുത്തൻ ഒരു തളിക തുടെക്കയും തുടെച്ചശേഷം അതു കവിഴ്ത്തിവെക്കയും ചെയ്യുന്നതുപോലെ ഞാൻ യെരൂശലേമിനെ തുടെച്ചുകളയും".
"In Joel 2, the Spirit is poured out on all peoples, regardless of age, gender, and social standing. Jesus came to save all people. Furthermore, He and Paul included women in their ministries."
 
ഇവിടെയും സ്ത്രീ പുരുഷ വിത്യാസം കാണുന്നില്ല. പരിശുദ്ധ ആത്മാവ്, സ്ത്രീയെയും പുരുഷനെയും ഒരുപോലെ ആവാഹിക്കുന്നു.
 

കൃഷ്ണയ്യരുടെ വനിതാബില്ലിനെപറ്റി വിരുദ്ധങ്ങളായ പല വാത്തകളും മാധ്യമങ്ങളില്കൂടി കാണുന്നു. സന്താന ഉത്ഭാതന നിയന്ത്രണത്തെപ്പറ്റിയാണ്‌ ബില്ലിലെ പരാമര്‍ശം. ബിഷപ്പുമാരുടെ എതിപ്പുകഅവരുടെ സ്വാ താല്പര്യങ്ങക്കായി  മാത്രമാണെന്ന് അറിയാം. സ്ത്രീ സ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടുന്ന ‍ ബിഷപ്പുമാരുടെ മേല്ക്കൊയ്യിലെ ‍   മറ്റൊരു  വര്‍ത്തമാന കഥയാണിത്.  

ഒരാളിന്റെ വ്യക്തി സ്വാതന്ത്ര്യത്തെക്കാസമൂഹത്തിന്റെ ബാധ്യതകക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. ഓരോ കുട്ടി ജനിക്കുമ്പോഴും സര്ക്കാരിനും ചുമതലകളുണ്ട്. അതനുസരിച്ച് ക്കാരിന്റെ പദ്ധതികളും വരവുചെലവ് കണക്കുകളുടെ മതിപ്പുകളും കണക്കാക്കണം. പത്തു മക്കളുള്ള ഒരു കുടുംബത്തിന്റെ ആളോഹരി വരുമാനം ചുരുങ്ങുന്നതു പോലെ ജനസംഖ്യ കൂടിയാരാഷ്ട്രത്തിന്റെ മൊത്തം വിഭവങ്ങളെ അതനുസരിച്ച് വീതിക്കേണ്ടിവരും.

ഭാരതത്തിലെ 47 ശതമാനം കുഞ്ഞുങ്ങവളരുന്നത്പോഷകാഹാരം ഇല്ലാതെയാണെന്നു യുനെസ്കോ രേഖപ്പെടുത്തിയിരിക്കുന്നു. ഭാരതമൊഴിച്ചു ലോകരാജ്യങ്ങഎല്ലാംതന്നെ മുസ്ലിംരാജ്യങ്ങ പ്പടെ ജനസംഖ്യയെ നിയന്ത്രിച്ചുകഴിഞ്ഞു. എന്നിട്ടും ഇവിടെമാത്രം സ്ത്രീ സ്വാതന്ത്ര്യത്തിനെതിരെ ബിഷപ്പുമാ കളത്തിഇറങ്ങി കഴിഞ്ഞു.

ബില്ലിനെ ഇന്ന് മതപുരോഹിതമാത്രമാണ് എതിക്കുന്നത്. പൊതുമുത നീതിപൂവ്വം ഓരോ കുടുംബത്തിനും വീതിക്കാനും രാഷ്ട്രത്തിന്റെ ആളോഹരി വരുമാനം ഉറപ്പുവരുത്തുവാനും കുടുംബാസൂത്രണം കൂടിയേതീരു. എന്നിരുന്നാലും ഭ്രൂണഹത്യയെ അനുകൂലിക്കുവാകഴിയുകയില്ല. തു കിരാതമാണ്. സ്ത്രീയുടെ ആരോഗ്യത്തെ ബാധിക്കുകയും പല വിധ രോഗങ്ങക്ക് അടിമപ്പെടുകയും ചെയ്യും.

No comments:

Post a Comment