അല്മായാശബ്ദം

Sunday, October 19, 2014

ദമ്പതികള്‍ വിശ്വാസത്തിന്റെയും ഗുരുക്കന്മാര്‍: സുന്നഹദോസ്‌




 Mangalam, Story Dated: Sunday, October 19, 2014 01:19


റോം: ക്രിസ്തീയ ദമ്പതികള്വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഗുരുക്കന്മാരെന്നു റോമില്നടന്ന കുടുംബത്തെക്കുറിച്ചുള്ള അസാധാരണ സുന്നഹദോസിന്റെ സമാപനസന്ദേശം ആഹ്വാനം ചെയ്തു. 14 ദിവസത്തോളം നീണ്ടു നിന്ന അസാധാരണ സുന്നഹദോസിലെ ചര്ച്ചകള്ആധുനിക കുടുംബങ്ങള്നേരിടുന്ന സങ്കീര് യാഥാര്ഥ്യങ്ങള്ആഴത്തില്പഠിക്കുന്നതിനും ആവയ്ക്ക്പ്രതിവിധികള്കണ്ടുപിടിക്കുന്നതിനും ഉപകരിച്ചെന്നും സമാപന സന്ദേശം പങ്കുവെച്ച കര്ദിനാള്ജ്യാന്ഫ്രാങ്കോ റാവാസി വ്യക്തമാക്കി.



ദാമ്പത്യവിശ്വസ്ഥത ഇന്നു നിരവധി വെല്ലുവിളികള്നേരിട്ടുകൊണ്ടിരിക്കുകയാണ്‌. വിശ്വാസത്തിലും മൂല്യങ്ങളിലുമുള്ള ജീര്ണത, സ്വാര്ത്ഥത, ശിഥിലമായികൊണ്ടിരിക്കുന്ന ബന്ധങ്ങള്‍, അതിപരിഭ്രമങ്ങളും കുടുംബജീവിതത്തെ അസ്വസ്ഥമാക്കുന്നു. ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവില്ലായ്, അനുരഞ്ജനപ്പെടാനും വിട്ടുവീഴ്ചചെയ്യാനുമുള്ള വൈമുഖ്യം തുടങ്ങിയവ ദാമ്പത്യജീവിതത്തിലെ വിള്ളലുകള്വലുതാക്കുന്നു. ഇത്തരം വിള്ളലുകള്അനാരോഗ്യകരമായ പുതിയ ബന്ധങ്ങളിലേക്ക്നയിക്കുകയും കുടുംബത്തിന്റെ പവിത്രത നഷ്ടമാക്കുകയും സമാധാനപൂര്വ്വമായ കുടുംബജീവിതം അസാധ്യമാക്കുകയും ചെയ്യുന്നതായി സുന്നഹദോസ്വ്യക്തമാക്കി.

വിവാഹമോചിതരായി വീണ്ടും വിവാഹം കഴിച്ചവരുടെ അജപാലനശുശ്രൂഷയും കൂദാശസ്വീകരണവും സിനഡിന്റെ മുഖ്യ ചര്ച്ചാ വിഷയമായിരുനെന്നും കര്ദ്ദിനാള്റാവാസി വ്യക്തമാക്കി. ആരെയും ഒഴിവാക്കാതെ എല്ലാവരെയും ഉള്ക്കൊള്ളുന്നതിനായി മിശിഹാ സ്ഥാപിച്ച വീടാണു സഭയെന്നു സഭാപിതാക്കന്മാര്ഉദ്ബോധിപ്പിച്ചു.

ദാമ്പത്യജീവിതമെന്നത്ഒരു കൃപയാണ്‌. പരസ്പരമുള്ള സഹായവും പ്രോത്സാഹനവുമാണ്ദാമ്പത്യവിജയത്തിന്റെ അടുത്തറ. ദമ്പതികള്ആത്മാവിഷ്കാരം നേടുന്നത്ഓരോരുത്തരും തങ്ങളുടെ തനിമയെ അംഗീകരിച്ചുകൊണ്ട്പരസ്പരം സമര്പ്പിക്കുമ്പോഴാണ്‌. കൂട്ടായ്മയാണ്ദാമ്പത്യത്തിന്റെ ശക്തി. അതികൊണ്ട്ദാമ്പത്യസ്നേഹമാണ്ഏറ്റവും മനേഹരമായ അദ്ഭുതമെന്നും സുന്നഹദോസ്വിലയിരുത്തി.

അവസാന രേഖകള്പ്രസിദ്ധീകരിക്കണമോ വേണ്ടയോ എന്നു മാര്പാപ്പ തീരുമാനിക്കും സുന്നഹദോസില്പങ്കെടുത്ത എല്ലാവര്ക്കും മാര്പാപ്പ രണ്ട്സമ്മാനങ്ങള്വീതം നല്കി. ഒന്നാമത്തെ സമ്മാനം'ക്രിസ്തീയ കുടുംബം ഗാര്ഹിക സഭ ' എന്നെഴുതിയ മെഡലാണ്‌. ഫ്രാന്സീസ്മാര്പാപ്പയുടെ പത്രോസിന്റെ പിന്ഗാമി എന്ന നിലയിലുള്ള ശുശ്രൂഷയുടെ രണ്ടാം വര്ഷത്തെ ഔദ്യോഗിക മെഡലാണിത്‌. രണ്ടാമത്തെ സമ്മാനം 'പോള്ആറാമന്‍- ഒരു ജീവചരിത്രം' എന്ന പുസ്തകമാണ്‌. പുസ്തകത്തില്മാര്പാപ്പായുടെ പ്രത്യേക സമര്പ്പണവും ഒപ്പുമുണ്ട്‌.
ഇന്ന്ഫ്രാന്സിസ്പാപ്പ അര്പ്പിക്കുന്ന വിശുദ്ധ കുര്ബാന മദ്ധ്യേ പോള്ആറാമന്പാപ്പായെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചുകൊണ്ട്അസാധാരണ സുന്നഹദോസ്സമാപിക്കും. വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന കര്മത്തില്സഭാപിതാക്കന്മാരെല്ലാവരും സഹകാര്മികരായിരിക്കുംഏകദേശം രണ്ടു ലക്ഷം ആളുകള്ഇന്നത്തെ കര്മത്തില്പങ്കടുക്കുമെന്ന്കണക്കാക്കപ്പെടുന്നു. പോള്ആറാമന്പാപ്പായുടെ ജന്മസ്ഥലമായ ബ്രേഷാ രൂപതയില്നിന്നും അദ്ദേഹം ആര്ച്ചു ബിഷപ്പായിരുന്ന മിലാന്രൂപതയില്നിന്നും എല്ലാ ഇടവകകളില്നിന്നും വൈദീകരുടെ നേതൃത്വത്തില്ബസുകളിലും ട്രെയിനുകളിലുമായി വിശ്വാസികള്റോമില്എത്തിതുടങ്ങി.

വത്തിക്കാനില്നിന്നും ഫാ. ജോസഫ്സ്രാമ്പിക്കല്
www.mangalam.com/print-edition/international/240899

No comments:

Post a Comment