Translate

Tuesday, November 27, 2018

കന്യാസ്ത്രീ സമരം കത്തോലിക്കാ സഭക്കുള്ള അവസാന താക്കീതാണ് | Fr. Augustine ...

ആരാണീ നസ്രാണികൾ?


 

ഇരുപത് നൂറ്റാണ്ടുകൾ പഴക്കവും പ്രത്യേക പാരമ്പര്യങ്ങളും പൈതൃകങ്ങളുമുള്ള കേരളത്തിലെ ഒരു ക്രിസ്ത്യൻ സമൂഹമാണ് നസ്രാണി മാർതോമാക്രിസ്ത്യാനിൾ. അവർ ആരെന്ന് ചുരുക്കമായി ഈ ലേഖനത്തിൽ പ്രതിപാദിക്കാൻ ഉദ്ദേശിക്കുന്നു.

കച്ചവടത്തിനായി കേരളത്തിലെത്തിയിരുന്ന അറബികൾ ഇന്ത്യയിലെ മാർതോമാക്രിസ്ത്യാനികളെ വിളിച്ചിരുന്നത് നസ്രാണികൾ എന്നാണ്. നസ്രാണി എന്ന അറബിപദത്തിനർത്ഥം ക്രൈസ്തവൻ (ക്രിസ്ത്യാനി) എന്നാണ്. മാർതോമാ നസ്രാണികൾ ഒരു പ്രത്യേക സങ്കരസമുദായമായാണ് ഇന്ന് അറിയപ്പെടുന്നത്. കേരളത്തിൽ കാണുന്ന നസ്രാണികളുടെ ആരംഭം അപ്പോസ്തലകാലം മുതൽ നിർണയിക്കാൻ സാധിക്കുമെന്നാണ് കേരളീയരുടെ ഇടയിൽ പരക്കെയുള്ള വിശ്വാസം. നസ്രാണികളുടെ പൂർവീകർ യേശുശിഷ്യരിലൊരാളായ തോമാ അപ്പോസ്തലനാൽ യേശുമാർഗത്തിൽ ചേർക്കപ്പെട്ടവരാണെന്ന് വിശ്വസിക്കുന്നു. ഒന്നാം നൂറ്റാണ്ടിലും അതിനുമുൻപും അന്തർദേശീയ വാണിജ്യബന്ധം ഭാരതത്തിൻറെ തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന മലങ്കരയുമായുണ്ടായിരുന്നു. ആ കാലഘട്ടത്തിൽ വളരെ പ്രതാപത്തിൽ കഴിഞ്ഞിരുന്ന കൊടുങ്ങല്ലൂരും കൊല്ലവുമായിരുന്നു പ്രധാന വാണിജ്യകേന്ദ്രങ്ങൾ. അക്കാരണത്താൽ തോമാ അപ്പോസ്തലന് അറബി വ്യാപാരികളോടൊത്ത് മലങ്കരയിലെത്താൻ ബുദ്ധിമുട്ടുകൾ ഉണ്ടാവാൻ വഴിയില്ലെന്ന് ചില ചരിത്രകാരന്മാർ ചൂണ്ടിക്കാണിക്കുന്നു. തന്നെയുമല്ലാ, ഒന്നാം നൂറ്റാണ്ടിന് പല നൂറ്റാണ്ടുകൾക്കുമുമ്പുമുതൽ മധ്യപൂർവപ്രദേശവും യൂറോപ്പും മലങ്കരയിലെ നാട്ടുരാജാക്കന്മാരുമായി സുഗന്ധവസ്‌തുക്കളുടെ വ്യാപാരത്തിൽ ഏർപ്പെട്ടിരുന്നതിന് മതിയായ ചരിത്രതെളിവുകളുണ്ട്. 

അതിലുപരി, മാർതോമായുടെ കേരളാഗമനത്തെക്കുറിച്ച് ദൃഢമായ ഒരു പാരമ്പരാഗതവിശ്വാസം നസ്രാണികളുടെ ഇടയിലും അക്രൈസ്തവരുടെ ഇടയിലും വ്യാപിച്ചിട്ടുണ്ട്. കൂടാതെ മാർതോമാ അപ്പോസ്തലൻ മാലിയങ്കര, പാലയൂർ, കോട്ടക്കാവ്, കോക്കമംഗലം, കൊല്ലം, നിരണം, നിലയ്ക്കൽ എന്നീ സ്ഥലങ്ങളിൽ പള്ളികൾ സ്ഥാപിച്ചെന്നും ശങ്കരപുരി, പകലോമറ്റം, കള്ളി, കരലികാവ്‌, കോയിക്കം, നെട്ടമ്പള്ളി, പനക്കമറ്റം, കൊട്ടകളി എന്നീ കുടുംബങ്ങളെ ക്രിസ്തുവേദത്തിൽ ചേർത്തെന്നും കേരളീയർ പരമ്പരാഗതമായി വിശ്വസിക്കുന്നു. എന്നാൽ മാർതോമാശ്ലീഹ കേരളത്തിൽ ദേവാലയ കെട്ടിടങ്ങൾ നിർമിച്ചു എന്ന വിശ്വാസം ശരിയാകാൻ വഴിയില്ല. കാരണം ആദിമക്രൈസ്തവരുടെ ആധികാരിക ചരിത്രഗ്രന്ഥമായ 'അപ്പോസ്തലന്മാരുടെ പ്രവർത്തനങ്ങൾ' എന്ന പുതിയനിയമഭാഗത്തൊരിടത്തും ഏതെങ്കിലും ഒരു അപ്പോസ്തലൻ ദേവാലയങ്ങൾ പണികഴിപ്പിച്ചിട്ടുള്ളതായി പരാമർശിച്ചിട്ടില്ല. സ്നാപനം സ്വീകരിച്ച വിശ്വാസികൾ ചെറിയ ചെറിയ കൂട്ടായ്മകൾ സ്ഥാപിച്ച് പരസ്പരം അറിഞ്ഞു സ്നേഹിച്ച് ജീവിച്ചിരുന്നു. പ്രിസ്ക്ക/അക്വിലാസിൻറെ വീട്ടിലെ സഭയും (1 കോറി. 16: 19) നുഫയുടെ വീട്ടിലെ സഭയും (കൊളോ. 4: 15) ഫിലെമോൻറെ വീട്ടിലെ സഭയും (ഫിലെ. 1: 2) അതിനുദാഹരണങ്ങളാണ്. "അവർ അനുദിനം ദേവാലയത്തിൽ ഒരുമിച്ചുകൂടുകയും വീടുകളിൽ അപ്പം മുറിക്കുകയും ആഹ്ളാദത്തോടും ഉദാരമനസ്സോടുംകൂടി ഭക്ഷണത്തിൽ പങ്കുചേരുകയും ദൈവത്തെ സ്തുതിക്കുകയും സകല ജനങ്ങളുടെയും പ്രീതീപാത്രങ്ങളാവുകയും ചെയ്തു" (അപ്പോ. പ്രവ. 2: 46-47). കർത്താവിൻറെ കുരിശുമരണത്തിനും സ്വർഗാരോഹണത്തിനും ശേഷവും യഹൂദരായിരുന്ന ശിഷ്യർ കൂട്ടമായി സിനഗോഗുകളിൽ പ്രാർത്ഥിരുന്നു. 70 -ൽ റോമാക്കാർ ജെറുസലേമിലെ സിനഗോഗ് നശിപ്പിക്കുന്നതുവരെ യൂദക്രിസ്ത്യാനികൾ ആ ദേവാലയത്തിൽ പ്രാർത്ഥിച്ചിരുന്നു. ഇവിടെ ദേവാലയങ്ങൾ എന്നുപറയുന്നത് യഹൂദ സിനഗോഗുകളെ ഉദ്ദേശിച്ചു മാത്രമാണ്. മറിച്ച് സ്ലീഹന്മാർ ക്രിസ്തീയ ദേവാലയങ്ങൾ പണിത് ആ ദേവാലയങ്ങളിൽ പ്രാർത്ഥിച്ചു എന്ന അർത്ഥത്തിലല്ല. യഥാത്ഥത്തിൽ തോമാസ്ലീഹയ്ക്ക് ക്രിസ്തീയദേവാലയം എന്ന സാമാന്യസങ്കല്പംപോലും ഉണ്ടായിരുന്നോയെന്ന് സംശയിക്കണം.

മാർതോമാ കേരളത്തിൽ എത്തിയിരുന്നെങ്കിൽത്തന്നെ ആരുടെ ഇടയിൽ വേദം പ്രസംഗിച്ചെന്ന് ചരിത്രപരമായി തെളിയിക്കാൻ നിർവാഹമൊന്നുമില്ല. യഹൂദർക്കുണ്ടായ മതപീഡനങ്ങളാലും മറ്റുകാരണങ്ങളാലും ഇസ്രായേൽ ഭാവനത്തിൽനിന്ന് ചിന്നിച്ചിതറിപ്പോയ ഒരു കൂട്ടം യഹൂദർ കൊടുങ്ങല്ലൂർ-കൊച്ചി ഭാഗങ്ങളിൽ അന്ന് സ്ഥിരതാമസക്കാരായിരുന്നു. യഹൂദനായ തോമാശ്ലീഹ കൊടുങ്ങല്ലൂരെത്തിയപ്പോൾ അവിടത്തെ ആ യഹൂദസന്നിദ്ധ്യം അദ്ദേഹത്തെ ആകർഷിച്ചിരിക്കണം. ഒരു സഹോദരയഹൂദനും രക്ഷകനുമായ   യേശുക്രിസ്തുവിൻറെ സദ്വാർത്ത മാർതോമാ അവരുടെ ഇടയിൽ തീർച്ചയായും പ്രസംഗിച്ച് അവരെ ക്രിസ്തുമാർഗത്തിലേക്ക് കൊണ്ടുവന്നിരിക്കണം. അതുകൊണ്ട് കേരളത്തിലെ ആദ്യത്തെ മാർതോമാക്രിസ്ത്യാനികൾ യഹൂദരായിരിക്കാനാണ് കൂടുതൽ സാധ്യത എന്ന് അനുമാനിക്കുന്നതിൽ തെറ്റുണ്ടാകാൻ വഴിയില്ല. തോമാശ്ലീഹ പലസ്തീനായിൽനിന്ന് പോരുന്ന കാലത്ത് സുന്നത്തുചെയ്ത യാഹൂദരുടെ ഇടയിൽ മാത്രമേ യേശുവിൻറെ സദ്‌വാർത്തെയെപ്പറ്റി സ്ലീഹന്മാർ പ്രസംഗിച്ചിരുന്നൊള്ളൂ. യേശുശിഷ്യരുടെ ഇടയിലുണ്ടായിരുന്ന ആ പൊതുധാരണയുടെ ചുവടുപിടിച്ചാണല്ലോ പുറജാതികൾ മാനസാന്തരപ്പെട്ട് യേശുമാർഗം സ്വീകരിക്കുമ്പോൾ പരിച്ഛേദനം ചെയ്തിരിക്കണമെന്നുള്ള വാദവുമായി ചിലർ മുൻപോട്ടുവന്നത്. ആ പ്രശ്നപരിഹാരത്തിനുവേണ്ടിയാണല്ലോ പൗലോസ് അന്തിയോഖ്യയിൽനിന്ന് യാക്കോബിനെയും കേപ്പായെയും കാണാൻ ജെറുസലേമിന് പോയത്. കേരളത്തിലെ ആദിമ ക്രിസ്ത്യാനികൾ ആര് എന്ന ചോദ്യം വരുമ്പോൾ പലസ്തീനായിലെ ആദിമക്രിസ്ത്യാനികളുടെ ഇടയിലുണ്ടായ പരിച്ഛേദനവാദചരിത്രം വളരെ പ്രസക്തമാണ് (അപ്പൊ. പ്രവ. അദ്ധ്യായം15 കാണുക). പൗലോസിനെപ്പോലെ തോമാസ്ലീഹയും കേരളത്തിലെ യഹൂദകുടുംബങ്ങളെ കൂടാതെ മലനാട്ടിലെ പുറജാതികുടുംബങ്ങളെയും മാനസാന്തരപ്പെടുത്തിയെന്ന് ചിന്തിക്കുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. എന്നിരുന്നാലും മാർതോമായുടെ കേരളത്തിലേയ്ക്കുള്ള വരവും പള്ളിസ്ഥാപിക്കലും ക്രിസ്തുമാർഗത്തിൽ ചേർക്കലുമെല്ലാം ഊഹാപോഹങ്ങളിൽനിന്നുണ്ടായ ഒരു പരമ്പരാഗത വിശ്വാസം എന്നേ അനുമാനിക്കാൻ കഴിയൂ.

മാർതോമാ നസ്രാണികളുടെ ചരിത്രത്തിലെ പ്രധാന വിവാദവിഷയം യഹൂദരൊഴിച്ച് നാട്ടിലെ ഏതു ജാതിയെയാണ് മാർതോമാ വേദം പ്രസംഗിച്ച് ക്രിസ്തുമതത്തിൽ ചേർത്തതെന്നുള്ളതാണ്. നമ്പൂതിരിമാരുടെ പിൻതലമുറക്കാരാണ് മാർതോമാ ക്രിസ്ത്യാനികളെന്ന് ഒരുകൂട്ടം ചരിത്രകാരന്മാർ (ഫാ. ബർണാദ്, വി. നാഗമയ്യാ, എം. ഒ. ജോസഫ്, ഫാ. പ്ലാസിഡ്) അഭിമാനപൂർവം അവകാശപ്പെടുന്നുണ്ട്. നസ്രാണികളും നമ്പൂതിരിമാരും തമ്മിലുള്ള വസ്ത്രം, സാമൂഹ്യാചാരങ്ങൾ തുടങ്ങിയവയിൽ കാണുന്ന സാധർമ്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കാം അവർ അത്തരമൊരു നിഗമനത്തിലെത്തിയത്. എന്നാൽ ക്രിസ്തുവർഷാരംഭകാലത്ത്   കേരളത്തിൽ നമ്പൂതിരികുടുംബങ്ങൾ ഉണ്ടായിരുന്നില്ല. ഇനി ഉണ്ടെങ്കിൽത്തന്നെ വളരെ വിരളവുമായിരുന്നു. എട്ടാം നൂറ്റാണ്ടോടുകൂടി നമ്പൂതിരി സമുദായം പ്രബലമായിയെന്നുള്ളതിന് ധാരാളം തെളിവുകളുണ്ട്. അക്കാലത്ത് നമ്പൂതിരിമാരാണ് ക്ഷേത്രഭരണം നടത്തിയിരുന്നത്. ജാതി സമ്പ്രദായവും അവർ നടപ്പിലാക്കി. ബുദ്ധദേവാലയങ്ങൾ ക്ഷേത്രങ്ങളാക്കി ബുദ്ധമതത്തെ അവർ നശിപ്പിച്ചു. വർഗവിവേചനവും ജാതിതിരുവുകളും ഇല്ലാതിരുന്ന ഒന്നാം നൂറ്റാണ്ടിൽ മാർതോമാ ബ്രാഹ്മണരെയാണ് മാർഗംകൂട്ടിയതെന്ന് വാദിക്കുന്നതിൽ പിശകുണ്ട്. കേരളത്തിലെ ആദിമക്രിസ്ത്യാനികൾ ആരായിരുന്നു എന്ന ചോദ്യം വീണ്ടും അവശേഷിക്കുന്നു. ബുദ്ധജൈനമതങ്ങൾ കൂടാതെ ദ്രാവിഡപ്രാകൃതമതവും അക്കാലത്ത് നിലവിലുണ്ടായിരുന്നു. "ആദിമ കേരളക്രൈസ്തവരിൽ ബഹുഭൂരിപക്ഷവും ബുദ്ധമതം ഉപേക്ഷിച്ച് ക്രിസ്തുമാർഗത്തിൽ ചേർന്ന ദ്രാവിഡരായിരുന്നു" എന്നാണ് ഡോ. സ്കറിയാ സക്കറിയയുടെ നിഗമനം.

പിൽക്കാലത്ത് നമ്പൂതിരിമാരുടെ മേല്നോട്ടത്തിൽ കേരളത്തിൽ ജാതിതിരുവുകൾ നടപ്പാക്കിയപ്പോൾ ബുദ്ധമതം ഉപേക്ഷിച്ച ദ്രാവിഡരായ മാർതോമാ അനുയായികളെയും ജൂതക്രിസ്ത്യാനികളെയും ജാതിതിരുവിന് അതീതമാക്കി. ഉന്നതജാതിക്കാരെപ്പോലെ നസ്രാണികൾ ആയിത്താചാരങ്ങൾ അനുഷ്ടിച്ചു. മറ്റ് ദ്രാവിഡജാതിക്കാരിൽനിന്നവർ അകന്നുനിന്നു. പിൽകാലത്ത് നസ്രാണി പട്ടക്കാർ മാർഗത്തിൽകൂട്ടിയ താഴ്ന്ന ജാതിയിൽപെട്ട ദ്രാവിഡരെ സ്വന്തം പള്ളികളിൽ കയറ്റുവാൻ വിസമ്മതിച്ചു. അങ്ങനെയാണ് നസ്രാണികളുടെ ഇടയിലും പുതുക്രിസ്ത്യാനികളുടെ പള്ളികൾ സ്ഥാപിക്കാൻ ഇടയായത്. മാർതോമാ സ്ഥാപിച്ചു എന്നു പറയപ്പെടുന്ന സഭയിൽ മേലന്വേഷകരേയും മൂപ്പന്മാരേയും മാർതോമാ നിയമിച്ചിരുന്നോ എന്നും അന്നത്തെ സഭാകൂട്ടായ്മയിൽ അപ്പം മുറിക്കൽ ചടങ്ങ് നടത്തി ദൈവത്തെ സ്തുതിച്ചിരുന്നോ എന്നും അറിഞ്ഞുകൂടാ.

മാർതോമായുടെ കാലത്തിനുശേഷവും കേരളത്തിലെ നസ്രാണിസഭയുടെ ചരിത്രം അത്ര വ്യക്തമല്ല. രണ്ടാംനൂറ്റാണ്ടിൻറെ അവസാന കാലത്ത് ഇന്ത്യയിൽ ദൃഢമായ ഒരു ക്രിസ്തീയസമൂഹം ഉണ്ടായിരുന്നുയെന്ന് ചരിത്രപരമായ തെളിവകൾ ഉണ്ടെന്ന് ഡോ. സുഹ റാസ്സം (Dr. Suha Rassam) ഇറാഖിലെ ക്രിസ്തുമതം (Christianity in Iraq) എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവർഷം 63 -ൽ ഒരു സ്വതന്ത്ര യൂദ രാജവംശം സ്ഥാപിക്കാൻവേണ്ടി റോമാക്കാർക്കെതിരായി സായുധ പ്രതിരോധം പലസ്തീനായിലെ യഹൂദർക്കിടയിൽ ആരംഭിച്ചു. ആ നീക്കത്തിൻറെ പരിണതഫലമായി 70 -തിൽ ജറുസലേമിലെ യഹൂദ ദേവാലയം റോമാക്കാർ പൂർണമായി നശിപ്പിച്ചുകളഞ്ഞു. യഹൂദരുടെ റോമാപ്രതിരോധത്തിൽ യൂദക്രിസ്ത്യാനികൾ പങ്കുചേർന്നില്ല. അതിൽ കുപിതരായ പരീശർ (Pharisees) യൂദക്രിസ്ത്യാനികളെ സിനഗോഗുകളിൽനിന്നും പുറത്താക്കാൻ തീരുമാനിച്ചു. ആക്രമണത്തെ ഭയന്ന് അവർ നാടുവിട്ട് പേർഷ്യ (Persia), മെസപ്പൊട്ടേമിയ (Mesopotamia) തുടങ്ങിയ രാജ്യങ്ങളിലേക്ക് പാലായനം ചെയ്തു. പിന്നീട് ബാബിലോൺ നഗരം യൂദക്രിസ്ത്യാനികളുടെ കേന്ദ്രമായി. എന്നിരുന്നാലും ജെറുസലേമിനുശേഷം പ്രധാന ക്രിസ്‌ത്യൻ കേന്ദ്രങ്ങൾ അന്തിയോക്‌ (Antioch), അലക്സാൻഡ്രിയ (Alexandria), റോം (Rome) ആയിരുന്നു.  അഭയാർത്ഥികളായി ഗ്രീസിൽനിന്നും ജെറുസലേമിൽനിന്നും എത്തിയ ക്രിസ്ത്യാനികളാണ് പിന്നീട് ചർച്ച് ഓഫ് ദ ഈസ്റ്റ് (Church of the East) എന്ന പേരിൽ അറിയപ്പെട്ടത്. അഞ്ചാം നൂറ്റാണ്ടോടുകൂടി പേർഷ്യൻ ചർച്ച് (Persian Church) നെസ്‌റ്റോറിയൻ ചർച്ച് (Nestorian Church), ഈസ്റ്റേൺ ക്രിസ്ത്യൻ ചർച്ച് (Eastern Christian Church) എന്നീ പേരുകളിൽ അറിയപ്പെടാൻ തുടങ്ങി. മാർതോമാ ശ്ലീഹയും അദ്ദേഹത്തിൻറെ ശിഷ്യരായ അദ്ദായിയും മാറിയും (Addai and Mari) ആണ് ചർച്ച് ഓഫ് ദ ഈസ്റ്റിൻറെ സ്ഥാപകർ എന്ന് അവർ വിശ്വസിക്കുന്നു. കിഴക്കിൻറെ സഭ നിക്യ (Nicea, 325), കോൺസ്റ്റാൻറിനോപ്പിൾ (Constantinople, 381) എന്നീ സൂനഹദോസുകളെ അംഗീകരിച്ചിരുന്നു. കിഴക്കിൻറെ സഭയും ഇന്ത്യയിലെ സഭയും തമ്മിൽ ആദ്യകാലം മുതൽ ബന്ധം സ്ഥാപിച്ചിരുന്നു. ബാസ്രയിലെ (Basra) ദാവീദ് മെത്രാൻ 296-7 -ൽ കേരളം സന്ദർശിച്ചിരുന്നു. കിഴക്കിൻറെ സഭയുടെ പാത്രിയർക്കീസ് ഇന്ത്യയിലെ മൂന്നാമത്തെ മെത്രാനായി എദേസായിലെ (Edessa) യോഹന്നാൻ മെത്രാനെ 354 -ൽ നിയമിച്ചു. ഒൻപതാംനൂറ്റാണ്ടിൻറെ ആരംഭകാലത്ത് തിമോത്തി ഒന്നാമൻ (Thimothy I) ഇന്ത്യക്കുവേണ്ടി മെത്രാനെ വാഴിച്ചിട്ടുണ്ട്. ഇന്ത്യയിലെ സഭ വൈദികരെ ഉപരിപഠനത്തിനായി   മെസപ്പൊട്ടേമിയയ്ക്ക് അയച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ മാർതോമാ ക്രിസ്ത്യാനികളുടെ ഭരണം ഏറ്റെടുക്കുന്നതുവരെ ആ ബന്ധം തുടർന്നിരുന്നു. ആരാധനക്രമത്തിൽ സുറിയാനിഭാഷയുടെ ഉപയോഗം ആ ബന്ധത്തെ സ്ഥിരീകരിക്കുന്നുണ്ട്. യേശുവിലുള്ള മനുഷ്യസ്വഭാവത്തെയും ദൈവസ്വഭാവത്തെയും ചൊല്ലി കോൺസ്റ്റാൻറ്റിനോപ്പിളിലെ നെസ്റ്റോറിയസും (Nestorius 386-451) റോമൻസഭയും തമ്മിൽ ക്രിസ്തുശാസ്ത്രപരമായി വിയോജിപ്പിലായി. അതിൻറെ പേരിൽ 431 -ൽ കൂടിയ എഫേസൂസ്‌ കൗൺസിലിൽവെച്ച് നെസ്റ്റോറിയസിനെ റോമൻസഭ മഹറോൻ ചൊല്ലി. നെസ്റ്റോറിയസിൻറെ സിദ്ധാന്തത്തെ നെസ്റ്റോറിയനിസം (Nestorianism) എന്ന പേരിൽ അറിയപ്പെടുന്നു. ആ സംഭവത്തെ തുടർന്ന് നെസ്റ്റോറിയസിൻറെ അനുയായികൾ പേർഷ്യയിലേയ്ക്ക് കൂട്ടപാലായനം ചെയ്ത് കിഴക്കിൻറെ സഭാംഗങ്ങളുടെ ഇടയിൽ താമസമാക്കി. കിഴക്കിൻറെ സഭ കാലക്രമേണ നെസ്റ്റോറിയസിൻറെ സിദ്ധാന്തം സ്വീകരിച്ചു. അഞ്ചാം നൂറ്റാണ്ടോടുകൂടി കിഴക്കിൻറെ സഭയെ നെസ്റ്റോറിയൻ സഭ എന്ന് അറിയപ്പെടാൻ തുടങ്ങി. അങ്ങനെ നെസ്‌റ്റോറിയനിസത്താൽ ദുഷിക്കപ്പെട്ട കിഴക്കിൻറെ സഭയിലെ പാത്രിയാക്കീസുമാരായിരുന്നു മാർതോമാ നസ്രാണിസഭയ്ക്ക് മെത്രാന്മാരെ അയച്ചിരുന്നത്. നസ്രാണികൾ നെസ്‌റ്റോറിയൻ വിശ്വാസികളാണെന്ന് പോർട്ടുഗീസുകാർ അനുമാനിച്ചത് ചരിത്രയാഥാർത്ഥ്യത്തെയും ക്രിസ്തുശാസ്ത്രത്തെയും ആധാരമാക്കിയായിരുന്നു. കിഴക്കിൻറെ സഭയ്ക്ക് അദ്ദായി-മാറിമാരുടെ സുറിയാനി ഭാഷയിലുള്ള ആരാധനക്രമമായിരുന്നു ആരംഭകാലംമുതൽ ഉണ്ടായിരുന്നത്. മധ്യപൂർവദേശങ്ങളിൽ നിന്നു മലങ്കരയിൽ ശുശ്രൂഷയ്ക്കുവന്ന മെത്രാപ്പോലീത്തമാർ  റാസകുർബാന ചെല്ലിയിരുന്നത് സുറിയാനി ഭാഷയിലായിരുന്നു. അക്കാരണത്താലാണ് പ്രോട്ടുഗീസുകാർ നസ്രാണി ക്രിസ്ത്യാനികളെ സുറിയാനിക്കാർ എന്ന് വിളിച്ചിരുന്നത് (കൂടുതൽ വിവരങ്ങൾക്ക് "Christianity in Iraq" by Dr. Suha Rassaam കാണുക).

ക്രിസ്‌തുവർഷം 345-ൽ അർമേനിയാക്കാരനായ കച്ചവടക്കാരൻ ക്നായിതൊമ്മൻ കേരളത്തിലേയ്ക്ക് കുടിയേറിയെന്ന് പറയപ്പെടുന്നു. എട്ടാം നൂറ്റാണ്ടിലോ ഒൻപതാം നൂറ്റാണ്ടിലോ ആണ് അവർ കുടിയേറിയതെന്ന് വാദിക്കുന്ന ചരിത്രകാരന്മാരുമുണ്ട്. എഡേസായിലെ മെത്രാന് മാർതോമാക്രിസ്ത്യാനികളുടെ കഷ്ടസ്ഥിതിയെക്കുറിച്ച് സ്വപ്നമുണ്ടായെന്നും അതിൻപ്രകാരമാണ് ക്നായിതൊമ്മനെയും കൂട്ടരെയും മലങ്കരയ്ക്കയച്ചതെന്നും ഒരു ഐതിഹ്യം ഉണ്ട്. അല്ലാ, അർമേനിയായിലെ മതപീഡനത്തെ തുടർന്ന് പ്രാണരക്ഷാർത്ഥം പാലായനംചെയ്ത് വന്നവരെ കേരളത്തിലെ ഭരണാധികാരികളും ക്രിസ്ത്യാനികളും സ്വീകരിക്കുകയായിരുന്നുയെന്ന് മറ്റു ചിലർ വിശ്വസിക്കുന്നു. ഏതായാലും അവരുടെ വരവോടെ ഹൈന്ദവ ആചാരങ്ങളിലും അന്ധവിശ്വാസങ്ങളിലും അടിപ്പെട്ട് നാഥനും ആചാര്യനുമില്ലാതെ കഴിഞ്ഞിരുന്ന മാർതോമാക്രിസ്ത്യാനികൾക്ക് പുതിയ ഒരു ഉണർവും കൂടാതെ പ്രത്യേക ഒരു നിലയും വിലയും ഉണ്ടായെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. വാണിജ്യരംഗത്ത് പ്രശോഭിച്ചിരുന്ന മുസിറിസിലെ (കൊടുങ്ങല്ലൂർ) ഭരണാധികാരികൾ നവാഗതരായ ക്നായിതൊമ്മനും കൂട്ടർക്കും നിരവധി ആനുകൂല്യങ്ങൾ അനുവദിച്ചുകൊടുത്തെന്ന് പറയപ്പെടുന്നു. എഴുപത്തിരണ്ട് ആനുകൂല്യങ്ങൾ അനുവദിച്ചുകൊണ്ടുള്ള ചെപ്പേട് ചേരമാൻ ചക്രവർത്തി ക്നായിതൊമ്മന് നൽകിയെന്ന് കരുതപ്പെടുന്നു. നിർഭാഗ്യവശാൽ ആ പ്രത്യേക ചെപ്പേട് നഷ്ടപ്പെട്ടുപോയി. ചുരുക്കത്തിൽ ക്നായിതൊമൻറെ ആഗമനകാലത്തെക്കുറിച്ചും ആഗമനകാരണങ്ങളെക്കുറിച്ചും അദ്ദേഹം നസ്രാണികൾക്ക് നേടിക്കൊടുത്ത പദവികളെക്കുറിച്ചുമെല്ലാം വിവാദങ്ങൾ ഇന്നും നിലനിൽക്കുന്നു. മാർതോമാ ക്രിസ്ത്യാനികളെ വടക്കുംഭാഗക്കാരെന്നും നവാഗതരായ ക്നായിക്കാരെ തെക്കുംഭാഗക്കാരെന്നും  വേർതിരിച്ച് ഇന്നും കാണുന്നു. അവർ തമ്മിലുള്ള വിവാദങ്ങളും ചെറുതല്ല. ജോസഫ് ചാഴികാട്ട് എഴുതിയ “തെക്കുംഭാഗ സമുദായ ചരിത്രം” ജോസഫ് കുർമ്മാങ്കൻ എഴുതിയ “തെക്കുംഭാഗരും വടക്കുംഭാഗരും” എന്നീ പുസ്തകങ്ങൾ വായിച്ചാൽ അത് മനസ്സിലാക്കാൻ സാധിക്കും. നവാഗതരിൽ ഒരു വിഭാഗം വർഗസങ്കരത്തിന് ഇടം കൊടുക്കാതെ നിലനിൽക്കുന്നുയെന്ന് വിശ്വസിക്കുന്നവർ ഇന്നും ഉണ്ട്. ഇന്ന് റോമൻ കത്തോലിക്ക സഭയിലും യാക്കോബായ സഭയിലും തെക്കുംഭാഗക്കാരുണ്ട്. ഇരുകൂട്ടർക്കും ഇടവകകളും രൂപതയും മെത്രാന്മാരുമുണ്ട്.

വടക്കുംഭാഗ സമുദായത്തിൽ പുരാതന മാർതോമാ ക്രിസ്ത്യാനികളും പിൻകാലങ്ങളിൽ ക്രിസ്തുമതം സ്വീകരിച്ച മറ്റു ജാതിക്കാരും മൈലാപ്പൂരിൽനിന്നും കുടിയേറിപ്പാർത്തവരും ഉൾപ്പെടുന്നു. വടക്കുംഭാഗക്കാരും തെക്കുംഭാഗക്കാരും സീറോ മലബാർ റീത്തിലെ രണ്ടു സമുദായക്കാരായി ഇന്നും നിലനിൽക്കുന്നു. മാർതോമാ സ്നാനപ്പെടുത്തിയ ക്രിസ്ത്യാനികളും അവരുടെ പാരമ്പരകളും പിന്നീട് ആ മാർഗത്തിൽചേർന്ന ജനവിഭാഗവുമാണ് യദാർത്ഥ നസ്രാണികളെന്നു പറയാം. പുരാതന മാർതോമാ ക്രിസ്ത്യാനികളുടെ ചരിത്രവും മലങ്കരയിലേയ്ക്കുള്ള കുടിയേറ്റങ്ങളുടെ ചരിത്രവും പിൻകാലങ്ങളിൽ സംഭവിച്ച വേദപ്രചാര ചരിത്രവും മൊത്തത്തിൽ പരിശോധിച്ചാൽ കേരളത്തിലെ ഇന്നത്തെ മാർതോമാക്രിസ്ത്യാനികൾ എന്നറിയപ്പെടുന്നവർ ഒരു സങ്കരസമുദായമാണെന്ന് സംശയലേശമെന്യേ പ്രസ്ഥാപിക്കാൻ കഴിയും.

മാർതോമാ അപ്പോസ്തലനാൽ സ്ഥാപിതമെന്ന് വിശ്വസിക്കപ്പെടുന്ന ഭാരതനസ്രാണിസഭ നാട്ടുരാജാക്കന്മാരുടെ കടന്നുകയറ്റത്തിന് ഇരയാകാതെ ഭാരതത്തിൻറെ സാമൂഹ്യ-ആധ്യാത്മികചുറ്റുപാടിൽ സ്വതന്ത്രമായി വളർന്നുവന്നു. കേരളത്തിൻറെ വാണിജ്യമേഖലയിൽ സുപ്രധാനമായ സ്ഥാനവും സാമൂഹ്യജീവിതത്തിൽ ഉന്നത പദവിയും നസ്രാണികൾക്കുണ്ടായിരുന്നു. മാർതോമാ നസ്രാണി സഭയ്ക്ക് തനതായ ദൈവികോപാസനസമ്പ്രദായവും സഭാഭരണസമ്പ്രദായവും ഉണ്ടായിരുന്നു. എന്നാൽ റോമാ സാമ്രാജ്യത്തിലെ പാശ്ചാത്യ/പൗരസ്ത്യ സഭകളുടെ വികസനത്തിൽ ആ പ്രദേശത്തെ രാഷ്ട്രീയ സംഭവവികാസങ്ങൾ ആഴമായി ബാധിച്ചു. കൂടാതെ സഭയിൽ ദൈവശാസ്ത്രപരമായ ചേരിതിരുവുകളും ഏറ്റുമുട്ടലുകളും നടന്നു. അതിൻറെ ഫലമായി മൂന്നാം നൂറ്റാണ്ടിലും (മാനിക്കെയിസം- Manichaeism) അഞ്ചാം നൂറ്റാണ്ടിലും (നെസ്‌റ്റോറിയനിസം- Nestorianism) പതിനൊന്നാം നൂറ്റാണ്ടിലും (ഈസ്റ്റ്-വെസ്റ്റ് സിസം- East-West Schism) റോമാസഭ പിളർക്കപ്പെട്ടു.

പഴയകാലങ്ങളിൽ കേരളസഭയ്ക്ക് മെത്രാന്മാരെ ലഭിച്ചിരുന്നത് ബാബിലോണിലെ സന്യാസാശ്രമങ്ങളിൽ നിന്നായിരുന്നു. ബാബിലോണിലെ സഭ നെസ്തോറിയൻ സഭയുടെ ഭാഗമായിരുന്നു. അന്നൊക്കെ മാർതോമാ ക്രിസ്ത്യാനികൾക്ക് നെസ്തോറിയൻ സഭയും റോമൻ സഭയും തമ്മിലുള്ള ദൈവശാസ്ത്ര വാഗ്വാദങ്ങളെസംബന്ധിച്ച് അറിവൊന്നുമില്ലായിരുന്നു. ചില കാലഘട്ടങ്ങളിൽ മെത്രാന്മാരെ ലഭിക്കാതെവന്നതിനാൽ കേരളത്തിലെ ക്രിസ്ത്യാനികൾ ക്ലേശങ്ങൾ സഹിക്കേണ്ടിയും വന്നിട്ടുണ്ട്. പഴയകാലങ്ങളിൽ നസ്രാണികൾക്ക് ശൂശ്രൂഷചെയ്യാൻ ബാബിലോണിൽനിന്നെത്തിയിരുന്ന മെത്രാന്മാർ സുറിയാനി ഭാഷയിൽ റാസകുർബാന ചെല്ലുന്നതിലും ദേവാലയങ്ങൾ കൂദാശ ചെയ്യുന്നതിലും കത്തനാർപട്ടം നൽകുന്നതിലും വ്യാവൃതരായിരുന്നു. സമുദായാംഗങ്ങളുടെ ആധ്യാത്മിക കാര്യങ്ങളിലായിരുന്നു അവരുടെ ശ്രദ്ധ. പള്ളിയുടെ ഭരണകാര്യങ്ങളിൽ അവർ സാധാരണയായി ഇടപെട്ടിരുന്നില്ല. ജാതിത്തലവനായ അർക്കദ്യാക്കോൻ ആയിരുന്നു  സമുദായകാര്യങ്ങളും സമുദായപ്രശ്നങ്ങളും കൈകാര്യം ചെയ്തിരുന്നത്. ആ കാലഘട്ടങ്ങളിൽ അല്മായരെ എണങ്ങർ എന്നും വൈദികരെ കത്തനാർ അല്ലെങ്കിൽ പട്ടക്കാർ എന്നുമാണ് അതിസംബോധന ചെയ്തിരുന്നത്.

കേരളക്രിസ്ത്യാനികളുടെ ജാതിത്തലവനായിരുന്ന ആർക്കദ്യാക്കോനെക്കുറിച്ച് കാര്യമായ വിവരങ്ങൾ പോർട്ടുഗീസുകാരുടെ വരവോടുകൂടിയാണ് ചരിത്രപരമായി നമുക്ക് ലഭിക്കുന്നത്. 'ഇന്ത്യമുഴുവൻറെയും ആർക്കദ്യാക്കോൻ' (Archdeacon of all India) എന്നവരെ ഔദ്യോഗികമായി അറിയപ്പെട്ടിരുന്നു. അവർ നസ്രാണികളുടെ സമുദായ നേതാവായിരുന്നു. സഭയിലെ എല്ലാ വിഭാഗങ്ങളിലുംപെട്ട - കത്തനാരന്മാർ, സന്യാസിമാർ, വൈദികവിദ്യാർഥികൾ, എണങ്ങർ - ആളുകളുടെമേലും ആർക്കദ്യാക്കോന് അധികാരമുണ്ടായിരുന്നു. ആരാധനസമ്മേളനങ്ങളിൽ അദ്ദേഹത്തിന് പ്രത്യേകസ്ഥാനമുണ്ടായിരുന്നു. മാർതോമാക്രിസ്ത്യാനികളുടെ കത്തനാരന്മാർ വിവാഹിതരായിരുന്നെങ്കിലും ആർക്കദ്യാക്കോന്മാർ അവിവാഹിതരായിരുന്നു. അവർ സഭാസമൂഹത്തിൻറെ അവകാശ സംരക്ഷണത്തിനുവേണ്ടിയായിരുന്നു നിലനിന്നിരുന്നത്. നസ്രാണികളുടെ ആധ്യാത്മികവും മതപരവും സാമൂഹികവും രാഷ്ട്രീയവുമായ എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് ആർക്കദ്യാക്കോന്മാർ ആയിരുന്നു. അവരെകൂടാതെ മധ്യപൂർവദേശങ്ങളിൽനിന്നു വന്നിരുന്ന മെത്രാപ്പോലീത്തമാർക്ക് കാര്യനിർവഹണം അസാധ്യമായിരുന്നു. മെത്രാന്മാർ എണങ്ങരുടെ ആധ്യാത്മിക കാര്യങ്ങളിൽ ശ്രദ്ധപതിക്കുമ്പോൾ പള്ളിയോഗങ്ങളും ആർക്കദ്യാക്കോനും പള്ളിയുടെ ഭൗതികകാര്യവിചാരം നിർവഹിച്ചിരുന്നു. ആർക്കദ്യാക്കോൻസ്ഥാനം ജീവിതകാലം മുഴുവനും  ഉള്ളതുമായിരുന്നു. പോർട്ടുഗീസ് അധിനിവേശത്തിനുശേഷം നസ്രാണികൾക്ക് ഒരു തലവനില്ലാതെ പോയി.

 
ക്രിസ്തുവർഷം 1498 -ലാണ് പോർട്ടുഗീസുകാരനായ വാസ്‌കോഡിഗാമ കോഴിക്കോട്ടെത്തുന്നത്. അന്ന് നസ്രാണികളിലാരെയും ഗാമ കണ്ടതായി തെളിവില്ല. 1502- ലെ അദ്ദേഹത്തിൻറെ രണ്ടാം സന്ദർശനത്തിലാണ് കൊച്ചിയിലെത്തുന്നത്. അന്നദ്ദേഹം മാർതോമാ നസ്രാണികളെ കാണുകയും അവരിൽനിന്ന് ഒരു അധികാരദണ്ഡ് സ്വീകരിക്കുകയും ചെയ്തു. നസ്രാണികൾക്ക് ഒരു രാജാവുണ്ടായിരുന്നെന്നും ആ രാജകുടുംബം പോർട്ടുഗീസുകാരുടെ വരവിനുമുമ്പ് ക്ഷയിച്ചുപോയെന്നും ആ കുടുംബത്തിലെ രാജാക്കന്മാരുടെ അധികാരചിഹ്നമായ ദണ്ഡാണ് ഗാമയ്ക്ക് നൽകിയതെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. പോർട്ടുഗീസുകാർ കൊച്ചിയിലെത്തിയപ്പോൾ ക്രിസ്ത്യൻ മിഷ്യനറിമാരും അവരോടൊപ്പമുണ്ടായിരുന്നു. വ്യാപാരം കൂടാതെ മതപരമായ ശുഷ്കാന്തിയും പോർട്ടുഗീസുകാരുടെ അജണ്ഡയിലുണ്ടായിരുന്നു. വർഷങ്ങൾ കടന്നുപോയപ്പോൾ മാർതോമാ ക്രിസ്ത്യാനികളുടെ പൗരസ്ത്യ മെത്രാന്മാരുമായുള്ള ബന്ധവും കേരളീയ ആചാരങ്ങളും ദുരാചാരങ്ങളും മറ്റു മതസ്ഥരോടുള്ള സഹവർത്തിത്വമനോഭാവവുമെല്ലാം പോർട്ടുഗീസ് മിഷ്യനറിമാർക്ക് അരോചകമായി. അവർ നാട്ടുഭാഷയും കൂടാതെ സുറിയാനിയും വശമാക്കി. നസ്രാണികളുടെ ആരാധനഭാഷ സുറിയാനി ആയിരുന്നതിനാൽ അവരെ സുറിയാനിക്കാർ എന്നും മിഷ്യനറിമാരുടെ പ്രയാഗ്നഫലമായി ക്രിസ്തുമാർഗം സ്വീകരിച്ചവരുടെ ആരാധനഭാഷ ലത്തീൻ ആയിരുന്നതിനാൽ അവരെ ലത്തീൻകാർ എന്നും അറിയപ്പെട്ടു.  നസ്രാണികൾ നെസ്തോറിയൻ അനുഭാവികളാണെന്ന് പൊട്ടുഗീസുകാർ മനസ്സിലാക്കി. പിന്നീടവർ നസ്രാണികളെ പോപ്പിൻറെ കീഴിലാക്കാൻ പരിശ്രമമാരംഭിച്ചു.

കേരളത്തിൽ അന്നുണ്ടായിരുന്ന പേർഷ്യൻ മെത്രാന്മാർ വാണിജ്യകാര്യങ്ങളിൽ പൊട്ടുഗീസുകാരെ സഹായിച്ചിരുന്നു. ആ കാലഘട്ടങ്ങളിൽ മുപ്പതിനായിരത്തോളം ക്രൈസ്തവകുടുംബങ്ങളും ഇരുപത്തയ്യായിരത്തോളം നസ്രാണിയോദ്ധാക്കളും പല പട്ടണങ്ങളിലായി താമസിച്ചിരുന്നു. പതിനാറാം നൂറ്റാണ്ടിൻറെ ആരംഭകാലത്തുതന്നെ ധാരാളം പോർട്ടുഗീസ് മിഷ്യനറിമാർ കേരളത്തിൽ അവരുടെ പ്രവർത്തനം ആരംഭിച്ചിരുന്നു. 1534-ൽ ഗോവാരൂപതയും 1558-ൽ കൊച്ചിരൂപതയും  സ്ഥാപിക്കപ്പെട്ടു. 1557-ൽ ഗോവാരൂപത അതിരൂപതയായി ഉയർത്തപ്പെട്ടു.  1541-ൽ കൊടുങ്ങല്ലൂരും 1577-ൽ ചേന്ദമംഗലത്തും പോർട്ടുഗീസുകാർ സെമിനാരികൾ സ്ഥാപിച്ചു. മാർതോമാ ക്രിസ്ത്യാനികളിൽ നിന്നുള്ളവർക്ക് ആ സെമിനാരികളിൽ പരിശീലനം നടത്തി. അന്നുവരെ നസ്രാണിസഭയിൽ നിലനിന്നിരുന്ന മല്‌പാൻ പരിശീലനസമ്പ്രദായവും പള്ളിയോഗം നല്‌കിയിരുന്ന പട്ടത്തിനുള്ള ദേശക്കൂറിസമ്പ്രദായവും മിഷ്യനറിമാർ  അവഗണിച്ചതുകൂടാതെ കൊച്ചിമെത്രാൻറെ അനുമതിയോടുകൂടി മാത്രമേ വൈദികപട്ടംനാല്കാവു എന്ന വ്യവസ്ഥയും ഉണ്ടാക്കി. 1862-ൽ വാരാപ്പുഴയിൽ പ്രൊപ്പഗാന്താപാതിരികളും സെമിനാരി സ്ഥാപിച്ചു. 1558 -ട്ടോടുകൂടി പാശ്ചാത്യസമ്പ്രദായത്തിലുള്ള കുമ്പസാരം, സ്ഥൈര്യലേപനം, അന്ത്യകൂദാശ എന്നീ ചടങ്ങുകളും പൂജാവസ്ത്രങ്ങളും മിഷ്യനറിമാരുടെ സമ്മർദ്ദംമൂലം നസ്രാണിസഭയിൽ നടപ്പിലാക്കിത്തുടങ്ങി. 1595-ൽ ഗോവായിലെ മെത്രാപ്പോലീത്തയായി അലക്സിസ് മെനേസിസ് (Alexis Menesis) ചാർജെടുത്തു. അദ്ദേഹം അന്നത്തെ ആർക്കദ്യാക്കോനായിരുന്ന പകലോമറ്റം കുരിശിൻറെ യോഹന്നാനെ ഭയപ്പെടുത്തി ഉദയമ്പേരൂർ എന്ന സ്ഥലത്ത് മാർതോമാ ക്രിസ്ത്യാനികളുടെ പള്ളിമഹായോഗം വിളിച്ചുകൂട്ടി. ആ നസ്രാണി മഹാസമ്മേളനത്തെ ഉദയമ്പേരൂർ സൂനഹദോസ് എന്ന പേരിൽ അറിയപ്പെടുന്നു. ജാതിക്കു കർത്തവ്യൻ വിളിച്ചുകൂട്ടിയ പള്ളിപ്രതിപുരുഷമഹായോഗത്തിൽ മലങ്കരയിലെ പള്ളികളെ പ്രതിനിധീകരിച്ച് 644 പള്ളിപ്രതിപുരുഷന്മാരും 134 പട്ടക്കാരും പങ്കെടുത്തു. ഈ മഹാസമ്മേളനത്തിൽവെച്ച് - അതായത് മാർതോമാ ക്രിസ്ത്യാനികളുടെ പള്ളിപ്രതിപുരുഷയോഗം എന്ന സഭാഘടനയെത്തന്നെ മെനേസിസ് മെത്രാപ്പോലീത്ത ഉപയോഗിച്ച് - നസ്രാണികളുടെ പതിനാറുനൂറ്റാണ്ടു പഴക്കമുള്ള പാരമ്പര്യപൈതൃകങ്ങൾ ഇല്ലാതാക്കിക്കളഞ്ഞു. മെനേസിസ് മെത്രാപ്പോലീത്ത നസ്രാണികളുടെ പൂർവപാരമ്പര്യമായ പള്ളിപ്രതിപുരുഷയോഗത്തെയെങ്കിലും മാനിച്ചുകൊണ്ടാണ് സഭയിൽ മാറ്റങ്ങൾ വരുത്തിയത് ('ഉദയമ്പേരൂർ സൂനഹദോസിൻറെ കാനോനകൾ' എന്ന പുസ്തകം കാണുക). മാർതോമാ ക്രിസ്ത്യാനികളുടെ അതിപ്രധാന പൈതൃകമായ പള്ളിപ്രതിപുരുഷ മഹായോഗത്തെ (സീറോ മലബാർ സഭാസിനഡ്) ഇത്രയും കാലമായിട്ടും പുനഃസ്ഥാപിച്ചിട്ടില്ലന്നുള്ളകാര്യം ഈ അവസരത്തിൽ വിസ്മരിക്കാതെ എടുത്തുപറയേണ്ടിയിരിക്കുന്നു. ഇന്ന് സീറോ മലബാർ സഭയ്ക്ക് മെത്രാൻസിനഡ് മാത്രമേയുള്ളു. മെത്രാൻസിനഡിനെ സഭാസിനഡ് എന്നുവിളിച്ച് അല്മായരെ പറ്റിക്കാൻ മെത്രാന്മാർ പരിശ്രമിക്കുണ്ട്. കൂടാതെ ആർക്കദ്യാക്കോൻ സ്ഥാനവും പുനഃസ്ഥാപിച്ചിട്ടില്ലെന്നതും ശ്രദ്ധാർഹമാണ്.

ഉദയമ്പേരൂർ സൂനഹദോസുവഴി പോർട്ടുഗീസുകാർ മാർതോമാ ക്രിസ്ത്യാനികൾക്കുചെയ്ത നല്ലകാര്യങ്ങളും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പോർട്ടുഗീസുകാരുടെ ആഗമനകാലത്ത് നസ്രാണികൾ മാനിക്കേയൻ, നെസ്തോറിയൻ പാഷണ്ഡതകളിലും ക്രൈസ്തവവിരുദ്ധ ദുരാചാരങ്ങളിലും തളയ്ക്കപ്പെട്ടു കിടന്നിരുന്ന നാമമാത്ര ക്രിസ്ത്യാനികളായിരുന്നു. ആ സമൂഹത്തെ യഥാർത്ഥ ക്രിസ്തീയതയിലേയ്ക്ക് തിരിച്ചുകൊണ്ടുവന്നത് പോർട്ടുഗീസ് മിഷ്യനറിമാരാണെന്ന സത്യം നമുക്ക് വിസ്മരിക്കാൻ പാടില്ല. സുറിയാനി പ്രേമികളായ കല്ദായവാദികളാണ് മാർതോമാ ക്രിസ്ത്യാനികളെ വിദേശികളാണ് നശിപ്പിച്ചതെന്നുള്ള ദുഷ്പ്രചാരണം നടത്തുന്നത്. അത് ചരിത്രത്തോടും സത്യത്തോടും ചെയ്യുന്ന അനീതിയാണ്. മന്ത്രവാദം, കോഴിവെട്ട്, പുലയിടീൽ തുടങ്ങിയ ദുരാചാരങ്ങൾ പാരമ്പര്യത്തിൻറെയും ആചാരത്തിൻറെയും പേരിൽ പേറിനടന്നിരുന്ന നസ്രാണികളെ റോമൻ കത്തോലിക്ക സഭയിലേക്ക് ആനയിച്ച മിഷ്യനറിമാരോട് യഥാർത്ഥത്തിൽ നന്ദി തോന്നേണ്ടതാണ്. എന്നാൽ അതൊരു ദുരന്തമായും കൂനൻകുരിശുസത്യം വിമോചനസമരമായും ചിലർ കാണുന്നുണ്ട്!

കേരളത്തിലെ നസ്രാണികൾ മതജീവിതത്തിലും സമൂഹജീവിതത്തിലും ഭാരതീയരായിരുന്നു. അതിനുകാരണം ‘മാർതോമായുടെ മാർഗവും വഴിപാടും’ എന്ന അവരുടെ ജീവിത രീതിയായിരുന്നു (way of life). സൂനഹദോസിനുശേഷം മധ്യപൂർവദേശങ്ങളിൽനിന്നു വന്നിരുന്ന മെത്രാന്മാരുടെ ആധ്യാത്മികപരിപാലനത്തിന് വിരാമമായി. പാശ്ചാത്യമെത്രാന്മാരുടെ അടക്കിഭരണത്തിന് ആരംഭവും കുറിച്ചു. അങ്കമാലി-കൊടുങ്ങല്ലൂർ അതിരൂപതയുടെ മെത്രാനായി നിയമിതനായ ഫ്രാൻസിസ് റോസ് മെത്രാൻ (1601-1624) ലത്തീൻ ആരാധനക്രമം സുറിയാനി ഭാഷയിലാക്കീയെങ്കിലും അതും പാശ്ചാത്തീകരിച്ചു. അടക്കിഭരിക്കലും പാശ്ചാത്തീകരിക്കലും അധികനാൾ നീണ്ടുനിന്നില്ല. പാശ്ചാത്യമെത്രാന്മാരുടെ ഭരണത്തിൽ (പദ്രുവാദോ - കൊടുങ്ങല്ലൂർ രൂപതയ്ക്ക് പോർട്ടുഗീസുരാജാവ് നിയമിക്കുന്ന മെത്രാൻറെ ഭരണം; പ്രൊപ്പഗാന്താ - വരാപ്പുഴ രൂപതയ്ക്ക് മാർപാപ്പ നേരിട്ടു നിയമിക്കുന്ന മെത്രാൻറെ ഭരണം) സഹികെട്ട  ഒരുപറ്റം നസ്രാണികളും (4000-നും 5000-നും ഇടയ്ക്കുവരും അവരുടെ അംഗസംഖ്യ) കുറെ കത്തനാരന്മാരും പകലോമറ്റം കുടുംബത്തിലെ തോമാ ആർക്കദ്യാക്കോനും 1653-ൽ കൊച്ചിക്കടുത്ത മട്ടാഞ്ചേരിപ്പള്ളിയുടെ മുമ്പിൽ സമ്മേളിച്ച് അവിടെയുള്ള കൂനൻ കുരിശിൽ ആലത്തുകെട്ടി അതിൽപ്പിടിച്ച് പാശ്ചാത്യമേൽക്കോയ്മയെ വെല്ലുവിളിച്ച് ഒരു പ്രതിജ്ഞചെയ്തു. അതാണ് പ്രസിദ്ധമായ കൂനൻകുരുശുസത്യം. പാശ്ചാത്യമെത്രാൻഭരണം വേണ്ട; മധ്യപൂർവദേശങ്ങളിൽ നിന്നുള്ള സുറിയാനിമെത്രാന്മാർ മതി എന്ന ചിന്തയായിരുന്നു കൂനൻകുരിശുസത്യത്തിനു നാസ്രാണികളെ പ്രേരിപ്പിച്ചതിൻറെ അടിയൊഴുക്ക്.

ഏകദേശം നാലുമാസങ്ങൾക്കുശേഷം 1653 മെയ് 22-ന് പന്ത്രണ്ട് വൈദികരുടെ കൈവയ്‌പ്പോടെ തോമാ ആർക്കദ്യാക്കോനെ ആലങ്ങാട്ടുവച്ച് ‘മാർതോമാ പ്രഥമൻ’ എന്ന ഔദ്യോഗികപേരോടുകൂടി മെത്രാപ്പോലീത്തയായി വാഴിച്ചു. നീണ്ട പതിനാറുനൂറ്റാണ്ടുകൾക്കുശേഷം മാർതോമാ നസ്രാണിസഭ അങ്ങനെ  രണ്ടായി പിളർന്നു. സത്യംചെയ്ത് പിരിഞ്ഞുപോയ കൂട്ടരെ പുത്തെൻകൂറ്റുകാർ എന്നും പാശ്ചാത്യമെത്രാന്മാർക്ക് വിധേയരായി  നിന്നവരെ പഴയകൂറ്റുകാർ എന്നും അറിയപ്പെടാൻ തുടങ്ങി. 1653-നും 1932-നുമിടയ്ക്ക് പുത്തെൻകൂറ്റുകാർ അഞ്ചുസഭകളായും (Malabar Independent Syrian Church-1773, Mar Thoma Syrian Church-1885, Malankara Orthodox Syrian Church-1909, Jacobite Syrian Christian Church-1909, and Syro Malankara Catholic Church-1932) പഴയകൂറ്റുകാർ രണ്ടുസഭകളായും (Church 0f the East in India also known as Surais of Trichur-1862 and Syro Malabar Catholic Church) വീണ്ടും വിഭജിക്കപ്പെട്ടു! പാശ്ചാത്യ/പൗരസ്ത്യ സഭകളുടെയും അധികാരികളുടെയും ഇടപെടലുകളും അവരിൽനിന്നുലഭിച്ച നവോദ്ധാനചിന്തകളും സഭാമേലധ്യക്ഷന്മാരുടെ അധികാരവടംവലികളുമായിരുന്നു അതിൻറെ കാരണങ്ങൾ. അതിനെല്ലാം ബലിയാടുകളായത് കേരളത്തിലെ മാർതോമാ നസ്രാണികൾ!!

കൂടാതെ കഴിഞ്ഞ അമ്പതുവർഷത്തിനിടെ പഴയകൂറ്റുകാരിൽനിന്നും പുത്തൻകൂറ്റുകാരിൽനിന്നും ലക്ഷക്കണക്കിന് വിശ്വാസികൾ മുഖ്യധാരാസഭകളല്ലാത്ത കൂട്ടായ്മയിലേയ്ക്ക് പ്രത്യേകിച്ച് പെൻറികോസ്റ്റൽ കൂട്ടായ്മയിലേയ്ക്ക് മാറിപ്പോയിട്ടുണ്ട്.  മുഖ്യധാരാസഭകളോടുള്ള അതൃപ്തിയും കരിസ്മാറ്റിക് മൂവ്മെൻറ്റുവഴി ചില നേതാക്കൾ അനിയായികളെ സ്വാധീനിച്ച് വേദപുസ്തകത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും പ്രാർത്ഥനയുടെ ദിവ്യശക്തിയെക്കുറിച്ചും ബോധവൽക്കരണം നടത്തിയതുമാണ് അതിനുള്ള പ്രധാന കാരണങ്ങൾ.

സീറോ മലബാർ കത്തോലിക്കസഭയ്ക് മാർതോമായോളം പഴക്കമുണ്ടെന്ന് അവർ അഭിമാനിക്കുന്നു. നൂറ്റാണ്ടുകളോളം ദീർഘിച്ച പ്രതികൂല സാഹചര്യങ്ങൾക്കിടയിലും തങ്ങളുടെ വിശ്വാസം അഭംഗുരം അവർ കാത്തുസൂക്ഷിച്ചു. അതിൻറെ പ്രഭയും ചൈതന്യവും ഇന്ന് മങ്ങിക്കൊണ്ടിരിക്കുകയാണ്. പുതുതലമുറ സഭാകാര്യങ്ങളിൽ തികഞ്ഞ നിസ്സംഗരാണ്. അതിനു കാരണം സ്വന്തം സഭയെപ്പറ്റിയുള്ള അജ്ഞതയാണ്. അവരെ അജ്ഞരായി നിലനിർത്തികൊണ്ട് കാര്യംകാണാൻ സഭാധികാരത്തിന് താല്പര്യവുമാണ്. പഴയകാല നസ്രാണി എണങ്ങർക്ക് സഭാകാര്യങ്ങളിൽ അർത്ഥപൂർണമായ പ്രവർത്തനമണ്ഡലങ്ങൾ ഉണ്ടായിരുന്നു. ആ പാരമ്പര്യത്തെ അട്ടിമറിച്ച് ഇന്നത്തെ സഭാധികാരം സഭാപൗരരെ സഭാകാര്യങ്ങളിൽനിന്നും സാഫല്യം അകറ്റിനിർത്തിയിരിക്കയാണ്. കൂടാതെ മെത്രാന്മാർ സീറോ മലബാർ സഭയെ പാശ്ചാത്യറോമാസഭയോട് അനുരൂപപ്പെടുത്തുകയും ചെയ്തു. റോമൻ പൗരസ്ത്യ സഭകളിൽ പെടാത്ത സീറോ-മലബാർ സഭയ്ക്കും പൗരസ്ത്യ കാനോൻ നിയമം ബാധകമാക്കി പള്ളിയുടെ സാമ്പത്തികഭരണം അല്മായരിൽനിന്നും മെത്രാന്മാർ പിടിച്ചെടുത്തു. ചുരുക്കം ചില മെത്രാന്മാരുടെ പിടിവാശിമൂലം സഭയിലെ ബഹുഭൂരിപക്ഷം വിശ്വാസികളുടെയും എതിർപ്പിനെ അവഗണിച്ച് കൽദായ റാസകുർബാന നടപ്പിലാക്കുകയും 'മാർതോമാകുരിശ്' എന്ന പേരിൽ മാനിക്കേയൻ കുരിശ് വണക്കത്തിനായി പള്ളികളിൽ സ്ഥാപിക്കുകയും ചെയ്തു. അതോടെ സീറോ മലബാർ കത്തോലിക്കസഭയുടെ നാശനത്തിൻറെ വിത്ത് പാകിക്കഴിഞ്ഞെന്ന് പ്രസ്താവിക്കേണ്ടിയിരിക്കുന്നു.

Gender equality impossible in Church?



Why not have a woman run a diocese?
by Phyllis Zagano, in NCR, Nov 22, 2018
http://almayasabdam.com/wp-content/uploads/2014/10/James-Kottor.jpgNote: “God created man, male and female, in God’s own image and likness”, is the first article of Faith, Christians believe and profess. That no one believes any more in this creation story today, is the tragic comedy. That is the yawning gap between belief and practice, as wide as North and South poles!
What is fundamental for Christians? Is it to close their eyes and recite the Creed,  starting with: I BELIEVE? Actually what does it mean when one says that  if not: “I refuse to use my light of reason;  I have put it in cold storage; I am all set to walk in pitch darkness using “that dark light called FAITH (Rahner)”  and shall reach the shores of heaven most comfortably?”

Blind leading the blind?
The  blind leading the blind is sure to fall in the ditch, is another truism, but who cares? “Why can’t the lion I caught has two horns?” one can ask once reason is given a go-by. Doesn’t  the bible also say the truism: “The fool says in his heart, there is no God”(Psalm: 14, 1). It is another matter that those who walk with their eyes wide open see it read as: The fool alone says in his heart there is God!”, just the opposite.

This question becomes all the more important today in the context of gender equality discussed for 12 long years in Supreme court and finally delivered as priced pearl. Even in this   “most religious country like India”,  our die-hard Hindu brothers (the RSS brotherhood) can neither swallow or digest it. Of course that makes the church-going blind believers  pat themselves on the back saying: “We are in good company!”

History of Church’s evolution
It’s too complicated a topic to explain convincingly in two  or three paras. That would be another foolish thing to attempt here. But just recall the highlights in the long distance the church has covered in the past centuries. First it was the “Holy Father Church”(patriarchal totally); Rome(Pope) has said and the case is settled! After so many ecumenical councils it reached the Vatican II, which defined at least in theory, that Church is  “Collegiality, coresponsisbility and susidiarity”, but not in practice.

Presiding over the concluding session Pope Paul VI asked: “Where is half of humanity?”at not seeing any ladies in the assembly. Simultaneously the womens’ ordination battalion has been clamoring for women priests and equality in leadership positions, all in vain to this day. We saw recentlyy the youth synod’s performance with no active participation and voting rights, with one solitary lady cleric allowed to speak openly.

What about Synodality?
Will it be different in the forthcoming, February synod? Nope! That is the prospect,  in spite of all the talk of “Synodality” and decentralization of the Church, the pet concerns of Pope Francis! He had even spoken of turning the Pyramidal hierarchical structure upside down, putting himself one step below the laity. Are they not all nothing more than just tall talk to fool the public, for the moment?

It is in this context one wisely-crazy or crazly-wise wit shot out the breath shaking comment to silence all arguments: “There would be gender equality in the church, only when we have a pregnant Pope!” Any counter arguments to demolish it? We leave it to Sabarimala Ayappa Bhaktas, for whom menstruating women is an aberration to a celibate Deity!

What about Jesus’ Mother?
After all wasn’t Mother Mary, a lady herself, the most honored person in the Catholic Church after Jesus who brought forth Jesus in flesh and blood? If so what better claim  the men folk has to bring him down even sacramently on the Alatar?  Can male priests deliver? Any rhyme and reason in their argument confining priesthood to men alone?

 How long shall we indulge in such foolish and irrational arguments on priesthood which Jesus is supposed to have taken up? Could Jesus think of becoming a priest, after piercing the high priests of his time to shreds with his arrows: “You hypocrites, white washed sepuldhers… etc.” If he did that, that is, became a high priest,   shouldn’t he be called a  bigger hypocrite?

Let ladies run dioces!
So there is no wonder if writers like Phyllis Zagano  is clamering for ladies to run  whole dioceses. Think of lady heads of states like Angela Merkel of Germany,  Teresa May of UK, our own Indira Gandi, lady  Chief ministers and Excecuties of big companies. When will Church men learn from their secular counter parts?

The heavens are not going to fall if and when ladies become diocesan executies. “Fiat justitia, ruat caelum,” (Let justice be done, even if the heavens were to fall.) Carthage (gender inequality) must be destroyed, if you believe God created, male and female equal, also even if you don’t believe in such a creation story!  james kottoor, editor ccv.




Read below  the article by Phyllis Zagano in NCR
There's been a lot of talk about women in church leadership. Any cynic will remind you not much has happened. Even so, the pope has made it clear he wants to have women where they can make a difference.
The members of the recent Synod of Bishops agreed: "An area of particular importance ... is the presence of women in ecclesial bodies at all levels, even in positions of responsibility, and the participation of women in ecclesial decision-making processes, respecting the role of the ordained ministry."
What to do? How about putting women in charge of a few dioceses?
There are dioceses all over the world without bishops. There are many competent churchwomen — chancellors, former general superiors, Catholic Charities heads, for example — who could easily run a diocese while the Congregation for Bishops and the pope decide what's best down the road. In the United States alone, there are seven or eight vacant sees. One already sets the example.
When Baltimore Archbishop William Lori became administrator of the Diocese of Wheeling-Charleston, West Virginia, he appointed Bryan Minor as his "delegate of administrative affairs." Minor, a 49-year-old married father of four, was the diocese's human resources director and headed its West Virginia Catholic Foundation. Now he manages all of Wheeling-Charleston's day-to-day operations reporting to Lori, who is the last stop for major decisions and who oversees matters involving sacraments and clerics.
What is happening in West Virginia is not the same as what happens when a parish needs a leader and the bishop, following Canon 517.2, "has decided that participation in the exercise of the pastoral care of a parish is to be entrusted" to a non-priest (a deacon or a layperson). But it is similar.
Only a priest may be administrator of a diocese or a parish. But Canon 517.2 allows for pastoral life coordinators or parish life directors who supervise the parish's ministerial efforts and financial matters, contracting clerics for the parish's sacramental needs. Somewhere in the diocese, there is a canonical pastor, but in the best of scenarios, the deacon or layperson is in charge.
At last count, of some 17,000 U.S. parishes, 3,500 do not have resident priest-pastors. But only 347 have parish life directors, down from 553 in 2005, mainly due to the closing and clustering of parishes.
Why? There are competent, prayerful people well-trained to take over. Why not maintain the vibrant small parish with a deacon or a layperson to keep the community going?

And why not give dioceses (and the church universal) the benefit and inspiration of a woman caretaker while episcopal nominations and paperwork float around the Vatican?
There is too much going on in the church for bishops to be closing parishes solely for lack of priest leader-managers. There is too much going on to ignore the chance to place a woman in a major leadership role, if only temporarily.
Not everyone can run a parish. Not everyone can run a diocese. But something needs to be done to highlight the fact that women are leaders too. The people of God are asking: Why not? They are asking a lot of other questions. When there are no answers, when hope for responsible leadership and management disappears, women are out the door. And every woman who leaves the church brings her husband and children with her.
If there is to be a serious effort to salvage the sinking barque of Peter, more women need to be involved. It is as simple as that. Even San Francisco Archbishop Salvatore Cordileone reported to the assembled U.S. Conference of Catholic Bishops that a common response to the sex abuse crisis is that it would not have happened if women were in charge.
The synod supported women in leadership but recognized such could only "be implemented through a work of courageous cultural conversion and change in daily pastoral practice."Courage. Maybe that's what the church needs.[Phyllis Zagano is senior research associate-in-residence at Hofstra  University in Hempstead, New York. Her books include Women Deacons: Past, Present, Future (recently published in Canada as Des femmes diacres) and The Light of the World: Daily Meditations for Advent and Christmas.]
*******************************

പാപത്തിന്റെ പാറമേല്‍ പണിത പള്ളി

സെബാസ്റ്റ്യന്‍ വട്ടമറ്റം
   
    പാറമേല്‍ തന്റെ പള്ളി പണിയുമെന്ന് പറഞ്ഞ കര്‍ത്താവ് ഒരിക്കലുമോര്‍ത്തുകാണില്ല അതിങ്ങനെ പാപങ്ങളുറഞ്ഞുകൂടിയ പാറയായിരിക്കുമെന്ന്. പാപക്കണ്ണീരുകൊണ്ടു തന്റെ കാലുകഴുകിയ മഗ്ദലനയോട്, ചെയ്തപാപമെല്ലാം ഒറ്റയ്ക്കുവന്നു  തന്റെ ചെവിയിലൊന്നു വിവരിക്കണമെന്ന് അദ്ദേഹമാവശ്യപ്പെട്ടുമില്ല.
    മഗ്ദലനയെ പോലൊരു പാപിനി 5-ാം നൂറ്റാണ്ടില്‍ റോമിലൊരു പള്ളി മുറ്റത്തെത്തിയ രംഗം 'ദി ഡാര്‍ക് ബോക്‌സ്' എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. അവള്‍ മെത്രാന്റെയും വൈദികരുടെയും ജനത്തിന്റെയും മുന്നിലെത്തി പരസ്യമായി പാപമേറ്റു പറയുകയും സകലരുമവളോടൊപ്പം പാപപൊറുതിക്കായി പ്രാര്‍ത്ഥിക്കയുമാണു ചെയ്തത്. ഈ പരിപാടി പള്ളി നിയോഗിക്കുന്ന പട്ടക്കാരന്‍ വഴിയാകാമെന്നു കണ്ടു പിടിച്ച ദൈവശാസ്ത്രജ്ഞനാണ് കത്തോലിക്കാസഭയ്ക്കു  പില്‍ക്കാലങ്ങളില്‍ രാജ്യവും ശക്തിയുമധികാരവും ഉണ്ടാക്കിക്കൊടുത്തത്. പള്ളികള്‍ പാപത്തിന്റെ സംഭരണ-സംസ്‌കരണ യൂണിറ്റുകളായി. പുതിയ മുന്തിയ ഇനം പാപങ്ങള്‍ സഭ കാലാകാലങ്ങളില്‍ കണ്ടുപിടിച്ചുകൊണ്ടുമിരുന്നു. ചെയ്ത പാപങ്ങളെ പശ്ചാത്താപം ഓര്‍മ്മയില്‍ കെടാതെ സൂക്ഷിക്കുകയും ജീവിതം പാപങ്ങളുടെ ആവര്‍ത്തനപ്പുസ്തകമാവുകയും ചെയ്തു.
    സഭ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ചതിക്കുഴിയിലായ ആദ്യനൂറ്റാണ്ടുകളില്‍ത്തന്നെ പാപങ്ങളില്‍ പരമോന്നതം ലൈംഗികപാപങ്ങളാണെന്ന് കണ്ടുപിടിച്ചിരുന്നു. അതുകൊണ്ട് മരണംവരെ ആ പരിപാടി വേണ്ടന്നു വച്ച സ്ത്രീകള്‍ മൂന്നാം നൂറ്റാണ്ടില്‍ പോലുമുണ്ടായിരുന്നു. അവരെ കുറിച്ച്   ബിഷപ് സിപ്രിയന്‍ പറയുന്നത് അവര്‍ കന്യാത്വത്തിനെതിരെ പാപം ചെയ്താല്‍ അത് വ്യഭിചാരമാണെന്നാണ്. അത് അവര്‍ കര്‍ത്താവിന്റെ മണവാട്ടികളായതുകൊണ്ടാണത്രേ. അക്കാലത്ത് അവര്‍ ചെയ്യാതിരുന്ന പാപങ്ങള്‍പോലും പില്‍ക്കാലത്ത് പുണ്യവും തിരുശേഷിപ്പും പണവും പള്ളികളും പണ്ടാരങ്ങളുമാക്കി മാറ്റാനുള്ള സാങ്കേതികവിദ്യകളും സഭ സ്വായത്തമാക്കി.  
    അതു പാവം സ്ത്രീകളുടെ കാര്യം. എന്നാല്‍ സഭയില്‍ സകല അധികാരങ്ങളും കൈയാളിയിരുന്ന പുരുഷപുരോഹിതകേസരികളോ?  അവര്‍ക്കന്നു വിവാഹവിലക്കൊന്നും ഉണ്ടായിരുന്നില്ല. കൂദാശകളോടൊപ്പം കുറ്റകൃത്യങ്ങളും ചെയ്ത് അവര്‍ സഭയെ വളര്‍ത്തിക്കൊണ്ടിരുന്നു. നാലാം നൂറ്റാണ്ടില്‍ ഇതിനെതിരെ ശബ്ദിച്ചവരെ സഭ നേരിട്ടത് 'പുരോഹിതകരങ്ങളിലെ കളങ്കം കൂദാശകളെ ബാധിക്കയില്ല' എന്ന പുതിയൊരു വിശ്വാസപ്രമാണം കൊണ്ടാണ്. അതംഗീകരിക്കാത്തവര്‍ ഡൊണാറ്റിസം(ഉീിമെേശാ) എന്ന ഒരു വിമതപ്രസ്ഥാന(ഹെറസി)മാരംഭിച്ചെങ്കിലും സഭ അവരെ കൂട്ടക്കുരുതികൊണ്ട് ഇല്ലായ്മചെയ്തു. കര്‍ത്താവിനു വേണ്ടിയായതുകൊണ്ട് ആ പാപത്തിനും  പുണ്യമായി രാസമാറ്റം സംഭവിച്ചുകാണും.
    ലൈംഗികപാപങ്ങളില്‍ത്തന്നെ ഏറ്റവും ക്വാളിറ്റി ഉള്ളത് സ്വയംഭോഗമാണെന്നു സഭ കണ്ടുപിടിച്ചത് 8-ാം നൂറ്റാണ്ടിലാണ്. പുരുഷബീജം സൂക്ഷ്മരൂപത്തിലുള്ള മനുഷ്യക്കുഞ്ഞാണെന്നും അതിനാല്‍ അതു പാഴാക്കുന്നത് മനുഷ്യക്കുരുതിയാണെന്നുമായിരുന്നു അതിനുള്ള ന്യായം. ഒരു പുരോഹിതനതു ചെയ്താല്‍ ഒരാഴ്ച പട്ടിണി കിടക്കണമെന്നും തീര്‍പ്പുണ്ടായി.
    പട്ടിണി വേണ്ടെന്നുവച്ച പാതിരിമാര്‍ സ്ത്രീപീഡനം പോലുള്ള ചെറിയ പാപങ്ങളിലേക്കു പാതി തിരിഞ്ഞു, ചിലര്‍ മുഴുവനായും. കുടുമ്പം പോറ്റാന്‍ സഭാസ്വത്തുക്കള്‍ അടിച്ചുമാറ്റുന്നതും പതിവായി. ഈ പശ്ചാത്തലത്തിലാണ് 11-ാം  നൂറ്റാണ്ടില്‍ പോപ് ഗ്രിഗറി 7-ാമന്‍ ചില കടുത്ത തീരുമാനങ്ങളെടുത്തത്. അതിലൊന്ന് പുരോഹിതന്മാര്‍ക്കു വിവാഹം വിലക്കുന്ന നീച നടപടിയായിരുന്നു.
    സഭാസ്വാധീനത്തില്‍ പെട്ട രാജ്യങ്ങളുടെ മേല്‍ പോപ്പിന്റെ പരമാധികാരമുറപ്പിക്കുന്നതായിരുന്നു മറ്റൊരു തീരുമാനം. അങ്ങനെ സ്വയംഭോഗം പോലുള്ള മഹാപാപങ്ങളുടെ ഗണത്തില്‍ പോപ്പിനെ ധിക്കരിക്കുകയെന്ന പുതിയൊരൈറ്റം കൂടി ചേര്‍ക്കപ്പെട്ടു - പോപ്പിന്റെ അധികാരസ്വയംഭോഗമുറപ്പിക്കാന്‍.  
    ഈ പുതിയ പാപത്തിലകപ്പെടുന്നവരെ നേരിടുന്നതിന് പോപ്പ് ഇന്നസെന്റ് 3-ാമന്‍ 1199-ല്‍ മതവിചാരണ(ഇങ്ക്വിസിഷന്‍)ക്കുള്ള കോടതികളാരംഭിച്ചു. ക്രൂരപീഡനങ്ങളിലൂടെ കുറ്റങ്ങളേറ്റുപറയിക്കുന്ന കുറ്റാന്വേഷണകുമ്പസാരവും(കി്‌ലേെശഴമശേ്‌ല ഇീിളലശൈീി) അക്കാലത്തു നിലവില്‍വന്നു.
    ഇതുകൊണ്ടൊന്നുമടങ്ങാത്ത സഭാവിരുദ്ധരെ നേരിടുകയായിരുന്നു 1215-ല്‍ ആരംഭിച്ച നാലാമത് ലാറ്ററന്‍ സൂനഹദോസിന്റെ ഉന്നം. ഇതിലാണ് സഭ കുമ്പസാരത്തെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നത്. വിമതപക്ഷം തീര്‍ത്തും  തള്ളിപ്പറഞ്ഞിരുന്നത് കുമ്പസാരത്തെയാണ്. അപ്പോള്‍, അവരാരും കുമ്പസാരിക്കാനെത്തില്ല എന്നുറപ്പാണല്ലോ. അത്തരക്കാരെ കണ്ടുപിടിക്കാനായി എല്ലാ വിശ്വാസികളും ആണ്ടിലൊരിക്കലെങ്കിലും കുമ്പസാരിക്കണമെന്നു സൂനഹദോസ്  കല്‍പിച്ചു. കുര്‍ബാനയില്‍ യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യം അംഗീകരിക്കണമെന്നായിരുന്നു മറ്റൊരു തീരുമാനം. അങ്ങനെ, കര്‍ത്താവിനെ 'കൈ'കാര്യം ചെയ്യുന്ന പുരോഹിതന്മാര്‍ വിശ്വാസികളുടെ മനസില്‍ ഒരു പടികൂടി ഉയരുകയും ചെയ്തു.
    അമിതാധികാരവും സുഖലോലുപതയും പുരോഹിതന്മാരെ വഷനന്മാരാക്കി. 15-ാം നൂറ്റാണ്ടായപ്പോഴേക്കും പുരോഹിതകുറ്റവാളികള്‍ പെരുകി. ഫ്രാന്‍സിസ്‌കോ പറേഴ(എൃമിരശരെീ ജമൃലഷമ) എന്ന ഫ്രാസിസ്‌കന്‍ മിഷനറി  കുമ്പസാരത്തിലൂടെയുള്ള പെണ്‍വേട്ട ഒരു ഹോബിയാക്കി. ഇരകളിലൊരുവളെ കൂടെ പാര്‍പ്പിച്ചു. ഒരു കുട്ടി ജനിച്ചപ്പോള്‍ അവളെ പുറത്താക്കുകയും ചെയ്തു.
    ഇക്കാലത്താണ് കാര്‍ഡിനല്‍ ചാള്‍സ് ബൊറോമിയോ കുമ്പസാരക്കൂടു കണ്ടുപിടിച്ചത്. കുമ്പസാരക്കൂടിന്റെ മറവില്‍ പെരുകിയ ലൈംഗികാതിക്രമങ്ങള്‍ മതനവീകരണപ്രവര്‍ത്തകരെ കൂടുതല്‍ പ്രകോപിതരാക്കി.
    ഈ ലോകത്തു പിടിമുറുക്കിക്കൊണ്ടിരുന്ന സഭ പരലോകത്തും ആധിപത്യമുറപ്പിക്കാന്‍ തുടങ്ങി. നരകത്തിനും സ്വര്‍ഗത്തിനുമിടയില്‍ ദൈവശാസ്ത്രജ്ഞര്‍ ബസ്പൃക്കാന(ജൗൃഴമീേൃ്യ) കണ്ടുപിടിച്ചു. മരണശേഷം അവിടെ പോകാതിരിക്കാനും പോയവര്‍ക്ക് ഇളവുകള്‍ കിട്ടുന്നതിനും പള്ളിക്കു പണംകൊടുക്കണമെന്നു വിധിച്ചു. ഇതാണു ദണ്ഡവിമോചനവാണിഭം. ദൈവത്തിനും മനുഷ്യര്‍ക്കുമിടയില്‍ ഇടനിലക്കാരായി സ്വര്‍ഗത്തില്‍ പുണ്യാളന്മാരെയും നിയമിച്ചു.
    ഇതിനെല്ലാമെതിരെ 1517-ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ രംഗത്തുവന്നു. അദ്ദേഹം ഏഞ്ചലിക്ക എന്ന കുമ്പസാര കൈപ്പുസ്തകം പരസ്യമായി കത്തിച്ചു.   1648 വരെ നീണ്ടുനിന്ന ഈ റിഫോര്‍മേഷനെ സഭ'നേരിട്ടത് കൗണ്ടര്‍ റിഫോര്‍മേഷന്‍ എന്നറിയപ്പെടുന്ന നടപടികളിലൂടെയാണ്. അതിന്റെ ഭാഗമായിരുന്നു 1545 മുതല്‍ 1563 വരെ നീണ്ടുനിന്ന ട്രെന്റ് സൂനഹദോസ്.
    അക്കാലത്ത് സഭയെ അലട്ടിയിരുന്നത് പുരോഹിത കുറ്റവാളികളല്ല, അവര്‍ക്കു വഴങ്ങാത്ത വിശ്വാസികളാണ്. മേല്‍ സൂചിപ്പിച്ചതുപോലെ, ആണ്ടുകുമ്പസാരം മുടക്കുന്നവരെല്ലാം സഭാവിരുദ്ധരായി സംശയിക്കപ്പെട്ടു. 1556-ല്‍ അങ്ങനെ സംശയിക്കപ്പെട്ട പതിനഞ്ച്  സാധാരണ തൊഴിലാളികളാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അതില്‍ അഞ്ചുപേര്‍ ജയിലില്‍ പട്ടിണികൊണ്ടു മരിച്ചു, 10 പേരെ അഗ്നിക്കിരയാക്കുകയും ചെയ്തു.
    ഇതിനിടയില്‍ സഭയ്ക്കു മൂന്നു പ്രധാന ശത്രുക്കളാണുള്ളതെന്നു ദൈവശാസ്ത്രജ്ഞര്‍  കണ്ടെത്തി - ലോകവും പിശാചും ശരീരവും. സാത്താന്‍ സഭയ്‌ക്കെതിരെ ശരീരവുമായി ഒത്തുകളിക്കുന്നു, അതിന്റെ ലൈംഗികചോദനകളെ ഉദ്ദീപിപ്പിക്കുന്നു.  സഭാപക്ഷത്തുനിന്ന് ഇതിനെതിരെ പോരാടുന്നതു മഹാ പുണ്യമാണെന്ന് ഉറപ്പായി. ഈ പുണ്യപാതയില്‍ സ്വര്‍ഗത്തിലേക്ക് അനായാസം നടന്നു കയറിയ ഒരു പുരോഹിതനാണ് 18-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വി. വിയാനി.
    ഒരു ഇടവക വൈദികനായിരുന്ന അദ്ദേഹത്തിനു കാര്യമായ വിദ്യാഭ്യാസമൊന്നുമുണ്ടായിരുന്നില്ല. പരമ  ഭക്തനായ അദ്ദേഹം രാത്രിയില്‍ മരത്തടി തലയണയാക്കി പള്ളിയകത്ത് കമഴ്ന്നു കിടക്കുമായിരുന്നു. ഇരുമ്പുവടി കൊണ്ടു തന്റെ ശരീരശത്രുവിനെ നേരിടുന്നതിന്റെ ചോരപ്പാടുകള്‍ പള്ളിഭിത്തികളില്‍ പതിഞ്ഞിരുന്നു. പിശാചില്‍ നിന്നു രക്ഷപെടാന്‍ പാട്ടും നൃത്തവുമെല്ലാമുപേക്ഷിക്കാന്‍ കുഞ്ഞാടുകളെ അദ്ദേഹമുപദേശിച്ചു. കുമ്പസാരത്തില്‍ കുഞ്ഞാടുകളുടെ പാപങ്ങള്‍ കേട്ട് അദ്ദേഹം കണ്ണീരൊഴുക്കുമായിരുന്നത്രേ. 1905-ല്‍ വിയാനിയെ സഭ വിശുദ്ധനാക്കി, 2011-ല്‍ വൈദികരുടെ മധ്യസ്ഥനും.
പത്താം പീയൂസിന്റെ പരിഷ്‌കാരങ്ങള്‍
    വി. വിയാനിയുടെ വലിയൊരു ആരാധകനായിരുന്ന പോപ്പ് പത്താം പീയൂസ് 1903-ലാണു സ്ഥാനമേറ്റത്. യുക്തിവാദം ശാസ്ത്രബോധം സമത്വചിന്തകള്‍ ജനാധികാരം എന്നിത്തരം ആധുനിക ചിന്തകള്‍ അദ്ദേഹത്തെ കുറച്ചൊന്നുമല്ല അസ്വസ്ഥനാക്കിയിരുന്നത്. അവയെ നേരിടുന്നതിന് പരമരഹസ്യമായി അദ്ദേഹം സഭയുടെ കാനോന്‍ നിയമത്തില്‍, ഒരു വിദഗ്ധസംഘത്തിന്റെ  സഹായത്തോടെ, കാതലായ മാറ്റങ്ങള്‍ വരുത്തി. ചിന്താസ്വാതന്ത്ര്യവും ഇതര മതസ്ഥരുമായി മതസംവാദവും നിരോധിക്കുന്ന കോനോനകള്‍ ഏഴുതിച്ചേര്‍ക്കപ്പെട്ടു.
    കുട്ടികള്‍ ഏഴു വയസു മുതല്‍ കുമ്പസാരിക്കണമെന്നു പോപ്പ് കല്‍പിച്ചു. അതിനുമുമ്പ് പ്രായപൂര്‍ത്തിയായിരുന്നു മാനദണ്ഡം. കുമ്പസാരക്കൂട്ടിലെ ഇരപിടിയന്‍ പാതിരിമാര്‍ക്ക് ഇതു സഹായകമായി. ആദിമസഭയില്‍ കുമ്പസാരമില്ലായിരുന്നു എന്നു പറഞ്ഞാണ് ഇതിനെ ചിലരെതിര്‍ത്തത്. അങ്ങനെ പറയുന്നതുതന്നെ ശീശ്മയാണെന്നു വിധിച്ച് പോപ്പ് അതുമൊരു പാപമാക്കി. ശീശ്മപ്പാപികളെ കൊന്നൊടുക്കിയാണ് സഭ ഒട്ടേറെ പണവും പ്രതാപവും നേടിയെടുത്തത്.  
    വി. വിയാനിയുടെ ഈ അനുയായി പള്ളിയില്‍ ഓര്‍ക്കസ്ട്ര നിരോധിച്ചു, ഗായകസംഘത്തില്‍ സ്ത്രീകളെ വിലക്കി, സെമിനാരിയോടു ചേര്‍ന്നു കോളേജുകള്‍ പാടില്ലെന്നാക്കി,   സെമിനാരികളില്‍ സ്ത്രീസാന്നിധ്യവും അല്‍മായ അദ്ധ്യാപകരും മതേതര കൃതികളും പത്രങ്ങളുമൊഴിവാക്കി.
    തന്റെ ഈ ഭ്രാന്തന്‍ നടപടികള്‍ക്കെതിരെ ഉയരാനിടയുള്ള ചെറിയ ശബ്ദങ്ങളെ പോലും പോപ്പ് ഭയപ്പെട്ടിരുന്നു. അവയെ തുടക്കത്തിലേ കണ്ടെത്തി തടയിടുന്നതിന് 'സൊഡാലിറ്റി ഓഫ് പയസ്' എന്ന പേരില്‍ അദ്ദേഹമൊരു രഹസ്യസംഘത്തിനു രൂപം നല്‍കി. അതില്‍ പോപ്പിന്റെ കോഡ്‌നെയിം മമ(ങമാമ) എന്നായിരുന്നു. ലോകമെങ്ങും വൈദികരും സെമിനാരികളും ഈ ഗൂഢസംഘത്തിന്റെ നിരീക്ഷണത്തിലായി.
    വൈദികാധികാരത്തെക്കുറിച്ചു തന്റെ കാഷ്ചപ്പാട് പത്താം പീയൂസ് വെളിപ്പെടുത്തുന്നതിങ്ങനെ, 'സഭാംഗങ്ങളെ പഠിപ്പിക്കാനും നയിക്കാനുമുള്ള അവകാശവും അധികാരവും ഹൈരാര്‍ക്കിക്കു മാത്രമുള്ളതാകുന്നു. ആള്‍ക്കൂട്ടത്തെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഒറ്റ അവകാശം മാത്രമേ ഉള്ളൂ: അധികാരികളെ അനുസരിക്കുകയും അവര്‍ക്കു പൂര്‍ണമായി വിധേയരായിരിക്കുകയും ചെയ്യുക.'(കെ. റ്റി. സെബാസ്റ്റ്യന്‍, പുറം 48)
    പത്താം പീയൂസിന്റെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് വൈദികരുടെ സന്മാര്‍ഗപഠനത്തിനായി 1935-ല്‍ എഴുതപ്പെട്ടതാണ്  ഹെന്റി ഡേവിഡിന്റെ 'മോറല്‍ ആന്റ് പാസ്റ്ററല്‍ തിയോളജി' എന്ന പുസ്തകം. ഇതിലും പാപങ്ങളില്‍ മുന്തിയ ഇനം സ്വയംഭോഗംതന്നെ. അതേക്കുറിച്ചു പുസ്തകത്തില്‍ 5 പേജില്‍ വിവരിക്കുമ്പോള്‍ ബലാത്സംഗത്തെക്കറിച്ച് പറയുന്നത് ഒരു പേജിന്റെ മൂന്നിലൊന്നില്‍ മാത്രമാണ്. ഒരിടത്തും കുട്ടികളോടുള്ള ക്രൂരതയെയോ ബാലപീഡനത്തെയോ കുറിച്ചു പരാമര്‍ശവുമില്ല.
    മോറല്‍ തിയോളജിയില്‍, പുരോഹിതന്‍  ബലാത്സംഗം ചെയ്താല്‍ അതയാളുടെ കന്യാത്വ(ഇലഹശയമര്യ)ത്തിനും അതിനാല്‍ ദൈവത്തിനും സ്വന്തം ആത്മാവിനും മാത്രമെതിരായ പാപമാണ്. സ്ത്രീകള്‍ സകല ശക്തിയുമുപയോഗിച്ച് ബലാത്സംഗത്തെ നേരിടണമെന്നും പുസ്തകത്തിലുണ്ട്. അങ്ങനെ നേരിട്ട മരിയഗൊരേത്തിയെ 1950-ല്‍ സഭ വിശുദ്ധയാക്കുകയും ചെയ്തു. നാലുകൊല്ലം കൂടി കഴിഞ്ഞപ്പോള്‍ പത്താം പീയൂസും വിശുദ്ധനായി.
മൂടിവയ്പ് കൂദാശയും വിശുദ്ധപാപികളും
 പത്താം പീയൂസും പുത്തന്‍ കാനോനകളും മോറല്‍ തിയോളജിയും ചേര്‍ന്നൊരുക്കിയ സെമിനാരികളില്‍ നിന്നു കൈവയ്പ്പുനേടി പപ്പും പൂടയും വച്ച് ഇറങ്ങിവന്ന നവവൈദികര്‍ക്ക് മണ്ണിനെയും പെണ്ണിനെയും സമൂഹത്തെയും കുറിച്ചു ചില വികല ധാരണകള്‍ മാത്രമാണുണ്ടായിരുന്നത്. പെണ്ണുടലവര്‍ക്കു സദാനേരവും  പ്രലോഭിപ്പിച്ചു കൊണ്ടിരിക്കുന്ന സാത്താന്റെ മറുരൂപം മാത്രമായിരുന്നു.
    ഈ പുത്തന്‍ പാതിരിമാരിലധികവും ആദ്യമായി പെണ്ണിന്റെ ഉള്ളിലിരിപ്പുകളും പെണ്ണുടലിന്റെ മണവും, ഒത്താല്‍ സ്പര്‍ശവുമറിയുന്നത്  കുമ്പസാരക്കൂട്ടിലായിരുന്നു. പെണ്ണിനെക്കുറിച്ചു മനസിലുള്ള മിത്തും ഈ റിയാലിറ്റിയും തമ്മിലുള്ള പൊരുത്തക്കേടിന്റെ പീഡനമാവണം അവരില്‍ പലരെയും ലൈംഗികപീഡകരാക്കിയത്. അതു മറ്റുള്ളവരോടുള്ള ദ്രോഹമാണെന്നൊന്നും മോറല്‍ തിയോളജി ക്ലാസിലവരൊട്ടു  പഠിച്ചിട്ടുമില്ലല്ലോ.
    അങ്ങനെ സഭ ഇന്നത്തെ പീഡനകാലത്തേക്കു കടന്നു. ഇതേക്കുറിച്ചു മാലോകരെ അറിയിച്ച ഒരു സംഭവമാണ് 1940-ല്‍ പെന്‍സില്‍ വാനിയായില്‍ നടന്നത്. അവിടത്തെ ഗ്രാന്റ് ജൂറി ഒരു റിപ്പോര്‍ട്ട് പുറത്തുവിട്ടു.  അവിടെ നൂറുകണക്കിനു വൈദികര്‍ ആയിരത്തിലധികം കുട്ടികളെ പീഡിപ്പിച്ചിട്ടുണ്ടെന്നും ആര്‍ച്ച് ബിഷപ്പടക്കം സഭാധികാരികള്‍ ഇതെല്ലാം മൂടി വച്ചെന്നുമായിരുന്നു അതിലുണ്ടായിരുന്നത്. അന്നേ തുടങ്ങിയ മൂടിവയ്പാണ് സഭയുടെ ഈ വര്‍ത്തമാനകാലത്തെ മുഖമുദ്ര. കൈവയ്പ്പു ലഭിച്ചവര്‍ കൈയിലിരിപ്പുകൊണ്ടു സഭക്കുണ്ടാക്കിയ മാനഹാനിയും ദ്രവ്യനഷ്ടവും പരിഹരിക്കാന്‍ വത്തിക്കാന്റെ അകത്തളങ്ങളിലരങ്ങേറുന്ന മൂടിവയ്പ് കൂദാശ. ഈ കൂദാശയിലൂടെ ശുദ്ധീകരക്കപ്പെടുന്ന, സിവില്‍കോടതികളില്‍ നിന്നു സംരക്ഷിക്കപ്പെടുന്ന, പുരോഹിതപാപികളെ നമുക്കു വിശുദ്ധപാപികളെന്നു വിളിക്കാം.
    1962-65 കാലത്താണല്ലോ വലിയ പ്രതീക്ഷകളുണര്‍ത്തി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടന്നത്. അതു തുടങ്ങിയ ആണ്ടില്‍ത്തന്നെ ലോകത്തുള്ള സകല മെത്രാന്മാര്‍ക്കും പോപ്പ് ജോണ്‍ 23-ാമന്റെ സീലോടുകൂടി കിട്ടിയ ഒരു രഹസ്യ രേഖ അടുത്തകാലത്ത് ഒബ്‌സേര്‍വര്‍ പുറത്തുവിട്ടിട്ടുണ്ട്. പുരോഹിത കുറ്റവാളികളെ എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്നും അല്ലെങ്കില്‍ മെത്രാന്‍ പുറത്താക്കപ്പെടുമെന്നുമാണ് അതില്‍ പറഞ്ഞിരുന്നത്. കുറ്റകൃത്യത്തില്‍ അകപ്പെട്ട ഇരകളടക്കം എല്ലാവരും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നു  പ്രതിജ്ഞയെടുക്കണമെന്നും കല്‍പനയിലുണ്ടായിരുന്നു. കുറ്റവാളികള്‍ക്കു പൊതുവേ അതാതു രാജ്യങ്ങളിലെ സിവില്‍ നിയമത്തില്‍ നിന്നു സംരക്ഷണവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ക്കുള്ള പ്രചോദനവുമായിരുന്നു ഈ മൂടിവയ്‌പ്പെന്നു പില്‍ക്കാല ചരിത്രം തെളിയിച്ചു.
    വത്തിക്കാനില്‍ വിശ്വാസ സംരക്ഷണസമിതി(പഴയ മതവിചാരണക്കോടതി)യാണ്  പുരോഹിതലൈംഗികപീഡനങ്ങള്‍ കൈകാര്യം ചെയ്യുന്നത്. 1981-ല്‍ ബെനഡിക്ട് റാറ്റ്‌സിംഗര്‍(ഭാവി  പോപ്പ് ബെനഡിക്ട് 16-ാമന്‍) അതിന്റെ തലവനായി ചാര്‍ജെടുത്തു.
    1987-ല്‍ ഒരു ജര്‍മ്മന്‍ നിയമജ്ഞന്‍ ഒരു കത്തോലിക്കാ ഗായകസംഘത്തിലെ ബാലപീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്തി. പത്തുകൊല്ലത്തിനകം 231 കുട്ടികള്‍ പീഡനത്തിനിരയായി എന്നായിരുന്നു കണ്ടെത്തല്‍. പീഡനം നടക്കുന്ന കാലത്ത്  ഗായകസംഘത്തിന്റെ തലവന്‍ റാറ്റ്‌സിംഗറുടെ മൂത്ത സഹോദരനായിരുന്നു. ഓരോ ഇരയ്ക്കും 2500 യൂറോ വീതം കൊടുത്താണ് സഭ പ്രശ്‌നം പരിഹരിച്ചത്. 1992 ആയപ്പോഴേക്കും അമേരിക്കയിലെ കത്തോലിക്കാ രൂപതകള്‍ മൊത്തം 400 ദശലക്ഷം ഡോളര്‍ പീഡനഇരകള്‍ക്കായി മുടക്കിയെന്നാണു കണക്ക്. പണം കൊടുത്തതു മുഖ്യമായും സംഭവം പുറത്തു പറയാതിരിക്കാനായിരുന്നു. ഓരോ ഇരയെക്കൊണ്ടും അങ്ങനെ രേഖാമൂലം സത്യം ചെയ്യിക്കുകയും ചെയ്തു.
    പരാതികളൊതുക്കാനായി വത്തിക്കാന്‍ ബാങ്കില്‍ നിന്നുള്ള സാമ്പത്തികച്ചോര്‍ച്ച വലിയൊരു പ്രശ്‌നമായി.  ഇതിനെ മറികടക്കാന്‍ 2001 മെയ് 18-ന് റാറ്റ്‌സിംഗര്‍, 1962-ലേതു പോലൊരു കല്‍പന മെത്രാന്മാര്‍ക്ക് അയച്ചു. പുരോഹിത കുറ്റകൃത്യങ്ങള്‍ എന്തു വില കൊടുത്തും രഹസ്യ(ജീിശേളശരമഹ ലെരൃല)േമാക്കി വയ്ക്കണമെന്നും അല്ലെങ്കില്‍ ഏറ്റവും കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്നുമായിരുന്നു അതിലുണ്ടായിരുന്നത്.
    ഈ കത്തയച്ച കാലത്തുതന്നെ വത്തിക്കാനില്‍ ലോറന്‍സ് മര്‍ഫി എന്ന പുരോഹിതന്‍ ബധിരരായ 200 കുട്ടികളെ പീഡിപ്പിച്ചെന്ന് പരാതിയുയര്‍ന്നു. എന്നാല്‍, അയാള്‍ക്കെതിരെ യാതൊരു നടപടിയുമെടുക്കാതെ റാറ്റ്‌സിങ്ങര്‍ സ്വയം മെത്രാന്മാര്‍ക്കു മാതൃകയായി.
    ഇതുകൊണ്ടൊന്നും മൂടിവയ്ക്കല്‍ പരിപാടി ഫലപ്രദമായില്ല. സാത്താന്റെ സൈഡുപറ്റി മാധ്യമലോകം മൂടിവയ്ക്കപ്പെട്ട സംഭവങ്ങള്‍ പുറത്തു കൊണ്ടുവന്നുകൊണ്ടിരുന്നു. 2005-ല്‍ അമേരിക്കയില്‍ പാറ്റേഴ്‌സണ്‍ രൂപതയില്‍ 5 മില്യണ്‍ ഡോളര്‍ കൊടുത്തു വൈദികരുടെ രണ്ടു ഡസനോളം ബാലപീഡനക്കേസുകള്‍ ഒത്തുതീര്‍പ്പാക്കിയ വാര്‍ത്ത പുറത്തുവന്നു.     ഇതേ കാലത്തുതന്നെ വാഷിംഗ്ടണില്‍ നിന്നു പുറത്തുവന്ന ഒരു പീഡനവാര്‍ത്തയുടെ തുടര്‍ചലനങ്ങള്‍ ഇപ്പോഴുമടങ്ങിയിട്ടില്ല. 1980-കളില്‍ ന്യൂജേഴ്‌സിയിലെ ബിഷപ്പായിരുന്ന കര്‍ദിനാള്‍ മക്കാരിക്കിന്റെ(ഇമൃറശിമഹ ങരഇമൃൃശരസ) പഴയ ഇരകള്‍ക്കായി 2005-ലും 2007-ലും പതിനായിരക്കണക്കിനു ഡോളറാണു സഭ മുടക്കിയത്. പോപ്പിന്റെ ആവശ്യപ്രകാരം അയാള്‍ 2018 ജൂലൈ 28-ന്  രാജിവച്ചു.
    2010-ല്‍ കത്തോലിക്കാരാജ്യമായ ബെല്‍ജിയത്തില്‍ പുരോഹിതന്മാര്‍ കുട്ടികളുടെ മേല്‍ നടത്തിയ ലൈംഗികപീഡനത്തിന്റെ 475 കേസുകളാണ് ഒരു സ്വതന്ത്ര ഏജന്‍സി പുറത്തുകൊണ്ടുവന്നത്. ആത്മഹത്യക്കു ശ്രമിച്ച 19 ഇരകളില്‍ 13 പേര്‍ മരിക്കുകയും ചെയ്തു. അതിനിടെ അവിടെയൊരു മെത്രാന്‍ തന്റെ സഹോദരീപുത്രനെ പീഡിപ്പിച്ചു. സഭ അയാളെ സ്ഥാനഭ്രഷ്ടനാക്കിയെങ്കിലും പ്രശ്‌നം തീര്‍ന്നില്ല. കുറ്റകൃത്യങ്ങള്‍ സഭ മൂടിവച്ചെന്ന കേസ് സിവില്‍ കോടതിയിലെത്തി. കോടതിയുത്തരവനുസരിച്ച് മെത്രാന്‍സമിതിയുടെ യോഗസ്ഥലത്തു കടന്നു ചെന്ന പോലീസ് വത്തിക്കാന്‍ പ്രതിനിധിയടക്കം സകല മെത്രാന്മാരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. അങ്ങനെ മൂടിവയ്പും എളുപ്പമല്ലാതായിരിക്കുന്നു.
    2018 ജൂലൈ 31-ന്  റോയിട്ടര്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്തയുണ്ട്. ചിലിയില്‍ പാതിരിമാരുടെ ബാലപീഡനങ്ങളന്വേഷിക്കാന്‍ പോപ്പ് രണ്ടു പേരെ ജൂണ്‍മാസത്തില്‍ തലസ്ഥാനത്തേക്കയച്ചു. അവരൊരു യൂണിവേഴ്‌സിറ്റിയില്‍ പാതിരിമാരെ ചോദ്യം ചെയ്യുമ്പോള്‍ പോലീസ് കടന്നുചെന്ന് രേഖകള്‍ കൈക്കലാക്കി. അതേസമയംതന്നെ സഭ ഒളിച്ചുവച്ചിരിക്കുന്ന പീഡനവിവരങ്ങള്‍ തേടി അവര്‍ സഭാകേന്ദ്രങ്ങള്‍ റെയിഡുചെയ്ത് 30 കേസുകളുടെ വിവരങ്ങള്‍ കണ്ടെടുത്തു.
    ഓസ്‌ട്രേലിയയില്‍ സിവില്‍ അധികാരവും സഭാധികാരവും തമ്മില്‍ ശക്തമായൊരേറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുന്നു. ഒരു കുറ്റവാളി കുമ്പസാരത്തില്‍ പറയുന്ന കാര്യങ്ങള്‍ വൈദികന്‍ കുറ്റാന്വേഷകരോടു വെളിപ്പെടുത്തണമോ എന്നതാണു പ്രശ്‌നം. അതു വേണമെന്ന് റോയല്‍ കമ്മീഷന്‍ എന്ന അന്വേഷണസംഘം സര്‍ക്കാരിനോടു നിര്‍ദ്ദേശിച്ചിരിക്കുന്നു. സഭ അതിനെതിരെ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്.
സഹനദാസര്‍ - പുണ്യാളവൃന്ദത്തിലൊരു പുത്തനിനം
    1966-ല്‍ കേരളത്തില്‍ ഒരു ബലാത്സംഗ-കൊലക്കുറ്റ കേസില്‍ ബെനഡിക്ട് ഓണങ്കുളമെന്ന വൈദികന്‍ പിടിക്കപ്പെട്ടു. സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചെങ്കിലും സാഹചര്യത്തെളിവുകള്‍ മാത്രമാണുള്ളതെന്നു പറഞ്ഞ് ഹൈക്കോടതി അയാളെ വെറുതെ വിട്ടു. എന്നാലിപ്പോള്‍ അതിരമ്പുഴപ്പള്ളിമുറ്റത്ത് തൂക്കിയിരിക്കുന്ന അയാളുടെ ചിത്രത്തിനു താഴെ സഹനദാസനെന്ന വിശേഷണത്തോടെ അയാളുടെ പേരെഴുതിയിരിക്കുന്നതു കാണാം. മരണാനന്തരം അയാള്‍ നിരപരാധിയാണെന്നു തെളിഞ്ഞെന്നാണ് പള്ളിക്കാരുടെ വാദം. കുറ്റക്കാരനായിരുന്നെങ്കില്‍ത്തന്നെ ശിഷ്ടകാലത്തയാള്‍ ഏറെ പശ്ചാത്തപിക്കുകയും പലവട്ടം കുമ്പസാരിക്കുകയും ചെയ്തിട്ടുണ്ടാവണം. ലൗകികനിയമവ്യവസ്ഥയുടെ എത്രയോ പീഡനമുറകള്‍ക്ക് ആ കര്‍ത്താവിന്റെ പ്രതിപുരുഷന്‍ വിധേയനായിക്കാണും. പീഡാസഹനംതന്നെ എത്രവലിയ പുണ്യമാണെന്ന് വൈദികരുടെ മധ്യസ്ഥനായ വിയാനിപുണ്യാളനെ പോലെ എത്രയോ വിശുദ്ധര്‍ തെളിയിച്ചിരിക്കുന്നു. അങ്ങനെ നോക്കുമ്പോള്‍ അദ്ദേഹത്തെ സഹനദാസനെന്നു വിളിക്കുന്നതില്‍ തെറ്റില്ലെന്നു കാണാം. കേരളത്തില്‍ നിന്നുതന്നെ ഇത്തരമൊരുപാടുപേര്‍ ഉണ്ടാകാനുമിടയുണ്ട്. അതുകൊണ്ടു വിശുദ്ധപാപികളില്‍ നിന്നു പുണ്യാളവൃന്ദത്തില്‍ രൂപമെടുത്ത പുതിയൊരിനമായി സഹനദാസരെ കണക്കാക്കാം. ഈ പുതിയ കണ്ടുപിടുത്തത്തിന്റെ ക്രെഡിറ്റു മുഴുവന്‍ നമ്മള്‍ മലയാളികള്‍ക്കായിരിക്കും.

മാറ്റത്തിന്റെ അടയാളങ്ങള്‍
    2013-മാര്‍ച്ച് 13-നാണ് അര്‍ജന്റീനക്കാരനായ പോപ്പ് ഫ്രാന്‍സിസ് അധികാരമേറ്റത്.  അടുത്തമാസംതന്നെ അദ്ദേഹം സഭയുടെ ഭരണസിരാകേന്ദ്രമായ റോമന്‍ കൂരിയ അഴിച്ചുപണിയുമെന്നു പ്രഖ്യാപിച്ചു.  എന്നാല്‍ അടുത്ത കാലത്തദ്ദേഹം പറഞ്ഞത് കൂരിയ വൃത്തിയാക്കുന്നത് ഒരു ഇജിപ്ഷ്യന്‍ മമ്മി ടൂത്ത് ബ്രഷുകൊണ്ടു വൃത്തിയാക്കുന്നതിലും ശ്രമകരമാണെന്നാണ്. എങ്കിലും അദ്ദേഹം ആ പരിശ്രമം ഉപേക്ഷിച്ചിട്ടില്ലെന്നാണ് വാര്‍ത്തകള്‍ തരുന്ന സൂചന.
    യാഥാസ്ഥിതികരെ ഞെട്ടിച്ച ഒരു ചോദ്യവുമായിട്ടായിരുന്നു പോപ്പിന്റെ തുടക്കം, 'ഒരു സ്വവര്‍ഗാനുരാഗി കര്‍ത്താവിനെ തേടിവന്നാല്‍ അവനെ വിധിക്കാന്‍ ഞാനാര്.' പ്രേമത്തിന്റെ ആനന്ദം(ഠവല ഖീ്യ ീള ഘീ്‌ല) എന്ന ലേഖനത്തില്‍ അദ്ദേഹമെഴുതി, 'വിവാഹബന്ധം വേര്‍പെടുത്തി  പുനര്‍വിവാഹം ചെയ്തവര്‍ കുര്‍ബാന സ്വീകരിക്കാനാഗ്രഹിക്കുന്നെങ്കില്‍ അവരോട് മെത്രാന്മാരും വൈദികരും കരുണാമയമായ സമീപനമാണ് സ്വീകരിേക്കണ്ടത്.' ഇതൊക്കെ പാപങ്ങളുടെ എണ്ണം കുറയ്ക്കുന്നതും അതിനാല്‍ സഭയുടെ അടിത്തറ മാന്തുന്നതുമാണെന്നു കാണാന്‍ കഴിയും.
    അടുത്ത കാലത്ത് പോപ്പ്  ചിലിയിലുള്ള 34 മെത്രാന്മാരെയും റോമിലേക്കു വിളിച്ചുവരുത്തി ശാസിക്കുകയും അവര്‍ കൂട്ടത്തോടെ രാജിവയ്ക്കുകയും ചെയ്തു. ചിലിയിലെ വിശ്വാസികള്‍ക്കയച്ച കത്തില്‍ ബാലപീഡനത്തിന്റെയും മൂടിവയ്ക്കലിന്റെയും സംസ്‌കാരെത്ത അദ്ദേഹം വ്യക്തമായി തള്ളിപ്പറയുകയും ചെയ്തു.  
    പോപ്പ് ഫ്രാന്‍സിസിനെതിരെ ശക്തമായ നീക്കങ്ങള്‍ സഭയുടെ അകത്തളങ്ങളില്‍ ആരംഭിച്ചുകഴിഞ്ഞു.  'പോപ്പിന്റെ അധികാരത്തിന്റെ അതിരുകള്‍' എന്ന വിഷയത്തില്‍ റോമില്‍ നടന്ന ഒരു സമ്മേളനത്തില്‍ വിമത നേതാവായ കര്‍ദിനാള്‍ ബര്‍ക്ക് പ്രസ്താവിച്ചത് 'വിശ്വാസത്തില്‍ നിന്നു വ്യതിചലിക്കുന്ന പോപ്പിനെ അനുസരിക്കാതിരിക്കാന്‍ എല്ലാവര്‍ക്കും കടമയുണ്ട്' എന്നാണ്. പോപ്പ് രാജിവയ്ക്കണമെന്നു പറഞ്ഞ് അടുത്ത നാളുകളില്‍ കാര്‍ലോ മരിയ വിഗാനൊ എന്ന ആര്‍ച്ച്ബിഷപ്പ് രംഗത്തുവരികയും ചെയ്തിരിക്കുന്നു.   മക്കാരിക്കിനെതിരെയുള്ള ലൈംഗികാരോപണങ്ങളെകുറിച്ചു പോപ്പിനുമനറിയാമായിരുന്നു എന്നാണ് പ്രധാന ആരോപണം.
    തനിക്കെതിരെയുള്ള നീക്കങ്ങളെ വളരെ തന്ത്രപരമായാണ് പോപ്പ് നേരിടുന്നത്. പുതിയ കര്‍ദിനാള്‍മാരായി അദ്ദേഹം നാമനിര്‍ദേശം ചെയ്യുന്നവരുടെ എണ്ണം അടുത്ത ഡിസംബറാകുമ്പോഴേക്കും 82 ആകുമത്രേ. സഭയില്‍ ഉരുത്തിരിഞ്ഞുവരുന്ന സാഹചര്യത്തെ പാശ്ചാത്യ മാധ്യമങ്ങള്‍ ആഭ്യന്തരയുദ്ധം എന്നാണു വിശേഷിപ്പിക്കുന്നത്.
    ഈ കോളിളക്കങ്ങളില്‍ വിസ്മരിക്കപ്പെടുന്ന ഒരു വലിയ സത്യമുണ്ട്. പോപ്പുമുതല്‍ പള്ളിവികാരിവരെയുള്ള അധികാര ശ്രേണിക്കു വെളിയിലുള്ള ഒട്ടേറെ സമര്‍പ്പിതരും സാമൂഹ്യപ്രര്‍ത്തകരും സേവന-രക്ഷാപ്രവര്‍ത്തനങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതാണു തച്ചന്റെ മകന്‍ കാണിച്ചുതന്ന വഴി. സഭയെയാകെ ആ വഴിക്കു തിരിക്കുകയാവണം സഭാനവീകരണത്തിന്റെ ഉന്നം.
അവലമ്പം

പ്രൊഫ. കെ. റ്റി. സെബാസ്റ്റ്യന്‍, അല്‍മായ ദൈവശാസ്ത്രത്തിനൊരു ആമുഖം, ജീവന്‍ ബുക്‌സ്, ഭരണങ്ങാനം, 2015

Hans Kung, Can We Save the Catholic Church

John Cornwell, The Dark Box: A Secret History of Confession, 2010