Translate

Thursday, February 28, 2013

ഒരു നോമ്പുകാലചിന്ത



Knanaya Association of North America (KANA)

പ്രിയ ക്‌നാനായ സഹോദരങ്ങളേ,

      “I have a dream that my four children will one day, live in a nation where they will not be judged by the colour of their skin, but by the content of their character”-പൗരാവകാശങ്ങള്‍ക്കും വര്‍ണ്ണവിവേചനത്തിനുമെതിരെ അമേരിക്കയിലെ കറുത്തവംശജര്‍ നടത്തിയ ധീരപോരാട്ടങ്ങളില്‍ നാഴികക്കല്ലായി മാറിയ 1963-ലെ വാഷിംഗ്ടണ്‍ മാള്‍ റാലിയിലെ വിശ്വപ്രസിദ്ധമായ റവ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ 'ഡ്രീം സ്പീച്ചി'ലെ സന്ദേശമാണ് മേലുദ്ധരിച്ചത്. വാഷിംഗ്ടണ്‍ മാളില്‍ സ്ഥാപിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ സ്മാരകത്തില്‍ ഈ സ്വപ്നസന്ദേശങ്ങള്‍ സദാ മാറ്റൊലിക്കൊള്ളുന്നതിനൊപ്പം, അമേരിക്കയിലെ കറുത്തവംശരുടെ സമ്മേളനങ്ങള്‍ക്ക് ഇവ എന്നും ആവേശം പകരുകയും ചെയ്യുന്നു. 1963-ല്‍ റവ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയര്‍ അമേരിക്കയെക്കുറിച്ച് കണ്ട ഈ സ്വപ്നം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു യാഥാര്‍ത്ഥ്യമാക്കിയെന്ന് അമേരിക്കന്‍ ജനത ലോകത്തിനു നല്‍കിയ സന്ദേശമായിരുന്നു, 2008-ല്‍ ബറാക്ക് ഒബാമായെ അമേരിക്കയുടെ പ്രസിഡന്റായി തിരഞ്ഞെടുത്ത ചരിത്രസംഭവം. 2012-ല്‍ അദ്ദേഹത്തെ വീണ്ടും വിജയിപ്പിച്ച് മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് ജൂനിയറിന്റെ സ്വപ്നം തങ്ങളുടെ ദൃഢനിശ്ചയംകൂടിയാണെന്ന് അമേരിക്കന്‍ ജനത ഒരിക്കല്‍ക്കൂടി ലോകത്തോടു വിളിച്ചു പറഞ്ഞു.
 
       ഈ അവസരത്തില്‍, അമേരിക്കന്‍ ജനത വിസ്മരിക്കുവാന്‍ ആഗ്രഹിക്കുന്ന അതേ തരത്തിലുള്ള ഒരു വംശീയഭൂതകാലത്തെ പുനഃപ്രതിഷ്ഠിക്കുവാനുള്ള ശ്രമമല്ലേ, സ്വവംശവിവാഹത്തില്‍ അധിഷ്ഠിതമായ ദേവാലയങ്ങള്‍ സ്ഥാപിക്കുവാന്‍ ഏതാനും ക്‌നാനായ സഹോദരങ്ങള്‍ നടത്തുന്ന ധാര്‍ഷ്ഠ്യം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ എന്നു നാം ആലോചിക്കണം.

      “All men are created equal”ഈ ദേശത്തെ നയിക്കുന്ന ഈ അടിസ്ഥാനപ്രമാണം ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ളതാണ്. 'ജ്ഞാനസ്‌നാനം സ്വീകരിച്ച എല്ലാവരും, യഹൂദനെന്നോ ഗ്രീക്കുകാരനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ, പുരുഷനെന്നോ സ്ത്രീയെന്നോ എന്ന വ്യത്യാസമില്ലാതെ യേശുക്രിസ്തുവില്‍ ഒന്നാണ്'എന്നുള്ള പൗലോസ് ശ്ലീഹായുടെ സന്ദേശം ക്രിസ്തുവിന്റെ പ്രബോധനങ്ങളുടെ ഓര്‍മ്മിപ്പിക്കലാണ്.

      വംശീയമായ ചിന്തകള്‍തന്നെ പാപമാണെന്ന് ചിക്കാഗോ അതിരൂപതാദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ഫ്രാന്‍സീസ് ജോര്‍ജ്ജ് ഉറക്കെ പ്രഖ്യാപിച്ചിട്ടുണ്ട്. അത്തരം പാപചിന്തകള്‍ക്ക് അടിമപ്പെട്ടിരിക്കുന്നതില്‍ അഭിമാനിക്കുകയും അഹങ്കരിക്കുകയും ചെയ്യുന്ന ചിലര്‍ക്ക്, അമേരിക്കയിലെ കത്തോലിക്കാസഭയുടെ നയരൂപീകരണത്തെയും അംഗത്വമാനദണ്ഡത്തെയും സ്വാധീനിക്കുവാന്‍ കഴിയില്ല. പ്രാര്‍ത്ഥനയും നോമ്പും ഉപവാസവുമായി ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും ഉയിര്‍പ്പിന്റെയും ഓര്‍മ്മ ആചരിക്കുവാന്‍ ലോകമെമ്പാടുമുള്ള ക്രിസ്തുമതവിശ്വാസികള്‍ തങ്ങളുടെ മനസ്സുകളെ തയ്യാറാക്കുന്ന ഈ അവസരത്തില്‍, തെരുവുയുദ്ധവും നിയമയുദ്ധവുമായി സഭയെ സമ്മര്‍ദ്ദത്തിലാക്കുവാനും സമൂഹത്തില്‍ വിദ്വേഷവും സംഘര്‍ഷാവസ്ഥയും സൃഷ്ടിക്കുവാനുമുള്ള ഗഇഇചഅയുടെ നടപടികള്‍ ദൗര്‍ഭാഗ്യംകരംതന്നെ. കേരളത്തില്‍ നിലനില്‍ക്കുന്ന ജാതി-മത-സംഘര്‍ഷാവസ്ഥ അമേരിക്കയിലും പരീക്ഷിക്കുവാനുള്ള ഈ ശ്രമം അപടകരമാണ്; ഒരു ജനതയ്ക്കുമുഴുവന്‍ അവഹേളനാപരവും. സ്വന്തം പ്രതിച്ഛായ സംരക്ഷിക്കുവാനായി നമ്മുടെ കുട്ടികളെ ഇത്തരം സമരങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നവര്‍, അതുവഴി അവരുടെമേല്‍ പതിക്കുന്ന വംശീയവാദിയെന്ന കളങ്കത്തെക്കുറിച്ചോര്‍ക്കണം; ഉന്നതപദവികളിലെത്തിപ്പെടുവാനുള്ള സാധ്യതയ്ക്ക് അതു വിഘാതംസൃഷ്ടിക്കുമെന്നും മരണംവരെ അതവരെ വേട്ടയാടുമെന്നും ഓര്‍മ്മിക്കണം.
 
      അമേരിക്കന്‍ നിയമവ്യവസ്ഥയെക്കുറിച്ചോ, രാഷ്ട്രീയ-സാമൂഹികമനോഭാവത്തെക്കുറിച്ചോ, സഭയുടെ വീക്ഷണത്തെക്കുറിച്ചോ യാതൊരു ധാരണയുമില്ലാത്ത കോട്ടയത്തുളള ചില സ്വാര്‍ത്ഥവര്‍ഗ്ഗീയവാദികളുടെ പ്രേരണയ്ക്കും പ്രകോപനത്തിനും അടിമയായി തങ്ങളുടെതന്നെ ലോസ് ഏഞ്ചല്‍സ് തീരുമാനം തിരുത്തുവാന്‍ നിര്‍ബന്ധിതരായ KCCNA നേതൃത്വം ഈ സമ്മര്‍ദ്ദതന്ത്രങ്ങളില്‍ക്കൂടി നേടുവാന്‍ ശ്രമിക്കുന്നത്, നമ്മുടെതന്നെ മക്കളെയും സഹോദരങ്ങളെയും പുറത്താക്കുവാനും അവര്‍ക്ക് ആരാധനാസ്വാതന്ത്ര്യം നിഷേധിക്കുവാനുമുള്ള അവകാശം ഒന്നുമാത്രമാണ്. അതിനായി ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും പിന്‍ബലം അവകാശപ്പെടുന്നവര്‍ സൗകര്യപൂര്‍വ്വം വിസ്മരിക്കുന്നൊരു യാഥാര്‍ത്ഥ്യം, ഇന്‍ഡ്യയിലെ എല്ലാ സമൂഹങ്ങളും ഇത്തരം ദുരാചാരങ്ങളില്‍നിന്നു വിടുതല്‍ നേടുകയോ അതിനായി ആത്മാര്‍ത്ഥമായി ശ്രമിക്കുകയോ ചെയ്യുന്നു എന്ന വസ്തുതയാണ്. 1936 നവംബര്‍ 12-ലെ ക്ഷേത്രപ്രവേശനവിളംബരംവഴി, അന്നത്തെ തിരുവിതാംകൂറിലെ എല്ലാ ക്ഷേത്രങ്ങളിലും ബ്രാഹ്മണര്‍ക്കും ക്ഷത്രീയര്‍ക്കും വൈശ്യര്‍ക്കും ശൂദ്രര്‍ക്കുമൊപ്പം, പഞ്ചമര്‍ക്കും ആരാധനാസ്വാതന്ത്ര്യം ലഭ്യമാവുകയുണ്ടായി. മുസ്ലീം മോസ്‌ക്കുകളില്‍ സുന്നി-സീയാ പരിഗണന കൂടാതെ, മുസ്ലീം സഹോദരങ്ങള്‍ പരസ്പരം ആശ്ലേഷിച്ച് നിസ്‌കാരത്തില്‍ പങ്കുചേരുന്നു. സുവര്‍ണ്ണക്ഷേത്രമുള്‍പ്പെടെയുള്ള ഗുരുദ്വാരകളില്‍ മേല്‍-കീഴ് ജാതിവ്യത്യാസമില്ലാതെ സിക്കുമതവിശ്വാസികള്‍ സാഹോദര്യഭാവത്തോടെ തോളോടുതോള്‍ ചേര്‍ന്ന് പ്രാര്‍ത്ഥനയില്‍ പങ്കുചേരുന്നു. ഇന്‍ഡ്യയിലെ മറ്റൊരു ക്രിസ്ത്യന്‍ സമൂഹവും തങ്ങളുടെ മക്കളെയും സഹോദരങ്ങളെയും, ഇഷ്ടപ്പെട്ടൊരു ജീവിതപങ്കാളിയെ സ്വീകരിച്ചെന്ന കാരണത്താല്‍, അവരുടെ വിശ്വാസക്കൂട്ടായ്മയില്‍നിന്നു പുറത്താക്കുകയോ സ്വന്തം കുടുംബാംഗങ്ങള്‍ക്കൊപ്പം അന്ത്യവിശ്രമംകൊള്ളുന്നതില്‍നിന്ന് അയിത്തം കല്പിക്കുകയോ ചെയ്തിട്ടില്ല. ആധുനികസമൂഹം തിരസ്‌കരിച്ച ഇത്തരം പ്രാകൃത ആചാരങ്ങള്‍ നിലനിര്‍ത്തുമെന്ന ശാഠ്യം ഒരു സമൂഹത്തിന് വലിയ വിനയാകുമെന്ന് നാം തിരിച്ചറിയണം.

       തെറ്റിദ്ധരിപ്പിച്ചോ കൃത്രിമമായി ചമച്ചോ സമ്പാദിച്ച 1995-ലെ ഹൂസ്റ്റണ്‍ പാരീഷ് ഡിക്രി 2001-ല്‍ ഇവിടെ സീറോ-മലബാര്‍ രൂപത സ്ഥാപിതമായപ്പോള്‍ കാലഹരണപ്പെട്ടു. പ്രസ്തുത ഡിക്രിയുടെയും ഒരഭിഭാഷകന്റെ ഉപദേശത്തിന്റെയും അടിസ്ഥാനത്തില്‍ 'എന്‍ഡോഗമസ്സ് പാരീഷുകള്‍'ക്ക് സാധുത അവകാശപ്പെടുന്നവര്‍, ഇന്ത്യയിലെ രണ്ട് കോടതിവിധികള്‍ ഈ വാദഗതികള്‍ പരാതിക്കാരന്റെ ചിലവോടുകൂടി തിരസ്‌കരിച്ചുവെന്നത് സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു. ‘K K K' (Ku Klus Klan) പോലൊരു സമൂഹത്തിന് വെറുക്കപ്പെട്ട സ്വകാര്യസംഘടനയായി പ്രവര്‍ത്തിക്കുവാന്‍ അനുവാദം ലഭിക്കുവാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. എന്നാല്‍, നീതിബോധമുളള ഒരു ജഡ്ജിയെക്കൊണ്ടോ ജൂറിയെക്കൊണ്ടോ കത്തോലിക്കാസഭയ്ക്കുള്ളില്‍ ഇത്തരം ആചാരങ്ങള്‍ അനുവദിപ്പിക്കണമെന്ന വാദം അംഗീകരിച്ചുകിട്ടുക അസാധ്യമാകും.

      “I have a dream that one day on the red hills of Georgia the sons of farmer slaves and the sons of farmer slave owners will be able to sit down together at the table of brotherhood” മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ മറ്റൊരു വലിയ സ്വപ്നമായിരുന്നു ഇത്. അമേരിക്കയിലെ ഇതരസമൂഹങ്ങള്‍ക്കൊപ്പം നമ്മളും നമ്മുടെ കുട്ടികളും, തൊഴിലിടങ്ങളില്‍, ആരാധനാലയങ്ങളില്‍, അയല്‍പക്കങ്ങളില്‍, സ്‌കൂളുകളില്‍, യൂണിവേഴ്‌സിറ്റികളില്‍ ഒക്കെ ഇത്തരം സാഹോദര്യഭാവം ദര്‍ശിക്കുകയും അനുഭവിക്കുകയും ചെയ്യുന്നുണ്ടിപ്പോള്‍. എന്നാല്‍, വംശീയചിന്തയുടെ സ്വാധീനത്താല്‍ സഹപ്രവര്‍ത്തകരോടും സഹപാഠികളോടും മുന്‍വിധിയോടുകൂടി സമീപിക്കുവാന്‍ ഇടയായാല്‍, അത് നമ്മുടെയും കുട്ടികളുടെയും ജീവിതത്തില്‍ അസ്സമാധാനത്തിനു് കാരണമാകും.

      1986-ലെ റെസ്‌ക്രിപ്റ്റ് വഴി 'എന്‍ഡോഗമസ്സ് പാരീഷുകള്‍' അനുവദനീയമല്ലെന്നു പ്രഖ്യാപിച്ച വത്തിക്കാന്‍ അധികൃതര്‍ പലവട്ടം പ്രസ്തുത നിലപാട് ആവര്‍ത്തിച്ചിട്ടുണ്ട്. ഈ തിരുവെഴുത്ത് മാറ്റിക്കിട്ടുവാനായി നമ്മുടെ പിതാക്കന്മാര്‍ നടത്തിയ നിരവധി ശ്രമങ്ങള്‍ വിഫലമായതോടൊപ്പം, ഈ വിഷയത്തില്‍ ഒരു പുനഃപരിശോധനയ്ക്കു ശ്രമിക്കരുതെന്ന നിര്‍ദ്ദേശവും അവര്‍ക്കു ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഭീഷണിയിലൂടെയും സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെയും നമ്മുടെ പിതാക്കന്മാരെ അധാര്‍മ്മികനടപടിക്കു പ്രേരിപ്പിക്കുന്നത് ഒരു യഥാര്‍ത്ഥക്രിസ്തുമതവിശ്വാസിക്കു ചേര്‍ന്ന നടപടിയല്ലെന്ന് എല്ലാ ക്‌നാനായ സഹോദരങ്ങളും തിരിച്ചറിയണമെന്ന് അഭ്യര്‍ത്ഥിക്കട്ടെ.

      ഗൗത്തിമലയിലെ ന്യൂന്‍ഷാ നിക്കളാസ്സ് തെവനിനെ ബിഷപ്പായി അഭിഷേകം ചെയ്ത ചടങ്ങില്‍വച്ച്, സ്ഥാനം ഒഴിയുന്ന പോപ്പ് ബനഡിക്ട് പതിനാറാമന്‍, 'സമൂഹത്തില്‍ നിലനില്‍ക്കുന്ന അധാര്‍മ്മികചിന്തകളെ വെല്ലുവിളിക്കുവാനും ഒഴുക്കിനെതിരെ ചിന്തിക്കുവാനുമുള്ള ധൈര്യം മെത്രാന്മാര്‍ക്ക് ഉണ്ടാകണം' എന്ന് ആഹ്വാനം ചെയ്യുകയുണ്ടായി. ഈ ആഹ്വാനം ഈ പ്രതിസന്ധിഘട്ടത്തില്‍ ആലഞ്ചേരി പിതാവിനും അങ്ങാടിയത്ത് പിതാവിനും മൂലക്കാട്ട് പിതാവിനും പ്രചോദനവും വഴികാട്ടിയുമാകട്ടെയെന്ന് ആശംസിക്കുന്നു!

                                           സ്‌നേഹപൂര്‍വ്വം

സാലു കാലായില്‍                                                               ലൂക്കോസ് പാറ്റിയാല്‍
(പ്രസിഡന്റ്, KANA)                                                           (സെക്രട്ടറി, KANA)

'അപ്രിയയാഗങ്ങള്‍' : പ്രകാശനത്തിന്റെ ഏതാനും ഫോട്ടോകള്‍ കൂടി

സാമൂവല്‍ കൂടല്‍ രചിച്ച 'അപ്രിയയാഗങ്ങള്‍' : പ്രകാശനത്തിന്റെ ഏതാനും ഫോട്ടോകള്‍ കൂടി താഴെ കൊടുക്കുന്നു. 

ശ്രീ. ജോസഫ് പുലിക്കുന്നേല്‍ പ്രസംഗിക്കുന്നു
  ശ്രീ. ബാബു വരകുകാലാ പ്രസംഗിക്കുന്നു


സദസ്സ് 

വേദി

ബൈബിള്‍ കഥാപാത്രങ്ങളുടെ കുറ്റവും ശിക്ഷയും -- തുറന്ന ചിന്തകള്‍


ജയിംസ് ഐസക്ക്, കുടമാളൂര്‍
(വിശദമായ ചര്‍ച്ച അര്‍ഹിക്കുന്ന ഈ ലേഖനം അല്പം ദീര്‍ഘമായതിനാല്‍ 
നാലു ഭാഗമായി ഇന്നുമുതല്‍ പ്രസിദ്ധീകരിക്കുകയാണ്)
I
പരിണാമസിദ്ധാന്തവും ബൈബിളും
ചാള്‍സ് ഡാര്‍വിന്‍ പരിണാമസിദ്ധാന്തം അവതരിപ്പിച്ചപ്പോള്‍ മതമേലധികാരികള്‍ നെറ്റിചുളിച്ചു. വാനഗോളങ്ങള്‍ നിരിക്ഷിച്ചു സൂര്യനെയും ചന്ദ്രനെയും കൂടുതല്‍ സുഗ്രാഹ്യമാക്കിയ ഇറ്റാലിയന്‍ ശാസ്ത്രജ്ഞനായ ഗലീലിയോ അത്തെ സഭാ മേലധികാരികളില്‍ നിന്നു നേരിട്ട പീഡനങ്ങള്‍ ഡാര്‍വിനു നേരിടേണ്ടി വന്നില്ല. എന്നുതെന്നയല്ല ഈ രണ്ടു ശാസ്ത്രജ്ഞന്മാരുടെയും പഠന നിരീക്ഷണങ്ങള്‍ ഇന്നു ശാസ്ത്രലോകം അങ്ങേയറ്റം വിലമതിക്കുന്നുമുണ്ട്. പ്രപഞ്ചം ഉത്ഭവിച്ചതു മഹാസ്‌ഫോടനം മൂലമണെങ്കില്‍ത്തന്നെയും ആ സ്‌ഫോടനത്തിനു കാരണം അനാദിയായി നിലനില്‍ക്കുന്ന ദൈവംതെന്നയെന്നും മനുഷ്യന്‍ ഉണ്ടാകുന്നതിനു മുമ്പുതന്നെ ജീവജാലങ്ങള്‍ ഉണ്ടായി എന്നും അവയ്ക്കു പരിണാമം സംഭവിച്ചുകൊണ്ടിരുന്നു എന്നും ഈശ്വരവിശ്വാസികള്‍ക്കും വിശ്വസിക്കാം. യഹുദരും ക്രൈസ്തവരും തങ്ങളുടെ ബോധ്യങ്ങള്‍ക്ക് അടിസ്ഥാനമായി സ്വീകരിച്ചിരിക്കുന്ന വിശുദ്ധ ഗ്രന്ഥംതന്നെ പരിണാമസിദ്ധാന്തത്തിന് അനുകുലമായ സൂചനകള്‍ നല്‍കുന്നുണ്ട്. 

സോളമന്‍ എഴുതിയെന്നു വിശ്വസിക്കുപ്പെടുന്ന ജ്ഞാനം എന്ന ഗ്രസ്ഥം 19-ാം അദ്ധ്യായം അവസാന വാക്യങ്ങള്‍ നോക്കുക: 'വീണയില്‍ സ്വരസ്ഥാനഭേദമനുസരിച്ച് താളം മാറുന്നെങ്കിലും രാഗം മാറാത്തതുപോലെ മൂലവസ്തുക്കള്‍ പരസ്പരം മാറി സംഭവിച്ചതുകാണുമ്പോള്‍ ഇതു വ്യക്തമാകും. കരയിലെ ജീവികള്‍ ജലജീവികളായി ജലത്തില്‍ നീന്തിനടന്നവ കരയില്‍ വിഹരിച്ചു. അഗ്നി ജലത്തില്‍ പോലും തന്റെ ശക്തി പ്രകടിപ്പിച്ചു. ജലം അഗ്നിയെ കെടുത്തുന്ന സ്വഭാവം വിസ്മരിച്ചു. മറിച്ച് അഗ്നിജ്വാല അതില്‍ പതിയ്ക്കുന്ന ജീവികളുടെ നശ്വരശരീരം ദഹിപ്പിച്ചില്ല. നിഷ്പ്രയാസം ഉരുകുന്ന സ്ഫടികസദൃശമായ സ്വര്‍ഗ്ഗീയ ഭോജനത്തെ ഉരുക്കിയില്ല. കര്‍ത്താവേ, സ്വജനത്തെ അങ്ങ് എല്ലാറ്റിലും ഉയര്‍ത്തുകയും മഹത്വപ്പെടുത്തകയും ചെയ്തു. എന്നും എവിടെയും അവരെ തുണയ്ക്കാന്‍ അങ്ങു മടിച്ചില്ല ജ്ഞാനം 19, 18-22

ശാസ്ത്രജ്ഞന്മാര്‍ ആവിഷ്‌കരിച്ചതിലും വിശുദ്ധഗ്രന്ഥം രേഖപ്പെടുത്തിയതിലും സത്യമുണ്ട്. മനുഷ്യന്‍ ഇനിയും സത്യാന്വേഷണം തുടരുകതന്നെ വേണം.
ആത്മാവോടുകൂടിയ മനുഷ്യനെ ദൈവം സൃഷ്ടിച്ചു എദന്‍ തോട്ടത്തിലാക്കി എന്ന ബൈബിള്‍ പഠനത്തില്‍ തുടങ്ങട്ടെ. തന്റെ സ്‌നേഹം മുഴുവന്‍ ആദത്തിനു ദൈവം നല്‍കി. എങ്കിലും ആദം കല്‍പന ലംഘിച്ചു. ദൈവം ആദത്തിനോടു കരുണ കാണിച്ചു. ഏദന്‍ എന്ന മനോഹര ഉദ്യാനത്തില്‍ നിന്നും പുറത്താക്കി എങ്കിലും അധ്വാനിച്ചു ജീവിക്കുവാനുള്ള സാഹചര്യം ദൈവം നല്‍കി. പിന്നീടുള്ള മനുഷ്യന്റെ ചരിത്രം തെളിയിക്കുന്ന യാഥാര്‍ത്ഥ്യം ഇതാണ്. ദൈവത്തോടു മത്സരിച്ചു സ്വയം നശിക്കുന്നതിനും പശ്ചാത്തപിച്ചു ദൈവത്തിന്റെ കരുണയില്‍ വീണ്ടും ജീവിക്കുന്നതിനും മനുഷ്യനു സ്വാതന്ത്ര്യമുണ്ട്. ഈ സ്വാതന്ത്ര്യം എപ്രകാരം വിനിയോഗിക്കുന്നു എന്നതിലാണു മനുഷ്യന്റെ വിജയവും പരാജയവും അടങ്ങിയിരിക്കുന്നത്.
(തുടരും)

James Isaac, Lanchanthara, Kudamaloor 
Kottayam-686017, Ph:9847126316 

അപ്രിയയാഗങ്ങള്‍'- പ്രകാശനത്തിന്റെ മലനാട് ഇന്റര്‍നെറ്റ് ടിവിവീഡിയോ

മലനാട് ഇന്റര്‍നെറ്റ് ടിവിയില്‍ 
http://www.malanadutv.com/
മാര്‍ച്ച് രണ്ടാം തീയതി ഉച്ചയ്ക്കു 12 മണിക്കു സംപ്രേഷണം ചെയ്യുന്ന
'
അപ്രിയയാഗങ്ങള്‍'- പ്രകാശനത്തിന്റെ വീഡിയോ റിപ്പോര്‍ട്ട് 
 
എല്ലാ രാജ്യങ്ങളിലുമുള്ള പ്രേക്ഷകരുടെ സൗകര്യം മാനിച്ച് 
 
പിറ്റേന്ന് മാര്‍ച്ച് മൂന്നാം തീയതി ഞായറാഴ്ച രാവിലെ IST 9-നും
 
വൈകുന്നേരം IST 8-നും പുനഃസംപ്രേഷണം ചെയ്യുന്നതാണെന്ന് 
 
ചാനല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 
 
ശ്രീ. ജോസഫ് പുലിക്കുന്നേല്‍, 
 
റവ. ഡോ. ജയിംസ് ഗുരുദാസ് CMI, 
 
റവ. ഫാ. അബ്രാഹം വെള്ളാന്തടം, 
 
ഡോ. ജോസഫ് വര്‍ഗീസ് (ഇപ്പന്‍), 
 
കെ. എം. ജെ. പയസ് (തോന്നിക) 
 
ജോര്‍ജ് മൂലേച്ചാലില്‍, 
കെ. കെ ജോസ് മുതലായവരുടെ പ്രസംഗഭാഗങ്ങളും 
 
ശ്രീ സാമുവല്‍ കൂടലിന്റെ മറുപടിപ്രസംഗവും 
 
അതില്‍നിന്ന് കാണുകയും കേള്‍ക്കുകയും ചെയ്യാം.

കൂടല്‍ നവോത്ഥാനത്തിന്റെ പളുങ്കുമുത്ത്


തടിച്ച കട്ടിയുള്ള  കറുത്ത മീശയും തലമുടിയും കറുത്ത ഫ്രൈം ഉള്ള കണ്ണടയും ധരിച്ച  കുട്ടപ്പനായിട്ടാണ് നിത്യേന ഞാന്‍ ഫേസ്ബുക്കില്‍ കൂടലിനെ കാണുന്നത്.  ഇവിടെ വേദിയില്‌ ഇരിക്കുന്ന കൂടലിനെ കണ്ടാല്‍ സൂഫിസത്തിലെ ഫക്കീറോ കോന്നിയില്‍ ജനിച്ച  ജയചന്ദ്ര പണിക്കരുടെ മകന്‍  ഗുരു നിത്യ ചൈതന്യ യതിയോ എന്നു തോന്നിപ്പോവും. എന്തോ വിശേഷമായ വരമൊ അനുഗ്രഹമോ ഏതോ സ്വാമിയില്‍നിന്നോ ഗുരുവില്‍നിന്നോ ഈ അനുഗ്രീഹീതകലാകാരന്‍ നേടിയിട്ടുണ്ടെന്നും തോന്നുന്നു. അതാണ്‌  ഈ കവിയെ ആചരിക്കുവാന്‍ പ്രമുഖരായവര്‍ ഇവിടെ സമ്മേളിച്ചിരിക്കുന്നതും,  സമൂഹത്തിലെ ഉന്നതരായവര്‍ മിത്രങ്ങളായി ഉള്ളതും.   അദ്ദേഹത്തിന്റെ കവിതാസമാഹാരത്തില്‍ അറിയപ്പെടുന്നവരുടെ ആശംസകളും നിറഞ്ഞിരിക്കുന്നു.  ഹൈന്ദവാചാരങ്ങളെയും ഭാരതസംസ്ക്കാരത്തെയും ക്രിസ്തുവിനെയും ഒന്നുപോലെ ഹൃദയത്തില്‍ സൂക്ഷിക്കുന്ന കൂടല്‍ എന്നും സര്‍‌വാദരണീയനായ  കവിയായി അറിയപ്പെടും. ' അപ്രീയ യാഗങ്ങള്‍' എന്ന  കവിതാരചനയിലൂടെ ക്രിസ്തീയനവോത്ഥാന ചരിത്രമായി അദ്ദേഹത്തിന്റെ പേര് രേഖപ്പെടുത്തി കഴിഞ്ഞു.

അത്മായശബ്ദ ത്തില്‍ വരുന്ന മിക്കലേഖനങ്ങളും  അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റുചെയ്യാറുണ്ട്.  മിത്രങ്ങളായി അനേകം പുരോഹിതരെയും മെത്രാനെവരെയും ഫേസ്ബുക്കില്‍ കാണുന്നുണ്ട്. വൈരുദ്ധ്യങ്ങളടങ്ങിയ ഈ  വിപ്ലവകവിയുടെ  ചങ്കൂറ്റം അസാമാന്യം തന്നെ. ആരെയും കൂസാതെ തനതായ ആശയങ്ങളുമായി മുമ്പില്‍നടക്കുന്ന കൂടലിന്റെകൂടെ  ബുദ്ധിജീവികളൊപ്പമുണ്ടെന്നുള്ള തെളിവാണ് യൂടുബില്‍ കേള്‍ക്കുന്ന ഈ അനുമോദന പ്രസംഗങ്ങള്‍.

പുലിക്കുന്നന്‍ പുരോഹിതരുടെ ശത്രുവെന്നു പൊതുവെ ഒരു ധാരണയുണ്ട്. എന്നാല്‍ പുലിക്കുന്നന്‍ പറയുന്നതു ഉള്ളില്‍ സത്യമെന്ന് മെത്രാന്‍ ലോകം ഉള്‍പ്പെട്ടവര്‍ക്കറിയാം. പുരോഹിതരുടെ പോക്കു ശരിയല്ലെന്നു ഉച്ചത്തില്‍ വിളിച്ചു പറയുന്ന ശ്രീ കൂടലിന്റെ കവിതാസമാഹാരമായ അപ്രിയയാഗങ്ങള്‍ പ്രകാശനം ചെയ്യുവാന്‍ എത്തിയത് പ്രസിദ്ധകവിയും സാഹിത്യകാരനും ദൈവശാസ്ത്രജ്ഞനും, പ്രൊഫസറും കര്‍മ്മലീത്താപുരോഹിതനുമായ ഗുരുദാസച്ചനാണ്. മെത്രാന്മാര്‍ ഉള്‍പ്പടെ അനേക പുരോഹിതര്‍ ഇന്ന് പുലിക്കുന്നന്റെ ആശയവിപ്ലവത്തില്‍ പങ്കുചേരുന്നത്‌ പുരോഹിതര്‍ തങ്ങളുടെ ചെളിപുരണ്ട സഭയില്‍ ഉരുണ്ടുകളിക്കുന്നുവെന്ന അപകര്‍ഷതാബോധമല്ലേ?

കൂടലിന്റെ കവിതകള്‌ ക്രിസ്തുവിനെ സ്നേഹിക്കുന്നവര്‍ക്കുള്ളതാണ്. ക്രിസ്തുവിന്റെ പൌരാഹിത്യത്തെ വന്ദിക്കുന്നവര്‍ക്കുള്ളതാണ്. പൌരാഹിത്യം എന്നുള്ളതു മനുഷ്യര്‍ക്കുള്ളതല്ല. വിശുദ്ധവസ്തുക്കള്‍ നായിക്കള്‍ക്കുള്ളതല്ല. പൌരാഹിത്യം സംപൂജ്യമാണ്. ആ സംപൂജ്യനായ പുരോഹിതന്‍ യേശുമാത്രം. കൂടല്‍ വിശ്വസിക്കുന്നത് അഹം ബ്രഹ്മാംസിയിലാണ്. യേശുവിന്റെ വചനങ്ങളുടെ രത്നച്ചുരുക്കവും അതുതന്നെയാണ്. പ്രപഞ്ചവും ഞാന്‍ ആയിരിക്കുന്നതും. ഞാനും നീയും അതിലെ ഒരു പളുങ്കുമുത്തുമണി മാത്രം. അതിന്റെ തായ്-വേരീനെ തേടി അലയുന്നവന്‍ ഈശ്വരനിലെക്കുള്ള വഴിയേയാണ്. അതാണ് യേശു പറഞ്ഞതും, ഞാനും പിതാവും ഒന്നാണ്. എന്നില്‍ക്കൂടിയുള്ള വഴി പിതാവിങ്കലേക്കുള്ള വഴിയും, സത്യവും ജീവനും.

Wednesday, February 27, 2013

'അപ്രിയയാഗങ്ങള്‍' - പ്രകാശനത്തിന്റെ ഏതാനും ഫോട്ടോകള്‍

പ്രസിദ്ധ ഗാനരചയിതാവും കവിയും നവോത്ഥാനചിന്തകനും, 'അത്മായശബ്ദം' ബ്ലോഗിലേയും 'സത്യജ്വാല' മാസികയിലെയും പ്രമുഖ എഴുത്തുകാരനുമായ ശ്രീ. സാമൂവല്‍ കൂടല്‍ രചിച്ച 'അപ്രിയയാഗങ്ങള്‍' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനകര്‍മ്മം നടന്നു. പ്രകാശനത്തിന്റെ ഏതാനും ഫോട്ടോകള്‍ താഴെ കൊടുക്കുന്നു. 




2013 ഫെബ്രുവരി 23 ശനിയാഴ്ച 2.00 പി.എം-ന് പാലാ ടോംസ് ചേമ്പര്‍ ഹാളില്‍വച്ച് 
ശ്രീ. ജോസഫ് പുലിക്കുന്നേല്‍, റവ. ഡോ. ജയിംസ് ഗുരുദാസ് CMI-ക്കു 
ഗ്രന്ഥം നല്‍കിക്കൊണ്ടായിരുന്നു പ്രകാശനം. 


പരിപാടിയുടെ വിശദമായ വീഡിയോറിപ്പോര്‍ട്ട് മാര്‍ച്ച് മാസം 2-ന് സുപ്രസിദ്ധ അന്താരാഷ്ട്ര ഇന്റര്‍നെറ്റ് ടി.വിയായ malanadutv യുടെ 
കണ്ടതും കേട്ടതും എന്ന പരിപാടിയില്‍ കാണാനാവും. 
പരിപാടിയുടെ പ്രമോയുടെ ലിങ്ക് താഴെ കൊടുക്കുന്നു:


Promo of kandathum kettathum - YouTube:

'via Blog this'

JCC രൂപതാമാര്‍ച്ച് തടയലിലൂടെ മെത്രാന്മാര്‍ തെളിയിക്കുന്നത്


ജോര്‍ജ് മൂലേച്ചാലില്‍
(ഫെബ്രുവരി ലക്കം സത്യജ്വാലയിലെ എഡിറ്റോറിയല്‍)


യഹൂദപൗരോഹിത്യത്തിനും അതു ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ച നിയമങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ, യേശുവിന്റെ നേതൃത്വത്തില്‍ കഷ്ടിച്ചു പന്ത്രണ്ടുപേരുടെ ഒരു സംഘം രൂപംകൊണ്ടപ്പോള്‍, അന്നത്തെ പുരോഹിതസംവിധാനം കിടിലംകൊണ്ടു. ദൈവാലയത്തെ കച്ചവടശാലയാക്കിയവര്‍ക്കെതിരെ അവിടുന്ന് ചാട്ടവാറുയര്‍ത്തിയതോടെ, 'കൊല്ലരുത്' എന്ന ദൈവകല്പന മാറ്റിവച്ച്, 'ഒരുവന്‍ കൊല്ലപ്പെടുന്നതു നല്ലത്' എന്ന ജനങ്ങള്‍ക്കുവേണ്ടിയെന്നപോലെ, പ്രഖ്യാപിക്കുകയായിരുന്നു പൗരോഹിത്യം. രാഷ്ട്രീയശക്തിയും പുരോഹിതശക്തിയും കൈകോര്‍ത്തുനിന്ന് ആളുകളെ ഇറക്കി 'അവ നെ ക്രൂശിക്കുക' എന്നാര്‍ത്തു വിളിക്കുകയും സത്യത്തെ ക്രൂശിക്കുകയും ചെയ്തു, അവര്‍. ഇന്നും പൗരോഹിത്യം ആവര്‍ത്തിക്കുന്നത് ഇതുതന്നെ.

കത്തോലിക്കാപൗരോഹിത്യത്തിനും അതു വിശ്വാസിസമൂഹത്തിനുമേല്‍ അടിച്ചേല്‍പിച്ച നിയമങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും അഴിമതികള്‍ക്കുമെതിരെ, യേശുവില്‍ ധീരതയാര്‍ജ്ജിച്ച് ഏതാനും ചെറിയ സംഘടനകള്‍ കേരളത്തിലുദയംകൊണ്ടത്  ഇന്നു കേരളത്തില്‍ അതിശക്തമായി നിലകൊള്ളുന്ന കത്തോലിക്കാ പൗരോഹിത്യത്തിന്റെ ഉറക്കംകെടുത്തിയിരിക്കുന്നു. അവ തമ്മില്‍ കൈകോര്‍ത്ത് 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' എന്ന എളിയതെങ്കിലും എല്ലുറപ്പുള്ള ഒരു അഖിലകേരളപ്രസ്ഥാനം ഉണ്ടായതുമുതല്‍ അധികാരപൗരോഹിത്യത്തിന്റെ കോട്ടക്കൊത്തളങ്ങളില്‍, ഈ പ്രസ്ഥാനത്തെ എങ്ങനെ വധിക്കാം എന്ന ഗൂഢാലോചന നടക്കുന്നു. ദൈവാലയത്തെ കച്ചവടശാലയാക്കിയവര്‍ക്കെതിരെ ജറുസലേംപ്രവേശനം നടത്തിയ യേശുവില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട്, കേരളകത്തോലിക്കാ സഭയെയാകെ അഴിമതിയും അനീതിയും ചൂഷണവും നിറഞ്ഞ കച്ചവടശാലയാക്കുന്നതിനെതിരെ, 'ജോയിന്റ് ക്രിസ് ത്യന്‍ കൗണ്‍ സില്‍' ധാര്‍മ്മികതയുടെ ചാട്ടവാറുമായി സഭാ ആസ്ഥാ നങ്ങളിലേക്കു മാര്‍ ച്ചു നയിക്കാന്‍ തീ രുമാനിച്ചതോടെ, രാഷ്ട്രീയവും മത വും വീണ്ടും കൈകോര്‍ത്തിരിക്കുന്നു. വമ്പിച്ച പോലീസ് പടയെ നിയോഗിച്ചും, ഭക്തസംഘടനകളിലുള്ളവരെ ദേവാലയഭടന്മാരാക്കി ഗുണ്ടാസംഘങ്ങളുടെ നേതൃത്വത്തിലിറക്കിയും ഈ പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്യാനുള്ള തത്രപ്പാടിലാണ് ഇന്ന് കേരളത്തിലെ കത്തോലിക്കാ സഭാധികാരം. കാഞ്ഞിരപ്പള്ളി രൂപതാ മാര്‍ച്ചിലും ചങ്ങനാശ്ശേരി അതിരൂപതാമാര്‍ച്ചിലും കണ്ടത് അതാണ്.

'അയ്യേ! അതെന്തായാലും വളരെ മോശമായിപ്പോയി' എന്ന് കേള്‍ക്കുന്ന മാത്രയില്‍ത്തന്നെ ആരും പറഞ്ഞുപോകുന്ന 'ആവേ മരിയ' ഭൂമിതട്ടിപ്പുപ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രമേയം കാഞ്ഞിരപ്പള്ളി മെത്രാനും ചങ്ങനാശ്ശേരി മെത്രാപ്പോലീത്തായ്ക്കും മേജര്‍ ആര്‍ച്ചുബിഷപ്പിനും ജെ.സി.സി മുമ്പേതന്നെ അയച്ചിട്ടുള്ളതാണ്. പ്രമേയത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ നിഷേധിച്ചോ, എന്തെങ്കിലും മറുവാദങ്ങള്‍ നിരത്തിയോ, അനുരഞ്ജനസംഭാഷണത്തിനു ക്ഷണിച്ചോ ഉള്ള യാതൊരറിയിപ്പും ഇന്നേവരെ ജെ.സി.സി-ക്കോ, ഭൂമിനഷ്ടപ്പെട്ട മോണിക്കാ തോമസിനോ കിട്ടിയിട്ടില്ല. ജനാധിപത്യബോധവും സംസ്‌കാരവുമുള്ള ഒരു ജനത ഇതിനെ എങ്ങനെ മനസ്സിലാക്കണം? 'നിങ്ങളോടൊന്നും മറുപടി പറയാന്‍ ഞങ്ങള്‍ക്കു ബാധ്യതയില്ല' എന്ന മെത്രാന്മാരുടെ ഹുങ്കല്ലേ ഇവിടെ പ്രകടമാകുന്നത്? 

സ്‌നേഹത്തെക്കുറിച്ചും, പശ്ചാത്തപിക്കേണ്ടതിന്റെയും അനുരഞ്ജനപ്പെടേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും ഉപദേശിക്കുന്നവരും ഇടയലേഖനങ്ങളെഴുതുന്നവരുമാണിവര്‍ എന്നോര്‍ക്കണം. ഇവരെല്ലാവരും എല്ലാദിവസവും ദിവ്യബലി അര്‍പ്പിക്കുന്നവരുമാണ്. 'ആര്‍ക്കെങ്കിലും തന്നോട് എന്തെങ്കിലും വിരോധമുണ്ടെന്നറിയാമെങ്കില്‍, അങ്ങോട്ടുചെന്ന് അയാളുമായി അനുരഞ്ജനപ്പെട്ടിട്ടുമാത്രമേ ബലിയര്‍പ്പിക്കാവൂ' എന്ന യേശുവിന്റെ കല്പന അറിയാത്തവരുമല്ലിവര്‍. തന്നെ കബളിപ്പിച്ച് വസ്തു തട്ടിയെടുത്തതിന്റെ പേരില്‍ ആവേ മരിയ വൈദികരോടും, അതു തിരിച്ചേല്‍പിക്കാന്‍ നടപടി സ്വീകരിക്കാത്ത കാഞ്ഞിരപ്പള്ളി മെത്രാനോടും, അവരെ ഉപദേശിച്ചു തിരുത്താന്‍ കൂട്ടാക്കാത്ത മറ്റു സഭാമേലധികാരികളോടും മോണിക്കാ തോമസിന് ന്യായമായും അമര്‍ഷമുണ്ടാകും. അവരുടെ ദുഃഖത്തില്‍ പങ്കുകൊള്ളുകയും നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്ന 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' പ്രവര്‍ത്തകര്‍ക്കും അവരോടെല്ലാം ധാര്‍മ്മികരോഷമുണ്ട്. അതിന്റെ പ്രകടനമായിരുന്നു , ഇക്കഴിഞ്ഞ രൂപതാമാര്‍ച്ചുകള്‍. പക്ഷേ, ഒരനുരഞ്ജനത്തിനും ഒരു മെത്രാനും തയ്യാറാകുന്നില്ല. പകരം, യാതൊരു മനക്കടിയും കൂടാതെ, ഇവരെല്ലാം ഇന്നും നിര്‍ബാധം കുര്‍ബാനയര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്! ഇതെന്തൊരു യേശുനിന്ദയാണെന്നോര്‍ത്തുനോക്കുക.

ദൈവനിന്ദ മാത്രമല്ല, 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' ജനങ്ങളുടെ മുമ്പില്‍ തുറന്നു കാണിക്കാനാഗ്രഹിക്കുന്ന കേരളത്തിലെ സഭാധികാരത്തിന്റെ മറ്റെല്ലാ അക്രൈസ്തവികതകളും സ്വന്തം നിലയില്‍ത്തന്നെ മറനീക്കി തുറന്നുകാണിക്കുകയാണ്, ഇന്ന് ഓരോ മെത്രാനും. കാഞ്ഞിരപ്പള്ളിയില്‍ ജനങ്ങളുടെ അഭിവാദ്യങ്ങളേറ്റുവാങ്ങിക്കൊണ്ട് നടത്തിയ രൂപതാമാര്‍ച്ച് ഗുണ്ടകളുടെ നേതൃത്വത്തിലുള്ള യുവദീപ്തി പിള്ളേര്‍ക്ക് മദ്യവും തീറ്റയും പണവുംകൊടുത്ത് തടഞ്ഞ്, മാര്‍ അറയ്ക്കല്‍ നടത്തിയ പ്രകടനം ലോകത്തിനുമുമ്പില്‍ തെളിയിച്ചതെന്താണ്? വെറും അമ്പതോ അറുപതോ പേരുടെ ഒരു പ്രകടനത്തെ ഒരടിപോലും മുന്നോട്ടുനീങ്ങാന്‍ സമ്മതിക്കാത്തവിധത്തില്‍, പോലീസ് സേനയെയും രാഷ്ട്രീയക്കാരെയും ഭക്തസംഘടനാപ്രവര്‍ത്തകരെയും ഒന്നുപോലെ ദേവാലയഭടന്മാരാക്കിക്കൊണ്ട് പ്രകടനം തുടങ്ങാനിരുന്നിടത്തുതന്നെ ഇറക്കി, തങ്ങളുടെ മത-രാഷ്ട്രീയശക്തി പ്രകടിപ്പിച്ച ചങ്ങനാശ്ശേരി അതിരൂപതാനേതൃത്വം ലോകത്തിനുമുമ്പില്‍ തെളിയിക്കുന്നതെന്താണ്? കുമാരി ഇന്ദുലേഖയുടെ കൈയിലുണ്ടായിരുന്ന ക്രൂശിതരൂപം രാഷ്ട്രീയഗുണ്ടകളെക്കൊണ്ട് ബലപ്രയോഗം നടത്തി പിടിച്ചുവാങ്ങിപ്പിച്ച അതിരൂപതാ നേതൃത്വത്തെ ക്രൈസ്തവരും പൊതുസമൂഹവും എങ്ങനെയാവും വിലയിരുത്തിയിട്ടുണ്ടാകുക?

അതുപോലെതന്നെ, നീതിക്കുവേണ്ടി ത്യാഗസന്നദ്ധരായി മുന്നിട്ടിറങ്ങുകയും, ഏതക്രമത്തിന്റെ മുമ്പിലും പതറാതെയും പ്രകോപിതരാകാതെയും സംയമനത്തോടെ നിലകൊളളുകയും ചെയ്ത ജെ.സി.സി. പ്രവര്‍ത്തകരെ, ഇതെല്ലാം കണ്ടുനിന്നവരും ലോകസമൂഹവും എങ്ങനെയാകും വിലയിരുത്തിയിട്ടുണ്ടാകുക? വാര്‍ത്ത പ്രസിദ്ധീകരിച്ച ഒരു പത്രവും, സംപ്രേഷണം ചെയ്ത ഒരു ടിവി ചാനലും ഒരിടത്തും ജെസിസി-യെ കുറ്റപ്പെടുത്തുകയുണ്ടായില്ല എന്നോര്‍ക്കുക. മറിച്ച്, ഗുണ്ടകളെയും 'വിശ്വാസി'കളെയും ഇറക്കി സംഘര്‍ഷമുണ്ടാക്കിയത് രൂപതാധികാരികളാണെന്ന് ഇവയെല്ലാം കുറ്റപ്പെടുത്തുകയുണ്ടായി. ബ്ലോഗുകളിലൂടെയും മറ്റ് ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലൂടെയും, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള ഇന്റര്‍ നെറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലൂടെയും, 'യു ട്യൂബി'ലൂടെയുമെല്ലാമായി രണ്ടു മാര്‍ച്ചുകളുടെയും വാര്‍ത്തകളും വീഡിയോ ക്ലിപ്പിംഗുകളും അപ്പപ്പോള്‍ പ്രചരിക്കുകയും, ലോകമെമ്പാടുമുള്ള മലയാളികള്‍ അതെല്ലാം വന്‍തോതില്‍ ചര്‍ച്ചയ്ക്കുവിധേയമാക്കുകയും ചെയ്തു. എല്ലായിടത്തും സഭാധികാരികള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്; ജെസിസി പ്രവര്‍ത്തകര്‍ക്ക് ഹൃദ്യമായ അഭിവാദനങ്ങളും. ചുരുക്കത്തില്‍ സാമാന്യബുദ്ധിയും സാമാന്യ മര്യാദയുമുള്ള സകലര്‍ക്കുംമുമ്പില്‍, തങ്ങള്‍ നഗ്നര്‍ തന്നെയെന്ന് പ്രഖ്യാപിച്ച് സ്വയം അവഹേളിതരാകുകയാണ് മെത്രാന്മാര്‍ ചെയ്തത്.

നീതിക്കുവേണ്ടി പാടുപെടുക എന്ന യേശുവിന്റെ കല്പനയെ ഹൃദയത്തിലേറ്റിയ ഏതാനും പേരുടെ വായടപ്പിക്കാന്‍, ഇത്ര വലിയ യുദ്ധസന്നാഹമൊരുക്കുന്ന സഭാധികാരത്തിന്റെ അക്രൈസ്തവികതയെക്കുറിച്ച്, ജനസാമാന്യത്തെ ബോധവല്‍ക്കരിക്കാന്‍, ഇനി ജെ.സി.സി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നു തോന്നുന്നില്ല. കാരണം, മെത്രാന്മാര്‍തന്നെ, അതെല്ലാം സ്വയം തെളിയിച്ചുകഴിഞ്ഞിരിക്കുന്നു. പ്രകടനത്തിനെതിരെ നടത്തിയ ഗുണ്ടായിസത്തിലൂടെ അവര്‍ ഉച്ചൈസ്തരം പ്രഖ്യാപിക്കുന്നത്, 'ഞങ്ങള്‍ ഭൂമിതട്ടിപ്പുകള്‍ നടത്തും, സ്വാശ്രയകൊള്ള നടത്തും, ന്യൂനപക്ഷരാഷ്ട്രീയം കളിക്കും, ക്രൂശിതരൂപം വിലക്കും, കേരളക്രൈസ്തവരെ കല്‍ദായക്രൈസ്തവരാക്കും, കൂദാശകള്‍ നിഷേധിക്കും, കാനോന്‍ നിയമം അടിച്ചേല്പിക്കും, സഭാസ്വത്തുക്കള്‍ ഇഷ്ടപ്പടി കൈകാര്യംചെയ്യും.......... ആരുണ്ടിവിടെ അതിനെയൊക്കെ ചോദ്യംചെയ്യാന്‍?' എന്നാണ്! കേരള കത്തോലിക്കാമെത്രാന്മാര്‍ ഇപ്രകാരമൊക്കെ ആയിക്കഴിഞ്ഞെന്ന് ജനങ്ങളോട് പറയാന്‍ ജെ.സി.സി വായ തുറക്കാനൊരുങ്ങുമ്പോള്‍ത്തന്നെ, അവരത് കൂടുതല്‍ റിയലായി, ജനങ്ങള്‍ക്ക് കണ്ടു വിശ്വസിക്കാന്‍ പാകത്തില്‍, ശരീരമിളക്കിയുള്ള ബോഡി ലാംഗ്വേജ് ഉപയോഗിച്ചുതന്നെ, കാതടിപ്പിക്കുന്ന ശബ്ദത്തില്‍ പ്രഖ്യാപിക്കുകയാണ്! ജെ.സി.സി. യുടെയും മോണിക്കാ തോമസിന്റെയും പ്രതിഷേധപ്രകടനങ്ങള്‍ക്ക് ഇതില്‍പ്പരമെന്തു വിജയമാണുണ്ടാകേണ്ടത്? ഒരു തടസ്സവുമില്ലാത്ത ഒരു മുഴുനീള പ്രകടനമാണ് രണ്ടിടത്തും നടന്നിരുന്നതെങ്കില്‍, കേരളത്തില്‍ നടക്കുന്ന എത്രയോ പ്രകടനങ്ങളിലൊന്നു മാത്രമായേനെ, അത്.

പ്രകടനത്തിന് ആളില്ലാതെപോയാല്‍ അതു വലിയ പരാജയമാണെന്ന ധാരണ പരക്കെയുണ്ട്. ആളുണ്ടാകുന്നതു നല്ലതുതന്നെ. എന്നാല്‍ മെത്രാന്മാര്‍ പ്രകോപിതരാകാനും വിവേകം നശിച്ച് പള്ളിപ്പടയെ ഇറക്കി ബഹളംവയ്പ്പിക്കാനും അങ്ങനെ സ്വയം പരാജയപ്പെടുത്തുവാനും അധികം പേരൊന്നും ആവശ്യമില്ലെന്നു തെളിഞ്ഞുകഴിഞ്ഞിരിക്കുന്നു. അത്രയ്ക്കും ആശയഭീരുത്വത്തിലാണവര്‍. അതുകൊണ്ട്, ക്രിസ്തീയമൂല്യങ്ങളില്‍ വിശ്വാസവും സഭാവിഷയങ്ങളില്‍ ബോധ്യവും അല്പം ചങ്കുറപ്പും അഹിംസാനിഷ്ഠയുമുള്ള വിരലിലെണ്ണാന്‍മാത്രം പേരുണ്ടായാല്‍മതി, ഓരോ രൂപതയിലും സഭാപ്രശ്‌നങ്ങളുയര്‍ത്തിപ്പിടിച്ച് രൂപതാമാര്‍ച്ചുകള്‍ നടത്താവുന്നതേയുള്ളു. അങ്ങനെ സംഭവിക്കുന്നപക്ഷം, അത് കേരളസഭയെ സംബന്ധിച്ച്, സ്വാതന്ത്ര്യത്തിലേക്കുള്ള വലിയൊരു കാല്‍വയ്പ്പായിരിക്കും. എന്തു പ്രകോപനമുണ്ടായാലും അക്ഷോഭ്യരായി സമചിത്തതയോടെ, സ്വരമുയര്‍ത്തുകയോ കൈ ഉയര്‍ത്തുകയോ ചെയ്യാതെ നില്‍ക്കുമെന്നു തീരുമാനിച്ചുറപ്പിച്ച ഒരു ഗ്രൂപ്പിനുമേല്‍, അതെത്ര ചെറുതായാലും, ആക്രമണം അഴിച്ചുവിടുക എളുപ്പമല്ല. 

പോലീസധികാരകള്‍ തടയുന്നിടത്ത് മാര്‍ച്ച് അവസാനിപ്പിക്കേണ്ടി വരുന്നതും വലിയ പോരായ്മയാണെന്ന് കരുതുന്നവരുണ്ട്. അതും ശരിയല്ല. ഒരു നൂറു ചുവടുകൂടെ നടന്നിട്ട് എന്തുകാര്യം? മാത്രവുമല്ല, ഗുണ്ടാവിളയാട്ടത്തിന്റേതിനോടൊപ്പം മാര്‍ച്ചു തടയലിന്റേയും ഉത്തരവാദിത്വം മെത്രാന്മാരുടെ കൈയിലാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുകൊള്ളും. അവര്‍ക്കുചുറ്റും ഉള്ളതായി തോന്നിയിരുന്ന ദൈവികപരിവേഷം മാഞ്ഞില്ലാതായിക്കൊള്ളും. സഭാകാര്യങ്ങള്‍ വിമര്‍ശനാത്മകമായി നോക്കിക്കാണാനുള്ള ശേഷി ക്രൈസ്തവസമൂഹത്തില്‍ വളര്‍ന്നുവരാന്‍ അതിടയാക്കും. ...ജെ.സി.സി. വ്യാപകമായി ലക്ഷ്യം വയ്ക്കുന്നതും ഇതൊക്കെത്തന്നെയാണല്ലോ. 

യേശുവിനെ കുരിശിലേറ്റിക്കൊന്ന് വിജയഭാവത്തില്‍നിന്ന യഹൂദപൗരോഹിത്യത്തിന്റെ അതേ അവസ്ഥയില്‍, ജെ.സി.സി-യെ ചവുട്ടിത്തേച്ചുകൊന്നു എന്നു ധരിച്ച് വിജയാട്ടഹാസം മുഴക്കുകയാകാം, കേരളത്തിലെ കത്തോലിക്കാ സഭാധികാരം. എന്നാല്‍ യേശുവിനെപ്പോലെ, സത്യം കൂടുതല്‍ ശക്തിയോടും മഹത്വത്തോടുംകൂടി ഉയിര്‍ത്തെണീക്കുമെന്ന യാഥാര്‍ത്ഥ്യം അവര്‍ കാണുന്നില്ല. ആത്മീയത നഷ്ടപ്പെടുത്തിയിട്ടായാലും വേണ്ടില്ല, ലോകം മുഴുവന്‍ നേടിയേ ഒക്കൂ എന്ന മട്ടില്‍ നെട്ടോട്ടത്തില്‍പ്പെട്ടിരിക്കുന്ന നമ്മുടെ മെത്രാന്മാര്‍ക്ക് കാര്യങ്ങളെ മുന്‍കൂട്ടി കാണാനുള്ള ഉള്‍ക്കാഴ്ചയും ദീര്‍ഘദര്‍ശിത്വവും എന്നേ നഷ്ടപ്പെട്ടിരിക്കുന്നു! 
                                                                                                                -എഡിറ്റര്‍

Tuesday, February 26, 2013

ഓശാന: പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം IV


                                  ജോസഫ് പുലിക്കുന്നേല്‍ 
ഓശാനമാസികയിലൂടെ 1986 ല്‍ പ്രസിദ്ധീകരിച്ചതാണ് 
'പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം'.
ബെനെഡിക്റ്റ് പതിനാറാം മാര്‍പ്പാപ്പയുടെ രാജിയുടെയും ഉടന്‍ നടക്കാന്‍ പോകുന്ന പേപ്പല്‍ ഇലക്ഷന്റെയും പശ്ചാത്തലത്തിലും പേപ്പസിയെപ്പറ്റി ആധികാരികമായ അധികം പുസ്തകങ്ങളൊന്നും മലയാളത്തില്‍ ഇല്ലാത്ത സാഹചര്യത്തിലുമാണ് 
അത് ഈ ബ്ലോഗിലൂടെ തുടര്ച്ചയായി പ്രസിദ്ധീകരിക്കുന്നത്. 
IV
പേപ്പല്‍ സ്റ്റേറ്റുകള്‍

..........കുരിശുയുദ്ധങ്ങളുടെ കാലത്ത് അര്‍ഥം കൊണ്ടും പട്ടാള സേവനം കൊണ്ടും സഭയെ സേവിച്ചവരെ ആധ്യാത്മികാനുകൂല്യങ്ങള്‍ നല്‍കി അനുഗ്രഹിക്കുക പതിവായിരുന്നു. എന്നാല്‍ ഇതു ചിലര്‍ക്ക് വലിയ തെറ്റുകളില്‍ നിന്ന് എളുപ്പത്തില്‍ മോചനം ലഭിക്കാനുള്ള മാര്‍ഗമായിത്തീര്‍ന്നു. ദണ്ഡവിമോചനങ്ങളുടെ ഇത്തരം തെറ്റായ ഉപയോഗങ്ങളെ തടയുവാനായി മാര്‍പ്പാപ്പാ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കുരിശുയുദ്ധത്തിന് പോയിരുന്നവരുടെ സ്വത്ത് സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വവും റോം ഏറ്റെടുത്തു. പന്ത്രണ്ടും പതിമൂന്നും നൂറ്റാണ്ടുകളില്‍ വ്യാപകമായ 'ഇന്‍ക്വിസിഷന്‍' കോടതിയുടെ പ്രവര്‍ത്തനങ്ങളും റോമന്‍ കേന്ദ്രീകരണ പ്രസ്ഥാനത്തെ വളരെയധികം സഹായിച്ചിട്ടുണ്ട്. .......

ഓശാന: പേപ്പസി - ചരിത്രപരമായ വികാസം - ഒരു പഠനം IV:

'via Blog this'

Cardinal Keith O'Brien resigns amid claims of inappropriate behaviour



Pope accepts resignation of UK's most senior Roman Catholic cleric, who has been accused of 'inappropriate acts'

Sha
Cardinal Keith O'Brien

Pope accepts resignation of UK's most senior Roman Catholic cleric, who has been accused of 'inappropriate acts'


Cardinal Keith O'Brien is to resign amid allegations of inappropriate behaviour. Photograph: David Cheskin/PA
Cardinal Keith O'Brien, the UK's most senior Roman Catholic cleric, has resigned as the head of the Scottish Catholic church after being accused of "inappropriate acts" towards fellow priests.
News that Pope Benedict had accepted the cardinal's resignation as archbishop of St Andrews and Edinburgh came after the Observer disclosed a series of allegations by three priests and one former priest.
O'Brien has denied the allegations and had been expected to continue in his post as archbishop until mid-March, when he was due to retire at age 75.
However, in a statement released by the church on Monday, it emerged that the pope had accepted O'Brien's resignation a week ago, on 18 February.
In the statement, O'Brien apologised to any people he had let down and said he did not want the controversy to overshadow the election of the new pope.
"I have valued the opportunity of serving the people of Scotland and overseas in various ways since becoming a priest," he said. "Looking back over my years of ministry, for any good I have been able to do, I thank God. For any failures, I apologise to all whom I have offended."
His resignation means the cardinal will not now take part in the election of a successor to Pope Benedict. This will leave Britain unrepresented in the process, as O'Brien was the only cardinal in the British Catholic churches with a vote in the conclave.
Although Cardinal Cormac Murphy-O'Connor, the archbishop emeritus of Westminster and former leader of Catholics in England and Wales, will attend pre-conclave meetings, he will not have a vote in the election itself as cardinals aged 80 and over are ineligible to vote. He is 80.
O'Brien, who missed celebrating mass at St Mary's Cathedral in Edinburgh on Sunday, had been due to fly out to the Vatican on Tuesday for the conclave.
His resignation is a heavy blow to the church and Benedict, whose papacy has been beset by repeated controversies over misconduct by clergy in Europe and the US and allegations of corruption and incompetence at the Vatican.
However, with the Vatican and Benedict's successor facing a series of serious challenges to its reputation, O'Brien's speedy retirement will allow the church to move quickly to settle this controversy.
The Observer reported that the four men came forward last week to demand his resignation largely because the complainants did not want O'Brien taking part in the papal election.
O'Brien said he had already agreed with Benedict that he would step down on 17 March as he was "approaching the age of seventy-five and at times in indifferent health". The pope had now agreed he could resign immediately, he said, forcing the church to find an "apostolic administrator" to run the diocese until a new archbishop could be appointed.
Confirming he would not now go to the conclave, O'Brien said: "I thank Pope Benedict XVI for his kindness and courtesy to me and on my own behalf and on behalf of the people of Scotland, I wish him a long and happy retirement.
"I also ask God's blessing on my brother cardinals who will soon gather in Rome to elect his successor. I will not join them for this conclave in person. I do not wish media attention in Rome to be focused on me, but rather on Pope Benedict XVI and on his successor. However, I will pray with them and for them that, enlightened by the Holy Spirit, they will make the correct choice for the future good of the church.
"May God, who has blessed me so often in my ministry, continue to bless and help me in the years which remain for me on Earth and may he shower his blessings on all the peoples of Scotland especially those I was privileged to serve in a special way in the archdiocese of St Andrews and Edinburgh."
Scotland's first minister, Alex Salmond, said he had learned of the cardinal's decision with "the greatest sadness".
He said: "In all of my dealings with the cardinal, he has been a considerate and thoughtful leader of the Catholic church in Scotland, stalwart in his faith but constructive in his approach.
"The hugely successful visit of Pope Benedict in 2010 was a highlight of his cardinalship and symbolised the key role of the Catholic church in Scottish society."
Salmond said it would be a "great pity if a lifetime of positive work was lost from comment in the circumstances of his resignation". He added: "None of us know the outcome of the investigation into the claims made against him but I have found him to be a good man for his church and country."
Austen Ivereigh, a Catholic writer and co-ordinator of Catholic Voices, said he was not surprised that the church had moved so quickly following the emergence of the allegations.
"I think the speed of the announcement has everything to do with the fact that these accusations were made on the eve of the papal election," he said. "It was important not to distract from the pope and the election process, and I think frankly it was a necessary act and [O'Brien] did it for the good of the church."
Ivereigh said the rapid response showed both the church's "renewed transparency and accountability" and its desire for the election of Benedict's successor to proceed as uncontroversially as possible.
He described O'Brien as a "very affable, warm and hospitable" man who was always unafraid to speak his mind. "He's never been considered one of the high-flying cardinals; he doesn't know Rome that well or have fluent Italian and so he's never been a cardinal who has been as significant in the Vatican as Cardinal Cormac Murphy-O'Connor," said Ivereigh.
"But he's been a very stalwart defender of the Scottish church's stances on various issues and he has been valued for his forthrightness and directness – even though I think sometimes some of his pronouncements have not been judiciously phrased."
Ivereigh also pointed out that although O'Brien's decision not to attend the conclave left British Catholics without a vote in the election of the next pope, it did not leave them without a voice.
"It's important to remember that it's not just the conclave where cardinals bring their influence to bear," he said. "In many ways the more important time over the next few weeks will be the general congregations when the cardinals meet together before the conclave to discuss the state of the world and the state of the church – and Cardinal Murphy-O'Connor will be present at those because the over-80 cardinals are part of those discussions; they're just not allowed to vote.
"I think the perspectives of the British church will still make themselves felt within the college because of Cardinal Murphy-O'Connor's presence and influence."
O'Brien has been an outspoken critic of gay rights, denouncing plans for the legalisation of same-sex marriage as "harmful to the physical, mental and spiritual wellbeing of those involved". He was named bigot of the year in 2012 by the gay rights group Stonewall because of his central role in opposing gay marriage laws in Scotland.
Colin Macfarlane, the director of Stonewall Scotland, called for a full inquiry into the claims against the former cardinal. "We trust that there will now be a full investigation into the serious allegations made against ex-cardinal O'Brien," Macfarlane said. "We hope that his successor will show a little more Christian charity towards openly gay people than the former cardinal did himself."
http://www.guardian.co.uk/world/2013/feb/25/cardinal-keith-obrien-resigns

Sunday, February 24, 2013

ക്രിസ്തുസഭയിലെ പാരഡൈം ഷിഫ്റ്റ്‌

പാരഡൈം ഷിഫ്റ്റ്‌ (paradigm shift) എന്ന സാങ്കേതിക പദം ഇന്ന് പല ശാസ്ത്രതലങ്ങളിലും വിഷയങ്ങളിലും പ്രയോഗിച്ചുകേള്‍ക്കാറുണ്ട്. കാഴ്ചപ്പാടിലുള്ള വ്യതിയാനംമൂലം രീതിശാസ്ത്രത്തില്‍ (methodology) അല്ലെങ്കില്‍ ജീവിതകലയില്‍ വരുന്ന മാറ്റത്തെ സൂചിപ്പിക്കാനാണ് ഇതുപയോഗിക്കുന്നത്. വ്യക്തിപരമായ തലത്തെ മാത്രം ബാധിക്കുമ്പോള്‍ ഈ വാക്ക് ചേരില്ല. മാറ്റം ഒരു സമൂഹത്തെ അല്ലെങ്കില്‍ ഒരു പാഠ്യവിഷയത്തെ മൊത്തം ബാധിക്കുന്നിടത്തു മാത്രമേ ഈ പ്രയോഗം സാധുവാകൂ. paradigm എന്നതിനര്‍ത്ഥം മാതൃക, മാനം, രൂപം എന്നൊക്കെയാണ്. ജീവിതരീതികള്‍ രൂപപ്പെടുന്നത് മനുഷ്യരുടെ സ്ഥായിയായ അടിസ്ഥാന വിലയിരുത്തലുകളുടെ വെളിച്ചത്തിലും അവയുടെ പിന്‍ബലത്തിലുമാണ്. ആരംഭദശയിലെ മൌലികമായ ക്രിസ്തീയ ജീവിതത്തെ ഇന്നത്തെ അശുഭകരമായ അവസ്ഥയിലേയ്ക്ക് മാറ്റിയ paradigm shift നെപ്പറ്റി ഇവിടെ ചുരുക്കിപ്പറയാനാണ് ഞാനാഗ്രഹിക്കുന്നത്.

ആദ്യകാലങ്ങളില്‍ സഭയെന്നാല്‍ യേശുവിലൂടെ ദൈവസ്നേഹത്തെ തിരിച്ചറിഞ്ഞ മനുഷ്യരുടെ കൂട്ടുജീവിതമായിരുന്നു. അവര്‍ ജീവിതമൂല്യങ്ങളെ അളക്കാനുപയോഗിച്ചിരുന്ന മാനങ്ങള്‍ ദൈവസ്നേഹവും അതിനു പ്രതികരണവും പ്രത്യുത്തരവുമായ സഹോദരസ്നേഹവും മാത്രമായിരുന്നു. അടിസ്ഥാന മൂല്യം സ്നേഹമാവുമ്പോള്‍ ലാഭനഷ്ടങ്ങള്‍ എന്നൊന്നില്ല. എന്റേതും എനിക്കും എന്നതിന് പകരം നമ്മളും നമ്മുടേതും ആണ് ഇടപെടലുകളുടെ ഉത്തേജനവും മാനദണ്ഡവും ആകുന്നത്. എന്നാല്‍ കാലക്രമേണ ഭൗതികമായ രാഷ്ട്രമോടികളും അധികാരശ്രേണികളുമായി ബന്ധപ്പെട്ടതോടെ ആദിസഭയുടെ
മേല്‍പ്പറഞ്ഞ ആന്തരിക ജീവിതത്തിലേയ്ക്ക് സ്ഥാനചിഹ്നങ്ങളുടെയും അനുഷ്ഠാനപ്രക്രിയകളുടെയും മറപിടിച്ച്‌ അക്രിസ്തീയമായ പെരുമാറ്റരീതികള്‍ കടന്നുകൂടിയ ചരിത്രം ഏവര്‍ക്കും അറിയാവുന്നതാണല്ലോ. ക്രിസ്തുവിനു പകരം പോപ്പും പുരോഹിതരും യേശുചൈതന്യത്തിനു പകരം ലൗകികാധികാരസുഖത്തിന്റെ പൊടിപ്പും തൊങ്ങലുകളും ഒരു ക്യാന്‍സര്‍ പോലെ സഭയെ നൂറ്റാണ്ടുകളായി ഉള്ളില്‍ നിന്ന് കാര്‍ന്നുതിന്നുകയായിരുന്നു. ഇന്നും ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. സഭയില്‍ വന്നുപിണഞ്ഞ തെറ്റായ ഒരു പാരഡൈം ഷിഫ്റ്റിന്റെ പരിണതഫലമാണിത്.

ആദ്ധ്യാത്മികതക്കു പകരം ആത്മീയത  
താത്ത്വികവും ഭാഷാപരവുമായ തലത്തിലേയ്ക്ക് കടക്കാന്‍ താത്പര്യമുള്ളവര്‍ വേ
ര്‍തിരിച്ചറിയേണ്ട ചില അര്‍ത്ഥവ്യത്യാസങ്ങള്‍ ചൂണ്ടിക്കാണിക്കട്ടെ. ആത്മീയം, ആദ്ധ്യാത്മികം എന്നീ വാക്കുകള്‍ എടുക്കുക. ഭാരതത്തിന്റെ അല്ലെങ്കില്‍ സംസ്കൃതത്തിന്റെ ഭാഷാശീലത്തില്‍ ആത്മാവിനെ സംബന്ധിക്കുന്നതാണ് ആദ്ധ്യാത്മികം. ഉപനിഷത്തുകളും ഗീതയും ആദ്ധ്യാത്മികശാസ്ത്രങ്ങളാണ്. അവയോടൊത്ത്‌ ആത്മീയം എന്നുപയോഗിക്കുന്നത് തെറ്റാണ്. കാരണം, ആത്മീയം എന്ന ശബ്ദത്തിന് സ്വന്തം, തനിക്കുവേണ്ടിയുള്ളത്, തന്നെ സംബന്ധിച്ചത് എന്നൊക്കെയാണ് വിവക്ഷ. ആത്മാര്‍ത്ഥമായി എന്ന വാക്ക്പോലും തെറ്റായിട്ടാണ് എപ്പോഴുംതന്നെ ഉപയോഗിക്കപ്പെടുന്നത്. അതിന്റെ ശരിയായ അര്‍ത്ഥം തനിക്കുവേണ്ടി, സ്വാര്‍ത്ഥ ചിന്തയോടെ എന്നൊക്കെയാണ്, പക്ഷേ, ഉദ്ദേശിക്കുന്നത് സത്യസന്ധമായി എന്നും. ആത്മഹത്യ എന്നാല്‍ സ്വയം കൊല്ലുക എന്നാണല്ലോ. അതുപോലെ, ആത്മാവിനെ സംബന്ധിച്ചത് എന്ന് എടുക്കാമെങ്കിലും, ആത്മീയം എന്നതിന് ആദ്ധ്യാത്മികം എന്നര്‍ത്ഥമില്ലതന്നെ.

സ്വാമി മുനിനാരായണപ്രസാദില്‍ നിന്നാണ് ഈ അര്‍ത്ഥവിന്യാസങ്ങള്‍ ഞാന്‍ മനസ്സിലാക്കിയത്. അദ്ദേഹം പറയുന്നു. "പരമമായ സത്യത്തെ ബ്രഹ്മം എന്നും ആത്മാവ്
എന്നും രണ്ടു ശബ്ദങ്ങള്‍കൊണ്ടാണല്ലോ സൂചിപ്പിക്കുന്നത്. അതിന്റെ സത്യം കണ്ടെത്തേണ്ടത്‌ തന്റെതന്നെ സ്വരൂപം അവരവര്‍ കണ്ടെത്തുന്നതിലൂടെ വേണം എന്നതും സുവിദിതമാണ്. അത് വച്ചുകൊണ്ടാണ് ആദ്ധ്യാത്മം, ആദ്ധ്യാത്മികം എന്ന വാക്കുകള്‍ ഉണ്ടായത്. ആത്മം എന്ന പദത്തോട് 'അധി' എന്ന ഉപസര്‍ഗ്ഗം ചേര്ന്നാണ് ആദ്ധ്യാത്മം ഉണ്ടായത്. അധിഷ്ഠാനമാക്കുക എന്നാണ് 'അധി' സൂചിപ്പിക്കുന്നത്. അതായത് ആത്മാവിനെ അഥവാ തന്നെത്തന്നെ അധിഷ്ഠാനമാക്കിക്കൊണ്ട് പരമമായ സത്യത്തെ കണ്ടെത്തുന്ന വിദ്യയാണ് ആദ്ധ്യാത്മവിദ്യ. ഞാന്‍ എന്നെ വാസ്തവികമായി അറിയുന്നതിലൂടെ പരമമായ സത്യത്തെ അറിയുന്നതിനുള്ള ശാസ്ത്രമാണ് ആദ്ധ്യാത്മികശാസ്ത്രം." (കേരള കൌമുദി, 23.2.2013)

ഈ വിശകലനം ഇവിടെ കൊണ്ടുവന്നത് വെറുതേയല്ല. ഭൌതികമായവയ്ക്കും ആത്മീയമായവയ്ക്കും അതീതമായതും എന്നാല്‍ രണ്ടിനെയും ഉള്‍ക്കൊള്ളുന്നതുമായ ആദ്ധ്യാത്മികതയില്‍നിന്ന് വഴിതെറ്റിപ്പോയി എന്നതാണ് ക്രിസ്തുസഭയില്‍ വന്നുപിണഞ്ഞ ആദ്യത്തെ പരഡൈം ഷിഫ്റ്റ്‌.. ഈ തെറ്റ് തിരിച്ചറിഞ്ഞ് പഴയ മൂല്യങ്ങളിലേയ്ക്കുള്ള ഒരു റീഷിഫ്റ്റ്‌ ലക്ഷ്യമിട്ടുകൊണ്ട് ഇതിനോടകം ധാരാളം നവീകരണശ്രമങ്ങള്‍ ഭാഗികമായി നടന്നുകൊണ്ടിരുന്നു. പക്ഷേ, അവയൊന്നും സ്ഥായിയായ ഫലങ്ങള്‍ പുറപ്പെടുവിച്ചില്ല.
ആഗോളസഭയില്‍ അങ്ങനെയൊരു മാറ്റം സാധ്യമാക്കാന്‍ വളരെയേറെ സമയം ഇനിയും വേണ്ടിവരും. എങ്കിലും തോറ്റുകൊടുക്കാതെ ശ്രമം തുടരുക എന്നത് യേശുവിനെ സ്നേഹിക്കുന്ന ചിലര്‍ തങ്ങളുടെ കടമയായിക്കരുതി മുന്നോട്ടുപോകുന്നുണ്ട്. ഞങ്ങളുടെ നാട് നിറയെ ഞങ്ങള്‍ നിനക്കായി മനോഹര ദേവാലയങ്ങളും ഒന്നിനൊന്ന് ഉയരം കൂടിയ സ്വര്‍ണക്കൊടിമരങ്ങളും ഉണ്ടാക്കി; ന്യൂനപക്ഷമായിരുന്നിട്ടും വേറെയാര്‍ക്കും ഇല്ലാത്തത്ര വിദ്യാലയങ്ങള്‍ പടുത്തുയര്‍ത്തി; നിരന്തരം ബൈബിള്‍ ക്വിസ്സുകള്‍ സംഘടിപ്പിച്ച് നിന്റെ വചനം പ്രഘോഷിച്ചു; അഭിഷേകാഗ്നി കത്തിച്ച് നിന്റെ പേരില്‍ അത്ഭുതരോഗശാന്തികള്‍ നടത്തി എന്നൊക്കെ അവകാശപ്പെടുന്നവരോട് "നിങ്ങളെ ഞാന്‍ ഒരിക്കലും അറിഞ്ഞിട്ടില്ല, അനീതി പ്രവര്‍ത്തിക്കുന്നവരേ, നിങ്ങള്‍ എന്നില്‍നിന്ന് അകന്നുപോകുവിന്‍" (മത്തായി 7,23) എന്നൊരു താക്കീത് യേശു തന്നിട്ടുണ്ട് എന്ന് ഇന്നും ഓര്‍ക്കുന്നവരാണവര്‍. ദൂരെപ്പോകൂ, സാത്താനേ, ദൈവകാര്യങ്ങളല്ല നിന്റെ മനസ്സിലുള്ളത്, മറിച്ച് മനുഷ്യതാത്പര്യങ്ങളാണ് എന്ന് ഒരിക്കല്‍ യേശു തന്റെ ശിഷ്യരില്‍ പ്രധാനിയായിരുന്ന ശിമയോനോട് പോലും പറയേണ്ടിവന്നു. തന്റെ ധ്യാനനിമിഷങ്ങളില്‍ ഇതൊക്കെ കണ്മുന്നില്‍ കണ്ടുകൊണ്ടായിരിക്കാം ബെനെടിറ്റ് പതിനാറാമന്‍ പത്രോസിന്റെ പകരക്കാരന്‍ എന്ന തന്റെ സ്ഥാനം ഉപേക്ഷിക്കുന്നത്. ഒരു പാരഡൈം റിവേര്‍സ് ഷിഫ്റ്റിനുള്ള വഴിതെളിക്കാന്‍ അതുപകരിക്കുമെങ്കില്‍ അദ്ദേഹത്തിന്‍റെ സഭാസേവനം സഫലമായി.     

സാമുവല്‍ കൂടലിന്റെ അപ്രിയ യാഗങ്ങള്‍