Translate

Friday, April 28, 2017

ഗീതയും ക്രിസ്തവദൈവദര്ശനവും



Image may contain: 2 people, people standing and text

''ഗീതയും കൈസ്തവദൈവദര്ശനവും'' 

പ്രിയാത്മരേ ,
ഭാരതീയ വിചാരകേന്ദ്രം പത്തനംതിട്ട ജില്ലാസമതിയുടെ ആഭിമുഖ്യത്തിൽ, 2017 മെയ് ഒന്നു തിങ്കളാഴ്ച രാവിലെ പത്തുമണി മുതൽ വൈകിട്ട് അഞ്ചു മണിവരെ പത്തനംതിട്ട ടൗണ്ഹാളിൽവച്ച്  നടത്തപ്പെടുന്ന ദേശീയ തത്ത്വജ്ഞാനീദിനാചരണത്തിലും, മാനനീയ പരമേശ്വർജിയ്ക്കു നവതിപ്രണാമത്തിലും , അതോടൊപ്പം നടത്തുന്ന ഗീതാജ്ഞാനസംഗമത്തിലും നിങ്ങളോടൊപ്പം പങ്കെടുക്കാൻ എനിക്ക്  മഹാഭാഗ്യം [ സ്പേസ് ആൻഡ് ടൈം] ഒരുക്കിത്തന്ന ജഗദീശ്വരനോടും ഇതിന്റെ സംഘാടകരോടും സ്തുതിയും ബഹുമാനവും നന്ദിയും ആമുഖമായി അർപ്പിച്ചുകൊണ്ട് ഞാൻ തുടങ്ങട്ടെ ..

"സവർണ്ണരെ ഭയന്നന്നു സനാതന മതം വീട്ടീ-
സ്രേയസെന്തെന്നറിയാത്ത സഭയിലെത്താൻ 
ഭാരതത്തിനുപനിഷത്തുപേക്ഷിച്ചെൻ വല്യപ്പച്ചൻ,
തലമുറയ്ക്കാത്മജ്ഞാന ദാഹമില്ലാതായ്!

മുലക്കരം കൊടുക്കുവാൻ പിശുക്കനെൻ മുത്തച്ഛന്റെ 
മടി കാരണമാമനം മതം വെറുത്തു;
പിടിച്ചിട്ടഴിക്കും ജംബർ, അതു ഭയന്നെൻ മുത്തശ്ശി 
മതം മാറി പാതിരിതൻ വഴിക്കു വന്നു! "  

എന്റെ 'അപ്രിയ യാഗങ്ങളിൽ' ഇങ്ങിനെ എന്റെ മുതുമുത്തച്ഛനെ /മുത്തശ്ശിയെ മനസ്സിൽ ഓർക്കുന്ന ദുഖിതനായ എനിക്ക് ഈ മനംതുറന്ന കുമ്പസാരവും ഒരു ഭാഗ്യമായി കരുതുന്നു! 
  
''ഗീതയും കൈസ്തവദൈവദര്ശനവും'' എന്ന വിഷയമാണിവിടെ ഞാൻ അവതരിപ്പിക്കേണ്ടത് ! ''കൈസ്തവദൈവദര്ശനവും'' എന്നു പറയുമ്പോൾ തന്നെ ഒരു കല്ലുകടി എന്റെ മനസ്സിൽ തടഞ്ഞു!   
''ഭൂമിയും അതിന്റെ പൂർണ്ണതയും യഹോവയ്ക്കുള്ളതാകുന്നു''എന്ന് ബൈബിൾ ഘോഷിക്കുമ്പോൾ, പലദൈവങ്ങൾക്ക് നമ്മുടെയിടയിൽ ഇടമില്ലാതെ വരുന്നു !

''പലരാണ് ദൈവങ്ങൾ എന്ന് വന്നാകിലോ,                     കലഹം സുലഭമാണുയർത്തിലും;                                      അവരുടെ അടിപിടി ഓശയോ ഇടിനാദം?                      അറിവൂറും ശാസ്ത്രങ്ങൾ അപപാഠമോ?''                                           
എന്നെനിക്കു പണ്ടേ പാടേണ്ടിയും വന്നു [സാമാസംഗീതത്തിൽ]  !  പാതിരിയുടെ  വയറ്റിപ്പാടിനായുള്ള കൂദാശപ്പുകമറയിൽ, അവർ അനവധി  പുന്ന്യാളൻമാരെ സഭയുടെ സ്വാർത്ഥ ലാഭത്തിനായി കാലാകാലമായി പാതിരിമാർതന്നെ  മെനഞ്ഞുണ്ടാക്കി രൂപക്കൂട്ടുകളിലാക്കി ! പിന്നീട് പാതിരി നവീനയും കൊന്തചൊല്ലലെന്ന  ജല്പനപാഴ്‌വേലയും പാവം ആടുകൾക്ക് ശീലമാക്കിയെങ്കിലും ക്രിസ്തീയതയിൽ ഏകദൈവവിശ്വാസമാണ് അടിത്തറയായി ഇന്നും എന്നും ഉള്ളത്!

ആകെ  എഴുനൂറു ശ്ലോകങ്ങളും വെറും പതിനെട്ടു അദ്ധ്യായങ്ങളും ഉള്ള ലോകത്തിലെ ഏറ്റവും ചെറിയ ആധ്യാത്മീക പുസ്തകമായ ഭഗവത്ഗീതയെ , പഴയ/ പുതിയ നിയമങ്ങളും, സങ്കീർത്തനങ്ങളും ചേർന്ന് ആകെ 66  പുസ്തകങ്ങളും, അതിൽ  919  അധ്യായങ്ങളുമുള്ള, ഒരു കിലോയിലേറെ ഭാരംവരുന്ന ഒരു കൂറ്റൻ ബൈബിളിനോട് ഉപമിക്കാനാർക്കും സാധ്യമല്ല!  കാരണം ഒരുകിലോ സ്വർണ്ണവും, ഒരുകിലേ പഞ്ഞിക്കെട്ടും പോലെയാകും  ''ഗീതയും / ബൈബിളും'' ! ഗീതയിൽ വെറും 700 ശ്ലോകങ്ങൾ മാതമേയുള്ളുവെങ്കിലും അവയുടെ സർവകാല പ്രസക്തി / മനുഷ്യനെ ദൈവത്തോളമാക്കുന്ന ഉൾക്കരുത്ത്, സാഗരങ്ങളെ വെല്ലുന്ന ആഴമുള്ള ആത്മീയ ആശയങ്ങൾ നിറഞ്ഞിരിക്കുന്നു !  മറുവശത്തോ വെറും കണ്ണൂർ ജില്ലയോളം വലിപ്പമുള്ള ഒരു ചെറു നാടിന്റെ / ഒരു കുലത്തിന്റെ രാജാക്കന്മാരുടെ /പിതാക്കന്മാരുടെ കെടുതികൾ, യുദ്ധങ്ങൾ വിവരിക്കുന്ന , കാല ത്തിനിന്നു  അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ബൈബിളിനു ഗീതയ്‌ക്കൊപ്പം എങ്ങിനെ വിലയും നിലയും ഉണ്ടാകാനാണ്, വിലയിരുത്താനാണ്?

''ബൈബിൾ '' ഒരു മതഗ്രന്ഥമാണെങ്കിൽ, ''ഭഗവത് ഗീത'' ഒരു മതത്തിന്റെയും ഗ്രന്ഥമല്ല!  പകരം അതൊരു മനഗ്രന്ഥമാണ്, ''മനസിന്റെ ശാസ്ത്ര'' ഗ്രന്ഥമാണ്! ''മനസുള്ള ''മനുഷ്യരുടെ ആകമാന അറിവിന്റെ സുധയാണ് ഗീത! അവനവന്റെ മനസിനെ വിശകലനം ചെയ്യുവാൻ / അറിയുവാനുള്ള അച്ചടിച്ച ഏക പുസ്തകമാണ് ഗീത ! ഓരോമനസും ദൈവമെന്ന ബോധചൈതന്യത്തിന്റെ പ്രതിരൂപങ്ങളാണെന്നു ഗീത പറയുമ്പോൾ, കത്തനാരും പാസ്റ്ററും [ക്രിസ്തുവിനെ ധിക്കരിച്ചു] ജനത്തെ പ്രാര്ഥനയെന്ന ''വായ്യാവേല'' ചെയ്യിക്കുന്നു ! ദുഖങ്ങളെ നീക്കിത്തരാൻ പാതിരി ജനത്തിനു പ്രാർത്ഥന / ജല്പനം വഴി വിവേകവും സമയവും ശക്തിയും വൃഥാവിലാക്കുമ്പോൾ  , ഗീത അവനോടു ''നീ സ്വയം ദുഃഖങ്ങളെ നേരിടാൻ, അവൻ സ്വയമറിഞ്ഞു കരുത്തനാകുവാൻ ,അവനെ സ്വയം അവനുതന്നെ പരിചയപ്പെടുത്തി ധീരനാക്കുന്നു!

"ഈശനോട് പ്രാർത്ഥക്കാതെ, പ്രാപിക്കൂ അവനെ നിൻ 
ചേതസിനെ ഉണർത്തുമാ "ബോധചേതന'';
മുന്തിരിതൻ വള്ളിയോട് ചില്ലയൊന്നും പ്രാർത്ഥിക്കില്ല,
പ്രാപിച്ചവർ പരസ്പര പൂരക,മൊന്നായ് !

രണ്ടാമതൊന്നുണ്ടാക്കുന്നു മായകൊയ്യാൻ മനസെന്നും,
ഒന്നായവൻ നമ്മിലുണ്ടെന്നറിഞ്ഞാൽ മോക്ഷം!
പിന്നെ വേണ്ടാ പാതിരിയെ ,പള്ളിവേണ്ട , അരമന- 
സിംഹാസനമേറുവോനും, കോടിതൻ കാറും!

മതമെന്നാൽ ''അഭിപ്രായം'', മാറുമത് ദിനംതോറും,
മാറ്റമില്ലാതൊന്നേയുള്ളീ മനസു മാത്രം! 
കത്തനാർക്കുണ്ടഭിപ്രായം  ,പാസ്റ്റർക്കുണ്ട് വേറേ മതം,
ക്രിസ്തുവിൻ  തേന്മൊഴികളോ നമുക്കമൃതം!

വിധിദോഷമെന്നേ ചൊല്ലൂ, ഒരു ജന്മം പാഴായിപ്പോയ്!
പള്ളിവഴക്കതിൽ നെഞ്ചു നീറി, കാശു0 പോയ്;  
ഈശാനുള്ളിലുണ്ടെന്നാരും പറഞ്ഞുതന്നില്ലാപ്പള്ളീൽ, 
പഠിപ്പുള്ളോരുണ്ടാകേണ്ടേ ഗുരുക്കളാകാൻ ? "

എന്ന് [അപ്രിയഗാനങ്ങളിലൂടെ] എന്നും വിലപിക്കുന്ന എനിക്കീ നിമിഷങ്ങൾ അതിധന്യമാണ്‌ !  

'സോ കാൾഡ്'  ബൈബിൾ പണ്ഡിതന്മാർ അതിലെ [ക്രിസ്തുവചനങ്ങളിലെ] വേദാന്തരഹസ്യങ്ങൾ കണ്ടെത്തുന്നതിന് പകരം, "യേശു കണ്ണുനീർ വാർത്തു " എന്നതാണ് ''ബൈബിളിലെ ഏറ്റവും ചെറിയ വാചകം ''എന്ന് 'സൺ‌ഡേ സ്കൂളിൽ' കുട്ടികളെ ഒരു കൂസലുമില്ലാതെ പഠിപ്പിച്ചു തലമുറകളെ അല്പബുദ്ധികളാക്കി! പൗരോഹിത്യത്തിന്റെ ഈ കൊടുംചതി കാലത്തികവിങ്കൽ മനസിലാക്കിയ യൂറോപ്പിലെ  ജനത ബൈബിളിനോട്, പള്ളികളോട്, പാതിരിപ്പാടയോട് വിട പറഞ്ഞു,! അതോടൊപ്പം അഞ്ചാംക്ലാസ്  മുതൽ  ''ഭഗവത്ഗീത''  എല്ലാ  സ്കൂളുകളിലും ഒരു നിര്ബന്ധ പഠനവിഷയവുമാക്കി ! പകർച്ചാവ്യാധിപോലെ ഇത് ലോകമാകെ പടരുവാൻ പ്രകൃതി കനിയട്ടെ !  ''സത്യമേവജയതേ / തമസ്സോമാ ജ്യോതിർഗമയ'' എന്നറിയാതെ ഞാൻ പാടിപ്പോകുന്നു! 

ഭാരതീയ ദര്ശനത്തിലെ ഉപനിഷത് വാക്യങ്ങൾ അറിയാതെ ഉരുവിട്ട ഒറ്റ കുറ്റത്തിന് ക്രിസ്തുവിനെ യഹൂദർ കുരിശിലേറ്റിയത് ! "അഹം ബ്രഹ്‌മാസ്‌മി'' /''ഞാനും പിതാവും ഒന്നാകുന്നു " എന്നും, ''തത്വമസി'' / ''എന്നെകണ്ടവൻ പിതാവിനെ കണ്ടിരിക്കുന്നു''   എന്നും പറഞ്ഞതാണ് , ''സ്വയം ദൈവമാകാൻ ശ്രമിച്ചു'' എന്ന കുറ്റമവർ ക്രിസ്തുവിൽ അന്ന്   ചുമത്തിയത്!

"പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളികളിൽ  പോകരുതെന്നും /അതിനുപകരം നിങ്ങളുടെ മനസ്സാകുന്ന അറയിൽ കയറി ഇന്ദ്രിയങ്ങളാകുന്ന അഞ്ചു വാതിലുകളും അടച്ചു , രഹസ്യത്തിലുള്ള ദൈവത്തോട് പ്രാത്ഥിക്കാൻ '' [മെഡിറ്റേഷൻ ധ്യാനം ] ക്രിസ്തു ജനത്തെ ഉപദേശിച്ചതായിരുന്നു അന്നത്തെ മെത്രാൻ കയ്യാപ്പ ക്രിസ്തുവിൽ കണ്ട മറ്റൊരു കുറ്റം ! സത്യത്തിൽ ക്രിസ്തു തന്റെ പന്ത്രണ്ടാം വയസു മുതൽ മുപ്പതുവരെ ഭാരതത്തിൽ വന്നു, ഇവിടുത്തെ അറിവുകൾ നുകർന്നു എന്നതായിരുന്നു ഇതിനെല്ലാം കാരണം ! ക്രിസ്തു തിരുവായ്‌ മൊഴിഞ്ഞതെല്ലാം ഭാരതീയ വേദാന്ത സൂക്തങ്ങളുടെ പരമമായ പൊരുളായിരുന്നു എന്ന് ഇന്ന് ലോകം അറിഞ്ഞുതുടങ്ങി എന്നതാണ് കാലത്തിന് മോദിക്കാവുന്ന ഏക വസ്തുത!  

അപ്രിയയാഗങ്ങളിലെ ''ലോകമേ ,ഗീതാപാടൂ'' എന്ന എന്റെ പാട്ടിൽ :-

ത്രേതായുഗത്തിലാ ബിസിയിൽ ഭാരതം 
ലോകത്തിനാകെ  അറിവരുളും
ശാസ്ത്ര പഠനശാലയായിരുന്നുപോൽ
തക്ഷശില-നളന്ദാ പേരിലായ്‌! 

നാനാവിധ  ജ്ഞാനമേറുവാൻ ജ്ഞാനികൾ
മാമുനി ചാരേ അണഞ്ഞ കാലം,
വേദം പഠിക്കുവാൻ മാനസാഴങ്ങളിൽ  
നീന്തുവാൻ ഭാരതം തേടി ലോകം!

പന്ത്രണ്ടിലെത്തിയോൻ മുപ്പത്താകുംവരെ 
എപ്പോൾ എവിടെ എന്തായിരുന്നു 
എന്നുപറയുവാൻ ബൈബിളിലേശുവിൻ  
പുണ്യചരിതങ്ങളേതുമില്ല!

ഭാരതം തന്നിലെ ജ്ഞാനമാം സാഗരേ
യേശുവും നീന്തിത്തുടിച്ചു പോലും ;
ഉപനിഷത്ത്തോതിയ വേദാന്ത സൂക്തങ്ങൾ 
നാസറായൻ നാവിൽ നിറച്ചു നന്നായ്" ! 

എന്നൊക്കെ പാടുന്ന എനിക്ക് ഒരു ''ഘർ വാപ്പസി'' മനമാണിന്നിന്റെ പുണ്യം! 

''ഞാൻ എന്ന ബോധവും ദൈവവും ഒന്നാകുന്നു'' എന്ന് ക്രിസ്തു മൊഴിഞ്ഞെങ്കിലും,ഇന്നയോളം ഒറ്റ ക്രിസ്ത്യാനിയും ഒരു പുരോഹിതന്റെ നാവില്നിന്നും ആ സത്യം കേട്ടിട്ടേയില്ല!

"ഈശൻ ഉള്ളിൽ ഉണ്ടെന്നാരും പറഞ്ഞുതന്നില്ലാപ്പള്ളീൽ; പഠിപ്പുള്ളോരുണ്ടാകേണ്ടേ  ഗുരുക്കളാകാൻ"? 
                                     
 എന്ന ധർമ്മസങ്കടത്തിലാണിന്നത്തെ ക്രിസ്തീയ സഭകൾ ആകമാനം ! "ശത്രുവിനെ സ്നേഹിക്കൂ''/ ''നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കൂ '' എന്ന മനോഗുണമുള്ള ഒരു സഭയോ വ്യക്തിയോ ലോകത്തു രണ്ടായിരം കൊല്ലമായി ഉണ്ടായിട്ടില്ല , ഈ സഭകൾക്ക് അതിനുള്ള ശേഷിയുമില്ല എന്നതും, ക്രിസ്തീയത കലികാലത്തു ''ചീറ്റിപ്പോയ വാണം'' കണക്കെയായി, എന്നത് ദുഖത്തോടെ ഓതുന്നു  ! 

 ''ലോകാ സമസ്താ സുഖിനോഭവന്തൂ''/ ''ഈശാ വാസമിതം സർവം'' എന്നുമുള്ള അർച്ചനാമന്ത്രങ്ങൾക്കു പകരം ''എന്റെ പ്രാർത്ഥന അവരുടെ  ദോഷത്തിനാകുന്നു''/ " യഹോവേ നീ എന്റെ ശത്രുക്കളെ  നിഗ്രഹിച്ചെങ്കിൽ കൊള്ളാമായിരുന്നു " എന്ന ദാവീദിന്റെ ഗാനം ഒരു പുളിപ്പും കൂസലുമില്ലാതെ പള്ളിയിൽ മുടങ്ങാതെ പാടുന്ന ക്രിസ്ത്യാനിക്ക് ഇതുവരെ ക്രിസ്തുവിനെത്തന്നെ മനസിലായില്ല എന്നതാണ് സത്യം  ! കാരണം അവർ ദിനവും  ക്രിസ്തുവിനെ തിന്നുന്നു /പിറ്റേന്ന് മറപ്പുരയിൽ കളയുന്നു ! അത്രതന്നെ... അവന്റെ വചനമോ തള്ളിക്കളഞ്ഞു ! പകരം,
 "പോഴൻ പാതിരി ഉരുവിടും ഓരോ ചൊല്ലും വേദമായ്" .

''പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതെന്ന്'' വിലക്കിയവന്റെ പേരിൽ നാടാകെ കാക്കത്തൊള്ളായിരം പള്ളികൾ പണിതു, പൗരോഹിത്യത്തിന് രാജകീയമായി വാഴാൻ ജനത്തെ നിത്യവും [അവർക്കറിയാൻമേലാത്ത ദൈവത്തിന്റെ പേരിൽ] ചൂഷണം ചെയ്യുന്ന പൗരോഹിത്യ/പാസ്റ്റർ മതങ്ങളെ ഗീതയോടോ ഭാരതീയ ദര്ശനങ്ങളോടോ ആർക്കും ചേർത്തു വായിക്കാൻ ആവുകയില്ല ! അതു 'വേ' ഇതു 'റേ' എന്നാകാം ...

''സകലതുമറിയും ഒരറിവായി നീയെന്നുള്ളിൽ നിറഞ്ഞിരിക്കുന്നുവെന്നേ അറിയേണ്ടു ഞാൻ ;
സകലതുമറിയും നീ നിജനിത്യ ചൈതന്യമായ് 
നിറഞ്ഞു നിൽക്കുമെന് ജീവൻ അമൃതനുമായ്!

അറിവിനെ അറിയുവാൻ മനസിനെ ഉണർത്തുമെൻ 
ഉണർത്തുപാട്ടായ് ഉള്ളിൽ മരുവുവോനെ,
ഉണരുമെൻ മനസിലായ് ഉദിക്കുമീ കദനങ്ങൾ
ഉരുക്കി ആനന്ദമന്നാ പൊഴിക്കുവോൻ നീ! 

മനസുതൻ വാസനയാം കരുക്കളിൽ മെനയുമീ 
സുഖദുഃഖമെന്നും മായ, മനസ്സ് നിത്യം;
മനസിന് ജീവൻ നൽകി പുലർത്തുമെൻ ചൈതന്യമേ,
മനസ്സു മെനഞ്ഞ നിന്നിൽ ലയിക്കും മനം!

മനസു നിന്നിൽ ലയിച്ചാൽ ,''അഹം'' പോയി നീയായി ''ഞാൻ'', 
''അഹംബ്രഹ്മം'' എന്ന സൂക്തം മനസ്സു പാടും ;
''തത്വമസി'' എന്നുമെന്നിൽ നാദബ്രഹ്മമായ്  മേവും,
''വചനം'' ജഡമായോനെ , ഞാൻ നിൻ ''വചനം''!

വചനമുണരുന്നത് മനസ്സിൽ നിന്നതു സത്യം ,
വചനമുൾക്കൊള്ളുവോനും മനസ്സു മാത്രം;
''വചനമാം'' തിരുനാവിൽ ഒഴുകിയ സ്നേഹമാകും
നദിയതിൽ സ്നാനം ചെയ്യാൻ കൊതിച്ചെൻ മനം!''

''സ്നേഹനദീ പുളിനത്തിൽ ജ്ഞാനസ്നാനം ചെയ്തഹമേ 
നീയെന്നറിഞ്ഞാനന്ദിപ്പോൻ''  അമൃതനെന്നും!;
സുഖദുഃഖ വിചാരങ്ങൾ, ശത്രുമിത്ര ബന്ധം പോയി,
ജനനമരണമില്ലാതലിയും നിന്നിൽ!" 

എന്ന് പാടാൻ ഭാരതീയ വേദാന്തമാണ്‌ / ഗീയതയാണ് / രാമായണമാണ് ഉപനിഷത്തുകളാണ് ശ്രീമത് മഹാഭാഗവതമാണ് എനിക്ക് കരുത്തു നൽകിയത് ! അറിവൊരു കരുത്താണല്ലോ! "പ്രജ്ഞാനം ബ്രഹ്മം"! 

''ഹിന്ദുമതം 'സനാതനധര്മ്മ'മാണ് .
അത് സര്വ്വമതങ്ങളുടെയും മാതാവാണ്. പ്രഭവസ്ഥാനമാണ് ''
ശ്രീമദ് ഭഗവത് ഗീത  അറിവിന്റെ ഒരു മഹാത്ഭുതമാണ്, മനുഷ്യനുള്ളിടത്തിലം! ലോകമേ ഗീതാപാടൂ..എന്ന് പാടാൻ എനിക്കും  നാവുതന്ന എന്നിൽ നിറഞ്ഞുനിൽക്കുന്ന ''സത്യനിത്യചൈതന്യത്തെ'' ഞാൻ വണങ്ങുന്നു !

മഹാഭാരതം ഭീഷ്മപര്‍വ്വം 25 മുതല്‍ 45 വരെയുള്ള അദ്ധ്യായങ്ങളാണ്ശ്രീമദ് ഭഗവത് ഗീത 18അദ്ധ്യായങ്ങൾ,700 ശ്ലോകങ്ങൾ.(പല ഗീതാഗ്രന്ഥങ്ങളിലും 701 ശ്ലോകങ്ങൾ കാണാറുണ്ട്. പതിമൂന്നാം അദ്ധ്യായത്തിന്റെ ആരംഭത്തിൽ അർജുനൻ ഉന്നയിക്കുന്ന ഒരു ചോദ്യത്തിന്റെ ('' പ്രകൃതിം പുരുഷം ചൈവ ക്ഷേത്രം ക്ഷേത്രജ്ഞമേവ ച
ഏതദ്വേദിതുമിച്ഛാമി ജ്ഞാനം ജ്ഞേയം ച കേശവ '')
രൂപത്തിലുള്ളതും ഗീതയുടെ ശങ്കരഭാഷ്യത്തിൽഉൾ‍പ്പടുത്തിയിട്ടില്ലാത്തതുമായഒരു ശ്ലോകം ഒഴിവാക്കുമ്പോഴാണ് ശ്ലോകങ്ങളുടെ എണ്ണം 700 ആകുന്നത്. അവിടെ അർജുനന്റെ ചോദ്യം ഒഴിവാക്കി, കൃഷ്ണന്റെ ഉത്തരം കൊണ്ടാണ് ശങ്കരഭാഷ്യം തുടങ്ങുന്നത്.)
1.അര്‍ജ്ജുനവിഷാദയോഗം
2.സാംഖ്യയോഗം
3.കര്‍മ്മയോഗം
4.ജ്ഞാനകര്‍മ്മസന്ന്യാസയോഗം
5.കര്‍മ്മസന്ന്യാസയോഗം
6.അദ്ധ്യാത്മയോഗം
7.ജ്ഞാനവിജ്ഞാനയോഗം
8.ക്ഷരാക്ഷരബ്രഹ്മയോഗം
9.രാജവിദ്യാരാജഗുഹ്യയോഗം
10.വിഭൂതിവിസ്താരയോഗം
11.വിശ്വരൂപദര്‍ശനയോഗം
12.ഭക്തിയോഗം
13.ക്ഷേത്രക്ഷേത്രജ്ഞവിഭാഗയോഗം
14.ഗുണത്രയവിഭാഗയോഗം
15.പുരുഷോത്തമയോഗം
16.ദൈവാസുരസമ്പദ്വിഭാഗയോഗം
17.ശ്രദ്ധാത്രയവിഭാഗയോഗം
18.മോക്ഷസന്ന്യാസയോഗം
1-6വരെയുള്ള അദ്ധ്യായങ്ങളെ കര്‍മ്മയോഗം,7-12ഭക്തിയോഗം,13-18ജ്ഞാനയോഗം എന്നും പറയാറുണ്ട് .
ഇവിടം കൊണ്ട് തീരുന്നതല്ല
സാഗരത്തിന് തുല്ല്യം സാഗരം മാത്രമാണ് , ആയതിനാൽ ഉപമിക്കാനോ .. തർക്കിക്കിനോ.. ആരും വരില്ല!
സ്വ ധർമ്മത്തെ അറിയൂ..
ഒപ്പം എല്ലാ മതത്തിനും അതിന്റെതായ മഹത്വം ഉണ്ടെന്നും സ്വമതത്തെ വിശ്വസിക്കും പോലെ മറ്റു മതങ്ങളെ ബഹുമാനിക്കുകയും ചെയ്യുക.... അതാവട്ടെ മാനവത്വം

കണ്ണ് നിറഞ്ഞുപോയി ,സന്തോഷം കൊണ്ട് ! ''ലോകമേ, ഗീത പാടൂ '' എന്ന എന്റെ കരച്ചില്‍ ലോകം കേട്ട് തുടങ്ങി ! കൌമാര പ്രായത്തിലേ ഒരു മനുഷ്യജന്മം ആര്‍ജ്ജിരിച്ചിക്കേണ്ട ജ്ഞാനമാണ് ഗീതയില്‍ എഴുനൂറു ശ്ലോഗങ്ങളിലൂടെ ശ്രീ. കൃഷ്ണന്‍ ലോകത്തിനു / കാലത്തിനു കൊടുത്തത് എന്നറിയാതെ, ''ബീ.ജേ .പീ. സര്‍ക്കാര്‍ ഇന്നും പശുവിന്റെ പുറകെ നടക്കുന്നു , ഗോപാലകൃഷ്ണന്‍റെ 'ഗീത' പഠിക്കാതെ '' എന്ന ദുഃഖവും പേറി, സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുമ്പോള്‍, ദേ...ബൈബിള്‍ മടക്കിവച്ച് യൂറോപ്പില്‍ മനനമുള്ള മനുഷ്യര്‍ 'ഗീത' പാടിത്തുടങ്ങി! ''സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ മേലായെ'' എന്ന പെന്തക്കൊസുകാരുടെ നിലവിളിപോലായി ഞാനും!  
സര്ക്കാര് ചിലവില്‍ ഉലകം ചുറ്റുന്ന വിവരമില്ലാത്ത രാഷ്ട്രീയക്കാര്‍ ഇനിയെങ്കിലും കണ്ണ് തുറന്നു ലോകം കാണൂ...ലോകം ഗീത പാടിത്തുടങ്ങി ..നാമോ ഇന്നും പശുവിന്റെ പുറകെ ..തമ്മിൽ തള്ളി കൊന്നും ജീവിക്കുന്നു! 
"ഗുരുവായൂരപ്പന്‍ ചോന്നോരൂപദേശമൂറും ഗീത 
ഒരുവട്ടം വായിചീലാ ലലലാലലാ''
 എന്ന് പണ്ടു ഞാൻ പാടിയത് ഓര്‍ത്തുപോയി ! ആ നേതാവും മണ്മറഞ്ഞു !  

ഗുരുവായൂരപ്പനെ പതിവായി തൊഴുന്നവരിൽ എത്രപേർക്ക് ഗീതയുടെ ആത്മജ്ഞാനം ലഭിച്ചിട്ടുണ്ട് ? നമ്മുടെ രാഷ്ട്രീയക്കാർ നിർബന്ദ്ധമായും ഗീത പഠിച്ചിരിക്കണം, സാമാന്യവിദ്യാഭ്യാസം പോലും ഇല്ലാത്തവർ മന്ത്രിമാരാകുന്ന ഈ കലികാലത്തിൽ! യുദ്ധസന്നാഹങ്ങൾ മുഴക്കുന്നതിനു പകരം ആയുധങ്ങൾ ഒരുക്കുന്നതിനുപകരം ഗീതയിലെ ആത്മജ്ഞാനം  ലോകമാകെ വിതരണം ചെയ്യൂ നിങ്ങൾ ഇനിയെങ്കിലും ലോകരാഷ്ട്രങ്ങളെ, എന്നാണെന്റെ പ്രാർത്ഥന! 

''മാവേലി നാട് വാണീടും കാലം 
മാനുഷ്യരെല്ലാരും ഒന്നുപോലെ '' 
എന്ന് മനസുപാടണമെങ്കിൽ ഗീത പാടുന്ന നാവുകളാകണം നാം ഒരോരുത്തരുമതിനു മുൻപായി തന്നെ!  2000  കൊല്ലത്തിലേറെയായി കോടാനുകോടി ക്രിസ്ത്യാനികൾ ലോകമാകെ "നിന്റെ രാജ്യം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും വരേണമേ "എന്ന് പ്രാർത്ഥിച്ചിട്ടും   യാതൊരു ഫലവുമില്ലാതെയായി! അതിനു കാരണം "നിന്നെപ്പോലെ നീ നിന്റെ അയൽക്കാരനെയും സ്നേഹിക്കൂ" എന്ന ക്രിസ്തുവിന്റെ ആ സ്നേഹാമൃതവചനം ആരുടേയും മനസ്സിലിന്നയോളം പതിഞ്ഞിട്ടില്ല/ നുകർന്നില്ല എന്നതുതന്നെയാണ് !

''മനുഷ്യാ നീ സർവ ലോകവും നേടിയാലും നിന്റെ ആത്മാവിനെ നീ നേടിയില്ലെങ്കിലും/കണ്ടെത്തിയില്ലെങ്കിൽ  നിനക്കെന്തു പ്രയോജനം" എന്ന ക്രിസ്തുവിന്റെ വചനമെന്നും,  ഈ സത്യം ചൂണ്ടിക്കാണിക്കുന്നു! ആകാശഗംഗയാകെ ഒരുവൻ പരതി പഠിച്ചാലും, അവനിന്നും അവന്റെ മനസിന്റെ തലത്തിലും, ശരീരബോധത്തിലുമാണ് ജീവിക്കുന്നത്! ഗീതാ പഠനത്തിലൂടെ അവൻ സ്വയം ആതാമാവിന്റെ തലത്തിലെത്തിയെങ്കിലേ ഈ നരജന്മം കൊണ്ടവന് പ്രയോജനമുള്ളൂ എന്നാണു ക്രിസ്തുവിന്റെ മതം!   

"കോടി ജന്മങ്ങളെ താണ്ടിയൊരാത്മാവ്                               
 നേടുന്നിതന്ത്യേ നരന്റെ വേഷം ,
കർമ്മപാപത്തിനാൽ പങ്കിലരായ് ചിലർ 
നിർമ്മലരാവതോ കർമ്മ സൗമ്യർ !''  
എന്ന [സാമാസംഗീതത്തിലെ] എന്റെ ഈരടികൾ ഞാൻ അറിയാതെവിടെ പാടിപ്പോകുന്നു!   

''കേവലാത്മാവിന് അനര്ഘമാം ശക്തിയാൽ 
ഭൂവുമനന്തമാം ദ്യോവുമുണ്ടായ് ;
തന്തുപാദത്തിനുദരമുതിർക്കുമാ 
തന്തുപോലീശൻ രചിച്ചു സർവം"! 
എന്ന് ഭാരതം പറയുമ്പോൾ, ഉൽപ്പത്തി പുസ്തകത്തിലെ ''മണ്ണുകൊണ്ട് മനുഷ്യനെ മെനഞ്ഞ'' ദൈവത്തെ ഇന്നത്തെ പോപ്പും വെറുക്കുന്നു!  
                              
ഞാൻ പണ്ട് പാതിരിമാർക്കു പള്ളിയിൽ കുർബാനയ്ക്കു പാടാൻ എഴുതിക്കൊടുത്ത ഒരു ''ഹൂത്തോമോ'' ഓർത്തുപോകുന്നു!....

''ശത്രുവെ സ്നേഹിക്കാനോതി ,എന്തിനതിന്നായ് ഹൃദയങ്ങൾ, ശത്രുവിലും നിന്നിലുമൊരുപോൽ ചലനാധാരമതാത്മൻ ഞാൻ !

താതാ നീ എന്നിലുമതുപോൽ നിന്നിലീഞാനും  മരുവുന്നു ;
അതുപോലീ മാനുജരു നമ്മിൽ മേവാൻ സ്നേഹമിവർക്കരുളൂ..
     
''ഞാനേ മുന്തിരി ചില്ലകളീ ഓരോ ജീവനുമതു സ്നേഹാൽ,
എന്നിൽ വസിക്കാത്തോൻ മൃതനായ് , ഫലമേകാത്തരുവിന്'';

എന്നരുളിയ നിൻ സ്നേഹമൊഴി ഞങ്ങളിൽസ്നേഹമൊഴുക്കണമേ

കനിവേ, നിൻ കിരണം കരളിന് ഇരുളാമജ്ഞത മാറ്റണമേ.." പാതിരിയും മെത്രാനും ഈ ഗാനം പതിവായി പാടുന്നുണ്ടെങ്കിലും ഈ പാട്ടുകേൾക്കാൻ ഞാൻ പള്ളിയിൽ പോകാറില്ല ! കാരണം ''ബലിയല്ല എനിക്കുവേണ്ടത് ബലിയല്ല ,കാസയെന്തും കൈകളിൽ വേണ്ടത് കരുണയാണല്ലോ'' എന്ന സിനിമാപാട്ടുപോലെ, ക്രിസ്തു ''ത്യാഗത്തിലല്ല കരുണയിലത്രേ ഞാൻ പ്രസാദിക്കുന്നതു " എന്നരുളിയത് ഇന്നയോളം കേട്ടിട്ടില്ലാത്ത ഈ സ്വാർത്ഥ മോഹികളായ / മോഹക്ഷയം വരാത്ത കാമിതാക്കളായ കത്തനാരോടും അവരുടെ മേല്കോയ്മയിലെ പള്ളികളും ക്രിസ്തുവിനെപ്പോലെ ഞാനും വെറുക്കുന്നു! "നിങ്ങൾ പ്രാർത്ഥിക്കാൻ പള്ളിയിൽ പോകരുതേ" എന്ന ക്രിസ്തുവിന്റെ സന്ദേശ വാഹകനായി ഈ  സുവിശേഷവേല, ആത്മനിര്വൃതിയ്ക്കായി  ചെയ്യുന്നു..ആമ്മേൻ...   samuelkoodal   







Thursday, April 27, 2017


കണ്ണ് നിറഞ്ഞുപോയി ,സന്തോഷം കൊണ്ട് ! ''ലോകമേ, ഗീത പാടൂ '' എന്ന എന്റെ കരച്ചില്‍ ലോകം കേട്ട് തുടങ്ങി ! കൌമാര പ്രായത്തിലേ ഒരു മനുഷ്യജന്മം ആര്‍ജ്ജിരിച്ചിക്കേണ്ട ജ്ഞാനമാണ് ഗീതയില്‍ എഴുനൂറു ശ്ലോഗങ്ങളിലൂടെ ശ്രീ. കൃഷ്ണന്‍ ലോകത്തിനു / കാലത്തിനു കൊടുത്തത് എന്നറിയാതെ, ''ബീ.ജേ .പീ. സര്‍ക്കാര്‍ ഇന്നും പശുവിന്റെ പുറകെ നടക്കുന്നു , ഗോപാലകൃഷ്ണന്‍റെ 'ഗീത' പഠിക്കാതെ '' എന്ന ദുഃഖവും പേറി, സമയമാം രഥത്തില്‍ ഞാന്‍ സ്വര്‍ഗയാത്ര ചെയ്യുമ്പോള്‍, ദേ...ബൈബിള്‍ മടക്കിവച്ച് യൂറോപ്പില്‍ മനനമുള്ള മനുഷ്യര്‍ 'ഗീത' പാടിത്തുടങ്ങി! ''സന്തോഷം         കൊണ്ടെനിക്ക് ഇരിക്കാന്‍ മേലായെ'' എന്ന പെന്തക്കൊസുകാരുടെ നിലവിളിപോലായി ഞാനും!  
അതുപോലെ, നമ്മുടെ നാട്ടിലെ ഈ അവിഞ്ഞ മദ്യനയവും മാറ്റേണ്ടിയിരിക്കുന്നു! അന്‍പതിലേറെ ലോകരാജ്യങ്ങള്‍ കണ്ട എനിക്കറിയാം മദ്യം വിലക്കിയ നാടുകളില്‍ ഒഴികെ എല്ലായിടത്തുമിത് [ബഹറിനില്‍ പോലും] ഏതു പലവെന്ജന കടയിലും / സൂപ്പര്‍ മാര്‍ക്കെറ്റിലും ലഭിക്കുമെന്ന് ! ''ഡിമാണ്ട് ആന്‍ഡ്‌ സപ്ലൈ'' നിയമപ്രകാരം 'സപ്ലൈ' കൂട്ടു ,'ഡിമാണ്ട്' താനേ കുറയും ! പക്ഷെ നിയമത്തെ കൈകൂലിയാക്കുന്ന പോലീസ് സേനയെ ശമ്പലവര്‍ദ്ധനവിലൂടെ നിയന്ത്രിക്കണം ! ''ശുദ്ധന്‍ ദുഷ്ടന്റെ ഫലം ചെയ്യും " എന്ന ചൊല്ല് കണക്കെ എ.കെ .ആന്‍റണി ചാരായ നിരോധനത്തിലൂടെ കേരളത്തെ രക്ഷിച്ചുവോ/ ശിക്ഷിച്ചുവോ ? 
സര്ക്കാര് ചിലവില്‍ ഉലകം ചുറ്റുന്ന വിവരമില്ലാത്ത രാഷ്ട്രീയക്കാര്‍ ഇനിയെങ്കിലും കണ്ണ് തുറന്നു ലോകം കാണൂ...ലോകം ഗീത പാടിത്തുടങ്ങി ..നാമോ ഇന്നും പശുവിന്റെ പുറകെ ..
"ഗുരുവായൂരപ്പന്‍ ചോന്നോരൂപദേശമൂറും        ഗീത ഒരുവട്ടം വായിചീലാ ലലലാലലാ' എന്ന് പണ്ടുഞ്ഞാന്‍ പാടിയത് ഓര്‍ത്തുപോയി ! ആ നേതാവും മണ്ണടിഞ്ഞു....  samuelkoodal   

Tuesday, April 25, 2017

അല്മായശബ്ദം: അഭിവന്ദ്യ മെത്രാന്മാർ കുരിശിനെ അപമാനിച്ചുവോ...

അല്മായശബ്ദം: അഭിവന്ദ്യ മെത്രാന്മാർ കുരിശിനെ അപമാനിച്ചുവോ...: അഭിവന്ദ്യ മെത്രാന്മാരോടും സർക്കാരിനോടുമുള്ള അഭ്യർത്ഥന. മൂന്നാർ പാപ്പാത്തിച്ചോലയിൽ സ്പിരിറ്റ് ഇൻ ജീസസ്സുകാർ സ്ഥാപിച്ച കുരിശു തകർത്തപ്പോൾ ...



' KCRM ' യൂദാസല്ല!



''ക്രിസ്തീയത'' എന്തെന്നറിയാത്ത ഈ സഭകളുടെ കുരിശടികളും  പള്ളികളും സ്ഥാപനങ്ങളും സ്വത്തുക്കളും ''വരവ് ചിലവും'' സർക്കാർ പരിശോധിക്കണമെന്ന KCRM ന്റെ ഈ അപേക്ഷ സ്വർഗത്തുനിന്നും ആരോ പറഞ്ഞെഴുതിച്ചതായേ മനനമുള്ളവർക്കു തോന്നുകയുള്ളൂ !എന്നാൽ കർത്താവിന്റെ പേരിൽ ഇന്നയോളം ജനത്തെ ചൂഷണം ചെയ്തു മൂക്കില്ലാ രാജ്യത്തെ ''രാജകീയ പൗരോഹിത്യം'' കളിക്കുന്നവർക്കോ, ഇത് "യൂദാസിന്റെ ഒറ്റിക്കൊടുക്കലായും'' തോന്നാം !



കേരളത്തെ മാറിമാറി ഭരിച്ചില്ലാതെയാക്കുന്ന ഇടതുവലതു 'അഡ്ജസ്റ്മെൻറ്' സര്കാരുകൾക്കു ഇത് ചെയ്യാൻ ഒരുകാലത്തും നട്ടെല്ലുണ്ടാവുകയില്ല ! പകരം ''പശുവിനെതിന്നുന്ന ഒരു മൂന്നാംമുന്നണി'' ഇവിടെ വന്നേ മതിയാവൂ.!.അവർക്കേ കാളയെ തിന്നുന്ന നമ്മെയും നമ്മുടെ ദുഃഖവും മനസിലാകൂ.. ... മക്കൾ രാഷ്ട്രീയവും കാക്കത്തൊള്ളായിരം കോൺഗ്രസും നമുക്കിനിയും വേണമോ ? ആയതിനാൽ KCRM വോട്ടുകൾ [മാറ്റം കൊതിക്കുന്ന

ക്രിസ്തീയ വോട്ടുകൾ] ഇടതുവലതു പാളയങ്ങളിൽ ഇനിയും പോകാതെ സൂക്ഷിക്കുക !  കാലത്തെയും കോലത്തെയും അറിഞ്ഞു കളിക്കേണ്ടെ മാളോരേ..

അഭിവന്യ മെത്രാന്മാർ [പിണറായിയുടെ അധിനിന്ദ്യ മെത്രാന്മാർ] കുരിശിനെ നിന്ദിച്ചില്ല, വന്ദിക്കാൻ അവർക്കൊട്ടറിയത്തുമില്ല! ''ചെവിയിൽ ചെമ്പരത്തിപ്പൂ'' കണക്കെ അവർ കുരിശിനെ സ്വർണ്ണത്തിലാക്കി [അലങ്കാര വസ്തുവാക്കി] ആഭരണമാക്കി ,അത്രതന്നെ ! പുങ്കന്മാർ , ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല, വെറും പാവങ്ങൾ.. samuelkoodal .

അല്മായശബ്ദം: അഭിവന്ദ്യ മെത്രാന്മാർ കുരിശിനെ അപമാനിച്ചുവോ...

അല്മായശബ്ദം: അഭിവന്ദ്യ മെത്രാന്മാർ കുരിശിനെ അപമാനിച്ചുവോ...: അഭിവന്ദ്യ മെത്രാന്മാരോടും സർക്കാരിനോടുമുള്ള അഭ്യർത്ഥന. മൂന്നാർ പാപ്പാത്തിച്ചോലയിൽ സ്പിരിറ്റ് ഇൻ ജീസസ്സുകാർ സ്ഥാപിച്ച കുരിശു തകർത്തപ്പോൾ ...



' KCRM ' യൂദാസല്ല!



''ക്രിസ്തീയത'' എന്തെന്നറിയാത്ത ഈ സഭകളുടെ കുരിശടികളും  പള്ളികളും സ്ഥാപനങ്ങളും സ്വത്തുക്കളും ''വരവ് ചിലവും'' സർക്കാർ പരിശോധിക്കണമെന്ന KCRM ന്റെ ഈ അപേക്ഷ സ്വർഗത്തുനിന്നും ആരോ പറഞ്ഞെഴുതിച്ചതായേ മനനമുള്ളവർക്കു തോന്നുകയുള്ളൂ !എന്നാൽ കർത്താവിന്റെ പേരിൽ ഇന്നയോളം ജനത്തെ ചൂഷണം ചെയ്തു മൂക്കില്ലാ രാജ്യത്തെ ''രാജകീയ പൗരോഹിത്യം'' കളിക്കുന്നവർക്കോ, ഇത് "യൂദാസിന്റെ ഒറ്റിക്കൊടുക്കലായും'' തോന്നാം !



കേരളത്തെ മാറിമാറി ഭരിച്ചില്ലാതെയാക്കുന്ന ഇടതുവലതു 'അഡ്ജസ്റ്മെൻറ്' സര്കാരുകൾക്കു ഇത് ചെയ്യാൻ ഒരുകാലത്തും നട്ടെല്ലുണ്ടാവുകയില്ല ! പകരം ''പശുവിനെതിന്നുന്ന ഒരു മൂന്നാംമുന്നണി'' ഇവിടെ വന്നേ മതിയാവൂ.!.അവർക്കേ കാളയെ തിന്നുന്ന നമ്മെയും നമ്മുടെ ദുഃഖവും മനസിലാകൂ.. ... മക്കൾ രാഷ്ട്രീയവും കാക്കത്തൊള്ളായിരം കോൺഗ്രസും നമുക്കിനിയും വേണമോ ? ആയതിനാൽ KCRM വോട്ടുകൾ [മാറ്റം കൊതിക്കുന്ന

ക്രിസ്തീയ വോട്ടുകൾ] ഇടതുവലതു പാളയങ്ങളിൽ ഇനിയും പോകാതെ സൂക്ഷിക്കുക !  കാലത്തെയും കോലത്തെയും അറിഞ്ഞു കളിക്കേണ്ടെ മാളോരേ..

അഭിവന്യ മെത്രാന്മാർ [പിണറായിയുടെ അധിനിന്ദ്യ മെത്രാന്മാർ] കുരിശിനെ നിന്ദിച്ചില്ല, വന്ദിക്കാൻ അവർക്കൊട്ടറിയത്തുമില്ല! ''ചെവിയിൽ ചെമ്പരത്തിപ്പൂ'' കണക്കെ അവർ കുരിശിനെ സ്വർണ്ണത്തിലാക്കി [അലങ്കാര വസ്തുവാക്കി] ആഭരണമാക്കി ,അത്രതന്നെ ! പുങ്കന്മാർ , ഇവർ ചെയ്യുന്നത് എന്തെന്ന് ഇവർ അറിയുന്നില്ല, വെറും പാവങ്ങൾ.. samuelkoodal .

അഭിവന്ദ്യ മെത്രാന്മാർ കുരിശിനെ അപമാനിച്ചുവോ...

അഭിവന്ദ്യ മെത്രാന്മാരോടും സർക്കാരിനോടുമുള്ള അഭ്യർത്ഥന.

മൂന്നാർ പാപ്പാത്തിച്ചോലയിൽ സ്പിരിറ്റ് ഇൻ ജീസസ്സുകാർ സ്ഥാപിച്ച കുരിശു തകർത്തപ്പോൾ കുരിശിനെ തള്ളിപ്പറഞ്ഞ,് ഞങ്ങൾ കൈയ്യേറ്റങ്ങൾക്ക് എതിരാണെന്നും ആ കുരിശുമായി  ഞങ്ങൾക്ക് ബന്ധമില്ലെന്നും ഞങ്ങളുടേതല്ലെന്നുമുള്ള പ്രസ്ഥാവന അഭിവന്ദ്യ കത്തോലിക്കാ , യാക്കോബായ മെത്രാന്മാരുടെ പക്ഷത്തുനിന്നും കേൾക്കുവാൻ ഇടയായി. ഇത് ഏതൊരു ക്രിസ്തീയ വിശ്വാസികൾക്കും ദുഖവും വേദനയും ഉണ്ടാക്കിയെന്നത് ഖേദപുർവ്വം അറിയിക്കട്ടെ. നമ്മുടെ കർത്താവിശോമിശിഹായുടെ പീഢാനുഭവത്തിന്റെയും മരണത്തിന്റെയും ഉയിർപ്പിന്റെയും ഭാഗമായി മാറിയ വിശുദ്ധകുരിശ് അതുവഴി മഹത്വവൽക്കരിക്കപ്പെടുകയും മനുഷ്യരുടെ ആത്മീയ രക്ഷക്കു കാരണമാകുകയും ചെയ്തു. പാപത്തിൽ നിന്നും  മാനവരാശിയെ രക്ഷിച്ച വിശുദ്ധകുരിശിനെ ക്രിസ്തുവിന്റെ കാലത്തെ യറുസലേം ദേവാലയത്തിലെ കച്ചവടത്തെ അനുസ്മരിപ്പിക്കുന്ന വിധമുള്ള കച്ചവട വസ്തുവാക്കിമാറ്റി  കൈയ്യേറ്റങ്ങൾക്കും പണസമ്പാദനത്തിനും ടൂറിസത്തിനുമായി ഉപയോഗിക്കുകയാണിപ്പോൾ എന്നത് ഏറ്റവും ദുഖകരമാണ്. ദൈവത്തെ കച്ചവടച്ചരക്കായിമാറ്റുന്നത് പൊറുക്കാനാവാത്ത പാപമാണ്. മനുഷ്യന്റെ ലേബൽ ഏതായാലും കുരിശിന് ഒരു മഹത്വമേയുള്ളു അത് രക്ഷയുടെ മഹത്വമാണ്. കുരിശിനെ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ ശക്തമായ നിയമനടപടിയും ആവശ്യമെങ്കിൽ ജനകീയ വിചാരണയും ആവട്ടെ .


ജനങ്ങളുടെ മേൽ സർക്കാർ ഇരട്ടനീതിനടപ്പാക്കരുത്. സ്പിരിറ്റന്മാരുടെ കുരിശാണെന്നുപറഞ്ഞ്  എല്ലാ അനാദരവും കാട്ടിയല്ല കുരിശ് നശിപ്പിക്കേണ്ടത് .മറ്റു സഭകളുടെ കുരിശും കൈയ്യേറ്റങ്ങളും കണ്ടില്ലന്നെുനടിക്കുന്നത് ഇരട്ടനീതിയാണ്. വ്യക്തിയോടും പ്രസ്ഥാനത്തോടുമല്ല, വിശുദ്ധകുരിശിനോട് ആദരവ് കാട്ടാമായിരുന്നു. മൂന്നാറിലെ ഈ കുരിശുമാത്രമല്ല കത്തോലിക്കാ സഭയുടെ കീഴിലുള്ള നൂറുകണക്കിന് കുരിശുമലകളും കൈയ്യേറ്റമാണെന്ന് എല്ലാവർക്കുമറിയാം. സംസ്ഥാനത്തെ നിരവധി റോഡരികുകളും മറ്റു സർക്കാർ സ്ഥലങ്ങളും കുരിശുനാട്ടി കൈയ്യടക്കിയിട്ടുണ്ട്. എന്തിന് ത്രീശൂരിലെ ഒരു പ്രമുഖ പള്ളിക്ക് പോലും പ്രമാണങ്ങളില്ല. മൂന്നാറിനടുത്തുള്ളതും ഏഷ്യയിലെതന്നെ ഏറ്റവും വലിയ കുരിശു സ്ഥാപിച്ചിട്ടുള്ള എഴുകുംവയലും, മൂലമറ്റത്തിനടുത്ത തുമ്പച്ചിമലയും,  എടത്വായിലും പറവൂരുമുൾപ്പെടെ ഇടുക്കിയിലും വയനാട്ടിലും പാലക്കാടുമൊക്കെ നൂറുകണക്കിനു തർക്കമുള്ളതും തർക്കമില്ലാത്തതുമായ കൈയ്യേറ്റങ്ങൾ കുരിശു സ്ഥാപിച്ച്  കത്തോലിക്കാ സഭയും യാക്കോബായസഭയുമൊക്കെ തട്ടിയെടുത്തിട്ടുണ്ടെന്ന് രേഖകൾ പരിശോധിച്ചാൽ ലഭ്യമാണ്.  സർക്കാർ ഈ രേഖകൾ സൂഷ്മമായി പരിശോധിച്ച് സംസ്ഥാനത്ത് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള മുഴുവൻ കുരിശുകളും ആദരപൂർവ്വം പൊളിച്ചുമാറ്റുകയും ഭൂമിതിരിച്ചുപിടിക്കുകയും കുറ്റക്കാരെ ശിക്ഷിക്കുകയും വേണം. സർക്കാർ ഇതിനു തയ്യാറായില്ലെങ്കിൽ ബഹുമാനപ്പെട്ട കോടതി ഇതിൽ ഇടപെട്ട് അന്വേഷണം നടത്തണം. അഭിവന്ദ്യ മെത്രാന്മാർ കുരിശിനെ തള്ളിപ്പറയാതെ സ്വമേധയ അനധികൃത സ്വത്തുക്കൾ സർക്കാരിനു തിരികെ നൽകി യേശുവിനു സാക്ഷികളാകുന്നത് ഏറ്റവും ഉചിതവും മാതൃകയുമാണ്. നാളെകളിലെങ്കിലും കൊള്ളക്കാർക്കും കൈയ്യേറ്റക്കാർക്കും പിടിച്ചുപറിക്കാർക്കും രക്ഷപെടാനുള്ള  പ്രതിരോധ ആയുധമായി പരിശുദ്ധ കുരിശ് മാറാതിരിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു. അതോടോപ്പം സ്പിരിറ്റ് ഇൻ ജീസസിന്റെ മാത്രമല്ല കേരളത്തിലെ എല്ലാ ക്രിസ്തീയ സഭകളുടെയും ഭൂമിയുടെയും സ്വത്തുക്കളുടെയും രേഖകൾ പരിശോധിക്കുകയും കൈയ്യേറ്റങ്ങൾ സർക്കാരിലേയ്ക്ക് കണ്ടുകെട്ടുകയും, ദേവസം ബോർഡു മാതൃകയിൽ സർക്കാർ ഉടമസ്ഥതയിൽ ഇതിനായി ഒരു ബോർഡു രൂപീകരിക്കുകയും വേണ്ടത്  രാജ്യത്തെ എല്ലാ മതത്തിൽ പെട്ട ജനവിഭാഗങ്ങൾക്കും സാമൂഹിക-തുല്യ നിതി ഉറപ്പുവരുത്തുവാൻ ആത്യാവശ്യമാണ്. ഇതിനായി എല്ലാ ക്രിസ്തീയ വിശ്വാസികളുടേയും പരിപൂർണ്ണ പിൻതുണ സർക്കാരിനു നൽകണം. ഈ ചിന്തയിൽ എല്ലാ അഭിവന്ദ്യ മെത്രാന്മാരും സർക്കാരും ഇതിനായി പരിശ്രമിക്കുകയും നടപ്പാക്കുകയും ചെയ്യണമെന്ന് കത്തോലിക്കാ സഭാ നവീകരണ പ്രസ്ഥാനമായ ഓപ്പൺ ചർച്ച് മൂവ്‌മെന്റ് സഭാ നേതൃത്വത്തോടും സർക്കാരിനോടും അഭ്യർത്ഥിക്കുകയാണ്. 


                                                                                                    റെജി ഞള്ളാനി ,
                                                                                          ദേശീയ ചെയർമാൻ,
                                                                                       ഓപ്പൺ ചർച്ച്മൂവ്‌മെന്റ്.
                                                                                      9447105070.



Monday, April 24, 2017

കുരിശു ഒരു കുരിശായി !

കുരിശു ഒരു കുരിശായി !

എന്നെ കുരിശു വരയ്ക്കാൻ പഠിപ്പിച്ച അമ്മേ, എന്നെ കുരിശുമാല അണിയിച്ച അപ്പച്ചാ, എന്നെ കുരിശുമല കയറ്റിച്ച പാതിരീ, ഒരിക്കലും ഞാൻ ആരുടേയും ''കുരിശാക്കരുതെന്നു'' എന്റെ ആത്മാവിന്റെ കാതിലൂടെ എനിക്കോതിതന്ന വേദപ്രമാണങ്ങളേ, "എന്റെ ത്യാഗത്തിന്റെ കുരിശു എടുത്തു എന്നെ അനുഗമിക്കൂ" എന്ന് എന്നോട് മുഖത്തു നോക്കി പറഞ്ഞ ക്രിസ്തുവേ, ''കുരിശു'' എന്തെന്നുകൂടി അറിയാതെ, ഈ പാവം ജനം പരസ്പരം കുരിശാകുന്ന ഈ കലികാല കുരിശിൻ ചുവട്ടിൽ, ഞാൻ [ഏകാന്ത പഥികൻ ] തളർന്നിരിപ്പൂ ... 

ഒരിക്കലും കുരിശു വരയ്ക്കാത്ത, ഒരു കുരിശടിയും ഇന്നോളം  പണിയാത്ത, കത്തനാരുടെ ''ഡ്യൂപ്ലിക്കേറ്റ് കാൽവരി''   കുരിശുമലകയറാത്ത ഹിന്ദു മൈത്രീ, നിങ്ങള്ക്ക് സമാധാനം! 
ഞങ്ങൾ, മുജ്ജന്മ പാപഫലമായി ഈ പാതിരിപ്പടയുടെ കൈകളിൽ ജന്മം മൂലം ഇതാ അകപെട്ടുപോയി! മരണമാണിനിയും ഈ സമൂഹത്തിനു ഏക മോചന കവാടം! മോഹങ്ങൾ ക്ഷയിച്ച മനസുകളുടെ സ്വപ്നങ്ങളിലെ മോക്ഷകമാനം ! 
''കുരിശു'' കലഹത്തിന്റെ അടയാളമാണെന്നു ഒരുകൂട്ടർ, അത് ഒരു അധികപ്പറ്റായ ''അധികചിന്ഹമാണെന്നു'' മറ്റു ചിലർ പറയുമ്പോൾ, രക്ഷയുടെ ചിന്ഹമാണെന്നു പറയുന്ന പാതിരിയെ കാലം കള്ളനാക്കുന്നു! മരിക്കാൻ വിധിച്ചവരെ ചുമക്കാൻ വിധിച്ച കുരിശിനെ മാരകായുധ പട്ടികയിൽ നിന്നും രക്ഷപ്പെടുത്തിയ കത്തനാരുടെ കുബുദ്ധിയെ, നിന്ദ്യമായതിനെ പുണ്യമാക്കുന്ന പാതിരിപ്രയോഗത്തെ സാധാരണ അടിമ വിശ്വാസികൾ മനസ്സിലാക്കുന്നതുവരെ "അവൻ'' വരില്ല വീണ്ടും  / ''അവന്റെ രാജ്യവും'' വരില്ല ഭൂമിയിൽ !   samuelkoodal 

Sunday, April 23, 2017

ആ കുരിശു പൊളിച്ചാൽ ഞങ്ങൾക്കെന്താ.....

കുരിശു പൊളിച്ചത് ''ധനവികാരത്തെ'' വൃണപ്പെടുത്തും. എന്റെ കുരിശും നിന്റെ കുരിശും അവന്റെ കുരിശും യേശുവിനു കുരിശായി.
ത്യാഗത്തിന്റേയും വേദനയുടേയും പ്രതീകമായിരുന്നു യേശുവിന്റെ കുരിശ്. ആത്മീയ രക്ഷക്കുള്ള പ്രതീകമായിരുന്നു ഇത്. ഇന്നത് ധനരക്ഷക്കും സാമൂഹിക തേർവാഴ്ച്ചക്കും അധികാര സംരക്ഷണത്തിനും സ്ത്രീ--ബാല ചൂഷണത്തിനും ബലഹീനരായ അന്ധവിശ്വാസികളെ ചൂഷണം ചെയ്യുന്നതിനുമുള്ള പ്രധാന ഉപകരണമാണ്. മൂന്നാറിൽ സ്പിരിറ്റ് ഇൻ ജീസസ്സുകാർ നാട്ടിയ കുരിശും ഇതിനുള്ള രക്ഷാകവചംതന്നെയെന്നതിൽ തർക്കമില്ല. കത്തേലിക്കാ സഭയുടെയും യാക്കോബായ സഭയുടെയും ധനസംരക്ഷകരായിട്ടുള്ള ബഹുമാന്യർ പറയുന്നു ,സർക്കാർ ഭൂമി കൈയ്യേറി കുരിശു സ്ഥാപിച്ചാൽ ഞങ്ങൾ അനുകൂലിക്കില്ലെന്നും അതിനെ എതിർക്കുമെന്നും. ആഹ... അതിനു കാരണവുമുണ്ട്. ഈ സ്പിരിറ്റിൻ ജീസസ്സുകാർ ഞങ്ങളുടെ കൂടേന്ന് സ്പിരിറ്റു കൂടി പോയവരാണ്. മുൻപും ഇപ്പോഴും ഞങ്ങൾ ഭൂമികൈയ്യറാനായി ആദ്യം കരിശുനാട്ടുകയാണ് പതിവ്. അങ്ങനെ ഞങ്ങളുടെ കുരിശുനാട്ടിയ ദശലക്ഷക്കണക്കിനു വിലമതിക്കുന്ന കുരിശുമലകളും റോഡു പുറമ്പോക്കുകളും ചില സർക്കാർ നിരപ്പു സ്ഥലങ്ങളും പതിച്ചുകിട്ടിയും കിട്ടാതെയും ഇപ്പോഴും ഞങ്ങൾക്കുണ്ട്. ഞങ്ങളുടെ തൊട്ടടുത്ത സ്ഥാനമുള്ള യാക്കോബായക്കാരും അവരുടെ കുരിശു നാട്ടി സ്ഥലങ്ങൾ പിടിച്ചടക്കി വച്ചിട്ടുണ്ട്. ഇതെല്ലാം കണ്ടല്ലെ സ്പിരിറ്റുകാരും വളരുന്നത്. അവരുടെ കുരിശും നാട്ടാൻ  സമ്മതിച്ചാൽ ഈ കുരിശുമായി അവരും അങ്ങുവളരും. അത് ഞങ്ങളുടെ മേലുള്ള ഒരു കൈയ്യേറ്റമാകില്ലേ. അതുകൊണ്ടാണ് ആ കുരിശു പൊക്കണമെന്ന് ഞങ്ങളുടെ അഭിവന്ദ്യ മേലദ്ധ്യക്ഷൻമാർ പറയുന്നത്. ഇപ്പോൾതന്നെ പെന്തക്കോസ്തുകാരുടെ ശല്യം സഹിക്കാൻ പറ്റാതായിട്ടുണ്ട്. ഇതിനിടയിൽ ചില ആത്മായ സംഘടനകളും കത്തോലിക്കാസഭയുടെ കൊള്ളക്കെതിരെ രംഗത്തുവരുന്നതും കുരിശായിട്ടുണ്ട്. സ്പിരിറ്റുകാർ ചെറുതായതുകൊണ്ട് അവരുടെ കുരിശിന്റെ വിലയും കുറയും . സി.പി. ഐ. മന്ത്രിയും സർക്കാരുമൊക്കെ വലിയ കൈയ്യേറ്റമൊഴിപ്പിക്കലുകാരാണെങ്കിൽ ഞങ്ങൾ കൈയ്യേറി കുരിശുനാട്ടിയ നൂറുകണക്കിനു സ്ഥലങ്ങൾ തൊട്ടു കാണിച്ചുതരാം. നിങ്ങൾക്കു ധൈര്യമുണ്ടെങ്കിൽ ഞങ്ങളുടെ സഭ കൈയ്യേറി സ്ഥാപിച്ച  ഒറ്റ കുരിശെങ്കിലും പറിച്ചുനോക്ക്. അപ്പോൾ കാണാം കളി. അല്ലെങ്കിൽ രണ്ടാം സ്ഥാനക്കാരുടെ കുരിശു പറിച്ചുനോക്ക് ,അപ്പോഴും കാണാം കളി. കുരിശു പോയിട്ട് ഒരു കലാകാരൻ വരച്ച യേശുവിന്റെ അത്താഴ ഫോട്ടോയ്ക്ക് എവിടെയോ സാമ്യമുണ്ടെന്നു പറഞ്ഞ് മനോരമ പത്രത്തെ ചുരുട്ടിക്കൂട്ടി എറിഞ്ഞത് അടുത്തകാലത്താണ് .പിന്നീടിന്നുവരെ ഞങ്ങളുടെ സഭയുടെ ദുർനടത്തങ്ങൾ ഒരക്ഷരം പോലും എഴുതാൻ പേന പൊങ്ങിയിട്ടില്ലത്രെ ആ മഹാന്മാർക്ക്. മന്ത്രിസഭയുടെ ആയുസും കുറയുമെന്നു സാരം.
സഭാ നവീകരണപ്രസ്ഥാനക്കാരും ചിലവിരോധികളും ചിലപ്പോൾ പറയും  ഞങ്ങളുടെ കുരിശുകൾക്ക് യേശുവിന്റെ കുരിശുമായി യാതോരു ബന്ധവും അംശവടിവും ഇല്ലെന്നും. ചിലപ്പോൾ രണ്ടാമതും വരുമെന്നു പറഞ്ഞ് പേടിപ്പിക്കുന്ന ക്രിസ്തുവുമായി യാതോരു ബന്ധവുമില്ലെന്നുമൊക്കെ. നാട്ടിൽ കാണുന്ന കുരിശ് ഞങ്ങളുടെ പണം കായ്ക്കുന്ന മരമാണെന്നും , കച്ചവടവും ധൂർത്തും തോന്ന്യാസവും കാണിക്കാനുള്ള സംരക്ഷണ കവചമാണെന്നുപോലും അവർ പറയും. ഞങ്ങൾ മാമോന്റെ ആൾക്കാരാണെന്നും ദൈവവിശ്വാസമില്ലാത്തവരാണെന്നു പോലും പറയും. സാധാരണ അടിമ വിശ്വാസികൾ ഇതൊക്കെ മനസ്സിലാക്കുന്നതുവരെ ഞങ്ങൾക്കൊരു ചുക്കും ചുണ്ണാമ്പുമില്ല. അവന്റെയും ഇവന്റെയുമൊക്കെ കുരിശെല്ലാം പറിച്ച് ദൂരെയെറിഞ്ഞേക്ക് ,പക്ഷേ ഞങ്ങൾക്കിഷ്ടമുള്ളിടത്ത് ഞങ്ങൾ നാട്ടുന്ന കുരിശ്ശേൽ കൈവയ്ക്കരുത്. ഞങ്ങൾ കൈയ്യേറുന്ന സ്ഥലത്ത് മറ്റു സമുദായത്തിലുള്ളവർ തർക്കത്തിനുവന്നാൽ അല്പം  ഇടം വേണമെങ്കിൽ (രക്ഷയില്ലെങ്കിൽ )വിട്ടുകൊടുക്കും ഞങ്ങൾ കാരുണ്യമുള്ളവരാ. ഏഷ്യയിലെ ഏറ്റവും വലിയ കുരിശു സ്ഥാപിച്ചിട്ടുള്ള മൂന്നാറിനടുത്തുള്ള എഴുകുംവയലിലേപോലുള്ള കൈയ്യേറ്റം തൊടാനാരെങ്കിലുമുണ്ടോ. അവരുടെ കുരിശുപറിച്ചു ദൂരെക്കളയ്, ഞങ്ങളുടെ കുരിശിനെ തൊട്ടുപോകരുത്. സ്പിരിറ്റന്മാർക്കുവന്ന  കുരിശ്... പറിക്കുന്നതും നാട്ടുന്നതും യേശുവിന്റെ വേദനയുടെയും രക്ഷയുടെയും കുരിശല്ലാത്തതുകൊണ്ട് നവീകരണ പ്രസ്ഥാനക്കാർക്കും കുലുക്കമില്ലത്രെ. ഞങ്ങെടെ കുരിശും നിന്റെ കുരിശും അവന്റെ കുരിശും ഇപ്പോൾ യേശുവിനു കുരിശായി. ഇങ്ങനെ പോയാൽ യേശുവിന്റെ രണ്ടാം വരവ് ഉടൻ ഉണ്ടാവില്ലെന്നാണ് കാലാവസ്ഥാ നിരീഷകരുടെ അഭിപ്രായം.
                                                                        ....
          


ചര്‍ച്ച് ആക്ടിനുവേണ്ടിയും രഹസ്യക്കുമ്പസാരത്തിനെതിരായും

ശക്തമായി പ്രവര്‍ത്തിക്കാനുറച്ച് 

ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സില്‍

2017 ഏപ്രില്‍ 8, ശനിയാഴ്ച എറണാകുളം ഐ.എം.എ. ഹാളില്‍, ചര്‍ച്ച് ആക്ടിനെയും കുമ്പസാരവിവാദത്തെയുംകുറിച്ച് 'ജോയിന്റ് ക്രിസ്റ്റിയ ന്‍ കൗണ്‍സില്‍' (JCC) നടത്തിയ ചര്‍ച്ചായോഗത്തില്‍ ചര്‍ച്ച് ആക്ട് നടപ്പാക്കിക്കുന്നതിനും ഇന്നത്തെ രഹസ്യക്കുമ്പസാരസമ്പ്രദായം അവസാനിക്കുന്നതിനുംവേണ്ടി ശക്തമായി പ്രവര്‍ത്തിക്കാന്‍ തീരൂമാനിച്ചു. JCC വൈസ് പ്രസിഡന്റ്  ആന്റോ കോക്കാട്ട് ആദ്ധ്യക്ഷ്യം വഹിച്ച പരിപാടി ഫാ.ഷിബു ഉദ്ഘാടനം ചെയ്തു. JCCയും ഘടക സംഘടനകളും  പറഞ്ഞുകൊണ്ടിരുന്ന കാര്യങ്ങളെല്ലാം യാഥാര്‍ത്ഥ്യമായിരുന്നെന്ന് സഭയില്‍ സമീപകാലത്തുണ്ടായ പുരോഹിത ലൈംഗികാതിക്രമങ്ങളും സാമ്പത്തികതിരിമറികളും സംബന്ധിച്ച് വ്യാപകമായി വന്നുകൊണ്ടിരിക്കുന്ന  വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ കേരളക്രൈസ്തവസമൂഹവും പൊതുസമൂഹവും മാധ്യമങ്ങളും  അംഗീകരിച്ചിരിക്കുന്ന സമയമാണിതെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ ആന്റോ കോക്കാട്ട് പറഞ്ഞു. രാഷ്ട്രീയപാര്‍ട്ടികള്‍ക്കും ഗവണ്മെന്റിനും ഇതിനെതിരെ ഇനി കണ്ണടച്ചിരിക്കാനാവില്ല. ഈ സാഹചര്യത്തില്‍,  ക്രൈസ്തവസഭയില്‍ ജനാധിപത്യം പുനഃസ്ഥാപിച്ചും അനാചാരങ്ങള്‍ക്ക് അറുതിവരുത്തിയും വിശ്വാസികളെ പുരോഹിതാധിപത്യത്തില്‍നിന്ന് മോചിപ്പിക്കുകയെന്ന നമ്മുടെ ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറാന്‍ കച്ചകെട്ടിയിറങ്ങണമെന്ന് അദ്ദേഹം എല്ലാവരെയും ആഹ്വാനം ചെയ്തു. 
സഭാസ്വത്തുഭരണത്തിന്റെ കാര്യംമാത്രമല്ല, സഭയുടെ കൂദാശകളും പുനഃപരിശോധിക്കണമെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഫാ. കെ.പി.ഷിബു പറഞ്ഞു. ലൈംഗികതയെ പാപമാക്കിക്കൊണ്ട് മനുഷ്യരെയെല്ലാം പാപികളാക്കി, പാപമോചനത്തിനെന്നുപറഞ്ഞ് തങ്ങളുടെ മുമ്പില്‍ മുട്ടുകുത്തിച്ച് വിശ്വാസികളെ അടിമകളാക്കുന്ന കുമ്പസാരം തികഞ്ഞ അനാചാരമാണ്. പാപം വിറ്റ് അധികാരവും പണവും നേടുകയാണ് പൗരോഹിത്യം. വിശ്വാസികളെ കൂദാശാടിമത്വത്തില്‍നിന്നും മോചിപ്പിച്ച്, ഓരോ ഇടവകയും  ഓരോ ട്രസ്റ്റാക്കി മാറ്റുകയെന്ന ലക്ഷ്യത്തിലേക്ക് നാം ശക്തമായി നീങ്ങേണ്ടിയിരിക്കുന്നു,  അദ്ദേഹം പറഞ്ഞു. അതിന് ചര്‍ച്ച് ആക്ട് നടപ്പിലാക്കിക്കിട്ടേണ്ടതുമുണ്ട്. ഫാ.റോബിന്റേതുപോലുള്ള കേസ്സുകള്‍ തേഞ്ഞുമാഞ്ഞുപോകാന്‍ സാധ്യതയുള്ളതിനാല്‍, അത്തരം കേസ്സുകളില്‍ നിയമപരമായിക്കൂടി ഇടപെടാന്‍ JCC തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്നു സംസാരിച്ച സി.എല്‍. ജോയി, ജീവിതത്തിന്റെ പ്രതിച്ഛായയില്‍ സൃഷ്ടിക്കപ്പെട്ട മനുഷ്യനെ പാപിയായി ചിത്രീകരിച്ച് ദൈവത്തിലും പാപമുണ്ട് എന്ന് ധ്വനിപ്പിക്കുന്ന സഭാപ്രബോധനം അതില്‍ത്തന്നെ തെറ്റാണെന്ന് പ്രസ്താവിച്ചു. എല്ലാ തെറ്റുകളുടെയും തുടക്കം അതാണ്. അതില്‍ ഊന്നിനിന്ന്, യേശുവചനങ്ങളുമായി പുലബന്ധംപോലുമില്ലാത്ത മിത്തുകള്‍ സൃഷ്ടിച്ച് അതിന്മേലാണ്  നാലാം  നൂറ്റാണ്ടുമുതല്‍ സഭ കെട്ടിപ്പടുത്തിരിക്കുന്നത് . ശുദ്ധീകരണസ്ഥലത്തിന്റെ സൃഷ്ടിയും കുമ്പസാരം ഉള്‍പ്പെടെയുള്ള മിക്ക കൂദാശകളുടെ സൃഷ്ടിയും ഇത്തരം വ്യാജ മിത്തുകളില്‍ അടിയുറപ്പിച്ച് നിലനിര്‍ത്തി അടിമത്വവും ചൂഷണവും തുടരുകയാണ്. ഇവയ്‌ക്കെല്ലാമെതിരെകൂടി പ്രവര്‍ത്തിക്കാന്‍ ഖഇഇയെയും മറ്റ് സ്വതന്ത്രസഭാപ്രസ്ഥാനങ്ങളെയും അദ്ദേഹം  ആഹ്വാനംചെയ്തു.
ഒരു പ്രമേയാവതരണമാണ് തുടര്‍ന്നു നടന്നത്. ഇന്നത്തെ രഹസ്യക്കുമ്പസാരസമ്പ്രദായത്തിനുപകരം, കേരളസഭയുടെ പരസ്യക്കുമ്പസാരപാരമ്പര്യമായ 'പിഴമൂളല്‍'സമ്പ്രദായം സിനഡുകൂടി വീണ്ടെടുക്കണമെന്ന്  സീറോ-മലബാര്‍സഭാ മേജര്‍ ആര്‍ച്ചുബിഷപ്പിനോട് ആവശ്യപ്പെടുന്ന പ്രമേയം അഡ്വ. ഇന്ദുലേഖാ ജോസഫ് അവതരിപ്പിക്കുകയും യോഗം അത് കൈയടിച്ച് പാസ്സാക്കുകയും ചെയ്തു. മാര്‍ച്ച്  18-ന്  മാര്‍ ആലഞ്ചേരിയുമായി നടന്ന കൂടിക്കാഴ്ചയെക്കുറിച്ചും ഉണ്ടായ ആശയവിനിമയത്തെക്കുറിച്ചുംകൂടി ഹ്രസ്വമായി ഇന്ദുലേഖ വിശദീകരിക്കുകയുണ്ടായി. തുടര്‍ന്നു സംസാരിച്ച DCFI പ്രസിഡന്റ് അഡ്വ. സി.ജെ. ജോസ് , പുരോഹിത ലൈംഗികപീഡനക്കേസുകളില്‍ നിയമനടപടി സ്വീകരിക്കണമെന്ന ഫാ.കെ.പി.ഷിബുവിന്റെ നിര്‍ദ്ദേശത്തെ പിന്താങ്ങുകയും, ഇരകളുടെയോ കുടുംബാംഗങ്ങളുടെയോ പിന്തുണ അതിനാവശ്യമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.
സഭയുടെ സാമ്പത്തികഭരണത്തിന് ആവശ്യമായ നിയമങ്ങള്‍ സഭയ്ക്കുണ്ടെന്നു വാദിക്കുന്ന സഭാമേലധ്യക്ഷന്മാര്‍, എന്തുകൊണ്ട് ഇന്ത്യന്‍ പാര്‍ലമെന്റില്‍ ആ നിയമത്തിന് അംഗീകാരംനേടാന്‍ തയ്യാറാകുന്നില്ലെന്ന്  തുടര്‍ന്നു സംസാരിച്ച കെ.സി.ആര്‍.എം. പ്രസിഡന്റ് കെ.ജോര്‍ജ് ജോസഫ് ചോദിച്ചു. ഓപ്പണ്‍ ചര്‍ച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് പെസഹാ വ്യാഴാഴ്ച നടക്കുന്ന സ്ത്രീകളുടെ കാല്‍കഴുകല്‍ ശുശ്രൂഷയിലേക്ക് അദ്ദേഹം എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
ഇതേത്തുടര്‍ന്ന്, ബ്രഹ്മചര്യ-കന്യകാത്വവൃതവാഗാദനങ്ങള്‍ എടുപ്പിക്കുന്നതിലെ മനുഷ്യാവകാശലംഘനങ്ങള്‍ തിരിച്ചറിഞ്ഞു നടപടി സ്വീകരിക്കണമെന്ന് കേരള മുഖ്യമന്ത്രിയോടും മനുഷ്യാവകാശ കമ്മീഷനോടും നിയമപരിഷ്‌കരണ കമ്മീഷനോടും അഭ്യര്‍ ത്ഥിക്കുന്ന ഒരു പ്രമേയം ജോര്‍ജ് മൂലേച്ചാലില്‍ അവതരിപ്പിച്ചു. യോഗം ആ പ്രമേയവും കൈയടിച്ചു പാസ്സാക്കി. തുടര്‍ന്നദ്ദേഹം, ജോസഫ് പുലിക്കുന്നേല്‍ മിക്ക സംഘടനാനേതാക്കള്‍ ക്കും അയച്ചിരുന്ന ചര്‍ച്ച് ആക്ട് നടപ്പാക്കലുമായി ബന്ധപ്പെട്ടുള്ള ഒരു കത്ത് എല്ലാവരുടെയും അറിവിലേക്കായി വായിച്ചവതരിപ്പിച്ചു. ഇതിനുശേഷം ലാറ്റിന്‍ കാത്തലിക് അസ്സോസിയേഷന്‍ പ്രസിഡന്റ് ഇ.ആര്‍.ജോസഫ്, കെ.സി.ആര്‍.എം വൈസ് പ്രസിഡന്റ് ജോസഫ് വര്‍ഗ്ഗീസ് (ഇപ്പന്‍), അഡ്വ.ജേക്കബ്ബ് മുണ്ടയ്ക്കന്‍ മുതലായവരുടെ പ്രസംഗങ്ങളും ഉണ്ടായിരുന്നു. JCC ജന.സെക്രട്ടറി വി.കെ. ജോയിയുടെ സ്വാഗതപ്രസംഗത്തോടെ രാവിലെ പത്തരയ്ക്ക് ആരംഭിച്ച പരിപാടി മുന്‍ ജന.സെക്രട്ടറി അഡ്വ.വര്‍ഗ്ഗീസ് പറമ്പിലിന്റെ നന്ദി പ്രകാശനത്തോടെ രണ്ടുമണിക്ക് പ്രര്യവസാനിച്ചു.

Thursday, April 20, 2017

"കുരിശു എന്ത് പിഴച്ചു" ?

"കുരിശു എന്ത് പിഴച്ചു" ?
ഈ ചോദ്യം തന്നെ ഒരു കവിതയാണ്! നിർജീവ വസ്തുവായ കുരിശിൽ ജീവൻ സങ്കല്പിച്ചു, അതിൽ കുറ്റാരോപണവും, കുറ്റവിമോചനവും കണ്ടെത്തുന്ന [കത്തനാര് കാരണം കാലത്തിനുണ്ടായ] പുതിയ കവിത !
ഒന്നാമതായി കർത്താവും കുരിശുമായി യാതൊരു ബന്ധവും ഇല്ല,  [ഒരു കുരിശു ചുമന്നു ആ  കുരിശിൽക്കിടന്നു മരിച്ചു],എന്നുള്ളതല്ലാതെ! യൂദരുടെ പള്ളിയിൽകയറി കയ്യാപ്പാകത്തനാർക്കിട്ടു എട്ടിന്റെ പണികൊടുത്ത ഒരു ആശാരിചെക്കന്‌ അന്നത്തെ റോമാഭരണകൂടം പൗരോഹിത്യത്തെ പ്രീണിപ്പിക്കുവാൻ , [ഒരു കുറ്റമില്ലാത്ത ക്രിസ്‌തുവിന്‌] അന്ന് സമ്മാനിച്ച പീഡന ഉപകാരണമായിരുന്നു വെറുമൊരു തടി കൊണ്ടു ഉണ്ടാക്കിയ മരക്കുരിശ് ! ക്രിസ്തു എന്നും അതിനെ ഭയന്നിരുന്നു [ഗത്സമനെ തോട്ടത്തിലെ പ്രാർത്ഥന }! ഇന്നും ഭയക്കുന്നു എന്ന ഒറ്റക്കാരണത്താലാണ്, നാടാകെ കുരിശുനാട്ടിയ ഈ ഭൂമിയിൽ അവൻ  "വീണ്ടും വരാത്തത്" തന്നെ ! "എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങൾ മാത്രം" എന്ന് കവി പാടിയ ദൈവത്തിന്റെ സ്വന്തം നാട്ടിൽ, ഇന്ന് എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കുരിശുപള്ളിയും കുരിശടിയും എന്നാക്കി മാറ്റിയ     
പാതിരീ, നിനക്ക് സ്തുതി! അവിടുത്തെ രാജ്യം വാഴ്ത്തപ്പെടുമാറാകട്ടെ ! 

കുരിശു പൊളിക്കുന്ന രംഗങ്ങൾ മീഡിയാകൾ [നാട്ടിൽ കലാപക്കൊടി ഉയരുവാൻ] കാണിക്കുന്നതോടൊപ്പം, പണ്ട് ഈ കുരിശു പണിയുന്ന രംഗങ്ങളും കാണിക്കേണ്ടതായിരുന്നു ! രണ്ടും മനുഷ്യവേലയല്ലേ ?പാവം ക്രിസ്തു എന്തുപിഴച്ചു ? കുരിശു എന്ത് പിഴച്ചു? ഇവിടെ പിഴച്ചവർ പാഴായ ഈ പൗരോഹിത്യമാണ് ! ഭക്തിയുടെ കമ്പോളത്തിൽ കുരിശവരുടെ വെറും വില്പനച്ചരക്കാണ് ! അവരുടെ വയറ്റിപ്പാടിന്റെ രക്ഷാകവചമാണ് കുരിശു ! ജനത്തെ പറ്റിക്കുന്ന കൂദാശാമുദ്രണമാണതു  ! കുരിശിൽ കിടന്നവനോ ഇതൊക്കെ കാണുമ്പോൾ കണ്ണുതള്ളിപ്പോകുന്നതാനും! പാവം ക്രിസ്തു! 

ക്രിസ്തുവിനോടൊപ്പം അന്നുതന്നെ രണ്ടു കള്ളന്മാരെയും അവർ കുരിശിൽ തൂക്കിയിരുന്നല്ലോ! മൂന്നാളെ ഒരേ സമയം, ഒരേ കാൽവരിയിൽ മൂന്ന് കുരിശിൽ തൂക്കുമ്പോൾ [കർത്താവുവിന്റെ] ഒരുവന്റെ കുരിശുമാത്രമെങ്ങിനെ വിശുദ്ധമാകും ? കത്തനാരുടെ ഒരു മിടുക്കെ ! പക്ഷെ ആ കള്ളന്മാരെ തൂക്കിയ കുരിശാണിന്നിവരുടെ കയ്യിൽ ഇപ്പോൾ ഇരിക്കുന്നത് ! അതാണീ കുരിശിന്റെ വഴിയിലാകെ കള്ളവും കുരിശുയുദ്ധവും കൊള്ളയും വ്യഭിചാരവും ധൂർത്തും മതവൈരിയും കലഹവും വന്നു ചേർന്നത്!? എനിക്ക് സംശയമില്ല ! ക്രിസ്തുവിന്റെ കുരിശു പേറുന്നവനെങ്ങിനെ ഇങ്ങനെ ''പിണാറായിയുടെ നിക്രിഷ്ട ജീവിയാകാനാകും'' ? പിണറായിസാറേ, അത് ക്രിസ്തുവിന്റെ കുരിശല്ല! കള്ളനെകൊന്ന കുരിശാണ് സത്യം ! 'യു ഡോണ്ട് വറി'... samuelkoodal

Wednesday, April 19, 2017

നസ്രാണി കത്തോലിക്കാസഭയിലെ പ്രശ്‌നങ്ങള്‍ക്കുപിന്നില്‍ - ഒരു ചരിത്രാവലോകനം

ജോര്‍ജ് മൂലേച്ചാലില്‍

(എഡിറ്റോറിയല്‍, സത്യജ്വാല ഏപില്‍ 2017)

എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ തോമസ് അപ്പോസ്തലനാല്‍ ഭാരതത്തില്‍ ക്രിസ്തുമതം സ്ഥാപിതമായി എന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. 'നസ്രാണി സഭ' എന്നായിരുന്നു ഈ സഭ അറിയപ്പെട്ടിരുന്നത്. ക്രിസ്തുമതദര്‍ശനങ്ങളെ ഭാരതീയ സാംസ്‌കാരികഭൂമികയോട് അനുരൂപപ്പെടുത്തിക്കൊണ്ടായിരുന്നു ഈ സഭ നിലനിന്നത്.
സഭയുടെ സാമൂഹികരൂപം
യേശു പ്രസംഗിച്ചത് ദൈവരാജ്യവും, പഠിപ്പിച്ചത് അതിന്റെ സനാതനനിയമങ്ങളുമായിരുന്നുവല്ലോ.  'എന്റെ രാജ്യം ഐഹികമല്ല' എന്നു പ്രഖ്യാപിച്ച 'അവിടുത്തെ രാജ്യം' ഈ ലോകത്തു സമാഗതമാക്കാന്‍ ഐഹികനിയമങ്ങള്‍ മതിയാകുമായിരുന്നില്ല. അതുവരെ നിലവിലിരുന്ന എല്ലാ നിയമങ്ങളുടെയും അന്തഃസത്തയെ വെളിയില്‍ കൊണ്ടുവരുന്ന, അവയുടെയെല്ലാം പൂര്‍ത്തീകരണമായ, സ്‌നേഹത്തിന്റെ നിയമത്തെ ആധാരമാക്കിക്കൊണ്ടേ ദൈവരാജ്യസംസ്ഥാപനം സാധ്യമാകുമായിരുന്നുള്ളൂ. അതിനാല്‍, പ്രബലര്‍ അധികാരം ഭരിക്കുന്ന സാമ്പ്രദായികരീതിക്കുപകരം, അവരെ മറ്റുള്ളവരുടെ ശുശ്രൂഷകരാക്കുന്ന സ്‌നേഹത്തിന്റേതായ ആന്തരനിയമം അവിടുന്നു സ്ഥാപിച്ചു. തന്റെ സഭയില്‍, അധികാരസംവിധാനത്തിനുപകരം സ്‌നേഹപ്രചോദിതമായ ശുശ്രൂഷാസംവിധാനമായിരിക്കണമെന്ന് യേശു കല്പിച്ചു (ലൂക്കോ. 9:48, 22:24-27, മര്‍ക്കോ. 9:35-36, മത്താ. 20: 25-28). അങ്ങനെ അധികാരികള്‍ അടിച്ചേല്‍പ്പിക്കുന്ന ബാഹ്യമായ എല്ലാ നിയമങ്ങളില്‍നിന്നും അവിടുന്ന് വിശ്വാസികളെ സ്വതന്ത്രരാക്കുകയും, ഭരണീയര്‍ എന്ന നിലയില്‍നിന്ന് അവരെ ഒരു 'രാജകീയഗണ'മാക്കി ഉയര്‍ത്തുകയുംചെയ്തു. ആദിമക്രൈസ്തവസഭയെപ്പറ്റിയുള്ള ബൈബിള്‍പരാമര്‍ശങ്ങള്‍ ഇവയെല്ലാം വ്യക്തമാക്കുന്നുണ്ട്.
സഭ ഭാരതത്തില്‍
ആദിമസഭയിലെന്നതുപോലെ ഭാരതനസ്രാണികളുടെ സഭാസമ്പ്രദായവും അധികാരകേന്ദ്രീകൃതമായിരുന്നില്ല; ശുശ്രൂഷാകേന്ദ്രീകൃതമായിരുന്നു. ആദ്ധ്യാത്മികപ്രബോധകരെയും പ്രാര്‍ത്ഥനാനുഷ്ഠാനങ്ങള്‍ക്കു നേതൃത്വംനല്‍കിയിരുന്നവരെയും സഭയുടെ ആദ്ധ്യാത്മികശുശ്രൂഷകരായാണ്, അധികാരികളായല്ല പരിഗണിച്ചിരുന്നത്. 'കത്തനാരന്മാര്‍' എന്നു വിളിച്ചുപോന്ന അവര്‍ക്കോ, ആദ്യത്തെ ഏതാനും നൂറ്റാണ്ടുകള്‍ക്കുശേഷം കല്‍ദായദേശത്തുനിന്നുമുള്ള കുടിയേറ്റക്കാര്‍ക്കുവേണ്ടി അവിടെനിന്ന് ഇവിടെ എത്തിയിരുന്ന മെത്രാന്മാര്‍ക്കോ, ഈ സഭയുടെമേല്‍ യാതൊരുവിധ ഭൗതികാധികാരവുമില്ലായിരുന്നു. സഭയുടെ ഭൗതികകാര്യങ്ങളുടെ കൈകാര്യകര്‍ത്തൃത്വം നിക്ഷിപ്തമായിരുന്നത് വിശ്വാസിസമൂഹത്തില്‍ത്തന്നെ ആയിരുന്നു. മുഴുവന്‍ കുടുംബനാഥന്മാരും ഉള്‍പ്പെട്ട ഇടവകയോഗത്തിനായിരുന്നു ഓരോ ഇടവകയുടെയുംമേല്‍ പരമാധികാരം. ഈ യോഗം കാലാകാലങ്ങളില്‍ നിയോഗിക്കുന്ന പള്ളിയോഗമാണ് ഇടവകയുടെ ദൈനംദിന ഭരണകാര്യങ്ങള്‍ നിര്‍വ്വഹിച്ചിരുന്നത്. കത്തനാരന്മാരെ സംബന്ധിച്ചുള്ളതുള്‍പ്പെടെ, ഇടവകയുടേതായ എല്ലാക്കാര്യങ്ങളും ആലോചിച്ചു നടപ്പാക്കിയിരുന്നത് സഭാത്മകമായ ഈ സംവിധാനത്തിലൂടെയായിരുന്നു. ഏതാനും ഇടവകകളുടെ പൊതുവായതോ, നസ്രാണിസഭയുടെ മൊത്തത്തിലുള്ളതോ ആയ പ്രശ്‌നങ്ങള്‍ ആലോചിച്ചു കൈകാര്യംചെയ്യാന്‍ എല്ലാ പള്ളികളുടെയും പ്രാതിനിധ്യമുള്ള 'പള്ളിപ്രതിപുരുഷയോഗം' എന്നൊരു സമിതിയും, അതിന് അദ്ധ്യക്ഷനായി 'ജാതിക്കു കര്‍ത്തവ്യന്‍' എന്ന പേരില്‍ തിരഞ്ഞെടുക്കപ്പെടുന്ന ഒരു സഭാമൂപ്പനും ഈ സഭയ്ക്കുണ്ടായിരുന്നു.
വിശ്വാസികളുടെ സുവിശേഷാധിഷ്ഠിതമായ രാജകീയപദവിയും സജീവമായ സഭാഭാഗഭാഗിത്വവും ഉറപ്പുവരുത്തിയ ഈ സഭാസംവിധാനം പതിനാറു നൂറ്റാണ്ടുകാലത്തോളം നിലനിര്‍ത്തിയ ലോകത്തിലെ ഏകസഭയാണ് ഭാരതനസ്രാണിസഭ. റോമന്‍ സാമ്രാജ്യപരിധിയില്‍ വളര്‍ന്ന മറ്റുസഭകളിലെല്ലാം വെറും മൂന്നു നൂറ്റാണ്ടുകാലംമാത്രമേ യേശു ഉപദേശിച്ച ഈ സഭാത്മകസംവിധാനം നിലനില്‍ക്കുകയുണ്ടായുള്ളൂ. കാരണം, ക്രിസ്തുമതത്തിനെതിരെയുള്ള പീഡനനയം പരാജയമെന്നുകണ്ട് പ്രീണനനയം സ്വീകരിച്ച റോമന്‍ ചക്രവര്‍ത്തിമാരുടെ കൈകളിലേക്ക് അവിടങ്ങളിലെ സഭകള്‍ വഴുതിവീഴുകയും, അങ്ങനെ സാമ്രാജ്യത്വപരമായ അധികാരഘടന സഭയിലേക്ക് സന്നിവേശിക്കപ്പെടുകയുംചെയ്തു. അക്രൈസ്തവമായ ഈ അധികാരഘടനയുടെ ഭാഗങ്ങളായി, മെത്രാന്‍, മെത്രാപ്പോലീത്താ മുതലായ അധികാരപദവികളുണ്ടാവുകയും പ്രത്യേക ഭരണപ്രദേശങ്ങള്‍ അവര്‍ക്ക് ഭരണത്തിനായി ലഭ്യമാകുകയും ചെയ്തു.
ലോകത്തില്‍, മറ്റെല്ലാ ക്രൈസ്തവസഭകളും ഈ റോമന്‍ സാമ്രാജ്യത്വഘടനയിലേക്ക് ആദ്യനൂറ്റാണ്ടുകളില്‍ത്തന്നെ വഴുതിവീണിരുന്നിട്ടും, കല്‍ദായസുറിയാനി മെത്രാന്മാരുടെ ആദ്ധ്യാത്മികാധിപത്യത്തിന്‍കീഴില്‍ നസ്രാണിസഭ കുറെയൊക്കെ അമര്‍ന്നിരുന്നിട്ടും, സര്‍വ്വോപരി ആ കാലഘട്ടത്തില്‍ കേരളമുള്‍പ്പെടെ മുഴുവന്‍ ഭാരതത്തിലും ബ്രാഹ്മണപൗരോഹിത്യവ്യവസ്ഥ കൊടികുത്തി വാണിരുന്നിട്ടും ഭാരതനസ്രാണികള്‍ക്ക് ക്രൈസ്തവമായ ഒരു സഭാസമ്പ്രദായം അഭംഗുരം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നത് ഭാരതക്രൈസ്തവര്‍ക്കാകെ അഭിമാനിക്കാവുന്ന ഒരു ചരിത്രയാഥാര്‍ത്ഥ്യമാണ്. ഈ സഭാപാരമ്പര്യത്തിന്റെ പിന്നിലുണ്ടായിരുന്ന അലിഖിതനിയമത്തെ 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടും' (Law of Thomas) എന്നു വിളിച്ചുപോരുന്നു.
നാമിന്നറിയുന്ന ക്രിസ്തുമതത്തിന്റെ വ്യവസ്ഥാപിതരൂപങ്ങള്‍ റോമന്‍ സാമ്രാജ്യത്വഭരണസമ്പ്രദായത്തിന്റെ മൂശയിലൂടെ രൂപപ്പെട്ടവയാണ്. അതുകൊണ്ടാണ്, വിശ്വാസികളുടെ കൂട്ടായ്മകളില്‍ നിക്ഷിപ്തമായിരിക്കേണ്ട വികേന്ദ്രീകൃത സഭാസംവിധാനത്തിനുപകരം, പുരോഹിതാധിഷ്ഠിതവും അധികാരകേന്ദ്രീകൃതവുമായ സഭാഭരണരീതി അവയ്ക്കുണ്ടായത്. പുരോഹിതനേതൃത്വത്തിന്റെ രാജകീയാധികാരം ഉറപ്പിക്കുന്നതിനും, അവര്‍ക്ക് യഥേഷ്ടം സമ്പത്താര്‍ജ്ജിക്കാനുള്ള സാഹചര്യം ലഭ്യമാക്കുന്നതിനുമായി അവര്‍തന്നെ സഭാനിമയങ്ങള്‍ക്കു രൂപംകൊടുത്തു. അതാണ് 'കാനോന്‍ നിയമം'. ബ്രാഹ്മണര്‍ അവര്‍ക്കുവേണ്ടി ഉണ്ടാക്കിയ മനുസ്മൃതിയോടു കിടപിടിക്കുന്ന ഒരു നിയമസംഹിതയാണിത്.
സാമ്രാജ്യത്വമുഖത്തോടുകൂടിയ ഈ റോമന്‍ കത്തോലിക്കാസഭയുമായി ഭാരതനസ്രാണികള്‍ ബന്ധപ്പെടുന്നത് 1498-ല്‍ വാസ്‌കോ ഡി ഗാമയുടെ ആഗമനത്തോടെ ആയിരുന്നു. തുടര്‍ന്ന്, പോര്‍ട്ടുഗീസ് മിഷനറിമാര്‍ ഈ സഭയില്‍ നടത്തിയ ഇടപെടലുകള്‍ ബൈബിളധിഷ്ഠിതമായി ഇവിടെ നിലനിന്നിരുന്ന സഭാഘടന തകിടംമറിയാനിടയാക്കുകയും അതുവരെ ഒന്നായിരുന്ന ഇവിടുത്തെ നസ്രാണിസഭയെ പലതായി ചിതറിക്കുകയുംചെയ്തു. ഇവയില്‍ കത്തോലിക്കാസഭയുടെകൂടെ നിന്ന വിഭാഗമാണ് ഇന്നത്തെ സീറോ-മലബാര്‍ സഭ. നസ്രാണിസഭയില്‍ അതുവരെ നിലനിന്നിരുന്ന സഭാസമ്പ്രദായത്തെ പോര്‍ട്ടുഗീസ്-റോമന്‍ അച്ചുതണ്ട്, പടിപടിയായി മെത്രാന്‍ഭരണസമ്പ്രദായത്തിലേക്കു നയിച്ചു. പിന്നീടു വന്ന നാട്ടുമെത്രാന്മാരും, തങ്ങള്‍ക്കു കൈവന്ന പദവിയും അധികാരങ്ങളും നിലനിര്‍ത്താന്‍വേണ്ടി, അതേ നയംതന്നെ തുടര്‍ന്നു. എങ്കിലും, അടുത്തകാലംവരെ ഈ സഭയുടെ തനിമയും ആണിക്കല്ലുമായ പള്ളിയോഗത്തിനുള്ള പ്രസക്തി കുറെയെങ്കിലും നിലനിന്നിരുന്നു.
പൗരസ്ത്യകാനോന്‍ നിയമം
ഈ സഭ ലത്തീന്‍ റീത്തില്‍ അല്ലാതിരുന്നതിനാല്‍ പാശ്ചാത്യകാനോന്‍നിയമം നസ്രാണിസഭയ്ക്കു ബാധകമായിരുന്നില്ല എന്നതാണ്, പള്ളിയോഗസമ്പ്രദായം ഇവിടെ കുറെയെങ്കിലും നിലനില്‍ക്കാന്‍ കാരണമായത്. എന്നാല്‍, 1991-ല്‍ അലക്‌സാണ്ഡ്ര്യ, അന്ത്യോക്യ, അര്‍മീനിയ, കാല്‍ഡിയ, കോണ്‍സ്റ്റാന്റിനോപ്പിള്‍ എന്നീ സഭകളിലേതെങ്കിലുമൊന്നിന്റെ പാരമ്പര്യമുള്ള പൗരസ്ത്യസഭകള്‍ക്കുവേണ്ടി ഒരു കാനോന്‍നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നു. അതാണ് പൗരസ്ത്യകാനോന്‍നിയമം. വാസ്തവത്തില്‍, ഈ കാനോന്‍നിയമം ഭാരതനസ്രാണിസഭയ്ക്കു ബാധകമല്ല. കാരണം, മുകളില്‍ പറഞ്ഞിട്ടുള്ള ഒരു സഭയുടെയും പാരമ്പര്യമല്ല ഈ സഭയ്ക്കുള്ളത്. എന്നാല്‍, ഈ സഭയുടെമേല്‍ അധികാരമുറപ്പിക്കാന്‍ കച്ചകെട്ടിയിരുന്ന റോമിലെ പൗരസ്ത്യസംഘം, കല്‍ദായസഭയുമായി ഈ സഭയ്ക്ക് ഇടക്കാലത്തുണ്ടായിരുന്ന ബന്ധത്തിന്റെ മറവില്‍, ആ സഭയുടെ പുത്രീസഭയായി വ്യാഖ്യാനിച്ചുകൊണ്ട് പൗരസ്ത്യകാനോന്‍നിയമം ഭാരതനസ്രാണിസഭയ്ക്കുകൂടി ബാധകമാക്കി. ഈ നടപടിക്കെതിരെ വിശ്വാസികളുടെ ഭാഗത്തുനിന്നു വ്യാപകമായ പ്രതിഷേധമുണ്ടായി. പ്രതിഷേധം രണ്ടുമൂന്നു കാര്യങ്ങളെ ഊന്നിയായിരുന്നു: 1) പൗരസ്ത്യറോമന്‍ സാമ്രാജ്യത്തില്‍ ജന്മംകൊണ്ടതോ, അവിടുത്തെ ഏതെങ്കിലും സഭ ജന്മംകൊടുത്തതോ ആയ സഭകളാണ് പൗരസ്ത്യസഭകള്‍ എന്നിരിക്കേ, ഭാരതത്തില്‍ സ്വതന്ത്രമായി രൂപംകൊണ്ട ഭാരതത്തിലെ അപ്പോസ്തലികസഭ പൗരസ്ത്യസഭാഗണത്തില്‍ ഉള്‍പ്പെടുന്നില്ല. 2) ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ സ്ഥാപിതമായ നസ്രാണിസഭയെ രണ്ടാം നൂറ്റാണ്ടിലോ മൂന്നാം നൂറ്റാണ്ടിലോമാത്രം രൂപംകൊണ്ട കല്‍ദായസഭയുടെ പുത്രീസഭയാക്കുന്നത് അയുക്തികമാണ്. 3) തനതു പൈതൃകവും വ്യക്തിത്വവുമുള്ള ഭാരതനസ്രാണി കത്തോലിക്കാസഭയ്ക്ക്, (സീറോ-മലബാര്‍ സഭയ്ക്ക്) രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നിര്‍ദ്ദേശങ്ങളനുസരിച്ച്, തനതു പൂര്‍വ്വപാരമ്പര്യമായ 'മാര്‍ത്തോമ്മായുടെ നിയമ'ത്തിലേക്കും അതിനനുസൃതമായ സഭാഘടനയിലേക്കും മടങ്ങിപ്പോകാന്‍ അവകാശവും കടമയുമുണ്ട്. എന്നാല്‍ ഈ വാദങ്ങളും അവയിലൂന്നിയുള്ള നിരവധി നിവേദനങ്ങളും സഭാധികാരത്തിന്റെ ബധിരകര്‍ണ്ണങ്ങളിലാണ് പതിച്ചത്.
പൗരസ്ത്യകാനോന്‍നിയമം പാശ്ചാത്യകാനോന്‍നിയമത്തിന്റെ പരിഷ്‌ക്കരിച്ച മറ്റൊരു പതിപ്പുമാത്രമാണ്. വാസ്തവത്തില്‍, 'പൗരസ്ത്യം' എന്നു പേരുവിളിച്ചുകൊണ്ട് സാംസ്‌കാരികവ്യതിരിക്തത പുലര്‍ത്തുന്ന എല്ലാസഭകളെയും ഫലത്തില്‍ പാശ്ചാത്യവല്‍ക്കരിക്കുകയാണതു ചെയ്യുന്നത്. പാശ്ചാത്യസഭാഘടനയുടെ ആണിക്കല്ല് മെത്രാനാധിപത്യമാണ്. പാശ്ചാത്യസഭാമോഡലിലുള്ള മെത്രാന്റെ ഈ അധികാരത്തെത്തന്നെയാണ് പൗരസ്ത്യകാനോന്‍നിയമവും വ്യവസ്ഥാപിക്കുന്നത്. ഉദാഹരണത്തിന്, മെത്രാന്റെ സ്ഥാനത്തെക്കുറിച്ചും അധികാരത്തെക്കുറിച്ചുമുള്ള പ്രസക്തവകുപ്പുകള്‍ കാണുക: ''ക്രിസ്തുവിന്റെ വികാരിയും പ്രതിനിധിയും എന്ന നിലയ്ക്ക് രൂപതാമെത്രാന്‍, അജപാലനത്തിനായി തനിക്കേല്‍പ്പിക്കപ്പെട്ടിരിക്കന്ന രൂപതയെ, തന്റെ സ്വന്തം നാമത്തില്‍ ഭരിക്കുന്നു. ക്രിസ്തുവിന്റെപേരില്‍ വ്യക്തിപരമായി മെത്രാന്‍ പ്രയോഗിക്കുന്ന ഈ അധികാരം ശരിയായതും നിയമാനുസൃതവും ഉടനടി നടപ്പില്‍ വരുന്നതുമാണ്'' (178-ാം വകുപ്പ്). ''രൂപതാമെത്രാന്‍ തന്നെ ഭരമേല്‍പ്പിച്ചിരിക്കുന്ന രൂപതയെ, നിയമനിര്‍മ്മാണധികാരത്തോടും നിയമനിര്‍വ്വഹണാധികാരത്തോടും നിയമവ്യാഖ്യാനാധികാരത്തോടുംകൂടി ഭരിക്കുന്നു'' (191-ാം വകുപ്പ്).
നസ്രാണികത്തോലിക്കാസഭ, സ്വയംഭരണാധികാരമുള്ള ഒരു വ്യക്തിസഭയാണ് എന്നാണു വെയ്പ്. എന്നാല്‍ ഇത്രയും അധികാരകേന്ദ്രീകൃതമായ ഒരു നിയമത്തിന്‍കീഴില്‍, വിശ്വാസികളുടെ സമൂഹമായ സഭയ്ക്ക് സ്വയംഭരണാവകാശമുണ്ടാവുക അസാദ്ധ്യമാണല്ലോ. 'സഭ'യെന്നാല്‍ മെത്രാനും മെത്രാന്‍ സംഘവുമാണെന്ന പാശ്ചാത്യസഭാസങ്കല്പംതന്നെയാണ്, വാസ്തവത്തില്‍ പൗരസ്ത്യകാനോന്‍നിയമത്തിലും പ്രതിഫലിക്കുന്നത്. എന്നാല്‍, ഭാരതനസ്രാണികളുടെ സഭാസങ്കല്പം, ബൈബിളിലെയെന്നപോലെ, 'വിശ്വാസികളുടെ കൂട്ടായ്മയാണ് സഭ' എന്നതായിരുന്നു.
പര്‍ട്ടിക്കുലര്‍ ലോ
പൗരസ്ത്യകാനോന്‍നിയമത്തിന് വിധേയമായിക്കൊണ്ടാണെങ്കിലും, ഒരു 'മേജര്‍ എപ്പിസ്‌ക്കോപ്പല്‍ സഭ'യെന്ന നിലയില്‍ സീറോ-മലബാര്‍സഭ പ്രത്യേകമായ തനതുനിയമങ്ങള്‍ (Particular law) ക്കു രൂപംകൊടുക്കുമ്പോള്‍, നസ്രാണിപള്ളിയോഗത്തിന്റെ തനിമയെപ്പറ്റിയും അതിനടിസ്ഥാനമായിരിക്കുന്ന 'മാര്‍ത്തോമ്മായുടെ നിയമം' എന്ന ഈ സഭയുടെ അപ്പോസ്തലികപാരമ്പര്യത്തെപ്പറ്റിയും ബോധ്യമുള്ള ഈ സഭയിലെ മെത്രാന്മാര്‍ അതിന്റെ പുനഃസ്ഥാപനത്തിനു കുറെയെങ്കിലും പ്രാധാന്യംനല്‍കും എന്ന പ്രതീക്ഷ പരക്കെയുണ്ടായിരുന്നു. എന്നാല്‍, ഈ സഭയുടെ മെത്രാന്‍സിനഡ് രൂപംകൊടുത്തിരിക്കുന്ന പള്ളിയോഗനടപടിക്രമങ്ങളനുസരിച്ച,് പള്ളിയോഗം അധികാരമില്ലാത്ത ഒരു ഉപദേശകസമിതിമാത്രമാണ്. അതിന്റെ ഉദ്ദേശ്യ-ലക്ഷ്യങ്ങള്‍ നിര്‍വ്വചിച്ചിരിക്കുന്നതു കാണുക: ''ഇടവകയിലുള്ള ദൈവജനകൂട്ടായ്മയുടെ പ്രകടരൂപം എന്ന നിലയ്ക്ക് ഇടവകവികാരിയെ ഉപദേശിക്കാനും സഹായിക്കാനും, ഇടവകയുടെ അജപാലനധര്‍മ്മത്തിലും സാമ്പത്തികകാര്യങ്ങളുടെ നിര്‍വ്വഹണത്തിലും അദ്ദേഹത്തോടു സഹകരിച്ചു പ്രവര്‍ത്തിക്കാനും ഉദ്ദേശിച്ചുള്ളതാണ് പള്ളിയോഗം.''
ഈ നടപടിക്രമമനുസരിച്ച് പൊതുയോഗത്തില്‍നിന്നു ഇടവകാംഗങ്ങളെ ഒഴിവാക്കാനുള്ള അധികാരം വികാരിക്കും, ഇടവകാംഗത്വംതന്നെ റദ്ദാക്കാന്‍ മെത്രാനും അധികാരമുണ്ട് (6:3, 4 വകുപ്പുകള്‍). വേദപാഠാദ്ധ്യാപകര്‍, ഭക്തസംഘടനകള്‍, സന്ന്യസ്തര്‍ എന്നിവരുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയും 1/3-ല്‍ കവിയാത്ത അംഗങ്ങളെ നോമിനേറ്റുചെയ്തും പള്ളിയോഗത്തെ ഒരു 'ഏറാന്‍മൂളിസമിതി'യാക്കാനുള്ള എല്ലാ പഴുതുകളും 9-ാം വകുപ്പിലുണ്ട്. പൊതുയോഗത്തെ എപ്പോള്‍ വേണമെങ്കിലും സസ്‌പെന്‍ഡു ചെയ്യാനുള്ള അധികാരവും മെത്രാനുണ്ട് (വകുപ്പ് 71). ഈ ചട്ടങ്ങളെ എതിര്‍ക്കുന്നതില്‍നിന്നും അതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍നിന്നും എല്ലാ വിശ്വാസികളെയും വിലക്കുന്നു, 74-ാം വകുപ്പ്!
അങ്ങനെ ഈ സഭയുടെ അപ്പോസ്തലികപൈതൃകമായ 'മാര്‍ത്തോമ്മായുടെ നിയമ'ത്തിനു കടകവിരുദ്ധമായി, വിശ്വാസിസമൂഹത്തിനുമേല്‍  ഒരു അക്രൈസ്തവ അധികാരഘടനയാണ്, പള്ളിയോഗനടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ചുനടപ്പിലാക്കിയ 1998 ജൂലൈ 3 മുതല്‍ ഈ സഭയില്‍ നിലനില്‍ക്കുന്നത്.
എന്നാല്‍, പ്രസ്തുത പള്ളിയോഗനടപടിക്രമം പ്രാബല്യത്തില്‍ വരുന്നതായി വിളംബരം ചെയ്യപ്പെട്ട അതേ നിമിഷത്തില്‍ത്തന്നെ, വിളംബരംനടന്ന അതേ കാക്കനാട്ട് മൗണ്ട് തോമസ് അങ്കണത്തില്‍ വച്ചുതന്നെ, പ്രസ്തുത പള്ളിയോഗനടപടിക്രമത്തിന്റെ കോപ്പികള്‍ അഗ്നിക്കിരയാക്കിക്കൊണ്ട്, തങ്ങള്‍ അതിനു കീഴ്‌വഴങ്ങില്ലാ എന്ന് സഭാഭിമാനവും ധീരതയുമുള്ള ഒരുപറ്റം വിശ്വാസികളും വൈദികരും പ്രഖ്യാപിക്കുകയുണ്ടായി. അത് നസ്രാണി സമൂഹമൊന്നാകെ അഭിമാനത്തോടെ ഓര്‍ക്കേണ്ട ഒരു ചരിത്രസംഭവമാണ്. സഭയുടെ ശുശ്രൂഷാഘടനയെ അധികാരഘടനയാക്കിമാറ്റിയ റോമന്‍മോഡല്‍ പൗരോഹിത്യത്തിനെതിരെയുള്ള പുതുതലമുറ നസ്രാണികളുടെ അങ്കംകുറിക്കലായിരുന്നു അത്.
കൂനന്‍കുരിശുസത്യത്തില്‍നിന്നു പിന്നാക്കംപോയി റോമിന്റെ അടിമകളായി മാറിയ കേരള കത്തോലിക്കാസമുദായത്തിന്റെ പില്‍ക്കാല പ്രതിനിധികള്‍ 'പള്ളിയോഗനടപടിക്രമങ്ങള്‍' സഭാ ആസ്ഥാനത്തുതന്നെ അഗ്നിക്കിരയാക്കിയ ഈ സംഭവത്തിന് വാസ്തവത്തില്‍ കൂനന്‍കുരിശുസത്യത്തോളംതന്നെ ചരിത്രപ്രാധാന്യമുണ്ട്. കൂനന്‍കുരിശു സത്യത്തില്‍, റോമന്‍ (പൗലസ്ത്യ) അധികാരത്തെ ഇനിമേല്‍ അനുസരിക്കുകയില്ല എന്നാണ് നമ്മുടെ പൂര്‍വ്വികര്‍ സത്യംചെയ്തതെങ്കില്‍, പൗരസ്ത്യവേഷമിട്ടുവന്ന റോമന്‍ കാനോന്‍നിയമത്തെയും പള്ളിയോഗനടപടിക്രമങ്ങളെയും അംഗീകരിക്കാന്‍ നസ്രാണികള്‍ തയ്യാറല്ല എന്ന പ്രഖ്യാപനമായിരുന്നു, ഈ അഗ്നിദാഹ നടപടിയിലൂടെ അതിനു നേതൃത്വംകൊടുത്ത അത്മായ-വൈദികനേതാക്കള്‍ നടത്തിയത്.
ഇന്നത്തെ സഭാനവീകരണപ്രസ്ഥാനങ്ങള്‍, നസ്രാണികളുടെ അഭിമാനം ജ്വലിപ്പിച്ച, 1998-ലെ ദുക്‌റാനാദിനത്തിലുയര്‍ന്നുകത്തിയ ആ തീക്കുണ്ഠത്തില്‍നിന്നു സമരോജ്വലതയുടെ അഗ്നിശലാകകള്‍ ഏറ്റുവാങ്ങേണ്ടിയിരിക്കുന്നു. ഭാരതനസ്രാണി സംസ്‌കാരത്തിനന്യമായ റോമന്‍ ആധിപത്യസംസ്‌കാരത്തിനെതിരെ നമ്മുടെ മുന്‍ഗാമികള്‍ ഉയര്‍ത്തിയ തീപ്പന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടിയിരിക്കുന്നു. നസ്രാണിസഭയുടെ കാനോന്‍നിയമം 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗവും വഴിപാടു'മാണെന്ന് ഉച്ചൈസ്തരം ഉദ്‌ഘോഷിക്കേണ്ടിയിരിക്കുന്നു. 'പുരോഹിതനിയമങ്ങളുടെ കൂച്ചുവിലങ്ങുകളില്‍നിന്ന് സഭാസമൂഹത്തെ മോചിപ്പിക്കുമ്പോള്‍, നിങ്ങള്‍ എന്നെത്തന്നെയാണു മോചിപ്പിക്കുന്നത്' എന്ന യേശുവിന്റെ അനുഗൃഹീത വിധിപ്രസ്താവം സഭാനവീകരണപ്രവര്‍ത്തകരുടെ അന്തഃകരണങ്ങളില്‍ ഇപ്പഴേ മുഴങ്ങിത്തുടങ്ങട്ടെ!                         -എഡിറ്റര്‍ 

Sunday, April 16, 2017

Foot washing --open church movement

 Ceremony in Kochi, The Hindu news.


Special Correspondent writes from Kochi: The Open Church Movement will organise the washing of the feet of 12 women on Maundy Thursday as part of its efforts to support Pope Francis’s call for including women among those whose feet are washed during the Maundy Thursday ceremonies.

A statement issued by the Open Church Movement called on everyone to join the ceremonies on Thursday at the IMA Hall, near Maharaja’s College Grounds.

The statement described as “sad” the stance by Major Archbishop of Syro-Malabar Church Cardinal George Alencherry that women need not be included among those whose feet are washed during the Maundy Thursday ceremonies.



പാതിരി/മെത്രാന്‍ സ്ഥലം മാറ്റം

വി.മത്തായി പത്തിന്റെ ഏഴുമുതൽ പത്തുവരെ ഒരിക്കലും വായിച്ചിട്ടില്ലാത്ത കത്തനാരും, കത്തനാരുമൂത്ത കർദ്ദിനാളും, ഇവരുടെ ഉപഭോഗവസ്തു [കർത്താവിന്റേതെന്നു ചുമ്മാതെ പറയപ്പെടുന്ന] മണവാട്ടിമാരും, കൂടുന്ന ''മൂന്നാണിയിൽ'', ക്രിസ്തു ''സഭയെന്ന കുരിശിൽ'' തൂക്കപ്പെട്ടിരിക്കയാണ് ഇന്നും! അവനെവിടെ പിന്നെ ഉയിർപ്പു !? അവൻ ഇന്നും ഉയർപ്പിനെക്കാത്തു [2000 കൊല്ലങ്ങളായി]  കുരിശിൽ കിടക്കുമ്പോൾ കത്തനാരുടെ വെറും ശീലമായ ഈ ഈസ്റ്റര് ദിനാചരണം ഒരു പ്രകസനം മാത്രമായെ എനിക്ക് കാണാനാവൂ...

ക്രിസ്തു അരുളിയ സുവിശേഷവേലയുടെ 'ഓർഡർ' പാടേ മറന്നു, പകരം മനസ്സിൽ കാമം മൂത്ത ആശകൾ കൂറിയതാകെ ചെയ്തുകൂട്ടുന്ന ഈ നിക്രിഷ്ട സമൂഹത്തെ, മനനമുള്ള മനുഷ്യർ മൗനമായി വെറുത്തു തുടങ്ങി! ഇന്നലെ ദുഃഖ ശനിയാഴ്ച, എന്റെയടുത്തുവന്നു മനസുതുറന്ന രാജുച്ചായനാണീ കുറിപ്പിന് കാരണം ! അതിയാന്റെ പള്ളിയിൽ ഒരു കത്തനാര് കഴിഞ്ഞ ആറുകൊല്ലമായി പള്ളിപണിയെന്നപേരിൽ കുടിയേറി പാർക്കുന്നു ! ഇനിയും പള്ളിയുടെ 125 ആം ജന്മദിനംകൂടി ആഘോഷിച്ചു അടിച്ചുമാറ്റിയെ 'ട്രാൻസ്ഫെർ' കത്തനാർക്കു മെത്രാൻ കൊടുക്കുകയുല്ലുപോലും ! രാജുച്ചായെന്റെ ഒരു ദുഃഖമേ? 

വികാരമുള്ള വികാരിമാരെ വലിയ പള്ളികളിലേക്ക് മാറ്റുന്നത് മെത്രാൻ കൈക്കൂലി വാങ്ങിയിട്ടാണുപോലും ! [കസ്റ്റംസ് ഓഫീസർ ട്രാൻസ്ഫെർപോലെ ] മെത്രാനെ ഇരിക്കുന്ന ആസനത്തിൽനിന്നും മാറ്റാൻ കാലന് മാത്രമേ ആവൂതാനും [കാലം/കാലൻ ചെയ്യുക] ഇരിക്കുന്ന ആസനങ്ങൾ ഇവരുടെ മരണംവരെ സുഖിക്കാൻ, സഭയെന്ന കുരിശിൽ കിടക്കുന്ന ക്രിസ്തു മരണമൊഴിയായി ഇവറ്റകൾക്ക് തീറെഴുതി കൊടുത്തതാണ് പോലും ! പാവം ജനം [വിശ്വാസികൾ] വിശ്വസിക്കയല്ലാതെ മറ്റെന്തു ചെയ്യാൻ ? ക്രിസ്തുവിനെ അനുസരിച്ചു "പ്രാർത്ഥിക്കാൻ പള്ളിയിൽ പോക്കരുതെന്നതു" ശീലമാക്കാനും രാജുച്ചായന്മാർക്കു മടി!

മൂന്നു കൊല്ലംകൂടുമ്പോൾ കത്തനാർക്കു ട്രാൻസ്ഫെർ ഉള്ളതുപോലെ, മെത്രാന് അഞ്ചുകൊല്ലം കൂടുമ്പോൾ ട്രാൻസ്ഫെർ അനിവാര്യമാണ് ! എങ്കിലേ ഇവറ്റകളുടെ ഈ അരമനക്കൂറും മറ്റിതര ആർത്തികളും തെല്ലൊന്നു ശമിക്കുകയുള്ളൂ ! കത്തനാരെ മെത്രാസന തലത്തിൽ മാറ്റുന്നതിനുപകരം സഭാതലത്തിൽ സ്ഥലംമാറ്റങ്ങൾ വന്നാൽ ['ഇന്ത്യൻ ആർമി' പോലെ] എല്ലാവരും എല്ലായിടത്തും സുഖദുഃഖങ്ങൾ സമമായി പങ്കിടും ! മെത്രാന്റെ ഹുങ്കും താനേ കെട്ടടങ്ങും !  പക്ഷെ പൂച്ചയ്ക്കാര് മണികെട്ടും ? ഈ രുചിയറിഞ്ഞ പൂച്ചകളെ മരണം മാത്രമേ  മണികെട്ടുകയുള്ളൂ..കാരണം സഭ ഇവരുടെ ''പൗരോഹിത്യ കുടുംബ സ്വത്താണുപോലും'' ! ആയതിനാൽ സഭയെ നിയന്ത്രിക്കുന്ന, പാതിരിക്കു ചാമരം വീശുന്ന ,പരീശവൃന്ദമേ , മാറ്റുവിൻ ചട്ടങ്ങളെ! !മെത്രാന്മാർക്ക് സ്ഥലം മാറ്റം സഭ കൊടുത്തില്ലെങ്കിൽ, ഇവരുടെ കുത്തക ദുർവൃത്തി കാരണം ജനം സഭയിൽ നിന്നും മാറും /അല്ലാഞ്ഞാൽ സഭയെത്തന്നെ ജനം  മാറ്റും !  "പള്ളിപണിയാൻ വിയർപ്പും പണവും ഒഴുക്കിയവൻ കത്തനാരോടും മെത്രാനോടും കളിച്ചാൽ ഒടുവിൽ തെമ്മാടിക്കുഴിയിലാകും"എന്നചൊല്ലും മാറ്റപ്പെടും!     
അയ്യോ! പാവം കുരിശിതൻ ! കർത്താവേ, നീയെന്റെ സ്തുതികളിലിനിയും മരുവൂ... പള്ളിയിൽ നിനക്കിടമില്ലല്ലോ! samuelkoodal  
paathirichattangal 

Saturday, April 15, 2017

സത്യജ്വാല ഏപ്രിൽ 2017

നസ്രാണി കത്തോലിക്കാ സഭയിലെ പ്രശ്നങ്ങൾക്കു പിന്നിൽ – ഒരു ചരിത്രാവലോകനം (മുഖക്കുറി – ജോർജ്ജ് മൂലേച്ചാലിൽ), CBCI ദളിതർക്കു നൽകിയത് – ജോസഫ് പനമൂടൻ, സെക്കുലറിസവും മതവും – റവ. ഡോ. ജെ. ഔസേപ്പു പറംബിൽ, കത്തോലിക്കാ സ്ഥാപനങ്ങളിൽ കോടികളുടെ അഴിമതി അന്വേഷണം വേണം – ജോ. ക്രി. കൗൺസിൽ, ചർച്ച് ആക്റ്റിനെതിരായും രഹസ്യ കുമ്പസ്സാരത്തിനെതിരായും ജോ. ക്രി. കൗൺസിൽ, കാലുകഴുകൽ ശൂശ്രൂഷയിൽ സ്ത്രീകൾ വേണ്ട – ഏതിർപ്പുമായി ഓപ്പ്പൺ ചർച്ച് മൂവ്മെന്റ്, മാർ ജോസഫ് പവ്വത്തിലിനൊരു തുറന്ന കത്ത് – ഡോ. സി പി മാത്യു, ചേർപ്പുങ്കൽ സൂപ്പർ സ്പെഷ്യാലിറ്റിക്കു വേണ്ടി വീണ്ടും പിരിവ്, ഫിലിപ്പ് കാലായിലിന് അന്ത്യ പ്രണാമം, ചക്രശ്വാസം വലിക്കുന്ന സീറോ മലബാർ സഭ – ഡോമിനിക് സാവിയോ വാച്ചാച്ചിറയിൽ, പിതാവേ പരാതിപ്പെടാത്തതെന്തുകൊണ്ട് -ഇപ്പൻ, കുമ്പസ്സാരക്കൂടിന്റെ വിശുദ്ധ ചരിത്രം – ജോസ് മടമ്പം, കന്യാസ്ത്രികളുടെ സ്ത്രീകളെ കുമ്പസ്സാരിപ്പിക്കൽ – ജോസ് തുമ്പേപ്പറമ്പിൽ, കർദ്ദിനാളിനെ തേജോവധം ചെയ്യാൻ ശ്രമിക്കുന്നുവെന്ന്, യാക്കോബായാ വൈദികരുടെ വിവാഹം – ഫാ ഡാർളി എടപ്പങ്ങാട്ടിൽ, സത്യാഗ്രഹം, ഒരു ഫ്ലാഷ് ബാക്ക് – ഇന്ദുലേഖ, സീറോ മലബാർ സഭയും കോട്ടയം രൂപതയും – റ്റി ഓ ജോസഫ് തോട്ടുങ്കൽ, പോപ്പിന്റെ പരസ്യ കുമ്പസ്സാര വിഷയങ്ങൾ – പി കെ മാത്യു ഏറ്റുമാനൂർ, ലൈംഗിക സദാചാരം സത്യജ്വാലയിൽ കണ്ടത് – പ്രൊഫ. പി സി ദേവസ്യാ, കേരള സഭ ഒരു സ്വതന്ത്ര സഭ – എം എൽ ജോർജ്ജ്, ബിഷപ്സ് ഹൗസിനു മുന്നിലെ സത്യാഗ്രഹം – ജയിംസ് കോതകുളത്തിൽ, പോർക്ക്@സീറോ ചർച്ച്.കോം. കോട്ടയം രൂപതയുടെ അപ്പീലുകൾ……Download Now

Friday, April 14, 2017

സ്ത്രീകളുടെ പാദങ്ങൾ കഴുകി -ഓപ്പൺ ചർച്ച് മൂവ്‌മെന്റ് സഭാചരിത്രത്തിൽ ഇടം നേടി .

സ്ത്രീകളുടെ പാദങ്ങൾ കഴുകി -ഓപ്പൺ ചർച്ച് മൂവ്‌മെന്റ് സഭാചരിത്രത്തിൽ ഇടം നേടി .
പരിശുദ്ധ മാർപ്പാപ്പയുടെ ആഗ്രഹം കേരളത്തിലും നടപ്പിലായി.
 പെസഹാദിനത്തിലെ കാൽ കഴുകൽ ശുശ്രൂഷയിൽ സ്ത്രീകളേക്കൂടി ഉൾപ്പെടുത്തണമെന്ന പരിശുദ്ധ ഫ്രാൻസീസ് പാപ്പായുടെ നിർദ്ദേശം നടപ്പാക്കുവാൻ കഴിയില്ലെന്നതീരുമാനം അഭിവന്ദ്യ ആലഞ്ചേരി മെത്രാൻ ഒരു സർക്കുലറിലൂടെ ജനങ്ങളെ അറിയിക്കുകയായിരുന്നു. ഈ തീരുമാനം സ്ത്രീ സമുഹത്തെ ആകമാനം അപമാനിക്കുന്നതും സഭയിലെ വിവാഹിതരാകാത്ത വൈദികരെ ആകമാനം സംശയത്തിന്റെ നിഴലിൽ നിർത്തുന്നതും ആയിരുന്നു. ആത്മീയ ശുശ്രൂഷയുടേയും ആചാരത്തിന്റേയും  ഭാഗമായി പുരോഹിതൻ  ഒരു സ്ത്രീയുടെ പാദങ്ങൾ കഴുകിയാൽ അധമവികാരങ്ങളുണ്ടാകുമെന്ന തെറ്റായ സന്ദേശം സമൂഹത്തിൽ പരക്കുന്നതിനും ഇത് ഇടയായി. പുരോഹിതരേയും സ്ത്രീകളേയും സംശയദൃഷ്ടിയോടെ കാണുകയും പള്ളിമുറികളിൽ സി.സി. ടി. വി. ക്യാമറകൾ പിടിപ്പിക്കുന്നതിനുള്ള തീരുമാനവും,സ്ത്രീകൾ പള്ളിമുറിക്കുള്ളിൽ കയറിക്കൂടെന്ന തീരുമാനവും ഇരുപക്ഷത്തേയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. എലിയെ തോൽപ്പിച്ച് ആരും ഇല്ലം ചുടരുത്. കുറെയധികം പുരോഹിതരും  കന്യാസ്ത്രീകളും അവരുടെ ചുറ്റുമുള്ള ചില സ്ത്രീകളും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും ജയിൽവാസം അനുഭവിക്കുന്നവരുമുണ്ടെന്നത് സത്യമാണ് . സാത്താൻ സേവനടത്തുന്ന ചിലരും ഇക്കൂട്ടത്തിലുണ്ടെന്നതും ശരിയാണ്. കർത്താവിന്റെ ഈ തിരുസഭയെ തകർക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നതും നമുക്കറിയാം . ഇത്തരം പുരോഹിതരേയും സാത്താന്റെ ശക്തിയായ സമ്പത്തിൽ അത്യാർത്തിവയ്ക്കുന്ന പുരോഹിതരേയും സഹായികളേയും ഇടവകകളിൽ നിന്നും ഒറ്റപ്പെടുത്തുവാനും ആട്ടിപ്പായിക്കുവാനും വിശ്വാസ സമൂഹം തയ്യാറാകണം.   ആത്മിയ ചൈതന്യമുള്ളതും ക്രീസ്തുവിനു സാക്ഷ്യം വഹിക്കുന്നവരുമായ എത്രയോ നല്ല പുരോഹിതരും കന്യാസ്ത്രീകളും നമുക്കുണ്ടെന്നുള്ളകാര്യം മറക്കരുത്. അവരും ഈ അപവാദത്തിന് ഇരകളാണ്. നമ്മുടെ അമ്മമാരും പെങ്ങന്മാരും പെൺമക്കളും ഭാര്യമാരും പുരോഹിതനെ വലയിൽ വീഴിച്ച് പിഴപ്പിക്കുവാൻ നടക്കുന്നവരാണെന്നു പറഞ്ഞാൽ അത് അംഗീകരിച്ച് നൽകുവാനാകില്ല. ആഭിവന്ദ്യ മെത്രാന്മാരുടെ ഈ തീരുമാനം , നാളെകളിൽ കുമ്പസാരിക്കുന്നതിനോ പരിശുദ്ധകുർബാന  സ്വീകരിക്കുന്നതിനോ പുരോഹിതന്റെ അടുത്തെത്തുന്ന  പെൺകുട്ടികളേയും  സ്ത്രീകളേയും  പുരോഹിതൻ അധമവികാരത്തോടെ കാണുവാൻ തുടങ്ങിയാൽ കർത്താവിന്റെ സഭയുടെ പരിശുദ്ധി നഷ്ട്‌പ്പെടും.അടുത്തകാലത്തായി കൊലപാതകം, പീഡനം, സാമ്പത്തിക തട്ടിപ്പ് എന്നിവയിൽ പെട്ട  ഫാദർ റോബിന്റേതുൾപ്പെടെ നിരവധി പുരോഹിതരും കന്യാസ്ത്രീകളും ജയിലിൽ അടക്കപ്പെട്ടിട്ടുണ്ട്.ഇതിന്റെയെല്ലാം കാരണങ്ങൾ തേടിയെത്തിയാൽ അവസാനം ചെന്നെത്തുന്നത് അവർ വിവാഹിതരല്ലായെന്ന കാരണമാണ്.പുരോഹിതർക്ക് വിവാഹം കഴിക്കുന്നതിന് സഭയിൽ നിയമമുണ്ടെങ്കിലും മെത്രാന്മാർക്ക് പുരോഹിതരിലുള്ള സാമ്പത്തിക അവിശ്വാസമാകാം വിവാഹത്തിന് അനുവാദം നൽകാത്തത്. ഇത് ഉടൻ പരിഹരിക്കണം.
എല്ലാവരേയും വേദനിപ്പിക്കുന്ന മേൽപറഞ്ഞ  തീരുമാനം പിൻവലിക്കണമെന്ന്  ഓപ്പൺ ചർച്ച്മൂവ്‌മെന്റും മറ്റു ചില സാമൂഹിക സാംസ്‌കാരിക സംഘടനകളും ആവശ്യപ്പെട്ടുവെങ്കിലും മാർപ്പാപ്പായുടെ തീരുമാനം നടപ്പായില്ല. ദൈവത്തിന്റെ ഭൂമിയിലെ പകരക്കാരനാണ് മാർപ്പാപ്പയെന്നും ദൈവം ഭൂമിയിലുള്ള മനുഷ്യരോട് മാർപ്പാപ്പയിലൂടെയാണ് നേരിട്ടു സംസാരിക്കുന്നതെന്നും, അതുകൊണ്ട് പരിശുദ്ധ മാർപ്പാപ്പക്ക് തെറ്റാവരമാണുള്ളതെന്നും സഭ നമ്മെ പഠിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ കർത്താവിന്റെ വാക്കുകളാണ് മാർപ്പാപ്പയിലൂടെ പുറത്തുവന്നിരിക്കുന്നത്. ഇത് അനുസരിക്കുവാൻ ഓരോക്രൈസ്തവനും കടമയുണ്ട്.
  ഇത്തരം പലവിധ കാരണങ്ങളുടെ അടിസ്ഥാനത്തിൽ കത്തോലിക്കാ സഭകളുടെ ഏകീകരണവും നവീകരണവും ഉണ്ടാവണമെന്ന് ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യുന്ന ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന സ്ത്രീകളുടെ കാൽകഴുകൽ ശുശ്രൂഷയും തുടർന്ന് അപ്പം മുറിക്കൽ ശൂശ്രൂഷയും  നടന്നു. നിരവധി പ്രത്യേകതകളുള്ള  ഈ സംഭവം സഭാചരിത്രത്തിൽ തന്നെ ഇടംനേടി. പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ചിത്രത്തിനുമുന്നിൽ അദ്ദേഹത്തിനു പിൻതുണ പ്രഖ്യാപിച്ച് നടത്തപ്പെട്ട വിശുദ്ധ ആഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷയിൽ സ്ത്രീ സമൂഹത്തിന്റെ പരിശ്ചേദമാണ് കണ്ടത്. 60-വയസിനു മുകളിലുള്ളവർ, 25-50നുമിടയിലുള്ള അമ്മമാർ, 15-25നുമിടയിലുള്ള യുവതികൾ ,5-10നും ഇടയിലുള്ള കുട്ടികൾ എന്നീ ഗ്രൂപ്പുകളിലുള്ളവരാണ് പങ്കെടുത്തത്. കൂടാതെ  കാൽകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളെ മാത്രം പങ്കെടുപ്പിച്ചതും ലോകത്ത് ആദ്യമാണ്.പെസഹാ വ്യാഴാഴ്ച്ച (13-4-2017ൽ)കൊച്ചി ഐ.എം . എ. ഓഡിറ്റോറിയത്തിൽ തിരുക്കർമ്മങ്ങൾ നടന്നു.
ഈ ചരിത്രനിമിക്ഷത്തിലെ പുണ്യ കർമ്മത്തിന് ഫാദർ ഡോ. എബ്രാഹം കൂത്തോട്ടിൽ, ഫാദർ ഷിബു കാളാമ്പറമ്പിൽ, ഫാദർ ജോസഫ് പള്ളത്ത്, ഫാദർ ക്ലമന്റ്, ഫാദർ ഫ്രാൻസീസ് എന്നിവർ കാർമികത്വം വഹിച്ചു. മുതിർന്ന പുരോഹിതനായ ഫദർ ഡോ. എബ്രാഹം കൂത്തോട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ശുശ്രൂഷകൾക്ക് സമുഹത്തിലെ ആത്മീയ ചൈതന്യമുള്ള പുരോഹിതരുടെയും ആത്മാഭിമാനമുള്ള സ്ത്രീസമൂഹത്തിന്റെയും അഭിമാനമാണ് സംരക്ഷിക്കപ്പെട്ടത്.
സംഘടനയുടെ ചെയർമാൻ ശ്രീ. റെജി ഞള്ളാനി, ജനറൽ സെക്രട്ടറി ഫാദർ. കെ. പി. ഷിബു, സെക്രട്ടറി ശ്രീ ജോർജ്ജ് ജോസഫ്, അഡ്വ. വർഗീസ് പറമ്പിൽ , ജോസഫ് വെളിവിൽ, കെ. കെ. ജോസ് കണ്ടത്തിൽ , ശ്രീ. എം എൽ. അഗസ്തി. അഡ്വ. ജോസ് അരയകുന്നേൽ ,മാത്യു തറക്കുന്നേൽ, സി. വി സെബാസ്റ്റ്യൻ  ഡോ. ജോർജ്ജ് മലയാറ്റ്. ഓ.ഡി. കുര്യാക്കോസ്, തുടങ്ങിയവർ കാൽകഴുകൽ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. ഫാ. ജോസഫ് പള്ളത്തിന്റെ കാർമികത്വത്തിൽ 4-മണിക്ക്‌നടന്ന അപ്പം മുറിക്കൽ ശൂശ്രൂഷകളോടെ തിരുകർമ്മങ്ങൾ അവസാനിച്ചു.

കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ നാഴികക്കല്ലായി മാറിയ അസുലഭ നിമിക്ഷങ്ങൾ ഒപ്പിയെടുത്ത് സ്വദേശത്തും വിദേശത്തും റിപ്പോർട്ടു ചെയ്യാനെത്തിയ ആദരണിയരായ ദൃശ്യ,ശ്രാവ്യ, പ്രിന്റ് ,ഓൺലൈൻ രംഗത്തെ മാധ്യമപ്രവർത്തകർ നിമിഷങ്ങൾക്കുള്ളിൽ ശുശ്രൂഷകൾ ലോകം മുഴുവൻ എത്തിച്ച് ഈ തിരുകർമ്മങ്ങളെ ധന്യമാക്കി. ആദരണിയരായ മാധ്യമസുഹൃത്തുക്കൾക്ക് ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ നന്ദിയും കടപ്പാടും ഈസ്റ്ററിന്റെ എല്ലാവിധ മംഗളങ്ങളും ഏറ്റം സ്‌നേഹത്തോടെ അറിയിക്കുന്നു.


    ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെആഭിമുഖ്യത്തിൽനടന്ന തിരുകർമ്മങ്ങളുടെ വിജയത്തിനായി ധാരാളം പേരുടെ കഷ്ടപ്പാടുകൾ ഉണ്ടായിട്ടുണ്ട് അവരെയെല്ലാം നന്ദിയോടെ ഓർക്കുന്നു.


                                        നന്ദി.


റെജി ഞള്ളാനി , ചെയർമാൻ ,
ഫാദർ ഷിബു കാളാംപറമ്പിൽ ,ജനറൽ സെക്രട്ടറി,
ശ്രീ. കെ. ജോർജ്ജ് ജോസഫ്, സെക്രട്ടറി.
ശ്രീ, കെ. കെ. ജോസ് കണ്ടത്തിൽ. ജോ. സെക്രട്ടറി. ..
     





''ദുഃഖവെള്ളി''യല്ലിന്നു,,വെരി ഗുഡ് ഫ്രൈഡേ''


''ദുഃഖവെള്ളി''യല്ലിന്നു, ''ഗുഡ് ഫ്രൈഡേ'' + ''വിഷു'' ചേര്‍ന്നപ്പോള്‍ മലയാളിക്കൊരു ''വെരി ഗുഡ് ഫ്രൈഡേ'' കിട്ടി ! ഹല്ലെലുയ്യ ! പ്രൈസ് ദി ലോര്‍ഡ്‌ ! സന്തോഷിച്ചു ആനന്ദിപ്പീന്‍ ... 
കാര്‍മുകില്‍ വര്‍ണ്ണനെ കണികണ്ടും / കുരിശിതനെ മനസ്സില്‍ ധ്യാനിച്ചും ഉണരാം ! ആഭാസപോഴന്‍പാതിരിമാര്‍  നമ്മെ പറ്റിക്കാന്‍ കെട്ടിച്ചമച്ച ''ദുഃഖത്തിന്റെ വെള്ളിയാഴ്ച'' ഇന്നിതാ ആഹ്ലാദ ത്തിന്റെ മഹാദിനമായി! കാലമേ,നിന്ക്കഭിനന്ദനം   മതമേതായാലെന്താ?  മനം നന്നായാല്‍ പോരെ ? സാമുവല്‍കൂടല്‍ 

Monday, April 10, 2017

''മാ സലാമാ''/ മനസിന്റെ ''ബെബെ''!

"സാത്താനെ എന്നെ നീ വിട്ടുപോ" എന്ന് പറഞ്ഞു ക്രിസ്തു ആട്ടിപ്പായിച്ച പത്രോസിനോട് , ഇത്തിരിപ്പോന്നപ്പോൾ "പത്രോസേ,[സാത്താനെ] നീയാകുന്ന പാറമേൽ ഞാൻ എന്റെ സഭയെ പണിയും" എന്ന് ക്രിസ്തു വീണ്ടും പറഞ്ഞതായി, ബൈബിൾ രചയിതാവ് നാലാം നൂറ്റാൻഡിൽ സത്യാവേദപുസ്തകത്തിൽ എഴുതിച്ചേർത്തത് സത്യമായോ? എന്നൊരുതോന്നൽ,  ഈ ദൈവമില്ലാത്ത പാതിരി / പാസ്റ്റർ മോന്മാരെ കാണുമ്പോൾ എനിക്ക് ഉണ്ടാകുന്നു! എന്റെ സ്നേഹിതൻ ബിഷപ്പ് സണ്ണി ഏബ്രഹാം "ഇന്നത്തെ ഈ കാണുന്ന സഭകളാകെ സാത്താന്റെ സഭകളാണെന്നു'' തറപ്പിച്ചു പറയുമ്പോൾ, അല്പബുദ്ധിയായ എനിക്കതു വിശ്വസിക്കാനാണു ഏറെ ഇഷ്ടം!

''പത്രോസെന്ന തനിപ്പാറമേൽ'' ക്രിസ്തു സ്ഥാപിച്ചതാണീ സഭയെങ്കിൽ , പിന്നീട് ഈ സഭയെങ്ങിനെ, ഇങ്ങിനെ ''സീറോ'' ആയി മാറി? സീറോ ആയതു പോകട്ടെ, ഇന്നാകെ അയ്യായിരത്തോളമായി സഭകൾ ഈ ദുനിയാവിൽ!  
ഈ ദുഖവെള്ളിയിൽ ഇതിലേതു സഭയുടെ കണ്ണീരിൽ കുതിർന്ന സ്തുതികളാകാം ക്രിസ്തുവിനു ഏറെ ഇഷ്ടമാവുക? ഉത്തരം കണ്ടെത്താൻ കർത്താവ് തന്നെ വായ് തുറക്കാതെ ആവില്ലല്ലോ? അവനോടു ചോദിക്കാൻ ,അവനൊട്ടു വീണ്ടും വരുന്നുമില്ല! ഇനി  വന്നാലോ ,സ്നേഹം എന്തെന്നറിയാത്ത സ്വാർത്ഥമതികളായ ഈ പാതിരി/ പാസ്റ്ററുമാരുടെ ഏതെങ്കിലും സഭയെ ആ ''കുരിശിലെസ്നേഹം'' തിരിച്ചറിയുമോ / കണ്ടറിയുമോ? ഇല്ല! അപ്പോൾ ഈ സഭകളിലാകെ ഒരു തൊട്ടീല്ച്ചാടി കുരങ്ങുപോലെ ദൈവസ്നേഹം തേടി ചാടിനടന്ന വാലിലാക്കുരങ്ങനായ എന്റെ ഗതിയെന്താകും? ആയതിനാൽ ദൈവമില്ലാത്ത സഭയെ / പുരോഹിതനെ / അവന്റെ ജല്പനങ്ങളെ / ഒച്ചയെടുപ്പു ശീലങ്ങളെ / ആചാര അനുഷ്ഠാനമെന്ന പൊള്ളത്തരങ്ങളെ ഞാൻ വെറുക്കുന്നു! ''മാ സലാമാ''/ മനസിന്റെ ''ബെബെ''! samuelkoodal  

Saturday, April 8, 2017

''ഓശാന'' ഒരു വെറും കുരുത്തോല പെരുനാളല്ല !

''ഓശാന'' ഒരു വെറും കുരുത്തോല പെരുനാളല്ല !
വയലാറും ഇതറിയാതെ പാടി "കുരുത്തോലപ്പെരുന്നാളിന്‌ പള്ളിയിൽ പോയ്‌വരും കുഞ്ഞാറ്റ കുരുവികളേ" എന്ന് !
''ഓശാന'' ഒരു ''സ്വാഗത പ്രണവ മന്ത്രധ്വനിയാണ്''!  ദൈവത്തെ തന്നിലെ ''ബോധചൈതന്യമെന്നു'' അറിയാത്ത മനസുകൾ, തന്നിലെ ''നിത്യ ചൈതന്യത്തെ'' മറന്നു , ഒരു ദൈവസങ്കല്പത്തെ തന്റെ മനസിന്റെ മണിയറയിലേക്ക് / മനസുമായി നിത്യം രമിക്കുവാൻ മോഹിച്ചു, ദൈവസ്നേഹത്തോടെ / പ്രേമത്തോടെ സ്വാഗതം ചെയ്യുന്ന ദൈവീക പ്രേമഗാനപല്ലവിയാണ് "ഓശാന" എന്റെ പ്രിയരേ ! plese  under  stand ... 

അന്ന് ക്രിസ്തുവിനെ കുരിശിലേറ്റിയ പൗരോഹിത്യം, അതിനെ  നാലാം നൂറ്റാണ്ടിൽ, ''ഒലിവിലക്കൊമ്പിന്റെ'' , ''ഒലിവുപെരുനാളാക്കി'' !   
ഇവിടെ [പാതിരിയുടെ സ്വന്തം നാട്ടിൽ] കേരളത്തിൽ ഒലിവുമരമില്ലാത്തതിനാൽ,  ഒലിവിലയില്ലാത്തതിനാൽ, ''കേരം തിങ്ങും കേരളനാട്ടിൽ'' മിടുക്കൻ കത്തനാർ , അച്ചായനെ തെങ്ങിൽ അന്ന് കയറ്റി , അതിനെ ''കുരുത്തോലപ്പെരുനാളുമാക്കി'' ! പാതിരിയുടെ ഒരു കുതന്ത്രമേ ?! 

പണ്ടൊക്കെ ഞാൻ കൗമാരത്തിൽ {അൾത്താരാബോയ് ] ഓശാനയ്ക്കു പള്ളിയിൽ നേദിക്കാൻ കുരുത്തോലയും, മറ്റിതര പൂക്കളും, കോഴിവാലൻ ചെടിയുടെ ഇലകൾ നുറുക്കിയതും കടലാസിൽ പൊതിങ്ങു പള്ളിയിൽ കൊണ്ടുപോകുമായിരുന്നു !  നാളെ എന്റെ എഴുപതാം ഓശാനപ്പെരുനാളാണ് ! ഞാൻ പൂക്കൾ പറിച്ചില്ല/ കുരുത്തോല കരുതിയില്ല / കോഴിവാലൻ ചെടികളെ ഇലനുള്ളി പോലും നോവിച്ചുമില്ല ! എങ്കിലും ''എന്മനമേ , നിന്നെ ഉണർത്തുന്ന   
ഉണർത്തു പാട്ടായി നിന്റെ  ഉള്ളിൽ സദാ മരുവുന്ന ദൈവത്തിനു വീണ്ടുമൊരു ഓശാന / ''സ്വാഗതം'' പറഞ്ഞാ ''വ്യക്തിബന്ധത്തെ'' നീ എന്തിനു വഷളാക്കുന്നു'' എന്നൊരു തോന്നൽ !
അത് തന്നെയുമല്ല , ക്രിസ്തു വെറുത്ത പുരോഹിതന്റെ അടിമയായി പള്ളികളിലെ ഈ ആൾക്കൂട്ടത്തിൽ ഞാൻ എന്തിനു കൂടണം?എന്നൊരു ഉൾവിളിയും കാരണം നാളെ ഞാൻ ഉണർന്നാൽ, പള്ളിയിൽ പോയി എന്റെ രക്ഷകനെ അപമാനിക്കില്ല സത്യം ! 'ആൾറെഡി' എന്റെ അകമേ വസിക്കുന്നവന് പിന്നെ ഏന്തിനൊരു സ്വാഗതഗാനം ഞാൻ പാടണം?  വിവരദോഷം ! ''പൗരോഹിത്യ വിവരക്കേട്'' പാവം മനനമില്ലാത്ത ജനങ്ങളിലേക്കവർ വളരെ വേഗം പകരുന്നു! ഇതിനു ഒരു അറുതി എന്ന് വരുമോ ആവൊ?!    ''ആള്ക്കൂട്ടത്തിൽ തനിയെ"/ അതൊരു സുഖമാണ് സത്യം ! samuelkoodal 

Thursday, April 6, 2017

സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷയിൽ പങ്കാളികളാകൂ -ഓപ്പൺചർച്ച്മൂവ്‌മെന്റ്.-( ദയവായി ഇതോന്നു ഷേയർ ചെയ്യുക.) പെസഹാത്തിരുനാളിനോടനുബന്ധിച്ച് നടക്കുന്ന കാലുകഴുകൽ ശുശ്രൂഷയിൽ സ്ത്രീകളേക്കുടി പരിഗണിക്കണമെന്ന

പരിശുദ്ധ ഫ്രാൻസീസ് മാർപ്പാപ്പയുടെ ആഹ്വാനം ഞങ്ങൾ സ്വീകരിക്കുകയാണ്.  സ്ത്രീകളെ പരിഗണിക്കേണ്ടതില്ലെന്നുള്ള ആഭിവന്ദ്യ ആലഞ്ചേരി മെത്രാന്റെ സർക്കുലർ  സങ്കടകരവും  സഭാവിശ്വാസികൾക്ക്  അപമാനകരവുമാണെന്ന്  ഖേദപൂർവ്വം അറിയിച്ചുകെള്ളട്ടെ. ഈ തീരുമാനം  പുനപരിശോധിക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുകയാണ്. കത്തോലിക്കാ സഭയിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ  അതിക്രമങ്ങളും അവഗണനയും പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അടിച്ചമർത്തലുകളും നടക്കുന്നു. സ്ത്രീകൾ അടിച്ചമർത്തപ്പെടേണ്ടവരോ മാറ്റിനിർത്തപ്പെടേണ്ടവരോ അല്ല. അവർ മാനവരാശിയുടെതന്നെ നിലനിൽപ്പിനാധാരമായ അവിഭാജ്യ ഘടകമാണ്. 


സഭയിൽ സ്ത്രീകളോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും,സാമൂഹിക, തുല്യ നീതി ഉറപ്പാക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുകയാണ്.്കത്തോലിക്കാ സഭയുടെ നട്ടെല്ല് സ്ത്രീകളാണ്. ഓരോ  കുഞ്ഞുങ്ങളെയും സഭാചൈതന്യത്തിലും വിശ്വാസത്തിലും വളർത്തുന്നത് അവരുടെ അമ്മമാരാണ്. പള്ളികളിലെ വിവിധ പരിപാടികളിലും സംഘടനകളിലും മുൻപന്തിയിൽ നിന്നു പ്രവർത്തിക്കുന്നത് സ്ത്രീകളും കുട്ടികളുമാണ്. ഭൂരിപക്ഷം കുടുംബങ്ങളിലും സന്ധ്യാപ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതും, കുടുംബനാഥൻമാരെ കുർബാനക്കും ധ്യാനകേന്ദ്രങ്ങളിലും എത്തിക്കുന്നതും അവിടെ മുൻപന്തിയിൽ നിൽക്കുന്നതും നേർച്ച കാഴ്ചകൾ നൽകുന്നതും  സ്ത്രീകളാണ്. സഭയിലെ ബിഷപ്പുമാരുൾപ്പെടെയുള്ള പുരോഹിതർക്കും കന്യാസ്ത്രീകൾക്കും ജന്മം നൽകിയതും അവരെ സെമിനാരിയിലേയ്ക്കും മഠങ്ങളിലേയ്ക്കും പറഞ്ഞയച്ചതും അവരുടെ അമ്മമാരണ്.  ഫാ. റോബിൻ കേസ്സുൾപ്പെടെ കുറ്റവാളികളായ നിരവധി പുരോഹിതരെ സംരക്ഷിക്കുവാനും സഹായിക്കുവാനും മുന്നോട്ടുവന്നതും ഇവരാണ്. കുറ്റവാളികളായ പുരോഹിതർ നടത്തിയ അതിക്രമങ്ങളും പീഡനങ്ങളും ഏറ്റുവാങ്ങുകയും ഇരകളായിത്തിർന്നതും ഇരകളായിത്തിർന്നുകൊണ്ടിരിക്കുന്നതും ഇവർതന്നെ.   കുറ്റവാളികളായ പുരോഹിതരെ സഭാനേതൃത്വം സംരക്ഷിക്കുകയും കുറ്റങ്ങൾ മുഴുവൻ സത്രീകളുടെയും കുട്ടികളുടെയും മേൽ ചാർത്തിനൽകുകയുമാണിപ്പോൾ.  പുരോഹിതരെ വഴിതെറ്റിക്കുന്നത് സത്രീകളായതിനാൽ അവരെ പള്ളിമുറികളിൽ കയറ്റേണ്ടതില്ലെന്നും സീ. സീ. ടി വി വയ്ക്കുവാനും തീരുമാനിച്ച് സത്രീത്വത്തെയും സത്രീസമൂഹത്തേയും ക്രൂരമായി അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിട്ടും സഭക്കുവേണ്ടി എല്ലാം സഹിക്കുകയാണിവർ ചെയ്യുന്നത് . ഇപ്പോഴിതാ കൊടിയ അപമാനം വീണ്ടുമെത്തിയിരിക്കുന്നു. കാലുകഴുകൽ ശുശ്രൂഷാ ചടങ്ങിൽ നിന്നും സ്ത്രീകളെ അപമാനിച്ച് മാറ്റിനിർത്തിയിരിക്കുന്നു.  തെറ്റാവരമുള്ള മാർപ്പാപ്പയുടെ വാക്കുകളാണ് ജനം സ്വീകരിക്കേണ്ടത് . സ്ത്രീ സുരക്ഷയും സംരക്ഷണവും സീറോ ടോളറൻസും വാക്കുകളിലല്ല പ്രവർത്തിയിലാണ് സഭ കാണിക്കേണ്ടത്. 

 കത്തോലിക്കാ സഭയിൽ നവീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടനയായ ഓപ്പൺ ചർച്ച് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ 13-4-2017 പെസഹാവ്യാഴാഴ്ച്ച 2- മണിക്ക് എറണാകുളം മഹാരാജാസ് കോളേജുഗ്രൗണ്ടിന് എതിർവശത്തുള്ള ( സുഭാഷ് പാർക്കിന്റെ പടിഞ്ഞാറെ അറ്റം ) ഐ. എം. എ ഹാളിൽ വച്ച്  സ്ത്രീകളുടെ കാലുകഴുകൽ ശുശ്രൂഷ നടത്തുകയാണ്. ഫാദർ എബ്രാഹം ,ഫാദർ ഷിബു. ഫാദർ ക്ലെമന്റ്, എന്നിവരുടെ കാർമികത്വത്തിൽ നടക്കുന്ന ശുശ്രുഷകൾക്ക് സംഘടനാ നേതാക്കളായ ശ്രീ .റെജി ഞള്ളാനി. കെ. ജോർജ്ജ് ജോസഫ്, കെ. കെ. ജോസ് കണ്ടത്തിൽ , ഓ.ഡി. കുര്യാക്കോസ് അഡ്വ. വർഗീസ്, ജോസഫ് വെളിവിൽ അഡ്വ. ജോസ് അരയകുന്നേൽ,  ശ്രീ.സി. വി. സെബാസ്റ്റ്യൻ ഡോ. ജോർജ്ജ് തുടങ്ങിയ നിരവധിപേർ നേതൃത്വം നൽകുന്നതാണ്.
കത്തേലിക്കാ സഭയുടെ നട്ടെല്ലായ സ്ത്രീകൾ അപമാനിതരും അവഗണിക്കപ്പെട്ടവരും മാറ്റിനിർത്തപ്പെട്ടവരുമായി മാറിയിരിക്കുന്നു. സത്രീകൾ സമൂഹത്തിൽ അടിച്ചമർത്തപ്പെടേണ്ടവരല്ലെന്നുള്ള തിരിച്ചറിവ് എല്ലാവർക്കും ഉണ്ടാവണം .ഇത്തരം അടിച്ചമർത്തലുകൾക്കെതിരെ പൊതു സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം  .സ്ത്രീ ശക്തി ഉണരണം. ഇത് സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടംകുടിയാണ്. ഈ ശുശ്രുഷ കർമ്മത്തിൽ പങ്കാളികളാകുവാൻ സൻമനസ്സുള്ള എല്ലാവരേയും ക്ഷണിക്കുകയാണ് .കാലുകഴുകൽ ശുശ്രൂഷയിൽ പങ്കെടുക്കുവാനെത്തുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെയും മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന 12 പേരുടെ പാദങ്ങളാകും കഴുകുക .


 രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട നമ്പർ

 റെജി ഞള്ളാനി. ചെയർമാൻ .9447105070.       ഫാ. ഷിബു. സംസ്ഥാന ജനറൽ സെക്രട്ടറി 9446128322 ,           കെ.ജോർജ്ജ് ജോസഫ്,സംസ്ഥാന സെക്രട്ടറി. 9496313963.