Translate

Wednesday, May 30, 2012

Father Jordan’s Nightmare (1963)

 

May 20 issue column on the fight for the World Trade Center cross.

Share
05/27/2012 Comment
Wikipedia
– Wikipedia
Father Brian Jordan is finally emerging from a nightmare. For months, he had been named as a defendant in a suit brought by atheists who protested him praying before the “Trade Center Cross” after Sept. 11. The atheist group recently dropped their attack against Father Jordan — for now.
But the case continues, and it raises troubling questions about the emerging anti-religious, and specifically anti-Catholic, prejudices in American society, a prejudice only compounded by the Obama administration’s insistence on forcing Catholic institutions to violate their beliefs through the provision of health insurance for contraception services, including abortion-inducing drugs.



Read more: http://www.ncregister.com/daily-news/father-jordans-nightmare/#ixzz1wNF5nuap

Monday, May 28, 2012

the performance record

It was at the doors of heaven;  an auto driver and a priest died and were waiting to be welcomed to heaven.

First was the auto-driver;  he wore a flashy thin red jeans, an yellow sleevless shirt, a black hat and a long cigarette on his lips.  His nick-name was RAJANI becuase he looked exactly like Rajnikanth.  God asked;
"What's your name,  and where are you from?"
He said,  My name is Pandian,  and I am an auto driver from Chennai"
 
God checked his computer for Pandian's profile and was very happy.
" Come my son,  you are welcome to Heaven,  wear this silk gown and golden chain,  we will have a party tonight.
 
Second was the priest.  He was a very pious man,  lived a very austeric life for 40 years.  God asked;
"Please introduce yourself my son"
Priest said,  " I am Fr. Paul,  I lived 40 years as a priest in Pala town and lived a very austere life"
God said,  just a minute,  and he checked his computer
"  You are also welcome my son, wear this cotton white dhoti and banyan and go to room number 40 and rest"

Fr. Paul was quite embarrassed "  But excuse me father,  you gave such a warm welcome and costly dress to this wretched looking auto driver who all his time was driving people so recklessly on the streets of Chennai and you treat me like a second class citizen in heaven!!!"
 
God said -  "I can't help my son,  it is the performance record that cannot cheat!  
WHEN YOU PREACHED FOR 40 YEARS,  PEOPLE SAT COMFORTABLY IN THE CHURCH AND SLEPT  WHILE THIS AUTO DRIVER WAS SO RECKLESS IN HIS DRIVING THAT HIS PASSENGERS SAT IN HIS AUTO AND ALWAYS PRAYED.  HE MADE THOUSANDS OF PEOPLE CALL GOD AND PRAY WHILE YOU MADE MILLIONS OF PEOPLE SLEEP!!!

Sunday, May 27, 2012

പരമാനന്ദം



1 കലികാല കത്തോലിക്കാസഭ ലക്ഷങ്ങളെ കൊന്നു,
മടുത്തില്ല; സാമ്രാജ്യത്തിന്‍ കൊതി പോപ്പിന് !
മനനം ചെയ്‌തൊരാ മനം - ഗലീലിയോ മരിച്ചില്ല;
ദുഷ്ടനാം പോപ്പിന്റെ മാപ്പും ശ്രവിച്ചുലോകം.
2 കലികാല കര്‍ദ്ദിനാളോ, കാതോലിക്കാതൃമൂര്‍ത്തികള്‍,
കാലചക്രം പടച്ചൊരീ പാസ്റ്റര്‍ വൃന്ദവും
ഇതുവരെ ഗ്രഹിച്ചീല, “അയല്‍ക്കാരനെ സ്‌നേഹിക്കാന്‍”
കുരിശില്‍ മരിച്ചോന്‍ കാതില്‍ ചൊരിഞ്ഞമന്ത്രം.
3 സാത്താന്റെ കയ്യൊപ്പുള്ള മനസ്സുകള്‍ കലഹമായ്
പള്ളികളില്‍ നസറായന്‍ നാണം മറച്ചു;
പള്ളിയവന്‍ സ്ഥാപിച്ചീല, കര്‍ദ്ദിനാളെ വാഴിച്ചീല,
ളോഹയുടെ നിറം നീളം പറഞ്ഞുമില്ല.
4 മൂറോനവന്‍ കാച്ചിയില്ല, ആരെയും പുരട്ടീമില്ല
ശത്രുവിനെ സ്‌നേഹിക്കുവാന്‍ പറഞ്ഞാ സ്‌നേഹം;
മനുകുല പാപമാകെ വഹിച്ചവന്‍; പാതിരിയോ
സ്വയം പാപഹാരികളായ്, കടുംങ്കയ്യുമായ്!
5 പാതിരിയെ മെനയാത്തോന്‍ പാതിരിക്കു പീഢിപ്പിക്കാന്‍ 
മണവാട്ടി വൃന്ദം സ്വപ്‌നേ കണ്ടതുമില്ല!
സ്വര്‍ഗ്ഗത്തിലെ കര്‍ത്താവിനു ഭൂമിയിലോ മണവാട്ടി ?
കത്തനാരേ, കര്‍ദ്ദിനാളേ, പണി ചേലിലായ്.
6 ഏകനായി ജീവിക്കുവാന്‍ പാടില്ലെന്നു കരുതിയാ,
ഹവ്വായെ മെനഞ്ഞെഹോവാ, വിരള്‍ കടിച്ചു!
ശരിയെന്നു താനോര്‍ത്തൊരു നാരിയെ മെനഞ്ഞതിനാല്‍
മെനകേടിലായി ദൈവം, നാരി ശാപമായ് !
7 വിധവതന്‍ വീടുകളെ വിഴുങ്ങിയോര്‍ മടുത്തെന്നോ ?
ഇനി സൊദോം മോഡലാകാം ബിഷോപ്പരുളി !
കര്‍ത്താവിന്റെ മണവാട്ടി - പെരുവഴിയാശ്രമായ്;
നസറായനെല്ലം കണ്ടു - വരില്ല വീണ്ടും.
8 ഹോമോസെക്‌സ് പാതിരിക്കു കുത്തകയായ്, കേസ്സു തീര്‍ക്കാന്‍
കോടികളും പേറി പോപ്പന്‍ അലഞ്ഞു പാരില്‍;
ബ്രഹ്മജ്ഞാനമറിയാത്തോന്‍ ബ്രഹ്മചര്യം നടിച്ചാലീ
മെനകേടു ലോകം കാണും - തിരുത്തു കാനോന്‍.
9 ദേവദാസീ സമ്പ്രദായം കാലത്തില്‍ കൊഴിഞ്ഞപോലീ
കര്‍ത്താവിന്റെ മണവാട്ടി ഇല്ലാതെയായാല്‍,
അപ്പനാരെന്നറിയതെ അബ്രഹാമിന്‍ തലമുറ
ഭുവനേ നിറയുകില്ല - തിരുത്തു കാനോന്‍.
10 വരുമെന്നുരച്ചോന്‍ വീണ്ടും വരുന്നൊരാ നാളും കാത്തു
കോടി കോടി പ്രേതാത്മാക്കള്‍ ഗഗന വീഥീല്‍
ഗതികിട്ടാതലയുന്നു കാലമില്ലാക്കാലം വരെ,
പുനര്‍ജ്ജന്മം വേണമെന്ന മോഹവുമായി.
11 മനസ്സിനെ ഉയര്‍ത്തുവാന്‍ ഗുരുക്കളില്ലാതെ പോയി,
മനമുണര്‍ത്തുന്നവനെ അറിഞ്ഞുമില്ല;
അറിവാണവനെന്നുള്ളിന്നുള്ളറയില്‍, അറിവിനെ
അറിയാനറിവായ്, മനം പറുദീസയായ് !
12 അറിവാണെന്നാത്മ ജ്യോതി, അറിവുതാനാത്മ മോദം
ഇരുളെന്തെന്നറിയാത്ത പകലായ് മനം;
പകലോനും പ്രഭാപൂരം ചൊരിയുമാ പ്രകാശമെന്‍
ഇടനെഞ്ചില്‍ നിറഞ്ഞതാല്‍ പരമാനന്ദം !
 - സാമുവല്‍ കൂടല്‍ , കലഞ്ഞൂര്‍

Saturday, May 26, 2012

Pope's butler arrested in leaks investigation


A view of St. Peter's Square in the Vatican April 8, 2012.

Credit: Reuters/Alessandro Bianchi


VATICAN CITY | Fri May 25, 2012 12:37pm EDT

VATICAN CITY (Reuters) - Pope Benedict's butler was arrested on Friday in connection with an investigation into leaks of confidential documents, some alleging cronyism and corruption in Vatican contracts, a senior Vatican source said.

The scandal, which has come to be known as "Vatileaks", involves the leaking of a string of documents to Italian media in January and February, including personal letters to the pope.

Some of the documents involved allegations of corruption, mismanagement and cronyism in the awarding of contracts for work in the Vatican and internal disagreement on the management of the Vatican bank.

The president of the Vatican bank, Ettore Gotti Tedeschi, was ousted by its board on Thursday.

Vatican spokesmen said earlier on Friday that a person in possession of confidential documents had been arrested but that they could not disclose his position or identity until they were given permission from Vatican investigators.

The Vatican source confirmed reports by Italian media that the person arrested was the butler.

"It's all very sad," another senior Vatican source said, commenting on an episode that is the latest in a string of embarrassments for the Vatican.

The pope's butler serves in the apartments of the Apostolic Palace, serving at the papal tables, handing rosaries to visiting dignitaries and riding in the first seat of the popemobile at papal audiences.

As an intimate member of the papal household, he is privy to the goings on in the most reserved and private rooms in the Vatican.

Italian media said investigators had found documents in his apartment.

The pope, who has been shocked and saddened by the leaks, ordered several investigations, including one headed by Vatican police and another by a commission of cardinals.

The leaked documents included letters by an archbishop who was transferred to Washington after he blew the whistle on what he saw as a web of corruption and cronyism, a memo which put a number of cardinals in a bad light, and documents alleging internal conflicts about the Vatican Bank.

In January, an Italian television investigation broadcast private letters to Secretary of State Cardinal Tarcisio Bertone and the pope from Archbishop Carlo Maria Vigano, the former deputy governor of Vatican City and currently the Holy See's ambassador in Washington.

The letters showed that Vigano was transferred after he exposed what he argued was a web of corruption, nepotism and cronyism linked to the awarding of contracts to Italian contractors at inflated prices.

In one letter, Vigano wrote of a smear campaign against him by other Vatican officials who were upset that he had taken drastic steps to clean up the purchasing procedures. He begged to stay in the job to finish what he had started.

Bertone responded by removing Vigano from his position three years before the end of his tenure and sending him to the United States, despite his strong resistance.




Friday, May 25, 2012

ചര്‍ച്ചാസമ്മേളനം: പരിസ്ഥിതിയുടെ ആത്മീയത

കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം (KCRM)
(Reg.No.K.152/10), P.B. No.76, തറക്കുന്നേല്‍ ബില്‍ഡിംഗ്, പാലാ, കോട്ടയം 686 575
ചര്‍ച്ചാസമ്മേളനം: പരിസ്ഥിതിയുടെ ആത്മീയത 

2012 മെയ് 29, ചൊവ്വാ 2.00 p.mമുതല്‍, 'പാലാ വ്യാപാരഭവന്‍' ഓഡിറ്റോറിയത്തില്‍ 
വിഷയാവതാരകന്‍: ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ
ബഹുമാന്യരേ, 22-05-2012
യേശു മുന്നോട്ടുവച്ച ആത്മീയകാഴ്ചപ്പാടില്‍ സഭയെ നവീകരിക്കുക എന്ന ലക്ഷ്യംവച്ചു പ്രവര്‍ത്തിച്ചുവരുന്ന KCRM, ആത്മീയതയുടെ മറ്റൊരു മാനംകൂടി ചര്‍ച്ചാവിധേയമാകുന്നു -പരിസ്ഥിതിയുടെ ആത്മീയത.
ഒരേ ഭൂമിയില്‍ ഒരേ ജീവന്‍ പങ്കിട്ടു ജീവിക്കുന്നവരാണ് സര്‍വ്വജീവജാലങ്ങളും. എന്നാല്‍, ഈ അറിവ് ബോധപൂര്‍വ്വം ഉള്‍ക്കൊണ്ട് ഈ ഭൂമിയെയും അതിലെ വൈവിദ്ധ്യമാര്‍ന്ന എല്ലാ ജീവരൂപങ്ങളെയും സംരക്ഷിക്കേണ്ട മനുഷ്യന്‍ ഭൂമിയിലെ ആവാസവ്യവസ്ഥയെത്തന്നെ തകര്‍ത്തുകൊണ്ടിരിക്കുകയാണിന്ന്. പരിസ്ഥിതിയുടെ ആത്മീയതയെക്കുറിച്ച് അവബോധം നേടിക്കൊണ്ടേ, പരിസ്ഥിതിനാശം രൂക്ഷമായിരിക്കുന്ന, ആത്മഹത്യാപരമായ, ഇന്നിന്റെ പ്രതിസന്ധിയെ മറികടക്കാന്‍ മനുഷ്യനു കഴിയൂ.
കേരളത്തിലെ മെത്രാന്മാരില്‍ ഏറ്റവും പുരോഗമനകാഴ്ചപ്പാടു പുലര്‍ത്തുന്ന ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തായാണ്, ഈ വിഷയം അവതരിപ്പിച്ച് ചര്‍ച്ചനയിക്കുന്നത്. പരിസ്ഥിതിരംഗത്തെ പ്രമുഖര്‍ വിഷയത്തില്‍ ഇടപെട്ടു സംസാരിക്കുന്നു. 
പരിപാടിയുടെ അവതാരക കുമാരി ഇന്ദുലേഖാ ജോസഫ് ആയിരിക്കും.
ഈ ചര്‍ച്ചാസമ്മേളനത്തിലേക്ക് സുമനസ്‌കരായ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
കെ. ജോര്‍ജ് ജോസഫ് (9747304646) ജോര്‍ജ് മൂലേച്ചാലില്‍ (9497088904)
-ചെയര്‍മാന്‍, KCRM -സെക്രട്ടറി KCRM
കാര്യപരിപാടി
ഈശ്വരപ്രാര്‍ത്ഥന :
സ്വാഗതം : ജോര്‍ജ് മൂലേച്ചാലില്‍ (സെക്രട്ടറി,KCRM)
ആമുഖം:മോഡറേറ്റര്‍ : കെ. ജോര്‍ജ് ജോസഫ് (ചെയര്‍മാന്‍, KCRM)
പരിസ്ഥിതിയുടെ ആത്മീയത
-വിഷയാവതരണം : ഗീവര്‍ഗീസ് മാര്‍ കുറിലോസ് മെത്രാപ്പോലീത്താ
പ്രതികരണ പ്രസംഗങ്ങള്‍ : പ്രൊഫ. എസ്. രാമചന്ദ്രന്‍ നായര്‍ (സംസ്ഥാന ചെയര്‍മാന്‍, 
കേരള നദീസംരക്ഷണ സമിതി)
പ്രൊഫ. സി.പി. റോയി(മുല്ലപ്പെരിയാര്‍ സമരനായകന്‍)
എസ്സ്. എ. റഹീം(ചെയര്‍മാന്‍, Ecological Security&Climate Organization Net (ESCON)
പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം (കാവ്യവേദി, ഏറ്റുമാനൂര്‍)
എബി പൂണ്ടിക്കുളം(ചെയര്‍മാന്‍, ഭൂമിക, പൂഞ്ഞാര്‍)
ജോയി മുതുകാട്ടില്‍
(ജന.സെക്രട്ടറി, മീനച്ചില്‍ നദീസംരക്ഷണസമിതി)
പൊതുചര്‍ച്ച : സദസില്‍നിന്നുള്ളവര്‍
മറുപടിപ്രസംഗം : ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്താ
കൃതജ്ഞത : ഷാജു ജോസ് തറപ്പേല്‍ (ജോ. സെക്രട്ടറി KCRM) 

ബിലാത്തി മലയാളി വാരാന്ത്യം: Week 21 of 2012


കാറല്‍ മാര്‍ക്സിന്റെ സിദ്ധാന്തം കേരളത്തിന്റെ നവോത്ഥാനത്തിന് നല്‍കിയിട്ടുള്ള സംഭാവനകളെ ഏതെങ്കിലുമൊരു മലയാളി തള്ളിപ്പറയുമെന്നു തോന്നുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലും അടിമകളെപോലെ ജീവിച്ചിരുന്ന തൊഴിലാളികള്‍ക്കും സാമ്പത്തികമായി പിന്നോക്കനിരയില്‍ നിന്നിരുന്നവര്‍ക്കും തങ്ങളും മനുഷ്യരാണ് എന്ന തോന്നല്‍ ഉണ്ടാക്കികൊണ്ടുക്കാന്‍ അന്നത്തെ കമ്മ്യൂണിസ്റ്റ്‌ നേതാക്കള്‍ അഹോരാത്രം പരിശ്രമിച്ചു, വിജയിച്ചു.

അത്തരമൊരു പാര്‍ട്ടിക്ക് പിന്നീടുണ്ടായ അപചയം മാധ്യമസൃഷ്ടി മാത്രമാണെന്നുള്ള പ്രചരണം ടി.പി. ചന്ദ്രശേഖരന്‍ വധത്തിനു ശേഷമെങ്കിലും വിലപോകുന്നില്ല. സി.പി.എം. എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ ചരമഗീതം രചിക്കാറായിട്ടില്ല. തെറ്റുകള്‍ തിരുത്തി ഒരു ശുധീകരണത്തിന് പാര്‍ട്ടി തയ്യാറാകുമെന്നും, ഭാവിയിലെ കേരളരാഷ്ട്രീയരംഗത്ത് ആരോഗ്യപരമായ സ്വാധീനമായി അത് വര്ത്തിക്കുമെന്നും നമുക്ക് പ്രത്യാശിക്കാം.

പോയവാരത്തെ വിശേഷങ്ങളുമായി മറ്റൊരു ബിലാത്തിമലയാളി തയ്യാറായിരിക്കുന്നു. ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.  

Thursday, May 24, 2012

KCRM - ന്റെ ഏപ്രില്‍മാസ ചര്‍ച്ചാപരിപാടി - റിപ്പോര്‍ട്ട്


2012 ഏപ്രില്‍ 28 ശനിയാഴ്ച 2 pm മുതല്‍ 6 pm വരെ, പാലാ ടോംസ് ചേമ്പര്‍ ഹാളില്‍ 'ആത്മീയത ഇന്ന് - ഫാ. എസ് കാപ്പന്റെ കാഴ്ചപ്പാടില്‍' എന്ന വിഷയത്തില്‍ ചര്‍ച്ചാസമ്മേളനം നടന്നു. കാപ്പനച്ചന്റെ പ്രകാശിതവും അപ്രകാശിതവുമായ രചനകള്‍ ശേഖരിച്ചും തര്‍ജ്ജമ ചെയ്തും പുസ്തകങ്ങളാക്കി, തന്റെ മാനുഷം പബ്ലിക്കേഷനിലൂട പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന, കാപ്പനച്ചന്റെ സഹോദരീപുത്രനും കൂടിയായ, പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റമാണ് വിഷയം അവതരിപ്പിച്ച് ചര്‍ച്ച നയിച്ചത്. കെ. സി. ആര്‍. എം ചെയര്‍മാന്‍ ശ്രീ. കെ. ജോര്‍ജ് ജോസഫ് മോഡറേറ്ററായിരുന്നു.
ഫാ. കാപ്പനെയും അദ്ദേഹത്തിന്റെ ദര്‍ശനത്തെയും ഹ്രസ്വമായി പരിചയപ്പെടുത്തിക്കൊണ്ടാണ് പ്രൊഫ. വട്ടമറ്റം വിഷയാവതരണത്തിലേക്കു കടന്നത്. ഒരു 'പുതിയ ആകാശത്തിന്റെയും പുതിയ ഭൂമി'യുടെയും ആഗമനത്തിലുള്ള പ്രത്യാശ ഹൃദയത്തില്‍ കുടിയേറ്റിയ ഒരു ചിന്തകനായിരുന്നു ഫാ. കാപ്പനെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ, യേശു പ്രഘോഷിച്ച ദൈവരാജ്യസങ്കല്പത്തില്‍ അദ്ദേഹം ഏറെ ആകൃഷ്ടനായിരുന്നു. അതുപോലെ, സ്വതന്ത്രകമ്മ്യൂണുകളുടെ കൂട്ടായ്മയായ ഒരു വര്‍ഗ്ഗരഹിതനവലോകത്തെ വിഭാവനം ചെയ്ത മാര്‍ക്‌സിന്റെ സോഷ്യലിസ്റ്റ് ദര്‍ശനത്തോടും അദ്ദേഹത്തിനു വലിയ ആഭിമുഖ്യമുണ്ടായിരുന്നു. മാര്‍ക്‌സിയന്‍ ദര്‍ശനത്തിന്റെ വേരുകളും 'പുതിയ ആകാശവും പുതിയ ഭൂമിയും' സംബന്ധിച്ചുള്ള യഹൂദ-ക്രൈസ്തവ സങ്കല്പത്തിലാണുള്ളെതന്ന്് ഫാ. കാപ്പന്‍ വിശ്വസിച്ചിരുന്നു. മരണംവരെ അദ്ദേഹത്തില്‍ ശക്തമായിരുന്ന ഈ രണ്ട് ആഭിമുഖ്യങ്ങളുടെ പ്രേരണയിലാണ്, ബൈബിളിന്റെ വെളിച്ചത്തില്‍ മാര്‍ക്‌സിസത്തെയും മാര്‍ക്‌സിസത്തിന്റെ വെളിച്ചത്തില്‍ ബൈബിളിനെയും പുനര്‍വ്യാഖ്യാനിക്കാന്‍ അദ്ദേഹം ഒരുമ്പെട്ടത്. പാര്‍ട്ടിഘടനയിലൂടെ മാര്‍ക്‌സിയന്‍ ദര്‍ശനവും, പുരോഹിതഘടനയിലൂടെ യേശുദര്‍ശനവും അപചയപ്പെട്ടുകഴിഞ്ഞ നമ്മുടെ സമൂഹത്തില്‍, അദ്ദേഹത്തിന്റെ ഈ തലത്തിലുള്ള മൗലികചിന്തകള്‍ വലിയ മുതല്‍ക്കൂട്ടാണ്. 
കാപ്പനച്ചന്റെ ചിന്തകളില്‍ പുരോഹിതരും കന്യാസ്ത്രീകളുമുള്‍പ്പെടെ വളരെപ്പേര്‍ ആകൃഷ്ടരായി. യേശുവിനെയും മാര്‍ക്‌സിനെയും പുതിയൊരു കാഴ്ചപ്പാടില്‍ നോക്കിക്കാണാന്‍ അവര്‍ നിര്‍ബന്ധിതരായി. ഉദയംകൊണ്ടുകഴിഞ്ഞിരുന്ന വിമോചനദൈവശാസ്ത്രചിന്താപദ്ധതിക്ക് അദ്ദേഹത്തിന്റെ ചിന്തകള്‍ പുതിയൊരു മാനം നല്‍കി. കേരളത്തിലെ മത്സ്യത്തൊഴിലാളി മേഖലകളിലും മറ്റ് പരമ്പരാഗത തൊഴില്‍മേഖലകളിലും വിമോചനത്തിന്റെ കാഹളധ്വനികളുയര്‍ത്തിയ നേതാക്കളിലേറെയും കാപ്പനച്ചന്റെ ശിഷ്യരായിരുന്നു. 
ദൈവത്തെക്കുറിക്കുന്നതിന് 'ദിവ്യത' (The Divine) എന്ന വാക്കാണ് കാപ്പനച്ചന്‍ ഉപയോഗിക്കുന്നത്. അത് എല്ലാവരിലും എല്ലാറ്റിലുമുണ്ട്. ആ ദിവ്യതയെ സ്വയം കണ്ടെത്താനാകാത്തവിധം വളച്ചൊടിക്കുകയും മറയ്ക്കുകയുമാണ് പുരോഹിത-മത വ്യാഖ്യാനങ്ങള്‍ പൊതുവേ ചെയ്തിട്ടുള്ളത്. പഴയ നിയമത്തിലും പുതിയ നിയമത്തിലും ഇത്തരം വ്യാഖ്യാനങ്ങള്‍ കാണാനാവും. അദ്ദേഹം പറയുന്നു, ദിവ്യതയെ സ്വയം കണ്ടെത്തുന്നതാണ് ആത്മീയത. ദിവ്യതയെ കണ്ടെത്തുന്ന ആരും, യേശുവിനെപ്പോലെ, എല്ലാ അധികാരശക്തികളെയും തള്ളിപ്പറയും. പക്ഷേ, പൗലോസിന്റെ വ്യാഖ്യാനമനുസരിച്ച്, എല്ലാ അധികാരവും ദൈവത്തില്‍നിന്നാകയാല്‍, വിശ്വാസികള്‍ അധികാരികളെ അനുസരിക്കണം. ക്രൈസ്തവസഭയുടെ ആത്മീയശോഷണപരിണാമം അവിടെത്തുടങ്ങി. 4-ാം നൂറ്റാണ്ടില്‍ കാനോന്‍ നിയമം ക്രോഡീകൃതമായതോടെ, യേശു ദര്‍ശിച്ച ദിവ്യത സഭയില്‍ നിശ്ശബ്ദമാക്കപ്പെട്ടു. ആ ദിവ്യതയുടെ വ്യാഖ്യാനാധികാരം പൗരോഹിത്യത്തില്‍ നിക്ഷിപ്തമാക്കിക്കൊണ്ട്, ആ ആത്മീയതയെ സ്വതന്ത്രമായി ഉള്‍ക്കൊള്ളാനുള്ള അവകാശംപോലും വിശ്വാസികള്‍ക്കു നിഷേധിക്കപ്പെട്ടു. അങ്ങനെ, നിശ്ശബ്ദമാക്കപ്പെട്ട ദിവ്യത മൃതപ്രായമാവുകയും ക്രമേണ 'അദൈവ' (ungod)മായി പരിണമിക്കുകയും ചെയ്തു എന്നാണ് ഫാ. കാപ്പന്‍ പറയുന്നത്. 'അദൈവ'മെന്നാല്‍, സമ്പത്തിനും അധികാരത്തിനും വേണ്ടിയുള്ള തങ്ങളുടെ അമിതാസക്തിയെ ന്യായികരിക്കുന്നതിന് ക്രൈസ്തവര്‍ രൂപംനല്‍കിയ 'ദൈവം' എന്നാണ് കാപ്പനച്ചന്‍ നിര്‍വ്വചിക്കുന്നത്. ഫലത്തില്‍ അത്, വിപണിയുടെ അധിനായകനായ പണം, അഥവാ മാമോന്‍, ആണ്. അവിടെ ദിവ്യത ഒരു ഉല്‍പന്നവും ചരക്കുമായിത്തീര്‍ന്നു. യേശുവും പുനര്‍നിര്‍മ്മിക്കപ്പെട്ടു. അധികാരശക്തികളെ വെല്ലുവിളിക്കുകയും അതിന്റെ പേരില്‍ വധിക്കപ്പെടുകയും ചെയ്ത നസ്രത്തിലെ പ്രവാചകന്‍ മഹാപുരോഹിതനാക്കപ്പെട്ടു. പിന്നീട്, 'ക്രിസ്തുരാജ'നും 'വിശ്വരക്ഷക'നുമായി വേഷം കെട്ടിച്ചു. അങ്ങനെ, പല വിധത്തില്‍ മനുഷ്യനിലെ ആത്മീയത തടവിലായി മരണപ്പെട്ടുകൊണ്ടിരിക്കുന്നു. അത് എവിടെയങ്കിലും മരണപ്പെടാതെ നിലനില്‍ക്കുന്നുവെങ്കില്‍, സഭയുടെ പാഴ്സ്ഥലങ്ങളിലോ, സോഷ്യലിസ്റ്റ് പാരമ്പര്യങ്ങളിലോ മാത്രമാണ്.
കാള്‍ മാര്‍ക്‌സ് വിഭാവനംചെയ്ത സോഷ്യലിസ്റ്റ് സങ്കല്പമാണ് ഒരു പുതുയുഗപ്പിറവി സംബന്ധിച്ച യഹൂദ-ക്രൈസ്തവ പ്രത്യാശയെ ഒരളവോളം സ്വാംശീകരിക്കുകയും നാളെകള്‍ക്കായി സംരക്ഷിക്കുകയും ചെയ്തത് എന്ന് കാപ്പനച്ചന്‍ പറയുന്നു. അത് ജീര്‍ണ്ണിച്ചത് സോവിയറ്റ് യൂണിയന്റെ പതനത്തോടെയല്ല; മറിച്ച്, സര്‍വ്വാധിപത്യത്തിന്റെ ആയുധങ്ങളണിഞ്ഞു പ്രത്യക്ഷപ്പെട്ടതോടെയാണ്. പ്രത്യയശാസ്ത്രവ്യാഖ്യാനങ്ങള്‍ മാര്‍ക്‌സിയന്‍ സോഷ്യലിസ്റ്റ് സങ്കല്പത്തെയും, ദൈവശാസ്ത്രവ്യാഖ്യാനങ്ങള്‍ യേശുവിന്റെ ദൈവരാജ്യസങ്കല്പത്തെയും തകര്‍ക്കുകയായിരുന്നു. മഹത്തായ ഈ 'യുട്ടോപ്യ' (utopia)യുടെ പതനം സൃഷ്ടിച്ച ശൂന്യതയില്‍, അവയുടെ നേരേ എതിര്‍ദിശയിലുള്ള മറ്റൊരു 'യുട്ടോപ്യ'(counter utopia) ഉദയംകൊണ്ടു - 'ഉപഭോഗത്തിന്റെ യുട്ടോപ്യ'. കമ്പോളത്തെ, അല്ലെങ്കില്‍ മൂലധനത്തെ, ദൈവമാക്കിയുള്ള 'യുട്ടോപ്യ'യാണത്. 'സഭയ്ക്കു പുറമേ രക്ഷയില്ല' എന്ന് പാശ്ചാത്യസഭാധികാരം മുമ്പു പറഞ്ഞിരുന്ന ആപ്തവാക്യത്തിനു സമാനമായി പാശ്ചാത്യകൊളോണിയല്‍ ശക്തികള്‍ 'കമ്പോളത്തിനു പുറമേ രക്ഷയില്ല' എന്ന പുതിയൊരു ആപ്തവാക്യം ഉദ്‌ഘോഷിക്കുകയാണിന്ന്. അതനുസരിച്ചുള്ള നവകൊളോണിയല്‍ അധിനിവേശമാണ് ഇന്നു നടന്നുവരുന്നത്. പാശ്ചാത്യക്രിസ്തീയത സൃഷ്ടിച്ച അദൈവം ഇന്ന് ക്രിസ്തുമതത്തിന്റെ അരങ്ങില്‍ മാത്രമല്ല, ലോകചരിത്രത്തിന്റെതന്നെ മുഖ്യവേദിയില്‍, മനുഷ്യന്റെ എല്ലാ ആത്മീയചോദനകളെയും തല്ലിക്കെടുത്തിക്കൊണ്ട്, വിരാജിക്കുകയാണ്. 
ഈ അവസ്ഥ ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് മൂന്നാംലോകരാഷ്ട്രങ്ങളിലുള്ളവര്‍ക്ക,് നാശത്തിന്റെ നാന്ദി കുറിക്കുമെന്ന് കാപ്പനച്ചന്‍ മുന്നറിയിപ്പു നല്‍കുന്നു. നമ്മെ അത് അസമവും വിവേചനാപരവുമായ വ്യാപാരബന്ധങ്ങളില്‍ കുടുക്കുകയും സാംസ്‌കാരികത്തനിമകളുടെ അടിത്തറ മാന്തുകയും ചെയ്യും. 
ഉപഭോഗാസക്തിയില്‍ അധിഷ്ഠിതമായ ഈ 'അദൈവവാഴ്ച' വ്യാവസായികരാഷ്ട്രങ്ങള്‍ക്കും ആപല്‍ക്കരമാണ്. കാരണം, അത് വിവരങ്ങളുടെ (information) പ്രളയം സൃഷ്ടിക്കുന്നതല്ലാതെ മനുഷ്യനെ ജ്ഞാനത്തിലേക്കു നയിക്കുന്നില്ല; സാങ്കേതിക വിജ്ഞാനങ്ങളെ ഉപഭോഗാതുരമായി പിന്തുടരുന്നതുമൂലം ലോകം പാരിസ്ഥിതികക്കെടുതികളില്‍ കൂടുതല്‍കൂടുതലായി നട്ടംതിരിയുന്ന സ്ഥിതിയുണ്ടാകും. അതുണ്ടായിക്കഴിഞ്ഞിരിക്കുന്നു.
ആധുനികമനുഷ്യന്‍ ലോകമെമ്പാടും ഇന്നു നേരിടുന്ന ഈ ദുരന്തസാഹചര്യത്തെ മറികടക്കാനുള്ള ഒരെയൊരുവഴി ഉറവിടങ്ങളിലേക്കു തിരിയുക എന്നതാണെന്നു ഫാ. കാപ്പന്‍ പറയുന്നു. ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും വിമോചനദൈവശാസ്ത്രം ചെയ്യാന്‍ ശ്രമിച്ചത് അതായിരുന്നു. അദൈവത്തിന്റെ പൊളിച്ചെഴുത്തും യേശുവും ബുദ്ധനും ഋഷിമാരും കണ്ടെത്തിയ ദിവ്യതയുടെ വീണ്ടെടുപ്പും സംഭവിക്കേണ്ടിയിരിക്കുന്നു. സ്ഥല-കാലപരിമിതികളില്ലാതെ, ദിവ്യത ഇപ്പോഴും ജീവിക്കുകയും കാതുള്ളവരോടു സംസാരിക്കുകയും ചെയ്യുന്നുണ്ട് എന്നതൊരു വസ്തുതയാണ്. അതു പ്രത്യക്ഷപ്പെടുന്നത് ദാനമായിട്ടും വെല്ലുവിളിയായിട്ടുമാണ്. സൗഹൃദത്തിലും പ്രത്യാശയിലും പോരാട്ടത്തിലും പങ്കുവയ്ക്കുന്ന കൂട്ടായ്മയിലും കലാസൃഷ്ടികളിലുമെല്ലാം ദിവ്യത, ഒരു ദാനമെന്നപോലെ, നമ്മില്‍ സന്നിഹിതമാണ്. എന്നാല്‍, എവിടെ മനുഷ്യന്‍ ചവിട്ടിമെതിക്കപ്പെടുന്നുവോ, എവിടെ ഭൂമിയുടെ പരിശുദ്ധി ചോദ്യം ചെയ്യപ്പെടുന്നുവോ, അവിടെയെല്ലാം, ഈ ദിവ്യത ഒരു വെല്ലുവിളിയായിട്ടാണു നമ്മെ നേരിടുന്നത്.
ഭൗതികതയ്‌ക്കോ ശാരീരികചോദനകള്‍ക്കോ എതിരായ എന്തോ ആണ് ആത്മീയത എന്ന പരമ്പരാഗത കാഴ്ചപ്പാട് ഫാ. കാപ്പന്‍ അംഗീകരിക്കുന്നില്ല. സ്വന്തം അസ്തിത്വത്തിന്റെ ആത്യന്തികസാധ്യതകള്‍ എല്ലാ തലങ്ങളിലും സഫലീകരിക്കാനുള്ള പോസീറ്റീവ് മനോഭാവവും കര്‍മ്മോത്സുകതയുമാണ് അദ്ദേഹത്തെ സംബന്ധിച്ച് ആത്മീയത. ദിവ്യതയുടെ ഈ സ്വയം വെളിപ്പെടലിന് മനുഷ്യന്റെ സഹകരണം ആവശ്യമാണ്.
നാളെത്തെ ആത്മീയത സാമൂഹികതയെ ശിഥിലീകരിക്കുന്ന വ്യക്തിമാത്രവാദത്തെയും, ബോധത്തെ ശിഥിലീകരിക്കുന്ന ശാസ്ത്രീയയുക്തിവാദത്തെയും പിന്തള്ളി, കൂട്ടായ്മാബോധത്തിന്റേതാകും എന്നാണ് ഫാ. കാപ്പന്‍ പ്രത്യാശിക്കുന്നത്. അവിടെ പൂര്‍ണ്ണത മോഹിക്കുന്ന മനുഷ്യന്റെ സ്വത്വം തന്റെതന്നെ ഉള്ളിലടയ്ക്കപ്പെട്ട 'ഞാന്‍' ആയിരിക്കില്ല; മറിച്ച്, അത് 'നമ്മളില്‍' ഇഴുകിച്ചേര്‍ന്ന 'ഞാന്‍' ആയിരിക്കും. കാമത്തിന്റെ സ്വാര്‍ത്ഥത അവിടെ പരാര്‍ത്ഥതയായിത്തീരുന്നു.
പരാര്‍ത്ഥതാബോധമെന്ന ഈ ആത്മീയതയില്‍, പ്രാദേശികകൂട്ടായ്മകള്‍ രൂപംകൊള്ളുമെന്ന് അദ്ദേഹം വിഭാവനം ചെയ്യുന്നു. ഈ അടിസ്ഥാനസമൂഹങ്ങള്‍ പക്ഷേ, പ്രാദേശികചിന്തയുടെ അടിസ്ഥാനത്തിലായിരിക്കില്ല രൂപംകൊള്ളുക; മറിച്ച്, വിശ്വമാനവികതയുടെ അടിസ്ഥാനത്തിലായിരിക്കും. പ്രാദേശികതയും സാര്‍വ്വത്രികതയും അന്ന് ഭൂമിയുടെ ഏകതയില്‍ ലയിച്ചുചേരും. അങ്ങനെ, മനുഷ്യനുണ്ടായപ്പോള്‍ മുതല്‍ അവന്റെ/അവളുടെ സങ്കല്പത്തിലുള്ള ആ 'പുതിയ ആകാശവും പുതിയ ഭൂമിയും' ഈ ലോകത്തില്‍ ഉദയംകൊള്ളുകതന്നെ ചെയ്യും. ഈ പ്രത്യാശ ഫാ. കാപ്പന്‍ തന്റെ അന്ത്യനിമിഷംവരെ പുലര്‍ത്തിയിരുന്നു.
വിഷയാവതരണത്തെത്തുടര്‍ന്ന് പൊതുചര്‍ച്ച നടന്നു. സര്‍വ്വ. ശ്രീ. എം. എം. മാത്യു മൂക്കന്‍തോട്ടത്തില്‍, ജോസ് തെങ്ങുംപള്ളി, കെ. കെ. ജോസ് കണ്ടത്തില്‍ എന്നിവര്‍ വിഷയത്തില്‍ ഇടപെട്ടു സംസാരിച്ചു. ഉന്നതചിന്തയും ലളിതജീവിതവും മുഖമുദ്രയാക്കിയ ഫാ. കാപ്പനെക്കുറിച്ചുള്ള തങ്ങളുടെ അറിവുകളും അവര്‍ പങ്കുവയ്ക്കുകയുണ്ടായി. പ്രവര്‍ത്തകരുടെ കര്‍മ്മോത്സുകതയെ ഉദ്ദീപിപ്പിച്ചിരുന്നുവെങ്കിലും, അദ്ദേഹം സ്വയം ഒരു പ്രവര്‍ത്തകന്‍ (activist) ആയിരുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അതിനോടു യോജിച്ചുകൊണ്ട,് പ്രവര്‍ത്തകനാകാതെ നിന്ന് പ്രവര്‍ത്തകരെ ഉത്തേജിപ്പിക്കുന്ന ഒരുതരം രാസത്വരകത്തിന്റെ റോളാണ് അദ്ദേഹം വഹിച്ചിരുന്നതെന്നാണ് തന്റെയും വിലയിരുത്തലെന്ന് പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം പറഞ്ഞു.
കേരളം കണ്ട മഹാധിഷണശാലിയും മനുഷ്യസ്‌നേഹിയുമായ ഫാ. കാപ്പനച്ചന്റെ ആഴമേറിയ ചിന്തകള്‍ പങ്കുവച്ച ചര്‍ച്ചാസമ്മേളനം 6.00 pm -ന് പര്യവസാനിച്ചു.
ജോര്‍ജ്ജ് മൂലേച്ചാലില്‍ 
- സെക്രട്ടറി, KCRM (9497088904)






Wednesday, May 23, 2012

അല്മായ ശബ്ദം തുടങ്ങിയിട്ട് 200 ദിവസം തികയുന്നു


“അല്മായശബ്ദം ബ്ലോഗ് തുടങ്ങിയിട്ട് 200 ദിവസം തികയുന്നു. സന്ദര്‍ശകരുടെ എണ്ണം 50,000 തികയാന്‍ പോകുന്നു. പോസ്റ്റുകളുടെ ഉള്‍ക്കനം കൂടുന്നുണ്ടെന്നതും വാസ്തവം. എന്നാല്‍ അതനുസരിച്ച് യേശുവിന്റെ ലളിതമായ ഉദ്‌ബോധനങ്ങളില്‍നിന്ന് പൗരോഹിത്യം എങ്ങനെ അകന്നുപോയോ അതുപോലെ നമ്മുടെ ചര്‍ച്ചകളും വഴിമാറി പോകുന്നുണ്ടോ എന്ന് ഇതിലെഴുതുന്ന ഓരോരുത്തരും ആത്മപരിശോധന നടത്തണം എന്നൊരഭ്യര്‍ഥനയുണ്ട്. തത്ത്വനിഷ്ഠവെടിയാതെ, എന്നാല്‍, സ്ഥലകാലബോധത്തോടെ, മാനുഷികപ്രശ്‌നങ്ങളുടെ ദൈവികപരിഹാരം നമുക്കു ലക്ഷ്യംവയ്ക്കാം. ഇതിലെ ഓരോ പോസ്റ്റിന്റെയും ലക്ഷ്യം മാനുഷികമായി നാം ചെയ്യേണ്ട നമ്മുടെ ധര്‍മം ചെയ്യുക എന്നതായിരിക്കേണ്ടതില്ലേ?! അതു തന്റെ ധര്‍മം ചെയ്താല്‍ ദൈവം ബാക്കി പകുതി ചെയ്യുമെന്നും ദൈവഹിതം നിറവേറാതിരിക്കില്ല എന്നും ഉള്ള ശുഭാപ്തിവിശ്വാസത്തോടെ ആയിരിക്കണം എന്നതല്ലേ പ്രധാനം?

(Josantony-യുടെ കമന്റ്)

അല്മായ ശബ്ദത്തിന്റെ പിന്നണിപ്രവര്‍ത്തകരിലൊരാളായ ജോസാന്ടണി. അല്മായ ശബ്ദം തുടങ്ങിയിട്ട് 200 ദിവസം തികയുന്നു എന്ന് എല്ലാവരെയും ഓര്‍മ്മപ്പെടുതിയത്തിനു നന്ദി.

അദ്ദേഹം പറഞ്ഞിരിക്കുന്ന മറ്റു കാര്യങ്ങളും പ്രസക്തമാന്

അല്മായ ശബ്ദത്തില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനേക്കാള്‍ വളരെക്കൂടുതല്‍ ആളുകള്‍ ഈ ബ്ലോഗു നിത്യവും സന്ദര്‍ശിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ ചര്‍ച്ചകള്‍ പ്രധാനമാണ്.

ഈ ചര്‍ച്ചാവേദി എങ്ങിനെയെല്ലാം കൂടുതല്‍ മെച്ചപ്പെട്ടതാക്കാം എന്ന കാര്യത്തില്‍ എഴുത്തുകാരുടെയും സന്ദര്‍ശകരുടെയും നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു.

Administrator.

യേശുവിന്‍റെ ദൈവികത സുവിശേഷത്തില്‍ - ജോണിന്റെയും എന്‍റെയും അഭിപ്രായങ്ങള്‍

ജോണിന്‍റെ പ്രസ്താവന കറുപ്പിലും , എന്‍റെ അഭിപ്രായം( ഒരിക്കലും പൂര്‍ണമായും ശരിയാവില്ല  അങ്ങനെ വന്നാല്‍ ഞാനും പിതാവും തമ്മിലെന്തു വ്യത്യാസം?) നീലയിലും കൊടുക്കുന്നു , ബഹുമാനത്തോടെ തന്നെ .

ചില ബുദ്ധ മതാനുയായികള്‍ പറയും യേശു ഒരു ബുദ്ധന്‍ ആണെന്ന്. ചില ഹൈന്ദവര്‍ പറയും യേശു ഒരു അവതാരം ആണെന്ന്. ചില ക്രിസ്തിയാനികളും ഹൈന്ദവ സന്യാസികളോട് ചേര്‍ന്ന് പറയും ക്രിസ്തു ഇന്ത്യയില്‍ വന്നു വേദം പഠിച്ചു പോയി അത് പഠിപ്പിച്ച ഒരു ഗുരു മാത്രം ആണെന്ന്. മുസ്ലിംകള്‍ പറയും യേശു അല്ലാഹുവിന്‍റെ പ്രവാചകന്‍ ആയ ഒരു മുസല്‍മാന്‍ ആണെന്ന്.ബഹായികള്‍കും യേശു ഒരു പ്രവാചകന്‍. മറ്റു ചിലര്‍ക്ക് ഒരു വിപ്ലവകാരിയോ മാത്രം . പലര്‍ക്കും യേശു ദൈവമാണ് എന്നതിന് തെളിവില്ല എന്നാല്‍ ബൈബിള്‍ യേശു ദൈവം ആണ് എന്നതിന് ആവശ്യത്തിനു തെളിവ് തരുന്നുണ്ട്.

സുവിശേഷത്തില്‍ യേശു ദൈവമോ? , ദൈവം എന്നാ വാക്ക് ഒരു സ്ഥാനമാണ് - മോശയും ,ഫറവോ, അഹരോ ഒക്കെ ദൈവമെന്നു പറയുന്നു , സാറ ഭര്‍ത്താവിനെ കര്‍ത്താവേ (lord) എന്ന് വിളിക്കുന്നു . സാത്താന്‍ ഒരു ദൈവമെന്നു വചനം പറയുന്നു , അനേകം ദൈവങ്ങള്‍ ഉണ്ടെങ്കിലും എകസത്യ ദൈവം പിതാവെന്നു യേശു പഠിപ്പിക്കുന്നു. വേറൊരു രീതിയിലും പറയാം , ആടിന്‍റെ കുട്ടി ആട്ടിങ്കുട്ടി , കുരങ്ങിന്‍റെ കുഞ്ഞു കുരങ്ങു , വാഴയുടെ കുഞ്ഞു വാഴ , ദൈവത്തിന്‍റെ പുത്രന്‍ ദൈവപുത്രന്‍. വിചിത്രമെന്നു പറയട്ടെ യേശു ഒരിക്കലും താന്‍ ദൈവമെന്നോ ദൈവപുത്രനെന്നോ സ്വയം പറഞ്ഞിട്ടില്ല. എപ്പോഴും മനുഷ്യപുത്രന്‍ എന്നാണു സ്വയം പറഞ്ഞിരുന്നത് . എന്നാല്‍ "നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവെന്നു" പത്രോസ് പറഞ്ഞപ്പോള്‍ യേശു അത് തന്നെയാണ് ശരിയായ തന്‍റെ " തിരിച്ചറിയല്‍ കാര്‍ടെന്നു" സാകഷ്യപ്പെടുത്തുന്നു. അത് തന്നെ നമുക്കും വിളിച്ചാല്‍ പോരെ?

================
ഐസ്സായ 48 :11 ല്‍ കര്‍ത്താവ്‌ പറഞ്ഞു "യാകോബെ, ഞാന്‍ വിളിച്ച ഇസ്രയേലെ എന്‍റെ വാക്ക് ശ്രവിക്കുക ഞാന്‍ അവനാണ് ആദിയും അന്തവും ആയവന്‍ .എന്‍റെ കരങ്ങള്‍ ഭൂമിക്കു അടിസ്ഥാനം ഇട്ടു. എന്‍റെ വലതു കൈ ആകാശത്തെ വിരിച്ചു ..."
ഐസ്സായ 41 : 4 വായിക്കുക "ആരംഭം മുതല്‍ തലമുറകള്‍ക്ക് അസ്ഥിത്വം നല്‍കി ഇവയെല്ലാം പ്രവര്‍ത്തിച്ചത് ആരാണ്.?ആദിയില്‍ ഉള്ള അവനും അവസാനത്തോട് കൂടെ ഉള്ളവാനുമായ കര്‍ത്താവ്‌ ആണ് ഞാന്‍. ഞാന്‍ തന്നെ അവന്‍"
ഇത് പിതാവിനെക്കുരിച്ചുള്ളതാണ്
==================
ഈ ഞാന്‍ തന്നെ ആണ് അവന്‍ എന്ന് വിശ്വസിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പാപത്തില്‍ മരിക്കും എന്ന് യോഹന്നാന്‍:8 : 24 ല്‍ യേശു പറഞ്ഞത് ഈ അര്‍ഥത്തില്‍ ആണ് . (ചിലര്‍ ഈ ഭാഗം വെട്ടിച്ചുരുക്കി ഞാന്‍ ആകുന്നു എന്നാക്കി വേറെ അര്‍ഥം കല്പിക്കുന്നത് തെറ്റാണ്) ഇവിടെ യഹൂദര്‍ ആദ്യം മുതല്‍ പ്രതീക്ഷിക്കുന്ന ക്രിസ്തു ഞാന്‍ തന്നെയെന്നല്ലേ പറഞ്ഞത്?
==========================
യോഹ:8 : 58 ല്‍ അതിനു അടിവരയിടാന്‍ യേശു പറഞ്ഞു " " സത്യം സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു എബ്രഹാം ഉണ്ടാകുന്നതിനു മുന്‍പ് ഞാന്‍ ഉണ്ട്"."I AM " ഭൂമിയില്‍ ജനിക്കുന്നതിനു മുന്‍പേ പിതാവിനോടൊപ്പം ദൈവം ആയി അസ്ഥിത്വം ഉള്ളവനാണ് യേശു എന്നര്‍ത്ഥം. ആദിയിലെ ഉള്ളവനും ആയിരുക്കുന്നവനും ദൈവം ആണല്ലോ. അര്‍ഥം I am " I am".
ഇവിടെ യേശുവിന്‍റെ സ്ഥാനത്ത് , ജോണായാലും , ഞാനായാലും , പടന്നമാക്കലായാലും , അലെക്സയാലും "ഞാന്‍ " എന്നാ പദമല്ലതോന്നും യോജില്‍ക്കില്ല. അതുകൊണ്ട് യേശു പിതാവെന്നു വരുന്നില്ല.
=======================
പുറപ്പാടു 3 :13 -14 " എന്നാല്‍ അവിടുത്തെ പേര് എന്തെന്ന് ചോദിച്ചാല്‍ ഞാന്‍ എന്ത് പറയണം?ദൈവം മോശയോട് അരുളിച്ചെയ്തു ഞാന്‍ ഞാന്‍ തന്നെ. ഇസ്രേല്‍ മക്കളോട് നീ പറയുക ഞാനകുന്നവന്‍ എന്നെ നിങ്ങളുടെ പക്കലേക്ക് അയച്ചിരിക്കുന്നു എന്ന് .Exodus 3:13-14) I am who I am .And God said to Moses "I am who I am.And he said Thus you shall say to the children of Israel “I AM” sent me to you. ഇവിടെ മൂലാഭാഷയിലെ പേര് സാമാന്യമായി യെഹോവയെന്നാണ് സ്വന്തം നാമം ദൈവം വെളിപ്പെടുത്തുന്നത് . എല്ലാ തലമുറകളും ഈ പേരില്‍ എന്നെ അറിയപ്പെടണം എന്നും കല്‍പ്പിക്കുന്നു. ഞാന്‍ ജോണിനെപ്പറ്റി ഒരുപുസ്തകമെഴുതി അത് ലോകത്തിലെ എല്ലാ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യുമ്പോഴും ജോണിന്‍റെ പേര് ആരും മാറ്റാറില്ല . എന്നാല്‍ യെഹോവയെന്ന പേര് ഓരോ ഭാഷയിലും ഓരോ പേരിലാണ് അറിയപ്പെടുന്നത്. പരമേശ്വരന്‍ എന്നുപോലും വടക്കെയിണ്ട്യയില്‍ വിളിക്കാറുണ്ട്. നമ്മള്‍ പിതാവിനെ യെഹോവയെന്നും , യേശുവായിപ്പിറന്ന പുത്രനെ ക്രിസ്തു( സ്ഥാനപ്പേര് )പറയേണ്ടത്.
===================================
Jesus said, "I AM the Bread of Life" - John 6:35,41,48,51 ഞാന്‍ ആകുന്നു ജീവന്റെ അപ്പം
Jesus said, "I AM the Door" - John 10:7,9 ഞാനാകുന്നു വാതില്‍
Jesus said, "I AM the Good Shepherd" - John 10:11,14 ഞാന്‍ ആകുന്നു നല്ല ഇടയന്‍
Jesus said, "I AM the Way the Truth and The Life" - John 14:6 (only God can claim) ഞാന്‍ ആകുന്നു വഴിയും സത്യവും ജീവനും
Jesus said, "I AM the Light of the world" - John 8:12; 9:5; 12:46; Luke 2:32 ഞാന്‍ ആകുന്നു ലോകത്തിന്‍റെ പ്രകാശം
Jesus said, "I AM the True Vine" - John 15:1 &5 ഞാ ന്‍ആകുന്നു മുന്തിരി ചെടിയും നിങ്ങള്‍ ശാഖകളും 
Jesus said, "I AM the Resurrection and the Life" - John 11:25 - 27 He who believes in Me ,though he may die he shall live” ഞാന്‍ ആകുന്നു ജീവനും പുനരുദ്ധാനവും 
Jesus said, "I AM the First and the Last" - Rev. 1:8 ; 1:11 ,22:13 ഞാന്‍ ആകുന്നു ആദിയും അന്തവും
Jesus said, “ Yes I AM” Then they all said are you then the son of God ?
Luke 22: 70 ഞാന്‍
ആകുന്നു
ദൈവ പുത്രന്‍
Jesus said to her “I who speak to AM HE”
John 4:26 ഞാന്‍ ആകുന്നു അവന്‍
Jesus said, I AM lord and master.John13;13= I am the Lord. That is my name. Iss 42:1-9 ഞാന്‍ ആകുന്നു ഗുരുവും കര്‍ത്താവും
Jesus said,
I AM He
John 8:24
ഞാന്‍ ആകുന്നു അവന്‍=
ഐസ്സായ 48 :11 ഐസ്സായ 41 : 4
ഞാന്‍ ആകുന്നു അവന്‍
ഇവിടെയൊന്നും you are the , he is the എന്നോ പറയാന്‍ പറ്റുമോ? അതുകൊണ്ടിവിടെല്ലാം I AM THE ഉപയോഗിച്ചിരിക്കുന്നത് യേശുവിനെക്കുറിച്ച് തന്നെയാണ് .
========================
യേശുവിനെ കുറിച്ച് യേശു എന്ത് പറഞ്ഞു എന്ന് യേശുവിന്‍റെ ശിഷ്യഗണം അല്ലെങ്കില്‍ സമകാലീനര്‍ പറഞ്ഞതിനേക്കാള്‍ കൃത്യമായി ആര്‍ക്കും പറയാന്‍ ആവില്ല. കൂടെ നിഴല്‍ പോലെ നടന്നവരും,ഒരുമിച്ച്‌ ഉണ്ടവരും, ഉറങ്ങിയവരും, ഉപദേശങ്ങള്‍ നേരിട്ട് കേട്ടവരും അത്ഭുതങ്ങള്‍ കണ്ടവരും പറയുന്നതാണ് ഏറ്റവും സത്യമായിട്ടുള്ളത്‌. ചരിത്ര പരവും. പ്രിയ ശിഷ്യന്‍ യോഹന്നാന്‍ തന്‍റെ ഒന്നാം ലേഖനം ഒന്ന് മുതല്‍ മൂന്നു വരെ ഇങ്ങനെ എഴുതിയിരിക്കുന്നു
ആദി മുതല്‍ ഉണ്ടായിരുന്നതും , ഞങ്ങള്‍ കേട്ടതും, സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടതും, കൈ കൊണ്ട് സ്പര്‍ശിച്ചതും ആയ ജീവന്‍റെ വചനത്തെ പറ്റി ഞങ്ങള്‍ അറിയിക്കുന്നു.ജീവന്‍ വെളിപ്പെട്ടു ;ഞങ്ങള്‍ അത് കണ്ടു അതിനു സാക്ഷ്യം നല്‍കുകയും ചെയ്യുന്നു.ഞങ്ങള്‍ക്ക് വെളിപ്പെട്ടതായ നിത്യ ജീവന്‍ ഞങ്ങള്‍ നിങ്ങളോട് പ്രഘോഷിക്കുന്നു.ഞങ്ങള്‍ കാണു കയും കേള്‍ക്കുകയും ചെയ്തത് നിങ്ങളോട് ഞാന്‍ അറിയിക്കുന്നു."
ആദി മുതല്‍ ഉണ്ടായിരുന്നവന്‍ ആരാ ? യേശുവെന്ന ദൈവമല്ലാതെ? അവനെ കുറിച്ച് കണ്ടും കേട്ടും തൊട്ടും അറിഞ്ഞവര്‍ ആണ് പറഞ്ഞത്.ഇതിനു ദൃക് സാക്ഷി വിവരണം എന്ന് വിളിക്കാം.ഇത് ഒരു സാക്ഷി പത്രം ആണ്. ഇനി ആരാണ് വെളിപ്പെടുത്തിയത്, ആരെയാണ് വെളിപ്പെടുത്തിയത്.യോഹന്നാന്‍റെ സുവിശ്ശേഷം ഒന്നാം അദ്ധ്യായം ഒന്ന് മുതല്‍ പതിനെട്ടു വരെ വാക്യങ്ങള്‍ യേശുവിനെ പറ്റി ഇങ്ങനെ പറയുന്നു.
യോഹ 1 : 1 - 18 ല്‍ "ആദിയില്‍ വചനം ഉണ്ടായിരുന്നു. വചനം ദൈവത്തോട് കൂടെ ആയിരുന്നു.വചനം ദൈവം ആയിരുന്നു.സമസ്തവും അവനിലൂടെ ഉണ്ടായി.ഒന്നും അവനെ കൂടാതെ ഉണ്ടായിട്ടില്ല.അവനില്‍ ജീവന്‍ ഉണ്ടായിരുന്നു. അവന്‍ മനുഷ്യരുടെ വെളിച്ചം ആയിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു . അതിനെ കീഴടക്കാന്‍ ഇരുട്ടിനു കഴിഞ്ഞില്ല....ലോകം അവനീലൂടെ സ്രാഷ്ടിക്കപ്പെട്ടു എങ്കിലും ലോകം അവനെ അറിഞ്ഞില്ല...... അവന്‍റെ പൂര്‍ണതയില്‍പൂര്‍ണത ദൈവത്തിനു മാത്രം =യേശു പൂര്‍ണതയാണ് = യേശു ദൈവം ) നാമെല്ലാം കൃപക്ക് മേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു..... ദൈവത്തെ ആരും ഒരിക്കലും കണ്ടിട്ടില്ല പിതാവുമായി ഗാഡ ബന്ധം പുലര്‍ത്തുന്ന ദൈവം തന്നെ ആയ ഏക ജാതന്‍(യേശു) ആണ് അവിടുത്തെ വെളിപ്പെടുത്തിയത് അപ്പോള്‍ യേശു എല്ലാം സ്രഷ്ടിച്ച ദൈവം തന്നെ ആണ് എന്ന് യോഹന്നാന്‍ പറയുന്നു. അത് പോലെ ദൈവം തന്നെ ആയ യേശു, ദൈവത്തെ തന്നിലൂടെ ആണ് വെളിപ്പെടുത്തിയത് എന്ന് ഇതില്‍ നിന്നും വ്യക്തം ആണ്. കൂടാതെ അവനിലൂടെ, അവന്‍ മൂലം എല്ലാം ഉണ്ടായി എന്നും പറയുന്നു. " ആദിയില്‍ ദൈവം... സൃഷ്ടിച്ചു എന്ന ഉല്‍പ്പത്തി പുസ്തകത്തിലെ ആദ്യ വാചകം ഓര്‍ക്കുക. ലോകം യേശുവിലൂടെ സൃഷ്ടിക്കപ്പെട്ടു എന്ന് യോഹന്നാന്‍ പറയുന്നു. (അല്ലാതെ സൂനഹ ദോസല്ല പറഞ്ഞത് )ഉല്പത്തി 1 : 1 ല്‍ "ആദിയില്‍ ദൈവം ആകാശവും ഭൂമിയും സ്രഷ്ടിച്ചു". ഐസ്സായ 48 :12 ല്‍ കര്‍ത്താവ്‌ പറഞ്ഞു "യാകോബെ, ഞാന്‍ വിളിച്ച ഇസ്രയേലെ എന്‍റെ വാക്ക് ശ്രവിക്കുക ഞാന്‍ അവനാണ് ആദിയും അന്തവും ആയവന്‍ .എന്‍റെ കരങ്ങള്‍ ഭൂമിക്കു അടിസ്ഥാനം ഇട്ടു. എന്‍റെ വലതു കൈ ആകാശത്തെ വിരിച്ചു ..."
ഐസ്സായ 41 : 4 വായിക്കുക "ആരംഭം മുതല്‍ തലമുറകള്‍ക്ക് അസ്ഥിത്വം നല്‍കി ഇവയെല്ലാം പ്രവര്‍ത്തിച്ചത് ആരാണ്.?ആദിയില്‍ ഉള്ളവനും അവസാനത്തോട് കൂടെ ഉള്ളവനുമായ കര്‍ത്താവ്‌ ആണ് ഞാന്‍.
സകല സൃഷ്ട്ടികള്‍ക്കും മുന്‍പുള്ള ആദ്യജാതനു ഭൂമിക്കുമുന്പേ അസ്ഥിത്വമുണ്ടായിരുന്നു എന്ന് വചനവും , ഞാനും സമ്മതിക്കുന്നു.
------------------------
ഐസ്സായ 44 :6 ...കര്‍ത്താവ്‌ അരുളി ചെയ്യുന്നു ഞാന്‍ ആദിയും അന്തവും ആണ് " എന്നീ വചനങ്ങള്‍ ഇവിടെ ചേര്‍ത്ത് വായിക്കുക - ഇത് പിതാവിനെപ്പറ്റിയന്.
യോഹ: 16 : 28-29 നിങ്ങള്‍ ..ഞാന്‍ ദൈവത്തില്‍ നിന്ന് വന്നു വിശ്വസിക്കുകയും ചെയ്യുന്നു. ഞാന്‍ പിതാവില്‍ നിന്ന് പുറപ്പെട്ടു ലോകത്തിലേക്ക്‌ വന്നു. ഇപ്പോള്‍ വീണ്ടും ലോകം വിട്ടു പിതാവിന്റെ അടുത്തേക്ക് പോകുന്നു "
Pre-existence of Jesus as God with the heavenly Father is evident here.- തര്‍ക്കമില്ല
------------------------------
യോഹ 10 :10 ഞാനും പിതാവും ഒന്നാണ് . ഇവിടെ സന്ദര്‍ഭം നോക്കുക - പുത്രന്‍റെ കയ്യില്‍ നിന്നും പിടിച്ചെടുക്കാന്‍ പറ്റില്ലെന്ന് (ബലപ്രയോഗം) പറയുന്നിടത്താണ് ഈ പ്രയോഗം . ഇസ്രയ്ലിന്റെ കയ്യില്‍ നിന്നും ജറുസലേം ആര്‍ക്കും പിടിച്ചെടുക്കാന്‍ പറ്റില്ല , ഇസ്രയേലും അമേരിക്കയും ഒന്നായതുകൊണ്ട് എന്നാ അതെ പ്രയോഗമാണ്. അല്ലെങ്കില്‍ സദാമിനോടുള്ള യുദ്ധത്തില്‍ അമേരിക്കയും ബ്രിട്ടനും ഒന്നാണെന്ന് നമ്മള്‍ പറഞ്ഞാലെന്താ അതിന്‍റെ അര്‍ഥം?
----------------------
10 : 33 അവര്‍ പറഞ്ഞു "ഞങ്ങള്‍ നിന്നെ കല്ലെറിയുന്നത്‌ നീ മനുഷ്യനായിരിക്കെ നീ നിന്നെ തന്നെ ദൈവം ആക്കി . യേശു താന്‍ ദൈവം ആണെന്ന് അവകാശപ്പെട്ടതിനാണ് അവര്‍ കല്ലെറിയാന്‍ ശ്രമിച്ചത്" ഇവിടെയും വായിച്ചാല്‍ യേശു താന്‍ ദൈവമെന്നു പറയുന്നില്ല , മറിച്ചു ജനം അങ്ങനെ പറയുകയാണ്‌ .
-------------------------------
യോഹ 10 : 38 അപ്പോള്‍ പിതാവ് എന്നിലും ഞാന്‍ പിതാവിലും ആണ് നിങ്ങള്‍ അറിയുകയും ആ അറിവില്‍ നില നില്‍കുകയും ചെയ്യും.
അതായത് പിതാവും പുത്രനും ഒന്ന്.
That means;Two magnanimities of one and the same reality present to each other.
John 17:11 11 I will remain in the world no longer, but they are still in the world, and I am coming to you. Holy Father, protect them by the power of[b] your name, the name you gave me, so that they may be one as we are one.
John 17:22 20 “My prayer is not for them alone. I pray also for those who will believe in me through their message, 21 that all of them may be one, Father, just as you are in me and I am in you. May they also be in us so that the world may believe that you have sent me. 22 I have given them the glory that you gave me, that they may be one as we are one  23 I in them and you in me—so that they may be brought to complete unity.
ഇതിലെ ഒന്നെന്നുള്ളതിനെന്തു വിശദീകരണം കൊടുക്കും?
----------------------------------------------------------------
യോഹന്നാന്‍ പിന്നീട് യേശുക്രിസ്തുവിനു മാത്രമേ നിത്യജീവന്‍ നല്‍കാന്‍ സാധിക്കൂ എന്നും കൂട്ടിച്ചേര്‍ക്കുന്നു. യോഹന്നാന്‍ ഒന്നാം ലേഖനം അഞ്ചാം അദ്ധ്യായം പതിനൊന്നു മുതല്‍ പതിമൂന്നു വരെ ഇങ്ങനെ വായിക്കാം" .... ദൈവം നമുക്ക് നിത്യ ജീവന്‍ നല്‍കി.ഈ ജീവന്‍ അവിടുത്തെ പുത്രനില്‍ ആണ് പുത്രനെ സ്വന്തം ആക്കിയവന്‍ ജീവനെ സ്വന്തം ആക്കിയിരിക്കുന്നു.ദൈവ പുത്രനെ സ്വന്തമാക്കാത്തവന് ജീവന്‍ ഇല്ല". യേശുവിന്‍റെ ദൈവത്വവും ആ ദൈവത്വം നല്‍കുന്ന നിത്യ ജീവനും മൌലികമായ സത്യമാണ് എന്ന് യോഹന്നാന്‍ പഠിപ്പിക്കുന്നു. യേശു എന്ന വ്യക്തി മൌലികമായ അര്‍ത്ഥത്തില്‍ തന്നെ ആണ് ദൈവമായും, ദൈവത്തെ വെളിപ്പെടുത്തുന്നവന്‍ ആയും , സ്രഷ്ടാവായും,നിത്യ ജീവന്‍ നല്‍കുന്നവന്‍ ആയും പറയുന്നത്. തര്‍ക്കമില്ല.
-----------------------------------
യോഹന്നാന്‍റെ ഒന്നാം ലേഖനം അഞ്ചാം അദ്ധ്യായം ഇരുപതു -ഇരുപത്തൊന്നു ഇങ്ങനെ പറയുന്നു."ദൈവ പുത്രന്‍ വന്നെന്നും സത്യാ സ്വരൂപനെ അറിയാനുള്ള കഴിവ് നമുക്ക് നല്‍കിയെന്നും നാം അറിയുന്നു.നാമാകട്ടെ സത്യാ സ്വരൂപനിലും അവിടത്തെ പുത്രനുമായ യേശു ക്രിസ്തുവിലും ആണ്;ഇവനാണ് സത്യ ദൈവവും നിത്യ ജീവനും" വീണ്ടും സത്യ ദൈവവും നിത്യ ജീവനുമായി യേശുവിനെ ഒരിക്കല്‍ കൂടി ഉറപ്പിക്കുന്നു. വെളിപ്പെടുത്തുന്നവനും, വെളിപ്പെടുത്തപ്പെടുന്നവനും, വെളിപാടും ഒരേ സമയം ഒരാളാണ്. ദൈവം; ദൈവത്തെയും, ആ ദൈവം തരുന്ന രക്ഷയെയും വെളിപ്പെടുത്തി എന്നത് യേശുവില്‍ നിറവേറി. ശ്രദ്ധിച്ച് വായിച്ചാല്‍ പിതാവിനെതന്നെയാണ് സത്യാ ദൈവമെന്നു പറയുന്നത്. അവിടുത്തെ പുത്രനാണ് യേശുവെന്നല്ലേ പറയുന്നത്?
------------------------------------------------
യേശു കര്‍ത്താവും ദൈവവും
പഴയ നിയമത്തില്‍ ദൈവത്തെ കര്‍ത്താവെ എന്നും പുതിയ നിയമത്തില്‍ യേശുവിനെ കര്‍ത്താവെ എന്നും മുഴുനീളം വിളിക്കുന്നു . കര്‍ത്താവും ദൈവവും ഒന്നാണ്. ദൈവത്തിന്‍റെ പേര് തന്നെ കര്‍ത്താവ്‌ എന്നാണെന്ന് ഐസായ പ്രവാചകനിലൂടെ പറയുന്നുണ്ട്. : ആ പേരുപറഞ്ഞാല്‍ മറ്റു ഭാഷക്കര്‍ക്കെങ്ങനെ മനസിലാവും? മോശയും ,അഹരോനും എബ്രഹവും സാത്താനും ഒക്കെ കര്‍ത്താവേ എന്ന് വിളിക്കുന്നുണ്ട് ?അത് നമ്മള്‍ സാരെയെന്നു യജമാനനെഎന്നും പറയുന്നതുപോലെയേ ഒക്കെയല്ലേ ?
--------------------------------------------
യോഹ:20 : 28 -29 തോമസ്‌ യേശുവിനെ " എന്‍റെ കര്‍ത്താവേ എന്‍റെ ദൈവമേ" എന്ന് വിളിക്കുന്നു. വിളിക്കുകയല്ല പറയുകയാണ്‌ ചെയ്തത് - അസംഭാബവ്യമെന്നത് കണ്ടപ്പോള്‍ അറിയാതെ നമ്മള്‍ ദൈവമേയെന്നു പറയാറില്ലേ . ഒരു അപകടം കാണുമ്പോള്‍ എന്‍റെകര്‍ത്താവേ ,എന്‍റെ ദൈവമേയെന്നു പറയുക സ്വാഭാവികം അതിനര്‍ദ്ധം അപകടം ദൈവമെന്നോ? മഹാത്ഭുതങ്ങള്‍ കാണുമ്പോള്‍ ഇങ്ങനെ പറഞ്ഞാല്‍ എന്താനത്നര്‍ദ്ധം?
-------------------------------------------------
താന്‍ കര്‍ത്താവും ദൈവവും ആണെന്ന് അംഗീകരിച്ചു കാണാതെ വിശ്വസിക്കുന്നത് ഭാഗ്യമാണ് എന്ന് യേശു പറഞ്ഞു. എന്നല്ല യേശു ഉയര്‍ത്തെന്നു കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്മാരെന്നാണ് പറഞ്ഞത്.
-------------------------------------------


മത്തായി 4 : 7 യേശുവിനെ പരീക്ഷിക്കാന്‍ വന്ന പിശാചിനോട്‌യേശു പറഞ്ഞു " നിന്‍റെ ദൈവമായ കര്‍ത്താവിനെ നീ പരീക്ഷിക്കരുത്" ഇവിടെ ആരെയാണ് പിശാചു പരീക്ഷിക്കുന്നത് ? യേശുവിനെ. അല്ലല്ലോ, താഴേക്ക്‌ ചാടുമ്പോള്‍ ദൈവം താങ്ങുമെന്ന് ഓര്‍പ്പിച്ചു ചാടാന്‍ പറഞ്ഞപ്പോള്‍ , ചാടിയാല്‍ പിതാവിനെ പരീക്ഷിക്കലാവും .
-------------------------------------
യോഹന്നാന്‍ 11 : 25 - 27 "യേശു പറഞ്ഞു ഞാനാണ് പുനരുദ്ധാനവും ജീവനും.എന്നില്‍ വിശ്വസിക്കുന്നവന്‍ മരിച്ചാലും ജീവിക്കും. അങ്ങിനെ ജീവിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നവന്‍ ഒരിക്കലും മരിക്കുക ഇല്ല" ഇത് ദൈവത്തിനല്ലാതെ വേറെ ആര്‍ക്കും പറയാന്‍ ആവില്ല. അതിനു തെളിവായി കര്‍ത്താവ്‌ മരിച്ചവനോട് "പുറത്തു വരിക" എന്ന് പറഞ്ഞു. ലാസര്‍ ജീവന്‍ പ്രാപിച്ചു പുറത്തു വന്നു. യോഹ: 11 : 44 . പൂര്‍ണമായും യോജിക്കുന്നു .
---------------------------------------
1 corinth 8 : 6 "എങ്കിലും നമുക്ക് ഒരു ദൈവമേ ഉള്ളു ആരാണോ സര്‍വവും സൃഷ്ടിച്ചത്. ആര്‍ക്കു വേണ്ടി ആണോ നാം ജീവിക്കുന്നത് ആ പിതാവ്.
ഒരു കര്‍ത്താവെ നമുക്കുള്ളൂ , ആരിലും ആരിലൂടെയും ആണോ സര്‍വവും ഉളവായത് , ആരിലൂടെ ആണോ നാം നിലനില്‍ക്കുന്നത് ആ യേശു ക്രിസ്തു" വീണ്ടും കര്‍ത്താവായ യേശുവിലൂടെ ആണ് സ്രഷ്ടിച്ചതും= ഉളവാക്കിയതും , നിലനില്‍ക്കുന്നതും,പിതാവിനാലും എന്നാ പോലെ യേശുക്രിസ്തു മൂലവും ആണെന്ന് കാണാം. എന്നിട്ട് 7 ല്‍ പറയുന്നു "എങ്കിലും ഈ അറിവ് എല്ലാവര്ക്കും ഇല്ല" . ഇവിടെയും ഇവരെ രണ്ടു വ്യത്യസ്ത വ്യക്തിത്വങ്ങളായല്ലേ പറയുന്നത്?
----------------------
ഹെബ് : 2 : 10 "ആര്‍ക്ക് വേണ്ടിയും ആരു മൂലവും എല്ലാം നിലനില്‍ക്കുന്നുവോ, ആര് അനേകം പുത്രന്മാരെ മഹത്വത്തിലേക്ക് നയിക്കുന്നുവോ ആ രക്ഷയുടെ കര്‍ത്താവിനെ അവിടുന്ന് സഹനം വഴി.." = യേശുവിനാലും യേശുവിനു വേണ്ടിയും എന്നര്‍ഥം. യേശുവിനെ രക്ഷയുടെ കര്‍ത്താവ്‌ എന്നും വിളിക്കുന്നു.
കലോഷ്യന്‍സ് 1 : 16 - 17 ല്‍ യേശുവിനെ പറ്റി ഇങ്ങനെ പറയുന്നു ; "അവനില്‍ സ്വര്‍ഗത്തിലും ഭൂമിയിലും ഉള്ള ദൃശ്യവും അദൃശ്യവും ആയ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു...എല്ലാം അവനിലൂടെയും അവനു വേണ്ടിയും ആണ് സൃഷ്ടിക്കപ്പെട്ടത് .അവനാണ് എല്ലാറ്റിനും മുന്‍പ് ഉള്ളവന്‍ അവനില്‍ സമസ്തവും സ്ഥിതി ചെയ്യുന്നു" അതിന്റെ അര്‍ഥം യേശു ദൈവം ആണ് എന്ന് തന്നെ. യേശുവിലൂടെയും യേശുവിനു വേണ്ടിയും എല്ലാം !!!!!!
റോമ :9 : 5 വായിക്കുക ;യേശുവിനെ സര്‍വാധിപന്‍ ആയ ദൈവം എന്ന് പറയുന്നു "പൂര്‍വ പിതാക്കന്മാരും അവരുടേത്.ക്രിസ്തുവും വംശമുറക്ക് അവരില്‍ നിന്ന് തന്നെ ഉള്ളവന്‍. അവന്‍ സര്‍വാധിപന്‍ ആയ ദൈവവും എന്നേക്കും വഴ്തപ്പെട്ടവുനും ആണ് ആമേന്‍ "
യേശു സര്‍വാധിപന്‍ ആയ ദൈവവവും വഴ്തപ്പെട്ടവനും ആണ് എന്ന് പറഞ്ഞത് ശ്രദ്ധിക്കുക. അദ്ധ്യായവും വാക്യവും സൌകര്യത്തിനായി പിന്നീടു നമ്മള്‍ ഉണ്ടാക്കിയതല്ലേ? ആദ്യം ഒരു കത്തായിരുന്നു .ഈപ്പറയുന്ന ഭാഗം 8:31 മുതല്‍ തുടര്‍ച്ചയായി വായിച്ചാല്‍ , ദൈവമെന്നു പറയുന്നത് പിതാവ് തന്നെയെന്നു കാണാം.
-------------------------------------------
യേശു കര്‍ത്താവും ദൈവവും.
റോമ 4 : 8 ല്‍ പറയുന്നു "ക്രിസ്തു നമുക്ക് വേണ്ടി മരിച്ചു അങ്ങനെ നമ്മോടുള്ള സ്നേഹം ദൈവം പ്രകടമാകിയിരിക്കുന്നു". യേശു മനുഷ്യന്‍ ആണെങ്കില്‍ ആ മരണം എങ്ങിനെ ദൈവത്തിന്റെ സ്നേഹത്തിന്റെ പ്രകടനം ആകും ? കോടിക്കണക്കിന് മനുഷ്യര്‍ മരിച്ചിട്ടും അതൊന്നും ദൈവ സ്നേഹത്തിന്റെ പ്രകടനം എന്ന് പറഞ്ഞട്ടില്ല. യേശു ശരീരത്തില്‍ പീഡകള്‍ ഏറ്റു മരിച്ചത് മാത്രം ആണ് ദൈവ സ്നേഹത്തിന്‍റെ പ്രകടനംഎന്ന് പറയുന്നത്. ദൈവം മനുഷ്യനായി മരിച്ചു അത് കൊണ്ടല്ലേ അത് ?.
ഞ്ഞാന്‍ എന്‍റെ ഇഷ്ട്ടം പ്രവര്‍ത്തിക്കനല്ല ,എന്നെ അയച്ചവന്റെ ഇഷ്ട്ടം പ്രവര്‍ത്തിക്കാനാണ് വന്നിരിക്കുന്നതെന്ന് പറഞ്ഞത് മനസിലായാല്‍ , ഇവിടെയും മനസിലാവും.
----------------------------------------
John 14:9 പിതാവായ ദൈവത്തെ കാട്ടിത്തരണം എന്ന് പറഞ്ഞ ഫിലിപിനോട് യേശു പറഞ്ഞു " ഇക്കാലമത്രയും ഞാന്‍ നിങ്ങളോട് കൂടി ആയിരുന്നിട്ടും പീലിപ്പോസേ നീ എന്നെ അറിഞ്ഞില്ലേ . എന്നെ കാണുന്നവന്‍ പിതാവിനെ കാണുന്നു പിന്നെ പിതാവിനെ ഞങ്ങള്‍ക്ക് നീ കാണിച്ചു തരിക എന്ന് നീ പറയ്ന്നത് എങ്ങിനെ?" ഇവിടെ യേശു സ്വയം വ്യക്തം ആക്കുന്നു ഞാന്‍ അവന്‍ തന്നെ എന്ന്. പിതാവിനോടൊപ്പം ഒന്നായവാന്‍, ദൈവ പിതാവില്‍ നിന്നും വ്യത്യസ്തന്‍ അല്ല എന്ന് മാത്രമല്ല ഞാന്‍ ,എന്നെ എന്നാണ് പിതാവിനെ കുറിച്ച് പറഞ്ഞത്.
ഈ ഭാഗം വളരെ വിശദീകരണം ആവശ്യമുള്ളതാണ് - അത് പിന്നെ
--------------------------------------------

Mathew 1 : 23 യേശു "ദൈവം നമ്മോടുകൂടെ എന്നര്‍ഥം വരുന്ന "ഇമ്മാനു ഏല്‍" എന്ന് വിളിക്കപ്പെടും"മനുഷ്യനെ പറ്റി ദൈവം എന്ന് പറയില്ലല്ലോ. കള്ളന്മാരോട് കൂടി എന്നപ്പെടും എന്നും പ്രവച്ചനമുണ്ട് - എന്നുവെച്ചാല്‍ കള്ളനകുമോ? ജാതികള്‍ അങ്ങിനെ പലതും വിളിക്കും എന്ന് പ്രവചിച്ചതായിക്കൂടെ?
---------------------------------------

Rev. 21 ; 22 ല്‍ സ്വര്‍ഗത്തിലെ ദേവാലയം കര്‍ത്താവും കുഞ്ഞാടും ആണ് എന്ന് പറയുന്നു." സര്‍വ ശക്തനും ദൈവമുമായ കര്‍ത്താവും കുഞ്ഞാടും ആണ് അതിലെ ദേവാലയം" അപ്പോള്‍ പൂജരിയാരാണ്?
-------------------------------

മത്തായി 28 :9 -10 "അപ്പോള്‍ യേശു എതിരെ വന്നു അവരെ അഭിവാദ്യം ചെയ്തു. അവര്‍ അവനെ സമീപിച്ചു പദങ്ങളില്‍ കെട്ടിപ്പിടിച്ച് ആരാധിച്ചു". ഇവിടെ യേശു ആരാധന സ്വീകരിച്ചു.
ലുകെ 24 : 52 "അവര്‍ അവനെ ആരാധിച്ചു. യേശുവിനെ ആരാധിച്ചു എങ്കില്‍ അവന്‍ ദൈവമാണ്" യേശു അവരുടെ ആരാധന സ്വീകരിച്ചതിനാല്‍ അവന്‍ ദൈവം ആണ്.കാരണം ആരാധന ദൈവത്തിനു മാത്രം. അത് രണ്ടു മറിയമാരാനെന്നു ഓര്‍ക്കണം . കാളകുട്ടിയെ ഉണ്ടാക്കിയ അഹരോനും ഉണ്ടെന്ന കാര്യം ഓര്‍ക്കണം.
---------------------------
ഹെബ്രായര്‍ 1 : 6 -13 തന്‍റെ ആദ്യ ജാതനെ ലോകത്തിലേക്ക്‌ അയച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു " ദൈവത്തിന്‍റെ ദൂതന്മാര്‍ എല്ലാം അവനെ ആരാധിക്കട്ടെ " എന്ന്.  നമ്മള്‍ ദൂദന്മാരെ വിധിക്കാനുള്ളവരാണ് എന്ന് ബൈബിള്‍ പറയുന്നു
------------------------------------

ലുക്ക്‌ 5 : 20 -26 ദൈവത്തിനല്ലാതെ ആര്‍ക്കാണ്‌ പാപങ്ങള്‍ മോചിക്കനവുന്നത് ? " മനു ഷ്യാ നീ ന്‍റെ പാപങ്ങള്‍ ക്ഷമിച്ചിരിക്കുന്നു" പാപം മോചിക്കാന്‍ ദൈവത്തിനു മാത്രമേ കഴിയു.Matt. 9:1-7
മനുഷ്യ പുത്രന് പാപങ്ങള്‍ മോചിക്കാന്‍ അധികാരം ഉണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന് യേശു പറഞ്ഞു " ഞാന്‍ നിന്നോട് പറയുന്നു എഴുന്നേറ്റു നടക്കുക" . അവന്‍ നടന്നു.അങ്ങിനെ തന്റെ ദൈവികത വെളിപ്പെടുത്തി . പിതാവ് കഴിഞ്ഞാല്‍ പുത്രന്‍ തന്നെയാണ് രണ്ടാമന്‍ , വിധിയും അവിടുന്നാണ് .
=======================

ലൂക 23 : 43 കുരിശില്‍ നല്ല കള്ളനോട് " നീ ഇന്ന് എന്നോട് കൂടെ പരുദീസയിലയിരിക്കും" ദൈവത്തിനല്ലാതെ ആര്‍ക്കും ഇങ്ങനെ പറയാനും പറുദീസാ കൊടുക്കാനും പറ്റില്ല.
ലൂക 7:47 - 48 യേശു പറഞ്ഞു "നിന്‍റെ നിരവധിയായ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു" നാല്ല കാള്ളനല്ല രണ്ടില്‍ ഒരു കള്ളന്‍ - വിധിക്കാനുള്ള അധികാരം പുത്രന് തന്നെ .
========================

വെളിപാട് 21 : 6 - 7 "ഞാന്‍ ആല്‍ഫയും ഒമേഗയും ആണ്. ദാഹിക്കുന്നവനു ജീവ ജലത്തിന്റെ ഉറവയില്‍ നിന്ന് സൌജന്യമായി കൊടുക്കും....ഞാന്‍ അവനു ദൈവവും അവന്‍ എനിക്ക് മകനും ആയിരിക്കും".Rev:22 ; 13 " ഇതാ ഞാന്‍ വരുന്നു , ഞാന്‍ ആല്‍ഫയും ഒമേഗയും ആണ് - ഒന്നമത്തവനും ഒടുവിലത്തവനും- ആദിയും അന്തവും ആണ്" യേശു ദൈവമല്ലെങ്കില്‍ ആദിയും അന്തവും എന്ന് പറയില്ല. ഇവിടെയും വെളിപാടിന്‍റെ ആദ്യ അദ്ധ്യായത്തിലെ ഒന്നും രണ്ടും വാക്യങ്ങള്‍ വായിക്കാത്തതിന്റെ കുഴപ്പമാണ്.
ആസന്ന ഭാവിയില്‍ നടക്കാനുള്ളവ , യെഹോവ യേശുവിനു കൊടുത്തു ,യേശു ദൂധന് കൊടുത്ത് , ദൂദാന്‍ യോഹന്നാനു കൊടുക്കുന്ന വെളിപാടെന്നെഴുതിയാല്‍ , ഞാന്‍ എന്നുള്ളത് പിതാവായ ദൈവം തന്നെയല്ലേ? അതെങ്ങനെ യേശുവാകും . ആദിയും അന്തവും എന്ന് പറഞ്ഞതെല്ലാം പിതാവിനെക്കുരിച്ചുതന്നെയെന്നു വരുന്നില്ലേ?

പൂഴിയെപറ്റിയും പിന്നെ .