Translate

Monday, April 30, 2012

അടുത്തത് ഒരു ക്രൈസ്തവ പ്രസിഡന്റ്‌ ആവട്ടെ: ഇതു വര്ഗീയതയല്ല


അടുത്ത രാഷ്ട്രപതി സ്ഥാനത്തേക്ക് പൊതുസമ്മതനായ ഒരു ക്രൈസ്തവനെ നാമനിര്‍ദേശം ചെയ്യണമെന്ന ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ പ്രമേയത്തെ വര്‍ഗീയമായി കാണുന്ന ചിലരെങ്കിലും ഉണ്ട്. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ ഈ നിര്‍ദേശത്തില്‍ വര്‍ഗീയത ഉള്ളതായി എനിക്കു തോന്നുന്നില്ല.

സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഇതര ജനാധിപത്യ രാഷ്ട്രങ്ങളില്‍നിന്നും തികച്ചും വിഭിന്നമായ ഒരു പാതയാണ് സ്വീകരിച്ചത്. ഭരണഘടനയും രാഷ്ട്രീയ പാരമ്പര്യവും ഇന്ത്യന്‍ സമൂഹത്തിന്റെ  വൈവിദ്ധ്യ സൗന്ദര്യത്തെ നിലനിര്‍ത്താന്‍ പരിശ്രമിച്ചുപോന്നു. ഇന്ത്യന്‍ ഭരണഘടനയുടെ ഒരു പ്രത്യേകത ഇന്ത്യയിലെ ജനങ്ങളെ വര്‍ഗങ്ങളായിതന്നെ കണ്ടുകൊണ്ടാണ് ഭരണഘടന രചിച്ചത് എന്നതാണ്. ഭരണഘടനയുടെ  ആമുഖത്തില്‍ തന്നെ ഈ വൈവിദ്ധ്യം എടുത്തു പറഞ്ഞ് അംഗീകരിച്ചിട്ടുണ്ട്.

''ഭാരതത്തിലെ ജനങ്ങളായ നാം ഭാരതത്തെ ഒരു പരമാധികാര സ്ഥിതിസമത്വ മതേതര ജനാധിപത്യ റിപ്പബ്‌ളിക്കായി സംവിധാനം ചെയ്യുവാനും അതിലെ പൗരന്മാര്‍ക്കെല്ലാം: സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവും ആയ നീതിയും; ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉള്ള സ്വാതന്ത്ര്യവും; പദവിയിലും അവസരത്തിലും സമത്വവും; സംപ്രാപ്തമാക്കുവാനും; അവര്‍ക്കെല്ലാമിടയില്‍ വ്യക്തികളുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ട് സാഹോദര്യം പുലര്‍ത്തുവാനും'' ആണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് രൂപം കൊടുത്തത്.

ഭരണഘടന 29-ാം വകുപ്പ് ഇങ്ങനെ പറയുന്നു: ''(1) ഭാരതത്തിന്റെ ഭൂപ്രദേശത്തോ അതിന്റെ ഏതെങ്കിലും ഭാഗത്തോ താമസിച്ചുവരുന്ന പൗരന്മാരില്‍, ഭിന്നമായ ഒരു ഭാഷയോ ലിപിയോ സംസ്‌കാരമോ സ്വന്തമായുള്ള ഏതൊരു വിഭാഗത്തിനും അത് സംരക്ഷിക്കുന്നതിന് അവകാശം ഉണ്ടായിരിക്കുന്നതാണ്.''

ഭാരതത്തിന്റെ വൈവിദ്ധ്യത്തെ അംഗീകരിച്ചുകൊണ്ട് സാഹോദര്യം പുലര്‍ത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഭരണഘടനയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്. പദവിയിലും അവസരത്തിലും സമത്വം പുലര്‍ത്തണമെന്നതാണ് ഭരണഘടനയുടെ ലക്ഷ്യം.

വൈവിദ്ധ്യത്തെ അലങ്കാരമായി കരുതുന്ന ഈ ഭാരതത്തില്‍ പദവികള്‍ തുല്യമായി പങ്കുവയ്ക്കുന്നതിനുള്ള പാരമ്പര്യം സൃഷ്ടിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളാണ്. കഴിഞ്ഞ 60 കൊല്ലക്കാലമായി പ്രസിഡണ്ട് പദവിയും വൈസ് പ്രസിഡണ്ട് പദവിയും ഭൂരിപക്ഷ ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് മാറിമാറി നല്‍കിപ്പോന്നു. ഈ ക്രമം തുടരണമെന്നും ന്യൂനപക്ഷ വിഭാഗത്തിലെ ക്രൈസ്തവരെ അവഗണിക്കരുത് എന്നും ചൂണ്ടിക്കാണിക്കുന്നത് വര്‍ഗീയതയല്ല. മറിച്ച് ഇന്ത്യന്‍ ഭരണഘടനയില്‍ ഉദ്ദര്‍ശനം ചെയ്തിരിക്കുന്ന അവസരസമത്വത്തെ ഉറപ്പിക്കാന്‍ വേണ്ടിയാണ്.

ദളിത് സംഘടനകള്‍ മുന്നോട്ടു വന്ന് ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു ശ്രീ. കെ. ആര്‍ നാരായണനെ വൈസ്പ്രസിഡണ്ടായി നോമിനേറ്റ് ചെയ്തത്. ദളിത് സംഘടനകളുടെ ആവശ്യത്തെ ആരും വര്‍ഗീയമായി കണ്ടില്ല. മറിച്ച് ആ ആവശ്യത്തിനു പിന്നിലുള്ള തുല്യ പദവി എന്ന ഭരണഘടനാശാസന അനുസരിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറായത്. ദളിത് സംഘടനകള്‍ അന്ന് ആരുടെയും പേരു പറഞ്ഞില്ല. മറിച്ച് രാഷ്ട്ര ക്രമത്തില്‍ അനുവര്‍ത്തിക്കേണ്ട തുല്യതയെയാണ് ഉയര്‍ത്തിപ്പിടിച്ചത്.

ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും അതു മാത്രമാണ് ചെയ്തത്. ഇന്ത്യയുടെ പ്രസിഡണ്ടാകാന്‍ യോഗ്യതയുള്ള ക്രൈസ്തവനെ കണ്ടുപിടിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയാണ്. ഇക്കാലമത്രയും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത മനസ്സിലാക്കി പ്രവര്‍ത്തിച്ചുപോന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇനിയും അങ്ങനെതന്നെ ചെയ്യും എന്ന പ്രതീക്ഷയാണ് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ പ്രമേയത്തിന്റെ പിന്നിലുണ്ടായിരുന്നതെന്ന് തോന്നുന്നു.

ഞാന്‍ മനസ്സിലാക്കുന്നിടത്തോളം ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സഭയ്ക്കുള്ളില്‍ എല്ലാവര്‍ക്കും നീതി ലഭിക്കുന്നതിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയാണ്. ആ സംഘടന പൊതു സമൂഹത്തില്‍ ക്രൈസ്തവര്‍ക്കു നീതി ലഭിക്കണം എന്ന് ആവശ്യപ്പെടുന്നത് ഒരിക്കലും വര്‍ഗീയമല്ല. തങ്ങളുടെ സമൂഹത്തോടും രാഷ്ട്രത്തോടുമൂള്ള കടമനിര്‍വഹണമായിട്ടാണ് ഇതിനെ കാണേണ്ടത്. എന്തുകൊണ്ട് ഇക്കാര്യം സമൂഹത്തിന്റെ ശ്രദ്ധയില്‍പെടുത്തുന്നതില്‍ മെത്രാന്മാര്‍ അലംഭാവം പ്രകടിപ്പിച്ചു എന്ന ഒരു അഭിപ്രായം കണ്ടു. ഇത്തരം കാര്യങ്ങളില്‍ മെത്രാന്മാര്‍ ഇടപെടരുതെന്നുതന്നെയാണ് എന്റെ അഭിപ്രായം. ക്രൈസ്തവ സമൂഹത്തിന്റെ രാഷ്ട്രീയ തുല്യതയ്ക്കുവേണ്ടി പരിശ്രമിക്കേണ്ടത് ക്രൈസ്തവ സംഘടനകളാണ്. മെത്രാന്മാര്‍ ആദ്ധ്യാത്മിക പരിപോഷകരാണ്. ആ രംഗത്താണ്, ആ രംഗത്തു മാത്രമാണ് അവര്‍ അഭിപ്രായം പറയേണ്ടത്.

ജോസഫ് പുലിക്കുന്നേല്‍

A Catholic Church more horrified by nuns advocating for the poor than priests attacking children.


IT is an astonishing thing that historians will look back and puzzle over, that in the 21st century, American women were such hunted creatures.

Even as Republicans try to wrestle women into chastity belts, the Vatican is trying to muzzle American nuns.

Who thinks it’s cool to bully nuns? While continuing to heal and educate, the community of sisters is aging and dying out because few younger women are willing to make such sacrifices for a church determined to bring women to heel.

Pope Benedict, you are crazy to mess with nuns.


CATHOLIC nuns are not the prissy traditionalists of caricature. No, nuns rock!

They were the first feminists, earning Ph.D.’s or working as surgeons long before it was fashionable for women to hold jobs. As managers of hospitals, schools and complex bureaucracies, they were the first female C.E.O.’s.

‍"ചെറിയ മനുഷ്യരും വലിയ ലോകവും"

ബ്രിട്ടണില്‍നിന്നും പ്രസിദ്ധീകരിക്കുന്ന ഒരു ഓണ്‍ലൈന്‍ മാസികയാണ് ബിലാത്തി മലയാളീ.  ഇതിന്‍റെ അണിയറപ്രവര്‍ത്തകന്‍  ശ്രീ അലക്സ് കണിയാമ്പറമ്പില്‍ തന്നെ.

വിശ്രമമില്ലാതെ പ്രവര്‍ത്തിക്കുന്ന അലക്സിനു പ്രസ്ഥാങ്ങളേറെ. സ്നേഹസന്ദേശം , ബിലാത്തി മലയാളീ എന്നീ ഓണ്‍ലൈന്‍ മാസികള്‍ക്ക് പുറമേ അനേക ഹിറ്റ് ബ്ലോഗുകളുമുണ്ട്. അത്മായ ശബ്ദം അമ്പതിനായിരം ഹിറ്റ് ഉടന്‍ കൈവരിക്കുന്നുവെങ്കില്‍ അതില്‍ ഏറിയപങ്കും അലക്സിന്റെ അംഗീകാരമാണ്.

പുഴുപിടിച്ച പുരോഹിതകൂട്ടായ്മയെ തകര്‍ക്കുകയെന്നുള്ളതാണ് അദ്ദേഹത്തിന്റെ ഭാവനയിലുള്ള കണക്കുകൂട്ടല്‍.  അതുപോലെ    സ്നേഹ സന്ദേശത്തിലൂടെയും, ക്നാനായ വിശേഷങ്ങളിലൂടെയും ആദേഹം ഉള്‍പ്പെടുന്ന ക്നാനായ സമുദായത്തില്‍ സ്വതന്ത്ര ചിന്താഗതി വളര്‍ത്തുവാനും ഒരേസമയം പൊരുതുന്നു. ഓണ്‍ലൈനില്‍ അദ്ദേഹം എഡിറ്ററായ  ബിലാത്തി മലയാളീ  ഒരു സാംസ്ക്കാരിക മാസികയാണ്.

കവിതകള്‍, സാഹിത്യം, കഥകള്‍, സാംസ്കാരിക വിഭവങ്ങള്‍ എന്നിങ്ങനെ  കേരളത്തിലെ വന്‍കിട എഴുത്തുകാരുടെ ഒരു നിരതന്നെ ഈ മാസികയില്‍ പ്രതിഫലിക്കാറുണ്ട്.  ഗൂഗിളില്‍ പഴയ ലക്കങ്ങള്‍ ഞാന്‍ പരിശോധിച്ചപ്പോള്‍ മറന്നു കിടന്ന പല പ്രതിഭകളെയും ഓര്‍മ്മ വന്നു. ഇതില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് അരവിന്ദന്റെ ചെറിയ മനുഷ്യരും വലിയ ലോകവും എന്ന് മനോരമയില്‍ വന്നിരുന്ന ഒരു കാര്‍ട്ടൂണ്‍ പരമ്പരയാണ്.

1960 ലെ തൊഴില് രഹിതരുടെ  മാനസ്സികപോരാട്ടങ്ങള്‍ ശരിക്കും അവതരിപ്പിച്ചിരുന്ന ഈ കാര്‍ട്ടൂണ്‍ അന്നുള്ള ചെറുപ്പക്കാരുടെ ഒരു ത്രില്ലായിരുന്നു.  തട്ടിപ്പും കോഴയും സ്വജനപക്ഷപാതവും, കര്‍ദ്ദിനാളിന്‍റെയും മെത്രാന്മാരുടെയും ബന്ധുക്കള്‍ക്ക് മാത്രം തൊഴില്‍ കൊടുക്കുന്ന തൊഴില്ദായകരായ ലോകത്തില്,‍ രാമു ഒരു പ്രതിരൂപമായിരുന്നു. സര്‍ക്കാര്‍ അനുവദിച്ച ശമ്പളം ഏറിയപങ്കും പിടിച്ചുവെച്ചു അരമനക്കു സ്വത്തുകൂട്ടി തൊഴിലില്ലാലോകത്തെ ഇന്നും ഈ അസുരവര്‍ഗം ചൂഷണംചെയ്യുന്നു. ബിലാത്തി മലയാളിയില്‍ പ്രസിദ്ധീകരിച്ച  ചെറിയമനുഷ്യരും വലിയലോകവും പുന പരിശോധിക്കുവാന്: ‍"ചെറിയ മനുഷ്യരും വലിയ ലോകവും" ഇവിടെ ക്ലിക്ക് ചെയ്യുക.:

ഈ മാസത്തെ  ബിലാത്തി മലയാളീ : ഏപ്രില്‍ ലക്കം: ഇവിടെ ക്ലിക്ക് ചെയ്യുക

Saturday, April 28, 2012

എന്നെ തേടിയുള്ള യാത്ര

http://znperingulam.blogspot.com/2012/04/blog-post_28.html
എന്റെ അയല്‍വാസി തൂങ്ങാമ്പറമ്പില്‍ പപ്പന് ഒരേ ഒരു പ്രശ്നമുള്ളത്, വൈകീട്ട് രണ്ടു ലാര്‍ജ് വീശിക്കഴിഞ്ഞാ ല്‍, പിന്നെ സ്വന്തം വീടെവിടെ എന്നറിയില്ല എന്നതാണ്. ആരെങ്കിലും വീട്ടില്‍ കൊണ്ടാക്കിയാല്‍, അങ്ങേര്‍ക്കു താനാരാണെന്നുമറിയില്ല. ആരെങ്കിലും പല പ്രാവശ്യം പപ്പന്‍ , പപ്പന്‍ എന്നു പറഞ്ഞുകൊണ്ടിരിക്കണം. തൊണ്ണൂന്റൊന്പതു ശതമാനം മനുഷ്യരും സുബോധാവസ്ഥയിലും ഇങ്ങനെയാണ്. തങ്ങള്ക്ക്  പേരും  വിലാസവും ഉണ്ടാക്കുന്ന ജോലി അന്യര്‍ക്കുള്ളതാണെന്ന മട്ടാണ്. അന്യരുടെ ഭിപ്രായങ്ങള്‍‍ക്കാണ് അവര്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത്. താനാരാണെന്ന് സ്വയം അറിയുന്നില്ല എന്നതുതന്നെയാണ് ഈ അരക്ഷിതാവസ്ഥക്ക് പിന്നിലെ കാരണം. എന്നാല്‍, സ്വയമറിയാന്‍ മറ്റുള്ളവരുടെ അഭിപ്രായത്തെ ആശ്രയിച്ചാല്‍ അതെത്രമാത്രം തെറ്റാകാനിടയുണ്ട് എന്ന് ആരും ചിന്തിക്കുന്നേയില്ല. "അവരുടെ അഭിപ്രായങ്ങള്‍ അവരുടെ അഭിപ്രായങ്ങള്‍ മാത്രമാണ്, ഞാനാരാണ് എന്നതിലേയ്ക്ക് അവ ഒരു വെളിച്ചവും വീശുന്നില്ല" എന്ന വിവേകത്തിലേയ്ക്കെത്താന്‍ എത്ര പേര്ക്കാകുന്നുണ്ട്? തീര്‍ച്ചയായും വളരെ കുറവായിരിക്കും അവരുടെയെണ്ണം.

നാമോരോരുത്തരുടെയും കാര്യത്തില്‍, ഞാന്‍ ഉണ്ട് എന്നത് സംശയരഹിതമായ സത്യമാണ്. അതാണ്‌ അടിസ്ഥാനപരമായ അവബോധം, ആത്മജ്ഞാനം. അത് പുറത്തുള്ള ഒന്നില്‍നിന്നും, ആരില്‍നിന്നുമല്ല, മറിച്ച്, അകത്തുനിന്നു മാത്രമേ ലഭ്യമാകൂ. എന്നാല്‍, ഞാന്‍ ആരാണ്, എന്താണ് എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ മാറിക്കൊണ്ടിരിക്കും. ഞാന്‍ ഇന്ന രാജ്യത്ത് ജനിച്ചു, ഇന്ന സമൂഹത്തില്‍ പെടുന്നു, ഇന്നയാളുടെ ഭാര്യയോ ഭര്‍ത്താവോ, മകനോ മകളോ ആണ്, ഇന്ന ജോലി ചെയ്യുന്നു എന്നതൊക്കെ എന്റെ അടിസ്ഥാന സ്വത്വത്തിലേയ്ക്ക് കൂട്ടിചേര്ക്കപ്പെടുന്ന വിശേഷണങ്ങളാണ്. എന്നാല്‍ ഇവ അടിസ്ഥാനപരമായ ആത്മജ്ഞാനത്തെ കളങ്കിതമാക്കുകയും ഞാന്‍ ഉണ്ട് എന്ന സത്യത്തെ മൂടിക്കളയുകയും ചെയ്യുന്നു. ഞാന്‍ ആകുന്നു (I am) എന്നത് സംശുദ്ധമായ being ആണ്; ഞാന്‍ അതല്ലെങ്കില്‍ ഇതാണ് (I exist as) എന്നത് ഒരു സാരവുമില്ലാത്ത existence മാത്രമാണ്. ആദ്യത്തേത് സാര്‍വത്രികവും സ്വതന്ത്രവുമാണ്; രണ്ടാമത്തേത്, വ്യക്തിഗതവും ഇടുങ്ങിയതുമാണ്‌.


ആത്മജ്ഞാനം നേടിയവനും നേടാത്തവനും തമ്മിലെന്താണ് വ്യത്യാസം?

കൂടുതലാള്‍ക്കാരും സ്വത്വബോധമില്ലാത്തവരായതിനാല്‍, അവരെപ്പറ്റി ആദ്യം ചിന്തിക്കാം. അവര്‍ പൊതുജനാഭിപ്രായത്തെയും ചുറ്റുപാടുകളെയും ഗൌരവമായി കാണുകയും അവയില്‍ ഒന്ന് മറ്റൊന്നിന് കാരണമാണെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് അവയ്ക്കനുസരിച്ച് പെരുമാറാനാണ് അവര്‍ ഊര്‍ജ്ജമെല്ലാം ചെലവാക്കുന്നത്. അവര്‍ അന്യര്‍ക്ക് സ്വീകാര്യമായ രീതിയില്‍ തന്നെപ്പറ്റിയും അന്യരെപ്പറ്റിയുമുള്ള അഭിപ്രായങ്ങള്‍ക്ക് രൂപം കൊടുക്കുന്നു. എന്നിട്ട്, സ്വയം ഈ അഭിപ്രായങ്ങളുടെ ആകെത്തുകയായി കരുതുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

നേരേ മറിച്ച്, സ്വയം കണ്ടെത്തിയവന്‍, അതായത്, ആത്മജ്ഞാനിയായവന്‍, ഏത്‌ സാഹചര്യത്തിലും ഇളക്കമില്ലാതെ നിലകൊള്ളും. അയാള്‍ സംഭവങ്ങളുടെ പരമ്പരയില്‍ (ഓര്‍മ്മകളില്‍) കുടുങ്ങിപ്പോകുന്നില്ല. ഓരോന്നും കണ്ടിട്ട്, അതില്‍നിന്നു വിട്ടുനില്‍ക്കുന്നു. ചുറ്റും എന്തുതന്നെ സംഭവിക്കട്ടെ, "ഞാന്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തനാണ്" എന്ന സത്യം അറിയുന്നതുകൊണ്ട്, അയാളെ അതൊന്നുംതന്നെ സാരമായി ബാധിക്കുന്നില്ല. താന്‍ സര്‍വ്വസ്വതന്ത്രനാണ് എന്ന സത്യത്തെ നേരിട്ടറിയുന്ന അവന്റെ അസ്തിത്വം സ്ഥിരതയുള്ളതാണ്. അന്യര്ക്ക് മുമ്പില്‍ തന്റെ ചെയ്തികള്‍ ശരിയോ തെറ്റോ എന്ന വിശകലനത്തിനായി അവന്‍ തല മരപ്പിക്കുന്നില്ല. ശാന്തിയും സന്തുഷ്ടിയുമാണ് ഫലം.

എനിക്കെങ്ങനെ എന്റെ തനിമയെ കണ്ടെത്താം?

ഒരു സത്യത്തെയും നമുക്ക് നേരിട്ട് എത്തിപ്പിടിക്കാനാവില്ല. അതല്ലാത്തത് എന്തൊക്കെ എന്ന് തെരഞ്ഞു ചെന്നു മാത്രമേ, ഒരു സത്യത്തിലേയ്ക്ക് നമുക്ക് പ്രവേശനം കിട്ടൂ. അതുപോലെതന്നെ, ഞാനല്ലാത്തതെന്തൊക്കെ എന്ന് അരിച്ചുപെറുക്കി വേണം ഞാന്‍ എന്താണ് എന്ന് തിരിച്ചറിയാന്‍. നിതാന്ത ജാഗ്രതയിലൂടെ മാത്രമേ ഇത് സാദ്ധ്യമാകൂ. എന്റെ അനുഭവപ്രപഞ്ചത്തില്‍ വന്നുപെടുന്നവയൊന്നും - എന്റെ ശരീരം, അതുപയോഗിക്കുന്ന ഇടം, എന്റെ ചിന്തകള്‍, വികാരങ്ങള്‍, ഇഷ്ടങ്ങള്‍, അനിഷ്ടങ്ങള്‍, സമയബോധം, എന്നപോലെതന്നെ അന്യരുടെ വിചാരവികാരങ്ങളും സ്ഥാവരസംഗമങ്ങളുമൊന്നും - ഇവയെ അറിയുകയോ അനുഭവിക്കുകയോ ചെയ്യുന്ന ഞാന്‍ ആയിരിക്കാന്‍ ഒരിടയുമില്ല. എങ്കില്‍ പിന്നെയെന്താണ് എന്റെ സത്ത?

ഈ തെരയല്‍ നമുക്ക് ഇങ്ങനെ തുടങ്ങാം. എന്തുകൊണ്ടാണ് ഞാന്‍ എപ്പോഴും തന്നെ മേല്പ്പറഞ്ഞ ബാഹ്യതലവ്യഗ്രതകളില്‍ കുടുങ്ങിപ്പോകുന്നത്? ശ്രദ്ധയുടെ തെറ്റായ കേന്ദ്രീകരണമാണ് തെറ്റായ കാഴ്ചപ്പാടിനെയും ബന്ധങ്ങളെയും ഉണ്ടാക്കുന്നത്. മേല്‍പ്പറഞ്ഞ, നമ്മള്‍ നമുക്ക് ചുറ്റും അനുഭവിക്കുന്നവയില്‍,‍ ശ്രദ്ധചെലുത്തുകയും എന്റെ സത്തക്ക് അവയുമായി അഭേദ്യമായ ബന്ധമുണ്ടെന്നു ധരിച്ചുപോകയും ചെയ്യുന്നതോടേ, ശരിയായ, ഞാനെന്ന സത്ത അവയ്ക്കുള്ളില്‍ കുരുങ്ങിപ്പോകുന്നു. അതുകൊണ്ട്, ശരിക്കും ഞാനല്ലാത്തവ എന്തെല്ലാമെന്നു കണ്ടെത്തി, അവയില്‍ നിന്നു സ്വയം വേര്‍പെടുത്തുക എന്നതിലൂടെ മാത്രമാണ് എനിക്ക് എന്നെ കണ്ടെത്താനാവുക. ശ്രീ നിസര്‍ഗദത്ത മഹാരാജയുടെ അതിഗഹനമായ ഒരുവാക്യമിങ്ങനെ: എന്റെ അസ്തിത്വം ഈ ലോകത്തെ വിശദീകരിക്കുന്നു; എന്നാല്‍ ഞാന്‍ ഈ ലോകമല്ല. (The world is there because I am. But I am not the world.) അതുതന്നെ സാധാരണക്കാര്‍ക്കുവേണ്ടി യേശു ലളിതമായ ഭാഷയില്‍ പറഞ്ഞത് ഇങ്ങനെ: നിങ്ങള്‍ ഈ ലോകത്തിലാണ്, എന്നാല്‍ ഈ ലോകത്തിന്റേതല്ല. (ഇതിന്റെ ഉള്ള‍ര്‍ത്ഥങ്ങളിലേയ്ക്ക് വഴിയേ.)

സാധാരണ ഗതിയില്‍ നമ്മുടെ അനുഭവലോകത്ത് ശരീരം മേല്‍ക്കൈ നേടുന്നു. അതിനെ ചുറ്റിപ്പറ്റിയുള്ളതൊക്കെ "എന്റെ" ഭാഗമായി കരുതപ്പെടുന്നു. മനുഷ്യര്‍ അവരുടെ ശരീരത്തിന്റെ വിശേഷണങ്ങളിലൂടെയും ബാഹ്യ ചേഷ്ടകളിലൂടെയും വ്യാഖ്യാനിക്കപ്പെടുന്നു എന്നതാണ് അവരുടെ ശരിയായ സത്ത കൈവിട്ടുപോകാന്‍ ഇടയാക്കുന്നത്. ശരീരത്തിന്റെ രൂപം, നിറം, ആംഗ്യങ്ങള്‍, ഉടയാടകള്‍, ആരോഗ്യം, അനാരോഗ്യം എന്നതൊന്നും കാതലായ എന്റെ ഉണ്മയെ ബാധിക്കുന്ന കാര്യങ്ങളേയല്ല. എന്നാല്‍, ശ്രദ്ധ അവയിലാകുമ്പോള്‍, ശരിക്കുള്ള "ഞാന്‍" അപ്രത്യക്ഷമാകുകയും തല്‍സ്ഥാനത്ത്‍, എന്റെയും അന്യരുടെയും അനുമാനങ്ങളുടെ ആകെത്തുക ഞാനായി വിരാജിക്കുകയും ചെയ്യുന്നു. ഞാന്‍ സ്ഥിരതയില്ലാത്ത വെറുമൊരു താത്ക്കാലിക പ്രത്യക്ഷമായിത്തീരുന്നു. എന്നാല്‍, ഞാന്‍ ഉണ്ട് എന്ന ആന്തരികബോധത്തിലെ ഞാന്‍ സ്ഥിരതയുള്ള ഒരു നിത്യസത്യമായിരിക്കേണ്ടതുണട്. ഈ സത്യത്തെ അനുഭവേദ്യമാക്കാന്‍, ഞാനല്ലാത്തവയില്‍ നിന്നെല്ലാം ഞാന്‍ സ്വതന്ത്രനാകണം. അതുമാത്രമാണ് എന്നെ കണ്ടെത്താനുള്ള ഏക വഴി. സ്വന്തം മനസ്സിന്റെ നിരൂപണങ്ങള്‍‍ക്കോ, സൗകര്യംപോലെ മാറിക്കൊണ്ടിരിക്കുന്ന അന്യരുടെ അഭിപ്രായങ്ങള്‍ക്കോ, അതിനെ മെനയാനാനുള്ള പണി കൊടുത്താല്‍ ഫലം വികൃതമായിരിക്കും.

മനസ്സിന്റെ വികൃതികള്‍

എല്ലാ ഗുരുക്കന്മാരും പറയുന്നു, മനസ്സാണ് മനുഷ്യനെ വഴിതെറ്റിക്കുന്നതെന്ന്. പക്ഷേ, എന്താണ് ഈ സാധനം? ഇഷ്ടമുള്ളതൊക്കെ (സുഖം തരുന്നവ) ആഗ്രഹിക്കുകയും ഇഷ്ടമില്ലാത്തവയില്‍ (വേദനിപ്പിക്കുന്നവ) നിന്ന് ഓടിയകലുകയും ചെയ്യാന്‍, ഓര്‍മ്മകളുടെ ശേഖരങ്ങള്‍ കാട്ടി നമ്മെ നിരന്തരം പ്രലോഭിപ്പിച്ചുകൊണ്ടിരിക്കുന്ന അന്തക്കരണമെന്ന് അതിനെ വിളിക്കാം. മനസ്സിന്റെ ഈ സ്വഭാവം തന്നെയാണ് അതിന്റെ കുഴപ്പവും. കാരണം, ജീവിതമെന്നത് നാം തിരഞ്ഞെടുക്കാതെതന്നെ, സ്വമേധയാ നമ്മെ വഹിച്ചുകൊണ്ടുപോകുന്ന ഒരൊഴുക്കാണ്. അതില്‍ സുഖവും വേദനയും തമ്മില്‍ വേര്‍തിരിച്ചും തിരഞ്ഞെടുത്തും ഒഴുക്കില്‍ നിന്നു വിട്ടുനില്‍ക്കുന്നവര്‍ ഓരങ്ങളില്‍ തടഞ്ഞുപോകുന്നു. അതിനിടയാക്കുന്നത് മനസ്സാണ്. കാരണം, എല്ലാം വരുന്നതുപോലെ എടുക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മുന്നോട്ടുള്ള ഒഴുക്കിന് ഗതിയുണ്ടാകൂ. അതിനാകണമെങ്കില്‍, ഞാന്‍ തിരിച്ചറിയേണ്ട അതിപ്രധാനമായ ഒരു കാര്യം ഇതാണ്: ഒഴുകിക്കൊണ്ടിരിക്കുന്നതൊന്നുമല്ല ഞാന്‍‍, ആ ഒഴുക്ക് കണ്ടുനില്‍ക്കുകയും കൂടെയൊഴുകുകയും മാത്രമാണ് ഞാന്‍ ചെയ്യുക. ഭയമോ വെറുപ്പോ ആഗ്രഹങ്ങളോ ഒന്നും എന്റെ ഉണ്മയെ ചഞ്ചലിതമാക്കേണ്ടതില്ല. എന്നാല്‍ മനസ്സാകട്ടെ, ഈ സുസ്ഥിതിയെ അസ്സാധ്യമാക്കാന്‍ വേണ്ടതൊക്കെയും ചെയ്തുകൊണ്ടിരിക്കുന്നു.

എങ്ങനെ? ഞാന്‍ സത്യത്തിലെന്താണോ, അതിനും എന്റെ ശരീരത്തിനുമിടയ്ക്ക്, എന്റെ ഉണ്മക്ക് ഒരു ഗുണവും ചെയ്യാത്ത നൂറായിരം അസ്ഥിരമായ ചിന്തകളും ഭാവങ്ങളും മനസ്സില്‍ കൂടി മാറിമറഞ്ഞുകൊണ്ടിരിക്കുന്നു. ‌മൂടല്‍മഞ്ഞുപോലെ അവ എന്റെ കാഴ്ച്ചയെ മറയ്ക്കുന്നു. എന്തിന്റെ കാഴ്ച്ചയെ? എനിക്കു തോട്ടറിയാനാവുന്ന ഒരേയൊരു സത്യമായ ഈ നിമിഷത്തിന്റെ കാഴ്ച്ചയെ. കാരണം, മനസ്സിന്റെ വിഹാരരംഗം കഴിഞ്ഞുപോയതും വരാന്‍ സാദ്ധ്യതയുള്ളതുമായ കാര്യങ്ങളാണ്. എനിക്കാകട്ടെ, ഇവ രണ്ടും തീര്‍ത്തും അപ്രസക്തമായ ശല്യങ്ങള്‍ മാത്രമാണ്. കാരണം, എന്നെ സംബന്ധിച്ചിടത്തോളം വാസ്തവികമായത് ഇപ്പോള്‍, ഈ ഒറ്റ നിമിഷത്തില്‍, എനിക്ക് സംഭവിക്കുന്നതെന്തോ, അതു മാത്രമാണ്. അതില്‍ ശ്രദ്ധ ചെലുത്താനാകുന്നില്ലെങ്കില്‍, എല്ലാമെനിക്ക് നഷ്ടമാകുകയാണ്. അതിനിടയാക്കുന്നത് അസ്ഥിരമായ എന്റെ മനസ്സാണ്.

എന്തുകൊണ്ടാണ് മനസ്സിന് സ്ഥിരതയില്ലാത്തത്?

മനസ്സിലുള്ളതെല്ലാം ഓര്‍മ്മകളാണ്. വ്യഷ്ടിതലത്തിലും സമഷ്ടിതലത്തിലുമായി ഉറഞ്ഞുകൂടുന്ന അനുഭവങ്ങളില്നിന്നാണ് മനസ്സ് രൂപംകൊള്ളുന്നത്‌. ഒന്നുകില്‍ ഒരിക്കല്‍ അനുഭവിച്ച സുഖത്തോടുള്ള ആഗ്രഹം അല്ലെങ്കില്‍ അറിഞ്ഞിട്ടുള്ള വേദനയോടുള്ള ഭയം. അവിടെയാണ് അസ്ഥിരതയുടെ ഉറവിടം. ഭാഗികമായത് മാത്രം കാണിക്കുന്ന ഒരുപകരണമാണ് മനസ്സ്. ഭാഗികമായത് അപൂര്‍ണ്ണമായതിനാല്‍, സമ്പൂര്‍ണ്ണതയുടെ സൌന്ദര്യത്തെ വെളിപ്പെടുത്താന്‍ അതിനാകില്ല. അങ്ങനെ വേദനയും ദു:ഖവും സംജാതമാകുന്നു. പ്രപഞ്ചം ആത്യന്തികമായി അതില്‍ത്തന്നെ സമ്പൂര്‍ണ്ണവും അതുകൊണ്ട് പോരായ്മകളെയും വേദനയെയും ഉള്‍ക്കൊള്ളാത്തതും ആണെന്നത് മനസ്സിനെത്തിപ്പെടാവുന്ന ഒരു സത്യമല്ല. ഉണ്മയുടെ സമഗ്രതയെ ദര്ശിക്കാന്‍ അനിതരസാധാരണമായ ഒരുള്‍‍ക്കാഴ്ച്ചയുടെ ആവശ്യമുണ്ട്. അതില്ലാത്തിടത്തോളം, സാരമില്ലാത്ത വിശദാംശങ്ങളില്‍ ദൃഷ്ടിയുറച്ചുപോകുന്ന മനസ്സിന്റെ പ്രലോഭനങ്ങളില്‍ കിടന്നുഴലുന്നവരാണ് ഭൂരിപക്ഷവും.‍ അവയില്‍നിന്നു രക്ഷപ്പെടാതെ അവര്‍ ഒരിക്കലും സന്തുഷ്ടിയുടെ പാരമ്യത്തിലെത്തുകയില്ല.

ഞാന്‍ ഇരിക്കേണ്ടിടത്തു അഹന്ത കയറിയിരുന്നാല്‍.

മനസ്സിന്റെ നിര്‍മ്മിതിയാണ്‌ അഹന്ത. നമുക്കൊരന്വേഷണം നടത്താം. അജ്ഞതയോടൊപ്പം നിലനില്‍ക്കുന്നതെല്ലാം അനാവശ്യമായിരിക്കും. അജ്ഞതയില്‍ കഴിയുന്നവര്‍ ചെയ്യുന്നതെന്തായിരുന്നാലും അവയൊക്കെ നിസ്സാരങ്ങളും അനാവശ്യങ്ങളുമായിരിക്കും. അവയെ വിട്ടുകളഞ്ഞാല്‍ ഒന്നും സംഭവിക്കുന്നില്ല, ഒന്നും നഷ്ടപ്പെടുന്നില്ല, എന്നാണതുകൊണ്ടുദ്ദേശിക്കുന്നത്. എന്നാല്‍, സ്വന്തം ജീവിതത്തിന്റെ നിസ്സാരതയിലേയ്ക്ക് നോക്കാന്‍ മനുഷ്യര്‍ക്ക്‌ ഭയമാണ്. പകരം, സ്വന്തം വ്യക്തിത്വത്തിന് മാറ്റ് കൂട്ടാന്‍വേണ്ടി എല്ലാ സൂത്രങ്ങളും കള്ളക്കളികളും മനുഷ്യര്‍ കണ്ടുപിടിക്കും. അതിന്, ആദ്യത്തെ പടി, അതില്‍ത്തന്നെ തീര്‍ത്തും അപ്രധാനമെങ്കിലും മനസ്സില്‍ കടന്നുകൂടിയ ഇഷ്ടങ്ങള്‍ക്കും വസ്തുക്കള്‍ക്കും അതിപ്രധാനമായ സ്ഥാനം കല്‍പ്പിച്ചുകൊടുക്കുകയാണ്. എന്നിട്ട് സ്വന്തം അഭിമാനം, കുടുംബമഹിമ, സമൂഹനന്മ തുടങ്ങിയവയെ അവയുമായി ബന്ധപ്പെടുത്തി ചിന്തിക്കും. അങ്ങനെ, അലംകൃതമായ വീട്, തേച്ചുമിനുക്കിയ ഉടയാടകള്‍, വിലയേറിയ ഉപകരണങ്ങള്‍, ചായംകൊടുത്തും ആഭരണങ്ങളില്‍ പൊതിഞ്ഞും ഗമ വരുത്തിയ ശരീരങ്ങളുമൊക്കെ ചേര്‍ത്ത്, എന്റെ യഥാര്‍ത്ഥ സത്തയുടെ സ്ഥാനത്ത് ഒരു വമ്പന്‍ അഹത്തെ സ്ഥാപിക്കുന്നു. അകം പൊള്ളയായ ഇത്തരം അഹന്തകളുടെ പ്രളയമാണ് ഇന്നത്തെ സമൂഹം. അഹന്തകളില്ലാതെ സമൂഹത്തിനും സമൂഹമില്ലാതെ അഹന്തക്കും നിലനില്‍പ്പില്ല.

എന്നാല്‍, ജീവിതത്തിന്റെ അടിത്തട്ടില്, ഹൃദയത്തിന്റെ പരമമായ അന്തര്‍ഭാഗത്ത്, ഞാന്‍ എപ്പോഴും തനിച്ചാണ് എന്ന് തിരിച്ചറിയുന്നവരിലെ ഞാന്‍ എല്ലാ നിബന്ധനകള്‍ക്കും പുറംപൂച്ചുകള്‍ക്കും അതീതനായിത്തീരുന്നു. അതായിരുന്നു ബുദ്ധന്റെയും യേശുവിന്റെയും ആഴങ്ങളുടെ രഹസ്യം.
ഞാന്‍ ആരാണെന്ന് എനിക്കറിയില്ലെങ്കില്‍, എനിക്കെന്ത് ആഴമാണുള്ളത്‌? എനിക്കാഴമില്ലെങ്കില്‍, എന്റെ കെട്ടിനും മട്ടിനും എന്റെ പ്രവൃത്തികള്‍ക്കും എങ്ങനെ ആഴമുണ്ടാകും? ഞാന്‍ എന്നത് അനന്യമാണ്. അത് മറ്റൊന്നിന്റെയും മറ്റാരുടെയും അനുകരണമല്ല. ഒരു തരത്തിലുമുള്ള അനുനയനത്തിനും വഴിപ്പെടേണ്ടതില്ലാത്ത ഒരു സത്തക്ക് മാത്രമേ പരമമായ സ്വാതന്ത്ര്യാനുഭവം സാദ്ധ്യമാകൂ. അതിന്റെ അല്പമായ രുചിപോലും അഹന്തകൊണ്ട് നിറഞ്ഞവര്‍ക്ക് കിട്ടില്ല. പരമമായ ഈ മോചനത്തിന് മഹാവീര്‍ കൈവല്യം എന്നാണ് പേരിട്ടത്. കൈവല്യമെന്നാല്‍ പൂര്‍ണമായ ഏകത, പരിപൂര്‍ണ തനിമ, എന്നാണര്‍ത്ഥം. എന്നെ തേടിയുള്ള ഈ യാത്ര തത്ക്കാലം ഇവിടെ നിറുത്താം. (തുടരും)

Friday, April 27, 2012

ആത്മഭോജനം


1. കലികാലേ ക്രിസ്തീയത നടപ്പില്ലാക്കാര്യമായി!
ശത്രുവിനെ സ്‌നേഹിക്കുവാന്‍ പോപ്പിനാകുമോ?
ലക്ഷങ്ങളെ കൊന്നൊടുക്കി വിശ്വാസവാള്‍പ്പയറ്റിലാ-
പ്രൊട്ടസ്റ്റന്റ് പ്രേതങ്ങളെ എണ്ണാനീശനോ?
2, അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ അമേരിക്കേലൊരാളുണ്ടോ?
യൂറോപ്പിലെ വ്യഭിചാരസന്തതികള്‍ക്കോ!
മാതാപിതാഗുരുനിന്ദ ഫാഷനാക്കിയവരെന്നേ 
പത്തുകല്‍പ്പന മറന്നു, മോശയും പാഴായ്!
3. ഒരു നല്ലശമരായനാകുമോ ഈ കാതോലിക്കാ?
മൂന്നുണ്ടല്ലോ കേരളത്തില്‍ തമ്മിലടിക്കാന്‍!
പള്ളിവഴക്കിനായ് പാവം കുഞ്ഞാടുകള്‍ ബലിയാടായ്,
ളോഹയില്ലാക്കാലം വന്നാല്‍ കലഹമില്ല.
4. മറുഭാഷ ചൊല്ലും പാസ്റ്റര്‍, മനസ്സിനെ മന്ത്രങ്ങളാല്‍
നിറം മാറ്റി നൃത്തമാടാന്‍ പരിശീലിച്ചോര്‍! 
ഏതു ക്രിസ്തു ഇവറ്റകള്‍ക്കാധാരമായ്? ഏതു ബൈബിള്‍,
ഏതു വേദശാഖ തേടി ഇവരലഞ്ഞു?
5. ബൈബിളിലെ വേദാന്തത്തെ കരള്‍ക്കാമ്പില്‍ കരുതാതെ
കലഹിക്കാന്‍ ആയുധമായ് മുറിച്ചു ബൈബിള്‍!
വസ്തുവക ധനമാനം അങ്ങാടിയില്‍ വന്ദനവും 
പള്ളികളില്‍ സിംഹാസനം, ആശമേലാശ!
6. നസറായനേശു പാപം വഹിച്ചവന്‍ പകച്ചു പോം
മലങ്കര ക്രിസ്ത്യാനിയെ നിനച്ചു പോയാല്‍!
ഇതു ചതി, വേദാന്തത്തിന്‍ എബിസിഡി അറിയാത്തോന്‍
വേദാന്തിയായ;് നാവില്‍ നാണം തീരെയില്ലാതയായ്!
7. ഇവിടിനീ ഗീത പാടു മനസ്സിനെ ഉണര്‍ത്തുവാന്‍ 
നരജന്മ കര്‍മ്മഭൂവില്‍ ജയിക്കുവാനായ്.
ഈശാവാസമിദം സര്‍വ്വം സദാ മനം മന്ത്രിക്കണം
അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ മനമൊരുക്കാന്‍.
8. അഹംബ്രഹ്മം അറിയണം ദുരിതദു:ഖങ്ങള്‍ മാറാന്‍,
തത്വമസി ഉരുവിടു ശത്രുത മാറാന്‍.
ഉപനിഷത്താത്മജ്ഞാനം തലയിണ മന്ത്രം, മഹാ-
ഭാഗവതം മാനവര്‍ക്കായ് ആത്മഭോജനം!

കലഞ്ഞൂര്‍, 23-04-2012 സാമുവല്‍ കൂടല്‍

Please visit my website www.samuelkoodal.com, which is getting ready for you with 140 visual albums and samasangeetham book with 300 songs. Also visit my Facebook samuelkoodal@gmail.com, Samasangeetham part II Jesus and present churches (New Gospel poems) Apriya Yagangal Thanks in Jesus. Also visit www.alamayasabdam.blogspot.com.



Viswa Shanti International Mission - Inauguration


All are Welcome !

For more details visit : http://vsimission.blogspot.in/

Thursday, April 26, 2012

ഇന്ത്യന്‍പ്രസിഡണ്ടായി ഒരു ക്രൈസ്തവെനെ തെരഞ്ഞെടുക്കുന്നത് മതേതരജനാധിപത്യത്തിന്റെ മുഖശോഭ വര്‍ദ്ധിപ്പിക്കുന്ന നടപടി

ഏതാനും ആഴ്ചകള്‍ക്കകം ഇന്ത്യയുടെ പരമോന്നത ഭരണസ്ഥാപനമായ രാഷ്ട്രപതി സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണല്ലൊ. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ജനാധിപത്യരാജ്യമായ ഇന്ത്യയുടെ രാഷ്ട്രത്തലവന്റെ തെരഞ്ഞെടുപ്പ് ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന സംഭവമാണ്. കഴിഞ്ഞ ആറു പതിറ്റാണ്ടിലേറെയായി ഒരു ജനാധിപത്യറിപ്പബ്ലിക്കായി ഇന്ത്യക്ക് നിലനില്‍ക്കാന്‍ കഴിഞ്ഞുവെന്നത് അഭിമാനാര്‍ഹമായ നേട്ടമായി ലോകം വിലയിരുത്തിയിട്ടുണ്ട്. പ്രത്യേകിച്ചും രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ഇന്ത്യയോടൊപ്പം കൊളോണിയല്‍ ആധിപത്യത്തില്‍നിന്ന് വിമോചിതമായ രാഷ്ട്രങ്ങളില്‍ ജനാധിപത്യവ്യവസ്ഥ സ്വീകരിച്ച പല രാജ്യങ്ങളും പിന്നീട് ഏകാധിപത്യഭരണത്തിലേക്ക് വഴുതിവീണുവെന്ന യാഥാര്‍ത്ഥ്യംകൂടി കണക്കലെടുക്കുമ്പോള്‍ ഇന്ത്യയുടെ നേട്ടത്തിന് തിളക്കമേറുന്നു.
ഇന്ത്യയിലെ പരമോന്നത പദവികളാണ് പ്രസിഡണ്ട്, വൈസ്പ്രസിഡണ്ട്, പ്രധാനമന്ത്രി, സ്പീക്കര്‍, ചീഫ് ജസ്റ്റിസ് മുതലായവ. ഈ ഉന്നതസ്ഥാനങ്ങളെല്ലാം മതം, ജാതി, ഭാഷ, പ്രദേശം എന്നിവയെ അടിസ്ഥാനമാക്കി ആരുടെയും കുത്തകയാക്കിമാറ്റാതെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം ലഭിക്കത്തക്കവിധം നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശ്ലാഘനീയമായ നേട്ടം.


സൂക്ഷ്മതയോടെ വീക്ഷിച്ചാല്‍ കഴിഞ്ഞ അറുപത് കൊല്ലത്തെ പാരമ്പര്യമനുസരിച്ച് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ പരമോന്നത പദവിയായ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഒരു ഊഴം ഉത്തരേന്ത്യക്കാരനാണെങ്കില്‍ അടുത്ത ഊഴം ദക്ഷിണേന്ത്യക്കാരനായിരുന്നു നല്‍കപ്പെട്ടിരുന്നത്. ഭൂരിപക്ഷന്യൂനപക്ഷവ്യത്യാസമില്ലാതെ ഹിന്ദു, മുസ്ലീം, ദളിത്, സിഖ് വിഭാഗങ്ങളില്‍പെട്ട സമുന്നതവ്യക്തികള്‍ ജാതിമതതാല്‍പര്യങ്ങള്‍ക്കതീതമായി രാഷ്ട്രപതിസ്ഥാനം അലങ്കരിച്ചിട്ടുണ്ട്. എന്നാല്‍ ഒരു ക്രൈസ്തവന് നാളിതുവരെയും ആ മഹനീയസ്ഥാനത്ത് എത്തിച്ചേരാനുള്ള സൗഭാഗ്യം ലഭിച്ചിട്ടില്ല. നാനാത്വത്തില്‍ ഏകത്വമെന്നതാണല്ലൊ ഭാരതസംസ്‌കാരത്തിന്റെയും ജനാധിപത്യരാഷ്ട്രീയ വ്യവസ്ഥിതിയുടെയും സമുന്നതപാരമ്പര്യം. ഒരു ക്രൈസ്തവനെ അടുത്ത രാഷ്ട്രപതിയായി ഐകകണ്‌ഠ്യേന തെരഞ്ഞെടുക്കുന്നത് ഇന്ത്യയുടെ മതേതരജനാധിപത്യത്തിന്റെയും സാംസ്‌കാരികത്തനിമയുടെയും മുഖശോഭ പതിന്മടങ്ങ് വര്‍ദ്ധമാനമാക്കുന്ന നടപടിയാകുമെന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ വിശ്വാസിക്കുന്നു. ഇതിനുള്ള അവസരമൊരുക്കണമെന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളോടും പ്രസ്ഥാനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

കൊച്ചി ജോയ് പോള്‍ പുതുശ്ശേരി,
26-04-2012 ജനറല്‍ സെക്രട്ടറി.
പങ്കെടുക്കുന്നവര്‍ :-
1) ജോസഫ് വെളിവില്‍, വര്‍ക്കിങ് പ്രസിഡണ്ട്.
2) ജോയ് പോള്‍ പുതുശ്ശേരി, ജനറല്‍ സെക്രട്ടറി.
3) ഫെലിക്‌സ് ജെ. പുല്ലൂടന്‍, മുന്‍ ജനറല്‍ സെക്രട്ടറി.
4) ജോര്‍ജ് ജോസഫ്, വൈസ്പ്രസിഡണ്ട്.

Wednesday, April 25, 2012

മതങ്ങളുടെ മതിലുകള്‍ തകര്‍ത്ത് മിശ്രവിവാഹം സഭയില്‍



- എം.എല്‍.ജോര്‍ജ്, മാളിയേക്കല്‍ (സെക്രട്ടറി, കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍)
ഇന്‍ഡ്യ ഒരു മതേതര രാഷ്ട്രമാണ്. മതനിരപേക്ഷതയാണ് ഇന്‍ഡ്യയുടെ മുഖമുദ്ര. നൂറ്റാണ്ടുകളായി നാനാജാതിമതസ്ഥര്‍ ഇവിടെ ഐക്യത്തിലും സമാധാനത്തിലും ജീവിച്ചുവരുന്നു. മനുഷ്യനെ സന്മാര്‍ഗ്ഗത്തിലേക്കു നയിക്കുന്നതിനുള്ള ദൗത്യമാണ് മതങ്ങള്‍ക്കുളളത്. എന്നാല്‍, മതനേതൃത്വങ്ങള്‍ മതങ്ങളുടെ അടിസ്ഥാനപ്രമാണങ്ങളില്‍നിന്നകന്ന് മനുഷ്യരെ മതാടിസ്ഥാനത്തില്‍ വര്‍ഗ്ഗീയവല്‍ക്കരിച്ചു മനുഷ്യസൗഹാര്‍ദ്ദത്തെ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. മനുഷ്യനെ മനുഷ്യനായി കാണാതെ ജാതീയമായിമാത്രം കണ്ട് മതങ്ങളില്‍ തളച്ചിടുന്ന സമീപനമാണ് പൊതുവെ കാണുന്നത്. ഹൈന്ദവമതത്തിലും ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും മറ്റു മതങ്ങളിലും അതാതു മതത്തിന്റെ അന്തഃസന്തയ്ക്കു നിരക്കാത്തവിധത്തില്‍, മതനേതൃത്വങ്ങള്‍ തങ്ങളുടെ ആധിപത്യത്തിനുവേണ്ടി, സമൂഹങ്ങളെ വിവിധ മതഗ്രൂപ്പുകള്‍ സൃഷ്ടിച്ചു ഭിന്നിപ്പിച്ച് മതസ്പര്‍ദ്ധയ്ക്ക് ആക്കം കൂട്ടുകയാണ്. മതപ്രചാരണം എന്ന പേരില്‍ മതസ്പര്‍ദ്ധപ്രചരണമാണ് സര്‍വ്വത്ര നടമാടുന്നത്. ''മറ്റു സമുദായങ്ങള്‍ സംഘടിക്കുകയും ശക്തിപ്രാപിക്കുകയും ചെയ്യുന്ന ഈ കാലത്ത് നമ്മുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ ഒരു അത്മായസംഘടന നമുക്കും ആവശ്യമാണ്'' എന്ന ബിഷപ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ പ്രസ്താവന നമ്മുടെ സഭാധികാരികളുടെ ഉള്ളിലിരിപ്പ് വെളിവാക്കുന്നു. രാഷ്ട്രീയനേതൃത്വവും മതനേതൃത്വവും ചേര്‍ന്നുള്ള അവിഹിതബന്ധങ്ങാണ്, നമ്മുടെ രാജ്യത്ത് വര്‍ഗ്ഗീയകലാപങ്ങള്‍ക്കും മനുഷ്യക്കുരുതികള്‍ക്കും ഇടയാക്കിയിട്ടുള്ളത്. ഇതിന് അറുതിവരുത്തണമെങ്കില്‍, മതസ്പര്‍ദ്ധ വളര്‍ത്തുന്ന മതപ്രചാരണങ്ങളെ ശക്തമായ നിയമംവഴി നിരോധിക്കണം. 
രാജ്യത്തെ ഏതൊരു പൗരനും ഏതു മതസമൂഹത്തില്‍നിന്നും വിവാഹം ചെയ്യുവാന്‍ നിയമം നിലവിലുണ്ട്. ക്രിസ്തുമതത്തിലും മിശ്രവിവാഹം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ഇസ്ലാംമതത്തിലും ക്രിസ്തുമതത്തിലെതന്നെ ക്‌നാനായ കത്തോലിക്കര്‍ക്കിടയിലും ഇത്തരത്തിലൊരു നിയമവാഴ്ച നിലവിലില്ല. 
ക്രിസ്തുമതത്തില്‍, പ്രത്യേകിച്ച് ക്‌നാനായ കത്തോലിക്കര്‍ അടക്കമുള്ള കത്തോലിക്കാ സഭകളില്‍, പൗരസ്ത്യകാനോന്‍ നിയമം 813 മുതല്‍ 816 വരെയുള്ള വകുപ്പുകള്‍ പ്രകാരം, മിശ്രവിവാഹം വളരെ സുതാര്യമായ വ്യവസ്ഥകളോടെ മാര്‍പ്പാപ്പാ അനുവദിച്ചിട്ടുണ്ട് എന്നത് ശ്ലാഘനീയമാണ്. മിശ്രവിവാഹം അനുവദിച്ചുകൊണ്ടുള്ള പ്രാദേശിക സഭാനിയമങ്ങളും നിലവിലുണ്ട്. ''കത്തോലിക്കരും അകത്തോലിക്കരും തമ്മിലുള്ള മിശ്രവിവാഹം കത്തോലിക്കാപള്ളിയില്‍ വെച്ചാണ് നടത്തേണ്ടത്.'' എന്നു നിര്‍ദ്ദേസിക്കുന്ന താമരശ്ശേരി രൂപതാ നിയമാവലിയുടെ 424.5-ാം വകുപ്പ് ഒരുദാഹരണംമാത്രം. എന്നാല്‍, വിവാഹക്കാര്യത്തില്‍ ക്‌നാനായ കത്തോലിക്കര്‍ മാര്‍പ്പാപ്പയെ അംഗീകരിക്കുന്നില്ല. അതുപോലെ, മിശ്രവിവാഹം ആവശ്യപ്പെട്ട് സഭാധികാരികളെ സമീപിക്കുന്നവരെ നിയമം ലംഘിച്ച് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും, അതിന് വഴങ്ങാത്തവര്‍ക്ക് അര്‍ഹമായ വിവാഹം നിഷേധിച്ച് പീഡിപ്പിക്കുകയും ചെയ്യുന്ന ധാരളം സംഭവങ്ങളും വിവിധ കത്തോലിക്കസഭകളില്‍ നടക്കുന്നുണ്ട്.
നിര്‍ബന്ധിതമതപരിവര്‍ത്തനം ആവശ്യപ്പെടുന്നതും, നിയമം അനുശാസിച്ചിരിക്കുന്ന മിശ്രവിവാഹം നിഷേധിക്കുന്നതും കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. വിശ്വാസിസമൂഹം തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്. ഇത്തരം ബോധവല്‍ക്കരണത്തിന് സഭാനേതൃത്വം തയ്യാറാകാത്ത സാഹചര്യത്തില്‍, സ്വതന്ത്രസഭാസംഘടനകള്‍ അതിനു നേതൃത്വം നല്‍കേണ്ടിയിരിക്കുന്നു. 'കാത്തലിക് ലെമെന്‍സ് അസ്സോസിയേഷന്‍' ഇത്തരമൊരു ദൗത്യം അടുത്തകാലത്ത് ഏറ്റെടുക്കുകയും സഭാധികൃതരുടെ അംഗീകാരത്തോടുകൂടി കത്തോലിക്കാ പള്ളിക്കുള്ളില്‍ ഒരു മിശ്രവിവാഹം നടത്തുന്നതിന് കളമൊരുക്കുകയും ചെയ്തു. അങ്ങനെ, താമരശ്ശേരി രൂപതയിലെ ഒരു കത്തോലിക്കാവിശ്വാസിയും കീഴോത്ത് പഞ്ചായത്തിലെ ഒരു ഹൈന്ദവ മതവിശ്വാസിയും തമ്മില്‍, മതപരിവര്‍ത്തനം നടത്താതെയും അവരവരുടെ മതവിശ്വാസത്തിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും ഭംഗം വരാതെയും, താമരശ്ശേരി രൂപതാ ബിഷപ്പ് മാര്‍ റെമീജിയസ് പോള്‍ ഇഞ്ചനാനിയുടെ അംഗീകാരത്തോടെ താമരശ്ശേരി മേരിമാതാ കത്തീഡ്രല്‍ പള്ളിയില്‍വച്ച,് റവ.ഫാ. ജോസഫ് കീലത്തിന്റെ കാര്‍മ്മികത്വത്തില്‍, 2012 ഫെബ്രുവരി 16- ന് വിവാഹിതരായി, പള്ളി രജിസ്റ്ററില്‍ ഒപ്പുവയ്ക്കുന്നതിനുള്ള സാഹചര്യം ഒരുക്കി (ഫെബ്രുവരി17 -ലെ ഇന്‍ഡ്യവിഷനില്‍ ഈ വിവാഹത്തിന്റെ വിവരങ്ങള്‍ സംപ്രേഷണം ചെയ്തിരുന്നു. ഫെബ്രുവരി 18-ലെ ദേശാഭിമാനി ദിനപത്രത്തില്‍ ഇതു സംബന്ധിച്ച വാര്‍ത്തയുമുണ്ടായിരുന്നു). കേരളകത്തോലിക്കാ സഭയില്‍ ഇത്തരമൊരു വിവാഹം ആദ്യമാണെന്നാണ് അറിയുന്നത്. അങ്ങനെ, മിശ്രവിവാഹകാര്യത്തില്‍ കത്തോലിക്കാ സഭയില്‍ ഒരു പുതിയ കീഴ്‌വഴക്കം സൃഷ്ടിച്ചിരിക്കുകയാണ്, സഭ ഉയര്‍ത്തിനിര്‍ത്തിയിരുന്ന ഒരു വലിയ മതമതില്‍ തകര്‍ത്തിരിക്കുകയാണ,് ഈ വിവാഹത്തിലൂടെ. 
യഹൂദപൗരോഹിത്യാധിപത്യത്തില്‍നിന്നും അവരുടെ ചൂഷണങ്ങളില്‍നിന്നും ജനസമൂഹത്തെ സ്വതന്ത്രരാക്കിക്കൊണ്ടുള്ള യേശുവിന്റെ വിപ്ലവാത്മകമായ സന്ദേശം ഇപ്രകാരമായിരുന്നു ''നിങ്ങള്‍ ഏതു ജനസമൂഹങ്ങളില്‍പ്പെട്ടവനായാലും എന്റെ കല്‍പനകള്‍ പാലിക്കുകയും എന്നെ അനുസരിക്കുകയും ചെയ്യുന്നവന്‍ എനിക്ക് സ്വീകാര്യനാണ.്'' ക്രൈസ്തവരെല്ലാം ആര്‍ജിക്കേണ്ടത് യേശുവിന്റെ ഈ മനോഭാവമാണ് സഭാനേതൃത്വം അതിനു തയ്യാറാകാതെ വരുന്നപക്ഷം, വിശ്വാസിസമൂഹംതന്നെ അവര്‍ക്കുമുമ്പേ സഞ്ചരിച്ച്, അവര്‍ക്കു വഴികാട്ടികളാകേണ്ടതുമുണ്ട്.



പുണ്യവാന്മാര്‍: ഒരു ചോദ്യം

(ദശകങ്ങള്‍ക്കുമുന്പ്‌ ശ്രീ ജോസഫ് പുലിക്കുന്നേല്‍ ഓശാന മാസികയില്‍ പ്രസിദ്ധീകരിച്ച ഈ കുറിപ്പ് കോടികള്‍ മുടക്കി പള്ളിപ്പെരുന്നാളുകള്‍ കഴിക്കാന്‍ പുതുപ്പക്കാര്‍ മത്സരിക്കുന്ന ഇക്കാലത്ത് കൂടുതല്‍ പ്രസക്തമല്ലേ?) 


ചോദ്യം: 

വിശുദ്ധ ഗീവര്‍ഗീസ് (സെന്റ് ജോര്‍ജ്) സെന്റ് ഫിലോമിന എന്നിവരെ കത്തോലിക്കാസഭയുടെ പുണ്യവാളന്മാരുടെ പട്ടികയില്‍നിന്നും നീക്കിയതായി പലരും പറയുന്നു. എന്നാല്‍ ഇടപ്പള്ളിയിലും എടത്വായിലും അരുവിത്തുറയിലും ഇന്നും ഗീവര്‍ഗീസ് പുണ്യവാളന്റെ പെരുന്നാള്‍ ഗംഭീരമായി കൊണ്ടാടുന്നു. അതുപോലെതന്നെ, മൈസൂറില്‍ വിശുദ്ധ ഫിലോമിനായുടെ ഒരു അണ്ടര്‍ഗ്രൗണ്ട് ഗ്രോട്ടോയും പുണ്യവതിയുടെ വിഗ്രഹവും ഇന്നും നിലനില്‍ക്കുന്നു. ഇക്കാര്യത്തെക്കുറിച്ച് താങ്കളുടെ പ്രതികരണം എന്താണ്?


ഉത്തരം: 
ഗീവര്‍ഗീസും ഫിലോമിനായും ഇന്ന് കത്തോലിക്കാസഭയുടെ വിശുദ്ധരുടെ പട്ടികയില്‍ ഇല്ല. ഓരോ വിശുദ്ധന്മാര്‍ക്കും ഓരോ പ്രത്യേക ദിവസങ്ങള്‍ കത്തോലിക്കാസഭ നിര്‍ദ്ദേശിച്ചുകൊടുത്തിട്ടുണ്ട്. ഗീവര്‍ഗീസിനെയും ഫിലോമിനായെയും ഇന്ന് ഈ പട്ടികയില്‍നിന്നും ഒഴിവാക്കിയിരിക്കുന്നു. കത്തോലിക്കാസഭ (ഇപ്പോള്‍ ഓര്‍ത്തഡോക്‌സ് സഭയും) പുണ്യവാളന്മാരായി ചിലരെ പ്രഖ്യാപിക്കുന്നതിന്റെ അടിസ്ഥാനലക്ഷ്യം, അവരെ കച്ചവടം ചെയ്യുക എന്നുള്ളതാണ്. അവരുടെ പേരില്‍ അത്ഭുത പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് സാധാരണക്കാരായ ജനങ്ങളെ വഞ്ചിച്ച്, പണപ്പെട്ടിയില്‍ സഭാധികാരം ആനന്ദിക്കുന്നു. പുണ്യവാന്മാരെ നിര്‍മ്മിക്കു ന്നതിന്റെ ലക്ഷ്യം പണസമ്പാദനമാണ്. അതുകൊണ്ട്, സഭ പറഞ്ഞാല്‍ പോലും എടത്വായിലെയോ, ഇടപ്പള്ളിയിലെയോ, അരുവിത്തുറയിലെയോ ഗീവര്‍ഗീസിന്റെ വിഗ്രഹം മാറുകയോ മാറ്റുകയോ ഇല്ല. ഇപ്പോള്‍ കൂടുതല്‍ വാഴ്ത്തപ്പെട്ടവരെ നിര്‍മ്മിക്കുന്നതില്‍ സഭയ്ക്കുള്ള താല്പര്യം വെറും സാമ്പത്തികം മാത്രമാണ്. സഭ ഗീവര്‍ഗീസിനെ പുണ്യവാന്‍സ്ഥാനത്തുനിന്നു പിരിച്ചുവിട്ടാലും അദ്ദേഹത്തെ കേരളസഭയ്ക്ക് പിരിച്ചുവിടാനാവില്ല എന്നോര്‍ക്കുക.
യൂറോപ്പില്‍നിന്നും ഇവിടെ എത്തിയ അച്ചന്മാര്‍ പല പുണ്യവാളന്മാരുടെയും വിഗ്രഹങ്ങള്‍ കേരളത്തിലേയ്ക്ക് കൊണ്ടുവന്ന് ഓരോ പള്ളികളില്‍ സ്ഥാപിച്ചു. ഇവരുടെ പെരുന്നാളുകള്‍ ഗംഭീരമായി സംഘടിപ്പിച്ചു. ഈ പുണ്യവാളന്മാര്‍ക്കെല്ലാം സ്വര്‍ഗ്ഗത്തില്‍ പ്രത്യേകം പ്രത്യേകം ഫോര്‍ട്ട് ഫോളിയോകള്‍ ഉണ്ടെന്നും, ഇവരാണ് സ്വര്‍ഗ്ഗത്തില്‍ ഭരണം നടത്തുന്നത് എന്നും പ്രചരിപ്പിക്കപ്പെട്ടു. പാമ്പുകളില്‍നിന്നും ഭീകരജീവികളില്‍നിന്നും ഗീവര്‍ഗീസ് വിശ്വാസികളെ രക്ഷിക്കുന്നു!!! മഹാമാരിയില്‍ നിന്നും വി. സെബസ്ത്യാനോസ് വിശ്വാസികളെ രക്ഷിക്കുന്നു!!! എന്തിന് അത്ഭുതം പ്രവര്‍ത്തിക്കുന്ന റപ്പേല്‍ മാലാഖായുടെയും മിഖായേല്‍ മാലാഖയുടെയും വിഗ്രഹങ്ങള്‍ പള്ളികളില്‍ പ്രതിഷ്ഠിച്ചു. ഇവരൊക്കെ ഉണ്ടോ, ഉണ്ടായിരുന്നോ എന്ന് ചിന്തിക്കാന്‍ ആര്‍ക്കാണ് സമയം? 

3.' മതാധിപത്യം കത്തോലിക്കാസഭയില്‍' എന്ന കളരിക്കലിന്‍റെ ഗ്രന്ഥത്തില്‍ക്കൂടി ഒരു യാത്ര



സഭയിലെ കഴിഞ്ഞകാലങ്ങളിലെ മാര്‍പാപ്പാമാരെയും മാര്‍പാപ്പമന്ദിരത്തെയും വിമര്‍ശിച്ചുകൊണ്ടു ശ്രീ ചാക്കോ കളരിക്കല്‍ തന്‍റെ പേപ്പസ്സിയെന്ന  അദ്ധ്യായം ഈ പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിട്ടുണ്ട്.  ജെയിംസ്‌ ലോവല്‍ എന്ന ചിന്തകന്‍റെ ഉദ്ധരണി ചേര്‍ത്തിരിക്കുന്നത് ഇങ്ങനെ, " The foolish and the dead never change their opinions" വിഡ്ഢികള്‍ മരിച്ചു മണ്ണടിഞ്ഞവരെപ്പോലെ മാറ്റപ്പെടാത്ത സ്വഅഭിപ്രായങ്ങളില്‍ എന്നും ഉറച്ചുനില്‍ക്കും. ഇതു പേപ്പസ്സിയെ സംബന്ധിച്ചിടത്തോളം അക്ഷരംപ്രതി ശരിയാണ്. പത്രോസിനോ യേശുവിന്‍റെ  ശിഷ്യര്‍ക്കോ ഇല്ലാതിരുന്ന തെറ്റാവരം എന്ന അധികാരം നൂറ്റാണ്ടുകളായി മാര്‍പാപ്പയില്‍ നിക്ഷിപ്തമാണ്.


ലോകംമുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ആഗോളസഭയുടെ നേതാവാണ്‌ മാര്‍പാപ്പാ. കുരിശിന്‍റെ  അടയാളംപോലെ ശ്രദ്ധയാകര്‍ഷിച്ച ഒരു ചിന്ഹംക്കൂടിയാണ് പേപ്പസ്സി.  ഏ.ഡി. 130 നു മുമ്പ് പേപ്പസ്സി എന്ന സ്ഥാനം ഇല്ലായിരുന്നു. റോമിലെ സിറിസിയാസ് മെത്രാന്‍ (384-399) ആദ്യമായി മാര്‍പ്പാപ്പയെന്ന് അറിപ്പെട്ടുവെന്നു ചാക്കോയുടെ ഈ പേപ്പസ്സി അധ്യായത്തില്‍ പറഞ്ഞിരിക്കുന്നു. ഒരു കാലത്ത് സീസറിന്‍റെ  അധികാരവും പത്രോസിന്‍റെ 
ആദ്ധ്യാത്മികപദവിയും  ഒത്തു നിലനിര്‍ത്തിയിരുന്ന  ഭൂമിയിലെ ഏക  ഭരണകര്‍ത്താവായിരുന്നു  മാര്‍പാപ്പ. 


ദുര്‍ഗ്രാഹ്യമായ അനേക രക്തകഥകള്‍ നിറഞ്ഞതാണ്‌ വത്തിക്കാന്‍ചരിത്രം. ഈ കഥകള്‍ തുടരുമോ, ലോകാവസാനംവരെ നിലനില്‍ക്കുമോയെന്നു പറയുവാന്‍ സാധിക്കുകയില്ല. ഉത്തരമില്ലാതെ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. അനേകമനേകം ഉയര്‍ത്തെഴുന്നെല്പ്പിനുശേഷം റോമാസാമ്രാജ്യം അവസാനിച്ചു. അക്കാലത്ത് യേശുവിന്‍റെ  പേരില്‍ മാര്‍പാപ്പാക്ക് രാജ്യങ്ങളുള്ള ഒരു രാഷ്ട്രീയ ലോകമുണ്ടായിരുന്നു. ആത്മീയത തെല്ലുമില്ലാതിരുന്ന ക്രിസ്തുവിന്‍റെ  ഒരു സാമ്രാജ്യം. ആയിരം വര്‍ഷത്തോളം യൂറോപ്പിന്‍റെ മുഴുവന്‍ മേല്‍ക്കോയ്മ പേപ്പസി
നിലനിര്‍ത്തി. ചരിത്രം ഇവിടെ ഉറങ്ങുന്നു.


കറുത്തയുഗങ്ങള്‍ എന്നാണു ഈ ചരിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. അന്ന് യൂറോപ്പില്‍ എവിടെയും ഒരു രാജാവിനെ വാഴിക്കണമെങ്കില്‍ മാര്‍പാപ്പയുടെ അനുഗ്രഹം വേണമായിരുന്നു. മാര്‍പാപ്പയുടെ പരമാധികാരത്തെ അംഗികരിക്കാത്ത രാജ്യങ്ങളും ക്രിസ്ത്യാനികളും പീഡനകള്‍ക്കും ഇരയാകുമായിരുന്നു. പേപ്പസ്സി അംഗികരിച്ച ക്രിസ്ത്യന്‍ തത്വങ്ങളെ തിരസ്ക്കരിച്ച പതിനായിരങ്ങളെ ചുട്ടുകരിച്ച
പാപപങ്കിലമായ കഥകള്‍ സഭയുടെ 
നിശബ്ദചരിത്രത്തില്‍  ശയിക്കുന്നു.


നവീകരണകാലങ്ങളില്‍ മാര്‍പാപ്പയുടെ അധികാരപരിധി യൂറോപ്പില്‍ ക്ഷയിച്ചെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല. ചാര്‍ലെമേനും നെപ്പോളിയനും യുദ്ധങ്ങളിലൂടെ റോമാസാമ്രാജ്യം നിലനിര്‍ത്തി നോക്കി. നെപ്പോളിയന്‍റെ പതനശേഷം മാര്‍പാപ്പയുടെ അധികാരം കുറഞ്ഞു. യൂറോപ്പില്‍ രാജാക്കന്മാരുടെ ഇടയില്‍ മാര്‍പാപ്പയുടെ സ്വാധീനവും കുറഞ്ഞു. എങ്കിലും കോടാനുകോടി ജനങ്ങളുടെ പേരില്‍ മാര്‍പാപ്പക്ക് പരമാധികാരം ഉണ്ടായിരുന്നു. ഇന്നും ലോകത്തിലെ അനേക  ഭരണകര്‍ത്താക്കള്‍ മാര്‍പാപ്പയുടെ മുമ്പില്‍
 മുട്ടുകുത്താറുണ്ട്. നാസ്തികനായ   ഗോര്‍ബച്ചോവ്‌ 1998 ല്‍ ഒരു പ്രാര്‍ഥനയില്‍ മാര്‍പ്പാപ്പയ്ക്കൊപ്പം  മുട്ടുകുത്തി മാര്‍പാപ്പയെ ബഹുമാനിച്ചു. കോടാനുകോടി ജനങ്ങളുടെ ആത്മീയനേതാവായ മാര്‍പാപ്പക്ക് രാജ്യങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ ആത്മീയ സാമ്രാജ്യത്തിനു മങ്ങലേറ്റിട്ടില്ല. വിശദമായ വിവരങ്ങള്‍ കളരിക്കന്‍ തന്മയത്വമായി പേപ്പസ്സിഅധ്യായത്തില്‍ വിവരിച്ചിട്ടുണ്ട്.


ഇന്നു കത്തോലിക്കാ മതത്തില്‍ ആദ്യമസഭയിലെ
ക്രിസ്തീയചൈതന്യം നിലനില്‍ക്കുന്നില്ല. അതിനു കാരണം  തെറ്റാവരവും അധികാരവും ധനവും സഭയെ
ആദ്യമസഭയില്‍നിന്നും ബഹുദൂരം മാറ്റി സഞ്ചരിപ്പിക്കുന്നതിനു കാരണമായി. ഇന്നു സഭയില്‍ നിലകൊള്ളുന്നത് ആയിരത്തി അഞ്ഞൂറു
വര്‍ഷങ്ങള്കൊണ്ട് വക്രീകരിക്കപ്പെട്ട പല തത്വങ്ങളുടെ സംഹിതകള്‍ ആണ്. പല പ്രാകൃതമതങ്ങളില്‍ നിന്നും കടന്നുവന്ന തെറ്റായ അബദ്ധവിശ്വാസങ്ങളും സഭയില്‍ ഉണ്ട്. എന്നിരുന്നാലും മറ്റുള്ള ക്രിസ്ത്യന്‍ സഭകള്‍ ശരിയെന്നും അര്‍ഥമില്ല. ബൈബിളില്‍ പറഞ്ഞിട്ടില്ലാത്ത പല പാരമ്പര്യ തത്വങ്ങളും കാലത്തിനു അനുയോജ്യമായതെന്നും  കാണാം. പല തത്വങ്ങളും പേഗന്‍ മതങ്ങളില്നിന്നും ഉത്ഭവിച്ചതാണ്. ബാബിലോണിയയിലെ ദുര്‍ഗ്രാഹ്യമായ തത്വങ്ങള്‍ ഇന്നും എവിടെയോ സഭയുടെ മടിത്തട്ടില്‍  ഒളിഞ്ഞിരുപ്പുണ്ട്. മാര്പാപ്പാക്ക് വിധേയമായ ശുദ്ധമാന കത്തോലിക്കാപള്ളിയെന്നാല്‍ ക്രിസ്തുമതവും ബാബിലോണിയന്‍ പെഗനീസ്സവും ഒന്നിച്ചു കലര്‍ത്തിയ ഒരു സങ്കരമതമെന്നു നിര്‍വചനം കൊടുക്കാം. ചില
സഭാവിഭാഗങ്ങള്‍ തങ്ങളുടെ സഭ ക്രിസ്തുവിന്‍റെ കാലത്തോളം പഴക്കമുണ്ടെന്ന് അവകാശപ്പെടുന്നതും കാണാം. എന്നാല്‍ കത്തോലിക്കര്‍ക്കും ഹിന്ദുക്കളെപ്പോലെ ഈ  സഭ ക്രിസ്തുവിനും മുമ്പേയുണ്ടായിരുന്നുവെന്നു തനതായ പല ആചാരങ്ങളില്നിന്നും തെളിയിക്കുവാന്‍ സാധിക്കും. ഇന്നു പൂര്‍ണ്ണമായും രക്ഷകനായ യേശുവില്‍ അടിമപ്പെട്ട ഒരു സഭയെന്നു കത്തോലിക്കര്‍ക്ക് അവകാശപ്പെടുവാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.


 കത്തോലിക്കാസഭയില്‍ നിലവിലുള്ള ആചാരങ്ങളില്‍ പലതും ക്രിസ്തുവിനു മുമ്പുണ്ടായിരുന്നതും ക്രിസ്തു പഠിപ്പിച്ചതുമല്ല. മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ഥന മൂന്നാംനൂറ്റാണ്ടുവരെ സഭയില്‍ ഉണ്ടായിരുന്നില്ല. 
പുതിയനിയമത്തിലോ പഴയനിയമത്തിലോ ഈ പ്രാര്‍ഥന സൂചിപ്പിച്ചിട്ടില്ല. പൂര്‍വികരെ ബഹുമാനിക്കുന്നത്‌ ഭാരതീയധര്‍മ്മം എന്ന നിലയില്‍ ഇതിനെ ന്യായികരിക്കാം. ക്രിസ്തുവിനു അനേകം നൂറ്റാണ്ടുകള്‍ക്കു മുമ്പുമുതല്‍ ഭാരതത്തിലും ചൈനയിലും പൂര്‍വികര്‍ക്ക് പൂജകള്‍ അര്‍പ്പിച്ചിരുന്നു. മേരിയും ഉണ്ണിയേശുവും പേഗന്‍ ചിത്രീകരണമാണ്; നവീകരണക്കാര്‍ക്ക് ദഹിക്കാത്ത കത്തോലിക്കരുടെ ഒരു പേഗന്‍ വിശ്വാസവും. എന്നാല്‍ അനേക ഹൈന്ദവദിവ്യന്‍മാര്‍ ഉണ്ണിയേശുവും മേരിയുമായുള്ള സങ്കല്‍പ്പചിത്രത്തില്‍ ആക്രുഷ്ടരായിട്ടുണ്ട്. മേരിയെ അനേക അക്രൈസ്തവരും സാങ്കല്‍പ്പിക ദേവമാതാവായി കരുതുന്നു. ലോകത്തിലുള്ള സകല അമ്മമാരുടെയും അടയാളമായി കരുതുന്നു. പുത്രവാത്സല്ല്യം ഇവിടെ ഉജ്ജ്വലിക്കുന്നു. നാല്‍പ്പതുനോമ്പ് ക്രിസ്തുവിനു അഞ്ഞൂറു വര്‍ഷങ്ങള്‍ക്കും മുമ്പെയുണ്ട്. തമസ്സ് വര്‍ഗക്കാരുടെ ആചാരത്തില്നിന്നും വന്നതാണ്, മേരിയെന്ന സ്വര്‍ഗീയ രാജ്ഞി. ഇവിടെയെല്ലാം കത്തോലിക്കര്‍ സ്ത്രീക്ക് ബഹുമാനം കൊടുക്കുന്നുണ്ടെന്നുതന്നെ  അനുമാനിക്കാം. ബാബിലോണിയാലെ ദേവനായ തമസും അമ്മയുമാണ് കത്തോലിക്കാസഭയില്‍ പില്‍ക്കാലത്ത്‌ മാതാവും ഉണ്ണിയേശുവുമായി കത്തോലിക്കരുടെ ഹൃദയങ്ങളില്‍ സ്ഥാനംപിടിച്ചത്. എന്നിരുന്നാലും സുന്ദരിയായ ഒരു ദേവതയും ഓമനത്വമുള്ള ഒരു കുഞ്ഞിന്‍റെ രൂപവും മനസ്സില്‍ താലോലിച്ചാല്‍ ഏതു കഠിനഹൃദയനും നിര്‍മ്മലന്‍ ആകുമെന്നും വിശ്വസിക്കാം. അങ്ങനെയെങ്കിലും മനുഷ്യര്‍ മേരി ആരാധനയില്‍ ആശ്വാസംകാണട്ടെ. 

ജോണ്‍ പോള്‍ -2- മാര്‍പാപ്പായെ ചാക്കോ വിശേഷിപ്പിച്ചതു  വളരെ രസകരമായിരിക്കുന്നു. " തെളിവില്ലാത്ത സ്വഅഭിപ്രായത്തിന്‍റെ വക്താവ്, ഇടുങ്ങിയ മനസ്ഥിതിക്കാരന്‍, പകരുന്ന മാരക രോഗമുണ്ടെങ്കിലും കോണ്‍ഡം ഉപയോഗിക്കുന്നതിനു ദമ്പതികളെ അനുവദിക്കാത്തവന്‍, അള്‍ത്താര ബാലന്മാരെ പീഡിപ്പിക്കുന്ന വൈദികരുടെ സംരക്ഷകന്‍, മെത്രാന്‍മാരുമായി സൗഹാര്ദ തീരുമാനങ്ങള്‍ക്ക് കൂട്ടാക്കാത്ത ആള്‍, റോമന്‍കൂരിയാകളുടെ അധികാരം വര്‍ദ്ധിപ്പിച്ച ആള്‍ , ലിബറല്‍ തീയോളജിക്കാരെ കര്‍ശനമായി ശിക്ഷിക്കുന്ന ആള്‍ , കോടികള്‍ ചിലവഴിച്ചു 104 രാജ്യങ്ങളില്‍ യാത്രചെയ്തു പണം ദുരുപയോഗം ചെയ്ത ആള്‍, 482 ആത്മാക്കളെ വിശുദ്ധരായി പ്രഖ്യാപിച്ചു റിക്കോര്‍ഡു തിരുത്തിയ  ആള്‍ എന്നൊക്കെ സഭാപണ്ഡിതന്മാര്‍ വിലയിരുത്തും."


പേപ്പസ്സി അധ്യായത്തില്‍ സഭാനന്മക്കായി ചാക്കോ അനേകം നിര്‍ദ്ദേശങ്ങള്‍ മുമ്പോട്ടു വെച്ചിട്ടുണ്ട്. സഭ ക്രിസ്തുവിന്‍റെ  ശരീരമാണെങ്കില്‍ പേപ്പസ്സി കൂടിയേതീരൂ. പേപ്പസ്സിയെ നന്നാക്കുകയാണ്  ലൂതറും കാല്‍വിനും ചെയ്തത്. പേപ്പസ്സിയില്ലായിരുന്നുവെങ്കില്‍ ഈ സഭ ഇതിലും ദുഷിക്കുമായിരുന്നുവെന്നാണ് ചാക്കോച്ചന്‍റെ അഭിപ്രായം. ഒരു നേതാവിനെ ഇഷ്ടമില്ലെന്നു വിചാരിച്ചു     ക്രിസ്തു സ്ഥാപിച്ച സഭ വിട്ടു പോകുന്നത് ആത്മീയ ആത്മഹത്യക്ക് തുല്ല്യമാണെന്നുള്ള അദ്ദേഹത്തിന്‍റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. സഭ വൃദ്ധന്‍മാരുടെ അബോധ ചിന്താഗതിയില്‍നിന്നും വിടുവിച്ചു അറുപതുവയസു കഴിഞ്ഞവരെ മാര്‍പാപ്പ ആക്കരുതെന്നും കളരിക്കന്‍ നിര്‍ദേശിക്കുന്നു. വിശുദ്ധ ബാര്‍ണാര്‍ഡിന്‍റെ വാക്കുകള്‍  ഇങ്ങനെ " സഭയെ സ്നേഹിക്കുന്നവര്‍ സഭയില്‍ കാണുന്ന തെറ്റുകള്‍ ചൂണ്ടി കാണിക്കും."   അറുന്നൂറു വര്‍ഷങ്ങള്‍ മുമ്പു വിശുദ്ധ കാതറിന്‍ അന്നത്തെ മാര്‍പാപ്പയായ ഗ്രിഗറി പതിനൊന്നാമന് എഴുതിയത് ഇങ്ങനെ. " റോമന്‍ കാര്യാലയത്തിന്‍റെ  പാപത്തിന്‍റെ  ദുര്‍ഗന്ധംമൂലം ലോകം ഓക്കാനിക്കുകയും സ്വര്‍ഗത്തില്‍ ദീനമുണ്ടാകുകയും ചെയ്യുന്നു".  ചാക്കോയുടെ' പേപ്പസ്സി 'അദ്ധ്യായത്തിലെ ഉദ്ധരണിയാണിത്.    ഈ ചെറുഅധ്യായത്തില്‍ ഉള്‍കൊള്ളിച്ച വിവരങ്ങള്‍ ഒരു ഗവേഷകന്‍റെ കഠിനപ്രയത്നം തന്നെയെന്നു വായനക്കാരനു മനസ്സിലാകും.


അറിയപ്പെടെണ്ട മാര്‍പാപ്പമാരെ പരിചയപ്പെടുത്തുന്ന രസാവഹമായ ഒരു അദ്ധ്യായം വായ്ച്ചറിയെണ്ടതാണ്. സുപ്രധാനമായ മാര്‍പാപ്പാമാരുടെ പട്ടികയില്‍ ജോണ്‍ പോള്‍ രണ്ടാമന്‍റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. അതിനുള്ള കാരണങ്ങളും ഈ അധ്യായത്തില്‍ ഉടനീളം വ്യാഖ്യാനിച്ചിട്ടുമുണ്ട്. ജോണ്‍ ഇരുപത്തി മൂന്നാമനും ജോണ് പോള്‍ ഒന്നാമനും സുപ്രധാനമായ മാര്‍പാപ്പമാരില്‍ ഉള്‍പ്പെടും. അവരുടെ ജീവചരിത്ര കുറിപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചുരുങ്ങിയ കാലംകൊണ്ട് ജോണ് ഇരുപ്പത്തി മൂന്നാമന്‍ സഭയുടെ പ്രതിച്ഛായ മൊത്തം മാറ്റിയെടുത്തു. ഇദ്ദേഹം നിര്‍ഭയനും കര്‍മ്മധീരനുമായിരുന്നു. സഭയെ സ്നേഹിക്കുന്നവര്‍ ഓരോരുത്തരും അറിയാതെ ആ വിശുദ്ധന്‍റെ മുമ്പില്‍ നമസ്കരിച്ചു പോവും.  സ്വതന്ത്രഇന്ത്യയുടെ ആദ്യത്തെ വൈസ്രോയ് ജനറല്‍ ശ്രീ രാജ ഗോപാലാചാരി അന്നു ജോണ്‍ ഇരുപത്തി മൂന്നാമനെ സന്ദര്‍ശിച്ച ശേഷം അദ്ദേഹമായുള്ള തന്‍റെ അഭിമുഖ സംഭാഷണത്തെപറ്റി  പ്രസ്താവിച്ചത് തികച്ചും സ്വന്തം പിതാവിനോടെന്നതുപോലെ മാര്‍പാപ്പയുമായി സംസാരിച്ചപ്പോള്‍ തനിക്കു അനുഭവപ്പെട്ടുവെന്നായിരുന്നു.

ജോണ് പോള്‍ ഒന്നാമന്‍ കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ വെറും മുപ്പിത്തിമൂന്നു ദിവസമേ മാര്‍പാപ്പയുടെ സിംഹാസനത്തില്‍ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹത്തിന്‍റെ മരണത്തില് ‍പല ദുരൂഹതകളും ഇന്നും ബാക്കിനില്‍ക്കുന്നു. ഈ കാര്യങ്ങള്‍ വിശദമായി ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍പാപ്പമാര്‍ ഉപയോഗിച്ചിരുന്ന രാജഭാഷ ഇദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. മാര്‍പാപ്പയുടെ കിരീടധാരണ ചടങ്ങുകള്‍ നിരസിക്കുകയും ലളിതമാക്കുകയും ചെയ്തു. വളരെ വിനീതനായ ഈ മാര്‍പാപ്പാ ഒന്നാംതരം ഒരു വാഗ്മിയുമായിരുന്നു. ഹ്രസ്വമായ അദ്ദേഹത്തിന്‍റെ വത്തിക്കാന്‍ സിംഹാസന ജീവിതം വളരെ ധന്യവുമായിരുന്നു. ആഴമേറിയ അദ്ദേഹത്തിന്‍റെ ജീവിതത്തെപ്പറ്റി വളരെ
ചുരുക്കിമാത്രമേ ഇവിടെ വിവരിച്ചിട്ടുള്ളൂ.

ക്രൂരന്മാരായ അനേക മാര്‍പാപ്പാമാരുടെ ചരിത്രവും ഇവിടെ കാണാം. അവരില്‍ കൊലയാളികളും അനേക വെപ്പാട്ടികളെ വെച്ചവരും പേപ്പല്‍ സിംഹാസനം വിറ്റവരും സ്ത്രീമാര്‍പാപ്പയും ഉണ്ട്. ഒരു മാര്‍പാപ്പയെ കൊന്നിട്ട് അധികാരം പിടിച്ചവരുമുണ്ട്. ദുഷ്ടനായ സ്റ്റീഫന്‍ ഏഴാമനെ ശ്വാസംമുട്ടിച്ചു കൊല്ലുകയായിരുന്നു. ഉര്‍ബാന്‍ രണ്ടാമനെ കുരിശുയുദ്ധ മാര്പാപ്പയെന്നു വിളിക്കുന്നു. ആയിരങ്ങളെ കൊന്ന ഈ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍പ്പെടുന്നു. ഗ്രിഗറി ഒമ്പാതാമന്‍ അവിശ്വാസികളായവരെയും സഭയ്ക്കെതിരെ സംസാരിക്കുന്നവരെയും തീയിലിട്ടു കൊല്ലുമായിരുന്നു. സിക്സ്റ്റസ് നാലാമന്‍ തുര്‍ക്കികളുമായി കുരിശുയുദ്ധം നടത്തി. രാജ്യത്ത് വ്യപിചാരശാലകള്‍ നടത്തുവാന്‍ ലൈസന്‍സ് നല്‍കി. ഇന്നസന്‍റ് എട്ടാമന്‍ എന്ന മാര്‍പാപ്പ പതിമൂന്നു വയസ്സുള്ള പൌത്രനു കര്‍ദ്ദിനാള്‍ സ്ഥാനം കൊടുക്കുന്നതും കൊലകള്‍ നടത്തുന്നതും കാണാം. ഇങ്ങനെ അനേകം മാര്‍പാപ്പാമാരുടെ വിവരങ്ങള്‍ തുടരുന്നു. സുഖലോലുപന്മാരും വേശ്യകളുമൊത്തു കൂത്താടി നടന്നവരും മാര്‍പാപ്പാമാരുടെ പട്ടികയില്‍ ഉണ്ട്. വത്തിക്കാനും അംബ്രോസിയാനോ ബാങ്കും
 കൊള്ളചെയ്ത കര്‍ദ്ദിനാള്‍മാരും അതിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ച മാഫിയാ പ്രവര്‍ത്തനങ്ങളും ഈ പുസ്തകം വായിച്ചുതന്നെ അറിയുക.


ഇങ്ങനെ നൂറുനൂറായിരം വിവരങ്ങള്‍ അടങ്ങിയ ഈ പുസ്തകം അഭിനവ വിജ്ഞാനലോകത്ത് ഒരു മുതല്‍കൂട്ടാണ്. സഭയെ സ്നേഹിക്കുന്നവര്‍ക്കും നമ്മുടെ മക്കള്‍ക്കും കൊച്ചുമക്കള്‍ക്കും പകര്‍ന്നു കൊടുക്കേണ്ട അറിവുകള്‍ ധാരാളം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തികഞ്ഞ അര്‍പ്പണ ബോധത്തോടെ മിനക്കെട്ടു ഇറങ്ങുന്നവര്‍ക്ക് മാത്രമേ ഇത്തരം ഒരു പുസ്തകം വെളിച്ചത്തു കൊണ്ടുവരുവാന്‍ സാധിക്കുകയുള്ളൂ. ഇതില്‍ ശ്രീ ചാക്കോ കളരിക്കലിനെ ഞാന്‍ അങ്ങേയറ്റം അഭിനന്ദിക്കുകയും ചെയ്യുന്നു. മതാധിപത്യം
കത്തോലിക്കാസഭയില്‍ എന്ന ഈ പുസ്തം ഒരിക്കല്‍ വായിക്കുന്നവര്‍ വീണ്ടും വീണ്ടും വായിക്കുമെന്ന് തീര്‍ച്ചയാണ്. സഭയോട് നമ്മള്‍ കൂടുതല്‍ അടുക്കുകയും യേശുവിനെ മാതൃകയാക്കുകയും ചെയ്യും. ചാക്കോ  ഇങ്ങനെ ഒരു ഗവേഷണഗ്രന്ഥം തയ്യാറാക്കുവാന്‍ ഊണും ഉറക്കവും ഉപേക്ഷിച്ചു കഠിനമായി ശ്രമിച്ചുകാണും. ഇങ്ങനെ ഉപകാരപ്രദമായ ഒരു പുസ്തകം കാഴ്ചവെച്ച  അദ്ദേഹത്തെ  എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല.  ശ്രീ ചാക്കൊക്കും കുടുംബത്തിനും സര്‍വ്വവിധ മംഗളങ്ങളും നേരുന്നു.

Tuesday, April 24, 2012

സത്യജ്വാല മാസികയുടെ ആദ്യ ലക്കത്തിലെ എഡിറ്റോറിയല്‍


മുഖക്കുറി
'കേരളകത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം' (KCRM), 'സത്യജ്വാല' എന്ന പേരില്‍ ഒരു മാസിക ആരംഭിക്കുകയാണ്. സഭാകാര്യങ്ങള്‍ തുറന്ന് ചര്‍ച്ചചെയ്യാന്‍ ഒരു വേദി ഒരുക്കുകയാണ് ലക്ഷ്യം.
ഈയിടെ (2011 നവംമ്പര്‍ 6 മുതല്‍), ഞങ്ങള്‍ 'അല്മായശബ്ദം' എന്ന പേരില്‍ ഒരു ഗ്രൂപ്പ് ബ്‌ളോഗ് (www.almayasabdam.blogspot.com) തുടങ്ങിയിരുന്നു. ലോകമെമ്പാടുമുള്ള അനവധി മലയാളി കത്തോലിക്കര്‍ അതിന്റെ വായനക്കാരാണിന്ന്. ഈ കുറഞ്ഞ കാലംകൊണ്ടുതന്നെ ഈ ബ്‌ളോഗില്‍ 35000 -ത്തോളം അനുവാചക സന്ദര്‍ശനങ്ങള്‍ (Hits) ഉണ്ടാ യിക്കഴിഞ്ഞു! മുപ്പതിലേറെ ഔദ്യോഗിക രചയിതാക്കള്‍ (contributors) ഉള്ള ഈ ബ്‌ളോഗ് 750 - ലധികംപേര്‍ ദിവസേന വായിക്കുന്നുണ്ട്. ഈ എണ്ണം ഓരോ ദിവസവും കൂടി വരുകയുമാണ്.
ബ്ലോഗുകളുടെ ചരിത്രത്തില്‍ 'അല്മായ ശബ്ദ'ത്തിനു ലഭിച്ച അഭൂതപൂര്‍വ്വമായ ഈ പ്രചാരണത്തിനു കാരണം, സഭാകാര്യങ്ങള്‍ സ്വതന്ത്രമായും തുറന്നും ചര്‍ച്ച ചെയ്യാന്‍ മലയാളി കത്തോലിക്കരില്‍ വളരെപ്പേര്‍ ആഗ്രഹിക്കുന്നു എന്നതാണെന്ന് ഞങ്ങള്‍ കരുതുന്നു. ചര്‍ച്ചയോ സംവാദമോ ആത്മവിമര്‍ശനമോ സുതാര്യതയോ ഇല്ലാത്ത സഭയുടെ അടഞ്ഞ വ്യവസ്ഥ വിശ്വാസിസമൂഹത്തിന് അസഹ്യമായിക്കഴിഞ്ഞു. അതുകൊണ്ടാകാം, സഭയില്‍ ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിച്ചുവരുന്ന KCRM - ന്റെ ഈ തുറന്ന ചര്‍ച്ചാവേദിക്ക് ഇത്രയും പ്രോത്സാഹനം ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഏതായാലും, ഈ ബ്‌ളോഗ് അനുഭവം ഞങ്ങള്‍ക്ക് വളരെയേറെ ആത്മവിശ്വാസം പകര്‍ന്നു നല്കിയിരിക്കുകയാണ്. ഒരു അച്ചടി മാധ്യമത്തെപ്പറ്റി ചിന്തിക്കാന്‍ ഞങ്ങള്‍ക്കു ധൈര്യം തന്നതും മറ്റൊന്നല്ല. ഒരു ആഴ്ചപ്പതിപ്പ് ഇറക്കാന്‍ പോരുന്നത്ര ഈടുറ്റ ധാരാളം രചനകളാണ് അല്മായശബ്ദം ബ്ലോഗില്‍ അനുദിനം നിറഞ്ഞുകൊണ്ടിരിക്കുന്നത്! അതില്‍ നിന്നു തിരഞ്ഞെടുത്ത രചനകളുടെ ഒരു പതിപ്പ് മാസംതോറും ഇറക്കാമെന്ന് വിചാരിക്കുന്നു. 
- മനുഷ്യരില്‍ ആത്മീയാവബോധമുണര്‍ത്തി അവരുടെയുള്ളില്‍ മാനുഷിക മൂല്യങ്ങളുടെ കെടാവിളക്ക് തെളിക്കുക എന്നതാണ് മതങ്ങളുടെ ധര്‍മ്മം എന്നു ഞങ്ങള്‍ കരുതുന്നു. മതങ്ങളുടെ ഈ ധര്‍മ്മനിര്‍വ്വഹണം വേണ്ടവണ്ണം നടന്നാല്‍ മാത്രമേ, അവനവനെപ്പോലെ മറ്റുള്ളവരെയും കാണാനുള്ള കണ്ണ് മനുഷ്യനുണ്ടാവൂ. എങ്കില്‍ മാത്രമേ, 'അവനവന്‍ കടമ്പ' കടന്ന് മറ്റുള്ളവരിലേക്ക് ഹൃദയപൂര്‍വ്വം കടന്നുചെല്ലാനുള്ള പോസിറ്റീവ് മനോഭാവമുണ്ടാകൂ. സ്വകാര്യമാത്രപരതയെന്ന ഇടുങ്ങിയ ഭൗതിക മനോഭാവത്തില്‍നിന്നും പരാര്‍ഥതാഭാവമെന്ന വിശാലതയിലേക്ക്, ആധ്യാത്മികതയിലേക്ക്, പടര്‍ന്നുല്ലസിക്കാന്‍ അപ്പോഴേ മനുഷ്യന് പ്രാപ്തിയുണ്ടാകൂ. മാനുഷികമൂല്യങ്ങളില്‍ അധിഷ്ഠിതമായ ഒരു സാമൂഹിക-രാഷ്ട്രീയ ജീവിതവ്യവസ്ഥ രൂപപ്പെട്ടുവരണമെങ്കിലും, മതങ്ങള്‍ ഈ ധര്‍മ്മാനുഷ്ഠാനം നിര്‍വ്വഹിക്കേണ്ടതുണ്ട്. മാനുഷികമൂല്യങ്ങളുടെ അടിത്തറയില്‍ മാത്രമേ മാനുഷികമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്താനും നിലനിര്‍ത്താനും കഴിയൂ. 
ഇന്നിപ്പോള്‍, മാനുഷിക മൂല്യങ്ങളെയെല്ലാം ചതച്ചരച്ചുകൊണ്ട് കച്ചവടമൂല്യങ്ങളുടെ ബുള്‍ഡോസറുകള്‍ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും കടന്നുകയറുകയാണ്. അതിന് അടിസ്ഥാനകാരണം, മതങ്ങള്‍ അവയുടെ ധര്‍മ്മനിര്‍വ്വഹണത്തില്‍ പരാജയപ്പെട്ടതാണെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ ആര്‍ക്കും കാണാനാകും. വിവിധ വീ്ക്ഷണകോണുകളിലൂടെയാണെങ്കിലും എല്ലാറ്റിനെയും ഏകാത്മകമായി ദര്‍ശിക്കുന്നവയാണ് എല്ലാ മതങ്ങളും. എന്നാല്‍ അവയെല്ലാംതന്നെ ഇന്ന് വിഭാഗീയവും പരസ്പരം മത്സരിക്കുന്നതുമായി മാറിക്കഴിഞ്ഞു. ഈ ദുരവസ്ഥയില്‍ മനുഷ്യനില്‍ ആദ്ധ്യാത്മികാവബോധമുണര്‍ത്താന്‍, മാനുഷികമുല്യങ്ങള്‍ നിറയ്ക്കാന്‍, അവയ്‌ക്കെങ്ങനെ കഴിയും? മതങ്ങളും മനുഷ്യരില്‍ മാത്സര്യത്തിന്റേതായ കച്ചവടമൂല്യങ്ങളാണ് വിതയ്ക്കുന്നതെങ്കില്‍പ്പിന്നെ, മറ്റെന്താണ് മനുഷ്യന് കൊയ്യാന്‍ കിട്ടുക? വ്യക്തികളും മതവിഭാഗങ്ങളും രാഷ്ട്രങ്ങളും പരസ്പരം ഗോഗ്വാവിളിക്കുന്ന ചന്തസംസ്‌കാരം ഈ സാഹചര്യത്തില്‍ ഉയര്‍ന്നുവരികതന്നെ ചെയ്യും; അതിന്റെ അടിസ്ഥാനത്തില്‍, ഒരു നവകൊളോണിയല്‍ ആഗോള ചന്തവ്യവസ്ഥിതിയും. 
ഈ സാഹചര്യത്തില്‍നിന്ന് മോചനം പ്രാപിക്കാന്‍ മനുഷ്യര്‍ക്കു കഴിയണമെങ്കില്‍, അവരവര്‍ അംഗങ്ങളായിരിക്കുന്ന മതങ്ങളെ അവയുടെ പ്രാക്തനവിശുദ്ധിയിലേക്ക് വിമര്‍ശനാത്മകമായും സൃഷ്ടിപരമായും അവരവര്‍തന്നെ നയിക്കേണ്ടതുണ്ട്. റോമന്‍ സാമ്രാജ്യത്വമൂശയില്‍ വാര്‍ക്കപ്പെട്ട കത്തോലിക്കാസഭ ആദിമസഭയുടെ ആദ്ധാത്മിക വിശുദ്ധിയിലേക്കും അധികാരവിമുക്തമായ സാഹോദര്യഭാവത്തിലേക്കും നയിക്കപ്പെടണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനുള്ള ഒരു കൈത്തിരി വെട്ടമായി 'സത്യജ്വാല' മാസികയെ കാണണമെന്നും എല്ലാ വിധത്തിലും പിന്തുണയ്ക്കണമെന്നും അഭ്യര്‍ഥിക്കുന്നു. 
എഡിറ്റര്‍

Monday, April 23, 2012

2.' മതാധിപത്യം കത്തോലിക്കാസഭയില്‍' എന്ന കളരിക്കലിന്‍റെ ഗ്രന്ഥത്തില്‍ക്കൂടി ഒരു യാത്ര

സഭാനേതൃത്വത്തിന്‍റെ അഴിമതികള്, കള്ളത്തരങ്ങള്,
തീവെട്ടിപണം കൊള്ളകള്‍, പുരോഹിത
ലൈംഗികകുറ്റവാളികള്‍ ഇങ്ങനെ അനേക സാമൂഹ്യക പ്രശ്നങ്ങളുടെ ചുരുക്കമാണ് ഈ ഗവേഷണഗ്രന്ഥം. സ്തീവിവേചനമെന്ന ആദ്യഅധ്യായത്തില്‍ കൂടിയാണ് കളരിക്കന്‍ തന്‍റെ വിജ്ഞാനപ്രദമായ തൂലിക ചലിപ്പിച്ചിരിക്കുന്നത്. വൃദ്ധന്മാരായ യാഥാസ്ഥിതികരാല്‍ ഭരിക്കപ്പെടുന്ന സഭതന്നെ ഇന്ന് ഒരു പരിഹാസമാണ്. സ്ത്രീപുരുഷ അസമത്വങ്ങള്‍ പൌരാണികകാലം മുതലുള്ള പുരാണങ്ങളിലും വേദങ്ങളിലും, ബൈബിളിലും ഉടനീളം കാണാം. ബൈബിളും പുരാണങ്ങളുമെല്ലാം അടിച്ചമര്‍ത്തപ്പെട്ട സ്ത്രീകളെ താറടിക്കുന്നതാണെന്നും അഭിപ്രായപ്പെട്ടിരിക്കുന്നു. സെന്‍റ് പോള്‍ സുവിശേഷത്തിലും സ്ത്രീയെ വിലകുറച്ചു കാണിക്കുന്നതിലും ‍ വിമര്‍ശിക്കുന്നുണ്ട്. പൌരാണിക ഗ്രന്ഥങ്ങളില്‍ മനുതൊട്ടു പോള് വരെ സ്ത്രീയെ തരം താഴ്ത്തികാണിക്കുന്നു. സ്ത്രീ കൌശലക്കാരിയും വിശ്വസിക്കുവാന്‍ കൊളളാത്തവളും സാത്താന് വാതില്‍ തുറന്നു കൊടുക്കുന്നവളെന്നുമൊക്കെ മതഗ്രന്ഥങ്ങളില്‍ കാണാം. ഇങ്ങനെ സ്ത്രീയെ സൃഷ്ടിയുടെ അപൂര്‍ണ്ണയായി പുരുഷന്മാര്‍ രചിച്ച ബൈബിളിലും പുരാണങ്ങളിലും എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. ദൈവവാക്യങ്ങളാണ് ബൈബിളെങ്കില്‍ ഇങ്ങനെ സ്ത്രീപുരുഷ അസമത്വം പാടില്ലായിരുന്നുവെന്നും ‍ സെന്‍റ് പോളിന്‍റെ സ്ത്രീയെ താഴ്ത്തികൊണ്ടുള്ള വചനങ്ങള്‍ പുരുഷന്റെ സൃഷ്ടിയാണെന്നും കളരിക്കന്‍ വിശ്വസിക്കുന്നു.

പൌരാഹിത്യ മേധാവിത്വത്തിന്‍റെ അടിമത്വത്തില്‍ സ്ത്രീകളെ മോചിപ്പിക്കണമെന്ന ആഹ്വാനമാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. രാക്ഷ്ട്രീയ സാമൂഹിക മേഖലകളില്‍ സ്ത്രീ വളരെയേറെ മുന്നേറിയെങ്കിലും സഭയ്ക്കുള്ളിലും കുടുംബത്തിനുള്ളിലും അവള്‍ ഇന്നും അടിമ തന്നെയാണ്. എല്ലാ മതങ്ങളുടെയും വിശുദ്ധ ഗ്രന്ഥങ്ങള്‍ സ്ത്രീ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തിയിരിക്കുന്നതായി കാണാം. ഈ പ്രതിഫലനം മനുവ്യന്‍ തത്വങ്ങള്‍ മുതല്‍ പൌലീന്‍ വചനങ്ങള്‍വരെ വ്യക്തമാണ്. സ്ത്രീ ജനിക്കുമ്പോള്‍ മുതല്‍ അടിമായാകുവാന്‍ വിധിച്ചിരിക്കുന്നു. സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പുരുഷമേധാവികള്‍ അവള്‍ക്കു വിലക്കിയിരുന്ന ചരിത്രമാണ് നമുക്കുള്ളത്.

സ്ത്രീജന്മം വികലമാണെന്നുള്ള അരിസ്റ്റോട്ടലിന്‍റെ തത്വങ്ങള്‍ സഭ അനുകരിക്കുന്നുവെന്നു ശ്രീ കളരിക്കന്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. യേശുവിന്‍റെ മാതാവായ മറിയം നിത്യകന്യകയെന്ന അനുമാനത്തില്‍ കന്യാസ്ത്രി ജീവിതമാണ് വിവാഹ ജീവിതത്തെക്കാള്‍ ശ്രേഷ്ടമെന്നു സഭ പഠിപ്പിക്കുന്നു. അങ്ങനെയും വിവാഹിതരായ സ്ത്രീകളെ തരം താഴ്ത്തുകയാണ്. ഇതിനെല്ലാം സമൂല പരിവര്‍ത്തനം ആവശ്യമാണെന്നുള്ള അനേക നിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം.

സ്നാപകംവഴി സ്ത്രീയും പുരുഷനും ഒന്നാണ്. പൌരാഹിത്യത്തില്‍ സ്ത്രീയോട് വിവേചനം കാണിക്കുന്നത് അനീതിയാണ്. സ്ത്രീകള്‍ക്കും പൌരാഹിത്യം നല്‍കണമെന്ന് ശക്തിയായ ഭാഷയിലാണ് ചാക്കോ സ്ത്രീകള്‍ക്ക് വേണ്ടി ഇവിടെ വാദിക്കുന്നത്. സ്ത്രീകളോടുള്ള സമീപനത്തില്‍ ജോണ് പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെയും ഇവിടെ വിമര്‍ശിക്കുന്നുണ്ട്. യാഥാസ്ഥിതികനായ മാര്‍പാപ്പാ ഒരു രാജ്യത്ത് വരുമ്പോള്‍ നിലത്തു ഉമ്മ വെക്കുന്നതിനു പകരം സ്ത്രീകള്‍ക്ക് ഉമ്മ കൊടുക്കാമായിരുന്നുവെന്നും പരിഹസിച്ചിരിക്കുന്നു. സ്ത്രീകളുടെ ചുമതല മാതൃത്വം മാത്രമെന്നായിരുന്നു മാര്‍പാപ്പയുടെ വിശ്വാസം.

ചാക്കോയുടെ അഭിപ്രായങ്ങളുടെ ചുരുക്കം ഇങ്ങനെ. . . പോളിന്‍റെ വചനങ്ങള്‍ ഉള്‍ക്കൊണ്ട്‌ സഭയെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായങ്ങളുമായി ഭര്‍ത്താവിനെ സമീപിച്ചാല്‍ ചിലപ്പോള്‍ ഇടിയും കുത്തുമായിരിക്കും ഫലം. സഭയുടെ സംവാദങ്ങളില്‍ ഏര്‍പ്പെടുവാന്‍ കാലത്തിനനുസരിച്ച് സ്ത്രീക്കും സ്വാതന്ത്ര്യം വേണം. ഇന്നു ബുദ്ധിശക്തിയിലും ക്ഷമയിലും വിവേകത്തിലും ഉന്നത വിദ്യാഭ്യാസത്തിലും സ്ത്രീകളാണ് പുരുഷന്മാരെക്കാളും മുമ്പില്‍ നില്‍ക്കുന്നത്. യേശുവിന്‍റെ കുരിശുമരണവും ഉയര്‍പ്പും ആദ്യഅവസാനം പങ്കുചേര്‍ന്നതും സ്ത്രീകളാണ്. ഭീരുക്കളായ പുരുഷന്മാര്‍ അന്ന് സ്വയം തടിതപ്പി
രക്ഷപ്പെടുകയായിരുന്നു. അതിനാല്‍ എന്തുകൊണ്ടും സ്ത്രീക്ക് പൌരാഹിത്യം നല്‍കേണ്ടത് തികച്ചും ന്യായം മാത്രമെന്നു ചാക്കോ സഭയോട് ഒരു
യുക്തിവാദിയെപ്പോലെ തുറന്നടിച്ചിട്ടുണ്ട്.

കത്തോലിക്കാസഭ എന്ന അധ്യായത്തില്‍ എബ്രാഹമിക്ക് മതങ്ങളായ യഹൂദ ക്രിസ്ത്യന്‍ ഇസ്ലാമിക മതങ്ങള്‍ മുതല്‍ വത്തിക്കാന്‍ കൌണ്‍സില്‍ വരെയുള്ള വിജ്ഞാനപ്രദങ്ങളായ വിവരങ്ങള്‍ തന്മയത്വമായി ചാക്കോ ഇവിടെ വിവരിച്ചിട്ടുണ്ട്. അനേക ഗ്രന്ഥപ്പുരകളിലെ പുസ്തകങ്ങളുടെ സാരാംശമായി ഈ അദ്ധ്യായം വായിച്ചാല്‍ ബോധ്യമാകും. . ഉല്പത്തി, പുറപ്പാട്, ലേവ്യര്‍ , സംഖ്യാ ആവര്‍ത്തനം എന്ന പുസ്തകങ്ങള്‍ മോശയുടെതല്ലെന്നാണ് വാദം. മോശ ഈ പഴയ നിയമങ്ങള്‍ രചിച്ചുവെങ്കില്‍ തന്‍റെ സ്വയം മരണത്തെ എങ്ങനെ വിവിരിക്കുന്നുവെന്നും ഈ പുസ്തകം ആരായുന്നു. ദൈവം മനുഷ്യന് നല്‍കിയ ഉടമ്പടിയും യേശുവിന്‍റെ ജനനനവും പന്ത്രണ്ടു ശ്ലീഹാന്മാരും അപ്പസ്തോലിക്കാ പ്രവര്‍ത്തനങ്ങളും തുടക്കമിട്ടാണ് സഭാ ചരിത്രം വിവരിക്കുന്നത്.
പൌലോസ്ശ്ലീഹാ വിജാതിയര്‍ക്കുവേണ്ടി വേദം
പ്രസംഗിക്കുന്നതുമുതലാണ് വേദദൌത്യം ആരംഭിക്കുന്നതും അങ്ങനെ കത്തോലിക്കാസഭയുടെ ചരിത്രത്തിന്‍റെ തുടക്കവും.

ആദ്യ നൂറ്റാണ്ടുകളില്തന്നെ സഭയില്‍ തെറ്റായ
വിശ്വാസങ്ങള്‍ ഉടലെടുത്തു. പാഷണ്‍ഡികള്‍
ക്രിസ്തുമാര്‍ഗം തെറ്റായി പ്രചരിപ്പിക്കുവാന്‍ ആരംഭിച്ചു. അങ്ങനെ മിഥ്യാപ്രതിഭാസവാദം, ജ്ഞാനമാത്രവാദം, ആര്യനിസം എന്നീ തത്വങ്ങള്‍ രൂപം കൊണ്ടു. മൂന്നാം നൂറ്റാണ്ടില്‍ വന്ന ബാബിലോണിയക്കാരന്‍ മാനിയന്‍റെ അബദ്ധതത്വങ്ങള്‍ നിക്ക്യാ സുനഹദോസ്സില് വെച്ച് സഭ ശപിച്ചുതള്ളി. നെസ്തോറിയന്‍ സഭകളും നെസ്തോരിയനില്നിന്ന് യാക്കോബ് ബര്‍ദാന സ്ഥാപിച്ച ഓര്‍ത്തോഡോക്സ് സഭകളും ഇവിടെ തുടങ്ങുന്നു. ആത്മീയതമാത്രം നല്ലതും ശാരീരികം ദുഷിച്ചതുമെന്നായിരുന്നു ഇവരുടെ തത്വം. പുറത്താക്കപ്പെട്ട ഇവരുടെ മാനിക്കയിന്‍ മതക്കാരുടെ കുരിശിനു വേണ്ടിയുള്ള മുറവിളിയാണ് ഇന്നു സീറോ മലബാര്സഭ മുഴക്കി കൊണ്ടിരിക്കുന്നതും സഭയെ നാറ്റിച്ചു കൊണ്ടിരിക്കുന്നതും.കോണ്‍സ്റ്റാന്റിനോപ്പിളിലെ പാത്രിയാക്കീസ് നെസ്തോറിയസ് ‍ യേശുവിന്റെ അമ്മയെ ദൈവമാതാവെന്നു വിളിക്കുന്നത്‌ തെറ്റാണെന്ന് വാദിച്ചതിനാല്‍ എഫെസിസ് കൌണ്‍സില്‍വെച്ച് സഭാ ഭ്രിഷ്ടു കല്‍പ്പിച്ചു. അദ്ദേഹത്തിന്‍റെ നാമത്തോടു ചേര്‍ത്ത് നെസ്തോറിയന്‍ സഭയുണ്ടായി. ഇങ്ങനെയുള്ള
അബദ്ധസിദ്ധാന്തങ്ങളെ തരണം ചെയ്താണ് കത്തോലിക്കാസഭ വളര്‍ന്നത്‌.

എ ഡി 313 ല്‍ കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തി കത്തോലിക്കാമതത്തെ റോമാസാമ്രാജ്യത്തിന്‍റെ ഔദ്യോഗിക മതമാക്കിയതുമുതല്‍ സഭയുടെ ദൈവികസ്വഭാവം നഷ്ടപ്പെട്ടു. ലളിതമായകൂട്ടായ്മ സാമ്രാജ്യത്തിലെ സംഘിടിത മതമായി മാറി. രാജകീയ അധികാരങ്ങളോടെ വിശ്വാസികളെ ഭരിക്കുവാന്‍ തുടങ്ങി. ദരിദ്രസഭ, രാജകീയ വേഷങ്ങളോടെ സമ്പത്ത് സഭയായി. തുടര്‍ന്നുള്ള സഭയും ചരിത്രസംഭവങ്ങളും ചാക്കോയുടെ അഗാധമായ ഗവേഷണ പാടവത്തോടെ ഈ പുസ്തകത്തില്‍ തുടരുന്നു. ഒമ്പതാം പീയൂസ്, പന്ത്രണ്ടാം പീയൂസ്, ജോണ് ഇരുപ്പത്തി മൂന്നാം മാര്‍പാപ്പ ഇവരുടെയെല്ലാം കുറ്റങ്ങളും കുറവുകളും വായനക്കാരനു മനസ്സിലാക്കുവാന്‍ സാധിക്കും.

മുക്കവന്‍റെ കസ്സെരയില്‍ വെറും നാലുവര്‍ഷവും
ഏഴുമാസവും ഇരുന്ന ജോണ് ഇരുപത്തി മൂന്നാമന്‍ മാര്‍പാപ്പയെ ചാക്കോ വിശേഷിപ്പിച്ചിരിക്കുന്നത്‌ "കടലുപോലെ ഇടയ്ക്കിടക്ക് ഇളകി മറിയുന്ന കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ പ്രശാന്തസുന്ദരമായ ആ അഞ്ചുവര്‍ഷങ്ങളെ ജനങ്ങള്‍ കണ്ടു." വെന്നാണ്. ജോണ് മാര്‍പാപ്പ തുടക്കമിട്ട രണ്ടാംവത്തിക്കാന്‍ കൌണ്‍സില്‍ ആശയങ്ങള്‍ പിന്നീടുവന്ന യാഥാസ്ഥിതികര്‍ തകിടംമറിച്ച കഥകളൊക്കെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും വായനക്കാര്‍ക്കും രസകരമായിരിക്കും.

അല്മായര്‍ക്കായി ഒരു അദ്ധ്യായംതന്നെ പുസ്തകത്തില്‍ നിരൂപണമായി ഉണ്ട്. അല്‍മായ എന്ന വാക്കിനു പരഹാസരൂപത്തില്‍ അടിമയെന്നും വിവരിച്ചിട്ടുണ്ട്. മൂന്നാം നൂറ്റാണ്ടുമുതല്‍ മൌനമായി അനുസരണയോടെ ജീവിക്കുന്ന ഒരു വിഭാഗമാണ്‌ അല്മായര്‍. അല്മായര്‍ എന്ന വാക്കിനു വ്യക്തമായ ഒരു അര്‍ഥം ഇവിടെ നിര്‍വചിക്കുന്നില്ല. യൂറോപ്പ്യന്‍ പദമായ ലെയിറ്റിയുമായി വലിയ സാമ്യം ഇല്ലെന്നും ചാക്കോ വിവരിച്ചിട്ടുണ്ട്. അല്‍ എന്നത് നാമവും മായാ എന്നതു ദേവതയും
അര്‍ത്ഥമാക്കിയാല്‍ അടിമകളായ അല്മായര്‍ക്കു ചേരുകയില്ല.എന്നാല്‍ കൊണ്സ്സ്റ്റാന്റ്റിന്‍ കാലംവരെ അല്‍മായരും ദേവഗണങ്ങളെപ്പോലെയായിരുന്നു. പുരോഹിതരും അല്മെനികളും ക്രിസ്തുവിന്‍റെ മുമ്പില്‍ തുല്ല്യരായിരുന്നു. യുക്തിയും ചിന്താശക്തിയും ശക്തമായ ഗവേഷണവും ഉള്‍ക്കൊണ്ടതാണു ഈ അദ്ധ്യായം മൊത്തവും.

അല്മായര്‍ മാമോദീസ്സ വഴി ക്രിസ്തുവിന്‍റെ ഏകശരീരത്തില്‍ ഒന്നായവനും ക്രിസ്തുവിന്‍റെ പൌരാഹിത്യത്തില്‍ പങ്കുചേരേണ്ടവനും എന്നൊക്കെയായിരുന്നു ആദിമസഭകളില് ‍വില കല്പ്പിച്ചിരുന്നത്. കാലംമാറുന്നതനുസരിച്ച് ഇവര്‍ക്ക് നിര്‍വചനവും മാറ്റികൊണ്ടിരുന്നു. ദൈവജ്ഞാനം ഇല്ലാത്തവന്‍, അകത്തോലിക്കരെ അജ്ഞാനികള്‍ എന്നു വിളിക്കേണ്ടവന്‍,പുരോഹിതരോട് അനുസരണയുള്ളവന്‍ എന്നൊക്കെ അര്‍ത്ഥവികല്‍പ്പനങ്ങള്‍ മുളയെടുത്തു. ഒരു സ്ഥലത്തു ചാക്കോ അല്മായര്‍ എന്നു പറഞ്ഞാല്‍ അനുസരണയുള്ള അടിമകളെന്നും പരിഹസിച്ചിട്ടുണ്ട്. ആദ്യമസഭയില്‍ ക്രിസ്തു മാത്രമായിരുന്നു പുരോഹിതന്‍. അല്‍മായരും പുരോഹിതരും ഒന്നുപോലെ
ദൈവജനമായിരുന്നു. കാലക്രമത്തില്‍ പുരോഹിതര്‍ ക്രിസ്തുവിന്‍റെ സ്ഥാനം ഏറ്റെടുത്തു. ദിവ്യബലിക്കു കാര്‍മ്മികത്വം വഹിക്കുവാന്‍ സ്ത്രീക്കും പുരുഷനും ഒരു പോലെ അവകാശമുണ്ടായിരുന്നു. മൂന്നാംനൂറ്റാണ്ടില്‍ കൈവേയ്പ്പു കര്‍മ്മങ്ങള്‍ തുടങ്ങിയത് വഴി അല്‍മായരും പുരോഹിതരും രണ്ടുതട്ടില്‍ ആയി.

കോണ്‍സ്റ്റാന്‍റ്റിന്‍റെ കാലംമുതല്‍ സഭയുടെ ആത്മാവ് നഷ്ടപ്പെട്ടു. കുമ്പസ്സാരവും ശുശ്രുഷകളുംവഴി
പുരോഹിതവര്‍ഗത്തിന് അധികാരമത്തു പിടിച്ചു. ഇവര്‍ രാഷ്ട്രീയക്കാരും ധനികരുമായി. അല്‍മായരുടെ ചുമതല പുരോഹിതര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുകയെന്നതായിരുന്നു. ചാക്കോ കളരിക്കന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത് പുതിയ നിയമത്തിന്‍റെ ഉള്‍കാഴ്ചയോടെ അല്മായാര്‍ക്ക് പൂര്‍ണ്ണ അധികാര- അവകാശങ്ങളോടെ സഭയുടെ എല്ലാ മണ്ഡലങ്ങളിലുംപ്രവര്‍ത്തിക്കുവാനും
സഭാ-നവീകരണങ്ങളില്‍ പങ്കുചേരുവാനുമുള്ള അവസരങ്ങള്‍ സഭ ഒരുക്കണം. അതിനായി സഭയെ സമൂലമായി നവീകരിക്കെണ്ടതുമുണ്ട്. സഭയില്‍ സ്നാപക പൌരാഹിത്വം വീണ്ടും നടപ്പിലാക്കണമെന്നും ഈ ഗ്രന്ഥം വിവരിക്കുന്നു. എല്ലാ ക്രിസ്ത്യാനികളും തുല്യരായി ക്രിസ്തുവിന്‍റെ പൌരാഹിത്യത്തില്‍ പങ്കു ചേരണം. ക്രിസ്തുവില്‍ തുല്ല്യരാവണം. ജാതിഭേദമെന്യേ പൌലോസിന്‍റെ ദീര്‍ഘദൃഷ്ടിയോടെ വിജാതിയനോ ഗ്രീക്കുകാരനോ സ്ത്രീയോ പുരുഷനോ ഭേദമില്ലാതെ ഒന്നായ സഭക്കുവേണ്ടി പൊരുതണമെന്നു ഇവിടെ നിര്‍ദേശിക്കുന്നുണ്ട്.

1950 കളിലും അറുപതുകളിലും ഒരാള്‍ വൈദികനായി പുത്തന്കുര്‍ബാന ചൊല്ലിയാല്‍ പട്ടം ഏറ്റുവെന്നായിരുന്നു പറഞ്ഞിരുന്നത്. കാലത്തിനനുസരിച്ച് വൈദികര്‍ക്കു മാത്രം വാക്കുകള്‍ക്കു പരിഷ്കാരംവന്നു. ഇപ്പോള്‍ പട്ടമേറ്റുവെന്നല്ല തിരുപട്ടം ഏറ്റുവെന്നാണ് പറയുന്നതെന്നും എന്തുകൊണ്ട് തിരുവിവാഹം എന്നു പറയുന്നില്ലായെന്നും കളരിക്കന്‍ ചോദിക്കുന്നു. അടിയാള ചിന്താഗതിയില്‍ പുരോഹിതരുടെ മനസ്സ് ചിതല്പുറ്റു നിറഞ്ഞിരിക്കുന്നതാണ് കാരണം. പണ്ടു മാര്‍ഗവാസ്സി പുലയന്‍ മരിച്ചാല്‍ ചത്തുവെന്നെ പറയുകയുള്ളൂ.ഇന്നു സഭയില്‍ ഭരിക്കുന്ന ജോക്കര്‍ രാജാക്കന്മാര്‍ക്ക്, പ്രത്യേകിച്ചു സീറോമലബാറിലെ വൈദികര്‍ക്കും
വൈദികപ്രമാണികള്‍ക്കും ആ മനസ്ഥിതിയാണ് എന്നും. അന്നും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

പുരോഹിത അല്‍മായ അന്തരങ്ങള്‍ ഉദയംപേരൂര്‍ സുനഹദോസുവരെ അധികം സഭയില്‍ ഉണ്ടായിരുന്നില്ല. പോര്ട്ടുഗീസ്സുകാരുടെ വരവോടെയാണ് കീഴ്മേലാര്‍ സമ്പ്രദായം സഭയില്‍ എതോ കാലത്ത് വന്നുകൂടുയത്. പുരോഹിതര്‍ ദേവവര്‍ഗമായി കണക്കാക്കി ചരിത്രം തുടങ്ങിയെന്നാണ് ഈ പുസ്തകത്തില്‍ സ്ഥിതികരിച്ചിരിക്കുന്നത്. അനുസരണയുള്ള കുഞ്ഞാടുകളായി പള്ളിക്ക് കൊടുക്കുവാനുള്ള പതാരവും കൊടുത്തു പ്രാര്‍ഥനയും ദൈവഭക്തിയുമായി പുരോഹിതസേവ ചെയ്തുജീവിക്കുക എന്നത് എന്നും ഒരു നല്ല ക്രിസ്ത്യാനിയുടെ ചുമതലകള്‍ ആയിരുന്നു. അല്മെനികളുടെ മൌനത്തിന്‍റെ ചരിത്രമെന്നാണ് ചാക്കോ ഈ കാലഘട്ടങ്ങളെ വിളിക്കുന്നത്‌. വെളുപ്പാന്‍ കാലങ്ങളില്‍ കാറ്റത്തും കൊടുംമഴയത്തും ഇടിയിലും മിന്നലിലും ഊടുവഴികളില്ക്കൂടി നിഷ്പാദകരായി സ്ത്രീകളും ഭക്തപുരുഷന്മാരും പള്ളിയില്‍ വന്നു മൌനത്തോടെ കുര്‍ബാനയില്‍ പങ്കുകൊണ്ടിരുന്ന കാലങ്ങള്‍ യാത്രാ സൌകര്യങ്ങള്‍ വര്‍ദ്ധിച്ചതോടെ വെറും ഓര്‍മ്മകളായിഅവശേഷിച്ചു.

അങ്ങനെ മൌനമായി ഉറങ്ങികിടന്ന അല്മെനികള്‍ ഉയര്‍ത്തു എഴുന്നേറ്റത് രണ്ടാംവത്തിക്കാന്‍ സുനഹദോസിനുശേഷം ആയിരുന്നു. സഭാഅധികാരികളുടെ അനുവാദമില്ലാതെ അല്മെനിക്കു സംഘടിക്കുവാന്‍ അവകാശമില്ലായിരുന്നു. സുനഹദോസ് കഴിഞ്ഞു പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അല്മെനിയുടെ നിലവാരത്തില്‍ സഭയില്‍ ഇന്നും വലിയ മാറ്റമില്ല. എന്‍റെ നാമത്തില്‍രണ്ടോ മൂന്നോ പേര്‍ കൂടുന്നയിടത്ത് ഞാന്‍ ഉണ്ടെന്നുള്ള തിരുവചനം കാറ്റില്‍ പറത്തികൊണ്ട് ഇന്നും സംഘടിക്കുന്നതിനും പ്രാര്‍ത്ഥിക്കുന്നതിനും പുരോഹിതരുടെ അനുവാദംവേണം. ഈ കഥകള്
‍കളരിക്കന്‍റെ പുസ്തകം വായിച്ചാലേ തനിമനോഹാരിത വായനക്കാരനു ലഭിക്കുകയുള്ളൂ.

അല്മെനിയുടെ പണം കൊണ്ട് സ്വത്തുക്കള്‍ സമ്പാദിച്ചു ആ സ്വത്തുക്കളുടെ മേല്‍ അല്മെനിക്ക് അവകാശമില്ലാത്ത മതവ്യവസ്ഥയെയും ഈ പുസ്തകത്തില്‍ ഉടനീളം പരിഹസിച്ചിരിക്കുന്നതും കാണാം. "അല്മെനിയെ മാത്രം ബാധിക്കുന്ന കുടുംബാസൂത്രണം അല്മെനിയോടു അഭിപ്രായം ആരാഞ്ഞിട്ടാണോ പോള്‍ ആറാമന്‍
ചാക്രിക ലേഖനംവഴി ജനനനിയന്ത്രണം നിരോധിച്ചെതെന്നു "കുടുംബാസൂത്ര ണത്തില്‍ വത്തിക്കാന്‍റെ നയങ്ങളെ വിമര്‍ശിച്ചുകൊണ്ട് ഇങ്ങനെ ചാക്കോ ചോദിക്കുന്നുതും കാണാം. അല്മെനികള്‍ക്ക് വേണ്ടി വാദിക്കുന്ന സഭാ പുരോഹിതര്‍ക്ക് വിലക്ക് നല്കുകയെന്നുള്ളതും സഭയുടെ ഒരു അടവ് ആണ്. പോര്ട്ടുഗീസ്സുകാരോട് ക്ഷമിക്കാം, പക്ഷെ നമ്മുടെ മെത്രാന്മാര്‍ അല്മായരെമൊത്തം റോമിന് വിറ്റതില്‍ ക്ഷമിക്കുവാന്‍ സാധിക്കുകയില്ലായെന്നാണ്ചാക്കോയുടെ കാഴ്ചപ്പാടില്‍ ഇവിടെ വിവരിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന പള്ളി ഭരണത്തില്‍ നിന്നും അല്മായരെ തൊഴിച്ചു പുറത്താക്കിയശേഷം ഇരുട്ടത്ത് ചിരിക്കുന്ന മെത്രാന്മാര്‍ എന്ന പ്രയോഗവും വളരെ നന്നായി ഇരിക്കുന്നു. ഹോളിവൂഡ്‌ സിനിമാകള്‍ക്ക് മെത്രാന്മാരുടെ ചരിത്രത്തിലെ ആ ചത്തചിരി നല്ല ഒരു ചിത്ര വിഷയം ആയിരിക്കും. സഭയെ വിമര്ശിക്കുന്നവര്‍ അവിശ്വാസി, ശാത്താന്‍റെ സന്തതി, സഭാദ്രോഹി, നാമമാത്ര കത്തോലിക്കന്‍, കമ്മ്യൂണിസ്റ്റ്, വൈദികവിരോധി, സെമിനാരി ചാടിയവന്‍, കന്യാസ്ത്രിയെ തട്ടികൊണ്ടു പോയ അച്ചന്‍ ഇങ്ങനെയുള്ള പുരോഹിതപദങ്ങളും ചാക്കോ നര്‍മ്മരസത്തോടെ പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്‌.

ഗാന്ധിജിയുടെ വാക്കുകള്‍ ഇവിടെ ഉദ്ധരിച്ചിരിക്കുന്നത് എടുത്തു പറയട്ടെ, " പാരമ്പര്യമാകുന്ന ജലത്തില്‍ നീന്തുന്നത് നല്ലതാണ്, എന്നാല്‍ അതില്‍ മുങ്ങുന്നതു ആത്മഹത്യയാണ്. "പോപ്പിന്‍റെയോ മെത്രാന്‍റെയോ പള്ളിയാകാതെ ക്രിസ്തുവില്‍ സ്നാനം സ്വീകരിച്ചവരുടെ പള്ളിക്കായി കളരിക്കല്‍ ചാക്കോ ഇവിടെ സ്വപ്നം കാണുകയാണ്. വിധേയത്വമുള്ള കുഞ്ഞാടുകള്‍ ആണെങ്കിലും മൌനത്തിലൂടെയല്ല തെറ്റിനെ ചൂണ്ടികാണിച്ചുള്ള നവമായ ഒരു മുന്നേറ്റമാണ് കാലത്തിന്‍റെ ആവശ്യമെന്നും ആരെയും കൂസാതെ ചാക്കോ ഉറക്കെ വിളിച്ചുപറയുകയാണ്‌.

മതാധിപത്യം കത്തോലിക്കാസഭയില്‍: Online-ഇവിടെ ക്ലിക്ക് ചെയ്യുക :


തുടരും...










1.' മതാധിപത്യം കത്തോലിക്കാസഭയില്‍' എന്ന കളരിക്കലിന്‍റെ ഗ്രന്ഥത്തില്‍ക്കൂടി ഒരു യാത്ര


ശരിയോ തെറ്റോ, നന്മയോ തിന്മയോ അല്ല ഇവിടെ പ്രശ്നം. സഭയെയോ സഭാധികാരികളെയോ അല്മായര്‍ വിമര്‍ശിച്ചാല്‍ ശിക്ഷ നിത്യനരകമെന്നാണ് വെപ്പ്. പാപത്തിന്‍റെ പ്രതിഫലം അനുഭവിക്കണമെന്ന് ഈ
വിധികര്‍ത്താക്കള്‍ വിധി എഴുതുന്നു. നാളിതുവരെ അല്മായര്‍ ഇതു വിശ്വസിച്ചിരുന്നു.ഞാനും വിശ്വസിച്ചു. ഏതാനും മാസങ്ങള്‍ക്കു മുമ്പ് ശ്രീ ചാക്കോ കളരിക്കന്‍ രചിച്ച മൂന്നു പുസ്തകങ്ങള്‍ അദ്ദേഹം എനിക്കു  തപാലില്‍ അയച്ചുതന്നു.  തികച്ചും, യാദൃശ്ചികമായി  അപരിചിതനായ ഒരാളില്‍ നിന്നും മലയാളത്തില്‍ രചിച്ച ഈ പുസ്തകങ്ങള്‍ കണ്ടപ്പോള്‍ താളുകള്‍ മറിച്ചു നോക്കി. വല്ല പുരോഹിത ആശയങ്ങള്‍ നിറഞ്ഞ ചപ്പു ചവറുകളായിരിക്കുമെന്നാണ് ഞാന്‍ ആദ്യം വിചാരിച്ചത്.  എന്നാല്‍ പുരോഗമന വാദിയായ ഒരു നവീകരണ ചിന്തകന്‍റെ പുസ്തകമാണെന്ന് പദ്മഭൂഷന്‍ എം.വി. പൈലിയുടെ അവതാരിക കണ്ടപ്പോള്‍   തീര്‍ച്ചപ്പെടുത്തി. ദീര്‍ഘനാളിലുള്ള അമേരിക്കന്‍ ജീവിതം മലയാള ഭാഷയുമായി എന്നെ വളരെയധികം അകത്തിയിരുന്നു. മലയാള അക്ഷരങ്ങള്‍ കൂട്ടി വായിക്കുവാനുള്ള ക്ഷമക്കുറവു മൂലം   മലയാളത്തില്‍ എന്തെങ്കിലും വായിക്കുവാനും മടിയനായി തീര്‍ന്നിരുന്നു.

ശ്രീ ചാക്കോയുടെ   മതാധിപത്യം കത്തോലിക്കാസഭയില്‍ തികച്ചും  വിപ്ലവ ആശയങ്ങള്‍ അടങ്ങിയ   ഒരു  ഗവേഷണ  പുസ്തകമാണ്. ഞാന്‍ ആദ്യപേജു  മുതല്‍  അവസാന  പേജുവരെ  എന്തെന്നില്ലാത്ത  ആവേശത്തോടെ വായിച്ചു.   അന്നുവരെ  ഞാന്‍  ഉള്ളില്‍  ഒതുക്കി  വെച്ചിരുന്ന  എന്‍റെയുംകൂടി  ആശയങ്ങളായിരുന്നു  ഇതില്‍ ‍  ഉടനീളം  പ്രതിഫലിച്ചിരുന്നത്. ഇങ്ങനെയുള്ള  പുസ്തകങ്ങള്‍  സ്കൂളിലോ  കോളെജിലോ  പഠിക്കുവാന്‍  സാധിക്കുകയില്ല. ഗ്രന്ഥപ്പുരകളിലും  കണ്ടെത്തുവാന്‍  വിഷമം.  സ്വതന്ത്രമായ  ആശയങ്ങള്‍  ഉള്‍കൊള്ളൂവാന്‍   കഴിവുള്ളവര്‍ക്ക്  ഈ  ഗ്രന്ഥം  ആനന്ദം  നല്‍കും. മനസ്സിന്  കുളിര്‍മ്മയും. മറിച്ചു മാറ്റത്തിനെതിരായ ബുദ്ധിശൂന്യര്‍ക്ക്, പ്രാര്‍ഥനയും നേര്‍ച്ചയും മാത്രമായ അനുസരണയുള്ള സഭാമക്കള്‍ക്ക്‌   കളരിക്കന്‍റെ ഈ പുസ്തകം ബോറടിയായിരിക്കും.

പ്രായോഗിക ജീവിതത്തില്‍ പുരോഹിതരുടെ കൊള്ളരുതായ്മകള്‍ കണ്ടും കേട്ടും വളര്‍ന്ന ഞാന്‍ എന്നും മനസ്സില്‍  പുരോഹിതര്‍ക്കും സഭയ്ക്കും എതിരായ ഒരു വിപ്ലവകാരിയായിരുന്നു. ചാക്കോച്ചനെപ്പോലെ തീയോളജി പഠിക്കുവാന്‍ ഭാഗ്യം ഉണ്ടായില്ല. എങ്കില്‍ ഗഹനമായി ആഴത്തില്‍ ഇറങ്ങി ചിന്തിച്ചു പണ്ടേ ഞാന്‍ ഇവര്‍ക്കെതിരെ പ്രഹരിക്കുമായിരുന്നു. മൊത്തം പുരോഹിതരെ എനിക്ക് മതിപ്പും കുറവായിരുന്നു.  എന്നാല്‍ ചാക്കോച്ചന്‍റെ ഈ വിപ്ലവകൃതി സഭയുടെ പുരോഗതിക്കും നല്ല പുരോഹിതര്‍ക്കും വേണ്ടിയുള്ള മുറവിളിയാണെന്ന് ഈ ഗ്രന്ഥത്തില്‍ ഉടനീളം പ്രതിഫലിക്കുന്നത് കാണാം. ഏതെങ്കിലും പുരോഹിതനോ മേത്രാനോ ഈ പുസ്തകം വായിച്ചാല്‍ യേശുവിനോട് അവര്‍ കൂടുതല്‍  അടുക്കുമെന്നു തീര്‍ച്ചയാണ്. ഈ പുസ്തകം നല്ല പുരോഹിതരെ തേടിയുള്ള ഒരു ചികച്ചില്‍ കൂടിയാണ്.

വെറുപ്പുമാത്രം എനിക്കു സമ്മാനിച്ച പുരോഹിതരില്‍നിന്നും കഴിഞ്ഞ കാലങ്ങളില്‍ അകന്നു ജീവിച്ചതുമൂലം യേശുവിനെയും തത്വങ്ങളെയും ചിന്തിക്കാറില്ലായിരുന്നു. എന്നാല്‍ യേശു പുരോഹിതന്‍റെയല്ല അല്‍മായന്‍റെ സ്വത്താണെന്ന് ചാക്കോച്ചന്‍റെ ഈ പുസ്തകമാണ് എന്നെ വഴികാട്ടിയത്. പുരോഹിതരോടുള്ള വെറുപ്പു എന്നില്‍ നിന്നും മാറി സഭയുടെ നന്മക്കായുള്ള ചാക്കോച്ചന്‍റെ ചിന്താഗതികളുമായി ഈ പുസ്തക വായനക്കുശേഷം ഞാനും അലിഞ്ഞു ചെര്‍ന്നു. എന്നിലെ  മാറ്റത്തിന്‍റെ ഒരു  തുടക്കമെന്നും  പറയാം.

വൈദികരുടെ കൊള്ളരുതായ്മമൂലം ലോകം മുഴുവന്‍ സഭ വിട്ടുപോവുന്നുണ്ട്. വൈദിക അധികാരം വെട്ടിക്കുറച്ചു സഭ അല്‍മായന്‍റെതാണന്നുള്ള ഒരു ബോധവല്‍ക്കരണംക്കൂടിയാണ് പണ്ഡിതനായ
ചാക്കോച്ചന്‍റെ  തൂലികയില്‍നിന്ന് പുറപ്പെട്ട ഈ  അമൂല്ല്യ പുസ്തകത്തിന്‍റെ  ഉള്ളടക്കം.ഗ്രന്ഥകാരന്‍റെ   സ്വന്തം ജീവിതാനുഭവങ്ങള്‍ പകര്‍ന്നുവെച്ച ഈ പുസ്തകം ഒരിക്കല്‍ വായിക്കുന്ന വായനക്കാരനു ഞെട്ടിക്കുന്ന സത്യങ്ങള്‍ക്ക് മുമ്പില്‍ ഒരു കൊള്ളിയാന്‍ മിന്നുന്നതുപോലെ തോന്നും. സഭയുടെ അന്തസും പാരമ്പര്യവും നിറഞ്ഞ  പഴയതില്‍ നിന്നും പുതിയതിലേക്ക് ഒരു കുതിച്ചു ചാട്ടത്തിനും ആഗ്രഹിക്കും.

കോണ്‍സ്റ്റാന്‍റ്റിന്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ സഭയില്‍ ദുര്‍ഗന്ധം വമിക്കുവാന്‍ തുടങ്ങി. പോപ്പിന്‍റെയും മെത്രാന്മാരുടെയും രാജവാഴ്ചകള്‍ ആരംഭിച്ചു. പിന്നീടങ്ങോട്ട് നിഷ്ടൂരതയുടെയും രക്തപ്പുഴകളുടെയും കഥകളാണ് സഭയ്ക്ക് പറയുവാനുള്ളത്.സഭയെ
വിമര്ശിക്കുന്നവന് രാജാധികാരത്തിന്‍റെ മറവില്‍ തൂക്കുകയറുകളുടെ കാലങ്ങളും ഉണ്ടായിരുന്നു. സഭ ശാസ്ത്രപുരോഗതിക്കും വിലങ്ങുതടിയായിരുന്നു. നവോഥാന ചിന്തകളുമായി സഭയ്ക്കുള്ളില്‍ ആഞ്ഞടിച്ച വിപ്ലവ ചിന്താഗതിക്കാരെ സഭ ഇല്ലാതാക്കി. അഴുക്കു ചാലുകളില്‍ നിന്നും രക്ഷപെട്ടു പുറത്തു ചാടി അനേകം നവീകരണ സഭകള്‍ക്കും തുടക്കമിട്ടു. ചില മുറിവുകള്‍മായിച്ചു കളയുവാന്‍ ഈശോസഭാ വൈദികരും കര്‍മ്മീലീത്താ  വൈദികരും ലോകമെമ്പാടും യേശുവിന്‍റെ സന്ദേശം എത്തിക്കുവാന്‍ ശ്രമിച്ചു.

കുരിശുയുദ്ധങ്ങള് വഴി യൂറോപ്പു മുഴുവന്‍   രക്തപ്പുഴകള്‍ ഒഴുക്കി. നാശത്തിന്‍റെ വിത്തുകള്‍ വിതച്ചു ലോകത്തെ മുഴുവന്‍ ദരിദ്രക്കയത്തില്‍ മുക്കുവാനായിരുന്നു സഭയുടെ തീവ്രമായ മുന്നേറ്റം.  മാര്‍ട്ടിന്‍ ലൂതരിനെയും ഗലീലിയോയെയും പീഡിപ്പിച്ച പാപക്കറകള്‍ സഭയുള്ളടത്തോളം നിലനില്‍ക്കും. സഭയുടെ ഒഴുകുന്ന അഴുക്കു ചാനലില്‍ ഇന്നും ഇവരുടെ ദീനരോദനങ്ങള്‍ കേള്‍ക്കാം. മറക്കാന്‍  സാധിക്കാത്ത  കുറ്റങ്ങളുമായി നാസിക്യാമ്പില്‍ നടന്ന നൂറായിരം കൂട്ടകൊലകളുടെ ചരിത്ര പാപങ്ങള്‍  ഇന്ന് യഹൂദ മാധ്യമങ്ങളും സഭയുടെ മേല്‍ കെട്ടിവെക്കുന്നു.

അല്മായര്‍ സഭയെ വിമര്‍ശിച്ചാല്‍ സഭാവൈരികളും കമ്മ്യൂണിസ്റ്റുകളുമായി  മുദ്രകുത്തുന്ന ഒരു
കീഴ്വഴക്കമാണ് സഭക്കുള്ളത്. തെറ്റുകളെ തിരുത്തുകയല്ല തെറ്റുകള്‍ ആവര്‍ത്തിക്കുവാനാണു  സഭാ നേതാക്കള്‍ക്ക് എന്നും താല്പര്യം. അര്‍ഹമായ വിമര്‍ശനം  ഇവര്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടായിരിക്കാം   സഭാ വിമര്‍ശന  പുസ്തകങ്ങള്‍ വളരെ വിരളമായെ ഗ്രന്ഥപ്പുരകളില്‍ കാണ്മാനുള്ളൂ. മലയാളത്തിലാണെങ്കില്‍ സഭാ മേലധികാരികളുടെ പൊള്ളത്തരങ്ങള്‍ വെളിച്ചത്തു കൊണ്ടു വരാവുന്ന ഒരു ആധികാരിക പുസ്തകം കാണുക പ്രയാസ്സമാണ്. ഇതിനപവാദമായി അത്യുഗ്ര
 പ്രഹരശേഷിയുള്ള ആഗ്നേയ മിസ്സൈലുപോലെ സഭയെ വിമര്‍ശന  കേന്ദ്രമാക്കി ഒരു നല്ല പുസ്തകം ശ്രീ കളരിക്കന്‍ വായനക്കാര്‍ക്കായി കാഴ്ച വെച്ചിരിക്കുകയാണ്.

'മതാധിപത്യം കത്തോലിക്കാ സഭയില്‍' എന്ന  പുസ്തകത്തിന്‍റെ  തലവാചകത്തില്‍ക്കൂടി സഭ എന്ന ഏകാധിപത്യത്തെ ഒരു ഗവേഷണ പരമ്പരപോലെയാണ് കളരിക്കന്‍ ഓരോ അധ്യായങ്ങളിലുംഇവിടെ  വിവരിച്ചിരിക്കുന്നത്. സഭ നേതൃത്വത്തിന്‍റെ അഴിമതികള്, കള്ളത്തരങ്ങള്, തീ വെട്ടി പണംകൊള്ളകള്‍, പുരോഹിത ലൈംഗിക കുറ്റവാളികള്‍  ഇങ്ങനെ അനേക സാമൂഹ്യക   പ്രശ്നങ്ങളുടെ  ചുരുക്കമാണ്  ഈ  ഗവേഷണഗ്രന്ഥം.  സഭയിലെ സ്തീ വിവേചനമെന്ന ആദ്യ 
അധ്യായത്തില്ക്കൂടിയാണ് കളരിക്കന്‍ തന്‍റെ വിജ്ഞാനപ്രദമായ തൂലിക ചലിപ്പിച്ചിരിക്കുന്നത്.

മതാധിപത്യം കത്തോലിക്കാസഭയില്‍: Online-ഇവിടെ ക്ലിക്ക് ചെയ്യുക :

തുടരും:

Kerala Communalizing Politics?




Yes to League, No to Rigid Muslim!

 Communalism, Casteism and religion rule roost in Kerala, CM reduced to taking orders from High Command & Muslim command, democracy in Shambles, boot out the rot to resurrect meritocracy.

                                                  James Kottoor

 Recent events in Kerala have simply tarnished beyond measure the image of the Muslim League, the Congress party and Oommen Chandy the CM, and in that order.


      First the Muslim League. Among an endless array of political parties in India, too long to enumerate, I think Muslims alone have the unique distinction of floating a political party with an unmistakable religious name:”Muslim League”, and take pride in it. It would be excellent in a Muslim theocratic state, but definitely a misfit in a secular country like India. So I am forced to say: Yes, to League and No to the adjective ‘Muslim’ with good-will to my Muslim brothers.


       For instance, how would the public react if others followed suit and started political parties like Hindu League, Christian League or Buddhist Leage? How many non-Muslims will join a Muslim League, how many non-Hindus will join a Hindu League and how many non Christians will join a Christian league? Nay will anyone tolerate a political party with a religious tag in this day and age?


Politics must Include All


       The  assumption of course is that politics and political parties are to be all inclusive, meant for the common good of all in a Panchayat, district, state or country. How is it that Keralites who call themselves literate and enlightened fail miserably to see this contradiction in their daily political speech and conduct? How can they parade themselves to be global (they are all over the world) and all embracing in their talks but sectarian, divisive and narrow when it comes to acting in their little narrow home state?


      You can fool some people for some time, not all people, all time and everywhere. We have seen it happening in recent elections in UP, known as an illiterate state. Even the most tolerant can run out of patience. Weather enlightend or illiterate, according to Markandey Katju, “The truth is that the minds of 90 percent Indians are full of casteism, communalism, superstition.” No one wants to slap that comment on the enlightened sections of Muslims in Kerala.


            But in the recent elections, the party though confined to  Northern Malapuram areas, came out with flying colours with a record of 20 MLAs. Taking pride in it is quite legitimate, but not boasting over it or acting like one gone drunk with it. Critics say, it was the latter that prompted the League’s supreme command. Panakkad Shihabi Thangal to announce, ahead of anyone (which made many wonder who heads the UDF—Oommen Chandy or Thangal) that Manjalamkuzhi Ali would be its fifth minister and he would take oath together with Anup Jacob, The League stuck to it until it got its pound of flesh 100% in weight, in spite of all  persuasions spread out before them by friends, foes and critics.


Failed Persuasions


            What are some of them? In the 140 Kerala assembly the ruling UDF has only 72, that is a wafer thin majority of two, with one seat laying vacant following the resignation of CPM's R Selvaraj from Neyyatinkara to be won or lost by UDF or LDF, no one knows to whose benefit.  With the induction of Anup Jacob and Ali the number of cabinet members rose to 21. The rule book restricts the size of the cabinet to 10% of 140-member assembly,14 or 15. This rule was kept by EMS and broken by successive governments to feed a white Elephant of a jumbo cabinet of 20 for long. Ali’s entry made it 21 for the first time. Remember, the cost of maintaining a Minister for one year is Rs.5 crore. Multiply it for five years and again with 21 to get the staggering cost of supporting a top-heavy government, all for the sake of the Aam Aadmi committing suicide at ground level for not  having Rs.26 or 32 to spend.


Ruled by three KUs


        What is worse, is the communal misrepresentation and imbalance in cabinet. According to 2011 census Hindus constitute 56% of Kerala's population of 3.3 crore. Of this Muslims are 25 % and Christians 19 %. Now the shameful picture is this. Muslims and Christians have stolen the lion’s share – six ministers for each (that is a total of 12) in a 21member cabinet.


         The Muslim League gets six, only because Aryadan Muhammad of the Congress also is included.  Being a Muslim, weather in Congress or League Aryadan also automatically represents the Muslim community, it is argued by Sukumaran Nair of NSS and Vellapally Natesan of Ezhava community. Hence the Comment of Sukumaran Nair that Kerala is governed by three KUs -- Kunjalikutty, Kungungu and Kungumani.


        Finally when all these arguments failed to prevent the League from pressing for the fifth minister the KPCC met and decided and declared their decision not to give another minister. Within hours it had to revert its decision to save a sinking ship and stay afloat. Reportedly the options offered by League were: 1. It would withdraw its 4 ministers en block, 2. Give outside support, 3. if that too doesn’t work, a senior leader would leave the ship with a bunch of 10 to join the LDF to form a new government. At such a three pronged torpedo, Kerala’s Congress CM had to cave in  and surrender unconditionally, it is said.


     Still the CM should have stood his ground and resisted like a late Karunakaran or a living Antony, some say. These critics also ask the counter question: What if even that didn’t work and LDF formed a government? Then wouldn’t Oommen Chandy alone be put in the dock for wrecking the ship on the slender rock of a 5th minister? Left with no alternative the Congress simply had to bow and prostrate before the League and busied itself with damage control by handing over Home ministry to Thiruvanchiyoor, a senior Congress leader from Nair community to pacify the NSS and additional responsibilities to existing Majority community ministers.


Haj Subsidy


 Haj subsidy is another irritant. This preferential treatment given to Muslims, its use and misuse is frowned upon by other communities. During last elections Jayalatlithaa tried to make political capital out of it by promising similar subsidies for Christian and Hindus to visit their Holy places. If the government is bent on placating minorities no one can prevent it. But let it treat all minorities equally, say critics.


When it comes to the image of the Congress, one thing that makes people to look with disdain and contempt is the Congress High command’s treatment of state leaderships like vassals or kids with no brains. For every silly decision the CM and  the KPCC president have to fly to Delhi to get clearance from the Madam, it looks. Where is co-responsibility and subsidiarity in Congress? That is why Congress is rootless even in States they rule. Everywhere It is  a remote control rule from Delhi.


Two other things for which the Congress is roundly criticised are its craze to    promote dynastic succession and its unprincipled fervour to reward defectors with favours denied to faithful party workers as in the case of the prodigal son. Anup Jacob is example for the first. What mattered for Congress was dynasty and winnability due to sympathy vote, not merit. For the second we have the case of Sindhu Joy who was in the opposite camp abusing Congress and campaigned against Chandy.Latest is making CPM-defector Selvaraj contest on the party symbol forgetting his earlier statement, he would  commit suicide rather than join the UDF.


Communalism Rules Roost

All these prove one thing for certain. Democracy, whether at the national or State level, has become just a façade only, an eyewash. It is used as a fig leaf to cover all kinds of undemocratic doings to promote vested interests. Being a fig leaf it reveals more than it hides – the deplorably shameful nakedness of our honourable rulers which has become   an eyesore. How?

Read a marriage ad appearing beside a news story about the final shape of Kerala Cabinet: "Nair brides, Menon brides, Mappila brides, Marthoma brides, Jacobite brides, Roman Catholic brides, Pillai brides, Nambiar brides. Izhava brides", all are available just for the asking.

That explains best the mentality – caste and communal mentality -- working behind Indian politics on national level and at state levels. Politics is simply   reduced to the rule of the jungle where the dominant bull or bulls (parties) sire progenies from a hoard ready to bend or crawl before them. You call it democracy? What can be a more despicable farce? This is not rule of reason but passion, a passion that is communal to the core.

Democracy is meritocracy, selecting the right person, irrespective of caste, communal or religious affiliations, for the right post from top to bottom. In that sense I vote for V. M. Sudhiran, not Oommen Chandy, for the post of CM to start with.  You vote for the rest, at the next elections if not now. And make sure not to vote for any professedly caste or religion based parties. They have no place in a democracy. If an illiterate, but roused voting public in UP could send topsy-turvy a corrupt Mayavathi with no principles (think also of Delhi elections), a literate and determined voting public in Kerala  can and should work wonders at least at the next elections.

The writer can be contacted at: jameskottoor@gmail.com



***********************************************