Translate

Sunday, May 31, 2015

പള്ളിവികാരിയും സഹോദരനും 30 ലക്ഷം തട്ടിയെന്ന് പരാതി

പള്ളിവികാരിയും സഹോദരനും  30 ലക്ഷം തട്ടിയെന്ന് പരാതി
പാല രാമപുരത്തിനടുത്ത് നീറംന്താനം പള്ളി വികാരി ഫാ. എബ്രാഹം കുളമാക്കലും സഹോദരനും ചേർന്ന് 30 ലക്ഷത്തിലധികം രൂപ പാലാക്കാരൻ ജോർജ്ജിൽനിന്നും തട്ടിയെടുത്തെന്ന്  പരാതി.  ഇതു സംബന്ധിച്ച് പാല ലോക് അദാലത്തിൽ നല്കിയ പരാതിയിൽ, P L P.358/15  എന്നകേസിൽ ഫാദർ . എബ്രാഹം കുളമാക്കൽ പാല ലോക് അദാലത്തിൽ ഹാജരാകണമെന്ന് ഉത്തരവായിരിക്കുന്നു. ഈ അച്ചന്റെ പേരിൽ ഗുരുതരമായ മററു ചില അരോപണങ്ങളും നിലനിൽക്കുന്നതായി അറിയുന്നു.

 പാലാ രൂപതയുടെ കീഴിൽ സാമ്പത്തിക തട്ടിപ്പിന് മറ്റോരു പുരോഹിതൻ നടപടി നേരിട്ടുവരികയാണ്. അടുത്തകാലത്തായി സാമ്പത്തിക , ലൗകിക,മാനുക്ഷിക കുറ്റകൃത്യങ്ങൾ കത്തോലിക്ക പുരോഹിതർക്കിടയിൽ വൻ തോതിൽ പെരുകിവരുന്നതായി കണക്കുകൾ കാണിക്കുന്നു.  ഇത് മറ്റു ജനവിഭാഗങ്ങൾക്കിടയിൽ കത്തോലിക്കാ വിശ്വാസികൾക്ക്  വലിയ അപകീർത്തിക്ക് ഇടയാക്കിയിരിക്കുകയാണ്. 

ഫാ. എബ്രാഹം കുളമാക്കലും സഹോദരനും ചേർന്ന് 30 ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത സംഭവത്തെക്കുറിച്ച് സഭാ തലത്തലും വിശ്വാസികളുടെയും ,സംഘടന തലത്തിലും ആവശ്യമായാ അന്വോഷണം അടിയന്തിരമായി നടത്തേണ്ടതാണെന്ന് കെ. സി. ആർ. എം. സംസ്ഥാന കമ്മറ്റി ആവശ്യപ്പെടുന്നു.

ദൈവത്തിനും മാർത്തോമ്മാക്കും നന്ദി!

അറക്കൽ തിരുമേനി റബ്ബർ കർഷകരെ രക്ഷിക്കാൻ വേണ്ടി തുനിഞ്ഞിറങ്ങിയിരിക്കുകയാണെന്ന് പത്രത്തിൽ കണ്ടു. അങ്ങേരോട് വിനീതമായി ഒരു കാര്യം പറയട്ടെ, കർഷനെ ഇനിയും ഉപദ്രവിക്കരുത്, കത്തോലിക്കാ സഭയെ നശിപ്പിക്കുകയുമരുത്. കത്തോലിക്കാ കർഷകരെ സഭ ഊറ്റിയിടത്തോളം ഇന്നേവരെ മറ്റാരും ഊറ്റിയിട്ടില്ല. റബ്ബർ നട്ടവരേക്കാൾ നട്ടം തിരിഞ്ഞ വേറേ വിഭാഗങ്ങളും കർഷകരുടെ ഇടയിൽ  ഉണ്ട്. മാത്രമല്ല, റബ്ബറിനു വിലപോയത് ഇന്നോ ഇന്നലെയോ അല്ല. കേരള സർക്കാർ വായു വലിക്കുമ്പോൾ ഇത്തരം വിക്രിയകൾ കാണിച്ചാൽ അതിന്റെ അർഥം റബ്ബറിനു വില കിട്ടണമെന്നായിട്ടല്ല ജനങ്ങൾ കാണുക. ഏതായാലും, ഈ വീറും ബുദ്ധിയും നേരത്തെ  കാണിച്ചിരുന്നെങ്കിൽ ദീപികയുടെ കുറേ മുതലെങ്കിലും അവിടെ തന്നെ കണ്ടേനെ. അറക്കലച്ചൻ മെത്രാനായ കാലം മുതൽ കൊൺഗ്രസ്സിനേയും കേരളാ കോൺഗ്രസ്സിനേയും തറ പറ്റിക്കാൻ നോക്കുന്നുണ്ടായിരുന്നെന്ന് സംശയിക്കുന്നവർ ഒത്തിരി. അങ്ങേര് ബി ജെ പി യുടെയോ പിണറായി വിജയന്റെയോ ആളാണെന്നുറപ്പിച്ചു പറയുന്നവരും ഒട്ടും കുറവല്ല.  ഞാനൊരു സത്യം പറയാം; എനിക്കു മനസ്സിലായിടത്തോളം, അദ്ദേഹം ആരുടെയും ആളല്ല, അദ്ദേഹം അങ്ങേരുടെ മാത്രം ആളാണ്; പക്ഷേ,  ഈ പോക്കു പോയാൽ സഭയെ കുളമാക്കാൻ വേറൊരാളുടെ ആവശ്യം വരണമെന്നുമില്ല. 

ക്രൈസ്തവ സഭ ലോകമെമ്പാടും അനേകം വെല്ലുവിളികളെ നേരിടുന്നു. വി. പൗലോസ് സഞ്ചരിച്ചുവെന്നും, മാനസാന്തരപ്പെടുത്തിയെന്നും പറയുന്ന ഗൾഫ് രാജ്യങ്ങളിൽ ഇപ്പോൾ ക്രിസ്ത്യാനികളേയില്ല. സൗദി അറേബ്യായിലെ മണൽകൂനകളുടെ അടിയിൽ നിരവധി പള്ളികൾ ഉണ്ടെന്നു തന്നെയാണൂ ചരിത്രകാരന്മാർ പറയുന്നത്. കേരള കത്തോലിക്കർ ഒരു വലിയ പ്രസ്ഥാനമായി വളർന്നു; അങ്ങിനെ തന്നെയേ വരും തലമുറ അതിനേ വിശേഷിപ്പിക്കുകയുമുള്ളൂ. പക്ഷേ, ആത്മാവിനു സൗഖ്യം തേടി ആരും ഇടപ്പള്ളികൾ വഴി പോവാൻ സാദ്ധ്യതയില്ല. അതു മനസ്സിലാക്കാൻ പുതു തലമുറയെ ശ്രദ്ധിച്ചാൽ മാത്രം മതി. അതിന്റെ കൂടെ മറ്റു സമ്മ്ർദ്ദങ്ങളും കൂടെ ഉണ്ടായാൽ കേരള സഭയിലെ 'സീറോ' പോലും ഭാവിയിൽ കാണില്ല. ഇന്നു സഭയെ നിലനിർത്തുന്നത് കുറെ മാനസിക സമനില തെറ്റിയവരാണ്. ഞാൻ ഒൻപതു വർഷങ്ങൾക്കു മുമ്പു ഗൾഫിൽ കാലു കുത്തുമ്പോൾ ഒരു ഭക്ത സ്ത്രീയെ പരിചയപ്പെട്ടിരുന്നു. നാലു പേർ കൂടിയാൽ അവിടെ അവരുടെ ഒരു പ്രാർഥനയും ഉണ്ടാകുമായിരുന്നു. ഇന്നും ആ സ്ത്രീ ഭക്ത തന്നെ, വട്ടാണെന്നേയുള്ളൂ. ഈ പള്ളിക്കിറുക്കു ചെറിയ തോതിലെങ്കിലും ഇല്ലാത്തവർ ചുരുക്കം. അടുത്തയിടെ ബഹു. വട്ടായി അയർലന്റിനു വേണ്ടീ പ്രാർഥിച്ചു, സ്വവർഗ്ഗ്ഗ കൂട്ടായ്മ നിർത്തിയതു കേട്ടു. ഒരു കത്തോലിക്കാ രാജ്യത്തിന്റെ പ്രജകൾ ചിന്തിക്കുന്നതെങ്ങിനെയെന്നു ലോകം കണ്ടല്ലോ!  നല്ല മാതൃകകൾ കാട്ടാനും യേശുവിനെ ഗുരുവായി കണ്ട് അനുഗമിക്കാനും ആർക്കും താൽപ്പര്യമില്ലെങ്കിൽ, വ്യക്തിഗതമായി തന്നെ ഒരോരുത്തരിലേയും മൗലികത വികസിക്കാൻ നാം ആരെയും അനുവദിക്കുന്നില്ലെങ്കിൽ,  ഒരു സാസ്കാരിക കൂട്ടായ്മയായി കത്തോലിക്കാ സഭ അധ:പതിക്കുമെന്ന് ആർക്കാണ് അറിയാത്തത്? 

ക്രൈസ്തവരിൽ ബഹുഭൂരിപക്ഷവും  കർഷകരായിപ്പോയി. മലബാറിൽ മുസ്ലീമുകളെ കൃഷി പഠിപ്പിച്ചതു തന്നെ ക്രിസ്ത്യാനികളാ. കത്തോലിക്കാ കർഷകരെ ഉദ്ധരിക്കാൻ ഒരു കേരളാ കോൺഗ്രസ്സ് ഉണ്ടായി. സഭയും രാഷ്ട്രീയവും രണ്ടാണെന്നു ബോധമുണ്ടായിരുന്ന മെത്രാന്മാർ ഭരിച്ചിരുന്ന കാലമായിരുന്നത്.  കേരളാ കോൺഗ്രസ്സ് മലർന്നു കിടന്നും നിവർന്നു നിന്നും പിളർന്നെങ്കിലും കർഷക പ്രേമവും രൂപതാ പ്രേമവും വിട്ടില്ല. റബ്ബറിനു വില കിട്ടാത്തതു വ്യവസായികൾ ഒരുക്കുന്ന കെണികൊണ്ടാണെന്നു സർവ്വർക്കും അറിയാം. ഉത്തരം, കർഷകർ ഇവിടെ റ്റയർ ഉണ്ടാക്കി സൂത്രക്കാരെ പാഠം പഠിപ്പിക്കുക. പക്ഷെ, ആരു മണി കെട്ടും? കെ എം മാണി പണ്ട് പാലാഴി കടഞ്ഞ അനുഭവം ഒരു വശത്തുണ്ട്, ഇൻഫാം കാർഷിക വിഭവങ്ങൾ കടം വാങ്ങിയ അനുഭവം വേറെ. കർഷകരെ രക്ഷിക്കാൻ തമ്പുരാൻ കർത്താവിനേ പറ്റൂ എന്ന സ്ഥിതി. കേരളാ കോൺഗ്രസ്സിനെ മലർത്തിയടിച്ചുകൊണ്ടു ഇൻഫാം കത്തിക്കയറിയപ്പോൾ കത്തോലിക്കാ കർഷകർക്ക് അൽപ്പം പ്രത്യാശ ഉണ്ടായിരുന്നു. വടക്കേമുറി അച്ചൻ അകാലത്തിൽ നിര്യാതനായപ്പോൾ ഒരുപാട് കണക്കുകൾ അവശേഷിച്ചു; അതു കൊടുത്തു തീർക്കാൻ  കാഞ്ഞിരപ്പള്ളി മെതാനു കഴിഞ്ഞതുമില്ല. ആ കണക്കിൽ വന്ന പാളിച്ചയാണ് റെജി ഞള്ളാനിയെ KCRM ൽ കൊണ്ടെത്തിച്ചതെന്ന് റജി പറയുന്നു. ഇൻഫാമിന്റെ ലക്ഷ്യം കേരള സർക്കാരിനെ മുട്ടുകുത്തിക്കുകയായിരുന്നെന്നല്ലെ ഇതിന്റെ മുൻ പ്രവർത്തകർ ഇപ്പോൾ സാക്ഷ്യപ്പെടുത്തുന്നത്.

ഇത്തരം അസിന്നാഗ്ദാവസ്ഥകളിൽ വിശ്വാസികൾ ഞെരുങ്ങുമ്പോൾ രൂപതക്കു ചെയ്യാവുന്ന നിരവധി കാര്യങ്ങൾ ഉണ്ട്. ജനങ്ങൾ സാമൂഹ്യ സ്ഥിതി നിലനിർത്താൻ വേണ്ടി ചെയ്യുന്ന ആഘോഷങ്ങൾ വേണ്ടെന്നു വെയ്ക്കുകയോ ലളിതമാക്കുകയോ ചെയ്യുക, സ്ത്രീധനം നിരോധിക്കുക, റബ്ബർ കർഷകരെ എല്ലാത്തരം പള്ളി പിരിവുകളിൽ നിന്നും ഒഴിവാക്കുക, സഭാ വക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സഭാംഗങ്ങളായ കർഷകർക്ക് ഇളവുകൾ അനുവദിക്കുക, സഭാ വക ആസ്പത്രികളിൽ സൗജന്യ നിരക്കിൽ കർഷകർക്കു ചികിൽസ ലഭ്യമാക്കുക, ഇവയൊക്കെ ഏതു മെത്രാനും ചെയ്യാവുന്നതേയുള്ളൂ. കർഷകൻ ഉൽപ്പാദിപ്പിക്കുന്ന വിളകൾക്കു വിപണി വിലയുടെ മൂന്നിൽ രണ്ടിൽ കൂടുതൽ അവനു ലഭിക്കുന്നില്ലായെന്ന് ആർക്കാ അറിയാത്തത്? അവന്റെ വിളവുകൾ നേരിട്ട് ആവശ്യക്കാരിൽ എത്തിക്കാൻ പറ്റുന്ന ഒരു സംവിധാനം എല്ലാ ഇടവകകളിലും ചെയ്യാവുന്നതേയുള്ളൂ. ഈ വഴികളിൽ ഒന്നിനേയും പറ്റി ചിന്തിക്കാതെ കർഷകന്റെ രക്ഷാകർത്വത്തം ഏറ്റെടുക്കാൻ വ്യഗ്രതപ്പെടുന്ന മെത്രാനെ ആരും സംശയത്തൊടെയെ നോക്കൂ. കാഞ്ഞിരപ്പള്ളി രൂപതയുടെ സഹ്യാദ്രി ബാങ്കിന് കുറഞ്ഞ പലിശക്കു സ്വർണ്ണപണയത്തിന്മേൽ പണം കൊടുത്തും കർഷകനെ സഹായിക്കാം. കുറഞ്ഞതു കർഷകരൂടെ മക്കളിൽ നിന്നു കമ്മീഷൻ മേടിക്കാതെ വിദ്യാഭ്യാസ വിധഗ്ദോപദേശം എങ്കിലും കൊടുക്കാം. ഇതിൽ ചെയ്യാവുന്ന എത്ര കാര്യങ്ങൾ ദേശീയ രക്ഷാധികാരി എന്ന നിലയിൽ മെത്രാൻ ചെയ്തു? 

ഇൻഫാം എന്തിനാ നാഷണൽ ലെവലിൽ നിർത്തുന്നത് മെത്രാനെ? ഏതായാലും കേരളത്തിനു വെളിയിൽ നാമം  മാത്രമല്ലേ കാര്യമായി  ഉള്ളൂ; എന്നാ പിന്നെ ഇന്റർ നാഷണൽ എന്നു വെയ്ക്കാമായിരുന്നല്ലൊ! റബ്ബറിനു വില കുറഞ്ഞതു കൊണ്ട് ജനങ്ങൾക്കണ്ടാകുന്ന നഷ്ടമാണോ, രൂപതക്കുണ്ടാകുന്ന നഷ്ടമാണോ മെത്രാനേ ചൊടിപ്പിച്ചത്? അതൊന്നും ഞാൻ നോക്കുന്നില്ല. റബ്ബർ കർഷകർക്കു സഹായം ആവശ്യമുണ്ടെന്നും എനിക്കറിയാം. പക്ഷെ, അതിനു കാഞ്ഞിരപ്പള്ളി രൂപതയോ അറക്കൽ മെത്രാനൊ നേതൃത്വം കളിക്കാൻ ഇറങ്ങിയാൽ ജനം സഹിക്കില്ലെന്നേ ഞാൻ പറയുന്നുള്ളൂ. നേതാവായി വരുന്ന ആളുകൾക്ക് മിനിമം ചില യോഗ്യതകൾ വേണം. രാജ്യത്തൊടും നിയമ വ്യവസ്ഥിതിയോടും അൽപ്പം ബഹുമാനമുള്ള ആളായിരുന്നാലെ അണികൾ വിശ്വസിക്കൂ. പണ്ട് മെത്രാൻ യാത്ര ചെയ്ത വണ്ടിയുടെ ഡ്രൈവറെ പോലീസ് ഊതിപ്പിച്ചെന്നും പിറ്റേന്ന് ആ പോലീസുകാരൻ സ്ഥലം മാറിപ്പോയെന്നും ജനസംസാരമുണ്ടായിരുന്നു. അമൽ ജ്യൊതി കോളേജിനു പഞ്ചായത്തുമായി ചില ഇടപാടുകൾ തീരാനുണ്ടന്നും സംസാരമുണ്ട്. രൂപതയുടെ മുഖപത്രമായ ദർശകനിലൂടെ ഇതിനൊക്കെ അദ്ദേഹം മറുപടി പറയുമെന്നു കരുതി. ഒന്നും കണ്ടില്ല. കേട്ടതൊക്കെ സത്യമാണെങ്കിൽ  ഒരു നേതാവിനു ചേർന്ന പണിയല്ല മെത്രാൻ കാണിക്കുന്നത്. മെത്രാന്മാർ ലളിത ജീവിതം നയിക്കണമെന്ന് മാർപ്പാപ്പാ എത്ര പ്രാവശ്യം പറഞ്ഞു; എന്നിട്ട് ഓഡി കാർ വിറ്റൊ? അതു വിൽപ്പിക്കാൻ മുകളിൽ നിന്ന് ഇണ്ടാസ്സ് വേണ്ടി വന്നൂവെന്നു കേട്ടു; ശരിയാണോ മെത്രാനെ? സഭാ നേതൃത്വത്തെയും, രാജ്യത്തിന്റെ നിയമങ്ങളെയും ബഹുമാനിക്കുന്ന ആളാണ് അറക്കൽ മെത്രാൻ എന്നാണോ ജനം മനസ്സിലാക്കേണ്ടത്? 

മനുഷ്യന്റെ വേദന എന്തെന്നറിയാത്ത ഈ മെത്രാനാണോ ലോകം നന്നാക്കാൻ പോകുന്നതെന്നു ഞാൻ സ്വയം ചോദിച്ചു പോകുന്നു. ഒരായുസ്സു മുഴുവൻ രണ്ടു പേർ കഷ്ടപ്പെട്ടുണ്ടാക്കിയ സമ്പത്തു മുഴുവൻ സൂത്രത്തിൽ രജിസ്റ്റ്രാറെ വീട്ടിൽ കൊണ്ടവന്നു ചതിച്ചു പോക്കറ്റിലാക്കിയെന്നല്ലേ മെത്രാനേ, മോനിക്കാ കൊടുത്ത പരാതിയിലുള്ളത്? വിശ്വാസികളോടൊന്നും ഇല്ലാത്ത ഒരു പ്രത്യേകം സ്നേഹം റബ്ബർ കർഷകരോട്  മെത്രാൻ കാണിക്കുമ്പോൾ സംശയിക്കുന്നതാണോ തെറ്റ്? എത്രയോ പേരുടെ വ്യക്തിപരമായ രോദനങ്ങൾ അരമനയുടെ അങ്കണത്തിൽ നിന്നുയർന്നിട്ടുണ്ട്? സ്വന്തം നിയമാവലിയും ഇറക്കുമതി ചെയ്ത കാനോനും പോറലേൽപ്പിക്കാത്തതു മെത്രാനെ മാത്രമല്ലേയുള്ളൂ? മെത്രാന്റെ പ്രഥമജോലി വിശ്വാസികളെ നോക്കുകയാണ്, അല്ലാതെ ഒട്ടുപാലിന്റെ ഗുണനിലവാരം നോക്കുകയല്ല. അദ്ദേഹം ലോകം ചുറ്റി നടന്നപ്പോൾ വയ്യാത്ത ശരീരവും കോണ്ട്  രൂപത മുഴുവൻ ചുറ്റിക്കറങ്ങിയത് വട്ടക്കുഴി പിതാവാണെന്നോർക്കണം. 

കർഷകൻ അവന്റെ അവകാശങ്ങൾക്കു വേണ്ടി പട പൊരുതണം എന്നു മെത്രാൻ പറയുന്നു, മനുഷ്യന്റെ അവകാശങ്ങൾക്ക് അവന്റെ ജീവിതത്തിൽ  സ്ഥാനം ഉണ്ടെങ്കിൽ, എന്തിനാ മെത്രാനെ കാഞ്ഞിരപ്പള്ളിയിൽ പ്രകടനം നടത്തിയ കെ സി ആർ എം പ്രവർത്തകർക്കു നേരെ ഗുണ്ടകൾ വന്നത്? അവർ പ്രകടനം നടത്തിയത് വിശ്വാസികളുടെ അവകാശങ്ങൾക്കു വേണ്ടിയല്ലേ? കേരള കത്തോലിക്ക സഭയിൽ ജനിച്ച ഒരുത്തനും രക്ഷപ്പെടരുതെന്നു കരുതിയല്ലെ, പ്ലസ് റ്റൂ വിനു പഠിക്കുന്നവനേപ്പോലും എന്റ്രൻസ് പരീക്ഷക്കു പഠിക്കാൻ അനുവദിക്കാതെ സഭ വേദപാഠം പഠിപ്പിക്കുന്നത്? അമേരിക്കയിൽ വേദപാഠം എട്ടാം ക്ലാസ്സ് വരെയേ ഉള്ളൂവെന്നാണ് ഞാൻ കേട്ടിരിക്കുന്നത്. എന്തു കുട്ടകളിയും നടക്കുമല്ലോ ഇവിടെ? യുവാക്കൾക്ക് അവരുടെ അവകാശങ്ങളില്ലെ? ഇന്ന്, ഇന്ത്യയിൽ ഏതെങ്കിലും മതത്തിനുള്ളിൽ നിന്നു ജനം ഇത്രയേറെ ബഹളം ഉണ്ടാക്കുന്നുണ്ടെങ്കിൽ അതു സീറൊ മലബാർ സഭക്കുള്ളിൽ നിന്നു മാത്രമാണ്. എന്തുകൊണ്ടെന്നു മെത്രാൻ ചിന്തിച്ചിട്ടുണ്ടോ? ഇത്രയും നിയമങ്ങൾ തലങ്ങും വിലങ്ങും വേറെ ഏതു മതത്തിലുണ്ട്? ഇത്രയും തോന്ന്യാസങ്ങൾ കാണിക്കുന്ന ഭരണാധികാരികൾ വേറെ എതു മതത്തിലുണ്ട്? ഇതു പഠിക്കാൻ ഒരു കമ്മറ്റിയും വേണ്ട, കാര്യം മനസ്സിലാക്കാൻ അതി ബുദ്ധിയും വേണ്ട. 'നിങ്ങൾ എന്നാ ചൊറിയാനാ' എന്നു വിശ്വാസികളോട് മെത്രാൻ ചോദിക്കരുത്. ഇപ്പോൾ, കാക്കനാട്ട് ഒരു തരം പുഴുക്കടി തുടങ്ങിയ കാര്യം കാഞ്ഞിരപ്പള്ളി മെത്രാൻ അറിഞ്ഞില്ലെന്നുണ്ടോ?  ആ മുഖം കണ്ടാൽ ഉള്ളിലെ ക്രൗര്യം അറിയാം എന്നു കാഞ്ഞിരപ്പള്ളി മെത്രാന്റെ പടത്തിൽ നോക്കി ആരെങ്കിലും പറഞ്ഞാൽ ഞാൻ എന്തു പറയാൻ? സഭക്കുള്ളിലെ മിക്ക ഉടായിപ്പുകളിലും ഭാഗഭാക്കായിരുന്നല്ലൊ  ഈ മെത്രാൻ. റിട്ടയർ ചെയ്യുന്നതിനു മുമ്പ് മോനിക്കായുടെ ഭൂമി തിരിച്ചുകൊടുത്തില്ലെങ്കിൽ അതിനു കത്തോലിക്കാ സഭ വലിയ വില കൊടുക്കെണ്ടി വരുമെന്നു ഞാൻ കാഞ്ഞിരപ്പള്ളി മെത്രാനെ ഓർമ്മിപ്പിക്കുന്നു. 

ആസ്ട്രേലിയായിൽ മെൽബൊണിനടുത്തു താമസിക്കുന്ന ഒരു മലബാറുകാരൻ കത്തോലിക്കാ രോഗിയുടെ വീട്ടിൽ, അറിഞ്ഞുകേട്ടെന്നപോലെ  പട്ടണത്തിൽനിന്നാളു വന്നു കണ്ടപ്പോൾ, രോഗി ആവേശഭരിതനായി ദൈവത്തിനും മാർത്തോമ്മാക്കും നന്ദി പറഞ്ഞു. 
ഭക്ഷണവും കഴിഞ്ഞു, പോകാൻ എണീറ്റ  അഥിഥികളിലെ പ്രമാണി പറഞ്ഞു,
"പള്ളി പണിയാൻ പോകൂന്നുവെന്ന് അറിഞ്ഞല്ലോ അല്ലേ? നിങ്ങളായതുകൊണ്ട്, ഒറ്റത്തവണയായി മൂവായിരം ഡോളറും, പിന്നെ മാസം തോറും നൂറു ഡോളറും തന്നാൽ മതി!" 

Friday, May 29, 2015

കെ.സി.ആര്‍.എം. കുടുംബസംഗമവും കണ്‍വെന്‍ഷനും


സമയം    :    2015 മെയ് 30 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെസ്ഥലം    :    പാലാ, അമ്പാടി ഹോട്ടല്‍  ഓഡിറ്റോറിയം (KSEB ഓഫീസിന് എതിര്‍വശത്ത്)

          കെ.സി.ആര്‍.എം. ജന്മംകൊണ്ടിട്ട്, ഈ ജൂലൈമാസത്തില്‍ 25 വര്‍ഷം തികയുകയാണ്. രജതജൂബിലി ആചരണത്തിന്റെ മുന്നോടിയായിട്ടാണ് കുടുംബസംഗമവും കണ്‍വെന്‍ഷനും നടത്തുന്നത്. കെ.സി.ആര്‍.എം-ന്റെ കൂടിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയെന്നതും കാഴ്ചപ്പാടിലും ലക്ഷ്യബോധത്തിലും വളരുക എന്നതുമാണ് ലക്ഷ്യംവയ്ക്കുന്നത്. ഒപ്പം, ഇതിനെല്ലാം കുടുംബാംഗങ്ങളുടെ പിന്തുണയും ലക്ഷ്യമിടുന്നു.
പരിപാടിയുടെ വിവരങ്ങള്‍ താഴെ:      

        10.00 am മുതല്‍ 11.00 am വരെ:   ഉദ്ഘാടനസമ്മേളനം
സ്വാഗതം    :  ശ്രീ. കെ.കെ.ജോസ് കണ്ടത്തില്‍ (കെ.സി.ആര്‍.എം. സംസ്ഥാന ജന. സെക്രട്ടറി)
അദ്ധ്യക്ഷപ്രസംഗം    :    ശ്രീ കെ.ജോര്‍ജ് ജോസഫ്  (കെ.സി.ആര്‍.എം. സംസ്ഥാന പ്രസിഡന്റ്)
ഉദ്ഘാടനം    :    റവ.ഡോ. ജയിംസ് ഗുരുദാസ്, സി.എം.ഐ.
        (ഡയറക്ടര്‍, സ്‌നേഹവാണി മതസൗഹാര്‍ദ്ദകേന്ദ്രം, അടിച്ചിറ)
       11.00 am മുതല്‍ 12.30 pm വരെ:   ചര്‍ച്ചാസമ്മേളനം
വിഷയം                                       വിഷയാവതരണം       
1) കുടുംബ നവീകരണത്തിനായുള്ള      -     ഫാ. ഡേവിസ് കാച്ചപ്പിള്ളി - സി.എം.ഐ.   
ഫ്രാന്‍സീസ് പാപ്പായുടെ പരിശ്രമങ്ങള്‍        (ഡയറക്ടര്‍, ഗലീലി ധ്യാനകേന്ദ്രം, ചിയാരം, തൃശൂര്‍)
        12.30 pm മുതല്‍ 1.30pm വരെ:   ഉച്ചഭക്ഷണം
        1.30 pm മുതല്‍ 4.30pm വരെ:   ചര്‍ച്ചാസമ്മേളനം

2) സഭാജീവിതവും കുടുംബിനികളും    -     ശ്രീമതി മേരി ജോണ്‍ വെട്ടുവേലില്‍
        (ഡയറക്ടര്‍, ഗുരുകുലം ചാരിറ്റബിള്‍ സൊസൈറ്റി, കോട്ടയം)
3) വിശ്വാസവളര്‍ച്ച പുതിയ തലമുറയില്‍    -    ശ്രീ റെജി ഞള്ളാനി
        (കെ.സി.ആര്‍.എം. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി)
    4.30 pm മുതല്‍ 5.00 pm വരെ:   ആലോചനായോഗം
4) കെ.സി.ആര്‍.എം. രജതജൂബിലിയാചരണം 
  എങ്ങനെ, എപ്പോള്‍, എവിടെവച്ച്     -  കെ.സി.ആര്‍.എം. ഭാരവാഹികള്‍
എല്ലാ സെഷനുകളിലും  ചര്‍ച്ചയും അഭിപ്രായപ്രകടനങ്ങളും സ്വാഗതം ചെയ്യുന്നു.
 കെ.സി.ആര്‍.എം-ന്റെ വിവിധ യൂണിറ്റുകളില്‍നിന്നുള്ളവര്‍, 'കെ.സി.ആര്‍.എം. പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ്‌സ്-നണ്‍സ് അസോസ്സിയേഷ'നിലുള്ളവര്‍. 'കെ.സി.ആര്‍.എം.-ക്‌നാനായ ഫ്രീഡം മൂവ്‌മെന്റി'ലുള്ളവര്‍, കൂടാതെ 'സത്യജ്വാല'-'അല്മായശബ്ദം' വായനക്കാര്‍ എന്നിവരെയല്ലാം സ്വന്തം കുടുംബാംഗങ്ങളായി കെ.സി.ആര്‍.എം. കരുതുന്നു. അതുകൊണ്ട് അവരെയെല്ലാം  ഈ പരിപാടിയില്‍ കുടുംബസമേതം പങ്കെടുക്കാന്‍ ഹാര്‍ദ്ദമായി ക്ഷണിക്കുന്നു. 
                     സ്‌നേഹാദരപൂര്‍വ്വം
കെ.കെ.ജോസ് കണ്ടത്തില്‍, (കെ.സി.ആര്‍.എം. സംസ്ഥാന ജന.സെക്രട്ടറി)
ഫോണ്‍: 8547573730

''കോട്ടയം രൂപത ചെയ്യുന്നത് ദൈവനിന്ദയും ഗുരുനിന്ദയും സഭാനിന്ദയും മാനവനിന്ദയുമാണ് '' - റവ.ഡോ.ജെയിംസ് ഗുരുദാസ് CMI



(ക്‌നാനായ ശുദ്ധരക്തപ്രശ്‌നം)

സത്യജ്വാല മെയ് ലക്കത്തിലെ കവര്‍ ഫീച്ചറില്‍നിന്ന്

കോട്ടയം, അടിച്ചിറയില്‍ പ്രവര്ത്തിക്കുന്ന 'സ്‌നേഹവാണി മതസൗഹാര്‍ദ്ദകേന്ദ്രം' ഡയറക്ടറും, 'സ്‌നേഹവാണി' ത്രൈമാസികം എഡിറ്ററുമാണ് റവ.ഡോ.ജെയിംസ് ഗുരദാസ് CMI. KCNS-ന്റെ ഉഴവൂര്‍ പരിപാടിയില്‍ അദ്ദേഹം നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ സംഗ്രഹമാണു താഴെ - എഡിറ്റര്‍, സത്യജ്വാല



പ്രിയപ്പെട്ട സഹോദരീസഹോദരങ്ങളേ,
ഈ പ്രഭാഷണത്തില്‍ ഏറ്റവും അവസാനം പറയാനായി ഞാന്‍ മാറ്റിവച്ചിരുന്ന കാര്യം ആദ്യമേതന്നെ നിങ്ങളോടു പറയുകയാണ്. അതിന്റെ സന്ദര്‍ഭം എനിക്കുമുമ്പേ സംസാരിച്ച ശ്രീ പി.സി.ജോര്‍ജ് ചോദിച്ച ഒരു ചോദ്യമാണ്. അദ്ദേഹം ചോദിച്ചു, ഈ ക്‌നാനായ രൂപത ഒരു ക്രൈസ്തവ
സഭയാണോ? ഞാന്‍ ഉറപ്പിച്ചു പറയുന്നു-അല്ലാ. ഒരു യേശുശിഷ്യനെന്ന നിലയില്‍ ഞാന്‍ പറയുന്നു, ഈ രൂപത അസത്യത്തിന്റെ സന്തതിയാണ്, വഞ്ചനയുടെ സന്തതിയാണ് എന്ന്.
എന്തുകൊണ്ട് എന്നു നിങ്ങള്‍ ചോദിച്ചേക്കാം. മാക്കില്‍ മെത്രാനാണല്ലോ ഈ രൂപത 10-ാം പീയൂസ് മാര്‍പാപ്പയോടു ചോദിച്ചു വാങ്ങിയത്. ബഹു. പി.സി. ജോര്‍ജ് ഇവിടെ പറഞ്ഞതുപോലെ ഇങ്ങനെയൊരു രൂപത അനുവദിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ക്കിടയില്‍ അദ്ദേഹത്തിനെതിരെ കുറ്റാരോപണമുണ്ടായി. വാസ്തവത്തില്‍ 10-ാം പീയൂസ് മാര്‍പാപ്പായെ തെറ്റിദ്ധരിപ്പിച്ചു നേടിയ ഒരു രൂപതയാണിത്. വടക്കുഭാഗത്തുള്ളവര്‍ക്ക് ഒരു രൂപതയുള്ളതു
പോലെ തെക്കുഭാഗത്തുള്ളവര്‍ക്കും ഒരു രൂപത വേണമെന്ന്, ആരു കേട്ടാലും ന്യായമെന്നു തോന്നുന്ന ഒരു വാദം മുന്നോട്ടുവയ്ക്കുകയാണുണ്ടായത്. അങ്ങനെ, മാര്‍പാപ്പായെ തെറ്റിദ്ധരിപ്പിച്ചാണ് അദ്ദേഹം ഈ രൂപത നേടിയത്. അദ്ദേഹംതന്നെ, എഴുതിയിട്ടുണ്ടല്ലോ, ''രൂപത ക്‌നാനായക്കാര്‍ക്ക് എന്നു പറഞ്ഞാല്‍ അതു ജാതീയമായിപ്പോകും, നമുക്കു രൂപത ലഭിക്കുകയില്ല. അതുകൊണ്ടാണ് തെക്കുംഭാഗര്‍ക്ക് എന്നു പറഞ്ഞത്'' എന്ന്. മറ്റൊന്നുകൂടി അദ്ദേഹം എഴുതിവച്ചിട്ടുണ്ട്, ''തൃശൂര്‍ മെത്രാന്‍ നമ്മോടൊപ്പം വരാമെന്ന് ഏറ്റിരുന്നതാണ്. എന്നാല്‍ ദൈവകൃപയാല്‍ എത്തിപ്പെടാന്‍ സാധിച്ചില്ല. അദ്ദേഹം വന്നിരുന്നെങ്കില്‍ നമുക്കു രൂപത ലഭിക്കാന്‍ പ്രയാസമായേനെ'' എന്ന്. അദ്ദേഹത്തിന്റെ മനഃസാക്ഷിയില്‍നിന്നു പറഞ്ഞ ഈ വാക്കുകളില്‍നിന്നുതന്നെ, 10-ാം പീയൂസ് മാര്‍പാപ്പായെ തന്റെ വക്രബുദ്ധികൊണ്ട് തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും നേടിയതാണ് കോട്ടയം രൂപത എന്നു തെളിയുന്നുണ്ട്.
ഇവിടെയിരിക്കുന്നവര്‍ തീര്‍ച്ചയായും സുബോധമുള്ളവരാണ്, പ്രബുദ്ധരാണ്, ബുദ്ധിക്കു പ്രകാശം ലഭിച്ചവരാ ണ്. കാരണം, അസത്യം അസത്യമാണെന്നും അജ്ഞത അജ്ഞതയാണെന്നും മൂഢത്വം മൂഢത്വമാണെന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞവരാണു നിങ്ങള്‍. ആയിരം
വട്ടം ആവര്‍ത്തിച്ചാലും അസത്യം സത്യമാവില്ല; ആയിരംവട്ടം അനുഷ്ഠിച്ചാലും ദുരാചാരം സദാചാരമാവില്ല; ആയിരം ലക്ഷം വര്‍ഷം വിശ്വസിച്ചാലും അന്ധവിശ്വാസം സത്യവിശ്വാസമാവില്ല.
ഇനി നമുക്കു നമ്മുടെ വിഷയത്തിലേക്കു വരാം. കുടുംബനവീകരണമാണ് നമ്മുടെ വിഷയം. നവീകരണലക്ഷ്യത്തോടെ വന്നുചേര്‍ന്നിരിക്കുന്ന നാം നമ്മെത്തന്നെയാണ് ആദ്യം നവീകരിക്കേണ്ടത്. മനസ്സു നന്നായാല്‍ മനുഷ്യന്‍ നന്നാകും. മനുഷ്യന്‍ നന്നായാല്‍ കുടുംബവും നാടും രാജ്യവും ലോകവും നന്നാകും. ഇനി ആലോചിക്കേണ്ടത് നമ്മെത്തന്നെ നവീകരിക്കാന്‍ നാം എന്തു മാനദണ്ഡമാണ് ഏത് അളവുകോലാണ്, ഏത് ആദര്‍ശമാണ് ആശയമാണ്, സ്വീകരിക്കേണ്ടതെന്നാണ്. നാമെല്ലാം യേശുശിഷ്യരാണെന്നു സ്വയം പ്രഖ്യാപിക്കുന്നവരാണ്, യേശുവിനെ ഗുരുവായി, പരമഗുരുവായി സ്വീക
രിച്ചിട്ടുള്ളവരാണ്. കര്‍ത്താവ് എന്ന വാക്കിനും പരമഗുരു എന്നാണര്‍ത്ഥം. അപ്പോള്‍ നമ്മുടെ ഗുരുവും കര്‍ത്താവുമായ യേശുവിന്റെ പ്രബോധനമനുസരിച്ചാണ്, സന്ദേശമനുസരിച്ചാണ് നാം ജീവിക്കേണ്ടത് എന്നുവരുന്നു. ഇനി, എന്തായിരുന്നു യേശുവിന്റെ അടിസ്ഥാന സന്ദേശം, മൗലികപ്രബോധനം എന്നു നോക്കാം. ദൈവം ഏകനും സര്‍വ്വമനുഷ്യരുടെയും പിതാവുമാകുന്നു എന്ന ദര്‍ശനമാണത്. ക്രൈസ്തവമതത്തിന്റെ അടിസ്ഥാനതത്ത്വവും പ്രമാണവുമാണത്. അതനുസരിച്ചു ജീവിക്കുക എന്നതിനാണ് പ്രാധാന്യമുള്ളത്. ബാക്കി ആചാരാനുഷ്ഠാനങ്ങളെല്ലാം അപ്രധാനങ്ങളാണ്.
യേശുവിന്റെ ഈ അടിസ്ഥാന പ്രബോധനം ഉള്‍ക്കൊണ്ടുകൊണ്ട് ഒന്നു ജീവിച്ചുനോക്കൂ; ദൈവം എന്റെയും സകല മനുഷ്യരുടെയും പിതാവാണെന്നും സര്‍വ്വരും എന്റെ സഹോദരരാണെന്നുമുള്ളബോധത്തോടെ ജീവിച്ചുനോക്കൂ. സര്‍വ്വസാഹോദര്യഭാവത്തില്‍ ജീവിച്ചുനോക്കൂ. അപ്പോള്‍ നാമോരോരുത്തരും നവീകരിക്കപ്പെടും സമൂഹം നവീകരിക്കപ്പെടും.
'
ദൈവം എന്റെ പിതാവാണ്, സര്‍വ്വരും എന്റെ സഹോദരങ്ങളാണ്' എന്ന സന്ദേശമാണ് യേശുവിന്റെ സുവിശേഷം, അഥവാ സദ്‌വാര്‍ത്ത. ഈ സദ്‌വാര്‍ത്ത ലോകം മുഴുവന്‍ എത്തിക്കാനാണ് യേശു ശിഷ്യരെ ചുമതലപ്പെടുത്തിയത്. ലോകം മുഴുവന്‍ എന്നു പറയുമ്പോള്‍, യഹൂദരെന്നോ ഗ്രീക്കുകാരെന്നോ സ്വതന്ത്രരെന്നോ അടിമയെന്നോ പുറജാതികളെന്നോ സ്ത്രീകളെന്നോ പുരുഷന്മാരെന്നോ വേര്‍തിരിവില്ലാതെ, എല്ലാവരിലും ഏക ദൈവത്വത്തിന്റെയും സര്‍വ്വസാഹോദര്യത്തിന്റേയുമായ ഈ സദ്‌വാര്‍ത്ത എത്തിക്കണമെന്നുതന്നെയാണ് യേശു ഉദ്ദേശിച്ചത്. അങ്ങനെ സര്‍വ്വരെയും ഉള്‍ക്കൊണ്ടുകൊണ്ട് സര്‍വ്വരിലേക്കും യേശുസന്ദേശം എത്തിക്കാന്‍ തയ്യാറാകുമ്പോഴാണ് സഭ (Catholic) കാതോലികം - സാര്‍വ്വത്രികം, സാര്‍വജനീനം - ആകുന്നത്.
സഭയുടെ അടിസ്ഥാനസ്വഭാവങ്ങള്‍ ഏകം, പരിശുദ്ധം, ശ്ലൈഹികം, സാര്‍വ്വത്രികം എന്നിവയാണ്. ഈ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍, ഇന്നത്തെ സഭ യേശുവിന്റെ സഭയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതെല്ലാമാണ് സഭയുടെ സ്വഭാവങ്ങളെന്നു പറയുകയും അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അതു കാതോലികമാകുന്നതെങ്ങനെ? പ്രിയപ്പെട്ടവരേ, കാതോലികമല്ലാത്ത സഭ, സാര്‍വ്വത്രികമല്ലാത്ത സഭ, എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളാത്ത സഭ യേശുവിന്റെ സഭയാകുമോ എന്നു നിങ്ങള്‍തന്നെ പറയുവിന്‍. മറ്റൊരു രൂപതയില്‍നിന്ന് ഒരു വിവാഹംചെയ്താല്‍ ആ ജീവിതപങ്കാളിയെ ഉള്‍ക്കൊള്ളാതെ പുറംതള്ളുന്ന കോട്ടയം രൂപതയെ യേശുവിന്റെ സഭയുടെ ഭാഗമായി അംഗീകരിക്കാനാകുമോ, സ്‌നേഹിതരേ. മാമ്മോദീസാ മുങ്ങി ക്രൈസ്തവനാകാനാഗ്രഹിക്കുന്ന ഒരുവനോട്, 'ഇതു കോട്ടയം രൂപതയില്‍പ്പെട്ട ഒരിടവകയാണ്, ഇവിടെ പ്രവേശനമില്ല, എന്നു പറയുന്ന പുരോഹിതനെ യേശുവിന്റെ സഭയുടെ അംഗമായും ആ ഇടവകയെ സഭയുടെ ഭാഗമായും കാണാനാകുമോ എന്നു ചിന്തിക്കൂ, സഹോദരരേ.
നോക്കൂ, എത്ര ഭീകരമാണീ അവസ്ഥ! ഇന്നത്തെ നിലയില്‍ കോട്ടയം രൂപത ചെയ്യുന്നത് ദൈവനിന്ദയാണ്; ദൈവമക്കളില്‍ ഭിന്നിപ്പുണ്ടാക്കി പരമപിതാവായ ദൈവത്തെ നിന്ദിക്കലാണ്. ഇതു ഗുരുനിന്ദയാണ്, പരമഗുരുവായ യേശുവിന്റെ പ്രമാണങ്ങളെ ലംഘിച്ച് അവിടുത്തെ നിന്ദിക്കുകയാണു ചെയ്യുന്നത്. ഇത് സഭാനിന്ദയാണ്; സഭാസങ്കല്പത്തെ മുഴുവന്‍ തള്ളിക്കളഞ്ഞ് സഭയെ നിന്ദിക്കുകയാണതു ചെയ്യുന്നത്. ഇതു മാനവനിന്ദയുമാണ്; സമുദായഭ്രഷ്ടിലൂടെ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതുവഴി മാനവികതയെ നിന്ദിക്കുകയാണ് ഈ രൂപത ചെയ്യുന്നത്; സംശയം വേണ്ട. അജ്ഞതയുടെ ഫമാണിത്. അജ്ഞതയെ സംരക്ഷിക്കുവാന്‍ തത്രപ്പെടുന്നവര്‍ അര്‍ത്ഥശൂന്യമായ പാരമ്പര്യങ്ങള്‍ നിലനിര്‍ത്താന്‍ നോക്കും. വാസ്തവത്തില്‍ സ്വയം അവഹേളിക്കലാണിത്. മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാണിത്.
യേശുവിന്റെ നാമത്തില്‍ ഇത്ര ക്രൂരമായ നിയമങ്ങളും ആചാരങ്ങളും കൊണ്ടുനടക്കുന്ന ഈ സഭയെ നമുക്കെങ്ങനെ ന്യായീകരിക്കാന്‍ സാധിക്കും? ഈ സഭ എത്ര ക്രൂരമാണെന്നു നിങ്ങള്‍ക്കു ഞാന്‍ പറഞ്ഞുതരേണ്ടതില്ല. കൈപ്പുഴ സ്‌കൂളില്‍ അധ്യാപകനായിരുന്ന എന്റെ ഒരു സുഹൃത്ത് എബ്രഹാം സാറിനെ ഇവിടെയിരിക്കുന്ന പലരും അറിയും. അദ്ദേഹം മരിച്ചപ്പോള്‍, അദ്ദേഹത്തിന്റ ഭാര്യ സെലിനെ അടക്കിയിരുന്ന ഏറ്റുമാനൂരിലെ കുടുംബക്കല്ലറയില്‍ അടക്കാന്‍, അദ്ദേഹം ഒരു കാഞ്ഞിരപ്പള്ളി രൂപതക്കാരിയെ രണ്ടാം വിവാഹം കഴിച്ചതിന്റെപേരില്‍, കോട്ടയം രൂപത സമ്മതിച്ചില്ല. ഈ നടപടി എത്ര നിഷ്ഠൂരവും മനുഷ്യത്വഹീനവുമായിപ്പോയി എന്നോര്‍ത്തു നോക്കുക. ഇത്തരം അവസരങ്ങളിലാണ് നാം പിണറായിയുടെ 'നികൃഷ്ടജീവി' പ്രയോഗം നടത്തേണ്ടത്. അത്ര നികൃഷ്ടവും സംസ്‌കാരശൂന്യവുമായിരിക്കുന്നു, ഈ വ്യവസ്ഥിതി.
ഞാന്‍ അവസാനിപ്പിക്കട്ടെ. ഇവിടെ വന്ന് നിങ്ങളോടെല്ലാം സംസാരിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷിക്കുന്നു. നമുക്കൊരുമിച്ച് യേശുവിന്റെ അതിരില്ലാത്ത സ്‌നേഹസന്ദേശം പ്രചരിപ്പിക്കാം. ദൈവം ഏകനാണ്, മനുഷരെല്ലാം സഹോദരരാണ് എന്ന കാഴ്ചപ്പാടില്‍ ജീവിക്കാം. ഈ സന്ദേശം നമ്മുടെ മക്കള്‍ക്കു പകര്‍ന്നുകൊടുക്കുകയും ചെയ്യാം. അതിനായി, ഒരു മിനിറ്റ് എണീറ്റ് നിന്ന് ഞാന്‍ ചൊല്ലിത്തരുന്ന ഈ പ്രതിജ്ഞാവചനങ്ങള്‍ ഏറ്റു ചൊല്ലണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
''
സര്‍വ്വജ്ഞനായിരിക്കുന്ന ദൈവത്തെയും എന്റെ ഗുരുവും കര്‍ത്താവുമായിരിക്കുന്ന യേശുവിനെയും ഇവിടെ സന്നിഹിതനായിരിക്കുന്ന എല്ലാവരെയും സാക്ഷികളാക്കി എന്റെ നെഞ്ചില്‍ കൈവച്ചുകൊണ്ട് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു:
സര്‍വ്വത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായ ദൈവം സര്‍വ്വമനുഷ്യരുടെയും പിതാവാകുന്നു. സര്‍വ്വമനുഷ്യരുടെയും മാതാവുമാകുന്നു. സര്‍വ്വമനുഷ്യരും എന്റെ സഹോദരങ്ങളാകുന്നു. ജാതിയുടെയോ മതത്തിന്റെയോ സമുദായത്തിന്റെയോ ശരീരനിറത്തിന്റെയോ സമ്പത്തിന്റെയോ ഭാഷയുടെയോ വിദ്യാഭ്യാസ
ത്തിന്റെയോ ഒക്കെ പേരില്‍ യാതൊരു മനുഷ്യനോടും ഞാന്‍ ഒരു വിധത്തിലുമുള്ള വിവേചനവും കാട്ടുകയില്ല. വിവേചനം കാട്ടുന്ന സര്‍വ്വരെയും സര്‍വ്വ ശക്തിയോടുംകൂടി ഞാന്‍ എതിര്‍ക്കുന്നതായിരിക്കും. പിതാവും മാതാവുമായ ദൈവമേ, എന്റെ പരമഗുരുവായ യേശുവേ, ഈ പ്രതിജ്ഞ നിറവേറ്റാന്‍ എന്നെ അനുഗ്രഹിക്കണമേ! ഫോണ്‍: 9447567486

Tuesday, May 26, 2015

പുരോഹിതരുംകന്യാസ്ത്രീകളുംവെളിപ്പെടുത്തുന്നു. കെ. സി ആർ.എം. ദേശീയ സമ്മേളനം വിളിച്ചു

പുരോഹിതരുംകന്യാസ്ത്രീകളുംവെളിപ്പെടുത്തുന്നു.  കെ. സി ആർ.എം. ദേശീയ സമ്മേളനം വിളിച്ചു

.For Molly George, who is in her late forties, leaving the nunnery was not as smooth as it was for Maria. She actually ran away in fear of being raped and killed. George is also from Palai, Kottayam, and also joined the order as a way out of poverty. She joined the convent at the age of 17, and, after two years of training, was sent to the Andamans for social service. “Initially, I enjoyed the life [there]. I had a lot of things to do in service of the poor. Gradually, I realised that all was not well around me. I was sexually harassed by a Parish priest. When I wouldn’t give in to his advances, he started intimidating and spreading rumours about me. I complained to the Mother Superior, but was disappointed by her response. I was assigned work at a village quite far from the convent and had to walk 5-6 km every day. The road through the forest was often deserted and this man used to follow me. I was thoroughly scared. I was even afraid that he would kill me. I wrote to my sisters that I do not want to be another Abhaya [a nun who was famously murdered]. I decided to come back to Kerala. My elder sister sent a telegram that my mother was seriously unwell and so they allowed me to go. I never went back.”


Back home, George was supported by her three sisters, but her three brothers gave her a hostile welcome. They got her married off. In her case, there was no property to share, a common reason for brothers to treat their sisters exiting nunneries as pariahs. George’s husband was a former priest, but his family didn’t accept them. George, her husband and two children now live in Kottayam, and she does menial jobs to support the family.

തള്ളു തള്ള്...തല്ലിപ്പൊളി വണ്ടീ...

മാണി വന്നതില്പിന്നെയാ പാലാക്ക് പേരുണ്ടായതെന്നു പൊതുവേ ഒരു ധാരണയുണ്ട്. അതു ശരിയല്ല, മാണി വന്നതിൽപ്പിന്നെ ഉള്ളതു പോവുകയായിരുന്നെന്നാ എന്നോട് ഒരു പാലാക്കാരൻ വല്യപ്പൻ പറഞ്ഞത്. (വല്യപ്പൻ, മകന്റെ കൂടെ കൂടാൻ ഇടക്കിടെ അബുദാബിയിൽ വരും; ആ വഴിയാണ് പാലാക്കാരെ ഞാൻ നന്നായി പരിചയപ്പെടുന്നത്). തച്ചോളി ഒതേനന്റെ കുലത്തിൽ ആകെ ഉണ്ടായിരുന്നതിനേക്കാൾ പോരാളികൾ പാലായിലുണ്ടായിരുന്നുവെന്ന് അപ്പാപ്പൻ പറയുന്നതു വളരെ അഭിമാനത്തോടെ. (ഇതു മണിക്കൂറിൽ ഒന്നു വെച്ച് അപ്പാപ്പനെക്കൊണ്ട് പറയിച്ചിരുന്നെങ്കിൽ അപ്പാപ്പന്റെ കൂനു തീർത്തു മാറിയേനെയെന്നുവരെ എനിക്കു തോന്നിയിട്ടുണ്ട്). അപ്പാപ്പൻ അഭിമാനത്തൊടെ പറഞ്ഞത്, നോബിൾ എന്നൊരു ഗുണ്ടായായിരുന്നു ഒരു കാലത്തു പാലാ ഭരിച്ചിരുന്നതെന്നാണ് (ഇപ്പോൾ നീളനുടുപ്പിട്ട നോബിൾ ഗുണ്ടകൾ കേരളമാകെ ഭരിക്കുന്നു,  എന്ന വ്യത്യാസമേയുള്ളപ്പാപ്പാ! ഞാറക്കൽ കന്യാസ്ത്രികളുടെ നേരെ, കോതമംഗലത്ത് പ്രൊഫസ്സറുടെ നേരെ, ത്രിശ്ശൂരിൽ കുട്ടികളുടെ നേരെ, പാലായിൽ ദളിതന്റെ നേരെ, ചങ്ങനാശ്ശേരിയിൽ കെ സി ആർ എം ന്റെ നേരെ, കാഞ്ഞിരപ്പള്ളിയിൽ മോനിക്കായുടെ നേരെ... എറണാകുളത്ത് സ്വന്തം മഠാംഗത്തിനു നേരെ, തലോറിൽ ഡേവീസ് അച്ചന്റെ  നേരെ, ഇടുക്കിയിൽ പി റ്റി തോമസിന്റെ നേരെ... ). 

ഒളിമ്പിക്സിന്റെ ചിഹ്നം അഞ്ചു വളയങ്ങൾ ആണെങ്കിൽ പാലായുടെ ചിഹ്നം അക്കാലത്തു മൂന്നു 'ക' ആയിരുന്നുവെന്നും അപ്പാപ്പൻ പറഞ്ഞു. കത്തി, കപ്പ, കള്ള് ഇവയായിരുന്നത്രെ ആ മൂന്നു 'കാ'കൾ. രാമപുരത്തു പോലീസ് സ്റ്റെഷൻ വേണമെന്നു സർക്കാരിനു നിവേദനം അയച്ചപ്പോൾ, വേണ്ടത്ര കേസുണ്ടാക്കിക്കൊള്ളാമെന്നു വാക്കു കൊടുത്ത പാരമ്പര്യമാ തൊട്ടടുത്തുള്ള രാമപുരത്തിനുള്ളതെന്നും അപ്പാപ്പൻ പറഞ്ഞു. പാലാക്കാരുടെ ധീരതക്കുദാഹരണമായി അപ്പാപ്പൻ ചോദിക്കുന്നത്, ഒരു പറമ്പിൽ രണ്ട് ഇടവകപ്പള്ളിയും, ഒരു കി. മീറ്ററിനുള്ളിൽ ഏഴു പള്ളികളും ജെറൂസലേമിൽ പോലും ഉണ്ടോന്നാണ്. (ഇതൊക്കെ പുളുവാണോന്ന്, ഏതെങ്കിലും പാലാക്കാരെ കണ്ടാൽ തരം പോലെ ചോദിക്കണം).

പറഞ്ഞുവരുന്നത് അതല്ല; അപ്പാപ്പന്റെ അഭിപ്രായത്തിൽ, പാലാക്കു പേരുണ്ടാക്കിയത് ഇവരൊന്നുമല്ല, അതിന്റെ ക്രെഡിറ്റ് പാലാ സെന്റ്രൽ ബാങ്കിനാണത്രെ (ഞാൻ കേട്ടിട്ടില്ല). എട്ടു നിലയിൽ പൊട്ടിയ ആ ബാങ്ക്, ഒരുപാട് അച്ചന്മാരുടെ പണവും കൊണ്ടുപോയിയെന്നും അപ്പാപ്പൻ പറഞ്ഞു. ഇക്കാര്യം ഓർക്കാൻ കാരണം, പാലാക്കാര് രൂപതയുടെ ആഭിമുഖ്യത്തിൽ ഒരു കാർഷിക ബാങ്ക് തുടങ്ങാൻ പോകുന്നു എന്നു കേട്ടതുകൊണ്ടാണ്. വല്ല ബാങ്കിലും കൊണ്ടുപോയി അച്ചന്മാരുടെ കാശെന്തിനാ കളയുന്നതെന്ന് ഒത്തിരിക്കാലായി രൂപത ചിന്തിച്ചു തുടങ്ങിയതായിരിക്കണം. സത്യത്തിൽ കെ എം മാണി കൈക്കൂലി വാങ്ങിയോ ഇല്ലയോന്നുള്ള എന്റെ സംശയവും, രൂപത കടത്തിലാണോയെന്നുള്ള എന്റെ സംശയവും  ഒറ്റയടിക്കു തീർത്തു തന്നു അപ്പാപ്പൻ. കാഞ്ഞിരപ്പള്ളിയിലെ ബാങ്കിന്റെ പേരു സഹ്യാദ്രി എന്നാണല്ലൊ;  പാലാ ബാങ്കിനു പേരു നിശ്ചയിച്ചില്ലെങ്കിൽ 'അത്യാർഥി' എന്നതു പരിഗണിക്കുക. ഇതിന്റെ പരസ്യവാചകം, 'ഒരിക്കലും അഴിയാത്ത ബന്ധം!' എന്നാക്കാം. ഒരിക്കൽ ലോൺ എടുത്താൽ എന്നെങ്കിലും അടച്ചു തീരുമോ? സർക്കാർ ബാങ്കിലാണെങ്കിൽ ചിലപ്പോൾ കടം എഴുതി തള്ളിയെന്നിരിക്കുമല്ലൊ.  ഒന്നാം ഇൻഫാം കർഷക സംരക്ഷണ യുദ്ധത്തിൽ പങ്കെടുത്തു പണം പോയ നിരവധിപ്പേർ വീരചരമം പ്രാപിച്ച കഥകൾ, ഒർമ്മയുള്ളവർ മറ്റാരോടും പറയരുതെന്നു അപേക്ഷ. ഇതിന്റെ അടയാള ചിഹ്നം നേർച്ചക്കുറ്റി തന്നെ ആയിക്കോട്ടെ. അത്മായർക്കു കവല തോറും 'പേ ആന്റ് യൂസ്  കമ്ഫോർട്ട് സ്റ്റേഷൻ' പോലുള്ള ലാഭകരമായ പദ്ധതികൾ തുടങ്ങാൻ ലോൺ കൊടുക്കാം. അന്താരാഷ്ട്ര തലത്തിൽ സഭയുടെ സേവനം പ്രകീർത്തീക്കപ്പെടുകയും ചെയ്യും. ഒരു പക്ഷേ, രൂപതക്കൊന്ന് എന്ന നിലയിൽ ബാങ്ക് വേണ്ടി വന്നേക്കാം. പിരിവായിട്ടും സ്ംഭാവനയായും എത്തുന്ന ബഹുകോടികൾ കറക്കാൻ ഒരു ചക്കു വേണ്ടേ? ഒരു സുപ്രഭാതത്തിൽ, എന്നാലീ സംസ്ഥാനം കൂടെ ഭരിച്ചോന്ന് ഉമ്മൻ ചാണ്ടി ആലഞ്ചേരി പിതാവിനോട് പറഞ്ഞാലും നാം കരുതിയിരിക്കണ്ടേ? 

കരുണയുള്ളവർ ഭാഗ്യവാന്മാർ എന്നല്ലേ കർത്താവു പറഞ്ഞത്. കരുണ കാണിക്കാൻ സ്വന്തം ബാങ്ക്, സ്വന്തം കോടതി ഇവയൊക്കെ വേണ്ടേ? ജെറൂസലേം ദേവാലയത്തിൽ നാണയമാറ്റക്കാരുണ്ടായിരുന്നല്ലൊ! കർത്താവ് മരിച്ചതിനു ശേഷം  ശിക്ഷ്യന്മാർ ആദ്യം തുടങ്ങിയതും ബാങ്കായിരുന്നല്ലൊ. വി. പൗലോസ് 4 കോറി.10 ൽ പറഞ്ഞിട്ടില്ലേ, ദൈവത്തിന്റെ നാമത്തിൽ നാം വിഡ്ഡികളായിരിക്കേണ്ടതുണ്ടെന്ന് ? കാഞ്ഞിരപ്പള്ളീയിൽ ബാങ്ക് തുടങ്ങി എത്രയോ വിശ്വാസികൾ കര കയറി! മുത്തൂറ്റുകാർക്കല്ലേ ക്ഷീണം വന്നുള്ളൂ.

വള്ളിച്ചെരിപ്പും ഇട്ടുകൊണ്ട് മര്യാദക്കു നടന്നിരുന്ന മുരിക്കനച്ചനെ മെത്രാനാക്കി നശിപ്പിച്ചു എന്നു പറഞ്ഞാൽ മതിയല്ലൊ! എനിക്കറിയത്തില്ല, മെത്രാനായാൽ ഒരോരുത്തരുടെയും സ്വഭാവം വല്ലാണ്ട് മാറുന്നു. ആയ കാലത്ത് ഒരുറുമ്പിനേപ്പോലും കൊന്നിട്ടില്ലാത്ത പവ്വം മെത്രാനായപ്പോൾ ഒരു സമുദായത്തെ മൊത്തമല്ലേ കൊലക്കു കൊടുത്തത്? (അദ്ദേഹം മുൻകൈ എടുത്തു നടപ്പാക്കിയ മാർത്തൊമ്മാ സംസ്കാരത്തിന്റെ ഫലത്തിൽ നിന്നു സഭയെ എങ്ങിനെ രക്ഷപ്പെടുത്താമെന്നു പഠിക്കാനുള്ള മത്തങ്ങാ കമ്മറ്റി അദ്ദേഹം മരിക്കുന്നതിനു മൂൻപ് ഉണ്ടായല്ലൊ! എനിക്കു തൃപ്തിയായി). ഈ മത്തങ്ങാ കമ്മറ്റി ഏതെങ്കിലും മെത്രാനു പറ്റിയ അമളി പുറത്തു പറയുകയോ, എന്തെങ്കിലും തിരുത്താൻ ഏതെങ്കിലും മെത്രാനോട് പറയുകയൊ ചെയ്യുമോ? ഒരു മെത്രാനിഷ്ടപ്പെട്ടവൻ അടുത്ത മെത്രാനായി വരുന്നു. തന്നെ ദശലക്ഷാപതി ആക്കിയവനോട് നന്ദിയോടെ അടുത്തയാൾ കഴിയുന്നു. പവ്വം കിരീടം വെച്ചു കൊടുത്തവരുടെ പിടിയിൽ നിന്നു സഭ മാറിയാലല്ലേ മത്തങ്ങാ കമ്മറ്റി പ്രയോജനപ്പെടൂ. പ്രൊഫ. ജോസഫിനെ പുറത്താക്കിയ പഴയ മെത്രാനെ സുഖിപ്പിക്കാൻ പോയതല്ലേ, കോതമംഗലത്തെ പുതിയ മെത്രാന് സലോമിയുടെ ശാപവും ഇത്ര പ്രശസ്തിയും എളുപ്പത്തിൽ ഫ്രീയായി കിട്ടാൻ കാരണം. ചിലർ മെത്രാനെ സുഖിപ്പിച്ചും കാര്യം നേടുന്നുണ്ടായിരിക്കാം. ഇപ്പോഴത്തെ താമരശ്ശേരി മെത്രാൻ റെമീജിയൂസ്, അഭയഗിരി പള്ളിയിൽ വരുന്നതിനു മുമ്പേ തന്നെ രൂപതയിലെ അല്ലറ ചില്ലറ പണികളൂമായി കൂടുതൽ കറങ്ങുമായിരുന്നെന്ന് ഒരു വളയംകാരൻ പണ്ടു പറഞ്ഞു കേട്ടിട്ടുണ്ട്. അതൊക്കെ പരദൂഷണത്തിന്റെ ലിസ്റ്റിൽ പെടുത്തിയാൽ മതി. വന്യജീവികളോടു പോലും സഹഭാവത്തോടെ പെരുമാറുകയും പിണറായിയെപ്പോലും സത്ക്കരിക്കുകയും ചെയ്യുന്ന അദ്ദേഹം ആരെയെങ്കിലും മണിയടിച്ചാണ് മെത്രാനായതെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഇത്തിരി പൊതുവിജ്ഞാനം (പ്രത്യേകിച്ചും ജാലിയൻവാലാബാഗ് കണ്വെൻഷനേപ്പറ്റിയൊക്കെയുള്ള കാര്യങ്ങളിൽ) അദ്ദേഹത്തിനു കുറവുണ്ടായിരിക്കാം, എന്നല്ലേയുള്ളൂ? കഴിവിനെന്താ കുറവ്? മലയാറ്റൂർ വരെ നടന്നു പോകാൻ മറ്റൊരു മെത്രാനു കഴിഞ്ഞിട്ടുണ്ടോ? എന്തായാലും മെത്രാൻ ആകുന്നതിനു മുമ്പും പിമ്പും ഈ പാവങ്ങളുടെ ബുദ്ധിനിലവാരം ആരെങ്കിലും ഒന്നു നോക്കിയാൽ നന്നായിരുന്നു.

താമസിയാതെ, പള്ളിപിരിവുകളെല്ലാം ATM കാർഡ് ഉപയോഗിച്ചായിരിക്കാം ഇനി നടക്കാൻ പോകുന്നത്. ഇനി പള്ളി ബാങ്ക്  നടപ്പാക്കാൻ പോകുന്ന ജപ്തിപ്രകാരം, കുടിശ്ശിഖ വരുത്തുന്നവന്റെ പറമ്പിൽ അടയാളമായി കുരിശ്ശൂപള്ളികൾ ഉയരും. ഇതിനൊരു നല്ല വശമുണ്ട്; കുരിശൂ വരുമെന്നറിഞ്ഞാൽ നാട്ടുകാർ പിരിവെടുത്തു ബാദ്ധ്യത അടച്ചുകൊള്ളും. ലോകമാസകലമുള്ള പുണ്യവാന്മാർക്കുള്ള നേർച്ച കാഴ്ചകൾ ബാങ്കിന്റെ ഏതു ശാഖകളിലും അടക്കാൻ കഴിയും, ഒരു കണക്കും സർക്കാർ  നോക്കാൻ വരുകയുമില്ലല്ലൊ! ജനങ്ങൾ പ്രശ്നമുണ്ടാക്കിയാൽ (വിദ്യാഭ്യാസ ലോൺ കിട്ടിയില്ല, വല്യ-കുടുംബ-അലവൻസ് കിട്ടിയില്ല എന്നൊക്കെ പറഞ്ഞ്) ചിക്കാഗോയിലേതുപോലെ ചർച്ച ചെയ്തു പരിഹരിക്കാം. പണ്ട് ചിക്കാഗോ പുത്തൻ കത്തീദ്രൽ പള്ളീൽ കർട്ടൻ ഇടുകയും അതു കീറുകയും ഒക്കെ ചെയ്ത ഒരു സംഭവം ഉണ്ടായല്ലൊ. അതു പരിഹരിച്ച രീതി പറഞ്ഞു കേട്ടപ്പോൾ ഞാനൊത്തിരി ചിരിച്ചതാ. "പ്രധാന അൾത്താരക്കു മുമ്പിൽ കർട്ടൻ പാടില്ല," ജനങ്ങൾ. 
"കർട്ടനില്ലാതെ പള്ളിവെഞ്ചരിക്കില്ല," മെത്രാൻ. 
അവസാനം രണ്ടു കൂട്ടരും ജയിച്ചു. കർട്ടൻ അൾത്താരക്കു പിന്നിൽ ഘടിപ്പിച്ചു; അതിന്റെ പിന്നിൽ സക്രാരിയും വെച്ചു. അച്ചന്മാരോർക്കും അവർക്കാ ബുദ്ധീന്ന്. അമേരിക്കയിൽ വേദപാഠത്തിന് രജിസ്റ്റർ ചെയ്യാൻ പ്രജകൾ ക്രെഡിറ്റ് കാർഡ് കൊടുക്കും. രജിസ്റ്റ്രേഷൻ കഴിഞ്ഞാൽ പ്രജ നേരെ ബാങ്കിൽ വിളിച്ചു പറയും ക്രെഡിറ്റ് കാർഡ്, അറിയാതെ കൊടുത്തതാ ക്യാൻസൽ ചെയ്യണമെന്ന്. തട്ടിപ്പു നടത്താൻ പ്രജകളും പഠിച്ചു എന്നു പറഞ്ഞാൽ മതിയല്ലൊ....തള്ളു തള്ള്...തല്ലിപ്പൊളി വണ്ടീ...

ഏഷ്യയിലെ ഏറ്റവും വലിയ കുരിശ് ഇസ്ലാമാബാദിൽ ഒരു വ്യവസായി പണിതതാണെന്ന് അടുത്തിടെ വായിക്കാൻ ഇടയായി. ആ വ്യവസായിയെ ആരെങ്കിലും കേരളം വരെ ഒന്നു കൊണ്ടുവരുമോ പ്ലീസ്; സൂപ്പർ ഡിനോസർ ഇനത്തിൽ പെട്ട കുരിശുകൾ എത്ര വേണമെങ്കിലും കാണിച്ചു തരാം, കോട്ടയം ജില്ലയിൽ നിന്നു തന്നെ.

Monday, May 25, 2015

മറ്റൊരു ജോവാൻ ഓഫ് ആർക്ക്?

ഞാറയ്ക്കൽ സംഭവത്തിൽനിന്ന് 
മറ്റൊരു ജോവാൻ ഓഫ് ആർക്ക്?
ജോവാൻ ഓഫ് ആർക്ക് - ദുർമന്ത്രവാദിയെന്നു മുദ്രകുത്തി കത്തോലിക്കാസഭ ചുട്ടുകൊല്ലുകയും പിന്നീട് അതേ സഭതന്നെ സി. അൽഫോൻസയെപ്പോലെ വിശുദ്ധ ആക്കിയാക്കിയതുവഴി കാശുണ്ടാക്കാൻ സഭയെ സഹായിക്കുകയും ചെയ്ത ഫ്രാൻസിലെ ധീരവനിത! സാഹചര്യം വ്യത്യസ്തമാണെങ്കിലും തന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഏതാണ്ട് അതേ നിലവാരത്തിൽ അനീതിക്കും അക്രമത്തിനുമെതിരെ പോരാടുകയും മാറ്റൊരു അഭയയാവാതെ അത്ഭുതകരമായി രക്ഷപെടുകയും ചെയ്ത സന്യാസിനിയാണ് സി. ടീന സി.എം.സി. അവരും ഞാറയ്ക്കൽ പ്രശ്നവുമായുള്ള ബന്ധം വ്യക്തമാക്കുന്നതിനു മുൻപ് അവരെ ഒന്നു പരിചയപ്പെടുത്താം.
ചേടത്തിയും അനിയത്തിയും മഠത്തിൽ ചേരാൻ വാശിപിടിച്ച് ആദ്യം അനിയത്തിയും പിന്നീട് ചേടത്തിയും ഒരേ സന്യാസസഭയിൽ അംഗമായതിൽ അനിയത്തിയാണ് സി.. ടീന. ജ്യേഷ്ഠസഹോദരിയാണ് സി. ആനി ജെയ്സ്. സന്യാസിനിയായ ശേഷം കുട്ടികൾക്ക് കരിയർ ഗൈഡൻസും പരിശീലനവും നൽകുന്ന സെന്റ് മേരീസ് വൊക്കേഷണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല ആയിരുന്നു സി. ടീനയ്ക്ക്- 1988 മുതൽ. പിന്നീട് അതിന്റെ കീഴിൽത്തന്നെയുള്ള സെന്റ് മേരീസ് പ്രസിന്റെ ചുമതലകൂടി കിട്ടി. കൂടാതെ സെന്റ് അഗസ്റ്റിൻസ് അനാഥാലയത്തിന്റെ ചാർജും; ഒപ്പം അതിന്റെതന്നെ കീഴിലുള്ള എസ്റ്റേറ്റിന്റെ ചുമതലയും. ചേച്ചിയാകട്ടെ അവിടെത്തന്നെയുള്ള സെന്റ് മേരീസ് ടെക്നിക്കൽ സ്കൂളിലെ അധ്യാപിക. ഈ സ്കൂളിന്റെ ഭാഗം തന്നെയാണ് വൊക്കേഷണൽ ട്രെയിനിങ് ഇൻസ്റ്റിസ്റ്റ്യൂട്ട്.
അങ്ങനെയിരിക്കെ 1992ൽ ഒരു സംഭവമുണ്ടായി. 17 വയസുകാരിയായ ഒരു ഹിന്ദുപെൺകുട്ടി വീട്ടിൽ നിന്നും ഒളിച്ചോടി എറണാകുളത്തെത്തി. അവിടെവെച്ച് ഒരു മുസ്ലിം യുവാവുമായി പരിചയപ്പെടുകയും അവനും കൂട്ടുകാരനുംകൂടി തേവര കോളെജിലെ അധ്യാപകനായ ഫാ.. തൂണേലി സി.എം.ഐ. വഴി ടി കുട്ടിയെ സെന്റ് അഗസ്റ്റ്യൻസ് അനാഥാലയത്തിൽ എത്തിക്കുകയും ചെയ്തു. ദിവസങ്ങൾ കടന്നു പോകവെ പെൺകുട്ടിക്ക് അസ്വസ്ഥത. ചുമതലക്കാരിയായ സി. ടീന കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സംശയം നിശ്ചയമായി - കുട്ടി ഗർഭിണിയാണ്! കോളെജിൽ പഠിക്കുന്ന കൂട്ടുകാരനെ ബന്ധപ്പെട്ട് മുതലു കൈപ്പറ്റാൻ ആവശ്യപ്പെട്ടു. പയ്യൻ കരഞ്ഞു കാലുപിടിച്ചുപറഞ്ഞു – തനിക്കു യാതൊരു മനസറിവുമില്ല. എങ്കിൽ മറ്റവനെ കണ്ടുപിടിക്കാൻ സഹായിക്കണമെന്നു ടീന നിർദ്ദേശിക്കുകയും അവനതു കൃത്യമായിത്തന്നെ ചെയ്യുകയും ചെയ്തു. വളരെ തന്ത്രപൂർവം കരുക്കൾ നീക്കി ഉത്തരവാദിയെ പിടികൂടി. അവനോടു ലോഹ്യത്തിൽ പറഞ്ഞുനോക്കി, പയ്യൻ വഴങ്ങുന്നില്ല. പെൺകുട്ടിയും കഴിഞ്ഞതൊക്കെ ഓർമ്മിപ്പിച്ചു. പയ്യൻ അടുക്കുന്നില്ല. ശബ്ദമുയർന്നു. നാട്ടുകാരറിഞ്ഞു. ആളുകൂടി. പൊലീസെത്തി. സ്റ്റേഷനിലെത്തി. ഇരുവീട്ടുകാരെയും വിളിച്ചുവരുത്തി. കാര്യം സാധിക്കാൻ മതം തടസമായില്ലെങ്കിലും അന്യമതത്തിൽപ്പെട്ട പെൺകുട്ടിയെ സ്വീകരിക്കാൻ പയ്യനൊ വീട്ടുകാരൊ തയ്യാറായില്ലത്രെ! ഒടുവിൽ പണം കൊടുത്ത് അമ്മയുടെകൂടെ പെൺകുട്ടിയെ പൊലീസ് പറഞ്ഞുവിട്ടു! മുൻപരിചയത്താൽ അമ്മ വഴിതെറ്റാതെ ആശുപത്രിയിലെത്തി പ്രശ്നപരിഹാരം നടത്തി.
പിന്നീടാണു കഥയുടെ സസ്പെൻസ്... പെൺകുട്ടിക്ക് സി. ടീനയെ മതി!. പൊലിസതാ പെൺകുട്ടിയുമായി വീണ്ടും അനാഥാലയത്തിൽ! അല്ലെങ്കിൽ അവൾ വണ്ടിയിൽനിന്നു ചാടി ചാവുമത്രെ! പക്ഷെ, അവളെ അനാഥാലയത്തിലെടുക്കാൻ മറ്റു സിസ്റ്റേഴ്സ് സമ്മതിക്കുന്നില്ല. ഗത്യന്തരമില്ലാതെ ടീന അവളെ മദർ തെരേസാ കോൺവെന്റിൽ ഏൽപ്പിച്ചു. പിന്നീട് കോടതിയിൽ നിന്ന് കടലാസെത്തുകയും പെൺകുട്ടിയെ കോടതിയിലെത്തിക്കേണ്ട ചുമതല വന്നുകൂടുകയും ചെയ്തപ്പോഴാണു താനൊരു ഊരാക്കുടുക്കിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് സി. ടീന തിരിച്ചറിഞ്ഞത്. പൊലീസിന്റെ പക്ഷപാതവും നിരുത്തരവാദിത്തവും കേസിന്റെ നൂലാമാലയും സി. ടീനയെ ഒരു തീരുമാനത്തിലെത്തിച്ചു- നിയമം പഠിക്കണം. അങ്ങനെ 1998ൽ 47മത്തെ വയസിൽ സി. ടീന നിയമപഠനത്തിനു ചേർന്നു.
2002ൽ പാസായി പുറത്തുവന്നപ്പോഴാണു അടുത്ത പാര! സന്നത്തെടുക്കുന്നതിന്റെ തലേന്നു വൈകിട്ട് 5 മണിക്ക് അതിൽനിന്നു ബാർ കൗൺസിൽ സി. ടീനയെ വിലക്കിക്കൊണ്ടുള്ള കത്തു നൽകി. കാരണം, സന്യാസം ഒരു തൊഴിലാണ്. ഒരു തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ വക്കീൽ പ്രക്ടീസ് ചെയ്യാൻ പാടില്ല. കേസായി.... ടീന കേസ് ജയിക്കുകതന്നെ ചെയ്തു – 2006 മെയ് 26നു പ്രാക്റ്റീസാരംഭിച്ചു. (ഈ വിധിവഴി 6 പുരോഹിതർകൂടി രക്ഷപെട്ടു. ഈ കേസിന്റെ ക്രെഡിറ്റ് അതിലെ തോമസ് പുതുശേരി എന്ന ‘മിടുക്കൻ പുരോഹിതൻ തട്ടിയെടുത്തു എന്നതു വിധിവൈപിരിത്യം) അതേ വർഷമാണല്ലോ ഞാറയ്ക്കലിൽ സഭയുടെ വിമോചകൻ ഫാ. ആന്റണി ചിറപ്പണത്തിന്റെ രണ്ടാം വരവും സംഘർഷങ്ങളും; ഒടുവിൽ ചിറപ്പണത്തെ ഇടവകക്കാർ ഓടിക്കുന്നതും! ഇതിനിടയിൽ ചേച്ചി സി. ആനി ജെയ്സ് റിട്ടയർ ആയി. അവരെ ഞാറക്കൽ ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ പ്രിൻസിപ്പലായി സി.എം.സി. സഭ നിയമിച്ചു. തുടർന്ന് അവതീർണനായ ഫാ. കരിയാറ്റിയാണല്ലൊ സംഘർഷം മഠത്തിനുള്ളിലെത്തിച്ചത്. (കരിയാറ്റിക്ക് മഠത്തിന്റെ ശാപം ഏറ്റു. രോഗം ബാധിച്ച് ഫാ. കരിയാറ്റി മൂന്നു മാസത്തിനുള്ളിൽ മരണമടഞ്ഞു.)
2009 ആഗസ്റ്റ് 25ലെ കോൺവെന്റ് ആക്രമണത്തിൽ സി. റെയ്സിക്ക് ഗുരുതരമായി പരിക്കേറ്റ വിവരമറിഞ്ഞ് എറണാകുളം പ്രൊവിൻസിന്റെ എഡ്യുക്കേഷൻ കൗൺസിലറായ സി.നീനപോൾ ആവശ്യപ്പെട്ടതനുസരിച്ച് സി. ടീന എറണാകുളം ജനറൽ ആശുപത്രിയിൽ എത്തി സി. റെയ്സിയോട് വിവരങ്ങൾ മനസിലാക്കി. തന്റെ നിയമപരിജ്ഞാനം ഉപയോഗപ്പെടുത്തി, സ്വന്തം സഹോദരിമാർക്കു വേണ്ടി പൊരുതാൻ ടീന നിശ്ചയിച്ചു. പക്ഷേ, അതൊരു വലിയ തെറ്റാണെന്നും തന്റെ ജീവിതവും ജീവനുംവരെ വിലയായി നൽകേണ്ടിവരുമെന്നും അവർ, വഴിയേ അനുഭവിച്ചറിഞ്ഞു. കേസിൽ നിന്നു പിന്മാറണം എന്നാവശ്യപ്പെട്ട് മദർ ജനറൽ മുതൽ മെത്രാൻവരെ വെറുതെ പറയുക മാത്രമല്ല, ഭീഷണിപ്പെടുത്തുകതന്നെ ചെയ്തു..
അതേക്കുറിച്ച് ടീന പറയുന്നു - ‘രാപകൽ സമ്മർദ്ദവും ഭീഷണിയും... മദർ ജനറൽ സി. എഡ്വേർഡ് ഒരു ദിവസം വൈകീട്ട് ആറരമണിക്ക് തുടങ്ങിയ ചർച്ച അർദ്ധരാത്രിയും കഴിഞ്ഞ് വെളുപ്പിനു 3 മണിയായതോടെ എനിക്ക് തലചുറ്റൽ വന്നു... ഛർദ്ദിക്കാൻ വരുന്നു... ഞാൻ പ്രൊവിഷ്യാളമ്മയോടു പറഞ്ഞു, എന്റെയമ്മേ, എനിക്കു വയ്യ, ഞാൻ ഒരിത്തിരി നേരം കിടക്കട്ടെ... ദിവസങ്ങളോളം ഞാൻ ഉറക്കമില്ലാതെ കിടന്നിട്ടുണ്ട്...’ സഭാധിക്കൃതർക്ക് ഒന്നേ പറയാനുള്ളു. ‘ഞാറക്കൽ സിസ്റ്റേഴ്സിനോട് കേസിൽ നിന്നു പിന്മാറാൻ പറയൂ.... സ്കൂൾ നമുക്കു വേണ്ട. അതു വിട്ടുകൊടുക്കാൻ പറയൂ. ടീന പറഞ്ഞാലേ അവർ കേൾക്കു... ടീനയ്ക്ക് വേണ്ടതെന്താന്നു വെച്ചാൽ ചോദിച്ചോ... മോൾക്കു ഞങ്ങൾ തരാം...’ എന്നാൽ, സ്വന്തം സഹോദരങ്ങളെ വഞ്ചിക്കാൻ ടീന തയാറായില്ല.
3 ദിവസങ്ങൾക്കു ശേഷം 2009 ജൂൺ 3നു എറണാകുളം റാണിമാതാ കോൺവെന്റിലെ അംഗമായ സി. ടീന കൂനമ്മാവിൽനിന്നും എറണാകുളത്തേക്ക് കെഎസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്നു. ബസ് 2 കി.മീ. പിന്നിട്ടപ്പോൾ സി. ടീന ബസിൽ നിന്നും തെറിച്ച് റോഡിൽ വീണു?! മഠത്തിലും മെത്രാസനത്തിലും വിവരം അറിയിച്ചു.. മറുപടി ക്രൂരമായിരുന്നു... അവരുടെ കാര്യത്തിൽ ഞങ്ങൾ ഇടപെടുകയില്ല. അവരെ സഹായിക്കാൻ വേറെ ആളുകളുണ്ട്!! ആരൊക്കെയോ ചേർന്ന് സി. ടീനയെ ലിസ്സി ആശുപത്രിയിൽ എത്തിച്ചു... വലതുകാലിൽ രണ്ടൊടിവ്, തോളെല്ലു തകർന്നു, വലതുവശത്തെ വാരിയെല്ലുകൾ നാലെണ്ണം ഒടിഞ്ഞു. തലയിൽ പതിനെട്ടു കുത്തിക്കെട്ട്...!!! എട്ടു ദിവസം അബോധാവസ്ഥയിൽ...! ബോധം തെളിഞ്ഞപ്പോഴോ... ശരീരം മുഴുവൻ പ്ലാസ്റ്ററിട്ട് പരസഹായമില്ലാതെ അനങ്ങാൻകൂടി കഴിയാത്ത അവസ്ഥ...
ഈ അവസ്ഥയിൽ കഴിയുന്ന ആളോടു ചെയ്യേണ്ടതുതന്നെ സഭാധികാരികൾ ചെയ്തു-ഒരു ‘ഫത്വാ’ പുറപ്പെടുവിച്ചു -‌ ‘കോൺവെന്റിലുള്ള ആരും ടീനയെ കാണുകയോ ടീനയോടു മിണ്ടുകയോ അവരുടെ കാര്യത്തിൽ ഇടപെടുകയൊ ചെയ്യാൻ പാടില്ല...’ ടീനയെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യിക്കുന്നതിന്റെ തലേദിവസം - ജൂൺ 26 - അന്നത്തെ ദീപികപ്പത്രത്തിൽ എറണാകുളം ബിഷപ്പ് തോമസ് ചക്യത്തിന്റെ കുബുദ്ധിയിൽ വിരിഞ്ഞ ആ അപൂർവമായ പരസ്യം സി. ടീനയുടെ ചിത്രം സഹിതം വന്നു... ‘സി.. ടീനയെ സഭാവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ സി.എം.സി. സഭയിൽ നിന്നും പുറത്താക്കിയിരിക്കുന്നു...’ പുറത്താക്കപ്പെട്ടയാളിന്റെ അറിവിലേക്കായി ദീപികയുടെ ഒരു പ്രതി ടീന കിടന്നിരുന്ന മുറിയുടെ കതകിനടിയിലൂടെ തള്ളിവെച്ചിരുന്നു! അങ്ങനെ ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാത്ത ഒരു പുതുചരിതം സഭാധികാരികൾ സഭയിൽ എഴുതിച്ചേർത്തു - പത്രപ്പരസ്യം നൽകി ഒരു സന്യാസിനിയെ സഭയിൽനിന്നു പുറത്താക്കി....! കാരണം, ടീനയ്ക്കു  ബോധം തെളിഞ്ഞതോടുകൂടി അധികാരികൾക്കും ബോധം തെളിഞ്ഞു, പണി പാളിയെന്നും; പുറത്താക്കാതെ ഇതു ഒഴിവാകില്ലെന്നും! അപകടത്തിൽ അധികാരികളുടെ പങ്കു വെളിച്ചത്തുവരുമെന്നു ഭയന്നിട്ടാകണം ഇന്നും ആ എം.ആർ.സി.റ്റി. കേസ് കൊടുക്കാനോ നഷ്ടപരിഹാരം നേടാനോ ശ്രമിക്കാത്തതും അതിനു വേണ്ടിയുള്ള ടീനയുടെ നിരന്തരമായ അഭ്യർഥന ചെവിക്കൊള്ളാത്തതും!
പുറത്താക്കിയ വിവരം വീട്ടിൽ അറിയിച്ചെങ്കിലും വീട്ടുകാർ ടിനയെ ഏറ്റെടുക്കില്ലെന്നു വ്യക്തമാക്കി. മഠാധികാരികളുടെ നടപടിയെ സാമൂഹ്യപ്രവർത്തകർ എതിർത്തു... നുൺഷ്യോക്ക് പരാതി അയച്ചു. റോമിലെ മുഖ്യകാര്യാലയത്തിൽ നിന്നു മറുപടി ലഭിക്കുംവരെ നടപടി എടുക്കരുതെന്നു കാണിച്ചുള്ള നുൻഷ്യോയുടെ മറുപടി കിട്ടി. അതോടെ കിട്ടാനിരിക്കുന്ന മറുപടി വരാതിരിക്കാനും നടപടി ത്വരിതപ്പെടുത്താനുമായി മേജർ ആർച്ച് ബിഷപ്പ് വർക്കി വിതയത്തിൽ വിമാനത്തിൽ പോയി മഠാധികാരികൾക്ക് അനുകൂലമായ കത്ത് കയ്യിൽ വാങ്ങി പറന്നെത്തി! നോക്കണേ കാര്യക്ഷമത!! ജെ.സി.സി നേതാക്കളായ ടീനയുടെ സഹോദരൻ ജെറിയും പുല്ലൂടനും വെളിവിലുമൊക്കെ ചേർന്ന് അഡ്വ. വർഗീസ് പറമ്പിൽ വഴി കോടതിയെ സമീപിച്ച് മഠാധികൃതരുടെ നടപടി സ്റ്റേ ചെയ്തു... കോടതി വിധിയൊന്നും തങ്ങൾക്കു ബാധകമല്ലെന്നു പറഞ്ഞ സി.എം.സി. നേതൃത്വം, ടിനയെ ആശുപത്രിയിൽനിന്നു ജൂൺ 27നു ബലമായി ഡിസ്ചാർജ് ചെയ്യിച്ചെങ്കിലും മഠത്തിലെടുക്കാതെ ആശുപത്രിയിൽത്തന്നെ ഉപേക്ഷിച്ചു. ഇതറിഞ്ഞ സാമൂഹ്യപ്രവർത്തകർ ഇടപെട്ട് പ്രതിഷേധിച്ചു. ഫാ. പോൾ തേലക്കാട്ടും ലിസ്സി ആശുപത്രി ഡയറക്ടർ ഫാ. മാത്യു മുട്ടംതോട്ടിലുമൊക്കെ ഇടപെട്ട് മഠാധികാരികളുമായി നടത്തിയ ചർച്ചയെത്തുടർന്ന് ജൂലൈ 13നു ടീനയെ നായരമ്പലത്തെ സി.എം.സി. മഠത്തോടനുബന്ധമായി ഡോ. സിസ്റ്റർ ഐഡയുടെ ‘ഉദയഭവൻ ക്ലിനിക്കിലെ’ ഒരു മുറിയിൽ ഏകാന്തതടവുപുള്ളിയെപ്പോലെ മാറ്റിപ്പാർപ്പിച്ചു... ഒരു ശുശ്രൂഷകയായി മേരിയെന്ന ഒരു സ്ത്രീയെ ഏർപ്പെടുത്താനുള്ള ഔദാര്യം സഭാധികാരികൾ കാണിച്ചു. ആ മേരിയുടെ സേവനത്തെ മധുരമായ ഒരോർമ്മയായി ഇന്നും ടീന താലോലിക്കുന്നുണ്ട്.. റാണിമാതായിലേക്കെന്നല്ല, കോൺവെന്റിലേക്ക് ഇനി പ്രവേശിപ്പിക്കില്ലെന്നു അധികാരികൾ തീർത്തു പറഞ്ഞു. (ടീനയെ ശുശ്രുഷിച്ചതോടെ വർഷങ്ങളോളം പാവങ്ങൾക്ക് സൗജന്യചികിൽസ നൽകിയിരുന്ന ഉദയഭവൻ അസ്തമിച്ചു - ഡോ. ഐഡയെ അവിടെ നിന്നും ട്രാൻസ്ഫർ നൽകി ഓടിച്ചു! ക്ലിനിക് പൂട്ടിച്ചു.) മുകളിൽ മഠവും താഴെ ക്ലിനിക്കും ആയിരുന്നെങ്കിലും ടീനയ്ക്ക് മഠത്തിൽ പ്രവേശനമില്ലായിരുന്നു. മഠത്തിൽക്കയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റ സി. റെയ്സിയെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തശേഷം റാണിമാതാ മഠത്തിൽ നിർത്തിയായിരുന്നു ശുശ്രൂഷിച്ചിരുന്നത്. അന്ന് അവർ മഠാധികൃതർക്ക് വേണ്ടപ്പെട്ടവരായിരുന്നുവല്ലോ!   
ഇതുകൊണ്ടൊന്നും അധികാരികളുടെ പ്രതികാരദാഹം അടങ്ങിയിരുന്നില്ല... അവർ ഒറ്റുകാരെ തിരഞ്ഞുകൊണ്ടിരുന്നു, ടീനയെ മഠത്തിൽ നിന്നും പുറത്താക്കാൻ... ഒടുവിൽ അന്നത്തെ പ്രൊവിൻഷ്യാൾ ഒരാളെക്കണ്ടെത്തി - അമൽ... പുതിയ ശുശ്രൂഷക ഏലിക്കുട്ടി വഴി ആവശ്യം ടീനയുടെ അടുത്തെത്തി. - അയാൾക്കു സിസ്റ്റർ ടീനയെ കല്യാണം കഴിക്കണം... ടീന അതിനു വഴങ്ങണം.... ഇതായി അധികാരികളുടെ ഡിമാന്റ്. സർവാംഗം പ്ലാസ്റ്ററിട്ടു കിടക്കുന്ന സിസ്റ്ററെക്കെട്ടാനും ആളുണ്ടായി! തന്റെ ഒടിഞ്ഞ കാലുകൊണ്ടായാലും തൊഴിച്ച് അവനെ ഓടിക്കുമെന്നു പറഞ്ഞ് ടീന അതു തള്ളിക്കളഞ്ഞു.. (അവനൊരു അലവലാതി ആയിരുന്നെന്നു പിന്നീടറിഞ്ഞത്രെ! സഭാധികാരികൾക്ക് അങ്ങനെയുള്ളവരെയും കൊള്ളാമെന്നു ചുരുക്കം) അതോടെ ആ കാവൽക്കാരിയുടെ പണി പോയി; പകരം പുതിയ കുട്ടി വന്നു.
വർഷം ഒന്നു കഴിഞ്ഞിട്ടും, സ്വന്തം കാര്യങ്ങൾ സ്വയംചെയ്യാൻ പ്രാപ്തിയുണ്ടായിട്ടും സിസ്റ്ററെ ശുശ്രൂഷിക്കുന്ന പെൺകുട്ടിയെ മാറ്റാനൊ സിസ്റ്ററെ മഠത്തിൽ പ്രവേശിപ്പിച്ച് ഭക്ഷണം നൽകാനൊ പോലും മഠംകാർ തയ്യാറയില്ല. ടീന കാവൽക്കാരിയെ മറ്റാൻ ആവശ്യപ്പെട്ടു. ചെലവു ചുരുക്കാം, ആ കുട്ടിക്കും സിസ്റ്റർക്കും മോചനവും കിട്ടുമല്ലോ! പക്ഷെ, മൂന്നു മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അവർ  മദറിനോടു കാരണം തിരക്കി. മദർ സമ്മതിച്ചെങ്കിലും അനുമതിക്കായി ജനറാളെ ബന്ധപ്പെട്ടപ്പോൾ ജനറാൾ തടഞ്ഞു - കുട്ടിയെ മാറ്റാൻ പാടില്ല. ഇതേത്തുടർന്ന് 2010 സെപ്റ്റംബർ 20നു ടീന ജനറാളിനെ നേരിൽക്കാണാനായി ആലുവ ജനറലേറ്റിലെത്തി. കാര്യങ്ങൾ പറഞ്ഞു. തനിക്ക് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും തന്നെ എന്തുകൊണ്ടു മഠത്തിൽ പ്രവേശിപ്പിക്കുന്നില്ലെന്ന ടീനയുടെ ചോദ്യത്തിനു മറുപടിയായി ജനറാൾ നയം വ്യക്തമാക്കി - കോടതിവിധി സഭയ്ക്കു ബാധകമല്ല!
സിസ്റ്റർ ടീന വജ്രായുധം തന്നെ പ്രയോഗിച്ചു - മഠത്തിനുള്ളിൽ നിരാഹാരസത്യഗ്രഹം ആരംഭിച്ചു.... അധികാരികൾ വഴങ്ങിയില്ല... സാധാരണപോലെ ക്ഷേമാന്വേഷണത്തിനെത്തിയ സഹോദരൻ ജെറി വിവരം മനസിലാക്കിയപ്പോഴേക്കും 7 ദിവസം പിന്നിട്ടിരുന്നു... സംഭവം പുറത്തായി കാട്ടുതീപോലെ പരന്നു... ആർ.ഡി..ഒ., തഹസിൽദാർ മുതലായവർ ഇടപെട്ടു. ടീനയുടെ ആവശ്യങ്ങൾ ന്യായമാണെന്നു ഉദ്യോഗസ്ഥരെല്ലാം അംഗീകരിച്ചു. പക്ഷെ, നിയമത്തിനതീതരാണല്ലൊ സഭാധികാരികൾ! അതുകൊണ്ടുതന്നെ അവർ വഴങ്ങിയില്ല. ഇതേത്തുടർന്ന് സെപ്റ്റംബർ 30നു രാവിലെ 10 മുതൽ ഞങ്ങളുൾപ്പെടെയുള്ള ജെ.സി.സി പ്രവർത്തകർ ആലുവാ സി.എം.സി. ജനറലേറ്റിനു മുൻപിൽ ഐക്യദാർഡ്യസത്യാഗ്രഹം ആരംഭിച്ചു. പ്രതിഷേധം രണ്ടു മണിക്കൂർ പിന്നിട്ടതോടെ ടീനയുടെ എല്ലാ ഡിമന്റുകളും അംഗീകരിച്ച് അവരെ റാണിമാതാ കോൺവെന്റിൽ തിരിച്ചെടുത്തു...
എന്നാൽ, സഭയ്ക്കു വേണ്ടാത്തവളായി, ആരും മിണ്ടാത്ത, ആരും തിരിഞ്ഞു നോക്കാത്ത അധഃകൃതയും ബഹിഷ്കൃതയുമായ ഒരു അംഗമായി, തന്റെ വക്കീൽ പണിയുമായി അവർ അവിടെ കഴിഞ്ഞുകൂടുന്നു എന്നതാണു സത്യം. പണ്ട് കൊക്കിനോടു ചെന്നായ പറഞ്ഞതുപോലെ ‘തല തിരികെത്തന്നു എന്നുള്ളതു തന്നെ ഒരു വലിയ ഔദാര്യം’ എന്നതാണ് സഭയുടെ നിലപാട്! ഇവരൊക്കെയാണ് സ്വർഗരാജ്യത്തിന്റെ കുത്തക സ്റ്റോക്കിസ്റ്റുകളും വിതരണക്കാരും! തെരുവു വേശ്യകളും അവിടെ അടിപിടികൂടുന്ന മദ്യപാനികളും ഇവരെ അപേക്ഷിച്ച് എത്രയോ ഭേദം!
ഗുണപാഠം: പുരോഹിതശാപം അഥവാ മെത്രാൻശാപം എന്നത് കെട്ടുകഥയല്ലെന്നു ഇനിയെങ്കിലും മനസിലാക്കുക, അതു വരുന്ന വഴികളും അജ്ഞാതമായിരിക്കും.
K. George Joseph. 9496313963