Translate

Tuesday, December 31, 2013

Letter from Bishop Puthur,

Finally I succeeded to break the ice.  Just now I received a reply from bishops Puthur (given below my reply to him) and I sent a reply given just below. This is a new year gift to our readers.
  
 
Dear, Dear Bishop Puthur,
       A  million thanks for your reply which made me burst out: Eurekka. The Lord helped me and you among all have given me a sterling example to prove to my many friends in Almaya and other websites that our bishops are not as bad as some of them make them out to be. Your mail gives me a chance to write more good things about you. Thanks once again. May the New Year 2014 be a glorious one rich in God's Grace and Peace for you.
https://mail.google.com/mail/u/0/images/cleardot.gif
      james
 
On 30 December 2013 17:50, bosco puthur <puthurbosco@gmail.com>wrote:
 
Dear Dr. James Kottoor,
Thanks you very much for your mail, with a lot of questions regarding the various dimensions of Syro-Malabar Church.I take note of your suggestions for the betterment of the Church life. Personally I will try my best to accept the good proposals. The Synod Bishops of the Syro-Malabar Church has to follow the Code of Canons of the Eastern Churches for its deliberations.However,  I am sure that what is important is the personal attitude we take to persons and events in our pastoral life.  In that regard we are to follow Jesus.That is what Pope Francis is trying to do and asking us to do. I hope that many of us will be inspired his his life and teachings. Thank you for your service to the Church and to the people of God.
With every best wishes for the New Year!
+Bosco Puthur
 
 
Dear James,
The questions you raise are relevant and urgent. How about planning a "like-minded" laity gathering, where some such questions can be discussed and an action plan chalked out? I am afraid many bishops are refusing to look at Francis, refusing to listen to what he is saying; that is the only way they can continue as before. Looking at him will disturb them.
Continue the fight and keep up the hope, until you die.
Great.
Joe
 
On31December2013 Kurian Mj <mjk1938@gmail.com>wrote:
The bishops in kerala are well aware of the nees to communicate with laity,answer their questions,remove their apprehensions etc.but they refuse  to oblige the laity as they well behave in an autocractic style.Leave alone laity, even the priests have no communication with bishops.In kerala this
 situation is a legacy of the Portughese bishops whofollowed a style of  colonial arbitrary authority.The attitude of the bishos is "you do what you  like.we just dont care"Even latin bishops in kerala are no eception to this.  It can welltake over a century to change this mind set unless we have a Kejriwal type amadmi movement.
kurian

Sunday, December 29, 2013

കത്തോലിക്കാസഭയും ഹോമിയോപതിയും

ഏതസുഖം വന്നാലും ഹോമിയോപതി വൈദ്യന്മാരെ സമീപിക്കുന്ന ധാരാളമാളുകൾ നമ്മുടെയിടയിലുണ്ട്. എന്നാൽ എന്താണ് ഈ ചികിത്സാരീതിയുടെ പിന്നിലുള്ള തത്ത്വമെന്ന് ആരെങ്കിലും മനസ്സിലാക്കുന്നുണ്ടോ? അതെന്താണെന്നറിയാവുന്നവർപോലും അതിലെ പോഴത്തം തിരിച്ച്ചറിയുന്നില്ല എന്നത് വിചിത്രം തന്നെ. അതായത് ഒരൗഷധസത്തെടുത്ത്, അതിനെ കഴിയുന്നത്ര - ആയിരമോ, പതിനായിരമോ, ഒരു ലക്ഷമോ തവണ - നേർപ്പിക്കുക. എത്രയധികം നേർപ്പിക്കുന്നോ ആത്രയുമധികമായിരിക്കും ഹോമിയോപതി മരുന്നിന്റെ രോഗനിവാരണശക്തി (potency ) എന്നാണ് തത്ത്വം. ഇതിലെ അബദ്ധം മനസ്സിലാക്കിത്തരാൻ ഒരു ചിന്തകൻ പറഞ്ഞ ഒരു തമാശയിങ്ങനെ. വൈദ്യൻ നിശ്ചയിച്ച അളവിനേക്കാൾ വളരെക്കൂടുതൽ ഹോമിയോ മരുന്ന് അകത്തുചെന്നതിനാൽ (over dose) അദ്ദേഹത്തിന്റെ സുഹൃത്ത് മരണമടഞ്ഞു. എന്നുവച്ചാൽ, അയാൾ മരുന്നെടുക്കാനേ മറന്നുപോയി എന്ന്. ഇതിലെ നർമ്മം പിടികിട്ടാൻ പലർക്കും അല്പം ചിന്തിക്കേണ്ടി വരും. അതായത്, ഔഷധഗുണം എത്ര നേർപ്പിക്കുന്നോ അത്രയും ശക്തി കൂടുമെന്നാണെങ്കിൽ, ഓഷധാംശം ഒട്ടും ഇല്ലാതാകുന്നതു വരെ നേർപ്പിക്കുന്നതോ, ഒട്ടും കഴിക്കാതിരിക്കുന്നതോ ആയിരിക്കണമല്ലോ ഏറ്റവും കൂടുതൽ പ്രവർത്തനം കാഴ്ചവയ്ക്കുന്നത്! അധികമായാൽ അമൃതും വിഷം എന്നാണല്ലോ.

28.12.2013 രണ്ടു മണിക്കാണ് പാലാ മെത്രാസനത്തിൽനിന്ന് യേശുവിന്റെ പ്രതിപുരുഷന്മാർ' അടിവാരമെന്ന പ്രകൃതിരമണീയമായ പശ്ചിമഘട്ടത്താഴ്വരയിൽ അഞ്ചുകോടിയിലേറെ ചെലവാക്കി ഒരു പുതിയ പള്ളി പടുതുയർത്തിയ ഇരുന്നൂറ്റി ഇരുപതോളം കുടുംബങ്ങൾക്കും അവരുടെ ചെറുപ്പക്കാരൻ വികാരി സ്കറിയാ വേകത്താനത്തിനുമുള്ള മുഖസ്തുതികളുടെ രത്നഫലകങ്ങളുമായി എത്തിയത്. യേശു യെരൂസലേം ദേവാലയത്തിൽ നിന്ന് കച്ചവടക്കാരെ ഓടിച്ചെങ്കിൽ, ഇന്ന് അവിടുത്തെ 'പ്രതിനിധികൾ' ചെയ്യുന്നത് കോടികൾ മുടക്കിയുണ്ടാക്കുന്ന പള്ളികളിലൂടെ അവരുടെ ഭക്തിക്കച്ചവടം വ്യാപിപ്പിക്കുകയാണ്.

ഹോമിയോപതിയുടെ കാര്യം പറഞ്ഞുവന്നത്, കത്തോലിക്കാസഭയിൽ ഇന്ന് സംഭവിച്ചിരിക്കുന്ന മൂല്യച്ചുതിയെ അതിനോട് ഉപമിക്കാൻ വേണ്ടിയാണ്. മനുഷ്യനെ കൂടുതൽ മനുഷ്യത്വമുള്ള മെച്ചപ്പെട്ട ഒരു നിലയിലേയ്ക്ക്, അതുവഴി ദൈവിക തലത്തിലേയ്ക്കുതന്നെ, ഉയര്ത്താൻ കഴിയുന്ന സത്യങ്ങൾ പഠിപ്പിച്ചുതന്നിട്ടാണ് യേശു പോയത്. ആ സത്യങ്ങൾ അവയുടെ വീര്യം നഷ്ടപ്പെടുത്താതെ ആദിമസഭയിൽ നിലനിന്നിരുന്നു. എന്നാൽ സാവധാനം അവയിൽ മായം ചേർത്ത് നേർപ്പിക്കാൻ നോക്കിയവർ ധാരളമുണ്ടായി. വന്നുവന്ന് സത്യത്തിന്റെ അംശം ഇപ്പോൾ ആദ്യത്തേതിന്റെ ഒരു കോടിയിലൊന്നുപോലും ഇല്ലെന്ന അവസ്ഥയായിട്ടുണ്ട്. അതിനുള്ള ഒരു നല്ല ഉദാഹരണമാണ് പാലാരൂപതയുടെ മെത്രാൻ ജോസഫ് കല്ലറങ്ങാട്ട് അടിവാരത്തെ ദേവാലയകൂദാശയുടെ സന്ദർഭത്തിൽ നടത്തിയ പ്രഭാഷണം. സംസാരം മുഴുവൻ ബൈബിളിനെ ആധാരമാകിയാണെന്ന പ്രതീതി തരികയും അതേസമയം ബൈബിളുമായി യാതൊരുവിധ ബന്ധവും ഒട്ടില്ലാതെയും. എല്ലാ പള്ളിപ്രസംഗങ്ങളും ഏതാണ്ടിത്തരമാണ്. സത്യത്തിന്റെ ഒരംശം പോലും ഒരിടത്തുമില്ല. എല്ലാം ആയിരമോ പതിനായിരമോ തവണ നേര്പ്പിച്ചെടുത്ത പരുവത്തിലായിരിക്കും വിശ്വാസികളിലെത്തുക. യേശുവിന്റെ സന്ദേശത്തിന്റെ പൊടിപോലും വൈദികരുടെ വാക്കുകളിൽ കണ്ടെത്താനാവില്ല എന്നതാണ് സത്യം.

അടിവാരം പള്ളി വെഞ്ചെരിപ്പിന് പണ്ഡിറ്റ്‌ കല്ലറങ്ങാട്ട് ചെയ്ത പ്രസംഗത്തിന്റെ കോരിത്തരിപ്പിക്കുന്ന ഭാഗങ്ങൾ ചുരുക്കിയെഴുതാം. കന്യകാമറിയമാണ് പള്ളിയുടെ മദ്ധ്യസ്ഥ. അതുകൊണ്ടായിരിക്കാം, അദ്ദേഹത്തിന്റെ പ്രസംഗത്തിൽ മാതാവായിരുന്നു താരം. താരസ്തുതികൾ ഇങ്ങനെ പോകുന്നു. യേശുവിനെ സൂക്ഷിച്ചിരുന്ന ഗർഭപാത്രവും സക്രാരിയും മേരിയായിരുന്നതുപോലെ, സഭയാണ് ഇന്ന് യേശുവിനെ സൂക്ഷിക്കുന്ന ഗർഭപാത്രവും സക്രാരിയും. (യേശുവിനെ സഭയിൽ അല്ലെങ്കിൽ അതിനു വെളിയിൽ ഒരിടത്തും കാണാനില്ലാത്തത് അതുകൊണ്ടാകാം!) മേരി ഒരു കാലിത്തൊഴുത്ത് യേശുവിന്റെ വീടാക്കിത്തീർത്തതുപോലെ, അടിവാരം വികാരി ഇവിടുത്തെ പിള്ളക്കച്ചകളായ ഓരോ ഇടവകാംഗത്തെയും ചേർത്ത് 'പിരിച്ച്' ദൈവത്തിന് ഒരു വീടുണ്ടാക്കിയിരിക്കുന്നു. അദ്ദേഹം ഓടിനടന്നു ചെല്ലാത്ത സ്ഥലങ്ങളില്ല. വിദേശംവരെ പോയ കാര്യവും മെത്രാൻ എടുത്തുപറഞ്ഞു. അവിടെയും ദൈവമാതാവിന്റെ ഉപമയിൽ നിന്നദ്ദേഹം വിട്ടുപോയില്ല. മേരി 'തിടുക്കത്തിൽ' എലിസബത്തിനെ കാണാൻ പോയതുപോലെയാണ്, ഈ കറിയാച്ചനും കാശിനായി ഓടിനടന്നത്. തീർന്നില്ല, മേരിയെപ്പോലെ ഹൃദയത്തിൽ വേദനയുടെ ഒരു വാളും പേറിയായിരുന്നു ഈ ഓട്ടമെല്ലാം. തന്റെ ഓരോ വാക്കിലൂടെയും ബൈബിൾ കഥകളെ ജീവിതവുമായി ബന്ധപ്പെടുത്തുകയാണ് പാലാ മെത്രാൻ! കാനായിലെ കല്യാണത്തിന് മേരി മുൻകൈയെടുത്ത് അവിടെയുള്ള ഓരോ വീട്ടുകാർക്കും വെള്ളത്തിൽ നിന്നുണ്ടാക്കിയ വൈൻ വേണ്ടുവോളം കൊടുത്തതുപോലെ ഈ വികാരിയും സഹകരണത്തിന്റെയും അദ്ധ്വാനത്തിന്റെയും കൈപ്പുള്ള പാഠങ്ങളിലൂടെ ഈ ഇടവകയിലെ ഓരോരുത്തർക്കും സന്തോഷത്തിന്റെ മധുരമുള്ള വൈൻ കൊടുത്ത് ഉന്മത്തരാക്കിയിരിക്കുന്നു. തനിക്കുവേണ്ടിയല്ല, ഈ നാടിനും നമ്മുടെ രൂപതക്കും വേണ്ടി, എന്നാണു രൂപതാമെത്രാൻ ഉരുവിട്ടത്. (അടിവാരം പള്ളിയെ ഒരു തീർഥാടനകേന്ദ്രമാക്കി പ്രഖ്യാപിച്ചാൽ, അരമനക്കുണ്ടാകുന്ന നേട്ടങ്ങൾ, ഇത് പറയുമ്പോൾ, അദ്ദേഹത്തിന്റെ മനസ്സിലൂടെ തിളങ്ങിപ്പോയിരിക്കണം.)

ജോണ്‍ 19,26 ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം തുടർന്നുപറഞ്ഞത് ശരിക്കും പുരോഹിത ദൈവശാസ്ത്രം തന്നെയായിരുന്നു. കുരിശിന്റെ ചുവട്ടിൽ നിന്നിരുന്ന മേരിയേയും യോഹന്നാനെയും അന്യോന്യം അമ്മയും മകനുമായി ഏല്പ്പിച്ചുകൊടുത്തിട്ട് യേശു പറഞ്ഞത് ഇതോടെ എല്ലാം പൂർത്തിയായി എന്നാണ്. സ്വന്തം അമ്മയെ നമ്മുടെ അമ്മയാക്കിയതാണ് അവിടുന്ന് ചെയ്ത ഏറ്റവും പ്രധാന കാര്യം. ഇനിയെനിക്കൊന്നും പറയാനില്ല, ഇതോടെ എല്ലാം - എനിക്ക് ചെയ്യാനുള്ളതെല്ലാം - തീർന്നിരിക്കുന്നു, എന്നാണ് യേശു ഉദ്ദേശിച്ചത് എന്ന് ഒരു മെത്രാൻ തട്ടിവിടുന്നത് കേട്ട് ഞാൻ അടുത്ത ദൈവശാസ്ത്രസത്യത്തിനായി കാതോർത്തെങ്കിലും പിന്നെയെല്ലാം തന്റെ ശിഷ്യനുംകൂടിയായ വികാരിയച്ചനെക്കുറിച്ചുള്ള പ്രകീർത്തനങ്ങളായിരുന്നു.

കൊച്ചച്ചന്മാർ നല്ല പണസംഭരണകരാണെന്നു തെളിയിച്ചുകഴിഞ്ഞാൽ അവര്ക്ക് നല്ല ഭാവിയുണ്ട്. പടിപടിയായി അവർ മെത്രാൻസ്ഥാനത്തേയ്ക്ക് അടുത്തുകൊണ്ടിരിക്കും. തനിക്കും ഈ വഴി തുറക്കപ്പെട്ടിരിക്കുന്നു എന്ന് ഏതാണ്ട് കൃതാർത്ഥതയോടെ ഫാ. സ്കറിയ വേകത്താനത്തിനും വിശ്വസിക്കാം.

Friday, December 27, 2013

Why Questions & Points to Ponder for Bishops?


Clergy-Laity Communication Gap
James Kottoor
                I am writing this to explain the context of sending three letters to Cardinal Alancherry and three Ernakulam bishops. It was to help start a face to face open dialogue and discussion between Hierarchy and Laity on burning issues that affect all individually or collectively. Just like Sunlight or speaking from house tops (Palam locutus sum) of Jesus, Transparency is the best eliminator of darkness within and without.
                Communication gap yawning between the two is a given fact as old as the imposition of an imperial hierarchical structure by Constantine, on a community of service, equality and fraternity of faithful during the apostolic times. This staggering gap -- poles apart -- struck me as alarming only when I got invited to join a Telephone Conference organized in 2011 by Sri Thomas Thomas of New Jersy, one of the founding fathers of the Syromalabar Catholic Congress and his group who happened to see my articles on “Syromalabar Church in US” in various websites. I was then on a short visit to Chicago and living among Syromalabar Church (CMC) people.
                After the Conference which was all about  CMC reform in US, the participants, none of whom I ever knew or met before literally coxed me to take their requests and memorandums personally to Bishops in Ernakulam, where I was returning, because they could not  apparently get even an acknowledgment to letters sent to them repeatedly. Most willingly I did that little service, handed over copies to all bishops and got Bishop Bosco Puthur to write an acknowledgement quite willingly to Sri Thomas Koovalloor and group in New York. Ever since I am caught up with them
              I went first to US to study Journalism at Marquette, Milwaukee and returned in l965 to edit New Leader in Chennai and never wanted or hoped to go back there again. But since two of my daughters migrated to Chicago I had to occasionally visit the place for baptisms of grandchildren and other parental help which others cant give. On my  visit in 2007  I wrote on changes I saw there after I returned  in 1965: “Rediscovery of America, Churchianity must Die”, During my visit in l911, I wrote: “SMC: Faith Crowds or Rite Colonies?”, “Telephone Conference: How to Renew the SMC in US?” During my 2012 visit I had to give a talk on “Role of Indian Americans in US” at Friends of Kottoor Seminar at N York where for the first time I personally met my internet friends. In 2013 it was the Knanaya divided house on Endogamy that got me to speak on Endogamy since neither Bishop Angadiath nor his VG could be roped in to speak. They are all available for the public to read in the website:
 
             It was as a sequel to this on-going two-fold divisions in the SMC in US: 1.Division between promoters of Kaldaisation (Kaldaya Cross burned recently at St.Alphonsa Church in Texas) and opponents, 2. Promoters of Endogamy and opponents in Knanaya Community in US and India, that I had to recently meet Cardinal Alancherry and Bishop Edayanthrath  just to brief them about the latest developments.
 
            For the kind reflection, consideration and action of all the four bishops jointly and separately I submitted then the Questions and Points to Ponder, given below. This is what is referred to in my subsequent three letters introducing to them a few of the responsible columnists to my mind, in Almayasabdam.
          The hierarchy and the laity, I believe, must stop talking to or shouting at each other face their back to each other. Imitating Pope Francis who embraced even an atheist Editor with a loving, smiling face, I think, pray and therefore hope, our bishops also can, should and will set a sterling example in conducting a vibrant dialogue to the edification of all, although no response has come to my emails to this day. Dum Spiro, Spero = “I stay committed to hope to my last breath” is the principle I follow in all good ventures.  Let the Lord see me through, I pray.





Questions from Endogamy Group in US
 
1.      Endogamy: Is it Christian to promote it anywhere?
 
2       Is it not a violation of Human Rights and Fundamental Freedoms?
 
3    Cardinal Vithayathil is quoted as saying: “It is just a Human rights issue” and its practice “the Ninth Wonder”.  Was he wrong?
 
4      Vatican firmly opposed it and asked Kottayam Group not to approach it again with the same request. Recently US group approached  Internuncio in NY and he fully supported their stand.

5   Can the Cardinal arrange an audience with Pope? If not they plan to go on their            own? Already they sent letters to Pope?

6   Any  plan to bring Syro-Malabar Church(CMC) in US  under  Kerala’s Sui Juris CMC?
7  When is a SM Church Synod going to be set up? Even now there is only a    Bishop’s Synod.
8  When will Laity Commission ever have a layman as its president? Its present head, a Bishop, is seen as apron string of the Hierarchy, reducing laity to just acolytes.
9  Why Pope’s myriad examples of simple, humble  lifestyle of no flashy dress, Spartan accommodation, community life, using ordinary vehicles, personally phoning up to letter writers, standing in queue  etc. are not imitated or given at least verbal support, except by stray bishops like Susipakiam of TVM?

10 How to change the present overwhelming public perception that majority of SMC bishops are “Air port Bishops”(Pope)  and  the laity like “Aam Admi party” before election victory and never taken seriously by the hierarchy?
 
Points to Ponder
Vexing issues among SMC laity

 who want to be Church Citizens!
1      BIGGEST: Communication gap between the two-tire church  -- laity and clergy. Letters from the laity are not even acknowledged. In US they get a reply from Bishops in one week. Suggestion: appoint an e-mail savvy PRO/Secretary, to instantly acknowledge queries and complaints.   
  
2   Muzzling Freedom of expression among laity has resulted in the explosion of Free Websites like Almayasabdam,Soul and Vision, Indian Thought, Syromalabar FAITH & VOICE blogs and many others where malpractices of church men  are exposed and ridiculed. Solution: Follow Popes example of giving interviews even to atheist editors, and open up Church publications like Satyadeepam to make it a  mirror of public opinion in the Church, not a mouthpiece of bishops. Or else you make your own mouth piece and laity will make their own and the two will never meet.

3   Laity’s distrust of bishops widening:  due to lack of transparency in handling church finances of parishes,(Talor) colleges etc., Liturgical conflicts (burring of  Kaldaya cross at Alphonsa Church, US,  Knanaya problem in Delhi etc.)
 

4 .Impatient with Hierarchy’s Snail space: No news as yet of  Papal grass root survey on challenges to Family ordered last October. Bishops in other countries have already circulated questionnaire among laity, not in SMC. Why not conduct similar survey of performance of bishops in each diocese to know the thinking of laity?  (13/12/13, 7pm)


  PS: The writer humbly requests the readers to express their views for and against, without fear or favour, on the entire exercise he has undertaken, for self evaluation and correction. jk
 
 
 
 
With Warm Regards,
Dr. James Kottoor,
 
===============

Thursday, December 26, 2013

ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളും മലയോര കര്‍ഷകരുടെ പ്രശ്‌നങ്ങളും-ഒരു തുറന്ന ചര്‍ച്ച



(കെ.സി.ആര്‍.എം. പ്രതിമാസപരിപാടി
ഡിസംബര്‍ മാസ ചര്‍ച്ചാപരിപാടി)

2013 ഡിസം 28, ശനിയാഴ്ച 2 പി.എം. മുതല്‍
പാലാ ടോംസ് ചേമ്പര്‍ ഹാളില്‍

വിഷയം അവതരിപ്പിച്ചു ചര്‍ച്ച നയിക്കുന്നത് : 
ശ്രീ. റെജി ഞള്ളാനി 
(മലയോര കര്‍ഷകന്‍, കാര്‍ഷിക ഗവേഷകന്‍, 
കെ.സി.ആര്‍.എം. ഇടുക്കി മേഖലാ പ്രസിഡന്റ്)
മോഡറേറ്റര്‍ : ശ്രീ. കെ.ജോര്‍ജ് ജോസഫ്  
(കെ.സി.ആര്‍.എം. സംസ്ഥാന ചെയര്‍മാന്‍) 
പ്രതികരണപ്രസംഗങ്ങള്‍ : 
ശ്രീ. മജു പുത്തന്‍കണ്ടം 
(കടനാട് മുന്‍ പഞ്ചായത്ത് പ്രസിഡന്റ്, പരിസ്ഥിതിപ്രവര്‍ത്തകന്‍)
ഡോ. എസ്. രാമചന്ദ്രന്‍  
(റിട്ട. പ്രിന്‍സിപ്പല്‍, കര്‍ഷകന്‍, 
പരിസ്ഥിതി പ്രവര്‍ത്തകന്‍) 
എബി പൂണ്ടിക്കുളം 
(മുന്‍ പഞ്ചായത്തു മെമ്പര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍) 
പ്രൊഫ. സെബാസ്റ്റ്യന്‍ വട്ടമറ്റം 
(കവി, ഗ്രന്ഥകാരന്‍, പൊതുപ്രവത്തകന്‍), 
ജോസാന്റണി 
 (കവി, ബ്ലോഗര്‍, പരിസ്ഥിതിപ്രവര്‍ത്തകന്‍)

മെത്രാന്മാരും വോട്ടുബാങ്കുകണ്ണുള്ള രാഷ്ട്രീയക്കാരുംചേര്‍ന്ന് സങ്കീര്‍ണ്ണമാക്കിക്കഴിഞ്ഞ ഈ വിഷയത്തില്‍ പരിസ്ഥിതിസംരക്ഷണത്തെയും കര്‍ഷകതാല്പര്യങ്ങളെയും ഹനിക്കാത്ത വിധത്തില്‍ ഒരു ജനകീയനിലപാട് എത്രയും വേഗം 
ഉയര്‍ത്തിക്കൊണ്ടു വരേണ്ടത് 
 ആവശ്യമാണെന്നു തോന്നുന്നു. 
ഈ വിഷയത്തിലുള്ള വ്യത്യസ്തകാഴ്ചപ്പാടുകള്‍ തമ്മില്‍ ഒരു സര്‍ഗ്ഗാത്മകസംവാദത്തിലൂടെ 
ഈ ലക്ഷ്യത്തിലേക്കടുക്കാനാവും
എന്നു പ്രതീക്ഷിക്കുന്നു. 
അതിനായി ഒരു തുറന്ന ചര്‍ച്ചാവേദി ഒരുക്കുന്നു. 
സമയത്തിന്റെ ലഭ്യതയനുസരിച്ച് 
ചര്‍ച്ചയില്‍ ഇടപെട്ടു സംസാരിക്കാന്‍ 
എല്ലാവര്‍ക്കും അവസരമുണ്ടായിരിക്കും. 
ഈ ചര്‍ച്ചാപരിപാടിയിലേക്ക്
എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.
സ്‌നേഹാദരപൂര്‍വ്വം,
കെ.കെ.ജോസ് കണ്ടത്തില്‍ 
(കെ.സി.ആര്‍.എം.സംസ്ഥാനസെക്രട്ടറി. ഫോ:854757373)

സഭാനവീകരണത്തിൽ അല്മായരുടെയും അല്മായസംഘടനകളുടെയും പ്രസക്തി

ചാക്കോ കളരിക്കൽ

23 വർഷം പൌരസ്ത്യ തിരുസംഘത്തിന്റെ സെക്രട്ടറിയായിരുന്ന യൂജീൻ കർദ്ദിനാൾ തിസരാങ്ങ് (Euguene Cardinal Tisserant) ഫ്രഞ്ചു ഭാഷയിൽ എഴുതിയ 'ഇൻഡ്യയിലെ പൌരസ്ത്യ ക്രൈസ്തവർ' എന്ന പുസ്തകത്തിന്‍റെ മലയാളം പതിപ്പിൽ 'ഓർമ്മക്കുറിപ്പുകൾ' എന്ന പേരിൽ അന്തരിച്ച തലശ്ശേരി മെത്രാൻ മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഒരു ലേഖനം എഴുതിയിട്ടുണ്ട്. അതിലെ ഒരു വാചകം ഞാനിവിടെ ഉദ്ധരിക്കട്ടെ: "സ്വന്തം സഭയുടെ ചരിത്രത്തെപ്പറ്റിയുള്ള അജ്ഞതയാണ് സഭാകാര്യങ്ങളിലുള്ള നമ്മുടെ നിസ്സംഗതയ്ക്ക് പ്രധാന കാരണം. ഈ പ്രസ്താവന നമ്മുടെ മെത്രാന്മാർക്കും പുരോഹിതർക്കും അല്മായർക്കും ഒരുപോലെ ബാധകമാണന്നാണ് എന്‍റെയഭിപ്രായം. മെത്രാന്മാരും വൈദികരും സെമിനാരിയിൽവച്ച് സഭാചരിത്രവും പഠിച്ചിക്കുന്നുണ്ട്. പക്ഷേ, അവർ പഠിക്കുന്നത് ലത്തീൻ-റോമൻസഭയുടെ ചരിത്രമാണ്, മാർതോമ്മാ നസ്രാണിസഭയുടെ പൂർവകാല ചരിത്രമല്ല.പട്ടമേറ്റശേഷം സഭാചരിത്രം പഠിക്കാൻ അവർക്ക് സമയമില്ല. കാരണം, മെത്രാൻ രൂപതാഭരണത്തിനും വിദേശപര്യടനത്തിനും വികാരി ഇടവകഭരണത്തിനുമാണ് അവരുടെ സമയം ചെലവഴിക്കുന്നത്. അതുകൊണ്ട് നമ്മുടെ പൂർവികർ വിദേശശക്തികളോട് എപ്രകാരം മല്ലടിച്ച് നമ്മുടെ സഭയുടെ പൈതൃകം കാത്തുസൂക്ഷിച്ചു എന്നതിനെ സംബന്ധിച്ചു് അവർ വ്യാകുലപ്പെടാറില്ല.അധികാരകേന്ദ്രീകൃതവും പുരോഹിതമേധാവിത്വമുള്ളതും അല്മായരെ പള്ളിഭരണത്തിൽനിന്നും മാറ്റിനിർത്തുന്നതുമായ ഒരു പള്ളിഭരണസമ്പ്രദായത്തെയാണ് അവർ ഇഷ്ടപ്പെടുന്നത്. കാരണം, ഏകാധിപത്യപള്ളിഭരണസമ്പ്രദായമാണ് ജനായത്തപള്ളിഭരണസമ്പ്രദായത്തേക്കാൾ സുഗമമായ രീതി. ചുരിക്കിപ്പറഞ്ഞാൽ പുരോഹിത മേല്ക്കോയ്മയുള്ള പള്ളിഭരണസമ്പ്രദായത്തെ അരക്കിട്ടുറപ്പിക്കാനുള്ള നമ്മുടെ മെത്രാന്മാരുടെ പരിശ്രമത്തിന്‍റെ ഭാഗമായാണ് മാർതോമ്മാ നസ്രാണിസഭാചരിത്രത്തെ അവർ അവഗണിക്കുന്നത്.

രണ്ടാം വത്തിക്കാൻ കൌണ്‍സിൽ സഭയിലുള്ള അല്മായ പങ്കാളിത്തത്തെ സംബന്ഡിച്ച് വളരെ വ്യക്തമായ തീരുമാനങ്ങള്‍ എടുത്തിരുന്നു.എന്നാൽ പിന്നീടു വന്ന മാർപ്പാപ്പാമാർ അല്മായരെ അപ്പാടെ അവഗണിക്കയാണ് ചെയ്തത്.പാരീഷ്‌കൗണ്‍സിലും പാസ്റ്ററല്‍കൗണ്‍സിലും വികാരിമാര്‍ക്കും മെത്രാന്മാര്‍ക്കും ഉപദേശം നല്കാനുള്ള കൗണ്‍സിലുകളാണെന്നും ഉത്തരവുകള്‍ നല്കാനുള്ള കൗണ്‍സിലുകളല്ലെന്നും2004ജനുവരി എട്ടാം തീയതി വത്തിക്കാനില്‍ കൂടിയ ക്ലര്‍ജിയുടെ കാര്യാലയാംഗങ്ങളോട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ പറയുകയുണ്ടായി. സഭയുടെ ഹയരാര്‍ക്കി സംവിധാനം ദൈവതിരുമനസ്സാണെന്നും വികാരിമാര്‍ക്കും മെത്രാന്മാര്‍ക്കും ഭരിക്കാനുള്ള അധികാരം ദൈവദത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ മാര്‍പാപ്പായുടെ നിഗമനത്തില്‍ പാരീഷ്/പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്ക് സംസാരിക്കാനുള്ള അവകാശവും ക്ലര്‍ജിക്കും മെത്രാനും അതു ശ്രവിക്കാനുള്ള കടമയുമുണ്ട്. അത്രമാത്രം. അത് റോമായുണ്ടാക്കിയ പത്രോസിന്‍റെ നിയമമാണ്; നസ്യാണികളുടെ മാര്‍തോമ്മാനിയമമല്ല.

നസ്രാണികളുടെ പൌരാണികമായ മാർതോമ്മായുടെ മാർഗ്ഗവും വഴിപാടുംപ്രകാരം പള്ളിപ്പൊതുയോഗങ്ങൾ ഉപദേശം മാത്രം നല്കുന്ന കൌണ്‍സിലുകൾ അല്ലന്നും ആ കൌണ്‍സിലുകൾ എടുക്കുന്ന തീരുമാനങ്ങള്‍ വികാരിമാർക്കും മെത്രാന്മാർക്കുമുള്ള ഉത്തരവുകളാണന്നും നമ്മുടെ മെത്രന്മാർ ജോണ്‍ പോൾ രണ്ടാമൻ മാര്പ്പാപ്പയെ ധരിപ്പിക്കണമായിരുന്നു. ഇവിടെയാണ്‌ പത്രോസിന്‍റെ നിയമവും തോമ്മായുടെ മാർഗ്ഗവും വഴിപാടും തമ്മിലുള്ള വ്യത്യാസം. തോമ്മായുടെ മാർഗ്ഗവും വഴിപാടും ജനായത്ത ഭരണരീതിയാണെങ്കിൽ, പത്രോസിന്‍റെ നിയമം ഏകാധിപത്യ ഭരണരീതിയാണ്. വിദ്യാസമ്പന്നരും പ്രബുദ്ധരുമായ നസ്രാണികള്‍ മാര്‍തോമ്മായുടെ നിയമപ്രകാരമുള്ള പള്ളിഭരണം പുനഃസ്ഥാപിച്ചു കിട്ടാനാണാഗ്രഹിക്കുന്നത്. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവും രാഷ്ട്രീയവും സാന്മാര്‍ഗികവുമായ കാര്യങ്ങളില്‍ കാതലായ പരിവര്‍ത്തനങ്ങള്‍ നസ്രാണിസഭയില്‍ സംഭവിച്ചില്ലെങ്കില്‍ സഭ ഭാവിയില്‍ അതിന് വലിയ വില കൊടുക്കേണ്ടിവരും.

നമ്മുടെ സഭയ്ക്ക് സ്വയംഭരണാധികാരം ലഭിച്ചിട്ട് രണ്ട് പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നുവരെ മെത്രാൻ സിനഡല്ലാതെ സീറോ-മലബാർ സഭാസിനഡ്രൂപീകരിച്ചിട്ടില്ല. വൈദികരെയും സന്ന്യസ്തരെയും അല്മായരെയും അകറ്റി നിർത്തികൊണ്ടുള്ള മെത്രാൻ സിനഡിനെ സഭാസിനഡ്എന്ന് അഭിസംബോധന ചെയ്യാറുണ്ട്. ഇത്തരം തിരിമറികൾ കാണുമ്പോൾ വൈദികരും അല്മായരും ബുദ്ധിയും ബോധവും ഇല്ലാത്ത കഴുതകളാണെന്നാണ് മെത്രന്മാർ ധരിച്ചുവച്ചിരിക്കുന്നത് എന്ന് തോന്നിപ്പോകുന്നു. മെത്രാൻ-സിനഡിനെ സഭാസിനഡായിക്കണ്ട് മെത്രാന്മാരുടെ അധികാരത്തെ വർദ്ധിപ്പിക്കുന്നതിനുള്ള നിയമങ്ങൾ പൌരസ്ത്യ തിരുസംഘത്തിന്‍റെ ഒത്താശയോടെ നമ്മുടെ സഭയിൽ നടപ്പാക്കുന്നത് കാപട്യമാണ്. സഭാകൂട്ടായ്മയിൽ അധിഷ്ഠിതമല്ലാത്ത ഒരു സംവിധാനവും ദൈവതിരുമനസ്സോ ദൈവനിശ്ചയമോ ദൈവദാനമോ അല്ല.

സഭാനവീകരണസംരംഭത്തിന്‍റെ മുന്പന്തിയിൽ നില്ക്കേണ്ടവരും നിൽക്കുന്നവരും സാധാരണ വിശ്വാസികളും അവരുടെ സംഘടനകളുമാണ്. അവർ സഭാമേലധികാരികളെയാണ് കൂടുതലായി വിമർശിക്കുന്നത്. അതിന്‍റെ പിന്നിൽ തക്കതായ കാരണങ്ങളുമുണ്ട്. രണ്ടാം വത്തിക്കാൻ കൌണ്‍സിൽ സഭയെ കാലോചിതമായ രീതിയിൽ നവീകരിക്കണമെന്ന് ഉത്ബോധിപ്പിച്ചതിന്‍റെ വെളിച്ചത്തിൽ ജനനനിയന്ത്രണത്തിനും സഭയിൽ അല്മായ പങ്കാളിത്തത്തിനും സഭാധികാരികളുടെ സഹകരണം സാധാരണ വിശ്വാസികൾ പ്രതീക്ഷിച്ചു. ഈ രണ്ടു വിഷയങ്ങളും ഒരു വിശ്വാസിയുടെ അനുദിന ജീവിതത്തിലെ സുപ്രധാന ഘടകങ്ങളാണ്. എന്നാൽ സംഭവിച്ചതോ? അല്മേനിയുടെ ശവപ്പെട്ടിക്ക് രണ്ട് ആണികൾകൂടി അടിച്ചുകയറ്റി മരണക്കുറിപ്പെഴുതുകയാണുണ്ടായത്.

ഒന്നാം നൂറ്റാണ്ടിൽതന്നെ കർത്താവിന്‍റെ ശിഷ്യന്മാരിലൊരാളായ മാർ തോമ്മായാൽ സ്ഥാപിതമായ ഒരു സഭയാണ് കേരളത്തിലെ നസ്രാണി കത്തോലിക്കാസഭ എന്നാണ് നസ്രാണികളുടെ വിശ്വാസം. ഇന്ത്യ ഒരുകാലത്തും റോമാസാമ്രാജ്യത്തിന്റെ ഭാഗമായിരുന്നിട്ടില്ല. അതിനാൽത്തന്നെ കേരള നസ്രാണിസഭ റോമാസാമ്രാജ്യത്തിലെ മറ്റൊരു പൌരസ്ത്യസഭയല്ല. നസ്രാണിസഭ തനതായി വളർന്നു വികസിച്ച ഒരു സഭയാണ്. നസ്രാണിസഭക്ക് സ്വന്തമായി മെത്രാന്മാർ ഇല്ലാതിരുന്ന കാലഘട്ടത്തിൽ പെർഷ്യയിൽനിന്നും മറ്റുമുള്ള മെത്രാന്മാർ നസ്രാണികളുടെ ക്ഷണപ്രകാരം മലങ്കരയിലെത്തി നസ്രാണികൾക്ക് ശുശ്രുഷകൾ ചെയ്തിട്ടുണ്ട്. ആ മെത്രാന്മാർ സുറിയാനി ഭാഷയിൽ ദിവ്യബലിയർപ്പിച്ചിരുന്നു. നസ്രാണിസഭയുടെ ആഭ്യന്തര ഭരണകാര്യങ്ങളിൽ ആ മെത്രാന്മാർ ഒരിക്കലും അധികാരം ഉപയോഗിച്ചിരുന്നില്ല.നസ്രാണിസഭ ഒരു കാലത്തും ഏതെങ്കിലും റോമൻ പൌരസ്ത്യസഭയുടെ കീഴിൽ ആയിരുന്നിട്ടില്ലയെന്നത് ഒരു ചരിത്രസത്യമാണ്. എങ്കിലും നമ്മുടെ ചില മെത്രാന്മാരുടെ ഒത്താശയോടെ സീറോ മലബാർ സഭയേയും റോമാ പൌരസ്ത്യസഭകളുടെ ഭാഗമാക്കി. അങ്ങനെ പൌരസ്ത്യസഭകൾക്കുള്ള കാനോൻ നിയമം സീറോമലബാർസഭക്കും ബാധകമാക്കി.മാർതോമ്മാ-നസ്രാണി-കത്തോലിക്കാസഭയായ നമ്മുടെ സഭക്ക് മാർതോമ്മായുടെ മാർഗ്ഗത്തിലധിഷ്ഠിതമായ ഒരു പള്ളിഭരണനിയമമായിരുന്നു ആവശ്യമായിരുന്നത്. ദൈവജനത്തെയും (നസ്രാണികൾ) ദൈവജന പങ്കാളിത്തത്തെയും (പള്ളിയോഗം)തെല്ലും പരിഗണിക്കാതെ അതികേന്ദ്രീകൃത ഹയരാർക്കിയൽ സമ്പ്രദായത്തിൽ (പത്രോസിന്‍റെ നിയമം)സൃഷ്ടിച്ചിട്ടുള്ളതാണ് പാശ്ചാത്യ/പൌരസ്ത്യ കാനോൻ നിയമങ്ങൾ.

കാലത്തിന്‍റെ അടയാളങ്ങളെ തിരിച്ചറിയാൻ കഴിവില്ലാത്ത യാഥാസ്ഥിതികരായ മാർപ്പാപ്പാമാരുടെയും മേല്പട്ടക്കാരുടെയും അതിപ്രസരമായിരുന്നു കഴിഞ്ഞ പല പതിറ്റാണ്ടുകളായിട്ട്. ബനഡിക്റ്റ് 16 -മൻ മാർപ്പാപ്പാ കർർദിനാൾ റാറ്റ്സിങ്ങർ ആയിരുന്ന കാലത്ത് സഭയുടെ ഗർഭധാരണ-പ്രതിരോധന നിലപാടിൽ (contraception) നല്ല ശതമാനം കത്തോലിക്കരും അനുകൂലിക്കുന്നവരല്ലന്ന് ഒരാൾ അദ്ദേഹത്തോട് പറയുകയുണ്ടായി.സിദ്ധാന്തങ്ങൾ ജനഹിതമറിഞ്ഞിട്ടല്ല സ്ഥാപിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. എന്നാൽ ആദ്യകാല നൂറ്റാണ്ടുകളിൽ, പ്രത്യേകിച്ച് നാലും അഞ്ചും നൂറ്റാണ്ടുകളിൽ, ജനഹിതപ്രകാരമായിരുന്നു സഭയിൽ സിദ്ധാന്തങ്ങൾ രൂപികരിച്ചിരുന്നത് എന്നതാണ് യാഥാർത്ഥ്യം. ആ നൂറ്റാണ്ടുകളിലെ സഭാകൌണ്‍സിലുകളിൽവച്ചാണ് സുപ്രധാനമായ സഭാസിദ്ധാന്തങ്ങൾ ഉരുത്തിരിഞ്ഞതു്. ആ കാലഘട്ടത്തിൽ സഭാപിതാക്കന്മാരെ തെരഞ്ഞെടുത്തിരുന്നത് പ്രാദേശിക സഭകളിലെ വിശ്വാസികളായിരുന്നു. ആ പിതാക്കന്മാരായിരുന്നു സിദ്ധാന്തസംബന്ധമായ കാര്യങ്ങളിൽ കൌണ്‍സിൽ കൂടുമ്പോൾ വോട്ടു ചെയ്തിരുന്നത്. പിന്നീട് മദ്ധ്യകാലയുഗങ്ങൾ രാജവാഴ്ച്ചയുടെ കാലമായി. മുക്കുവന്‍റെ പിന്ഗാമിയെന്ന് അവകാശപ്പെടുന്ന പോപ്പും ആ കാലഘട്ടത്തിൽ രാജാവായി. രാജാവായ പോപ്പ് തനിക്ക് ഇഷ്ടമുള്ള സിദ്ധാന്തങ്ങൾ സഭയുടെ സിദ്ധാന്തങ്ങളായി പ്രഖ്യാപിക്കാനാരംഭിച്ചു. അപ്പോൾ റാറ്റ്സിങ്ങർ പറഞ്ഞതുപോലെ, പോപ്പുരാജാവിന് ജനഹിതം അറിയേണ്ട കാര്യമില്ലല്ലോ.എന്നാൽ നമ്മുടേത്‌ ജനായത്ത ഭരണസമ്പ്രദായത്തിന് പ്രാധാന്യം നല്കുന്ന കാലഘട്ടമാണ്.സഭാധികാരം ഇന്നും രാജവാഴ്ച്ചാമന:സ്ഥിതിയിൽ കടിച്ചുതൂങ്ങിക്കിടക്കുന്നു. അതിലെ ക്രമക്കേട് അവര്ക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല. സഭാധികാരത്തെ അവഗണിച്ച് സ്വന്തം പ്രജ്ഞയുടെ തീരുമാനപ്രകാരം ജീവിക്കാൻ ഒരു വിശ്വാസി നിർബന്ധിതനാകുന്നു. പുതിയ പോപ്പ് ഫ്രാൻസിസ് സഭയുടെ ഇന്നത്തെ ശോചനീയാവസ്ഥയെ മനസ്സിലാക്കിയ ഒരാളാണന്ന് അദ്ദേഹത്തിന്‍റെ നാളിതുവരെയുള്ള പ്രവൃത്തികളെ വച്ചു നോക്കുമ്പോൾ നമുക്ക് അനുമാനിക്കാൻ കഴിയും.

അല്മായർ ഇന്ന് ജീവിക്കുന്നത് വിരുദ്ധാഭിപ്രായങ്ങളുള്ള ഒരു സഭയിലാണ്. ലൈംഗികത, ലൈംഗികസദാചാരം, കൃത്രിമജനനനിയന്ത്രണം, വിവാഹിത പൌരോഹിത്യം, പൌരോഹിത്യത്തിലെ മൂല്യച്യുതി, സ്ത്രീകളോടുള്ള വിവേചനം, സ്ത്രീപൌരോഹിത്യം, വിവാഹമോചനം, കുമ്പസാരം, മെത്രാന്മാരുടെ തെരഞ്ഞെടുപ്പ്, സാമ്പത്തിക സുതാര്യത, സഭാഭരണം, ഹയരാർക്കിയൽ സമ്പ്രദായം, സഭയിൽ കൊടികുത്തി വാഴുന്ന അന്ധവിശ്വാസവും അനാചാരങ്ങളും, ദരിദ്രരുടെ വിഷയം, ബഹുമതി വിഷയം, സഭകൾ തമ്മിലുള്ള ഐക്യം തുടങ്ങിയവ കുറെ ഉദാഹരണങ്ങൾ മാത്രം. നവോത്ഥാനകാലം കഴിഞ്ഞു.ഫ്രഞ്ചുവിപ്ലവം തീർന്നു. മാർക്സിന്‍റെയും നീറ്റ്ഷെയുടെയും ഫ്രോയിഡിന്‍റെയും ബൌദ്ധിക ചലനങ്ങൾ പാശ്ചാത്യ സംസ്കാരത്തെ ഇളക്കിമറിച്ച് കെട്ടണഞ്ഞു. ഇന്ന് രാഷ്ട്രങ്ങളും സഭയും തമ്മിൽ പല വിഷയങ്ങളിലും മല്പ്പിടുത്തത്തിലാണ്. മതേതരത്വത്തിന് പ്രാധാന്യം കൂടിക്കൂടി വരുന്ന ഈ കാലഘട്ടത്തിൽ സഭയിൽ വരുത്തേണ്ട മാറ്റങ്ങൾക്ക് രൂപഭാവങ്ങൾ നല്കുകയായിരുന്നു രണ്ടാം വത്തിക്കാൻ കൌണ്‍സിലിലെ പിതാക്കന്മാർ ചെയ്തത്. അതിലെ സുപ്രധാന ഘടകമാണ് ദൈവജനം എന്ന ആശയം. യേശു ദൈവജനത്തോട് ദൈവരാജ്യത്തെപ്പറ്റി പ്രസംഗിച്ചെങ്കിലും സംഘടിതസഭ ദൈവജനത്തെ മറന്നും അവഗണിച്ചും മുന്നേറുകയാണ് ചെയ്തത്.ഇന്നത്തെ ദൈവജനം വിദ്യാസമ്പന്നരും പക്വമതികളുമാണ്. സഭയുടെ പൂർവ്വകാലചരിത്രം അവര്ക്ക് സുപരിചിതമാണ്. അക്കാരണത്താൽത്തന്നെ സഭയുടെ രൂപാന്തരീകരണത്തിന് അവർക്ക് വലിയ പങ്ക് വഹിക്കാൻ കഴിയും. സ്വാതന്ത്ര്യത്തെ സംരക്ഷിക്കുക, സമാധാനത്തെ കെട്ടിപ്പടുക്കുക, അറിവില്ലായ്മയെ നിർമ്മാർജ്ജനം ചെയ്യുക, ദാരിദ്രത്തിനെതിരായി പോരാടുക, നീതിയെ അന്വേഷിക്കുക, മനുഷ്യാവകാശങ്ങൾക്കായി പൊരുതുക, സ്ത്രീസ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കുക, സഭയുടെ ഭൗതിക ഭരണകാര്യങ്ങളിൽ നേതൃത്വം നല്കുക തുടങ്ങിയ വിഷയങ്ങളിൽ അല്മായർ ലോകത്തിന്‍റെ പ്രകാശമാണ്. വിശ്വാസം എന്നു പറയുന്നത് ഒരു വിശ്വാസിയുടെ സ്വകാര്യവിഷയമല്ല. അത് പൊതുവായ ഒരു ഉത്തരവാദിത്വമാണ്. അപ്പോൾ ഒരു വിശ്വാസിക്ക് അധികാരസ്ഥാനത്തിരിക്കുന്നവരുടെ മനസാക്ഷിയെ തട്ടിയുണർത്താനും അവരുടെ തീരുമാനങ്ങളെയും നയരൂപീകരണങ്ങളെയും സ്വാധീനിക്കാനും കടമയുണ്ട്.ജാതി-മത-രാഷ്ട്രീയ-നിറ-ലിംഗ ഭേദങ്ങൾക്കതീതമായി സ്വതന്ത്രമായും നിഷ്പക്ഷമായും ചിന്തിക്കാൻ സഭാധികാരികളെ പ്രേരിപ്പിക്കാൻ അല്മായർക്കും അല്മായ സംഘടനകൾക്കും കടമയുണ്ട്. അവർ അതിനായി മുൻപോട്ടു വരേണ്ടതാണ്. വൈദികൾ അല്മായർ എന്ന യാന്ത്രിക തരംതിരിവ് ഹൈന്ദവമതത്തിലെ ജാതിതിരിവുപോലെ സാമൂഹികശാസ്ത്രപ്രകാരം അർത്ഥശൂന്യമാണ്.സഭയിലെ ഏറ്റവും വലിയ മതനിന്ദയും അതാണ്‌. സെമിനാരി വിദ്യാഭ്യാസം ലഭിച്ചവരുടെ നിലനിൽപ്പ്‌ സംരക്ഷിക്കാനുള്ള തത്രപ്പെടലാണത്. ഈ തരംതിരിവുവഴി കൂദാശാപരികർമ്മങ്ങളുടെ കുത്തക അവരുടെ കസ്റ്റഡിയിലാകുന്നു. വിദ്യാവിഹീനരും സാധാരണക്കാരുമായ യഹൂദരായിരുന്നു പന്തക്കുസ്തായിലൂടെ ആരംഭം കുറിച്ച യേശുവചനപ്രഘോഷണത്തിന് നേതൃത്വം നല്കിയത്. യേശുവിന്‍റെപുനരുദ്ധാരണത്തെപ്പറ്റി പ്രസംഗിച്ച പത്രോസിനെയും യോഹന്നാനെയും വലിച്ചിഴച്ച് യഹൂദകൌണ്‍സിലിൽ കൊണ്ടുചെന്നപ്പോൾ അവർക്ക് മുറപ്രകാരമുള്ള ശിക്ഷണം ലഭിച്ചിട്ടില്ല എന്ന അറിവായിരുന്നു യഹൂദ മതമേധാവികളെ അദ്ഭുതപ്പെടുത്തിയത്. യേശുശിഷ്യരായ സ്ത്രീകളും പുരുഷന്മാരും ദൈവത്തിന്‍റെ വെളിപ്പെടുത്തലിലൂടെ ലോകത്തെ കീഴ്മേൽ മറിച്ചു.മനുഷ്യഹൃദയങ്ങളിലേയ്ക്ക് ദൈവസ്നേഹവും പരസ്പരസ്നേഹവുമാകുന്ന വൈദ്യുതി കടത്തിവിട്ടു.രണ്ടായിരം വർഷങ്ങൾ കഴിഞ്ഞപ്പോൾ ഇന്നിതാ ദൈവമാർഗ്ഗത്തിനു പ്രസക്തിയില്ലാത്ത പൌരോഹിത്യാധിപത്യമുള്ള ഒരു സംഘടിതസഭയായി മാറി അത് അധ:പ്പതിച്ചുപോയിരിക്കുന്നു.

ക്ലർജിക്ക്‌ മേല്ക്കോയ്മയുള്ള ഇന്നത്തെ സഭയ്ക്ക് സാധാരണ വിശ്വാസിയെ വിശ്വസിക്കാൻ കഴിയുന്നില്ല.ആ വിശ്വാസിക്ക് 747ജംബോജെറ്റ് വിമാനം പറപ്പിക്കാനറിയാം; വിവിധ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന വൻ കോർപ്പൊറെഷനുകളുടെ സി.ഇ.ഒ.മാരാകാം; ഡോക്ടറാകാം; എൻജിനീയറാകാം; പ്രഫസറാകാം; സ്വന്തം ബിസിനസ്സ് നടത്തുന്നവരാകാം; ബഹിരാകാശയാന്ത്രികനാകാം.എങ്കിലും ഇവർക്കൊന്നും അർത്ഥവത്തായ ഒരു പ്രവർത്തനമണ്ഡലം നല്കാൻ സഭാധികാരികൾക്ക് മടിയാണ്. പുരോഹിതവർഗം മാത്രമാണ് മതപരമായ കാര്യങ്ങളിലെ ഉദ്യോഗസ്ഥർ എന്ന ധാരണ നിലനിൽക്കുന്നിടത്തോളം കാലം അർത്ഥവത്തായ ഒരു സഭാനവീകരണം നടക്കാൻപോകുന്നില്ല.സ്ഥാപിതസഭയുടെ ചങ്ങലയിൽ നിന്ന് അല്മായർ വിമുക്തരായാലെ ആ സ്ഥിതിക്ക് മാറ്റം വരൂ.പൌലോസു സ്ഥാപിച്ച വീട്ടുസഭകളിലെ മേലന്വേഷകരും മൂപ്പന്മാരും ശുശ്രുഷകരുമൊന്നും പട്ടക്കാരായിരുന്നില്ല. അവരുടെ ലൈംഗിക വളവും തിരിവും പൌലോസ് അന്വഷിച്ചില്ല. ഇന്നോ? ഒരു സീനിയർ പുരോഹിതൻവരെ തന്‍റെ മെത്രാനെ പ്രീതിപ്പെടുത്തണം. അതല്ലായെങ്കിൽ വല്ല ഓണംകേറാമൂലയിലെ പള്ളിയിലേയ്ക്ക് അയാൾക്ക്‌ സ്ഥലംമാറ്റം കിട്ടും. മെത്രാനോടു കളിച്ചാൽ അദ്ദേഹത്തിന്‍റെ ഫാക്കൽറ്റിവരെ എടുത്തുകളയും. വത്തിക്കാന്‍റെ നിയമപുസ്തകം മെത്രാന് അനുകൂലമാണന്ന് ഓർമിർക്കണം. മെത്രാന്മാരില്‍ ഒരു നല്ല ശതമാനം കാനോൻനിയമജ്ഞരാണ്. നിയമത്തിന്‍റെ സാധുതയെ പരിഗണിക്കാതെ നിയമത്തെ വിശ്വാസികളിൽ അടിച്ചേൽപ്പിക്കാൻ അവർ തത്രപ്പെടുന്നു.ഇടയനടുത്ത ഒരു മനസ്ഥിതി മെത്രാന്മാരിൽ വളരെ വിരളമായേ കാണാറുള്ളൂ. ഒരു മെത്രാൻ യോഗ മുടക്കുകയോ ഒരു വൈദികൻ കാവടി പോയ സ്ഥലത്ത് ഹന്നാൻ വെള്ളം തളിച്ച് ശുദ്ധിയാക്കുകയോ ചെയ്താൽ അവർ ചെയ്ത തെറ്റിനെ ചൂണ്ടിക്കാണിക്കേണ്ടത് അല്മയരുടെയും അല്മായ അല്മായസംഘടനകളുടെയും ചുമതലയാണ്.

സഭാധികാരികളുടെ നോട്ടത്തിൽ ക്ലർജിയുടെ പ്രവർത്തനങ്ങൾ അഭികാമ്യവും അല്മായരുടെ പ്രവർത്തനങ്ങൾ സാധാരണവുമാണ്. ഈ ചിന്ത ക്ലർജിയെ ഉയർത്തിപ്പിടിക്കുകയും അല്മായരെ ഇകഴ്ത്തിക്കാണാൻ കാരണമാകുകയും ചെയ്യുന്നു. യേശുവിന്‍റെ ദൈവരാജ്യവികസനത്തിന് ഈ ചിന്താഗതി തടസ്സമാണ്.യേശുവിൽ സ്നാനം സ്വീകരിച്ച എല്ലാവരും ദൈവമക്കളാണ്; ദൈവരാജ്യത്തിന് അർഹരാണ്; ദൈവരാജ്യത്തെപ്പറ്റി പ്രസംഗിക്കാൻ കടപ്പെട്ടവരാണ്. അവർക്ക് സെമിനാരി വിദ്യാഭ്യാസത്തിന്‍റെ ആവശ്യമില്ല. അവർക്ക് സഭയാകുന്ന സ്ഥാപനത്തിന്‍റെ സീലും സ്റ്റാമ്പും അംഗീകാരവും ഇല്ലന്ന് ധരിക്കേണ്ടതില്ല. ക്രിസ്തീയ ജീവിതത്തിന്‍റെ പാരമ്യം ദിവ്യബലിപരികർമത്തിൽ പങ്കെടുക്കുന്നതാണന്ന്‌ ഒരു വിശ്വാസി ധരിച്ചാൽ ഞായറാഴ്ചത്തെ ഒരു മണിക്കൂർ പ്രവർത്തികൊണ്ട് ആ ക്രിസ്ത്വാനുയായി അധ:പ്പതിച്ചുപോകും. മറിച്ച് യേശുവചനങ്ങളിൽ അധിഷ്ഠിതമായ ഒരു ജീവിതരീതി (way of life) ഒരു അല്‍മേനി തെരഞ്ഞെടുത്താൽ അയാൾ ധന്യനാകും. "സ്നാപനം നല്കാനല്ല, സുവിശേഷം പ്രസംഗിക്കാനാണ് ക്രിസ്തു എന്നെ അയച്ചത്. (1 കോറി. 1:17).കൂദാശാപരികർമത്തിനും സഭയെ ഭരിക്കാനുമാണ് എന്നെ നിയോഗിച്ചിരിക്കുന്നത് എന്നൊരു മെത്രാനോ വൈദികനോ ധരിച്ചാൽ യേശുക്രിസ്തുവിന്‍റെ സദ്വാർത്ത ലോകരോടു പ്രസംഗിക്കുന്ന ചുമതലയിൽനിന്നവർ ഒഴിഞ്ഞുമാറുകയാണ്. ഓരോ ക്രൈസ്തവന്‍റെയും പരമപ്രധാനമായ ഉത്തരവാദിത്വം യേശുവിന്‍റെ സദ്വാർത്ത ലോകത്തോട്‌ പ്രസംഗിക്കുകയാണ്.മെത്രാന്മാരും പുരോഹിതരും സുവിശേഷം പ്രസംഗിക്കുകയും പ്രാർത്ഥനാജീവിതം നയിക്കുകയുമാണ് വേണ്ടത്. വിശ്വാസികളെ ദൈവസ്നേഹത്തിൽ വളർത്തുകയും യേശുവചസുകൾക്കനുസൃതമായി ജീവിക്കാൻ പഠിപ്പിക്കുകയും അങ്ങനെ കർത്താവിന്‍റെ മൗതികശരീരത്തിലെ അംഗങ്ങളാക്കുകയുമാണ് ചെയ്യേണ്ടത് (എഫേ. 4: 12-13).

കര്ത്താവിന്‍റെ മേശയാചരണത്തിൽ പുരോഹിതൻ പ്രിസൈഡ് (preside) ചെയ്യുന്നു ഒഫീഷ്യേറ്റ് (officiate) ചെയ്യുന്നു എന്നൊക്കെ പറയുമ്പോൾ അവരാണ് ക്രിസ്തുസമൂഹത്തിലെ സമുന്നതരെന്ന തോന്നൽ സൃഷ്ടിക്കുന്നു. മേശയാചരണം പട്ടക്കാർക്ക് സംവരണം ചെയ്തുവച്ചിരിക്കുന്നു എന്ന തോന്നൽ ഉണ്ടാക്കുന്നു. എന്നാൽ വേദപുസ്തകത്തിൽ പ്രിസൈഡ്/ഒഫീഷ്യേറ്റ് തുടങ്ങിയ കാര്യങ്ങൾ കാണുന്നില്ല. സേവനം, ത്യാഗം, സ്വയം കുറയണം, മറ്റുള്ളവർ വളരണം എന്നൊക്കെയാണ് കാണുന്നത്. അപ്പോൾ മക്കളെ സ്നാനം ചെയ്യുമ്പോൾ പുരോഹിതൻ അപ്പന് സഹായിയായാൽ എന്താണു തെറ്റ്? വിവാഹത്തിന് കാരണവന്മാർ വിവാഹിതരാകുന്ന മക്കളുടെ കൈകൾ പിടിപ്പിക്കുമ്പോൾ പുരോഹിതൻ അതിനു സാക്ഷിയായാൽ എന്താണു തെറ്റ്? കർത്താവിന്‍റെ മേശയാചരണത്തിൽ സമൂഹത്തിലെ മുതിർന്ന ഒരു വ്യക്തി അപ്പം മുറിച്ചാൽ എന്താണു തെറ്റ്? പത്രോസിന്‍റെ ലേഖനം (1 പത്രോ. 2 :9) അന്വർത്ഥമാകണമെങ്കിൽ സഭയിൽ കാതലായ പരിവർത്തനങ്ങൾ സംഭവിക്കണം. അല്മായരും അല്മായസംഘടനകളും അത്തരം പരിവർത്തനങ്ങൾക്ക് മുറവിളികൂട്ടണം.


പുരോഹിതരുടെ ചുമതലയാണ് ദൈവജനത്തെ സഭാശുശ്രൂഷയ്ക്ക് പര്യാപ്തരാക്കുക എന്നത്. പൌലോസിന്‍റെ ഭാഷയിൽ പറഞ്ഞാൽ, സഭാഗാത്രത്തിലെ പല പല അവയവങ്ങൾ ഒരുമിച്ചു പ്രവർത്തിക്കാൻ പരിശീലനം നല്കണം. അവിടെ മേലാള്/കീഴാള് വേർതിരിവില്ല.പുരോഹിതരും അല്മായരും തമ്മിൽ വേറിട്ടുനില്ക്കുന്ന അവസ്ഥയില്ലാതാക്കണം. ആ വലിയ വേലിയെ തകർക്കണം. അല്മായസമൂഹം അതിനായി ഉണരണം. പള്ളിസേവനത്തിനായി അവരെ നിയോഗിക്കണം, പരിശീലിപ്പിക്കണം; . ഇന്ന് അല്മേനി പള്ളിക്കാര്യങ്ങളിൽ നിന്നകന്നാണ് നില്ക്കുന്നത്. അതിനു കാരണം പരമ്പരാഗതസഭ പള്ളിശുശ്രൂഷയും പള്ളിഭരണവും പുരോഹിതന്‍റെ അവകാശമായി സമൂഹത്തിൽ അവതരിപ്പിച്ചിരിക്കുന്നു എന്നതാണ്. സുവിശേഷത്തിലെ സമൂല ആശയങ്ങർക്ക് അത് വിപരീതമാണ്. പള്ളിയുടെ ഭൗതികഭരണം പൂർണമായും അല്മായർക്ക് വിട്ടുകൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം യേശുവിന്‍റെ സദ്വാർത്തയാണ് പ്രധാനം. അതിൽ പോപ്പിനെപ്പറ്റിയൊ മെത്രാനെപ്പറ്റിയൊ പുരോഹിതരെപ്പറ്റിയൊ പരാമർശിക്കുന്നില്ല. സഭാധികാരം ദൈവജനത്തിന്‍റെ നിലയും വിലയും മഹത്വവും ഉദ്ദേശ്യവും അംഗീകരിക്കുന്നില്ല. മാത്രമല്ല ആ വിശുദ്ധഗണത്തെ യേശുവിന്‍റെ സുവിശേഷം പ്രസംഗിക്കാൻ തയ്യാറാക്കുന്നുമില്ല. ദൈവജനം ലോകത്തിന്‍റെ പ്രകാശമാണ്. അതിനാൽ സഭയുടെ നയരൂപീകരണത്തിൽ അല്മായരും അവരുടെ സംഘടനകളും ഇടപെടണം. അല്മായസംഘടനകൾ സംവാദങ്ങൾ നടത്തി ആരോഗ്യപരമായ മാറ്റങ്ങൾ ആഗോളസഭയിലും പ്രത്യേകിച്ച് സീറോമലബാർസഭയിലും ഉണ്ടാക്കാൻ പരിശ്രമിക്കണം. ഇന്നത്തെ സഭയുടെ ശോചനീയാവസ്ഥയും പോപ്പ് ഫ്രാൻസിസിന്‍റെസഭാനവീകരണപ്രയത്നങ്ങളും സഭയിൽ ഫലപ്രദമായ മാറ്റങ്ങൾക്ക് സഹായകമാണ്. നമ്മുടെ ചുറ്റുപാടുമുള്ള ആധുനിക ലോകാവസ്ഥയോട് സഭ അനുരൂപപ്പെടണം. ഓരോ വിശ്വാസിയും തൻറെ വിശ്വാസം സ്വജീവിതത്തിൽ എല്ലാ തലങ്ങളിലും (സ്കൂൾ, ജോലി, സമൂഹം, കുടുംബം)പ്രതിഫലിപ്പിക്കണം. വിദ്യാഭ്യാസവും അറിവും കഴിവും പ്രാപ്തിയുമുള്ള ക്രിസ്തീയ വിശ്വാസികൾ സംഘടിച്ച് യോഗങ്ങൾ കൂടി സഭയുടെ ഘടനാപരമായ പരിവർത്തനങ്ങൾക്ക് ആരംഭമിടണം. ഏറ്റുമുട്ടലിന്‍റെ സമീപനമില്ലാതെ, വിശ്വാസത്തെ സംരക്ഷിച്ചുകൊണ്ട്, പള്ളിയെ നവീകരിക്കാൻ എല്ലാവരും കടപ്പെട്ടവരാണ്.ആരാധനക്രമം, സഭാഭരണം, കാനോൻ നിയമങ്ങൾ, സഭയിലെ സാമ്പത്തിക നടത്തിപ്പ്, ക്രിസ്തീയസഭകളുടെ ഐക്യം തുടങ്ങിയ വിഷയങ്ങളിൽ അല്മായരും അവരുടെ സംഘടനകളും ഇടപെട്ടേ മതിയാവൂ.

ഇടവകകളെ ക്രിസ്തീയ കൂട്ടയ്മകളാക്കാൻ അല്മായർ മുൻകൈയെടുക്കണം. മറിച്ച്, അതിനെ സഭാശുശ്രൂഷകൾ സ്വീകരിക്കാനുള്ള കച്ചവടസ്ഥലമാക്കാൻ വികാരിമാരെ അനുവദിക്കരുത്.

സഭാംഗങ്ങളെ സംഘടിപ്പിക്കുക അത്ര എളുപ്പമായ പണിയല്ല. അതിന് സമയവും അർപ്പിതമനോഭാവവുമുള്ള ഒരു കൂട്ടം വിശ്വാസികൾ ആവശ്യമാണ്.അല്മായസംഘടനകൾ ഫലപ്രദമായും പ്രയോഗക്ഷമമായ രീതിയിലും പ്രവർത്തിക്കണമെങ്കിൽ അറിവും വിദ്യാഭ്യാസവും കഴിവുമുള്ള കൃസ്തീയവിശ്വാസികൾ ആവശ്യമാണ്. യേശു-സന്ദേശത്തെ ഉൾകൊണ്ടവരായിരിക്കണം അവർ. വിശ്വാസികളുടെ കൂട്ടായ സ്വരമായിരിക്കണമത്. വിശ്വാസത്തെ സംരക്ഷിച്ചുകൊണ്ട് പള്ളിയെ നവീകരിക്കണം. അല്മായരും അല്മായസംഘടനകളും ജാഗ്രതയോടെ സഭാനവീകരണത്തിനായി പരിശ്രമിക്കാൻ ആഹ്വാനം ചെയ്തുകൊള്ളുന്നു.

ഈ ലേഖനം വായിക്കാൻ ക്ലിക്ക് ചെയ്യുക:

മലയാളം ഡൈലി ന്യൂസ്


http://www.malayalamdailynews.com/?p=63344