Translate

Saturday, May 31, 2014



എത്ര മെഗാഅഭിഷേകാഗ്നി നടത്തി
യിട്ടും അല്മായരുടെ തലയിലേയ്ക്ക് ‍ 
വചനം കേറുന്നില്ല!
കൊല്ലത്തെ സഭാധികാരികള്അല്മായരെ വചനം തല്ലി പഠിപ്പിക്കുന്ന രംഗംകാഞ്ഞിരപള്ളിയില്മോനിക്ക നയിച്ച സമാധാന ജാഥയിലാണ് അല്മായ കമ്മീഷന്ചെയര്മാന്ബി. അറയക്കല് സൂത്രം ആദ്യം പ്രയോഗിച്ചത്. മോണിക്കയുടെ  അഞ്ചര  ഏക്കറോളം  ഭുമി  ആദ്യം  രൂപത അനധികൃതമായി കൈവശപ്പെടുത്തി.
കൊല്ലത്ത്പോലീസിന്റെ    മർദനമേറ്റ  കുട്ടികൾ 






ഗാഡ്ഗിൽ റിപ്പോർട്ട്കർഷക വിരുദ്ധമല്ല; റിപ്പോർട്ട്നടപ്പാക്കേണ്ടത്അത്യാവശ്യം: സിഎസ് സഭ


Mangalam, Story Dated: Saturday, May 31, 2014 03:36
                
കോട്ടയം: പശ്ചിമഘട്ടത്തെ സംരക്ഷണത്തെ കുറിച്ച്പഠിക്കാന്നിയമിച്ച ഗാഡ്ഗില്കമ്മിറ്റിയുടെ റിപ്പോര്ട്ട്നടപ്പാക്കണമെന്ന്ആവശ്യപ്പെട്ട്സിഎസ് സഭ രംഗത്തെത്തി. സിഎസ് മധ്യകേരള മഹാഇടവകയിലെ പള്ളികളില്നാളെ വായിക്കാനായി അയച്ച 'ജീവന്റെ നിലനില്പിനായി നമുക്കും ശബ്ദമുയര്ത്താം' എന്ന പേരിലുള്ള ഇടയലേഖനത്തിലാണ്ഗാഡ്ഗില്റിപ്പോര്ട്ടിനെ പിന്തുണ സഭ ആവര്ത്തിച്ചിരിക്കുന്നത്‌.
ഗാഡ്ഗില്റിപ്പോര്ട്ടിലെ നിര്ദ്ദേശങ്ങളെ ലഘൂകരിച്ച്കൊണ്ടുവന്ന കസ്തൂരിരംഗന്റിപ്പോര്ട്ടിന്എതിരെ മലയോര മേഖലയില്സമരം തുടരുമ്പോഴാണ്പരിസ്ഥിതി അനുകൂല നിലപാടുമായി സഭയുടെ ഇടയലേഖനം. ഗാഡ്ഗില്റിപ്പോര്ട്ട്പരിസ്ഥിതിയുടെ സംരക്ഷണത്തിന്ഉള്ളതാണെന്നും റിപ്പോര്ട്ടിലെ ഒരു വരി പോലും കര്ഷക വിരുദ്ധമല്ലെന്നും ലേഖനത്തില്പറയുന്നു.
റിപ്പേര്ട്ടിനെ എതിര്ക്കുന്നത്പാറമട-റിസോര്ട്ട്മാഫിയകളാണെന്നും ഇവര്ക്ക്രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെന്നും സഭാ ലേഖനത്തില്വ്യക്തമാക്കുന്നു. രണ്ടായിരത്തോളം അനധികൃത ക്വാറികള്പശ്ചിമഘട്ടത്തില്പ്രവര്ത്തിക്കുന്നുണ്ട്‌. പശ്ചിമഘട്ട സംരക്ഷണത്തിന്ഗാഡ്ഗില്റിപ്പോര്ട്ട്നടപ്പാക്കേണ്ടത്ആവശ്യമാണ്‌- ഇടയലേഖനം പറയുന്നു.

- See more at: http://www.mangalam.com/latest-news/189470#sthash.evMRliQ8.dpuf

Friday, May 30, 2014

മെത്രാനും റബ്ബറും

റബ്ബറിനും മെത്രാനും കേരളത്തില്‍ കുത്തനേ വിലയിടിഞ്ഞുവെന്നും ഇത് കേരളത്തിന്‍റെ സമ്പത് വ്യവസ്ഥക്കും ആവാസ വ്യവസ്ഥക്കും കനത്ത ആഘാതം ഏല്‍പ്പിച്ചിരിക്കുന്നുമെന്നാണ് ഞങ്ങള്‍ പരദേശികള്‍ കേള്‍ക്കുന്നത്. സംഗതി സത്യമാണോയെന്നറിയാന്‍ ഞാന്‍ കുഞ്ചിത്തണ്ണിയിലുള്ള പേരമ്മയെ വിളിച്ചു. മകന്‍ റോജോയാണ്‌ ഫോണെടുത്തത്. അവന്‍ പറഞ്ഞു, ആരെന്തു പറഞ്ഞാലും ഇടുക്കിയിലുള്ള അവരുടെ മെത്രാന്‍ ഭയങ്കര പവ്വറുള്ള മെത്രാനാണെന്ന്. കുഞ്ചിത്തണ്ണിയില്‍ ഒരു ഇംഗ്ലിഷ് മീഡിയം സ്കൂള്‍ ഉണ്ടാക്കാന്‍ നാട്ടുകാര്‍ മാര്‍ ആനിക്കുഴിക്കാട്ടിലിനെ സമീപിച്ചു. മെത്രാന്‍ ‘ഉണ്ടാകട്ടെ’ എന്ന് കല്‍പ്പിച്ചു. നാട്ടുകാരെല്ലാം കൂടി പിരിവെടുത്തപ്പോള്‍ സാധനം ഉണ്ടാവുകയും ചെയ്തു. ഒന്നു രണ്ടു വര്ഷം കഴിഞ്ഞപ്പോള്‍ അതിന്‍റെ മുറ്റത്ത് തന്നെ ആദ്യത്തേതിനു പാരയായി പള്ളി വക ഒരെണ്ണം കൂടിയുണ്ടായി. മെത്രാന്‍ ‘ഉണ്ടാവട്ടെ’ എന്ന് ഒന്നു പറഞ്ഞതെയുള്ളൂ, ഒന്നിനു പകരം രണ്ടെണ്ണം ഉണ്ടായല്ലോയെന്നാണ് അവന്‍ പറഞ്ഞത്. അത്ര പവ്വറാണ് മെത്രാന് എന്നാണ് അവന്‍റെ അഭിപ്രായം. അങ്ങേരുടെ നേരെ പടക്കം എറിഞ്ഞുവെന്നു കേട്ടല്ലോ എന്നു ചോദിച്ചപ്പോള്‍ പറഞ്ഞത്, അതിപ്പോള്‍ ഒരനുഗ്രഹമായി മാറി എന്നാണ്. കാരണമായി പറഞ്ഞത് അങ്ങേര്‍ക്കിപ്പോള്‍ പൊലീസ് അകമ്പടിയോടെ നേതാക്കന്മാരും കള്ളന്മാരുമൊക്കെ  പോകുന്നതുപോലെ  ആരെയും പേടിക്കാതെ പോകാമല്ലൊയെന്നാണ്, മാത്രമല്ല പ്രതിക്ഷേധക്കാര്‍ക്കുപയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്ന ‘പ’ കൂട്ടിയുള്ള സാധനങ്ങളില്‍ പടക്കം ഇല്ലെന്നും പച്ചച്ചാണകം പഴത്തൊലി പച്ചത്തെറി ഇവയെ ഉള്ളൂവെന്നും എല്ലാവര്ക്കും മനസ്സിലായി എന്നുമാണ്. റോജനെ അവന്‍റെ വിശ്വാസം സംരക്ഷിക്കട്ടെയെന്നു പ്രാര്‍ഥിച്ചുകൊണ്ട്‌ ഞാന്‍ സംഭാഷണം നിര്‍ത്തി.
എങ്കിലും എന്‍റെ മനസ്സ് മുഴുവന്‍ ഇടുക്കിയിലായിരുന്നു. പണ്ടൊരു മൂങ്ങാ കഥ കേട്ടിട്ടുണ്ട്. മൂങ്ങയെ പക്ഷികളും കൂട്ടത്തില്‍ കൂട്ടിയില്ല മൃഗങ്ങളും കൂട്ടിയില്ല, ഇന്നുവരെ ആ പ്രശ്നത്തിനു പരിഹാരം ഉണ്ടായിട്ടുമില്ല. ഇപ്പോഴത്തെ ഇടുക്കിയിലെ MP യുടെ സ്ഥിതിയും ഏതാണ്ട് അതുപോലെതന്നെയല്ലേ എന്നോര്‍ത്തു. ഇടതിലുമില്ല, വലതിലുമല്ലാത്ത ഒരു MP എങ്ങിനെ ഇര തേടും എന്ന് ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കാണ് സാധിക്കുക? എതായാലും MP യെക്കാണാനും, പരാതി കൊടുക്കാനും ഇനി പള്ളിമുറികളിലും പാരിഷ് ഹോളിലും ചെന്നാല്‍ സാധിക്കുമല്ലോ എന്നൊരു സമാധാനമുണ്ട്. MP ഫണ്ടുപയോഗിച്ച് സര്‍വ്വ പള്ളികളുടെ മുന്നിലും വെയിറ്റിംഗ് ഷെഡ്‌കളും ഹാലൊജന്‍ ലൈറ്റുകളും ഉണ്ടായേക്കാമെന്നത്‌ സത്യത്തില്‍ എല്ലാ ക്രിസ്ത്യാനികളെയും സന്തോഷിപ്പിക്കേണ്ടതല്ലേ? അങ്ങേരു കാഞ്ഞിരപ്പള്ളിയില്‍ പൊതുജനത്തിനു മുഖം കൊടുത്തത് അരമന മുറ്റത്ത്  വെച്ചായിരുന്നുവെന്ന് കേട്ടു. അവിടെ ചെന്ന് മെത്രാനെയും വികാരി ജനറാളിനേയും മാത്രമല്ല അവിടുത്തെ ഷെവലിയറെയും കണ്ടുവെന്നും വാര്‍ത്ത വായിച്ചു. ഷെവലിയര്‍ അരമനയില്‍ തന്നെയാണോ കിടപ്പെന്ന് ന്യായമായും ഞാന്‍ സംശയിക്കുകയും ചെയ്തിരുന്നു. പിന്നൊരു സംശയം ഇടുക്കി MP ക്ക് കാഞ്ഞിരപ്പള്ളിയില്‍ എന്ത് കാര്യം എന്നതായിരുന്നു. എന്നെങ്കിലും ഇതിനുത്തരം കിട്ടാതിരിക്കില്ല. സത്യത്തില്‍ അങ്ങേര് പഴയപള്ളിയുടെ ഓരത്തു കൂടി ഒഴുകുന്ന ചിറ്റാറും കൂടി കാണേണ്ടതായിരുന്നു. അവിടെ വരുന്ന തീര്ത്താടകരുടെ ബഹളം മൂലം ആറു കാണാം പക്ഷെ അതിലെ വെള്ളം കാണണമെങ്കില്‍ വെയിസ്റ്റ് പൊക്കി നോക്കേണ്ടിവരും എന്നേയുള്ളൂ. പരിസ്ഥിതി സംരക്ഷണം രൂപതാ മോഡല്‍ കണ്ടു പഠിക്കാമായിരുന്നു.
മലയോര കര്‍ഷക സംരക്ഷണം ആകെ കണ്ഫ്യുഷനിലാണെന്നാ എന്‍റെ വിലയിരുത്തല്‍. ഗാട്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഉറച്ചിറങ്ങിയിരിക്കുന്ന  BJP ഗവര്‍ന്മെന്റ് പകരം മറ്റൊരു വരം ചോദിച്ചോളാന്‍ മെത്രാന്മാരോട് പറഞ്ഞാല്‍  അന്നേരെ അവര് പറഞ്ഞെന്നിരിക്കും ഞങ്ങള്‍ക്ക് വിദേശത്ത് കുറെ രൂപത സ്ഥാപിക്കാന്‍ സഹായം ചെയ്ത് തരണമെന്ന്. ഇംഗ്ലണ്ടില്‍ ഒരു രൂപത വേണമെന്ന് അവിടുള്ള സര്‍വ്വ അച്ചന്മാര്‍ക്കും ആഗ്രഹമുണ്ട്. കഴിഞ്ഞ വര്ഷം കേരളത്തില്‍ സിനഡിന്‍റെ കൂടെ ആഗോള അല്മായാ സമ്മേളനം നടത്തിയിരുന്നല്ലോ. അതില്‍ ട്രെയിനിംഗ് കിട്ടിയ ഏതാനും പേര്‍ക്കെ സംസാരിക്കാന്‍ അവസരം കിട്ടിയുള്ളൂവെന്നത് രഹസ്യം. ബ്രിട്ടണില്‍ നിന്ന് വന്നവര്‍, ‘അയ്യോ അച്ഛാ പോകല്ലേ,  ‘അയ്യോ അച്ഛാ പോകല്ലേ’ യെന്ന ട്യൂണില്‍ ‘ഞങ്ങള്‍ക്ക് രൂപത വേണം, ഞങ്ങള്‍ക്ക് രൂപത വേണം’ എന്ന് പറഞ്ഞിരുന്നു. ഈ വരം അല്ലെങ്കില്‍ എകീകൃത സിവില്‍ കോഡ്, ചര്ച്ച് ആക്റ്റ് ഇവയുടെ മാറ്റിവെക്കല്‍ എന്നിവയും ആവശ്യപ്പെട്ടേക്കാം. സഭയെ രക്ഷിക്കാന്‍ കര്‍ഷകരെ ബലികൊടുക്കുന്നത് അനുചിതമല്ലല്ലോ. ബ്രിട്ടനിലുള്ള വൈദികര്‍ മത്സരിച്ച് മെത്രാനെ സ്വീകരിക്കുന്നതിന്‍റെ പിന്നിലും ഒരു രഹസ്യമുണ്ട്, അഥവാ ഇനി ഒരു രൂപത വന്നാല്‍!
സത്യത്തില്‍ പള്ളിയുടെയും പട്ടക്കാരുടെയും കാര്യം വളരെ വിചിത്രമാണ്. അവര്‍ പറയുന്നതും ഉദ്ദേശിക്കുന്നതും മനസ്സിലാക്കണമെങ്കില്‍ ഒരു പത്തു ജന്മത്തിലെ ബുദ്ധി ഒരുമിച്ചുപയോഗിക്കണം. അങ്കമാലിയിലെ ബസ്ലിക്കാ/കത്തിദ്രല്‍/ഫോറോന/ഇടവക പള്ളിയുണ്ടല്ലോ. അതിനോട് ചേര്‍ന്ന് ഒരു നിത്യാരാധന പള്ളിയുണ്ട്. അതിന്‍റെ മുന്നില്‍ നിശ്ശബ്ദത പാലിക്കുക എന്നൊരു ബോര്‍ഡ് ഉണ്ട്. പള്ളിക്കകത്തുനിന്നു വരുന്ന ശബ്ദം കാരണം അവിടെ നിന്ന് ആരും സംസാരിക്കില്ലെന്നു എല്ലാര്‍ക്കും അറിയാം. പിന്നെ  ആ ബോര്‍ഡിന്‍റെ ലക്‌ഷ്യം എന്തെന്ന് ആര്‍ക്കെങ്കിലും പറയാമോ?  എന്തെങ്കിലും ഒരു കൊളുത്തു കാണാതിരിക്കില്ല. അവിടുത്തെ സക്രാരിയുടെ മുകളില്‍ സ്ഥാപിച്ചിരിക്കുന്ന ക്രൂശിത രൂപത്തിനുമുണ്ട് പ്രത്യേകത. ഒരു വലിയ മനുഷ്യനെ ഒന്നര ഇഞ്ച് വലിപ്പമുള്ള GI കുരിശിലാണ് ക്രൂശിച്ചിരിക്കുന്നത്. ഇതെന്തൊരു കുരിശെന്ന് ചോദിക്കുന്നതിനു മുമ്പ് ഇതെന്തൊരു മനുഷ്യന്‍ എന്നൊരാള്‍ ചിന്തിച്ചാലും അത്ഭുതമില്ല.
ഇയ്യിടെയായി ഒരുപാട് ശബ്ദം മെത്രാന്മാര്‍ക്കെതിരെ ഉണ്ടായി. സ്വന്തം വില കുത്തനെ ഇടിയാന്‍ കാരണമായ കാര്യങ്ങളെപ്പറ്റി അവര്‍ അന്വേഷിച്ചു പ്രതിക്രിയയും തുടങ്ങിയ കാര്യം ആരെങ്കിലും അറിഞ്ഞിട്ടുണ്ടോ? മനുഷ്യന് ബോധം വെച്ചു എന്നല്ല അവര്‍ കണ്ടെത്തിയത്, പകരം മനുഷ്യന്‍റെ ബോധം പോയിയെന്നാണ്. അതാണ്‌ വേദപാഠം മരണം വരെ പഠിക്കാനുള്ള ക്രമീകരണങ്ങള്‍ ഇപ്പോള്‍ ചെയ്തു തുടങ്ങിയത്. എറണാകുളത്ത് തുടങ്ങിയ ഈ പരിപാടി ഉടന്‍ മറ്റു രൂപതകളിലും വരും. എല്ലാവരും സൂക്ഷിക്കുക. വിദേശികള്‍ ഇപ്പോള്‍ തന്നെ സൂക്ഷിച്ചാണ് നില്‍ക്കുന്നത്. അതുകൊണ്ടാണ് ആസ്ട്രേലിയന്‍ ബിഷപ്പ് പുത്തൂരിനു വിടുകളില്‍ പോയി കുര്‍ബാന ചെല്ലാന്‍ മനസ്സ് തോന്നിയതെന്ന് തോന്നുന്നു. സത്യം പറയാമല്ലോ, പുറത്ത് നിന്നുള്ള അത്മായരുടെ ഈ ശബ്ദം ഇപ്പോള്‍ മെത്രാസനങ്ങളില്‍ ചില പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്. ഫാ. പിച്ചളക്കാടന് അമേരിക്കയിലെ ഗാര്‍ലന്റില്‍ നിലയുറപ്പിക്കാന്‍ കഴിയാതെ പോയതും, പ്രോഫ. ടി ജെ ജോസഫിനെ തിരിച്ചെടുക്കേണ്ടിവന്നതുമൊക്കെ ഈ കോലാഹലം കാരണം ആണെന്ന് ആര്‍ക്കാ അറിയാന്‍ മേലാത്തത്?

ബുദ്ധിയുണ്ടെന്ന് പറയുന്ന മെത്രാന്മാര്‍ക്ക് ഇപ്പോള്‍ നല്ല കാലമെന്ന് ഞാന്‍ പറയില്ല. നിനയ്ക്കുന്നതൊന്നും കാണുന്നത് മറ്റൊന്നുമാണിപ്പോള്‍. ഇടുക്കിയില്‍ നട്ടതല്ല മുളച്ചത്. കഴിഞ്ഞ എറണാകുളം സിനഡില്‍ വയലാര്‍ രവിയെയും യൂസഫ് അലിയെയുമൊക്കെ ക്ഷണിച്ചു വരുത്തി ഗള്‍ഫില്‍ ഒരു രൂപതക്കുള്ള സാഹചര്യമൊക്കെ അടുപ്പിച്ചു കൊണ്ടുവന്നതാണ്. എല്ലാം പോയില്ലേ? പ്രതീക്ഷയോടെയാണ് മോഡിയെ ജനങ്ങള്‍ നോക്കുന്നതെന്ന് മേജര്‍ പറഞ്ഞത് ഒരു വെടിക്കുള്ള കോപ്പ് നേരത്തെ ഒപ്പിച്ചു വെച്ചിട്ടുണ്ടെന്നതിന്‍റെ സൂചനയായി എടുക്കാം. അല്‍ഫോന്‍സ്‌ കണ്ണന്താനം BJP യില്‍ ചെന്നെത്താന്‍ ഒരു മെത്രാനാണ് വഴി ഒരുക്കിയതെന്നൊരാരോപണം ആയിടെ പത്രങ്ങളില്‍ വായിച്ചതോര്‍ക്കുന്നു. തൃശ്ശൂര്‍ ആണെങ്കില്‍ സര്‍വ്വത്ര ഗുലുമാല്‍, അങ്കമാലിയിലാണെങ്കില്‍  CBI വന്ന് കഴിഞ്ഞു. ഏതായാലും പേര് കേട്ടു, എന്നാ കുളിച്ചിറങ്ങാം എന്ന മട്ടിലാണെന്ന് തോന്നുന്നു, ചില മെത്രാന്മാരുടെ പോക്ക്. പോയിട്ട് എന്ത് പ്രയോജനം എന്ന് ചിന്തിച്ചു തട്ടില്‍ മെത്രാന്‍ ബ്രിട്ടണ്‍ യാത്ര മാറ്റിവെച്ചില്ലല്ലോ. ഇനി മാറ്റിവെച്ചാല്‍ ഇടവകക്കാര്‍ തന്നെ സ്വീകരിക്കാന്‍ സമാഹരിച്ച ലക്ഷങ്ങള്‍ ആവിയായിപ്പോകുമെന്ന് മെത്രാനറിഞ്ഞുകൂടെ? മെത്രാന് മാര്‍ക്കറ്റ് കൂട്ടാന്‍ ഉപായങ്ങളുണ്ട്, അത്മായനോട് കാണിച്ച അതിക്രമങ്ങള്‍ക്ക്‌ മുഴുവന്‍  ക്ഷമ പറയുക, മര്യാദക്ക് ജീവിക്കുക ഒക്കെ അതില്‍പ്പെടും. എന്നോട് ഏറ്റവും അനുകമ്പ അര്‍ഹിക്കുന്ന ഒരു മെത്രാന്‍ ആരാണെന്ന് ചോദിച്ചാല്‍ എനിക്കൊരുത്തരമേയുള്ളൂ, എല്ലാം കാണാന്‍ വിധിക്കപ്പെട്ട എന്നാല്‍ പ്രതികരിക്കാന്‍ ത്രാണിയില്ലാത്ത പാവം മേജര്‍! ഇട്ടേച്ചു പോയാല്‍ പേടിച്ചിട്ടാണെന്നു പറയും മാത്രമല്ല ആ കസേരയില്‍ എട്ടുകാലി കയറി മുട്ടയിട്ടെന്നുമിരിക്കും. 

ക്രിസ്തുവിന്റെ സംസാര ഭാഷ: മാര്പാപ്പയും നെതന്യാഹുവും തമ്മിൽ  തർക്കം

മംഗളം  Story Dated: Friday, May 30, 2014 01:33

ജറുശലേം: ക്രിസ്തുവിന്റെ സംസാരഭാഷയുടെ പേരില്ഫ്രാന്സിസ്മാര്പാപ്പയും ഇസ്രയേല്പ്രധാനമന്ത്രി ബെന്യാമീന്നെതന്യാഹുവും തമ്മില്തര്ക്കം.
ജറുശലേമില്മാര്പാപ്പയെ സ്വീകരിക്കുന്നതിനിടെ നെതന്യാഹു പറഞ്ഞ വാക്കുകളാണു തര്ക്കത്തിനു തുടക്കമിട്ടത്‌. "യേശു ഇവിടെയാണു ജീവിച്ചത്‌. അദ്ദേഹം ഹീബ്രുവില്സംസാരിച്ചു". ഉടന്തന്നെ മാര്പാപ്പയുടെ തിരുത്തല്എത്തി "അറാമെയ്ക്കിലാണു ക്രിസ്തു സംസാരിച്ചിരുന്നത്‌. അദ്ദേഹത്തിനു ഹീബ്രുവും അറിയാമായിരുന്നു." - മാര്പാപ്പ പറഞ്ഞു. തര്ക്കങ്ങള്ചെറുചിരിയില്അലിഞ്ഞുചേരുകയും ചെയ്തു.
യേശുവിന്റെ കാലത്ത്ഇസ്രയേലില്ലാറ്റിന്‍, ഗ്രീക്ക്ഭാഷകളും ഉപയോഗത്തിലുണ്ടായിരുന്നു. എന്നാല് ഭാഷകള്അദ്ദേഹം സംസാരിച്ചിരിക്കാന്ഇടയില്ലെന്നാണു നിഗമനം.

-          http://beta.mangalam.com/print-edition/international/188836

Thursday, May 29, 2014

ക്രിസ്തുവിനെ കല്ലറയിൽ കിടത്തിയവർ മെത്രാനെ ശവക്കുഴിയിൽ ഇരുത്തിമൂടുന്നു !

'വചനം ജഡമായവന്റ ജഡത്തെ ലോകം ഒടുവിൽ കൈകാര്യം ചെയ്തത് ' വി.മത്തായി 27/60, വി.മാർക്കോസ് 15/46,     വി.ലൂക്കോസ് 23/53.& വി.യോഹന്നാൻ 19/40,41,42 വരെ നോക്കിയാൽ, "ശീലയിൽ പൊതിഞ്ഞു കല്ലറയിൽ  വച്ചു (കിടത്തി),"എന്നാണു വായിക്കുക! പക്ഷേ, അവന്റെ ജനം വെറും മെത്രാനെ ശവക്കുഴിയിൽ ഇരുത്തിമൂടുന്നു! ഇത് വിരോധാഭാസം എന്നെനിക്കു തോന്നിയതിനാൽ ഇത് എഴുതുന്നു.

മരിച്ചവരുടെ ശരീരം ചേതനയറ്റതാകയാൽ കിടത്തുകയാണ് ഭൂമിയോട് കാണിക്കുന്ന ഏറ്റവും ചെറിയ ആദരവു്! പക്ഷേ, ഭൂമിയുടെ ഗുരുത്വാകർഷണശക്തിയോടു മല്ലിട്ടുവേണം ഒരു ജഡം ശവക്കുഴിയിൽ ഇരുത്തിമൂടാൻ!

'മെത്രാൻ' എന്നാൽ 'കത്തനാർ മൂത്തവൻ' എന്നതല്ലേ സത്യം? മെത്രാനെ ലക്ഷങ്ങളുടെ കുന്തുരുക്കത്തിൽ മൂടിയാലും മൂന്നാംനാൾ ഉയർത്തെഴുനേൽക്കാത്തതിനാൽ, ഇവരുടെ ജഡം  ചിതിലിനും     കീടങ്ങൾക്കും ഭക്ഷണമാകും, നിശ്ചയം! ഭൂമിദേവിയോട് പൊരുതി ഇവരുടെ ജഡം ഇരുത്തി മൂടിയതിനാൽ, കിടത്തിമൂടിയ (വെറും മുപ്പതുവെള്ളിക്കാശിനു വിലയായവന്റെ) ക്രിസ്തുവിനെക്കാൾ ഇവർ ശ്രേഷ്ഠരാകുമോ? ഇല്ലെങ്കിൽ, ആരോ എന്നോ എപ്പോഴോ എന്തിനുവേണ്ടിയോ തുടങ്ങിയ അർത്ഥമില്ലാത്ത ഈ ആചാരാനുഷ്ഠാനങ്ങളെ നാം അന്ധമായി എന്തിനു ഇന്നും പിൻപറ്റണം ?

എന്നാൽ ആത്മീയ/ഭൌതിക തിരിച്ചറിവ് കിട്ടിയ ചില മെത്രാന്മാർ "തങ്ങളെ മണ്ണിൽ കിടത്തി ഭൂമിദാനം ചെയ്യണമെന്നു" മുന്കൂട്ടി ഇടയലേഖനം/കല്പന ഇറക്കിയതിനാൽ അപ്രകാരം മണ്ണിൽ ആദമിനെപ്പോലെ അബ്രഹാമിനെപോലെ മറവുചെയ്ത ചരിത്രവും സഭകൾക്ക് ഉണ്ടുപോലും! "ആത്മജ്ഞാനം ലഭിച്ചവർ ഈ ചരിത്രം പിന്തുടർന്നാൽ നല്ലത് എന്നാശിക്കാനല്ലാതെ നമുക്കെന്തു കാര്യം? "മറ്റുവിൻ ചട്ടങ്ങളെ/അനാചാരങ്ങളെ" എന്ന കാലത്തിന്റെ മുൻവിളി കേട്ടെങ്കിലും, കേട്ടില്ലെന്നു നടിച്ചു കള്ളയുറക്കം/പള്ളിയുറക്കം നടിക്കുന്നവർ എങ്ങനെ ഉണരാൻ ? ആരുണർത്താൻ?

സഭാപ്രസംഗി 12/7 "പൊടി പണ്ട് ആയിരുന്നതുപോലെ ഭൂമിയിലേക്ക്‌ തിരികെ ചേരും;  ആത്മാവ് അതിനെ നൾകിയ ദൈവത്തിന്റെ അടുക്കലേക്കു മടങ്ങിപ്പോകും" എന്ന അറിവ് പഞ്ചഭൂതാത്മകമായ (ആകാശം, അന്ഗ്നി, വായു, ജലം, ഭൂമി ) പ്രകൃതിയിൽ നിന്നും മനസില്ന്റെ വാസനമൂലം വികസിച്ചെടുത്ത മനുഷ്യശരീരം, മരണാനന്തരം (ആത്മാവതിനെ ഉപേക്ഷിക്കുമ്പോൾ) തിരികെ ഈ പ്രകൃതിയിലേക്ക് തന്നെ മടങ്ങി ചേരും എന്ന് തന്നെയാണ്! ഈ ചെറിയ സത്യംപോലും മനസിലാകാത്ത ഇവറ്റകൾ എങ്ങനെ സത്യസത്യമായ ദൈവത്തെ മനസ്സിലാക്കും? ദൈവത്തെ ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത ഇവർ എങ്ങനെ നമ്മെ ദൈവത്തിങ്ങലേക്കു നയിക്കും?  ഇല്ല; കുരുടന്മാരായ ഈ വഴികാട്ടികൾക്ക് ഒരിക്കലും അതിനു കഴിയുകയില്ല എന്ന് പണ്ടേ ക്രിസ്തു മൊഴിഞ്ഞതും ഓർമ്മിക്കുവിൻ.

മരിച്ചാലും 'കിരീടവും ചെങ്കോലും' വെടിയാൻ മനസില്ലാത്ത ഇവർ ആത്മീയരല്ല ജനമേ.....വെറും ഭൌതികർ ! ആത്മാവിനെ അറിഞ്ഞവൻ ഇതിനു സമ്മതിക്കുമോ? ഒരുനാളുമില്ലെൻ പ്രിയരേ... ആത്മാവിനെ             അറിയാത്തവർ എങ്ങനെ പരിശുദ്ധാത്മാവിനെ അറിയും? തന്നിൽ ഇല്ലാത്ത ഈ പരിശുദ്ധാത്മാവിനെ അവർ എവിടെനിന്നും എടുത്തു കൊടുക്കും? തലമുറകളെ പറ്റിക്കുന്ന മിടുമിടുക്കന്മാരേ നിങ്ങൾക്കു ഹാ കഷ്ടം!

സിറോ മലബാര്‍ സഭയില്‍ ഇനി കല്യാണം വരെ വേദപാഠം പഠിക്കാം
Mathrubhumi
Posted on: 29 May 2014
ജിജോ സിറിയക്‌


കൊച്ചി: സിറോ മലബാര്‍ സഭയില്‍ ഇനി മുതല്‍, കല്യാണം വരെ വേദപാഠം പഠിക്കാം. ആദ്യ പടിയായി എറണാകുളം - അങ്കമാലി അതിരൂപതയില്‍ 'ല്യൂമന്‍ ക്രിസ്റ്റി' എന്ന പേരില്‍ ഈ അദ്ധ്യയന വര്‍ഷം മുതല്‍ യുവജനങ്ങള്‍ക്കായി പ്രത്യേക മതപഠന പദ്ധതി നടപ്പാക്കും. നിലവില്‍ എല്‍.കെ.ജി. മുതല്‍ പ്ലസ്ടു വരെയാണ് മതപഠനം. ചില രൂപതകളില്‍ അടുത്തകാലത്തായി !ഡിഗ്രി വരെ മതപഠനം തുടങ്ങിയിട്ടുണ്ട്. പുതിയ പദ്ധതിപ്രകാരം വിവാഹിതരാകും വരെ വേദപാഠം പഠിക്കാം. ഇതിന് സര്‍ട്ടിഫിക്കറ്റുകളും നല്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന അതിരൂപതാ അംഗങ്ങള്‍ക്ക് ഓണ്‍ലൈനായും പഠനത്തില്‍ പങ്കാളിയാകാം. താമസിയാതെ മറ്റു രൂപതകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്നാണ് അറിയുന്നത്.
യുവജനങ്ങള്‍ സഭയില്‍ നിന്നകന്നുപോകുന്നു എന്നത് സിനഡില്‍ ചര്‍ച്ചയായിരുന്നു. സ്വദേശം വിടുന്ന പ്രൊഫഷണലുകള്‍ അന്യമതസ്ഥരെ വിവാഹം കഴിക്കുന്നതടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയായി. സഭയിലൂടെ വളര്‍ന്നുവന്നവര്‍പോലും പൊന്തക്കോസ്ത് പോലുള്ള കൂട്ടായ്മകളിലേക്ക് എത്തിപ്പെടുന്നുണ്ട്. സമുദായാംഗങ്ങളില്‍ ചിലരെങ്കിലും മദ്യവും മയക്കുമരുന്നുമടക്കമുള്ളവയുടെ പിടിയിലേക്കും പോകുന്നതായി വിലയിരുത്തപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് മതപഠനത്തിന് തുടര്‍ച്ച നല്‍കുവാന്‍ സഭ തീരുമാനിച്ചത്.
മതപഠനത്തിലുപരി ആത്മീയ കാര്യങ്ങളിലും സമൂഹിക പ്രശ്‌നങ്ങളിലും ഒരു പൊതുകാഴ്ചപ്പാട് പകരുകയാണ് 'ല്യൂമന്‍ ക്രിസ്റ്റി' ലക്ഷ്യമാക്കുന്നത്. !ഞായറാഴ്ചകളില്‍ ഇടവക കേന്ദ്രീകരിച്ച് നടക്കുന്ന ക്ലാസുകള്‍ കൂടാതെ ബുധനാഴ്ചകളില്‍ മതബോധന കേന്ദ്രം വെബ്‌സൈറ്റിലൂടെ കാലിക വിഷയങ്ങളുടെ ചര്‍ച്ചയും നടത്തും. വിദേശത്തുള്ളവര്‍ക്ക് www.catechismernakulam.com വഴി ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. വിദഗ്ധരുടെ ലേഖനങ്ങള്‍ ഫോറത്തില്‍ പോസ്റ്റ് ചെയ്ത് അതിനെ മുന്‍നിര്‍ത്തിയാകും ചര്‍ച്ച. തത്കാലം യുവജന മതപഠനം നിര്‍ബന്ധിതമല്ല എന്നാണ് സഭാ കേന്ദ്രങ്ങള്‍ പറയുന്നത്. എന്നാല്‍, സഭാ സ്ഥാപനങ്ങളില്‍ ജോലിക്കും മറ്റും പരിഗണിക്കുമ്പോള്‍ ഇത്തരം സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് വെയിറ്റേജ് നല്‍കുന്നത് പരിഗണനയിലുണ്ട്. 
http://www.mathrubhumi.com/online/malayalam/news/story/2943391/2014-05-29/kerala

Fr Lombardi: Pedophilia is like a sacrilege for Pope Francis

Father Federico Lombardi talks to Pope Francis on plane.
27/05/2014
(Vatican Radio)  At a briefing in the Vatican on Tuesday, Father Lombardi discussed some of the highlights of Pope Francis’ interview with journalists on the papal plane returning from the Holy Land. 
During his remarks the Pope had said a member of the clergy who sexually abuses children is comparable to somebody carrying out a satanic mass which is a sacrilege.  Father Lombardi  explained that for a believer, equating the crime of sexually abusing a child with the sacrilege of celebrating a satanic mass, is arguably the strongest possible condemnation.   The Director of the Vatican Press Office also explained that contrary to what Pope Francis said on the plane, no firm date has yet been fixed for him to meet with sex abuse victims in the Vatican.  The Pope had said during the news conference on the plane that such meeting was expected to take place in early June.  
When asked by a journalist about the wide-ranging nature of the Pope’s press conference  on the plane, Father Lombardi said he too was struck by the Holy Father’s willingness to answer whatever question was put to him by the journalists.  
Turning to the issue of Jerusalem, Father Lombardi reiterated that the Holy See seeks for this holy city an internationally guaranteed  special status giving freedom of worship  and right of access for residents and pilgrims from across the world, with no one party claiming exclusive rights.    
Father Lombardi said the prayer service attended by many Christian leaders in Jerusalem’s Basilica of the Holy Sepulchre was  one of the spiritual highlights of this papal visit along with the Mass celebrated in the Cenacle.  
On a final note, Father Lombardi pointed out that the Pope wished to make clear that the upcoming special Synod on the Family is not the synod on whether or not divorced people should be able to receive communion.  By narrowly  focusing on this undoubtedly delicate and painful question of communion for divorced people, Father Lombardi continued, there is a risk of narrowing the viewpoint of a synod whose task is to reflect on the wide-ranging issue of the family and how to protect it . 
Source: Radio Vatican

പറക്കുന്ന വിശുദ്ധൻ Joseph of Cupertino (1603 -1663)


St. Joseph of Cupertino (1603-1668) was an Italian mystic whose life is a wonderful combination of a complete lack of natural capacity and an extraordinary supernatural efficiency. He lacked every natural gift. He was incapable of passing a test, maintaining a conversation, taking care of a house, or even touching a dish without breaking it. He was called Brother Ass by his companions in the monastery.

He was born on June 17, 1603 into a family of poor artisans. Because of his father's debts, he was born in a shed behind the house, which was in the hands of bailiffs. He was sickly and often at death's door during his childhood, and at age seven he developed a gangrenous ulcer which was later cured by a religious man. He was always despised by his companions who called him a fool. Even his mother wearied of him and repudiated him for his lack of any human value.




 മുപ്പത്തിയഞ്ചു വർഷം ആ വൈദികന് സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ടു ജീവിക്കേണ്ടിവന്നു. കത്തുകൾ എഴുതുവാനോ വായിക്കാനോ ആശ്രമത്തിനു പുറത്തു പോകാനോ അനുവാദമുണ്ടായിരുന്നില്ല. പല തവണ ദീർഘമായ ചോദ്യം ചെയ്യലുകൽക്കും കർശന നിരീക്ഷണങ്കൽക്കും വിധേയനാകേണ്ടി വന്നു .അദ്ദേഹത്തിന്റെ സാന്നിധ്യത്തെപ്പോലും മേലധികാരികൾ ഭയന്നു.
ജോസഫ്‌ ചെയ്തിരുന്ന കുറ്റങ്ങൾ ഇവയായിരുന്നു .പ്രാർത്ഥന യ്ക്കിടയിൽ ആനന്ദം നിറഞ്ഞ മയക്കത്തിലെത്തി(Escastic Trance)  അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങുക ( തത്വ ചിന്തകനായ Leibnitz ഉം മാർ പ്പാപ്പയുടെ പ്രതിനിധികളും ഇത് നേരിൽ കണ്ടു സാക്ഷ്യ പ്പെടുത്തിയതായ ചരിത്ര രേഖകളുണ്ട്) അത്ഭുതകരമായി  രോഗശാന്തി നൽകാൻ കഴിയുക .പക്ഷികളോടും മൃഗങ്ങളോടും സംസാരിയ്ക്കുക .

                                            ജോസഫ്‌ ഗ്രൊട്ടെല്ലയിലെ (Grotella)  ഫ്രാൻസിസ്കൻ  ആശ്രമത്തിൽ  17 വർഷം താമസിച്ചിരുന്നു ഈ കാലയളവിൽ എഴുപതോളം തവണ  അന്തരീക്ഷത്തിൽ ഉയർന്നു പൊങ്ങലുകൽ (Levitation)  നടന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്  .     മേലധികാരികൾ അദ്ദേഹത്തിൽ മന്ത്രവാദകുറ്റം ആരോപിച്ചു.തിന്മയുടെ ശക്തികൾ ഉപയോഗിച്ചാണ്‌ അത്ഭുതങ്ങൾ ചെയ്യുന്നതെന്ന് ഭയന്നു .ആശ്രമങ്ങളിൽ നിന്നും ആശ്രമ ങ്ങളിലേക്ക്  അദ്ദേഹത്തെ മാറ്റിപ്പാർപ്പിച്ചു . ചോദ്യം ചെയ്തവർക്കൊന്നും ജോസെഫിൽ കുറ്റം കണ്ടെത്താനായില്ല. അർബൻ എട്ടാമൻ മാർപ്പാപ്പയുടെ മുൻപിലും അദ്ദേഹം ചോദ്യം ചെയ്യലിനായി എത്തിപ്പെട്ടു .മാർപ്പാപ്പയുടെ പാദങ്ങൾ ചുംബിച്ച ജോസഫ്‌ അന്തരീക്ഷത്തിൽ ഉയർന്നു നിന്നു. താൻ ഒരു വിശുദ്ധനെയാണ്  കാണുന്നതെന്ന് മാർപ്പാപ്പയ്ക്ക് ബോധ്യപ്പെട്ടു.കുറ്റ വിമുക്തനാക്കപ്പെട്ടു എങ്കിലും ഏകാന്ത തടവാണ് മേലധികാരികൾ അദ്ദേഹത്തിനു സമ്മാനിച്ചത്‌ ,പരാതികളും പരിഭവങ്ങളുമില്ലാതെ സന്തോഷത്തോടെ അദ്ദെഹമതു സ്വീകരിച്ചു .  


  പറക്കുന്ന വിശുദ്ധന്റെ ജീവിതകഥയുടെ  ചലച്ചിത്രാവിഷ്കാരമാണ്   " The Reluctant Saint  " 
   
 
 (വരദാനങ്ങൾ പ്രായോഗിക ജീവിതത്തിൽ ,അരൂപിയുടെ വെളിച്ചം എന്നിങ്ങനെ അപൂർണ്ണമായ ആശയങ്ങളുള്ള പുസ്തകങ്ങൾ മാത്രമാണ് ഇത്തരം വിഷയങ്ങളിൽ  ക്രിസ്ത്യാനികളായ എഴുത്തുകാരുടെ സംഭാവനകൾ .കൂടുതൽ അറിയാൻ ആഗ്രഹമുള്ളവർ  പതഞ്‌ജലിയുടെ യോഗസൂത്രത്തിലെ വിഭൂതിപാദം വായിക്കുക )           

Wednesday, May 28, 2014

അപകടം പതിയിരിക്കുന്ന കസ്തൂരിരംഗൻ റിപ്പോർട്ട് 
Comment by Thomas Mathew
കേരളത്തിലെ കർഷക ജനങ്ങൾക്ക്‌ രാഷ്ട്രീയ നേതൃത്വമോ മതനേതൃത്വമോ കർഷക സംരക്ഷണ സമിതിയോ പോലും നൽകിയതിലേറെ വിശദമായ അറിവു നല്കിയ ഒരു ലേഖനമായിരുന്നു, ശ്രീ കെ.എ ഫിലിപ്പ് കസ്തൂരിരംഗൻ റിപ്പോർട്ടിനെക്കുറിച്ച് എഴുതിയ പഠനാത്മകമായ ലേഖനം. മലയോര പ്രദേശങ്ങളിലേയ്ക്ക് ഉണ്ടായ കുടിയേറ്റ ചരിത്രവും കർഷകർ മലയോര പ്രദേശങ്ങളിൽ എല്ലുമുറിയെ പണിയെടുത്തു കേരളത്തിലെ ജനങ്ങളുടെ പട്ടിണിയകറ്റാൻ ഒറ്റക്കെട്ടായി പങ്കുചേർന്നു പ്രവർത്തിച്ചത് മുതൽ കേരളത്തിന്റെ സാമ്പത്തിക വ്യവസ്ഥിതിയെപ്പോലും മെച്ചപ്പെടുത്തിയതിൽ മലയോര കർഷകർ നൽകിയ മഹത്തായ പങ്കാളിത്തത്തെപ്പറ്റിയും വ്യക്തമായി പ്രതിപാദിച്ചിരിക്കുന്നു. കസ്തൂരിരംഗൻ റിപ്പോർട്ട് വളരെ നന്നായി പഠിച്ചു എഴുതിയ ഒരു ലേഖനം ആണ് . അതിൽ തുടക്കത്തിലെ ചേർത്തിരിക്കുന്ന ഇംഗ്ലീഷ് കുറിപ്പുകളിൽ നിന്നും വായനക്കാരെ അതിന്റെ മുഴുവൻ ഉള്ളടക്കത്തിലേയ്ക്ക് സ്വാഗതം ചെയ്തിരിക്കുന്നു. പരിസ്ഥിതി വാദത്തിന്റെ പ്രസക്തിയും കേരളം ഭരിച്ച രാഷ്ട്രീയ പാർട്ടികളുടെ ദുരുദ്ദേശവും, കർഷക ജീവിതത്തെ അക്കമിട്ടെണ്ണി ദുഷ്ക്കരമാക്കുവാൻ ശ്രമിക്കുന്ന നടപടിക്കെതിരെ ഈ ലേഖനം വഴി മുന്നറിയിപ്പ് നല്കുകയാണ്.

ജീവിക്കുവാനും ഭാവി സുരക്ഷിതമാക്കുവാനും ഉള്ളതെല്ലാം വിറ്റു കിട്ടിയ പണംകൊണ്ട് മലനാട് പറുദീസയാക്കിയ സാധാരണ കർഷകരെ പരിസ്ഥിതിയുടെ പേരിൽ പുലിയുടെയും കടുവയുടെയും കുരങ്ങന്മാരുടെയും മുൻപിൽ എറിഞ്ഞു നൽകുവാൻ ശ്രമിക്കുന്ന നടപടിയെ ആര് എതിർത്താലും, അത് ഏതെങ്കിലും മതനേതാവായാലും ആയിക്കൊള്ളട്ടെ, അതല്ലാ മറ്റാരെങ്കിലും ആവട്ടെ, അതിനെ നാം സ്വാഗതം ചെയ്യണം. ഗാഡ് ഗിലും കസ്തൂരിയും കേരളത്തിന്റെ സാമൂഹ്യജീവിത വ്യവസ്ഥിതിയുമായി ഒത്തുചേ രുകയില്ലാ. കേരളം ഒരു ഒറ്റ ഗ്രാമം തന്നെയെന്നു ലേഖകൻ സ്ഥിരീകരിക്കുന്നു. അത് തികച്ചും ശരി തന്നെ. കാസർഗോഡ്‌ മുതൽ കന്യാകുമാരിവരെയുള്ള പ്രദേശം ജനസഖ്യാനിബിഢമാണ്. ചിലർ പരിഭ്രമിക്കുന്നതുപൊലെ മഴ ലഭിക്കണമെങ്കിൽ അഥവാ ശ്വാസം വിടണമെങ്കിൽ വനം ഉണ്ടായിരിക്കണം എന്നൊക്കെ പറയുന്നത് ശാസ്ത്രീ യമായ ഒരു ആവശ്യമാണെന്ന് ആധുനിക ശാസ്ത്രം പറയുന്നില്ല.. മരുഭൂമികളിൽപ്പോലും മഴ ശക്തമായി ലഭിക്കുന്നു.!

കേരളത്തിൽ പൊതുവെ എല്ലായിടത്തും മരങ്ങളും റബർ തോട്ടങ്ങളും മറ്റു വിവിധ തരം കൃഷികളും കൊണ്ട്‌ കേരളം ഹരിതമയം തന്നെ. പിന്നെന്തിനു ഈ അനാവശ്യ പരിസ്ഥിതി വാദം? കേരളത്തിലെ ജനവാസസ്ഥലങ്ങളിൽ, അതെ, പരിസ്ഥിതി വാദികളുടെ മുറ്റത്തും വീടുകളിലും വരാന്തയിലും ചപ്പും ചവറും മാലിന്യവും നിറഞ്ഞു കിടക്കുന്നു, ഇക്കൂട്ടർ സഞ്ചരിക്കുന്ന കാറുകളിൽ മാലിന്യം നിക്ഷേപിക്കുന്നു, ഇവ കൊണ്ടുപോയി നിക്ഷേപിക്കുന്ന സ്ഥലം, അടുത്തുള്ള റോഡുവക്കിലും ബസ്സ് കാത്തുനില്പ്പു കേന്ദ്രങ്ങളിലും അല്ലെ? മാലിന്യ നിക്ഷേപത്താൽ ജനം മൂക്കുപൊത്തി മാത്രമേ അവിടെയ്ക്ക് കടക്കുവാൻ ആഗ്രഹിക്കുന്നുള്ളൂ. ദിവസം ഏഴു പ്രാവശ്യം കുളിക്കുകയും വസ്ത്രം മാറുകയും ചെയ്താലും സ്വന്തം മാലിന്യം പോലും നിർമാർജ്ജനം ചെയ്യാനുള്ള സന്മനസ് കാണിക്കാത്ത കപട പരിസ്ഥിതിവാദികൾക്ക് കേരളം മുഴുവൻ ശുദ്ധ വായു ശ്വസിക്കാൻ വനം സൃഷ്ടിക്കണം എന്ന് പറയുന്നതിൽ ഒരു ഉളുപ്പും ഇല്ല. സത്യം പറയുന്നവനെ ഉപ്പിലിടുന്ന ഇത്തരം ചിലർക്ക് കർഷകരുടെ വിയർപ്പിൻറെ ഉപ്പു രസം രുചിക്കുകയില്ല. കാര്യങ്ങൾ ബോധ്യപ്പെട്ട ചില പ്രമുഖ രാഷ്ട്രീയ നേതൃത്വങ്ങൾ പറഞ്ഞു തുടങ്ങി," കർഷക വിരുദ്ധ ഗാഡ് ഗിൽ കമ്മിറ്റി റിപ്പോർട്ടും കസ്തൂരി രംഗൻ റിപ്പോർട്ടും ഞങ്ങൾ തടയും". കസ്തൂരി രംഗൻ റിപ്പോർട്ടിൻ പ്രകാരം മലയോര കർഷകർക്ക് വരാൻ പോകുന്ന വിദൂര അപകടം ശ്രീ ഫിലിപ്പിന്റെ ലേഖനത്തിലൂടെ ജനമദ്ധ്യത്തിൽ പ്രകാശിപ്പിച്ച അൽമായ ശ്ബ്ദത്തിന്  കർഷകരുടെ അഭിനന്ദനം അർഹിക്കുന്നു !-
എത്ര മെഗാഅഭിഷേകാഗ്നി നടത്തിയാലും 
അല്‍മായരുടെ തലയില്‍ വചനം കേറുന്നില്ല!



കൊല്ലത്തെ സഭാധികാരികള്‍ അല്‍മായരെ വചനം തല്ലി പഠിപ്പിക്കുന്ന രംഗം. കാഞ്ഞിരപള്ളിയില്‍ മോനിക്ക നയിച്ച സമാധാന ജാഥയിലാണ് അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ബി. അറയക്കല്‍ ഈ സൂത്രം ആദ്യം പ്രയോഗിച്ചത്.

സൂചി കൊണ്ട് എടുക്കേണ്ടത്.......

ഇന്ന് കേരളം ചേരി തിരിഞ്ഞ് പോരാടുന്ന പശ്ചിമഘട്ട സംരക്ഷണ വിവാദം എല്ലാവരെയും തൃപ്തിപ്പെടുത്തിക്കൊണ്ട് എന്നെങ്കിലും രമ്യമായി പരിഹരിക്കപ്പെടുമെന്ന്  എനിക്ക് തോന്നുന്നില്ല. രാജ്യത്തിന്‍റെ വിശാല താത്പര്യത്തിനാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്ന് വാദിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരും, നിരവധി സാമൂഹ്യ-രാഷ്ട്രിയ പ്രസ്ഥാനങ്ങളും ഒരു വശത്തും, ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന നിര്‍ദ്ദേശങ്ങള്‍ നിലവില്‍ വന്നാല്‍ അതിന്‍റെ തിക്തഫലങ്ങള്‍ അനുഭവിക്കാന്‍ വിധിക്കപ്പെട്ട കര്‍ഷകര്‍ മറുവശത്തുമായി നിന്ന് യുദ്ധം ചെയ്യുന്ന കാഴ്ചയാണ് നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് പറയാം. ഈ പദ്ധതി നടപ്പാക്കിയാല്‍ പശ്ചിമഘട്ടത്തില്‍ ഇപ്പോള്‍ ജീവിക്കുന്ന അനേകം കര്‍ഷകര്‍ക്ക് അവര്‍ നട്ടു വളര്‍ത്തിയതാണെങ്കില്‍ പോലും മരങ്ങള്‍ യഥേഷ്ടം വെട്ടാനും ക്വാറികളും മണല്‍ ഊറ്റു കേന്ദ്രങ്ങളും വ്യവസായ സ്ഥാപനങ്ങളും കൊണ്ക്രിറ്റ് പാര്‍ക്കുകളുമൊക്കെ എല്ലായിടത്തെയും പോലെ ഇവിടെ പ്രവര്‍ത്തിപ്പിക്കാനും കഴിയില്ല. വേറെയുമുണ്ട് ബുദ്ധിമുട്ടുകള്‍. ഈ സാഹചര്യം ഭൂമിയുടെ മൂല്യം കുറയ്ക്കുക മാത്രമല്ല, എല്ലാ അര്‍ത്ഥത്തിലും ഇവിടുത്തെ ജനങ്ങളുടെ സ്വപ്നങ്ങള്‍ക്ക് മങ്ങല്‍ വീഴ്ത്തുകയും ചെയ്യും.
മറുവശത്ത്‌, പരിസ്ഥിതി സംരക്ഷിക്കപ്പെടെണ്ടത് ഒരു വ്യക്തിയുടെയോ ഒരു സമൂഹത്തിന്‍റെയോ മാത്രമല്ല ഒരു ലോകത്തിന്‍റെ തന്നെ ആവശ്യമാണെന്നുള്ള പരമ സത്യവും ചര്‍ച്ച ചെയ്യപ്പെടെണ്ടതുണ്ട്. മിക്ക വികസിത രാഷ്ട്രങ്ങളും ഇത് മുന്നില്‍കണ്ട് ആവാസ വ്യവസ്ഥിതിക്കു കോട്ടം തട്ടാതെയുള്ള പദ്ധതികള്‍ നടപ്പാക്കി. അമേരിക്കയിലെ ചിക്കാഗോ നഗരത്തിനു നടുവില്‍  ഒരു വനം തന്നെയുണ്ടെന്ന് എത്രപേര്‍ക്കറിയാം? പരിസ്ഥിതി അലങ്കൊലമാക്കിയാല്‍ അതുണ്ടാക്കുന്ന വിപത്തുകളെപ്പറ്റി മനസ്സിലാക്കാനല്ലാതെ ഇശ്ചാശക്തിയോടെ പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍  നടപ്പാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞില്ല. മുന്‍ രാഷ്ട്രപതി അബ്ദുല്‍ കലാം പറഞ്ഞത് അടുത്ത നാല്‍പ്പതു വര്‍ഷങ്ങള്‍ക്കുള്ളില്‍ വെള്ളത്തിനു സ്വര്‍ണ്ണത്തേക്കാള്‍ വില വരുമെന്നാണ്. ഇത് വെറുമൊരു തമാശയോ കഴമ്പില്ലാത്ത ഭാവനയോ മാത്രമാണെന്ന് ഞാന്‍ കരുതുന്നില്ല. നാം പ്രകൃതിയോട് കാണിക്കുന്ന ക്രൂരത ഓസോണ്‍ പാളികളില്‍ വിള്ളലുണ്ടാക്കുക മാത്രമല്ല, മനുഷ്യരുടെ ദൈനംദിന ജീവിതവും ദുസ്സഹമാക്കുമെന്നു മുന്നേ കണ്ട മനുഷ്യ സ്നേഹികളാണ്  ഒരു മരത്തിനു വേണ്ടിയും ഒരു ജീവിക്ക് വേണ്ടിയും ഇവിടെ വാദിക്കുന്നത്. കഴിഞ്ഞ വര്ഷം കൂടിയ കേരള മെത്രാന്മാരുടെ സിനഡ് പരിസ്ഥിതിദ്രോഹം പാപമാണെന്ന് വരെ പറഞ്ഞു വെച്ചുവെന്നോര്‍ക്കണം. സസ്യസ്യാമളം കോമളം എന്നൊക്കെ പാടി കവികള്‍ പുകഴ്ത്തിയ കേരളമല്ല ഇന്നുള്ളത്, അന്നത്തെ കാലാവസ്ഥയുമല്ല ഇന്നുള്ളത്. ലോക രാഷ്ട്രങ്ങള്‍ ശത്രു-മിത്ര ഭേദമന്യേ പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ബഹുകോടികള്‍ ചിലവാക്കുന്നത് ഈ സത്യം മുന്നില്‍ കണ്ടുകൊണ്ടാണ്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം പശ്ചിമഘട്ട സംരക്ഷണം നടപ്പാക്കിയാല്‍ അവിടങ്ങളില്‍ സ്ഥിരതാമസക്കാരായ കര്‍ഷകര്‍ക്ക് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പ്രതിവിധി കാണണം എന്നൊരു നിര്‍ദ്ദേശം ഉണ്ടായിരുന്നെങ്കില്‍ കേരളമെന്നു മാത്രമല്ല ഭാരതം  മുഴുവന്‍ അതിനെ പിന്തുണക്കുമായിരുന്നു. പക്ഷെ, ഇടുക്കിയില്‍ നടന്നത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്പാടെ തള്ളിക്കളയണമെന്ന ആവശ്യമാണ്‌. ഇടുക്കിയില്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിസ്ഥിതി സംബന്ധം മാത്രമല്ല. അവിടെ ഒരു കൃഷി എന്ന് നടത്തണമെന്നും, വിളവ് എന്നെടുക്കണമെന്നും തീരുമാനിക്കുന്നത് തൊഴിലാളി യൂണിയനാണ്. കര്‍ഷകരും തൊഴിലാളി യൂണിയനുകളും തമ്മില്‍ നിരവധി സംഘര്‍ഷങ്ങള്‍ ഇവിടെയുണ്ടായിട്ടുണ്ട്; അന്നൊന്നും സഭ ഇതില്‍ കാര്യമായി ഇടപെട്ടിട്ടുമില്ല. ഇന്ന് കര്‍ഷകര്‍ക്ക് വേണ്ടി സഭ അതിന്‍റെ മെഷിനറി ഇടുക്കിയില്‍ പ്രവര്‍ത്തിപ്പിക്കുന്നെങ്കില്‍ അതിനൊരു കാരണം കോണ്ഗ്രസ്സ് നേതൃത്വവുമായുള്ള സ്വര വ്യത്യാസമാണെന്ന് പറയാതെ വയ്യ. പൊതു സമൂഹത്തെ ഇടുക്കിയുടെ ആവശ്യം ബോദ്ധ്യപ്പെടുത്തുന്നതില്‍ മെത്രാന്‍റെ നേതൃത്വത്തിലുള്ള സമര സമിതി അമ്പേ പരാജയപ്പെട്ടുവെന്ന് തന്നെ പറയാം. SNDP പോലുള്ള സമുദായങ്ങള്‍ പൊതു സമരത്തില്‍ നിന്ന് പിന്മാറിയതിന്‍റെ കാരണം സമരം ഹൈജാക്ക് ചെയ്യപ്പെട്ടത് തന്നെ.

ഇടുക്കി രൂപത കര്‍ഷകര്‍ക്ക് വേണ്ടി രംഗത്തിറങ്ങിയപ്പോള്‍ അവിടുത്തെ കര്‍ഷകര്‍ സന്തോഷത്തോടെയാണ് അതിനെ വരവേറ്റത്. പക്ഷെ, ഹര്‍ത്താലുകള്‍ ഒന്നൊന്നായി ആഘോഷിക്കപ്പെട്ടപ്പോള്‍, കോണ്ഗ്രസ്സ് സ്ഥാനാര്‍ഥിയോട് മെത്രാന്‍ അപമര്യാദയായി സംസാരിച്ചപ്പോള്‍, കര്‍ഷക സമരസമിതി ഇടതുപക്ഷ നേതാക്കളുമായി ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍, സമര സമിതിയില്‍ നിന്ന് മറ്റു സമുദായങ്ങള്‍ പിന്മാറിയപ്പോള്‍, ദേവാലയങ്ങളില്‍ നിന്നും രാഷ്ട്രിയ പ്രസംഗങ്ങള്‍ ഉയര്‍ന്നപ്പോള്‍ ....... സമരത്തിന്‍റെ ഗതിയും മാറി, ലക്ഷ്യവും മാറി - സമരം ഒരു സമുദായത്തിന്‍റെതെന്നു മുദ്ര കുത്തപ്പെടുകയും ചെയ്തു. ഈ ഗതി വ്യതിയാനം ഇലക്ഷനിലും കണ്ടു, ആകെയുള്ള കത്തോലിക്കരില്‍ പകുതിപ്പേരുടെ വോട്ടുകള്‍ പോലും സഭയുടെ സ്ഥാനാര്‍ഥിയുടെ പെട്ടിയില്‍ വീണില്ല. അരമന്ക്ക് നേരെ പടക്കം എറിഞ്ഞത് ഒരാള്‍ മാത്രമായിരുന്നെങ്കിലും, വൈദികരെ ഫോണില്‍ വിളിച്ച് ചീത്ത പറയാന്‍ നിരവധിപ്പേരുണ്ടായിരുന്നു, എല്ലാവരും കത്തോലിക്കരുമായിരുന്നു എന്നാണ് കേട്ടത്. രൂപതയുടെ നേതൃത്വത്തില്‍ ഒരു MP യെ സൃഷ്ടിക്കാന്‍ കഴിഞ്ഞു, വരുംകാലത്ത് സഭാമക്കളുടെ എണ്ണം കാട്ടി ഇരു മുന്നണികളെയും കേരളത്തില്‍ വിറപ്പിക്കുവാനും കഴിഞ്ഞേക്കും. പക്ഷെ, അവിടം കൊണ്ട് തീരുന്നതല്ല ഇടുക്കിയിലെ കര്‍ഷകരുടെ പ്രശ്നം. ഭരണം ഇപ്പോള്‍ BJP യുടെ കൈയ്യിലാണ്. BJP മുല്ലപ്പെരിയാറിന്‍റെ കാര്യത്തിലും എടുക്കുന്ന തീരുമാനം നിര്‍ണ്ണായകവുമാണ്. മുല്ലപ്പെരിയാര്‍ ഒരിക്കലും പൊട്ടാത്ത ഡാമുമല്ല, ഏറെ ദുര്ബ്ബലപ്പെട്ടതുമാണ്, ഏഷ്യയില്‍ സുര്‍ക്കി കൊണ്ട് പണിയപ്പെട്ടതില്‍ ഡികമ്മിഷന്‍ ചെയ്യപ്പെടാതെ അവശേഷിക്കുന്ന ഏക ഡാമുമാണ്. ഇതെല്ലാം സഭയുടെ സ്വന്തം ഒരു MP ക്ക് പരിഹരിക്കാവുന്നതല്ല. BJP യുടെ എകീകൃത സിവില്‍ കോഡും, കൃഷ്ണയ്യരുടെ ചര്ച്ച് ആക്റ്റും ഡമോക്ളിസിന്‍റെ വാള്‍ പോലെ മെത്രാന്മാരുടെ തലയ്ക്കു മുകളില്‍ ഉണ്ട്. സ്വാര്‍ത്ഥ താത്പര്യം വെടിഞ്ഞ് പൊതുസമൂഹത്തെ കണക്കിലെടുത്തു കൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് മുന്‍‌തൂക്കം നല്‍കി കര്‍ഷകന്‍റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടാല്‍ പരിഹരിക്കപ്പെടാവുന്ന ഒരു പ്രശ്നം കൂടുതല്‍ സങ്കിര്‍ണ്ണമാക്കരുതെയെന്നു ബന്ധപ്പെട്ടവരോട് ഞാന്‍ അഭ്യര്‍ഥിക്കുന്നു.

ജോസഫ് മറ്റപ്പള്ളി 

പുരോഹിതരുടെ ബ്രഹ്മചര്യം മാറ്റമില്ലാത്ത തത്ത്വമല്ലെന്ന് മാര്‍പാപ്പ



(28 May) റോം: റോമന്‍ കത്തോലിക്കാ പുരോഹിതര്‍ ബ്രഹ്മചാരികളായിരിക്കമെന്നാണ് തന്റെയും അഭിപ്രായമെങ്കിലും നിയമം ഒരിക്കലും മാറ്റാന്‍ പറ്റാത്ത തത്ത്വമല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പശ്ചിമേഷ്യാ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങവെയാണ് പാപ്പ വിവാദവിഷയത്തില്‍ അഭിപ്രായപ്രകടനം നടത്തിയത്. ബ്യൂണസ് ഐറിസ് ആര്‍ച്ച്‌ ബിഷപ്പായിരുന്നപ്പോഴും ഫ്രാന്‍സിസ് മാര്‍പാപ്പ ഈ നിലപാട് വ്യക്തമാക്കിയിരുന്നു. മറ്റ് ക്രിസ്ത്യന്‍ സഭകളിലുള്ളതുപോലെ കത്തോലിക്കാ സഭയിലെ പുരോഹിതര്‍ക്ക് വിവാഹം അനുവദിക്കുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പാപ്പ. ബ്രഹ്മചര്യം ജീവിതത്തിലെ നിയമമാണ്. സഭയ്ക്കുള്ള സമ്മാനമാണത്. അതുകൊണ്ട് ബ്രഹ്മചര്യത്തെ അഭിനന്ദിക്കാതിരിക്കാനാവില്ല. എന്നാല്‍, അതൊരു മാറ്റമില്ലാത്ത തത്ത്വമല്ല. മാറ്റത്തിനായി സഭയുടെ വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണ്. പാപ്പ പറഞ്ഞു. പുരോഹിതരുടെ ലൈംഗികപീഡനത്തിനിരയായവരെ ജൂണ്‍ ആദ്യവാരം കാണുമെന്നും മാര്‍പാപ്പ വെളിപ്പെടുത്തി. കുട്ടികളെ പീഡിപ്പിക്കുന്നവരെ ഒരുതരത്തിലും സഭ വെച്ചുപൊറുപ്പിക്കില്ല. മൂന്ന് ബിഷപ്പുമാര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ടെന്നും പാപ്പ പറഞ്ഞു.

http://m.newshunt.com/in/malayalam/mathrubhumi/international/purohitharude-brahmacharyam-matamillatha-thathvamallenn-marpappa_29529265