Translate

Wednesday, September 18, 2013

പഞ്ചവടി (കാഞ്ഞിരപ്പള്ളി) പ്പാലം


(Soul and Vision എന്ന സ്വതന്ത്ര പ്രസിദ്ധീകരണത്തിന്‍റെ സെപ്തംബര്‍ ലക്കത്തില്‍ വായിച്ച കാഞ്ഞിരപ്പള്ളി അവലോകനം)

കുറേക്കാലങ്ങളായി കത്തോലിക്കാ സഭാചരിത്രത്തില്‍ അപമാനത്തിന്‍റെ താളുകള്‍ മാത്രം സമ്മാനിച്ചുകൊണ്ടിരുന്ന കാഞ്ഞിരപ്പള്ളിയുടെ മെത്രാന്‍ പൊതുധാരയില്‍ നിന്ന് സാവധാനം പടിയിറങ്ങുന്നുവെന്നു തന്നെയാണ് സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. അത്മായകമ്മിഷന്‍ ചെയര്മാൻ സ്ഥാനം ഇപ്പോള്‍ മറ്റൊരു മെത്രാന്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇതൊക്കെ മെത്രാന്മാരുടെ ഇടയിലുണ്ടായിരുന്ന കുടിപ്പകയുടെ തുടര്ച്ചയെന്നു കരുതുന്നതിനേക്കാള്‍ ഉചിതം, അനിവാര്യമായ മാറ്റത്തിന് സഭാനേതൃത്വം തയ്യാറെടുക്കുന്നുവെന്നുവെന്ന് കാണുന്നതാണ്. ശരിയായ ദിശയിലാണ് കാര്യങ്ങള്‍ പോവുന്നതെങ്കില്‍ ലോകമാകെയുള്ള അത്മായര്‍ ഈ മുന്നേറ്റത്തിനു പിന്തുണ കൊടുക്കേണ്ടതുമുണ്ട്. വളരെ പെട്ടെന്ന് നേതൃത്വം ഇങ്ങിനെയൊരു ചുവടു മാറ്റം നടത്താന്‍ രണ്ടുമൂന്നു പ്രധാന കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കേരളത്തിലെ അത്മായ പ്രസ്ഥാനമായ KCRMന്‍റെ നേതൃത്വത്തില്‍, അത്മായശബ്ദവും, സത്യജ്വാലയും നടത്തിയ മുന്നേറ്റം, വിദേശ വിശ്വാസികളുടെ ഇടയിലും, അജപാലകരുടെ ഇടയിലും Soul and Vision എന്ന സ്വതന്ത്ര പ്രസിദ്ധീകരണത്തിന് ലഭിച്ച സ്വീകരണം, അമേരിക്കയില്‍ അത്മായര്‍ നടത്തിയ പ്രതിക്ഷേധങ്ങള്‍ എന്നിവയാണത്. സ്വന്തം പാളയത്തില്‍ സാക്ഷാല്‍ ഫ്രാന്സിസ് മാര്പ്പാപ്പാ തന്നെ പട നയിക്കുമ്പോള്‍ കീഴടങ്ങുകയല്ലാതെ സിനഡിന് ഗത്യന്തരമില്ലാതെ വന്നുവെന്നു പറയുന്നതാണ് കൂടുതല്‍ ശരി.

കാക്കനാട് നടന്ന വിശ്വ അത്മായ സമ്മേളനത്തില്‍ അറക്കല്‍ മെത്രാനെ കണ്ടില്ല. സിനഡ് നടന്നുകൊണ്ടിരിക്കുമ്പോള്‍തന്നെ മാര്‍ ആലഞ്ചേരിയുടെ നേതൃത്വത്തില്‍ തൃശ്ശൂരുള്ള ഏതാനും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ വേണ്ടി കുറേ മെത്രാന്മാര്‍ ഒരു വാനില്‍ സഞ്ചരിക്കുകയും രൂപതാദ്ധ്യക്ഷന്മാര്‍ ലളിതജീവിതം അനുവര്ത്തിച്ചേ ഒക്കൂവെന്ന് മേജര്‍ ആര്ച്ചുബിഷപ്പ് പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍, നിരവധി പേര്‍ ചൂണ്ടിക്കാണിച്ചിട്ടും അതവഗണിച്ച് അത്യാഡംഭര ഔഡി കാറില്‍ പറന്നു നടക്കുന്ന അറക്കലിനെതിരെയാണ് വാള്‍ എന്നു സ്പഷ്ടമായിരുന്നു. സിനഡിനു ശേഷം നടന്ന അഭിമുഖങ്ങളിലും അറക്കല്‍ മെത്രാനെ കണ്ടില്ല. സെപ്. ഒന്നിന് കാക്കനാട്ട് വെച്ച് നടന്ന AKCC യുടെ മഹാസമ്മേളനത്തില്‍ അദ്ദേഹത്തെയോ അദ്ദേഹത്തിന്‍റെ അത്മായ സെക്രട്ടറിയെയോ പരിഗണിച്ചില്ലായെന്നതും നാം കണ്ടു. ഒരു വൃദ്ധയെ പറ്റിച്ച് 25 കോടി തട്ടിയെടുത്ത സംഭവവും വഞ്ചനാകേസില്‍ പ്രതിയാണെന്നുള്ള സംഭവവം മറച്ചുവെച്ച് സഭയുടെ വനിതാസമ്മേളനം ഉത്ഘാടനം ചെയ്തത് അറക്കല്‍ തന്നെയായിരുന്നു എന്നോര്ക്ക്ണം. സമീപകാലത്ത് ജര്മ്മനി സന്ദര്ശിക്കാനുള്ള അദ്ദേഹത്തിന്‍റെ ശ്രമം അവിടുത്തെ അത്മായര്‍ തകര്ത്തതും, അമേരിക്കയിലെത്തിയ അദ്ദേഹത്തിനു രഹസ്യമായി അവിടെ കഴിയേണ്ടി വന്നതും മറ്റുദാഹരണങ്ങള്‍... AKCCയാണ് സഭയിലെ അത്മായരുടെ ഔദ്യോഗിക സംഘടനയെന്ന് മേജര്‍ ആര്ച്ചുബിഷപ്പ് പ്രഖ്യാപിച്ചത് അറക്കല്‍ ചെയര്മാനായുള്ള അത്മായകമ്മിഷന് മറ്റൊരടിയായിരുന്നു.

പ്രതാപകാലത്ത് സഭയില്‍ വരുത്തിയ പല നിര്ണ്ണായക തീരുമാനങ്ങളുടെയും പിന്നില്‍ പ്രവര്ത്തിച്ചത് അറക്കല്‍ മെത്രാനായിരുന്നു. വിവാദ വിഷയമായ താമരക്കുരിശു ജന്മമെടുത്തത് കാഞ്ഞിരപ്പള്ളിയിലാണെന്നതും മറക്കാന്‍ കഴിയില്ല. അറക്കല്‍ മെത്രാന്‍റെ ഏറ്റവും അപമാനകരമായ കാര്യം ദീപികയെ നശിപ്പിച്ചത് തന്നെയാണ്. നിരവധി ലോകമാദ്ധ്യമങ്ങള്‍ പോലും റിപ്പോര്ട്ട് ചെയ്ത മോനിക്കാ തട്ടിപ്പ് കേസും ഒപ്പം നില്ക്കുന്നു. പല രൂപതകളില്‍ നിന്നും നിരവധി അജപാലന തട്ടിപ്പുകള്‍ പുറത്തു വന്നെങ്കിലും റൌഡികളുടെ നിര രൂപതാതലത്തിലുള്ളത് കാഞ്ഞിരപ്പള്ളിക്ക് മാത്രമാണ്. KCRM കാഞ്ഞിരപ്പള്ളയില്‍ നടത്തിയ മാര്ച്ചിനെ നേരിടാന്‍ റൌഡികളെ ഇറക്കിയിരുന്നുവെന്നു തെളിഞ്ഞതാണ്. മോനിക്കാ കേസില്‍ ഒരു വൈദികന്‍ വാദിഭാഗം വാക്കിലിനോട് പറഞ്ഞത്, ‘ളോഹ ഊരിയാല്‍ ഞാന്‍ നിങ്ങളെക്കാള്‍ വലിയ ചെറ്റയാണെന്നോര്ത്തോണം’ എന്നാണെന്നു കേട്ടു. 42 വര്ഷം ദേവാലയത്തില്‍ ശുശ്രൂഷ ചെയ്ത് രൂപതയുടെ അഭിനന്ദനപത്രവും വാങ്ങിയ ഒരു സാധു കപ്യാരെയാണ് പഴയിടം പള്ളിയില്‍ നിന്ന് പുറത്താക്കിയത്. പ്രതിക്ഷേധത്തിനു വന്നവരെ അക്രമികള്‍ നേരിട്ടത് പറഞ്ഞാല്‍ നാവു പുഴുക്കുന്ന വചനങ്ങള്‍കൊണ്ടും കായിക ബലംകൊണ്ടുമാണ്. ഇതേ വികാരി തന്നെയാണ് നെയ്യാട്ടുശ്ശെരിയില്‍ ഇടവകക്കാരെ പരസ്പരം അടിപ്പിച്ചതും, പള്ളി പൂട്ടിച്ചതും.

കാഞ്ഞിരപ്പള്ളിയിലെ ഒരു വചനപ്രഘോഷകന്‍ ഒരു മഠത്തിലെ മദറിനെയാണ് വചനത്തിന് ഇരയാക്കിയത്. പാതിരായ്ക്ക് തെളിവു സഹിതം പിടികൂടി നാട്ടുകാര്‍ അരമനയില്‍ ഒരു വികാരിയെ എത്തിച്ചതും കാഞ്ഞിരപ്പള്ളിയില്‍ തന്നെ. ഏഴര കോടിയുടെ തട്ടിപ്പാണ് രൂപത നടത്തുന്ന ഒരഗതിമന്ദിരത്തില്‍ നടന്നത്. ആര്ക്കും ആരെയും ഭയവുമില്ല, എവിടെയും ആര്ക്കും കേറി നിരങ്ങാം എന്ന ഒരു നില കാഞ്ഞിരപ്പള്ളിയില്‍ മാത്രം. രൂപതയുടെ നേതൃത്വത്തില്‍ സ്വര്ണ്ണപണയ ബാങ്ക് തുടങ്ങിയത് ലോകത്ത് കാഞ്ഞിരപ്പള്ളിയില്‍ മാത്രമേ ആയിരിക്കാന്‍ ഇടയുള്ളൂ. റിയല്‍ എസ്ടെറ്റു മേഖലയിലും പവര്‍ എസ്റേറ്റു മേഖലയിലും ഒരു പോലെ പിടിമുറുക്കിയ രൂപതയും കാഞ്ഞിരപ്പള്ളി മാത്രം. മെത്രാന്‍റെ വാഹനം പരിശോധിച്ച നിയമ പാലകനായ പൊലീസുകാരന്‍ പിറ്റേന്ന് ട്രാന്സ്ഫെര്‍ വാങ്ങേണ്ടിവന്നുവെന്നതും ചരിത്രം.

പരമ്പരയിലെ മറ്റൊരു സംഭവമാണ് കട്ടപ്പനയില്‍ ഒരു പെണ്‍കുട്ടിയെ പള്ളിയില്‍ നിന്നിറക്കി വിട്ടത്; അതും കേസായി. ഏറ്റവും അവസാനം കേട്ടത് ഇന്ഫാമിന്‍റെ പേരില്‍ പരേതനായ വടക്കേമുറി അച്ചന്‍ നടത്തിയ അനേക ലക്ഷങ്ങളുടെ തട്ടിപ്പിന്‍റെ കഥകള്‍ അദ്ദേഹം വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ മദ്യപിച്ചിരുന്നുവെന്നും അനേകരുടെ കടബാദ്ധ്യതകള്‍ തീര്ക്കാനുണ്ടായിരുന്നുവെന്നും ശ്രുതി ഉണ്ടായിരുന്നു. ഉന്നത വിദ്യാഭ്യാസ സൗകര്യം ചെയ്തു കൊടുക്കുന്നുവെന്നതിന്‍റെ പേരില്‍ രൂപതയുടെ ഔദ്യോഗിക വിഭാഗം നിരവധി വിദ്യാര്‍ഥി-വിദ്യാര്‍ഥിനികളെ മദ്യത്തിന്‍റെയും മയക്കുമരുന്നിന്‍റെയും നാട്ടിലെത്തിച്ചു കമ്മീഷന്‍ തട്ടി. പറഞ്ഞതുപോലെ ഒരു പുരോഹിതനും അവരെ ഇടയ്ക്കിടെ അന്വേഷിച്ചു പിന്നാലെ ഒരിടത്തും പോയതുമില്ല.

നാടിനെയും സഭയും ഒരുപോലെ അവഗണിച്ചു തന്നിഷ്ടത്തിന് വേണ്ടി മാത്രം പ്രവര്ത്തിച്ച ഈ മെത്രാന്‍ ഒരു രാഷ്ട്രിയക്കാരനായിരുന്നോ, സാമൂഹിക പരിവര്‍ത്തകനായിരുന്നോ ഒരു പുരോഹിത ശ്രേഷ്ടനായിരുന്നോ എന്ന് ചോദിച്ചാല്‍ ആര്‍ക്കും മറുപടിയില്ല. ഈ മൂന്നു മേഖലകളില്‍ ഒന്നിലെങ്കിലും സംശുദ്ധമായ ഒരു മുദ്ര പതിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടില്ല. ലജ്ജിക്കുക, സോദരരെ ലജ്ജിക്കുക! ഒന്നേ പറയാനുള്ളൂ, പടി ഇറങ്ങുന്നതിനു മുമ്പ് മോണിക്കയുടെ സ്വത്ത് തിരിച്ചു കൊടുത്തേക്കൂ - ഇനി മറ്റൊരവസരം ഇതുപോലെ കിട്ടിയെന്നിരിക്കില്ല.

'മിശ്രവിവാഹം' അനുകൂലവും പ്രതികൂലവും


http://almayasabdam.blogspot.com/2013/09/blog-post_10.html

(മതങ്ങളുടെ മതിലുകൾക്കുള്ളിൽ മാത്രം നിലനില്ക്കുന്ന കേരള സാമൂഹിക  മൂമൂലുകളെമാത്രമേ ശ്രീ എം. എൽ ജോർജ് ലേഖനത്തിൽ പരാമർശിച്ചിട്ടുള്ളൂ.   പ്രവാസിജീവിതത്തിലുള്ളവർ മതത്തിന്റെ ഈ ലക്ഷ്മണരേഖ പൊതുവേ അനുസരിക്കാറില്ല.  മിശ്രവിവാഹം അമേരിക്കൻ കത്തോലിക്കാ സഭയെസംബന്ധിച്ച് ഒരിക്കലും പ്രശ്നമായിരുന്നില്ല. വിവാഹമോചനം ഏറ്റവും കൂടിയ നാടും ഇവിടംതന്നെ. ഇന്നത്തെ സമൂഹത്തിൽ മതം, ആചാരം, സംസ്ക്കാരം, ഭക്തിഭ്രാന്ത്, ബൈബിൾ ഭക്തി, മതസഹിഷ്ണതയില്ലായ്മ, നിന്റെ ദൈവം എന്റെ ദൈവം, രാജ്യ രാജ്യാന്തരങ്ങളിലുള്ള വിവിധ സംസ്കാരങ്ങൾ, ഭക്ഷണരീതികൾ, മാമൂലുകൾ, മാനസിക പൊരുത്തം, വ്യതസ്ത സംസ്കാരത്തിലെ രണ്ടു കുടുംബങ്ങൾ അങ്ങനെ പലതും വ്യക്തികളുടെ കുടുംബബന്ധങ്ങളെ ബാധിക്കും. മിശ്രവിവാഹങ്ങൾ പ്രൊത്സാഹിപ്പിക്കുന്നവർ മനുഷ്യന്റെ മനസിനെ പാകത വരുത്തുന്നതെങ്ങനെയെന്നും ചിന്തിക്കണം.  മതം മാത്രമല്ല മറ്റനേക വേലികളും മിശ്രവിവാഹിതരുടെയിടയിൽ ഉണ്ട്. എന്റെ ലേഖനം വായിക്കുക.)ജോസഫ് പടന്നമാക്കൽ.


സ്വന്തം സമൂഹത്തിൽനിന്നും വിവാഹിതരാകാതെ ജാതിയും മതവും സംസ്ക്കാരവും ഭാഷയും രാജ്യങ്ങളുടെ അതിരുകളും കടന്നുള്ള മിശ്രവിവാഹം ദാമ്പത്യജീവിതത്തിന് ഗുണപ്രദമോ? സർവ്വേകണക്കിൻപ്രകാരം അമേരിക്കയിൽ എകദേശം 45 ശതമാനം ജനങ്ങളും മിശ്രവിവാഹിതരാണ്. ഒരേ മതവിശ്വാസം പുലർത്തുന്നവരെക്കാൾ മിശ്രവിവാഹതരിൽ കൂടുതൽ ദാമ്പത്യ പരാജയങ്ങളുള്ളതായി കാണുന്നു. മിശ്രവിവാഹത്തിൽക്കൂടി ദാമ്പത്യജീവിതം നയിക്കുന്നവരിൽ സ്ത്രീകളാണ്  നിസഹായരായി ജീവിക്കുന്നത്. മനസാക്ഷിക്കെതിരെ പുരുഷന്റെ മതം അവൾ സ്വീകരിക്കണം. അല്ലെങ്കിൽ പുരുഷൻ അവന്റെ അധികാരം ഉപയോഗിച്ച് മതം മാറ്റിക്കും. പുരുഷന്റെ കുടുംബം അവളോട്  മതം മാറാൻ നിർബന്ധിക്കും.  പ്രത്യേകിച്ച് മതമൗലികവാദികളുടെ കുടുംബങ്ങളിൽ അകപ്പെട്ടാൽ അവളുടെ ജീവിതം നരകതുല്ല്യമായിരിക്കും. വിവാഹത്തിനുമുമ്പ് ഇത്തരം കാര്യങ്ങളിൽ പരസ്പരം ധാരണ നല്ലതാണ്. പക്ഷെ മിക്ക കേസുകളിലും പുരുഷൻ വാക്ക് മാറുന്നതായിട്ടാണ് കണ്ടുവരുന്നത്‌. 

ബ്രിട്ടനിൽ കുടിയേറിയ ട്രിനിഡാട് (Trinidad) രാജ്യക്കാരനായ ജായ്ക്ക് എന്ന കറുത്തവംശജന്റെയും ബ്രിട്ടനിൽ ജനിച്ചുവളർന്ന മേരിയന്ന വെളുത്ത വർഗക്കാരിയുടെയും ജീവിതാനുഭവങ്ങൾ പങ്കുവെച്ചുകൊണ്ടുള്ള ഒരു ലേഖനം വായിച്ചു. രണ്ട് വ്യത്യസ്ത മതത്തിൽപ്പെട്ടവരായിരുന്നു അവർ ഇരുവരും. മതത്തേക്കാളുപരി അവർക്ക് സമൂഹം വിലക്കുകല്പ്പിച്ച്ത് നിറമായിരുന്നു. കറുത്ത വർഗക്കാരനും വെളുത്ത സ്ത്രീയുമായുള്ള സുദീർഘമായ 63 വർഷത്തെ ജീവിതം ഈ ദമ്പതികൾ വിവരിക്കുന്നുണ്ട്. 63 വർഷംമുമ്പ് അത്തരം ഒരു മിശ്രബന്ധം ചിന്തിക്കാൻ കഴിയാത്ത കാലത്ത് ബന്ധുജനങ്ങളുടെയോ സമൂഹത്തിന്റെയോ സഹകരണം ഇല്ലാതെ അവർ വിവാഹിതരായി. സ്കൂൾ ജീവിതത്തിൽ ഒന്നിച്ച് സ്നേഹിച്ച് പഠിച്ച മേരിക്ക് 19 വയസുള്ളപ്പോൾ ജായ്ക്ക് ഒരു ദിവസം മേരിയെ വിവാഹം ചെയ്യണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. അന്ന് വർണ്ണവിവേചനം കൊടുമ്പിരികൊണ്ടിരുന്ന കാലഘട്ടവുമായിരുന്നു. മേരിയെ വീട്ടിൽനിന്ന് അപ്പൻ പുറത്താക്കി. ഒരു ചെറിയ പെട്ടിയുമായി അന്നവർ പടിയിറങ്ങി. ക്രമേണ അവരുടെ ജീവിതം മെച്ചപ്പെട്ടു. മേരി റ്റീച്ചറായും ജായ്ക്ക് പോസ്റ്റ്‌ ഓഫീസിലും ജോലി ചെയ്തു. കഴിഞ്ഞ 63 വർഷം അവർ സ്നേഹിച്ചുതന്നെ ജീവിച്ചു. എന്നാൽ സമൂഹം എന്നും അവരെ ശല്ല്യം ചെയ്തുകൊണ്ടിരുന്നു. ജായ്ക്ക് കറുത്ത വർഗക്കാരൻ ആയതുകൊണ്ട് ജോലിസ്ഥലത്ത് എന്നും അയാളെ ഒറ്റപ്പെടുത്തിയിരുന്നു. ജായ്ക്കിനെ വിവാഹം ചെയ്ത കാലംമുതൽ എന്നും അവരെ സമൂഹം പീഡിപ്പിക്കുമായിരുന്നുവെന്നും മേരി പറഞ്ഞു. ഒരിക്കൽ മേരി ബസിൽ യാത്രചെയ്യുമ്പോൾ ഒരാൾ കഴുത്തിൽ ചൊറിഞ്ഞുകൊണ്ട് കറുത്തവന്റെ ചെളി ദേഹത്തുമുഴുവനെന്ന് പറഞ്ഞു പരിഹസിച്ചു. ജായ്ക്കിനും തന്റെ ദാമ്പത്തിക കഥ പറയാനുണ്ട്. "മേരിയെ എനിക്ക് ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. നീണ്ട 63 വർഷങ്ങളിലെ ദാമ്പത്യജീവിതം ഞങ്ങൾ സ്നേഹിച്ചു ജീവിച്ചു. പക്ഷെ സമൂഹം ഞങ്ങളെ അംഗീകരിക്കാത്തതിൽ ഞാൻ ഇന്നും ദു:ഖിതനാണ്. "ചെറുപ്പക്കാരായ കറുത്ത വർഗക്കാരോട് ഒരു സമൂഹത്തിന്റെ വിലയെന്തെന്നുള്ള തന്റെ ജീവിതാനുഭവം പങ്കുവെയ്ക്കാറുണ്ടെന്നും ജായ്ക്ക് പറഞ്ഞു. ഇന്ന് മേരിക്ക് 81 വയസും ജായ്ക്കിന് 86 വയസുമുണ്ട്.


ഇന്നത്തെ ആഗോള വ്യവസായയുഗത്തിൽ ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും വിവിധ സംസ്ക്കാരങ്ങളിൽനിന്നും ജീവിതപങ്കാളിയെ  തെരഞ്ഞെടുക്കാൻ പ്രയാസമില്ല. സൈബർലോകവും മീഡിയാകളും അതിന് സഹായകമാണ്. സ്വന്തം മതത്തിനും സംസ്ക്കാരത്തിനും ഭാഷക്കും രാജ്യങ്ങളുടെ അതിരുകൾക്കും അതീതമായി  യുവതലമുറകൾ  കമിതാക്കളാകാറുണ്ട്. അങ്ങനെ ജീവിതപങ്കാളിയെ കണ്ടെത്താറുണ്ട്. അമേരിക്കയിലെയും പാശ്ചാത്യനാടുകളിലെയും  ഇന്ത്യൻസമൂഹത്തെ സംബന്ധിച്ച് അവലോകനം ചെയ്യുകയാണെങ്കിൽ ആഗോളപരമായ മിശ്രമത, മിശ്രഭാഷ, മിശ്രസാംസ്ക്കാരിക തലങ്ങളിലുള്ള പുതിയ ഒരു തലമുറ ഇവിടെ ഉദയം ചെയ്തെന്ന് പറയാം. 

മിശ്രവിവാഹിതരാകുന്നവർ വിവാഹത്തിനുമുമ്പുതന്നെ ഇരുകൂട്ടരുടെയും കുടുംബങ്ങളുടെ മാനസികാവസ്ഥയെപ്പറ്റി മുൻകൂട്ടി മനസിലാക്കുന്നത് നന്നായിരിക്കും. വിവാഹത്തിനുശേഷം പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാകുന്നത്‌ വരന്റെ അല്ലെങ്കിൽ വധുവിന്റെ കുടുംബക്കാർ തമ്മിൽ ചില മാമൂലുകളിലുള്ള കടുംപിടുത്തത്തിനായിരിക്കും. മതസാംസ്ക്കാരിക തലങ്ങളിലും ചില വിചിത്ര ആചാരങ്ങളുടെപേരിലും അരക്കിട്ടിറപ്പിച്ചിരിക്കുന്ന കുടുംബങ്ങളുടെ പശ്ചാത്തലമാണ് പലപ്പോഴും നീരസത്തിന് കാരണമാകുന്നതും കലഹത്തിലേക്ക്‌ നയിക്കുന്നതും. അമ്പലത്തിൽ കൊണ്ടുപോയി ജനിച്ചകുട്ടിയുടെ തല മുണ്ഡനം ചെയ്യണമെന്ന് ഹിന്ദുവായ ഭർത്താവ് പറയുമ്പോൾ കുട്ടിയുടെ തലയിൽ ഹാന്നാൻ വെള്ളം തളിച്ച് മാമ്മോദീസാ മുക്കണമെന്ന് ക്രിസ്ത്യാനിയായ ഭാര്യ പറയും. വിവാഹത്തിനുമുമ്പ് ഇത്തരം കാര്യങ്ങളിൽ ഗഹനമായ ചർച്ചകളിൽ തീരുമാനിച്ചിരുന്നെങ്കിലും വിവാഹശേഷം സർവ്വതും മറന്ന് ഭർത്താവിന്റെ തന്നിഷ്ടമാണ് പിന്നീട് നടപ്പിലാക്കുന്നത്. 

ഒരു വിവാഹമെന്നുള്ളത് രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ആത്മബന്ധം സ്ഥാപിക്കൽകൂടിയാണ്. ഇരുവിഭാഗങ്ങളും തമ്മിൽ പരസ്പരധാരണ ആവശ്യമാണ്. പൊതുചടങ്ങുകളിൽവെച്ച് മതത്തിന്റെ പേരിൽ അല്ലെങ്കിൽ മറ്റുള്ള തെറ്റിദ്ധാരണകളുടെ പേരിൽ അഭിപ്രായവിത്യാസങ്ങളും ചിലപ്പോൾ വഴക്കിലും അവസാനിക്കും. ഭാഷകളിൽ ഉണ്ടാകുന്ന വൈകല്യങ്ങളും ചില പ്രാദേശിക പ്രയോഗങ്ങളും മതി വഴക്കിന് കാരണമാകാൻ. വടക്കേഇന്ത്യയിൽ പഠിച്ചിരുന്ന കാലത്ത്  ഒരു വടക്കൻ കൂട്ടുകാരനെ .'അളിയാ' എന്ന് സ്നേഹംകൊണ്ട് വിളിച്ചതിൽ അർത്ഥം മനസിലാക്കിയ അയാൾ പിന്നെടെന്നും എന്റെ വിരോധിയായിരുന്നു. ഞങ്ങൾ സുഹൃത്തുക്കൾ പരസപരം സ്നേഹംകൊണ്ട് വിളിക്കുന്ന വാക്കാണെന്ന് പറഞ്ഞിട്ടും അയാൾക്കത് അന്ന് ഉൾകൊള്ളുവാൻ സാധിച്ചില്ല.

വിവാഹിതരാകുന്ന പങ്കാളികൾ പരസ്പരം മതവിശ്വാസത്തിൽ സഹിഷ്ണതയുള്ളവരായിരിക്കണം. മതത്തിനുപരിയായി ചിന്തിക്കുന്നുവെന്ന് പുറമേ പറയുമെങ്കിലും എല്ലാവരുടെയും ഉള്ളിന്റെ ഉള്ളിൽ മതമുണ്ട്‌. അത് ചിലപ്പോൾ പുറത്തുവന്ന് പൊട്ടിത്തെറികളും ഉണ്ടാകാറുണ്ട്. ഒരു വെന്തിക്കോസുകാരൻ പാസ്റ്റർ ഭർത്താവാണെങ്കിൽ അയാൾ പോകുന്ന സ്ഥലങ്ങളിൽ ബൈബിളും കൈകളിൽ പിടിച്ചുകൊണ്ട് നടക്കണം. അവളുടെ ആഴമായ വിശ്വാസത്തെയും യേശുവിന്റെ അമ്മയേയും പരിഹസിക്കുന്നത് സഹിക്കണം. അയാൾ ഉയർത്തിപ്പിടിച്ചിരിക്കുന്ന ബൈബിളിനെ ഒരു ബിംബവുമാക്കണം. ഭർത്താവ് ഹിന്ദുവാണെങ്കിൽ ചെറുപ്പംമുതൽ മനസ്സിൽ പേടിയുണ്ടായിരുന്ന ബിംബങ്ങളുടെമുമ്പിൽ നിത്യവും ദീപം പ്രകാശിപ്പിക്കണം. പുരോഹിതരും ചുറ്റുമുള്ളവരും മനസ്സില് കയറ്റിയ ഭയത്തോടെ അന്നുമുതൽ അവളും ബിംബാരാധാനയുടെ ഭാഗം ആകണം.  പാരമ്പര്യ കത്തോലിക്കാ കുടുംബത്തിൽ പിറന്ന ഒരു പെണ്ണിന് പല ആചാരാനുഷ്ഠാനങ്ങളും സ്വീകാര്യമാവണമെന്നില്ല.

ബിംബങ്ങളുടെ മുമ്പിൽ ദീപവും കത്തിച്ച് നില്ക്കണമെന്ന് പറയുമ്പോൾ ക്രിസ്ത്യാനിയായി വളർന്ന  പെണ്‍കുട്ടിയെ വേദനിപ്പിക്കും. ബിംബങ്ങൾ ദൈവത്തിന്റെ ശത്രുക്കളും ബീപത്സരൂപങ്ങളുമായിട്ടാണ് പുരോഹിതരും ചുറ്റുമുള്ള ജനവും അവളുടെ മനസ്സിൽ നിറച്ചിരിക്കുന്നത്.

മതത്തിനുപരി ചിന്തിക്കുവാൻ കഴിവുള്ളവർ ഇന്ന് സമൂഹത്തിൽ ഒരു ശതമാനംപോലും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഒരു ക്രിസ്ത്യാനിയായ പെണ്‍കുട്ടി വിവാഹശേഷം അവളുടെ ജീവിതം തുടരേണ്ടത് പുരുഷന്റെ മസ്ക്കുലിൻ ശക്തിയുടെ കീഴിലായിരിക്കും. പുരുഷന്റെ മതമനുസരിച്ച് അവൾക്ക് ജീവിക്കേണ്ടിവരും. കുഞ്ഞുനാളിലെ അപ്പനും അമ്മയും സഹോദരസഹോദരികളും സുഹൃത്തുക്കളും ഒന്നിച്ചാഘോഷിച്ചിരുന്ന ക്രിസ്തുമസും ഈസ്റ്ററും അവൾ പാടെ മറക്കേണ്ടിവരും. ഹിന്ദുവായ ഭര്ത്താവിനൊപ്പം അവളുടെ ആഘോഷങ്ങൾ പിന്നെ ഓണവും ശിവരാത്രിയും വിഷുവുമായി. മുസ്ലിമാണെങ്കിൽ ഈദും ബക്രീദുമാകും. പുരുഷന്റെ കടുംപിടുത്തത്തിൽ അവൾക്ക് ചിന്താസ്വാതന്ത്ര്യം അനുവദിച്ചെന്നിരിക്കില്ല.

പോർക്കും പശുവിറച്ചിയും തിന്നുജീവിച്ച ഒരു ക്രിസ്ത്യാനിപ്പെണ്ണ്‍ മുസ്ലീമാണ് ഭർത്താവെങ്കിൽ പോർക്കോ യാഥാസ്ഥിതികനായ ഹിന്ദുവാണ് ഭർത്താവെങ്കിൽ പശുവിറച്ചിയോ കറിവെച്ചാൽ കുടുംബജീവിതത്തിന്റെ താളപിഴകൾ അവിടെ തുടങ്ങുകയായി. യാഥാസ്ഥികരായ പലരുടെയും മിശ്രവിവാഹത്തിൽകൂടിയുള്ള ജീവിതം താറുമാറാകുന്നത് മക്കൾ ഉണ്ടായശേഷമായിരിക്കും. മക്കളെ ഏത് പാരമ്പര്യത്തിൽ വളർത്തണമെന്നും വിവാദങ്ങൾ ആരംഭിക്കും. അക്കൂടെ അമ്പലത്തിൽ ചെന്ന് തലമുണ്ഡനം, സുന്നത്ത്, ഹാന്നാൻ വെള്ളം തലയിൽ ഒഴിക്കുക എന്നിവകളിൽ മുറുകെപ്പിടിക്കുന്നവർ എല്ലാ വിഭാഗങ്ങളിലും ഉണ്ട്. ഏത് മതത്തിൽ വളർത്തണമെന്നുള്ളതും ഭാര്യാഭർത്താക്കന്മാർക്ക് ഒരു ധാരണയിൽ എത്തുവാൻ സാധിച്ചെന്ന് വരുകയില്ല.     

ഉണ്ടാകുന്ന കുഞ്ഞുങ്ങളെ ഏത് മതത്തിൽ വളർത്തണമെന്ന് ധാരണയുണ്ടായാലും പ്രശ്നങ്ങൾ അവിടെ തീരുകയില്ല. കുഞ്ഞിന്റെ വല്ല്യപ്പൻ വല്യമ്മമാർ പിന്നീട് കടുംപിടുത്തം ആരംഭിക്കുകയായി. ഇതിനിടയിൽ തീരുമാനങ്ങൾ എടുക്കാൻ കഴിയാതെ വിഷമിക്കുന്നത് മിശ്രവിവാഹജീവിതം നയിക്കുന്ന ദമ്പതികളായിരിക്കും. ഇങ്ങനെയുള്ള സാമൂഹിക വിവാദങ്ങളിൽ ദമ്പതികൾക്ക് നല്ല ക്ഷമയും തീരുമാനങ്ങൾ ഉൾകൊള്ളുവാനുള്ള കഴിവും ആവശ്യമാണ്.  

മിശ്രവിവാഹത്തിൽ  ദോഷവശങ്ങൾ വിശകലനം ചെയ്തെങ്കിലും നന്മയുടെ വശങ്ങളുമുണ്ട്. വ്യത്യസ്ത സംസ്ക്കാരത്തിൽനിന്ന് ജനിക്കുന്ന കുഞ്ഞുങ്ങൾ ബൌദ്ധികതലങ്ങളിൽ വളരെയധികം മുമ്പിലായിരിക്കും. രണ്ട് മതസമൂഹങ്ങൾ തമ്മിലുള്ള വിവാഹത്തിൽ പരസ്പര ധാരണയോടെ ജീവിച്ചാൽ മതസഹിഷ്ണതയുള്ള ഒരു തലമുറയെ വാർത്തെടുക്കാം. വ്യത്യസ്തങ്ങളായ രണ്ട് മതങ്ങളുടെ സംസ്കാരവും ഉൾകൊള്ളുവാൻ സാധിക്കുന്നു. വിവാഹം ഭാഷകൾക്ക് അപ്പുറമെങ്കിൽ വളരുന്ന കുഞ്ഞുങ്ങള്ക്ക് കൂടുതൽ ഭാഷകൾ വശമാക്കുവാനുള്ള അവസരവും ലഭിക്കുന്നു. രാജ്യങ്ങളുടെ അതിരുകൾക്കപ്പുറമുള്ള വിവാഹമെങ്കിൽ അന്തർദേശീയ സംസ്ക്കാരമുള്ള ഒരു ഉള്കാഴ്ച കുടുംബത്തിന് ലഭിക്കും. ചിലർ വെളുപ്പുനിറം സൗന്ദര്യമായി കാണുന്നു. അത്തരക്കാർക്ക് അവരുടെ ഭാവനയനുസരിച്ച്‌ സൗന്ദര്യമുള്ള കുഞ്ഞുങ്ങളെയും ലഭിക്കാം. ആധുനികകാലത്ത് മിശ്രവിവാഹം വളരെയേറെ ജനപ്രീതി ആർജിച്ച് വരുകയാണ്. സൈബർലോകത്തിന്റെ വളർച്ചയോടെ സമൂഹത്തിന്റെ ചിന്താഗതി യുവതലമുറകൾ ചിന്തിക്കാറില്ല. മിശ്രവിവാഹത്തോടെ ഒരു വ്യക്തിയെ മറ്റൊരു വ്യക്തിയാക്കുകയാണ്. സ്വന്തം സമൂഹത്തിന്റെ ദുഷിച്ച ചിന്താഗതികളെ തുലനം ചെയ്യുവാനും അവസരങ്ങൾ കിട്ടും. മറ്റുമതത്തിലോ സംസ്ക്കാരത്തിലോ ജീവിച്ചിരുന്ന ജീവിതപങ്കാളിയുമായി ജീവിക്കുന്നതുമൂലം പ്രായോഗിക ജീവിതത്തിലും പുതിയ ഒരു പരിജ്ഞാനം നേടുകയാണ്‌. വിവിധ ഭാഷകളും സംസ്ക്കാരങ്ങളും ഒത്തുചേർന്ന കുടുംബത്തിന് ലോകത്തെവിടെയും യാത്രചെയ്യുന്നതിന് ബുദ്ധിമുട്ട് വരുകയില്ല. ജീവിതത്തിലെ ഏതു വെല്ലുവിളികളെയും അഭിമുഖീകരിക്കാൻ സാധിക്കും. മിശ്രവിവാഹത്തിൽക്കൂടി ഒരു പുതിയ തലമുറയുടെ ആരംഭം കുറിക്കുകയാണ്. ജനിക്കുന്ന കുഞ്ഞുങ്ങളും മിശ്രമത മിശ്രസാമൂഹിക സംസ്ക്കാരത്തോടെ വളരും. സങ്കുചിത ലോകത്തിൽനിന്ന് തുറന്ന ഹൃദയത്തോടെയുള്ള ഒരു ലോകത്ത് അവർക്ക് ജീവിക്കാൻ സാധിക്കും. ചുരുക്കത്തിൽ ഇന്ന് ലോകത്ത് എല്ലാത്തരത്തിലുമുള്ള വിവാഹവും ഉണ്ട്. ശരിയായ തീരുമാനത്തോടെ ഒരാളിന്റെ ജീവിതപങ്കാളിയെ തെരഞ്ഞെടുക്കുകയെന്നതാണ് പ്രധാനമായും ചിന്തിക്കേണ്ടത്. ലോകത്തുള്ള എല്ലാ സമൂഹവും ഇന്ന് മിശ്രവിവാഹങ്ങൾക്ക്  പ്രോത്സാഹനങ്ങളും കൊടുത്തുവരുന്നു.  ഗുണദോഷങ്ങൾ പലതും മിശ്രവിവാഹത്തിൽ ഉണ്ടെങ്കിലും ഒരുവന്റെ ശരിയായ തീരുമാനമാണ് ഒരു വിവാഹത്തിന്റെ വിജയവും.

Tuesday, September 17, 2013

Group ordains female priest hopes to break barriers in the Catholic Church


Updated: Sunday, September 15 2013, 08:14 PM EDT

ALBANY -- A historic day for women in the city of Albany. The Association of Roman Catholic Women Priests ordained the first female priest in Albany.

 

Mary Theresa Streck says the journey has been long...but worth it. "I'm hoping that I'm breaking the stain glass ceiling absolutely," she tells us. "We are seasoned daughters of the church, we love the church, we don't believe we are leaving the church instead we are leading the church," Janice Sevre-Duszynska, a priest with the ARCWP tells us.

 

But it hasn't come without controversy. We're told some members opted out of sundays ceremony because they were threatened of being kicked out."I certainly would not want anyone to put themselves in any position of harm because they are my brothers and sisters, but it saddens me that they would be pressured not to come to this joyous celebration," Streck says.

 

"According to a recent CBS gallup poll, 70% of Americans support women priests in the catholic church, this year alone, the association of roman catholic women priests ordained 15 deacons and priests."it's sexism and it's injustice, and sexism like racism is a sin. so we just like in the civil rights movement and in other movements we are breaking an unjust law. our ordinations are valid and so we believe we are moving the church forward," Sevre-Duszynska says.

 

"Like Rosa Parks who refused to accept second-class citizenship and refused to give up her seat on the bus, we are no longer going to tolerate second class citizenship in the Roman Catholic church we are leading the church we are leading the church not leaving the church into it's future," bishop of the ARCWP, Bridget Mary Meehan says.

 

The movement of the ARCWP has been growing since it's start in 2002, with the ordination of seven women. Today there are more than 150 women in the world in the Roman Catholic Women Priests movement, including 100 in 30 states in the U.S., and now they can add one more here in the Capital Region.

 

We reached out to the Albany Roman Catholic Diocese and they released this statement to us:

"The ceremony is not regarded by the Roman Catholic Church as a valid ordination, as evident by the fact it is not taking place in a Roman Catholic Church. Women have always played significant roles in the Church. In the Albany Diocese some two dozen women manage parishes as parish life directors and others serve important teaching, faith formation, pastoral care, human service and administrative roles.

 

Historically, there has never been a tradition of women priests in the Church. Pope Francis recently stated that the Church of today does not believe it has the authority to change that tradition. Canonically, a woman who claims to be an ordained Roman Catholic priest has separated herself from full communion with the Roman Catholic Church Further, the sacraments she celebrates are not considered valid in the eyes of the Roman Catholic Church."

=====================

'കല്യാണസുന്ദരം' എന്ന സമരിയാക്കാരൻ


കഴിഞ്ഞ മുപ്പതിൽപ്പരം വർഷങ്ങളായി ശ്രീ കല്യാണസുന്ദരം ലൈബ്രറിയനായി ജോലിചെയ്യുകയായിരുന്നു.  സുദീർഘമായ  മുപ്പതുവർഷങ്ങളിൽ തനിക്ക് കിട്ടിയിരുന്ന ശമ്പളം മുഴുവൻ അദ്ദേഹം ഓരോ മാസവും ദരിദ്രർക്കായി ദാനം ചെയ്തുകൊണ്ടിരുന്നു.  കൂടാതെ ദരിദ്രരെ സഹായിക്കാൻ ഹോട്ടലുകളിൽ ഭക്ഷണം കൊടുക്കുന്ന ജോലിയും ചെയ്തിരുന്നു. പത്തുലക്ഷം രൂപാ പെൻഷൻ കിട്ടിയപ്പോഴും  തുകമുഴുവൻ സാധുക്കളുടെ സേവനത്തിനായി ചെലവാക്കുകയാണുണ്ടായത്.  ഒരു പക്ഷെ ഒരുവന്റെ ജീവിതകാലത്ത് നേടിയ സമ്പാദ്യങ്ങൾ അപ്പോഴപ്പോൾ  സാധുക്കൾക്ക്  വിതരണം ചെയ്തുകൊണ്ടിരുന്നത്  ലോകചരിത്രതാളുകളിൽ ആദ്യം കുറിച്ചതായിരിക്കണം.

 അതുല്യമായ ആ മഹാമനസ്ക്കന്റെ സേവനത്തെ മാനിച്ച് ഐക്യരാഷ്ടസംഘടന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ  ഉദാരമതികളിൽ  സമുന്നതവ്യക്തിയായി അദ്ദേഹത്തെ ആദരിച്ചതും ചരിത്രമായിരുന്നു.   അമേരിക്കയിലെ ഒരു സംഘടന "സഹസ്രകാലത്തിന്റെ  വ്യക്തിപ്രഭ " യെന്ന (Man of the Millennium) അവാർഡ്  നല്കി അദ്ദേഹത്തെ ബഹുമാനിച്ചു.  മുപ്പതുകോടി രൂപയാണ് പാരിതോഷികമായി ലഭിച്ചത്.  ഭീമമായ ഈ പണം മൊത്തമായി പാവങ്ങളെ സഹായിക്കാൻ പതിവുപോലെവിതരണം ചെയ്യുകയും ചെയ്തു.

മറ്റുള്ളവരെ സഹായിക്കുന്ന മഹാമനസ്കതയിൽ അഭിനന്ദിച്ചുകൊണ്ട് സുപ്രസിദ്ധ സിനിമാതാരമായ രജനികാന്ത് അദ്ദേഹത്തെ തന്റെ അപ്പനായി ദത്തെടുത്തു.  ഇന്നും അദ്ദേഹം അവിവാഹിതനാണ്. ദരിദ്രരോടൊത്ത് ജീവിച്ച് ദരിദ്രരെ സഹായിക്കുകയെന്ന ചിന്തയെ ഈ മനുഷ്യന്റെ മനസിലുള്ളൂ. നാം  അദ്ദേഹത്തിൽ അഭിമാനിതരാകണം. ഐക്യരാഷ്ട്രസംഘടന അദ്ദേഹത്തെ ബഹുമാനിച്ചെങ്കിലും നമ്മുടെയിടയിൽ അങ്ങനെ ഒരു മനുഷ്യൻ ജീവിക്കുന്നുണ്ടെന്നുള്ളതും വിസ്മയകരമാണ്. കുറഞ്ഞത്‌ ലോകത്തിന്റെ മുമ്പിൽ ഈ വലിയ സത്യം അറിയിക്കുകയെന്നതും ഓരോരുത്തരുടെയും  കടമയാണ്.  ഈ സമരിയാക്കാരനെ അങ്ങനെ ലോകം അറിയട്ടെ.  ഭാരതീയനായ ഈ സഹസ്രയുഗലോകപൌരൻ നമ്മിലെ മനുഷ്യനെ ഉണർത്തട്ടെ.  പ്രിയ കല്യാണ സുന്ദരൻ, അങ്ങേക്കുമുമ്പിൽ ലോകം ശിരസ് നമിക്കുന്നു. ഞങ്ങൾ  അഭിമാനിതരാണ്.  ഈ വിശ്വപൗരൻ ഭാരത മാതാവിന്റെ വിരിമാറിൽ പിറന്ന പുത്രനെന്ന് ഉറക്കെ പറയൂ. അഭിമാനിക്കൂ. ലോകം  അറിയട്ടെ.  

English:

Must read and share--

Mr.Kalayanasundaram worked as a Librarian for 30 years. Every month in his 30 year experience(service), he donated his entire salary to help the needy. He worked as a server in a hotel to meet his needs. He donated ev...en his pension amount of about TEN(10) Lakh rupees to the needy.

He is the first person in the world to spend the entire earnings for a social cause. In recognition to his service, (UNO)United Nations Organisation adjudged him as one of the Outstanding People of the 20th Century.. An American organisation honored him with the ‘Man of the Millennium’ award. He received a sum of Rs 30 crores as part of this award which he distributed entirely for the needy as usual.

Moved by his passion to help others, Super Star Rajinikanth adopted him as his father. He still stays as a bachelor and dedicated his entire life for serving the society.

We all should be PROUD. UNO has honored him but we don't even know that such a personality exist amongst us.

At least have the courtesy to pass this on and on till the whole world comes to know about this Great Good Samaritan.
Man of the Millennium.....
Hat's off Kalayanasundaram.. We are extremely proud of you and proudly say "EVEN THIS , HAPPENS ONLY IN INDIA"
See More:
http://www.hindu.com/thehindu/mp/2003/04/23/stories/2003042300060300.htm
 

Monday, September 16, 2013

ഓശാന: വൈദികവിവാഹം - കാലഘട്ടത്തിന്റെ ആവശ്യമോ?

ജോസഫ് പുലിക്കുന്നേല്‍ 
1975 ഡിസംബറില്‍ ഓശാന മാസികയില്‍ 
'വൈദികര്‍ക്കുവേണ്ടി' എന്ന പംക്തിയില്‍
ഒരു വായനക്കാരന്റെ സംശയത്തിന് നല്കിയ മറുപടി ഇപ്പോള്‍  
മാര്‍പ്പാപ്പായുടെയും ചിന്താവിഷയമായതില്‍ നമുക്ക് സന്തോഷിക്കാം.  
ചോദ്യം:
ഓശാന യാഥാസ്ഥിതികത്വത്തിനെതിരും പുരോഗമനസ്വഭാവമുള്ളതുമാണെന്നാണല്ലോ അഭിമാനിക്കുന്നത്. എങ്കില്‍ എന്തുകൊണ്ടാണ് കത്തോലിക്കാസഭയിലെ വൈദികരെ വിവാഹം കഴിക്കാനനുവദിക്കുന്നതിനായി സ്വരം ഉയര്‍ത്താത്തത്? ഇത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നു തോന്നുന്നുണ്ടോ? വൈദിക പംക്തിയിലൂടെ മറുപടി തരുമോ?

മറുപടി: 
ഉപയോഗിച്ച് അര്‍ത്ഥം ശോഷിച്ച ചില പദങ്ങളുണ്ട്, ഭാഷയില്‍. അങ്ങിനെയുള്ള പദങ്ങളാണ് ''യാഥാസ്ഥിതികത്വവും, പുരോഗമനവും''. എന്താണ് യാഥാസ്ഥിതികത്വം? എന്താണ് ഈ പുരോഗമനമെന്നു പറഞ്ഞാല്‍? ഞങ്ങള്‍ എല്ലാ പഴയ സമ്പ്രദായങ്ങള്‍ക്കും എതിരല്ല; എന്തെങ്കിലും, പുതിയതുകണ്ടാല്‍, പുരോഗമനത്തിന്റെ പേരില്‍ കേറി ആലിംഗനം ചെയ്യാനും തയ്യാറില്ല.


ഇന്ന് സഭയില്‍, മാറ്റപ്പെടേണ്ടതും തിരുത്തപ്പേടേണ്ടതുമായ അനുവധി കാര്യങ്ങള്‍ ഉണ്ട്. അതില്‍ അത്രയൊന്നും പ്രധാനമല്ലാത്ത ഒരു പ്രശ്‌നമാണ് വൈദികവിവാഹപ്രശ്‌നം എന്നാണ് ഞങ്ങള്‍ക്കു തോന്നിയിട്ടുള്ളത്.


ഒരു പുരോഹിതന്‍, വിവാഹിതനായാലും, അവിവാഹിതനായാലും, അദ്ദേഹം, മനുഷ്യസ്‌നേഹത്തിനുവേണ്ടി സമര്‍പ്പിക്കപ്പെട്ട്, ദൈവവചന ശുശ്രൂഷയില്‍, തീവ്രമനസ്‌കനാണെങ്കില്‍ അദ്ദേഹത്തിന്റെ ജീവിതാന്തസ്സിനെക്കുറിച്ച് അന്വേഷിച്ചിട്ടു കാര്യമില്ല. ദൈവവചന ശുശ്രൂഷയിലും മനുഷ്യസ്‌നേഹപ്രവൃത്തികളിലും ഉത്സുകനല്ലെങ്കില്‍ ഒരു പുരോഹിതന്‍ അവിവാഹിതനായാലും അയാല്‍ വര്‍ജ്ജ്യനാണ്.


നിര്‍ഭാഗ്യവശാല്‍ കത്തോലിക്കരില്‍, പുരോഹിതത്വത്തേക്കുറിച്ച് ചില മിഥ്യാധാരണകളുണ്ട്. അവ കഴിവതും വേഗം നമ്മുടെ മനസ്സില്‍നിന്നും പിഴുതെറിയേണ്ടിയിരിക്കുന്നു. വിശുദ്ധ പൗലോസ് ഒരു പുരോഹിതനുവേണ്ട ഗുണങ്ങളെക്കുറിച്ച് ഇങ്ങനെ പറയുന്നു. ''നീ പോരായ്മയുള്ളത് ക്രമപ്പെടുത്തുകയും, ഞാന്‍ നിന്നോട് കല്പിച്ചിട്ടുള്ളതുപോലെ, പട്ടണം തോറും പുരോഹിതന്മാരെ നിയമിക്കയും, ചെയ്യേണ്ടതിനാകുന്നു ഞാന്‍ ക്രേത്തേയില്‍ നിന്നെ ആക്കിക്കൊണ്ടു പോന്നത്. (നിയമിക്കപ്പെടുന്നയാള്‍) കുറ്റമില്ലാത്തവനും, ഏക ഭാര്യയുടെ ഭര്‍ത്താവായിരുന്നവനും, ദൂഷണം പറയാത്തവരായി, അനുസരണയില്ലാതെ ദുര്‍മ്മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കാത്തവരായുള്ള വിശ്വാസികളായ മക്കളുള്ളവനും ആയിരിക്കണം. പുരോഹിതന്‍, ദൈവഭവനത്തിന്റെ കാര്യസ്ഥന്‍ എന്ന നിലയില്‍, കുറ്റമില്ലാത്തവനായിരിക്കണം. അവന്‍ സ്വന്തം വിചാരത്തില്‍ നടത്തപ്പെടരുത്. കോപിക്കുന്നവനാകരുത്. ''അവന്റെ കൈ അടിക്കുവാന്‍ ഓട്ടമുള്ളതാകരുത്; അവന്‍ നീചലാഭങ്ങള്‍ ഇഛിക്കയുമരുത്. മറിച്ച് അവന്‍ അതിഥികളെ സ്‌നേഹിക്കുന്നവനായിരിക്കണം; ഇന്ദ്രീയ നിഗ്രഹമുള്ളവനായിരിക്കണം; പരിശുദ്ധനായിരിക്കണം; ദുരാഗ്രഹങ്ങളില്‍ നിന്നുതന്നെത്തന്നെ അമര്‍ത്തുന്നവനായിരിക്കണം. ക്ഷേമകരമായ പഠനംകൊണ്ട് ആശ്വസിപ്പിക്കുവാനും, തര്‍ക്കിക്കുന്നവരെ ശാസിക്കുവാനും കൂടി സാധിക്കത്തക്കവണ്ണം അവന്‍ വിശ്വാസവചനത്തിന്റെ പഠനത്തില്‍ ശ്രദ്ധയുള്ളവനായിരിക്കണം. (തിത്തോസിന് എഴുതിയ ലേഖനം 1:5-9)

വിശുദ്ധപൗലോസ് തിമോത്തെയാസിന് ഇങ്ങനെ എഴുതുന്നു. 'ഒരുവന്‍ പുരോഹിതസ്ഥാനം ആഗ്രഹിക്കുന്നു എങ്കില്‍ അവന്‍ നല്ല ജോലി ആഗ്രഹിക്കുന്നു എന്ന ചൊല്ല് വിശ്വാസ യോഗ്യമാകുന്നു, എന്നാല്‍ പുരോഹിതന്‍ കളങ്കമില്ലാത്തവനും, ഏക ഭാര്യയുടെ ഭര്‍ത്താവായിരിക്കുന്നവനും, വിചാരത്തില്‍ ഉണര്‍വ്വും ഇന്ദ്രീയനിഗ്രഹവും, ക്രമമുള്ളവനും, അതിഥികളെ സ്‌നേഹിക്കുന്നവനും ഉപദേശിക്കുവാന്‍ സമര്‍ത്ഥനും ആയിരിക്കണം. വീഞ്ഞുകുടിയില്‍ കടന്നവനോ, അടിക്കുവാന്‍ കയ്യോട്ടമുള്ളവനോ ആകരുത്. മറിച്ച് താഴ്ചയുള്ളവനായിരിക്കണം. കലഹപ്രിയനും അര്‍ത്ഥാഗ്രഹിയും ആകുക അരുത്. സ്വന്തഭവനം നന്നായി ഭരിക്കുന്നവനും, സ്വന്ത മക്കളെ സകല വിശുദ്ധിയോടുംകൂടി അനുസരണത്തില്‍ നിര്‍ത്തുന്നവനും, ആയിരിക്കണം. സ്വന്തഭവനം നന്നായി ഭരിക്കുവാന്‍ അറിയുന്നില്ലെങ്കില്‍, ദൈവത്തിന്റെ സഭയെ ഭരിക്കുവാന്‍ അവന് എങ്ങിനെ സാധിക്കു.''(1 തിമോ. 3: 1-5)

പുരോഹിതന്‍ വിവാഹം കഴിക്കാത്തവനായിരിക്കണമെന്ന് വി. പൗലോസ് ഒരിടത്തും പറഞ്ഞിട്ടില്ല. എന്നുതന്നെയല്ല, വിവാഹം കഴിക്കുന്നതിനെ എതിര്‍ക്കുന്നവരെ അദ്ദേഹം കുറ്റപ്പെടുത്തിയിട്ടുണ്ട്.
''ഭാവിയില്‍ ചിലര്‍ വ്യാജാത്മാക്കളെ വിശ്വസിച്ചും, പിശാചിന്റെ ഉപദേശങ്ങള്‍ക്ക് ചെവി കൊടുത്തും വിശ്വാസം ഉപേക്ഷിക്കുമെന്ന് ആത്മാവ് പറയുന്നു. അവര്‍ വ്യാജമായിരിക്കും പറയുന്നത്. അവരുടെ മനസ്സാക്ഷിയില്‍ പിശാചിന്റെ അടയാളം ചൂടു കുത്തിവെച്ചിരിക്കുന്നു. അവര്‍ വിവാഹം നിശിദ്ധമാണെന്നു പറയും. സത്യം ഗ്രഹിച്ചിട്ടുള്ളവരും, വിശ്വാസികളും കൃതജ്ഞതാസ്‌തോത്രത്തോടെ ഭക്ഷിക്കാനായി ദൈവം സൃഷ്ടിച്ചിട്ടുള്ള ചില ഭക്ഷ്യവിഭവങ്ങള്‍ വര്‍ജ്ജ്യമാണെന്നു പറയും''.... (1 തിമോ. 4: 1-2)

പുരോഹിതന്റെ അവിവാഹിതാവസ്ഥയെ സാധൂകരിക്കുന്നതിനായി എടുത്തു കാണിക്കുന്ന പൗലോസിന്റെ ഒരു വാചകം ഉണ്ട്. ''എന്തെന്നാല്‍ സകല മനുഷ്യരും ശുദ്ധതയില്‍ എന്നെപ്പോലെ ആയിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.'' (1 കോറി. 1: 7-7) വി. പൗലോസ് അവിവാഹിതനായിരുന്നു. പക്ഷേ ഏവര്‍ക്കും ആ വരം നല്‍കപ്പെട്ടിരുന്നില്ല. വി. പൗലോസിന്റെ മാനസാന്തരം അത്ഭുതകരമായ രീതിയില്‍, ദൈവപരിപാലനം അനുസരിച്ചായിരുന്നു. മറ്റാര്‍ക്കും ആ വരം ലഭിച്ചിരുന്നില്ല. വി. പൗലോസ് തുടര്‍ന്നു പറയുന്നു, ''എങ്കിലും ഒരു വിധത്തിലുള്ളതായിട്ടും മറ്റൊരു വിധത്തിലുള്ളതായിട്ടും, ഓരോരുത്തരും ദൈവത്തില്‍നിന്നും ദാനം നല്‍കപ്പെട്ടിട്ടുണ്ട്. അവര്‍ തങ്ങളെത്തന്നെ നിയന്ത്രിക്കുന്നില്ലെങ്കില്‍, വിവാഹം ചെയ്യട്ടെ. കാമത്താല്‍ എരിയുന്നതിനേക്കാള്‍ നല്ലത് ഭാര്യയെ സ്വീകരിക്കുന്നതാകുന്നു''  (1 കോറി. 7: 7-9.)

മദ്ധ്യയുഗങ്ങള്‍വരെ, യൂറോപ്പിലും ഇപ്പോള്‍, ചില പൗരസ്ത്യസഭകളിലും, കത്തോലിക്കാസഭ വിവാഹം അനുവദിച്ചിട്ടുണ്ട്.
ഒരു വൈദികന്‍, യഥാര്‍ത്ഥമായി എന്തായിരിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് എന്നതാണ് നമ്മുടെ മുമ്പിലുള്ള പ്രശ്‌നം. അയാള്‍ ജനങ്ങള്‍ക്ക് നന്മ ചെയ്യുന്നതില്‍ തീവ്രതയുള്ളവനും, ക്രിസ്തുവിന്റെ ശാശ്വതധര്‍മ്മ നിയമങ്ങളുടേ ഇടറാത്ത ശുശ്രൂഷകനുമായിരിക്കണം. അയാള്‍ വിവാഹിതനോ, അവിവാഹിതനോ എന്നത് അയാളുടെ വ്യക്തിപരമായ കാര്യം മാത്രമാണ്. എന്തുവേഷം ധരിക്കണമെന്നുള്ളതും അതാതു നാടിന്റെ സാംസ്‌കാരിക പശ്ചാത്തലത്തെ ആശ്രയിച്ചിരിക്കും. ഇവയൊന്നും മിശിഹായുടെ പഠനങ്ങളുടെ ഭാഗമായി കാണാന്‍ പാടില്ലാത്തതാണ്.

ശാശ്വതനിയമവും സാമൂഹ്യനിയമവും
മിശിഹാ ചില ശാശ്വതനിയമങ്ങള്‍ ആവിഷ്‌കരിച്ചു. ദൈവത്തിന്റെ അസ്തിത്വം പുത്രന്റെ മനുഷ്യാവതാരം, രക്ഷാകര ബലി, മനുഷ്യബന്ധങ്ങളില്‍ സ്‌നേഹത്തിന്റെ പരമമായ സ്ഥാനം മുതലായവ. ഇവ അലംഘനീയങ്ങളും മാറ്റാന്‍ പാടില്ലാത്തതുമാണ്. എന്നാല്‍ കത്തോലിക്കാസഭയില്‍ കാലാകാലങ്ങളില്‍ മാറ്റം സംഭവിച്ചിട്ടുള്ളവയും ഇനിയും മാറ്റാവുന്നതുമായ പല സാമൂഹ്യ നിയമങ്ങളെയും, നിര്‍ഭാഗ്യവശാല്‍ ശാശ്വതനിയമങ്ങളെന്നപോലെ പാലിച്ചുവന്നു. 

മാര്‍പ്പാപ്പാ റോമില്‍ തന്നെ താമസിക്കണമെന്ന് ദൈവം കല്‍പ്പിച്ചിട്ടില്ല; പാലായിലോ തൃശൂരോ വന്നു താമസിച്ചാലും, ദൈവത്തിന് പ്രത്യേക എതിര്‍പ്പൊന്നും ഉണ്ടാകുമെന്നു തോന്നുന്നില്ല!!! വെളുത്തവര്‍ മാത്രം മാര്‍പ്പാപ്പയായിരിക്കണമെന്ന് മിശിഹാ കല്‍പ്പിച്ചിട്ടില്ല. പക്ഷേ ഇക്കാലമത്രയും അങ്ങിനെയായിരുന്നത് രാഷ്ട്രീയ കാരണങ്ങളാലായിരുന്നു. മാര്‍പ്പാപ്പാ, സ്വിസ്സഗാര്‍ഡുകളുടെ തോളിലേ സഞ്ചരിക്കാവൂ എന്ന് ക്രിസ്തുവിന് നിര്‍ബന്ധമില്ല; പുരോഹിതന്‍ വിവാഹിതനായിരിക്കരുതെന്ന് നമ്മുടെ കര്‍ത്താവ് കല്പിച്ചിട്ടില്ല. കാലത്തിനും സംസ്‌കാരത്തിനും സാമൂഹ്യാവശ്യത്തിനും അനുസൃതമായി അവ മാറ്റാനും, ആ മാറ്റത്തിനുവേണ്ടി വാദിക്കാനും നമുക്ക് അവകാശമുണ്ട്.

പുരോഹിതനെ വിവാഹം കഴിക്കാന്‍ അനുവദിക്കുകയില്ല വേണ്ടത്; വിവാഹം കഴിച്ചവരെ പുരോഹിതരാക്കാന്‍ അനുവദിക്കുകയാണു ശരി എന്നു തോന്നുന്നു. എങ്കില്‍, പ്രായപൂര്‍ത്തിയും, സ്വഭാവസ്ഥിരതയും ഉള്ള വൈദികരെ സഭയ്ക്കു ലഭിക്കും. വിവാഹം നിഷിദ്ധമാണെന്ന നിയമം സഭാപഠനങ്ങള്‍ക്ക് വിരുദ്ധമാണ് എന്നു തോന്നുന്നു.
ഓശാന: വൈദികവിവാഹം - കാലഘട്ടത്തിന്റെ ആവശ്യമോ?:

'via Blog this'

Sunday, September 15, 2013

സ്‌നേഹം സുബോധമാണ്

(2013 ആഗസ്റ്റ് ലക്കം സത്യജ്വാലയില്‍നിന്ന് )




Saturday, September 14, 2013

കന്യാസ്ത്രീയില്‍ നിന്നും മെല്‍വിന്റെ ഭാര്യയായത് കുറ്റം; മെല്‍വിന്‍ പാദുവയുടെ മോചനം അട്ടിമറിക്കുന്നു | keralaonlinenews.com

കണ്ണൂര്‍: സഭാവസ്ത്രം ഉപേക്ഷിച്ച് മെല്‍വിന്റെ ഭാര്യയായതിനുള്ള ശിക്ഷയാണോ മെല്‍വിന്റെ ഇരുപത്തിനാലു വര്‍ഷത്തെ ജയില്‍വാസം. ചോദിക്കുന്നത് മെല്‍വിന്‍ പാദുവയുടെ ഭാര്യ ബിയാട്രീസ് ആണ്.


ട്രെയിനില്‍വച്ച് ഒരു സ്ത്രീയെ കൊലപ്പെടുത്തിയെന്ന കുറ്റത്തിന് കോട്ടയം ജില്ലാ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച മെല്‍വിന്‍ പാദുവ ഇരുപത്തിനാലു വര്‍ഷത്തോളമായി ഇരുമ്പഴികള്‍ക്കുള്ളിലാണ്. ക്രൂരമായ കൊലപാതകികള്‍ പോലും എട്ടും പത്തും വര്‍ഷത്തിനുള്ളില്‍ ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഇത്രയും വര്‍ഷം മെല്‍വിനെ ജയിലില്‍ കിടത്താന്‍ അധികാരികള്‍ തുനിഞ്ഞത് എന്തിനാണെന്നത് ദുരൂഹമാണ്.

ഏറ്റവുമൊടുവില്‍ ജയില്‍ ഉപദേശക സമിതി മോചനത്തിന് ശുപാര്‍ശ ചെയ്തിട്ടും മെല്‍വിന്‍ പാദുവയുടെ മോചനം സര്‍ക്കാര്‍ തലത്തില്‍ അട്ടിമറിക്കപ്പെടുകയാണ്. മോചനം അട്ടിമറിക്കാന്‍ മനസ്സാക്ഷിയില്ലാത്ത ചില ഉന്നത ജയില്‍ അധികൃതര്‍ അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന മെല്‍വിന്‍ പാദുവയടക്കം 22 തടവുകാരെ വിട്ടയയ്ക്കാന്‍ ഈ മാസം അഞ്ചിന് ചേര്‍ന്ന ജയില്‍ ഉപദേശക സമിതി യോഗത്തില്‍ തീരുമാനമായെങ്കിലും ഇതിനെ അട്ടിമറിക്കാനുള്ള നീക്കം ഉന്നതതലത്തില്‍ നടക്കുന്നുവെന്ന ആശങ്കയിലാണ് ബന്ധുക്കള്‍.
കഴിഞ്ഞ എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്ത് 24 മണിക്കൂറിനുള്ളില്‍ ജയില്‍ ഉപദേശക സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കിയിരുന്നു. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുവദിച്ച രണ്ടാഴ്ചത്തെ പരോള്‍പോലും ജയില്‍ അധികൃതര്‍ കാറ്റില്‍ പറത്തി. മന്ത്രിയുടെ ഉത്തരവിന് ചവറ്റുകുട്ടയിലായിരുന്നു ഇടം. ജയില്‍ അധികൃതര്‍ അതിനെ പരസ്യമായി പുച്ഛിച്ചുതള്ളിയിട്ടും ആഭ്യന്തരവകുപ്പിന്റെ കടിഞ്ഞാണ്‍ പിടിക്കുന്ന മന്ത്രിക്ക് പ്രതികരിക്കാന്‍ കഴിഞ്ഞില്ല.
ജയില്‍ ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടില്‍ അനാവശ്യ പരാമര്‍ശങ്ങള്‍ കുത്തിനിറച്ച് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് അധികൃതരുടെ ശ്രമമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനും മെല്‍വിന്റെ മോചനത്തിനായി ഏറെ പ്രവര്‍ത്തിക്കുകയും ചെയ്ത ജോസഫ് ചാവറ പറഞ്ഞു.
ഉപദേശക സമിതിയിലെ അംഗങ്ങളായ മമ്പറം ദിവാകരന്‍, കല്ലിങ്കല്‍ പത്മനാഭന്‍, ബാലകൃഷ്ണന്‍ പള്ളിക്കുന്ന് എന്നിവരും പ്രബേഷനറി ഓഫീസറും മെല്‍വിന്റെ മോചനത്തെ പിന്താങ്ങിയപ്പോള്‍ ജയില്‍ ഡി.ജി.പി. നിശബ്ദത പാലിക്കുകയായിരുന്നു. അദ്ദേഹം മറ്റ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് എതിര്‍പ്പ് രേഖപ്പെടുത്താനുള്ള വഴി തെളിച്ചതായി മെല്‍വിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.
മെല്‍വിന്റെ ഭാര്യ ബിയാട്രീസ് കന്യാസ്ത്രീയായിരുന്നു. സഭാവസ്ത്രം ഉപേക്ഷിച്ചിട്ടാണ് തടവുകാരനായ മെല്‍വിനെ വിവാഹം കഴിച്ചത്. ജയില്‍ ഡിജിപിയെ രോഷം കൊള്ളിച്ചത് ഇതാണെന്ന് ബിയാട്രീസ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഹൈക്കോടതിയില്‍ ഭാര്യ ബിയാട്രീസ് നല്‍കിയ അപ്പീല്‍ തനിക്ക് മാനഹാനി ഉണ്ടാക്കിയെന്നു മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും മുന്നില്‍ ജയില്‍ ഡി.ജി.പി. പറഞ്ഞിരുന്നു. മെല്‍വിനെ മോചിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ജയില്‍ അധികൃതരുടെ കൂടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ കൊടുത്ത ഹര്‍ജി പിന്‍വലിച്ചിരുന്നു. എന്നാല്‍, ഇപ്പോഴും മെല്‍വിന്റെ മോചനം നീളുകയാണ്.
മെല്‍വിനെ കാരാഗൃഹത്തില്‍ വച്ചു തന്നെ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുവെന്നും എന്തെങ്കിലും സംഭവിച്ചാല്‍ തങ്ങളുടെ കൂട്ടആത്മഹത്യയായിരിക്കും അധികൃതര്‍ക്ക് കാണേണ്ടി വരികയെന്നും ബിയാട്രീസ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ജോസഫ് ചാവറയെ അറിയിച്ചിട്ടുണ്ട്.
കന്യാസ്ത്രീയില്‍ നിന്നും മെല്‍വിന്റെ ഭാര്യയായത് കുറ്റം; മെല്‍വിന്‍ പാദുവയുടെ മോചനം അട്ടിമറിക്കുന്നു | keralaonlinenews.com:

'via Blog this'

ബെനഡിക്ടച്ചന്റെ പേരിലുള്ള മുതല്‍മുടക്കുകള്‍

അതിരമ്പുഴയുടെ വിലാപം : II
പി. കെ. മാത്യു, ഏറ്റുമാനൂര്‍ 

ഇടവകക്കാരുടെ പണം ദുര്‍വിനിയോഗം ചെയ്ത ഒരു പാഴ്‌വേല ആയിരുന്നു. ഫാ. ബനഡികട് ഓണങ്കുളത്തിനെ വിശുദ്ധനാക്കാന്‍ നടത്തിയ മാമാങ്കങ്ങളും അച്ചനുവേണ്ടിയുള്ള കപ്പേളപ്പള്ളി നിര്‍മ്മാണവും. അതിരമ്പുഴ പള്ളി തീര്‍ത്ഥാടന കേന്ദ്രമാക്കി പള്ളിക്കുവരുമാനം ഉണ്ടാക്കി തരാമെന്നു മാണിയച്ചന്‍ പറഞ്ഞത് ശുദ്ധ കളവാണ്. ഒരു പള്ളി തീര്‍ത്ഥാടന കേന്ദ്രമായാല്‍ നേര്‍ച്ച വരവിന്റെ മുഴുവന്‍ അവകാശിയും രൂപത ആയിതീരുന്നു. ഭരണങ്ങാനം പള്ളിയുടെ നേര്‍ച്ചപ്പെട്ടികള്‍ തുറന്നു പണം തുത്തുവാരി, ചാക്കില്‍ കെട്ടി കൊണ്ടുപോകുന്നത് പാലാ രൂപത നിയോഗിക്കുന്ന വൈദികരാണ്. പള്ളികൈക്കാരന്മാര്‍ക്കു അതു എണ്ണി തിട്ടപ്പെടുത്താന്‍ പോലും അവകാശമില്ല.
ഫാ. ബനഡിക്ടിനെ വിശുദ്ധനാക്കാന്‍ മാണിയച്ചനെ പ്രേരിപ്പിച്ചതില്‍ മറ്റു ചില ചരടുവേലികള്‍ ഉണ്ടോ എന്നു സംശയിക്കുന്നു. കൊല്ലപ്പെട്ട മറിയക്കുട്ടിയുടെ മകന്‍ ജോയി മോന്‍ ഫാ. ബനഡിക്ടിന്റെ മകനെന്നു അന്നു നിലവിലുണ്ടായിരുന്ന ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിക്കപ്പെട്ട വസ്തുതയാണ്. ഇതിന്റേയും പ്രോസിക്കൂഷന്‍ ഹാജരാക്കിയ മറ്റു തെളിവുകളുടേയും പിന്‍ബലത്തില്‍ കൊല്ലം സെഷ്യന്‍സ് കോടതി ജോയിമോന്റെ പിതാവ് ഫാ. ബനഡികട് എന്നു വിധിച്ചു. വിധിയുടെ ഈ ഭാഗം ഹൈക്കോടതി അസ്ഥിരപ്പെട്ടത്തിയില്ല. കൊലപാതകത്തിന്റെ തെളിവുകള്‍ അവിശ്വസനീയം എന്നുമാത്രമേ ഹൈക്കോടതി പറഞ്ഞിട്ടുള്ളൂ.
സെഷ്യന്‍സ് ജഡ്ജിയുടെ വിധിയിലെ ഹൈക്കോടതി അസ്തിരപ്പെടുത്താത്ത ഭാഗം അനുസരിച്ചു മറിയക്കുട്ടിയുടെ മകന്‍ ജോയി മോനാണ്, ഓണങ്കുളം കുടുംബസ്വത്തി
ന്റെ നേര്‍ പകുതി അവകാശി. ബാക്കി പകുതിക്കു മാത്രമേ അച്ചന്റെ അനുജന്‍ ഔസേപ്പച്ചനു അവകാശമുള്ളൂ. ഈ അവകാശം ഉന്നയിക്കപ്പെടാതിരിക്കാന്‍ ജോയി മോന്റെ പിതൃത്വം മറ്റാരുടെ എങ്കിലും തലയില്‍ കെട്ടിവയ്‌ക്കേണ്ടതു ഔസേപ്പച്ചന്റെയും മക്കളുടെയും ആവശ്യമായി തീര്‍ന്നു. അവരുടെ സ്വാധീനം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചുണ്ടാകും.

ജോയി മോന്റെ പിതൃത്വം ഒരു മുതലാളിയുടെ തലയില്‍ കെട്ടിവച്ചതായും മറിയക്കുട്ടിയുടെ അടുത്ത ഗര്‍ഭം ഒരു ഡോക്ടര്‍ അലസിപ്പിച്ചപ്പോള്‍ മറിയക്കുട്ടി മരണപ്പെട്ടതായും ഉള്ള ഒരു തിരക്കഥ നിര്‍മ്മിച്ചതു, മുണ്ടക്കയത്തുള്ള ഒരു പ്രാര്‍ത്ഥനാ ഗ്രൂപ്പിന്റെ നേതാവു ബന്നിയാണെന്നു അദ്ദേഹം തന്നെ അന്വേഷണസംഘത്തോടു പറഞ്ഞതാണ്. അദ്ദേഹത്തിനു അങ്ങനെ ഒരു വെളിപാടുണ്ടായി പോലും.
തളര്‍വാതം പിടിപെട്ടു ബുദ്ധിമന്ദിച്ച ബനഡികട്ച്ചന്‍ ജോയി മോനെ കാണണമെന്നും അവന്‍ തന്റെ മകനാണെന്നും അച്ചന്റെ പിതൃസ്വത്തു അവനു കൊടുക്കണമെന്നും പറയാന്‍ തുടങ്ങി. ബനഡികട്ച്ചനില്‍ മറ്റൊരു ധാരണ സൃഷ്ടിക്കാന്‍ അച്ചന്റെ അനുജന്‍ ഔസേപ്പച്ചന്റെ മകളുടെ ഭര്‍ത്താവു ബാബുവിന്റെ ആവശ്യപ്രകാരമായിരിക്കാം പ്രാര്‍ത്ഥനക്കാരന്‍ ബന്നിയുടെ തിരക്കഥയിലെ കഥാപാത്രങ്ങള്‍ അച്ചന്റെ മുമ്പില്‍ ആനയിക്കപ്പെട്ടത്. ഡോക്ടറുടെ ഭാര്യയും മക്കളും ക്ഷമ ചോദിക്കാന്‍ ബനഡികട്ച്ചന്റെ അടുക്കല്‍ വന്നപ്പോള്‍ അച്ചന്റെ അനുജന്‍ ഔസേപ്പച്ചന്റെ മകളും ഭര്‍ത്താവു ബാബുവും അവിടെയുണ്ടായിരുന്നു.(അഗ്നി ശുദ്ധി പി. 76) ഇവര്‍ വീണ്ടും മുന്നറിയിപ്പോടുകൂടി വന്നപ്പോള്‍ പത്രപ്രവര്‍ത്തകനായിരുന്ന ഫാ. ജോര്‍ജ്ജു പെരുഞ്ചേരിമണ്ണില്‍ സാക്ഷിയായി ഉണ്ടായിരുന്നു. അച്ചനോടു സംസാരിക്കുന്ന ഭാഗം എന്തുകൊണ്ടു അദ്ദേഹത്തിന്റെ ക്യാമറയില്‍ പകര്‍ത്തിയില്ല. അല്ലെങ്കില്‍ എടുത്ത ഫോട്ടോ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചാല്‍ പൂച്ചുതെളിയും എന്ന കാരണം കൊണ്ട് അതു നശിപ്പിച്ചു.
മറിയക്കുട്ടി മരിക്കുമ്പോള്‍ ഗര്‍ഭിണി ആയിരുന്നില്ലെന്നും മൃതദേഹം കിടന്നിരുന്നിടത്തു വച്ചു തന്നെയാണു അവള്‍ കൊല്ലപ്പെട്ടതെന്നും ദേഹത്തി
ല്‍ ഏല്പിക്കപ്പെട്ട മുറിവുകള്‍ എല്ലാം ജീവനുള്ളപ്പോള്‍ ഏല്‍പ്പിക്കപ്പെട്ടവയെന്നും(All the injuries were antemortem) പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. ഈ റിപ്പോര്‍ട്ടിനെ ചോദ്യം ചെയ്യാനോ വിമര്‍ശിക്കാനോ പ്രതിഭാഗം വക്കീലന്മാര്‍ തുനിഞ്ഞിട്ടില്ല. മറിയക്കുട്ടിയുടെ അമ്മയും മകളും സഹോദരങ്ങളും മറിയക്കുട്ടി ഗര്‍ഭിണി ആയിരുന്നു എന്നു പറഞ്ഞിട്ടില്ല. ക്രോസ് വിസ്താരത്തില്‍ പ്രതിഭാഗം വക്കീല്‍ ഇത്തരം ഒരു ചോദ്യം ഉന്നയിച്ചിട്ടില്ല. ഇത്തരം ഒരു ചോദ്യം മറിയക്കുട്ടിയുടെ സഹോദരന്‍ ചാക്കോച്ചനോടു അന്വേഷണസംഘം ചോദിക്കുകയും ഇല്ല എന്നുത്തരം കിട്ടുകയും ചെയ്തിട്ടുള്ളതാണ്.


മറിയക്കുട്ടിയുടെ ഇല്ലാത്ത ഗര്‍ഭം അലസിപ്പിച്ച ഡോക്ടര്‍ക്കു വൈദിക ശാപമേറ്റതായും കാലക്കേടുണ്ടായതായും ഉള്ള കെട്ടുകഥകള്‍ക്കു നാട്ടില്‍ പ്രചാരം കിട്ടിയിട്ടുണ്ട്. 

കാലക്കേടുണ്ടാകണമെങ്കില്‍ ബനഡികട്ച്ചനെ തൂക്കി കൊല്ലാന്‍ വിധിച്ച കൊല്ലം സെഷ്യല്‍സ് ജഡ്ജി കുഞ്ഞുരാമന്‍ വൈദ്യര്‍ക്കായിരിക്കണമല്ലോ. ബനഡികട്ച്ചനെ രക്ഷപെടുത്താന്‍ വന്‍ പിരിവുനടത്തി സ്വരൂപിച്ച പണത്തിന്റെ പ്രലോഭനങ്ങളില്‍ അകപ്പെടാതെ സത്യസന്ധമായി വിധിച്ച കുഞ്ഞുരാമന്‍ വൈദ്യരെ ദൈവം സമൃദ്ധിയായി അനുഗ്രച്ചു. മരിക്കുന്നിടം വരെ അദ്ദേഹം ആരോഗ്യവാനായിരുന്നു. മി. ഭരത് ഭൂഷന്‍ ഐ.എ.എസ് (ഇപ്പോഴത്തെ കേരളാ ചീഫ് സെക്രട്ടറി) അമേരിക്കയിലുള്ള പ്രസിദ്ധനായ ഡോക്ടര്‍ ജെ. കെ. റാം എന്നിവര്‍ അദ്ദേഹത്തിന്റെ മക്കളാണ്. ഈ വിവരം 'അഗ്നിശുദ്ധി' ഗ്രന്ഥത്തിന്റെ 139 - ാം പേജിലുണ്ട്. അതു 'വിമല'യില്‍ പ്രസിദ്ധപ്പെടുത്താതെ മാണിയച്ചന്‍ മറച്ചു പിടിച്ചു.

2001 ഫെബ്രുവരി 17 ലെ മനോരമ ആഴ്ചപ്പതിപ്പില്‍ ക്ഷമ ചോദിക്കല്‍ സംഭവം നടന്നിട്ടില്ല എന്നുപറയുന്ന ലേഖനം പ്രസിദ്ധപ്പെടുത്തിയത് 'അഗ്നിശുദ്ധി'യില്‍ 115-117 പേജുകളില്‍ അതേപടി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗവും വിമലയില്‍ പ്രസിദ്ധീകരിക്കേണ്ടതായിരുന്നില്ലെ? മാണിയച്ചനെ പ്രിണിപ്പിക്കാന്‍ കാര്യസാദ്ധ്യത്തിനു ഉപകാരസ്മരണാപരസ്യം നല്‍കിയവര്‍ അഗ്നിശുദ്ധിയിലെ മേല്‍ പറഞ്ഞ ഭാഗങ്ങള്‍ വായിച്ചിട്ടുണ്ടോ? മറിയക്കുട്ടിയെ ഗര്‍ഭിണിയാക്കിയ മുതലാളി മണിമലേത്തു പൗലോച്ചനാണെന്നു 'അഗ്നിശുദ്ധി' 106-107 പേജുകളില്‍ പറയുന്നു. 4-ാം ക്ലാസ്സു വിദ്യാഭ്യാസം മാത്രമുള്ള പൗലോച്ചനു
2 1/2 ഏക്കര്‍ വസ്തുവെ അന്നുണ്ടായിരുന്നുള്ളൂ. ഡ്രൈവിംഗ് അറിയാത്ത ഈ മനുഷ്യനുവാഹനങ്ങള്‍ സ്വന്തമായിട്ടില്ലായിരുന്നു. അബോര്‍ഷനില്‍ കൊല്ലപ്പെട്ട മറിയക്കുട്ടിയുടെ മൃതദേഹം ജീപ്പില്‍കയറ്റി അദ്ദേഹം തനിച്ചാണ് ജീപ്പോടിച്ചു മാടത്തരുവിയില്‍ കൊട്ടിട്ടത് എന്ന് 'അഗ്നിശുദ്ധി'യുടെ ഗ്രന്ഥകര്‍ത്താവ് ഫാ. എം.ജെ കളപ്പുരയ്ക്കല്‍ പറയുന്നു(പി113-114) ഈ മനുഷ്യനെപ്പറ്റി തിരക്കേണ്ടതായിരുന്നില്ലേ.
പൗലോച്ചന്റെ മക്കളെല്ലാം വന്‍ സൗകര്യക്കാരായി സുഖമായി കഴിഞ്ഞു കൂടുന്നു. അവര്‍ക്കു യാതൊരു കാലക്കേടും ഇല്ല. ബ:മാണിയച്ചന്‍ അതിരമ്പുഴയില്‍ നിന്നും ഒരു അന്വേഷണ സംഘത്തെ അയച്ചു അന്വേഷണ വിവരം 'വിമല' യില്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറുണ്ടോ? അഗ്നിശുദ്ധിയുടെ ഗ്രന്ഥകര്‍ത്താവ് കളപ്പുരയ്ക്കലച്ചന്റെ പേരില്‍ പൗലോച്ചന്റെ മകന്‍ രജിസ്‌ട്രേഡു നോട്ടീസുകള്‍ അയച്ചു. മാനഹാനിക്കു കേസു കൊടുക്കുമെന്നായപ്പോള്‍ ക്ഷമാപണപരസ്യങ്ങള്‍ കളപ്പുരക്കലച്ചന്‍ ദീപികയിലും മനോരമ പത്രത്തിലും നല്‍കി. പരസ്യച്ചിലവു അതിരമ്പുഴ പള്ളി വഹിച്ചെന്നാണ് അറിവ്.
ബനഡികട്ച്ചനെ തൂക്കികൊല്ലാന്‍ വിധിച്ച ശേഷം ചങ്ങനാശ്ശേരി അരമനകോടതി ഒരു കമ്മീഷനെ നിയോഗിച്ചു അന്വേഷണം നടത്തി ഫാ. ബനഡികട് കുറ്റവാളിയെന്നു കണ്ടെത്തുകയും വൈദീകവൃത്തിക്കു മുടക്കു കല്പിക്കുകയും ചെയ്തു. ഹൈക്കോടതി വിധിക്കു ശേഷവും ആ മുടക്കുനീക്കം ചെയ്യാന്‍ കാവുകാടുപിതാവു സമ്മതിച്ചില്ല. എന്നുമാത്രമല്ല ജയില്‍ വിമുക്തനായ ബനഡികട്ച്ചനു രൂപതയ്ക്കുള്ളില്‍ സ്വീകരണം നല്‍കുന്നതിനെ നിരോധിക്കുകയും ചെയ്തു. അതുകൊണ്ടാണ് അദ്ദേഹത്ത സ്വന്തം ഇടവകപള്ളിയില്‍ കയറാന്‍ പോലും അനുവദിക്കാതിരിക്കുന്നത്. അടുത്ത ബിഷപ്പു പടിയറതിരുമേനിയാണ് വൈദികരുടെ സമ്മര്‍ദ്ദം കൊണ്ടു ഫാ. ബനഡിക്ടിന്റെറ മുടക്കു നീക്കി തമിഴ്‌നാട്ടിലെ മായം പള്ളിയുടെ വികാരിയാക്കി നിയമിച്ചത്.
മേല്‍ വിവരങ്ങളെല്ലാം ഫാ. മാണി പുതിയടം നന്നായി അറിഞ്ഞു കൊണ്ടു തന്നെയാണ് ബനഡികട്ച്ചന്റെ കല്ലറ പൊക്കി കെട്ടി അതിനുമുമ്പില്‍ അള്‍ത്താരയുണ്ടാക്കിയതും അദ്ദേഹത്തെ സഹനദാസനായി നാമകരണം ചെയ്തതും. ചോദ്യം ചെയ്യുന്ന സമയത്തു പോലീസ് ബനഡികട്ച്ചനെ നുള്ളി നോവിച്ചിട്ടില്ല എന്നു ഫാ. ബനഡികട് മംഗളം പത്രപ്രതിനിധിയോടു പറഞ്ഞതും 'മംഗളം' റിപ്പോര്‍ട്ടു ചെയ്തിരുന്നു. വസ്തുത ഇതായിരിക്കെ പോലീസ് അച്ചനെ ഹേമദണ്ഡനങ്ങള്‍ ഏല്പിച്ചു എന്ന നുണക്കഥയാണ് 'വിമല' യില്‍ പ്രസിദ്ധീകരിച്ചത് .
നുണക്കഥകള്‍ വിമലയില്‍ പ്രസിദ്ധീകരിക്കുകയും
ബനഡിക്ടച്ചനുവേണ്ടി ഒരു പള്ളി തന്നെ നിര്‍മ്മിക്കുകയും അതിനുമുമ്പില്‍ വ്യാജവാര്‍ത്തയോടുകൂടിയ പരസ്യപലക സ്ഥാപിക്കുകയും, മാമാങ്കങ്ങള്‍ നടത്തുകയും ചെയ്ത ഫാ. മാണി പുതിയടത്തിനെതിരെ സാമ്പത്തികതട്ടിപ്പിനു കേസെടുക്കേണ്ടതാകുന്നു. ഇതിലപ്പുറമുള്ള കുറ്റകൃത്യങ്ങള്‍ 'ബിജു- സരിത'മാര്‍ ചെയ്തിട്ടില്ല. അവരും ജനത്തെ തെറ്റിധരിപ്പിച്ചു പണമുണ്ടാക്കി. മാണിയച്ചനും ജനത്തെ തെറ്റുധരിപ്പിച്ചു രൂപതയ്ക്കുവേണ്ടി പണം ഉണ്ടാക്കുന്നു. ഇതു വഞ്ചനാക്കുറ്റമാണ്. വിശ്വാസികളെ കബളിപ്പിക്കലാണ്.
പി. കെ. മാത്യു, ഏറ്റുമാനൂര്‍ 
ഫോണ്‍: 9495212899

Friday, September 13, 2013

The Diagnosis
 
Doctors were receiving an increasing number of complaints about back problems from Indian bishops.
After an intense investigation it was found that these problems originated from the mattresses they were sleeping on.
Description: Arrow_Down
 Description: cid:9404D80C48974596995484ED19D8D4DD@UserPC
 Got from bbpp, Germany.

'' സഭാവിമര്‍ശകര്‍ സഭാസേവകരാണ്'' - ഫ്രാന്‍സീസ് മാര്‍പ്പാപ്പാ

അതിരമ്പുഴയുടെ വിലാപം : I
പി. കെ. മാത്യു, ഏറ്റുമാനൂര്‍ 
''വൈദിക വിമര്‍ശകനായിരുന്ന യേശു യറുശലേം ദേവാലയത്തില്‍ ചെന്നു പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചപോലെ നിങ്ങള്‍ രൂപതകളില്‍ ചെന്നു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക. I want a mess (വഷളായ അവസ്ഥ). സഭാ സ്വത്തുക്കള്‍ പുരോഹിതാധിപത്യത്തില്‍ നിന്നു മോചിപ്പിച്ചു അല്‍മായരുടെ നിയന്ത്രണത്തില്‍ ഏല്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.'' 


ബ്രസീലില്‍ നടന്ന അന്തരാഷ്ട്ര യുവജന സമ്മേളനത്തില്‍ പ്രസംഗിക്കവേ ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പറഞ്ഞ വാചകങ്ങളാണ് മേലുദ്ധരിച്ചത്. റോമില്‍ നിന്നും വെറുമൊരു യാത്രാ വിമാനത്തില്‍ കയറിയാണ് മാര്‍പ്പാപ്പാ ബ്രസീലില്‍ എത്തിയത്. വിമാനത്തില്‍ കയറിപ്പറ്റാന്‍ യാത്രക്കാരുടെ ക്യൂവില്‍ സ്വന്തം ലഗേജ്ജും തൂക്കിപ്പിടിച്ചു നില്‍ക്കുന്ന മാര്‍പ്പാപ്പായുടെ പടം പത്രങ്ങള്‍ പ്രസിദ്ധീകരിച്ചു.

സഭയുടെ ഭൗതിക സ്വത്തുക്കളുടെ ഭരണം അല്‍മായരിലേക്കു കൈമാറാന്‍ ആവശ്യമായ നടപടിക്രമങ്ങള്‍ക്കു രൂപം നല്‍കാന്‍ മാര്‍പ്പാപ്പാ ഒരു എട്ടംഗ സമതിയെ നിയോഗിച്ചു. അവരില്‍ ഏഴുപേരും ബിസിനസില്‍ കഴിവു തെളിയിച്ച അല്‍മായരാണ്. 


ഫ്രാന്‍സീസ് മാര്‍പ്പാപ്പായില്‍  അധികം വീറുകാണിച്ച ആളായിരുന്നു ജോണ്‍പോള്‍ 1-ാംമന്‍. ഭരണം ഏറ്റു 33-ാം ദിവസം അദ്ദേഹം കൊല്ലപ്പെട്ടു. സ്വന്തം പ്രൈവറ്റു സെക്കട്ടറി കാര്‍ഡിനല്‍ വില്ലോട്ട് പോപ്പിന്റെ പ്രെഷറിനുള്ള മരുന്നില്‍ വിഷം കലര്‍ത്തിയതാണ് മരണകാരണം എന്നു In God’s Name എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് David Yallop തെളിവുസഹിതം പറയുന്നതു നിഷേധിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഭരണം ഏറ്റിട്ടു നൂറു ദിനങ്ങള്‍ പിന്നിട്ട ഫ്രാന്‍സീസ് മാര്‍പ്പാപ്പ കൊല്ലപ്പെടാതിരിക്കുന്നു എങ്കില്‍ സഭയക്കുള്ളില്‍ പ്രവചനാതീതമായ ധൃവീകരണം നടക്കും. മെത്രാന്മാരുടേയും വികാരിമാരുടേയും അമിതാധികാരങ്ങള്‍ എടുത്തു കളയും, ഇടവകതലത്തിലും രൂപതാതലത്തിലും നടക്കുന്ന വെട്ടിപ്പും തട്ടിപ്പും പണാപഹരണവും നിലയ്ക്കും. വൈദികാടിമത്തത്തില്‍ നിന്നു വിശ്വാസികള്‍ മോചിതരാകും.

വൈദികര്‍ കുരുടന്മാരായ വഴികാട്ടികളെന്നു യേശു വിശേഷിപ്പിച്ചു. ആദിമ സഭയ്ക്കു പള്ളിയും പട്ടകാരും വേണ്ടന്നു വച്ചതു അതുകൊണ്ടാണ്.റോമന്‍ മതത്തിന്റെ പള്ളികളും വൈദീകരും ക്രൈസ്തവര്‍ ഏറ്റെടുക്കാന്‍ 4-ാം നൂറ്റാണ്ടില്‍ റോമന്‍ ചക്രവര്‍ത്തി കല്പിച്ചതിനു ശേഷമാണ് ഇപ്പോഴത്തെ ദേവാലയ സംവിധാനങ്ങളും, ആരാധന ക്രമങ്ങളും നിലവില്‍ വന്നത്. പിന്നീടു ചക്രവര്‍ത്തിയുടെ രാഷ്ട്രീയാധികാരം മാര്‍പ്പാപ്പാ ഏറ്റെടുത്തു. അതോടുകൂടി പേപ്പസിയും വൈദികരും ദുഷിച്ചു തുടങ്ങി. രാഷ്ട്രീയ അധികാരം നഷ്ടപ്പെട്ടതോടുകൂടി പോപ്പിനു സഭയുടെ മേലുള്ള നിയന്ത്രണാധികാരം നഷ്ടപ്പെട്ടു. ഫ്യൂഡല്‍ കാലഘട്ടത്തെ അനുസ്മരിക്കും വിധം മെത്രാന്മാര്‍ തുടര്‍ന്നു സ്വേച്ഛാധിപതികളായി ഭരണം ആരംഭിച്ചു. അവരെ നിയന്ത്രിക്കാന്‍ മേലധികാരികള്‍ക്കു കെല്പില്ലാതായി. മെത്രാന്മാരില്‍ നിന്നു തിരഞ്ഞെടുക്കപ്പെടുന്ന കര്‍ദിനാളന്മാര്‍ റോമിലെ കോണ്‍ഗ്രിഗേഷന്‍സ് (Congregations: സെക്രട്ടറിയേറ്റുകള്‍) ഭരിക്കുന്നു. അവരെ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതുകൊണ്ടാണ് ബനഡികട് 16-ാം മന്‍ മാര്‍പ്പാപ്പാ സ്ഥാന ത്യാഗം ചെയ്തത്.


കോണ്‍ഗ്രിഗേഷനുകളുടെ തലപ്പത്തിരിക്കുന്ന താപ്പാനകളെ അവിഹിതമായി സ്വാധീനിക്കുന്നവര്‍ക്കും, സുഖിപ്പിക്കുന്നവര്‍ക്കും, മെത്രാന്‍പട്ടം നല്‍കപ്പെടുന്നു എന്നതുപരസ്യമായ രഹസ്യമാണ്. രൂപത തങ്ങളുടെ സ്വകാര്യസ്വത്താണ് എന്ന അഹന്തയില്‍ ഭരണം നടത്തുന്ന മെത്രാന്മാരെ നിയന്ത്രിക്കാന്‍ മേലധികള്‍ക്കോ അല്‍മായര്‍ക്കോ വൈദികര്‍ക്കോ സാദ്ധ്യമല്ല. രൂപതയ്ക്കു രൂപാ ഉണ്ടാക്കികൊടുക്കുന്ന വിടുപണി ചെയ്യുന്നവരെയാണ് വികാരിമാരാക്കുന്നത്. വികാരിമാര്‍ ഏതു അവിഹിതമാര്‍ഗ്ഗത്തില്‍ കൂടി പണമുണ്ടാക്കിയാലും രൂപതാ മെത്രാന്‍ അതിനു കൂട്ടുനില്‍ക്കും. ഇതില്‍ പ്രാഗല്ഭ്യം സമ്പാദിച്ച വിരുതന്മാര്‍ക്കു വരദാനമായി വരുമാനം ഉള്ള പള്ളികള്‍ നല്‍കപ്പെടും. റവ: ഡോ. മാണി പുതിയടത്തിനു അതിരമ്പുഴ ഇടവകപ്പള്ളി മെത്രാന്റെ വരദാനമായി ലഭിച്ചതാണ്.

രൂപതയില്‍ ഏറ്റവും കൂടുതല്‍ പണക്കാരുള്ളതും അതിരമ്പുഴയിലാണ്. അവിഹിതമാര്‍ഗ്ഗത്തിലൂടെ വാരിക്കൂട്ടിയ പണത്തില്‍ ഒരു ഭാഗം പള്ളിക്കു കൊടുത്താല്‍ ധനവാന്‍ (ഒട്ടകം) സ്വര്‍ഗ്ഗത്തില്‍ കടക്കും വിധം സൂചിക്കുഴ വലുതാക്കി വികാരിയും ബിഷപ്പും കൂടി വലുപ്പത്തില്‍ നിര്‍മ്മിച്ചു തരും എന്നവര്‍ വിശ്വസിക്കുന്നു. കക്ഷിരാഷ്ട്രീയവും കമ്യൂണിസ്റ്റു വിരോധവും പള്ളി പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയാണ് സമ്പന്നരെ മാണിയച്ചന്‍ കയ്യിലെടുത്തത്. തുടര്‍ന്നു പിരിവാരംഭിച്ചു. കോടികള്‍ പിരിച്ചുണ്ടാക്കി. പിരിവിനു ചിലവു കാണിക്കാന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. അവയില്‍ ഒന്നു പോലും ഇടവകക്കാര്‍ക്കു ഉപകാരപ്രദമല്ല. കിട്ടിയ പണം കൊണ്ടു മാണിയച്ചന്‍ ഇടവക ജനത്തെ ദ്രോഹിച്ചു എന്നു പറയുന്നതാണ് ഏറെ ശരി.

പള്ളി മൈതാനം നശിപ്പിച്ചതാണ് ഏറ്റവും വലിയ ദ്രോഹപ്രവൃത്തി. വിശാലമായ മൈതാനവും അതില്‍ നടന്നു കൊണ്ടിരുന്ന ഗംഭീര പെരുന്നാളും വെടിക്കെട്ടുമായിരുന്നു അതിരമ്പുഴയെ പ്രശസ്തിയിലേക്കു ഉയര്‍ത്തിയത്. ഈ മൈതാനം പരമാവധി ഉപയോഗപ്പെടുത്തി ഒരു സ്റ്റേഡിയവും അനുബന്ധമായി ചെറിയപള്ളിയ്ക്കു പുറകിലായി ഒരു നീന്തല്‍ കുളവും നിര്‍മ്മിച്ചിരുന്നു എങ്കില്‍ ഇന്റര്‍‌സ്റ്റേറ്റു മത്സരങ്ങള്‍ക്കുപോലും അതിരമ്പുഴ തിരഞ്ഞെടുക്കപ്പെടുമായിരുന്നു. അതിനോടനുബന്ധിച്ചു ഒരു എന്‍ജിനീയറിംഗ് കോളേജും നിര്‍മ്മിക്കാമായിരുന്നു. കേന്ദ്ര ഗവണ്‍മെന്റു സബ്ബ്‌സിഡിയായി നല്‍കിയ അരക്കോടി രൂപായും, മാണിയച്ചന്‍ പിരിച്ചെടുത്ത തുകയും കൂടി ഉപയോഗിച്ചിരുന്നു എങ്കില്‍ ഇതിനൊക്കെ തികയുമായിരുന്നു. കുരങ്ങിന്റെ കയ്യില്‍ കിട്ടിയ പൂമാലകണക്കേ മാണിയച്ചന്‍ കിട്ടിയ പണം നശിപ്പിച്ചു. 


'ഠ'യോളം വട്ടത്തില്‍ നിര്‍മ്മിച്ച സ്റ്റേഡിയം ഒരു നൂറുമീറ്റര്‍ ഓട്ടത്തിനുള്ള ട്രാക്കു മാര്‍ക്കു ചെയ്യാന്‍പോലും പറ്റുകയില്ല. മൈതാനത്തിന്റെ വടക്കുഭാഗം കവര്‍ന്നെടുത്തു നിര്‍മ്മിച്ച കെട്ടിടത്തിനുവേണ്ടി വന്‍തുക കടം എടുത്തു. അതിന്റെ പലിശ കൊടുക്കണം കെട്ടിടത്തിന്റെ സംരക്ഷണ ചിലവു കാലാകാലങ്ങളില്‍ പള്ളി വഹിച്ചു കൊണ്ടിരിക്കണം. ഇതൊന്നു കണക്കിലെടുക്കാതെ കിട്ടുന്ന വാടകയുടെ 15% രൂപതയ്ക്കു കൊടുക്കണം. രൂപതയ്ക്കു വരുമാനം ഉണ്ടാക്കാന്‍ മാണിയച്ചന്‍ ഇടവക്കാരെ ദ്രോഹിച്ചു.
മൈതാനത്തിന്റെ തെക്കുഭാഗം കവര്‍ന്നെടുത്തു ഉണ്ടാക്കി വച്ചിരിക്കുന്ന കലാമേല്‍മയില്ലാത്ത പ്രതിമകളും ഐക്കണുകളും കാക്ക കാഷ്ടിച്ചും കരിമ്പല്‍ കയറിയും അതിവേഗം വികൃതമാകും. അവകള്‍ റീപെയിന്റു ചെയ്യാനും ഗാര്‍ഡനുകള്‍ സംരക്ഷിക്കാനും ഭീമമായ തുകകള്‍ കാലാകാലങ്ങളില്‍ പള്ളി ചെലവിടണം. പ്രതിമകളുണ്ടാക്കുന്നതു രണ്ടാംപ്രമാണത്തിന്റെ ലംഘനമാണ് എന്ന കാരണം പറഞ്ഞു അടുത്ത വികാരി ഇതെല്ലാം തച്ചുടച്ചു കളഞ്ഞാലും ഇടവകക്കാര്‍ ആമ്മേന്‍ ചൊല്ലും. പവ്വത്തിന്‍ പിതാവ് അരമന കോമ്പൗണ്ടിലുണ്ടായിരുന്ന പ്രതിമകള്‍ തകര്‍ത്തത്ത് ഈ കാരണം പറഞ്ഞാണ്. ക്രൂശിതരൂപങ്ങള്‍ പിതാവു അള്‍ത്താരയില്‍നിന്നും മാറ്റിച്ചതും ഈ കാരണം പറഞ്ഞാണ്.

അതിരമ്പുഴ പള്ളിക്കു ഏറെ സാമ്പത്തിക ബാദ്ധ്യത വരുത്തിവച്ച ഒരു വന്‍ അനീതിയാണ് പള്ളിക്കെട്ടിടത്തിന്റെ ഇടിച്ചുതിരത്തല്‍. അതിരമ്പുഴ സോഷ്യല്‍ വെല്‍ഫെയര്‍ അസോസിഷേയനു(ASWA) പള്ളി ദാനം ചെയ്ത സ്ഥലത്തു അടണഅ യുടെ സ്വന്തം ഫണ്ടു ഉപയോഗിച്ചു നിര്‍മ്മിച്ചതാണ് നേഴ്‌സറി കെട്ടിടം. അതു പള്ളി പണികഴിപ്പിച്ചു അടണഅ യ്ക്കു വാടകയ്ക്കു നല്‍കിയതാണ് എന്നു മാണിയച്ചന്‍ പള്ളിയില്‍ പ്രസംഗിച്ചത് നുണയാണ്. ആ കെട്ടിടത്തിന്റെ നിര്‍മ്മാണച്ചിലവു പള്ളിക്കണക്കില്‍ ഇല്ല. വാടകച്ചീട്ടും പള്ളിയുടെ കൈവശം ഇല്ല. വാടക വരവു വച്ച ഏതെങ്കിലും കണക്കു പുസ്തകം ഹാജരാക്കാന്‍ പള്ളിക്കു സാദ്ധ്യമല്ല. ഇടവക ധനം മുടിച്ചു വ്യക്തി വൈരാഗ്യം തീര്‍ത്തു എന്നതല്ലേ ശരി.

ഉടമയുടെ അറിവോടുകൂടി ഒരു വസ്തു വാടകച്ചീട്ടു പോലുള്ള പ്രമാണങ്ങളുടെ പിന്‍ബലം ഇല്ലാതെ അപരന്‍ ദീര്‍ഘകാലം കൈവശം വച്ചിരുന്നാല്‍ അതു അപരനു അവകാശപ്പെട്ട വസതുവായിതീരും എന്നു ''ഇന്‍ഡ്യന്‍ ഈസ്‌മെന്റു ആക്ടില്‍'' പറയുന്നു. അടണഅ യ്ക്കു അവകാശപ്പെട്ട വസ്തു വഞ്ചനയിലൂടെ പള്ളികൈവശപ്പെടുത്തിയതാണ്. അവരതു കേസു പറഞ്ഞു വ്യവഹാരചിലവുസഹിതം കൈവശപ്പെടുത്തുമെന്നുറപ്പാണ്.
നേഴ്‌സറിക്കെട്ടിടം കൈവശപ്പെടുത്താന്‍ പകരം നല്‍കപ്പെട്ടതാണ് അടണഅ ഇപ്പോള്‍ നേഴ്‌സറി സ്‌കൂള്‍ നടത്തി വന്ന പള്ളിക്കെട്ടിടം. നേഴ്‌സറിസ്‌കൂളിന്റെ റിക്കാര്‍ഡുകളും ഉപകരണങ്ങളും നശിപ്പിച്ചുകൊണ്ടാണ് പള്ളിക്കെട്ടിടം ഇടിച്ചു നിരത്തിയത്. അതു ചെയ്തവര്‍ ക്രിമിനല്‍ കുറ്റത്തിനു ശിക്ഷിക്കപ്പെടും. ഒരു വലിയ സംഖ്യ നഷ്ടപരിഹാരമായി പള്ളി ASWAയ്ക്കു നല്‍കേണ്ടിവരും. ഇതൊക്കെയാണ് മാണിയച്ചന്‍ പള്ളിക്കിട്ടു ചെയ്ത മറ്റൊരു ദ്രോഹം. ഇത്തരം അനീതികള്‍ക്കെതിരെ ശബ്ദം ഉയര്‍ത്താനാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ വിശ്വാസികളോടു ആഹ്വാനം ചെയ്തിരിക്കുന്നത്.

പാവപ്പെട്ടവര്‍ക്കു കുറഞ്ഞ വാടകക്കു ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കിയാല്‍ അവരെ നിഷ്‌ക്കരുണം കുടിയിറക്കുന്ന അനീതിക്കു ഇടവകജനം പിന്നീട് സാക്ഷി ആകേണ്ടിവരും. ആ ഫ്ലാറ്റുകളില്‍ സഹകരണ ഡിപ്പാര്‍ട്ടുമെന്റിന്റെ സഹകരണത്തോടുകൂടി ചെറുകിട വ്യവസായ സംരംഭങ്ങളോ, തൊഴില്‍ പരിശീലനകേന്ദ്രങ്ങളോ പള്ളിയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ചാല്‍ പാവപ്പെട്ട വരുടെ പ്രശ്‌നങ്ങള്‍ കുറെയൊക്കെ പരിഹരിക്കാന്‍ സാധിക്കും.


ഉണ്ണാനും ഉടുക്കാനും നിവൃത്തിയില്ലാതെ വലയുന്നവരുടെ പ്രശ്‌ന പരിഹാരത്തിനു ശ്രമിക്കുന്നവര്‍ക്കു മാത്രമേ, അന്ത്യവിധിയില്‍ സ്വര്‍ഗ്ഗസൗഭാഗ്യം സമ്മാനമായി ദൈവം നല്‍കുകയുള്ളൂ. അതുകൊണ്ടു, വൈദികരും കന്യാസ്ത്രീമാരും ഈ രംഗത്താണ് സേവനം അനുഷ്ഠിക്കേണ്ടത്. പാവപ്പെട്ടവരെ അവഗണിച്ചുകൊണ്ടു രോഗശാന്തി നേടികൊടുക്കുന്ന അഭിഷേകാഗ്നിയും മറ്റു ഭക്തസംഘടനകളുമായി നടക്കുന്നവര്‍ക്കു നിത്യനരകമായിരിക്കും അന്ത്യവിധിയില്‍ ലഭിക്കുക. ബലിയല്ല കരുണയാണ് എനിക്കു വേണ്ടത് എന്ന ക്രിസ്തുവചനം അവര്‍ ചെവിക്കൊണ്ടില്ല.  

(തുടരും -- നാളെ വായിക്കുക)

ബെനഡിക്ടച്ചന്റെ പേരിലുള്ള മുതല്‍മുടക്കുകള്‍

ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ ജനകീയമായ സമീപനം - The Pope at Rio

റിയോഡിജനിറോയിലെ യുവജനങ്ങള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പായ്ക്കു നല്കിയ സ്വീകരണത്തിന്റെ വീഡിയോയാണിത്. ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ നിരവധി വീഡിയോകള്‍ , അദ്ദേഹത്തിന്റെ ജനകീയമായ സമീപനം, ഈ ലിങ്കു തുറന്നാല്‍ കാണാന്‍ കഴിയും. 

The Pope at Rio - Welcoming celebration by the young people - YouTube:

'via Blog this'

Pope Francis' No. 2: Clerical celibacy is open to discussion

Archbishop Pietro Parolin, the secretary of state of the Vatican, opens up about potential modifications to the strict traditions of priestly celibacy. Pope Francis addressed the matter last year, prior to becoming pope, saying he was in favor of maintaining the tradition "for the moment." NBC's Michelle Kosinski reports from London.
By F. Brinley Bruton, Staff Writer, NBC News
The Vatican’s new secretary of state has said that priestly celibacy is not church dogma and therefore open to discussion, marking a significant change in approach towards one of the thorniest issues facing the Roman Catholic Church.
"Celibacy is not an institution but look, it is also true that you can discuss (it) because as you say this is not a dogma, a dogma of the church," Archbishop Pietro Parolin said in response to a question during an interview with Venezuelan newspaper El Universal.


Archbishop Pietro Parolin is the Vatican's secretary of state.
He added that while it was not dogma, clerical celibacy was a deeply entrenched Catholic tradition.
 "The efforts that the church made to keep ecclesiastical celibacy, to impose ecclesiastical celibacy, have to be taken into consideration," Parolin said. "One cannot say simply that this belongs in the past."
As secretary of state, Parolin is the head of government and seen as the most powerful official at the Vatican after the pontiff. 
Many of Pope Francis' predecessors had declared the subject off-limits. 
“There has been a lot of resistance to discussing the issue of celibacy,” said Abigal Frymann, online editor and former foreign editor with U.K.-based Catholic weekly The Tablet.  "[Parolin’s comments] open up a fascinating argument."
Father Federico Lombardi, the director of the Holy See’s press office, said Parolin’s comments were "in line with the teachings of the church."
NBC News' Claudio Lavanga contributed to this report.

What a happy news!!!! At least we can openly discuss priestly celibacy now. Congrats Pope.
Simon Joseph

യേശു പഠിപ്പിച്ച പ്രാര്‍ത്ഥന -- ദൈവരാജ്യത്തിലേക്കുള്ള പ്രവേശനപഥം


കെ സി ജോസഫ് കട്ടപ്പുറം 

നാമെല്ലാം ഈ പ്രാര്‍ത്ഥന കഴിഞ്ഞ 2000 വര്‍ഷങ്ങളത്രയും പ്രാര്‍ത്ഥിച്ചപ്പോഴൊക്കെയും ഇതിലെ വചനങ്ങള്‍ ശ്രവിക്കുകമാത്രം ചെയ്യുന്ന ആത്മവഞ്ചകരായിരുന്നു. 
അവയെ അനുവര്‍ത്തിക്കാതിരുന്നതാണ് ദൈവരാജ്യം 
വരാത്തതിന് കാരണം (യാക്കൊബ്. 1 :22). 
ഈ പ്രാര്‍ത്ഥനയും ഇതനുസരിച്ച് നാം അനുവര്‍ത്തിക്കേണ്ട 
ചില കാര്യങ്ങളും ഇതാ ഇവിടെ ചേര്‍ത്തിരിക്കുന്നു:-

1. ''അങ്ങയുടെ നാമം പൂജിതമാകണമേ''. ഈ കടമ നമ്മില്‍ ഓരോരുത്തരിലും നിക്ഷിപ്തമാണ്. ഇത് സംഭവിക്കുന്നത് നാമെല്ലാം ദൈവകല്പനകള്‍ പാലിച്ചു ദൈവവുമായി പോസിറ്റീവ് വിധേയത്വം ജനിപ്പിക്കുമ്പോഴാണ്. എന്നാല്‍ ദൈവകല്പനകള്‍ ലംഘിച്ച് പാപം ചെയ്ത് ജീവിക്കുന്നവരുടെ ദൈവവുമായുള്ള ബന്ധത്തിന് ക്ഷതമേല്‍ക്കുകയും അവര്‍ ദൈവത്തില്‍നിന്നുള്ളവര്‍ അല്ലാതാകുകയും അവര്‍ ദൈവവചനം ശ്രവിക്കാത്തവരാകുകയുമാണ് (യോഹ. 8:47).


2. ''അങ്ങയുടെ രാജ്യം വരേണമേ. .'' ഇത് ദൈവപിതാവിനോട് യോഹ. 14:23 വാക്യമനുസരിച്ച് നമ്മോടുകൂടെ വസിക്കാനുള്ള അഭ്യര്‍ത്ഥനയാണ്. അതിനായി ദൈവരാജ്യം അഥവാ പറുദീസ എന്നത് ദൈവംനമ്മോടുകൂടെയാകുന്ന നമ്മിലെ മാനസീകാവ്സ്ഥയാണെന്ന സത്യം നാം അറിഞ്ഞിരിക്കണം.

3. ''അങ്ങേതിരുഹിതം സ്വര്‍ഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ.'' ഇവിടെ ആദ്യം ദൈവഹിതം എന്തെന്ന് അറിയാന്‍ മത്താ.12:50 വാക്യം പഠിക്കണം. അത് കന്യകമറിയത്തെപ്പോലെ നാമെല്ലാം ''കര്‍ത്തവ് (യേശു) നിന്നോടുകൂടെ'' വചനം പത്തുമാസത്തോളം പ്രാവര്‍ത്തികമാക്കി (ലൂക്ക.8:21) യേശുവിന് സഹോദരര്‍/സഹോദരിമാര്‍ ആകുന്നതാണെന്ന് മനസ്സിലാകും. ഇങ്ങനെ സഹോദരര്‍/സഹോദരിമാര്‍ ആകുന്നവര്‍ക്കാണ് യേശു ആത്മാവില്‍ സഹോദരനായി വീണ്ടും ജനിക്കുന്നത് (യോഹ. 3:3)!! കന്യകമറിയം ഇത് പ്രാവര്‍ത്തികമാക്കിയപ്പോള്‍ യേശു അവള്‍ക്ക് മാംസം ധരിച്ച മകനായി ആണ് അവളെ അമ്മയാക്കിയത് എന്ന വ്യത്യാസമേ ഇവിടെയുള്ളു (യോഹ. 3:6)!! 

4. ''ഞങ്ങള്‍ക്കാവശ്യമായ ആഹാരം ഇന്നും ഞങ്ങള്‍ക്കു തരേണമേ.'' ഈ സത്യം യാഥാര്‍ത്ഥ്യമാകാനാണ് ലൂക്ക.12:31 വാക്യത്തിലൂടെ ദൈവരാജ്യം അന്വേഷിക്കാന്‍ നമ്മോട് യേശു ആഹ്വാനം ചെയ്തത്. അതുകൊണ്ട് ദൈവരാജ്യത്തില്‍ എല്ലാം ലഭ്യമാണ്; അതിനായി പ്രവര്‍ത്തിക്കേണ്ടിവരും അത്രമാത്രം. 

5. ''ഞങ്ങളോട് തെറ്റുചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ ഞങ്ങളുടെ തെറ്റുകളും ഞങ്ങളോടു ക്ഷമിക്കണമേ.'' മറ്റുള്ളവരുടെ തെറ്റുകള്‍ നാമും ക്ഷമിച്ച് നമ്മുടെ തെറ്റുകള്‍ക്ക് പശ്ചാത്തപിച്ച് ക്ഷമയാചിക്കുമ്പോള്‍ തീര്‍ച്ചയായും നമ്മോടും ക്ഷമിക്കുകയും അങ്ങനെ ഒരു സുന്ദര പറുദീസ ജീവിതത്തിന്റെ ഉടമകളാകുകയുമാണ് നാമെല്ലാം!! 

6. ''ഞങ്ങളെ തിന്മയില്‍ നടത്താന്‍ പ്രേരിപ്പിക്കുന്ന ദുഃഷ്ടാരൂപികളില്‍ നിന്നും രക്ഷിക്കണമേ.....ആമ്മേന്‍.'' ദുഷ്ടാരൂപിക്കു പകരം യേശുവിനെ നമ്മുടെ ഇഷ്ടസഹോദരനാക്കി കൂടെ വസിക്കാന്‍ അനുഗ്രഹിക്കാനുള്ള അപേക്ഷയുമാണിത്. മുകളില്‍ ഉദ്ധരിച്ചിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ അറിയാതെയാണ് കത്തോലിക്കരായ നാം കൊന്തനമസ്‌ക്കാരത്തിലൂടെ ദൈവ കല്പനകള്‍ ലംഘിച്ച് ഈ മാതാവിനോട് ദുഃഷ്ടാരൂപിക്കൂട്ടായ്മയ്ക്കായി പ്രാര്‍ത്ഥിച്ച് സാത്താന്റെ എതിര്‍ക്രിസ്തുരാജ്യത്തിലായി നാം നശിക്കുന്നത്!! സത്യം നമ്മെ സ്വതന്ത്രരാക്കുക തന്നെ ചെയ്യും!! 

ഈ ലേഖനത്തിലെ ബൈബിള്‍ വാക്യങ്ങള്‍ :
(a) യോഹ. 8:47. ''ദൈവത്തില്‍ നിന്നുള്ളവര്‍ ദൈവവചനം ശ്രവിക്കുന്നു. നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവരല്ല അതുകൊണ്ട് നിങ്ങള്‍ അവ ശ്രവിക്കുന്നില്ല. (b) യോഹ. 14:23 '' എന്നെ സ്‌നേഹിക്കുന്നവന്‍ എന്റെ വചനം പാലിക്കും. അപ്പോള്‍ എന്റെ പിതാവ് അവനെ സ്‌നേഹിക്കുകയും ഞങ്ങള്‍ അവന്റെ അടുത്തുവന്ന് അവനില്‍ വാസം ഉറപ്പിക്കുകയും ചെയ്യും''. (c) മത്താ. 12:50. ''സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ് എന്റെ സഹോദരനും, സഹോദരിയും, അമ്മയും.'' (d) ലൂക്കാ. 8:21. ''ദൈവവചനം ശ്രവിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരരും/സഹോദരിമാരും'' (e) യോഹ. 3:3. '' സത്യം സത്യമായി ഞാന്‍ നിന്നോടു പറയുന്നു, വീണ്ടും ജനിക്കുന്നില്ലെങ്കില്‍ ഒരുവനും ദൈവരാജ്യം കാണാന്‍ കഴിയുകയില്ല.'' (f) യോഹ. 3:6. ''മാംസത്തില്‍ ജനിക്കുന്നത് മാംസമാണ്. ആത്മാവില്‍ നിന്നു ജനിക്കുന്നത് ആത്മാവും. നിങ്ങള്‍ വീണ്ടും ജനിക്കണം എന്നു ഞാന്‍ പറഞ്ഞതുകൊണ്ട് നീ വിസ്മയിക്കേണ്ട.'' (g) ലൂക്കാ. 12:31. ''നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍. ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്കു ലഭിക്കും'' (hയാക്കൊ.1 : 22. ''നിങ്ങള്‍ വചനം കേള്‍ക്കുകമാത്രം ചെയ്യുന്ന ആത്മാവഞ്ചകരാകാതെ അത് അനുവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍.''

ശ്രദ്ധിക്കുക: 
ജ്ഞാനസ്‌നാനത്തില്‍ ആരും വീണ്ടും ജനിക്കുന്നില്ല; പരിശുദ്ധാത്മാവിനെ സ്വീകരിക്കുവാന്‍ അര്‍ഹരാകുകയാണ്. എന്നാല്‍ കന്യകമറിയത്തെപ്പോലെ ''കര്‍ത്താവു നിന്നോടുകൂടെ'' ദൈവവചനം ശ്രവിച്ച് അത് പ്രാവര്‍ത്തികമാക്കി 10 മാസം ജീവിക്കുമ്പോള്‍ യേശു നമുക്ക് ആത്മാവില്‍ സഹോദരനായി വീണ്ടും ജനിച്ചാണ് നമ്മെ യേശുവിനു സഹോദരര്‍/സഹോദരിമാര്‍ ആക്കുന്നത് (ലൂക്ക. 8:21)!! അതുകൊണ്ട് ഈ സഹോദരര്‍/സഹോദരിമാര്‍ ആണ് വീണ്ടും ജനിച്ച് ദൈവരാജ്യത്തില്‍ പ്രവേശിക്കുന്നവര്‍ (യോഹ. 3:3).

Inspite of our continued prayer for the past 2000 years with the very prayer Jesus taught us, the kingdom of God failed to get started here on earth; because we were merely listening these words deceiving ourselves and not doing what it says (James.1:22). Here below is the prayer and what it demands of us:
1. “Our Father who art in heaven, hallowed be thy name” : When we obey all the commandments and keep our relationship with him positive, it is the time we keep His name holy; but when we sin disobeying them we sever this relationship and render us not to belong to God at all. This will prevent us from hearing the Word of God “ The Lord is with you” according to John.8:47.
2. “Thy kingdom come” : By so praying we are requesting the presence with us of the Father in heaven according to John. 14:23; because the Kingdom of God or paradise is a state of mind when God is with us!!
3 “Thy will be done on earth as it is in heaven” : First of all, know what the will of God is according to  Matth.12:50. A carefull study of this reveals that the will of God is that we all practice the same Word of God “the Lord (Jesus) is with you” virgin Mary practised (Luke. 8:21) for about ten months when we will be transformed into brothers and sisters of Jesus!! It is with these brothers and sisters that Jesus is born again as brother in spirit (John.3:3)!! Note that when virgin Mary practised it Jesus was born to her as son in fleshs; but with us he is born again as brother in spirit (John.3:6)!!
4. “Give us this day our daily bread” : There is no doubt about our getting all that we need once we are in this Kindom of God; because it is a promise Jesus himself gave us according to Luke. 12:31 and He will provide us all that we need but we have to work for it.
5. “Forgive our trespasses as we forgive those who trespass against us.” : Here it   is real repentance for our sins based on God’s righteousness and justice for a prosperous life  for all in paradis!!
6. “ Lead us not into temptation but deliver us from evil Amen” : With this we request the Father to let Jesus be with us as our steadfast brother insted of the evil spirit brother, deliver us from the influence of evil and to lead us into life everlasting!!
          We catholics instead pray the rosary of us sinners to Mary often. So we do not belong to God and do not hear this Word of God to practice it. With this rosary we perish in the antiChrist kindom of satan!! Only this truth can deliver us from this evil!!
The Bible quotes of this article.
          (a) John.8:47). “ He who belongs to God hears what God says. The reason you do not hear is that you do not belong to God. (b) John.14:23. “If any one loves me he will obey my teaching. My Father love him and we will come to him and make our home with him” (c) Matth.12:50. “For whoever  does the will of my Father in heaven is my brother and sister and mother” (d) Luke.8:21. “My mother and brothers/ sisters are those who hear the Word of God and put it into practice” (e) John. 3:3. In reply Jesus declared, “surely I tell you the truth, no-one can see the Kindom of God unless he is born again” (f) John. 3:6. “ Flesh gives birth to flesh; but the spirit gives birth to spirit. You should not be surprised at my saying” “you must be born again”. (g) Luke.12:31. “But seek His kingdom and these things will be given to you as well” (h) James.1:22. “Do not merely listen to the word and deceive yourselves. Do what it says”
Note: Nobody is born again at the time of baptism; but enables us to receive the Holy Spirit. It is when we, like Virgin Mary hear the Word of God “the Lord is with you” and practice it like her for about 10 months that Jesus is born again as brother in spirit to make us his brothers/sisters (Luka. 8:21)!! Therefore these brothers and sisters of Jesus are the ones who enter in the Kingdom of Heaven as born agains!! Thank you.

11-09-2013                                                                     K. C. Joseph Kattappuram
Chamakala P.O., Pin - 686603, Kottayam, Kerala, S. Inid
Ph : 04829242132, 9847959395