പ്രണയത്തിന്റെ മേച്ചിൽ പുറങ്ങളെ ഊർവ്വരമാക്കുന്ന പുഴ , തീർച്ചയായും ഇന്ദ്രിയവിചാരങ്ങളുടെ രാസഗതികത്തിൽ നിന്നല്ല ഉറവയെടുക്കുന്നത്. അതുകൊണ്ടുതന്നെ സ്ത്രീത്വവും , അവളുടെ കാമനകളുമൊക്കെ , ഇന്ദ്രിയവിഷയങ്ങളോടുചേർത്ത് അപനിർമ്മിക്കാനുള്ള നമ്മുടെ കാലത്തിന്റെ ശ്രമങ്ങൾ അങ്ങേയറ്റം തമോന്മുഖമാണ് !
ഹാ സ്ത്രീപക്ഷ വായനകൾ നിദ്രാടനത്തിലാണ് , ഒരിക്കലും ഉണരാതെ അങ്ങനെ........
"അനന്തതയുടെ മുദ്രപേറാത്ത ഏതൊരു ബന്ധവും വൈകാതെ നിങ്ങളെ മടുപ്പിച്ചു തുടങ്ങും" എന്ന ഫാ.ബോബി ജോസിന്റെ ഓർമ്മപ്പെടുത്തൽ ഒരു മൃദുമന്ത്രണമായി എപ്പോഴും കാതോരത്തുണ്ട്..ഏതാണ്ട് അങ്ങനെയൊക്കെതന്നെ ഞാനും വിചാരിക്കുന്നു: " ഉള്ളുണർവ്വിലേക്കും ,ഊഷ്മളമായ സ്മൃതികളിലേക്കും ഒരു കിളിവാതിൽ തുറന്നു കൊടുക്കാൻ കെൽപ്പില്ലാത്ത പ്രവർത്തികളേതും , ആസക്തിക്ക് സമാനമായൊരു "ജഡത്വം" പേറുന്നുണ്ട് ".പിന്നീട് , ജീവിതത്തിന്റെ മമതകളെയും , നിലപാടുകളെയും രൂപപ്പെടുത്തേണ്ടുന്നത് ഈ ഉണർവ്വുള്ള ഓർമകളാണ്.
അങ്ങനെയെങ്കിൽ ,മാധവിക്കുട്ടിയുടെ എഴുത്തുകൾ , ഒരു വിലാപകാവ്യം കണക്കു വായിച്ചു തീർക്കേണ്ടിവരും!
ചില ആഘാതങ്ങൾ അവർ കുറിച്ചിടുന്നത് ഇങ്ങനെയാണ് :
" ഭർത്താവെന്നെ ചുംബിക്കുമ്പോൾ താനൊരു അഭിസാരികയാണെന്നു തോന്നുന്നു ".
അതെ , പ്രണയത്തിന്റെ ഊഷ്മളതയിൽ കുതിർന്നു ലയിക്കാത്ത "ദാമ്പത്യധർമ്മം" പോലും വ്യഭിചാരമാണ്!!
കാരണം , ആർക്കും ആരെയും തീറെഴുതിയിട്ടില്ല തന്നെ !
മറ്റൊരർത്ഥത്തിൽ , നിരാർദ്രമെന്നു വിശേഷിപ്പിക്കാവുന്ന വികൽപ്പങ്ങളെയൊക്കെ ഒരൊറ്റ വാക്കിൽ സംഗ്രഹിക്കാമെങ്കിൽ അതിനു "വ്യഭിചാരം " എന്നാ സംജ്ഞ നന്നായിണങ്ങും ;
കാരണം , അതിൽ ആസക്തിയുണ്ട് , തരംതാണ കച്ചവടമുണ്ട് , സർവ്വോപരി , ക്ഷേത്രവിശുദ്ധികൾ കാക്കുന്നവരോടുള്ള തുറന്ന വെല്ലുവിളിയുണ്ട്...
അത്രയേറെ കരുതലും പരിലാളനയും ഉണ്ടാവണം ഇത്തരമൊരു സർഗ്ഗാത്മക പ്രതലത്തിൽ ഇടപെടുമ്പോൾ എന്നതിന്റെ വ്യംഗ്യഭാഷയായിരിക്കണം , " സ്ത്രീയെ ആസക്തിയോടെ നോക്കുന്നവൻ വ്യഭിചാരിയാണ് " എന്ന വേദവാക്യം!
നിർമ്മലമെന്നു കാണപ്പെട്ട ചില ബന്ധങ്ങൾ പോലും തികട്ടുമ്പോൾ ഓർമിക്കണം , പുറത്തേക്കൊഴുകാൻ അവസരം കാത്തുകിടന്ന ആസക്തിയുടെ വിഷക്കറ പതിയെ പതിയെ അതിനുള്ളിലും രൂപപ്പെടുന്നുണ്ടായിരുന്നുവെന്ന് .......
പ്രിയ സോദരീ , എന്റെ പിഴ, എന്റെ പിഴ , ഞങ്ങളുടെ വലിയ പിഴ !!!
ഹാ സ്ത്രീപക്ഷ വായനകൾ നിദ്രാടനത്തിലാണ് , ഒരിക്കലും ഉണരാതെ അങ്ങനെ........
"അനന്തതയുടെ മുദ്രപേറാത്ത ഏതൊരു ബന്ധവും വൈകാതെ നിങ്ങളെ മടുപ്പിച്ചു തുടങ്ങും" എന്ന ഫാ.ബോബി ജോസിന്റെ ഓർമ്മപ്പെടുത്തൽ ഒരു മൃദുമന്ത്രണമായി എപ്പോഴും കാതോരത്തുണ്ട്..ഏതാണ്ട് അങ്ങനെയൊക്കെതന്നെ ഞാനും വിചാരിക്കുന്നു: " ഉള്ളുണർവ്വിലേക്കും ,ഊഷ്മളമായ സ്മൃതികളിലേക്കും ഒരു കിളിവാതിൽ തുറന്നു കൊടുക്കാൻ കെൽപ്പില്ലാത്ത പ്രവർത്തികളേതും , ആസക്തിക്ക് സമാനമായൊരു "ജഡത്വം" പേറുന്നുണ്ട് ".പിന്നീട് , ജീവിതത്തിന്റെ മമതകളെയും , നിലപാടുകളെയും രൂപപ്പെടുത്തേണ്ടുന്നത് ഈ ഉണർവ്വുള്ള ഓർമകളാണ്.
അങ്ങനെയെങ്കിൽ ,മാധവിക്കുട്ടിയുടെ എഴുത്തുകൾ , ഒരു വിലാപകാവ്യം കണക്കു വായിച്ചു തീർക്കേണ്ടിവരും!
ചില ആഘാതങ്ങൾ അവർ കുറിച്ചിടുന്നത് ഇങ്ങനെയാണ് :
" ഭർത്താവെന്നെ ചുംബിക്കുമ്പോൾ താനൊരു അഭിസാരികയാണെന്നു തോന്നുന്നു ".
അതെ , പ്രണയത്തിന്റെ ഊഷ്മളതയിൽ കുതിർന്നു ലയിക്കാത്ത "ദാമ്പത്യധർമ്മം" പോലും വ്യഭിചാരമാണ്!!
കാരണം , ആർക്കും ആരെയും തീറെഴുതിയിട്ടില്ല തന്നെ !
മറ്റൊരർത്ഥത്തിൽ , നിരാർദ്രമെന്നു വിശേഷിപ്പിക്കാവുന്ന വികൽപ്പങ്ങളെയൊക്കെ ഒരൊറ്റ വാക്കിൽ സംഗ്രഹിക്കാമെങ്കിൽ അതിനു "വ്യഭിചാരം " എന്നാ സംജ്ഞ നന്നായിണങ്ങും ;
കാരണം , അതിൽ ആസക്തിയുണ്ട് , തരംതാണ കച്ചവടമുണ്ട് , സർവ്വോപരി , ക്ഷേത്രവിശുദ്ധികൾ കാക്കുന്നവരോടുള്ള തുറന്ന വെല്ലുവിളിയുണ്ട്...
അത്രയേറെ കരുതലും പരിലാളനയും ഉണ്ടാവണം ഇത്തരമൊരു സർഗ്ഗാത്മക പ്രതലത്തിൽ ഇടപെടുമ്പോൾ എന്നതിന്റെ വ്യംഗ്യഭാഷയായിരിക്കണം , " സ്ത്രീയെ ആസക്തിയോടെ നോക്കുന്നവൻ വ്യഭിചാരിയാണ് " എന്ന വേദവാക്യം!
നിർമ്മലമെന്നു കാണപ്പെട്ട ചില ബന്ധങ്ങൾ പോലും തികട്ടുമ്പോൾ ഓർമിക്കണം , പുറത്തേക്കൊഴുകാൻ അവസരം കാത്തുകിടന്ന ആസക്തിയുടെ വിഷക്കറ പതിയെ പതിയെ അതിനുള്ളിലും രൂപപ്പെടുന്നുണ്ടായിരുന്നുവെന്ന് .......
Jijo +91 9447657140



