Translate

Monday, April 22, 2013

സ്ത്രീപക്ഷ വായനകൾ നിദ്രാടനത്തിലാണ്!

പ്രണയത്തിന്റെ മേച്ചിൽ പുറങ്ങളെ ഊർവ്വരമാക്കുന്ന പുഴ , തീർച്ചയായും ഇന്ദ്രിയവിചാരങ്ങളുടെ രാസഗതികത്തിൽ നിന്നല്ല ഉറവയെടുക്കുന്നത്‌. അതുകൊണ്ടുതന്നെ സ്ത്രീത്വവും , അവളുടെ കാമനകളുമൊക്കെ  , ഇന്ദ്രിയവിഷയങ്ങളോടുചേർത്ത് അപനിർമ്മിക്കാനുള്ള നമ്മുടെ കാലത്തിന്റെ ശ്രമങ്ങൾ അങ്ങേയറ്റം തമോന്മുഖമാണ് !
ഹാ സ്ത്രീപക്ഷ വായനകൾ നിദ്രാടനത്തിലാണ് , ഒരിക്കലും ഉണരാതെ അങ്ങനെ........
"അനന്തതയുടെ മുദ്രപേറാത്ത ഏതൊരു ബന്ധവും വൈകാതെ നിങ്ങളെ മടുപ്പിച്ചു തുടങ്ങും" എന്ന ഫാ.ബോബി ജോസിന്റെ ഓർമ്മപ്പെടുത്തൽ  ഒരു മൃദുമന്ത്രണമായി എപ്പോഴും കാതോരത്തുണ്ട്..ഏതാണ്ട് അങ്ങനെയൊക്കെതന്നെ ഞാനും വിചാരിക്കുന്നു: " ഉള്ളുണർവ്വിലേക്കും ,ഊഷ്മളമായ സ്മൃതികളിലേക്കും ഒരു കിളിവാതിൽ തുറന്നു കൊടുക്കാൻ കെൽപ്പില്ലാത്ത പ്രവർത്തികളേതും , ആസക്തിക്ക് സമാനമായൊരു "ജഡത്വം" പേറുന്നുണ്ട് ".പിന്നീട് , ജീവിതത്തിന്റെ മമതകളെയും , നിലപാടുകളെയും രൂപപ്പെടുത്തേണ്ടുന്നത് ഈ ഉണർവ്വുള്ള ഓർമകളാണ്.
 അങ്ങനെയെങ്കിൽ ,മാധവിക്കുട്ടിയുടെ എഴുത്തുകൾ , ഒരു വിലാപകാവ്യം കണക്കു വായിച്ചു തീർക്കേണ്ടിവരും!
ചില ആഘാതങ്ങൾ അവർ കുറിച്ചിടുന്നത് ഇങ്ങനെയാണ് :
ഭർത്താവെന്നെ  ചുംബിക്കുമ്പോൾ താനൊരു അഭിസാരികയാണെന്നു തോന്നുന്നു ".
അതെ , പ്രണയത്തിന്റെ ഊഷ്മളതയിൽ കുതിർന്നു ലയിക്കാത്ത  "ദാമ്പത്യധർമ്മം" പോലും വ്യഭിചാരമാണ്!!

കാരണം , ആർക്കും ആരെയും തീറെഴുതിയിട്ടില്ല തന്നെ !

മറ്റൊരർത്ഥത്തിൽ , നിരാർദ്രമെന്നു  വിശേഷിപ്പിക്കാവുന്ന  വികൽപ്പങ്ങളെയൊക്കെ ഒരൊറ്റ വാക്കിൽ സംഗ്രഹിക്കാമെങ്കിൽ അതിനു "വ്യഭിചാരം " എന്നാ സംജ്ഞ നന്നായിണങ്ങും 
കാരണം  , അതിൽ ആസക്തിയുണ്ട് , തരംതാണ കച്ചവടമുണ്ട്‌ , സർവ്വോപരി , ക്ഷേത്രവിശുദ്ധികൾ കാക്കുന്നവരോടുള്ള തുറന്ന വെല്ലുവിളിയുണ്ട്...
അത്രയേറെ  കരുതലും പരിലാളനയും ഉണ്ടാവണം ഇത്തരമൊരു സർഗ്ഗാത്മക പ്രതലത്തിൽ ഇടപെടുമ്പോൾ എന്നതിന്റെ വ്യംഗ്യഭാഷയായിരിക്കണം , " സ്ത്രീയെ ആസക്തിയോടെ നോക്കുന്നവൻ വ്യഭിചാരിയാണ് " എന്ന വേദവാക്യം!

നിർമ്മലമെന്നു കാണപ്പെട്ട ചില ബന്ധങ്ങൾ പോലും തികട്ടുമ്പോൾ ഓർമിക്കണം , പുറത്തേക്കൊഴുകാൻ അവസരം കാത്തുകിടന്ന ആസക്തിയുടെ വിഷക്കറ പതിയെ പതിയെ അതിനുള്ളിലും രൂപപ്പെടുന്നുണ്ടായിരുന്നുവെന്ന് .......
പ്രിയ സോദരീ , എന്റെ പിഴ, എന്റെ പിഴ , ഞങ്ങളുടെ വലിയ പിഴ !!!

Jijo +91 9447657140

Pope cuts earnings of cardinals who supervise Vatican Bank

Published: April 21, 2013

Pope Francis
The Pope has cut the bonuses for the five Cardinals who watch over the Vatican bank, reports Vatican Insider. Every Cardinal in the Curia already has a "salary" of five thousand euro per month but up till now the five IOR commissioners have received a special allowance of up to 2100€  per month.
Apart from the five overseeing the Vatican Bank, the other cardinals take their pay from the dioceses of which  they are bishops. But the Vatican Bank  commissioners are an exception.
The decision was made to coincide with the meeting of the Committee to approve the 2012 budget. The "cuts" amount to 25,000 euro per annum, per cardinal. Because of the economic crisis, The Holy See is implementing a strategy of "spending reviews" and thrifty resources’ management, in order to prevent the precipitation of budgets further into the red.
Source: CathNews

Sunday, April 21, 2013


MONDAY, APRIL 1, 2013

Catholic nun tortured by the Catholic Church commits suicide, relatives speaks out

 3:37 PM  666 - Venezuela

Angeline Nirmala Reena
COIMBATORE - April 1, 2013 - The Times of India has just reported an alarming case of a Catholic nun who committed suicide after being tortured by the Catholic Church.

Angeline Nirmala Reena,  26-year-old, committed suicide by consuming poison in the city of Coimbatore this past Saturday. Relatives of the deceased refused to accept the body after the postmortem at the Coimbatore Medical College Hospital (CMCH), stating that she was tortured by Catholic church authorities. The exact reason for her death is yet to be ascertained.

Coimbatore is often called 'the Manchester of South India', is the second largest city in Tamil Nadu. According to police, Angeline Nirmala Reena, 26, from Sowripalayam, became a nun in 2004 and devoted her life to the Roman Catholic Church. She resided on the Vatican campus of St. John De Britto Church situated on Lawley Road, along with other Catholic nuns, for the past four months.

While having breakfast on Saturday, she informed other nuns that she had consumed pesticide and fell unconscious. Immediately, Angeline was taken to a private hospital at RS Puram where she was given first aid. She was transferred to St. Maris Hospital at Podanur for further treatment, but died at the hospital. The body was sent to the CMCH for post-mortem.

On Sunday morning, Angelina's family refused to accept her body. They blocked the ambulance in which the body was being transported by the Catholic Chruch authorities to Puliyakulam burial ground. They demanded action against Catholic church authorities and nuns for the death of Angelina. They also demanded the appearance of the Bishop in person at the CMCH to explain what had happened to Angeline.

Alish Reta Mary, mother of the deceased, said her daughter took the extreme step after she was tortured mentally. "My sister was studying BA (English literature) final year at Nirmala College for Women at Race Course. She was tortured by a nun. When she lodged a complaint about this with the authorities, they failed to take necessary action. She could not bear the torture and took the extreme step," said A Charles Irudhayaraj, 25, brother of the deceased. He claims that Catholic church authorities and a few nuns were behind Angeline's suicide.


Source: Vaticancrimes.USA

ആര്‍ക്കാണ് കുഴപ്പം?

എനിക്കെന്തോ കുഴപ്പമുണ്ടെന്നു പലരും പറയുന്നത് കേട്ടിട്ടുണ്ടെങ്കിലും അതില്‍ സത്യമുണ്ടെന്ന് തോന്നിയത് ഇക്കഴിഞ്ഞ മാസം. പ്രശ്നം തുടങ്ങിയത് ഒരു ദിവസം പകല്‍ ഒന്ന് മയങ്ങാന്‍ കിടന്നപ്പോള്‍. മയക്കത്തിലേക്ക് വഴുതിയാതെ, ആരോ എന്‍റെ ചെവിയില്‍ ‘വാഷര്‍’ ‘വാഷര്‍’ എന്ന് പറയുന്നത് പോലെ തോന്നി. പല ദിവസം ഇത് അനുഭവപ്പെട്ടെങ്കിലും ഞാന്‍ ആരോടും പറഞ്ഞില്ല. ഒത്തിരി ആലോചിച്ചതിനു ശേഷം ഒരു വാഷര്‍ സംഘടിപ്പിച്ചു പോക്കറ്റിലിടാന്‍ ഞാന്‍ തീരുമാനിച്ചു. ഏറ്റവും വില കുറഞ്ഞതെന്ന് തോന്നിയതുകൊണ്ട് അരയിഞ്ചിന്‍റെയൊരു ടാപ്പ് വാഷറാണ് ഞാന്‍ വാങ്ങിയത്. അതും പോക്കറ്റിലിട്ടു ഞാന്‍ ഉറങ്ങാന്‍ കിടന്നു. നേരം വെളുത്തപ്പോള്‍ മഹാത്ഭുതം പോലെ പോക്കറ്റിലെ  വാഷര്‍ കാണാനില്ല. പോയത് പോട്ടെ, ശല്യം തിര്ന്നല്ലോ എന്നു കരുതി സമാധാനിച്ചിരുന്നപ്പോഴാണ് വീണ്ടും അതുപോലെതന്നെ ശബ്ദം കേട്ട് തുടങ്ങിയത്. ഇപ്രാവശ്യം, ‘മസാലപ്പൊടി’ ‘മസാലപ്പൊടി’, എന്നാണ് കേട്ടത്. എന്നാല്‍ ഇതൊന്നു കണ്ടിട്ട് തന്നെയെന്നു കരുതി, അന്ന് ഞാന്‍ ഒരു പാക്കറ്റ് സാമ്പാര്‍ മസാലപ്പൊടി വാങ്ങി പാന്‍സിന്‍റെ പോക്കറ്റിലിട്ടുകൊണ്ട് ഉറങ്ങി. നേരം വെളുത്തപ്പം അതും കാണാനില്ല.

ഇത്തരമൊരു മാനസികരോഗത്തെപ്പറ്റി  ആരും പറയുന്നതോ ചിന്തിക്കുന്നതോ പോലും ഞാന്‍ കേട്ടിട്ടില്ലായിരുന്നു. എനിക്ക് വട്ടാണെങ്കില്‍ ഞാന്‍ മാത്രം അറിഞ്ഞാല്‍ മതിയല്ലോയെന്നു കരുതി ആരോടും പറഞ്ഞില്ല. അങ്ങിനെ പേടിച്ചും ഒതുങ്ങിയും കഴിയുമ്പോഴാണ് അടുത്ത തമാശ. എനിക്കാകെപ്പാടെ ഒരേക്കര്‍ സ്ഥലവും ഒരു കൊച്ചു വീടുമാണുള്ളത്. അതിലാണ് ഭാര്യയും മക്കളും ഞാനും സന്തോഷമായി കഴിഞ്ഞിരുന്നത്. ജോലിയും കഴിഞ്ഞുള്ള സമയം ഞാന്‍ കുറച്ചു ഭാഗത്ത് ജൈവകൃഷി നടത്തുന്നുണ്ടായിരുന്നു. അതില്‍ വെണ്ട, പാവല്‍, കോവല്‍, പയര്, വാഴ തുടങ്ങിയ കൃഷിയും ഉണ്ടായിരുന്നു. പയര്, വെണ്ടക്കാ തുടങ്ങിയ സാധനങ്ങള്‍ ദിവസവും മോഷണം പോകുന്നുണ്ടെന്ന് എനിക്ക് തോന്നി. പെമ്പ്രന്നോരോ പിള്ളേരെ പറിക്കുന്നതായിരിക്കുമെന്നു കരുതിയിരുന്നപ്പോഴാണ്, ഒരു മൂത്ത ഞാലിപ്പൂവന്‍ കുല അപ്പാടെ അപ്രത്യക്ഷമായത്. ആരെങ്കിലും വെട്ടിക്കൊണ്ടു പോയതിന്‍റെ ഒരു ലക്ഷണവും കണ്ടില്ലതാനും.

പ്രശ്നം എന്‍റെത് മാത്രമല്ലല്ലോയെന്നു മനസ്സിലായപ്പോള്‍ ആരെ കണ്ടാല്‍ പ്രശ്നം തീരുമെന്നതിനെ പ്പറ്റിയായി ചിന്ത. അങ്ങിനെയാണ് ഒരു മുതിര്‍ന്ന സ്നേഹിതന് ഞാന്‍ വിശദമായി എഴുതിയത്. അങ്ങേരു കൃത്യം തന്നെ മറുപടി തന്നു. അദ്ദേഹത്തിന്‍റെ ‘അച്ചാ ബച്ചാ’യെന്ന കവിതയില്‍ ഈ പ്രശ്നം സംയക്കായി പറയുന്നുണ്ടെന്നും, അദ്ദേഹത്തിന്‍റെ, ‘ഇവിടെ വാടാ’യെന്ന കവിതാ സമാഹാരം വായിച്ചാല്‍ തീരുന്നതെയുള്ളൂ പ്രശ്നവുമെന്നാണ് അദ്ദേഹം പറഞ്ഞത്. എനിക്കൊന്നും മനസ്സിലായില്ല. അപ്പോഴാണ്‌ വേറൊരു സാറിന്‍റെ കാര്യം ഓര്‍ത്തത്. അദ്ദേഹത്തിനു ഞാന്‍ ഒരു മെയില്‍ അയച്ചു. അദ്ദേഹവും വിശദമായി മറുപടി പറഞ്ഞു. അതിങ്ങനെ, ‘സമ്മതം എന്ന വാക്കില്‍ നിന്നാണ് മതം ഉണ്ടായതെന്നും, മതത്തിലായിരിക്കുന്നവര്‍ക്കെല്ലാം ട്രിഗ്, മ്രിഗ്, സ്രിഗ് എന്നിങ്ങനെ മൂന്നു തരം ഭ്രമങ്ങള്‍ ഉണ്ടാകുമെന്നും സ്വര്‍ഗ്ഗോപനിഷത്തില്‍ അത് വിശദീകരിക്കുന്നുണ്ടെന്നും’ അദ്ദേഹം പറഞ്ഞു തന്നു. അതും എനിക്ക് മനസ്സിലായില്ല.
അവസാനത്തെ ശ്രമം എന്ന നിലക്കാണ് ഇത്തിരി ദൂരെയുള്ള ഒരഭ്യുദയകാംഷിക്ക് ഞാന്‍ എഴുതിയത്. അദ്ദേഹമാണ് ഇത് മാലാഖമാരുടെ ഇടപെടലായിരിക്കാമെന്നും, സ്വര്‍ഗ്ഗത്തിലേക്ക് ഉടലോടെ പോയവര്‍ ഉപയോഗിക്കുന്ന ബാത്ത് റൂമിലെ പൈപ്പിന്‍റെ ലീക്ക് മാറ്റാനായിരിക്കും വാഷര്‍ മേടിപ്പിച്ചതെന്നും പറഞ്ഞത്. അവര്‍ക്ക് സാമ്പാറുണ്ടാക്കാനായിരിക്കും മസാലപ്പൊടി മേടിപ്പിച്ചതെന്നും, അവര്‍ തന്നെയായിരിക്കും പച്ചക്കറികള്‍ മോഷ്ടിച്ചതെന്നും, ജൈവകൃഷിയായതുകൊണ്ടാണ് അവിടെ വന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാം കേട്ടപ്പോള്‍ എനിക്ക് ഒത്തിരി സന്തോഷമായിയെന്നു പറയാതെ വയ്യ. എനിക്ക് മാത്രമല്ലല്ലോ കുഴപ്പമുള്ളതെന്ന അറിവ് ആരെയാണ് സന്തോഷിപ്പിക്കാതിരിക്കുക?

ക്നാനായ വിശേഷങ്ങള്‍ : പിതാക്കന്മാര്ക്കെങ്ങാനും ഇഷ്ടപ്പെടാതെ വന്നാലോ?


ന്യൂയോര്‍ക്കിലെ റോക്ക്‌ലാന്‍ഡ് ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഈയിടെ നടന്ന ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്ക് തൊട്ടുമുമ്പ് IKCCയുടെ സെക്രട്ടറി, എഡ്വിന്‍ എറികാട്ടുപറമ്പില്‍ ഏപ്രില്‍ ഒന്നാം തിയതി ബാംഗ്ലൂരില്‍ കൊലചെയ്യപ്പെട്ട പഴയമ്പള്ളി അച്ചനുവേണ്ടി മൌനപ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനം ചെയ്തു. അവിടെ കൂടിയവരൊക്കെ ഒരു മിനിട്ട് മൌനം പാലിച്ചു.

പ്രത്യക്ഷത്തില്‍ ഇതില്‍ അസാധാരണമായി ഒന്നും തന്നെയില്ല.

പക്ഷെ ന്യൂയോര്‍ക്കില്‍ നടന്നത് ക്നാനായ സമുദായത്തിലെ ഒരൊറ്റപ്പെട്ട സംഭവമായിപോയതാണ് ഇതിനെ അസാധാരണമാക്കുന്നത്. ഇത്തരത്തില്‍ മറ്റൊരു മൌനപ്രാര്‍ത്ഥന ക്നാനായലോകത്തെവിടെയെങ്കിലും നടന്നതായി അറിയാന്‍ കഴിഞ്ഞിട്ടില്ല.

ക്നാനായ സമുദായത്തിലെ അല്മായര്‍ക്കു ആദ്യമായി ഒരു സംഘടന ഉണ്ടായതിന്റെ എഴുപത്തഞ്ചാം വാര്‍ഷികം കഴിഞ്ഞയാഴ്ച നീണ്ടൂര്‍ വച്ച് നടന്നു. അവിടെ ഭക്ഷണമേള സംഘടിപ്പിച്ചിരുന്നു. അവനവന്റെ പോക്കറ്റിന്റെ കനമനനുസരിച്ചു പങ്കെടുത്തവര്‍ തിന്നുകയും കുടിക്കുകയും ചെയ്തു. വേദിയില്‍ പ്രസംഗിച്ചവരൊക്കെ പരസ്പരം സുഖിപ്പിച്ചു സംസാരിച്ചു. ക്നാനയമക്കള്‍ കൈയടിച്ചു, ആവേശംകൊണ്ടു, നട വിളിച്ചു. മംഗളം, മനോഹരം, മാക്കീല്‍ ചാത്തം.....

അവിടെ ആരെങ്കിലും കൊല്ലപ്പെട്ട പഴയമ്പള്ളി അച്ചനെ അനുസ്മരിച്ചോ? .........


ക്നാനായ വിശേഷങ്ങള്‍ : പിതാക്കന്മാര്ക്കെങ്ങാനും ഇഷ്ടപ്പെടാതെ വന്നാലോ?:

'via Blog this'

Friday, April 19, 2013

കള്ളമല്ല, കഥയല്ല,നടന്ന ഒരു സംഭവം !

 കള്ളമല്ല, കഥയല്ല,നടന്ന ഒരു സംഭവം !                                     എന്റെ മനസും ബെതലഹേമ്മിൽ ഗോശാലയിൽ അന്ന് ഉണ്ണിയേശുവിനെ കാണാൻ ആട്ടിടയരൊത്തു  പോയിരുന്നു  . അവിടെ മഴവില്ലിന്റെ ഒരു വളച്ചുവാതിൽ പശുത്തൊഴുത്തിനു മുന്നിൽ ഞാൻ കണ്ടമ്പരന്നു!     അപ്പോളെന്റെ മനസ് അറിയാതെ പാടി ..............                                                                                     "ഹേ!വാനവില്ലേ നീ ഗോശാല വാതിലിൽ?                                   ഹാ! ഏഴഴകേ രാവിതിലും കമാനമായിതോ ?ഓർക്കുകിലാച്ഛര്യം !.......
                                                                                                    കതിരോനുദിച്ചു യാമിനീൽ ,കനകാഭ ചൂടിയാ                                പശുശാല ദ്യോവിൻ പലവർണം ചൂടി, അതു ദേവഭൂമിയായ്‌!....!........!,, !                                                                                                 മാലാഖമാരാ മനുവേലെ കാണാൻ ,വിനയം ധരിച്ച മഹിമാവേ കാണാൻ ഹാലെലൂയ്യ പാടിവന്നു,ഭൂവിതിലാച്ഛര്യം !                                                                                                          മരിയാമ്മിന്നാരിരസ്വരം മിഴികൂപ്പി കേട്ടവൻ ,                              അഖിലാണ്ഡമാളും പരനാണാപൈതൽ ,                           അതുമോർത്താൽ  ആച്ഛര്യം !                                                     ഇതുപാടാൻ ഞങ്ങൾക്കനുവാദമേകി ,                                              നരജന്മ നാവിൽ ഈ സ്വരധാര തന്ന                                        ദേവസൂനൂ പാടുന്നെങ്ങൾ അളവില്ലാ സ്തോത്രങ്ങൾ  ,,"                                                                              .                                                ഈ കാരോൾ പാട്ട് 1991 dec 10 നു അബുദാബിയിൽ ഗൾഫ്‌ പള്ളികൾക്കായി ഞാൻ എഴുതിയതാണ്,  സത്യം... ..(ആലുവാക്കാരൻ നൈസ് ജോണ്‍)  ഇതിനൊരു  നല്ല ഈണവും ഏകിയിരുന്നു. )   കോട്ടയത്തെ ഞങ്ങടെ ഓർത്തഡോൿസ്‌ സഭയുടെ  സംഗീത വിഭാഗം "സ്രുതിയി"ലെ mv ജോർജ് കത്തനാര്ക്കും ഇത് കൊടുത്തു മലങ്കരയിൽ പാടാൻ ....പാട്ട് ഹിറ്റായപ്പൊൾ നൈസ് പറഞ്ഞു ഒരു സ്തുതി ഗാനംകൂടി ഈ ഈണത്തിലെഴ്തുവാൻ .....എഴുതി.."ശ്രീ യേശുവേ എൻ ആശാനികേതം നീ .എൻ ക്രോധ ലോഭ,മോഹങ്ങള മയ്ക്കണേ നാഥനേ , ഞാൻ നിന്നിലാകുവാൻ"  എന്ന് ...എന്റെ  "സാമസംഗീതം"  mp3 യിലും  ,youtube (samuelkoodal - ഗാലറി)- ലും  www . samuelkoodal .com  ലും , www .samuelkoodal .blogspot .in  -ലും  ഈ ഗാനം കാണാം ,നിങ്ങൾക്കു കേൾക്കാം    ... .കുറെ നാൾ കഴിഞ്ഞപ്പോൾ ജീവൻ tv -ഇൽ, കുറേ അച്ചായത്തികളും രണ്ടു കത്തനാരന്മാരും ചേർന്നു ഈ ഗാനം പാടുന്നു ..verygood.. പക്ഷെ ,ഒടുവിൽ രചന/സംവിധാനം ...rev .fr ........        ( ഇപ്പോൾ പേരു പറയുന്നില്ല ,പിന്നീടു പറയാം ..കാരണം highcourtil ഇതിനെചൊല്ലി കേസ് നടക്കുകയാണ് ) കത്തനാരുടെ പേരു കണ്ടു ഞാൻ അന്തിച്ചുപോയി... മഴവില്ലിന്റെ  കമാനം  കണ്ടതിലും കൂടുതൽ ഇടനെഞ്ചിലൊരു ഞെട്ടൽ....കരളുമുറിയുന്ന നൊമ്പരം   ...എന്റെ മാനസപുത്രിയുടെ പിതാപ്പട്ടം കത്തനാരുടെതാക്കി .....എന്റെ സ്നേഹിതരേ , മാന്യവായനക്കാരേ , എന്റെ മാനസപുത്രികളാണെന്റെ  ഓരോപാട്ടുകളും... എന്റെ കുഞ്ഞെന്റെതാകുമോ //  അതോ ആ  കത്തനാരുടെതാകുമോ?ഇയാള്ക്കു പാതിരിപ്പട്ടം കൊടുത്ത ബിഷപ്പ് അബുദാബിയിൽ പാതിരി ആയിരുന്നപ്പൊളെ   ഈ പാട്ടെന്റെതെന്നദ്ദെഹത്തിനും അറിയാം ..എല്ലാമറിഞ്ഞ ബിഷപ്പ് കത്തനാരൊടെ അരുതെന്ന് വിലക്കിയെങ്കിലും അനുസരണവും സത്യവുമില്ലാത്ത പാതിരി പാട്ടിന്റെ  രചനാസംവിധാനം എനിക്കും nice -നും തരില്ലപോലും .. "ഹേ,വാനവില്ലേ" എന്നൊരു cd യും കത്തനാർ പുറത്തിറക്കി ഈ ഗാനം ചേർത്തു..കശുംവാരി ....      കോടതിയിൽ കൂടി കർത്താവ് നീതി// സത്യം പറയുമെന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം, സാമുവേൽ കൂടൽ..                                                                        ഒരു സംശയംകൂടി , ഈ കാത്തനാർ എന്റെ പള്ളിവികാരിയായി വന്നാൽ ഈ പാപിയായഞാൻ ഇയാളുടെ മുന്നിൽ മുട്ടുകുത്തണോ കുമ്പസാരിക്കാനും,  കുർബാനകൊള്ളാനും, കൂദാശിക്കാനും ........ഒക്കെയൊക്കെ ?(കള്ള്നൊടു പോലീസ് കുമ്പസാരിക്കുന്ന കലികാലം വരുന്നു,ഇതാവന്നുമിരിക്കുന്നു..)    ഇതുപോലെ  100 അനുഭവങ്ങൾ വേറെയുണ്ട് പറയാൻ....പൌരോഹിത്യം പണ്ടത്തെപ്പോലെ പക്കാ ചൂഷണമായി മാറിയിരിക്കുന്നു ..കർത്താവ്  വീണ്ടും വന്നു ചാട്ടവാർ എടുത്തേ മതിയാവൂ ,നിശ്ചയം.. ദയവായി ഇത് മറ്റുള്ളവർക്കും ഷെയർ ചെയ്യാൻ മനസ്സാകണേ..പൊന്നേശുനാമത്തിൽ... 

Thursday, April 18, 2013

ഋഗ്വേദസാരലഹരി

നമുക്ക് എത്തിപ്പിടിക്കാവുന്ന ഒരു ശതമാനം സത്യത്തെക്കുറിച്ച് സഹവർത്തിതബോധത്തോടെ നമ്മൾ ഏതാനും നാൾ സംവദിച്ചു. ഈ ചർച്ചയെ ഇനി ഉപസംഹരിക്കാമെന്നു തോന്നുന്നു.

ഭാരതീയരായ നമ്മെ സംബന്ധിച്ചിടത്തോളം എല്ലാ സംഹിതകളിലും പ്രഥമസ്ഥാനം ഋഗ്വേദത്തിനാണെന്നാണ് പണ്ഡിതമതം. ഋഗ്വേദത്തിൽ പരാമർശിക്കപ്പെടുന്ന ദേവന്മാർക്ക് ബഹുത്വം കല്പിക്കാതെ, ഒരേ പ്രകാശസ്വരൂപമായിത്തന്നെയാണ് വ്യാഖ്യാനിക്കേണ്ടത്. ഒന്നിനെ വിവിധങ്ങളായി തോന്നിക്കുന്നതാണ് മായ. ഒരു തത്ത്വത്തെ പലതായി വിശദീകരിക്കുന്നതും അങ്ങനെത്തന്നെ. സത്യം ഒന്നേയുള്ളൂ എന്നത് മനസ്സ് സമഗ്രമാകുമ്പോൾ മാത്രം കൈവരുന്ന അറിവാണ്. ഭാഷയിലെ ശബ്ദാർത്ഥങ്ങളുടെ ലേശവ്യത്യാസങ്ങൾ (nuances) അത്ര വികസിച്ചിട്ടില്ലാതിരുന്ന കാലത്ത് എഴുതപ്പെട്ട മതഗ്രന്ഥങ്ങളിൽ മനുഷ്യനിലെ ആത്മവശത്തെപ്പറ്റി  പറഞ്ഞതൊക്കെ കൃത്യമായി മനസ്സിലാക്കാന്‍ നാം ബുദ്ധിമുട്ടുന്നുണ്ട്. ഉദാ. ബൈബിളിൽ ഉല്പത്തി, അദ്ധ്യായം ആറ് നോക്കുക. മനുഷ്യപുത്രിമാരുടെ അഴക്‌ കണ്ട് ദൈവപുത്രന്മാർ അവരെ ഭാര്യമാരാക്കി എന്നൊരു വാക്യമുണ്ട്. അവര്ക്കുണ്ടായ മക്കളെ അതികായന്മാർ എന്നാണ് പറഞ്ഞിരിക്കുന്നത്. എനിക്ക് തോന്നുന്നത് ആദ്ധ്യാത്മിക ഗുണങ്ങൾ അധികമായി പ്രദർശിപ്പിച്ചവരെയാണ് ഇവിടെ സുന്ദരികളായും ദൈവപുത്രന്മാരായും വിശേഷിപ്പിച്ചിരിക്കുന്നത്. ഋഗ്വേദത്തിൽ എന്നപോലെ പ്രാചീനകൃതികളിലെല്ലാം ദേവന്മാർ, അസുരന്മാർ എന്നിവരെയും മനുഷ്യരുമായി ഇടപെടുന്നവരായി പറഞ്ഞിരിക്കുന്നു. വ്യത്യസ്തമായ മൂന്നു വർഗ്ഗങ്ങളിൽ പെട്ടവരായി ഇവരെ കാണുമ്പോൾ നമുക്കൊന്നും മനസ്സിലാവില്ല. മനുഷ്യനിലെ മാനുഷികത, അറിവിന്റെ ഭാവങ്ങൾ, വികസിച്ച് അല്ലെങ്കിൽ അധഃപതിച്ച്, അവൻ തന്നെയാണ് ദേവനും അസുരനും ആയിത്തീരുന്നത് എന്നാണ് മനസ്സിലാക്കേണ്ടത്. മറ്റേ വശത്ത്‌,  മനുഷ്യന് എന്തുമാത്രം ഉയരാം എന്നതിന് അതിരില്ല. ദേവത്വം എന്നത് ഉത്കൃഷ്ടവും, ഉത്കൃഷ്ടതരവും, ഉത്കൃഷ്ടതമവുമായി ഉയരുന്നതുപോലെ ശരീരബന്ധിയായ ജാഡ്യതക്ക് അല്ലെങ്കിൽ ആസുരത്വത്തിനും അതിരില്ല. അധഃപതനവും എത്ര വേണമെങ്കിലും താഴേയ്ക്ക് പോകാം.

അദിതി എന്നൊരു സംജ്ഞ വേദങ്ങളിൽ ഉണ്ട്. ദേവന്മാരായ മിത്രൻ, വരുണൻ, അഗ്നി, ദ്യു, പൃഥ്വി എന്നിവരെല്ലാം അദിതിയുടെ പുത്രന്മാരാണ് എന്നാണ് വിവിക്ഷ. അഖണ്ഡം, അതിരില്ലാത്തത് എന്നാണ് അദിതിയുടെ അർത്ഥം.  അത് ഗ്രഹിക്കാൻ കഴിയാത്തവർക്കായി ക്രിസ്ത്യാനികൾ പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന് പറയുന്നതുപോലെ ഋഷിമാരും പലപേരുള്ള ദേവന്മാരെ ആദ്യം പറഞ്ഞുകൊടുത്തു. അതിനുശേഷം പതിയെ പറഞ്ഞുവച്ചു - ദേവമാതാവായ അദിതിയാണ്‌ പ്രകാശിക്കുന്ന സ്വർഗം; അദിതിയാണ് എല്ലാറ്റിന്റെയും ജനനി; അദിതിതന്നെയാണ് സൃഷ്ടാവായ അച്ഛൻ; ഉത്പന്നനായ പുത്രനും അദിതി തന്നെ. ഗന്ധർവന്മാർ, പിതൃക്കൾ, ദേവന്മാർ, അസുരന്മാർ, രക്ഷസ്സുകൾ എന്നീ പഞ്ചജനങ്ങളും അദിതി തന്നെ. ഏകം സത് എന്ന മഹാസത്യം സാധാരണക്കാർക്കു മനസ്സിലാകാത്തതിനാൽ ഇങ്ങനെ വളച്ചുചുറ്റി പറയേണ്ടിവരുന്നു എന്ന് സങ്കല്പിച്ചാൽ കാര്യങ്ങൾ ലളിതമാകും. എത്ര ദേവന്മാർ എന്ന ചോദ്യത്തിന് യാജ്ഞവൽക്യൻ കൊടുത്ത ഉത്തരം 'ഒന്ന്' എന്നാണ്.

ബോധം എപ്പോഴും ഏകതാനതയിലേയ്ക്കാണ് തിരിയുന്നത്. എന്നാൽ ഇന്ദ്രിയങ്ങൾക്ക് വിഷയസ്പർശനമുണ്ടാകുമ്പോൾ ഏകാതാനതയിൽ മുറിവുണ്ടാകും. ഏകത്വത്തിലുള്ള ലയം അതോടെ അസ്സാദ്ധ്യമായിത്തീരുന്നു. കാരണം, ഇന്ദ്രിയങ്ങൾക്ക് 'ഇതു'കളിലൂടെയേ 'അതി'ലേയ്ക്ക് ചെല്ലാനാവൂ. ഭാരതീയ ചിന്തയിൽ മൂന്ന് കണികകൾ ചേർന്നാണ് ഒരു കണം ഉണ്ടാവുക. അതായത്, കാലതത്ത്വം, ദേശതത്ത്വം, പിണ്ഡതത്ത്വം. ഇവയാകുന്നു വസ്തുവിന്റെ മൂന്നു മാത്രകൾ. ഇവയെ ഇലെക്ട്രോണ്‍, ന്യൂട്രോണ്‍, പ്രോടോണ്‍ എന്നിവയുമായി താരതമ്യം ചെയ്യാം. ഇപ്പോൾ എന്നുള്ള സമയനിർണ്ണയത്തിൽ, ഇവിടെ എന്നുള്ള സ്ഥലനിർണ്ണയത്തിൽ, ഇത് എന്ന പിണ്ഡനിര്ണ്ണയം ആണ് മനസ്സിൽ ഒരു വസ്തുവിനെ സൃഷ്ടിക്കുന്നത്. ഇവയിൽ ഏതെങ്കിലും ഒന്നില്ലാതായാൽ നമുക്ക്  വസ്തുബോധം ഇല്ലാതാകും. ഒന്നുകൂടെ പറഞ്ഞാൽ, കാലദേശപിണ്ഡ അനുസ്യൂതതയിലൂടെയാണ് മനസ്സ് നിലനില്ക്കുന്നത്. അതാണ് സത്യത്തെ മറയ്ക്കുന്നതും. ഒന്നിനെ പലതായി കാണിച്ചുകൊണ്ടിരിക്കുന്നത് മറയ്ക്കുന്നതിനു തുല്യമാണ്. അതുകൊണ്ടാണ് ഒരു ശതമാനത്തിലധികം സത്യം നമുക്ക് പ്രാപ്യമല്ലായെന്ന് വരുന്നത്.

ഈശ്വരനെന്നാൽ സ്വർഗസ്ഥനായ പിതാവോ അവതാരമായ പുത്രനോ, ഭരണകർത്താവോ, രക്ഷകനോ ആയിരിക്കുന്ന ഒരു വ്യക്തിയല്ല. മറിച്ച്, അകമേയിരുന്ന് എല്ലാം അറിയുന്നവനും നിയാമനം ചെയ്യുന്നവനും നിയന്താവായിരിക്കുന്ന തത്ത്വവുമെന്ന നിലയിൽ വേണം ആ സത്തയെ മനസ്സിലാക്കാൻ. ആ ഈശ്വരന്റെ പ്രത്യക്ഷമായി എല്ലാറ്റിനെയും ഒന്നായി ഉൾക്കൊള്ളണമെന്ന് കരുതിയാണ് ഈശാവാസ്യോപനിഷത്ത് ഈശാവാസ്യം ഇദം സർവം എന്ന് തുടങ്ങുന്നത്. ഇദം എന്നാൽ ജ്ഞാതാവിന്റെ ഏറ്റം അടുത്തുള്ളത്, ശരീരത്തെ തൊട്ടിരിക്കുന്നത്, ഇന്ദ്രിയാനുഭവം. അവിടെനിന്നാണ് അന്വേഷണം തുടങ്ങുന്നത്. ഈ അന്വേഷണം, ഇത് എല്ലാമാണ് എന്നിടത്ത് എത്തുന്നതുവരെ തുടരണം. ഇദം അല്ലെങ്കിൽ 'ഇത്' വൈയക്തികമാണെങ്കിൽ, 'അത്' വിശ്വവിസ്തൃതമാണ്, അവ്യക്തമാണ്. ഇവിടെ വിശ്വംകൊണ്ട് അര്ത്ഥമാക്കുന്നത് എല്ലാ ഗാലക്സികളും അതിനപ്പുറത്തുള്ളതും ഉൾക്കൊള്ളുന്ന ബ്രഹ്മാണ്‍ഡമാണ്‌. വൈയക്തികമായിടത്താണ് ക്രമാക്രമവ്യത്യാസങ്ങൾ അനുഭപ്പെടുക. ക്രമം ആഹ്ലാദത്തെയും അക്രമം വേദനയെയും സൃഷ്ടിക്കും. ആഹ്ലാദത്തെ ഉണ്ടാക്കുന്നതിനെ ഭാരതീയർ രാമൻ എന്ന് പേരിട്ടു വിളിക്കുന്നു. അതുപോലെ, ആലിംഗനം ചെയ്ത്, നിർവൃതി നല്കി, കരയിക്കുന്നതിനെ കൃഷ്ണൻ എന്നും. പ്രപഞ്ചം മുഴുവൻ രാമകൃഷ്ണസന്നിപാതമാണെന്ന് ഭാരതീയർ കരുതുമ്പോൾ, ഭാരതീയരായ ക്രിസ്ത്യാനികൾ അതിന് യേശു അല്ലെങ്കിൽ ക്രിസ്തുവെന്ന് പേരിട്ടിരിക്കുന്നു. രണ്ടും ഒന്നുതന്നെ.

എല്ലാറ്റിനെയും ആവേഷ്ടിതമാക്കി നിറുത്തിയിരിക്കുന്ന ഈശ്വരീയത അതിനെ (വിശ്വം) എന്നതുപോലെ ഓരോ ഇതിനെയും പൂർണ്ണമാക്കുന്നു. അതുകൊണ്ടാണ് പൂർണ്ണമിദം  പൂർണ്ണമദഃ എന്ന് പറയുന്നത്. ഈയിടെയാണ് വളരെ ചെറുപ്പമായ എന്റെയൊരു സുഹൃത്ത് പറഞ്ഞത്, സൂക്ഷിച്ചു നിരീക്ഷിച്ചാൽ, പ്രപഞ്ചത്തിൽ കാണുന്ന ഓരോന്നും അതിൽത്തന്നെ പരിപൂർണ്ണമാണ് എന്ന്. ഋജുത്വം പ്രകൃതിയിൽ കാണാനില്ല; തുടങ്ങുന്നിടത്ത് അവസാനിക്കുന്ന വൃത്തങ്ങളാണ് ഒക്കെയും. വൃത്തം പൂർണ്ണതയുടെ അടയാളമാണ്. ഈ സൂക്ഷ്മനിരീക്ഷണമാണ് നമ്മൾ പഠിച്ചെടുക്കേണ്ടത്. സർവസാധാരണമെങ്കിലും പലരും വിട്ടുകളയുന്ന ഒരുദാഹരണമാണ് ഇലകൾ. വിവിധ രൂപങ്ങളിലുള്ള വൃത്തങ്ങളായ അവയെ വക്രമായ തടിയോട് ചേർത്തിരിക്കുന്നു. വിസ്തൃതമായ അർത്ഥത്തിൽ തടിയും ഒരു നീണ്ട വൃത്തമാണ്. പ്രകൃതിയിലെ ഏറ്റവും വലിയ അത്ഭുതം - സ്വയം സൂര്യപ്രകാശത്തെ ഭക്ഷിച്ചിട്ട്, ബാക്കിയേതിനുമുള്ള അന്നമായി അതിനെ മാറ്റിയെടുക്കുക - നടക്കുന്നത് ഏറ്റവും ലോലമായ സോളാർ പാനലുകളായ ഇലകളിലാണ്.        

ഈ പറഞ്ഞതിന്റെ 000000000.1 ശതമാനം സത്യം ഗ്രഹിക്കാനായാൽ നമ്മൾ അനുഗ്രഹീതരാണ്. ആ 000000000.1 ശതമാനമാണ് നാം അറിയുന്ന ഈശ്വരൻ. ആ 000000000.1 ശതമാനമാണ് നാം അനുദിനജീവിതത്തിൽ അംഗീകരിക്കുന്ന സമത്വം. ആ 000000000.1 ശതമാനമാണ് നാം വിളമ്പുന്ന സ്നേഹം. ബാക്കി 99.999999999% വും നമ്മുടെ അഹന്തയും വേഷംകെട്ടും കിംവദന്തിയും സഹിക്കാനാവാത്ത പരിസരമലിനീകരണവുമത്രേ.



ആ 000000000.1 ശതമാനം സത്യത്തെ ഒരു നോക്ക് കാണാൻ കൊതിയുള്ളവർ ഈ പൂവിന്റെ ആത്മാവിലേയ്ക്കു അൽപനേരം നോക്കിയിരിക്കുവിൻ. സാധിക്കുമെങ്കിൽ കുറേക്കൂടി വലുതാക്കി കാണുക. ആയിരം കന്ദങ്ങളുടെ സമന്വയം ഒരു പൂവിനെ സൃഷ്ടിക്കുന്നത് ശ്രദ്ധിക്കുക. ഈ സമഗ്രത സൂര്യപ്രഭയെ പ്രതിബിംബിപ്പിക്കുന്ന അനന്യസൌന്ദര്യം അവാച്യമാണ്. അവാച്യമായത് ആസ്വദിക്കാനേ പറ്റൂ. ശ്രമിക്കുക. ഏതാനും വർണ്ണങ്ങളിൽ, അത്യദ്ഭുതകരമായ അടുക്കും ചിട്ടയും ചേർത്ത് ജഗദ്നിയന്താവ് സൌന്ദര്യത്തിന്റെ ഒരു തുള്ളിയൊഴിച്ചപ്പോൾ ഇത്രയുമായി. ആകെയുള്ളതിന്റെ കോട്യാനുകോടിയിൽ ഒരു ശതമാനം പോലുമില്ല ഇത്. അത്രയുമെങ്കിലും ഒരാളെങ്കിലും കാണുന്നെങ്കിൽ ഇത്രയുമെഴുതിയത്‌ വൃഥാവിലായില്ല.  

Tel. 9961544169

ഇടവകവികാരം


ജനസംഖ്യയില്‍ 50 ശതമാനം വൃദ്ധന്‍മാരും 40 ശതമാനം പ്രവാസികളും ബാക്കി വരുന്ന 10 ശതമാനം അണ്ടനും അടകോടന്‍മാരുമായുള്ള പുത്തന്‍പള്ളി ഇടവകയിലെ കഴിഞ്ഞ 10 വര്‍ഷത്തെ വികസനപ്രവൃത്തികള്‍ ഒറ്റനോട്ടത്തില്‍. ഈ ഇടവകയിലെ വിശ്വാസികളുടെ വികാരങ്ങളും ഇടവകവികാരിയുടെ വികസന അജന്‍ഡകളും തമ്മില്‍ ആര്‍ക്കെങ്കിലും എന്തെങ്കിലും താദാത്മ്യം തോന്നിയാല്‍ അത് തികച്ചും യാദൃച്ഛികം മാത്രമായിരിക്കും.
ഫാ. കുര്യന്‍ കോണ്‍ട്രാക്ടറാങ്കല്‍ (2002-2005)
പള്ളിയുടെ മുറ്റത്ത് തെക്കുഭാഗത്ത് കൂറ്റന്‍ കൊടിമരം- 5 ലക്ഷം രൂപ.
പള്ളിയുടെ മുറ്റം വരെ വാഹനം കയറ്റുന്നതിനു വേണ്ടി 50 വര്‍ഷം മുമ്പ്് പണിത നട പൊളിച്ച് റോഡ് പണിത് ഭിത്തി കെട്ടി ടാര്‍ ചെയ്ത്, മുറ്റം കെട്ടിയ വകയില്‍ 10 ലക്ഷം രൂപ.
സെമിത്തേരിയുടെ വടക്കു ഭാഗത്തുള്ള ഗേറ്റ് അടച്ച് തെക്കുഭാഗത്ത് പുതിയ ഗേറ്റു പണിയാന്‍ 2 ലക്ഷം രൂപ.
പള്ളി നവീകരണം, സൗന്ദര്യവല്‍ക്കരണം- 5 ലക്ഷം രൂപ.
ഫാ.ജോസഫ് തിരുത്തിമറ്റത്തില്‍ (2005-2008)
തെക്കുഭാഗത്തുള്ള കൊടിമരം നീക്കം ചെയ്ത് വടക്കുഭാഗത്ത് പുതുപുത്തന്‍ സ്വര്‍ണകൊടിമരവും കുരിശും- 7 ലക്ഷം രൂപ.
പരിശുദ്ധമായ പള്ളിമുറ്റം വാഹനങ്ങള്‍ കയറി നാശമാക്കാതിരിക്കുന്നതിനായി റോഡ് അടച്ച് ചുറ്റും നടകെട്ടുന്നതിനും അവശേഷിക്കുന്ന ഭാഗത്ത് പുല്ലു വച്ചുപിടിപ്പിക്കുന്നതിനും ചെലവായത് 15 ലക്ഷം രൂപ.
സെമിത്തേരിയുടെ തെക്കുഭാഗത്തുള്ള ഗേറ്റ് അടച്ച് പടിഞ്ഞാറുഭാഗത്ത് വലിയ ഗേറ്റും ലൈറ്റും – 5 ലക്ഷം രൂപ.
സൗന്ദര്യബോധമില്ലാത്ത പഴയ അച്ചന്റെ സൗന്ദര്യവല്‍ക്കരണ അഭാസങ്ങള്‍ പൊളിച്ചു നീക്കി തന്റെ സൗന്ദര്യബോധത്തിനനുസൃതമായുള്ള പുത്തന്‍ സൗന്ദര്യവല്‍ക്കരണപരിപാടികള്‍ക്ക് 10 ലക്ഷം രൂപ.
ഫാ.സെബാസ്റ്റ്യന്‍ പൊളിച്ചടുക്കിങ്കല്‍ (2008-2010)
പള്ളിമുറ്റത്തുള്ള കൊടിമരം നീക്കം ചെയ്ത് അവിടെ പിയെത്ത ശില്‍പവും ഇറ്റാലിയന്‍ ശൈലിയിലുള്ള ഗ്രോട്ടോയും നിര്‍മിക്കാന്‍ ചെലവായത് 25 ലക്ഷം രൂപ.
പള്ളിമുറ്റത്ത് അച്ചന്റെ കാറും ബൈക്കും അച്ചനെ കാണാന്‍ വരുന്ന വിഐപികളുടെ വാഹനങ്ങളും കയറ്റുന്നതിനു വേണ്ടി നടപൊളിച്ച് വിശാലമായ റോഡ് കെട്ടി ടൈല്‍ പതിക്കുന്നതിനും ഇരുവശങ്ങളിലും സോളാര്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനും 15 ലക്ഷം രൂപ.
സെമിത്തേരിയില്‍ വിഐപി കല്ലറകള്‍ പണിയുന്നതിനും സെമിത്തേരിയുടെ ഗേറ്റും മതിലും പൂര്‍ണമായി പൊളിച്ചു നീക്കി അവിടമൊരു പൂന്തോട്ടം പോലെ നവീകരിക്കുന്നതിനും ചെലവായത് 25 ലക്ഷം രൂപ.
പള്ളിയുടെ പെയിന്റ് പൂര്‍ണമായും നീക്കി ക്രിസ്തുവിന്റെ പീഡാനുഭവം ചുവര്‍ചിത്രമായി ആലേഖനം ചെയ്യുന്നതിനും അള്‍ത്താരയില്‍ എഫക്ടിനു വേണ്ടി വിവിധതരം ലൈറ്റുകളും സൗണ്ട് സിസ്റ്റവും സ്ഥാപിക്കാന്‍ ചെലവായത് 20 ലക്ഷം രൂപ.
ഫാ. മാത്യു ലളിതനാനിക്കല്‍ (2010-2013)
പള്ളിമുറ്റം വിശ്വാസികളുടെ മനസ്സിനു ശാന്തിയും സമാധാനവും നല്‍കേണ്ട സ്ഥലമാണെന്നു തിരിച്ചറിഞ്ഞ് അവിടെയുള്ള ശില്‍പവും ഗ്രോട്ടോയും കുണ്ടാമണ്ടികളും നീക്കം ചെയ്ത് ഒലിവ് മരവും കൃത്രിമ വെള്ളച്ചാട്ടവും സ്ഥാപിച്ച് വിശ്വാസത്തിന്റെ ലാളിത്യം പ്രകടമാക്കാന്‍ ചെലവായത് 30 ലക്ഷം രൂപ.
പള്ളിമുറ്റം വരെ വാഹനങ്ങള്‍ കയറുന്നത് ഒഴിവാക്കി, മുറ്റത്തിന്റെ അഞ്ചടി താഴെ വാഹനങ്ങള്‍  നിര്‍ത്തി വിശ്വാസികളെ ഇറക്കി പോകുന്നതിനു വേണ്ടി പ്രത്യേകം റോഡ് കെട്ടിയുയര്‍ത്തി ടാര്‍ ചെയ്യുന്നതിനും താഴെ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ചെലവായത് 40 ലക്ഷം രൂപ.
പള്ളിയുടെ അടുത്തു തന്നെ സെമിത്തേരി നിലനിര്‍ത്തുന്നത് പഴയ സമ്പ്രദായമായതിനാലും സെമിത്തേരി പലരും ആര്‍ഭാടം പ്രകടിപ്പിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്നതിനാലും നിലവിലുള്ള സെമിത്തേരി മതില്‍കെട്ടി അടച്ച് ഒരു കിലോമീറ്റര്‍ മാറി സെമിത്തേരിക്കു വേണ്ടി സ്ഥലം വാങ്ങാനും അവിടെ സെമിത്തേരി പണി തുടങ്ങാനും അതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കെതിരെ കേസ് നടത്താനും ചെലവായത് 8 കോടി രൂപ.
സൗന്ദര്യം എന്നത് ലാളിത്യത്തിലാണെന്ന പ്രപഞ്ചസത്യം വിശ്വാസികളെ ബോധിപ്പിക്കുന്നതിനു വേണ്ടി ചുവര്‍ചിത്രങ്ങളും ലൈറ്റുകളും സൗണ്ട് സിസ്റ്റവും മറ്റും പൊളിച്ചു നീക്കി നാടന്‍ കുമ്മായം പൂശാനും പള്ളിയുടെ മാര്‍ബിള്‍ തറ പൊളിച്ച് റെഡ് ഓക്‌സൈഡ് ഇടാനും ചെലവായത് 10 ലക്ഷം രൂപ.
പ്രത്യേക അറിയിപ്പ്: വിശ്വാസികള്‍ പള്ളിയില്‍ നിന്നകലുന്നതിനു പ്രതിവിധി പള്ളി വിശ്വാസികള്‍ക്ക് ആകര്‍ഷകമായ ഒരു സ്ഥലമാക്കി മാറ്റുന്നതാണെന്നും പള്ളിയില്‍ പ്രാര്‍ഥനയ്ക്കു പുറമേ വിനോദോപാധികളും പാര്‍ക്ക് തുടങ്ങിയ സംഗതികളൊരുക്കി കുട്ടികളെ അകര്‍ഷിക്കണമെന്നും വിശ്വസിക്കുന്ന പുതിയ അച്ചന്‍ ഇടവകയിലേക്കു സ്ഥലം മാറി വന്നിരിക്കുകയാണ്. അച്ചന്റെ പള്ളിനവീകരണ ഫണ്ടിലേക്ക് പണം സ്വരൂപിക്കുന്നതിനായി ഇടവകയില്‍ നിന്നു വിദേശത്തുള്ളവരില്‍ നിന്നും സംഭാവന സ്വീകരിക്കാന്‍ അച്ചന്‍ അമേരിക്ക, യൂറോപ്, ക്യാനഡ, യുകെ തുടങ്ങിയ മേഖലകളിലേക്കുള്ള യാത്ര നാളെ ആരംഭിക്കുകയാണ്. അച്ചന്‍ മടങ്ങിവരുന്നതുവരെയുള്ള മൂന്നു മാസം ഇടവകയിലെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത് അസിസ്റ്റന്റ് വികാരിയായ ഞാനായിരിക്കും.

Wednesday, April 17, 2013

വിമോചനത്തിന്‍റെ ദൈവശാസ്ത്രം


Author: George Katticaren

1950-60കളില്‍ ലത്തീന്‍ അമേരിക്കയില്‍ നിലവിലിരുന്ന സാമൂഹ്യ-രാഷ്ട്രീയ വ്യവസ്ഥിതി സാധാരണജനങ്ങളെ ദാരിദ്ര്യത്തിന്‍റെയും പട്ടണിയുടെയും നടുവില്‍ കൊണ്ടുവന്നെത്തിച്ചു. സാമൂഹ്യനീതിയെന്ന പദം അധികാരവര്‍ഗ്ഗത്തിന്‍റെ നിഘണ്ടുവില്‍നിന്നു തന്നെ നീക്കം ചെയ്യപ്പെട്ടിരുന്ന ആ ഇരുണ്ട കാലഘട്ടത്തില്‍, തൊഴിലില്ലായ്മയും സാമ്പത്തിക ഞെരുക്കവും പകര്‍ച്ച വ്യാധികളും കൂടി കൂട്ടിനെത്തിയപ്പോള്‍ ജനങ്ങളുടെ നിലനില്‍പ്പ്‌ തന്നെ അപകടത്തിലായി.  അന്ന് ജനഹൃദയങ്ങളില്‍  ഉരുത്തിരിഞ്ഞ ധാര്‍മ്മികരോഷത്തിന്‍റെ അഗ്നിനാളങ്ങള്‍ നാടാകെ പടര്‍ന്നു പിടിക്കുവാന്‍ അധിക സമയം വേണ്ടിവന്നില്ല. പിന്നിട് നാം കാണുന്നത്, വ്യത്യസ്തമായ ഒരു വിപ്ലവത്തിന്‍റെയും വേറിട്ട ഒരു വിജയത്തിന്‍റെയും കഥയാണ്. 


രണ്ടായിരം കൊല്ലങ്ങള്‍ക്കുമുമ്പ് പുരോഹിതവര്‍ഗ്ഗത്തിന്‍റെ ചുഷണവലയത്തില്‍നിന്ന് ഇസ്രായേല്‍ ജനതയെ മോചിപ്പിക്കുവാന്‍ യേശു അവലംബിച്ച സ്നേഹത്തിന്‍റെയും, സഹിഷ്ണതയുടെയും, അതേ യുദ്ധതന്ത്രങ്ങളാണ് ലത്തീന്‍ അമേരിക്കയിലെ യേശുവിന്‍റെ അനുയായികളായ പുരോഹിതരും മേല്‍പ്പട്ടക്കാരും അവിടത്തെ ജനതയെ അധികാരവര്‍ഗ്ഗത്തിന്‍റെ ചൂഷണവലയത്തില്‍ നിന്നും മോചിപ്പിക്കുവാന്‍ തിരഞ്ഞെടുത്തത്. സാമൂഹ്യമായ മോചനത്തിനും ഉപകരിക്കുന്ന ഈ വ്യത്യസ്ഥമായ വിമോചനദൈവശാസ്ത്രം ലോകത്തിനു നല്‍കിയത് യേശുവാണ്. ഈ വിമോചനദൈവശാസ്ത്രത്തില്‍ നിന്നാണ് പിന്നീട് മാര്‍ക്‌സിസം രൂപം കൊണ്ടതെന്നു പറയാം. അതുകൊണ്ടായിരിക്കണം, വിമോചനദൈവശാസ്ത്രം ഒരു രാഷ്ട്രീയ ചിന്താധാരയായി പിന്നീട് തെറ്റിദ്ധരിക്കപ്പെട്ടത്. ലാറ്റിന്‍ അമേരിക്കയില്‍ ജനങ്ങള്‍ നയിച്ച നൂതനമായ ആ വിപ്ലവം, അനായാസമായ വിജയത്തിലേക്ക് അവരെ നയിച്ചുവെന്നത് ചരിത്രം.

കാലത്തിന്‍റെ കുത്തൊഴുക്കില്‍, ഈ വിമോചനദൈവശാസ്ത്രം ആവശ്യമായി വന്നത് സഭയിലെ തന്നെ അധികാര ശ്രേണിക്കെതിരെയായിരുന്നുവെന്നത് വൈരുദ്ധ്യം. ക്രിസ്തിയ ചിന്തകള്‍ക്കു പ്രധാന്യം കൊടുക്കാതെ, ക്രിസ്തുവിനെ ചില്ല് മേടകളില്‍ ആരാധനവസ്തുവായി ബന്ധിച്ച പുരോഹിത സംസ്ക്കാരത്തോടുള്ള വെല്ലുവിളിയായിരുന്നു, പെറുവിലെ കത്തോലിക്ക പുരോഹിതനായ  ഗുസ്താവോ ഗുട്ടിയേരസ് എഴുതി പ്രസിദ്ധീകരിച്ച എത്തിയോളജി ഓഫ് ലിബറേഷന്‍എന്ന ഗ്രന്ഥം. അടിച്ചമര്‍ത്തപ്പെട്ട അല്മായന് അത് പുതിയ ഉന്മേഷവും ഉണര്‍വും നല്‍കി. പിന്നീട്, ബ്രസീലിലെ ലിയനാര്‍ഡോ ബോഫ്എല്‍ സാല്‍വദോറിലെ ജോണ്‍ സോബ്രിനോഓസ്മാര്‍ റൊമേരോഉറുഗ്വേയിലെ ഹുവാന്‍ ലൂയീസ് സെഗുന്‍ടോ എന്നിവര്‍ ഈ വിമോചന ദൈവശാസ്ത്രത്തിന് പുതിയ രുപവും ഭാവവും ജീവനും നല്‍കി അതിനെ വളര്‍ത്തിയെടുത്തു. പക്ഷെ, 1984ലും 1986ലും വത്തിക്കാനിലെ വിശ്വാസ തിരുസംഘം വിമോചനദൈവശാസ്ത്രത്തിലെ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങളോടുള്ള സാമ്യം ഉയര്‍ത്തിപിടിച്ച് അത് ഒരു രാഷ്ട്രിയപ്രസ്ഥാനമാണെന്ന് വ്യാഖ്യാനിക്കുവാന്‍ ശ്രമിച്ചതോടെ ഈ പ്രസ്ഥാനത്തിനു മങ്ങല്‍ തട്ടി എന്ന് പറയാതെ വയ്യ. എളിമയുടെ മാതൃകയായ പോപ്പ് ഫ്രാന്‍സിസ് വിമോചനദൈവശാസ്ത്രത്തിന്‍റെ ഈറ്റില്ലത്തില്‍ നിന്നാണ് വന്നിരിക്കുന്നതെന്നുള്ള വസ്തുത വിമോചനദൈവശാസ്ത്രത്തിന്‍റെ വക്താക്കള്‍ക്കു പ്രത്യാശകക്കു വക നല്‍കുന്നു.

Video 1        Video 2       Video 3      Video 4

 ദിവംഗതനായ കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ തുറന്ന മനസ്സോടെ’ എന്ന തന്‍റെ ഗ്രന്ഥത്തിലൂടെ കേരള കത്തോലിക്കസഭയില്‍ ഇന്നുനടക്കുന്ന വിദ്യാഭ്യാസ കച്ചവടംഅദ്ധ്യാപകനിയമനത്തിലുള്ള അഴിമതികള്‍, സന്യസിനികളെ ചൂഷണം ചെയ്യല്‍, അല്‍മായരുടെ മേലുള്ള പുരോഹിതരുടെ കടന്നു കയറ്റം തുടങ്ങിയ വിഷയങ്ങളെ സമഗ്രമായി സമൂഹമദ്ധ്യേ അവതരിപ്പിച്ചു. ഇത്തരം വ്രവണതകളില്‍ നിന്ന് എല്ലാ ക്രൈസ്തവരും, പ്രത്യേകിച്ച് അഭിഷിക്തര്‍ ഒഴിഞ്ഞു നില്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും യാതൊന്നും ഇവിടെ സംഭവിച്ചില്ല. തുടര്‍ന്ന്, സീറോ മലബാര്‍ സഭയെ രക്ഷിക്കുവാന്‍ അദ്ദേഹം വിഭാവനം ചെയ്തത് ഇതേ വിമോചനദൈവശാസ്ത്രമായിരുന്നു. പക്ഷെ,  അദ്ദേഹത്തിന്‍റെ നടപടികള്‍ക്ക് തടയിടാന്‍, സഭയിലെ കുബുദ്ധികളും ചില മാദ്ധ്യമങ്ങളും അദ്ദേഹം ഒരു മാര്‍ക്‌സിസ്റ്റ് ചിന്തകനാണെന്നുപോലും പറഞ്ഞു പരത്തുന്നതാണ് നാം തുടര്‍ന്ന് കണ്ടത്.  മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങള്‍ ക്രിസ്തുവിന്‍റെ സാമൂഹ്യശാസ്ത്രത്തെ അധികരിച്ച് രൂപം കൊണ്ടതാണെന്ന വസ്തുത അവര്‍ മറന്നു. അഴിമതിയിലും അനാശാസ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്നവര്‍ ക്രിസ്ത്യാനികളല്ലെന്ന് ഇപ്പോഴത്തെ മേജര്‍ ആര്‍ച്ച് ബിഷപ്പ് പറഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല.

അടുത്ത കാലത്ത് വൈദികരുടെ ലൈംഗിക അതിക്രമങ്ങള്‍ക്ക്‌ ഇരയായ സ്ത്രികള്‍ എല്ലാവരുടെയം തന്നെ കുമ്പസ്സാര ഗുരുക്കന്മാര്‍, അതിക്രമം കാട്ടിയ വൈദികര്‍ തന്നെയായിരുന്നുവെന്ന ആരോപണം, കൂദാശകള്‍ പോലും ദുരുപയോഗപ്പെടുത്തപ്പെടുന്നു എന്ന വസ്തുതയിലെക്കാണ് വിരല്‍ ചൂണ്ടുന്നത്. 

ഇന്ന്, സഭയിലെ ബഹുഭൂരിപക്ഷം അല്‍മായരും, വൈദികരും, സന്യസ്ഥരും അസംതൃപ്തരാണ്. യൂറോപ്പിലും,അമേരിക്കയിലും സീറോ മലബാര്‍ വിശ്വാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളെ സഭ അവഗണിച്ചത് പ്രവാസികളുടെ ഇടയിലും അമര്‍ഷവും രോഷവും വളരുവാന്‍ കാരണമായി. സീറോമലബാര്‍ സഭയില്‍ ‘ദൈവജനം ഇന്നും അടിമകളാണ്. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ ഒരു മെത്രാനാണ്, അല്ലാതെ അല്‍മായ സംഘടനകള്‍ തെരഞ്ഞെടുത്ത അല്‍മായ നേതാവല്ല. ഈ കമ്മീഷന്‍ രാജ്യത്തിനകത്തും പുറത്തും വമ്പിച്ച രീതിയില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സില്‍ വ്യാപൃതരാണെന്നു പല തവണസീറോമലബാര്‍ വോയിസ്' റിപ്പോര്‍ട്ടു ചെയ്തുവെങ്കിലും അതു നിരാകരിക്കുവാനോ സ്ഥിരീകരിക്കുവാനോ ഈ കമ്മീഷന്‍ തുനിഞ്ഞിട്ടില്ല.

ജര്‍മ്മന്‍ പ്രവാസികളായ മോനിക്ക-തോമസ് ദമ്പതികളുടെ സ്വത്തുക്കള്‍ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ അദ്ധ്യക്ഷം വഹിക്കുന്ന രൂപത കരസ്ഥമാക്കിയ സംഭവം അന്തര്‍ദേശിയതലത്തില്‍ പ്രവാസികളുടെ ഇടയില്‍ വന്‍പ്രതിഷേധത്തിന് ഇടയാക്കി. അല്‍മായകമ്മീഷന്‍ ചെയര്‍മാന്‍റെയും സെക്രട്ടറിയുടെയും ജര്‍മ്മന്‍ പര്യടനം അവിടുത്തെ മലയാളി ക്രിസ്ത്യാനികള്‍ തിരസ്ക്കരിച്ചു.

ഒരു മാസത്തെ പര്യടനത്തിന് അമേരിക്കയില്‍ എത്തിയ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍, പുറത്തിറങ്ങുവാന്‍ പറ്റാത്ത അന്തരീക്ഷമാണ് അമേരിക്കന്‍ സീറോ മലബാര്‍ വശ്വാസികള്‍ സംജാതമാക്കിയതെന്ന് സീറോ മലബാര്‍ വോയ്‌സ്’ റിപ്പോര്‍ട്ടു ചെയ്യുന്നു.

മാര്‍പ്പാപ്പയുടെ ലാളിത്യം മഹോന്നതമാണെന്നു മെത്രാന്‍ മുഖപ്രസംഗം എഴുതുന്നതും, അതിന്‍റെ മഷി ഉണങ്ങുന്നതിന് മുമ്പ്, വിദേശനിര്‍മ്മിത അത്യാഡംബര ബുള്ളറ്റ്പ്രൂഫ്‌ കാറ് അരമന വളപ്പില്‍ കറങ്ങുന്നതുമാണ് വിശ്വാസികള്‍ കാണുന്നത്.

സീറോമലബാര്‍ സഭയുടെ ചിക്കാഗോ വിഭാഗം ഇന്ന് ഏറ്റവും വലിയ പ്രശ്‌നമേഖലയാണ്. അവിശ്വസനീയമായ കെട്ടുകഥകളുടെ പാര്യമ്പര്യമാണ് സീറോ മലബാര്‍സഭയ്ക്കുള്ളതെന്ന് സഭാധികാരികള്‍ വിശ്വാസികളെ അടിച്ചേല്‍പ്പിക്കുവാന്‍ ആരംഭിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. എവിടെയെല്ലാം അനീതിയും ചുഷണവും ശക്തിപ്പെടുന്നുവോ അവിടെയെല്ലാം വിമോചനദൈവശാസ്ത്രവും വളരുന്നു. അത് പരിശുദ്ധാന്മാവിന്‍റെ പ്രവര്‍ത്തനമാണ്. ഉത്തമോദാഹരണമാണ് പത്രോസിന്‍റെ സിംഹാസനത്തിലേക്കുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ വരവ്. സൂചി കൊണ്ടെടുക്കേണ്ടത് തൂമ്പാകൊണ്ട് എടുത്തേ അടങ്ങുവെന്നു തോന്നുന്നു.  

നിങ്ങള്‍ക്കുമാകാം യോഗീശ്വരന്‍ - 4 (വിഷു സ്‌പെഷ്യല്‍)


(മുഴുവന്‍ ചോദ്യങ്ങള്‍ക്കും ശരിയുത്തരം നല്‍കുന്നവന് ‘സഭാചന്ദ്രന്‍’ പദവി ചാര്‍ത്തിത്തരുന്നതാണ്).

ചോദ്യം 1 കത്തോലിക്കാ സഭ ഇന്ന് നേരിടുന്ന ഏറ്റവും വലിയ ഭീഷണി?
(A)      ഫ്രാന്‍സിസ് മാര്‍പ്പാപ്പാ (B) ചര്ച്ച് ആക്റ്റ് C)  നഷ്ടപ്പെട്ട സുവിശേഷങ്ങള്‍ (D) വിമോചന ദൈവശാസ്ത്രം

ചോദ്യം 2 ഭൂതവും ഭാവിയും കേള്‍ക്കുവാനും കാണുവാനും അനുഭവിക്കുവാനുമുള്ള ഒരു ഇന്ദ്രിയം കൂടി നമുക്കുണ്ടായിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു?
(A)      മോനിക്കായുടെ ഭൂമി തിരിച്ചു കൊടുക്കുമായിരുന്നു  (2) ഫാ. ബെനഡിക്ടിനെ വധശിക്ഷക്ക് വിധിച്ച കുഞ്ഞിരാമന്‍ വൈദ്യരെ ശപിക്കുകയില്ലായിരുന്നു (C)  വിദേശ നിര്‍മ്മിത കാറുകള്‍ ഇറക്കുമതി ചെയ്യില്ലായിരുന്നു (D) പള്ളികളൊന്നും പൊളിക്കില്ലായിരുന്നു

ചോദ്യം 3 ആമ്മേന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മവരുന്നത്‌?
(A)      ഒരു കന്യാസ്ത്രിയുടെ ആത്മകഥ  (B) പള്ളിക്കമ്മറ്റിക്കാരുടെ തലേവരയുടെ കാര്യം (C)  പണ്ടത്തെ വിശ്വാസ ജീവിതം (D) ഒരു വിശ്വാസിയുടെ ഗതികേട്

ചോദ്യം 4  കേരളത്തില്‍ എല്ലാ വൈദികരുടെ കൈയ്യിലും ഉള്ളത് എന്ത്?
(A)      രസീത് ബുക്ക് (B) ബൈബിള്‍ (C)  മൊബൈല്‍ (D) എന്തെങ്കിലും പ്രോജെക്റ്റ്‌ പ്ലാന്‍

ചോദ്യം 5 സഭയെ ചോദ്യം ചെയ്യുന്നവരെ പുറത്താക്കാന്‍ സഭ തീരുമാനിച്ചാല്‍ എന്ത് സംഭവിക്കും?
(A)      പള്ളികള്‍ കാലിയാകും  (B) ഷാപ്പുകളുടെ എണ്ണം കൂടും (C)  മെത്രാന്മാര്‍ മര്യാദ പഠിക്കും (D) പരി. ആത്മാവ് പുറത്തു പോകും

ചോദ്യം 6 കേരളത്തില്‍ പള്ളികളുടെ മേല്‍ക്കൂര കത്തുന്നു, മുഖവാരം ഇടിയുന്നു, വാര്‍ത്തു തീരുന്നതിനു മുമ്പേ ഇടിവെട്ടേല്‍ക്കുന്നു.... കാരണമെന്ത്?

(A)      നിര്‍മ്മാണ പിശക് (B) ദൈവകോപം (C)  തട്ടിപ്പിനുള്ളിലെ തട്ടിപ്പ് (D) ഇടവകക്കാരുടെ പ്രാക്ക്
\
ചോദ്യം 7
സുവിശേഷത്തിലെ യേശുവിനെ എവിടെ കാണാം?
(A)      ഏതെങ്കിലും അരമനയില്‍ (B) കന്യാസ്ത്രി മഠങ്ങളില്‍, (C)  പള്ളികളില്‍ (D) ഒരിടത്തും കാണില്ല

ചോദ്യം 8
തോമ്മാ സ്ലീഹയുടെ ശവകുടിരം വാസ്തവത്തില്‍ എവിടെയാണ്?
(A)      മാര്‍ക്കോ പോളോയുടെ യാത്രാക്കുറിപ്പുകളില്‍ പറയുന്നതുപോലെ, കൊടുങ്ങല്ലൂരില്‍ (B) പോര്‍ട്ട്‌ഗീസുകാര്‍ പ്രചരിപ്പിച്ചതുപോലെ മൈലാപ്പൂരില്‍ (C)  റോമന്‍ സഭാ ചരിത്രം അനുസരിച്ച് അഫ്ഗാനിസ്ഥാനിലെങ്ങോ (D) ചങ്ങനാശ്ശേരിക്കടുത്തു പായിപ്പാട്ട്

ചോദ്യം 9
SSLC പാസ്സായവര്‍ക്ക്‌ ഇപ്പോഴും ഡോക്ടറെറ്റ് കിട്ടാന്‍ സാദ്ധ്യതയുള്ള യൂണിവാഴ്സിറ്റി?
(A)      റോമിലെ ഗ്രിഗോറിയന്‍ യൂണിവാഴ്സിറ്റി (B) കാക്കനാട്ടെ സിനഡ് യൂണിവാഴ്സിറ്റി (C)  കാഞ്ഞിരപ്പള്ളിയിലെ ആവേ മരിയാ യൂണിവാഴ്സിറ്റി  (D) ത്രിശ്ശൂരെ തലോര്‍ യൂണിവാഴ്സിറ്റി

ചോദ്യം 10
വിശ്വാസോല്സവം കൊണ്ട് സഭ എന്താണ് ഉദ്ദേശിക്കുന്നത്?
(A)      കുട്ടികള്‍ അമ്മ വീട്ടിലോ മറ്റെവിടെങ്കിലുമോ പോയി ഉല്ലസിക്കാതിരിക്കുക (B) വിശ്വാസം എന്ന ഒരു ചടങ്ങ് സഭയില്‍ ഉണ്ടെന്നു കുട്ടികളെ പഠിപ്പിക്കുക  (C)  ഓട്ടം ചാട്ടം തുടങ്ങിയ മത്സരങ്ങള്‍ നടത്തുക (D) കുട്ടികള്‍ എന്ട്രന്‍സ് ക്ലാസ്സുകളിലോ, മറ്റെന്തിനെങ്കിലുമോ  പോകുന്നത് തടയുക.

ചോദ്യം 11
കുമ്പസാരം നിര്‍ത്തലാക്കിയാല്‍ എന്ത് സംഭവിക്കും?
(A)      പാപമോചനം കിട്ടില്ലെന്നറിയുമ്പോള്‍ പാപം ചെയ്യാനുള്ള പ്രേരണ കുറയും  (B) വൈദികര്‍ക്കു മന:സമാധാനം കിട്ടില്ല (C) പകരം ഒരു സൂത്രം കണ്ടുപിടിക്കും   (D) യൂദാസ് അപ്പസ്തോലന്‍ കാണിച്ചതുപോലെ വിശ്വാസികള്‍ പോയി ആത്മഹത്യ ചെയ്യും

ചോദ്യം 12 സ്വര്‍ഗ്ഗാരോപണം (Assumption) എന്ന് പറഞ്ഞാല്‍ എന്ത്?
(A)      മരിച്ചതിന് ശേഷം കുറഞ്ഞത്‌ ആയിരം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഉടലോടെ സ്വര്ഗ്ഗത്തിലേക്ക് വിളിക്കപ്പെടുക  (B) സ്വര്‍ഗ്ഗത്തിലേക്ക് ബലമായി പ്രവേശിക്കുക (C)  സ്വര്‍ഗ്ഗത്തിലേക്ക് ഉന്തിക്കയറ്റുക (D) സ്വര്‍ഗ്ഗം കിട്ടിയെന്ന് ആരോപിക്കുക

Tuesday, April 16, 2013

ഒരു ശതമാനം സത്യം?


താൻ പഠിച്ചതും പറയുന്നതും എഴുതുന്നതും സംശയമററ സത്യമാണെന്ന് വിശ്വസിക്കുന്നവർ അറിഞ്ഞിരിക്കേണ്ടത്:

നമ്മെ വലയം ചെയ്യുന്ന electromagnetic spectrum മിന്റെ 1% മാത്രമേ നാം കാണുന്നുള്ളൂ; acoustic spectrum ത്തിന്റെ 1% മാത്രമേ കേക്കുന്നുള്ളൂ. ഇത് വായിച്ചുകൊണ്ടിരിക്കുന്നയാൾ സെക്കന്റിൽ 220 km വേഗത്തിൽ വിണ്‍ഗംഗയിലൂടെ പറന്നുകൊണ്ടിരിക്കുകയാണ്.

നിന്റെ 90% കോശങ്ങൾ അവയുടേതായ microbial DNAയെ  വഹിക്കുന്നുണ്ട്. അവയാകട്ടെ 'നിന്റെ' ഭാഗമേയല്ല. 
നമ്മൾ കഴിക്കുന്ന ഉരുളക്കിഴങ്ങിൽ ഉള്ളതിൽ (48) രണ്ടു കുറവാണ് നമ്മുടെ കോശങ്ങളിലുള്ള ക്രോമസോമുകൾ. നിന്റെ ശരീരത്തെ നിർമ്മിക്കുന്ന കണികകളിൽ ഓരോന്നും  99.9999999999999999% ശൂന്യമാണ്. അവയിലൊന്നുപോലും ജനിച്ചപ്പോൾ നിന്റെ ഭാഗമല്ലായിരുന്നു. അവയെല്ലാം അതിവിദൂര നക്ഷ്രത്രങ്ങളിൽ രൂപംകൊണ്ടവയാണുതാനും.

നമ്മുടെ കണ്ണുകളിലുള്ള conical photo receptors കാരണമാണ് നമ്മൾ മാരിവില്ലിനെ കാണുന്നത്. അവയില്ലാത്ത ജീവികൾക്ക് ആ ആനുഭവമില്ല. അതായത്, നമ്മൾ മഴവില്ലിനെ കാണുകയല്ല, ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അവിടെയും electromagnetic spectrum മിന്റെ 1% മാത്രമാണ് നാം കാണുന്നത്. നമ്മുടെ മറ്റു ഇന്ദ്രിയങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് വാസ്തവം! സത്യമെന്ന് കരുതി നമ്മൾ മുറുകെപ്പിടിക്കുന്നതിൽ ഒരു ശതമാനം സത്യമുണ്ടെങ്കിൽ, നമ്മൾ ഭാഗ്യമുള്ളവരാണ്.  

'മാര്‍ത്തോമ്മാ കുരിശ്' - ക്രിസ്ത്രുവിരുദ്ധര്‍ ഉയര്‍ത്തിയ പേര്‍ഷ്യന്‍ കുരിശ്


പി.കെ. മാത്യു, ഏറ്റുമാനൂര്‍, മൊ. 94952 12899

സുവിശേഷത്തിലെ യേശു കുരിശില്‍ മയങ്ങി കിടന്നതല്ലാതെ മരിച്ചിട്ടില്ല
; അല്ലാഹു അദ്ദേഹത്തെ തന്റെ പക്കലേക്ക് ഉയര്‍ത്തി, എന്നു 7-ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഖുര്‍-ആന്‍ പറയുന്നു (7:156157) പേര്‍ഷ്യയില്‍ പ്രചരിച്ചിരുന്ന ഈ ആശയം 3-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ ജനിച്ച മാനി ആവിഷ്‌ക്കരിച്ചതാണ്. അവസാന നിമിഷത്തില്‍ കുരിശുമരണത്തില്‍ നിന്നും പിന്മാറാന്‍ അനുമതി വാങ്ങിയ യേശു (ഗദ്‌സമേന്‍ തോട്ടത്തിലെ തന്റെ പ്രാര്‍ത്ഥനയും മാലാഖയുടെ സന്ദേശവും) കുരിശില്‍ മയങ്ങി കിടന്നു രക്ഷപ്പെട്ടെന്നും, 40-ാം ദിനം പിതാവായ ദൈവം യേശുവിനെ തന്നിലേക്ക് ഉയര്‍ത്തിയെന്നുമായിരുന്ന മാനിയുടെ വെളിപ്പെടുത്തല്‍. അങ്ങനെ മുടങ്ങി പോയ രക്ഷാകര ദൗത്യം കുരിശുമരണം മൂലം പൂര്‍ത്തീകരിക്കാന്‍ അയക്കപ്പെട്ട പരിശുദ്ധാത്മാവിന്റെ അവതാരമാണ് താനെന്നു മാനി അവകാശപ്പെട്ടു.

കുരിശുമരണം മൂലം ലോകത്തെ രക്ഷിച്ച യഥാര്‍ത്ഥ രക്ഷകന്‍ (True Christ) മാനിയെന്ന്, അദ്ദേഹം സ്ഥാപിച്ച മനിക്കേയമതത്തില്‍ ചേര്‍ന്നവര്‍ വിശ്വസിച്ചു. പേര്‍ഷ്യയില്‍ ഉത്ഭവിച്ചതായതുകൊണ്ടു കേരളത്തില്‍ ഈ മതം പേര്‍ഷ്യന്‍ മതമെന്നറിയപ്പെട്ടു. 

സുവിശേഷത്തിലെ പ്രാവ് പരിശുദ്ധാത്മാവിന്റെ പ്രതിരൂപമായി മാനിയും അംഗീകരിച്ചതുകൊണ്ട് മനിക്കേയ മതസ്ഥര്‍ മാനിയെ പ്രാവിന്റെ രൂപത്തില്‍ ആരാധിച്ചിരുന്നു. രക്ഷാകരപ്രക്രിയക്കുവേണ്ടി കുരിശുമരണം വരിച്ച മാനിയെ സ്മരിച്ചുകൊണ്ട് തന്റെ അനുയായികള്‍ ഉയര്‍ത്തിയ പ്രവോടുകൂടിയ കുരിശ് പേര്‍ഷ്യന്‍ കുരിശ് എന്ന പേരിലാണ് ഈ നാട്ടില്‍ അറിയപ്പെട്ടിരുന്നത്. നാലാം നൂറ്റാണ്ടില്‍ കേരളത്തില്‍ കുടിയേറിയ മനിക്കേയന്‍ മതസ്ഥര്‍ 7-ാം നൂറ്റാണ്ടില്‍ തങ്ങളുടേതായ പള്ളിയും കുരിശും കൊടുങ്ങല്ലൂരില്‍ നിര്‍മ്മിച്ചു എന്നു കരുതപ്പെടുന്നു. നെസ്‌തോറിയന്‍ സഭയായി രൂപാന്തരപ്പെട്ട കേരളത്തിലെ സെലൂഷ്യന്‍ ക്രൈസ്തവ സുറിയാനി സഭയിലേക്ക് കേരളത്തില്‍ വന്നുകൂടിയ മനിക്കേയ മതസ്ഥര്‍ മാര്‍ഗ്ഗം കൂടുകയാല്‍ പേര്‍ഷ്യന്‍ കുരിശിന്റെ ഉടമകളായ ഇന്നാട്ടില്‍ കുടിയേറിയ മനിക്കേയന്‍ മതസ്ഥര്‍ക്കും അവരുടെ കുരിശിനും ക്രൈസ്തവപശ്ചാത്തലം സൃഷ്ടിക്കാനുള്ള പോര്‍ച്ചുഗീസുകാരുടെ പരിശ്രമം ചീറ്റിപ്പോകയാണുണ്ടായത്. ഇവര്‍ മാര്‍ഗ്ഗക്കാര്‍ എന്നറിയപ്പെട്ടിരുന്നതുകൊണ്ട് അവര്‍ കേരളത്തില്‍ വന്നതില്‍പ്പിന്നെ ക്രൈസ്തവമാര്‍ഗ്ഗം സ്വീകരിച്ചവരെന്ന് വ്യക്തമാകുന്നു. 

മാര്‍ഗ്ഗക്കാര്‍ക്ക് പഴയ ക്രിസ്ത്യാനികള്‍ വൈദിക പട്ടം നിഷേധിച്ചിരുന്നു. ഗോവന്‍ മെത്രാപ്പോലീത്താ മെനേസീസ് കുറെ മാര്‍ഗ്ഗക്കാര്‍ക്ക് വൈദിക പട്ടം നല്‍കിയതിന്റെ പേരില്‍ കടുത്തുരുത്തി കേന്ദ്രമാക്കി ഒരു കലാപം തന്നെ പൊട്ടിപുറപ്പെട്ടു. മെത്രാപ്പോലീത്താ കടുത്തുരുത്തിയില്‍ വന്ന് സ്ഥലത്തെ സമുദായ പ്രമുഖരെ വിളിച്ചുവരുത്തി സമ്മാനങ്ങള്‍ നല്‍കിയ ശേഷം സന്ധി സംഭാഷണം നടത്തിയ ശേഷമാണ് ഈ നവ വൈദികര്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിച്ചത്. വൈക്കം താലൂക്ക് ഉള്‍പ്പെടുന്ന വടക്കുംകൂര്‍ രാജ്യം കീഴടക്കി പോര്‍ച്ചുഗീസുകാര്‍ കടുത്തുരുത്തി കേന്ദ്രമാക്കി ഭരണം നടത്തിയിരുന്ന കാലഘട്ടമായിരുന്നതുകൊണ്ടാണ് പഴയ ക്രിസ്ത്യാനികള്‍ കീഴടങ്ങിയത്. അതുപോലെ തന്നെ മൈലാപ്പൂര്‍ കുരിശ് രക്തംവിയര്‍ത്ത തിരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ടി പോര്‍ച്ചുഗീസുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി പേര്‍ഷ്യന്‍ കുരിശിന്റെ മാതൃകകള്‍ ഉണ്ടാക്കിയത്, അവരാല്‍ ഭരിക്കപ്പെട്ടിരുന്ന വടക്കുംകൂര്‍ രാജ്യാതിര്‍ത്തിയിലുള്ള പള്ളിക്കാരില്‍ പെട്ടവരാണ്. ഇവര്‍ നിര്‍മ്മിച്ച കുരിശുകളില്‍ പ്രാവിനു പകരം തീനാക്കുകളാണ് ഉള്ളത്. പ്രാവോടുകൂടിയ കുരിശ് മനിക്കേയന്‍ കുരിശാണ് എന്ന മുന്നറിവ് ഇന്നാട്ടിലെ ക്രിസ്ത്യാനികള്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് മൈലാപ്പൂരില്‍ നിന്നും കണ്ടെടുക്കപ്പെട്ട കുരിശ് തീനാക്കുകളോടു കൂടിയവയാണെന്ന് പോര്‍ച്ചുഗീസുകാര്‍ കള്ളം പറയുകയും അത്തരം ഒരു കുരിശ് കൂടി കോട്ടയം വലിയ പള്ളിയില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തതു.

തോമ്മാശ്ലീഹായുടെതെന്ന് വിശ്വസിക്കപ്പെടുന്ന കബറിടം കൊടുങ്ങല്ലൂരില്‍ ഉണ്ടായിരുന്നു. മാര്‍ക്കോ പോളോവിന്റെ സഞ്ചാര കഥകളില്‍ ഇപ്രകാരം പറയുന്നു തോമസ് പുണ്യവാളന്റെ ശവകുടീരം ഇവിടെ നിന്ന് (കൊടുങ്ങല്ലൂര്‍ തുറമുഖം) വളരെ അകലെയല്ല. സെന്റ് തോമസ് വധിക്കപ്പെട്ട സ്ഥലത്തെ മണ്ണിന്റെ നിറം ചുവപ്പാണ്. 1288-ല്‍ ഞാനവിടം സന്ദര്‍ശിക്കുമ്പോഴും അവിടത്തെ മണ്ണിന്റെ നിറം ചുവപ്പായിരുന്നു. ഈ മണ്ണ് വെള്ളത്തില്‍ കലക്കി കുടിച്ചാല്‍ രോഗശാന്തി ഉണ്ടാകുമെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. തലമുറകള്‍ കെകമാറിക്കൊണ്ടിരുന്ന നമ്മുടെ ഈ ചരിത്ര ഭാഗം പോര്‍ച്ചുഗീസുകാര്‍ തമസ്‌ക്കരിച്ച ശേഷമാണ് മൈലാപ്പൂരെ ഒരു ശവകുടീരം തോമ്മാശ്ലീഹായുടെതെന്നും അവര്‍ പ്രചരിപ്പിച്ചത്. ഈ സ്ഥലത്തിന് അഞ്ചെട്ട് കിലോമീറ്റര്‍ അകലെയുള്ള ചിന്നമലയില്‍ വച്ച് ശ്ലീഹാ കുത്തേറ്റെന്നും, മരണാസന്നനായ ശ്ലീഹാ മൂന്നു കിലോമീറ്റര്‍ ദൂരം ഓടി പെരിയമലയുടെ ഉച്ചിയില്‍ കയറി താന്‍ കൊത്തിയുണ്ടാക്കി വച്ചിരുന്ന കുരിശില്‍ പിടിച്ച് മരണമടഞ്ഞു എന്നതാണ് പോര്‍ച്ചുഗീസുകാര്‍ നിര്‍മ്മിച്ച ചരിത്രങ്ങള്‍. ഈ ചരിത്ര ഭാഗങ്ങള്‍ തികച്ചും അവിശ്വസനീയമാണെന്നു ചരിത്രകാരന്‍ ഡോ. മത്യാഡ് മുണ്ടാടല്‍ പറയുന്നു. തങ്ങളുടെ നാഥനെ വധിച്ച കുരിശ് ശിഷ്യര്‍ക്ക് നികൃഷ്ട വസ്തുവായിരുന്നു എന്നതാണ് സത്യം. ഈ ഭൂപ്രദേശങ്ങള്‍ സ്വന്തമാക്കാന്‍ വേണ്ടിയായിരുന്നു മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ സംരക്ഷിച്ചു വന്നിരുന്ന കൊടുങ്ങല്ലൂരെ മാര്‍ത്തോമ്മാ ശ്ലീഹായുടെ കബറിടം പോര്‍ച്ചുഗീസുകാര്‍ നശിപ്പിച്ചതും നമ്മുടെ പൈതൃകമായ ചരിത്ര ഭാഗങ്ങള്‍ തമസ്‌ക്കരിച്ചതും.

ഭൂവിഭാഗങ്ങള്‍ വെട്ടിപ്പിടിക്കാനും വരുമാനം ഉണ്ടാക്കുവാനും ആയി കള്ളക്കഥകള്‍ നിര്‍മ്മിക്കുന്ന പാരമ്പര്യമാണ് കത്തോലിക്കാസഭയ്ക്കുള്ളത്. മാടത്തരുവിയില്‍ വച്ച് വധിക്കപ്പെട്ട മറിയക്കുട്ടിയുടെ ഘാതകന്‍ ഫാ. ബനഡിക്ട് ഓണങ്കുളംതന്നെയെന്ന് ചങ്ങനാശ്ശേരി അരമനക്കോടതി വിധി എഴുതിയതാണ്. അദ്ദേഹത്തെ വെറുതെ വിട്ടുകൊണ്ട് ഹൈക്കോടതി വിധി ഉണ്ടായിട്ടും അരമന കോടതി വിധി തിരുത്തിയില്ല. അതിരമ്പുഴ കേന്ദ്രമാക്കി ഒരു വൈദിക ലോബി ഇദ്ദേഹത്തെ കാര്യസാദ്ധ്യതയ്ക്കുള്ള മദ്ധ്യസ്ഥനാക്കി (സ്ത്രീപീഡനക്കേസില്‍ ഉള്‍പ്പെടുന്നവരുടേതാകാം) അവതരിപ്പിച്ചു വരുമാനം ഉണ്ടാക്കാന്‍ കൊണ്ടുപിടിച്ച് ശ്രമിക്കുന്നുണ്ട്. അതിരമ്പുഴ പാരീസ് ബുള്ളറ്റിന്‍ സൗജന്യമായി വിതരണം ചെയ്യുന്നത് വൈദികലോബിയുടെ കള്ളക്കഥകള്‍ വിശ്വാസികളില്‍ അടിച്ചേല്‍പിക്കുന്നതിനുവേണ്ടിയാണ്. ഒരു കാര്യം സത്യമെന്നറിഞ്ഞ ശേഷവും അതിനോട് മറുതലിക്കുന്ന, തലപ്പെട്ട ദോഷങ്ങളില്‍പെട്ട, പാപമാണ് ഈ വൈദികലോബി ചെയ്തിരിക്കുന്നത്.

9-ാം നൂറ്റാണ്ടില്‍ ജാതി വ്യവസ്ഥ നിലവില്‍ വരുമ്പോള്‍ കൃഷിയിലും കച്ചവടത്തിലും മികച്ചു നിന്ന മാര്‍ത്തോമ്മാ ക്രിസ്ത്യനികള്‍ക്ക് വൈശ്യര്‍ക്കൊപ്പമുള്ള സ്ഥാനമാനങ്ങള്‍ നല്‍കി. അതിന് ശേഷം ക്രൈസ്തവ മാര്‍ഗ്ഗം സ്വീകരിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം കൊടുക്കാതിരിക്കാന്‍ അവരെ മാര്‍ഗ്ഗക്കാര്‍ എന്ന ജാതിപ്പേര് നല്‍കി മാറ്റി നിര്‍ത്തിയിരുന്നു. അതുകൊണ്ടാണ് മാര്‍ഗ്ഗംകൂടിയ മനിക്കേയ മതസ്ഥരെ മാര്‍ഗ്ഗക്കാരായി അറിയപ്പെട്ടിരുന്നത്. 9-ാം നൂറ്റാണ്ടില്‍ ക്‌നായി തോമ്മായുടെ നേതൃത്വത്തില്‍ വന്ന സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ചേരരാജാവില്‍ നിന്നും ചെപ്പേടില്‍ എഴുതി വാങ്ങിയ പദവികള്‍ മാത്രമേ അനുഭവിപ്പാന്‍ അനുമതി ഉണ്ടായിരുന്നുള്ളൂ. ഇവര്‍ സുറിയാനി ക്രിസ്ത്യനികള്‍ എന്ന് അറിയപ്പെട്ടിരുന്നു. പഴയ സര്‍ക്കാര്‍ റിക്കാര്‍ഡുകളില്‍ മേല്‍ പറഞ്ഞ മൂന്ന് വിഭാഗം ക്രൈസ്തവരെപ്പറ്റി (മാര്‍ത്തോമ്മാക്കാര്‍, സുറിയാനിക്കാര്‍, മാര്‍ഗ്ഗക്കാര്‍) പരാമര്‍ശിക്കുന്നുണ്ട്.

ചരിത്രപരമായ വിഡ്ഢിത്തം
ക്രൈസ്തവ കുരിശിന് ബദലായി മനിക്കേയ മതസ്ഥര്‍ ഉയര്‍ത്തിയ പേര്‍ഷ്യന്‍ കുരിശ് ക്രൈസ്തവര്‍ക്കെന്നും ഭീഷണി തന്നെ ആയിരുന്നു. കല്‍ദായ വാദികള്‍ പേര്‍ഷ്യന്‍ കുരിശിന് മാര്‍ത്തോമ്മാ കുരിശെന്നു മൊഴിമാറ്റം നടത്തിയെങ്കിലും അത് ക്രിസ്തുവിനെ അവഹേളിക്കുന്ന കുരിശ് തന്നെയാണ്. അത് തിരിച്ചറിയാനുള്ള ചരിത്രവിജ്ഞാനം നമ്മുടെ നാട്ടില്‍ കല്‍ദായ വാദികള്‍ക്കില്ല എന്നത് ഖേദകരമാണ്. പഴയ നിയമ പാരമ്പര്യ വാദികളായ അവര്‍ ക്രിസ്തു നിഷേധികളാണ്. അവര്‍ കാട്ടിക്കൂട്ടിയ ചരിത്രപരമായ വിഡ്ഢിത്തത്തിന്റെ പേരില്‍ സഭയില്‍ നടക്കുന്ന കോലാഹലങ്ങളും അന്തഃഛിദ്രങ്ങളും കെട്ടടങ്ങണമെങ്കില്‍ ഈ കുരിശിനെ നിരോധിക്കാനുള്ള വിവേകം നമ്മുടെ സിനഡ് പ്രകടിപ്പിക്കണം. കല്‍ദായ വാദികളുടെ വിതണ്ഡാവാദങ്ങളെ ചരിത്രപരമായി നേരിടാന്‍ ഭയപ്പെടുന്നവരാണ് സഭയുടെ കേന്ദ്ര നേതൃത്വം.

കേരളത്തില്‍ രണ്ടു പേര്‍ഷ്യന്‍ സംഘങ്ങള്‍ കുടിയേറി പാര്‍ത്തിട്ടുണ്ടെന്നും, അതില്‍പേര്‍ഷ്യന്‍ കുരിശുമായി വന്നുകൂടിയ ആദ്യ സംഘത്തില്‍ പെട്ടവര്‍ മനിക്കേയര്‍ മതസ്ഥരായിരുന്നു എന്നും, സുപ്രസിദ്ധ ചരിത്ര ഗവേഷകന്‍ ഡോ. എ.സി. ബര്‍ണ്ണല്‍ അഭിപ്രായപ്പെടുന്നു. ഈ കുടിയേറ്റ സംഘം താമസിച്ചിരുന്ന കൊടുങ്ങല്ലൂരുണ്ടായിരുന്ന കോളനി 'മണിഗ്രാമം' എന്നറിയപ്പെട്ടിരുന്നത് ആ ഗ്രാമവാസികള്‍ മാനിയുടെ അനുയായികള്‍ ആയിരുന്നതുകൊണ്ടാണെന്ന് ചരിത്ര ഗവേഷകന്‍ ഡോ. ഗുണ്ടര്‍ട്ട് അഭിപ്രായപ്പെടുന്നു. സര്‍. എച്ച്.എം. ഇലിയഡിനും ഇതേ അഭിപ്രായമാണുള്ളത്. ക്‌നാനായിക്കാരുടെ മാര്‍ഗ്ഗം കളിപ്പാട്ടിലാണ് പേര്‍ഷ്യന്‍ കുരിശുമായി വന്നവരുടെ ചരിത്രം പരാമര്‍ശിക്കുന്നത്. ഈ പാട്ട് പോര്‍ച്ചുഗീസുകാര്‍ മാറി എഴുതി എങ്കിലും ചരിത്ര സത്യങ്ങള്‍ പലതും തമസ്‌ക്കരിക്കപ്പെട്ടിട്ടില്ല. ക്‌നാനായിക്കാര്‍ പേര്‍ഷ്യയിലുണ്ടായിരുന്ന കാനു വംശജരാണ്. ആദ്യത്തെ മനിക്കേയന്‍ കുടിയേറ്റ സംഘത്തിലും രണ്ടാമത്തെ സുറിയാനി ക്രൈസ്തവരുടെ കുടിയേറ്റ സംഘത്തിലും കാനു വംശജരുണ്ടായിരുന്നു. അവര്‍ വംശ ശുദ്ധിയില്‍ നിഷ്‌ക്കര്‍ഷ ഉള്ളവരായിരുന്നു. അത് ഇപ്പോഴും പിന്തുടരുന്നു.

കൊടുങ്ങല്ലൂരുണ്ടായിരുന്ന മണി ഗ്രാമക്കാരുടെ പള്ളി ഒരു മനിക്കേയന്‍ ദേവാലയം ആയിരുന്നെന്ന് പ്രസ്തുത പള്ളി സന്ദര്‍ശിച്ച സുലൈമാന്‍ എന്ന ചരിത്രകാരന്‍ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഈ പള്ളിയും പട്ടണവും ചുട്ടെരിക്കയാല്‍ തങ്ങള്‍ കടുത്തുരുത്തിയിലേക്ക് പലായനം ചെയ്തതെന്നും പിന്നീടവര്‍ കോട്ടയം ഭാഗത്തേക്ക് മാറി താമസിച്ചെന്നും മാര്‍ഗ്ഗംകളിപ്പാട്ടില്‍ പറയുന്നു.
ഇക്കൂട്ടര്‍ക്ക് തനതായി ഒരു പള്ളി 1550-ല്‍ നിര്‍മ്മിക്കപ്പെതില്‍ അവര്‍ കൊണ്ടുവന്ന പേര്‍ഷ്യന്‍ കുരിശ് ഒരു ചരിത്ര സ്മരകമായി സൂക്ഷിച്ചിട്ടുണ്ട്. ഈ കുരിശിനവര്‍ ക്രൈസ്തവ കുരിശിനടുത്ത ബഹുമാനമോ, വണക്കമോ നല്‍കുന്നില്ല. അതൊരു അക്രൈസ്തവ കുരിശാണെന്ന് അവര്‍തന്നെ സമ്മതിക്കുന്നു എന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു.

പെരിയമല കൈവശപ്പെടുത്താന്‍ കടുത്തുരുത്തിയിലെ പേര്‍ഷ്യന്‍ കുരിശ് കൊണ്ടുപോയി

കൊടുങ്ങല്ലൂര് നിന്നും മണി ഗ്രാമക്കാര്‍ കൊണ്ടു വന്ന പേര്‍ഷ്യന്‍ കുരിശ് കടുത്തുരുത്തി ക്‌നാനായ പള്ളിക്ക് പുറത്ത് സൂക്ഷിച്ചിരുന്നു. ഈ കുരിശ് പള്ളിക്കുള്ളില്‍ പ്രതിഷ്ഠിക്കാനുള്ള പോര്‍ച്ചുഗീസുകാരുടെ ശ്രമം പരാജയപ്പെട്ടു. ഈ കുരിശ് കൈവശപ്പെടുത്തിയതും, അത് സൂക്ഷിക്കാന്‍ കോട്ടയത്തുണ്ടായിരുന്ന മണി ഗ്രാമക്കാര്‍ക്ക് പള്ളി പണിതുകൊടുത്തതും (1550ല്‍) പോര്‍ച്ചുഗീസുകാരായിരുന്ന. ഈ പേര്‍ഷ്യന്‍ കുരിശിന്റെ മാതൃകയില്‍ കൊത്തിച്ചെടുത്തതോ, കടുത്തുരുത്തിയില്‍ കിടന്ന രണ്ട് പേര്‍ഷ്യന്‍ കുരിശുകളില്‍ ഒരെണ്ണമോ, അവര്‍ പെരിയമലയിലേക്ക് കൊണ്ടുപോയി എന്ന് അനുമാനിക്കാനുള്ള സാഹചര്യ തെളിവുകള്‍ ഉണ്ട്. 1547-ല്‍ പെരിയമല പോര്‍ച്ചുഗീസുകാര്‍ വിജയനഗരം രാജാവില്‍നിന്നു കൈവശപ്പെടുത്തിയതാണ്. അതിനായി അവര്‍ ഉന്നയിച്ച ന്യായം അവിടെനിന്നു പേര്‍ഷ്യന്‍ കുരിശ് കണ്ടെടുത്തു എന്നതായിരുന്നു. അതു തോമ്മാശ്ലീഹാ കൊത്തി ഉണ്ടാക്കിയതായിരുന്നു എന്ന് പോര്‍ച്ചുഗീസുകാര്‍ വിജയനഗരം രാജാവിനെ തെറ്റിദ്ധരിപ്പിച്ചു.

ഇത്തരം കുരിശുകള്‍ തോമ്മാശ്ലീഹാ നിര്‍മ്മിച്ച് കേരളീയര്‍ക്ക് നല്‍കി എന്ന് വരുത്തി തീര്‍ക്കാനായിട്ടായിരുന്നു അവര്‍ കോട്ടയം പള്ളി നിര്‍മ്മിച്ചതും അതിനുള്ളില്‍ കടുത്തുരുത്തിയില്‍നിന്നു സമ്പാദിച്ച പേര്‍ഷ്യന്‍ കുരിശ് സൂക്ഷത്തിന് വച്ചതും. ഈ പേര്‍ഷ്യന്‍ കുരിശുകള്‍ പ്രചരിപ്പിക്കുവാനായിരുന്നു പോര്‍ച്ചുഗീസുകാര്‍ പെരിയമല കുരിശ് രക്തംവിയര്‍ത്ത വാര്‍ത്തയുണ്ടാക്കി അതിന്റെ സ്മരണക്ക് പെരുന്നാള്‍ ഏര്‍പ്പെടുത്തിയത്. പെരുന്നാള്‍ ആഘോഷിക്കാന്‍ ചില പള്ളിക്കാര്‍ നിര്‍മ്മിച്ച പേര്‍ഷ്യന്‍ കുരിശുകള്‍ പോര്‍ച്ചുഗീസുകാരുടെ കാലം കഴിഞ്ഞപ്പോള്‍ ദൂരെ എറിഞ്ഞു. അവ ഈ കഴിഞ്ഞ നൂറ്റാണ്ടിലാണ് വീണ്ടെടുക്കപ്പെട്ടത്.

കോട്ടയത്തുള്ള പേര്‍ഷ്യന്‍ കുരിശിന്റെ ഉടമകളായിരുന്നവരെ മാനിക്കയത്തന്മാര്‍ എന്നും മൈനാത്തന്മാര്‍ എന്നും വടക്കുംഭാഗര്‍ വിളിക്കുന്ന പതിവ് ഇപ്പോഴും നിലനില്‍ക്കുന്നു. അവര്‍ പണ്ട് പേര്‍ഷ്യന്‍ മതസ്ഥാപകന്‍ മാനിയുടെ അനുയായികള്‍ ആയിരുന്നപ്പോള്‍ ഉണ്ടായ പേരാണിത്.