Translate

Thursday, October 22, 2015

മനുഷ്യൻ, പള്ളി, ദൈവം

സത്യങ്ങൾ ലളിതമാണ്. അവയെ വികൃതമാക്കുന്നത് മത-മൂത്താശാരിമാരാണ്. അവരാണ് നീണ്ട താടിയുള്ള അപ്പൂപ്പനായി ദൈവത്തെയും പല പേറുകൾക്കുശേഷവും കന്യകയായി തുടരുന്ന ദൈവമാതാവിനെയും പല മക്കളുടെ പിതാവായിരുന്നിട്ടും സെലിബെയ്റ്റ് ആയിരുന്ന ജോസെഫിനെയും, പിന്നെ മരിച്ചുകഴിഞ്ഞാൽ ഏത് പ്രകൃതിനിയമത്തെയും വളച്ചൊടിക്കാൻമാത്രം അസ്സാദ്ധ്യ കഴിവുള്ള പുണ്യവ്യാളന്മാരെയും പുണ്യവ്യാളികളെയും അതിരില്ലാത്ത അവരുടെ ഭാവനയിൽ മെനഞ്ഞെടുത്ത് എട്ടും പൊട്ടും തിരിയാത്ത മനുഷ്യർക്ക്‌ മുമ്പിൽ വച്ചുകൊടുക്കുന്നത്.
 
പള്ളിയെന്നാൽ പാപഭയത്തിനടിപ്പെട്ടവർ ഞായറാഴ്ചതോറും ഓടിക്കൂടുന്ന ഒരു കെട്ടിടത്തിന്റെ പേരല്ല, മറിച്ച് അതൊരു പ്രക്രിയയാണ് - അതായത്, കൂട്ടായി ഇരുന്നു ഭക്ഷണം പങ്കുവയ്ക്കുന്നത്, അനുദിനജീവിതപ്രശ്നങ്ങളെക്കുറിച്
ച് സഹകരണഭാവത്തിൽ ചർച്ചചെയ്യുന്നത്, ചെറിയ കാര്യങ്ങളിലാണെങ്കിലും അന്യോന്യം സഹായിക്കുന്നത് തുടങ്ങിയവ - എന്ന് പറഞ്ഞുതരാൻമാത്രം വിവരമുള്ള എത്ര അച്ചന്മാർ നമ്മുടെ പള്ളികളിൽ ഇന്നുണ്ട്? പൊള്ളയായ അനുഷ്ടാനങ്ങളിൽ ഭക്തജനത്തെ പിടിച്ചുനിർത്തുക മാത്രമാണ് അവർ ചെയ്തുപോരുന്നത്. അക്കൂടെ അവർ പരംപരാനുഷ്ടാനങ്ങളിൽ വിശ്വാസത്തെ ഉറപ്പിക്കുക, ഉറപ്പിക്കുക എന്ന് നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കും. അതുതന്നെ ഭയത്തിന്റെ ലക്ഷണമാണെന്ന് ജെ. കൃഷ്ണമൂർത്തി പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനികൾ അവരുടെ വിശ്വാസപ്രമാണവും പത്ത് കല്പനകളും നിശിതമായ നിരൂപണത്തിന് വയ്ക്കേണ്ട കാലം എന്നേ കഴിഞ്ഞു. അവയൊക്കെ എഴുതിയുണ്ടാക്കിയ നാളുകളിലെ മനുഷ്യരുടെ ബൌദ്ധിക നിലവാരമാണ് ഇപ്പോഴുമുള്ളത് എന്ന അനുമാനം ദൈവം തന്നിട്ടുള്ള ബുദ്ധിയുടെ നിരാസമാണ്. അന്ന് ഉപയോഗിച്ചിരുന്ന ബിംബങ്ങള്‍ അന്നത്തെ ആളുകള്‍ക്ക് ധാരാളമായിരുന്നിരിക്കാം. എന്നാൽ ഇന്നും അവയ്ക്ക് അക്ഷരാര്‍ത്ഥം കല്‍പ്പിച്ചുകൊടുത്ത് കടുംപിടുത്തം മുറുക്കിയിരിക്കുന്നവരെ ഓര്‍ത്തു ചിരിക്കാതെ എന്തു ചെയ്യാന്‍.
ഒരുദാഹരണമെടുക്കാം - 'നിന്റെ ദൈവം ഞാനാകുന്നു, മറ്റൊരു തമ്പുരാൻ നിനക്കുണ്ടാകരുത്'. മനുഷ്യർ വിവിധ ഗോത്രദൈവങ്ങൾക്കായി തമ്മിൽ തമ്മിൽ കൊലചെയ്തും കവർന്നെടുത്തും കഴിഞ്ഞിരുന്ന കാലത്ത് ഓരോ വർഗ്ഗത്തിനും അവരവരുടെ ദൈവപ്രതിമയുണ്ടായിരുന്നു. അതിരുകൾ കടന്ന അന്ധമായ വിഗ്രഹാരാധനക്കെതിരെ ഇസ്രായേൽ ജനം വളർന്നത്‌ സാവധാനമാണ്‌. അന്യ കൂട്ടരുടെ വിഗ്രഹങ്ങളെക്കാൾ ശക്തനാണ് യാവേ (യെഹോവ) എന്ന് വരുത്താനുള്ള ശ്രമത്തിൽനിന്ന് ഉരുത്തിരിഞ്ഞ ഒരു കല്പനയാണ് ഈ പ്രമാണം. അല്ലാതെ പല ദൈവങ്ങൾ ഉണ്ടായിട്ടോ അങ്ങനെയൊരു സ്ഥിതിവിശേഷം ബുദ്ധിക്ക് അംഗീകരിക്കാനാവുന്നതുകൊണ്ടോ അല്ല. ഇന്നും അതുരുവിട്ടു വേദപാഠം നടത്തുന്നത് ബാലിശമാണ്. കുഞ്ഞുങ്ങളോടുള്ള കടുത്ത അനീതിയാണ്.
ദൈവം അദൃശ്യനാണ്, അരൂപിയാണ് എന്ന കണ്ടെത്തലിലേയ്ക്ക് വന്ന ഒരു സമൂഹത്തിൽ ആണ്  "ദൈവം തന്റെ സ്വന്തം ച്ഛായയിലും രൂപത്തിലും സാദൃശ്യത്തിലും മനുഷ്യനെ സൃഷ്ടിച്ചു" എന്ന വേദവാക്യം എഴുതപ്പെട്ടത് എന്നത് യുക്തിരാഹിത്യമാണ്. അങ്ങനെയൊന്ന് മനുഷ്യമനസ്സിൽ സംഭവിക്കരുതാത്തതാണ്. അതൊരു പടുചിന്തയാണ്, വെട്ടിക്കളയേണ്ടതാണ്. കാരണം, ദൈവത്തിന്റെ ച്ഛായയും രൂപവും എങ്ങനെയെന്നും അതിന് മനഷ്യന്റേതിനോടുള്ള സാദൃശ്യം എന്തെന്നും ഒരുവിധത്തിലും അറിയാൻ കെല്പില്ലാത്ത കൃമികളാണ് ഇങ്ങനെയുള്ള മാനസ്സികഭോഗം നടത്തുന്നത്. എത്ര സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഇതെല്ലാം 'വേദ'പുസ്തകത്തിൽ എഴുതിയിട്ടുണ്ട് എന്ന് വീമ്പിളക്കിയാലും ഓക്കത്തരം ഒരിക്കലും സത്യമാവില്ല.

എന്നിരുന്നാലും, ആധുനികമാകുന്നതിനും ഒരതിരുവേണം. പ്രപഞ്ചത്തെ സൃഷ്ടിച്ചത് ദൈവമല്ല, അത് സ്വയംഭൂവാണ്, Big Bang ആണ് അതിന്റെ തുടക്കം എന്നൊക്കെയുള്ള വാദങ്ങൾ ശരിയാകാ
ൻ പോകുന്നില്ല. Big Bang എന്നത് ഒരു പ്രപഞ്ചസംവിധാനത്തിന്റെ ഒടുക്കത്തോടെ ഉണ്ടാകുന്ന പുതിയ തുടക്കമെന്നേ പറയുന്നുള്ളൂ. അവ എത്ര തവണ വേണമെങ്കിലും ആവര്ത്തിക്കാം. പ്രപഞ്ചങ്ങളുടെ അനന്തതകളിലെവിടെയോ, അല്ലെങ്കിൽ പ്രകൃതിയിൽ സർവവ്യാപിയായി ഇരുന്ന്, നമ്മുടെ ഗതിവിഗതികളെ നിയന്ത്രിക്കുന്ന ഒരരൂപശക്തി എന്ന് ദൈവത്തെപ്പറ്റിയുള്ള പൊതുകാഴ്ചപ്പാടിനെ വിലയിരുത്തുമ്പോൾ അതിൽ പ്രപഞ്ചസൃഷ്ടിയും നാശവും ഉൾപ്പെടും. ആ ദൈവത്തിന് പല ദേശങ്ങളിലും പല മതങ്ങളിലും വ്യത്യസ്ത നാമങ്ങളും ഭാവങ്ങളുമാണെങ്കിലും, പ്രപഞ്ചത്തെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത് ഏത് ശക്തിയാണോ അതാണ്‌ ദൈവമെന്ന സങ്കൽപം എന്ന കാര്യത്തിൽ ഭൂരിപക്ഷം മനുഷ്യർക്കും സംശയമുണ്ടാവില്ല. പക്ഷേ, പ്രപഞ്ചസൃഷ്ടിയുടെ ലക്ഷ്യം മനുഷ്യമനസ്സിന് ഉള്ക്കൊള്ളാനാകുമോ എന്നത് എന്നും സംശയാസ്പദമാണ്. അവനെ പോറ്റിവളര്ത്തുന്ന പ്രകൃതിയിൽ മനുഷ്യൻ മാത്രമായി കാട്ടിക്കൂട്ടുന്ന വികൃതികൾ ശ്രദ്ധിക്കുമ്പോൾ, ദൈവത്തിന് ഈ വര്ഗ്ഗത്തിന്മേൽ എന്തെങ്കിലും നിയന്ത്രണം ഉണ്ടോയെന്നു ചോദിക്കേണ്ടിവരുന്നു. ആത്യന്തികമായി, ദൈവവും മനുഷ്യനും തമ്മിൽ എന്തെങ്കിലും ബന്ധം വേണോ വേണ്ടയോ എന്നത് നമ്മൾ തന്നെ തീരുമാനിക്കേണ്ടിവരുന്ന ഒരു ദർശനത്തിന്റെ ഭാഗമാണ്. ആ ദർശനത്തെ അനുസരിച്ചിരിക്കും അവന്റെ മനസ്സിന്റെ സന്തുഷ്ടി. ഒരു മതമായി കരുതപ്പെടാത്ത ബുദ്ധചിന്തയൊഴിച്ചുള്ള എല്ലാ മതങ്ങളും പരലോകത്തെപ്പറ്റി പറഞ്ഞ് മനുഷ്യരെ പറ്റിക്കുന്നുണ്ടെങ്കിലും ഇതിനപ്പുറത്തുള്ള ഒരു ലോകത്തെ തത്ക്കാലം മറക്കുന്നതാണ് സന്തുഷ്ടമായ ജീവിതത്തിന് ഏറ്റവും ഉതകിയ വഴിത്താര. മറിച്ചുള്ളതെന്തും തുലോം ഹൃസ്വമായ ഒരു ജീവനപ്രക്രിയയ്ക്കുള്ളിൽ വെറും ജലരേഖയായി കലാശിക്കും.

ബാംബര്‍ഗിലെ ആര്‍ച്ച്ബിഷപ് Dr. Ludwig Schick Fulda യില്‍ വച്ച് നടന്ന ജര്‍മ്മന്‍ ബിഷപ്സ് കോണ്‍ഫെറന്‍സില്‍ സഹപ്രവര്‍ത്തകരോട് സംസാരിച്ചതിന്റെ റിപ്പോര്‍ട്ട്‌ Die katholische Zeitschrift, 16 Oct. 2011ല്‍  കൊടുത്തിരുന്നതില്‍ നിന്ന് ഒരു ഭാഗം കേൾക്കുക: "സഹോദരികളെ, സഹോദരരെ, പള്ളികളില്‍ നമ്മള്‍ കൂടുതലായി സ്വര്‍ഗ്ഗത്തെയും നരകത്തെയും, മരണത്തെയും അവസാന വിധിയെയുംപറ്റി കൂടുതല്‍ പ്രസംഗിക്കയും പഠിപ്പിക്കയും ചെയ്യേണ്ടത് അത്യാവശ്യമായിത്തീര്‍ന്നിരി
ക്കുന്നു. നമ്മുടെ ജീവിതത്തിനും സഭയുടെ നിലനില്‍പ്പിനും സമുദായത്തിന്റെ കെട്ടുറപ്പിനും സ്വര്‍ഗ്ഗത്തിലെത്തുക എന്ന നമ്മുടെ ലക്ഷ്യം സാധിച്ചുകിട്ടാനും ഇതാവശ്യമാണ്."

അന്ത്യവിധിയെപ്പറ്റിയും പല്ലുകടിയും മുറുമ്മലും തീയും കൊണ്ട് നിറഞ്ഞ നരകത്തെപ്പറ്റിയും  യേശുവും പറഞ്ഞിട്ടുണ്ട്, അതുകൊണ്ട് അവയെ സഭ വിശ്വാസപ്രമാണത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്, അവയെ അങ്ങനെത്തന്നെ എടുക്കുകയാണ് സത്യവിശ്വാസം എന്ന്  മാര്‍ഷിക്ക് പറയുന്നു. വിധിയാളനായ ഒരു ദൈവത്തെ മാറ്റിനിറുത്തിയാല്‍ സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും മനുഷ്യരുടെയും സ്രഷ്ടാവായ ദൈവത്തിനു പിന്നെയെവിടെ സ്ഥാനം എന്നാണ് ഈ ദൈവജ്ഞന്റെ ചോദ്യം! മാത്രമല്ല, യേശുവിന്റെ ജീവിതം, മരണം, സുവിശേഷം, നമ്മെ സ്വര്‍ഗ്ഗത്തിലേയ്ക്ക് നയിക്കേണ്ട പരിശുദ്ധാരൂപി ... എല്ലാം പിന്നെ അര്‍ത്ഥശൂന്യമത്രേ. "(ശിക്ഷിക്കുന്ന) ഒരു ദൈവമില്ലങ്കില്‍ ഞാനെന്തിനു നല്ലവനായിരിക്കണം?" എന്നുപോലും മാക്സ് ഹോര്‍ക്കൈമറെ ഉദ്ധരിച്ച് ഇദ്ദേഹം ചോദിക്കുന്നു. എത്ര വികലമായ ഒരു ദൈവസങ്കല്പമാണിത്! ഇതൊക്കെത്തന്നെയല്ലേ നമ്മുടെ പള്ളികളിലും വാചാലമായി പങ്കുവയ്ക്കപ്പെടുന്നത്? അതിനപ്പുറത്തേയ്ക്ക് കടക്കുന്ന ഒരു ചിന്തയെങ്കിലും ഇന്ത്യയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനായി കരുതപ്പെടുന്ന കല്ലറങ്ങാട്ട് പോലും പറഞ്ഞുകേട്ടിട്ടില്ല! ഒരു കാതലുമില്ലാത്ത ഒരു ജീവിതവീക്ഷണത്തിന്റെ ബഹിര്‍സ്ഫുരണങ്ങളാണിതൊക്കെ. മരണാനന്തരമുള്ള സ്വര്‍ഗ്ഗസിദ്ധിയെക്കുറിച്ചല്ലാ
തെ ജീവിച്ചിരിക്കെത്തന്നെ ഉണ്ടാകേണ്ട ആത്മീയാവബോധത്തിന്റെ നേട്ടത്തെപ്പറ്റി ഇവര്‍ക്കിനി വിശ്വാസികളോട് ഒന്നുംതന്നെ പറയാനില്ലേ? ആത്മജ്ഞാനം നേടാന്‍ കഴിഞ്ഞിട്ടില്ലാത്ത സാധാരണയാളുകള്‍ സ്വര്‍ഗ്ഗനരകങ്ങളില്‍ വിശ്വസിച്ച് നന്മയുടെ വഴിയേ പോകുന്നെങ്കില്‍ അത്രയും നല്ലത്. എന്നാല്‍ ആ വഴിയേ പോയാല്‍ കിട്ടുന്നത് ഒരു സ്വപ്നാനുഭൂതി മാത്രമാണെന്ന സത്യം ദൈവജ്ഞാനികളായി കരുതപ്പെടുന്ന മെത്രാന്മാരെങ്കിലും അറിഞ്ഞിരിക്കേണ്ടതല്ലേ? സ്വര്‍ഗത്തെ ജീവിതത്തിന് ശേഷമുള്ള പ്രാപ്യസ്ഥാനമായി കാണുന്ന പൊള്ളത്തരം വിറ്റാണ് ഏതു മതവും നിലനില്ക്കുന്നതും വളരുന്നതും. അതിക്രൂര ശിക്ഷകളുടെ ഭയപ്പാടില്‍ മനുഷ്യരെ സത്സ്വഭാവികളാക്കാന്‍ ശ്രമിക്കാമെന്നല്ലാതെ, അതുകൊണ്ട് മനുഷ്യന്‍ നന്നാകുന്നില്ല. എന്നാൽ, സഭയുടെ താത്ക്കാലികാവശ്യങ്ങള്‍ക്ക് അത്രയും മതിയായിരിക്കാം.

പലപ്പോഴും ഞാൻ കുറിക്കാറുള്ളതുപോലെ ഈ പള്ളികളും പട്ടക്കാരും ഉണ്ടാക്കുന്ന തലവേദനയില്ലാതെ എന്തുകൊണ്ട് നമുക്ക് ക്രിസ്ത്യാനികളായിരിക്കാൻ പറ്റില്ല എന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? യേശുവിന്റെ എല്ലാ സന്ദേശങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് കാശും മതവുമായി ദൃഢബന്ധം സ്ഥാപിച്ചിരിക്കുന്ന ഈ പരമ പോക്രികൾ നമ്മുടെ ജീവിതത്തിൽ കൈകടത്തണോ വേണ്ടയോ എന്ന് നമ്മൾ സ്വയം തീരുമാനിക്കണം. സഭയുടെ ഇന്നത്തെ സ്ഥിതിവിശേഷത്തിന് ഇവരുടെ കാലുകൾക്കിടയിൽ തലവച്ചുകൊടുക്കുന്ന 'സത്യക്രിസ്ത്യാനികളെ' പറഞ്ഞാൽ മതി. ഇവരുടെ വിലയേറിയ ഓരോരോ ഓചാരങ്ങൾ ഇല്ലാതെ ആര്ക്കും മാന്യമായി, സ്വന്തന്ത്രമായി, സ്വര്ഗീയ ആവശ്യങ്ങളുടെ പേരിൽ
അനാവശ്യമായി ഒരു പൈസയും ചെലവാക്കാതെ, മനസ്സാക്ഷിക്കൊത്തു ജീവിക്കാം. പിള്ളേരെ ഗവ.സ്കൂളിൽ വിടുക. പിരിവില്ലാതെ കൂദാശകൾ തരില്ലെങ്കിൽ വേണ്ടെന്നു വയ്ക്കണം. ഒരു കൂദാശയുടെയും പേരിൽ പണം വാങ്ങരുതെന്ന് ഇപ്പോഴത്തെ പോപ്‌ കർശനമായി പറഞ്ഞിട്ടുണ്ട്. ആര് കേൾക്കുന്നു? എത്രയോ കോടിക്കണക്കിനു മനുഷ്യർ കത്തോലിക്കരുടെ ഈ ബാലിശമായ തെമ്മാടിത്തരങ്ങൾ ഇല്ലാതെ നല്ലവരായി ജീവിച്ച് സന്തോഷത്തോടെ മരിക്കുന്നു. മരിച്ചു കഴിഞ്ഞാലുള്ള അങ്കലാപ്പുകളെളെല്ലാം ഈ അച്ചന്മാരുടെ മിടുക്കുകൊണ്ട് തീർന്നുകിട്ടും എന്നു പറഞ്ഞു വിശ്വസിപ്പിക്കാൻ ഇവര്ക്ക് കഴിയുന്നു എന്നതാണ് ക്രിസ്ത്യാനികളുടെ പ്രശനം. അതല്ല സത്യം എന്ന് മനസ്സിലാക്കിക്കഴിഞ്ഞാൽ പിന്നെന്തിന് ഈ മദ്ധ്യവർത്തികളെ വകവയ്ക്കണം. സാമാന്യ വിവരമുണ്ടേൽ അത് മതി, അതു മാത്രമാണ്‌ ക്രിസ്ത്യാനിയായിരിക്കാൻ വേണ്ടത്. അതിനു ആരുടേയും സ്വഭാവസർടിഫിക്കറ്റ് കൊണ്ടുനടക്കേണ്ടതില്ല. സാധാരണ ക്രിസ്തീയ വിശ്വാസിക്ക് സാമാന്യ വിവരം ഇല്ലെന്നുള്ള ധ്വനി മന:പ്പൂർവമാണ്.

ഞാൻ എന്റെ അനുഭവമാണ് കുറിക്കുന്നത്. വിവരമില്ലാതിരുന്ന കാലത്ത് പള്ളിയുമായി ബന്ധമുണ്ടായിരുന്നു. ഇപ്പോൾ എത്രയോ ദശാബ്ദങ്ങളായി എനിക്കോ എന്റെ കുടുംബാംഗങ്ങൾക്കോ പള്ളിയും പട്ടകാരുമായും ഒരു ബന്ധവുമില്ല. അതിന്റെ പേരിൽ ഞങ്ങൾ ചീത്ത മനുഷ്യരാണെന്ന് ആരും പറഞ്ഞുകേട്ടിട്ടുമില്ല. ഇനി അങ്ങനെ കേട്ടാലും അതിൽ കഴമ്പില്ലെന്ന് ഞങ്ങൾക്കറിയാം - കാരണം, നമ്മുടെ ജീവിതവിശുദ്ധി അന്യർ തീരുമാനിക്കേണ്ടതല്ല. അത് സ്വന്തം ബോധ്യമാണ്. അവനവന്റെ ജീവിതത്തിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കാൻതക്ക നട്ടെല്ലില്ലാത്ത പഞ്ചപാവങ്ങളാണ് പള്ളിയിൽ ചെന്ന് വായും പൊളിച്ചിരുന്നു ഒരരവട്ടൻ പറയുന്ന വിരസപുരാണം കേട്ടിരുന്നിട്ട് കൈയിലുള്ള കാശും കൊടുത്ത് പുറത്തിറങ്ങിക്കഴിയുമ്പോൾ അവനവന്റെ ആവശ്യങ്ങള്ക്ക് വഴികാണാതെ പങ്കപ്പാടു സഹിക്കുന്നത്.

മതത്തിനടിമയാകരുതെന്നുണ്ടെങ്കിൽ പുരോഹിതരിൽ നിന്ന് അകലം കാക്കുക. കാരണം, മനുഷ്യരെ വഞ്ചിച്ച് വയറുനിറക്കുന്നവരാണ് അവർ. അവർ പറയുന്നത് അവരുപോലും വിശ്വസിക്കുന്നില്ല എന്നതാണ് സത്യം. അപ്പത്തിലും വീഞ്ഞിലും കര്ത്താവിന്റെ മാംസവും രക്തവും ഉണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല എന്ന് തുറന്നു പറഞ്ഞ എത്രയോ വൈദികരെ എനിക്കറിയാം. പക്ഷേ, ജീവിച്ചുപോകാൻ അവർ കള്ളം പറയുന്നു. വൈദികർ ചെയ്യുന്നത് മഹാപാപമാണ്. അവർ തരുന്ന ഓരോ കൂദാശയും ഒരു വഞ്ചനയാണ്.

ഇതൊക്കെ നന്നായി അറിഞ്ഞുകൊണ്ടാണ്‌ തന്റെ ദൈവം കത്തോലിക്കാദൈവമല്ലെന്ന് പോപ്‌ ഫ്രാൻസിസ് പ്രഘോഷിച്ചത്‌. ആ നിലക്ക്, ഇന്നത്തെ സഭയുടെ വിശ്വാസപ്രമാണം മൊത്തത്തിൽ പുതുക്കിയെഴുതേണ്ടി വരും. കാരണം, അനുദിന ക്രിസ്തീയജീവിതത്തിൽ യാതൊരു പ്രാധാന്യവും പ്രസക്തിയുമില്ലാത്ത ഒത്തിരിക്കാര്യങ്ങൾ അതിൽ പറയുന്നുണ്ട്. കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണം തുടങ്ങുന്നത് Credo in unum Deum എന്നാണ്, അതായത്, ഞാൻ ഏകദൈവത്തിൽ വിശ്വസിക്കുന്നു. പക്ഷേ, അതുകഴിഞ്ഞുവരുന്നതൊക്കെ സർവ്വശക്തനായ ഏക ദൈവം എന്ന ആശയത്തിൽ കണ്ടമാനം വെള്ളംചേർക്കുന്ന വാക്യങ്ങളാണ്. ആദ്യ ക്രിസ്ത്യാനികൾ മനസ്സിൽപോലും വിചാരിക്കാത്ത പലതും ഉൾക്കൊള്ളുന്നതാണ് ഇപ്പോഴത്തെ വിശ്വാസപ്രമാണം. അത് ആദ്യം എഴുതി ഉണ്ടാക്കിയത് AD 325ൽ നികെയൻ (Nicea) സൂനഹദോസിലാണ്. 381ൽ കോൻസ്ടന്റിനോപിളിൽ കൂടിയ കൌണ്‍സിലിൽ
അത് വീണ്ടും തിരുത്തിയെഴുതി. ഇന്ന് ഓരോ സഭക്കും അതിന്റെ തനതായ വിശ്വാസപ്രമാണം ഉണ്ട്. വെള്ളം ചേർക്കലിന്റെ പോക്ക്  ഇങ്ങനെയാണ്. "ഞങ്ങൾ യേശുക്രിസ്തുവിൽ, ദൈവത്തിന്റെ ഏക ജാതനിൽ, വിശ്വസിക്കുന്നു, അവൻ കന്യകയായ മറിയത്തിലൂടെ മനുഷ്യനായി (മാംസമായി) ജനിച്ചു, സഹിച്ചു, മരിച്ചു, അടക്കപ്പെട്ടു. (ഈയിടെ കണ്ടെത്തിയ 1500ൽ പരം വര്ഷം പഴക്കമുള്ള ബൈബിളിന്റെ കോപ്പിയിൽ, യേശു കുരിശിൽ തറക്കപ്പെടുകയോ അകാലത്തിൽ മരിക്കുകയോ ചെയ്തുവെന്നതിന്റെ യാതൊരു പരാമർശവുമില്ല!) ഞങ്ങൾ ദൈവത്തിന്റെ ജീവദായകനായ പരിശുദ്ധാരൂപിയിൽ വിശ്വസിക്കുന്നു. ഇവനാകട്ടെ പിതാവിൽ നിന്നും പുത്രനിൽനിന്നും പുറപ്പെടുന്നു. ഇവരെ മൂവരെയും ഞങ്ങൾ മഹത്വപ്പെടുത്തുന്നു." കേട്ടാൽ തോന്നും ദൈവാസ്തിത്വം പോലും മനുഷ്യനുവേണ്ടിയുള്ളതാണെന്നും അവരുടെ വാഴ്ത്തിപ്പുകഴ്ത്തൽകൊണ്ടു മാത്രമാണ് ദൈവം ജീവിച്ചുപോകുന്നതെന്നും!

അറുപഴഞ്ചനായ ഈ വിശ്വാസചട്ടക്കൂട് പുനർചിന്തനത്തിനു വിധേയമാക്കി, പുതുതായി സ്വാംശീകരിച്ചിട്ടുള്ള പ്രാപഞ്ചിക, മാനുഷികമൂല്യങ്ങൾ കൂടി ഉൾപ്പെടുത്തി തിരുത്തിയെഴുതേണ്ടതുണ്ട്. അവിടം
വരെ പോകാനുള്ള ചങ്കൂറ്റം ഇപ്പോഴത്തെ പോപ്പിന് ഉണ്ടോ? സംശയമാണ്.

Wednesday, October 21, 2015

കത്തീദ്രൽ പള്ളി വിൽപ്പനക്ക് !

കാശൂള്ള വീട്ടിലെ പിള്ളേരെ മാത്രമേ അച്ചനാകാൻ എടുക്കുന്നുള്ളൂ, ഹരിജനങ്ങളെ രൂപത നോക്കുന്നേയില്ലായെന്നൊക്കെ പരാതി പറഞ്ഞവർ ഇപ്പോഴും ഇവിടുണ്ടെങ്കിൽ കേട്ടോളൂ. അങ്ങാടിയത്തു പിതാവിനു പറ്റിയപോലെ ചതിവുപറ്റിയാൽ കാശില്ലാത്ത വീട്ടീന്നാണു വരുന്നതെങ്കിൽ, നഷ്ടപരിഹാരം ആരു കൊടുക്കും? ഫ്ലോറിഡായിലെ കേസ് ഇത്തിരി കട്ടിയായിപ്പോയി. ഇരയെ കണ്ടുവെയ്ക്കുക, പതിയെ അടുപ്പിച്ചടുപ്പിച്ചു കൊണ്ടുവരിക........മെല്ലെ, ഗുരുവിന്റെ കാലിൽ തൊടാൻ പഠിപ്പിക്കുക. ഇരക്കു വയസ്സു കൃത്യം 18 തികഞ്ഞുവെന്നു കണ്ടാൽ, സിംഹം ചാടുന്നതുപോലെ ചാടി ഇരയെ പിടികൂടുക! അല്ല, മെത്രാച്ചോ, ഇനിയെങ്ങനെയാ കുമ്പസ്സാരിക്കാൻ അച്ചന്മാരുടെ അടുത്തോട്ട് പോകണം എന്നു പിള്ളേരോടു പറഞ്ഞുകൊടുക്കുന്നത്? ഇരയെ കുമ്പസ്സാരക്കൂട്ടീന്നു പിടിക്കുന്ന സമ്പ്രദായം വ്യാപകമാകുന്നു. സത്യത്തിൽ സക്കറിയാസ് അച്ചൻ കാരണം എനിക്കും മുഖം കുനിക്കേണ്ടി വന്നുവെന്നു പറഞ്ഞാൽ മതിയല്ലൊ! അമേരിക്കയിലുള്ള എന്റെ ഒരു ക്നാനായാ സുഹൃത്ത്, കടുത്തുരുത്തിക്കാരൻ കുര്യാച്ചന്റെ കാര്യം ഞാൻ പറഞ്ഞിട്ടുണ്ടായിരിക്കുമെന്നു തോന്നുന്നു. ഈ ക്നാനായക്കാരുടെ പാരമ്പര്യ തമാശകൾ പറഞ്ഞു ഞാനവനെ ഒത്തിരി കളിയാക്കിയിട്ടുമുണ്ട്. ഇന്നലെ അതെല്ലാം പലിശ സഹിതം തിരിച്ചു കിട്ടി. 

ചിക്കാഗോയിലെ അങാടിയത്ത് മെത്രാൻ കുടുങ്ങി എന്നു തന്നെയാണ് കുര്യാച്ചൻ പറയുന്നത്. സമാനമായ കേസിൽ 700 കോടി രൂപാ ലത്തീങ്കാരുടെ കൈയ്യിൽ നിന്നും വാങ്ങിക്കൊടുത്ത വക്കീൽ തന്നെ വാദിക്കുന്ന കേസാണിതെന്നും ഓർക്കാതെ വയ്യ. ഇവിടെനിന്നും ദേഹത്തു പുള്ളിക്കുത്തുള്ള ഇടയന്മാരെ അമേരിക്കക്കും ഇംഗ്ലണ്ടിനും കേറ്റി അയച്ചു കൊണ്ടിരുന്ന കാക്കനാട് ലോബിക്കാണ് അടിയേറ്റത്. കുര്യാച്ചൻ പറയുന്നതിലും കാര്യമുണ്ട്. ഈ അടുത്ത കാലത്ത്, ഈ കേസിൽ നിന്നു മെത്രാൻ എന്നെ കുറ്റവിമുക്തനാക്കിയെന്നു പറഞ്ഞ്, കുർബാന ചൊല്ലാൻ തയ്യാറായി ഈ സക്കറിയാച്ചൻ മുമ്പിരുന്ന ചിക്കാഗോ പള്ളിയിലും പോയിരുന്നത്രെ. ഇതു മണത്തറിഞ്ഞ ചില അത്മായർ എതിർത്തതുകൊണ്ട് അതു നടന്നില്ല. എന്നെ സ്പർശിച്ച വേറൊരു കാര്യം കുര്യാച്ചൻ പറഞ്ഞു. കുട്ടികളൂടെ ആദ്യകുർബ്ബാന, വിവാഹം, വീടുവെഞ്ചരിപ്പ് തുടങ്ങിയ പ്രധാനപ്പെട്ട ചില പള്ളിക്കർമ്മങളുടെ ഫോട്ടോ ആൽബങളോ, വീഡിയോകളോ ഓക്കെ അമേരിക്കയിലെ പല വീടുകളിലും നിന്നും അപ്രത്യക്ഷമായെന്നാണ് കുര്യാച്ചൻ പറഞ്ഞത്. ഇപ്പോൾ പ്രതിയായ സക്കറിയാസച്ചൻ ആശിർവ്വദിച്ച വിവാഹത്തിന്റെ ഫോട്ടോ ഒരു വീടിന്റെ ഭിത്തിയിൽ നിന്നപ്രത്യക്ഷമായതിനു  കുര്യച്ചൻ തന്നെ സാക്ഷിയാണത്രെ. പല കേസുകളിലായി മുങിയ അച്ചന്മാരുടെ എണ്ണം പത്തോളം ഉണ്ടെങ്കിൽ ഉറപ്പായിട്ടും ഒരഞ്ഞൂറു പേരെങ്കിലും ഫോട്ടോകൾ മുക്കിയിട്ടുമുണ്ട്. അമേരിക്കാക്കാരന്റെ ഗതികേടേ! ഇവിടുള്ളവരും ഇനിമേൽ പള്ളിചടങുകളുടെ പേരിൽ സ്റ്റുഡിയോക്കാർക്ക് പണം കൊടുക്കുന്ന പരിപാടി നിർത്തുക, അല്ലെങ്കിൽ വൈദികരെ പരമാവധി ഒഴിവാക്കിയുള്ള ക്ലോസപ്പുകൾ മാത്രം എടുക്കുക.

ഈ പ്രശ്നം അവിടെയും തീരുന്നില്ല. ഞങളുടെ വീടുകൾ ചിതറിക്കരുതെയെന്നു കരഞ്ഞപേക്ഷിച്ച സുബുദ്ധിയുള്ള കുറെ ക്നാനായാക്കാർ അങാടിയത്തു മെത്രാന്റെ കാലു പിടിച്ചപേക്ഷിച്ചതാ, കേട്ടില്ല. പുറത്തുനിന്നു കല്യാണം കഴിക്കുന്നവൻ പുറത്തു തന്നെ എന്നു വിശദീകരിച്ചു വിജ്ഞാപനം പ്രസിദ്ധീകരിച്ചില്ലേ ഈ മെത്രാൻ. മെത്രാൻ എഴുതിയതെഴുതിയതല്ലെ? അവസാനം അവർ വത്തിക്കാനു പരാതി അയച്ചു, ഇപ്പോൾ അവിടെനിന്നുള്ള അന്വേഷണവും നടക്കുന്നു. അതിന്റെ കൂടെ ലൈംഗിക അതിക്രമ കേസിലെ പ്രതിയെ സംരക്ഷിക്കാൻ ഈ മെത്രാൻ ശ്രമിച്ചുവെന്നുകൂടി അറിഞ്ഞാൽ വത്തിക്കാൻ വെറുതെയിരിക്കുമൊ? മാത്രമല്ല, ചിക്കാഗൊ രൂപത കാക്കനാടിന്റെ കീഴിലുള്ളതല്ല താനും (ആലപ്പാട്ടു മെത്രാന്റെ ഹൃദയം നോക്കണേ!). ഫ്ലോറിഡായിൽ ഉണ്ടായ ഈ നാറ്റക്കേസ് സത്യത്തിലൊത്തുതീർത്തതാ. പതിവു പോലെ സഭ പറഞ്ഞ വാക്കുപാലിച്ചില്ല. ഞങളെ ആരെന്നാ ചെയ്യാനാ എന്ന ഭാവത്തിലാണ് മെത്രാന്മാരുടെ നടപ്പു തന്നെ. അനുഭവിച്ചോ, പിതാക്കന്മാരേ! ഇതു തന്നെയാ രണ്ടു മൂന്നാഴ്ച മുമ്പു ഞാൻ പറഞ്ഞത് - സീറോ മലബാർ രൂപതയുടെ പ്രതാപകാലം തീർന്നുവെന്ന്. അമേരിക്കയിൽ സഭ നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നാൽ, അവിടെ വേറൊരു പ്രശ്നം തുടങും. എവിടെനിന്നെടുത്തു കൊടുക്കും ഈ പണം? അത്മായനാണേൽ അടിക്കാൻ അവസരം കാത്തിരിക്കുന്നു, എല്ലായിടത്തും. പാലായിൽ ഒരു വികാരി ആത്മസ്ഥിതി ഫാറം പൂരിപ്പിച്ചു തന്നില്ലെന്നു പറഞ്ഞ്, ഒരു ദളിതനെ സിമിത്തേരിയിൽ അടക്കാൻ വിസമ്മതിച്ചു, അവസാനം പെട്ടിയും മടക്കി പോകേണ്ടി വന്നു ഈ വികാരിക്ക്. മണ്ണക്കനാട് സ്വന്ത ഇഷ്ടപ്രകാരം പള്ളിമുറ്റത്തെ ഗ്രോട്ടോ നശിപ്പിച്ച വികാരിക്കു അതു സ്വന്തം ചിലവിൽ പണിതു കൊടുക്കേണ്ടിവന്നു, മേലുകാവിലും വ്യത്യസ്ഥനായൊരു വികാരി വന്നു അവിടുത്തെ കിണർ മൂടാൻ, പക്ഷെ പത്തി മടക്കി. സഭക്കെതിരെ ജനം എത്ര അരിശപ്പെട്ടാണിരിക്കുന്നതെന്നു മഠംകാർക്കറിയാം. അതുകൊണ്ട് തന്നെയാ നാട്ടുകാരെക്കൊണ്ട് പറയിക്കാൻ ചത്താലും അവസരം കൊടുക്കില്ലെന്നവർ പറയുന്നത്. 

കുര്യാച്ചൻ ഇന്നലെയും വിളിച്ചു. ചിക്കാഗോ പള്ളിയിൽ പാരിഷ് കൗൺസിൽ യോഗം കൂടിയെന്നും ആകെ ബഹളമായിരുന്നെന്നും പറഞ്ഞു. ദാഹിച്ചു മോഹിച്ചു പണിത പള്ളി ലേലത്തിനു വെയ്ക്കേണ്ടിവരും എന്ന ദു:ഖസത്യം അവരറിയുന്നു. സ്വന്തം വികാരിയച്ചൻ ചെയർമാനായിരുന്ന കമ്മീഷനായിരുന്നു ഈ കേസ് അന്വേഷിച്ചതും വൈദികനെ നിരപരാധിയായി പ്രഖ്യാപിച്ചതും. കേസിൽ പള്ളി കക്ഷിയാകാൻ കാരണമായത് ഈ ഒതുക്കൽ. ഈ ഒതുക്കലിനു കൂട്ടുനിന്ന അങാടിയത്തിനോ കുമ്പസ്സാര ഗുരുവിനൊ എന്തു പോകാൻ... അവർക്കു പാർക്കാൻ എന്നും സ്വർഗ്ഗങളുണ്ടല്ലോ. നാടുനീളെ പരി.ആത്മാവിനെയും കൊണ്ടു നടക്കുന്ന ആരെങ്കിലും രക്ഷിക്കാൻ വന്നിരുന്നെങ്കിൽ!

ചങനാശ്ശേരികാരൻ ഒരു തീവ്രവാദിയുണ്ടിവിടെ. ആഴ്ചയിൽ രണ്ടു തവണ എന്നെ പ്രാകാതിരുന്നാൽ അദ്ദേഹത്തിനുറക്കം വരില്ല. പേരോ വിശദാംശങളോ ഇവിടെങാനും പറഞ്ഞാൽ പിന്നെ തീർന്നു. ഇന്നത്തെ സഭ ഇത്രയും നശിക്കാൻ കാരണം ഒരൊറ്റ പവ്വമാണെന്നു ഞാൻ പറഞ്ഞതിന് അദ്ദേഹം എന്നെ തല്ലിയില്ലന്നേയുള്ളൂ. അദ്ദേഹം ഇത്ര മഹാനായിരുന്നെങ്കിൽ എന്തിനാ കുട്ടനാട്ടുകാർ കാറിന്റെ കാറ്റു കുത്തിവിട്ടതെന്നു മുതൽ കുറേക്കാര്യങൾ എനിക്കു ചോദിക്കണമെന്നുണ്ടായിരുന്നു. മാർത്തോമ്മായാണോ കർത്താവാണോ വലുതെന്നു ചോദിക്കാനുള്ള അവസരം പോലും അദ്ദേഹം എനിക്കു തന്നില്ല. പകരം, ചങനാശ്ശെരിയോളം മികച്ച ഏതു രൂപതയുണ്ടിവിടെ എന്നൊരു ചോദ്യവും ചോദിച്ചിട്ട് അദ്ദേഹം കടന്നുകളഞ്ഞു. അദ്ദേഹം എത്ര ദുഷ്ടനാണേലും അപ്പറഞ്ഞതിൽ അൽപ്പം കാര്യമുണ്ട്. കേരളത്തിലെ മറ്റു രൂപതകളിൽ നിന്നും കേൾക്കുന്ന വില കുറഞ്ഞ ചന്ത കേസുകൾ അവിടെ കുറവാ. അച്ചന്മാർ കുട്ടിയും കോലും കളിച്ചു രസിച്ച സംഭവങൾ ഇല്ലാത്തൊരു രൂപതയാണിതെന്നല്ല ഞാൻ പറഞ്ഞത്. അവിടെ ഭയങ്കര അച്ചടക്കമാണ്; വിശ്വാസികൾ, ദൈവത്തിനും, പുണ്യവാന്മാർക്കും മെത്രാന്മാർക്കും കീഴ്വഴങി കഴിയുന്നു. അല്ലെങ്കിൽ, പ്രശ്നമാകുമെന്നവർ അറിയുന്നു.... ആ പ്രദേശത്തെ ദൈവവും മാലാഖാമാരും ഭയങ്കര അരിശക്കാരും കണിശക്കാരുമാ. വഴക്കം എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ ചങനാശ്ശേരിയിൽ നിന്നും ഒരു വലിയ രാജകുമാരന്റെ സ്വരം എല്ലാവരും കേട്ടേനെ.

Tuesday, October 20, 2015

തനിക്ക് കുടിശിക വല്ലതും ഉണ്ടോ ?

(ഒരു നടന്ന സംഭവമാണിത്)

അന്ന് ഇത്തിരി വൈകി ആണ് അയാൾ പള്ളിയിൽ എത്തിയത് . കുർബാന തുടങ്ങി, പ്രസംഗ സമയം ആണ് ..പതിവ് പോലെ അച്ചൻ കുർബാനക്ക് താമസിച്ചു വന്നവരെ ചീത്ത വിളിക്കുന്നു. സാധാരണ .നേരത്തെ വരാറുള്ളതാണ് .ഭാര്യക്ക് സുഖം ഇല്ലാത്തതുകൊണ്ട് ഇന്ന് ഇത്തിരി വൈകി ..നമ്മുടെ വിഷമം ഒന്നും ഇവർക്ക് അറിയണ്ടല്ലോ ..മനസിൽ കുറച്ചു ദേഷ്യം തോന്നി ..വാതിലിനോടു ചേർന്ന് അയാൾ ഇരുന്നു ..പിരിവുകളെ കുറിച്ച് അറിയിപ്പ് തുടങ്ങി ..കുടിശിക ഉള്ളവർ അതൊക്കെ വീട്ടണം ..ഇല്ലേൽ അവരുടെ പേര് അടുത്ത ദിവസം നോട്ടീസ് ബോർഡിൽ ഇടുന്നതാണ് ..അപ്പോൾ അടുത്ത ഇരുന്ന ഭക്തൻ അയാളോട് ചോദിച്ചു .." തനിക്ക് കുടിശിക വല്ലതും ഉണ്ടോ ? ..ഇവിടെ ബാങ്കിൽ കുടിശിക അടക്കാൻ പറ്റുന്നില അപ്പോളാ ..കുറച്ചു മനസമാധാനം കിട്ടാനാ പള്ളിയിൽ വരുന്നേ ഇവിടെ ഇന്ന് തിരിച്ചു പോകുന്പോൾ ഉള്ളത് കൂടി പോയീ കിട്ടും .." അച്ചൻ അറിയിപ്പുകൾ തുടരുകയാണ് ..പൂജ അവധി പ്രമാണിച്ചു കുട്ടികൾക്ക് 4 ദിവസത്തെ ധ്യാനം ഉണ്ട് ..400 രൂപയാണ് ഫീസ്‌ ..എല്ലാ കുട്ടികളും നിർബന്ധമായും പങ്ക് എടുക്കണം ..ഇനി ഇപ്പോൾ അതിനും ഉണ്ടാക്കണം പണം ..പൂജ അവധിക്ക് നാട്ടിൽ പോയി അമ്മയെ കാണാം എന്ന് കരുതിയതാ ..ഇനി ഇപ്പോൾ അതും നടക്കില്ല ..പള്ളിയിൽ കഴിഞ്ഞ് സിസ്റ്റർനോട് ഒന്ന് പറയാം ..അയാൾ മോളെ പഠിപ്പിക്കുന്ന ക്ലാസ്സ്‌ ടീച്ചറോട്‌ പറഞ്ഞു ..മോൾ ധ്യാനത്തിന് വരില്ല ..നാട്ടിൽ പോകണം എന്റെ അമ്മ സുഖം ഇല്ലാതെ ഇരിക്കുവാ ..ടീച്ചർ പറഞ്ഞു : ധ്യാനത്തിന് വരാത്തവരെ പരീക്ഷ എഴുതിപ്പിക്കില്ല എന്നാണു പ്രിൻസിപ്പാൾ സിസ്റ്റർ പറഞ്ഞത് : അയാൾ നേരെ സിസ്റെറിന്റെ അടുത്ത് ചെന്നു ; കാര്യങ്ങൾ കേട്ടപ്പോൾ സിസ്റ്റർ പറഞ്ഞു : പരീക്ഷ എഴുതാം 400 രൂപ ഫൈൻ അടക്കണം : അയാൾ പോക്കറ്റിൽ നിന്നും 500 രൂപ എടുത്തു കൊടുത്തു : ബാക്കി 100 സിസ്റ്റർ വെച്ചോ ..ഇതിന്റെ പേരിൽ എന്റെ മകളുടെ വിശ്വാസം ഇല്ലാതെ ആകണ്ട ..അയാളുടെ നനഞ്ഞ കണ്ണുകൾ ആരും കണ്ടില്ല ..പോകുന്ന വഴി അയാൾ പള്ളിയിലേക്ക് നോക്കി ...കുരിശിൽ കിടന്നു കർത്താവ് നിലവിളിക്കുന്നത് അയാൾ കേട്ടു ..കാരണം അയാൾ കൊടുത്തത് ഭാര്യക്ക് മരുന്ന് മേടിക്കാൻ വെച്ച പണം ആയിരുന്നു ....കരുണയുടെ വിളക്കുകൾ അണയുന്നത്‌ അയാൾ അറിഞ്ഞു ...

by ഷീൻ ജോസഫ്‌

Sunday, October 18, 2015

പശുക്കൾക്ക്‌ പാലിയേറ്റീവ് ക്ലിനിക്കുകള്‍








Ravi Chandran C to Freethinkers സ്വതന്ത്രചിന്തകർ
പശുക്കൾക്ക്‌ 'പാലിയേറ്റീവ് ക്ലിനിക്കുകള്‍' - മനുഷ്യന്റെ കാപട്യത്തിന്റെയും ക്രൂരതയുടെയും  തനിനിറം. 
(1) പ്രായംചെന്ന പശുക്കളെയും കാളകളെയും അന്ത്യഘട്ടത്തില്‍ എങ്ങനെ സംരക്ഷിക്കുമെന്ന് ചോദിക്കുമ്പോള്‍ ''ഗോശാലകളിലേക്ക് പോയി നോക്കൂ, അവിടെ കാണാം എങ്ങനെയാണത് ചെയ്യുന്നത്''എന്ന മറുപടിയാണ് പശുപ്രേമികളും പരിവാര്‍ രാഷ്ട്രീയക്കാരും നല്‍കുക. കോടിക്കണക്കിനു പശുക്കളെ സംരക്ഷിക്കാന്‍ എത്ര ഗോശാലകള്‍ വേണ്ടിവരും? എന്തുമാത്രം മാനവശേഷിയും സാമ്പത്തികച്ചെലവും അതിനാവശ്യമുണ്ട്? എല്ലാ പശുക്കളും കാളകളും ഗോശാലകളില്‍ എത്തുന്നുണ്ടോ? ഹിന്ദുമതവിശ്വാസികള്‍ സംഭാവനകള്‍ വഴി ചെലവു വഹിക്കുമെന്നൊക്കെയാണ് പലരും പറയുന്നത്. പക്ഷെ പണം മാത്രം പോരല്ലോ! മനുഷ്യവിഭവശേഷിയും സ്ഥലസൗകര്യവും വൈദ്യപരിചരണവും നിയമസഹായവുമൊക്കെ വേണ്ടിവരും. ഗോവധ നിരോധനം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഗോശാലകള്‍ക്ക് കഴിയുമോ?
(2) ഗുരുവായൂര്‍ പോലുള്ള ക്ഷേത്രങ്ങളില്‍ പ്രായംചെന്ന മാതാപിതാക്കളെ ഉപേക്ഷിച്ചു ആശ്വാസംകൊള്ളുന്ന ഘോരവിശ്വാസികള്‍ തന്നെയാണ് ഇതൊക്കെ പറയുന്നതെന്നോര്‍ക്കുമ്പോള്‍ കൗതുകം വര്‍ദ്ധിക്കുകയാണ്. പ്രായമാകുമ്പോള്‍, ആരും നോക്കാനില്ലെന്നു ഉറപ്പു വരുമ്പോള്‍ കാശിക്ക് പോകുന്ന പ്രവണത പണ്ടുണ്ടായിരുന്നു. കാട്ടില്‍ തപസ്സനുഷ്ഠിക്കാന്‍ പോകുന്നവരെ കുറിച്ചും കഥകളുണ്ട്. ഉറ്റവര്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടതാകുന്നതിന്റെ മറുകഥയാണ് മിക്കപ്പോഴും വൃദ്ധഭക്തിയുടെ മുഖ്യ സ്രോതസ്സ്. ഇന്നതിന്റെയൊക്കെ സ്ഥാനത്തു വൃദ്ധസദനങ്ങളും അനാഥമന്ദിരങ്ങളുമാണുള്ളത്. വൃദ്ധമാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളെ ശിക്ഷിക്കാന്‍ നിയമം ഉള്ളതു പലര്‍ക്കും രക്ഷയാകുന്നുവെന്നു മാത്രം. ആ അവസ്ഥയിലേക്ക് പശുവും കാളയും മാറുമ്പോള്‍ സംരക്ഷിക്കപ്പെടുന്നത് മതവിഭ്രാന്തികള്‍ മാത്രമാണ്. അതിനു രാഷ്ട്രം കൊടുക്കുന്ന വിലയാകട്ടെ, വളരെ കനത്തതും.
(3) രാജ്യ തലസ്ഥാനത്തെ 125 വര്‍ഷം പഴക്കമുള്ള ദല്‍ഹിയിലെ ഏറ്റവും വലിയ ഗോശാലയില്‍ നിന്നു തുടങ്ങാം. 1200 പശുക്കളാണ് അവിടെയുള്ളത്. മെഹ്‌റോളിയിലെ കിഷന്‍ഗഡ് ഗ്രാമത്തിലാണ് ഈ ഗോശാല പ്രവര്‍ത്തിക്കുന്നത്. 80 പശുക്കള്‍ പൂര്‍ണ്ണമായി കാഴ്ച നഷ്ടപ്പെട്ടവയാണ്. രോഗികള്‍ നിരവധി. ദക്ഷിണ ദല്‍ഹിയിലെ 30 ഗ്രാമങ്ങളില്‍ നിന്നുള്ളവരുടെ സംഭാവനകള്‍ കൊണ്ടാണ് ഈ ഗോശാലയുടെ നിത്യനിദാന ചെലവുകള്‍ നിറവേറ്റുന്നത്. ഇങ്ങനെ സംഭാവന നല്‍കുന്നതില്‍ മുസ്ലീങ്ങളുമുണ്ട്. മാടുകളെ പരിചരിക്കാന്‍ 20 പേരെ നിയമിച്ചിട്ടുണ്ട് - അതായത് ഒരാള്‍ക്കു 60 പശുക്കളുടെ ചുമതല. പശുക്കള്‍ക്ക് സമയാസമയം ആഹാരവും മരുന്നും കൊടുക്കുക, അവയെ കുളിപ്പിക്കുക, തൊഴുത്തു വൃത്തിയാക്കുക തുടങ്ങിയ ജോലികളാണ് ഇവര്‍ ചെയ്യേണ്ടത്.
(4) നാല്‍പ്പതുകാരിയായ ആസിയ ഖാന്‍ (Asya Khan) എന്നു പേരുള്ള ഒരു മുസ്‌ളീം വനിതയും അവരുടെ കുടുംബവുമാണ് ഇതില്‍ 800 പശുക്കളെ പരിചരിക്കുന്നത്. ഗോസംരക്ഷണം അവര്‍ക്ക് ഒരു ജീവിതസപര്യയാണ്. ദാദ്രി കൊലപാതകത്തിനു ശേഷവും ഈ ജോലി ചെയ്യാന്‍ തനിക്കു ഭയമില്ലെന്ന നിലപാടിലാണ് ആസിയ. ദാദ്രിക്കു സമീപമുള്ള മുസാഫര്‍നഗര്‍ വര്‍ഗ്ഗീയകലാപത്തില്‍ (2013) വീടും സ്വത്തും നഷ്ടപ്പെട്ട ആസിയക്ക് അങ്ങോട്ടു തിരിച്ചുപോകാന്‍ താല്‍പര്യമില്ല. ഗോശാലക്കാര്‍ നല്‍കുന്ന പ്രതിമാസ പ്രതിഫലമായ 20000 രൂപയാണ് ഈദിനു ആടിനെ ബലി കൊടുക്കുന്ന, റംസാനു നൊയമ്പു നോക്കുന്ന ആസിയയുടെ പ്രധാന വരുമാനമാര്‍ഗ്ഗം ((http://www.dailyo.in/…/beef-dadri-lynchin…/story/1/6594.html))
(5) പശുവിന്റെ മാസം ഭക്ഷിച്ചുവെന്നതിന്റെ പേരില്‍ ഹിന്ദുക്കള്‍ മുസ്ലീങ്ങളെ കൊല്ലുന്ന മോദിയുടെ ഇന്ത്യയില്‍ ആസിയഖാന്‍ ഒരത്ഭുതമാണ്. പക്ഷെ ദല്‍ഹിയിലെ ഏറ്റവും പ്രസിദ്ധമായ ഗോശാലയുടെ വിശദാംശമാണിത്. സര്‍ക്കാരിന്റെയും ലോകത്തിന്റെയും സജീവ ശ്രദ്ധ പതിയുന്ന ഇവിടെ സ്ഥിതി വളരെ ഭേദമാണ്. രാജ്യത്തെ പല ഗോശാലകളും ശരിക്കും പശുക്കളുടെ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകളാണെന്ന് വിലപിക്കുന്നത് ഭക്തര്‍ തന്നെയാണ്. ഏതാനും ലക്ഷം പശുക്കളെ മാത്രമേ രാജ്യമെമ്പാടുമുള്ള ഇത്തരം പാലിയേറ്റീവ് ക്ലിനിക്കുകളില്‍ പ്രവേശിപ്പിക്കാനാവൂ. മുപ്പതു കോടി വരുന്ന ഇന്ത്യന്‍ പശുക്കളെ സംരക്ഷിക്കാന്‍ ഗോശാലകള്‍ക്കു കഴിയുമെന്ന് പറയുന്നത് രാജ്യത്തെ മനുഷ്യര്‍ക്കെല്ലാം കൂടി ഇവിടെയുള്ള ആശുപത്രികളില്‍ ജീവിക്കാം എന്നു പറയുന്നതിലും അപഹാസ്യമാണ്.
(6) പക്ഷെ പശുരാഷ്ട്രീയക്കാര്‍ പളപളപ്പന്‍ പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. പഞ്ചാബിലെ അകാലിദള്‍-ബി.ജെ.പി സര്‍ക്കാര്‍ പശുപ്രേമികളെ തൃപ്തിപ്പെടുത്താന്‍ 22 ജില്ലകളിലും 25 ഏക്കര്‍ വിസ്തീര്‍ണ്ണമുള്ള ഗോശാലകളാണ് പശുക്ഷേമത്തിനായി നിര്‍മ്മിക്കാന്‍ തീരമാനിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ചെറുതും വലുതുമായ 472 ഗോശാലകള്‍ക്ക് സൗജന്യ വൈദ്യുതി നല്‍കാനും തീരുമാനിച്ചു. 2.69 ലക്ഷം പശുക്കള്‍ക്ക് ഇതിന്റെ ഗുണഫലം കിട്ടുമെന്നാണ് അവകാശവാദം. ഗോശാലക്കാര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഒരാവശ്യമാണ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിന്റെ സര്‍ക്കാര്‍ നിറവേറ്റിയിരിക്കുന്നത്. അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെ മാത്രമാണ് ഗോശാലകളില്‍ പ്രവേശിപ്പിക്കുന്നത്. ജോഗി ഗ്രാമത്തില്‍ (Joga village) ഒരു ഗോസ്മാരകം (cow memorial) പണിയാന്‍ പഞ്ചാബ് സര്‍ക്കാര്‍ 2012 ല്‍ തീരുമാനിച്ചിരുന്നു. ലോകത്ത് ആദ്യമായിട്ടാണത്രെ ഇത്തരമൊരു സംരംഭം (ദ ടൈംസ് ഓഫ് ഇന്ത്യ - മേയ് 20, 2015).
(6) ഒരു സമ്പന്നസംസ്ഥാനത്തിനു കുറെക്കാലത്തേക്ക് ഇതൊക്കെ സാധ്യമായേക്കും. അഞ്ഞൂറോളം വരുന്ന ഈ ഗോശാലകള്‍ ഭാവിയില്‍ വരുമാനമില്ലാത്ത, സംഭാവനകള്‍ കൊണ്ടു പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങളാകുമെന്നുറപ്പാണ്. അലഞ്ഞു തിരിയുന്ന മൂരികളുടെയും കാളകളുടെയും കാര്യം വ്യക്തമല്ല. കേരളത്തിലെ ദേവസ്വംബോര്‍ഡുപോലെ ഗോശാലബോര്‍ഡു സ്ഥാപിച്ച് സ്‌ക്കൂളും ആശുപത്രിയും ഹോട്ടലുമൊക്കെയായി കച്ചവടത്തിനിറങ്ങിയാല്‍ ഒരുപക്ഷെ ഈ സംവിധാനം നിലനിറുത്താമെന്ന് ചിന്തിക്കുന്നവരുണ്ടാകും. പശുവിന്റെ കൃപ കൊണ്ട് ഐശ്വര്യമുണ്ടായെന്ന കഥയുമിറക്കാം. പക്ഷെ ഫണ്ടിന്റെ അഭാവമല്ല ഗോശാലകളെ പശുപീഡന കേന്ദ്രങ്ങളാക്കി മാറ്റുന്നതെന്ന് വ്യക്തമാണ്. പുണ്യവും ഐശ്വര്യവും കിട്ടുമെന്നു പരസ്യംചെയ്താല്‍ എത്ര വേണമെങ്കിലും വാരിയെറിയാന്‍ ഭക്തര്‍ തയ്യാറാണ്. പക്ഷെ അവിടെ പ്രായോഗികതയുടേതായ പ്രശ്‌നങ്ങള്‍ ഉണ്ട്.
(7) ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ പതിനായിരക്കണക്കിനു പശുക്കളും കാളകളുമാണ് അലഞ്ഞുതിരിയുന്നത്. മാടുകള്‍ ഗതാഗതാ തടസ്സമുണ്ടാക്കുന്നത് സ്ഥിരം കാഴ്ചയാണ്. ചാണകവും മൂത്രവും റോഡുകളെ മലിനപ്പെടുത്തുന്നത് പശുഭക്തര്‍ക്ക് വിഷയമല്ലാതിരിക്കാം. ചിലവ വഴിയാത്രക്കാരെ കൊമ്പില്‍ കൊരുത്ത ചരിത്രവുമുണ്ട്. തെരുവു മാലിന്യങ്ങളും പ്ലാസ്റ്റിക്കും കടലാസും കുപ്പിച്ചില്ലുമൊക്കെയാണ് അവറ്റകള്‍ ഭക്ഷിക്കുന്നത്. തെരുവില്‍ ആഹാരമില്ലാതെ ചത്തു വീഴുന്ന പശുക്കള്‍ ഉത്തരേന്ത്യന്‍ നഗരങ്ങള്‍ക്കു അന്യമായ കാഴ്ചയല്ല. സത്യത്തില്‍ ഈ പശുക്കള്‍ ആരുടെയാണ്? പശുവിന് 25000-50000 വിലയുണ്ടെന്നിരിക്കെ ഇവ തെരുവിലെത്തുന്നത് ഉടമകള്‍ ഉപേക്ഷിക്കുമ്പോഴാണ്. പശുവിനെ ഉപേക്ഷിക്കുന്നവര്‍ക്കു ശിക്ഷ ഏര്‍പ്പെടുത്തുന്ന നിയമനിര്‍മ്മാണം നടത്താന്‍ പശുപ്രേമി സര്‍ക്കാരുകള്‍ തയ്യാറാവണമെന്ന് പരിവാര്‍ നേതാക്കള്‍ ചാനല്‍ മുറികളിലിരുന്നു വിളിച്ചു പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
(8) ഗോശാലകളെ സംബന്ധിച്ച ഒരു നേര്‍ചിത്രം കിട്ടാന്‍ തൊട്ടടുത്ത സംസ്ഥാനത്തിലേക്ക്‌ പോയാല്‍ മതി. ഗോവധം നിരോധിച്ചിട്ടുള്ള തമിഴ്‌നാടു പോലുള്ള സംസ്ഥാനങ്ങളില്‍ പശുക്കളുടെ എണ്ണം കുറയുകയാണ്. ക്ഷേത്രങ്ങളോടനുബന്ധിച്ചാണ് അവിടെ ഗോശാലകളുള്ളത്. അവയുടെ നടത്തിപ്പ് പരിതാപകരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 2013 ല്‍ മൃഗസംരക്ഷണ പ്രവര്‍ത്തകനായ രാധാരാജന്‍ എന്ന വനിത നല്‍കിയ പരാതിയില്‍ (WP 28793 & 28794 of 2013) തമിഴ്‌നാട്ടിലെ ക്ഷേത്ര-ഗോശാലകളുടെ സ്ഥിതിയെക്കുറിച്ച് പഠിച്ചു രണ്ടുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ടു നല്‍കാന്‍ ഒരു മൂന്നംഗ കമ്മറ്റിയെ 2015 ഓഗസ്റ്റില്‍ തമിഴ്‌നാട് ഹൈക്കോടതി നിയമിക്കുകയുണ്ടായി. തമിഴ്‌നാട്ടിലെ എച്ച്.ആര്‍ & സി.ഇ വകുപ്പിന്റെ (Hindu Religious and Charitable Endowment /HR&CE) നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടക്കുന്ന ഗോശാലകളെക്കുറിച്ചാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
(9) പ്രസിദ്ധമായ തിരുവണ്ണാമലൈ ക്ഷേത്രത്തോടു (Annamalaiyar Temple in Thiruvannamalai)) അനുബന്ധിച്ചുള്ള ഗോശാലയില്‍ കുറഞ്ഞ കാലയളവിനുള്ളില്‍ പന്ത്രണ്ടിലധികം പശുക്കള്‍ ആഹാരവും പരിചരണവും ലഭിക്കാതെ ചത്തതിനെകുറിച്ച്‌ അന്വേഷിക്കണമെന്നായിരുന്നു രാധാരാജന്റെ പരാതി. 2013 ലാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. ഹിന്ദുമുന്നണിയും മൃഗസ്‌നേഹികളും വിഷയം ഏറ്റെടുത്തു. ക്ഷേത്രത്തിനു മുന്നില്‍ നിരാഹാരസത്യാഗ്രഹം നടന്നു. അന്വേഷണത്തിനെത്തിയ ജില്ലാ മൃഗസംരക്ഷ കേന്ദ്രത്തിലെ (Arunachala Animal Sanctuary and Rescue Center) ഉദ്യോഗസ്ഥര്‍ ഞെട്ടിപ്പോയത്രെ. അതിസമ്പന്നമായ ഈ ക്ഷേത്രത്തിലേക്ക് പതിനായിരം രൂപ വരെ സംഭാവന നല്‍കികൊണ്ടാണ് പശുഭക്തര്‍ പശുക്കളെ ദാനംചെയ്തിട്ടുള്ളത്. സംഘം എത്തുമ്പോള്‍ മൊത്തം 105 പശുക്കളാണ് അവിടെ ഉണ്ടായിരുന്നത്. ഗോശാലയില്‍ സ്ഥലമുണ്ടെങ്കിലും മഴ നനഞ്ഞാണ് പശുക്കള്‍ പാര്‍ക്കുന്നതെന്നും അവ ഗുരുതരമായ തോതില്‍ ഭക്ഷണദൗര്‍ലഭ്യം നേരിടുന്നുവെന്നും സംഘം കണ്ടെത്തി. കഷ്ടിച്ച് 15 പശുക്കള്‍ക്കു തികയുന്ന ഭക്ഷണംകൊണ്ടാണ് 105 പശുക്കളെ തീറ്റിപ്പോറ്റിയിരുന്നത്.
(10) പരിചരണത്തിനാകട്ടെ ആകെ ഒരാള്‍ മാത്രം! പല പശുക്കള്‍ക്കും ആഹാരക്കുറവും രോഗവും കാരണം എഴുന്നേറ്റു നില്‍ക്കാന്‍ പോലും കഴിയുമായിരുന്നില്ല. മിക്കവയും ചവയ്ക്കാന്‍ പാടുപെട്ടു. പച്ച പുല്ല് ഒരിക്കലും കൊടുക്കാറില്ല.... ഇതു സമ്പന്നമായ ഒരു ക്ഷേത്രത്തിന്റെ കാര്യമാണ്. തമിഴ്‌നാട്ടിലെ ഗോശാലകളുടെ പൊതുസ്ഥിതി ഇതിലും മോശമാണ്. 2012 ല്‍ തമിഴ്‌നാട്ടിലെ HR&CE വകുപ്പ് നടത്തിയ ആഭ്യന്തര കണക്കെടുപ്പില്‍ തിരുച്ചെന്തൂര്‍ മുകുഗന്‍ ക്ഷേത്രത്തോട് (Thiruchendur Murugan Temple) അനുബന്ധിച്ചുള്ള ഗോശാലയില്‍ നിന്നും 5389 പശുക്കളെ കാണാനില്ലെന്നു കണ്ടെത്തുകയുണ്ടായി. സ്വകാര്യ ഗോശാലകളിലേക്ക് മാറ്റി പാര്‍പ്പിച്ചെന്നാണ് രേഖകളില്‍. പക്ഷെ അതില്‍ പരാമര്‍ശിക്കുന്ന പല ഗോശാലകളും കടലാസില്‍ മാത്രം! പശുക്കള്‍ എവിടെയെന്ന ചോദ്യത്തിനു ആര്‍ക്കും ഒരുത്തരവുമില്ല. പശുക്കളെ അധികൃതര്‍ തന്നെ അറവുകാര്‍ക്ക് വിറ്റെന്നു വാര്‍ത്തകള്‍ വന്നു (ദിനൈമലര്‍, നവമ്പര്‍ 30, 2012).
(11) തമിഴ്‌നാട്ടിലെ ചെറിയ ക്ഷേത്രങ്ങളില്‍ സ്ഥലസൗകര്യം കുറവായതിനാല്‍ ഏകീകൃത ഗോശാലകള്‍ നിര്‍മ്മിക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് സര്‍ക്കാര്‍ തീരുമാനിക്കുകയുണ്ടായി. പളനി, ശ്രീരംഗം, തിരുച്ചെന്തൂര്‍ എന്നിവിടങ്ങളില്‍ ഏകാകൃതഗോശാലകള്‍ വേണ്ടി വലിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു. 2010 ഒക്‌ടോബറില്‍ തിരിച്ചെന്തൂരില്‍ നിര്‍മ്മിച്ച ഗോശാലയുടെ കാര്യം പഠിക്കേണ്ടതു തന്നെയാണ്. ധാരാളം പശുക്കളെ ഒരുമിച്ച് പരിചരിക്കാനായിരുന്നു അവിടെയും ലക്ഷ്യമിട്ടത്. പശുക്കളുടെ ആരോഗ്യനില നിരന്തരം പരിശോധിക്കാന്‍ വെറ്റെറിനറി ഡോക്ടര്‍മാരെയും ഏര്‍പ്പെടുത്തി. അവരുടെ ഗതാഗതത്തിനുംമറ്റുമായി വകുപ്പ് ഒരു ബൊലേറോ ജീപ്പും വാങ്ങി. പക്ഷെ ഇന്നവിടെ ചെന്നാല്‍ ഒരൊറ്റ പശു പോലുമില്ല. കാടും പടലും പിടിച്ചു ഉപയോഗശൂന്യമായി കിടക്കുന്ന ഗോശാല മദ്യപരുടെയും സാമൂഹികവിരുദ്ധരുടെയും അഴിഞ്ഞാട്ട കേന്ദ്രമാണ്. ഉദ്യോഗസ്ഥരാകട്ടെ ബൊലോറോ ജീപ്പില്‍ ഇപ്പോഴും കറങ്ങിയടിച്ചു നടക്കുന്നു - പശുവിന്റെ പേരില്‍.ഒരു കോടി രൂപയാണ് സര്‍ക്കാര്‍ ഈ പ്രോജക്റ്റിനായി ചെലവഴിച്ചത്.
(12) തിരുച്ചെന്തൂരിലെ ഗോശാല മാഹാത്മ്യം അങ്ങനെ അവസാനിക്കുന്നുവെങ്കില്‍ ശ്രീരംഗത്തിലെ വൈഷ്ണവ ദിവ്യ ക്ഷേത്രത്തിലെ(Sri Ranganathar Temple, Srirangam)) ഏകീകൃത ഗോശാലയുടെ കാര്യം ഇതിലും ദയനീയമാണ്. തമിഴ് വാരികയായ കുമുദം റിപ്പോര്‍ട്ടറുടെ 27.12.2007 ലെ സചിത്ര കവര്‍‌സ്റ്റോറി തന്നെ ഈ ക്ഷേത്രത്തിലെ ഗോശാലയെ കുറിച്ചായിരുന്നു. ഭക്തര്‍ ദാനംചെയ്യുന്ന പശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് കുറെയെണ്ണത്തെ ആഹാരംകൊടുക്കാതെ കൊല്ലുകയും രോഗംമൂലം മരിച്ചെന്നു രേഖയുണ്ടാക്കുകയുമാണ് അധികൃതര്‍ ചെയ്യുന്നതെന്ന് വാരിക കണ്ടെത്തി. ചത്ത പശുക്കളെ കുഴിച്ചിടാനായി കൊണ്ടുപോയി അവിടെവച്ച് കഷണങ്ങളായി വെട്ടി നുറുക്കി ഇറച്ചി മുഴുവന്‍ മാംസക്കച്ചവടക്കാര്‍ക്ക് കൈമാറും.
(13) ദിനംപ്രതി ഇങ്ങനെ രണ്ടുമൂന്നു പശുക്കളുടെ മാംസം ഈ ക്ഷേത്രത്തിലെ ഗോശാലയില്‍ നിന്നു കടത്തുമായിരുന്നുവെന്നാണ് കുമുദം റിപ്പോര്‍ട്ടറുടെ അന്വേഷണത്തില്‍ തെളിഞ്ഞത്. വകുപ്പധികൃതര്‍ ആഭ്യന്തര കണക്കെടുപ്പ് നടത്തിയപ്പോള്‍ ലിസ്റ്റിലുള്ള 105 പശുക്കളെ കാണാനില്ലെന്നു കണ്ടെത്തി. ലിസ്റ്റില്‍ പെടുത്താത്ത പശുക്കളുടെ കാര്യം പറയാനുമില്ല. സ്വഭാവികമായും വാരിക പറഞ്ഞതു സത്യമാണെന്നു തെളിഞ്ഞു. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ പെട്ട ഈ ക്ഷേത്രത്തില്‍ ഇപ്പോഴും ഈ സ്ഥിതിവിശേഷം തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
(14) ലോകത്തിലെ തന്നെ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളിലൊന്നായ പഴനി മുരുകക്ഷേത്രത്തിലെ ഗോശാല വിശേഷങ്ങളും ഭിന്നമല്ല. 240 ഏക്കറിലാണ് 2008 ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഈ ക്ഷേത്രത്തോടു അനുബന്ധിച്ച ഏകീകൃത ഗോശാല പഴനി പട്ടണത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെയുള്ള സീമനംപട്ടിയില്‍ (ടലലാമിമാുമേേശ) സ്ഥാപിച്ചത്. വിവിധ ക്ഷേത്രങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പശുക്കള്‍ക്ക് വിശാലമായ മേച്ചില്‍പ്പുറവും മറ്റു ജീവിതസൗകര്യങ്ങളും ഒരുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പ്രോജക്റ്റായിരുന്നു ഇത്. ആയിരക്കണക്കിനു പശുക്കള്‍ ഉണ്ടായിരുന്ന ഈ ഗോശാലയില്‍ 2014 മാര്‍ച്ച് ആയപ്പോഴേക്കും വെറും 9 കാലികള്‍(3 കാള, രണ്ടു പശു, 4 പശുക്കുട്ടികള്‍) മാത്രം ബാക്കിയായി.
(15) രേഖയനുസരിച്ച് 20 പേരാണ് ഗോശാലയിലെ ജീവനക്കാര്‍! പക്ഷെ ഒരാള്‍ മാത്രം സ്ഥലത്തുണ്ടാകും. കടുത്ത ജലദൗര്‍ലഭ്യം ഉള്ള മേഖലയാണിതെന്നു പറയപ്പെടുന്നു. പഴനി ക്ഷേത്രസംരക്ഷണസമിതി എന്നൊരു ഭക്തരുടെ സംഘടന ഈ വിഷയം ഏറ്റെടുത്തു അന്വേഷണം നടത്തി. ദാനംചെയ്യുന്ന ഓരോ പശുവിന്റെയും പേരില്‍ ഭക്തരില്‍ നിന്നും ആയിരം രൂപ വീതം ഈടാക്കുന്നുണ്ടെങ്കിലും മിക്ക പശുക്കളെയും സ്വയംസഹായ സംഘങ്ങള്‍ക്ക് രേഖകളില്ലാതെ കൈമാറുകയാണ് ചെയ്തിരുന്നതെന്ന് സമിതി കണ്ടെത്തി. സ്ത്രീ സ്വയംസഹായ സംഘങ്ങള്‍ക്ക്(self help societies) മാത്രം 300 പശുക്കളെ കൊടുത്തതിനു യാതൊരു രേഖയുമില്ല. സ്വയംസഹായസംഘങ്ങള്‍ക്കു കൊടുക്കുന്ന പശുക്കള്‍ക്ക് പിന്നെയെന്തു സംഭവിക്കുന്നുവെന്ന് എച്ച്.ആര്‍& സി.ഇ വകുപ്പ് അന്വേഷിക്കാറില്ല. സ്വയം സഹായസംഘങ്ങള്‍ക്ക് കന്നുകാലികളെ കൈമാറാനാണെങ്കില്‍ ഭക്തരില്‍ നിന്ന് നോട്ടച്ചെലവ് ഈടാക്കുന്നത് എന്തിനു എന്ന ചോദ്യം മരിക്കുന്നുമില്ല. 240 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഈ ഗോശാലയ്ക്കു വേണ്ടി തമിഴ്‌നാട് സര്‍ക്കാര്‍ 2008-2011 കാലയളവില്‍ 1.39 കോടി രൂപ (കൃത്യമായി പറഞ്ഞാല്‍ 1,39,27,176 രൂപ) ചെലവഴിച്ചിട്ടുണ്ട്!
(16) തമിഴ്‌നാട്ടിലെ പ്രസിദ്ധമായ രാമേശ്വരം ക്ഷേത്രത്തിനോടു അനുബന്ധിച്ചുള്ള ഗോശാലയുടെ പശുക്കളെ സംരക്ഷിക്കുന്ന രീതി മനസ്സിലാക്കാന്‍ ഈ വീഡിയോ കണ്ടാല്‍ മതി (https://www.youtube.com/watch?v=ZDAbRDVHbX4). മറ്റൊരു വമ്പന്‍ ക്ഷേത്രമായ സ്വാമി മലൈ മുരുഗന്‍ ക്ഷേത്രത്തില്‍ ഒരു വര്‍ഷം മുമ്പുവരെ ഗോശാല - ഇപ്പോഴില്ല. എവിടെയപ്പോയിട്ടുണ്ടാവും ആ പശുക്കളൊക്കെ? (കൂടുതല്‍ വായനക്കായി-http://indiafacts.co.in/cows-becoming-endangered-tamil-nadu/) തമിഴ്‌നാട്ടിലെ ഏതാനും പ്രസിദ്ധ ക്ഷേത്രങ്ങളോട് അനുബന്ധിച്ചുള്ള ഗോശാലകളുടെ കാര്യമാണിത്. മറ്റു പല ക്ഷേത്രങ്ങളിലും സ്ഥിതി എന്താണെന്നു ഊഹിക്കാം. ഇതു സംബന്ധിച്ച് ഡി.എം.കെ കാരെയും നാസ്തികരെയുമൊക്കെ പഴിചാരുന്ന വിശ്വാസികളുണ്ട്. അവര്‍ എന്തു ചെയ്തു എന്നുമാത്രം വ്യക്തമല്ല! രൂക്ഷമായ പശുഭക്തിയുള്ള ഭക്തര്‍ ചെലവു കാശും നല്‍കി ക്ഷേത്രത്തില്‍ ഉപേക്ഷിക്കുന്ന (ദാനം എന്നാണ് ഓമനപ്പേര്!) പശുക്കളുടെ കാര്യം ഇതാണെങ്കില്‍ ആരാധന കൊണ്ടു വീര്‍പ്പുമുട്ടാത്ത ഭക്തര്‍ നടത്തുന്ന ഗോശാലകള്‍ എങ്ങനെയുണ്ടാവും? ഗോശാലകള്‍ വഴി ഇന്ത്യയിലെ 30 കോടി പശുക്കളെ സംരക്ഷിക്കാമെന്നു വീമ്പടിക്കുന്നവര്‍ കുറഞ്ഞത് തമിഴ്‌നാടു വരെയെങ്കിലും ഒന്നു പോയി വരേണ്ടതാണ്. കൈവശം പശുവും കൊടുക്കാന്‍ പണവുമുള്ള ഭക്തജനം എന്തിനാണ് സര്‍വ്വാശൈ്വര്യ ദേവതയായ കാമധേനുവിനെ ഗോശാലയെന്ന പാലിയേറ്റീവ് ക്ലിനിക്കുകളിലേക്ക് പറഞ്ഞയക്കുന്നത്? പശുവിന്റെ പേരില്‍ മനുഷ്യന്റെ ജീവനെടുക്കുന്നതില്‍ അഭിമാനംകൊള്ളുന്ന മതജീവികള്‍ മറുപടി മൊഴിയുമോ?

മൈക്രോ ഫിനാന്‍സിലും തട്ടിപ്പ്


മൈക്രോ ഫിനാന്‍സിലും തട്ടിപ്പ് നടന്നതായി ആരോപണം 

ESSS Rec. and Pay 2ESSS Rec. and Pay 1

സാമൂഹിക രംഗത്തും മൈക്രോ ഫിനാന്‍സ് മേഘലയിലും വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ വന്‍ സാമ്പത്തിക വെട്ടിപ്പും ക്രമക്കേടും നടന്നതായി ലത്തിന്‍ കത്തോലിക്കാ അസോസിയേഷന്‍ ആരോപിച്ചു. സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയില്‍ 2013 – 2014 കാലങ്ങളില്‍ അവതരിപ്പിച്ച കണക്കില്‍ രണ്ടു കോടിയുടെ തട്ടിപ്പ് നടന്നതായി പറയുന്നു. കൂടാതെ ഒരു കോടി രൂപയുടെ സഹായ ധനം വിതരണം ചെയ്യാന്‍ യാത്ര ചിലവില്‍ അരക്കൊടിയിലധികം രൂപ  തട്ടിപ്പ് നടത്തിയതായും ലത്തിന്‍  കത്തോലിക്കാ അസോസിയേഷന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടി ആരോപിക്കുന്നു. രണ്ടു കോടി ചിലവാക്കി ഒരു കോടിയുടെ സേവനം നടത്തിയതായാണ് രേഖകള്‍ സൂചിപ്പിക്കുന്നത് .
വരാപ്പുഴ അതിരൂപത നേരിട്ട് നടത്തുന്ന സൊസൈറ്റി എറണാകുളം തൃശൂര്‍ ജില്ലകളിലെ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന സാധാരണക്കാരുടെ ജീവിത നിലവാരം ഉയര്‍ത്താനും സമ്പാദ്യ ശീലം വളര്‍ത്താനും ലക്‌ഷ്യം വെച്ച് പ്രവര്‍ത്തിക്കേണ്ട സൊസൈറ്റിയിലാണ്  ഇത്തരത്തില്‍ ക്രമക്കേട് നടന്നത് വളരെ ആശങ്ക ഉണ്ടാക്കുന്നതായി NCPRI സെക്രട്ടറി  സന്തോഷ്‌ ജേക്കബ്‌ രാഷ്ട്രഭൂമിയോടു പറഞ്ഞു. വിവരാവകാശ നിയമ പ്രകാരം വിവരങ്ങള്‍ തേടിയെങ്കിലും എറണാകുളം രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും വ്യക്തവും കൃത്യവുമായ മറുപടി പോലും നല്‍കിയില്ലെന്നും ഇവര്‍ പറയുന്നു.
നാനാ ജാതി മതസ്ഥര്‍ വിശ്വാസം അര്‍പ്പിച്ചു  വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പിന്റെ  നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കണമെന്നും സൊസൈറ്റിയുടെ കണക്കുകള്‍ സോഷ്യല്‍ ഓഡിറ്റിംഗിന്  വിധേയമാക്കണമെന്ന്  ലത്തിന്‍ കത്തോലിക്കാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട്‌  ജോസഫ്‌ വെളിവില്‍ ആവശ്യപ്പെട്ടു.

Saturday, October 17, 2015

ഇന്നത്തെ രാഷ്ട്രനേതാക്കൾ ശ്രദ്ധിച്ചു കേൾക്കേണ്ട ഒരു പ്രഭാഷണം

Emnet Tadesse's video.
Charlie Chaplin's speech from 'The Great Dictator'. Captured in 1940, 74  years ago. Might be the best speech ever caught on tape. The speech for the present India and the present world.
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുള്പ്പെടെയുള്ള ഇന്നത്തെ രാഷ്ട്രനേതാക്കൾ ശ്രദ്ധിച്ചു കേൾക്കേണ്ട ഒരു പ്രഭാഷണം.

അധികാരവിനിയോഗമല്ല, അജപാലനം മുഖ്യം - ആലഞ്ചേരി

തിരുമേനീ...

ദേ പിന്നേം ആലഞ്ചേരി......, അതേ, ഹിസ്‌ ബെയാറ്റിറ്റ്യൂഡ് ആലഞ്ചേരി ---
ബെല്യ തിരുമേനി എന്താണാവോ ഉദ്ദേശിച്ചത്? ഇപ്പൊ ഇല്ലത്ത് നടക്കണത്‌ അജപാലനമല്ല, അധികാര(ദുര്‍)വിനിയോഗമാണെന്ന്‍ തന്ന്യാണോ? ദെന്തേപ്പോ ങ്ങനെ തോന്നാന്‍? ങ്ങടെ പ്രജകള്‍ക്കൊക്കെ ഇത് പണ്ടേ തോന്ന്യേക്കണ് ട്ടാ....
ഇത് പറയാനും ബേണ്ടീട്ടാണാ ങ്ങള് വത്തിക്കാനീ പോയ്ത്? അവ്ടെ ഇരുന്ന് പറഞ്ഞാലേ ഇവടത്തെ ങ്ങടെ കീഴുദ്യോഗസ്ഥര് കേള്‍ക്കൊള്ളോ?
ന്റെ ആലഞ്ചേരി തിരുമേനീ , എന്തിനാ ബെര്‍തെ എടക്കെടക്ക് ങ്ങനെ ഓരോന്ന് പൊട്ടിക്കണേ? ബെല്ലോന്റേം കാശോണ്ട് വീഞ്ഞും ആട്ടെര്‍ച്ചീം കൈച്ച് കൊടവയറും കൊളസ്ട്രോളും ഒക്കെ നേടി, വളയാനും കുനിയാനും പറ്റാത്തത്ര 'ശക്തന്‍' ആയ ങ്ങളേക്കൊണ്ടാവ്വോ, ങ്ങടെ കീഴുദ്യോഗസ്ഥരേക്കൊണ്ടാവ്വോ, അതൊക്കെ ഒരു പ്രസ്ഥാവന്യോണ്ടോ, ഒരീസം കൊണ്ടോ ബേണ്ടാന്ന്‍ ബെക്കാന്? ചുമ്മാ ബെല്ലോം പറയരുത് കേട്ടാ, തിരുമേനീ...

'കത്തോലിക്കാ സഭാനേതൃത്ത്വത്തിന്റേത് ക്രൂരമായ പകവീട്ടല്‍'

 റെജി ഞള്ളാനി

(ഒക്ടോബര്‍ ലക്കം സത്യജ്വാലയില്‍നിന്ന് )

മണ്‍മറഞ്ഞ എന്റെ അഭിവന്ദ്യപിതാവിനെയും മാതാവിനെയുംവച്ച് വിലപേശുന്നു! 

കല്ലറ കുത്തിപ്പൊളിക്കുവാനൊരുങ്ങുന്നു!

പട്ടിണികൊണ്ടു പൊറുതിമുട്ടിയിരുന്ന വലിയൊരു പ്രദേശത്തെ ജനതയെ കാര്‍ഷിക വിപ്ലവത്തിലൂടെ സമ്പന്നമാക്കുവാന്‍ ഞങ്ങള്‍ക്കു കഴിഞ്ഞു. ഓരോ വര്‍ഷവും 2000 കോടിയിലധികം രൂപയുടെ അധികവരുമാനം കര്‍ഷകര്‍ക്കു കിട്ടുന്നതായും, ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നതായും സര്‍ക്കാര്‍തന്നെ കണക്കാക്കുന്നു. അത്യുല്പാദനശേഷിയുള്ള ഞള്ളാനി ഏലവും കുരുമുളകും പുതിയ കൃഷിരീതികളും വികസിപ്പിച്ചെടുത്തതിന് എന്റെ പിതാവിനും എനിക്കും ദേശീയ അവാര്‍ഡും മറ്റു നിരവധി അംഗീകാരങ്ങളും കിട്ടിയിട്ടുണ്ട്. കത്തോലിക്കാസഭയുടെ ഇടുക്കി ജില്ലയിലെ വരുമാനത്തിന്റെ 80%-വും ഞള്ളാനി ഏലക്കര്‍ഷകരില്‍ നിന്നു ലഭിക്കുന്നതാണ്.
കത്തോലിക്കാപുരോഹിതരില്‍നിന്നും ലഭിച്ച തിക്താനുഭങ്ങളെത്തുടര്‍ന്ന് 40 വര്‍ഷ ത്തോളം പള്ളിയില്‍ പോകാതിരുന്ന എന്റെ പിതാവ് ഒരു തികഞ്ഞ ദൈവവിശ്വാസി ആയിരുന്നു. എങ്കിലും, ഞാനും കുടുംബവും പള്ളിയിലെ ആചാരാനുഷ്ഠാനങ്ങളില്‍ പങ്കെടുക്കുന്നവരാണ്.
കഴിഞ്ഞ കുറെ കാലങ്ങളായി പുരോഹിതരുടെ പക്കല്‍നിന്നു ഞങ്ങള്‍ക്കും സാമ്പത്തി കമായും മാനസികമായും വളരെ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു. വടക്കേമുറിയച്ചന്‍ മൂന്നു ലക്ഷത്തി പതിനാറായിരം രൂപ തട്ടിയെടുത്തു. ഒരു ലക്ഷം രൂപ പാരീഷ്ഹാളിന് നല്‍കാത്തതിന് മകളെ പള്ളിയില്‍ നിന്നും ഇറക്കിവിട്ടു. ഇതുസംബന്ധിച്ച് ഞാന്‍ പോലീസില്‍ പരാതിപ്പെട്ടതിന് കനത്ത പ്രതികാരനടപടികള്‍ ഞങ്ങള്‍ സഹിക്കേണ്ടിവന്നു.
'കേരളകത്തോലിക്കാ സഭാനവീകരണ പ്രസ്ഥാന'ത്തിന്റെ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി എന്ന നിലയില്‍, സഭയില്‍ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നിട്ടുള്ള വിശ്വാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും സമരങ്ങള്‍ നയിക്കുകയും ചെയ്തിട്ടുണ്ട്. തൊടുപുഴയില്‍ കൈവെട്ടിമാറ്റപ്പെട്ട പ്രൊഫ. ടി. ജെ. ജോസഫിന്റെ വിഷയം, മണ്ണയ്ക്കനാട് പള്ളിപ്രശ്‌നം, കൊല്ലം കുരീപ്പുഴ പള്ളിപ്രശ്‌നം, സിസ്റ്റര്‍ അനിതയ്ക്കു സഭ 12 ലക്ഷം രൂപാ നല്‍കേണ്ടിവന്ന പ്രശ്‌നം, കൂടാതെ ഫാ. എഡ്‌വിന്‍ ഫിഗേറി , ഫാ. രാജു കൊക്കന്‍ ,ഫാ. കണിയാരശ്ശേരി, ഫാ. ആന്റണി, ഫാ.ജെയിന്‍ എന്നിവരുള്‍പ്പെട്ട പ്രശ്‌നങ്ങള്‍ - ഇവയിലൊക്കെ ഞാന്‍ KCRM-ന്റെ ഭാഗമായി നിന്ന് പ്രതികരിക്കുകയോ, സമരങ്ങള്‍ക്കു നേതൃത്വം നല്‍കുകയോ ചെയ്തിട്ടുണ്ട്. സഭയുടെ തിന്മകള്‍ക്കെതിരെ പ്രതികരിക്കുകയോ പുറത്തുവരുകയോ ചെയ്തിട്ടുളള പുരോഹിതരെയും കന്യാസ്ത്രീമാരെയും ദേശീയതലത്തില്‍ സംഘടിപ്പിക്കുകയും അവരുടെ ഉന്നമനത്തിനായി 'കെ. സി. ആര്‍. എം. പ്രീസ്റ്റ്‌സ് & എക്‌സ് പ്രീസ്റ്റ്‌സ് - നണ്‍സ് അസ്സോസിയേഷന്‍' രൂപീകരിച്ച് സംഘടനയുടെ ദേശീയ ചെയര്‍മാനായി പ്രവര്‍ത്തിക്കുകയും ചെയ്തുവരുന്നു. കത്തോലിക്കാസഭയിലെ ക്‌നാനായസമൂഹത്തിലെ രക്തശുദ്ധിവാദത്തിനെതിരെ നിലകൊള്ളുന്ന 'KCRM-
ക്‌നാനായ ഫ്രീഡം മൂവ്‌മെന്റി'ന്റെ ചെയര്‍മാനായും പ്രവര്‍ത്തിക്കുന്നു. കത്തോലിക്കാസഭ വിട്ടു പുറത്തുപോയിട്ടുള്ളവരെ സഭയില്‍ തിരികെയെത്തിക്കുന്നതിനുളള പ്രവര്‍ത്തനം തുടങ്ങിവച്ചിരിക്കുന്നു... കൂടാതെ, 'ഇന്‍ഫാം' ദേശീയചെയര്‍മാനായിരുന്ന ഫാദര്‍ മാത്യൂ വടക്കേമുറിയുള്‍പ്പെടെ സഭാനേതൃത്വത്തിലെ പലരും നടത്തിയിട്ടുള്ള കോടികളുടെ സാമ്പത്തികക്രമക്കേടുകളും ആഡംബരശൈലികളും ലൈംഗികപീഡനങ്ങളും പുറത്തുകൊണ്ടുവരുകയും, ചാനലുകളിലും പത്രങ്ങളിലും വാര്‍ത്തകളാക്കുകയും ചെയ്തിട്ടുണ്ട്. ഇതെല്ലാം സഭാനേതൃത്വത്തിന് എന്നോട് വിരോധം തോന്നാനിടയാക്കിയിട്ടുണ്ടാകാം. ഇതിന്റെ ഫലമാണെന്നു കരുതുന്നു, ഇപ്പോഴത്തെ സംഭവവികാസങ്ങള്‍.
അഞ്ചു വര്‍ഷംമുന്‍പ് മരിച്ചുപോയ എന്റെ പിതാവിന്റെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്നു കാണിച്ച് കട്ടപ്പന ഫോറോന പള്ളിയിലെ അച്ചന്‍മാരായ മാത്യൂ ശൗര്യാംകുഴിയുടെയും ജസ്റ്റിന്‍ പഴേപറമ്പിലിന്റെയും ആശീര്‍വാദത്തോടെ അഞ്ചാറു പേര്‍ ആക്ഷന്‍കൗണ്‍സില്‍ എന്ന പേരില്‍ നാട്ടുകാര്‍ ആരുമറിയാതെ പോലിസില്‍ പരാതി കൊടുത്തു. ഫാദര്‍ വടക്കേമുറിയുടെ ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ചില കൂട്ടാളികളും രംഗത്തുവന്നു. സഭയുടെ ഉന്നതസ്വാധീനത്തെത്തുടര്‍ന്ന് പോലീസ് കേസ്സെടുക്കുവാന്‍ തയ്യാറായി.
പള്ളിത്തണലില്‍ രൂപംകൊണ്ട ആക്ഷന്‍ കൗണ്‍സിലും, പാവപ്പെട്ടവന്റെ വേദന മനസ്സിലാവാത്ത ബിഷപ്പുമാരോടുമാത്രം വിധേയത്വമുള്ള ചില പത്രക്കാരും എന്നെ ലക്ഷ്യംവച്ച് മുന്‍കൂട്ടി എഴുതിത്തയ്യാറാക്കിയ തിരക്കഥ വാര്‍ത്താരൂപത്തില്‍ പുറത്തുവിട്ടപ്പോള്‍ ജനമനസ്സുകളില്‍ ഞാന്‍ പ്രതിയായിക്കഴിഞ്ഞു. പോലീസ് എഫ്. ഐ. ആര്‍ പോലും കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ലെന്നോര്‍ക്കണം. ഞാനും എന്റെ അഭിവന്ദ്യപിതാവും വിരോധത്തിലായിരുന്നുവെന്നും എഴുതിക്കണ്ടു. മരിക്കുന്നതിനു തലേന്ന് പുറ്റടിയില്‍ സ്‌പൈസസ്സ് ബോര്‍ഡിന്റെ എട്ടു ലക്ഷത്തിന്റെ അവാര്‍ഡ് വാങ്ങുവാന്‍ ഞാനും പിതാവുംകൂടി പോയതും തിരികെ വീട്ടിലെത്തിച്ചതും ഞങ്ങളുടെ സ്‌നേഹബന്ധത്തെയല്ലേ കാണിക്കുന്നത്? അവാര്‍ഡു തുക പിതാവിന്റെ കൈയില്‍നിന്നും പിടിച്ചുവാങ്ങുന്നതിന് കട്ടപ്പന ഹോട്ടലില്‍വച്ച് വലിയ അടിപിടി നടന്നുവെന്ന് എഴുതിപ്പിടിപ്പിച്ചവര്‍ക്കറിയില്ല, ആ എട്ടു ലക്ഷം രൂപയും സ്‌പൈസസ് ബോര്‍ഡുതന്നെ എന്റെ മാതാവിന്റെയും പിതാവിന്റെയും പേരില്‍ 5വര്‍ഷത്തെ സ്ഥിരനിക്ഷേപം നടത്തിയിട്ട് അതിന്റെ രസീതുമാത്രമാണു നല്‍കിയതെന്ന്. അവാര്‍ഡ്തുകമുഴുവനും ഇപ്പോഴും സ്ഥിരനിക്ഷേപമായി യൂണിയന്‍ ബാങ്കിലുണ്ട്. പിതാവിന്റെ മരണശേഷം പിതാവിന്റെയോ മാതാവിന്റെയോ ഒരു രൂപപോലും എനിക്കു ലഭിച്ചിട്ടില്ല. അവരുടെ സ്വത്തുക്കള്‍ മുഴുവന്‍ പെങ്ങളുടെ മകന്‍ ഷിബിനും അനുജനുമാണ് വന്നുചേര്‍ന്നത്.
സഭാനവീകരണം ആഗ്രഹിക്കുന്നവരും അഭിപ്രായങ്ങള്‍ തുറന്നു പറയുന്നവരും ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറയാനുള്ള മാന്യതകാണിക്കാതെ , അതിനുപകരം അവരെ ശത്രൂക്കളായികണ്ട് ഇല്ലായ്മ ചെയ്യുകയോ തേജോവധം നടത്തുകയോ ചെയ്യുകയെന്നത് സഭയുടെ ചരിത്രമാണ്. അടുത്തകാലത്ത്, കെ. സി. ആര്‍. എം. വൈസ് ചെയര്‍മാന്‍ പ്രൊഫ. ഇപ്പന്റെ 10 സെന്റ് സ്ഥലവും കെട്ടിടവും രാഷ്ട്രീയബന്ധമുപയോഗിച്ചു നശിപ്പിച്ചത് ഇതിനൊരുദാഹരണംമാത്രം. അതു സംബന്ധിച്ച കേസ് ഹൈക്കോടതിയിലാണ്. ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ സന്ദേശം ഉള്‍ക്കൊണ്ട ഊര്‍ജ്ജമാണ് എന്റേത്.
കൃത്രിമരേഖകളുടെയും മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെയും അടിസ്ഥാനത്തിലല്ലാതെ, 5 വര്‍ഷം മുന്‍പുണ്ടായ ഒരു കാര്യത്തില്‍ പെട്ടന്ന് ഇങ്ങനെയൊരു കഥയുണ്ടാവില്ല. എന്റെ കുടുംബത്തില്‍ത്തന്നെ വേറെ അഞ്ചു മക്കളും ചെറുമക്കളും ഉണ്ടായിട്ടും, തൊട്ടടുത്ത അയല്‍വാസികളും ബന്ധുക്കളും ഉണ്ടായിട്ടും, കേസ്സന്വേഷണം തുടങ്ങിയിട്ടുപോലുമില്ലാത്ത സാഹചര്യത്തില്‍, കുറ്റവാളിയായി ചിത്രീകരിച്ച് എന്റെ പേരുമാത്രം തുടര്‍ച്ചയായി ചില മുഖ്യധാരാപത്രങ്ങളില്‍ വരുന്നതിനു പിന്നില്‍ സഭാധികാരതാത്പര്യമല്ലാതെ മറ്റെന്താകാന്‍? ഇത് എന്നെ അപകടപ്പെടുത്തുന്നതിനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് ഞാന്‍ സംശയിക്കുന്നു. എനിക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ ബോധപൂര്‍വ്വം സൃഷ്ടിച്ച കളവുകളാണ്.
ഈ സാഹചര്യത്തില്‍ മേല്‍പറഞ്ഞ പുരോഹിതരെയും പരാതിക്കാരെയും ഞാനുള്‍പ്പടെയുള്ള കുടുംബാംഗങ്ങളെയും, പ്രത്യേകിച്ച് അനുജന്‍ റോയിയെയും ഷിബിനേയും നുണപരിശോധനയ്ക്കു വിധേയരാക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുകയാണ്. എന്റെ നിരപരാധിത്വം തെളിയിക്കുന്നതിനും ഗൂഢാലോചന പുറത്തുവരുന്നതിനും ഇതുകൂടി ആവശ്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതിനായി, എല്ലാ പത്ര-ദൃശ്യമാധ്യമങ്ങളുടെയും നല്ലവരായ നാട്ടുകാരുടെയും സാമുഹിക-രാഷ്ടീയ-മതസംഘടനകളുടെയും സഹായം ഞാനഭ്യര്‍ത്ഥിക്കുന്നു.
ഫോണ്‍: 9447105070
- പെട്ടെന്നുണ്ടായിരിക്കുന്ന ഈ സംഭവവികാസത്തിനുപിന്നില്‍ ഉന്നത മത-രാഷ്ട്രീയ ഗൂഢാലോചനയുള്ളതായി സംശയിക്കണം. അതുകൊണ്ടുതന്നെ, മതമേലധ്യക്ഷന്മാരുടെ സ്വാധീനം വളരെയുള്ള കേരള ഗവണ്മെന്റിന്റെ കീഴില്‍ നടത്തുന്ന പോലീസന്വേഷണത്തില്‍ 'സത്വജ്വാല'യ് ക്ക് (കെ.സി.ആര്‍.എം-നും) ഒട്ടും വിശ്വാസംവരുന്നില്ല എന്നു പറയട്ടെ. മത-രാഷ്ട്രീയശക്തികള്‍ കൈകോര്‍ത്ത് തെളിവുകള്‍ ഇല്ലാതാക്കുകയും കൃത്രിമത്തെളിവുകള്‍ ഉണ്ടാക്കുകയും ചെയ്യുന്ന കാഴ്ച, പ്രത്യേകിച്ച് സഭാവിഷയങ്ങളില്‍, കേരളീയര്‍ എത്ര കണ്ടിരിക്കുന്നു!

PUTTING CHRIST BACK INTO CHRISTIANITY

Swami (Dr) Snehanad Jyoti



My wife asked me about what I was going to write this week. I told her that I was going to write about retrieving Christ from Christianity. He suggested that instead I write about putting Christ back into Christianity. She said that she has known so many good priests, sisters, and other Christians who live a good life according to the teachings of Christ. What she said made good sense to me. Some persons make a distinction between “churchianity”, that is not marked by the spirit of Christ, and Christianity where Christ is actively present and guiding. I recently read a police report about a Word of Life Church congregation in New York state severely beating two teen agers (ages 19 and 17 ) on October 12, 2015 in order to make them confess to their sins and ask forgiveness. This happened during a “counseling session” exploring their spiritual status turning violent. The 19-year old died due to the beating in the church, and the 17-year old is in the hospital in serious condition. Their parents and sister with some other church members were arrested by the police. While I retell this sensational story I am aware that this happened in a very rare church that is reported to have some secretive and cult-like features. But the fact of the matter is that many churches are very coercive and punitive in their ways toward their members who cannot in their conscience conform to their laws that are extremely harsh and unchristian.

Most probably Christ began to exit the Church after the conversion of the powerful Roman emperor Constantine the Great in the fourth century. Constantine, who was considered to be a patron of Christian faith and a saint in the Eastern and Oriental Orthodox churches, profoundly influenced the history and course of Christianity. The juridical mentality of the Jewish Pharisees combined with the powerful policing structure of the Roman governing system changed the face of the Church forever.  The Roman Pontiffs (Popes) governed the universal Church with the help of clerical canon lawyers. It is interesting that quite a few priests from all over the world still flock to Rome to get specialization in canon law from Universities conducted by Vatican! I think Christ got so suffocated in the Church that he left it on his own, and thus he was automatically excommunicated from the Church. In modern times Pope John XXIII through his humane approach tried to open the door a little bit to let in some fresh air into the suffocating Church through the Second Vatican Council of 1962-1965. The authoritarian Popes, John Paul II and Benedict XVI, instead of building on the Council reforms, piddled precious time on relatively unimportant, sectarian issues, and tried to close the door again. Currently the Catholic Church having a human face in the person of Pope Francis, there is a ray of hope. We have to watch and see as to what he does.

Our concern needs to be how to make Christ’s mission of the Kingdom of God influence every major decision in the Church. As Christ is bigger than the Church, the Church cannot contain Christ. And that’s good news. For Christ’s teaching summing up of all the Law and the Prophets says: “Do to others what you like others to do to you” (Luke 7: 12). This law is for the whole humanity. So either we can put Christ back into Christianity or, better still, Christianity can open up to embrace the whole of humanity, in which case Christianity loses itself and becomes a way of life. Humans can choose what they want to do with Christ and his teachings. When Christians do not exclusively confine Christ to Christianity or the Christian religion, Christ ceases to be a bone of contention. Let all religions as we know them disappear from the face of the earth. Let all humans study all the prophets for who they are and choose for themselves a spiritual way of life marked by love, compassion, freedom, fairness, and human rights. Let all be one in the One.

Wednesday, October 14, 2015

അങാടിയത്ത് മെത്രാൻ അഴികൾക്കുള്ളിലേക്കോ?

ഫ്ലോറിഡാ കോറൽ സ്പ്രിങ്സ് ഔർ ലേഡി ഓഫ് ഹെൽത്ത് സീറോ മലബാർ കാത്തലിക് പള്ളിയിൽ ജോലി ചെയ്ത ഒരു വൈദികൻ ഒരു യുവതിയെ ലൈംഗിക ചൂഷണത്തിനു വിധേയയാക്കിയെന്ന കേസിലാണ് പെൺകുട്ടിയുടെ വീട്ടുകാർ വൈദികനേയും സഭയേയും മെത്രാനേയും കക്ഷി ചേർത്ത് 5 മില്ല്യൻ ഡോളറിന്റെ  (ഏകദേശം 32.5 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫ്ലോറിഡാ ബ്രോവാർഡ് കൗണ്ടി സർക്യുട്ട് കോർട്ടിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. ആ പള്ളിയിൽ ജോലി ചെയ്തിരുന്ന തോട്ടുവേലിൽ അച്ചൻ വേദപാഠം വിദ്യാർത്ഥിനിയായിരുന്ന പെൺകുട്ടിയെ കുമ്പസ്സാരം കേൾക്കുന്നതിനോടൊപ്പം ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത്തുവെന്നാണ് കേസ്. നഷ്ടപരിഹാരത്തോടൊപ്പം വൈദികനും മെത്രാനും ജയിൽ ശിക്ഷയും കിട്ടാവുന്ന വകുപ്പുകളാണ് പരാതിയിലുൾപ്പെടുത്തിയിരിക്കുന്നതെന്നു മനസ്സിലാക്കുന്നു. പെൺകുട്ടിക്കു 18 വയസ്സ് തികഞ്ഞുവെന്നു ക്രുത്യമായി മനസ്സിലാക്കിയിട്ടാണ് വൈദികൻ ഈ ക്രുത്യത്തിനു മുതിർന്നതെന്നു പരാതിയിൽ പറയുന്നു. സീറോ മലബാർ സഭാ ചരിത്രത്തിൽ ആദ്യമായായിരിക്കാം ഇത്രയും വലിയൊരു തുക നഷ്ടപരിഹാരം കൊടുക്കേണ്ടി വരിക.

മെത്രാനും സഭക്കും എതിരായാണു കോടതി വിധിയെങ്കിൽ, അതു മറ്റൊരു വലിയ കോളിളക്കത്തിനും കാരണമായേക്കാം. ഇത്രയും വലിയ തുക അത്മായർ സ്വരൂപിച്ച സ്വത്തുക്കളിൽ നിന്നും യാതൊരു കാരണവശാലും എടുക്കാൻ സാദ്ധ്യമല്ലെന്നുള്ള ഉറച്ച നിലപാടിലാണ് അമേരിക്കൻ കത്തോലിക്കർ. 

സത്യജ്വാല ഒക്ടോബർ 2015

സി. അമലയുടെ കൊലപാതകം ഉയർത്തുന്ന ചിന്തകൾ - മുഖക്കുറി, ഇപ്പൻ, മേലുകാവു പള്ളിക്കിണർ വികാരി നശിപ്പിച്ചു - റിപ്പോർട്ടർ, ക്നാനായാ കുടിയേറ്റ്ം - പുലിക്കുന്നൻ, ക്രിസ്തുവിന് എതിർസാക്ഷ്യം വഹിക്കാൻ സീറോ മലബാർ - ജോയി ഒറവണക്കുളം, വേറിട്ടൊരു ശബ്ദം - അഡ്വ. ജേക്കബ് പുളിക്കൻ, പാറമടക്കു വേണ്ടീ തീർത്ഥാടന കേന്ദ്രവും പൊളിയുന്നു, ഒരു പകവീട്ടലിന്റെ കഥ - റെജി ഞള്ളാനി .... കൂടാതെ റവ.ഡോ. ഫാ. സിപ്രിയൻ ഇല്ലിക്കമുറി, ഡോ. അബ്രാഹം അട്ടപ്പാടി, റോഷൻ ഫ്രാൻസിസ് തുടങിയവരുടെ രചനകളും... ഡൗൺ ലോഡ് ചെയ്യുക. 

തൊടുപുഴ ന്യൂമാന്‍ കോളേജിനെതിരെ നടപടി


http://www.sathyamonline.com/news-keralam/latest-news/31610

Tuesday, October 13, 2015

സഭാനവീകരണസംവാദം - ഒരു പ്രതികരണം

പ്രൊഫ. പി.സി. ദേവസ്യ

2015 സെപ്റ്റംബര്‍ ലക്കം 'സത്യജ്വാല'യില്‍ നിന്ന് 

2015 മെയ് ലക്കം 'സത്യജ്വാല'യിലെ മുഖക്കുറിയും ജൂലൈ ലക്കത്തിലെ ശ്രീ. റ്റി.റ്റി. മാത്യു തകിടിയേലിന്റെ പ്രതികരണവും വീണ്ടും വായിച്ചു. വിശ്വാസപരമായ നവീകരണം, ഘടനാപരമായ നവീകരണം എന്നു നവീകരണത്തെ വേര്‍തിരിക്കുന്നത് ശരിയല്ലെന്നും ഘടനാപരമായവയെ മാത്രമെടുത്ത് നവീകരിക്കാന്‍ ശ്രമിക്കുന്നത് K.C.R.M എന്ന പേരിനുതന്നെ യോജിക്കുന്നതല്ലെന്നും, പരസ്പരപൂരകങ്ങളായ രണ്ടുമുഖങ്ങളെയും ഒന്നിച്ചെടുക്കണമെന്നും ശ്രീ. റ്റി.റ്റി. മാത്യു ആവശ്യപ്പെടുന്നു.
 
ഇതിനുള്ള മറുപടി മെയ് ലക്കം മുഖക്കുറിയില്‍ത്തന്നെ ഉണ്ടായിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്. അതില്‍, ''യേശു പ്രസംഗിച്ച ദൈവരാജ്യം ഭൂമിയില്‍ സ്ഥാപിക്കുവാന്‍ കഴിവതും ശ്രമിക്കുക എന്നതാണ് ഗ.ഇ.ഞ.ങ ന്റെ ലക്ഷ്യം'' എന്നും, ''ഏതു പ്രസ്ഥാനത്തിനും ആത്യന്തികലക്ഷ്യത്തോടൊപ്പം താല്‍കാലികലക്ഷ്യങ്ങളുമുണ്ടായിരിക്കും..... പ്രവര്‍ത്തനങ്ങള്‍ എപ്പോഴും വര്‍ത്തമാനകാല സാഹചര്യങ്ങളില്‍  ഉരുത്തിരിയുന്ന താല്‍കാലികലക്ഷ്യങ്ങളില്‍ ഊന്നിക്കൊണ്ടുള്ളതായിരിക്കും. താല്‍കാലികലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചുകൊണ്ടേ മുന്നോട്ടു നീങ്ങാനാവൂ എന്നു ചുരുക്കം. ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളാണവ'' എന്നും എഴുതിയിരുന്നു.... K.C.R.M കാര്യങ്ങളെ രണ്ടായി തിരിച്ചതും ഒന്നില്‍ മാത്രം ഊന്നല്‍ കൊടുക്കുന്നതും ശരിയല്ല എന്ന ശ്രീ. റ്റി.റ്റി. മാത്യുവിന്റെ ആരോപണത്തിന് ഇതു മതിയായ മറുപടിയല്ലേ...?

പൊതുവായ ഈ പ്രശ്‌നം വിട്ട് കുരീപ്പുഴയിലെ ‘K.C.R.M മാതാ'വിന്റെ പ്രതിമ വണങ്ങുന്നു എന്ന പ്രത്യേക കാര്യത്തിലേക്കാണ് ശ്രീ. റ്റി.റ്റി. മാത്യു പിന്നെ വിരല്‍ചൂണ്ടുന്നത്. ഇതിനോടനുബന്ധിച്ച് അദ്ദേഹം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇവയാണ്: (1) പ്രതിമാവന്ദനം വെറും അന്ധവിശ്വാസമല്ലേ...? (2) ആത്മാവിലും സത്യത്തിലും ദൈവത്തെ ആരാധിക്കണം എന്ന ശരിയായ വഴി അടച്ചുകളയുന്നതല്ലേ പ്രതിമാവന്ദനം...? (3) പുരോഹിതന്മാര്‍ സ്വീകരിക്കുന്ന പ്രതിമാവന്ദനത്തെ പ്രോത്സാഹിപ്പിക്കുകയല്ലേ കുരീപ്പുഴ മാതാവിന്റെ വണക്കത്തിലൂടെ K.C.R.M -ഉം ചെയ്യുന്നത്...? (4) ശരിയായ ലക്ഷ്യം മറച്ചുപിടിച്ച് കാര്യലാഭത്തിനുവേണ്ടി പ്രതിമാവന്ദനം നടത്തുന്നത് ആത്മവഞ്ചനയല്ലേ....?


മെയ് ലക്കം മുഖക്കുറി ഒന്നുകൂടി വായിച്ചു നോക്കിയപ്പോള്‍ കുരീപ്പുഴ പ്രതിമാവന്ദനം സന്ദര്‍ഭത്തിനിണങ്ങുന്ന ഒരു താല്‍ക്കാലികനടപടിയായി ന്യായീകരിക്കാം എന്നു തോന്നി. ''ആത്യന്തികലക്ഷ്യത്തിനുവേണ്ടി ജീവത്യാഗം ചെയ്യാന്‍പോലും സന്നദ്ധരാകുന്നവര്‍ക്കും താല്‍ക്കാലികലക്ഷ്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടേ മുന്നോട്ടു നീങ്ങാനാവൂ, കാരണം ആത്യന്തികലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളാണല്ലോ താല്‍ക്കാലിക പ്രവര്‍ത്തനങ്ങള്‍. വീണുകിടക്കുന്ന മദ്യപനെ ശുശ്രൂഷിക്കുന്നയാള്‍ക്ക് ചിലപ്പോള്‍ അയാളുടെ വിറ മാറ്റാന്‍ ഇടയ്ക്കിടയ്ക്ക് അല്പസ്വല്പം മദ്യം ഒഴിച്ചു കൊടുക്കേണ്ടതായിപ്പോലും വന്നേക്കാം. അതുകൊണ്ട് അയാളുടെ മദ്യാസക്തിയെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ആരെങ്കിലും പറയുമോ? പറഞ്ഞാല്‍ അത് ശരിയായിരിക്കുമോ?.... വാസ്തവത്തില്‍ അവര്‍ ആയിരിക്കുന്ന അവസ്ഥ മനസ്സിലാക്കി അവരുടെ മനസ്സിനിണങ്ങുന്നതും അവര്‍ക്ക് ഏറ്റെടുക്കാനാവുന്നതുമായ പരിഹാര നടപടികളോ സമരപരിപാടികളോമാത്രം നിര്‍ദേശിക്കാനാണ് നവീകരണപ്രവര്‍ത്തകര്‍ ശ്രമിക്കേണ്ടത്. ചിലപ്പോള്‍ അവയ്ക്ക് പ്രാര്‍ത്ഥനയുടെയും കൊന്തനമസ്‌കാരത്തിന്റെയും പരിഹാര
പ്രദക്ഷിണത്തിന്റെയുമൊക്കെ രൂപമുണ്ടായി എന്നുവരും''.. ശ്രീ. റ്റി.റ്റി. മാത്യു എന്തു പറയുമെന്നറിഞ്ഞുകൂടാ. എന്നെ സംബന്ധിച്ച് കുരീപ്പുഴ മാതാവിന്റെ വണക്കം, ഈ വാദം സ്വീകരിച്ചാല്‍ ന്യായീകരിക്കാനാകും.
 

ശ്രീ. റ്റി.റ്റി. മാത്യുവിന് ഒരു മറുകുറി എഴുതാന്‍ വേണ്ടി ശ്രമിച്ചപ്പോള്‍ എന്റെ ചിന്തയിലും ഇതോടു ബന്ധപ്പെട്ട അടിസ്ഥാനപരമായ ചില സംശയങ്ങളുണ്ടായി:
1.    വിശ്വാസം എന്താണ്? അത് നല്ലതോ ചീത്തയോ?
2.    അന്ധവിശ്വാസവും വിശ്വാസവും വേര്‍തിരിയുന്ന അതിര്‍ത്തി എവിടെയാണ്?
3.    പ്രതിമാവന്ദനം, പ്രതിമാവണക്കം, പ്രതി മാ ആരാധന ഇവ എങ്ങനെ, എത്രമാത്രം, സ്വീകരിക്കാം?
4.    ആത്മാവിലും സത്യത്തിലും ആരാധിക്കുക എന്നാല്‍ എന്താണ്?
 

മെയ് ലക്കം മുഖക്കുറിയോടു പ്രതികരിച്ച് ജൂലൈ ലക്കത്തില്‍ ശ്രീ റ്റി.റ്റി. മാത്യു എഴുതിയ ലേഖനത്തിനു മറുപടിയായി എഡിറ്റര്‍ കൊടു ത്ത ഒരു മറുകുറി അതേ ലക്കത്തില്‍ത്തന്നെ കണ്ടു. ഈ പിന്‍കുറിപ്പ് ഒരു ഫലിതമാണോ, പരിഹാസമാണോ, മറുപടിയാണോ, പൗലോസ് ശ്ലീഹായെ കൂട്ടുപിടിച്ചുള്ള ഗൗരവമുള്ള ചിന്തയാണോ, എന്നൊക്കെയുള്ള ചിന്താക്കുഴപ്പങ്ങള്‍ ഉയര്‍ത്തുന്നു. (1) സ്വന്തം സമുദായത്തിലും കുടുംബത്തില്‍പ്പോലും സ്വന്തം ബോദ്ധ്യങ്ങളില്‍ ഉറച്ചു നിന്നുകൊണ്ട് അതിനനുസരിച്ച് ജീവിക്കാനോ പ്രവര്‍ത്തിക്കാനോ സാധാരണ മനുഷ്യര്‍ക്ക് എളുപ്പമല്ല, (2) ആത്മവഞ്ചനകളുടെയും കാപട്യങ്ങളുടെയും കൂമ്പാരമാണ് ഓരോരുത്തരുടെയും ജീവിതം, (3) നിസ്സഹായതയെയാണ് ഇതു സൂചിപ്പിക്കുന്നത്, (4) അഭിനയിച്ചാല്‍ കാപട്യമാകുമോ? (5) സഭയും സമൂഹവും രണ്ടാകേണ്ടതുണ്ട്; അതാണ് ശരി. (6) അല്ലെങ്കില്‍ത്തന്നെ, കത്തോലിക്കാസഭയില്‍ എന്താണ് അന്ധവിശ്വാസവും വിഗ്രഹാരാധനയും അല്ലാതായുള്ളത്? 

ജീവിതംതന്നെ ഒരു മണ്ടന്‍കഥയാണെന്നു പറഞ്ഞപോലെ ഒത്തിരി ചോദ്യങ്ങള്‍ സ്വയം ഉയര്‍ത്തുന്നു. അങ്ങനെ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍, കുടത്തില്‍നിന്നു തുറന്നുവിട്ട ദുര്‍ഭൂതത്തെയെന്നപോലെ വായനക്കാരന്റെ മനസ്സില്‍ പുകപടലം നിറച്ച് അപകടകരമായി ഉയര്‍ന്നു നില്‍ക്കുന്നു. ഈ ഭൂതത്തെ ആര് കുടത്തിനുള്ളിലാക്കും? ഇതാണ് പിന്‍കുറിപ്പ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്ന പ്രശ്‌നം. ഇതിനാണ് യഥാര്‍ത്ഥത്തില്‍ മറുപടി വേണ്ടത്.
ഫോണ്‍: 9961255175

Friday, October 9, 2015

നവഫ്യൂഡല്‍ കൊട്ടാരങ്ങളേ കരുതിയിരിക്കുക


രാജഗോപാല്‍ വാകത്താനം
('സത്യജ്വാല' സെപ്റ്റംബര്‍ ലക്കത്തില്‍നിന്ന്)

'സത്യജ്വാല' ആഗസ്റ്റ് ലക്കം മുഖക്കുറി ഗംഭീരമായി. സമൂഹമനഃസാക്ഷിയുടെ ആവശ്യമാണ് ശക്തമായ ഭാഷയില്‍ അവതരിപ്പിച്ചത്. വിശ്വാസകൊട്ടാരങ്ങള്‍ കത്തോലിക്കാസഭയുടെ മാത്രമല്ല, പരസ്പരം മത്സരിക്കുന്ന സകലസഭകളുടെയും ഇതര മതങ്ങളുടെയും സമകാലീന സ്വഭാവമാണ്. ഈ വിശ്വാസികളുടെ ദാരിദ്യത്തിനുമേലാണ് വിശ്വാസകൊട്ടാരങ്ങള്‍ പണിതുയര്‍ത്തുന്നത്. 'ദൈവകാര്യ'മെന്നു തെറ്റിദ്ധരിപ്പിക്കുന്നതിനാല്‍ എതിര്‍ക്കാന്‍ ആളുകള്‍ മടിക്കുന്നുവെന്നുമാത്രം. ഈ സത്യം ചൂണ്ടിക്കാട്ടാന്‍ ഒരു നിമിത്തമായി 'സത്യജ്വാല' മാറിയിരിക്കുന്നു.
 മലപ്പുറത്തുയരുന്ന 'രോമപ്പള്ളി' പോലെ, കൊമേഷ്യല്‍ കോംപ്ലക്‌സുകള്‍ പോലെ, ധ്യാനകേന്ദ്രങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും പള്ളികളും അംബരചുംബികളാക്കുമ്പോള്‍ രാജ്യം കലാപകലുഷിതമാവുകയാണ്. ശ്രീ ജെയിംസ് ഐസക് ചൂണ്ടിക്കാട്ടിയതുപോലെ സഭാചരിത്രത്തിന്റെ ആവര്‍ത്തനമാണിവിടെ നടക്കുന്നത്. ലൂഥറിന്റെ പ്രോട്ടസ്റ്റാന്റിസവും കാല്‍വിന്റെ പ്യൂരിറ്റാനിസവും പ്രസ്ബറ്റീരിയനിസവും ഫിസിയോക്രാറ്റുകളുടെ ജ്ഞാനോദയവുമൊക്കെ കത്തോലിക്കാ മതാധിപത്യത്തിനെതിരായി വിശ്വാസപക്ഷത്തുനിന്നുണ്ടായ പ്രക്ഷോഭണങ്ങളായിരുന്നു. 'തിരുസഭാചരിത്ര'ത്തിന്റെ ഈ സാക്ഷ്യപ്പെടുത്തലുകള്‍ ഇവിടുത്തെ സഭാനാഥന്മാര്‍ക്ക് അറിയില്ലെന്നുണ്ടോ?
 ആഡംബര ദേവാലയങ്ങള്‍ ധാര്‍മ്മികതയുടെ മാത്രം പ്രശ്‌നമല്ല, രൂക്ഷമായ ഒരു രാഷ്ട്രീയപ്രശ്നംതന്നെയാണ്. സമൂഹത്തെ വെട്ടിപ്പിളര്‍ക്കുന്ന വര്‍ഗ്ഗീയഭീകരതയ്ക്ക് ഇവ വഴിമരുന്നിടുന്നുവെന്ന
താണ് യാഥാര്‍ത്ഥ്യം. ഓരോ പള്ളിപണിയും സംഘപരിവാര ഫാസിസത്തിന്റെ വളര്‍ച്ചയ്ക്ക് ഇടയാക്കുന്നു. കേരളത്തില്‍ ഇത്ര ആഴത്തില്‍ ഹൈന്ദവഫാസിസം വേരിറക്കുന്നുണ്ടെങ്കില്‍ അതിന്റെ മുഖ്യ കാരണങ്ങളിലൊന്ന് ന്യൂനപക്ഷങ്ങള്‍ സമാഹരിക്കുന്ന കണക്കില്ലാത്ത സ്വത്തുതന്നെയാണ്. വിദേശത്തുനിന്ന് കോടികളിറക്കി ക്ഷേത്ര പുനരുദ്ധാരണങ്ങളും പുതുനിര്‍മ്മിതികളും ഒരു മത്സരമാക്കി മാറ്റാന്‍ സംഘപരിവാരശക്തികള്‍ക്കു കഴിഞ്ഞിട്ടുണ്ട്. ഓരോ പ്രവര്‍ത്തനത്തിന്റെയും പ്രതിപ്രവര്‍ത്തനമെന്ന ചലനസിദ്ധാന്തംതന്നെയാണത്. മുസ്ലീം വനിതാജീവനാംശത്തെ തുടര്‍ന്നാണ് അയോദ്ധ്യാ ക്ഷേത്രപ്രശ്‌നവും ബാബറി മസ്ജിദി ന്റെ ഭസ്മീകരണവും നടന്നതെന്നു മറക്കരുത്.
 മതാധികാരികളുടെ സുഖഭോഗവും അധികാരസംസ്ഥാപനവുമല്ലാതെ വിശ്വാസവുമായി പള്ളിപണികള്‍ക്കു യാതൊരു ബന്ധവുമില്ല. ഫ്യൂഡല്‍ കൊട്ടാരങ്ങള്‍പോലെ ദേവാലയകോംപ്ലക്‌സുകള്‍ കെട്ടിപ്പൊക്കുമ്പോള്‍ അവ നവഫ്യൂഡല്‍ കേന്ദ്രങ്ങളായി മാറുകയാണ്. സമീപഭാവിയില്‍ കേരളത്തിലുണ്ടാകാന്‍ പോകുന്ന വര്‍ഗീയകലാപങ്ങളുടെ വേദികള്‍ ഇവയൊക്കെയായിരിക്കും. പൊതുസ്ഥലങ്ങള്‍ കൈയേറി പണിയുന്ന കരിസ്മാറ്റിക് ധ്യാനകേന്ദ്രങ്ങളും അത്ഭുതമസ്ജിദുകളുമൊക്കെ കാക്കിപ്പടയുടെ ലക്ഷ്യകേന്ദ്രങ്ങളാകുന്നത് നാം കാണാന്‍ പോകുകയാണ്. ഇതിനെയൊക്കെ പരിപോഷിപ്പിക്കുന്നത് ഇവിടുത്തെ കക്ഷിരാഷ്ട്രീയങ്ങള്‍ തന്നെയാണ്. ഭരണകൂട ഒത്താശയില്ലാതെ നിയമവിരുദ്ധമായ ഈ കോട്ടകള്‍ പണിതുയര്‍ത്താന്‍ കഴിയില്ല.
 മുഖ്യമന്ത്രിയുടെ നാട്ടില്‍ പണിതുയര്‍ത്തിയിരിക്കുന്ന ഒരു പള്ളി കോംപ്ലക്‌സിന്റെ കഥ അറിയേണ്ടതാണ്. പുറമ്പോക്കും ജണഉ റോഡും കൈയേറി കോടികള്‍ മുടക്കി പണിത പള്ളിയുടെ പെരുന്നാളിനോടനുബന്ധിച്ചിപ്പോള്‍ സാംസ്‌കാരിക സമ്മേളനങ്ങള്‍ നടക്കാറുണ്ട് (പള്ളിപെരുന്നാളില്‍ സമ്മേളനം ഒരു പുതിയ പരിപാടിയാണ്) എന്‍.എം.യൂസഫ് അലി, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവരായിരുന്നു കഴിഞ്ഞ വര്‍ഷങ്ങളിലെ അതിഥികള്‍. പള്ളിക്കാര്യവുമായി യാതൊരു ബന്ധവുമില്ലെങ്കിലും കോടികളാണ് അവര്‍ സംഭാവന ചെയ്തത്. അതു മൂടിവയ്ക്കുവാന്‍ അരലക്ഷം രൂപയുടെ ജീവകാരുണ്യ പ്രവര്‍ത്തനമാണ് പള്ളി കാഴ്ചവച്ചത്! ആരുടെ കണ്ണില്‍ പൊടിയിടാനാണ് ഈ വിളച്ചിലുകള്‍.
 ഇത്തരം സാമൂഹികദ്രോഹങ്ങള്‍ക്കെതിരെ ശബ്ദിക്കുവാന്‍ ആളില്ലാതാവുകയാണ്. അഥവാ ഒതുക്കപ്പെടുകയാണ്. സര്‍വ്വതോന്ന്യാസങ്ങള്‍ക്കും ഓശാന പാടുന്നത് ഇവിടുത്തെ മാദ്ധ്യമങ്ങളാണ്. സ്വന്തം കീശമാത്രം ലക്ഷ്യമാക്കിയ പള്ളിക്കാരും മാദ്ധ്യമങ്ങളും രാഷ്ട്രീയക്കാരും കൈകോര്‍ക്കുന്ന കൊടിയ ജനചൂഷണത്തിനെതിരായി തനതായ ഭാഷയില്‍ പ്രതികരിച്ച 'സത്യ
ജ്വാല' ഒരു ചരിത്രദൗത്യമാണ് നിറവേറ്റിയത്.

പിന്‍കുറി: 
യുറോപ്പില്‍ പള്ളികള്‍ ബാറുകളായി മാറുന്നു എന്ന വാര്‍ത്തയില്‍ നിന്നാവാം സഭയ്ക്ക് ഈ ആവേശമുണ്ടായത്. ഭാവിയില്‍ ബാറായി മാറുകയാണെങ്കില്‍ സ്റ്റാര്‍ പദവി ലഭിക്കാന്‍ ഈ കെട്ടിടങ്ങള്‍ക്ക് അനായാസം കഴിയുമല്ലോ. 

ഫോണ്‍: 9447973962

Wednesday, October 7, 2015

രക്തശുദ്ധിസംരക്ഷണത്തിന്റെ ബന്ധനത്തില്‍നിന്നുള്ള മോചനത്തിനായി


ഒരു കുടുംബപ്രാര്‍ഥന

കര്‍ത്താവായ ഈശോയേ, ഞങ്ങള്‍ കത്തോലിക്കാസഭയ്ക്കുള്ളില്‍ നിലവിലുള്ള വംശശുദ്ധിസംരക്ഷണത്തിന്റെ ഇരകളും ബന്ധുക്കളും സനേഹിതരുമാണ്. ഞങ്ങള്‍ ഇന്ന് അനുഭവിക്കുന്ന ദുരിതങ്ങളില്‍നിന്നുള്ള മോചനത്തിനായി അങ്ങ് ഇടപെടണമേ എന്നാണ് ഞങ്ങള്‍ക്ക് അങ്ങയോട് അപേക്ഷിക്കാനുള്ളത്. ഞങ്ങള്‍ ഞങ്ങളുടെ ഇടവകകളില്‍നിന്നുള്ള അപമാനവും വിവേചനവും ബഹിഷ്‌കരണവും മൂലം അനേകം വര്‍ഷമായി കഷ്ടപ്പെടുകയാണ്. ഈ ദുഃഖവും ദുരിതവും അവസാനിപ്പിക്കാനായി പ്രതിഷേധറാലികളും പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കലും കോടതിക്കേസുകളുമായി ഞങ്ങള്‍ അലയാന്‍തുടങ്ങിയിട്ട് എത്ര കാലമായി എന്ന് അങ്ങേക്ക് അറിയാമല്ലോ.

കര്‍ത്താവായ ഈശോയേ, 
ഞങ്ങളുടെ പരാതികള്‍ പരിഗണിക്കാത്ത, സങ്കടങ്ങളോടു യാതൊരു വിധത്തിലും പ്രതികരിക്കാത്ത, കേരളത്തിലെ ഞങ്ങളുടെ ഇടയന്മാരുടെ നിശ്ശബ്ദതയാല്‍ ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു. കോട്ടയം രൂപതയിലെ വംശശുദ്ധിസംരക്ഷണം അവസാനിപ്പിച്ച് ഞങ്ങളുടെ സങ്കടങ്ങള്‍ക്ക് അറുതിവരുത്താന്‍ ഒരു മെത്രാനും കര്‍ദ്ദിനാളും ഇതുവരെ തയ്യാറായിട്ടില്ല. ഞങ്ങളുടെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ പോലും തയ്യാറില്ലാത്ത ഈ മെത്രാന്മാരിലും കര്‍ദ്ദിനാളിലും ഞങ്ങള്‍ എങ്ങനെ വിശ്വസമര്‍പ്പിക്കും?

കര്‍ത്താവായ ഈശോയേ, 2015 ഒക്ടോബറില്‍ നടക്കുന്ന വത്തിക്കാന്‍ കുടുംബ സിനഡില്‍ വച്ചെങ്കിലും ഞങ്ങളെ ഈ രക്തശുദ്ധിബന്ധനത്തില്‍നിന്ന് മോചിപ്പിക്കാന്‍ അങ്ങ് ഒരു രക്ഷകനെ അയയ്‌ക്കേണമേ. 


റോമിലുള്ള അങ്ങയുടെ ദാസന്മാര്‍ കത്തോലിക്കാസഭയ്ക്കുള്ളില്‍നിന്ന് ഈ രക്തശുദ്ധി സംരക്ഷണസംവിധാനം ഇല്ലാതാക്കണമെന്ന് തീരുമാനിച്ചിരുന്നെങ്കില്‍! 


ഈ സിനിഡ് ലോകമെങ്ങുമുളള കത്തോലിക്കരുടെ പ്രാര്‍ഥനയാല്‍ അനുഗൃഹീതമല്ലേ? അവിടെ ഞങ്ങളുടെ പരാതികളും നിവേദനങ്ങളും സമര്‍പ്പിക്കാന്‍ അങ്ങ് ഒരു രക്ഷകനെ അയയ്ക്കണേ. സിനഡിനായി തയ്യാറാക്കിയ ചോദ്യാവലിക്ക് ന്യൂദില്ലിയിലെ അപ്പോസ്തലിക്ക് പ്രോ നൂണ്‍ഷ്യോ ആയ കര്‍ദ്ദിനാള്‍ ബാള്‍ഡിസേറി വഴി ഞങ്ങള്‍ നല്കിയിട്ടുള്ള മറുപടികള്‍ അവിടെ വായിക്കാനും ചര്‍ച്ചചെയ്യാനും നീതിപൂര്‍വകമായ തീരുമാനമെടുക്കാനും അവസരം നല്കണമെന്ന് ഞങ്ങള്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു.


കര്‍ത്താവായ ഈശോയേ, ഞങ്ങളുടെ വാദഗതി ഗ്രഹിക്കാനും സഭയില്‍ ഉന്നയിക്കാനും തയ്യാരായിട്ടുള്ള ഫരീദാബാദിലെ മാര്‍ ഭരണികുളങ്ങര മെത്രാപ്പോലീത്തായെപ്പോലെയുള്ള അങ്ങുടെ യഥാര്‍ഥ സേവകര്‍ക്ക് വേണ്ടത്ര ശക്തി അങ്ങ് നല്കണമേ. താമസിയാതെ നടത്തുന്ന മെത്രാന്മാരുടെ സിനഡില്‍ അദ്ദേഹത്തെ ഞങ്ങളുടെ രക്ഷകനായി അങ്ങ് അഭിഷേകം ചെയ്ത് അനുഗ്രഹിക്കില്ലേ? 


കല്ലേറേറ്റ് കൊല്ലപ്പെടുംമുമ്പ് സധൈര്യം വചനപ്രഘോഷണം നടത്താന്‍ വിശുദ്ധ സ്‌തെഫാനോസിന് അങ്ങു നല്കിയ ചൈതന്യം അദ്ദേഹത്തിനും അങ്ങു നല്കണമേ. അങ്ങയുടെ അമൂല്യരക്തത്തിന്റെ മൂല്യമുപയോഗിച്ച് കോട്ടയം രൂപതയിലെ മതഭ്രാന്തന്മാരുടെ ആക്രമണങ്ങളില്‍നിന്ന് അങ്ങ് അദ്ദേഹത്തെ രക്ഷിക്കണമേ.


കര്‍ത്താവായ ഈശോയേ, റോമില്‍ നടക്കുന്ന മെത്രാന്മാരുടെ സാധാരണ സിനഡിന്റെ സംഘാടകരെയെല്ലാം അങ്ങ് സമൃദ്ധമായി അനുഗ്രഹിക്കേണമേ. സിനഡിന്റെ സെക്രട്ടറിയായ കര്‍ദ്ദിനാള്‍ ബാള്‍ഡിസേറിക്ക് ഞങ്ങളുടെ കുടുംബപ്രശ്‌നങ്ങള്‍ ലോകത്തിലെങ്ങുമുള്ള ജനങ്ങളുടെ കുടുംബപ്രശ്‌നങ്ങളോടൊപ്പം ഒന്നു
പോലും വിസ്മരിക്കാതെ അവതരിപ്പിക്കാന്‍ വേണ്ടതായ ശക്തിയും ചൈതന്യവും അങ്ങ് നല്കണമേ. സോളമന്‍ രാജാവിനെപ്പോലെ ഈ പ്രശ്‌നങ്ങളെല്ലാം ശ്രദ്ധിച്ചു കേള്‍ക്കാനും വിവേകപൂര്‍വം തീരുമാനങ്ങളെടുക്കാനും പരിശുദ്ധപിതാവിനെയും അങ്ങ് അനുഗ്രഹിക്കണമേ.

കര്‍ത്താവായ ഈശോയേ, അങ്ങ് ഉത്ഥാനം ചെയ്‌തെന്നും ഇന്നും വിശ്വാസികളുടെ പ്രാര്‍ഥനകള്‍ ശ്രവിച്ചുകൊണ്ടും മറുപടി നല്കിക്കൊണ്ടും ജീവിക്കുന്നുണ്ടെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. ഞങ്ങളുടെ ദുഃഖദുരിതങ്ങളും പ്രശ്‌നങ്ങളും പരിഹരിച്ചുകൊണ്ടാണ് അങ്ങ് ജീവിക്കുന്നതെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. അങ്ങ് പരിശുദ്ധപിതാവിന് ഞങ്ങളുടെ ദുഃഖങ്ങളെക്കുറിച്ച് ഗ്രഹിക്കാന്‍ ഉള്‍ക്കാതും ഉള്‍ക്കണ്ണും തുറന്നുകൊടുക്കണമേ. മെത്രാന്മാരുടെ സിനഡില്‍ വിവേകപൂര്‍ണമായ തീരുമാനങ്ങളെടുക്കാന്‍ അദ്ദേഹത്തിന് ജ്ഞാനവും ശക്തിയും പകരണമേ. 


രക്തശുദ്ധിപരിപാലനത്തിനായി നടത്തന്ന എല്ലാ പ്രവര്‍ത്തനങ്ങളും അക്രൈസ്തവവും തിന്മനിറഞ്ഞതുമാണെന്നു പ്രഖ്യാപിച്ചുകൊണ്ട് ലോകമെങ്ങുമുള്ള എല്ലാ സഭാവിഭാഗങ്ങളിലും നിരോധിക്കാന്‍ പരിശുദ്ധപിതാവിന് വേണ്ടത്ര ശക്തിയും ധൈര്യവും അങ്ങ് പകര്‍ന്നു നല്കണമേ. 

കര്‍ത്താവായ ഈശോയേ, കോട്ടയം രൂപതക്കാരും വംശശുദ്ധിസംരക്ഷണത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെട്ടവരും ശിക്ഷിക്കപ്പെട്ടവരും കൂദാശകള്‍ സ്വീകരിക്കുന്നതില്‍നിന്ന് മുടക്കു കല്പിക്കപ്പെട്ടവരുമായവരോടൊപ്പം വംശശുദ്ധിപരിപാലനത്തിന്റെ ഇരകളുടെ ബന്ധുക്കളും സനേഹിതരും ചേര്‍ന്ന് ഈ പ്രാര്‍ഥന അങ്ങേയ്ക്കു സമര്‍പ്പിക്കുന്നു                      ആമേന് .

ക്നാനായ കത്തോലിക്കാ നവീകരണ സമിതി ജനറല്  സെക്രട്ടറി ലൂക്കോസ് മാത്യു കെ. പ്രസിദ്ധീകരിച്ചത് 

Sunday, October 4, 2015

കുരിശും കുടയും നമ്മുടെ ചിഹ്നം!

ആലുവാ പള്ളീലെ വികാരിയച്ചൻ ഒരാടിന്റെ പോക്കറ്റിൽ നിന്നും (അയാളുടെ മകന്റെ ആദ്യകുർബാന പ്രമാണിച്ച്) 25000 രൂപായുംകൂടെ ഇറക്കിപ്പിച്ച് പള്ളി വരുമാനം കൂട്ടാൻ ശ്രമിക്കാൻ തുടങ്ങാൻ തുടങ്ങിയതേയുള്ളൂ, അപ്പോഴേ മാർക്ക് സുക്കർബെർഗ്ഗിന്റെ ആൾക്കാർ ഇറങ്ങി. വാർത്ത ലോകം മുഴുവൻ! അങ്ങു തൃശ്ശൂർ താമസിക്കുന്ന കൊച്ചുവർക്കിസാർ ഇടപെടുന്നുവെന്നു കേട്ടതുകൊണ്ടാണോ വിശ്വാസിക്കു സെക്കന്റ് വെച്ചു കുറി കിട്ടിയതെന്നറിയില്ല. ആദ്യമൊക്കെ വിശ്വാസികളോട് അരക്കൈ നോക്കാമെന്നൊരു ധാരണയുണ്ടായിരുന്ന മെത്രാന്മാരും ഇപ്പോ ഒതുങ്ങുന്നു; കാര്യങ്ങൾ ശ്രദ്ധിച്ചു കൈകാര്യം ചെയ്യാൻ തുടങ്ങിയിരിക്കുന്നു. ഇതെന്താ നിസ്സാര കാര്യമാണൊ? കേരളത്തിലെ നവീകരണ പ്രവർത്തകർക്കു മുഴുവൻ ആഹ്ലാദിക്കാനും അർമ്മാദിക്കാനും വകയായി. സത്യം പറയട്ടെ, ഭക്തിയൊക്കെ ഭക്തി, വൃത്തികേട് കാണിച്ചാൽ മെത്രാനാണേലും തെറി കേൾക്കും എന്ന അവസ്ഥയാണ്, എല്ലാ പള്ളികളിലും ഇപ്പോൾ. അതായത്, അണ്ടർഗ്രൗണ്ട് നവീകരണം ആരും പറയാതെ എല്ലാ പള്ളികളിലും ശക്തമായിക്കഴിഞ്ഞു. മലബാറിൽ പേരാവൂരിനടുത്തുള്ള കോളയാറിൽ പള്ളി പുതുക്കി പണിയണമെന്നു വികാരി, വേണ്ടെന്നു നാട്ടുകാർ (വേണമെന്നു പറയുന്ന 'അതേ അച്ചോ' കമ്മറ്റിക്കാരാണ്, വികാരിയുടെ ബലം!). വിഷയം മെത്രാന്റെ അടുത്തുവരെ എത്തി. റബ്ബറിനും മറ്റു വിളകൾക്കും പുല്ലുവില പോലുമില്ലാത്ത ഇപ്പോൾ കൃഷിക്കാരായ നാട്ടുകാർ എവിടെനിന്നു കാശുണ്ടാക്കും? പണി തുടങ്ങിയാൽ അച്ചന്മാർക്കു ലക്കും ലഗാനുമുണ്ടോ? എടപ്പള്ളിയിൽ മേജർ പറഞ്ഞത്, എടപ്പള്ളിയിൽ; ചെങ്ങളം പള്ളിയുടെ തറ തേക്കുതടികൊണ്ട് പാനലിങ് നടത്തുന്നുവെന്ന് അടുത്തിടെ കേട്ടു. മെത്രാനെന്നോ അച്ചനെന്നോ പറഞ്ഞാൽ ഒരു സാമൂഹ്യശല്യം എന്ന നിലയിൽ തന്നെ നാട്ടുകാർ കരുതിത്തുടങ്ങിയിരിക്കുന്നു. സഭയുടെ കന്യാസ്ത്രീ വിഭാഗം പള്ളിക്കൂടങ്ങളും ആസ്പത്രികളും നടത്തി സമ്പാദിച്ച തിരുപ്പേരാണ് പാലായിലെ സതീഷിനേപ്പോലുള്ള സൈക്കോപതുകളുടെ ആവിർഭാവത്തിനു വഴി തെളിച്ചത്. ഇരയായതോ, സാധുക്കളായ രണ്ടു കന്യാസ്ത്രികളും! ഈ പോക്കു തുടർന്നാൽ അനേകം സൈക്കോപതുകൾ സഭക്കുള്ളിൽ തന്നെ ഉണ്ടായേക്കാം.

മതങ്ങൾ വരുത്തുന്ന വിനകൾ കണ്ണു തുറന്നു നോക്കിയാൽ ആരും ഞെട്ടിപ്പോകും. പശുവിറച്ചി തിന്നുവെന്നാരോപിച്ച് ഒരു മുസ്ലീം വൃദ്ധനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തല്ലിക്കൊന്ന ഈ ഭാരതത്തിൽ, ഒരു മുസ്ലീം 6 വയസ്സുള്ള സ്വന്തം മകളെ ദുപ്പട്ട മുഖത്തു നിന്ന് മാറിയെന്ന കാരണത്താൽ നിലത്തടിച്ചു കൊന്നു കളഞ്ഞു. മൃഗങ്ങളെ പൂജിക്കാനും മനുഷ്യനെ കൊല്ലാനും നമ്മൾ പഠിച്ചിരിക്കുന്നു. പേപ്പട്ടിയെ കൊല്ലാൻ പാടില്ല, പക്ഷേ, ആടിനേയോ പന്നിയേയോ എത്ര വേണമെങ്കിലും കൊല്ലാം നമുക്ക്. വിശ്വാസം തലക്കു പിടിച്ച കത്തോലിക്കാ മാതാപിതാക്കന്മാരും കുട്ടികളെ വൈദികരുടെ അടുത്തേക്കു തനിച്ചു വിടാൻ മടിക്കുന്നു. എവിടെയാണ് ഏറ്റവും പുഴുത്ത വ്രണമെന്നേ അറിയേണ്ടതുള്ളൂ. കത്തോലിക്കനോടു ചോദിച്ചാൽ അവൻ പറയും, ഞങ്ങൾ ചെയ്യുന്നതു മാത്രമാണു ശരിയെന്ന്. എത്രയോ കാലമായി രോഗശാന്തി ശുശ്രൂഷകളൂം പിരിവുകളും ഇവിടെ നടക്കൂന്നു. സമാന സാംസ്കാരിക ചുറ്റുപാടുകളിൽ വളരുന്ന അന്യ മതസ്ഥരായ മറ്റുള്ളവരുമായി തട്ടിച്ചു നോക്കൂ; അവരേക്കാളും ആരോഗ്യനിലയിൽ നമ്മൾ താഴെയാണ്. കത്തോലിക്കാ സഭയിൽ നടക്കുന്ന അതേ അൽഭുതങ്ങൾ മറ്റു മതങ്ങളും ധാരാളം പങ്കു വെയ്ക്കുന്നുണ്ടെന്നത് തർക്കമില്ലാത്ത കാര്യം. അപ്പോൾ, അൽഭുതങ്ങളുടെ പിന്നിൽ കത്തോലിക്കന്റെ പരിശുദ്ധാത്മാവ് മാത്രമായിരിക്കില്ലെന്നു ചിന്തിക്കാൻ പോലും കത്തോലിക്കനു കഴിയുന്നില്ല. നമ്മൾ ആഘോഷമായ പ്രാർത്ഥനകൾക്കും, അർഥമില്ലാത്ത കൂട്ടായ്മകൾക്കുമായി നഷ്ടപ്പെടുത്തിയ സമയത്തിന് ആരോടു കണക്കു പറയും? ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഡ്ഢികളായി കത്തോലിക്കർ മാറിയിരിക്കുന്നു, സാമാന്യബുദ്ധിയെന്നു പറഞ്ഞാൽ അതെന്താണെന്ന് കത്തോലിക്കനറിയില്ലാത്ത അവസ്ഥ. വീടുകളേയും സ്ഥാപനങ്ങളേയും സംരക്ഷിക്കുന്ന പരമ്പരാഗതമായ വെഞ്ചരിപ്പുകൾ, ചേറ്റുതോട് മഠത്തിലും, പാലാ ലിസ്യു മഠത്തിലും, പൊൻകുന്നത്തെ കൊടിമരത്തിലും വർക്ക് ചെയ്തില്ലായെന്നെങ്കിലും മനുഷ്യൻ ചിന്തിക്കുന്നില്ല. 

ഞാനൊരു മെത്രാൻ കഥ പറയാം:
ഒരിടത്തൊരിടത്തൊരു പള്ളിയുണ്ട്. ആ പള്ളിക്കാർ സാമൂഹ്യസേവന പ്രവർത്തനത്തിനു വേണ്ടി അൽപ്പം സ്ഥലം ഒരു മഠംകാർക്കു വിട്ടുകൊടുത്തു; പക്ഷേ, തീറുകൊടുത്തില്ല. സേവനം നിർത്തുന്ന കാലത്തു തിരിച്ചു കൊടുക്കണം എന്ന വ്യവസ്ഥയേ വെച്ചുള്ളൂ. ആ പള്ളിയുടെ മുകളിലുള്ള മെത്രാനു വിഷമം, അതിങ്ങെഴുതി കിട്ടിയിട്ടില്ലല്ലോ. ഇടവകക്കാർ പറയുന്നതിങ്ങനെ: വികാരിയോടു മെത്രാൻ, അദ്ദേഹത്തെ അമേരിക്കക്കു വിടാം, ഈ സ്ഥലം തീറെഴുതിപ്പിച്ചു തരണമെന്നു പറയുന്നു. ഏതായാലും വികാരി ഇടവകക്കാരോട്, ആ സ്ഥലത്തു നടക്കുന്ന പ്രസ്ഥാനത്തിനു ലോൺ കിട്ടണമെങ്കിൽ അതു മെത്രാനു തീറു കൊടുക്കണമെന്ന് പറയുകയും സ്ഥലം മെത്രാന്റെ പേരിൽ ആവുകയും ചെയ്തു. ഇതു കുറേ വർഷങ്ങൾക്കു മുമ്പു നടന്നത്. ഇപ്പോൾ ആ പ്രസ്ഥാനം അവിടെനിന്നു മാറുന്നു. മെത്രാൻ പറയുന്നു, സ്ഥലം പള്ളിക്കു തിരിച്ചു കൊടുത്തേക്കാം, പക്ഷെ 7 കോടി രൂപാ രൂപതക്കു കൊടുക്കണമത്രെയെന്ന് (പള്ളിക്കാർ ചുമ്മാ കൊടുത്ത സ്ഥലമാണെന്നോർക്കണം). അവിടെ പണിത കെട്ടിടത്തിന്റെ കൃത്യമായ പണമല്ലാതെ ഒരു ചില്ലിക്കാശൂ കൊടുക്കില്ലെന്നു പറയുന്ന ഇടവക്കാർ ചെണ്ടകൊട്ടാതെ നാട്ടുകാരോടു മുഴുവൻ പറയുന്നു, ഞങ്ങടെ മെത്രാനേക്കാൾ .............യ ഒരു മെത്രാൻ ഭൂമുഖത്തുണ്ടായിട്ടില്ലെന്ന്. എങ്ങിനെ കാശുണ്ടാക്കാം എന്നു മാത്രം ചിന്തിക്കുന്ന കുറേ മെത്രാന്മാരുമായി ഈ കത്തോലിക്കാ വള്ളം എത്രനാൾ മുന്നോട്ടു പോകും? ആദ്യവെള്ളിയാഴ്ച രാവിലെ മഴ തൂളാൻ തുടങ്ങിയാൽ മുഖം വാടുന്ന ഒരു വൈദികൻ വികാരിയായുള്ള ഒരു പള്ളിയുണ്ട്. മഴ പെയ്താൽ തീർഥാടകർ കുറയും, ബിഹാറുകാർക്കു പണം കൊടുക്കാൻ ബാങ്കിൽ നിന്നെടുക്കേണ്ടിയും വരും. അതാണു ദു:ഖത്തിനു സംഗതി.

ചോദിപ്പിൻ നിങ്ങൾക്കു കിട്ടും എന്നു പറഞ്ഞ യേശുവിന് ചോദിച്ചതു കിട്ടിയില്ലെന്നു ബോബി ജോസ് അച്ചൻ പറയുന്നു. ചോദിക്കേണ്ടതെന്താണെന്നും ചോദിക്കുന്നതെന്തിനാണെന്നും അറിയാത്തതു കൊണ്ടാണ് ഇതു സംഭവിക്കുന്നതെന്നും അച്ചൻ തുടർന്നു പറയുന്നു. എന്താണു ചോദിക്കേണ്ടതെന്നും അതെങ്ങനെയാണെന്നും പറഞ്ഞുകൊടുക്കാൻ ഈ സീറോ സഭയിൽ ആരുണ്ട്? നമ്മുടെ മേജർ റോമിൽ പോയി വീമ്പടിച്ചെന്നു കേട്ടു, ഇവിടുത്തെ അത്മായരുടെ ഇടയിലുള്ളിടത്തോളം കെട്ടുറപ്പു ലോകത്തൊരിടത്തും ഇല്ലെന്ന്. കുരീപ്പുഴ, മണ്ണക്കനാട്, തൊടുപുഴ തുടങ്ങിയ സ്ഥലങ്ങളിലെ ഉദാഹരണങ്ങൾ കൂടി പറയാമായിരുന്നു. മാസാമാസം കൃത്യമായി കൂടുന്ന കുടുംബ കൂട്ടായ്മയുടെ കാര്യമാണു പുള്ളിക്കാരൻ പറഞ്ഞത്. ഹാ! അതിന്റെ ശക്തി കാണണമെങ്കിൽ പള്ളിബലം അവിടെനിന്നൊന്നു മാറ്റിയാൽ മതി.....ആറുമാസം കൂടി അതു പോകില്ല. വികാരിമാരുടെ നിർബന്ധംകൊണ്ടാ മാസക്കൂട്ടയ്മയും വാർഷികങ്ങളും നടക്കുന്നതെന്ന് ആർക്കാ അറിയില്ലാത്തത്? എത്രയോ കോടിക്കണക്കിനു പ്രവർത്തനസമയം മനുഷേന് ഒരുപകാരവുമില്ലാത്ത ഈ പരിപാടികൊണ്ട് നഷ്ടമായിരിക്കുന്നു. സഭയുടെ കെട്ടുറപ്പിന്റെ കാര്യമേ അങ്ങേരു പറഞ്ഞുള്ളൂ, മാതൃകാ ക്രൈസ്തവ ജീവിതം കാണണമെങ്കിൽ ഇങ്ങോട്ടു വായെന്നു ബാക്കിയുള്ളവരോടു പറയാൻ അദ്ദേഹത്തിന്റെ നാവു പൊങ്ങില്ല. പൊങ്ങിയാൽ ഇവിടുത്തെ കുറ്റകൃത്യങ്ങളുടെ കണക്കും അതിൽ അകപ്പെട്ടിരിക്കുന്ന കത്തോലിക്കരുടെ എണ്ണവും ഞാനും പറയും. ഇവിടെയുള്ള ഊട്ടു നേർച്ചകളും, ആളൊഴിഞ്ഞ നിത്യാരാധന പള്ളികളും, തിളങ്ങുന്ന സുവർണ്ണദേവാലയങ്ങളും എല്ലാം കാണാൻ അവരാരെങ്കിലും വരുമെന്നു കരുതണ്ട! ഇവിടുത്തെ മെത്രാന്മാർ കാട്ടിക്കൂട്ടുന്ന കുരുത്തക്കേടുകളുടെ ചരിത്രം അവർക്കറിയാം. ഓസ്തിയിൽ തെളിയുന്ന മൈക്കിൾ ആഞ്ചെലോയുടെ മുഖങ്ങൾ സായിപ്പന്മാർ കുറേ കണ്ടതാ.  

തട്ടിപ്പാണെങ്കിലും മെത്രാന്മാരുടെ പ്രസംഗം കേൾക്കേണ്ടതു തന്നെ. നിരവധി മൂന്നാംനിര ആരോപണങ്ങൾ നേരിടുന്ന ഒരു മെത്രാൻ ഇയ്യിടെ സ്ത്രീകളോടു പറഞ്ഞത്, അമ്മമാർ ജീവിക്കുന്ന വിശുദ്ധരാകണമെന്നാണ്. അതിനുപദേശിച്ചു കൊടുത്ത വഴിയിൽ, രാഷ്ട്രീയവുമുണ്ട്. രാഷ്ട്രീയം കളിച്ചു കെ ആർ ഗൗരിയൊ സോണിയാ ഗാന്ധിയോ വിശുദ്ധരായിയെന്നു പക്ഷേ, പറഞ്ഞില്ല; ഭാഗ്യം! വിവരക്കേട് പറയുന്നതിനും വേണ്ടേ അതിര്? അടുത്ത ദിവസോം മാർപ്പ്പാപ്പാ പറഞ്ഞു, ഇടയന്മാരുടെ (കുട) വണ്ടി കാണുമ്പോൾ സങ്കടം വരുമെന്ന്. ഇവിടെ മുഴുവൻ സമ്മാനമാ മാർപ്പാപ്പാ.... ഒരു കല്യാണം വെഞ്ചരിക്കാൻ അമേരിക്കാവരെ പോയാൽ ഒന്നോ രണ്ടോ വണ്ടി കിട്ടും സമ്മാനമായി. ഏതെങ്കിലും ഒരു പള്ളിയിൽ പോയി ഒരു വിശേഷാൽ കുർബാന ചൊല്ലിയാലും കിട്ടും കാശ്, ഇംഗ്ലണ്ടിലാണെങ്കിൽ ചൊല്ലിയില്ലെങ്കിലും കിട്ടും കാശ്. ഒരു പത്തു വർഷങ്ങൾ കൂടികഴിഞ്ഞാൽ കത്തോലിക്കാ സഭയിലെ അടുത്ത പ്രതിസന്ധി തുടങ്ങും; പണിത പള്ളികൾ നോക്കാൻ ആളുണ്ടാവില്ല. യൂറോപ്പിനു പറ്റിയതതാണ്. അവിടെങ്ങും പുതുക്കി പണിയാൻവേണ്ടി ഒരു പള്ളി പൊളിച്ചുവെന്ന് ആയിരം വർഷങൾകൂടി കഴിഞ്ഞാലും കേൾക്കാൻ ഇടയില്ല. വളരെ പൂജ്യമായി പൊടിപോലും പറ്റാതെ കാത്തു സൂക്ഷിച്ചുപോന്ന എത്ര മദ്ബഹാകളും സക്രാരികളും ക്രൂശിതരൂപങ്ങളുമാ പുതിയതു വരുന്നുവെന്നു പറഞ്ഞ് ഇവിടെ തകർക്കപ്പെട്ടത്. അതുപോലെ, പുതിയ മെത്രാൻ വരുമ്പോൾ ഉപയോഗശൂന്യമാകുന്ന പഴയ മെത്രാന്മാരെ കൈകാര്യം ചെയ്യുന്ന ഒരു സമ്പ്രദായവും നമുക്കു വേണ്ടതാണ്. അവർ പുണ്യവാളന്മാരാകേണ്ടതല്ലേ? ഇവരുടെ തൊപ്പി, വടി, കുരിശ്, കാറുകൾ, മൊബൈൽ, കമ്പ്യുട്ടർ മുതലായവ രൂപത മടക്കിവാങ്ങി പഴയ ളോഹയും ഇറക്കിയ ഇടയലേഖനങ്ങളും തിരികെ കൊടുത്തു കുറെ വണക്കമാസ പുസ്തകങ്ങളും സമ്മാനമായിക്കൊടുത്ത് പറഞ്ഞുവിടേണ്ടതാണ്. 

സൌത്താഫ്രിക്കയിലെ ഡെസ്മണ്ട് ടുട്ടു എന്ന മെത്രാൻ പറഞ്ഞതെന്താണെന്നൊ? "മിഷ്യനറിമാർ ആഫ്രിക്കയിൽ വന്നപ്പോൾ വസ്തുവകകളെല്ലാം ഞങ്ങളുടെ കൈയിലും ബൈബിൾ അവരുടെ കൈയിലുമായിരുന്നു. നമുക്കു പ്രാർത്ഥിക്കാമെന്നവർ പറഞ്ഞു. ഞങ്ങൾ കണ്ണടച്ചു തുറന്നപ്പോൾ ഞങ്ങളുടെ കൈയിൽ ബൈബിളും അവരുടെ കൈയിൽ വസ്തുവകകളുമായി" എന്നാണ്. ഇവിടെ കണ്ണു തുറന്നിരിന്നിട്ടും അതു സംഭവിച്ചു; ആഫ്രിക്കക്കാരുടെ കൈയ്യിൽ ബൈബിളെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ, സീറോമലബാർ എപ്പാർക്കിയായതിനു ശേഷം വിശ്വാസികളുടെ കൈയിൽ ഒന്നുമില്ലാത്ത അവസ്ഥയാണ് - അധികാരവുമില്ല, അവകാശവുമില്ല, സ്വത്തുവകകളുമില്ല - വീട്ടിലുള്ള രൂപം പോലും ഇരട്ടിവിലകൊടുത്തു വാങ്ങിയത്. കൂദാശകൾക്കാണെങ്കിൽ തീ വില! അമേരിക്കയിൽ ഇവിടുത്തേതുപോലെ പള്ളിക്കൊരു പള്ളിക്കൂടമോ പള്ളിക്കൊരു സെമിത്തേരിയോ ഇല്ലല്ലൊ! മരണാനന്തര ചടങ്ങുകൾ പള്ളിയിൽ തീർന്നാൽ ഏതെങ്കിലും ശ്മശാനത്തിലേക്കു കൊണ്ടുപോകും. അനേകം ഏക്കറുകളുള്ള അതിൽ ആർക്കു വേണമെങ്കിലും ഒരു കുഴിക്കുള്ള സ്ഥലം വിലയ്ക്കോ വാടകക്കോ എടുക്കാം. അമേരിക്കൻ മാർത്തോമ്മാനുയായികൾ അവിടെയും പണി ഒപ്പിച്ചു. വലിയ ശ്മശാനങ്ങളുടെ കോണുകൾ അവർ വിലക്കു വാങ്ങാൻ തുടങ്ങിയിരിക്കുന്നുവെന്നാണ് അടുത്തിടെ കേട്ടത്. അങ്ങനെ സീറൊ മലബാറുകാർക്ക് ഒരുമിച്ചു കിടക്കാനുള്ള സൗകര്യമാകും; അതിനു മേൽപ്പണം വേറെയും കിട്ടുമല്ലോ! അഞ്ചു വർഷം കഴിയുന്നതിനു മുമ്പ് ഒറ്റക്കു സംസ്കരിക്കുന്നത് മാരകമായ സഭാവിരുദ്ധ കുറ്റവുമാകും. ഈ കോമാളികൾ ഒരിക്കലും മാർത്തോമ്മായെന്ന അപ്പസ്തോലന്റെ പിന്തുടർച്ചക്കാരായിരിക്കാൻ ഒരു ന്യായവുമില്ല.

വാഴത്തോപ്പിൽ മതാദ്ധ്യാപകരുടെ കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ആനിക്കുഴിക്കാട്ടിൽ മെത്രാൻ പറഞ്ഞത് മതാദ്ധ്യാപകരുടെ ജീവിത സാക്ഷ്യം പ്രധാനമെന്നാണ് (മെത്രാൻ വിശ്വ്വസികൾക്കു മാതൃക കാണിക്കുന്നതു പോലെ: വെള്ളാപ്പള്ളിയുടെ വീട്ടിൽപ്പോയി ഒരു മെത്രാൻ എന്തോ പറഞ്ഞ കാര്യമല്ല ഞാൻ ഉദ്ദേശിച്ചത്). അതിനു പറഞ്ഞു കൊടുത്ത മാർഗ്ഗം ഈ അദ്ധ്യാപകർ സഭയുടെ പ്രബോധനങ്ങൾ നിരന്തരം വായിച്ചു കൊണ്ടിരിക്കണമെന്നാണ്. (അല്മായാശബ്ദം ബ്ലോഗ്ഗ്, സത്യജ്വാല മുതലായവ വായിക്കാതിരുന്നാലും മതിയെന്നു പറഞ്ഞില്ല). പരിസ്ഥിതിലോലപ്രദേശങ്ങളിൽ വചനപ്രഘോഷണവും ജിവിതസാക്ഷ്യവുമായി കൊച്ചുപുരക്കലച്ചൻ ചിതറിനടക്കുന്ന കാര്യം ഉദാഹരണത്തിനു ചൂണ്ടിക്കാണിക്കാമായിരുന്നു. പക്ഷേ, കമ്യൂണിസ്റ്റ്കാർക്ക് തങ്ങളുടേതെന്നു പറയാവുന്ന ഒരെമ്പിയെ ഒപ്പിച്ചു കൊടുത്തു എന്നതാണ്  ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ ഇതുവരെയുണ്ടായ നേട്ടങ്ങളിൽ പ്രമുഖമെന്നു പ്രചരിപ്പിക്കുന്നത് ശത്രുക്കളായിരിക്കാനേ വഴിയുള്ളൂ. കൊച്ചുപുരക്കലച്ചൻ ചങ്ങനാശ്ശേരി പ്രത്യാശാ ഡയറക്റ്റർ ഫാ. സെബാസ്ത്യൻ പുന്നശ്ശേരിയെ കണ്ടുപഠിക്കുന്നതു നല്ലതാ. എത്രയോ നിർദ്ധനരായ രോഗികളുടെ ജീവൻ രക്ഷിക്കാൻ പുന്നശ്ശേരിയച്ചനു കഴിയുന്നുണ്ട്. നല്ലതുചെയ്താൽ നല്ലതെന്നു തന്നെ നമുക്കു പറയാൻ കഴിയണം. 

ഇനി, ഒരു മാസത്തേക്കു മെത്രാന്മാരുടെ കോൾഷീറ്റ് കിട്ടാൻ പാടായിരിക്കും. ഇലക്ഷനല്ലേ? എന്തായാലും അരമനയിലേക്കു പരസ്യമായിപ്പോയി വോട്ടു ചോദിക്കാൻ ധൈര്യമുള്ള സ്ഥാനാർത്ഥികളുടെ എണ്ണത്തിൽ ഇപ്രാവശ്യം ഗണ്യമായ കുറവ് അനുഭവപ്പെട്ടേക്കാം. എ കെ സി സി സ്ഥാനാർത്ഥികളെ മെത്രാന്മാർ നിശ്ചയിക്കട്ടെ, തർക്കമുള്ളിടത്തു പുലിയും വരട്ടെ;  ഒരു സ്ഥാനാർത്ഥിയേയും ഒരിടത്തും ആരും നിർത്തിപ്പൊരിക്കരുതെന്ന് സ്നേഹബുദ്ധ്യാ ഞാൻ അഭ്യർത്ഥിക്കുന്നു - അവരെ നമ്മളായി യാതൊന്നും ചെയ്യേണ്ടതില്ല, അവർ സ്വയം പഠിച്ചുകൊള്ളും!