Translate

Tuesday, June 25, 2019

ഇനിയും കബളിപ്പിക്കപ്പെടാൻ തയ്യാറല്ല

(from a watts app group)

പ്രിയ സഹോദരങ്ങളേ,
                ഈ കാലഘട്ടത്തിൽ മതാധികാരത്തിന് ഇത്രമേൽ സ്വാധീനവും ശക്തിയുമുണ്ടെന്ന് കരുതിയിരുന്നില്ല. യേശുവിൻറെ ദാരുണമായ മരണം മതാധികാരത്തിൻറെയും രാഷ്ട്രീയാധികാരത്തിൻറെയും സമ്പന്നരുടെയും ഗൂഢാലോചനയുടെ ഫലമായിരുന്നു. ദൈവം അത് രക്ഷാകരമാക്കി അവരെയെല്ലാം പരാജയപ്പെടുത്തി. ഈ വിവാദവും ദൈവം ഇടപെട്ടു നിസ്സഹായരുടെ പക്ഷം ചേർന്ന് വിജയിപ്പിക്കും എന്നൊരു ഉറപ്പുണ്ട്. ഒരിക്കൽ കൂടി ഭൂമി വിവാദത്തിൻറെ നാൾ വഴികൾ അറിയാത്തവർക്കായിട്ടു വസ്തു നിഷ്ഠമായി അവതരിപ്പിക്കട്ടെ. വ്യാജരേഖ വിവാദം തെളിഞ്ഞു വന്നതിൻറെ കാരണവും നമുക്ക് മനസ്സിലാകും. വ്യാജമല്ല വിവാദരേഖയാണെന്ന് ബോധ്യമാകും 
എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന ഭൂമിവിവാദവും ധാര്‍മ്മികമായ വീഴ്ചകളും കേരളസമൂഹത്തിൽ  ചര്‍ച്ചാവിഷയമായപ്പോള്‍ അതിരൂപതയിലെ വൈദികരെയും സത്യാന്വേഷണത്തില്‍ പങ്കാളികളായ അത്മായരെയും സഹായ മെത്രാന്മാരെയും പ്രതിക്കുട്ടില്‍ നിര്‍ത്തുവാനുള്ള ശ്രമമാണ് മറ്റു പല രൂപതകളിലെയും ചില വൈദികരും സമര്‍പ്പിതരും അത്മായരും നടത്തിയത്. സത്യം എന്തെന്നറിയുവാന്‍ പോലും താല്‍പര്യമില്ലാതെ നടത്തിയ ഈ ശ്രമങ്ങളെയെല്ലാം വളരെ കൗതുകത്തോടെയും എന്നാല്‍ വളരെ വേദനയോടെയുമാണ് ഞങ്ങള്‍ കണ്ടത്.  സഭയുടെ അഭിമാനവും (ദുരഭിമാനം), വ്യക്തികളുടെ അധികാരവുമാണ്  സത്യത്തിന് സാക്ഷികളാകുന്നതിനേക്കാള്‍ പ്രധാനമെന്ന് വിളിച്ചോതുന്ന സന്ദേശങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിലുടെ പ്രചരിച്ചതും പ്രചരിപ്പിച്ചതും. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം വൈദികരും അവരോടൊപ്പം നിലകൊണ്ട അത്മായരും രണ്ടു സഹായ മെത്രാന്മാരും സഭയുടെ ഭാഗമല്ലായെന്ന രീതിയിലുള്ള അധിക്ഷേപങ്ങളാണ്, ചില വൈദികരുടെ പിന്‍ബലത്തോടെ സാമൂഹ്യ മാധ്യമങ്ങളില്‍, സഭാ സ്നേഹത്തിന്‍റെ മറവില്‍ ക്രിമിനല്‍ മനസ്സുള്ള ചില വ്യക്തികള്‍ - അത്മായരും വൈദികരും - നടത്തിയത്. കുറച്ചു പേര്‍ക്ക് സത്യമെന്തന്നറിയാമെങ്കിലും അവര്‍ നിശബ്ദരായിരിക്കാനുള്ള നിലപാടാണെടുത്തത്. സത്യമെന്തന്നറിയാത്ത കേരള സഭയിലെ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അത്മായര്‍ക്കും വേണ്ടിയാണ് ഈ കുറിപ്പ്.    മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സന്നിഹിതനായ അതിരൂപത ആലോചനാസമിതി യോഗത്തിന്‍റെയും സാമ്പത്തികകാര്യസമിതി യോഗത്തിന്‍റെയും റിപ്പോര്‍ട്ടുകളെ ആധാരമാക്കിയാണ് പ്രഥമമായും ഇത് തയ്യാറാക്കിയിരിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ സുദൃഢവും സുസ്ഥിരവുമായ സാമ്പത്തിക സ്ഥിതിയിന്മേല്‍ നടത്തിയ അപക്വവും ദൂരുഹവും അധാര്‍മ്മികവുമായ ഇടപെടലുകള്‍വഴി അതിരൂപതയ്ക്കുണ്ടായ തകര്‍ച്ച മനസ്സിലാക്കുന്നതിനുവേണ്ടിയാണ് ഈ വിശദീകരണം.
മെഡിക്കല്‍ കോളേജില്‍ തുടങ്ങുന്ന പ്രശ്നം: മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവിന്‍റെ കാലത്ത് അതിരൂപതയുടെ പല വേദികളിലും ചര്‍ച്ച ചെയ്ത് വേണ്ടെന്ന് വച്ച മെഡിക്കല്‍ കോളേജ് സംരംഭം 2013 ഏപ്രില്‍ മാസം 22 ന് നടന്ന ആലോചനസമിതിയോഗത്തില്‍ വീണ്ടും അവതരിപ്പിച്ചു. തുടര്‍ചര്‍ച്ചകള്‍ക്കു ശേഷം തീരുമാനമറിയാക്കാമെന്ന കര്‍ദ്ദിനാളിന്‍റെ അഭിപ്രായത്തോടെ അന്നത്തെ ചര്‍ച്ച അവസാനിക്കുന്നു. അന്നു (2013 ഏപ്രില്‍ 22) തന്നെ നടന്ന സാമ്പത്തികകാര്യസമിതി യോഗത്തില്‍ മെഡിക്കല്‍ കോളേജിന് സ്ഥലം വാങ്ങുന്നതിനും പണിയുന്നതിനും വേണ്ടി 125 കോടി രൂപ ലോണ്‍ എടുക്കാന്‍ തീരുമാനിക്കുന്നു. 2013 ആഗസ്റ്റ് 2 ന് കൂടിയ സാമ്പത്തിക കാര്യ സമിതിയോഗത്തില്‍ കേരള സര്‍ക്കാരില്‍ നിന്നും എന്‍ ഒ സി. കിട്ടിയ കാര്യം അന്നത്തെ പ്രോക്കുറേറ്റര്‍ (ഫാ. മാത്യു മണവാളന്‍) അറിയിക്കുന്നു. 20 ഏക്കര്‍ വാങ്ങുന്നതിന് ധാരണയായതായി അറിയിക്കുന്നു.
                2014 ഏപ്രില്‍ 7 ന് നടന്ന ആലോചന സമിതിയോഗത്തില്‍ വീണ്ടും ചര്‍ച്ചയുണ്ടാവുകയും സമയബന്ധിതമായി മെഡിക്കല്‍ കോളേജിനുവേണ്ടി ഭൂമി വാങ്ങണമെന്ന് കര്‍ദ്ദിനാള്‍ നിര്‍ദ്ദേശിക്കുകയും ആലോചനസമിതി യോഗത്തില്‍ തീരുമാനമാവുകയും ചെയ്തു. 2015 മാര്‍ച്ച 31 ന് കൂടിയ സാമ്പത്തികകാര്യസമിതി യോഗത്തില്‍ മറ്റുര് 23.22 ഏക്കര്‍ സ്ഥലം വാങ്ങാന്‍ റെഡിയാണെന്നും 2015 ഏപ്രില്‍ മാസം രജിസ്റ്റര്‍ ചെയ്യാമെന്നും പുതിയ പ്രോക്കുറേറ്റര്‍ ഫാ. ജോഷി പുതുവ അറിയിക്കുന്നു. ആകെ 58.20 കോടി രൂപയുടെ ലോണ്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് അനുവദിച്ചിട്ടുണ്ടെന്നും അറിയിച്ചു.
                2015 ഡിസംബര്‍ 2 ന് കൂടിയ ആലോചന സമിതിയോഗത്തില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതിനെക്കുറിച്ച് വ്യക്തമായ പദ്ധതി രൂപീകരണവും വിശദമായ പഠനവും ഉണ്ടാവണമെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അന്നു തന്നെ (2015 ഡിസംബര്‍ 2) കൂടിയ സാമ്പത്തികകാര്യസമിതി യോഗത്തില്‍ 23.19 ഏക്കര്‍ സ്ഥലം വാങ്ങി രജിസ്റ്റര്‍ ചെയ്തെന്നും ആകെ വന്ന ചിലവ് 59.90325 കോടി രൂപയാണെന്നും ഫാ.ജോഷി അറിയിക്കുന്നു. അതിരൂപതയുടെ സാമ്പത്തിക ബാധ്യതയെക്കുറിച്ച് പ്രോക്കുറേറ്റര്‍ പറഞ്ഞു. സ്ഥലം വില്‍ക്കുന്നതിന് സമിതി എതിരായിരുന്നെങ്കിലും പ്രശ്നപരിഹാരമായി താഴെ പറയുന്ന സ്ഥലങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ വില്‍ക്കാന്‍ ധാരണയായി. വരന്തരപ്പിള്ളി, കുണ്ടന്നൂര്‍, പൂക്കാട്ടുപടി, അബ്ദേകര്‍ സ്റ്റേഡിയത്തിനു സമീപമുള്ള സ്ഥലം. ഈ സ്ഥലങ്ങള്‍ വില്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ കളമശ്ശേരിയിലുള്ള സ്ഥലം വില്‍ക്കുക. ഫാ. ജോഷിയെ സ്ഥല വില്‍പനക്ക് സഹായിക്കാന്‍ മി. ജേക്കബ്ബ് മാപ്പിളശ്ശേരിയെയും മി. പി.പി. സണ്ണിയെയും സമിതി ചുമതലപ്പെടുത്തി. തുടര്‍ന്നു നടന്ന സാമ്പത്തിക കാര്യസമിതിയോഗത്തില്‍ വില്‍പനയ്ക്കായുള്ള സ്ഥലങ്ങളുടെ മറ്റൊരു ലിസ്റ്റ് പ്രൊക്കുറേറ്റര്‍ അവതരിപ്പിച്ചു. കുണ്ടന്നൂര്‍, മരട്, നിലംപതിഞ്ഞമുകള്‍, കരുണാലയം, തൃക്കാക്കര 2 സ്ഥലങ്ങള്‍,കളമശ്ശേരി, വരന്തരപ്പിള്ളി, അബ്ദേകര്‍ സ്റ്റേഡിയത്തിനടുത്തുള്ള സ്ഥലം, മറ്റൂര്‍ - ഈ സ്ഥലങ്ങള്‍ വിറ്റു സാമ്പത്തിക ഭാരം കുറയ്ക്കുക. സ്ഥലങ്ങളുടെ രേഖകള്‍ ശരിയായിട്ടില്ലായെന്ന് അറിയിക്കുന്നു. 2016 മാര്‍ച്ച് 18 ന് നടന്ന സാമ്പത്തികകാര്യസമിതി യോഗത്തില്‍ കര്‍ദ്ദിനാളിന്‍റെ നിര്‍ദ്ദേശപ്രകാരം സ്ഥലവില്‍പനയുടെ ഉത്തരവാദിത്വം ഫാ. ജോഷിയെ ഏല്‍പിക്കുന്നു. രേഖകള്‍ ഉള്ള സ്ഥലങ്ങള്‍ വില്‍ക്കാനുള്ള അനുവാദവുംകൊടുക്കുന്നു.
2016 ജൂലൈ 6 ന് കൂടിയ ആലോചന സമിതിയോഗത്തില്‍ അതിരൂപതയ്ക്ക് 68 കോടിയുടെ ബാധ്യതയുണ്ടെന്നുപറയുന്നു.  അത് മറികടക്കാന്‍ വെറെ 5 സ്ഥലങ്ങള്‍ വില്‍ക്കുന്ന കാര്യം അവതരിപ്പിക്കുന്നു. സീപോര്‍ട്ട്- എയര്‍പോര്‍ട്ടിനോട് ചേര്‍ന്ന് തൃക്കാക്കരയുള്ള സ്ഥലം, ഭാരതമാത കോളേജിന് എതിര്‍വശത്തുള്ള സ്ഥലം,  കരുണാലയത്തോടു ചേര്‍ന്നുള്ള സ്ഥലം, നിലംപതിഞ്ഞമുകളിലുള്ള സ്ഥലം, മരടിലുള്ള സ്ഥലം. മുകളില്‍ പറഞ്ഞ സ്ഥലം മുഴുവന്‍ ഒരാള്‍ (സാജൂ വര്‍ഗ്ഗീസ്?) വാങ്ങാമെന്നേറ്റിട്ടുള്ളതുകൊണ്ട്സെന്‍റിന് 9 ലക്ഷം രൂപ വെച്ച് കൊടുക്കാവുന്നതാണെന്നഭിപ്രായപ്പെടുന്നു. 
                2016 ജൂണ്‍ മാസം 15 ന് കൂരിയ മീറ്റിംഗില്‍ എടുത്ത തീരുമാനമായിട്ട് 6 സ്ഥലങ്ങള്‍ സെന്‍റിന്9.05 ലക്ഷത്തില്‍ താഴെയല്ലാത്ത വിലയ്ക്ക് വില്ക്കുവാന്‍ ഫാ. ജോഷിയെ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അധികാരപ്പെടുത്തുന്നു. പ്രസ്തുത സ്ഥലങ്ങള്‍ വില്‍ക്കുവാനായി ഫാ. ജോഷി ശ്രീ. അജാസിനെ (വീ.കെ. ഏജന്‍സീസ്) കത്തുവഴി അധികാരപ്പെടുത്തുന്നു. ഇതിനു ശേഷമാണ് ആലോചനസമിതിയോഗത്തില്‍ സ്ഥലവില്‍പ്പനെയെക്കു റിച്ച് 2016 ജൂലൈ 6ന് സംസാരിക്കുന്നതെന്ന് ഓര്‍ക്കണം. 2016 സെപ്റ്റംബര്‍ 1 മുതല്‍ സ്ഥലങ്ങളുടെ വില്‍പനകള്‍ നടക്കുന്നുണ്ടെങ്കിലും അതിനെക്കുറിച്ച് യാതൊരു വിവരവും അതിനുശേഷം നടന്ന സാമ്പത്തിക കാര്യസമിതിയില്‍ അറിയിക്കുന്നില്ല. ഈ സ്ഥലങ്ങളുടെ വില്‍പനയാണ് അതിരൂപതയ്ക്ക് സാമ്പത്തികമായ കനത്ത നഷ്ടം ഉണ്ടാക്കിയതും കള്ളപ്പണ ഇടപാടുകളില്‍ മെത്രാപ്പോലീത്തായും ഫാ. ജോഷിയും സംശയത്തിന്‍റെ നിഴലില്‍ വരുന്നതും.
                2017 മാര്‍ച്ച് 9 ന് കൂടിയ സാമ്പത്തിക കാര്യസമിതിയോഗത്തില്‍ അതിരൂപതയുടെ സാമ്പത്തിക ബുദ്ധിമുട്ട് തരണം ചെയ്യാന്‍ വീണ്ടും പുതിയ ചില നിര്‍ദ്ദേശങ്ങള്‍ പ്രൊക്കുറേറ്റര്‍ വയ്ക്കുന്നു. പെരുമാനൂര്‍, കുണ്ടന്നൂര്‍, സ്റ്റേഡിയത്തിന് അടുത്തുള്ള സ്ഥലം, നൈപൂണ്യ സ്കൂളിന് എതിര്‍വശത്തുള്ള സ്ഥലം തുടങ്ങിയവ കോട്ടപ്പടിയില്‍ കണ്ടെത്തിയ (ആര് കണ്ടെത്തി?) 70 ഏക്കര്‍ സ്ഥലവുമായി വച്ച് മാറുക. അതിനു ശേഷം ഈ 70 ഏക്കര്‍ സ്ഥലം സെന്‍റിന് 1.50 ലക്ഷം രൂപയ്ക്ക് മറിച്ചു വില്‍ക്കുക (ഇതിനെയല്ലെ റിയല്‍ എസ്റ്റേറ്റ് എന്ന് വിളിക്കുക). ഒരാള്‍ (സാജു വര്‍ഗ്ഗീസ്?) വാങ്ങാന്‍ തയ്യാറായി വന്നിട്ടുണ്ട്. വളരെ ദീര്‍ഘമായ ചര്‍ച്ചകള്‍ക്കു ശേഷം സമിതിയംഗങ്ങള്‍ വച്ച നിര്‍ദ്ദേശം ഇതാണ്. -70 ഏക്കറിനെകുറിച്ച് വിശദമായ അന്വേഷണത്തിനു ശേഷം നമുക്ക് എക്സ്ചെയ്ഞ്ച് ചെയ്യുകയോ അല്ലെങ്കില്‍ നമ്മുടെ തന്നെ സ്ഥാപനങ്ങള്‍ക്ക് മാര്‍ക്കറ്റ് വിലയ്ക്ക് കൊടുക്കുകയോ ചെയ്യാവുന്നതാണ്. നീണ്ട ചര്‍ച്ചകള്‍ക്കു ശേഷം വിചിത്രമെന്ന പോലെ ഈ 70 ഏക്കര്‍ വില്‍ക്കുന്നതിന് ഒരു പത്രവാര്‍ത്ത തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് പ്രൊക്കുറേറ്റര്‍ തന്നെ പറയുകയും ആ വാര്‍ത്ത  വായിച്ചു കേള്‍പ്പിക്കുകയും ചെയ്തു.
ഇനി നമ്മള്‍ ശ്രദ്ധിക്കണം - ഇതിനു മുന്‍പ് തന്നെ 2017 ഫെബ്രുവരി മാസം 22 ന് ദേവികുളത്ത് 17ഏക്കര്‍ സ്ഥലം അതിരൂപതയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. ഒരു മീറ്റിംഗിലും ഈ വിവരം ചര്‍ച്ച ചെയ്തിട്ടില്ല. 2017 ഏപ്രില്‍ 7 ന് കോട്ടപ്പടിയില്‍ 25 ഏക്കര്‍ സ്ഥലം അതിരൂപതയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. ഒരു മീറ്റിംഗിലും ചര്‍ച്ച ചെയ്തിട്ടില്ല.
                2017 ഏപ്രില്‍ മാസത്തില്‍ നടന്ന ആലോചനസമിതിയോഗത്തില്‍ അതിരൂപത എവിടെയെങ്കിലും ഭൂമി വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യം ഉന്നയിച്ചപ്പോള്‍ ڇഇല്ല ڈഎന്നായിരുന്നു മെത്രാപ്പോലീത്തായുടെയും പ്രൊക്കുറേറ്ററുടെയും മറുപടി എന്ന് ചോദ്യകര്‍ത്താവ് തന്നെ വൈദിക സമിതിയില്‍ അറിയിക്കുകയുണ്ടായി. ആ യോഗത്തിന് മൂന്നു ദിവസത്തിനു ശേഷം കോട്ടപ്പടിയില്‍ (കോതമംഗലം) 25 ഏക്കര്‍ സ്ഥലം രജിസ്റ്റര്‍ ചെയ്തു വാങ്ങിയെന്നതാണ് പിന്നീട് അറിയുന്നത് . തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ആ സ്ഥലത്ത് This property belongs to the Archdiocese of Ernakulam for Hospital Project എന്ന ബോര്‍ഡ് കാണുന്നതും അതിരൂപത വൈദികകൂട്ടായ്മയുടെ വാട്ട്സ്  ആപ്പ് ഗ്രൂപ്പില്‍ അതിന്‍റെ ഫോട്ടോ ഇടുന്നതും. അതിന്‍റെ വെളിച്ചത്തിലാണ് വൈദികരുടെ കൊയിനോനിയ സമ്മേളനത്തില്‍ (2017 സെപ്റ്റംബര്‍ 19-20, 26-27) ഈ സ്ഥലത്തെക്കുറിച്ച് മെത്രാപ്പോലീത്തായോട് വൈദികര്‍ ചോദിച്ചതും അദ്ദേഹം വ്യക്തമായ മറുപടി പറയാതെ പ്രൊക്കുറേറ്ററച്ചന്‍ പറയുമെന്ന് പറഞ്ഞ് സമ്മേളനത്തില്‍ നിന്നും പോകുന്നതും. പ്രൊക്കുറേറ്ററിനോട് ചോദിച്ചപ്പോള്‍ ഉണ്ടായ രൂക്ഷമായ പ്രതികരണമാണ് ഇതിന്‍റെ പിന്നില്‍ എന്തോ ദൂരൂഹതകള്‍ ഉണ്ടല്ലൊയെന്ന് അച്ചന്മാരെ ചിന്തിപ്പിച്ചത്. തുടര്‍ന്ന് കുറച്ച് വൈദികരുടെ നേതൃത്വത്തില്‍ വസ്തുതകുളും സത്യവും തേടിയുള്ള യാത്രയായിരുന്നു. ആ അന്വേഷണമാണ് സ്ഥലം വാങ്ങിയതിന്‍റെ മാത്രമല്ല സ്ഥലം അനധികൃതമായി വിറ്റതിന്‍റെ വിവരങ്ങളും ലഭ്യമാകുന്നതിന് കാരണമായത്.
                2017 സെപ്റ്റംബര്‍ 13 ന് കൂടിയ സാമ്പത്തിക കാര്യസമിതിയോഗത്തില്‍ പ്രൊക്കുറേറ്റര്‍ അറിയിക്കുന്നു - സെന്‍റിന് 9.05 ലക്ഷം വച്ചു 5 സ്ഥലങ്ങളുടെ വില്‍പന ഏതാണ്ട് പൂര്‍ത്തിയായി. അതു വഴി നമുക്ക് 26 കോടി രൂപ ലഭിച്ചു. അവര്‍ 8 കോടി രൂപ നമ്മുടെ അക്കൗണ്ടില്‍ ഇട്ടിട്ടുണ്ട്. നമുക്ക് കിട്ടാനുള്ള 18 കോടി രൂപ തരാമെന്നും ഏറ്റിട്ടുണ്ട്. എന്നാല്‍ സെന്‍റിന് 4.47 ലക്ഷം വച്ചാണ് കിട്ടിയിട്ടുള്ളതെന്ന് വില്‍പന രേഖകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. രേഖകള്‍ പ്രകാരം 13,51,44260 രൂപയാണ് കാണുന്നത്. ബാക്കി തുക കള്ളപ്പണമാണല്ലൊ. അത് ലഭിച്ചോ? വീണ്ടും പ്രൊക്കുറേറ്റര്‍ പറയുന്നത് കേള്‍ക്കുക: കോട്ടപ്പടിയില്‍ സ്ഥലം വാങ്ങാന്‍ നമ്മള്‍ അഡ്വാന്‍സ് കൊടുത്തെങ്കിലും (സ്ഥലം വാങ്ങാന്‍ പത്രവാര്‍ത്ത തടസ്സമാണെന്ന് 2017 മാര്‍ച്ച് 9 ന് പറഞ്ഞയാളാണ് പ്രൊക്കുറേറ്റര്‍.  അപ്പോള്‍ ആരു പറഞ്ഞിട്ട് അഡ്വാന്‍സ് കൊടുത്തു?) ആ വില്‍പന നടന്നില്ല.               
അതിരൂപത ബാധ്യതയില്‍ നില്‍ക്കുമ്പോള്‍ വീണ്ടും അതിരൂപതയ്ക്ക് പുറത്ത് സ്ഥലം വാങ്ങാന്‍ശ്രമിച്ചത് എന്തിനാണ്? (ശ്രദ്ധിക്കണം - ഏപ്രില്‍ മാസത്തില്‍ കോട്ടപ്പടിയില്‍ രജിസ്റ്റര്‍ ചെയ്ത 25ഏക്കര്‍ സ്ഥലത്തെക്കുറിച്ച് മിണ്ടുന്നില്ല - അറിയാവുന്നവര്‍ കര്‍ദ്ദിനാള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മാത്രം). സ്ഥല വില്‍പന നടക്കാതെ പോയതിന് പരിഹാരമായിട്ട് 5 ഏക്കര്‍ സ്ഥലം അതിരൂപതയ്ക്ക് സമ്മാനമായി എഴുതി തരാമെന്ന് പറഞ്ഞിട്ടുണ്ടെന്നും അറിയിക്കുന്നു (സ്ഥലം തന്നോ അതോ അഡ്വാന്‍സ് തിരിച്ചു തന്നോ?). ഉത്തരം കിട്ടാത്ത പല ചോദ്യങ്ങള്‍ അവശേഷിക്കുന്നു. വളരെ വിചിത്രവും ദുരൂഹവുമായ ഈ പശ്ചാത്തലത്തിലാണ് അനധികൃതമായ വില്പനയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ച വൈദികര്‍ എല്ലാ ഫൊറോന വികാരിമാരെയും അറിയിച്ച് ഓരോ ഫൊറോനയില്‍ നിന്നും രണ്ടോ മുന്നോ പേര്‍ വച്ച് യോഗം കൂടി വിശദമായ ചര്‍ച്ച നടത്തിയത്. ആ സമ്മേളനത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 22 വൈദികര്‍ മെത്രാപ്പോലീത്തായുമായി 2017 നവംബര്‍ 6 ന് കൂടികാഴ്ച്ച നടത്തി. ആ യോഗത്തിനു മുന്‍പ് ദേവികുളത്ത് സ്ഥലം വാങ്ങിയതിന്‍റെ രേഖയും അവര്‍ക്ക ലഭിച്ചു. (ഈ വിവരം വൈദകിര്‍ കണ്ടുപിടിക്കുന്നതിന് മുമ്പ് കര്‍ദ്ദിനാളും ഫാ.ജോഷിയും, മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടനും ഒഴികെ ആര്‍ക്കും അറിയില്ല). സാമ്പത്തികമായ പ്രശ്നങ്ങളെല്ലാം നവംബര്‍ 30 ന് പരിഹരിക്കുമെന്ന് ആ യോഗത്തില്‍ വച്ച് മെത്രാപ്പോലീത്ത ഉറപ്പ് നല്‍കി. ബാക്കി തുക സാജു വര്‍ഗ്ഗീസിന്‍റെ അടുത്തുനിന്നും കിട്ടുമെന്നും കര്‍ദ്ദിനാള്‍ അറിയിച്ചു. സാജു വര്‍ഗ്ഗീസ് എന്ന ഇടനിലക്കാരന്‍  Fraud ആണെന്ന് കര്‍ദ്ദിനാളിനെ അറിയിച്ചപ്പോള്‍ കര്‍ദ്ദിനാളിന്‍റെ മറുപടി ഇതായിരുന്നു, “he is reliable”
വൈദീകർ സമര്‍പ്പിച്ച വിവരങ്ങളുടെ പശ്ചാത്തലത്തില്‍ 2017 നവംബര്‍ 7 ന് വിളിച്ചു ചേര്‍ത്ത സാമ്പത്തികകാര്യ സമിതിയോഗത്തില്‍ "പുതിയ വെളിപ്പെടുത്തലുകളു"മായി പ്രൊക്കുറേറ്റര്‍ വരുന്നു. കോട്ടപ്പടി യില്‍ 25 ഏക്കറും ദേവികുളത്ത് 17 ഏക്കറും വാങ്ങിയെന്ന വിവരം ഔദ്യോഗികമായി അറിയിക്കുന്നു. Archdiocesan Institutes’ Central Office (AICO) പേരില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും 10 കോടി രൂപ ലോണെടുത്ത വിവരവും (അതിന്‍റെ ചെയര്‍മാന്‍ മാര്‍ എടയന്ത്രത്ത് അറിയാതെ) അറിയിക്കുന്നു. ഈ രണ്ടു സ്ഥലം വാങ്ങിയതും ലോണെടുത്തതും സാമ്പത്തികകാര്യ സമിതിയിലൊ, ആലോചനസമിതിയിലൊ അറിയിച്ചില്ലായെന്നുള്ള കുറ്റസമ്മതം ആലോചനസമിതിയില്‍ നടത്തുന്നു.(കര്‍ദ്ദിനാള്‍ അറിയിക്കണ്ടായെന്നു പറഞ്ഞതുകൊണ്ടാണ് സഹായമെത്രാന്മാരോട് പറയാതിരുന്നതെന്ന് പി. ഒ. സി. യില്‍ കൂടിയ പ്രശ്ന പരിഹാരം കണ്ടെത്താനുള്ള യോഗത്തില്‍ വച്ച് സമ്മതിക്കുന്നു). അതിരൂപതയ്ക്ക് കിട്ടാനുള്ള പണത്തിനായി മി. സാജു വര്‍ഗ്ഗീസ് (കര്‍ദ്ദിനാള്‍ പരിചയപ്പെടുത്തി കൊടുത്ത ഇടനിലക്കാരന്‍) മുകളില്‍ പറഞ്ഞ രണ്ടു സ്ഥലങ്ങളും വിറ്റ്, അതില്‍ നിന്നും ലഭിക്കുന്ന പണം നവംബര്‍ 30 ന് മുമ്പ് ബാങ്കില്‍ നിക്ഷേപിക്കുമെന്ന ഉറപ്പും സമിതിയംഗങ്ങള്‍ക്കു നല്‍കുന്നു.
നമ്മള്‍ ഇവിടെ ശ്രദ്ധിക്കണം - കോട്ടപ്പടിയില്‍ സ്ഥലം വാങ്ങാന്‍ അതിരൂപത 6 കോടി രൂപ ലോണെടുത്തിരിക്കുന്നു. കൂടാതെ 9.38 കോടി രൂപ അഡ്വാന്‍സ് നല്‍കിയതായും കാണുന്നു. ദേവികുളത്ത് 17 ഏക്കര്‍ സ്ഥലം വാങ്ങാന്‍ അതിരൂപത അക്കൗണ്ടില്‍ നിന്നും 25 ലക്ഷം രൂപ കൊടുത്തിരിക്കുന്നു. ആ സ്ഥലങ്ങള്‍ സാജൂ വര്‍ഗ്ഗീസ് വിറ്റ് അതിരൂപതയുടെ കടം വീട്ടുമെന്ന് പ്രൊക്കുറേറ്റര്‍ പറയുന്നു. എല്ലാവരും ഏറ്റവും നല്ല തമാശപോലെ കേട്ടിരിക്കുന്നു.
അതിരൂപതയിലെ വൈദികര്‍ പുറത്തു കൊണ്ടുവന്ന വസ്തുതകളുടെ വെളിച്ചത്തില്‍ 2017 നവംബര്‍ 9 ന് ആലോചന സമിതിയോഗം വിളിക്കുന്നു. പ്രൊക്കുറേറ്റര്‍ ആലോചനാസമിതിയോഗത്തില്‍ കൊടുക്കന്ന വിശദീകരണം ശ്രദ്ധിക്കണം. നൈപുണ്യയുടെ എതിര്‍വശത്തും, ഭാരതമാതായുടെ അടുത്തും കരുണാലയത്തിനു സമീപവും, നിലം പതിഞ്ഞ മുകളിലുള്ളതും, മരടിലുള്ളതുമായ സ്ഥലങ്ങള്‍ക്ക് ശരിയായ രേഖകളില്ലായെന്ന് അദ്ദേഹം പറയുന്നു. ഈ സ്ഥലങ്ങളുടെ വില്പനയെല്ലാം 1-09-2016 മുതല്‍ 16-08-2017 വരെയുള്ള കാലയളവില്‍ കഴിഞ്ഞതാണെന്നോര്‍ക്കണം. ഈ സ്ഥലങ്ങളെല്ലാം സാജൂവര്‍ഗ്ഗീസ് എന്ന വ്യക്തിക്ക് കൊടുത്തുവെന്നും അയാള്‍ തരാനുള്ള 27കോടിരൂപയില്‍ 8.95 കോടി രൂപ അതിരൂപതയ്ക്ക് നല്‍കിയെന്നും ബാക്കി തരാനുള്ള 18 കോടി രൂപയ്ക്ക് ഈടായി ദേവികുളത്തുള്ള 17 ഏക്കര്‍ സ്ഥലം അതിരൂപതയുടെ പേരില്‍ താല്ക്കാലികമായി എഴുതി തന്നെന്നും അറിയിക്കുന്നു. തരാനുള്ള തുക തന്നു കഴിയുമ്പോള്‍ ഈ സ്ഥലം സാജുവിന് തിരിച്ചു കൊടുക്കുമെന്നും പറയുന്നു. സാമ്പത്തിക കാര്യസമിതിയിലെ റിപ്പോര്‍ട്ടില്‍ എഴുതിയിരിക്കുന്ന വളരെ വിചിത്രമായ കാര്യം ശ്രദ്ധിക്കുക - സാജു അതിരൂപതയ്ക്ക് തരാനുള്ള 18 കോടി രൂപ തരാന്‍ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് കോട്ടപ്പടിയിലുള്ള 20 ഏക്കര്‍ സ്ഥലം അദ്ദേഹം എടുക്കുകയും  5 ഏക്കര്‍ അതിരൂപതയ്ക്ക് ദാനം ചെയ്യുകയും മുഴുവന്‍ തുകയും നമുക്ക് തരികയും ചെയ്യുമെന്ന്. നവംബര്‍ 30 ന് മുന്‍പ് സാജു മുഴുവന്‍ തുകയും തരുമെന്ന് പ്രോക്കുറേറ്റര്‍ വാക്കു പറയുന്നു. അടുത്ത വിചിത്രമായ കാര്യം ഇതാണ്. സാജു മുഴുവന്‍ തുകയും തന്നു കഴിയുമ്പോള്‍ കോട്ടപ്പടിയിലെ 25 ഏക്കറും ദേവികുളത്തെ 17 ഏക്കറും സാജുവിന്‍റെ പേരില്‍ എഴുതി കൊടുക്കണം. ഇതെന്തു കച്ചവടമാണെന്ന് ചോദിക്കാന്‍ ആരുമില്ലാതെ പോയല്ലൊയെന്നാണ് സങ്കടം.
വൈദികരുടെ ആവശ്യപ്രകാരവും ഫൈനാന്‍സ് കൗണ്‍സിലിന്‍റെ തീരുമാന പ്രകാരവും മി. സി. എം. ജോസഫ്,  മി. സി. വി. അലക്സാണ്ടര്‍ എന്നിവരെ ഉള്‍പ്പെടുത്തി സാമ്പത്തിക കാര്യങ്ങള്‍ പഠിക്കാന്‍ കമ്മിറ്റിയെ നിയമിക്കുന്നു.  2017 നവംബര്‍ 29 ന് കൂടിയ വൈദിക സമിതിയോഗത്തില്‍ മി. ജോസഫ് താല്‍കാലിക റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു
. അതിരൂപതയില്‍ സാമ്പത്തികമായ അച്ചടക്കമില്ലായെന്നും സാമ്പത്തികമായ തിരിമറികള്‍ നടന്നിട്ടുണ്ടെന്നും ആ റിപ്പോര്‍ട്ട് വെളിപ്പെടുത്തി. തുടര്‍ന്ന് വൈദിക  സമിതിയുടെ നിര്‍ദ്ദേശം കണക്കിലെടുത്ത്, കര്‍ദ്ദിനാള്‍ മൂന്നു വൈദികരെയും മൂന്നു അത്മായരെയും ഉള്‍പ്പെടുത്തി ആറംഗ സമിതിയെ ഈ പ്രശ്നം പഠിക്കാന്‍ നിയമിക്കുകയാണ്. അവരോട് എത്രയും പെട്ടെന്ന് interimറിപ്പോര്‍ട്ട് അവതരിപ്പിക്കാനുള്ള നിര്‍ദ്ദേശം വയ്ക്കുകയാണ്.
ഡിസംബര്‍ 15 ന് കര്‍ദ്ദിനാളിന്‍റെ അസാന്നിദ്ധ്യത്തില്‍ (അദ്ദേഹം ഇതിനകം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പട്ടു.) അദ്ദേഹത്തിന്‍റെ അനുമതിയോടെ വൈദിക സമിതിയോഗം മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിന്‍റെയും മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പിതാവിന്‍റെയും സാന്നിദ്ധ്യത്തില്‍ കൂടുകയാണ്. കമ്മിറ്റിയുടെ കണ്‍വീനര്‍ interim റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു. കാനന്‍ നിയമ ലംഘനങ്ങളും സിവില്‍ നിയമ ലംഘനങ്ങളും നടന്നിട്ടുള്ളതായും സമിതികളെ തെറ്റിദ്ധരിപ്പിച്ചിട്ടുള്ളതായും അതിരൂപതയിലെ സാമ്പത്തിക ബാധ്യത വര്‍ദ്ധിച്ചതായും കണ്ണായ സ്ഥലങ്ങള്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഉടനെ വൈദിക സമ്മേളനം വിളിച്ചുകൂട്ടാനും ഈ വിവരങ്ങള്‍ അതിരൂപത വൈദകിരെ അറിയിക്കാനും വൈദിക സമിതി ആവശ്യപ്പെടുന്നു. കര്‍ദ്ദിനാളുമായി ആലോചിച്ച് വേണ്ടതു ചെയ്യാമെന്ന് വികാരി ജനറാള്‍ അറിയിക്കുന്നു.
2017 ഡിസംബര്‍ 16 രാത്രിയിലാണ് രൂപതയ്ക്കു പുറത്തുള്ള ചില വ്യക്തികളുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ എറണാകുളം അതിരൂപതയിലെ വൈദികരെ അധിക്ഷേപിച്ചുകൊണ്ടും മാര്‍ ആലഞ്ചേരിയെ കൊല്ലാന്‍ ശ്രമിച്ചു എന്ന് തീര്‍ത്തും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ചും ഭൂമിവിവാദം ചര്‍ച്ചാ വിഷയമാക്കിയത്. നുണകള്‍ പ്രചരിപ്പിക്കപ്പെട്ടപ്പോഴും മെത്രാപ്പോലീത്താ നിശ്ബ്ദത പാലിച്ചതുകൊണ്ട് സത്യം എന്തെന്ന് അറിയിക്കുക അതിരുപതയിലെ വൈദികരുടെ ബാധ്യതയായി. അതുകൊണ്ട് തന്നെ മാധ്യമങ്ങളുടെ നിരന്തരമായ ചോദ്യത്തിന് മറുപടി കൊടുക്കാന്‍ ബാധ്യസ്ഥരുമായി. അങ്ങനെയാണ് ഈ വിഷയം പൊതുജന മധ്യത്തില്‍ കൂടുതല്‍ ചര്‍ച്ചയായത്. കേരളസമൂഹം മുഴുവന്‍ തന്നെ ഈ വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്തപ്പോഴും ഇതിലുണ്ടായ വിഴ്ച്ചകളെക്കുറിച്ചോധാര്‍മ്മികമായ തന്‍റെ ഉത്തരവാദിത്വത്തെക്കുറിച്ചോ ഒരു വാക്ക് ഉരിയാടാന്‍ സന്നദ്ധനാകാതെ സ്വയം സംരക്ഷണവലയം തീര്‍ക്കാന്‍ സമൂഹത്തില്‍ യാതൊരു ബഹുമാനവും അര്‍ഹിക്കാത്ത വ്യക്തികള്‍ രംഗത്ത് വന്ന് മെത്രാപ്പോലീത്തായുടെ മൗനാനുവാദത്തോടെ അഴിഞ്ഞാടുകയായിരുന്നു. ഇത് നമ്മള്‍ തിരിച്ചറിയാതെ പോകരുത്.
വൈദികസമിതിയുടെ നിര്‍ദ്ദേശപ്രകാരം, കര്‍ദ്ദിനാളിന്‍റെ അനുമതിയോടെ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പ്രിസ്ബിറ്റേരിയം 2017 ഡിസംബര്‍ 21  ന് വിളിച്ചു കൂട്ടി. പ്രിസ്ബിറ്റേരിയം വിളിച്ചുകൂട്ടാനുള്ള അനുവാദം നല്‍കികൊണ്ടുള്ള മാര്‍ ആലഞ്ചേരിയുടെ കത്ത് വായിക്കുകയും ആ കത്തില്‍ അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. എന്നാല്‍ വൈദിക സമിതിയില്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നുനും ഉത്തരമില്ലായിരുന്നു. മോണ്‍. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍ തന്‍റെ ഭാഗത്തുനിന്നുണ്ടായ ഗൗരവതരമായ വീഴ്ച്ച സമ്മതിക്കുകയും വൈദിക സമ്മേളനത്തില്‍ മാപ്പ് പറയുകയും ചെയ്തു. പ്രോക്കുറേറ്റര്‍ തന്‍റെ ഭാഗത്തുനിന്നും വിഴ്ചകളുണ്ടായത് സമ്മതിച്ച് മാപ്പ് ചോദിച്ചെങ്കിലും വൈദിക സമ്മേളനത്തില്‍ കൂരിയയെയും പ്രത്യേകിച്ച് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിനെയും വെല്ലുവിളിച്ച് സംസാരിക്കുകയുണ്ടായി. അതിനെ തുടര്‍ന്ന് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവ് കൂരിയയില്‍ ഉണ്ടായ കാര്യങ്ങള്‍ തുറന്നുപറയാന്‍ നിര്‍ബ്ബന്ധിതനായി.
മാര്‍ ആലഞ്ചേരി പിതാവ് 2018 ജനുവരി 4 ന് വൈദിക സമിതി വിളിച്ചുകൂട്ടിയത് അദ്ദേഹം നിയമിച്ച അന്വേഷണ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതിനുവേണ്ടിയായിരുന്നു. റിപ്പോര്‍ട്ടിലൂടെ പല സത്യങ്ങളും പുറത്ത് വരുമെന്നതുകൊണ്ട് മുന്‍കൂട്ടി പ്ലാന്‍ ചെയ്തിരുന്നതുപോലെ, വൈദിക സമിതിയില്‍ പങ്കെടുക്കാതിരിക്കാന്‍ വേണ്ടി മൂന്നു അത്മായര്‍ തന്നെ തടഞ്ഞു വച്ചിരിക്കുകയാണെന്ന നാടകം കളിച്ചത് കേരളസമൂഹം മനസ്സിലാക്കിയതാണ്. വൈദിക സമിതിയോഗം അന്നു കൂടാനായില്ല. എന്നാല്‍ പിറ്റെദിവസം അന്വേഷണ കമ്മിറ്റിയംഗങ്ങള്‍ റിപ്പോര്‍ട്ട് കര്‍ദ്ദിനാളിനെ നേരില്‍ കണ്ടു സമര്‍പ്പിച്ചു.
വീണ്ടും ജനുവരി 30 ന് വൈദിക സമിതിയോഗം വിളിച്ചുകൂട്ടുകയുണ്ടായി. അന്നും ഏകദേശം ഒന്നരമണിക്കൂറിനുശേഷം വേറെ പ്രോഗ്രാം ഉണ്ടെന്ന് പറഞ്ഞും താന്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പഠിച്ചിട്ടില്ലെന്നു പറഞ്ഞും യോഗത്തില്‍ നിന്നും ഇറങ്ങി പോയി. വൈദികസമിതി, ആലോചനസമിതി, സാമ്പത്തികസമിതി, പാസ്റ്ററല്‍ കൗണ്‍സില്‍, പ്രിസ്ബിറ്റേറിയം എന്നിവയുടെ യോഗങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പലവട്ടം കൂടിയെങ്കിലും, ഇവയിലൊന്നിലും സാമ്പത്തിക അഴിമതിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പോ പ്രോക്കുറേറ്ററോ തയ്യാറായില്ല. സിറോമലബാര്‍ സഭാസിനഡിനോട് ഉചിതമായ പരിഹാരം കണ്ടെത്താന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടും ന്യായമായ പരിഹാരം കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല,  പ്രശ്നങ്ങള്‍ മൂടിവയ്ക്കാന്‍ ശ്രമം സിനഡിലെ ചില അംഗങ്ങള്‍ നടത്തുകയും ചെയ്തു. അതോടെ അതിരൂപതയില്‍  സംഘര്‍ഷം മുറുകുകയും സിവില്‍ കോടതിയില്‍ കേസുവരികയും, ഉത്തരവാദികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുത്ത് അന്വേഷണം നടകത്തണമെന്ന് കോടതി പോലീസിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിലാണ് അധികാര സ്ഥാനത്ത് നിന്ന് മാറിനിന്ന് മേജര്‍ ആര്‍ച്ച് ബിഷ്പ്പ് അന്വേഷണത്തിന് വിധേയനാകണമെന്ന് അതിരൂപതയിലെ വൈദികരും അത്മായരും ആവശ്യപ്പെട്ടത്.
കത്തോലിക്കാ സഭയ്ക്ക് മുഴുവന്‍ ഈ വിഷയം ഹാനികരമായ പശ്ചാത്തലത്തിലും, ഇതരസമൂഹങ്ങള്‍ക്ക് മുമ്പില്‍ എതിര്‍സാക്ഷ്യത്തിന് കാരണമായതിനാലും, കേരള കത്തോലിക്കാ മെത്രാന്‍ സമിതി അദ്ധ്യക്ഷനായ ലത്തീന്‍ സഭയിലെ ആ.ര്‍ച്ച്ബിഷപ്പ് സൂസയ്പാക്യവും,ഭാരതമെത്രാന്‍ സമിതിയുടെ മുന്‍ അദ്ധ്യക്ഷനായ മലങ്കരസഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ് മാര്‍ ക്ലീമിസും മുന്‍കൈയ്യെടുത്ത് അതിരൂപതയിലെ വൈദികരും, വിശ്വാസികളും ഉന്നയിച്ച ഭൂമിയിടപാടിലെ ധാമ്മികവും, നിയമപരവുമായ പ്രശ്നങ്ങള്‍ക്ക് നീതിയുക്തവും, സത്യസന്ധവുമായ പരിഹാരം കാണാനുള്ള മദ്ധ്യസ്ഥശ്രമങ്ങള്‍ നടത്തുകയുണ്ടായി. ഭൂമി ഇടപാടില്‍ വെറും "സാങ്കേതികപിഴവു" മാത്രമല്ല ധാമ്മിക അപചയങ്ങളും സംഭവിച്ചിട്ടുണ്ടെന്ന്  ഈ യോഗത്തിലാണ് ഇതാദ്യമായി മാര്‍ ആലഞ്ചേരി സമ്മതിച്ചത്. എങ്കിലും ഭൂമി വിവാദവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ഇപ്പോഴും ദൂരൂഹതയില്‍ തുടരുകയും, ഉത്തരം കിട്ടാതിരിക്കുകയും ചെയ്യുന്നു. അന്വേഷണകമ്മീഷന്‍റെ കണ്ടെത്തലുകളുടെയും, പിന്നീട് ലഭ്യമായ ചില രേഖകളുടെയും വെളിച്ചത്തില്‍ മാര്‍ ആലഞ്ചേരിയുടെ കുറ്റസമ്മതത്തെക്കുറിച്ച് ഗൗരവമായ സംശയങ്ങള്‍ നിലനില്ക്കുന്നു.
                തന്‍റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചകള്‍ മാര്‍ ആലരേരി ഏറ്റുപറഞ്ഞ സാഹചര്യത്തില്‍ അത് പ്രശ്നപരിഹാരത്തിനുള്ള ആദ്യപടിയായി കരുതാമെന്ന്  വൈദിക സമിതിഅംഗങ്ങള്‍ 2018 മാര്‍ച്ച് 24ന് കൂടിയ യോഗത്തില്‍ അഭിപ്രായപ്പെട്ടു. വിശുദ്ധവാരത്തിന്‍റെ പടിക്കല്‍ എത്തി നില്ക്കുന്ന സാഹചര്യത്തില്‍  ഇത് ജനങ്ങള്‍ക്ക്  ഒരു നല്ല സമ്പേശമായിരിക്കുമെന്നും  പ്രശ്നപരിഹാരത്തിനു തുടക്കമായി എന്ന്  മന്ന ുമെത്രാന്മാരുടെയും ഒരു സംയുക്ത പ്രസ്താവന കൊടുക്കാനും തീരുമാനമായി.
                എന്നാല്‍ സഭയിലെ എല്ലാ മെത്രാന്മാര്‍ക്കും സന്യാസസഭകളിലെ  മേജര്‍ സൂപ്പീരിയര്‍മാര്‍ക്കും,സഭയിലെ ഭൂമിവിവാദം സന്തോഷകരമായി പരിഹരിച്ചു എന്നും അതിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത എല്ലാവക്കുും നന്ദി പറഞ്ഞുെ കാണ്ടും മാര്‍ ആലരേരി അന്നു വൈകുന്നേരം തന്നെ സന്ദേശം അയച്ചു. താന്‍ കൂടി ഒപ്പിട്ട സംയുക്ത പത്രപ്രസ്താവനയെ അപഹസിച്ചുകൊണ്ടുള്ള ഒരു വിശ്വാസവഞ്ചനയാണ് ഇതിലൂടെ നടത്തിയത്.
                അനുരഞ്ജനത്തിനും പ്രശ്നപരിഹാരത്തിനുമുള്ള പ്രത്യക്ഷമായ യാതൊരു നടപടികളും ഉണ്ടായില്ലെന്നു മാത്രമല്ല, അതിരൂപതയുടെ സ്തംഭനം തുടരുകയും, വൈദികരെയും വിശ്വാസികളെയും നിരാശയിലേക്ക് തള്ളിവിട്ടുകൊണ്ട് പല ഇടവകകളിലും വിശ്വാസികളെ തമ്മില്‍ ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കുന്ന തന്ത്രങ്ങളും നടന്നു വരുന്നു.
സഭയ്ക്കും അതിരൂപതയ്ക്കും മാർ ആലഞ്ചേരിയുടെ .പ്രവർത്തികൾ വഴി നഷ്ടമായ ധാര്‍മ്മികനിലവാരം വീണ്ടെടുക്കുവാനും സാമ്പത്തിക തകര്‍ച്ചയില്‍ നിന്നു കരകയറാനും പര്യാപ്തമായ രീതിയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെട്ട ഭൂമി വിവാദത്തെക്കുറിച്ചു പഠിച്ച്  പരിഹാരം നിര്‍ദ്ദേശിക്കുന്നതിന് സ്വതന്ത്രാധികാരമുള്ള വിദഗ്ദരുടെ ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്നും. അതുവരെ ആരോപണവിധേയനായ കര്‍ദ്ദിനാള്‍ തല്‍സ്ഥാനത്തുനിന്ന് മാറിനില്‍ക്കണമെന്നും അപ്പസ്തോലിക് അഡ്മിനിസ്‌ട്രേറ്ററെ നിയമിക്കണമെന്നും  അതിരൂപതയിലെ ദൈവജനവും വൈദികരും മാർപ്പാപ്പയോടു അഭ്യർത്ഥിച്ചിരുന്നു.  
എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദീകരുടെയും അത്മായരുടെയും അപേക്ഷ പരിഗണിച്ചാണ് മാർപ്പാപ്പ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചത്. അദ്ദേഹത്തിന് കൊടുത്ത നിർദേശപ്രകാരം സ്വന്ത്ര ഏജൻസിയെ വയ്ക്കുകയും അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടു റോമിന് സമർപ്പിക്കുകയും ചെയ്തു. അതിൻറെ വെളിച്ചത്തിലുള്ള നടപടികൾ കർദ്ദിനാളിനു അനുകൂലമാകില്ലായെന്നു ഉറപ്പായപ്പോൾ വ്യാജരേഖ എന്ന വിവാദം സൃഷിക്കുകയും പുകമറ ഉണ്ടാക്കുകയും ആണ് ചെയ്തിരിക്കുന്നത്. 
ബാങ്കിൻറെയും ഉന്നത ചില സ്ഥാപനങ്ങളുടെയും പേരിൽ "വ്യാജ രേഖ" ഉണ്ടാക്കിയെന്നാരോപണം ഉയർന്നിട്ടും എന്താണ് ഈ സ്ഥാപനങ്ങളോ ബാങ്കോ ഒരു പരാതിയും പോലീസിൽ കൊടുക്കാത്തത്. സ്വയം ഈ രേഖകൾ പരസ്യപ്പെടുത്തിയിട്ടു എന്നെ അപമാനിച്ചേ എന്ന് പറഞ്ഞു മാർ ആലഞ്ചേരി പരാതി കൊടുത്തെങ്കിൽ എന്തൊക്കെയോ ഇവിടെ മൂടി വയ്ക്കാൻ ഉന്നതങ്ങളിലുള്ളവർക്കുണ്ട് എന്നത് നിസ്സംശയം പറയാം. കർദ്ദിനാളിനെ അനുകൂലിക്കുന്നവരായ കൂലി എഴുത്തുകാരെ പോലെ നുണകൾ പടച്ചു വിടാൻ സാധിക്കാത്തതുകൊണ്ടാണ് സത്യം മാത്രം വളരെ മൃദവായ ഭാഷയിൽ എഴുതുന്നത്. 
ഭൂമി വിവാദവുമായി ബന്ധപെട്ടു ഒരു ദിവസം മുഴുവൻ  2018 ൽ പി.ഒ. സി യിൽ വച്ച് ആർച്ച്ബിഷപ്പ് സൂസൈപാക്യത്തിൻറെയും മലങ്കര സഭയുടെ മേജർ ആർച്ച്ബിഷപ്പ് ക്ളീമിസ് മെത്രാപ്പോലീത്തയുടെയും ആർച്ച്ബിഷപ്പ് മൂലക്കാട്ടിൻറെയും ആർച്ച്ബിഷപ്പ് താഴത്തിൻറെയും പെരുംതോട്ടത്തിന്റേയും കൂരിയ ബിഷപ്പ് വാണിയപുരക്കലിന്റെയും മാർ പൊരുന്നേടത്തിന്റെയും എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്മാരുടെയും സാന്നിധ്യത്തിൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ നിന്നും പി ഒ സി യിലേക്ക് ക്ഷണിക്കപ്പെട്ട അതിരൂപതയിലെ വൈദീകർ കർദ്ദിനാൾ ആലഞ്ചേരിയോട് ഉന്നയിച്ച ചോദ്യങ്ങൾക്കു മറുപടി നൽകാതെ ഒഴിഞ്ഞു മാറിയതും സത്യമെന്തെന്നു ബോധ്യപെട്ടിട്ടും അഭിവന്ദ്യ മെത്രാന്മാർ മൗനം അവലംബിച്ചിതും മറന്നിട്ടില്ല. അനുരഞ്ജനപെടാനുള്ള വാതിലുകൾ അന്നും അതിരൂപതയിലെ വൈദീകരും അത്മായരും തുറന്നിട്ടിരുന്നു ഇപ്പോൾ ഒരു സർക്കുലർ ഇറക്കി ആരോപിക്കപ്പെട്ട അഴിമതി ഇല്ലായെന്ന് ആരെയാണ് ബോധ്യപ്പെടുത്താൻ. കെ.സി. ബി. സി ശ്രമിക്കുന്നത്. സ്വയം വിഡ്ഢി വേഷം കെട്ടേണ്ടി വരുന്നത് ആർക്കുവേണ്ടിയാണ്. പി.ഒ.സി യിലെ പരാന്ന ഭോജികളായി കഴിയുന്നവർ  എഴുതി തയ്യാറാക്കിയ സർക്കുലർ അപ്പാടെ വിവരമുള്ള, നീതിബോധമുള്ള വിശ്വാസികളും അച്ചന്മാരും  വിഴുങ്ങുമെന്നു കരുതിയോ?

No comments:

Post a Comment