Translate

Monday, April 7, 2014

ചോദ്യപേപ്പര്‍ വിവാദം ആക്കിയത് മാനേജ്‌മെന്റ് തന്നെ!!

സഭാ നിലപാടിനെ ചോദ്യംചെയ്തപ്പോള്‍ ഭ്രാന്താശുപത്രിയില്‍ അടച്ചു; ജോലിയില്‍നിന്നും പിരിച്ചുവിട്ടപ്പോള്‍  ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിയ കോളേജ് അധ്യാപകന്‍ ഡോ. സ്റ്റീഫന്‍ മറുനാടന്‍ മലയാളിയോട് പറയുന്നു:

(ശ്രീജിത്ത് ശ്രീകുമാരന്‍മ,\. 02/04/2014)


കൊച്ചി: നഷ്ടപ്പെടുമെന്ന് കരുതിയ ആനുകൂല്യങ്ങള്‍ തിരിച്ചുവാങ്ങിക്കൊണ്ട് പ്രൊഫ. ടിജെ ജോസഫ് പിടിയിറങ്ങിയിട്ടും കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള ന്യൂമാന്‍ കോളേജ് വിവാദമുക്തമാകുന്നില്ല. ടിജെ ജോസഫിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതടക്കമുള്ള തെറ്റുകളുടെ പേരില്‍ð കോളേജില്‍ð നിന്ന് പിരിച്ചുവിടപ്പെടുകയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത അധ്യാപകന്‍ ഡോ. സ്റ്റീഫന്‍ ഇപ്പോഴും പറയുന്നു, സര്‍വ്വ കുഴപ്പങ്ങളുടെയും കാരണം മാനേജ്‌മെന്റിന്റെ ഈ പിടിവാശിയാണെന്ന്. ജോസഫിന്റെ കൈനഷ്ടമായതും സലോമിയുടെ ജീവന്‍ നഷ്ടമായതും ഒക്കെ മാനേജ്‌മെന്റിന്റെ ദുര്‍വാശികൊണ്ടാണെന്ന് തറപ്പിച്ച് പറയുകയാണ് ഇടയ്ക്ക് ജോലി നഷ്ടമായപ്പോള്‍ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം കണ്ടെത്തിയ ഈ സസ്യശാസ്ത്രജ്ഞന്‍.
ബോട്ടണിയില്‍ð ഒരു പഠനം പോലും നടത്താത്ത ഒരാള്‍ എംജി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ ഒരു കോളേജില്‍ അധ്യാപികയായിരിക്കുകയും ഡോക്ടറേറ്റുള്ള ഞാന്‍ കോളേജില്‍ നിന്നും പുറത്താകുകയും ചെയ്ത സാഹചര്യത്തെ സമൂഹത്തിന് മനസിലാക്കിക്കൊടുക്കാനായിരുന്നു താന്‍ ഓട്ടോഡ്രൈവറായതെന്ന് ഡോ. സ്റ്റീഫന്‍ പറയുന്നു. അതില്‍ താന്‍ വിജയിച്ചതായും ന്യൂമാന്‍ കോളേജിലെ ബോട്ടണിവിഭാഗം അസോസിയേറ്റ് പ്രൊഫസറായ ഡോ. സ്റ്റീഫന്‍ മറുനാടന്‍ മലയാളിയോട് പറഞ്ഞു. കോളേജില്‍ ബോട്ടണി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെമിനാറിലാണ് ജോസഫിനെ അനുകൂലിച്ച് സ്റ്റീഫന്‍ സംസാരിക്കുന്നത്.
' സലോമിയുടെ രക്തക്കറ മായ്ച്ച് കളയാന്‍ സഭാ നേതൃത്വത്തിന് കഴിയുമോ? 

വിശ്വസിക്കുന്നത് സത്യദൈവത്തില്‍ ആണെങ്കില്‍ പിതാക്കന്മാര്‍ ആ പാവം മനുഷ്യന്റെ കാല്‍ കഴുകി മാപ്പ് പറയട്ടെ. സലോമിയുടെ രക്തക്കറ തലമുറകളുടെ മേല്‍ പതിക്കാതിരിക്കാന്‍ വിശ്വാസികള്‍ ഒരുമിച്ചുനിന്നു; മാനേജ്‌മെന്റ് മനസ്സില്ലാമനസ്സോടെ വഴങ്ങി; ടിജെ ജോസഫിനെ തിരിച്ചെടുത്തു.

ഞാന്‍ ടി.ജെ.ജോസഫിനെ പൂര്‍ണ്ണമായും പിന്തുണച്ചിരുന്നു. പക്ഷേ, എന്നെ പുറത്താക്കിയതിന് അത് ഒരു കാരണം മാത്രമാണ്. പ്രധാന കാരണം അതല്ല. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഉണ്ടായ ഒരു സംഭവമാണ്. അവിടെ ബിഎസ്സിക്ക് ബോട്ടണി പഠിക്കാത്ത, എംഎസ്സിക്ക് ബോട്ടണി പഠിക്കാത്ത ഒരാളെ ബോട്ടണി പ്രൊഫസറായി നിയമിച്ചു. ഈ ഇന്റര്‍വ്യൂ ബോര്‍ഡിലിരുന്ന് അഴിമതി നടത്തിയത് തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രിന്‍സിപ്പലായിരുന്ന ടിഎം ജോസഫാണ്. ഇത് ചോദ്യം ചെയ്തതിനാണ് എന്നെ കോളേജില്‍ നിന്ന് സസ്പന്റ് ചെയ്യുന്നത്. ഇതില്‍ പ്രതിഷേധിച്ച് നവംബര്‍ 26ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുമ്പില്‍ ഞാനൊരു നിരാഹാരസമരം പ്രഖ്യാപിച്ചു. പക്ഷേ, എന്റെ സഹോദരങ്ങളെയും കുടുംബാഗങ്ങളെയും ഉപയോഗിച്ച് എന്നെ ഭ്രാന്താശുപത്രിയില്‍ അടയ്ക്കുകയായിരുന്നു മാനേജ്‌മെന്റ് ചെയ്തത്. കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തി ഈ പ്രിന്‍സിപ്പലും മാനേജ്‌മെന്റും ചേര്‍ന്നാണ് എന്നെ ഭ്രാന്തനാക്കി ഒന്നരമാസത്തോളം പൈങ്കുളം ഭ്രാന്താശുപത്രിയില്‍ അടപ്പിച്ചത്. എന്നെയും ടിജെ ജോസഫിനെയും പുറത്താക്കുമെന്നായിരുന്നു എന്റെ കുടുംബാംഗങ്ങളെ ധരിപ്പിച്ചിരുന്നത്. പിന്നീട് എട്ട് മാസം കഴിഞ്ഞാണ് എന്നെ തിരിച്ചെടുത്തത്. ഇപ്പോഴും വിദ്യാര്‍ത്ഥികളുടെയും, നാട്ടുകാരുടെയും ഇടയില്‍ എന്നെ ഒരു ഭ്രാന്തനായി ചിത്രീകരിക്കുകയാണ് പ്രിന്‍സിപ്പലും, മറ്റും ചെയ്യുന്നത്. - സ്റ്റീഫന്‍ പറയുന്നു. 

നേരത്തേതന്നെ ഓട്ടോ ഓടിക്കാനുള്ള ലൈസന്‍സും ബാഡ്ജുമുണ്ടായിരുന്ന സ്റ്റീഫന്‍ ഭാര്യയും മൂന്ന്മക്കളുമടങ്ങുന്ന കുടുംബംപുലര്‍ത്താന്‍ മറ്റു മാര്‍ഗമില്ലാതയതോടെ ഓട്ടോഡ്രൈവറാകുകയായിരുന്നു. 
ഭാര്യയ്ക്കാണെങ്കിലും ജോലിയും ഉണ്ടായിരുന്നില്ല. 

ടി.ജെ.ജോസഫിനെ പുറത്താക്കാന്‍ കാരണം നോക്കിയിരുന്ന ചിലര്‍ ചോദ്യപേപ്പര്‍ വിവാദം സൃഷ്ടിക്കുകയായിരുന്നു എന്നതാണ് സത്യം. വിവാദം ഉണ്ടാക്കിയത് തൊടുപുഴ ന്യൂമാന്‍ കേളേജിലെ പ്രിന്‍സിപ്പല്‍  ടിഎം ജോസഫും മലയാളം വിഭാഗത്തിലെ ഫാദര്‍ മാനുവല്‍ പിച്ചളിക്കാടനുമാണെന്ന് ഞാന്‍ പറയും. അല്ലെങ്കില്‍ കേവലം ഒരു ക്ലാസിലെ 25 കുട്ടികള്‍ മാത്രമെഴുതിയ ഒരു ചോദ്യപേപ്പര്‍ എങ്ങിനെ വിവാദമാകും. പ്രിന്‍സിപ്പലിനും ആ അച്ചനുമുള്ള വൈരാഗ്യമാണ് ആ പ്രശ്‌നമെല്ലാം ഉണ്ടാക്കിയത്. ഇതൊരു വലിയ പ്രശ്‌നമായിരുന്നില്ലല്ലോ. അവിടെത്തന്നെ പരിഹരിക്കാമായിരുന്നു. അതിന് നില്‍ക്കാതെ സാറിന്റെ കൈ വെട്ടിച്ചു. ഭാര്യയെ ആത്മഹത്യ ചെയ്യിപ്പിച്ചു. ആ കുടുംബം തകര്‍ത്തു. വിവാദമെന്ന് പറയുന്ന ചോദ്യപേപ്പര്‍ പുറത്ത് പോയതിനും കാരണക്കാര്‍ ഇവര്‍ തന്നെയാണെന്ന് ഞാനിപ്പോഴും കരുതുന്നു.
ജോസഫ് സാര്‍ സ്വതന്ത്രമായി ചിന്തിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നയാളാണ്. അഴിമതിക്കാരായ ഇവര്‍ക്ക് ഇത് രസിക്കുന്നില്ലായിരിക്കാം. അല്ലാതെ ജോസഫ് സാറിനെപ്പോലെ ഒരാളോട് വൈരാഗ്യം തോന്നാന്‍ വേറൊരു കാരണവും ഉള്ളതായി എനിക്കറിയില്ല. ഇവര്‍ക്ക് ജോസഫ് സാറിനെ ഇഷ്ടമല്ലെന്ന് എനിക്കറിയാം. പ്രിന്‍സിപ്പാള്‍ മാത്രമല്ലñ സഭയിലെ ഭൂരിഭാഗം ആളുകളും അന്ന് അവരോടൊപ്പം ഉണ്ടായിരുന്നു. സാറ് ഇത്രയും കാലം പുറത്ത് നില്‍ക്കാന്‍ പ്രധാന കാരണം കോളേജ് മാനേജര്‍ ഫാദര്‍ മലേക്കുടിയാണ്. ടിജെ ജോസഫ് ഈ കോളേജിലേക്ക് മടങ്ങിവരരുതെന്ന് അദ്ദേഹത്തിനു നിര്‍ബന്ധമുണ്ടായിരുന്നു. അവസാനം അദ്ദേഹത്തിന്റെ ഭാര്യയുടെ മരണം വേണ്ടിവന്നു അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍. 
കോളേജിലുള്ള അധ്യാപകരില്‍ðഭൂരിഭാഗവും ടിജെ ജോസഫിന് അനുകൂല നിലപാടുള്ളവര്‍ തന്നെയാണ്. പക്ഷേ, പലര്‍ക്കും അത് പുറത്തുപറയാന്‍ ഭയമായിരുന്നു. ഇനിയും അവിടെത്തന്നെó ജോലി ചെയ്യേണ്ടേയെന്നóചിന്തയാണ് പല അധ്യാപകരേയും മാനേജ്‌മെന്റിന് വഴങ്ങാന്‍ പ്രേരിപ്പിക്കുന്നത്. ഞാന്‍ ഒരു സംഭവം പറയാം. ടിജെ ജോസഫ് സാറിനെതിരായ കൈവെട്ടില്‍ പ്രതിഷേധിക്കാനായി കേരളത്തിലുള്ള മൊത്തം അധ്യാപകര്‍ പണിമുടക്കി പ്രകടനം നടത്തിയിരുന്നു. ഞാനും കാഷ്വല്‍ ലീവ് എടുത്ത് അതില്‍പങ്കെടുത്തയാളാണ്. കോളേജിലെ ഭൂരിഭാഗം അധ്യാപകരും അന്ന് ക്യാഷ്വല്‍ ലീവ് എടുത്ത് ആ പണിമുടക്കില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ മാനേജര്‍ ഫാദര്‍ മലേക്കുടി അധ്യാപകരെ ഭീഷണിപ്പെടുത്തി ലീവ് ക്യാന്‍സð ചെയ്യിച്ചു. കേരളത്തിലെ അധ്യാപകര്‍ മുഴുവന്‍ ടിജെ ജോസഫിനെതിരായ അതിക്രമത്തില്‍ പ്രതിഷേധിച്ചപ്പോള്‍ സ്വന്തം കോളേജിലെ അധ്യാപകരെ മാനേജ്‌മെന്റ് അതില്‍ല്‍നിന്നും ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു.
ഏറ്റവുമൊടുവില്‍ ഇപ്പോള്‍ ജോസഫിനെ തിരിച്ചെടുത്തതിന് പ്രധാന കാരണം സലോമി എന്ന ആ പാവം സ്ത്രീയുടെ ആത്മഹത്യ തന്നെയായിരുന്നു. പിന്നെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഇടപെടലും. അദ്ദേഹമാണ് ജോസഫ് സാറിന് വേണ്ടി ബിഷപ് മാര്‍ ജോര്‍ജ്ജ് മഠിത്തിക്കണ്ടത്തിലിനെ വിളിച്ച് സംസാരിച്ചത്. ഞാന്‍ അറിഞ്ഞത് വിഎസിന് അദ്ദേഹത്തെ തിരിച്ചെടുക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു എന്നാണ്. എല്ലാറ്റിനുമുപരി പഴയകോളേജ് മാനേജര്‍ ഫാ. മലേക്കുടി ഇപ്പോള്‍ ആ പോസ്റ്റിലില്ല. അതെല്ലാമായിരിക്കാം ടിജെ ജോസഫിന്റെ തിരിച്ചുവരവിന് കാരണമായത്. പക്ഷേ, ഒരുകാര്യത്തില്‍ðശത്രുക്കള്‍ വിജയിച്ചു. ഇത്രയും നല്ല ഒരു അധ്യാപകനെക്കൊണ്ട് കുട്ടികളെ ഇനി പഠിപ്പിക്കില്ല എന്ന് അവര്‍ മുന്‍പ് തന്നെó നിശ്ചയിച്ചുറപ്പിച്ചിരുന്നിരിക്കാം. അതില്‍ അവര്‍ വിജയിച്ചല്ലോ സ്റ്റീഫന്‍ പറയുന്നു. 
മാനേജ്‌മെന്റിനെതിരെ ഇത്തരത്തിലുള്ള പ്രതികരണം നടത്തിയാല്‍ എന്റെ ജോലിയെ ബാധിക്കുമെന്ന പേടി ഇപ്പോഴും എനിക്കില്ല. പിന്നെ പുതിയ ബിഷപ്പ് മഠത്തില്‍ കണ്ടത്തില്‍ പിതാവിന്റെ മുമ്പില്‍ðനിന്ന് എനിക്കെതിരെ നടപടിയെടുക്കാന്‍ അവര്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. ഞാന്‍ സത്യം മാത്രമാണ് പറയുന്നത്. അതിനാരെയും പേടിക്കുന്നുമില്ല- സ്റ്റീഫന്‍ വ്യക്തമാക്കുന്നു. ഞാന്‍ പറയാവുന്നിടത്തോളം പറയും. പിന്നെó ആരെയും തിരുത്താനാകുമെന്നുള്ള പ്രതീക്ഷ ഇപ്പോഴെനിക്കില്ല. മറ്റുള്ളവരെ തിരുത്തുതിനെക്കാള്‍ നല്ലത് ജീവകാരുണ്യ പ്രവര്‍ത്തനമാണെന്ന് ഞാന്‍ ഇപ്പോള്‍ തിരിച്ചറിയുന്നു. 
അടുത്ത മാസം എന്റെ വീടിന്റെ പാലുകാച്ചാണ്. ആ ദിവസം തന്നെ പാവപ്പെട്ടവര്‍ക്ക് ഞാന്‍ നിര്‍മ്മിച്ച് നല്‍കുന്ന മൂന്നു വീടുകളുടെ തറക്കല്ലിടലും നടക്കും. ജീവകാരുണ്യ പ്രവര്‍ത്തനത്തിലൂടെ മാത്രമേ മനുഷ്യ ജീവിതം പൂര്‍ണ്ണമാകൂ എന്നാണ് ഞാന്‍ കരുതുന്നത്. 

ഒരു പാവപ്പെട്ട അധ്യാപകന്റെ കുടുംബം തകര്‍ത്തയാളുകള്‍ ഇപ്പോഴും സ്വതന്ത്രമായി നടക്കുന്നു എന്ന വിഷമംമാത്രമേ തനിക്കിപ്പോഴുള്ളൂ എന്നും സ്റ്റീഫന്‍ പറയുന്നു.

Sunday, April 6, 2014

അദ്ധ്യാപകനെ തിരിച്ചെടുത്തത് മാനുഷിക പരിഗണന കണക്കിലെടുത്തെന്ന് സഭ 
Kerala Kaumudi
Posted on: Sunday, 06 April 2014 

കോതമംഗലം: ചോദ്യപേപ്പർ വിവാദത്തിൽപെട്ട തൊടുപുഴ ന്യൂമാന്കോളേജിലെ മുന്അധ്യാപകന്പ്രൊഫ.ടി.ജെ ജോസഫിനെ തിരിച്ചെടുത്തത് കുറ്റവിമുക്തനായതു കൊണ്ടല്ലെന്നും മാനുഷിക പരിഗണന കണക്കിലെടുത്താണെന്നും കോതമംഗലം രൂപത പള്ളികളിൽ വായിച്ച ഇടയലേഖനത്തിൽ പറയുന്നു. 

ജോസഫിനെ തിരിച്ചെടുത്തത് മൂലം സഭയ്ക്ക് മാനസികവും സാമ്പത്തികവുമായ നഷ്ടങ്ങളുണ്ടായിട്ടുണ്ട്. ചോദ്യപേപ്പര്വിവാദത്തിന്റെ മുഴുവന്ഉത്തരവാദിത്തവും ജോസഫിനാണ്. ആരുടേയും സമ്മര്ദത്തിന് വഴങ്ങിയല്ല അദ്ദേഹത്തെ തിരിച്ചെടുത്തത്. സഭയ്ക്ക് ഏതെങ്കിലും മതവിഭാഗത്തോട് വിവേചനപുലര്ത്തുന്ന സമീപനം ഉണ്ടായി എന്ന ആരോപണം വളരെ വേദനയുണ്ടാക്കി എന്നും പറയുന്നു

അഭിനവ പിലാത്തോസുമാർ.

 By George Kuttikattu

പ്രൊ.ജോസഫിനെ ജോലിയിൽ തിരിച്ചെടുത്ത നടപടിയിൽ രൂപതയുടെ പ്രതികരണം മനുഷ്യമനസ്സാക്ഷിക്കു ചേർന്നതല്ല. കുറ്റങ്ങൾ നിരന്തരം ചെയ്യുന്ന വൈദികരുടെ മേൽ സഭയ്ക്ക് മാനസിക നഷ്ടവും സാമ്പത്തിക നഷ്ടവും സഭാ അംഗങ്ങളോടുള്ള ധാർമ്മികതയും ഉണ്ടെന്നും കരുതുന്നുണ്ടോ ? ഒരു വൈദികനെ മൂന്നു വൈദികർ ചേർന്ന് നിഷ്ടൂരമായി കൊല ചെയ്തു. അഭയ എന്ന ഒരു കന്യാസ്തിയെ രണ്ടു വൈദികരും ഒരു സഹ കന്യാസ്ത്രിയും ചേർന്ന് ക്രൂരമായി ജീവനോടെ കിണറ്റിൽ എറിഞ്ഞു കൊന്നു. ഇവയൊന്നും ഉണ്ടായപ്പോൾ സഭയ്ക്ക് മാനസ്സിക നഷ്ടവും സാമ്പത്തിക നഷ്ടവുഉണ്ടായോ? കോടതി കുറ്റക്കാരാൻ അല്ലായെന്ന് വിധിച്ചിട്ടും സഭ ക്രൂരമായി അദ്ദേഹത്തോടും കുടുംബത്തോടും പെരുമാറി. ഒടുവിൽ കരുണ കാണിക്കേണ്ട സഭയും കൈവിട്ടു.വഴിമുട്ടിയ ഒരു കുടുംബനാഥ മാനസിക വേദനയും സാമ്പത്തിക നഷ്ടവും സഹിച്ചു. വഴിമുട്ടിയ അവർ സഭയ്ക്ക് മുൻപിൽ പണക്കൊതിയരായ സഭയിലെ മഹാപുരോഹിതർക്ക് അവരുടെ ജീവൻ പ്രൊ.ജോസഫിന്റെ ജീവനുവേണ്ടി സ്വയം ബലികൊടുത്തു. സഭയിലെ പോന്തിയൂസ് പിലാത്തുമാർ. "കർത്താവേ ഇവരോട് പൊറുക്കണേ "എന്നുവേണോ പറയാൻ.!


വരട്ടു നേര്ച്ച്കള്‍

കേരളത്തിലുള്ള കത്തോലിക്കര്‍ മൂക്ക് മുട്ടെ ചിരിച്ചു മരിക്കുമ്പോള്‍, ഞങ്ങള്‍ പ്രവാസികള്‍ക്കും നാട്ടിലേക്ക് മടങ്ങിയാലോ എന്ന് തോന്നിയാല്‍ കുറ്റം പറയാന്‍ കഴിയുമോ? ഒരു രൂപതയ്ക്ക് ഒരു തമാശയെന്ന തോതില്‍ ഏതാണ്ട് 52 തമാശകള്‍; പോരേ ചിരിച്ചു മരിക്കാന്‍? ഒരിടത്ത് രാഷ്ട്രിയം കളിക്കാന്‍ മെത്രാന്‍ മുമ്പില്‍, വേറൊരിടത്ത് രാഷ്ട്രിയത്തിലിറങ്ങിയ അച്ചനെ സഭ സസ്പെന്ഡ് ചെയ്യുന്നു. ഏറണാകുളത്തു നിന്നും ചങ്ങനാശ്ശേരിയില്‍ നിന്നുമൊക്കെ മൂളിച്ചയും മുരള്‍ച്ചയും കേള്‍ക്കുന്നുണ്ട്, ഒന്നും ആര്‍ക്കും മനസ്സിലായിട്ടില്ല. പാവം ജോയിസ്! അച്ചന്മാര് പറയുന്നത് കേള്‍ക്കാതെ അത്മായാശബ്ദം പറയുന്നത് കേട്ട് വെറുതെ വീട്ടില്‍ ഇരുന്നിരുന്നെങ്കില്‍ എട്ടേക്കര്‍ സ്ഥലത്തെ ആദായം എടുക്കാമായിരുന്നു. അത് കൊണ്ട് തീരുമോ? വാലില്‍ കൊളുത്തിയ തീ പോലെയായില്ലേ? നാട്ടുകാര്‍ക്കും, കൂടെ നിന്നവര്‍ക്കും കൂടെ പാരയായിയിപ്പോള്‍ സംഗതി. ജോയിസിനെ രക്ഷിക്കണമെന്ന് മെത്രാന്‍ ആരോട് പറയും? പല ചിത്രപ്പണികള്‍ക്കും കൂട്ടു നിന്ന പഴയ ശിങ്കിടികള്‍ക്ക് മെത്രാന്‍റെ കാര്യം പറഞ്ഞു ഡിന്‍ ഉള്ള കാലം തിരുവനന്തപുരത്തിനു പോകാന്‍ എളുപ്പമാണോ? പണ്ട് ഡിനിനോട് പറഞ്ഞതിന്‍റെ മറുപടി അവരൊക്കെ കേള്‍ക്കെണ്ടിവരുമെന്ന് മെത്രാന് അറിയാം. ഇനിയും പാര കുറെ വരാനുമുണ്ട്.  ഇലക്ഷന്‍ കഴിഞ്ഞാല്‍ മഠയ ലേഖനംകൊണ്ട് വല്യ പ്രയോജനവും ഇല്ല.
അത് പോട്ടെ; മാര്‍പ്പാപ്പാ പാലാക്കാരോട് ഈ കൊലച്ചതി ചെയ്യുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. പാലാക്ക് ചുറ്റും 6 ട്രാക്ക് ഹൈവേകള്‍ പ്ലാന്‍ ചെയ്ത് പണിയും തുടങ്ങിയതായിരുന്നു. ഒക്കെ പോയില്ലേ? ഒരു 4G സിനഡ് തന്നെ നടത്തി, എത്ര മാര്‍പ്പാപ്പാമാര്‍ക്ക് വേണമെങ്കിലും ഒരുമിച്ചു താമസിച്ചു സമ്പൂര്‍ണ്ണ സുനഹദോസ് തന്നെ നടത്താനുള്ള സര്‍വ്വസന്നാഹങ്ങളും ഒരുക്കിയത്, പലതും കണ്ടോണ്ടാണെന്ന് അങ്ങേര് അറിഞ്ഞില്ലായിരുന്നുവെന്നുണ്ടോ? പിന്നെന്തിന് വേറെ രണ്ടു പുണ്യവാന്മാരെകൂടി പ്രഖ്യാപിച്ചു?  ചങ്ങനാശ്ശേരിക്കു പുണ്യവാനെ കിട്ടി കിട്ടി എന്ന് പറയുന്നതല്ലാതെ, ആര്‍ക്കാ കിട്ടിയത്? മാന്നാനത്തെ കൊവേന്തക്കാര്‍ക്ക് കിട്ടിയെന്നു പറയുന്നതല്ലേ ശരി? ഏതായാലും അടിച്ചിറ ഭാഗത്ത് രാജധാനിക്ക് ഒരു സ്റ്റോപ്പ് ഉണ്ടാകും ഉടന്‍. പണ്ട് മാര്‍പ്പാപ്പാ കോട്ടയത്തു വന്നപ്പോള്‍ ഇരുന്ന പോഡിയം മാന്നാനത്ത് ഇരിക്കേണ്ടതായിരുന്നെന്നു പറഞ്ഞാല്‍ മതിയല്ലോ.
എവുപ്രാസിയാമ്മ പുണ്യവതിയല്ലായെന്നൊന്നും പറയാന്‍ അവരെ എനിക്ക് പരിചയമില്ല. അവരെപ്പറ്റി ഞാന്‍ ആദ്യം കേട്ടത് ലോനപ്പന്‍ നമ്പാടന്‍റെ ആത്മകഥയില്‍ നിന്നാണ്. മാര്‍പ്പാപ്പാക്ക് ഒരു അനുഭവ സാക്ഷ്യം പറയണമെന്ന് പറഞ്ഞ് എവുപ്രാസിയാമ്മയുടെ മഠംകാര്‍ അദ്ദേഹത്തിന്‍റെ പിറകെ ഒത്തിരി നടന്നപ്പോള്‍ ബ്ലാങ്ക് ലെറ്റര്‍ പാഡ്കൊടുത്തു തലയൂരിയ കാര്യം കുറ്റബോധത്തോടെ അതില്‍ അദ്ദേഹം എഴുതിയിരുന്നു. അത് പോലത്തെ സാക്ഷ്യങ്ങളാണ് പുണ്യവാനാകാന്‍ വേണ്ടതെങ്കില്‍ കോടതി ശിക്ഷിച്ച പല പ്രസിദ്ധരായ പുരോഹിതരും കോട്ടയം ജില്ലയില്‍ ഉണ്ട്. ഇപ്പന്‍ ആക്രോശിച്ചിട്ടു കാര്യമില്ല. എവുപ്രാസിയാമ്മയുടെ ഇപ്പോഴത്തെ പടം വേണമെങ്കില്‍ നോക്കി വെച്ചോ? കയ്യിലിരിക്കുന്നത്‌ ജൂണിയര്‍ ആലഞ്ചേരി പറഞ്ഞത് പോലെ വെറും കുരിശില്‍ തറച്ച യേശുവിന്‍റെ വെറും Dead body യാണ്. തൃശ്ശൂര്‍കാര് അവിടെ വന്നാല്‍ ആദ്യം ആ കുരിശു പിടിച്ചു പറിച്ചെടുത്തിട്ട് ഒരു താമര കുരിശു പിടിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്. വി. കുര്യാക്കോസ് അച്ചന്‍റെ കൊവേന്തക്കാരും സൂക്ഷിക്കുക, അവിടെ വരാന്‍ സാദ്ധ്യതയുള്ളത് തൃശ്ശൂര്‍കാരെപ്പോലെ സൌമ്യന്മാര്‍  ആയിരിക്കില്ല. ഏതായാലും, പാപികള്‍ അകത്തും പുണ്യവാന്മാര്‍ പുറത്തും ചരിക്കുന്ന ഒരു സഭയായിരിക്കും നമ്മുടെ വിധി. കോട്ടയത്തിന്‍റെ ഒരു ഭാഗ്യം. ഇനി വിശുദ്ധന്മാരുടെ ജില്ല എന്ന് അതറിയപ്പെടും. മാന്നാനത്തു നിന്ന് 25 കി മീ. പോയാല്‍ ഭരണങ്ങാനം ആയി. ഇതാണ് തോതെങ്കില്‍ അടുത്ത 25 കി മീ പൂഞ്ഞാര്‍ റൂട്ടില്‍ ആയിരിക്കാം അടുത്ത പുണ്യവാന്‍. റിയാല്‍ എസ്റ്റേറ്റ്കാര് കൊയ്യും. ഉടന്‍ കാണാം ഇത്തരം പരസ്യങ്ങള്‍, ‘വില്‍ക്കാനുണ്ട്, ഭരണങ്ങാനത്തിനും മാന്നാനത്തിനും, മീനച്ചിലാറിനും ഒത്ത നടുവില്‍ യാതൊരു ആദായവുമില്ലാത്ത 5 സെന്റ്‌ പാറക്കെട്ട് വില്‍ക്കാനുണ്ട്. ബ്രോക്കര്‍ ഇല്ല.’   
യേശു കിടന്നത് രണ്ടു കള്ളന്മാരുടെ നടുവിലാണ്. പക്ഷെ, കോട്ടയത്തെ വിശുദ്ധ രൂപതകള്‍ക്ക് നടുവിലുള്ള കാഞ്ഞിരപ്പള്ളിയില്‍ ഉള്ളത് അതിവിശുദ്ധരല്ലെന്നതു കൊണ്ട് കള്ളന്മാര്‍ മാത്രമാണെന്ന് കരുതരുത്. ഒരാളെപ്പോലും ദൈവദാസനെന്നു ആരോപിക്കത്തക്ക പരുവത്തില്‍ ഒത്തു കിട്ടിയില്ലെന്നെ ഉള്ളു. ഇനി അവരും നോക്കി നില്‍ക്കും. താമസിയാതെ പഴയപള്ളി ഭാഗത്ത് നിന്ന് ഒരു കാറിച്ച കേട്ടേക്കാം. ആരും ഞെട്ടരുത്.
വിശുദ്ധരെ ചെളി വാരി എറിയുന്നതിനോട് എനിക്ക് യോജിപ്പില്ല. യേശുതന്നെ നാളെ സ്വര്‍ഗ്ഗത്തില്‍ നീയുണ്ടാകും എന്നാരോട് പറഞ്ഞോ ആ പെരുംകള്ളനാണ് എന്‍റെ എല്ലാം. ആരും മധ്യസ്ഥം തേടി അങ്ങോട്ട്‌ വരുകയില്ലെന്ന് എനിക്കുറപ്പുണ്ട്. ആ പിറകെ അധികം പേരില്ലാത്തത് കാരണം ഞാനും എന്‍റെ കുടുംബവും ക്യൂവിലല്ല, സര്‍വ്വ സന്തോഷത്തോടെ ഉദ്ദിഷ്ട കാര്യങ്ങളും സ്പീഡില്‍ സാധിച്ച് കഴിയുന്നു.

വൈദികരുടെ പേരില്‍ ഒരു കൊലക്കേസെങ്കിലും വിട്ടു മാറാതെ ഉണ്ടായിരിക്കണം എന്നൊരു ഗൂഡ പദ്ധതി ആര്‍ക്കോ ഉള്ളത് പോലെ തോന്നുന്നു. അല്ലെങ്കില്‍ ബാംഗ്ലൂര്‍ സെമ്മിനാരിയില്‍ ഇതൊക്കെ സംഭവിക്കില്ലായിരുന്നു. ഇവിടെ മാര്‍ത്തോമ്മായുടെ പാരമ്പര്യം നോക്കുമ്പോള്‍ കന്നടക്കാര്‍ അവരുടെ പാരമ്പര്യം നോക്കിയാല്‍ തെറ്റ് പറയാനാവുമോ? കോതമംഗലവും അവരുടെ പാരമ്പര്യമല്ലേ നോക്കുന്നുള്ളൂ. കോതമംഗലത്തെ മെത്രാച്ചന്‍ പ്രൊ. ജോസഫിന്‍റെ വീട്ടില്‍ ഇരുട്ടു കൂട്ടി വന്നപ്പോഴേ ഞാന്‍ പറഞ്ഞിരുന്നല്ലോ, ഇതൊക്കെ വെറും ഷോ ആണെന്ന്. ഞാന്‍ മനസ്സിലാക്കുന്നത് ആരോ എറണാകുളം ഭാഗത്ത് നിന്ന് വിളിച്ചിരുന്നു എന്നാണ്. ഇങ്ങിനെ ഒരു വിളി, അങ്കമാലിയിലെ നേഴ്സ് സമരം വന്നപ്പോഴും ഉണ്ടായിരുന്നു എന്നാണ് കേള്‍ക്കുന്നത്. കോളേജില്‍ അറുപതു ശതമാനം പേരും അക്രൈസ്തവര്‍, അവരുടെ വേദന ആരു കാണും? ഹോ! ഭയങ്കരം. ഇന്ത്യയില്‍ 98 ശതമാനവും അക്രൈസ്തവര്‍ ... അവരുടെ വേദന തുടച്ചു മാറ്റി മാറ്റി പലയിടത്തും കാലു കുത്താന്‍ മേലെന്നായിട്ടുണ്ട്. കേരളത്തില്‍ 80 ശതമാനം പേരുടെ കാര്യം നോക്കാന്‍ വേണ്ടി സ്കൂളുകളിലൂടെയും ആസ്പത്രികളിലൂടെയും പ്രൊഫഷണല്‍ കോളേജുകളിലൂടെയും നാം എന്ത് മാത്രം അദ്ധ്വാനിക്കുന്നുവെന്നു കേരളത്തിലുള്ള സര്‍വ്വ ഹിന്ദുക്കള്‍ക്കും മുസ്ലീമുകള്‍ക്കും അറിയാം. മെത്രാന്‍ ഇല്ലായിരുന്നെങ്കില്‍ അവരുടെ വക പാറമടകള്‍ എന്നേ പശ്ചിമ ഘട്ടത്തില്‍ നിന്ന് അപ്രത്യക്ഷമായേനെ. കോതമംഗലം മെത്രാനും അണികള്‍ക്കും ഫെയിസ് ബുക്കിനെ ലേശം പേടിയുണ്ടോ എന്ന് എനിക്ക് ഒരു സംശയം ഇല്ലാതില്ല. ഏതായാലും എല്ലാ കേരള വിശ്വാസികള്‍ക്കും ഒരു വിശുദ്ധ വര്‍ഷവും, ആണ്ടുവട്ടം മുഴുവന്‍ വല്യ പെരുന്നാളുകളും ആശംസിച്ചു കൊണ്ട് നിര്‍ത്തട്ടെ.  

Father Leo Koppala of Nellore being deorted back to India



Catholic priest is hauled away by federal agents after sex charge sentencing

BLUE EARTH, Minn. (FOX 47) -- A Roman Catholic priest who has served in Blue Earth and Rochester is now in the process of being deported back to India after being sentenced Monday for sexually abusing a 12-year-old girl.
Two weeks ago, Father Leo Koppala pleaded guilty to Second Degree Criminal Sexual Conduct in Faribault County Court.
While serving at the Catholic Church of Saints Peter and Paul in Blue Earth last summer, Father Koppala was accused of touching and kissing the girl at her family's home.
Now--as part of his stayed 46-month prison sentence-- he'll have to register as a sex offender and has been ordered not to have any contact with girls under the age of 18.
"There were a half dozen or so parishioners in the courtroom during Father Koppala's sentencing," said Asst. Co. Attorney Lamar Piper.
Federal agents picked up Koppala at the conclusion of the sentencing hearing at the courthouse, and he's being deported back to India.
The Diocese of Winona said Koppala has been permanently removed from the Catholic priesthood. In a statement emailed to reporters, the Diocese outlined that Bishop John Quinn has taken "extensive measures" to make sure that the Vatican and the Bishop of Nellore in India know of Koppala's conduct to appropriately deal with him upon his return to India.
Prior to being assigned to the Catholic Church of Saints Peter and Paul in Blue Earth in 2009, Father Koppala had served at the Resurrection R.C. parish in Rochester.

 

2060ൽ എഴുതിയ കത്ത്

"മുപ്പത്തഞ്ചു വയസ്സുള്ള എന്നെ കണ്ടാൽ എണ്‍പത്തഞ്ചു തോന്നിക്കും. ആവശ്യത്തിനു വെള്ളം കുടിക്കാനില്ലാത്തതിനാൽ എന്റെ ആന്തരികാവയവങ്ങൾ പ്രവർത്തിക്കാൻ വിസമ്മതിക്കുന്നു. മുപ്പതിന് മുകളിൽ ജീവിക്കുന്നവർ ഇന്ന് വിരളമാണ്. എന്റെ കുട്ടിക്കാലത്ത് എവിടെനോക്കിയാലും മരങ്ങളുണ്ടായിരുന്നു, നദികളുണ്ടായിരുന്നു. എനിക്കിഷ്ടമുള്ളത്ര നേരം തണുത്ത വെള്ളത്തിൽ കുളിക്കാമായിരുന്നു. ഇന്നാകട്ടെ മിനെറൽ ലായനിയിൽ നനച്ച തുണിക്കഷണങ്ങൾകൊണ്ട് ദേഹം തുടക്കുക മാത്രമാണ് മനുഷ്യർ ചെയ്യുക.

സ്ത്രീകൾ പോലും അവരുടെ തല മുണ്ഡനം ചെയ്യേണ്ടിവരുന്നു. കാരണം, തലമുടി കഴുകി വൃത്തിയാക്കാനുള്ള വെള്ളമില്ല. നദികളും തടാകങ്ങളും ഉണങ്ങിവരണ്ടു പോയിരിക്കുന്നു. ഭൂമിയിലേയ്ക്ക് എത്ര കുഴിച്ചാലും ഒരിടത്തും ജലമില്ല.

എവിടെ തിരിഞ്ഞാലും ഉണങ്ങിവരണ്ട മരുഭൂമി മാത്രം. ആമാശയത്തെയും മൂത്രാശയത്തെയും ബാധിക്കുന്ന രോഗം ബാധിച്ചാണ്‌ കൂടുതൽ ആൾക്കാർ മരിക്കുക. ഒരാൾക്ക്‌ ഒരു ദിവസം അര ഗ്ളാസ് വെള്ളമാണ് കുടിക്കാൻ കിട്ടുന്നത്.

വൃത്തിയാക്കാൻ നിവൃത്തിയിലാത്തതിനാൽ വസ്ത്രങ്ങൾ അഴുക്കാകുമ്പോൾ എറിഞ്ഞുകളയുകയാണ്. ഭൂമി നിറയെ ഇങ്ങനെ വലിച്ചെറിഞ്ഞ വസ്തുക്കളാണ്.

മുതിര്ന്നവരും കുട്ടികളും ഉണങ്ങിവരണ്ട ശരീരവുമായി മരണത്തെ ഭയന്ന് കഴിഞ്ഞുകൂടുന്നു. ശരീരം നിറയെ ultraviolet രശ്മികൾ മൂലമുണ്ടാകുന്ന വൃണങ്ങളാണ്. കാരണം, ഓസോണ്‍ പാളി മൊത്തത്തിൽ ശിഥിലമായിക്കഴിഞ്ഞു. ഇടക്കൊരു മഴ തൂളിയാൽ അതിലുള്ളത് ആസിഡിന്റെ അംശമാണ്. ഋതുക്കൾ പോലും മാറിമാറി വരുന്നില്ല.

ഒരു ഗ്ളാസ് വെള്ളത്തിന് സ്വർണത്തേക്കാൾ വിലയാണ്. ജലമുണ്ടാക്കാൻ ഒരു വഴിയും ഒരിടത്തുമില്ല. വ്യവസായങ്ങൾ ഒന്നും നടക്കുന്നില്ല. ആകപ്പാടെ ജോലികൊടുക്കുന്ന വ്യവസായം സമുദ്രജല ശുദ്ധീകരണമാണ്. അവിടെ ജോലിക്കാര്ക്ക് ദിവസക്കൂലിയായി ഒരു കുപ്പി വെള്ളം ലഭിക്കുന്നു. അതും കവർച്ച ചെയ്യപ്പെടുന്നു. ഭക്ഷണസാധനങ്ങളിൽ 80 ശതമാനവും കൃത്രിമമാണ്. മരങ്ങൾ ഉണങ്ങിപ്പോയതിനാൽ, അന്തരീക്ഷത്തിൽ പ്രാണവായു ഒട്ടുംതന്നെയില്ല. ജനിക്കുന്ന കുഞ്ഞുങ്ങളെല്ലാം അംഗഭംഗം ബാധിച്ചവരാണ്. സോളാർ ഊർജ്ജത്താൽ പ്രവർത്തിക്കുന്ന വലിയ വെന്റിലെയ്റ്റർ സ്ഥാപിചിരിക്കുന്നിടത്തു കുറെ നേരം ചെന്നിരിക്കാൻ വലിയ തുക കൊടുക്കേണ്ടതുണ്ട്."

Ria Ellwangerന്റെ ഒരു കുറിപ്പിൽ നിന്ന്. പൂർണമായി ഇംഗ്ളീഷിൽ വായിക്കാൻ: https://mail.google.com/mail/u/0/#inbox/145274523fdf4193?projector=1


ഇത്ര ഭയാനകമായ ഭാവി അതിദൂരത്തല്ല. മുന്നറിയിപ്പുകൾ ഗൌരവമായി എടുക്കാതിരുന്നാൽ നമ്മൾ നമ്മുടെ മക്കൾക്ക്‌ കൈമാറുന്നത് എവിടെയും മരണം ഒളിഞ്ഞിരിക്കുന്ന ഒരു മരുഭൂമിയെയാണ്. അങ്ങനെയൊരു ദുരന്തം തടയാൻ കെല്പുള്ള അവസാനത്തെ തലമുറയാണ് നമ്മുടേത്‌. നമ്മൾ ശ്രദ്ധിക്കാൻ വിസമ്മതിച്ചാൽ ഒരു തിരുത്തലിനുള്ള അവസരം ഇനിയുണ്ടായിരിക്കയില്ല. പരിസ്ഥിതിയോട്, അതായത് നമ്മുടെ മണ്ണിനോടും നദികളോടും വനങ്ങളോടും, ഇന്നത്തെ രീതിയിലുള്ള സ്വാർത്ഥതയോടെയും ധിക്കാരത്തോടെയുമുള്ള നമ്മുടെ പെരുമാറ്റം ഇനിയും തുടർന്നാൽ വെറും അമ്പത് വർഷത്തിനു മുമ്പുതന്നെ മനുഷ്യൻ ജീവിക്കേണ്ടിവരുന്ന ചുറ്റുപാടുകൾ എങ്ങനെയിരിക്കുമെന്ന് മുൻകൂട്ടി കാണുകയാണ് മുകളിൽ വായിച്ച കത്ത്. അറിവില്ലായ്മകൊണ്ടോ സ്വാർത്ഥതാത്പര്യങ്ങൾ മൂലമോ പശ്ചിമഘട്ടപരിരക്ഷക്കു വിലങ്ങുതടിയാകുന്നവർ നാളെയെപ്പറ്റി ഒന്നുകൂടെ ധ്യാനിച്ച്‌ ചിന്തിക്കുക.
Tel. 9961544169 / 04822271922

Saturday, April 5, 2014

സൂര്യനെല്ലിയിലെ പെണ്‍കുട്ടി

http://www.deepika.com/News_Cat2_sub.aspx?catcode=cat2&newscode=310670&rndn=4PLM6FW3      ദീപിക റിപ്പോർട്ട്‌ 

http://beta.mangalam.com/print-edition/keralam/167368   മംഗളം റിപ്പോർട്ട്‌ 

സൂര്യനെല്ലിയിലെ പെണ്‍കുട്ടി എന്നത് വായിച്ചിട്ട് മറക്കാവുന്ന വെറുമൊരു കഥയല്ല, ദാരുണമായ ഒരു ജീവിതമാണ് എന്ന് യാഥാർഥ്യബോധത്തോടെ കുറിച്ചിട്ട ഈ വരികൾ (ലിങ്കിൽ വായിക്കുക) നമ്മെ ബോധ്യപ്പെടുത്തും.


നമ്മുടെ നാട്ടിൽ ഒരു മനുഷ്യജീവന് എത്ര തുശ്ചമായ വിലയാണ് നിയമപാലകരും ഭരണാധികാരികളും സാധാരണക്കാരും കല്പിച്ചുനല്കുന്നത് എന്നതിന് ഒരുദാഹരണം മാത്രമാണ് സൂര്യനെല്ലിയിലെ ഈ പെണ്‍കുട്ടി. ഇപ്പോൾ അവൾ 34 വയസുള്ള ഒരു വനിതയാണ്‌. നമ്മുടെതന്നെ സമൂഹത്തിലെ നികൃഷ്ടജീവികൾ അവരുടെ ജീവിതം ആവുന്നത്ര നശിപ്പിച്ചുകഴിഞ്ഞു. ഇത്രയും വൈകിയെത്തിയ ന്യായവിധി ഒരാശ്വാസമായി കണ്ടാലും അത് നിരസിക്കപ്പെട്ട നീതിയിൽ നിന്ന് അധികം വിഭിന്നമല്ല. 

ഈ സാഹചര്യത്തിൽ നമ്മുടേതുപോലുള്ള ഒരു ഗ്രൂപ്പിന് എന്ത് ചെയ്യാനാവുമെന്ന് ചിന്തിക്കേണ്ടതാണ്. ചുറ്റുമുള്ള ലോകം വെറുതേ കൈയുംകെട്ടി കാത്തിരുന്നത് എവിടെ അവസാനിച്ചുവെന്നത് സലോമിക്ക് സംഭവിച്ചത്തിൽ നിന്ന് നാം കണ്ടുകഴിഞ്ഞു. അത്ര പെട്ടെന്ന് നമുക്കത് മറക്കാനാവില്ല എന്നത് ഒരു സത്യമാണെങ്കിൽ, കുറേപ്പേർ അവരുടെ മനസ്സുകൊണ്ടെങ്കിലും ഈ കുടുംബത്തോടൊത്ത്‌ നില്ക്കുന്നുണ്ട് എന്നവരെ അറിയിക്കുകയെങ്കിലും ചെയ്യുക നമ്മുടെ കടമയാണ്. അല്മായശബ്ദം വായിക്കുന്നവരിൽ നിന്ന് നിർദ്ദേശങ്ങൾ ആരായുകയാണ്. 

അല്പമെങ്കിലും മനുഷ്യത്വമുണ്ടെങ്കിൽ, നമ്മൾ എഴുതുകയും പറയുകയും ചെയ്യുന്നതിൽ കഴമ്പുണ്ടെങ്കിൽ, ഈ സഹജീവിയെയും അവളുടെ കുടുംബത്തെയും  നമ്മൾ മറക്കരുത്. നമ്മൾ അവരോടോത്തുണ്ട് എന്നത് അവരെ അറിയിക്കാനെങ്കിലും എന്തെങ്കിലും ഉടനേ ചെയ്യണം.

Thursday, April 3, 2014

കത്തോലിക്കന്റെ ആൾദൈവങ്ങൾ


രോഗശാന്തിയും പ്രവചനങ്ങളുമാണ്‌  കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ തുരുപ്പുചീട്ടുകൾ. ധ്യാനങ്ങളിൽ നടക്കുന്ന രോഗശാന്തികൾ  ഫെയിത്ത് ഹീലിംഗ് ആണെന്ന് ഫാദർ  ജോസഫ്‌ കുറുപ്പംപറമ്പിലിനെ (Joseph  k bill )  നെപ്പോലെയുള്ള  ലോകം മുഴുവൻ അറിയപ്പെട്ടിരുന്ന വചന പ്രഘോഷകർ തുറന്നുസമ്മതിച്ചിരുന്നു.  ഫെയിത്ത് ഹീലിങ്ങിന്റെ അത്ഭുത ലോകം തുറന്നു കാട്ടുന്ന ഒരു ഗ്രന്ഥമാണ് ജൊസഫ് മര്‍ഫി എഴുതിയ 'The Power of  Your Subconscious Mind' എന്ന ഗ്രന്ഥം. ബോധ മനസ്സിന്‍റെ വലയത്തില്‍ നിന്ന് അബോധമനസ്സിന്റെ അകത്തളത്തിലേക്ക് ഒരു വ്യക്തിയെ കൊണ്ടുവരുകയെന്നതാണ് ഫെയിത്ത് ഹീലിങ്ങിന്റെ ആദ്യ പടി. അതിന് പഞ്ചെന്ദ്രിയങ്ങളെയും ഉദ്ദീപിപ്പിക്കുന്നതോ, നിർവീര്യമാക്കുന്നതോ ആയ അനുഷ്ടാനങ്ങള്‍ അനിവാര്യമാണ്. ഉറക്കെയുള്ള ശബ്ദവും കുറഞ്ഞ അളവിലുള്ള വെളിച്ചവും കൊണ്ട്  ജനക്കൂട്ടത്തെ ഹിപ്നോടൈസ് ചെയ്യുന്ന മിടുക്കരായ ധ്യാനഗുരുക്കന്മാരുമുണ്ട്. വിരൽ ഇല്ലാത്ത ആര്ക്കെങ്കിലും ധ്യാനം കൂടി വിരൽ കിളിർത്തതായി കേട്ടിട്ടുണ്ടോ? കയ്യോ കാലോ ഇല്ലാത്തവർക്ക് മുളച്ചു വന്നതായി കേട്ടിട്ടില്ല  ഇനി കേൾക്കുകയുമില്ല. നമ്മുടെ ഒരു പ്രവചനക്കാരനും കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

എല്ലാ വ്യക്തികളിലും ഇത്തരം വിശിഷ്ട സിദ്ധികള്‍ ഉണ്ട്; ചിലര്‍ ബോധപൂര്‍വ്വം അവ വളര്‍ത്തിയെടുക്കാരുമുണ്ട്. അവര്‍ ആളുകളുടെ മനസ്സിലെ ചിന്തകൾ വായിച്ചെന്നുമിരിക്കും അത്യാവശ്യം പ്രവചനങ്ങള്‍ നടത്ത്ടിയെന്നുമിരിക്കും. ഈ ക്ളെയർവോയന്റ്റ്  കഴിവുകൾ ക്രിസ്ത്യന്‍ കരിസ്മാറ്റിക്ക്കാർക്ക്  മാത്രമുള്ള കഴിവുകളല്ല, മറ്റു മതങ്ങളിലും സഭാ വിഭാഗങ്ങളിലുമുള്ളവരിലും  ഈ വരങ്ങളുള്ള ധാരാളം ആളുകളുണ്ട് ,എന്നാൽ ഇപ്പോള്‍ ഇത് പ്രദർശിപ്പിക്കുകയും വ്യവസായവത്കരിക്കുകയും  ചെയ്യുന്നത് കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ മാത്രമാണ്. ഞങ്ങൾ കാണിക്കുന്ന കഴിവുകൾ ദൈവത്തിൽ നിന്നുമുള്ളതാണ് എന്നാൽ മറ്റുമതക്കാരോ  പെന്തികൊസ്തു പോലുള്ള മറ്റു ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ടവരോ ഇവ കാണിച്ചാൽ അത് തിന്മയിൽ നിന്നുമാണെന്ന്  എന്നാണ് കരിസ്മാറ്റിക്ക് വ്യാഖ്യാനം.

ഇത്തരക്കാര്‍ സൃഷ്ടിക്കുന്ന ഭ്രമ വലയത്തില്‍ കുടുങ്ങിയാല്‍, എന്ത് നിര്‍ദ്ദേശങ്ങള്‍ ആര്‍ക്കു കിട്ടിയാലും അവരുടെ മനസ്സുകള്‍ അതിനോട് പ്രതികരിക്കുകയും തത്തുല്യമായ അനുരണനങ്ങള്‍ ശരീരത്തില്‍ സൃഷ്ടിക്കുകയും ചെയ്യും. സ്വയം സൃഷ്ടിക്കുന്ന ഇത്തരം ഭ്രമവലയത്തില്‍ ഏതൊരാള്‍ക്കും അവരിലെ മറഞ്ഞുകിടക്കുന്ന സിദ്ധികളെ പുറത്തു കൊണ്ടുവരാനുമാകും. അവയാണ് പ്രവചനവരമായും, ഭാഷാവരമായും വ്യാഖ്യാനിക്കപ്പെടുന്നത്. ഈ വരങ്ങള്‍ 24 മണിക്കൂറുമോ, ആയുഷ്ക്കാലം മുഴുവനുമായോ എഴുതി കിട്ടുന്നവയല്ല, മാത്രമല്ല, സ്വാര്‍ത്ഥ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചാല്‍ വിപരീത ഫലം തന്നെ സൃഷ്ടിക്കുന്നവയുമാണെന്ന് മിക്ക ഫെയിത്ത് ഹീലര്‍മാരും അറിയുന്നില്ല. 

(ചിന്തകൾക്ക് മാറ്റം വരുമ്പോൾ അത് ശരീരത്തിൽ പ്രതിഫലിക്കും അങ്ങനെ രോഗശാന്തി കിട്ടാം. ശരീരവും മനസ്സുമായുള്ള ബന്ധത്തെപ്പറ്റി അറിയാത്തവർക്ക് അത് മഹാത്ഭുതമായി തോന്നുകയും ചെയ്യും   .ശക്തിയായി കൈകൊട്ടുമ്പോൾ  കൈകളിലെ അക്യുപ്രഷർ  പൊയന്റ്സ് ഉദ്ദീപിക്കപ്പെടും (ഇത് ഇമ്മിഡിയറ്റ് ഇഫക്റ്റ് ഉണ്ടാക്കില്ല)
അങ്ങനെയും ഹീലിംഗ് കിട്ടാം .) 

സ്വയം ആലോചിച്ചു ഒരു തീരുമാനമെടുക്കനാവുന്ന എത്ര കത്തോലിക്കർ ഇന്നുണ്ട് ?  അനുദിനം പള്ളിയില്‍ നിന്ന് കേള്‍ക്കുന്ന ന്യായ വാദങ്ങള്‍കൊണ്ട്  നാം പൂര്‍ണ്ണമായും ബന്ധിക്കപ്പെട്ടിരിക്കുന്നു. ദൈവം സ്നേഹമാണ്, അനന്ത സ്നേഹമാണ്ന്‍, പരിമിതികളില്ലാത്ത സ്നേഹമാണ് എന്ന് നാം പഠിക്കുന്നു. പരിമിതികളില്ലാത്ത അനന്ത സ്നേഹത്തെ എങ്ങിനെ നമുക്ക് പ്രകോപ്പിക്കാനാവും എന്ന് സ്വയം ചോദിക്കുന്ന എത്രപേരുണ്ട്? കന്യാസ്ത്രീകളും വൈദികരും വരെ ദൈവഹിതം അറിയാനായി കൗൻസിലർമാരെ തേടി നടക്കുകയാണ് . ദൈവഹിതം എന്ന പേരിൽ ഇവർ പറയുന്നത് ആരുടെ ഹിതമാണ് ? അധ്യാപക, ബാങ്ക് ജോലികൾ വരെ ഉപേക്ഷിച്ചു  കൌന്സില്ലിംഗ് തൊഴിലാക്കിയവരുടെ എണ്ണം ഒന്നുംരണ്ടുമല്ല. അടുത്ത കാലത്തു ഒരു മലയാള ദിനപ്പത്രം നടത്തിയ സര്‍വ്വേയില്‍ പരിശീലനമൊ, യോഗ്യതയോ ഇല്ലാതെ കൌന്സലിംഗ് നടത്തി അനേകരെ നശിപ്പിച്ചവരെപ്പറ്റി എഴുതിയിരുന്നു.ശ്രീ തോമസ്‌ പാലാ "ചാത്തന്മാരും സിദ്ധന്മാരും" എന്ന പുസ്തകം എഴുതിയ കാലത്ത്  വിരലിലെ ണ്ണാവുന്ന സിദ്ധന്മാരെ കേരളത്തിൽ ഉണ്ടായിരുന്നുള്ളൂ  എന്നാൽ ഇന്ന്  ഓരോ ഫൊറോനയിലും  ഒന്നിലധികം പ്രാർത്ഥനക്കാരായ സിദ്ധന്മാരുണ്ട്‌ .ഈ കഴിവുകൾ ജീവിതവിശുദ്ധിയുടെയോ  ഉയർന്നഅത്മീയതയുടെയോ  അടയാളമായികാണുന്ന വിശ്വാസികൾ പലപ്പോഴും വഞ്ചിക്കപ്പെടുന്നു.

 പോട്ടയുടെ നല്ലകാലത്ത് ശ്രീ അരവിന്ദാക്ഷമേനോൻ യേശുവിനെ പ്രജാപതി യാക്കിയിരുന്നു "പ്രജാപതിയാഗമെന്ന കുരിശുമരണം" എന്ന പുസ്തകം അന്ന് ഏറെ ചർച്ചാ വിഷയമായിരുന്നു .അതുപോലെ ശ്രീ ബെന്നി പുന്നത്തറ എഴുതിയ " ജീസസ് ദി പ്രാണിക് ഹീലെർ" എന്ന പുസ്തകം ഇറങ്ങിയ കാലത്ത് കുറേവിശ്വാസികളെ   ഒത്തിരി വേദനിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും  ചെയ്തതാണ് . ഇന്ന് രണ്ടുകൂട്ടരും ഈ പുസ്തകങ്ങൾവിപണിയിൽ നിന്നു പിൻവലിച്ചു.  പഴയ കോപ്പികൾ കയ്യിലുള്ളവർ ഇവയെ അമൂല്യ ഹാസ്യഗ്രന്ഥങ്ങളായി സൂക്ഷിച്ചുവെച്ചിരിക്കുന്നു.       
 
ഭയപ്പെടുകയും ഭയപ്പെടുത്തുകയും ചെയ്യുന്നത് ആത്മീയതയല്ല .തീവ്രമായ ഭക്തി പ്രകടന ങ്ങളിലൂടെ ആത്മനിന്ദയും വിഭാഗീയതയും അഹങ്കാരവും കുറ്റബോധവുമുള്ള അടിമളെ സൃഷ്ടിക്കുന്ന ഫാക്ടറികളാണ് ധ്യാനകേന്ദ്രങ്ങൾ. ശരീരത്തെ പീഡിപ്പിക്കുന്നത് ആത്മീയചര്യയായി   പഴയകാലത്തെ ചില കത്തോലിക്കാ സഭാവിഭാഗങ്ങൾ   കരുതിയിരുന്നു.
താൻ ശരിയെന്നു കരുതുന്നത് മാത്രമാണ് ശരിയെന്നും മറ്റുള്ളതെല്ലാം തിന്മമാത്രമാണെന്നും പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന് ആത്മീയതയുടെ ആദ്യ പാഠങ്ങൾ പോലും അന്യമാനെന്നുള്ളതാണ് വാസ്തവം .( കത്തോലിക്കാ എന്ന വാക്കിന്റെയർത്ഥം എല്ലാറ്റിനെയും ഉൾക്കൊള്ളുന്നത് എന്നാണ് )  
     

അവനവന്റെ ഉള്ളിലേയ്ക്കുറ്റുനോക്കി  സ്വന്തം ചൈതന്യം  തിരിച്ചറിയാൻ  മനുഷ്യരെ പ്രാപ്തമാക്കുന്ന  എല്ലാ വഴികളിൽ നിന്നും അവരെ തടയുക എന്ന കൊടുംപാതകവും ഈ പ്രസ്ഥാനം ആരംഭകാലം മുതൽ  വിജയകരമായി ചെയ്തു വരുന്നു   
ഒരു ജന്മം മുഴുവൻ ഒരു മനുഷ്യാത്മാവിനെ  കുടുക്കിയിടാന്മാത്രമുള്ള ലൊടുക്കുവിദ്യകളും വ്യാജ അനുഭൂതികളും നിറഞ്ഞ  പൊട്ടക്കിണറാണ്  കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ എന്ന് പറയാതെ വയ്യ. നവീകരണമെന്നത് പേരിൽ മാത്രമേയുള്ളൂ . പ്രതികരണശേഷിയില്ലാത്ത, ഒന്നിനും കൊള്ളാത്ത, മോസ്കിന്റെയോ ക്ഷേത്രത്തിന്റെയോ പരിസരത്തുകൂടെ പോലും പോകാൻ പേടിയുള്ള ,ഹിന്ദുവിന്റെയൊ മുസ്ലിമിന്റെയോ വീട്ടില്നിന്നും ഭക്ഷണം കഴിക്കാൻ പേടിയുള്ള ഭൂമിയിലും പാതാളത്തിലുമല്ലാത്ത ഒരു തലമുറയെ സൃഷ്ടിച്ചു എന്നതാണ് നാം നടത്തിയ നവീകരണങ്ങളുടെ ആകെ ഫലം. Understanding, belief, faith, trust ...ഇതിനെല്ലാം കൂടി നമുക്ക് മലയാളത്തില്‍ ഉള്ളത് ഒരൊറ്റ വാക്ക് - വിശ്വാസം. ഭാഗ്യം !

anoopg@hotmail.co.uk

Wednesday, April 2, 2014

തൊടുപുഴ പ്രസംഗം, ഏപ്രില്‍ ഒന്ന്, 2014


                                                                                         ഫാ. ഡേവീസ് കാച്ചപ്പിള്ളി


      ബഹുമാന്യനായ ജോസഫ് പുലിക്കുന്നേല്‍ സാറേ, ബഹുമാന്യരായ പ്രസംഗകരേ, ബഹുമാന്യരായ സംഘാടകരേ, ബഹുമാന്യരായ സുഹൃത്തുക്കളേ, പ്രിയപ്പെട്ട നാട്ടുകാരേ,
കുറച്ചു നാളുകളായിട്ട് കേരള സുറിയാനി സഭയിലെ വിവിധ നടപടികളുടേയും തന്മൂലമുണ്ടായിട്ടുള്ള പ്രതിസന്ധികളുടെയും അടിസ്ഥാനത്തില്‍ അനേകം വ്യക്തികള്‍ ചോദിക്കുന്ന ഒരു ചോദ്യം ഇതാണ്: ''കേരള സുറിയാനി സഭയ്ക്ക് എന്തുപറ്റി?' സഭയില്‍ തിന്മകളുണ്ടാകരുത്, നന്മകളുണ്ടാകണം എന്നാഗ്രഹിച്ച് ഇവിടെ കൂടിയിരിക്കുന്ന നമ്മുടെ എല്ലാവരുടേയും മനസ്സില്‍ ഉയരുന്ന ചോദ്യവും ഇതാണ്: കേരളസുറിയാനി സഭയ്ക്ക് എന്തുപറ്റി? സംഭവിക്കാനാകാത്ത പലതും ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നു; സംഭവിക്കേണ്ടവ പലതും ഇവിടെ സംഭവിക്കുന്നുമില്ല; കേരള സുറിയാനി സഭയ്ക്ക് എന്തുപറ്റി? ഈ സമ്മേളനത്തില്‍ ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനാകണം. എങ്കില്‍ മാത്രമേ നമ്മുടെ പ്രിയപ്പെട്ട ജോസഫ് സാറിനും കുടുംബത്തിനും, കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ ഉണ്ടായ തിന്മകളും നഷ്ടങ്ങളും ഭാവിയില്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാകാതിരിക്കുകയുള്ളൂ.
      പ്രിയപ്പെട്ടവരേ, ഇന്ന് ഏപ്രില്‍ ഒന്നാണ്; വിഡ്ഢികളുടെ ദിനം എന്നാണ് ഈ ദിനം അറിയപ്പെടുന്നത്. മറ്റുള്ളവരെ വിഡ്ഢികളാക്കാന്‍ പലരും കെണികളൊരുക്കുന്ന ദിവസമാണിത്. എന്നാല്‍, നമ്മേ സംബന്ധിച്ച് ഈ ദിവസത്തിന്റെ ലക്ഷ്യം അതല്ല. വിഡ്ഢികളെയും ബുദ്ധിമാന്മാരെയും അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ട്, ആരാണ് യഥാര്‍ത്ഥബുദ്ധിമാന്മാര്‍, ആരാണ് യഥാര്‍ത്ഥ വിഡ്ഢികള്‍ എന്നു തിരിച്ചറിയാനുള്ള ദിവസമാണിത്. ഈ സമ്മേളനത്തിന് അത്തരമൊരു ലക്ഷ്യമുണ്ട്. സഭയില്‍ നടക്കുന്ന കാര്യങ്ങളില്‍ ഏതാണ് ശരി, ഏതാണ് തെറ്റ്, ഏതാണ് നന്മ, ഏതാണ് തിന്മ എന്ന് ഈ സമ്മേളനത്തില്‍ തീരുമാനങ്ങളുണ്ടാക്കണം; തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ എന്തുചെയ്യണം എന്നു തീരുമാനിക്കപ്പെടണം; ശരിയായതും നന്മയായതും സഭയിലുണ്ടാക്കാന്‍ എന്തുചെയ്യണം എന്ന് ഈ സമ്മേളനത്തില്‍ തീരുമാനിക്കപ്പെടണം. ചുരുക്കത്തില്‍, കേരള സുറിയാനിസഭയ്ക്ക് നല്ലൊരു ദിശാബോധം നല്‍കാന്‍ ഈ സമ്മേളനംകൊണ്ടു സാധിക്കണം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനപ്രകാരവും ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ആഹ്വാനങ്ങളുടെയും മാതൃകകളുടെയും അടിസ്ഥാനത്തിലും ഇപ്രകാരം ചിന്തിച്ച് തീരുമാനമെടുത്ത്, സഭയ്ക്ക് നല്ല ദിശാബോധം നല്‍കാന്‍ നമുക്കെല്ലാവര്‍ക്കും അവകാശവും കടമയും ഉണ്ട്. ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ ഭാഷയില്‍ ദുഷിച്ച അധികാരപ്രമത്തതയുടെയും ദുര്‍മോഹങ്ങളുടെയും ഫലമായാണ് സഭയ്ക്ക് ശരിയായ ദിശാബോധം നഷ്ടമായത്. അതുകൊണ്ട് ദുഷിച്ച അധികാരപ്രമത്തതയെയും സമ്പത്ത് സമാര്‍ജിക്കാനുള്ള ദുര്‍മോഹങ്ങളെയും സഭയില്‍നിന്നു നിര്‍മാര്‍ജനംചെയ്യാനാകണം. നേരേ വാ, നേരേ പോ എന്ന തത്വം സഭയില്‍ നടപ്പിലാക്കണം. അതാണ് ഫ്രാന്‍സീസ് മാര്‍പ്പാപ്പാ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സത്യസന്ധതയും സുതാര്യതയും. ഇവ സഭയില്‍ വീണ്ടെടുക്കണം.
ജോസഫ് സാറിന്റെ കാര്യത്തില്‍ സംഭവിച്ച ദുരന്തങ്ങള്‍ക്കു കാരണം, അദ്ദേഹത്തോടു ചെയ്യേണ്ടിയിരുന്ന നീതി വളരെ വളരെ വൈകി എന്നതാണ്: 'ഖൗേെശരല റലഹമ്യലറ ശ െഷൗേെശരല റലിശലറ' എന്നൊരു തത്വമുണ്ട്. നീതി വൈകിക്കുക എന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്. നാലു വര്‍ഷത്തിലധികമായല്ലോ ജോസഫ് സാര്‍ നീതിക്കുവേണ്ടി ദാഹിച്ച് മാനേജ്‌മെന്റിനുമുമ്പാകെ തന്റെ വെട്ടപ്പെട്ട കൈനീട്ടി നില്‍ക്കാന്‍ തുടങ്ങിയിട്ട്. വെട്ടപ്പെട്ട കൈ തട്ടിമാറ്റാനല്ലാതെ വെട്ടപ്പെട്ട കൈക്കൊരു കൈത്താങ്ങ് യഥാസമയം നല്‍കാന്‍ മാനേജ്‌മെന്റിന് മനസ്സുണ്ടായില്ല. ജോസഫ് സാറിനുവേണ്ടി നല്ല അയല്‍ക്കാരനാകാന്‍ മാനേജ്‌മെന്റ് സമയത്തിന് തയ്യാറായില്ല. കള്ളന്മാരുടെ കൈയിലകപ്പെട്ട മനുഷ്യന് നല്ല അയല്‍ക്കാരനായത് അവനോട് കരുണ കാണിച്ചവനാണെന്നും, അതുപോലെ ഓരോരുത്തരും കരുണ കാണിച്ച് എല്ലാവര്‍ക്കും നല്ല അയല്‍ക്കാരനാകാനുമാണ് യേശു നല്‍കുന്ന ആഹ്വാനം. യേശുവിന്റെ സഭയ്ക്കു നേതൃത്വം വഹിക്കുന്നവര്‍ ഇതിനു മാതൃകയാകേണ്ടവരാണ്. എന്നാല്‍ ജോസഫ് സാറിന്റെ കാര്യത്തില്‍ സംഭവിച്ചത്, ഇതിന്റെ നിഷേധമാണ്. ഫലത്തില്‍നിന്ന് വൃക്ഷം അറിയപ്പെടുന്നതുപോലെ, നീതിനിഷേധമായി മാത്രമേ ഇതിനെ കാണാനാകൂ. ജോസഫ് സാറിന്റെ കുടുംബത്തിനുണ്ടായ തീരാനഷ്ടം സഭയ്ക്കുമുമ്പാകെ ഉയര്‍ത്തുന്ന വലിയ വെല്ലുവിളിയാണത്; അതിന് എങ്ങനെ പരിഹാരം നല്‍കും, എങ്ങനെ ഈ വെല്ലുവിളിക്ക് പ്രത്യുത്തരം നല്‍കും എന്ന് സഭാസമൂഹം ആഴമായി ചിന്തിക്കേണ്ടതാണ്. പതിനൊന്നാം മണിക്കൂറില്‍ ഒപ്പിടുവിച്ച് വേതന പെന്‍ഷന്‍ ഉറപ്പാക്കിയതുകൊണ്ടോ, സാമ്പത്തികനഷ്ടപരിഹാരം നല്‍കിയതുകൊണ്ടോ തീര്‍ക്കാവുന്നതാണോ നഷ്ടപരിഹാരം? അത് നീതിയായ പരിഹാരം ആകുമെന്ന് തോന്നുന്നില്ല.
എനിക്കുള്ള നിര്‍ദ്ദേശം ഇതാണ്. സഭയില്‍ ഒരു കാലത്തും നീതി നിഷേധിക്കപ്പെടാന്‍ അനുവദിക്കില്ല എന്നും നീതിനിര്‍വ്വഹണം യഥാസമയം ഉറപ്പാക്കുമെന്നും ജോസഫ് സാറിനെ സാക്ഷി നിറുത്തിയും യേശുക്രിസ്തുവിന്റെ നാമത്തിലും സഭാസമൂഹം മുഴുവനും സത്യപ്രതിജ്ഞ ചെയ്യണം. ജോസഫ് സാറിന്റെ പ്രിയപ്പെട്ട ഭാര്യ കല്ലറയില്‍കിടന്ന് സഭയോട് ആവശ്യപ്പെടുന്നത് അതല്ലേ എന്നാണ് ഞാനിവിടെ ചോദിക്കാന്‍ ആഗ്രഹിക്കുന്നത്. ദൈവം സഭയോട്, സഭയുടെ നന്മയ്ക്കുവേണ്ടി, ആവശ്യപ്പെടുന്നതും അതുതന്നെയാണെന്നാണ് എന്റെ വിശ്വാസം. അടുത്ത സഭാസിനഡില്‍, അതായത് മെത്രാന്മാരും വൈദികരും സന്യസ്തരും അല്‍മായരും പ്രാതിനിധ്യസ്വഭാവത്തോടെ സമ്മേളിക്കുന്ന സീറോ-മലബാര്‍ സഭാസിനഡില്‍ നടക്കേണ്ട ആദ്യത്തെ കര്‍മ്മം അതായിരിക്കണം എന്നാണെന്റെ വിനീതമായ അഭ്യര്‍ത്ഥന.
      രണ്ടാമതായി ചെയ്യേണ്ട കാര്യം അല്‍ഫോന്‍സാമ്മയുടെ കബറിടത്തില്‍ പോകുന്നതിനു പകരം, സലോമിയുടെ കബറിടത്തില്‍ സഭാസിനഡ് മുഴുവനും പോയി പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിക്കണം, സലോമിയോട് മാപ്പ് ചോദിക്കണം. സഭയുടെ നവീകരണത്തിന് ഏറ്റവും ആവശ്യമായൊരു പുണ്യമായാണ് ഈ തിരുക്കര്‍മ്മത്തെ ഞാന്‍ കാണുന്നത്. ഇത്രയുമെങ്കിലും ചെയ്യാനായാല്‍, സഭാനവീകരണത്തിനുവേണ്ടി ഫ്രാന്‍സീസ് മാര്‍പ്പാപ്പായെപ്പോലെ സഭയെ വിസ്മയിപ്പിക്കാനും അത്ഭുതപ്പെടുത്താനും കേരള സുറിയാനി സഭയ്ക്ക് സാധിക്കും. നമ്മുടെ മേജര്‍ ആര്‍ച്ചുബിഷപ്പ് കഴിഞ്ഞ മെത്രാന്‍ സിനഡില്‍ പറഞ്ഞ ഈ കാര്യം കേരള സുറിയാനി സഭയില്‍ നടപ്പിലാക്കി സഭയെ വിസ്മയിപ്പിക്കാന്‍, അത്ഭുതപ്പെടുത്താന്‍ അഭിവന്ദ്യ പിതാവിന് സാധിക്കട്ടെ എന്നാണെന്റെ പ്രാര്‍ത്ഥനയും അഭ്യര്‍ത്ഥനയും. അതുപോലെതന്നെ വര്‍ഷങ്ങളായി സഭയില്‍ പരിഹരിക്കാനാകാതെ കെട്ടിക്കിടക്കുന്ന അനീതികള്‍ പരിഹരിക്കപ്പെടണം. എന്തുകൊണ്ട് ജോസഫ് സാറിന് നീതി നല്‍കാന്‍ ഇത്രയേറെ വൈകി എന്നതിന് സുവിശേഷത്തിലെ നീതിയില്ലാത്ത ന്യായാധിപന്റെയും വിധവയുടേയും ഉപമ ഉത്തരം നല്‍കുന്നുണ്ട്. ആ ന്യായാധിപന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്തവനായിരുന്നു. അതുകൊണ്ട്, ജോസഫ് സാറിന്റെ കുടുംബത്തിന് നീതി വൈകിച്ചതിന്റെയും തല്‍ഫലമായുണ്ടായ തീരാനഷ്ടത്തിന്റെയും ഉത്തരവാദികള്‍ ആരായാലും അവര്‍ ഈ ഉപമയിലെ ന്യായാധിപനെപ്പോലെ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നവരല്ലായിരുന്നു എന്നാണ് കരുതേണ്ടത്. അതുകൊണ്ട് നീതിയും ന്യായവും ചെയ്യാന്‍ നിയോഗിക്കപ്പെട്ടവര്‍ ദൈവത്തെ ഭയപ്പെടുന്നവരും മനുഷ്യരെ മാനിക്കേണ്ടവരും ആയിരിക്കേണ്ടതാണ്. ഇത് സഭാനവീകരണത്തിനുള്ള വലിയൊരു പാഠമായി സഭ സ്വീകരിക്കട്ടെ എന്നുകൂടി പ്രാര്‍ത്ഥിച്ചുകൊണ്ട് ഞാന്‍ ഉപസംഹരിക്കുന്നു. ഇത്തരമൊരു ബോധവല്‍ക്കരണത്തിന് വേദി ഒരുക്കിയ സംഘാടകരെ ഞാന്‍ പ്രത്യേകം അനുമോദിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.  

Atlanta archbishop apologizes for posh residence




ATLANTA (AP) — Archbishop Wilton Gregory seems to have gotten the pope's message about modest living.

 

Days after Pope Francis permanently removed a German bishop for his lavish spending on a new residence, the Atlanta archbishop apologized for building a $2.2 million mansion as his residence. He bowed to criticism from local parishioners and said he'd consider selling the new home in Buckhead, Atlanta's toniest neighborhood.

In letters, emails and a meeting, local Catholics told Gregory the price tag was outlandish, especially in light of Francis' frugality. The Tudor-style mansion, stretching nearly 6,400 square feet, includes two dining rooms and a safe room. The archbishop said the new pope has "set the bar" for church leaders and others, and Gregory said he hadn't looked at the project's cost in terms of his own "integrity and pastoral credibility."

http://news.yahoo.com/atlanta-archbishop-apologizes-posh-residence-172141663.html


 

Tuesday, April 1, 2014

സലോമിയുടെ ആത്മഹത്യ മെത്രാനും കോളജ് മാനേജ്മെന്റും രാജിവയ്ക്കുക

കോതമംഗലം ബിഷപ്പ് ജോർജ് മടത്തികണ്ടത്തിൽ  വിവാദങ്ങളുടെ  Man of ‌ the year
 ഈ ലേഖനം ആൽബനി, ന്യൂ യോർക്കിൽ നിന്നിറങ്ങുന്ന 'മലയാളം ഡെയിലി ന്യൂസിൽ'  വായിക്കുക.:

Malayalam Daily News :   http://www.malayalamdailynews.com/?p=82709




പിരിച്ചുവിട്ട പ്രൊഫ. സെബാസ്റ്റ്യനെതിരെ സെന്റ് ആല്‍‌ബര്‍ട്ട് കോളേജ് മാനേജ്മെന്റ് സുപ്രീംകോടതിയിയില്‍

 



ഇത് പ്രഫസര്‍ സെബാസ്റ്റ്യന്‍ കെ ആന്റണി.... സെന്റ് ആല്‍‌ബര്‍ട്ട് കോളേജിലെ മലയാളവിഭാഗത്തില്‍ ജോലിചെയ്തിരുന്ന ഇദ്ദേഹത്തെ 2009 ജനുവരി ഒന്നിന് കോളേജില്‍ നിന്നും പുറത്താക്കി. ഹൈക്കോടതിയും എം ജി യൂണിവേഴ്സിറ്റിയും അദ്ധ്യാപകനെ തിരികെയെടുക്കാന്‍ ഉത്തരവായെങ്കിലും കോളേജ് മാനേജ്മെന്റ് അതിനെതിരെ സുപ്രീം കോടതിയിയില്‍ ഹര്‍ജ്ജി നല്‍കിയിരിക്കുകയാണ്. പ്രഫസര്‍ ജോസഫിനുണ്ടായ ദുരന്തം ഇദ്ദേഹത്തിനും വരുന്നതുവരെ സഭ കാത്തിരിക്കുകയാണോ? (Face book-Appoos) 
http://www.youtube.com/watch?v=-VDF28ZtpsE
-----------------------------------------------------------------------------------
സഭാസേവനങ്ങളുടെ ഇരകള്‍....
സഭയുടെ വക്താക്കളും സഭാവിശ്വാസികളും ക്രൈസ്തവസഭകള്‍ വിദ്യാഭ്യാസ/ആതുര രംഗംഗളില്‍ നടത്തിവരുന്ന സേവനങ്ങളെറിച്ച വാചാലരാകാരുണ്ട്. പ്രത്യക്ഷത്തില്‍ സംഗതി ശരിയാണ്. നാട്ടില്‍ താമസിക്കുന്ന ഒരാള്‍ക്ക്‌ അസുഖം വരുമ്പോഴും, കുട്ടികളെ വിദ്യാഭ്യാസംസ്ഥാപനങ്ങളില്‍ ചെര്‍ക്കുമ്പോഴും സഭാസ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരാറുണ്ട്.
പക്ഷെ ഈ സ്ഥാപനങ്ങളുമായി ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബന്ധപ്പെട്ടിട്ടുള്ളവര്‍ക്ക് ഈ സ്ഥാപനം നടത്തുന്നവരുടെ മനുഷ്യത്വം തൊട്ടുതേച്ചിട്ടില്ലാത്ത അനുഭവങ്ങള്‍ ധാരാളം ഉണ്ട്. പലപ്പോഴും പുറത്തു പറയാന്‍ ധൈര്യപ്പെടാറില്ല എന്നുമാത്രം.
കേരളത്തിലെ സഭകള്‍ എന്തുകൊണ്ട് ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നു. പലര്‍ക്കും അവരുടെതായ ഉത്തരങ്ങള്‍ കാണും. ഒരു ചര്‍ച്ചയ്ക്കു തുടക്കം കുറിക്കാം എന്ന പ്രതീക്ഷയോടെ, എന്റെ ഉത്തരം ചുവടെ കൊടുക്കുന്നു.
പറങ്കികള്‍ വന്ന കാലംമുതലേ കത്തോലിക്കാസഭയുടെ ചരിത്രം കേരളത്തില്‍ തുടങ്ങുന്നു. എന്നാല്‍ ഇരുന്നൂറു വര്‍ഷത്തില്‍ താഴെയുള്ള ചരിത്രമേ ക്രൈസ്തവര്‍ക്ക് വിദ്യാഭ്യാസമേഖലയില്‍ അവകാശപ്പെടാനുള്ളൂ. തുടക്കം കുറിച്ചത് ഇംഗ്ലീഷ് മിഷനറിമാരാണ്. ആംഗ്ലിക്കന്‍ സഭയോടും ഇംഗ്ലീഷ് ഭാഷയോടും തീരാത്ത പക വച്ചുപുലര്ത്തിയിരുന്ന കത്തോലിക്കാസഭ ഇംഗ്ലീഷ് പഠിക്കുന്നതില്‍ നിന്ന് തങ്ങളുടെ വിശ്വാസികളെ വിലക്കിയിരുന്നു. അവര്‍ ആദ്യം തുടങ്ങിയ വിദ്യാലയം സംസ്കൃതവിദ്യാലയമായിരുന്നു എന്നത് ഇന്ന് ഒരു തമാശയായി തോന്നാം. തദ്ദേശീയ മെത്രാന്മാര്‍ ഉണ്ടാകുന്നതിനു വളരെ മുമ്പേ ചങ്ങനാശ്ശേരിയില്‍ ഒരു കോളേജിനു അന്നത്തെ ഫ്രഞ്ച് സ്വദേശി ആയിരുന്ന മെത്രാന്‍ തറക്കല്ലിട്ടെങ്കിലും വര്‍ഷങ്ങളോളം അത് പണി തുടങ്ങുക പോലും ചെയ്യാതെ കിടന്നു. അതിനിടയില്‍ തൃശൂര്‍ പട്ടണത്തില്‍ കത്തോലിക്കരുടെ വക സെന്റ്‌ തോമസ്‌ കോളേജ് ഉണ്ടായി. ഇതാണ് കേരളത്തിലെ കത്തോലിക്കരുടെ ഉടമസ്ഥതയിലുള്ള ആദ്യ കലാലയം.
കര്‍ശനമായ വിലക്കുണ്ടായിട്ടും വിശ്വാസികള്‍ മറ്റു മതവിഭാഗങ്ങള്‍ നടത്തുന്ന കലാലയങ്ങളില്‍ പഠിക്കാന്‍ പോകുന്നത് ഇവരുടെ കണ്ണ് തുറപ്പിച്ചു. ആദ്യകാലത്ത് സൗജന്യമായാണ് ഇംഗ്ലീഷ് മിഷനറിമാര്‍ വിദ്യാഭ്യാസം നല്‍കിയിരുന്നത്. പിന്നീട് ഈ കച്ചവടത്തില്‍ ലാഭമുണ്ട് എന്ന് കണ്ടപ്പോഴാണ് കത്തോലിക്കാസഭ ഈ മേഖലയില്‍ പ്രവേശിക്കുന്നത്. ലാഭത്തെക്കാള്‍ ഉപരി വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ജോലിസാധ്യത, പിന്നെ അവരുടെ അധികരിച്ച അധികാരം (വര്‍ഷങ്ങളോളം എല്ലാ വിഭാഗങ്ങളുടെയും തലവന്‍, പ്രിന്‍സിപ്പാള്‍ തുടങ്ങിയ തസ്തികകള്‍ പുരോഹിതരുടെ കുത്തകയായിരുന്നു എന്നോര്‍ക്കുക).
അധ്യാപകരുടെ ശമ്പളത്തില്‍നിന്നും നല്ലയൊരു തുക അക്കാലത്ത് മാനേജ്മെന്റ് പിടുങ്ങിയിരുന്നു. ഒപ്പം വിദ്യാര്‍ത്ഥികളില്‍നിന്ന് ഫീസും ഈടാക്കിയിരുന്നു. സഭാസ്ഥാപനങ്ങളിലെ മാനേജ്മെന്റിന്റെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച് അധ്യാപകര്‍ സമരം നടത്തിയാണ് അവര്‍ക്ക് സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന ഇന്നത്തെ അവസ്ഥ ഉണ്ടാകുന്നത്. അപ്പോഴേയ്ക്കും വരുമാനമാര്‍ഗത്തിന് മാനേജ്മെന്റ് മറ്റു വഴികള്‍ കണ്ടെത്തി. അതിന്റെ ഓമനപ്പേരായിരുന്നു ഡോണേഷന്‍. വിദ്യാര്‍ത്ഥിയ്ക്ക് പ്രവേശനവും അധ്യാപകന് ജോലിയും കിട്ടാന്‍ നല്‍കേണ്ട തുകയുടെ യഥാര്‍ത്ഥ നാമം കൈക്കൂലി എന്നാണെങ്കിലും സഭയുടെ നിഘണ്ടുവില്‍ അത് സംഭാവന ആയി.
കൊള്ളലാഭത്തെക്കാള്‍ സഭാധികൃതര്‍ ആസ്വദിച്ചു പോന്നത് അധികാരമാണ്. വിദ്യാഭ്യാസവും സ്വതന്ത്രമായി ചിന്തിക്കാന്‍ ശേഷിയുമുള്ള യുവാവിനെ/യുവതിയെ തങ്ങളുടെ സ്ഥാപനത്തില്‍ ജോലിയ്ക്ക് വച്ചാല്‍ പെന്‍ഷന്‍പ്രായം തികയുന്നതവരെ അവന്‍/അവള്‍ തങ്ങളുടെ വരുതിയ്ക്ക് നില്‍ക്കും. പിന്നെ അതവര്‍ക്കൊരു ശീലമായിക്കൊള്ളും. 55 വയസ്സുവരെ വളഞ്ഞിരുന്ന നട്ടെല്ല് പിന്നീടൊരിക്കലും നിവരുകയില്ല എന്നവര്‍ക്കറിയാം.
എതിര്‍പ്പിന്റെ ദുര്‍ബലശബ്ദം പുരപ്പെടുവിച്ചവരെയൊക്കെ അവര്‍ വകവരുത്തിയിട്ടുണ്ട്. ഒന്നാന്തരം ഉദാഹരണമാണ് എം.പി. പോള്‍.
ഉദാഹരണങ്ങള്‍ക്ക് ഇന്നും ക്ഷാമമില്ല.
സെന്റ്‌ ആല്‍ബര്‍ട്ട്സ് കോളേജിലെ മലയാളം വിഭാഗത്തിന്റെ മേധാവി ആയിരുന്ന പ്രൊഫ. സെബാസ്റ്യന്‍ കെ. ആന്റണിയുടെ അനുഭവം ചുവടെ കൊടുക്കുന്ന വീഡിയോയില്‍ കാണുക. പക തീര്‍ക്കാന്‍ പുരോഹിതവര്‍ഗം ഏതറ്റംവരെ പോകുമെന്നതിന്റെ ഉത്തമദൃഷ്ടാന്തം.
http://youtu.be/-VDF28ZtpsE