Translate

Tuesday, October 30, 2018

പൊറുക്കാനാകുമോ ഈ പുരോഹിതപാപം?

സ്റ്റീഫന്‍ മാത്യു വെള്ളാന്തടം   ഫോണ്‍: 9605114468 

 

[കന്യാസ്ത്രീകളുടെ അടിമത്തസാഹചര്യത്തെയും അതില്‍നിന്നുള്ള മോചനമെങ്ങനെ എന്നതിനെയും കുറിച്ച്, ലേഖകന്‍ തന്റെ രണ്ടാഴ്ചക്കാലത്തെ നിരാഹാര സത്യഗ്രഹത്തിനിടയില്‍ തയ്യാറാക്കിയ ലേഖനം. എഡിറ്റര്‍, സത്യജ്വാല]


ആമുഖം:

സൂര്യന്‍ അസ്തമിക്കാത്ത റോമാസാമ്രാജ്യത്തിന്റെ BC-AD കാലഘട്ടങ്ങളിലെമ്പാടുമായി പടര്‍ന്നുകിടക്കുന്ന ചരിത്രം മുഴുവന്‍ പരിശോധിച്ചാലും, യേശു എന്ന ഒന്നാംകിട വിപ്ലവകാരിയുമായി ഐക്യപ്പെടുന്ന ഒരു ഉദാഹരണംപോലും  കണ്ടെത്താന്‍ കഴിയില്ല.  എന്നാല്‍, യേശു ഉള്‍പ്പെടെ ലോകം കണ്ട എല്ലാ ധര്‍മസംസ്ഥാപകരുടെയും സകല നീതിമാന്മാരുടെയും രക്തക്കറ റോമിന്റെ ചരിത്രത്താളുകളില്‍ കണ്ടെത്താന്‍ നിഷ്പ്രയാസം കഴിയുന്നുമുണ്ട്. വിചിത്രമെന്നു പറയട്ടെ, ആധുനിക റോമന്‍ സാമ്രാജ്യമായ കത്തോലിക്കാസഭയുടെ ലാപ്‌ടോപ്പിലെ സ്‌ക്രീന്‍സേവര്‍ പരിശോധിച്ചാല്‍, അവരുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരില്‍ ഒന്നാമനായി അവര്‍ വേഷംകെട്ടിച്ച് നിര്‍ത്തിയിരിക്കുന്നത് ലോകത്തിലെ ഒന്നാം നമ്പര്‍ വിപ്ലവകാരിയായ യേശുവിനെയാണെന്ന് കാണാം. അതുകൊണ്ടുതന്നെ, ആഗോള വ്യാപാരി- വ്യവസായി ഏകോപനസമിതിയിലെ പ്രഥമരായി ഈ റോം ഇന്നും വിലസുന്നു.

റോമന്‍ കത്തോലിക്കാസഭയിലെ ഒരു കന്യാസ്ത്രീയെ ഒരു പുരോഹിതന്‍ കടന്നുപിടിച്ചാല്‍ അയാളോട് അരുതെന്നു പറയാന്‍ ആ കന്യാസ്ത്രീക്ക് അവകാശമില്ല; കാരണം, മേലധികാരികളെ അക്ഷരംപ്രതി അനുസരിച്ചുകൊള്ളാമെന്നുള്ള 'അനുസരണവ്രതം' എടുത്തവരാണ് കന്യാസ്ത്രീകളായ ഞങ്ങള്‍''- ഈ അടുത്തകാലത്ത് ഒരു കന്യാസ്ത്രീ എന്നോടു പറഞ്ഞതാണിത്.

മറ്റൊരു കന്യാസ്ത്രീ, അവര്‍ കോളേജ് പ്രൊഫസര്‍ ആയിരുന്നിട്ടും കനത്ത ശമ്പളം ഗവണ്മെന്റില്‍നിന്നു കൈപ്പറ്റിയിരുന്നിട്ടും പത്തു പൈസ പോക്കറ്റ് മണിയില്ലാതെയാണ് 53 വര്‍ഷമായി ഇന്നും ജീവിക്കുന്നത്! സ്വന്തം അധ്വാനഫലം എണ്ണി നോക്കുകപോലും ചെയ്യാതെ മേലധികാരികളെ ഏല്‍പ്പിച്ചശേഷം ദാരിദ്ര്യവ്രതത്തില്‍ ജീവിക്കുന്നവരാണ് കന്യാസ്ത്രീകള്‍!

ഇത്രയും അറിഞ്ഞപ്പോള്‍ എനിക്കുണ്ടായ സംശയം ഇതാണ്. റോമന്‍ കത്തോലിക്കാസഭയിലെ കന്യാ സ്ത്രീ സമൂഹത്തിന്റെ പ്രഥമവും പ്രധാന വുമായ വ്രതം കന്യാവ്രതമല്ലേ? ആ വ്രതമെടുക്കാന്‍ നിര്‍ബന്ധിക്കുന്നവര്‍തന്നെ അവരുടെ കന്യാത്വം കവര്‍ന്നെടുക്കാന്‍ കടന്നുപിടിക്കുന്നത് എന്തുകൊണ്ടാണ്? ഇതിനുള്ള മറുപടി ഒരു പുരോഹിതന്‍തന്നെ, ഒരു കന്യാസ്ത്രീയോട് പറഞ്ഞതിങ്ങനെയാണ്: ''മാതാപിതാക്കള്‍ മഠത്തിലേക്കു പറ ഞ്ഞയയ്ക്കുന്ന തങ്ങളുടെ പെണ്മക്കള്‍ പരിശുദ്ധ കന്യാമറിയത്തെപ്പോലെ പരിശുദ്ധിയുള്ളവരായിട്ടാണ് ജീവിക്കുന്നതെന്ന് എക്കാലവും അവരുടെ വീട്ടുകാരെയെങ്കിലും വിശ്വസിപ്പിക്കുന്നതിന് ഇങ്ങനൊരു കന്യാവ്രതചടങ്ങ് ആവശ്യമാണ്. പക്ഷേ, കന്യാമറിയംപോലും അങ്ങനെയായിരുന്നില്ലെന്ന് ബൈബിള്‍തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ടല്ലോ (മത്താ:1-25). ബൈബിള്‍ പറയുംപ്രകാരം യാക്കോബ്, യോസെ, യൂദാ, ശീമോന്‍ എന്നീ നാലു ആണ്മക്കളും ഒന്നിലധികം പെണ്‍മക്കളും യേശുവിന്റെ സഹോദരങ്ങളായി യൗസേഫ്-മറിയം ദമ്പതികള്‍ക്ക് ജനിച്ചിട്ടുണ്ട് എന്നു വിശ്വസിക്കുന്ന കോടിക്കണക്കിന് ക്രിസ്ത്യാനികള്‍ ക്രിസ്തുമതത്തിലുണ്ട്.

ഇത്രയുമായപ്പോള്‍ ഞാന്‍ കുറെയധികം കന്യാസ്ത്രീകളോട് സംശയനിവാരണം നടത്തി ഒരു കാര്യം ഉറപ്പിച്ചു. കന്യാവ്രതം, ദാരിദ്ര്യവ്രതം, അനുസരണവ്രതം എന്നിവയ്ക്കുപിന്നില്‍ യേശു ഇല്ല, ബൈബിള്‍ ഇല്ല, സഭയുടെ 99% വരുന്ന വിശ്വാസികളും ഇല്ല. സഭയിലെ വെറും ഒരുശതമാനത്തില്‍ത്താഴെമാത്രമായ പുരോഹിതപ്പരിഷകള്‍ പാവപ്പെട്ട നമ്മുടെ സഹോദരിമാരുടെമേല്‍ കെട്ടിയേല്‍പ്പിച്ച കിരാതമായ മതമാരണങ്ങളാണ് പ്രസ്തുത മൂന്നു വ്രതങ്ങള്‍. കന്യകമാരെ ചൂഷണം ചെയ്യാന്‍ പുരോഹിതര്‍ തീര്‍ത്ത മുച്ചങ്ങലയാണ് ഇവ. യേശുവിന് ഇതില്‍ യാതൊരു പങ്കുമില്ല. എത്രയോ നൂറ്റാണ്ടുകളായി ലക്ഷക്കണക്കായ കന്യാസ്ത്രീസമൂഹത്തെ ഈ മുച്ചങ്ങലയാല്‍ ബന്ധിച്ചതിനുശേഷം, ബലാല്‍സംഗവും സാമ്പത്തികക്കൊള്ളയും ആത്മീയാടിമത്തവും അവരുടെമേല്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരിക്കുന്ന, സഭയിലെ ഒരു ശതമാനത്തില്‍താഴെമാത്രംവരുന്ന പുരോഹിതരുടെ ഈ പാപം പൊറുക്കാനാകുമോ? ഇനിയും നമ്മള്‍ ഇതു വെച്ചുപൊറുപ്പിക്കണമോ?

ഒരേ പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തരായവരെന്നു നമ്മള്‍ വിശ്വസിക്കുന്ന കന്യാസ്ത്രീകളും പുരോഹിതരുംതമ്മില്‍ ഒരു താരതമ്യപഠനംകൂടി ശ്രദ്ധിക്കുക. ഉല്പത്തിപ്പുസ്തകംമുതല്‍ വെളിപാടുവരെയും, തുടര്‍ന്ന് കത്തോലിക്കാസഭയുടെ കാനോന്‍ നിയമവും മുഖവിലയ്‌ക്കെടുത്തു പരിശോധിച്ചാല്‍, കന്യാസ്ത്രീകള്‍ അഭിഷിക്തരോ ആ നിലയിലുള്ള ഒരു കൂദാശക്ക് അവര്‍ അര്‍ഹമോ അല്ലെന്നു കാണാം. പക്ഷേ, പുരുഷന്മാരായ പുരോഹിതര്‍ അഭിഷിക്തരും തിരുപ്പട്ടം എന്ന കൂദാശയ്ക്ക് അര്‍ഹരുമാണ്! ബൈബിളില്‍ സംഖ്യ പുസ്തകത്തില്‍ അധ്യായം 31-ല്‍ പറയുന്നത് 'കന്യകകളായ സ്ത്രീകളെ പുരോഹിതര്‍ക്കും രാജാക്കന്മാര്‍ക്കും ഉപയോഗിക്കുവാനായി സൂക്ഷിക്കുക, ബാക്കിയുള്ളവരെ കൊന്നുകളയുക' എന്നാണ്. നമ്മുടെ കന്യാസ്ത്രീകളുടെ കാര്യത്തില്‍ ഈ 'ബൈബിള്‍ തിരുവചനം' ആണ് പുരോഹിതര്‍ ഇന്നും നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. പക്ഷേ, കാലം മാറിയപ്പോഴാണ്, കന്യാസ്ത്രീകളെ കാമശമനത്തിന് ഉപയോഗിക്കുവാന്‍ തിരുവചനംകൊണ്ടുമാത്രം കഴിയാതെവന്നപ്പോഴാണ്, കത്തോലിക്കാസഭയിലെ കാളക്കൂറ്റന്മാര്‍ തങ്ങളുടെ കരുത്തുകൂട്ടാനുള്ള ഉത്തേജകമരുന്നായി കാനോന്‍നിയമംകൂടി എഴുതിയുണ്ടാക്കിയതും കന്യാസ്ത്രീകളെ കരുതല്‍ തടങ്കലലാക്കുന്ന ദാരിദ്ര്യവ്രതവും അനുസരണവ്രതവുംകൂടി ഏര്‍പ്പെടുത്തിയതും. കന്യാവ്രതമെന്നത് പുറമേക്കുമാത്രം പറഞ്ഞുണ്ടാക്കിയ ഒരു വഞ്ചനാവ്രതംമാത്രമാണെന്ന് ഇപ്പോള്‍ വ്യക്തമായല്ലോ

ചരിത്രത്തില്‍ സമാനതകളില്ലാത്ത ഈ സ്ത്രീവഞ്ചനയെ, സ്ത്രീവിരുദ്ധതയെ, ഇങ്ങനെ സംഗ്രഹിക്കാം:

1)          കാനോന്‍ നിയമപ്രകാരം, എല്ലാ സ്വത്തുക്കളുടെയും ഉടമസ്ഥര്‍ പുരുഷന്മാരായ പുരോഹിതരാണ്. കന്യാസ്ത്രീകള്‍ ദാരിദ്ര്യവും അനുസരണവുംമാത്രം കൈമുതലാക്കി ജീവിക്കേണ്ടവര്‍!

2)         കാലാകാലങ്ങളില്‍ നിയമം നിര്‍മ്മിക്കാനും നിയമം വ്യാഖ്യാനിക്കാനും നിയമം നടപ്പാക്കാനുമുള്ള അധികാരം പുരോഹിതനില്‍മാത്രം നിക്ഷിപ്തമാണ്. അഗതികളും കുടികിടപ്പുകാരുമായ കന്യാസ്ത്രീകള്‍ പുരോഹിതരെ അക്ഷരംപ്രതി അനുസരിച്ചുകൊള്ളണം.

3)         പുരോഹിതന്റെ ആവശ്യങ്ങള്‍ നിറവേറ്റിയശേഷം മിച്ചമുള്ള കന്യാസ്ത്രീജീവിതം പുരോഹിതന്റെ നിര്‍ദ്ദേശാനുസരണം പൊതുസമൂഹത്തിനായി ഉഴിഞ്ഞുവെച്ചുകൊള്ളണം.

ഇവിടെയിപ്പോള്‍ കേരളസമൂഹംമാത്രമല്ല, ലോകസമൂഹംതന്നെ തിരിച്ചറിയേണ്ട വസ്തുതയെന്തെന്നാല്‍, ജനാധിപത്യം എന്ന ലോകോത്തരഭരണസമ്പ്രദായത്തിന്റെ ശവക്കുഴിയാണ് കാനോന്‍ നിയമം എന്നതാണ്. സ്ത്രീസ്വാതന്ത്ര്യത്തിന്റെ ശവപ്പെട്ടിയാണ് കാനോന്‍ നിയമം. ഈ പുരോഹിതതിന്മയെ മുഴുവന്‍ മറച്ചുപിടിച്ചു പൊതിഞ്ഞുസൂക്ഷിക്കുന്ന വര്‍ണ്ണക്കടലാസും കുന്തിരിക്കധൂമപരിമളവും മെഴുകുതിരിവെളിച്ചവുമാണ്, ഇന്നത്തെ കന്യാസ്ത്രീകള്‍. അവരുടെ രക്ഷയ്ക്കായി നമ്മള്‍ ശ്രമിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ രക്ഷിക്കപ്പെടുന്നത് അവര്‍ മാത്രമല്ല, സ്ത്രീസമൂഹവും പൊതുസമൂഹവുംകൂടിയാണ്. അതിലൂടെ നാം വീണ്ടെടുക്കുന്നത് മനുഷ്യന്റെ മനുഷ്യത്വംകൂടിയാണ്.

'സേവ് ഔര്‍ സിസ്റ്റേഴ്‌സ്'(SOS) എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നവര്‍ നേരിടുന്ന വെല്ലുവിളികള്‍ ഇവയാണ്:

1. കന്യാസ്ത്രീകള്‍ തലമുറകളായി പേറുന്ന ഈ പുരോഹിതച്ചങ്ങല (കന്യാവ്രതം, ദാരിദ്ര്യവ്രതം, അനുസരണവ്രതം) അവരില്‍ പലര്‍ക്കും ശീലമായി, ഭാരമല്ലാതായിത്തീര്‍ന്നിരിക്കുന്നു! മാത്രമല്ല, ആ അടിമത്തം അവര്‍ക്ക് ആചരിച്ചേ പറ്റൂ എന്ന സ്ഥിതിവിശേഷവും നിലനില്‍ക്കുന്നു. സതി, ശൈശവവിവാഹം, മുത്തലാക്, ബാധയൊഴിപ്പിക്കല്‍, ദുര്‍മന്ത്രവാദം, നരബലി എന്നിവയൊക്കെ മതവിശ്വാസികളുടെ അവകാശമായിരുന്നതുപോലെതന്നെയാണ് ഇപ്പോഴത്തെ കന്യാസ്ത്രീകളുടെ പൊതുമനോഭാവവും അവസ്ഥയും.

2. സമൂഹത്തിനുമേല്‍ ഇന്ത്യാഗവണ്മെന്റിനോ ഇന്ത്യന്‍ ഭരണഘടനയ്‌ക്കോ യാതൊരു അധികാരവുമില്ല. അവരെ ഭരിക്കുന്നത് വത്തിക്കാന്‍ രാഷ്ട്രത്തലവനാണ്. ആ രാജ്യത്തിന്റെ ഭരണഘടന (കാനോന്‍നിയമം)യനുസരിച്ച് കത്തോലിക്കാമെത്രാന്മാരും പുരോഹിതന്മാരും കന്യാസ്ത്രീസമൂഹത്തിന്റെ ലോക്കല്‍ ഗാര്‍ഡിയന്‍സ് ആണ്. യഥാര്‍ഥ അധികാരിയാകട്ടെ, വത്തിക്കാന്‍ ഗവണ്മെന്റും കാനോന്‍നിയമവുമാണ്.

3. വത്തിക്കാന്‍ നിയമമനുസരിച്ച് കന്യാസ്ത്രീസമൂഹത്തിന് സ്വന്തമായി ഒന്നും ഉണ്ടാകാന്‍ പാടില്ല. അവര്‍ ചവിട്ടി നില്‍ക്കുന്ന മണ്ണും അന്തിയുറങ്ങുന്ന ഭവനവും വത്തിക്കാന്‍ രാജ്യത്തിന്റെ പ്രതിനിധിയായ ബിഷപ്പിന്റെ സ്വന്തമാണ്. നമ്മുടെ നാടിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പുരോഹിതജന്മിമാരുടെ കീഴിലെ കുടികിടപ്പുകാര്‍മാത്രമാണ് കന്യാസ്ത്രീകള്‍!  ഇത്രയും പ്രശ്‌നങ്ങള്‍ക്കു പരിഹാരംകാണാന്‍ 'സേവ് ഔര്‍ സിസ്റ്റേഴ്‌സ്' ഐക്യദാര്‍ഢ്യസമിതിയുടെ പോക്കറ്റ് മണി മതിയാകില്ല. അതുകൊണ്ട് 'സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്റ്റ്' അഥവാ 'നണ്‍സ് ആക്റ്റ്' എന്ന ഒരു ഗവണ്മെന്റ് നടപടിതന്നെയാണ് നമുക്കുമുന്നിലെ ഏക പോംവഴി.

കുടികിടപ്പ്, അടിമത്തം, സ്വാതന്ത്ര്യം ഇതൊക്കെ എന്താണെന്നുപോലും അറിയാതിരുന്ന പാവപ്പെട്ട കുടികിടപ്പുകാര്‍ക്കുവേണ്ടി കുടികിടപ്പവകാശനിയമം ഉണ്ടാക്കിയ പഴയ ഇ.എം.എസ്. ഗവണ്മെന്റുമുതല്‍, അന്ധവിശ്വാസത്തിനും ദുര്‍മന്ത്രവാദത്തിനും നരബലിക്കുമെതിരെ സ്വമേധയാ കേസെടുക്കുകയും നിയമം ഉണ്ടാക്കാന്‍ തയ്യാറാകുകയുംചെയ്ത ഉമ്മന്‍ ചാണ്ടി ഗവണ്മെന്റും, മുത്തലാഖിനെതിരെ നിയമം ഉണ്ടാക്കാനിറങ്ങിയ മോഡി ഗവണ്മെന്റുംവരെയുള്ള മാതൃകകള്‍ നമുക്കുണ്ട്.

72 വയസുള്ള സ്വതന്ത്രഭാരതത്തെ, നമ്മുടെ ഭാരതമാതാവിനെ, ഇപ്പോഴും ഒരു ജാരന്‍ പീഡിപ്പിക്കുന്നു. 125 കോടി മക്കള്‍ അതു നോക്കിനില്‍ക്കുന്നു, അഥവാ കണ്ടില്ലെന്ന് നടിക്കുന്നു! എങ്കില്‍, സീതാദേവിയെപ്പോലെ നമ്മുടെ ഭാരതമാതാവിനെയും ഭൂമീദവി ഏറ്റെടുക്കട്ടെ എന്നാണോ? ഭാരതത്തിലെ മുസ്ലീങ്ങളെയും ഇവിടത്തെ വഖഫ് ബോര്‍ഡിനെയും സൗദി അറേബ്യന്‍ ഭരണഘടനപ്രകാരം സൗദിരാജാവ് തന്റെ പ്രതിനിധികളെ നിയോഗിച്ച് ഭരിക്കാന്‍ മുതിര്‍ന്നാല്‍ നമ്മളെങ്ങനെ പ്രതികരിക്കും? എങ്കില്‍ പറയൂ, ഇന്ത്യന്‍ ഭരണഘടനയെ കാലങ്ങളായി പീഡിപ്പിച്ചുകൊണ്ടിരിക്കുന്ന, ബലാല്‍സംഗം ചെയ്തുകൊണ്ടിരിക്കുന്ന, കാനോന്‍ നിയമത്തെയും അതിന്റെ പ്രത്യക്ഷ പ്രയോക്താക്കളായ കത്തോലിക്കാ പൗരോഹിത്യത്തെയും ഇന്ത്യയുടെ മണ്ണില്‍നിന്നും തുടച്ചുനീക്കുവാന്‍ ഇനിയും നാം കാത്തിരിക്കണോ? അങ്ങനെ കാത്തിരിക്കുന്നത്, സ്വന്തം അമ്മയെ ബലാല്‍ക്കാരംചെയ്യാന്‍ കൂട്ടുനില്‍ക്കുന്നതുപോലെയല്ലേ?

'കന്യാസ്ത്രീ ആക്റ്റി'നു മുന്‍പായി ആരാണ് കന്യാസ്ത്രീ എന്നുകൂടി നാമറിയണം. മഠങ്ങളിലെ അടിച്ചുതളിക്കാരിയും അടുക്കളത്തോട്ടത്തിലെ പച്ചക്കറിക്കൃഷിക്കാരിയും ആടു-മാടുവളര്‍ത്തുകാരിയും മാത്രമായല്ല, ഡോക്ടറായും പ്രൊഫസറായുമൊക്കെ നമ്മള്‍ കന്യാസ്ത്രീകളെ കാണാറുണ്ട്. സാധാരണമനുഷ്യര്‍ തൊടാനോ നോക്കാനോപോലും അറച്ചുനില്‍ക്കുന്ന, അഴുക്കുചാലുകളിലും ആശുപത്രിവരാന്തകളിലും കിടക്കുന്നവരെ വാരിയെടുത്ത് ചേര്‍ത്തുപിടിച്ചു സംരക്ഷിക്കുന്നവര്‍, കന്യാസ്ത്രീകള്‍. സമൂഹത്തില്‍ നന്മയും സ്‌നേഹവും സേവനവും ചൊരിഞ്ഞുകൊണ്ട് സ്വയം ഉരുകിത്തീരുന്നവര്‍, കന്യാസ്ത്രീകള്‍. ആധുനികസമൂഹത്തില്‍ അവശേഷിക്കുന്ന നന്മയുടെ ആള്‍രൂപങ്ങളായവര്‍, കന്യാസ്ത്രീകള്‍...! ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ നന്മയുടെ ഫലം അനുഭവിക്കാത്തവര്‍ ആരുണ്ട് നമ്മുടെ ഇടയില്‍?! നമ്മുടെ ദുഃഖവും ദുരിതവും രോഗവും നിരക്ഷരതയുമെല്ലാം അകറ്റാന്‍ ആജീവനാന്തം പ്രയത്‌നിക്കുന്ന ഈ മാലാഖമാര്‍, ഒരു സുപ്രഭാതത്തില്‍ തോട്ടിലോ തൊടിയിലോ കിണറ്റിലോ ഭ്രാന്താശുപത്രിയിലോ വീട്ടുതടങ്കലിലോ മരിച്ചും മരിക്കാതെയും കിടക്കുന്ന വാര്‍ത്തകള്‍ സര്‍വസാധാരണമായിരിക്കുന്നു. എത്രയോപേര്‍ വാര്‍ത്തകള്‍പോലുമാകാതെ വിസ്മൃതിയിലാകുന്നു!

ഇതിന്റെയെല്ലാംപിന്നില്‍ വെളുത്ത ളോഹയ്ക്കുള്ളിലെ കറുത്ത ചെകുത്താന്മാരാണെന്നറിഞ്ഞിട്ടും നൂറ്റാണ്ടുകളായി നമ്മള്‍ നിശ്ശബ്ദമായി സഹിക്കുന്നു. ഒടുവില്‍ ഓരോ കന്യാസ്ത്രീയുടെയും ജീവിതം തല്ലിക്കെടുത്തുമ്പോള്‍,  ഓരോ 'ആക്ഷന്‍ കൗണ്‍സില്‍' രൂപീകരിച്ച് തൃപ്തിപ്പെടേണ്ട സ്ഥിതിയാണിന്നുള്ളത്.

നന്മയുടെ ഈ ആള്‍രൂപങ്ങള്‍ക്ക് നമ്മള്‍ നല്‍കുന്ന മറ്റൊരു പ്രതിഫലമെന്തെന്നുകൂടി പറഞ്ഞ് ഞാനിത് അവസാനിപ്പിക്കാം. 'കാത്തലിക് പ്രീസ്റ്റ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ'(CPCI) എന്ന കത്തോലിക്കാ അഭിഷിക്തരുടെ സമിതി നടത്തിയ ഒരു സര്‍വേഫലം പറയുന്നു: ''പതിനേഴാംവയസില്‍ വീടുവിട്ടിറങ്ങുന്ന പിഞ്ചുപെണ്‍മക്കള്‍ പിന്നീട് നേരിടേണ്ടി വരുന്ന അഗതി എന്ന അവസ്ഥ, കുടികിടപ്പുകാര്‍ എന്ന അവസ്ഥ, അനുസരണാടിമത്തം, സമ്പന്നതയിലും അനുഭവിക്കേണ്ടിവരുന്ന ദാരിദ്ര്യാവസ്ഥ, കന്യകാടിമത്തം, പലര്‍ക്കും നേരിടേണ്ടിവരുന്ന ലൈംഗികാടിമത്തം, അതിനെ ചെറുത്താലുണ്ടാകുന്ന ശാരീരികപീഡനവും മാനസികപീഡനവും, പിന്നെ മാതാപിതാക്കളുടെ മരണശേഷമുണ്ടാകുന്ന ശൂന്യതാബോധം തുടങ്ങിയ കാരണങ്ങളാല്‍ ബഹുഭൂരിപക്ഷം കന്യാസ്ത്രീകളും ജീവിതമധ്യാഹ്നത്തില്‍ത്തന്നെ മാനസികാഘാതത്തിലേക്കും മാനസികാധഃപതനത്തിലേക്കും ഒടുവില്‍ മാനസികരോഗാവസ്ഥയിലേക്കും അമരുന്നു.''

'Save Our Sisters (SOS) കര്‍മ്മസമിതി'ക്ക് തങ്ങളുടെ ദൗത്യം നിറവേറ്റാന്‍ ഗവണ്മെന്റിന്റെ സഹായം കൂടിയേതീരൂ. 'കന്യാസ്ത്രീ ആക്റ്റ്' (Nuns' Act) എന്ന സമഗ്രപ്രശ്‌നപരിഹാര നടപടിയിലൂടെമാത്രമേ കന്യാസ്ത്രീസമൂഹത്തിനു മിനിമം നീതിയെങ്കിലും ലഭിക്കുകയുള്ളു.

ഇനിയുള്ള നമ്മുടെ വിചാരവും വാക്കും പ്രവൃത്തിയും ആ ലക്ഷ്യപ്രാപ്തിക്കു വേണ്ടിയാവട്ടെ! അതിനായി ജീവന്‍ വെടിയേണ്ടിവന്നാല്‍ ആദ്യത്തെ ജീവന്‍ ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ഇനിയൊരു ജന്മമുണ്ടെങ്കില്‍ അതും ഈ അനീതിക്കെതിരെ ചെലവഴിച്ചുകൊള്ളാമെന്നു ഞാന്‍ വാഗ്ദാനം ചെയ്യുന്നു!

Sunday, October 28, 2018

Hope lies in women’s power: Nuns, Triple Talaq and Sabarimala

Are we cowards or courageous?

Written by RATI HEGDE just received.

Note: Why I am a “Know-nothing?” Only yesterday I wrote in the facebook, the following: “All vociferous talk on Sabarimala shows once again that women could be their worst enemies when it comes to defending gender equality.

“Proof is Smriti Irani a Union minister talking and acting as misogynistic as many men or more. She is no spokesperson for GENDER equality, least of all a feminist. She could be seen as a spokesperson for the present day Catholic church. Three cheers to our Nuns who think and act differently.

“Otherwise we have to conclude that the Catholic god who created menstruating woman made a mistake and still called his creation GOOD.”
Cowards or Courageous?
Today comes the elaborate comment by Rati Hegde raising the question: “Are we Bharatis(courageous) or Bheeratis(cowards) in the article given below  after comparing persons from Hindu, Muslim and Christian communities. So you decide who is a knowledgeable person.

The conclusion arrived at long ago by this “Know-nothing’ is that the greatest wonder in the universe is that no individual here below is alike another to compare, as it is impossible to hunt with the hounds and run with the rabbits. No universal law is applicable to all. Each one of us has his/her own lights, that of a Fire-fly down below or of the  sun in the heavens.
Follow commanding conscience!
 So each of us have to be led by our own limited light called commanding conscience to be HAPPY AND CONTENDED now and for ever. Comparisons are odious! Trying to become or ape some one else is the source of all unhappiness or misery in this world.

What is to be affirmed at all cost is equality of all, starting with gender equality to equality of all humans irrespective of their caste, colour, creed, community or country. Equally what is to be abhorred at all cost is violence becoming “Homo hominis lupus” (man becoming a wolf to another.
Son of Man, Only option!
To be perfect what is to be avoided at all cost is comparisons (always odious) that happens even among equals. It is here the SON OF MAN who emptied himself and became the last, least, a slave and washed the feet even of wrong doers,   became the model par excellence!

Any one in the present multilayered divisive hierarchical Catholic Church to imitate him? Francis put himself one step below the laity to deserve the title: ‘Servant of servants’. Unless and until the rest starts imitating him, just forget all about reforming or restructuring the present “better-than-thou” Catholic Church.  james kottoor, editor ccv.

Please read below Rati Hegde’s  article

If anyone tells me today that we were brave and intellectual in the past, I’ll agree with them whole-heartedly. But I’ll also ask them as to what happened to our present race. Show me one brave and intellectual Hindu, Muslim or Christian.
 From Bha-ratis we have become Bhee-ratis – total cowards. Bharati is one who has the orb of knowledge and courage surrounding him. Bheerati is the one who is Bheeru –coward. Now before you decide to chide me for such a statement, please do read…
What does any ordinary Hindu do when he sees something unjust happening within the community?
·         He walks away from the scene.
·         He rationalizes it within himself and says it is Kalyug.
·         He justifies his non-participation in stopping it by saying to himself, “It is the duty of someone else.”
·         He blames his earlier generation, previous politicians, judiciary, media & everyone else.
·         If there is a violent agitation, he’ll try to keep away. If there’s a candle march, he’ll try to participate.
·         If the injustice is towards his religion, he’ll try first to be secular. Then he’ll try to remind his brainwashed brain about his regressive, patriarchal culture and give excuses. Even after all this, if he feels he should do something, he’ll look for a petition to sign – that too, only if it doesn’t display his name, email id or other information.
·         The maximum an average Hindu will do is fight online via Social Media … here too, he may want to mask his identity & not show is face or name.

What does any ordinary Muslim do when he sees something unjust is happening within the community?
·         He shuts up about it on every social platform, because he has to see if anyone is raising their voice first and then see what happens to that person.
·         He tries to tell the world that this injustice is happening because of years of discrimination against his community/religion.
·         He checks whether it is injustice as per his holy book & the teachings in his community place of worship.
·         If he still feels that something wrong is happening, he prefers to be invisible or leave the place till the situation is sorted out. (eg. if a group forces one to recite prayers in office during Ramzan and one doesn’t want to do so, one leaves on office work exactly during those hours)
·         If pressurized to take a stand, he says it is the internal matter of the community, refuses to hear or speak anymore.
·         On Social Media, he prefers to keep quiet if he is against the tide, but speaks voraciously if he wants to apportion blame.

What does any ordinary Christian do when he sees something unjust happening within the community?
·         First and foremost, he waits for the Padre of his Church to speak on it.
·         Then he waits and waits for the Bishop / Archbishop / Pope to speak on it.
·         Then he waits to see how much the Media defends his community.
·         Then he keeps quiet.
·         If anyone from his own community supports the victims, he neither supports the victim nor the supporter.
·         He will talk in whispers in the Church & say how something wrong is going on and the whole system has to be cleaned, but he will not talk out loudly or openly.
In such a situation, we really expect Bharat to become the power it was? A country becomes successful only if the people are brave and knowledgeable.
Still I think we have some scope to regain our glory. It is believed by Hindus that when Maha Vishnu, the Protector of the Universe sleeps, it is Devi – the Mother Goddess, who protects. Looking at the women in all the above three religions coming out of their houses to protest wrongdoing, whether it was the Nuns, or the Triple Talaaq or the Sabarimala issue, I still have hope for Bharat. Long live Naari Shakti

Thursday, October 25, 2018

KCRM - North America-യുടെ പത്താമത് ടെലികോൺഫെറൻസ് റിപ്പോർട്ട്





KCRM-North America-യുടെ പത്താമത് ടെലികോൺഫെറൻസ് ഒക്ടോബർ  10, 2018 ബുധനാഴ്ച നടത്തുകയുണ്ടായി. ശ്രീ എ. സി. ജോർജ് മോഡറേറ്ററായിരുന്നു. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമായി അൻപതിലധികം ആൾക്കാർ പങ്കെടുത്ത ആ ടെലികോൺഫെറൻസിൽ മുപ്പതിലധികംപേർ ചർച്ചയിൽ സജീവമായി പങ്കെടുത്തു. ഇപ്രാവശ്യത്തെ ചർച്ചകളിൽ സ്ത്രീകളും പങ്കെടുത്തു എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ഡിട്രോയിറ്റിൽ നിന്നുമുള്ള ശ്രീ ജയിംസ് ഐസക് കുരീക്കാട്ടിൽ “ഫ്രാങ്കോ മെത്രാൻ പ്രശ്‍നവും ഭാരത കത്തോലിക്കാസഭയും - ഒരു അവലോകനം” എന്ന വിഷയം അവതരിപ്പിച്ചു.

ചർച്ചാവിഷയത്തിലെ താരങ്ങളായ കന്ന്യാസ്‌ത്രിയെയോ ഫ്രാങ്കോയെയോ കുറ്റവിചാരണ നടത്തുകയല്ല ഈ സംവാദംകൊണ്ട് ഉദ്ദേശിക്കുന്നത് എന്നും അത് പോലീസിൻറെയും കോടതിയുടെയും ചുമതലയാണെന്നും, എന്നാൽ പുരോഹിത ലൈംഗിക അതിക്രമങ്ങൾ വർദ്ധിച്ചുവരുന്ന ഇന്നത്തെ ചുറ്റുപാടിൽ അതിനെ യാഥാർത്ഥ്യബോധത്തോടെയും ഗൗരവതരമായും വിശകലനം ചെയ്യുകയുമാണ് ഈ സമ്മേളനംകൊണ്ട് സാധിതമാകേണ്ടതെന്നും ടെലികോൺഫെറൻസ് സംഘാടകൻ ചാക്കോ കളരിക്കൽ എല്ലാവരെയും ആദ്യമെതന്നെ ഓർമിപ്പിക്കുകയുണ്ടായി. കൂടാതെ, ഭാരതത്തിലെ പ്രത്യേകിച്ച് കേരളത്തിലെ കത്തോലിക്കാസഭയെ ഒന്നടങ്കം പിടിച്ചുലച്ച സമകാലിക ഫ്രാങ്കോ/കന്ന്യാസ്ത്രി വിഷയം സഭയെ അനുകൂലമായും പ്രതികൂലമായും എങ്ങനെ ബാധിക്കും എന്ന വിഷയത്തിന് ഊന്നൽ നൽകണമെന്നും അദ്ദേഹം എടുത്തുപറയുകയുണ്ടായി.

ശ്രീ ജയിംസ് കുരീക്കാട്ടിലിൻറെ പണ്ഡിതോചിതമായ വിഷയാവതരണത്തിൽ തൻറെ പതിനാറുവർഷത്തെ അധ്യാപനത്തിൻറെ മികവ് പ്രതിഫലിച്ചിരുന്നു. വിഷയത്തിലെ അദ്ദേഹത്തിൻറെ അറിവിൻറെ സാന്ദ്രതയും അവതരണശൈലിയും ഈ സംഗമത്തിൽ സംബന്ധിച്ചവർ പുകഴ്ത്തുകയും അത് ഏവരുടെയും മെച്ചപ്പെട്ട സഹകരണത്തിനും കാരണമായി. ഏറെ വിജ്ഞാനപരവും വെളിപ്പെടുത്തലുകളുമടങ്ങിയ വിശകലനം ഈ ചർച്ചയിൽ നടന്നു. എന്നാൽ ഫ്രാങ്കോ/കന്ന്യാസ്ത്രി സംഭവവും അത് സംബന്ധമായ ചർച്ചയും KCRM-NA യുമായി ഏറെ സഹകരിച്ചു പ്രവർത്തിക്കുവാനുള്ള പ്രേരണ അതിൽ സംബന്ധിച്ചവർക്കുണ്ടായിയെന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. ശ്രീ കുരീക്കാട്ടിലിൻറെയും ചർച്ചയിൽ പങ്കെടുത്ത നിരവധി ആളുകളുടെയും അഭിപ്രായങ്ങൾ ചുരുക്കമായി പ്രതിപാദിക്കട്ടെ.

ക്രിസ്‌തീയ സഭകളിൽ പുരോഹിത ലൈംഗിക അതിക്രമങ്ങളും സാമ്പത്തിക കുറ്റകൃത്യങ്ങളും ദിനേന വർദ്ധിച്ചുവരുന്നു. അടുത്ത കാലത്ത് എഡ്വിൻ ഫിഗറോ (കൊച്ചി), രാജു കൊക്കൻ (തൃശൂർ), ആരോഗ്യരാജ്‌ (പാലക്കാട്), റോബിൻ വടക്കുംചേരി (മാനന്തവാടി), സോണി ആൻറണി (തൃശൂർ), ജയിംസ് വർഗീസ് തെക്കേമുറി (ഇരട്ടി), മലങ്കര ഓർത്തഡോക്സ്‌ സഭയിലെ അഞ്ച് വൈദികർ, ഫ്രാങ്കോ മുളക്കൽ (ജലന്ധർ മെത്രാൻ) തുടങ്ങിയ പുരോഹിതർ ലൈംഗിക പീഡനകേസുകളിലും മാർ ആലഞ്ചേരി ഉൾപ്പെടെ പല മെത്രാന്മാരും ചങ്ങനാശ്ശേരി അതിരൂപതയിലെ ഫാദർ തോമസ് പീലിയാനികലുമെല്ലാം കുറ്റകരമായ സാമ്പത്തിക തിരിമറികളിലും ഏർപ്പെട്ട വിവരം മാധ്യമങ്ങളിൽകൂടി നാമെല്ലാം അറിഞ്ഞതാണ്.

സകല സൗഭാഗ്യങ്ങളും നിറഞ്ഞ് മുടിചൂടിനിൽകുന്ന സഭ (സഭ എന്നാൽ സഭാധികാരികൾ മാത്രം എന്ന വിവക്ഷ ഇവിടെ) - ഒരു കന്ന്യാസ്ത്രി സ്വന്തം മെത്രാനെതിരെ ലൈംഗിക കുറ്റാരോപണത്തിൻറെയും അതിനോടനുബന്ധമായ നൂലാമാലകളുടെയും പേരിൽ ലജ്ജിതമായ സഭ (സഭ എന്നാൽ വിശ്വാസികളുടെ കൂട്ടായ്‌മ എന്ന വിവക്ഷ ഇവിടെ) - യായി രൂപാന്തരപ്പെട്ടതിൽ സമൂഹം ഇന്ന് വിലപിക്കുകയാണ്. സഭയിൽ ഇന്ന് അനുഭവങ്ങളുടെയും സംഭവങ്ങളുടെയും കഥകളുടെയും കാലമണ്. സിസ്റ്റർ ജസ്‌മിയുടെ ‘ആമേൻ’, സിസ്റ്റർ മേരി ചാണ്ടിയുടെ ‘നന്മനിറഞ്ഞവളെ സ്വസ്തി’, ഫാദർ ഷിബുവിൻറ ‘ഒരു വൈദികൻറെ ഹൃദയമിതാ’ തുടങ്ങിയ പുസ്‌തകങ്ങൾ  കന്ന്യാസ്ത്രികളും പുരോഹിതനുമായിരുന്നവരുടെ ലൈംഗിക അനുഭവങ്ങളുടെ വെളിപ്പെടിത്തലുകളാണ്.

വൈദികരുടെ ലൈംഗിക അരാജകത്വം കേരളസഭയിൽ സമാനതകൾ ഇല്ലാതെ വർദ്ധിക്കുന്നതായി സമീപകാല റിപ്പോർട്ടുകളിൽനിന്ന് അറിയാൻ സാധിക്കും. പൗരോഹിതർ കന്ന്യാസ്ത്രികളെ ഉപഭോഗവസ്‌തുവായി കാണുന്ന താണ്‌ പ്രശ്‍നം. 'പീഡനസഭ' എന്ന നാണംകെട്ട പേരും ചുമന്ന് സത്യക്രിസ്ത്യാനികൾ നടക്കേണ്ട ഗതികേടിൽ സഭാധികാരികൾ സഭയെ കൊണ്ടുചെന്നെത്തിച്ചിരിക്കുകയാണ്. വൈദികരോടുള്ള ബഹുമാനം കുറയുക മാത്രമല്ല അവരെ പുച്ഛത്തോടെ പൊതുജനം നോക്കിക്കാണാൻ കാരണമായി. സെക്‌സ്, പണം എന്നീവിഷയങ്ങളിൽ സഭാധികാരികളിലുള്ള വിശ്വാസം പൊതുജനങ്ങളിൽ ഇല്ലാതായി. മക്കളെ വൈദിക/കന്ന്യാസ്ത്രി ജീവിതത്തിലേയ്ക്ക് പറഞ്ഞുവിടാൻ മാതാപിതാക്കൾ വിസമ്മതിക്കും. അനുസരണ ഉണ്ടായിരുന്ന കുഞ്ഞാടുകൾ അധികാരത്തെ ചോദ്യം ചെയ്യാൻ ആരംഭിച്ചു. സിസ്റ്റർ ലൂസിക്കെതിരെ വയനാട്ടിലെ സെൻറ് മേരീസ് ചർച്ച് കാരക്കാമല ഇടവകവികാരി ഫാദർ സ്റ്റീഫൻ കോട്ടക്കൽ എടുത്ത തീരുമാനത്തിനെതിരെ ഇടവകാംഗങ്ങൾ രോഷാകുലരായ സംഭവം ഒരു ഉദാഹരണം മാത്രം.

പീഡനവിധേയയായ കന്ന്യാസ്ത്രി മേലധികാരികളോട് ഫ്രാങ്കോയുടെ കുറ്റകൃത്യത്തെപ്പറ്റി പരാതിപ്പെട്ടിട്ട് അവർ മൗനം പാലിക്കുകയാണ് ചെയ്തത്. അവർ അതിനെ പാപമായി കാണുന്നു. അത് ക്രിമിനൽ കുറ്റമാണ്. കുറ്റം ചെയ്തവനെപ്പോലെതന്നെ കുറ്റം മറച്ചുവെച്ചവരും കുറ്റക്കാരാണ്. പുരോഹിത ലൈംഗിക അതിക്രമങ്ങളെ സഭാധികാരികൾ വളരെ ലാഘവത്തോടെയാണ് വീക്ഷിക്കുന്നത് എന്ന യാഥാർത്ഥ്യം വിശ്വാസികൾക്ക് ബോധ്യമായിത്തുടങ്ങി. ഇത്തരം വിഷയങ്ങളിലെ ഭാരതസഭയുടെ നിസ്സംഗത തെറ്റാണ്. സഭയിലെ പുഴുക്കുത്തുകളെ പിഴുതുകളഞ്ഞ് സഭയെ ക്രിസ്തുദർശനത്തിൽ നവീകരിക്കാൻ സഭാധികാരികൾ ഇന്നും തയ്യാറല്ല. പുരോഹിതരുടെ ലൈംഗിക അതിക്രമങ്ങൾ മെത്രാന്മാർ മൂടിവെയ്ക്കും. തെറ്റുകാരനായ വൈദികന് സ്ഥലംമാറ്റം നൽകി അന്തരീക്ഷത്തെ വെള്ളയടിച്ച് വെടിപ്പാക്കും. ലൈംഗികവിഷയത്തിലെ ഈ മാനേജ്മെൻറ്റ് ശൈലി മാറണം. അല്ലാത്തപക്ഷം സഭയുടെ ഭാവി അപകടത്തിലാണെന്നതിന് ഒരു സംശയവുമില്ല. പുരോഹിത ലൈംഗിക വിഷയത്തിന് സഭയ്ക്ക് ഒരു നയവും പ്രോട്ടോക്കോളും അത്യാവശ്യമാണ്. അത് ഇന്ന് സഭയിൽ ഇല്ല. അതിനുള്ള തെളിവാണ് പീഡിതയായ കന്ന്യാസ്ത്രി സഭയിലെ പല തലങ്ങളിലും പരാതിപ്പെട്ടിട്ടും ദീർഘമൗനനയം സഭാ മേലാളന്മാർ സ്വീകരിച്ചതും കന്ന്യാസ്ത്രികളെ കൈവിട്ടതും.

പുരോഹിതരും മേല്പട്ടക്കാരും ഭരിക്കാനുള്ളവരല്ലെന്നും ശുശ്രൂഷ ചെയ്യാൻ നിയോഗിക്കപ്പെട്ടവരാണെന്നുമുള്ള തിരിച്ചറിവ് സഭാപൗരരിൽ ഉണ്ടാകാൻ ആരംഭിച്ചു. ഇങ്ങനെപോയാൽ ശരിയാവില്ലെന്ന് ഫ്രാങ്കോ/കന്ന്യാസ്ത്രി സംഭവം പുരോഹിതരെ പഠിപ്പിച്ചുതുടങ്ങി. യേശുക്രിസ്തുവിൻറെ മാർഗത്തിൽനിന്നും മാറി പട്ടാളക്കാരൻറെ ഭാര്യയെ പ്രാപിച്ച ദാവീദിൻറെ മാർഗം സ്വീകരിച്ചവരെ സഭയ്ക്ക് പുറത്താകുകതന്നെ വേണം. ലൈംഗിക അതിക്രമങ്ങളിൽ കുറ്റക്കാരായ വൈദികരെ (കൊക്കൻ, സോണി, ആൻ്റണി ലാസർ തുടങ്ങിയവർ) പൗരോഹിത്യത്തിൽ തുടറാൻ മെത്രാന്മാർ അനുവദിക്കുന്നത് തികഞ്ഞ തെറ്റാണ്. അവരുടെ ഇരകളേയും വിശ്വാസ സമൂഹത്തേയും അപമാനിക്കലാണത്.

ഫ്രാങ്കോ/കന്ന്യാസ്ത്രി വാദവിഷയം ഒരു ക്രിമിനൽ വിഷയമാണ്; സഭയെ ആക്രമിക്കലല്ല. വഞ്ചീസ്‌ക്വയറിൽ പൊതുജനങ്ങളും കന്ന്യാസ്ത്രികളും നടത്തിയ സമരം സഭയ്‌ക്കെതിരായ സമരമായിരുന്നില്ല. അത് നടപടി സ്വീകരിക്കാൻ വിമുഖത കാണിച്ച സർക്കാരിനോടായിരുന്നു.

എറണാകുളം-അങ്കമാലി അതിരൂപത, കൊല്ലം രൂപത, മാന്തവാടി രൂപത വിവാദ ഭൂമികച്ചവടം, ചങ്ങനാശ്ശേരി അതിരൂപതയിലെ കർഷക സംരക്ഷണ സമതി തട്ടിപ്പ്, കാഞ്ഞിരപ്പള്ളി രൂപതയിലെ ഇൻഫാം അഴിമതി, ദീപിക വീറ്റുമുടിക്കൽ, റോബിൻ കേസിലെ പെൺകുട്ടിയുടെ പിതാവിന് അവിഹിത ഗർഭം ഏറ്റെടുക്കാൻ വാഗ്‌ദാനംചെയ്ത പത്തുലക്ഷംരൂപ, ഫ്രാങ്കോ കേസിലെ പത്തേക്കർ സ്ഥലം, മഠം തുടങ്ങിയ സാമ്പത്തിക തിരിമറിഅഴിമതികൾ സഭാജീർണതയുമായി കൂട്ടിവായിക്കേണ്ടതാണ്. സഭാനേതൃത്വത്തിൻറെ ഇത്തരം ദുഷ്പ്രവർത്തികൾക്കു കാരണം പണത്തിൻറെ തള്ളലാണ്. സഭാനേതൃത്വത്തിൻറെ കൊള്ളരുതായ്മകൾക്ക് മുഖ്യകാരണം അനിയന്ത്രിതമായ സാമ്പത്തികമാണ്. അതിന് നിയന്ത്രണം ഉണ്ടാകണം. ചർച്ച് ആക്റ്റ് നടപ്പിൽ വരുത്തണം. സഭയിൽ നിലനില്ക്കുന്ന ജീർണതകൾ ഇല്ലാതാക്കാൻ യേശുവിൻറെ പ്രബോധനങ്ങളിൽ അധിഷ്ടിതമായി പുനരാവിഷ്‌ക്കരിക്കപ്പെടണം. സഭയിലെ അധികാരശ്രേണീഘടന മാറി ജനാധിപത്യപരമായ ഭരണസമ്പ്രദായം കൊണ്ടുവരണം. അതിനു കുറ്റിച്ചൂലോ ചാട്ടവാറോ പ്രയോഗിക്കേണ്ടിവരും.

ക്രിസ്‌തുവിൻറെ പ്രബോധനം പ്രവർത്തന ശൈലി അല്ലാത്ത മെത്രാന്മാർ സ്വത്ത്, ശക്തി, മഹത്വം ഈ മൂന്നിൽ രമിച്ചുകഴിയുന്നു. പരിപാവനമായ സഭയെ നശിപ്പിക്കുന്നവരെ ചോദ്യംചെയ്യാൻ നെട്ടെല്ലുണ്ട് എന്ന് തെളിയിക്കുകയാണ് അല്മായശക്തീകരണത്തിലൂടെ ഫ്രാങ്കോസമരം തെളിയിച്ചത്. അല്മായ സംഘടനകളുടെ കൂട്ടായ പ്രവർത്തനം അത് സാധിച്ചെടുത്തു. അത് മെത്രാന്മാരെ തെല്ലൊന്നല്ല പരിഭ്രാന്തരാക്കിയിരിക്കുന്നത്.  

പെൺകുട്ടികളെ മഠത്തിൽ വിടുന്നതും ചെറുപ്പക്കാരെ സെമിനാരിയിൽ ചേർക്കുന്നതും സ്ത്രീകളെയും കുട്ടികളെയും കുമ്പസാരിക്കാൻ വിടുന്നതും അവരെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത്‌ ദുഷിപ്പിക്കാനല്ല. സഭയിലെ ലൈംഗിക അനിഷ്ട സംഭവങ്ങൾ കാരണം വൈദിക/സന്ന്യാസ/കന്ന്യാസ്ത്രി ജീവിത അന്തസ്സിലേയ്ക്ക് പ്രവേശിക്കുന്നതിനുമുമ്പ് അർത്‌ഥികളും അവരുടെ മാതാപിതാക്കളും പലവട്ടം ചിന്തിക്കുമെന്നുള്ളത് തീർച്ചയായ കാര്യമാണ്.

വിദ്യാഭ്യാസവും വിവരവും ഉള്ളവർപോലും അന്ധവിശ്വാസത്തിന് അടിമപ്പെട്ട് വേലിയേൽ ഉണങ്ങാൽ ഇട്ടിരിക്കുന്ന ളോഹയ്ക്കുപോലും സ്തുതിചെല്ലൂന്ന അവസ്ഥ മാറണം. അല്മായർ ശക്തമായി പ്രതികരിക്കണം. എഴുത്തുകാർ തങ്ങളുടെ തൂലിക ഈ വിഷയത്തിൽ ചലിപ്പിക്കേണ്ട സമയമാണിത്. സോഷ്യൽ മീഡിയ പരമാവധി ഇക്കാര്യത്തിൽ പ്രയോജനപ്പെടുത്തണം. ഓരോ ഇടവകയിലും അവിടത്തെ സാഹചര്യങ്ങളെയും പ്രവർത്തനങ്ങളെയും വ്യക്തികളെയും നിരീക്ഷിക്കാൻ 'വാച്ച്‌ഡോഗു'കളായി നവീകരണ പ്രസ്ഥാനത്തിലെ നാലഞ്ചുപേർ ഉണ്ടായിരിക്കേണ്ടതാണ്.

കന്ന്യാസ്ത്രിയുടെ പരാതിയിൽ കെസിബിസി-യും സിബിസിഐ-യും കുറ്റകരമായ മിണ്ടടക്കമാണ് അവലംഭിച്ചത്. എന്നാൽ ഫ്രാങ്കോയുടെ അറസ്റ്റിനുശേഷംനടത്തിയ പ്രസ്ഥാവനകളും മെത്രാന്മാർ പാലാ സബ്‌ജയിലിൽ പോയി ഫ്രാങ്കോയെ കണ്ടതും സഭാമേലധികാരികൾ ഫ്രാങ്കോയുടെ പക്ഷത്തായിരുന്നു നിലകൊണ്ടിരുന്നത് എന്ന് വ്യക്തമായി. നിലാരംബരായ കന്ന്യാസ്ത്രികൾക്ക് താങ്ങും തണലുമാകേണ്ട സഭാ മേലധ്യക്ഷന്മാർ അവരെ കൈവെടിയുകയാണ് ചെയ്‌തത്‌. അതുകൊണ്ട് കന്ന്യാസ്ത്രികളുടെ മഠജീവിതവും സഭാനവീകരണത്തിൻറെ ഭാഗമായിരിക്കണമെന്നും അഭിപ്രായപ്പെട്ടു.

ഫ്രാങ്കോ/ കന്ന്യാസ്ത്രി വിഷയത്തിൽ സോഷ്യൽ മീഡിയ ഒരു സാമൂഹ്യ വിപ്ളവംതന്നെ സൃഷ്ടിച്ചു. പണം കുന്നുകൂടികിടക്കുന്ന ഫ്രാങ്കോയ്ക്കുപോലും സോഷ്യൽ മീഡിയയാകുന്ന മലവെള്ളപ്പാച്ചിലിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. KCRM-പോലുള്ള അല്മായ സംഘടനകളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ ടെലികോൺഫെറൻസിൽ പങ്കെടുത്ത എല്ലാവരും മുക്തകണ്ഠം പ്രശംസിച്ചു.

E-Malayalee: http://www.emalayalee.com/varthaFull.php?newsId=172548