Translate

Tuesday, February 28, 2017

ആലഞ്ചേരി അറിയാന്‍.

ശ്രീ. അലക്സ് കണിയാംപറമ്പിൽ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ചത്: 

 

ഒരു ട്രെയിന്‍ അപകടത്തെതുടര്‍ന്ന് അതിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വേ മന്ത്രിസ്ഥാനം രാജി വച്ച ലാല്‍ ബഹദൂര്‍ ശാസ്ത്രി ജീവിച്ച രാജ്യത്താണ് താങ്കള്‍ ജീവിക്കുന്നത്. അതുകൊണ്ടുതന്നെ, "കൊട്ടിയൂര്‍ ഇടവകയിലെ വികാരിയും ഐ.ജെ.എം. പ്ലസ്ടു സ്കൂളിലെ മാനേജരുമായിരുന്ന റോബിന്‍ വടക്കുംചേരി കാണിച്ച തന്തയില്ലായ്മ എന്റെ പ്രശ്നമല്ല" എന്നുപറഞ്ഞ് ഒഴിയാന്‍ നോക്കരുത്. ധാര്‍മ്മികമായും നിയമപരമായും ഇക്കാര്യത്തില്‍ താങ്കള്‍ ഉത്തരവാദി മാത്രമല്ല, കുറ്റവാളി കൂടിയാണ്.
വര്‍ഷങ്ങളായി സീറോമലബാര്‍ കുഞ്ഞാടുകളുടെ ക്ഷമ സഭാപിതാക്കന്മാര്‍ പരീക്ഷിക്കുകയായിരുന്നു. അവരുടെ പരാതികളൊന്നും സഭ ചെവിക്കൊണ്ടില്ല. ഏതെങ്കിലും വൈദികനെക്കൊണ്ട് പൊറുതിമുട്ടി അരമനയില്‍ ചെന്നു പരാതിപ്പെട്ടാല്‍ ആ വൈദികന്റെ കാലാവധി നിട്ടിക്കൊടുത്ത് നിങ്ങള്‍ ഇടവകജനത്തെ പരിഹസിച്ചിരുന്നു. വൈദികന് റാന്‍ മൂളാത്തവരെയെല്ലാം സഭ എക്കാലവും ഒതുക്കിക്കൂട്ടി. വൈദികന്റെ ദുഷ്ചെയ്തികളെ ചോദ്യം ചെയ്തവരെയെല്ലാം ഞായറാഴ്ച്ച കുര്‍ബാനമദ്ധ്യേയുള്ള പ്രസംഗങ്ങളിലൂടെ നിങ്ങള്‍ അപമാനിച്ചു.
അവരുടെ മുന്നില്‍ സ്ത്രീകളും കുട്ടികളും ഒരിക്കലും സുരക്ഷിതരായിരുന്നില്ല.
ജനം എല്ലാം സഹിച്ചുപോന്നു. പക്ഷെ അവരുടെ ക്ഷമയ്ക്കും നെല്ലിപ്പലകയുണ്ട്. അതാണ്‌ ഇപ്പോള്‍ കാണുന്നത്.
ഏതാണ്ട് പത്തുവര്‍ഷം മുമ്പ് കുറ്റാരോപിതനായ വൈദികനെ തന്റെ ഇടവകയില്‍ തെളിവെടുക്കുന്നതിനായി പോലീസ് കൊണ്ടുചെന്നപ്പോള്‍ ഇടവകജനം പോലീസിന്റെ നേരെ തിരിഞ്ഞു. ഇന്നിപ്പോള്‍ അതിന്റെ നേരെ വിപരീതമാണ് സംഭവിക്കുന്നത്. അവര്‍ ആക്രോശിച്ചുകൊണ്ട് കുറ്റവാളിയായ പുരോഹിതനെ ആക്രമിക്കാനാണ് ശ്രമിച്ചത്.
കാലം മാറുന്നു എന്നതിന് ഇതില്‍ക്കൂടുതല്‍ തെളിവുകള്‍ വേണോ?
ഇത്രയൊക്കെയായിട്ടും ചിന്താശേഷിയില്ലാത്ത കുഞ്ഞാടുകളുടെ മനസിലുയരുന്ന നൂറുനൂറു ചോദ്യങ്ങള്‍ അവരുടെ തൊണ്ടയില്‍തന്നെ ഉടക്കിപ്പോവുകയാണ്. ആ ചോദ്യങ്ങളില്‍ ചിലത്, താങ്കളുടെ അറിവിലേയ്ക്കായി ചുവടെ കൊടുക്കുന്നു.
(1) ഇടവകജനത്തിന്റെ നടുവില്‍ ഒറ്റയ്ക്കു താമസിക്കുന്ന പുരോഹിതര്‍ക്ക് അവരുടെ സ്ത്രീകളെയും കുഞ്ഞുങ്ങളെയും ലൈംഗികമായി പീഡിപ്പിക്കാന്‍ എന്തുകൊണ്ടാണ് ഇത്ര ധൈര്യം വരുന്നത്? സെമിനാരി പരിശീലനക്കാലത്ത് അവര്‍ക്ക് ഇതിനു വല്ല പ്രത്യേക ട്രെയിനിംഗും കൊടുക്കുന്നുണ്ടോ? അതുപോലെ, എന്തു തെമ്മാടിത്തരവും കാണിച്ചോളൂ; നിങ്ങളെ സഭ രക്ഷിക്കും എന്ന വാഗ്ദാനം അവര്‍ക്ക് നല്‍കുന്നുണ്ടോ?
(2) പ്രായപൂര്‍ത്തിയാകാത്ത പതിനാറുകാരിയെ നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണി ആയപ്പോള്‍, പത്തുലക്ഷം രൂപ നല്‍കി അതിന്റെ ഉത്തരവാദിത്വം ആ പെണ്‍കുട്ടിയുടെ സ്വന്തം പിതാവിന്റെ തലയില്‍ വച്ചുകെട്ടാന്‍ ശ്രമിച്ച ആ വൈദികാഭാസന്റെ ധാര്‍മ്മികത എന്താണ്? അയാള്‍ക്ക് സമാനമായ പിന്‍കാലചരിത്രവും ഉണ്ടായിരിക്കണമല്ലോ. സീറോമലബാര്‍ സഭയുടെ തലവനായ താങ്കള്‍ ഇതൊക്കെ അറിഞ്ഞിരുന്നില്ലേ? നിങ്ങള്‍ നിരന്തരം താറടിച്ചുകാണിക്കുന്ന സാത്താന്‍ ധാര്‍മ്മികമായി ഇത്ര അധഃപതിച്ചവനായിരിക്കില്ല എന്നു കുഞ്ഞാടുകള്‍ വിശ്വസിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവുമോ?
(3) ഈ അവസ്ഥ ഉണ്ടായപ്പോള്‍, കേസ് ഒതുക്കിത്തീര്‍ക്കാന്‍ പത്തുലക്ഷം രൂപയെടുത്തു വീശാന്‍ റോബിന് എങ്ങനെ സാധിച്ചു? ത്യാഗപൂര്‍ണവും, നിസ്വാര്‍ത്ഥവുമായ ലളിതജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട അയാള്‍ക്ക് ഈ തുക സീറോമലബാര്‍സഭ സമാഹരിച്ച നേര്ച്ചകാശില്‍ നിന്നും കൊടുത്തതാണോ? അതോ, ഈ തുക ഉണ്ടാക്കാനായി അയാള്‍ വല്ല പാറപണിക്കും പോകുന്നുണ്ടായിരുന്നോ?
(4) സഭയുടെ ഉടമസ്ഥതയിലുള്ള, കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയിലാണ് (തൊക്കിലങ്ങാടി ക്രിസ്തുരാജാ ആശുപത്രി) പെണ്‍കുട്ടി പ്രസവിച്ചത്. പ്രസവവും ജനന രെജിസ്ട്രെഷനുമെല്ലാം അവര്‍ അതീവരഹസ്യമായി സൂക്ഷിച്ചു. ആ കന്യാസ്ത്രീകളുടെയിടയില്‍ ഇതൊരു പാപവും, അതിനെക്കാളുപരി ഒരു കുറ്റകൃത്യവുമാണെന്ന് തിരിച്ചറിയാന്‍തക്ക വിവേകവും, പോലീസില്‍ അറിയിക്കാന്‍ മനസാക്ഷിയുമുള്ള ഒരുത്തിപോലും ഇല്ലാതെ പോയല്ലോ. സഭ അത്രയ്ക്ക് അധപതിച്ചതില്‍ താങ്കള്‍ക്ക് ഒരു സങ്കടവും ഇല്ലേ?
(5) കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്നു മനസിലാക്കിയ റോബിന്‍ കാറുമെടുത്ത് നേരെ പോയത് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള കാനഡയിലെയ്ക്കുള്ള ഫ്ലൈറ്റ് പിടിക്കാനായിരുന്നുവെന്നു പത്രവാര്‍ത്തകളില്‍ നിന്നും മനസിലാക്കുന്നു. കൊച്ചിയില്‍ നിന്നും തൃശൂര്‍വരെ പോകുന്ന ലാഘവത്തോടെ പോകാന്‍ സാധിക്കുന്ന സ്ഥലമല്ലല്ലോ കാനഡ. അപ്പോള്‍, എല്ലാം നേരത്തേ കണക്കുകൂട്ടിയിരുന്നു, അല്ലെ? കുറ്റവാളിയെ രക്ഷപ്പെടുത്താനുള്ള എല്ലാ സംവിധാനങ്ങളും റെഡി.
(6) നിയമം അതിന്റെ വഴിക്കുപോയിരുന്നെങ്കില്‍ ഇതൊക്കെ രഹസ്യമായി വയ്ക്കാന്‍ കൂട്ടുനിന്ന ആ കന്യാസ്ത്രീകളും, അയാള്‍ക്ക് രക്ഷപെടാന്‍ പഴുതുണ്ടാക്കിക്കൊടുത്ത താങ്കളും അഴികള്‍ എണ്ണാന്‍ യോഗ്യരാണ്‌ എന്ന സത്യം താങ്കള്‍ മനസിലാക്കുന്നുണ്ടോ?
(6.1) ബാലപീഡകര്‍ക്ക് വിദേശത്തു പോകാന്‍ അവസരമുണ്ട് എന്ന അവസ്ഥ ഉണ്ടായാല്‍, വൈദികര്‍ മത്സരിച്ച് ബാലപീഡനം നടത്തുമെന്ന് മനസിലാക്കാന്‍ സെമിനാരി പഠനം പര്യാപ്തമല്ലേ?
(6.2) ഇത്തരം ഒരു വൃത്തികെട്ട വൈദികനെ അവരുടെ തലയില്‍ കെട്ടി വയ്ക്കാന്‍ കാനഡയിലെ കുഞ്ഞാടുകള്‍ താങ്കളോടോ, സഭയോടോ എന്തു തെറ്റാണ് ചെയ്തത്? ളോഹയിട്ട സീറോഗുണ്ടകള്‍ ആ നാട്ടില്‍ കാലുകുത്തിയപ്പോള്‍തന്നെ അവരെ അടിച്ചോടിച്ചില്ല എന്നതാണോ അവരുടെ തെറ്റ്?
(6.3) ഇപ്പോള്‍ വിദേശത്തുള്ള മറ്റു സീറോവൈദികരും മെത്രാന്മാരും ഇതേ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണോ?
അന്തരീക്ഷത്തില്‍ കാര്‍മേഘം ഉരുണ്ടുകൂടുന്നുണ്ട്. അതൊന്നും കണ്ടില്ലെന്ന് വേണമെങ്കില്‍ നടിക്കാം. പക്ഷെ എത്രനാള്‍?
താങ്കളുടെ മുന്നില്‍ കുമ്പിട്ടു മോതിരം മുത്തുന്ന പലരുടെയും മനസിന്റെയുള്ളില്‍ താങ്കളോടും താങ്കളുടെ സഭയോടും വെറുപ്പാണ്.
താങ്കള്‍ക്ക് വേണ്ടത്ര കൌശലവും കൂര്‍മ്മബുദ്ധിയും ഉണ്ടെന്നതിനു താങ്കളുടെ ശരീരഭാഷ മതിയായ തെളിവാണ്.
ഒരു കുറ്റസമ്മതവും ഏറ്റുപറച്ചിലും ഒക്കെ നന്നാവും എന്നാണ് ഈയുള്ളവന്റെ എളിയ അഭിപ്രായം. എന്നെക്കാള്‍ കേമന്മാര്‍ കാക്കനാട്ടുണ്ടല്ലോ. അവരുടെ അഭിപ്രായവും ചോദിക്കുക.
എന്നാലും പറയാതെ വയ്യ.... നിങ്ങളൊക്കെ ഇത്ര വൃത്തികെട്ടവരായിപ്പോയല്ലോ. ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍.
ത്ഫൂ..!

കാക്ക ഇന്ന് മലർന്നു പറക്കും!

കാക്ക ഇന്ന് മലർന്നു പറക്കും!

കാരണം, കത്തോലിക്കാസഭ ആദ്യമായി ഒരു കത്തനാർക്കു കൊടുത്ത ''വൈദീകപ്പട്ടം''[പരിശുദ്ധാത്മ അഭിഷേകം] ആദ്യമായി കത്തനാരിൽ  നിന്നും സഭ തിരികെയെടുത്തിരിക്കുന്നു !   സർവ്വശ്രീ. റോബിൻ വടക്കുംചേരിയെന്ന ''റെവ. ഫാദർ'' ഒരു പതിനാറുകാരിയെ പള്ളിയിൽ വച്ച് പ്രാപിച്ചു അമ്മയാക്കിയതിനാൽ ''വെറും ഫാദാറായി''! "പീഡിപ്പിച്ചു " എന്ന പദം വെറും 'ലോക്കലാകയാൽ],  "പ്രാപിച്ചു" എന്നേ പാതിരിയുടെ പീഡനത്തിന് പറയാവൂ! 

 കാലമേ,നിനക്ക് അഭിനന്ദനം ! നൂറുകൊല്ലം കൊഴിയുമ്പോൾ ''റോബിൻ വടക്കുംചേരിയച്ചാ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ'' എന്ന് ഓരോ ജപമാലക്കാരും പ്രാർത്ഥനയിൽ ഉരുവിടുമെന്നത് മറ്റൊരു കലികാല വൈഭവം!

ഇന്നലയോളം ഇതിയാൻ വിശ്വാസികളുടെ നാവിൽ ഒട്ടിച്ചു കൊടുത്ത ''തിരുവോസ്തി'' സാത്താന്റെ ശരീരരക്തങ്ങൾ ആയിരുന്നോ? കാളയെ തിന്നുന്നതുപോലെ ദൈവത്തെ തിന്നുന്ന പ്രാകൃതരാണോ നമ്മൾ? ഈ നിക്രിഷ്ട ജീവിയുടെ മുന്നിൽ മുട്ടുകുത്തി , കുമ്പസാരത്തിലൂടെ മോചിക്കപ്പെട്ട ജനത്തിന്റെ അനേകമായ പാപങ്ങൾ വീണ്ടും ജീവന്റെ കണക്കു പുസ്തകത്തിൽ ''റീ-എൻട്രി'' ചെയ്യിച്ചോ സഭ? നൂറായിരം ചോദ്യങ്ങൾ ചിന്തയിലുയരുന്നു ! ചിന്തിച്ചില്ലേൽ ഒരു കുന്തോമില്ലാ ..ചിന്തിച്ചാലോ  ഒരു അന്തോമില്ല ! 
ക്രിസ്ത്യാനി ,നീ എന്ന് ക്രിസ്തുവിനെ അനുസരിക്കും ? "പ്രാർത്ഥിക്കാൻ നിങ്ങൾ പള്ളിയിൽ പോകരുതേ "എന്ന വി.മത്തായി ആറിന്റെ അഞ്ചു എന്നു നിന്റെ ഞ്ചിൽ ഏറ്റും ?  samuelkoodal

Monday, February 27, 2017

മാര്‍പ്പാപ്പാ മെത്രാന്മാര്‍ക്കയച്ച കത്ത്


2017 ഫെബ്രുവരി ലക്കം സത്യജ്വാലയില്‍നിന്ന്
[കുട്ടികള്‍ക്കുമേല്‍ പുരോഹിതര്‍ നടത്തിയ ലൈംഗികാതിക്രമങ്ങളെപ്രതി പശ്ചാത്താപിച്ചു ക്ഷമായാചനം നടത്തിയും, ഇനിമേല്‍ ഇത്തരം കുറ്റകൃത്യങ്ങളുടെമേല്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത (Zero tolerance) നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടും ലോകമെമ്പാടുമുള്ള കത്തോലിക്കാമെത്രാന്മാര്‍ക്ക്, 2017 ജനു. 2-ന്, ഫ്രാന്‍സീസ് മാര്‍പ്പാപ്പാ അയച്ച കത്തില്‍നിന്ന്, 2017 ജനു. 30-ലെ 'Out Look' വാരിക, 'The Sins of Our Fathers' എന്ന 'കവര്‍‌സ്റ്റോറി'യുടെ ആമുഖമായി കൊടുത്തിരിക്കുന്ന ഭാഗം. തര്‍ജമ സ്വന്തം-എഡിറ്റര്‍]

''ഈ കുട്ടികളുടെ വേദനയിലുയരുന്ന വിലാപസ്വരം നമ്മള്‍ കേള്‍ക്കുന്നു. ഏറ്റവും ഇളംപ്രായത്തിലുള്ള തന്റെ ആണ്‍മക്കളും പെണ്‍മക്കളും അനുഭവിച്ച വേദനയെക്കുറിച്ചു മാത്രമല്ല; അതിനു കാരണക്കാര്‍ സഭയിലെതന്നെ ചിലരാണെന്നറിഞ്ഞ്, ഈ കുട്ടികളുടെ കഷ്ടപ്പാടുകള്‍ക്കും ദുരിതാനുഭവങ്ങള്‍ക്കും വേദനയ്ക്കും കാരണം അവരെ ലൈംഗികമായി ദുരുപയോഗിച്ച പുരോഹിതരാണെന്നറിഞ്ഞ്, അവരുടെ പാപത്തെക്കുറിച്ചുകൂടി ഓര്‍ത്ത് നമ്മുടെ അമ്മയായ സഭ കരയുന്നതും നാം കേള്‍ക്കുന്നു. ഇത് നമ്മെ ലജ്ജിപ്പിക്കുന്ന ഒരു പാപമാണ്. ഈ കുട്ടികള്‍ക്കു സംരക്ഷണം നല്‍കാന്‍ കടപ്പെട്ടവര്‍തന്നെ അവരുടെ അന്തസ് നശിപ്പിച്ചു. ഇതില്‍ ഞങ്ങള്‍ അഗാധമായി പശ്ചാത്തപിക്കുകയും മാപ്പപേക്ഷിക്കുകയും ചെയ്യുന്നു. പീഡനത്തിനിരയായവരോടൊപ്പം ഞങ്ങളും അവരുടെ വേദനയില്‍ പങ്കുകൊള്ളുകയും ഈ പാപത്തെയോര്‍ത്തു വിലപിക്കുകയും ചെയ്യുന്നു. സംഭവിച്ചുകഴിഞ്ഞ പാപത്തിലും, സഹായിക്കുന്നതില്‍ വീഴ്ചവരുത്തിയെന്ന പാപത്തിലും, തെറ്റുമൂടിവയ്ക്കുകയും നിഷേധിക്കുകയുംചെയ്ത പാപത്തിലും ഞങ്ങള്‍ പശ്ചാത്തപിക്കുകയും വിലപിക്കുകയും ചെയ്യുന്നു. സഭയും, തന്റെ മക്കള്‍ ചെയ്ത പാപത്തെപ്രതി അഗാധമായ ദുഃഖത്തോടെ വിലപിക്കുന്നു.
വിശുദ്ധ പൈതങ്ങളുടെ തിരുനാള്‍ ആഘോഷിക്കുന്ന ഇന്നേദിവസം, ഇത്തരത്തിലുള്ള അതിക്രമങ്ങള്‍ ഇനിയൊരിക്കലും നമ്മുടെയിടയിലുണ്ടാവുകയില്ലെന്ന് ഉറപ്പുനല്‍കാന്‍, ഇക്കാര്യത്തിലുള്ള നമ്മുടെ ദൃഢനിശ്ചയം തികഞ്ഞ ആത്മാര്‍ത്ഥതയോടെ പുതുക്കി പ്രഖ്യാപിക്കാന്‍, നമുക്കു കഴിയട്ടെ എന്നു ഞാനാഗ്രഹിക്കുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ ഇനിയൊരിക്കലും ആവര്‍ത്തിക്കുകയില്ലെന്ന് നമുക്ക് ഉറപ്പാക്കണം. അതിനാവശ്യമായ സര്‍വ്വവിധ നടപടികളും സ്വീകരിക്കാനുള്ള ധീരത നമുക്കാര്‍ജിക്കാം. ഈ രംഗത്ത് ഒരുവിധത്തിലുമുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന (zero tolerance) നയത്തില്‍ സുവ്യക്തമായും ആത്മാര്‍ത്ഥതയോടുകൂടിയും പിടിമുറുക്കാന്‍ നമുക്കു കഴിയട്ടെ.''

Sunday, February 26, 2017

നവീകരണകുതുകികളേ തൊടുപുഴയിലേക്കു വരൂ!

'നവീകരണവേദി' ഒരുക്കുന്ന ആദ്യചര്‍ച്ചാസമ്മേളനം
2017 ഫെബ്രുവരി 26, ഞായറാഴ്ച 2 p.m-ന്
ചാഴികാട്ട് ആശുപത്രി ജംഗ്ഷനിലുള്ള
വിനായക ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍
'സത്യജ്വാല' എഡിറ്റര്‍ ജോര്‍ജ് മൂലേച്ചാലില്‍ സര്‍ക്കുലേഷന്‍ മാനേജര്‍ മാത്യു തറക്കുന്നേല്‍ എന്നിവര്‍ ചര്‍ച്ചയ്ക്കു നേതൃത്വംവഹിക്കുന്നു.
 ഈ ചര്‍ച്ചാസമ്മേളനത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.
പ്രൊഫ. പി.സി. ദേവസ്യ (നവീകരണവേദി)

Saturday, February 25, 2017

ഇവനെയും കുരിശിക്കരുതെ..



 ഇവനെയും കുരിശിക്കരുതെ..  

{ഇന്നത്തെ വാർത്ത :-  "ആര്‍ത്തിപൂണ്ട ക്രിസ്ത്യാനിയേക്കാള്‍ നല്ലത് നിരീശ്വരവാദിയാണെന്ന്" ഫ്രാന്‍സിസ് മാർപ്പാപ്പ.! "നിത്യേന പള്ളിയിൽ പോകുന്നവർ തന്നെ  മറ്റുള്ളവരെ ചൂഷണം ചെയ്ത് ജീവിക്കുന്നത് ഇരട്ടത്താപ്പാണെന്നും" മാർപ്പാപ്പ വത്തിക്കാനിൽ പറഞ്ഞു.!

പ്രഭാത പ്രാര്‍ത്ഥനയ്ക്കിടെയാണ് വിശ്വാസികളുടെ കപടവേഷത്തെക്കുറിച്ച് പോപ്പ് പരാമര്‍ശം നടത്തിയത്. ഇക്കാര്യം വത്തിക്കാന്‍ റേഡിയോ ആണ് പുറത്തു വിട്ടത്.  വൃത്തികെട്ട ബിസിനസ് ചെയ്ത് ചൂഷണം നടത്തുന്ന വിശ്വാസികളുടെ എണ്ണം അനുദിനം കൂടിവരികയാണ്. ഇത്തരക്കാര്‍ മറ്റുള്ളവരെ കബളിപ്പിക്കുകയാണ്. താന്‍ ഒരു ക്രിസ്ത്യാനിയാണ്, കുര്‍ബാന കൂടാറുണ്ട്, വിശ്വാസവുമായി ഒത്തു പോകാറുണ്ട് പക്ഷെ ഒരു നല്ല ക്രിസ്ത്യാനിയല്ല എന്ന് പറയുന്ന ക്രൈസ്തവരുടെ എണ്ണം വര്‍ധിക്കുകയാണ്.

ആര്‍ത്തിപൂണ്ട ക്രിസ്ത്യാനിയെക്കാള്‍ നല്ലത് നിരീശ്വരവാദിയാണെന്നും മാര്‍പ്പാപ്പ തുറന്ന് പറഞ്ഞു. അത് യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ലെന്നും ഇതിലും നല്ലത് നിരീശ്വരവാദിയാണെന്നും പോപ് പറഞ്ഞു. നിരീശ്വരവാദികളും സ്വര്‍ഗത്തിലെത്തുമെന്ന പോപ്പിന്റെ പരാമര്‍ശം നേരത്തെ വൻ  വിവാദമായിരുന്നു.!}

കാലത്തിനു കിട്ടിയ വരദാനമാണ് ''ദൈവത്തെ അറിഞ്ഞ ''  തന്നെയുമല്ല , 'സനാതന ഭാരത വേദാന്ത മർമ്മങ്ങൾ' സദാ മനസ്സിൽ കൊണ്ടുനടക്കുന്ന നമ്മുടെ ഫ്രാൻസിസ് മാർപ്പാപ്പ ! "നിരീശ്വരവാദികളും സ്വര്‍ഗത്തിലെത്തുമെന്ന" പോപ്പിന്റെ പരാമര്‍ശം, ക്രിഷ്ണനെ എന്നും തെറി പറയുന്ന ശിശുപാലനെ ഒടുവിൽ  കൃഷ്ണൻ തന്നെ മോക്ഷം നൽകി തന്നിൽത്തന്നെ അലിയിപ്പിക്കുന്ന മഹാഭാഗവതത്തിലെ ഭാഗം നമ്മെ  ഓർമ്മിപ്പിക്കുന്നു ! ക്രിസ്തു തന്റെ വചനാമൃതത്തിലൂടെ സദാ പ്രചരിപ്പിച്ച 'സനാതന ഭാരത വേദാന്ത മർമ്മങ്ങൾ' പാപ്പാ ഇങ്ങനെ വീണ്ടും പറയുമ്പോൾ , ഇന്നിന്റെ സുഖ ഭോഗികളായ മൂഢപൗരോഹിത്യം "അവനെ കുരിശിക്ക "എന്ന് വത്തിക്കാനിൽ ആരവം മുഴക്കിത്തുടങ്ങി താനും ! ഇത് അപകട സൂചനയാണ് ! സത്യം അറിയേണ്ടവർ അവരുടെ പിതാമഹന്മാർ ഉപേക്ഷിച്ച ഉപനിഷത്തുകളും ഗീതയും വേഗം കരഗതമാക്കുവീൻ..! അല്ലാഞ്ഞാൽ പോപ്പിനെ കുരിശിക്കുന്ന ആരാവാരത്തിനിടയിൽ നമ്മുടെ ജല്പനങ്ങളും കൂടി കലർന്നെന്നു വന്നേയ്ക്കാം..

കാക്കത്തൊള്ളായിരം ക്രിസ്തീയ മതങ്ങള്‍ അവകാശപ്പെടുന്ന അവരുടെ സ്വകാര്യ കുത്തക സ്വര്‍ഗങ്ങളുടെ നാശമായിരുന്നു, പോപ്പിന്റെ ഈ വചനങ്ങള്‍ സൂചിപ്പിക്കുന്നത്! "എന്റെ സഭയിലും എന്റെ മതത്തിലും മാത്രം" ഒളിച്ചുവച്ചിരുന്ന പുരോഹിത കപട സ്വര്‍ഗം എല്ലാം ഇന്നുമുതല്‍ നരകത്തിന്റെ ശാപക്കുഴികളായി 'ആത്മീയാന്ധത' മാറിയവര്‍ കാരുതും നിശ്ചയം ! "രക്ഷ / രക്ഷിക്കപ്പെട്ടവര്‍" എന്ന തട്ടിപ്പിന്റെ  മുദ്രാവാക്യങ്ങള്‍ ഇനിയും വെറും അപശബ്ദം മാത്രമായി മാറും! ''രക്ഷ ദൈവത്തിന്റെ ദാനം'' എന്ന ക്രിഷ്ണന്റെ 'അദ്വൈത ഫോര്‍മുല' ലോകം സത്യമായി കരുതും! "ജയ് ഭഗവത്‌ ഗീത" . 


"ഞാൻ" എന്ന ബോധം തന്നെ "വഴിയും സത്യവും ജീവനുമാകുന്നു'' എന്ന സ്വയമറിയൽ ലോകത്തോട് വിളംബരം ചെയ്ത ക്രിസ്തുവിന്റെ സഭയും, സ്വർഗ്ഗത്തിന്റെ താക്കോലും തങ്ങളുടെ കൈവശമാണെന്നു സ്വയം ലോകത്തോടു പറഞ്ഞു ,1700 കൊല്ലം മുൻപേ കോൺസ്റ്റാന്റിന് ചക്രവർത്തിയും കുറെ പാതിരിമാരും കൂടി രൂപകല്പന ചെയ്തു കുത്തിക്കുറിച്ച ബൈബിളും , മനുഷ്യനെ നിത്യമായും ആത്മീയാന്ധതയിൽ കിടത്തിയുറക്കാന് തീരുമാനിച്ച പൗരോഹിത്യ മേല്കോയ്മയിൽ നിന്നും കത്തോലിക്കാ സഭയെയും അതിലൂടെ ക്രിസ്തീയ ലോകത്തെയും നവീകരണത്തിന്റെ പുതിയ വെളിച്ചം കാണിക്കാൻ ഒരു ദിവ്യാവതാരമായി പിറന്ന നമ്മുടെ ഫ്രാൻസിസ് മാര്പാപ്പാപ്പയെ ഇത്രയും കാലം കർദ്ദിനാളന്മാർ ജീവനോടെ ഭൂമുഖത്തു ഇരുത്തിയതുതന്നെ ലോകാതിശയങ്ങളിൽ ഒന്നായിരുന്നു ! കുരിശിൽ മരിച്ചവനെ, പാപ്പായെ കാത്തുകൊള്ളേണമേ ... സകല കത്തോലിക്കാ പുണ്ണിയാളരുമെ, പോപ്പിനുവേണ്ടി അപേക്ഷിക്കേണമേ.....പ്രത്യേകിച്ച് ബനഡിക്ട് അച്ഛാ / അൽഫാൻസാമ്മമേ പോപ്പിനുവേണ്ടി അപേക്ഷക്കേണമേ ...samuelkoodal.




Thursday, February 23, 2017

മതസൗഹാര്‍ദ്ദത്തിന് പുതിയൊരു അദ്ധ്യായം തുറക്കുന്നു


എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യാതിഥി

പി.സി. റോക്കി Mob :9961217493
ഹിന്ദുമത വിശ്വാസികളുടെ  വലിയൊരു ആഘോഷമാണ് ശിവരാത്രി. കാലടി ശിവരാത്രി മണപ്പുറത്ത് 2017 ഫെബ്രുവരി  24 ന് ആഘോഷിക്കപ്പെടുന്ന ഇതിന്റെ സാംസ്‌കാരിക സമ്മേളനം ബഹുമാനപ്പെട്ട കൃഷി മന്ത്രി ശ്രീ. സുനില്‍ കുമാറാണ് ഉദ്ഘാടനം ചെയ്യുന്നത്. ധാരാളം ജനപ്രതിനിധികളും പങ്കെടുക്കുന്നു. ഇതില്‍ ഒരു ബിഷപ്പിനെയോ കത്തോലിക്കാ പുരോഹിതനെയോ മുസ്ലീം ഇമാമുകളെയോ ക്ഷണിച്ചതായി നോട്ടീസില്‍ സൂചിപ്പിച്ചിട്ടില്ല.
            എന്നാല്‍ കാലടിയുടെ തൊട്ടരികത്തു തന്നെയുള്ള  ഒക്കല്‍ ശിവരാത്രി മണല്‍പ്പുറത്തെ ശിവരാത്രി ആഘോഷത്തില്‍ ക്ഷണിക്കപ്പെട്ട എറണാകുളം അങ്കമാലി അതിരൂപതാ സഹായ മെത്രാന്‍ അഭിവന്ദ്യ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മുഖ്യാതിഥിയായി  പങ്കെടുക്കുകയാണ്. പ്രമുഖ വ്യവസായിയും മനുഷ്യസ്‌നേഹിയുമായ  കാലടിയിലെ ഒരു യുവ വ്യവസായിക്ക് പുരസ്‌കാരം നല്‍കാനാണ് അദ്ദേഹമെത്തുന്നത്. സഭാവസ്ത്രങ്ങളും ചെങ്കോലും കിരീടവുമണിഞ്ഞ ഫോട്ടോയാണ് ഫ്‌ളെക്‌സില്‍ പിതാവിന്റേതായി കൊടുത്തിരിക്കുന്നത്. ഈ പുരസ്‌കാരം എന്തുകൊണ്ട് കാലടി ശിവരാത്രി മണപ്പുറത്തെ ആഘോഷത്തില്‍ വച്ച് കൊടുക്കുവാന്‍ ശ്രമിച്ചില്ല എന്ന് പലരും അഭിപ്രായപ്പെടുന്നത് കേട്ടു. കത്തോലിക്കാ വിശ്വാസികളും ഇതുകണ്ട് മുറുമുറുക്കുന്നുണ്ട്.  ഇത് ഒരു സ്‌പോണ്‍സേര്‍ഡ് പരിപാടിയാണെന്നും ആക്ഷേപമുയരുന്നുണ്ട്.
            കോടികള്‍ മുടക്കി ആധുനിക രീതിയില്‍ കൊറ്റമത്തില്‍ പണികഴിപ്പിച്ച്  സമര്‍പ്പണം നടത്തിയ പൊതുയോഗത്തില്‍ ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശ്രീ. രവീന്ദ്രനാഥ്, സ്വാമി ശിവാനന്ദ സ്വരൂപാനന്ദ, അല്‍ഹാജ ഹാഫിസ, തൊടുപുഴ ടൗണ്‍ മസ്ജിദ്  ഇമാം ദാദ്ദുള്ള മൗലവി ഇവര്‍  പ്രത്യേക ക്ഷണിതാക്കളായിരുന്നു. ദളിത് ക്രൈസ്തവ  ഉന്നമനത്തിനുവേണ്ടിയും അവരുടെ പുരോഗമനത്തിനുവേണ്ടിയും  സ്വരമുയര്‍ത്തുകയും പ്രസ്താവനകള്‍ നടത്തുകയും ചെയ്യുന്ന കത്തോലിക്കാ മതാധികാരികള്‍ എന്തുകൊണ്ട് ഇവരുടെ പ്രതിനിധികളെ  ക്ഷണിച്ചില്ല എന്ന് പലരും അഭിപ്രായപ്പെടുകയുണ്ടായി. ഇതൊരു മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നതിനുവേണ്ടിയുള്ള പരിപാടിയായിരുന്നുവെന്നും കേള്‍ക്കുകയുണ്ടായി. ഇതേ സൗഹാര്‍ദ്ദം കാലടിയില്‍ എന്തുകൊണ്ട് ഉണ്ടായില്ല. മതസൗഹാര്‍ദ്ദസദസ്സായിരുന്നെങ്കില്‍ കാലടിയിലും ഇത് തുടരാമായിരുന്നു. വലിയൊരു പള്ളിയുടെ പരിപാടിയില്‍ മാത്രമായി ഇത് ഒതുങ്ങിപ്പോയോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാലം വച്ചാല്‍ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടെന്നാണോഎല്ലാ മതക്കാരും ഭാവിയിലെ പരിപാടികളില്‍ മതസൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ വ്യത്യസ്ത മതങ്ങളില്‍പ്പെട്ട പ്രതിനിധികളെ ക്ഷണിക്കാന്‍ ദയകാണിക്കുമല്ലോ.
            പണക്ഷാമം, പണിക്ഷാമം, അരിക്ഷാമം, ജലക്ഷാമം ഇവയുടെ പേരില്‍ വന്‍സമരങ്ങള്‍ നടക്കുമ്പോള്‍ കോടികള്‍ മുടക്കുള്ള ക്രിസ്ത്യന്‍ പള്ളികള്‍, പാരീഷ്‌ഹോളുകള്‍ ലക്ഷങ്ങള്‍ മുടക്കിയുള്ള ഒരു പള്ളിയിലെ തന്നെ ആറും ഏഴും കപ്പേള പെരുന്നാളുകള്‍ പത്തും പതിനഞ്ചും പെരുന്നാള്‍ ധൂര്‍ത്തുകള്‍  ഇവയ്‌ക്കൊന്നും പണക്ഷാമം, പണിക്ഷാമം, ജലക്ഷാമം, പാറമണല്‍ക്ഷാമം, നോട്ട്ക്ഷാമം ഇവയൊന്നും കേള്‍ക്കാനില്ല. ഇവയ്‌ക്കൊക്കെ പ്രവാസി സംഭാവനകളും ബി.പി.എല്‍ ലിസ്റ്റുകാരുടെ അകമഴിഞ്ഞ സംഭാവനകളും കിട്ടുന്നുണ്ട് താനും.
ബി.പി.എല്‍ ലിസ്റ്റുകാരേ, പ്രവാസികളേ ഇതിനൊക്കെ  ഇനിയും പണസഹായവും പിന്തുണയും നല്‍കണമേ എന്ന് പ്രാര്‍ത്ഥിക്കുന്നു.     



Wednesday, February 22, 2017

ഫ്രാന്‍സീസ് മാര്‍പ്പാപ്പക്കെതിരെ യാഥാസ്ഥികരായ വൈദികർ രംഗത്ത്

വത്തിക്കാന്‍ സിറ്റി: കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സീസ് മാര്‍പ്പാപ്പക്കെതിരെ യാഥാസ്ഥികരായ വൈദികരും ചില കര്‍ദ്ദിനാളന്മാരും രംഗത്ത്. മാര്‍പാപ്പയുടെ പുരോഗമന ആശയങ്ങളോട് എതിരുള്ള സഭയിലെ മുതിര്‍ന്ന പുരോഹിതന്മാരാണ് അദ്ദേഹത്തിനെതിരെ വത്തിക്കാനില്‍ പോസ്റ്ററുകളുമായി രംഗത്തെത്തിയിരിക്കുതായി ബിബിസി റപ്പോര്‍ട്ട്.
വത്തിക്കാനില്‍ പലയിടത്തും മാര്‍പാപ്പയ്‌ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
സഭാ വിശ്വാസികളുടെ വിവാഹമോചനം ലളിതമാക്കാനും അവര്‍ക്ക് വീണ്ടും വിവാഹം കഴിക്കാനുമുള്ള മാര്‍പാപ്പയുടെ ആശയങ്ങള്‍ യാഥാസ്ഥികരെ ഏറെ ചൊടിപ്പിച്ചിരുന്നു. സഭ ഒരു വിവാഹത്തെക്കുറിച്ച് മാത്രമെ പറയുന്നുള്ളുവെന്നും രണ്ടാം വിവാഹം അസാന്മാര്‍ഗ്ഗികമാണെന്നുമാണ് യാഥാസ്ഥികരുടെ വാദം.
2000 വര്‍ഷം പഴക്കമുള്ള സഭയെ അപകടത്തിലേക്കാണ് മാര്‍പാപ്പ നയിക്കുന്നതെന്നാണ് ഇവര്‍ ആരോപിക്കുന്നത്. അതേസമയം ‘ഭ്രാന്ത്’ ബിഷപ്പ്മാര്‍ക്കും വൈദികര്‍ക്കുമാണ് കാണുന്നതെന്നും ഇത് വളര്‍ന്നാല്‍ വലിയ പ്രശ്‌നങ്ങളുണ്ടാകുമെന്നും മാര്‍പാപ്പ പറയുന്നു. അമേരിക്കന്‍ കര്‍ദ്ദിനാളായ റെയ്മണ്ട് ബര്‍ക്കാണ് മാര്‍പാപ്പയ്‌ക്കെതിരായുള്ള പ്രതിഷേധങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

Tuesday, February 21, 2017

ദളിത് കത്തോലിക്കരുടെ ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി ക്രൈസ്തവപ്രസ്ഥാനങ്ങള്‍ പ്രക്ഷുബ്ധസമരത്തിലേക്ക്

-ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍

                ദളിത് കത്തോലിക്കരുടെ ശാക്തീകരണത്തിനായി 'കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ' (CBCI) ഇവിടെ പുറത്തിറക്കിയ നയരേഖയിലൂടെ സി.ബി.സി.ഐ. ദളിത് കത്തോലിക്കരെ അവഹേളിച്ചതായി 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' (JCC) സംസ്ഥാനപ്രസിഡന്റ് ജോസഫ് വെളിവില്‍ അഭിപ്രായപ്പെട്ടു. കത്തോലിക്കാസഭ ഇപ്പോഴും ദളിത് കത്തോലിക്കരെ ക്രൈസ്തവവിരുദ്ധവും മനുഷ്യത്വരഹിതവുമായ ജാതിവിവേചനത്തിലൂടെയും അവഗണനയിലൂടെയും മൂന്നാംകിട കത്തോലിക്കരാക്കി നിലനിര്‍ത്തിയിരിക്കുന്നതു പാപമാണെന്നു കുമ്പസാരിക്കുന്ന CBCI അദ്ധ്യക്ഷന്‍, പാപപരിഹാരത്തിനായി നിര്‍ദ്ദേശിക്കുന്ന നയരേഖകള്‍ ദളിത് കത്തോലിക്കരുടെ കണ്ണില്‍ പൊടിയിടാനും വിശ്വാസികള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള അടവുനയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
                ഇന്ത്യയിലെ കത്തോലിക്കാസഭയില്‍ 1.90 കോടി വരുന്ന വിശ്വാസികളില്‍ 1.20 കോടിയും ദളിത് കത്തോലിക്കരാണെന്നസത്യം തുറന്നുസമ്മതിക്കുന്ന ഇആഇക പ്രസിഡന്റ് ആര്‍ച്ചുബിഷപ്പ്കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്ക ബാവഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടി 65 വര്‍ഷം പിന്നിടുമ്പോഴുംദളിത് കത്തോലിക്കരുടെ സഭയിലെ ഇന്നത്തെ അവസ്ഥ പൂര്‍ണ്ണമായും മറച്ചുപിടിക്കുകയാണ്. 1.9 കോടി കത്തോലിക്കാ ജനസംഖ്യയില്‍ 1.2 കോടി വരുന്ന ദളിത് കത്തോലിക്കര്‍ക്ക് ജനസംഖ്യാടിസ്ഥാനത്തില്‍ സഭയ്ക്കുള്ളില്‍ ഏതെല്ലാം സ്ഥാനമാനങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും 25000-ഓളം വരുന്ന സഭാവിദ്യാഭ്യാസസ്ഥാപനങ്ങളിലും മറ്റു മേഖലകളിലും എത്ര ശതമാനം സംവരണം നല്‍കിയിട്ടുണ്ടെന്നും വെളിപ്പെടുത്താന്‍ കഴിയുമോ?
               1995-ല്‍ 'കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സി'ലും (KCBC), 1996-ല്‍ CBCI-യും സഭാസ്ഥാപനങ്ങളില്‍ ദളിത് കത്തേലിക്കര്‍ക്ക് 30% സംവരണം ഏര്‍പ്പെടുത്തുമെന്നു വാഗ്ദാനംചെയ്തിട്ട്, 20 വര്‍ഷം കഴിഞ്ഞവേളയില്‍ ഇത്തരമൊരു പ്രസ്താവനയിറക്കുന്നതില്‍ ദുരൂഹതയുണ്ട്. ഇന്ത്യയില്‍ ആകെയുള്ള ബിഷപ്പുമാര്‍ എത്ര? ഇതില്‍ വെറും 12 ദളിത് ബിഷപ്പുമാര്‍ മാത്രമേയുള്ളൂ എന്ന് കര്‍ദ്ദിനാള്‍ സമ്മതിക്കുന്നുവെങ്കില്‍, അതിനുള്ള ഉത്തരവാദികള്‍ ആര്? കേരളത്തില്‍ 33 ബിഷപ്പുമാരില്‍ ഒരാളെങ്കിലും ദളിത് കത്തോലിക്കന്‍ ഉണ്ടോ? എത്ര പുരോഹിതര്‍ ദളിത് കത്തോലിക്കരില്‍ നിന്നുണ്ട്? വിരലില്‍ എണ്ണാവുന്ന ദളിത് കത്തോലിക്കാ പുരോഹിതര്‍ക്ക് ഇന്നും അയിത്തവും അവഹേളനവുമാണെന്നതാണ് സത്യം.ദളിത് കത്തോലിക്കര്‍ ഇന്നും കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ക്കും സഭാമേലദ്ധ്യക്ഷന്മാര്‍ക്കും ഇടയില്‍ക്കിടന്നു ഞെരുങ്ങുന്നു. അവരുടെ പ്രശ്‌നങ്ങള്‍ ജനസംഖ്യാടിസ്ഥാനത്തില്‍ കണ്ടു പരിഹരിക്കാതെ, അവരെ അടിമകളായും മൂന്നാംകിട കത്തോലിക്കരായും കണ്ടു പെരുമാറുന്നത് അപഹാസ്യമാണ്. ഭരണഘടനയിലെ ന്യൂനപക്ഷാവകാശങ്ങളിലൂടെ സഭ നേടുന്ന പദവികളിലും ഉദ്യോഗങ്ങളിലും എത്ര ശതമാനം ദളിത് കത്തോലിക്കര്‍ക്കു നല്‍കുന്നുണ്ടെന്നും, വിദേശഫണ്ടും കേന്ദ്രക്ഷേമവകുപ്പിന്റെയുംമറ്റും ആനുകൂല്യങ്ങളും കൈപ്പറ്റുന്നതില്‍ എത്രമാത്രം ഈ ജനവിഭാഗത്തിന്റെ ക്ഷേമത്തിനും വിദ്യാഭ്യാസത്തിനുമായി ചെലവാക്കുന്നുവെന്നും ദളിത് കത്തോലിക്കരെ ബോദ്ധ്യപ്പെടുത്താന്‍ CBCIയ്ക്കും KCBCയ്ക്കും ബാദ്ധ്യതയുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാരെ മാമ്മോദീസാമുക്കി കത്തോലിക്കരാക്കി അവരുടെ സംവരണവും മറ്റ് ആനുകൂല്യങ്ങളും സഭാമേലദ്ധ്യക്ഷന്മാര്‍ തട്ടിയെടുത്ത് അവര്‍ക്ക് നീതിയും സമത്വവും നിഷേധിക്കുന്നത് ക്രൈസ്തവമൂല്യങ്ങള്‍ക്ക് യോജിക്കുന്നതാണോ എന്ന് CBCI-യും KCBC-യും വ്യക്തമാക്കണം.
               ദളിത് കത്തോലിക്കരുടെ ഒരു യോഗം 2016 ഒക്‌ടോബര്‍ 11-ാം തീയതി എറണാകുളം IMA ഹാളില്‍വച്ച് 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'ലിന്റെ(JCC) ആഭിമുഖ്യത്തില്‍ നടക്കുകയും, വിഷയത്തെക്കുറിച്ച്, 'ദലിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ ' (DCFI) നേതാക്കളും മറ്റ് സമുദായസംഘടനാനേതാക്കളും വിശദമായി ചര്‍ച്ചചെയ്യുകയും ചെയ്തു. തുടര്‍ന്ന്, നവംബര്‍ 26-ാം തീയതി KCRM-യുടെയും JCC-യുടെയും സംയുക്താഭിമുഖ്യത്തില്‍ 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍' പ്രസിഡന്റിന്റെ അദ്ധ്യക്ഷതയില്‍ പാലായില്‍ ഒരു കൂടിയാലോചനായോഗം ചേരുകയുണ്ടായി. ദളിത് കത്തോലിക്കാ വിഷയത്തില്‍ ഇടപെടാനും DCFI-യ്ക്കു പൂര്‍ണ്ണപിന്തുണ നല്‍കുവാനും, ശക്തമായ സമരപരിപാടികള്‍ കൂട്ടായി നടത്തുവാനും ഈ യോഗം തീരുമാനിച്ചു.
               ഇതിലേക്കായി ഒരു ഹൈപവര്‍ ആക്ഷന്‍ കമ്മിറ്റിക്ക് രൂപംകൊടുക്കുകയും, ചെയര്‍മാനായി ജോസഫ് വെളിവിലിനെയും മറ്റ് അംഗങ്ങളായി അഡ്വ. സി.ജെ. ജോസ് (DCFI) ജോസഫ് പനമൂടന്‍ (DCFI), ജോര്‍ജ് ജോസഫ് (KCRM) കെ.കെ. ജോസ് (KCRM), ഇ.ആര്‍. ജോസഫ് (ലാറ്റിന്‍ കാത്തലിക് അസോസ്സിയേഷന്‍), വി.കെ. ജോയി (KCF-തൃശൂര്‍), ശ്രീ. ആന്റോ കോക്കാട്ട് (KCF-തൃശൂര്‍), ശ്രീ. റ്റി.ഒ. ജോസഫ് (ക്‌നാനായ കത്തോലിക്കാ നവീകരണ സമിതി), ശ്രീ സ്റ്റാന്‍ലി ജോസഫ് - കൊച്ചി മുതലായവരെ തിരഞ്ഞെടുക്കുകയും ചെയ്തു.
2017 ജനുവരി 5-ാം തീയതി CBCI പ്രസിഡന്റിനും  KCBC പ്രസിഡന്റിനും ദളിത് കത്തോലിക്കരുടെ തുല്യനീതിക്കും സമത്വത്തിനും സംവരണത്തിനും ന്യായമായ മറ്റ് അവകാശങ്ങള്‍ക്കുംവേണ്ടി നിവേദനം കൊടുക്കുവാനും, വ്യക്തമായ തീരുമാനം കൈക്കൊള്ളുവാന്‍ കഴിയാതെ പോയാല്‍, ശക്തമായ പ്രതിഷേധറാലിയും ധര്‍ണ്ണയും KCBC, CBCI ആസ്ഥാനങ്ങളിലേക്കു നടത്തുവാനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.
 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'ലിനുവേണ്ടി, ജോസഫ് വെളിവില്‍ (പ്രസിഡണ്ട്)

                        ഫോണ്‍: 9895420830

Sunday, February 19, 2017

പി.എ.മാത്യു എനിക്കാരായിരുന്നു?




“The evil that men do lives after them;
The good is oft interred with their bones.”
ഷേക്ക്‌സ്പിയറിനോട് വിയോജിപ്പു തോന്നിയിട്ടുള്ള, അദ്ദേഹത്തിന്റെ ഏക പ്രസ്താവനയാണ് മുകളില്‍ കൊടുത്തിരിക്കുന്നത്.
ഈ ഉദ്ധരണിയില്‍ പറഞ്ഞിരിക്കുന്നതും സത്യവുമായി കാര്യമായ ബന്ധമില്ല. എല്ലാ സമൂഹങ്ങളും പരേതരെ ബഹുമാനിക്കാറുണ്ട്. വഷളന്മാരായ പോലീസ് ഉദ്യോഗസ്ഥര്‍പോലും മൃതദേഹം കണ്ടാല്‍ തലയിലെ തൊപ്പി എടുക്കാറുണ്ട്. ഈ സാമൂഹികശീലം നമ്മുടെയെല്ലാം ഉപബോധമനസ്സില്‍ കുടികൊള്ളുന്നു.
അതുകൊണ്ടുതന്നെ പി എ മാത്യു (ഇനിയങ്ങോട്ട് മാത്തച്ചന്‍ എന്നു വിളിക്കുന്നു) ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തോടു തോന്നിയ വികാരമാണ് ഞാനിവിടെ കുറിക്കുന്നത്.
അതിനുമുമ്പ് ഞാന്‍ എന്റെ കൌമാരകാലത്തേയ്ക്ക് ഒന്നു പോകട്ടെ.
രംഗം ഒരു വനിതാകോളേജ്. യുവജനങ്ങളുടെ സമ്മേളനം. വേദിയില്‍ എന്റെ ഗ്രാമത്തില്‍ ജനിച്ച മെത്രാനുണ്ട്, പ്രിന്‍സിപ്പള്‍, മറ്റു കന്യാസ്ത്രീകള്‍, അധ്യാപകര്‍ എന്നിവര്‍ നിരന്നിരിക്കുന്നു. ഞങ്ങള്‍, ഇരുപതുവയസു തികയാത്ത, യാഥാസ്ഥിതികകുടുംബങ്ങളില്‍ നിന്നുവന്ന, ക്ഷുഭിതയൌവനക്കാര്‍.
ചര്‍ച്ച; യുവജനത്തെ നേര്‍വഴിക്കു നടത്താനുള്ള ശ്രമം കൊണ്ടുപിടിച്ചു നടക്കുന്നു. സംശയങ്ങള്‍ ഉന്നയിക്കാനും അഭിപ്രായം തുറന്നുപറയാനുമുള്ള ഒരു അപൂര്‍വ അവസരം.
അന്നൊക്കെ (കാലം അറുപതുകളുടെ അവസാനപകുതി) സിനിമ കാണുന്നതില്‍നിന്നും പൊതുവേ ചെറുപ്പക്കാരെ വൈദികര്‍ വിലക്കിയിരുന്നു. ഇതിനെക്കുറിച്ച്‌ ഒരുത്തന്‍ ചോദിച്ചു..
“ഞങ്ങളോട് സിനിമ കാണരുത് എന്നു പറയുന്ന അച്ചന്മാരില്‍ ചിലര്‍ ആരും കാണാതെ സെക്കണ്ട് ഷോ കാണാന്‍ പോകുന്നതായി അറിയാം. എന്തുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്?”
ഒരു കന്യാസ്ത്രീ മറുപടി പറയാന്‍ ശ്രമിച്ചു.
“ഒരു പക്ഷെ, ആ വൈദികന്‍ ആ സിനിമ കണ്ട്, അതില്‍ മോശമായ വല്ലതും ഉണ്ടോ എന്നറിയാന്‍ പോയതാകാം..”
കുസൃതി എനിക്ക് ജനിതകദോഷമാണ്. അതിന്റെ ബലത്തില്‍, കൂടുതല്‍ ചിന്തിക്കാതെ ഞാന്‍ ചോദിച്ചു..
“അപ്പോള്‍, ഞങ്ങളോടു ‘ചെയ്യരുതേ, ചെയ്യരുതേ’ എന്നാവര്‍ത്തിച്ച് പറയുന്ന കാര്യങ്ങളൊക്കെ ഈ അച്ചന്മാര്‍ ചെയ്തുനോക്കിയിട്ടുണ്ടോ?”
അതൊരു സ്ഫോടനമായി. ഭയങ്കര ബഹളം.
അതുകഴിഞ്ഞുള്ള എന്റെ അമ്പതുവര്‍ഷക്കാലത്തെ ജീവിതത്തില്‍ അത്തരമൊരു സ്ഫോടനം സൃഷ്ടിക്കാന്‍ എനിക്കു സാധിച്ചിട്ടില്ല.
ഇതിനേക്കാള്‍ വലിയ മൂന്നും നാലും സ്ഫോടനങ്ങള്‍ ഫേസ്ബുക്കിലൂടെ ഒരോ ദിവസവും നടത്തിക്കൊണ്ടിരുന്ന മാത്തച്ചനെ ഞാന്‍ അസൂയകലര്‍ന്ന ആരാധനയോടെയാണ് കണ്ടിരുന്നത്.
ഈയടുത്തകാലത്ത് എന്റെ യു.ക്കെയിലുള്ള ഒരു സുഹൃത്ത് എന്നെ വിളിച്ചപ്പോള്‍ പറഞ്ഞു..
“ചേട്ടന്‍ എഴുതുന്ന കാര്യങ്ങളൊക്കെ കൃത്യമായി വായിക്കാറുണ്ട്. അതെല്ലാം സത്യവുമാണ്. പക്ഷെ ഒരു വലിയ ശക്തിയോടാണ് ഏറ്റുമുട്ടുന്നതെന്ന കാര്യം മറക്കരുത്. ചേട്ടന്റെ സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ ഭയമുണ്ട്.”
ആ സുഹൃത്തിനോട്‌ ഞാന്‍ മാത്തച്ചന്റെ കാര്യം പറഞ്ഞു. ഈ പറഞ്ഞ വന്‍ശക്തി പേടിക്കുന്നവരെ മാത്രമേ ഉപദ്രവിക്കാറുള്ളൂ. നിര്‍ഭയരെ ഈ ശക്തിയ്ക്ക് പേടിയാണ്.
കേരളത്തിലെ ഇരിഞ്ഞാലക്കുടയില്‍ മെത്രാന്മാരുടെയും കത്തനാന്മാരുടെയും കുഞ്ഞാടുകളുടെയും നടുവിലിരുന്നാണ് മാത്തച്ചന്‍ അവരെ നിരന്തരം പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തുകൊണ്ടിരുന്നത്. എന്നെപ്പോലുള്ളവര്‍ക്ക് പ്രവാസജീവിതം നല്‍കുന്ന ചില സൗകര്യങ്ങളും സുരക്ഷിതത്വവും ഉണ്ട്. മാത്തച്ചന് അതൊന്നും ഉണ്ടായിരുന്നില്ല.
എന്നിട്ടും എന്തൊരു ധൈര്യമായിരുന്നു!
പണ്ഡിതന്‍ ആയിരുന്നില്ല. ശ്രീ ജോസഫ് പുലിക്കുന്നന്റെയത്ര ബൈബിളിലും സഭാചരിത്രത്തിലും അവാഗാഹം മാത്തച്ചനുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ കൈമുതല്‍ വ്യക്തമായി ചിന്തിക്കാനുള്ള കഴിവും അതിശയിപ്പിക്കുന്ന നര്‍മ്മബോധവുമായിരുന്നു.
ആക്രമിക്കപ്പെടുന്നവന്‍ പോലും ചിരിച്ചുപോകുമായിരുന്ന തരത്തിലായിരുന്നു മാത്തച്ചന്‍ വാള്‍ വീശിയിരുന്നത്.
പ്രത്യാക്രമണത്തിനു വരുന്ന കുഞ്ഞാടുകള്‍ മാത്തച്ചന്റെ മുന്നില്‍ അട്ട ചുരുളുന്നതുപോലെ ചുരണ്ടുകൂടുന്നത് രസകരമായ കാഴ്ചതന്നെയായിരുന്നു.
ചിലപ്പോള്‍ തോന്നിയിട്ടുണ്ട്, ഈ മാത്തച്ചന്‍ കമന്റിടുന്ന കാര്യത്തില്‍ ഒരു പിശുക്കനാണെന്ന്. പക്ഷെ, ചിന്തിച്ചപ്പോള്‍ കാര്യം വ്യക്തമായി. സഭാതലവന്മാര്‍ക്ക് എങ്ങനെയൊക്കെ പണികൊടുക്കാം എന്ന നിരന്തരചിന്തയിലായിരുന്നു മാത്തച്ചന്‍. അതിനിടയില്‍ മറ്റുള്ളവരുടെ പോസ്റ്റുകളില്‍ പോയി കമന്റി, തന്റെ ചിന്തയെ മുറിക്കാന്‍ അദ്ദേഹത്തിനു സാധിച്ചില്ല.
കാപട്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത വ്യക്തിയായിരുന്നു അദ്ദേഹം. മദ്യപാനം ആസ്വദിച്ചിരുന്നു. അത് തുറന്നുപറയും. വിശ്വാസത്തെയും പുരോഹിതപരിഷകളെയും പുച്ഛത്തോടെ മാത്രമാണ് കണ്ടിരുന്നത്. അതില്‍ രഹസ്യമായി വയ്ക്കേണ്ട ഒന്നും അദ്ദേഹം കണ്ടില്ല. മരണാന്തരജീവിതത്തില്‍ വിശ്വസിച്ചിരുന്നില്ല. ഫ്രാന്‍സിസ് പാപ്പയെപ്പോലൊരാള്‍ അദ്ദേഹത്തിന്റെ ഇടവക വികാരിയായി വന്നിരുന്നെങ്കിലും അദ്ദേഹത്തിന്റെ ചിന്താഗതിയ്ക്ക് മാറ്റം ഉണ്ടാകുമായിരുന്നു എന്നുതോന്നിയിട്ടില്ല.
എം.പി.പോള്‍ സാര്‍ കേരളം ആദരിച്ചിരുന്ന വ്യക്തിയാണ്. പക്ഷെ സഭാധികാരികള്‍ക്ക് ചില തലവേദന ഉണ്ടാക്കിക്കൊടുത്തു എന്ന കാരണത്താല്‍ വൈദികര്‍ അദ്ദേഹത്തിന്റെ മൃതദേഹം തെമ്മാടിക്കുഴിയില്‍ അടക്കി. അതിലൂടെ അവര്‍ പോള്‍സാറിനെ മാത്രമല്ല, കേരളസമൂഹത്തെയാണ് അപമാനിച്ചത്. ഇത്രയേറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു കൂന്തന്‍തൊപ്പിയും അതിന്റെ പേരില്‍ ഒരു ക്ഷമാപണം നടത്തിയിട്ടില്ല. തെണ്ടികള്‍.
അങ്ങനെ അപമാനിതനാകാന്‍ മാത്തച്ചന്‍ തയ്യാറല്ലായിരുന്നു. തന്റെ മൃതദേഹം മെഡിക്കല്‍കോളേജ് അനാട്ടമി വിഭാഗത്തിനു വിട്ടുകൊടുക്കണം എന്നു നിഷ്ക്കര്ഷിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആഗ്രഹത്തിന് വിരുദ്ധമായി ബന്ധുക്കള്‍ പ്രവര്‍ത്തിക്കുകയില്ല എന്നു കരുതാം.
ഫോണില്‍ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്ഷം ജനുവരിയില്‍ നാട്ടില്‍ ചെന്നപ്പോഴും ഞാന്‍ വിളിച്ചിരുന്നു. എന്തോ, അദ്ദേഹത്തിന്റെ വീട് അങ്കമാലിയില്‍ ആണെന്നായിരുന്നു എന്റെ ധാരണ. പക്ഷെ ഇരിഞ്ഞാലക്കുടവരെ പോകാന്‍ സാധിച്ചില്ല. കൊച്ചിനഗരത്തില്‍ വരികയാണെങ്കില്‍ വിളിക്കാം എന്നു പറഞ്ഞിരുന്നു, പക്ഷെ നേരിട്ടു കാണാന്‍ സാധിച്ചില്ല.
കളങ്കമില്ലാത്ത, കാപട്യമില്ലാത്ത, വ്യക്തികള്‍ക്കുമാത്രം കൈവരാവുന്ന ധൈര്യത്തിന്റെ ഉടമയായിരുന്നു, മാത്തച്ചന്‍.
എന്റെ സങ്കടം ഇതാണ് – ഒരു സ്വര്‍ഗം ഇല്ലാതെപോയല്ലോ. ഉണ്ടായിരുന്നെങ്കില്‍, എന്റെ സമയം വരുമ്പോള്‍ മുകളില്‍ പോയി, മാത്തച്ചനൊരു കുപ്പി സമ്മാനമായി കൊടുത്ത്, അവിടെ വല്ല മരത്തണലിലും ഇരുന്ന് ദൈവത്തിന്റെ കുറ്റം പറയാമായിരുന്നു.
പറയാന്‍ ഒരു പാടുണ്ടായിരുന്നു.
മാത്തച്ചന്‍ അന്തരിച്ചു. അത്രതന്നെ. പക്ഷെ, അദ്ദേഹം അനേകര്‍ക്ക് വഴികാട്ടിയും മാതൃകയും ആയിരുന്നു. അദ്ദേഹം വെളിച്ചം വീശിതന്ന പാതയിലൂടെ സഞ്ചരിക്കാന്‍ അനേകര്‍ ഇനിയുമുണ്ടാവും. പക്ഷെ, മാത്തച്ചന്‍ ഒരു പയനീയര്‍ ആയിരുന്നു. സുക്കര്‍ബെര്‍ഗ് അഴിച്ചുവിട്ട കുതിരപ്പുരത്തിരുന്നു അസാമാന്യ വൈഭവത്തോടെ പടവെട്ടിയ ധീരനായ പോരാളി.
പ്രണാമം, മാത്തച്ചന്‍.

Saturday, February 18, 2017

കൊറ്റമം ദേവാലയ പ്രതിഷ്ഠ കാര്യപരിപാടി

N.B. 
പത്തു കാളക്കൂറ്റന്മാരെ കശാപ്പുചെയ്ത് 5ooo പേർക്ക് നൽകുന്ന സദ്യയാണ് സ്നേഹവിരുന്ന് ! 
അയച്ചുതന്നത് ശ്രീ പി സി റോക്കി

Thursday, February 16, 2017

സത്യജ്വാല - ഫെബ്രുവരി 2017

മെത്രാൻ സിനഡെന്ന കൊട്ടാര യോഗം – മുഖക്കുറി (ജോർജ്ജ് മൂലേച്ചാലിൽ), കോട്ടപ്പുറം അരമനയിലേക്കു വിശ്വാസികളുടെ ഐതിഹാസിക മാർച്ച് – P R ബാബു, ‘സത്യജ്വാല’ കേരള സഭയിലുയർന്നു നിൽക്കുന്ന ചോദ്യചിഹ്നം – ജോസഫ് മറ്റപ്പള്ളി, മരണാസന്നന്റെ മന:സമാധാനം കെടുത്തുന്ന പൈങ്ങളം വികാരി – ഇപ്പൻ, ശവമടക്കു നിരോധിക്കുന്നതിനു വികാരിമാർക്കനുവാദമുണ്ടോ? – ജോസഫ് പുലിക്കുന്നേൽ, കുടുംബക്കല്ലറകൾക്കു മേൽ വികാരിയുടെ അതിക്രമം – കുരുവിള വൈപ്പിശ്ശേരിൽ, കണ്ണു തുറപ്പിക്കാനും മോചിപ്പിക്കാനും – ഫാ. ഡേവിസ് കാച്ചപ്പള്ളി CMI, സെക്കുലറിസവും മതവും – Rev. Dr. J ഔസേപ്പ് പറംബിൽ, യഹോവായും യേശു ക്രിസ്തുവും – T T മാത്യു (തകടിയിൽ), കേരളത്തിലെ വൈദികരുടെ ലൈംഗികാതിക്രമങ്ങളേക്കുറിച്ച് ‘ഔട്ട് ലുക്കിൽ’ കവർ സ്റ്റോറി, മാർപ്പാപ്പാ മെത്രാന്മാർക്കയച്ച കത്ത്, ശ്രീ ജോസഫ് പടന്നമാക്കലിന് 2016 ലെ ‘ഇ-മലയാളി’ സാഹിത്യ പുരസ്കാരം, പോപ്പിന്റെ പരസ്യകുമ്പസ്സാര വിഷയങ്ങൾ – P K മാത്യു ഏറ്റുമാനൂർ, ‘അത്മായരല്ല, അടിമകളുമല്ല; പിന്നെയോ രാജകീയ പുരോഹിതന്മാർ’ (ഒരനുബന്ധം) – വയലാർ മൈക്കിൾ, സത്യം തെളിച്ചു കാണിച്ച സത്യജ്വാല – ജെയിംസ് ഐസക്ക് കുടമാളൂർ, മുഖം വികൃതമായതിനു കണ്ണാടിയെ പഴിക്കണമോ? – Prof. P L ലൂക്കോസ്, ഫ്രാൻസിസ് മാർപാപ്പായോടൂള്ള ക്നാനായാക്കാരുടെ പ്രാർത്ഥന – ജെയിംസ് വട്ടപ്പറമ്പിൽ (USA), സീറോ മലബാർ സഭയിലെ അഭിവന്ദ്യ മെത്രാന്മാരോട് – C K പുന്നൻ ചിറയിൽ, തൃശ്ശൂർ ആർച്ച് ബിഷപ്സ് ഹൗസിനു മുന്നിൽ കണ്ടശാംകടവ് ഇടവകാംഗങ്ങളുടേ ധർണ്ണ, ക്രിസ്ത്യൻ സഭാനിയമപ്രകാരമുള്ള വിവാഹമോചനം സാധുതയില്ലെന്നു സുപ്രീം കോടതി, ക്രൈസ്തവ സ്ഥാപനങ്ങൾ സുതാര്യമാക്കണം – ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ, ഇവാഞ്ചലൈസേഷൻ എന്ന അടികൊള്ളിത്തരം, സത്യജ്വാല: ലക്ഷ്യ നിർണ്ണയത്തിന്റെ പ്രാധാന്യവും സാധ്യതകളും – അലക്സ് കാവുമ്പുറത്ത് (USA , രണ്ടാം ഈസ്റ്ററിന്റെ മഹാജൂബിലി, പ്രോഗ്രാം റിപ്പോർട്ട് – ഇപ്പൻ ……..  DOWN LOAD 

കോടികള്‍ മുടക്കുള്ള കത്തോലിക്കാപ്പള്ളി പ്രതിഷ്ഠയും ബഹു. മുഖ്യമന്ത്രി പിണറായി വിജയനും


കോടികള്‍ മുടക്കുള്ള കത്തോലിക്കാപ്പള്ളി

 

പ്രതിഷ്ഠാ പൊതു സമ്മേളനം

 

ബഹു. മുഖ്യമന്ത്രി ഉല്‍ഘാടനം ചെയ്യുമെന്ന് ???

പി.സി. റോക്കി മൊബൈല്‍ : 9961217493


അന്താരാഷ്ട്ര തീര്‍ത്ഥാടന കേന്ദ്രമായ മലയാറ്റൂരിന്റെ പ്രവേശന കവാടത്തിനടുത്തുള്ള കൊറ്റമം സെന്റ് ജോസഫ് പള്ളിയുടെ പ്രതിഷ്ഠാ കര്‍മ്മം 2017 ഫെബ്രുവരി 19 വൈകുന്നേരം 3 മണിയ്ക്ക് നടത്തപ്പെടുകയാണ്. മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് പള്ളി സമര്‍പ്പണം നടത്തുന്നത്.  ഇതിനോടനുബന്ധിച്ചുള്ള പൊതുയോഗം ബഹു. കേരളാ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരിക്കുന്നു.


സുവനീര്‍ പ്രകാശനം ശ്രീ. ഇന്നസെന്റ് എം.പി.യും സമ്മാനക്കൂപ്പണ്‍ നറുക്കെടുപ്പ് അങ്കമാലി എം.എല്‍.എ. ശ്രീ.റോജി. എം. ജോണും നിര്‍വ്വഹിക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍. തുടര്‍ന്ന് വാഹനറാലി. വിവിധ ഇടവകകളിലെ വീഥികളിലൂടെ റാലി കടന്നു പോകും. എന്തിന്????. മറ്റ് ഇടവകകളും ഈ പാത പിന്‍തുടരാനോ? പഴയ പള്ളി പൊളിച്ച് പണി തീര്‍ത്ത പുതിയ പള്ളി പതിമൂവായിരം സ്‌ക്വയര്‍ ഫീറ്റുള്ള ഒരേ സമയം മൂവായിരത്തി അഞ്ഞൂറു പേര്‍ക്ക് ഇരിയ്ക്കാവുന്നതാണത്രേ. അയ്യായിരം  പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമുള്ളത് നിര്‍മ്മിക്കാമായിരുന്നു എന്ന് ചില അന്യ മതസ്ഥര്‍ അഭിപ്രായപ്പെട്ടു കേട്ടു. ദിവസങ്ങള്‍ക്കു മുമ്പാണ് ലക്ഷങ്ങള്‍ മുടക്കിയുള്ള ആഡംബരങ്ങളോടെ ഈ പള്ളിയിലെ വിശുദ്ധ റോക്കിയുടെ കപ്പേള തിരുനാള്‍ ആഘോഷിച്ചത്. ഇതിനിടയ്ക്ക് കേരളമാകെ നോട്ട് ക്ഷാമം , പട്ടിണി, പണമില്ലായ്മ, അരിയില്ലായ്മ സമരങ്ങള്‍. എന്നിട്ടും പല പള്ളികളിലും  ആറും ഏഴും  കപ്പേള തിരുനാള്‍ ഉള്‍പ്പെടെ വന്‍ ആഘോഷങ്ങള്‍.

            ബഹു.മുഖ്യമന്ത്രി പൊതുയോഗം ഉല്‍ഘാടനം ചെയ്യുമെന്ന വാര്‍ത്ത അയല്‍ നാടുകളിലൊക്കെ ചര്‍ച്ചയായി കഴിഞ്ഞു. ലക്ഷക്കണക്കായ പട്ടിണിപ്പാവങ്ങള്‍ പുറംപോക്കിലും ചേരികളിലും തല ചായ്ക്കാന്‍ ഇടമില്ലാതെ അലയുമ്പോള്‍ കോടികള്‍ മുടക്കി ആഢംബര പള്ളി ഉല്‍ഘാടനം ചെയ്യാന്‍ മന്ത്രി എത്തുന്നത് വിരോധാഭാസമാണെന്നും സംസാരമുണ്ട്. ഭാവിയില്‍ വിവിധ ക്രിസ്ത്യന്‍ മത വിഭാഗങ്ങളുടെയും ഹിന്ദുമത ക്ഷേത്രങ്ങളുടെയും മുസ്ലീം പള്ളികളുടെയും മറ്റും ഉല്‍ഘാടന യോഗങ്ങളില്‍ അതാതു കാലത്തെ മുഖ്യമന്ത്രിമാര്‍ സന്നിഹിതരാകേണ്ടി വരുന്ന തെറ്റായ കീഴ്‌വഴക്കം സംജാതമാകില്ലേ എന്ന ചോദ്യവും ഉയരുന്നു. മതേതര സര്‍ക്കാരിന് പള്ളി നിര്‍മ്മാണ പൊതുയോഗ ഉല്‍ഘാടനം ഭൂഷണമാണോ?
പ്രവാസികളില്‍ നിന്നുള്ള വന്‍ സംഭാവനകള്‍ ആഢംബര പള്ളി, പാരിഷ്ഹാള്‍ നിര്‍മ്മാണങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കാം നിര്‍മ്മാണ മല്‍സരങ്ങള്‍ക്ക് പ്രചോദനമാകുന്നത്. 

വൈദ്യുതി അമൂല്യമാണ് അത് ദുരുപയോഗം ചെയ്യരുത് എന്ന് സര്‍ക്കാരിന്റെ കാതിന് ഇമ്പമേകുന്ന മൊബൈല്‍ മെസേജുകള്‍, ചാനല്‍ പ്രക്ഷേപണങ്ങള്‍. 

പള്ളികളുടെയും കുരിശടികളുടെയും തിരുനാളുകള്‍ക്കും ഹിന്ദുക്കളുടെ ഉല്‍സവങ്ങള്‍ക്കും നാടുനീളെ രാപ്പകല്‍ വൈദ്യുതാലങ്കാരങ്ങള്‍ക്ക് എത്രമാത്രം വൈദ്യുതി ഉപയോഗിക്കപ്പെടുന്നു എന്നത് പഠനാര്‍ഹമാക്കണം.


നദികളില്‍ നിന്നും മണല്‍ അപ്പാടെ വാരിയെടുത്ത് പുഴ നാശോന്മുഖമാക്കി ഫ്‌ളാറ്റുകള്‍ നിര്‍മ്മിച്ച് ജലക്ഷാമം രൂക്ഷമാക്കിയ ശേഷം നാം വിലപിക്കുന്നു. ഭാവി തലമുറയ്ക്ക് കഴിഞ്ഞു കൂടുവാന്‍ ആവശ്യമായ പ്രകൃതി സമ്പത്തില്‍ ഒന്നായ പാറയും പാറമണലും ഉപയോഗിച്ച് മല്‍സര ബുദ്ധിയോടെ ആഢംബര പള്ളികളും പാരിഷ് ഹാളുകളും പണിതു കൂട്ടി പ്രകൃതി സമ്പത്ത് മുച്ചൂടും നശിപ്പിച്ചു എന്ന വിലാപത്തിന്റെ മാറ്റൊലികള്‍ ഭാവിയില്‍ നമുക്ക് ചാനലുകള്‍ വഴിയും മാദ്ധ്യമങ്ങളിലൂടെയും വായിച്ചും കണ്ടും കണ്ണീരൊഴുക്കിയും സാഹിത്യകാരന്മാരുടെ കവിതകളായും കഥകളായും വായിച്ച് രസിക്കുകയും 
ചെയ്യാം.
NB
സമ്മേളനത്തിൽ ഒരു ഇമാമും ഒരു സ്വാമിയും കൂടി പങ്കെടുക്കുന്നുണ്ടെന്നും  യോഗാനന്തരം ഗോമാംസം അടങ്ങുന്ന സദ്യയുണ്ടാവും എന്നും കേൾക്കുന്നു     

Wednesday, February 15, 2017

വൃത്തികെട്ട മലയാള മനോരമ കൊടുങ്ങല്ലൂരിൽ വേണ്ടേവേണ്ട...

.
1941-ൽ സ്ഥാപിതമായ കോടികൾ വിലവരുന്ന കൊടുങ്ങല്ലൂർ സെന്റ് തോമസ് ദേവാലയവും 4ഏക്കർ 24 സെന്റ് സ്ഥലവും 2016 ജൂലൈ 7-)ം തീയതി  വരാപ്പുഴ ആർച്ച്  ബിഷപ്പായിരുന്ന ഫ്രാൻസീസ് കല്ലറയ്ക്കലും കൂട്ടരും കൂടി  ഒ.  എസ്സ്.ജെ. ക്കുവിറ്റ് പണംവാങ്ങിയതിൽ പ്രതിഷേധിച്ച് 70 ദിവസമായി ജനങ്ങൾ പള്ളിക്കുമുമ്പിൽ ഉപവാസ സമരത്തിലാണ്. നാനാജാതി മതസ്ഥരുടെ സംഭാവനകൊണ്ട് വാങ്ങിയതാണീ സ്ഥലം . ഇതു തിരിയെ ജനങ്ങൾക്കു കിട്ടണമെന്നാവശ്യപ്പെട്ട് ഇടവക സംരക്ഷണസമിതിയുടേയും ഓപ്പൺ ചർച്ച് മൂവ്‌മെന്റ് ,ജെ.സി.സി. എന്നീ സംഘടനകളുടേയും ആഭിമുഖ്യത്തിൽ 11-2-207-ൽ നാട്ടുകാർ കോട്ടപ്പുറം ബിഷപ്പ് ഹൗസിലേയ്ക്ക് പടുകൂറ്റൻ മാർച്ച് നടത്തി .

ഈ സംഭവം മനോരമ മാത്രം റിപ്പോർട്ടുചെയ്യാതെ മെത്രാൻമാർക്കുവേണ്ടി മറച്ചുവയ്ക്കുകയായിരുന്നു. ജനകീയ വിഷയങ്ങൾ മനപ്പൂർവ്വം മറച്ചു വയ്ക്കുന്നത് പത്ര ധർമ്മത്തിനു ചേർന്നതാണോയെന്ന് ജനങ്ങൾ ചോദിക്കുന്നു. പത്രം പണംകൊടുത്തുവാങ്ങുന്നത് ജനങ്ങളാണെന്നും മെത്രാന്മാരല്ലെന്നും നാട്ടുകാർ പറയുന്നു. ഈ നാട്ടുകാരെ വേണ്ടാത്ത വൃത്തികെട്ട മനോരമ നാട്ടുകാർ ബഹിഷ്‌കരിക്കണമെന്നും വ്യാജം എഴുതിപ്പിടിപ്പിക്കുന്ന മനോരമക്കെതിരെ സംസ്ഥാനവ്യാപകമായി പ്രചാരണം സംഘടിപ്പിക്കുന്നതിനും,  ഓപ്പൺ ചർച്ച് മൂവ്‌മെന്റ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചു. കൊടുങ്ങല്ലൂരിലെ ജനങ്ങൾ ശക്തമായി പ്രതികരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. 
സംസ്ഥാന പ്രസിഡന്റ് റെജി ഞള്ളാനിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എം. എൽ .ആഗസ്തി ,രാരിച്ചൻ , ജോർജ്ജ് , അഡ്വ.ജോസഫ്,  തുടങ്ങിയവർ സംസാരിച്ചു. 


Tuesday, February 14, 2017

പിമ്ഗളയ്ക്കും നാണം

പിമ്ഗളയ്ക്കും നാണം!                                                              ''ജയലളിത കായംകുളം കൊച്ചുണ്ണിസാറിന്റെ സഹോദരി'' എന്ന് തമിഴ് മക്കളും / പുലികളും  വിശേഷിപ്പിച്ചാലും, കായംകുളം കൊച്ചുണ്ണി എന്ന അവതാരപുരുഷന്റെ നാട്ടുകാര് ''ഈ നാറിയ തമിഴ് മക്കളുടെ പച്ചക്കറി നാളെമുതൽ തിന്നാതെ'' , സ്വയം വീട്ടുമുറ്റത്തും മട്ടുപ്പാവിലും പച്ചക്കറി കായംകുളത്തും, അല്ല കേരളമാകെ വിളയിപ്പിക്കണം ! അത്രയ്ക്കും നാണമില്ലാത്ത റോഡിൽ തൂറികളാണീ ''സോ കോൾഡ് '' തമിഴകം ! പുലികൾ അല്ലിവർ എന്നുറപ്പു , പകരം പേര് ഞാൻ  പറയുന്നില്ല ...

ഏഷ്യാനെറ്റിലെ നമ്മുടെ വിനു വി,ജോൺ, ഇന്ന് സന്ധ്യക്ക്, തുമ്പമൺകാരൻ  ശ്രീ കെ റ്റി  കുഞ്ഞുമോൻ എന്ന 'ചുമ്മാസാറിനോട്' ചോദിക്കുന്ന ന്യായ യുക്തമായ ചില ചോദ്യങ്ങൾ കേട്ടപ്പോൾ, അറിയാതെ ഞാന്‍ എഴുതിപ്പോകുന്നതാണിത്!  മാപ്പു!                                         എനിക്ക് പറയാനുള്ളത് ഈ കുഞ്ഞുമോൻസാറിന്റെ ''അമ്മയെക്കുറിച്ചെന്റെ'' കൗമാരകാല ഓര്‍മ്മകളാണ്, ഇത് സത്യമാണ് !  ഒരിക്കൽ 1964 ഇൽ,  ഞാൻ ബാംഗ്ലൂർ st ജോസഫ്‌സ് കോളേജിലെ 'പ്രീ യൂണിവേഴ്സിറ്റി' വിദ്യാർഥിയായിരുന്നു  , വയസു പതിനാറു ! ഈ ജയലത എന്ന തമിഴ് അമ്മയ്ക്ക്പ്രായം വെറും പതിനഞ്ചു  [ഓർമ്മ ശരിയെൻകിൽ ]!
അന്ന് ''വെണ്ണീറാടൈ'' എന്ന അമ്മയുടെ ഒന്നാം തമിഴ് ചിത്രത്തിലെ ആരെയും കൊതിപ്പിക്കുന്ന                ''കുളിസീൻ '' [മാനംമുട്ടെ ഉയരമുള്ള അർദ്ധനഗ്ന ചിതങ്ങൾ] സൈക്കിൾ സവാരിക്കാരനായ ഞാൻ വഴിയോരകാഴ്ചയായി നോക്കി നിന്നിട്ടുണ്ട് ! ഒരുവെറും സ്വവർഗ രതിക്കാരി  'കാബറെ' നർത്തകിക്ക് ഈ സനാതന ധര്‍മ്മ ഭൂമിയായ രാജ്യത്തു ഒരായുസിൽ ഇത്രയും കളിക്കാമെങ്കിൽ പലസ്തീനിലെ ''മഗ്നലനമറിയാമ്മയും'' നമ്മുടെ  ''പിങ്ഗള'' ചേച്ചിയും ആരായിരുന്നു? ഇവരൊക്കെ വേശ്യകളേ അല്ല, എന്നല്ലാതെ എന്ത് പറയാൻ ? samuelkoodal  


  

Sunday, February 12, 2017

ബിഷപ്പ് ഹൗസിനു മുന്നിൽ ജനരോഷമിരമ്പി. ജനകീയ മാർച്ച് പോലീസ് തടഞ്ഞു.


വിശ്വാസികളുടെ ശാപമേറ്റ കോട്ടപ്പുറം ബിഷപ്പ് ഹൗസിന്റെ കറുത്തദിനം.

      2017-ഫെബ്രുവരി 11 ശനി

കൊടുങ്ങല്ലൂർ സെന്റ് തോമസ് പള്ളിയും കോടികൾ വിലമതിക്കുന്ന നാലേക്കർ ഇരുപത്തിനാലു സെൻ്‌റു സ്ഥലവും O.S.J. യ്ക്ക് വിറ്റ് കാശാക്കിയ മെത്രാന്മാരുടെ ഹീനമായ നടപടികൾക്കെതിരെ  ജനരോഷം ആളിക്കത്തി. കോട്ടപ്പുറം രൂപതാ ബിഷപ്പ് ഹൗസിലേയ്ക്ക് ഇടവക സംരക്ഷണ സമിതിയുടെയും ജെ.സി.സി. ,  ഓപ്പൺ ചർച്ച് മൂവ്‌മെന്റ് എന്നീ സംഘടനകളുടേയും സംയുക്ത ആഭിമുഖ്യത്തിൽ  ബിഷപ്പ്  ഹൗസിലേയ്ക്ക് നടന്ന പടുകൂറ്റൻ റാലി കോട്ടപ്പുറം ബിഷപ്പ് ഹൗസ് കവാടത്തിൽ ആയുധധാരികളായ വൻ പോലീസ് സംഘം തടയുകയായിരുന്നു.   ആറുവയസ്സുള്ള കുട്ടികൾ മുതൽ എൺപതു വയസ്സുവരെയുള്ള മുതിർന്നവരും സ്ത്രീകളും പുരുഷന്മാരുമുൾപ്പെടെ വൻ ജനാവലിയാണ് മാർച്ചിൽ അണിനിരന്നത്. മാർച്ച് ബിഷപ്പ് ഹൗസ് കവാടത്തിൽ പോലീസ് തടഞ്ഞതിനെത്തുടർന്ന് സമരക്കാർ മണിക്കൂറുകളോളം  കവാടത്തിൽ കുത്തിയിരുന്നു പ്രതിക്ഷേധിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ ശ്രീ കെ. വേണു മാർച്ച്  ഉദ്ഘാടനം ചെയ്തു .വിശ്വാസസമൂഹത്തോട് കാട്ടിയിരിക്കുന്ന ഈ കടുത്ത അനീതി വെച്ചുപൊറുപ്പിക്കരുതെന്നും നീതിലഭിക്കുന്നതുവരെ പോരാട്ടം തുടരണമെന്നും ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെ പുർണ്ണ പിൻതുണ നേടണമെന്നും അദ്ദഹം പറഞ്ഞു. 

ഒരു കത്തോലിക്കാ പള്ളി പണിയണമെന്ന  കൊടുങ്ങല്ലൂർ നിവാസികളുടെ  തീരുമാനമറിഞ്ഞ് 1938-ൽ അവിടെയെത്തിയ വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് അട്ടിപ്പേറ്റി ജനങ്ങളുമായി സംസാരിക്കുകയും ക്രിസ്ത്യാനികളുടെയും ആദരണിയരായ മറ്റുമതവിഭാഗങ്ങളുടെയും സഹായത്തോടെ ആവശ്യമായ സ്ഥലം കണ്ടെത്തി 1942-ൽ ഇടവകസ്ഥാപിക്കുകയും 1962 -ൽ ആരംഭിച്ച O.S.J ക്ക് തൽക്കാലം തലചായ്ക്കാൻ ഇടവകക്കാർ ഇവിടെ സൗകര്യം ചെയ്തുകൊടുക്കുകയും ചെയ്തു. എന്നാൽ തലചായ്ക്കാൻ ഇടംനൽകിയ ആളുകളെ ചവിട്ടിപ്പുറത്താക്കി 2016 ജൂലൈ 7o.s.j കോടികൾ വിലവരുന്ന ഭൂമി തീറാധാരമായി മെത്രാനിൽ നിന്നും എഴുതിവാങ്ങുകയും ഇടവക ജനങ്ങളെ പുറത്താക്കുകയും ചെയ്തിരിക്കുന്നു.ഈ അനീതി പൊറുക്കുവാൻ കഴിയില്ലെന്നും ഞങ്ങളുടെ പള്ളിയും സ്ഥലവും തിരികെ കിട്ടുന്നതുവരെ സമരം മുന്നോട്ടുപോകുമെന്നും പാരീഷ് കൗൺസിൽ സെക്രട്ടറി പി. ആർ . ബാബു പറഞ്ഞു . 

ആർച്ചു ബിഷപ്പ് ഫ്രാൻസീസ് കല്ലറക്കനും ,കോട്ടപ്പുറം രൂപതാമെത്രാൻ തോമസ് കാരിക്കശ്ശേരിക്കും ഇടവക വികാരിക്കും ഇതിൽ പങ്കുണ്ട് . കോടികളുടെ സാമ്പത്തിക ഇടപാട് ഇതിൽ നടന്നിട്ടുണ്ട് .ഇതും അന്വേഷണവിധേയമാക്കണം . സമരസമിതി ചെയർമാൻ മനോജ് ചെറുവേലിക്കൽ ആവശ്യപ്പെട്ടു.

  കത്തോലിക്കാ സഭയിലെ കോടികളുടെ അഴിമതികളും കൊള്ളരുതായ്മകളും ചൂണ്ടിക്കാട്ടിയ  J.C.C. പ്രസിഡന്റ് ജോസഫ് വെളുവിൽ മുഖ്യ പ്രഭാക്ഷണം നടത്തി.

നീതിക്കുവേണ്ടിയുള്ള ഈ സമരം ബഹുജന പങ്കാളിത്തത്തോടെ പുറത്തേയ്ക്ക് വ്യാപിപ്പിക്കുന്നതിനും സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനുമായി ഇടവക സംരക്ഷണ സമിതിയോടു ചേർന്ന് മുൻനിരയിൽ പ്രവർത്തിക്കുമെന്നും സമരസമിതിക്ക് എല്ലാവിധ പിൻതുണയും വാഗ്ദാനം ചെയ്യുന്നതായും ഓപ്പൺ ചർച്ച് സംസ്ഥാന പ്രസിഡന്റ് ശ്രീ . റെജി ഞള്ളാനി പ്രഖ്യാപിച്ചു

സമരസമിതി നേതാക്കളായ സ്റ്റീഫൻ മാളിയേക്കൽ , റാക്‌സൻ മുട്ടത്ത് സോജൻ ഇലഞ്ഞിക്കൽ എന്നിവർ വികാരനിർഭരമായാണ്  സംസാരിച്ചത്.
 തങ്ങൾക്കർഹതപ്പെട്ട പള്ളിയും സ്വത്തുക്കളും വെറും സാങ്കേതികതയുടേയും പുരോഹിതരിലുള്ള അമിതവിശ്വാസത്തിന്റേയും പേരിൽ നഷ്ടപ്പെട്ടതിലുള്ള ദുഖം അവർ മറച്ചുവച്ചില്ല. 

പള്ളിക്കുമുൻപിലുള്ള ഉപവാസ സമരം 2-മാസം കഴിഞ്ഞിട്ടും സഭാ നേതൃത്വം തിരിഞ്ഞു നോക്കിയിട്ടില്ല .പണപ്പിരിവുനടത്തുമ്പോൾ മണിക്കൂറുകൾ ഇടവിട്ടുവേണമെങ്കിലും വിശ്വാസികളുടെ വിടുകൾ കയറിയിറങ്ങുന്ന പുരോഹിതരേയും സമരപ്പന്തലിൽ കണ്ടിട്ടില്ലെന്നു പറഞ്ഞുതുടങ്ങിയ  അറുപതുകൾ പിന്നിട്ട അമ്മമാരുടെ കണ്ണുകൾ നിറയുന്നതും, ഒപ്പം നിരാശയും കാണാമായിരുന്നു. 

ജെ. സി. സി.  വൈസ്പ്രസിഡന്റ് ആന്റോ കോക്കാട്ട് , സെക്രട്ടറി വി. കെ ജോയി ഇടവക സംരക്ഷണ സമിതി നേതാക്കളായ ബിബിൻ കെ. സെബാസ്റ്റ്യൻ ,ടൈസൻ പുളിക്കത്തറ , ശ്രീമതി പാത്ക്ലീനാ തോമസ്, ബൈജു കണിച്ചുകുന്നത്ത്, പീയൂസ്,പി.പി. സ്റ്റാൻലി, ആൽബർട്ട് ആന്റണി തുടങ്ങിയവർ 3 കിലോമീറ്റർ ടൗൺ ചുറ്റിയുള്ള മാർച്ചിന ് നേതൃത്വം നൽകി.