Translate

Sunday, March 31, 2013

പുനരുത്ഥാന ചിന്തകൾ


യേശു കുരിശിൽ മരിച്ചുവെന്നും കല്ലറയിൽ നിന്ന് മൂന്നാം ദിവസം ഉയിർത്തുവെന്നുമുള്ള കാര്യത്തിൽ ഒരു ക്രൈസ്തവ സഭയിലും ഭിന്നാഭിപ്രായമില്ല. ക്രിസ്തുവിന്റെ ഉയിർപ്പിൽ വിശ്വസിക്കാത്തവന് ക്രൈസ്തവ നാമധാരിപോലും ആകനാവില്ല. യേശുവിന്റെ പുനരുത്ഥാനമാണ്  വിശ്വാസത്തിന്റെ അടിസ്ഥാനവും കേന്ദ്രവും. (ദീപികയുടെ ഇന്നത്തെ ഈസ്റ്റർ മുഖപ്രസംഗംത്തിൽ നിന്ന്)
 
ഇങ്ങനെ തറപ്പിച്ചു പറയാൻ ദീപികയുടെ എഡിറ്റർക്ക് എന്തവകാശം? അയാളല്ലല്ലോ ക്രിസ്ത്യാനിക്ക് ഐഡെന്റിറ്റി കാർഡ് വിതരണം ചെയ്യുന്നത്.
 
വാച്യാർത്ഥത്തിലെടുത്താണ് ക്രിസ്തു സഭ പുനരുത്ഥാനത്തെ വിശ്വാസത്തിന്റെ അടിസ്ഥാനമാക്കിയിരിക്കുന്നത്‌. വാച്യാർത്ഥം അന്ധമായി വിശ്വസിക്കുന്നവരുടേതാണ്. അത്തരക്കാര്ക്ക് അപ്പം മജ്ജയും ദശയും, വീഞ്ഞ് രക്തവുമാണെന്നു കരുതാൻ ഒരു പ്രയാസവുമില്ല. പുനരുത്ഥാനത്തെ വേറേ അര്ത്ഥതലങ്ങളിൽ മനസ്സിലാക്കുന്നവർ ഇന്ന് സഭയിൽ ഏറെയുണ്ട്. വാസ്തവത്തിൽ മരണശേഷം യേശുവിനു സംഭവിച്ചതിനെപ്പറ്റിയുള്ള സുവിശേഷകൃതികളിലെ വിവരണങ്ങൾ പോലും അതൊരു അലൌകിക ദർശനമാണെന്ന സൂചനകളാണ് തരുന്നത്. പുനരുത്ഥാനത്തെ ക്രിസ്തുവിശ്വാസത്തിന്റെ അടിസ്ഥാനമാക്കിയ പൌലോസുപോലും യേശുവിനെ അറിയുന്നത് ഒരു ദർശനത്തിലൂടെയാണ്. ഗ്നോസ്റ്റിക് ഗ്രന്ഥമായ മറിയത്തിന്റെ സുവിശേഷത്തിൽ മറിയം തന്നെ പറയുന്നത് "ഞാൻ ഗുരുവിനെ ഒരു ദർശനത്തിൽ കണ്ടു" എന്നാണ്.
 
പുനരുത്ഥാനത്തിന്റെ ബാഹ്യമായ അര്ത്ഥം മാത്രം സ്വീകരിക്കുന്നതിനെ 'വിഡ്ഢികളുടെ വിശ്വാസ'മെന്നാണ് ഗ്നോസ്റ്റിക്കുകൾ വിളിക്കുന്നത്‌. യേശുവിന്റെ പുനരുത്ഥാനമെന്നത് ഓരോ മനുഷ്യനിലും സംഭവിക്കേണ്ട ആന്തരികമായ ഉയിര്ത്തെഴുന്നേല്പിന്റെ പ്രതീകമായിട്ടാണ്‌ അവർ കാണുന്നത്. പുതുതായി വീണ്ടും ജനിക്കേണ്ടതിന്റെ ആവശ്യം യേശു തന്നെ പറയുന്നതും വാച്യാർത്ഥത്തിലാവില്ലല്ലോ!  

അമേന്‍ ഒരു അടയാളപ്പെടുത്തല്‍ | mangalam.com

പരിപൂര്‍ണ്ണത എന്ന അവസ്‌ഥയ്‌ക്ക് ഒരു ദൃശ്യ,ശ്രവ്യ രൂപമുണ്ടെങ്കില്‍ അതാണ്‌ ആമേന്‍! ഒരു സിനിമയെ ഓരോ പ്രേക്ഷകനും വ്യത്യസ്‌തമായ ഭാവതലങ്ങളില്‍ നിന്നാണ്‌ കണ്ടെടുക്കുന്നത്‌. ചിലര്‍ക്ക്‌ സിനിമ വെറുമൊരു കാഴ്‌ചയാവാം. മറ്റുചിലര്‍ക്ക്‌ ഉള്ളുതൊടുന്ന വൈകാരികാനുഭവമാകാം. വേറെ ചിലര്‍ സകലകലകളെയും ഉള്ളിലൊതുക്കുന്ന മഹാകലയായി സിനിമയെ കണ്ടറിയുന്നു. ഈ വക വേര്‍തിരിവുകളൊന്നും കൂടാതെ ഏതുതരം പ്രേക്ഷകര്‍ക്കും ആമേന്‍ എന്ന സിനിമ ഒരുപോലെ പ്രിയപ്പെട്ടതാവുന്നതിന്‌ കാരണം ഒന്നേയുള്ളു. ആമേന്‍ പരിപൂര്‍ണ്ണതയെ സ്‌പര്‍ശിക്കുന്നു എന്നതുതന്നെ..........
from comments:
'Amen' is the most beautiful Malayalam film I have ever seen. The treatment is entirly diferent from the usual films. A surrealistic atmosphere is created and the director succeeds to maintain it until the last moment. And, all the seens in it are so magical that one can't allow missing even a single moment of the film. It is a bold hilarious film full of humour and music. I wish all success to the film and to all the creative minds behind it. - George Moolechalil

അമേന്‍ ഒരു അടയാളപ്പെടുത്തല്‍ | mangalam.com:

'via Blog this'

Saturday, March 30, 2013

പുലികളായി ആടുന്നവരാരും പുലികളല്ല

പുലികളായി ആടുന്നവരാരും പുലികളല്ല
എഴുതാനും  വയ്യാ,എഴുതാതിരിക്കാനും വയ്യാ ;എന്ന അവസ്ഥയിലാണ് ഞാൻ . എഴുതിയാൽ പാതിരി കോപിക്കും , എഴുതിയില്ലേൽ പവാംകുഞ്ഞാടുകൾ ആത്മീകാന്ധതയിൽ ജീവനം തുടരും . എന്നാൽ എന്റെ കർത്താവ് എന്നോടു  പറയുന്നു," എഴുതാൻ.".           ദൈവമേ ,ഞാൻ എഴുതുകയല്ല..നീ എന്നെകൊണ്ട്‌  എഴുതിക്കുകയാണു സത്യം.
                                              കർത്താവരുളി  "ഞാൻ കുരിശു ചുമന്നത് കൊണ്ട് മനുകുലം ആകവേ  ആദാമ്യപാപവിമോചിതരായി.... ,എന്നാൽ ആ " വലിയ വെള്ളിയാഴ്ച്ച "നിങ്ങൾ" ദുഖവെള്ളി "  എന്നൊരു  ഓമനപ്പേരിട്ട് അതിന്റെ  മഹത്വം ഇല്ലാതെയാക്കി ......     ഞാൻ കുരിശുചുമന്നതു എന്റെ ഇഷ്ട്ടപ്രകാരമല്ല , പിതാവിന്റെ കല്പനപ്രകാരമായിരുന്നു .എന്നാൽ ആ മഹാദിനത്തിന്റെ പാവനമായ ഓർമ്മക്കായി എന്നപേരിൽ ഇന്നേദിവസം  (എന്നെ കളിയാക്കാൻ) ഇമ്മാതിരി നാടകം കളിക്കാൻ  ആരുടെ കല്പനയാണ് നിങ്ങൾക്കുള്ളത്‌ ? ഒടുവിൽ പള്ളിപ്പരിസരം വിട്ടു നിങ്ങൾ  കൂട്ടത്തോടെ നടുറോടിലൂടെ കുറെ കുരിശിന്റെ ടമ്മിയും പേറി , മാലോകരുടെമുന്നിൽ എന്നെ നാറ്റാൻ നാടകമാടുന്നു..കുരിശു ചുമന്നാൽ മശിഹാ ആകുമെന്ന് ഏതു മൂഢനാണു  നിങ്ങളെ  പഠിപ്പിച്ചതു? ആരങ്കിലും കുരിശുചുമന്നൽ ആരുടെയെങ്കിലും പാപപരിഹാരമാകുമോ ? നിങ്ങൾക്ക്സാമാന്യ ബുദ്ധിപോലും ഇല്ലാത്ത വെറും മനുഷ്യ      കോലങ്ങളായൊ  ?    കുരിശു ചുമന്നു  മലകൾ കയറിയാൽ നിങ്ങൾ ആരാകുമെന്നാ നിങ്ങളുടെ  വിചാരം ? ഹാശായാഴ്ച്ച മാത്രമല്ല , 365 ദിവസവും സഹ്യപർവതം മുഴുവൻ കയറി തളർന്നാലും ഒരു ഫലവുമില്ല സത്യം..കുരുടന്മാരായ വഴികാട്ടികളായ നിങ്ങൾ കാലത്തോട് മാപ്പ് പറഞ്ഞെ തീരൂ ... ഓണത്തിനു പുലിവേഷം കെട്ടി പുലികളായി ആടുന്നവരാരും പുലികളല്ല , എന്നതുപോലെ കുരിശുചുമക്കുന്നവനാരും മശിഹായുമാകില്ല്..നല്ലോണം ഓർത്തോ..എന്റെ ഭാരക്കുരിശിനുപകരം വെറും  4 കിലോ പോലും ഭാരം ഇല്ലാത്ത ടമ്മിക്കുരിശു....  ളോഹയുടെ മേലാകെ കുരിശു ,...ജനത്തിനു ചിന്ന ചിന്ന കുരിശുകൾ ? സഹ്യനിലാകെ കുരിശുമലകൾ ?മലനാട്ടിൽ  എവിടെല്ലാം മലകളുണ്ടോ അവിടെ എല്ലാം ഓരോ കുരിശുനാട്ടി കാശുവീഴാൻ  വഞ്ചി പെട്ടിയും വയ്ക്കുന്ന വിരുതന്മാരേ,  എന്താണു നിങ്ങൾ ഉദ്ദേശിക്കുന്നത് ?   ഇതിൽ ഏതാണു കാൽവരിക്കുന്നിനു പകരമാവുക ? പറയൂ..കാലം ചോദിക്കുന്നു.... എന്റെ കുരിശുമരണത്തിന്റെ പേരിൽ കാശു വാരാൻ  ,വിലകൂടിയ   കാറുകൾ വാങ്ങാൻ ,അരമനവാസികളാകാൻ ,രാജകീയപുരോഹിതൻ കളിക്കാൻ ? കൊള്ളാം,,, ,എളിമയുടെ കാലിത്തൊഴുത്തിൽ  പിറന്ന ഞാൻ രാജാവല്ലായിരുന്നല്ലോ  ? പിന്നെ നിങ്ങൾക്കു  ആരു തന്നു എന്റെ പേരിൽ ഈ" രാജകീയ പുരോഹിത " പദം തന്നെ ? എളിമയുടെ  ബാലപാഠം അറിയാത്തവൻ കാലുകഴുകൾ നടത്തുന്നു ?കാലു കഴുകി ക്രിസ്തു എളിമയുടെ ഒന്നാം പാഠം പഠിപ്പിചെങ്കിലും ഇന്നും നിങ്ങളുടെ  കൈ മുത്തിപ്പിക്കുന്നില്ലേ പാവം ജനത്തെകൊണ്ട് ? അസന്മാർഗികളായ ,പിള്ളാരു പിടുത്തക്കാരായ നിങ്ങളുടെ കൈയ്യിൽ എന്താണു പുണ്യം ?കുമ്പസാരമെന്ന കള്ളചെപ്പു കാട്ടി നിങ്ങൾ മനസുകളെ കണ്‍കെട്ടി മാജിക്  കളിക്കുന്നു..നിരൂപണങ്ങളെ അറിയുന്നവനാണ് ഞാൻ എന്നത് നിങ്ങൾ മറന്നുപോയോ ?  ഇന്നലെ ജയിലിൽ  കുറ്റവാളികളുടെ കാലുകൾ ,പിന്നെ ആ  പിഞ്ചു കുഞ്ഞിന്റെ കാലുകൾ മുത്തിയ  ആ പോപ്പെൻ മാത്രമേ എന്നെ കണ്ടെത്തിയുള്ളു....ആ പാവത്തിനെ എത്ര കാലം നിങ്ങൾ സഹിക്കും? നിങ്ങളുടെ ഈ .വേഷം കെട്ടലുകൊള്ളാം   ...ഭേഷ് ....ബലേഭേഷ് .. . മടുത്തു ,എനിക്ക് മടുത്തു , സ്വയം നിങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി ഞാൻ തരും ...,ഇനിയെങ്കിലും മര്യാദക്കു എന്നെ മനസിലാക്കു ,എന്റെ വചനം മനസിലാക്കൂ ...പിതാവിന്റെ ഹിതം അറിയാൻ നിങ്ങൾ താന്താന്റെ  മനസാകുന്ന  അറയിൽ കയറി രഹസ്യത്തിൽ( നീ ) കാണുന്ന അവനേടു രഹസ്യത്തിൽ പ്രാർത്ഥിക്കൂ..മനനമുള്ള നല്ല മനുഷ്യ മക്കളാകാൻ നിങ്ങളെ എന്റെ സ്നേഹം വീണ്ടും വിളിക്കുന്നു .. നിങ്ങളുടെ നാസറായൻ നിങ്ങളെ വീണ്ടും വിളിക്കുന്നു ...ത്യാഗമാണെന്റെ കുരിശു ,നല്ല ശമരായന്റെ കഥ മനസിലാകും വരെ പഠികൂ മക്കളേ..ത്യാഗം ചെയ്യുന്നവനെല്ലാം എന്റെ കുരിശിന്റെ വഴിയിൽ എന്നോടൊപ്പം നടക്കുന്നവനാകുന്നു..മനനം ചെയ്തു വിവേകികൾ ആകൂ പിതാക്കന്മാർ വകതിരിവില്ലാതെ ചെയ്തുവന്ന തെറ്റുകൾ തിരുത്താൻ മാട്ടുവീൻ ചട്ടങ്ങളെ ... .ഉയർപ്പിന്റെ ആശംസകൾ ..".ഉത്തിഷ്ട്ടത ജാഗ്രതാ പ്രാപ്യവരാ നിബോധത "                                                                                                                                                  

മോണിക്കാ നയം വ്യക്തമാക്കുന്നു


Friday, March 29, 2013

ആമേന്‍: സോളമന്റെ ഉത്തമപ്രേമഗീതം

......സോളമനെ ചീത്ത പറയുന്നത് ആരായാലും, സ്വന്തം വീട്ടുകാരായാല്‍പ്പോലും ശോശന്നയുടെ ആക്രമണങ്ങള്‍ അതിശക്തമായിരുന്നു. അതിന്റെ പേരില്‍ എത്ര അടി കൊണ്ടാലും അവളുടെ മനസില്‍ സോളമനോടുള്ള ഉത്തമപ്രേമഗീതം മാത്രമേയുള്ളൂ. ആ പ്രണയമാണ് അവസാനം സോളമനെ സോളമനാക്കുന്നത്. എന്തിനു കൊള്ളാമെടാ നിന്നെക്കൊണ്ട് എന്നുചോദിക്കുന്നവരെക്കൊണ്ട് തിരുത്തിപ്പറയിക്കുന്നത്. പക്ഷേ ആ പ്രണയത്തിനും കൂട്ടു വന്നത് ദൈവമാണ്. പ്രണയം ദിവ്യമാണെങ്കില്‍ ദൈവീകമായ ഒരിടപെടല്‍ അതിലുറപ്പ്: ആമേന്‍ പറയുന്നു. അതു പക്ഷേ അല്പം മാത്രം ട്രാജഡിയായിരിക്കും. ചിലപ്പോള്‍ മാനക്കേടിന്റെ കുരിശു ചുമക്കേണ്ടി വന്നേക്കാം. എല്ലാം നഷ്ടപ്പെടേണ്ടി വന്നേക്കാം. പക്ഷേ ദൈവം നിന്നോടു കൂടെയുണ്ടെന്നു മാത്രം ഓര്‍ക്കുക. പിന്നീടങ്ങോട്ട് ശരിക്കും ഒരു ഡിവൈന്‍ കോമഡി തന്നെയായിരിക്കും. രസകരമായിരിക്കും. ആമേനില്‍ ഒരു ഘട്ടത്തില്‍ പോലും ദൈവത്തിനു മുന്നില്‍ പ്രാര്‍ഥിക്കുന്ന സോളമനെ കാണാനാവില്ല. പക്ഷേ അവനെ പിന്തുടരുന്ന പ്രണയമായും വഴക്കായും വേദനയായുമെല്ലാം ദൈവത്തെ കാണാം.........
Manorama Online | Movies |:

'via Blog this'

Good Friday എങ്ങിനെ ദുഃഖവെള്ളിയായി


കെ എം ജെ പയസ്, കയ്യാണി  
Good Friday എങ്ങിനെ ദുഃഖവെള്ളിയായി എന്ന ചര്‍ച്ച പുതിയതല്ല. അപ്പനപ്പൂപ്പന്മാരുടെ കാലം മുതലേ മലയാളിക്ക്‌ Good Friday ദുഃഖവെള്ളിതന്നെയാണ്‌.

പേരിന്റെ ഉദ്‌ഭവത്തിലേയ്‌ക്ക്‌ കടക്കും മുമ്പേ ആധുനിക സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ അന്തിയുറങ്ങുകയും ഉണരുകയും ചെയ്യുന്ന ചെറുപ്പക്കാരുടെ അറിവിലേക്ക്‌ ദുഃഖവെള്ളിയുടെ അത്ര പഴക്കമില്ലാത്ത ഒരു ചിത്രം വ്യക്തമാക്കാം.

തലേന്ന്‌ പെസഹാ വ്യാഴം. നിരവധി വീടുകളിലായി രാത്രി ഏറെ വൈകുവോളം അപ്പം മുറിക്കലും പാന വായനയും നടത്തി താമസിച്ച്‌ കിടന്നുറങ്ങുന്ന വിശ്വാസി വെള്ളിയാഴ്‌ച രാവിലെ പള്ളിയില്‍ പോകുകയും ഉപവാസമാചരിക്കുകയും ചെയ്‌തിരുന്നു. വേഗത്തില്‍ നടക്കാനോ, ചാടാനോ , ഉച്ചത്തില്‍ സംസാരിക്കാനോ, ചിരിക്കാനോ , കളിക്കാനോ കുട്ടികളെപ്പോലും അനുവദിച്ചിരുന്നില്ല. അത്ര തീവ്രമായിരുന്നു അക്കാലത്ത്‌ ദുഃഖാചരണം.

ഇന്നത്തെ സ്ഥിതി അറിയാമല്ലോ......................

തിരുവെഴുത്തുകള്‍ കിറുകൃത്യമായി പൂര്‍ത്തീകരിക്കപ്പെട്ടതിന്‌ നാം സന്തോഷിക്കുകയല്ലേ വേണ്ടത്‌ ? 
പണ്ട്‌ ഈ ചോദ്യം പലരോടും ചോദിച്ചിട്ടുണ്ട്‌.
പക്ഷേ ഇപ്പോള്‍ ഞാനറിയുന്നു ദുഃഖം മലയാളിക്കു മാത്രമാണെന്ന്‌.

നമുക്ക്‌ ആരെങ്കിലും നന്നാവുന്നത്‌ കണ്ടു കൂടല്ലോ.
ഇത്‌ വെറും ബഡായിയല്ല.

തമിഴന്‌ ഇത്‌ "പുനിത വെള്ളി". അതായത്‌ പുണ്യവെള്ളി.
കന്നഡക്കാരന്‌ "ശുഭ്‌ ശുക്രവാര്‍" . എന്നുവെച്ചാല്‍ നല്ല വെള്ളി.
തെലുങ്കനോ "തെഡ ശുക്രവാരം". തെഡ എന്നാല്‍ വലുത്‌ എന്നര്‍ത്ഥം.
ഹിന്ദിക്കാര്‍ക്കാകട്ടെ "പവിത്ര ശുക്രവാര്‍". 

ഒരു പേരിലെന്തിരിക്കുന്നു എന്ന്‌ ചോദിച്ച്‌ നമുക്കവസാനിപ്പിക്കാം.
കോങ്കണ്ണിക്ക്‌ കമലാക്ഷിയെന്നും കോന്ത്രപ്പല്ലന്‌ മനോഹരന്‍ എന്നും മഹാപാപിക്ക്‌ പയസ്‌ എന്നും ഒക്കെ നാം പേരിടാറുണ്ടല്ലോ............
http://motivatione-books.blogspot.in/2013/03/good-friday.html

ഗാഗുല്‍ത്താ മലയില്‍നിന്നും...

ഗാഗുല്‍ത്താമലയില്‍നിന്നും
കേള്‍ക്കുന്നതു വിജയമന്ത്രങ്ങള്‍.

നെല്ലിക്കാ കയ്ചിടുന്നതുപോല്‍
മുമ്പിലുള്ളൊരു പാനപാത്രത്തില്‍
കയ്പാണെന്നതു കണ്ടിട്ടും
അതു കുടിക്കാന്‍ മടിക്കാതെല്ലാം
നെല്ലിക്കാ പോലെയുള്‍ക്കൊള്‍കെ
യേശു ചൊന്നു : പൂര്‍ത്തിയായെല്ലാം. 

താതാ നിന്‍ ഹിതം നിറവേറ്റാന്‍
ഗോതമ്പുമണിപോല്‍ ഞാനീ
മണ്ണില്‍വീണഴിഞ്ഞീടുമ്പോള്‍
അറിഞ്ഞൂ ഞാനായിരം ചെടികള്‍
ആയിരമായിരം മണികളുമായ്
വളര്‍ന്നീടും ഫലം നല്കീടും.

ഞാനറിയുന്നെവിടെയെല്ലാമെന്‍
വചനമണികള്‍ വീണഴിയുന്നു.
എത്രപേരെന്‍ മാതൃക കണ്ടി-
ട്ടെന്റെ വഴിയെ ചരിച്ചീടുന്നു,
സ്‌നേഹമാം ദൈവത്തെയറിയുന്നു, 
സ്‌നേഹമായ് ദൈവത്തിലലിയുന്നു. 

ദൈവവചനം ഫലം നല്കുന്നി-
ല്ലെന്നു കാണുന്നിടത്തും നോക്കൂ:
പറവകള്‍ക്കാഹാരമായെങ്കില്‍ 
പാറമേല്‍ വീണതിനു സാഫല്യം.
മുള്‍ചെടികള്‍ക്കിടയില്‍ വീണവയും
മുള്‍ കരിഞ്ഞാല്‍ മുളച്ചുകൊള്ളും.

മറ്റെവിടെ പോകും ഞാന്‍ ?


പ്രതാപത്തിന്‍റെ സിംഹാസനത്തില്‍ നിന്നിറങ്ങി, 
പകിട്ടാര്‍ന്ന അധികാര വസ്ത്രങ്ങള്‍ അഴിച്ചു വെച്ച്,
കഴുകിയോരുക്കി സുഗന്ധ ദ്രവ്യങ്ങളും പൂശിയ കാലുകള്‍ അല്ലാതിരുന്നിട്ടും
ചെളി പുരണ്ട നടപ്പാതകള്‍ താണ്ടി മടുത്ത ആ പാദങ്ങള്‍.
കുനിഞ്ഞു മുഖത്തോടു ചേര്‍ത്തു വെച്ച് അദ്ദേഹം ചുംബിച്ചു....
ഒരു കുറ്റവാളിയുടെ മനസ്സില്‍ കൊടുംകാറ്റഴിച്ചു വിട്ടുകൊണ്ട്.


ഈ പാഠം പഠിപ്പിച്ചത് അങ്ങാണെങ്കില്‍,
യേശുവേ മറ്റെവിടെ പോകും ഞാന്‍ ?


ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ഒരു ശിശുവിന്‍റെ  പാദം കഴുകി ചുംബിക്കുന്നു. 


അഭയക്കേസിലെ പ്രതികള്‍ ധ്യാനം നയിച്ചതില്‍ പ്രതിഷേധം | mangalam.com


അഭയക്കേസിലെ പ്രതികൾ ധ്യാനം നയിച്ചതിൽ പ്രതിഷേധം

തൃശൂർ: അഭയക്കേസിലെ പ്രതികളായ ഫാ.ജോസ്‌ പൂതൃക്കയും സിസ്‌റ്റർ സെഫിയും നിരപരാധിത്വം പ്രസംഗിച്ചു ധ്യാനം നയിച്ചതു വിവാദമാകുന്നു. ചാലക്കുടിയിലെ ധ്യാനകേന്ദ്രത്തിൽ കഴിഞ്ഞ തിങ്കൾ മുതൽ വെള്ളി വരെയാണ്‌ ഇവർ ധ്യാനം നയിച്ചത്‌.
െവെദികരും കന്യാസ്‌ത്രീകളുമായി അറുന്നൂറോളം പേരാണു ധ്യാനത്തിൽ പങ്കെടുത്തത്‌. തങ്ങളുടെ നിരപരാധിത്വം സഭാമക്കളെ അറിയിക്കാൻ ഓരോരുത്തരും പ്രചാരണങ്ങൾ നടത്തണമെന്ന്‌ ഇവർ പങ്കെടുത്തവരോട്‌ അഭ്യർത്ഥിച്ചു.
അന്വേഷണ ഏജൻസിയായ സി.ബി.ഐ.യിൽനിന്നു തങ്ങൾ നേരിട്ട പീഡനങ്ങളേക്കുറിച്ചു വികാരപരമായി സംസാരിച്ച ഇരുവരും, ഈ വിഷയവും വിശ്വാസികളെ ബോധ്യപ്പെടുത്തണമെന്നാവശ്യപ്പെട്ടു. ഇത്‌ െദെവികമായ ധ്യാനം പ്രതീക്ഷിച്ചെത്തിയവരിൽ പ്രതിഷേധത്തിനിടയാക്കി. ഇരുവരും സോപാധിക ജാമ്യത്തിലാണ്‌.

അഭയക്കേസിലെ പ്രതികള്‍ ധ്യാനം നയിച്ചതില്‍ പ്രതിഷേധം | mangalam.com:

'via Blog this'

നന്മയുടെ ,രക്ഷയുടെ ഈ goodfriday എങ്ങിനെ ദുഖവെള്ളിയായി ?

  യേശുതമ്പുരാൻ കുരിശിൽ മരിച്ച ഈ ദിവസം , പിതാവായ ദൈവത്തിന്റെ മനുഷ്യനോടുള്ള അളവില്ലാത്ത കരുണയുടെ ,സ്നേഹത്തിന്റെ ,പ്രതീകമായി നിലനില്ക്കവേ ,നന്മയുടെ .രക്ഷയുടെ ഈ goodfriday എങ്ങിനെ ദുഖവെള്ളിയായി ? ആര്,എന്തിനു,എപ്പോൾ,എങ്ങിനെ ഈ മഹാദിവസത്തിൽ  ദുഃഖം കലർത്തി? എന്തിനുവേണ്ടി കലർത്തി ? എന്ന 100 ചോദ്യങ്ങൾ പണ്ടുതൊട്ടേ എന്റെ മനസിനെ അലട്ടിയിരുന്നു . കാൽവരിയിൽ മശിഹാ കുരിശിതനായതു മനസില്ലാമനസോടെ ആയിരുന്നു എന്ന് കാണിക്കുന്നതാണല്ലോ തലേ രാത്രിയിൽ ഗദ്സേമനയിലെ "പിതാവേ , കഴിയുമെങ്കിൽ ഈ പാനപാത്രം നീക്കേണമേ " എന്ന നാസറായന്റെ പ്രാർത്ഥന ...... ആ പിതാവിന്  കഴിയുമായിരുന്നെകിൽ യേശു കുരിശിൽ നിന്നും രക്ഷപെടുമായിരുന്നു ,മാനവകുല രക്ഷകനാകുമായിരുന്നില്ല തീർച്ച .......                      "പരിദേവനങ്ങളെ പരമപിതാവുതൻ പതതാരിൽ യേശു അണച്ചെന്നലും ,                                                       ഒരുവാക്കും ഉരിയാടാതാമരക്കുരിശിന്മേൽ   അരുമസുതനെ കൈവിടുമോ സ്നേഹം ?"                  ഇരുകാലും കൈകളും പിറകോട്ടു ബന്ധിച്ചു ,ബലിപീഠത്തിൽ താതൻ ഇസ്സഹാക്കിനെ .........  .      ഒരു സാന്ത്വന മൊഴി മിഴിയാലും എകാതാ കരുണതൻ കടൽ വറ്റി എരിതീയായോ ?                  ഇതുതാൻ ഈ ഉലകത്തിൻ പരമ ദുഖാനന്ദം , ഇതുതാൻ ഈ നിയതിതൻ ഖുര്ബാനയും.....         ത്യാഗം,കഠിനമാം കദനത്തിൻ ചിപ്പിയിൽ വിളയും അനുപനാനന്ദമുത്തു..."                                            ആ  അരുമാസുതനെ എന്റെ പാപപരിഹാര ഹോമബലിയായി കാൽവരിയിൽ അർപ്പിച്ച വലിയ ദൈവസ്നേഹാമാണ് എന്നെ ധന്യനാക്കുന്നത്.... , എന്റെ ആത്മഹർഷം ഈ  ചിന്തകളുമാണ്.... . ഇവിടെ ദുഖിക്കുവാൻ  എനിക്കെന്തവകാശം ? എന്നെ ദുഖത്തിലാഴ്ത്താൻ കുറെ രചനകളുണ്ടാക്കി പഴ്വേലചെയ്യുന്ന പാതിരിയോടെനിക്കു എന്നും  സഹതാപമാണ് സത്യം . അമ്മയെ അനുസരിക്കാത്ത,അമ്മയ്ക്കൊന്നും കൊടുക്കാത്ത ഒരുവൻ തന്റെ  പിറന്നാൾ ആഘോഷിക്കും വേളയിൽ  പെറ്റമ്മയുടെ പേറ്റുനോവോർത്തു വിലപിക്കുന്നതുപോലെയാണ് അച്ചായന്മാരുടെ ദുഖവെള്ളിയും,ദുഖവും ....ക്രിസ്തുവിനെ സ്നേഹിക്കില്ല ,ആ സ്നേഹം അറിയില്ല .അത് പങ്കു വൈക്കുകയുമില്ല ..എന്നിരുന്നാലും ദുഖമാണ് ,ഓർത്ത്‌പോയാലുടാൻ ദുഃഖം..അമ്മ പേറ്റുനോവന്നേ മറന്നു ..പക്ഷേ  കള്ളസന്തതി കരച്ചിലാണിന്നും ..(ഒണ്‍ലി ഓണ്‍ ഹിസ്‌ ബര്ത്ഡേ .)അതുപോലെ ഉയിർത്തെഴുനെറ്റ മശിഹാ തന്റെ മഹത്വത്തിൽ , അന്നേ കുരിശും മറന്നു ,വേദനയും മറന്നു ..കുരിശിച്ച പിതാവിനും പരമസുഖം മനുകുലരക്ഷ കാരണം ..എന്നാൽ കത്തനാര്ക്കും ,കപ്പിയാര്ക്കും അച്ചായനും കരച്ചിൽ മിച്ചം  ..സ്വർഗം ചിരിക്കുന്നു..  .   ഈ ആത്മപീഢനം ഈ ദിവസം ഫാഷൻ ആക്കാതെ , ആ ദൈവസ്നേഹം ഓർത്തു ആത്മഹർഷപുളകിതരാകൂ ....        ." കർത്താവേ,കർത്താവേ എന്നുവിളിക്കുന്ന ഏവനുമല്ല ,പിന്നെയോ എന്റെ ഇഷ്ടം ചെയ്യുന്നവനാകുവീൻ "                                                                     
നല്ലശമ രായനാകുവീൻ "എന്ന് ഏശു വിതുമ്പുന്നു ...... കരയുവാനല്ല ,സസന്തോഷം ത്യാഗം ചെയ്യുവാൻ സന്മനസുള്ളവരായാൽ നാം കുരിശിന്റെ വഴിയിലായി.... അന്യനുവേണ്ടി ത്യാഗം ചെയ്യുന്നവനെല്ലാം കുരിശിന്റെ വഴിയിലാണ് ,                                                                                      ആ നല്ലശമരായാനെപ്പോലെ  ....നിത്യജീവനെ പ്രാപിക്കുന്നവനുമായി ..ഏവർക്കുമെന്റെ "നല്ലവെള്ളി" ആശംസകൾ .. ..                                                                                           

Thursday, March 28, 2013

സൌന്ദര്യവും ഐശ്വരസ്പർശവും

ചെറുപ്പകാലത്തെ ഓര്മ്മവച്ച്, ഓരോ വർഷവും കടന്നുപോകുന്ന ദുഃഖവെള്ളി ഒരു വല്ലാത്ത ദിവസമായിരുന്നു. അറു ബോറൻ എന്ന് പറയാം. കുരിശിന്റെ വഴികളിലൂടെ മുട്ടുകുത്തി മുട്ടുകുത്തി പോയതിന്റെ ബലത്തിൽ ഒരൊറ്റ മനുഷ്യനെയും കൂടുതൽ സ്നേഹിക്കാനോ യേശുവിനെ കൂടുതലറിയാനോ എനിക്കുകഴിഞ്ഞിട്ടില്ല. ഏതിടപെടലിലും സഹജീവിക്കു പാരവയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്നവരെന്ന് എവർക്കുമറിയാവുന്നവർ ഇന്നും പെരുവഴിയിലൂടെയും, ഇപ്പോൾ പുതുതായി ഉണ്ടാക്കിയ അരുവിത്തുറ വല്യച്ചൻ മലയിലേയ്ക്കും മുട്ടുകുത്തിയും എഴുന്നേറ്റും, പിന്നെയും മുട്ടുകുത്തിയും എഴുന്നേറ്റും വിശുദ്ധ വഴി (വിയാ സാക്ര) ആചരിക്കുന്നത് ഒളിഞ്ഞുനില്ക്കാതെ കാണാവുന്ന ദിവസമാണിന്ന്. കാണാതിരിക്കാൻ മേലാത്തത് കാണുക. എന്നിട്ട് ചിരി വരുന്നെങ്കിൽ ചിരിക്കുക. ദുഃഖ വെള്ളിയാഴ്ച ചിരിക്കരുതെന്ന് സഭ പഠിപ്പിക്കുന്നില്ല എന്നാണെന്റെ നിഗമനം. ഈ ദിവസത്തിന്റെ നീണ്ട ബോറടി നീങ്ങാൻവേണ്ടി വേറൊരു തരം via sacra യിലേയ്ക്കുള്ള ഒരു ചൂണ്ടുപലകയാണ് താഴെ.  




സൌന്ദര്യവും ഐശ്വരസ്പർശവും

നേരമിരുട്ടിത്തുടങ്ങി. നാല് ദിക്കിലും കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നുണ്ട്. ഒരു നല്ല മഴയെ കാത്ത് ഞാൻ പുറംതിണ്ണയിൽ പോയിയിരുന്നു. ഉഷ്ണവിഷണ്ണമായ ഒന്നുരണ്ടാഴ്ചകൾക്ക് ശേഷം പ്രകൃതി തന്നെ ഒരു മഴക്കുവേണ്ടി കൊതിക്കുന്നുണ്ടായിരുന്നു. അധികം താമസിച്ചില്ല, ചാറ്റലായി തുടങ്ങിയ വർഷപാതമേറ്റ് മരങ്ങളും സസ്യങ്ങളും തുള്ളിച്ചാടുകയും നൃത്തം ചെയ്യുകയുമായിരുന്നു. എന്തൊരനുഭവം, എന്തൊരനുഭൂതി! പ്രകൃതിയോടൊപ്പം കുറേ നേരത്തേയ്ക്ക് ഞാനും ആകെയൊരു സൌന്ദര്യത്തികവിൽ ആറാടിക്കൊണ്ടിരുന്നു.

എന്താണ് പ്രകൃതിയെ ഇത്ര വശ്യമാക്കുന്നത്. രൂപഭംഗിയുടെയും വർണ്ണവൈവിദ്ധ്യത്തിന്റെയും ലാവണ്യസമൃദ്ധിയുടെയും നിദർശനങ്ങൾ പ്രകൃതിയിൽ ആവോളമുണ്ട്. പലപ്പോഴും ഇവയെല്ലാം സമ്മേളിക്കുകയും താങ്ങാനാവാത്ത ധാരാളിത്തത്തിൽ നമ്മെ പൊതിയുകയും ചെയ്യാറുണ്ട്. 
ഏതെല്ലാം ഘടകങ്ങളാണ് അവളെ സുന്ദരിയാക്കുന്നത്? സൌന്ദര്യം തന്നെ എന്താണ്? ചേരേണ്ടവ തമ്മിൽ ചേരുമ്പോളുണ്ടാകുന്ന സൂക്ഷ്മഭാവനയാണ് മഴയെ അത്രമേൽ സുന്ദരമാക്കിയത്. സൌന്ദര്യം ജനിക്കുന്നത് എപ്പോഴും ഇത്തരം ലയം സംഭവിക്കുമ്പോഴാണ്. പഞ്ചഭൂതങ്ങളിൽ ഏറ്റവും സ്ഥൂലമായത് മണ്ണാണ്. ജീവന് ആവശ്യമുള്ളതെല്ലാം കറന്നെടുക്കാൻ കഴിയുന്ന വിളനിലമാണ് ഭൂമി. ജലമാണ് ഭൂമിയെ പുഷ്ടിപ്പെടുത്തുന്നത്. അവ തമ്മിൽ ചേരുന്നിടത്ത്‌ സുകുമാരദൃശ്യങ്ങൾ സമൃദ്ധമാവാതെ വയ്യ. കുറേക്കൂടി ജൈവതരമായ തലത്തിൽ, അതുപോലെതന്നെയാണ് ഒരുങ്ങിനില്ക്കുന്ന യോനി തയ്യാറായ ലിംഗത്തെ സ്വീകരിക്കുന്നതും വിശക്കുന്ന ശിശുവിന്റെ ഇളം ചുണ്ടുകൾ അമ്മയുടെ മുലഞെട്ടിനെ നുണയുന്നതും. ഇത്പോലുള്ള എത്രയെത്ര ഉത്തമോദാഹരണങ്ങൾ! അവയെല്ലാം എത്ര സർവസാധാരണമായിരുന്നാലും, ഓരോ തവണയും അനന്യമായിട്ടാണവ സൗന്ദര്യാരാധകർക്ക് തോന്നുക. പുതുമയും ആകർഷണവും നിലനിർത്തുന്നതെന്തോ അതുമാത്രമാണ് സുന്ദരം. അമ്മയുടെ നിറഞ്ഞ മുലകൾ അക്ഷയമായ അന്നദാനത്തിന്റെ പരിശുദ്ധ മാതൃകയായിത്തീരുന്നത് അങ്ങനെയാണ്. അതുകൊണ്ടാണല്ലോ ആദ്യകാലങ്ങളിൽ ദൈവമാതാവിന്റെ പടങ്ങളും രൂപങ്ങളും ഉണ്ണി മുലയുണ്ണുന്നതായിട്ടായിരുന്നു റഫായേൽ, ബോത്തിച്ചെല്ലി തുടങ്ങിയവർ ഉണ്ടാക്കിയിരുന്നത്. അത്തരം ചിത്രങ്ങൾ റോമായിലുള്ള കാറ്റകൊംബ്സിൽ ഇന്നും കാണാം. കലാദാരിദ്ര്യമനുഭവിച്ചിരുന്ന ധാര്മികാപ്പോസ്തലന്മാർ പെരുകിയപ്പോൾ അവയൊക്കെ വിരളമായി. Danelle Frisbie, Pedro Machua തുടങ്ങിയവർ ഇക്കാലത്തും ഉണ്ണിയേശുവിനെ മുലയൂട്ടുന്ന മഡോണയുടെ ചിത്രങ്ങൾ പുറത്തിറക്കാറുണ്ട്. അജന്ത-എല്ലോറ ഗുഹകളിൽ സഹസ്രാബ്ദങ്ങൾക്കു മുമ്പ് ഭാരതത്തിലെ കലാകാരന്മാർ കരിങ്കല്ലിൽ തീർത്ത സംഭോഗവ്യാഖ്യാനങ്ങളുടെ കഥയും ഈ അർത്ഥത്തിൽ എടുക്കേണ്ടവയാണ്. രതി എങ്ങനെ ജീവന്റെ തിരമാലകളെ സൃഷ്ടിക്കുന്നു എന്ന അത്യദ്ഭുതമാണ് അവർ കൃഷ്ണശിലകളിൽ കൊത്തിവച്ചത്. 

അതുപോലെ തന്നെ, എന്നാൽ വീണ്ടും വേറൊരു തലത്തിൽ, അർഥസമൃദ്ധമാണ്‌ ചുണ്ടുകളും നാവും അവയെ തലോടി ഉള്ളിൽനിന്ന് വരുന്ന പ്രാണവായുവും ചേർന്ന് ഉരുവപ്പെടുത്തുന്ന വാചോവിലാസങ്ങൾ. വിശദീകരിക്കാൻ എളുപ്പമല്ലാത്ത ഒരദ്ഭുതത്തിനു മുമ്പിൽ ചെന്നുപെടുമ്പോൾ ആഹാ! എന്ന് നമ്മൾ ഉരുവിട്ട് പോകുന്നു. ഈ 'ഹ'യിൽ നിന്ന് 'ക' രൂപം കൊള്ളുന്നു. പിന്നെയങ്ങോട്ട് ജിഹ്വാഗ്രം താലുവിനെയും ദന്തനിരയേയും തഴുകുന്നതിലൂടെ ജനിക്കുന്ന സ്വരവ്യഞ്ഞനക്കൂട്ടുകൾക്കുണ്ടോ അറുതിയുള്ളൂ. വർണ്ണങ്ങളിൽ ആദ്യത്തേതായ 'ക' (എന്ത്?) ഭാഷകളുടെ മാത്രമല്ല, ചിന്തയുടെയും അന്വേഷണത്തിന്റെയും പലവ്യഞ്ജനമായിത്തീർന്നു. ഇന്നും ഭക്ഷണത്തിന്റെ രുചിയെന്നപോലെ, സ്വരങ്ങളുണ്ടാക്കുന്ന സംഗീതത്തിൽ നിന്നെന്നപോലെ, ആശയങ്ങളെ കോർത്തിണക്കുന്ന വാഗ്ചാരുതയിൽനിന്ന് കിട്ടുന്ന ലഹരിയെയും അറിയാതെതന്നെ നാം ആഹാ! എന്നുരുവിട്ട് ആസ്വദിച്ച് രസിക്കുന്നു. രസം എന്ന് പറഞ്ഞാൽ സാരാംശം എന്നാണർത്ഥം. സാരാംശത്തെ അറിയുന്നവനെ സരസനെന്നു വിളിക്കാം.

ദൈവം സരസനാണോ? സച്ചിദാനന്ദത്തിന്റെ സൌന്ദര്യബോധം എങ്ങനെയുള്ളതായിരിക്കും? സത്തും ബോധവും ആനന്ദവും അവയുടെ അപാരതയിൽ നിറഞ്ഞുനില്ക്കുന്ന പരാശക്തി എന്താണെന്ന് ഒരൂഹത്തിനുപോലും സാധ്യ ല്ലാത്ത ജീവാത്മാക്കൾക്ക് ഇത്തരം ചോദ്യങ്ങൾ അനുവദനീയമാണോ?

എന്ത്? എന്ന അന്വേഷണത്തിൽ തുടങ്ങി മനുഷ്യനു സാധ്യമായ ഏതെങ്കിലും ഒരു ഐന്ദ്രിക രുചിയിലെത്തിക്കുന്നതെന്തോ അതെല്ലാം കലയാണ്‌. കലാപരമായതിന്റെയെല്ലാം ഉള്ളടക്കം സൌന്ദര്യമാണ്. ഓരോ ഇന്ദ്രിയവും ഓരോ ആവിഷ്ക്കാരത്തിനുള്ള ത്വരമൂലമാണ് പ്രവർത്തനോന്മുഖമാകുന്നത്. ഇങ്ങനെ നോക്കിയാൽ, എല്ലാ തേടലും കണ്ടെത്തലും സൗന്ദര്യാസ്പദമാണ്. പിറന്നു വീണ ആട്ടിൻകുട്ടി വൈകാതെ എഴുന്നേറ്റു നിന്ന് തള്ളയാടിന്റെ അകിട് തപ്പാൻ തുടങ്ങുന്നു. അത് കണ്ടെത്തുമ്പോൾ തള്ളയും കുഞ്ഞും നിർവൃതിയിലാകുന്നു. കണ്ടുനില്ക്കുന്ന നമുക്കും അത് അതിസുന്ദരമായൊരനുഭവമായിത്തീരുന്നു.

അറിവും സൗന്ദര്യാസ്വാദനവും ഒരേ അനുഭവത്തിന്റെ ഇരുവശങ്ങളാണ്. ആത്മാവ് പ്രകാശകേന്ദ്രമാണ്. മനുഷ്യമനസ്സ് അതേറ്റുവാങ്ങുന്ന ദർപ്പണവും. അന്തരാത്മാവിൽ ശുദ്ധജ്ഞാനമുദിക്കുമ്പോൾ, അതിന്റെ പ്രകാശവലയത്തിൽ പ്രാപഞ്ചികഭാവങ്ങളും ഉൾപ്പെടാതിരിക്കില്ല. അപ്പോഴെല്ലാം അവയുടെ തനിമയും സ്വായത്തമായ ഭംഗിയും ഭാഗികമായെങ്കിലും കാണപ്പെടുന്നതിനാൽ സൌന്ദര്യംകൊണ്ടവ നിറഞ്ഞിരിക്കും. ഈ സൌന്ദര്യത്തെ കലയിലൂടെയും സാഹിത്യത്തിലൂടെയും സംസ്കാരത്തിലൂടെയും കൊണ്ടാടുവാൻ മനുഷ്യന്റെ ഇന്ദ്രിയങ്ങളെല്ലാം അവയുടെ പങ്കുവഹിക്കുന്നു. വിശേഷിച്ച് കണ്ണും നാവും കരങ്ങളും കലാവിഷ്ക്കാരങ്ങൾക്കും ശാസ്ത്രങ്ങൾക്കും ഉപകരണമായിത്തീരുന്നു. ശരിയായ വഴിയിലൂടെയാണെങ്കിൽ, കലയും ശാസ്ത്രവും എപ്പോഴും ഈശ്വരനിലേയ്ക്കു നയിക്കണം.

പ്രപഞ്ചവികാസം നമ്മുടെ മാത്രം അനുഭവമാണെങ്കിൽ, ഭാഗികമായി നാം അനുഭവിക്കുന്ന സൌന്ദര്യം പരമാത്മാവിന്റെ പ്രതിബിംബത്തിനായി സജ്ജീകരിച്ചിരിക്കുന്ന ഒരു താത്ക്കാലിക പ്രഹേളികയായിരിക്കാം. പ്രപഞ്ചങ്ങൾ തന്നെ പലതോ അനേകങ്ങളോ  ഉണ്ടായിരിക്കാമെന്നും ഓരോന്നിനും അതിന്റേതായ മാനങ്ങൾ കാണുമെന്നും അനുമാനിക്കാൻ വേണ്ടത്ര തെളിവ് 
ആധുനിക ശാസ്ത്രജ്ഞരുടെ കൈവശമുണ്ട്. നമ്മുടെ സ്വന്തം പ്രപഞ്ചം നമുക്കായി ഒരുക്കിയിരിക്കുന്ന സൗന്ദര്യക്കാഴ്ചകളെല്ലാം വെറും നാല് മാനങ്ങളിൽ ഒതുങ്ങുന്നവയാണ്. ഇത്രമാത്രം പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഭാഗികമായി മാത്രം ഈ പ്രപഞ്ചത്തെ പോലും അനുഭവിക്കുന്ന നാമെങ്ങനെ എല്ലാ പ്രപഞ്ചങ്ങളെയും ഉള്ക്കൊള്ളുന്ന അപരിമേയമായ സച്ചിദാനന്ദത്തിന്റെ മഹത്വം ഗ്രഹിക്കും? ഈ പരിമിതിയിൽനിന്ന് മുക്തിയന്വേഷിച്ച്, വിശ്വപ്രപഞ്ചത്തിൽ നാം കാണുന്ന സൗന്ദര്യമെല്ലാം ആദികാരണത്തിൽ ആദേശിക്കപ്പെടുമ്പോഴാണ്‌ സഗുണബ്രഹ്മം എന്ന സങ്കല്പമുണ്ടാകുന്നത്.

ദ്വൈതചിന്ത വച്ചുപുലർത്തുന്ന മതങ്ങൾ പരാശക്തിയെ യുക്തിയിലൂടെ അന്വേഷിക്കുമ്പോൾ ആദികാരണമായും (ultimate cause), ഭക്തിയിലൂടെ അന്വേഷിക്കുമ്പോൾ അനന്തസ്നേഹമായും (the supreme Thou) കണ്ടെത്തിയതായി വിചാരിക്കുന്നു. ഭക്തന് സൃഷ്ടി ദൈവസ്നേഹത്തിന്റെ പ്രതിഫലനമാണ്. ഈ സ്നേഹത്തിനുള്ള പ്രതിസ്നേഹമായിട്ടാണ് എല്ലാ മതങ്ങളിലുംതന്നെ വിവിധ പ്രാര്ത്ഥനാനുഷ്ഠാനങ്ങൾ പ്രോത്സാഹിക്കപ്പെടുന്നത്. യുക്തിയുടെ ദൈവം നിര്ഗുണനായിരിക്കുമ്പോൾ ഭക്തിയുടെ ദൈവം സഗുണനാകേണ്ടതുണ്ട്. ഈശ്വരസത്ത അനന്തസ്നേഹമാണെന്നു പറയുന്നതും അത് അനന്ത സൌന്ദര്യമാണെന്നു വ്യാഖ്യാനിക്കുന്നതും ഒന്നുതന്നെയല്ലേ? അതുതന്നെ നമ്മുടെ എല്ലാ ദ്വൈതാവസ്ഥകളെയും മറികടക്കാനുള്ള വഴിയുമായിക്കൂടെ? കാരണം, സൌന്ദര്യത്തിൽ മയങ്ങിപ്പോകുന്നവന് സ്വന്തം അസ്തിത്വം വ്യതിരിക്തമായ ഒരു ബാധ്യതയല്ലാതായിത്തീരും. ഐശ്വരസ്പർശത്തിന്റെ അനന്തപ്രഭാവത്തിൽ മറ്റെല്ലാം നിഷ്പ്രഭമാവുകയോ തീർത്തും അപ്രത്യക്ഷമാകുകയോ ചെയ്യും. ബാക്കിയാവുന്നത് സംശുദ്ധമായ സൌന്ദര്യംകൊണ്ട്‌ നിറഞ്ഞ ഈശ്വരസത്തയായിരിക്കും. അതുതന്നെയല്ലേ അദ്വൈതത്തിന്‍റെ പൊരുളും?

ദൈവത്തിന്റെ ആലയം



ഓശാന ഞായര്‍.........................
രാവിലെ 5.30 ന്റെ കുര്‍ബാനക്ക്‌ അരുവിത്തുറപ്പള്ളിയില്‍ പോയി.........
വളരെ ശ്രദ്ധേയമായ ഒരു പ്രസംഗം കേട്ടു.................
തന്റെ പ്രവര്‍ത്തനങ്ങള്‍ പരസ്യമാക്കരുതെന്ന്‌ പല സന്ദര്‍ഭങ്ങളിലും പറഞ്ഞിരുന്ന യേശു പക്ഷേ ഓശാന ദിനത്തില്‍ സര്‍വ്വരാലും ശ്രദ്ധിക്കത്തക്കവിധം കഴുതപ്പുറത്ത്‌ സഞ്ചരിച്ചു.
ദേവാലയത്തില്‍ പ്രവേശിച്ച യേശു അവിടെയുണ്ടായിരുന്ന കച്ചവടക്കാരേയും നാണയമാറ്റക്കാരേയും അടിച്ചു പുറത്താക്കി. 
"ദൈവത്തിന്റെ ആലയം വാണിജ്യകേന്ദ്രമാക്കരുതെന്ന്‌" ഉദ്‌ബോധിപ്പിച്ചു.

എന്നാല്‍ ഇന്ന്‌ നാം ദൈവാലയങ്ങളെല്ലാം വാണിജ്യകേന്ദ്രങ്ങളാക്കിക്കൊണ്ടിരിക്കുന്നു. ഇതവസാനിപ്പിക്കണം.

തിരിച്ച്‌ ആര്‍ക്കും ഒന്നും പറയാനനുവാദമില്ലാത്തതുകൊണ്ടോ അല്ലെങ്കില്‍
അതിനാരും തുനിയാത്തതിനാലോ കുര്‍ബാനയ്‌ക്കിടയിലുള്ള പ്രസംഗത്തില്‍ വൈദികര്‍ക്ക്‌ എന്തും പറയാമെന്നതിനാല്‍ വളരെ അപൂര്‍വ്വമായി മാത്രമേ ഇത്‌ ശ്രദ്ധിക്കാറുള്ളു.
ആ അശ്രദ്ധയിലും ശ്രദ്ധേയമായ, സത്യസന്ധമായ ആ വാക്കുകള്‍ എന്നെ ഉണര്‍ത്തി.
ഞാന്‍ സൂക്ഷിച്ചു നോക്കി....
ഒരു കൊച്ച്‌ അച്ചന്‍ ..............
സത്യങ്ങള്‍ ഇങ്ങനെ തുറന്നു പറഞ്ഞാല്‍........................

ഉദ്ധരണിയിലുള്ള വാക്യത്തിന്റെ ശരിയായ വ്യാഖ്യാനം ക്ഷണിക്കുന്നു.

thonnika:

'via Blog this'

കാലുകഴുകല്‍ ശുശ്രൂഷ - നവസമൂഹത്തിന്റെ പ്രതീകം

(2013 മാര്‍ച്ച് ലക്കം സത്യജ്വാലയില്‍നിന്ന്)
ഡോ. ജോസഫ് മറ്റം എസ്.ജെ


പെസഹാവ്യാഴാഴ്ചകളില്‍, കുര്‍ബാനസമയത്ത് 
ബലിയര്‍പ്പകനായ പുരോഹിതന്‍ 12 പേരുടെ കാലുകഴുകുന്ന ഒരു ചടങ്ങ് കത്തോലിക്കരുടെയിടയിലുണ്ടല്ലോ.
 കാലുകഴുകല്‍സംഭവത്തെ യേശുവിന്റെ എളിമയുടെ
 പ്രകടനമായിക്കണ്ട്, വര്‍ഷത്തിലൊരു തവണ പുരോഹിതരും
12 പേരുടെ കാലുകഴുകി എളിമ ആചരിക്കുകയാണ്. 
യേശുവിനെ സംബന്ധിച്ച് ഏറ്റം കാതലായിരുന്നതും 
ഏറെ പ്രാധാന്യമുള്ളതുമായിരുന്ന ഒന്നിനെ  ഈ 
ആചരണത്തിലൂടെ നിസ്സാരവല്‍ക്കരിക്കുകയാണെന്നാണ് 
എന്റെ അഭിപ്രായം.



സമൂഹത്തില്‍ മനുഷ്യബന്ധങ്ങള്‍ക്ക് ഒരു പുതിയ മാതൃക അവതരിപ്പിക്കുകയാണ്, യേശു തന്റെ ജീവിതത്തിലുടനീളം ചെയ്തുകൊണ്ടിരുന്നത്. നാം ദൈവത്തെ സ്‌നേഹിക്കുന്നത് അയല്‍ക്കാരനെ സ്‌നേഹിക്കുന്നതിലൂടെയാണെന്നും (മത്താ.22:34-40), ഏതു മതകര്‍മ്മാനുഷ്ഠാനത്തെയുംകാള്‍ പ്രാധാന്യമുള്ളത് വ്യക്തിതല ബന്ധങ്ങള്‍ക്കാണെന്നും, രക്ഷയെന്നത് ശരിയായ ബന്ധത്തെ ആസ്പദമാക്കിയതാണെന്നും (മത്താ.5:23;25:31-46; ലൂക്കോ. 19:1-10), അവിടുന്നു നമ്മോടു പറഞ്ഞിട്ടുണ്ട്. ഇതിന്റെയെല്ലാം വെളിച്ചത്തില്‍ നോക്കുമ്പോള്‍, യേശു വിഭാവനം ചെയ്തിരുന്ന പുതിയ രൂപമാതൃകയിലുള്ള മനുഷ്യബന്ധത്തിന്റെ ദൃശ്യാവിഷ്‌കാരമായിരുന്നു കാലുകഴുകല്‍ശുശ്രൂഷ എന്നുകാണാം. 

തന്റെ പീഡാസഹനത്തിന്റെ തലേന്നു നടത്തിയ ഈ പ്രവൃത്തികൊണ്ട് യേശു അര്‍ത്ഥമാക്കിയത് എന്തായിരുന്നിരിക്കാം? യോഹന്നാന്റെ സുവിശേഷത്തിലെ ഈ രംഗത്തിന്റെ പ്രൗഢോജ്വലമായ അവതരണത്തില്‍നിന്നും (യോഹ.13:1-7), അതിലെ യേശുവിന്റെ പത്രോസിനോടുള്ള പ്രത്യുത്തരത്തില്‍നിന്നും, അതു യേശുവിനെ സംബന്ധിച്ച് അതിപ്രധാനമായ ഒരു കാര്യമായിരുന്നുവെന്നും കേവലം എളിമയുടെ പ്രശ്‌നമായിരുന്നില്ലെന്നും നമുക്കു മനസ്സിലാക്കാനാകും. ഗുരുവായ യേശു തങ്ങളുടെ മുമ്പില്‍ എളിമപ്പെടുന്നതിനെ എതിര്‍ത്ത പത്രോസുമായി ബന്ധം വിച്ഛേദിക്കാന്‍പോലും അവിടുന്നു മുതിര്‍ന്നു. യേശു പത്രോസിനോടു പറഞ്ഞു: ''ഞാന്‍ നിന്നെ കഴുകുന്നില്ലെങ്കില്‍, നിനക്ക് എന്റെ കൂടെ പങ്കില്ല'' (യോഹ.13:8). ''നിങ്ങള്‍ ശുദ്ധിയുള്ളവരാണ്'' എന്ന് തന്റെ ശിഷ്യരോടവിടുന്ന് തുടര്‍ന്നു പറയുകയും ചെയ്തു. കാലുകഴുകലിലൂടെ എളിമയുടെയും സേവനത്തിന്റെയും ഒരു മാതൃക ശിഷ്യര്‍ക്കു കാട്ടിക്കൊടുക്കുകയാണ് യേശു ചെയ്തത് എന്നാണ് പൊതുവേ പറഞ്ഞുപോരുന്നത്. അത് അങ്ങനെയും ആയിരിക്കാം. എന്നാല്‍, അത് അതിലുമൊക്കെ ഏറെ അപ്പുറത്തുമാണ്. മാത്രമല്ല, ഇവിടെ 'സേവനം' എന്ന പദത്തിന്റെ അര്‍ത്ഥം വളരെ അവ്യക്തവുമാണ്.


എല്ലാ രാഷ്ട്രീയക്കാരും, തങ്ങള്‍ ജനങ്ങളെയും രാജ്യത്തെയും സേവിക്കുകയാണെന്ന് അവകാശപ്പെടുന്നു. മാര്‍പ്പാപ്പായും മെത്രാന്മാരും വൈദികരും തങ്ങള്‍ സമുദായസേവകരാണെന്നു സ്വയം കരുതുന്നു. ധനികര്‍ക്ക് അവരുടെ സേവകരുണ്ട്. ഡോക്ടര്‍മാരെപ്പോലുള്ള 'പ്രൊഫഷണല്‍' വിഭാഗങ്ങളിലുള്ളവര്‍ തങ്ങളുടെ കക്ഷികളെ സേവിക്കുന്നു. ഈ ഓരോതരം സേവനങ്ങളിലും, ഓരോരുത്തരും മറ്റുള്ളവരുമായി ബന്ധപ്പെടുന്നത്, തങ്ങള്‍ക്ക് ഉള്ളതോ ഇല്ലാത്തതോ ആയ കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ്. സമ്പത്തില്ലാത്തവര്‍ സമ്പത്തുള്ളവരെ സേവിക്കുന്നു; ഏതെങ്കിലും മേഖലകളില്‍ അറിവോ വൈദഗ്ധ്യമോ ഉളളവര്‍ അതില്ലാത്തവരെ സേവിക്കുന്നു; അധികാരമുള്ളവര്‍ അധികാരമില്ലാത്തവരെ സേവിക്കുന്നു. ഈ ബന്ധങ്ങളെല്ലാം അസമത്വങ്ങളിലാണ്, ഉയര്‍ച്ച-താഴ്ചകളിലാണ്, ഉള്ളവരും ഇല്ലാത്തവരും തമ്മിലാണ്, നിലയുറപ്പിച്ചിരിക്കുന്നത്. യേശു സംസാരിക്കുന്നത് ഇത്തരം സേവനങ്ങളെക്കുറിച്ചല്ല.

യേശുവിന്റെ കാലുകഴുകല്‍ശുശ്രൂഷ അവിടുത്തെ എളിമയുടെ പ്രകടനമായിരുന്നെന്നതരത്തിലുളള വ്യാഖ്യാനം എനിക്കൊട്ടും തൃപ്തികരമായിരുന്നില്ല. അതുകൊണ്ടാണ്, 1979-ല്‍ ഗുജറാത്തിലെ നാദിയാദ് (Nadiad) ഇടവകയില്‍ വികാരിയായിരുന്നപ്പോള്‍, വ്യത്യസ്തമായ ഒരു കാലുകഴുകല്‍ ശുശ്രൂഷയെക്കുറിച്ചു ഞാന്‍ ആലോചിച്ചത്. വലിയനോമ്പാരംഭത്തില്‍ ഇടവകയിലെ 'പ്രധാനി'കളെ (വേദപാഠാദ്ധ്യപകരെയും അവിടുത്തെ നേതാക്കളെയും) വിളിച്ചുകൂട്ടി ഞാനിപ്രകാരം പറഞ്ഞു: 'പെസഹാവ്യാഴാഴ്ച കാലുകഴുകല്‍ശുശ്രൂഷ നടത്തണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതു മുഴുവന്‍ ഇടവകസമൂഹത്തെയും -പുരുഷന്മാര്‍, സ്ത്രീകള്‍, ആണ്‍കുട്ടികള്‍, പെണ്‍കുട്ടികള്‍ എല്ലാ ജീവിതമേഖലകളിലുംപെട്ട ആള്‍ക്കാര്‍ എന്നിവരെയെല്ലാം- ഉള്‍പ്പെടുത്തിക്കൊണ്ടുളളതായിരിക്കണം. നമ്മള്‍ സ്ത്രീകളുടെയും കാലുകഴുകണം'. അവര്‍ പകച്ചുപോയി. എന്റെ നിര്‍ദ്ദേശത്തെ അവര്‍ തള്ളിക്കളയുകയും ചെയ്തു. 

അങ്ങനെയെങ്കില്‍, അന്നത്തെ അനുഷ്ഠാനങ്ങളില്‍നിന്ന് അതൊഴിവാക്കി കുര്‍ബാനമാത്രം നടത്താമെന്നു ഞാന്‍ പറഞ്ഞു. അവസാനം അവര്‍ വഴങ്ങുകയും എല്ലാ വിഭാഗങ്ങളില്‍നിന്നുമുള്ള ആള്‍ക്കാരെ പങ്കെടുപ്പിക്കാം എന്നു സമ്മതിക്കുകയും ചെയ്തു. അങ്ങനെ സ്ത്രീ-പുരുഷന്മാരും ആണ്‍കുട്ടികളും പെണ്‍കുട്ടികളുമടക്കം ഏതാണ്ട് 40-ഓളം പേര്‍ പെസഹാദിനത്തില്‍ പള്ളിയില്‍ ഒത്തുകൂടി. തുടര്‍ന്നവര്‍, ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ, എല്ലാവരും ഇടകലര്‍ന്ന്, വൃത്താകൃതിയില്‍ ഇരുന്നു. ഞാന്‍ ഒരു സ്ത്രീയുടെ പാദങ്ങള്‍ കഴുകി. അവര്‍ തൊട്ടടുത്തിരുന്ന ആളിന്റെ പാദങ്ങള്‍ കഴുകി; അതേരീതിയില്‍ ഈ കാലുകഴുകല്‍ ഓരോരുത്തരും തുടര്‍ന്നു. അങ്ങനെ ഓരോരുത്തരും തന്റെ അയല്‍ക്കാരന്റെ കാലുകള്‍ കഴുകി. പരസ്പരശുശ്രൂഷയില്‍, സഹോദരീസഹോദരന്മാരുടേതെന്ന പോലെ, സമത്വം കൈവരിച്ച ഒന്നായി നമ്മുടെ സമൂഹം മാറുന്നു എന്ന സത്യത്തിന്റെ പ്രകടനമായി കുര്‍ബാനയെയും കാലുകഴുകല്‍ ശുശ്രൂഷയെയും വ്യാഖ്യാനിച്ച് ഞാന്‍ സംസാരിക്കുകയും ചെയ്തു.

പീഡാനുഭവവും മരണവുമടക്കം യേശുവിന്റെ ജീവിതത്തിന്റെ മുഴുവന്‍ അര്‍ത്ഥത്തെയും പ്രതീകവല്‍ക്കരിക്കുന്നു, കാലുകഴുകല്‍ ശുശ്രൂഷ. അവിടുത്തെ മുഴുവന്‍ ജീവിതവും, അന്ത്യംവരെ, ശുശ്രൂഷയുടേതായിരുന്നു. തന്റെ ശിഷ്യരെ 'സ്‌നേഹിതര്‍' എന്നാണ് യേശു വിളിച്ചത്. സ്‌നേഹിതരെന്ന നിലയില്‍ പരസ്പരം ശുശ്രൂഷിക്കാനാണ്, തന്റെ ശിഷ്യരോട് യേശു ആവശ്യപ്പെട്ടത്. കാരണം, അത്തരം സേവനങ്ങള്‍ സാമ്പത്തികനിലയെയോ അവര്‍ വഹിക്കുന്ന സ്ഥാന-പദവികളെയോ അടിസ്ഥാനമാക്കുന്നില്ല. 
പൊതുനന്മയ്ക്കുവേണ്ടിയാകുമ്പോള്‍ അവയ്‌ക്കൊക്കെ പ്രാധാന്യമുണ്ടെന്നതു ശരിതന്നെ. എന്നാല്‍, ഒരാള്‍ അപരനുമായി ബന്ധപ്പെടേണ്ടത് സ്‌നേഹിതനെന്നോ സഹോദരിയെന്നോ സഹോദരനെന്നോ ഉള്ള അടിസ്ഥാനത്തിലായിരിക്കണം. യേശു പറഞ്ഞു: ''നിങ്ങള്‍ എന്നെ ഗുരു എന്നും കര്‍ത്താവ് എന്നും വിളിക്കുന്നു. അതു ശരിയാണ്. കാരണം ഞാന്‍ അങ്ങനെയാണ്. അപ്പോള്‍, നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ കാലുകഴുകിയെങ്കില്‍, നിങ്ങളും പരസ്പരം കാലുകഴുകണം'' (യോഹ.13:14). ആ കാലുകഴുകല്‍ശുശ്രൂഷ യേശുവിനെ ശിഷ്യരുടെ മുകളില്‍ എത്തിക്കുന്നില്ല. മറിച്ച്, സ്‌നേഹിതനും സേവകനുമായി അവരുടെ കാലുകഴുകിക്കൊണ്ട് അവിടുന്നു അവരിലൊരാളാകുകയാണ്. സഭയിലും അങ്ങനെയായിരിക്കണം. ഓരോരുത്തരിലും സിദ്ധികളും കഴിവുകളുമുണ്ട്. ഓരോരുത്തരും തങ്ങളുടെ വ്യത്യസ്ത തരത്തിലും തോതിലുമുള്ള കഴിവുകളനുസരിച്ച് സമൂഹസേവനം നടത്തുകയും ഒരു ആകമാനസമൂഹത്തെ പടുത്തുയര്‍ത്തുന്നതിനായി തങ്ങളുടെ സേവനം പങ്കുവയ്ക്കുകയും ചെയ്യുന്നു. അടിസ്ഥാനപരമമായി സകലരും പരസ്പരസേവകരാണ്. 'നിങ്ങളെല്ലാവരും സഹോദരീ-സഹോദരന്മാരാണ്', എന്നാണല്ലോ യേശു പറഞ്ഞിട്ടുള്ളത്.

തന്റെ അന്ത്യഅത്താഴവേളയില്‍ യേശു അസ്തിവാരമിട്ട പുതിയനിയമസമൂഹത്തെ പ്രതീകാത്മകമായി പ്രതിനിധാനംചെയ്യുന്നു, കാലുകഴുകല്‍ ശുശ്രൂഷ. ഒരേ പിതാവിന്റെ മക്കളെന്നനിലയില്‍ സമത്വം പുലര്‍ത്തുന്ന സഹോദരീ-സഹോദരന്മാരുടെയും സ്‌നേഹിതരുടെയും സമൂഹമാണത്. അവരുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ വ്യത്യസ്തങ്ങളാണെങ്കിലും, അവരാരും ഉയര്‍ന്നോ വേറിട്ടോ നില്‍ക്കുന്ന വ്യത്യസ്ത വര്‍ഗ്ഗങ്ങളാകുന്നില്ല. 'നിങ്ങള്‍ നിങ്ങളെക്കാള്‍ താഴ്ന്നവരുടെ, അല്ലെങ്കില്‍ അടിമകളുടെ, കാലുകഴുകുവിന്‍' എന്നല്ല യേശു പറഞ്ഞത്; മറിച്ച്, 'നിങ്ങളും പരസ്പരം കാലുകഴുകണം' എന്നാണ്. മുഴുവന്‍ സമൂഹവുമാണിവിടെ അഭിസംബോധന ചെയ്യപ്പെടുന്നത്. അപ്പോള്‍, യേശുവിന്റെ ഈ കാലുകഴുകല്‍ ശുശ്രൂഷ പ്രതീകവല്‍ക്കരിക്കുന്നത് അവിടുന്നു വിഭാവനംചെയ്ത നവസമൂഹത്തെത്തന്നെയാണ്. അന്നുതന്നെ സ്ഥാപിതമായെന്നു കരുതാവുന്ന തിരുവത്താഴവിരുന്നിന്റെ അര്‍ത്ഥവും മറ്റൊന്നല്ല. അതും പുതിയനിയമസമൂഹത്തിന്റെ പ്രതീകമാണ്.

അങ്ങനെ നോക്കുമ്പോള്‍, സഭയുടെ ഒട്ടുവളരെ പ്രവര്‍ത്തനരീതികളെക്കുറിച്ച് -സഭയിലെ സ്വേച്ഛാധിപത്യസമ്പ്രദായം, അത്മായരോടും സ്ത്രീകളോടുമുള്ള സമീപനം, കൂദാശകള്‍ക്ക് പുരോഹിതകാര്‍മ്മികത്വം വേണമെന്ന ധാരണ, സമൂഹത്തോടു മറുപടി പറയാന്‍ സഭാധികാരികള്‍ക്കു ബാധ്യതയില്ലെന്ന അവസ്ഥ മുതലായവയെക്കുറിച്ച്-ആത്മപരിശോധന നടത്താന്‍, സഭയ്ക്കു മുമ്പില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നായിത്തീരുന്നു, കാലുകഴുകല്‍ ശുശ്രൂഷ. മാത്രമല്ല, അത് മുഴുവന്‍ ക്രൈസ്തവവിശ്വാസികള്‍ക്കു മുമ്പിലും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. മനുഷ്യബന്ധങ്ങള്‍ എപ്രകാരമുള്ളതായിരിക്കണം എന്നതില്‍ അവബോധമാര്‍ജിക്കാന്‍, ഒരേ മാതാ-പിതാക്കന്മാരുടെ മക്കളെന്നപോലെ, തൊഴിലിന്റെയോ ജാതിയുടെയോ വംശത്തിന്റെയോ ലിംഗത്തിന്റെയോ അടിസ്ഥാനത്തിലുള്ള വിവേചനമേതുമില്ലാതെ,  സാഹോദര്യ - സമത്വഭാവത്തിലെത്തേണ്ടതിനെക്കുറിച്ച് അവബോധ പ്പെടാന്‍, യേശുവിന്റെ കാലുകഴുകല്‍ ശുശ്രൂഷ എന്തിന്റെ പ്രതീകമാണോ, നീതിയും മാനുഷികതയും നിറഞ്ഞ ആ സാമൂഹികക്രമത്തിനുവേണ്ടി, ദൈവികഭരണത്തിനുവേണ്ടി, അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കാന്‍ ഒക്കെ അത് ക്രൈസ്തവരെയാകെ വെല്ലുവിളിക്കുന്നു. അവിടുന്നു പറയുന്നു: ''നിങ്ങള്‍ ഇക്കാര്യങ്ങള്‍ മനസ്സിലാക്കി അതനുസരിച്ചു പ്രവര്‍ത്തിച്ചാല്‍ അനുഗൃഹീതരാണ്'' (യോഹ.13:17).

യേശു പത്രോസിനോടു പറഞ്ഞു: ''ഞാന്‍ എന്താണു ചെയ്യുന്നത് എന്ന് നീ ഇപ്പോള്‍ അറിയുന്നില്ല. എന്നാല്‍ പിന്നീടു മനസ്സിലാക്കും'' (യോഹ.13:7). 'പിന്നീട്' ഇതുവരെ സംഭവിച്ചില്ല. ക്രൈസ്തവസമൂഹത്തെ നയിക്കുന്നവര്‍ യേശുവിന്റെ സുവ്യക്തമായ എല്ലാ പ്രബോധനങ്ങള്‍ക്കുമെതിരായി, 'റവറണ്ട്'മാരും 'ലോര്‍ഡു'മാരും 'എമിനെന്‍സു'മാരും 'എക്‌സലെന്‍സ്'മാരും 'ഹോളിനെസ്'മാരും ആയിരിക്കുന്നു! കൂടാതെ, തങ്ങള്‍ക്കു വിശേഷാല്‍ അധികാരങ്ങളുണ്ടെന്നു വാദിച്ച് അവര്‍ തങ്ങളെത്തന്നെ സമൂഹത്തിനുമേല്‍ പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്നു! രണ്ടായിരംവര്‍ഷം കടന്നുപോയിട്ടും, നേതൃത്വശൈലി സംബന്ധിച്ച യേശുവിന്റെ പ്രവര്‍ത്തനമാതൃകകളെയും പ്രബോധന ങ്ങളെയും മനസിലാക്കുന്നതില്‍നിന്നു മുഖംതിരിച്ചുനില്‍ക്കുകയാണവര്‍. 

അതുകൊണ്ടാണ്, ഈ കാലുകഴുകല്‍ശുശ്രൂഷ ഓരോ പെസഹാവ്യാഴാഴ്ചയും നമ്മുടെ സഭാധികാരശ്രേണിക്ക്, യേശുവിന്റെ സുവ്യക്തമായ പ്രബോധനങ്ങള്‍ക്കെതിരായി തങ്ങള്‍ സ്വീകരിച്ച ഈ സാമ്രാജ്യത്വസമ്പ്രദായം ഉപേക്ഷിച്ച്, യേശു വിഭാവനംചെയ്യുകയും ഊന്നിപ്പറയുകയും ചെയ്ത തരത്തിലുള്ള (മത്താ. 20:20-21; മര്‍ക്കോ.10:35-45; ലൂക്കോ.22:24-27; യോഹ.13:1-17) നേതൃത്വശൈലിയിലേക്കു തിരിച്ചുപോകാനുള്ള ഒരു വെല്ലുവിളിയായിത്തീരുന്നത്. യേശു തന്റെ മരണംവരെ ആരെയും പുരോഹിതനായി അഭിഷേചിച്ചിട്ടില്ലെന്നും സമൂഹത്തെ സേവിക്കാനും പടുത്തുയര്‍ത്താനുമുള്ള സേവകരെ തന്റെ പിന്നില്‍ വിട്ടിട്ടാണ് അവിടുന്നു പോയതെന്നുമുള്ള കാര്യം മിക്കവര്‍ക്കും ഇന്നു വ്യക്തമായറിയാം. എന്നാല്‍, സാമ്രാജ്യത്വരൂപമാതൃകയെ പിന്തുടര്‍ന്ന് അവര്‍ സമൂഹത്തിന്റെ മുകളില്‍ തങ്ങളുടേതായ ഒരു അധികാരശ്രേണിക്കു രൂപംകൊടുക്കുകയായിരുന്നു.
                         
പശ്ചാത്തപിക്കാനും, യേശുവിലേക്കും അവിടുത്തെ വഴിയിലേക്കും മാനസാന്തരപ്പെടാനും സമയം ഇനിയും വൈകിയിട്ടില്ല. 


ചൊവ്വാഴ്ചയെന്നു ഞാൻ വിശ്വസിക്കയും , വ്യാഴഴ്ച്ചയെന്നു നമ്മളെ പഠിപ്പിക്കയും ചെയ്യുന്ന യേശുവിൻറെ , ഓടിവിലെ അത്താഴം , ,പെസഹാ കുഞ്ഞാടോ ,പുളിപ്പില്ലാത്ത അപ്പവും കൈപ്പുള്ള വീഞ്ഞുമോ?


TIMELINE OF JESUS' FINAL WEEK(Only my calculation)

Friday , 9 Nisan

Jesus arrives in Bethany

Jn 12:1



Satarday , 10 Nisan

Jesus enters Jerusalem

Jn 12:12f; Lk 19:37f.; Mk 11:7f.; Mt 21:8f.

This was the day when the Passover lamb
was to be brought into the household. (Ex 12:4)

10 - 13 Nisan

Jesus summarizes his teachings

Mt 21-25 and parallels



Tue , 13 Nisan, daytime

conspiracy to kill Jesus before the 15th

Mt 26:1-5; Mk 14:1-2



Tue , 13 Nisan, later

Judah is bought off

Lk 22:1-6



Tue , 14 Nisan, evening

Jesus and his students
celebrate Pesach( unleavened bread) early

Jn 13-14; Lk 22:7-38; Mt 26:17-29; Mk 14:12-25



Tue , 14 Nisan, later

Jesus at the Mount of Olive Trees

Mk 14:26-31; Jn 15-17; Mt 26:30-5; Lk 22:39



Tue , 14 Nisan, near midnight

Jesus arrested at Gethsemane

Jn 18:1-12; Lk 22:40-53; Mt 26:26-5; Mk 14:32-52



Wed , 14 Nisan, after midnight

Jesus before Annas

Jn 18:13-24



Wed , 14 Nisan, a few hours later

Jesus before Kaiaphas and the old people

Jn 18:25-27; Lk 22:54-71; Mt 26:57-75; Mk 14:53-72



Wed , 14 Nisan, around dawn

Jesus taken to Pilatus

Mk 15:1-20; Lk 23:1-25; Mt 27:1-31; Jn 18:28-19:16

trial ends around noon (Jn 19:14 and parallels)

Wed , 14 Nisan, c.noon-c. 3PM

Jesus on the cross, darkness

Jn 19:17-30; Mt 27:32-50; Mk 15:21-39; Lk 23:26-49

Jesus dies when the
lamb would be slaughtered

Wed , 14 Nisan, late afternoon

Yosef has Jesus' body buried

Lk 23:50-56 and parallels; Jn 19:31-42



Thu , 15 Nisan, morning

The tomb ordered guarded

Mt 27:62-66



Saturday, 17 Nisan, eve or night


Jesus resurrects



No accounts tell exactly
when this happened. (Three days and Three nights as prof.) Mathew 12:40

Sunday, 18 Nisan, around dawn

Empty tomb discovered

Jn 20:1f.; Mk 16:1-8; Mt 28:1f.; Lk 24:1f

" third day" (Lk 24:7)

Sunday, 18 Nisan, later

Jesus sighted

Jn 20:11f. and parallels


As you can see, there is no point of contention as to the timing of the crucifixion .




ലൂക്കാ 22:7 പെസഹാ കുഞ്ഞാടിനെ ബാലികഴിക്കെണ്ടിയിരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ  തിരുനാളിലെ ദിനം വന്നു ചേർന്നു .
Exodus 12:3
നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻകുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻകുട്ടിയെ എടുക്കേണം.

4 ആട്ടിൻകുട്ടിയെ തിന്നുവാൻ വീട്ടിലുള്ളവർ പോരായെങ്കിൽ ആളുകളുടെ എണ്ണത്തിന്നു ഒത്തവണ്ണം അവനും അവന്റെ വീട്ടിന്നടുത്ത അയൽക്കാരനും കൂടി അതിനെ എടുക്കേണം ഓരോരുത്തൻ തിന്നുന്നതിന്നു ഒത്തവണ്ണം കണക്കു നോക്കി നിങ്ങൾ ആട്ടിൻകുട്ടിയെ എടുക്കേണം.
5 ആട്ടിൻകുട്ടി ഊനമില്ലാത്തതും ഒരു വയസ്സു പ്രായമുള്ള ആണുമായിരിക്കേണം; അതു ചെമ്മരിയാടോ കോലാടോ ആകാം.

6 ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.
7 അതിന്റെ രക്തം കുറെ എടുത്തു തങ്ങൾ തിന്നുന്ന വീടുകളുടെ വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടേണം.

8 അന്നു രാത്രി അവർ തീയിൽ ചുട്ടതായ ആ മാംസവും പുളിപ്പില്ലാത്ത അപ്പവും തിന്നേണം; കൈപ്പുചീരയോടുകൂടെ അതു തിന്നേണം.

9 തലയും കാലും അന്തർഭാഗങ്ങളുമായി തീയിൽ ചുട്ടിട്ടല്ലാതെ പച്ചയായിട്ടോ വെള്ളത്തിൽ പുഴുങ്ങിയതായിട്ടോ തിന്നരുതു.
10 പിറ്റെന്നാൾ കാലത്തേക്കു അതിൽ ഒട്ടും ശേഷിപ്പിക്കരുതു; പിറ്റെന്നാൾ കാലത്തേക്കു ശേഷിക്കുന്നതു നിങ്ങൾ തീയിലിട്ടു ചുട്ടുകളയേണം.

11 അര കെട്ടിയും കാലിന്നു ചെരിപ്പിട്ടും കയ്യിൽ വടി പിടിച്ചുംകൊണ്ടു നിങ്ങൾ തിന്നേണം; തിടുക്കത്തോടെ നിങ്ങൾ തിന്നേണം; അതു യഹോവയുടെ പെസഹ ആകുന്നു.

12
ഈ രാത്രിയിൽ ഞാൻ മിസ്രയീംദേശത്തുകൂടി കടന്നു മിസ്രയീംദേശത്തുള്ള മനുഷ്യന്റെയും മൃഗത്തിന്റെയും കടിഞ്ഞൂലിനെ ഒക്കെയും സംഹരിക്കും; മിസ്രയീമിലെ സകല ദേവന്മാരിലും ഞാൻ ന്യായവിധി നടത്തും; ഞാൻ യഹോവ ആകുന്നു

13 നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും; ഞാൻ മിസ്രയീംദേശത്തെ ബാധിക്കുന്ന ബാധ നിങ്ങൾക്കു നാശഹേതുവായ്തീരുകയില്ല.
14 ഈ ദിവസം നിങ്ങൾക്കു ഓർമ്മനാളായിരിക്കേണം; നിങ്ങൾ അതു യഹോവെക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അതു ആചരിക്കേണം.
15 ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം തിന്നേണം; ഒന്നാം ദിവസം തന്നേ പുളിച്ച മാവു നിങ്ങളുടെ വീടുകളിൽനിന്നു നീക്കേണം; ഒന്നാം ദിവസംമുതൽ ഏഴാം ദിവസംവരെ ആരെങ്കിലും പുളിപ്പുള്ള അപ്പം തിന്നാൽ അവനെ യിസ്രായേലിൽനിന്നു ഛേദിച്ചുകളയേണം.

16 ഒന്നാം ദിവസത്തിലും ഏഴാം ദിവസത്തിലും നിങ്ങൾക്കു വിശുദ്ധസഭായോഗം ഉണ്ടാകേണം; അന്നു അവരവർക്കു വേണ്ടുന്ന ഭക്ഷണം ഒരുക്കുകയല്ലാതെ ഒരു വേലയും ചെയ്യരുതു.
17 പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ നിങ്ങൾ ആചരിക്കേണം; ഈ ദിവസത്തിൽ തന്നേയാകുന്നു ഞാൻ നിങ്ങളുടെ ഗണങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചിരിക്കുന്നതു; അതുകൊണ്ടു ഈ ദിവസം തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ ആചരിക്കേണം.

.ഇടയൻ എന്നാൽ " ഇടം " കൊടുക്കുന്നവൻ

അദ്വൈതം  , മലയാള മണ്ണിൽ , ആ കാലടിയിൽ സംഭവിച്ച അതിപുണ്ണ്യപിറവിയായ ആദി ശങ്കരാചാര്യരാണു ,( വേദവ്യാസനു ശേഷം ) ലോകത്തിനു പുതുസുവിശേഷം എന്നോണം പ്രചരിപ്പിച്ചത് ....അന്ന് , AD 800 ഇൽ മലയാള ലിപികൾ ഇല്ലായിരുന്നു .. അതുകാരണം രചനകൾ സംസ്കൃതത്തിൽ ആയിരുന്നു" ആച്ഹര്യ ചൂടാമണി "തുടങ്ങി എല്ലാം ശ്രീ ശങ്കരൻ ചെയ്തിരുന്നത് .. .AD 1600 നു ശേഷമാണു എഴുത്തച്ഛനും ചെറുശ്ശേരിയും പിറന്നതും , മലയാളം വളർന്നതും..  ആദ്യ അദ്വൈതസുവിശേഷകൻ മലങ്കരയുടെ ശങ്കരൻ തന്നെ  ...മലയാളിക്കു വഴങ്ങാത്ത അദ്വൈതമോ ? ഒന്നുമില്ല ...മലയാളിക്കു വഴങ്ങാത്തത് അവന്റെ മനസ്സ് മാത്രമാണു .  ദ്വൈതം വന്നത് , മനസ്സിൽ മായപോലെ വന്നുകൂടിയ ..ഇടയൻ പാതിരിമൂലമാണു / പാസ്സ്റെർ കാരണമാണ് ..മശിഹായുടെ " അയല്ക്കാരനെ/ശത്രുവിനെ സ്നേഹിക്കൂ " എന്നാ പുണ്യ വചനം ഇവർ മൂരോണ്‍ പുരട്ടി പലതറി കൂദാശ ചെയ്തിട്ടും /മലർത്തി മുക്കിയിട്ടും  മനസിലെ ദ്വൈതം  മാറി, അദ്വൈതമായുമില്ല കഷ്ടം  ..മാമൊദീസായുടെ കാര്യം പറഞ്ഞപ്പോൾ ഒരുനടന്ന കഥ പറയാം ..എന്റെ മൂന്നാമത്തെ മകന് രണ്ടാന്മക്കൾ..മൂത്തകുഞ്ഞിനു ഞാൻ ഗോഡ്ഫാദർ ആയി. രണ്ടാമത്തെ കുഞ്ഞിനെ മറ്റേവല്യപ്പച്ചൻ ഗോഡ്ഫാദർ ആകാൻ പുരോഹിതൻ സമ്മതിക്കില്ല ..കാരണം അദ്ദേഹം തിരുപനതപുരംറീത്ത് കത്തൊലിക്കനാണു പോലും ..ഞങ്ങൾ കോട്ടയം orthadoxsum ..മോശയുടെ 10 കല്പനയുടെ പ്രാണൻ പോയി ..പകരം അതാതു കാനോന്  /കല്പനകൾ,,,,."ഇടയൻ" എന്ന വാക്കിന്റെ അർത്ഥം അറിയാത്ത ഒരുപറ്റം ഇടയന്മാർ ..ഇടയൻ എന്നാൽ " ഇടം " കൊടുക്കുന്നവൻ എന്നാണ്.....ഇടം എന്നാൽ " സ്പേസ്  & ടൈം " എല്ലറ്റിനും കൊടുക്കുന്നവൻ എന്നർത്ഥം .. ..കാറ്റിനും ,കടലിനും,സൂര്യനും,താരാപഥത്തിനും,ഒക്കെ ഒക്കെ ഇടം ആരു എവിടെ കൊടുക്കുന്നുവൊ അവനാണു ഇടയൻ..നല്ലിടയൻ..സാരപ്രപഞ്ചത്തിനും അവൻ അവനിൽ തന്നെ ഇടം കൊടുക്കുന്നു..മഹാ സമുദ്രത്തിൽ ജീവജാലങ്ങൾ , കപ്പലുകൾ , വള്ളങ്ങൾ എന്നപോലെ  ... മനസിലാക്കാം മനനം ചെയ്യൂ.....കർത്താവിന്റെ കഷ്ട്ടങ്ങൾ നഷ്ടങ്ങൾ ആകാതിരിക്കാൻ .... നല്ലിടയൻ അവന്റെ ജീവനെ പകരമായി നല്കി നമുക്കും അവനിൽ ഇടം ഒരുക്കി  തന്നു..പിതാവിന്റെ മഹത്വത്തിൽ ഇടം നമുക്കും  തന്നു..അവനാണ് നല്ല ഇടയൻ..അവൻ മാത്രം ഇടയാൻ ..ഇപ്പോൾ നമ്മുടെ പിന്നാലെ കൂടുന്ന socalled ഇടയന്മാർ കുശലന്മാരായ (നമ്മെ നാമല്ലാതാക്കുന്ന ,നമ്മിലെ നന്മയെ ഇല്ലാതാക്കുന്ന )കുരുനരികളാണ്  ..സുമനസുകളെ..ഈസ്റെർ  ആശംസകൾ.                                                                                              

ഫാ. ജയിംസ് ഗുരുദാസിന്റെ അപ്രിയ യാഗങ്ങൾ പ്രഭാഷണം.

ശ്രീ സാമുവൽ കൂടൽ രചിച്ച അപ്രിയ യാഗങ്ങൾ എന്ന കാവ്യരചന  യഥാർത്ഥത്തിൽ  നിങ്ങൾ നയിച്ചുകൊണ്ടിരിക്കുന്ന മഹത്തായ  വിമോചന വിപ്ലവത്തിന്റെ കാഹളമാണ്. അല്മായരുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള   തീക്ഷ്ണതയും ഈ കാവ്യ രചനയിൽ പ്രകടമാകുന്നു. ക്രൈസ്തവമതത്തിൽ പ്രത്യേകിച്ച് കത്തോലിക്കസഭയിൽ മാറ്റങ്ങൾക്കായുള്ള ഒരു നവീകരണം ആവശ്യമുണ്ട്.  അധികാരമത്തു പിടിച്ച അല്മായ നേതൃത്വത്തിൽനിന്നും ഓരോ കത്തോലിക്കനും സ്വതന്ത്രമാകേണ്ടതുമുണ്ട്‌.  വ്യക്തിത്വത്തെ ബലികഴിച്ച്‌ ഇരുട്ടിൽ തപ്പുന്ന അല്മായർക്ക്  ഒരു മോചനമാണാവശ്യം. വിശ്വാസിലോകത്തെ അടിമത്വ ചങ്ങലകൾകൊണ്ട്   പൌരാഹിത്യം  ബന്ധിച്ചിക്കുന്നുവെന്നത് സത്യമാണ്. ഇങ്ങനെ ധാർമ്മികമായി അധപതിച്ച ഒരു ജനതയുടെ നേരെ കൈചൂണ്ടികൊണ്ടാണ് ശ്രീ സാമുവൽ കൂടൽ  തന്റെ വിശിഷ്ടമായ ഈ കാവ്യരചന രചിച്ചിരിക്കുന്നത്. ഇതേ ആശയങ്ങളുടെ ഒഴുക്കിൽ തന്നെയാണ് ഞാൻ എന്റെ കാവ്യകൃതിയായ മോചനകാഹളവും എഴുതിയത്. ഇതാ നോക്കുക, കവിയായ കൂടലിന്റെ ചില പ്രയോഗങ്ങളും പ്രതിബിംബങ്ങളും  എടുത്തു നോക്കിയാൽ അദ്ദേഹത്തിന്റെ കാവ്യാത്മകമായ ഉൾകാഴ്ച  നമുക്കേവർക്കും വ്യക്തമാകും. 'പഠിപ്പില്ലാ പാതിരിക്ക് അടിമകളാകേണ്ട ഗതികേടിലാണ്' നാമെന്ന്  പറയുമ്പോൾ അതിൽ ഒരു വലിയ കാര്യമുണ്ട്. തുറന്ന ഒരു സത്യം കവി തന്റെ വിപ്ലവ രചനയില്ക്കൂടി ലോകത്തെ  അറിയിക്കുകയാണ്.

പാതിരി പാമ്പെന്നുള്ള പ്രയോഗത്തിൽ മനുഷ്യരുടെ മനസ്സിൽ മഞ്ചെട്ടിപ്പോലെ കടിക്കുന്ന വൈദ്യകരെക്കുറിച്ചുള്ള ചിന്തകളല്ലേ  നമ്മുടെ മനസുകളിൽ ഉതിർന്നു വരുന്നത്. ശ്രീ പുലിക്കുന്നൻ തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ച ഒരു കാര്യം ആദ്യംതന്നെ പറയണമെന്നുള്ള ഉദ്ദേശത്തിലാണ് ഞാൻ ഇന്ന് ഈ സെമിനാറിൽ പങ്കുകൊണ്ടത്. പുരോഹിത മെത്രാന്മാരുടെ പാപത്തെപ്പറ്റിയുള്ള നിർവചനം ഒന്ന് ചിന്തിക്കൂ. ഇതാ, ഇന്ന് ബിഷപ്പ് തെക്കേത്തുച്ചേരിയും കേരളത്തിലെയെന്നല്ല ഇന്ത്യാ മഹാരാജ്യത്തിന്റെ സർവ്വമെത്രാന്മാരും ഇവിടെ ഇരിക്കുകയാണെങ്കിൽത്തന്നെയും അവരുടെ മുമ്പിൽ തന്റെടത്തോടെ മുഖത്തു കൈചൂണ്ടികൊണ്ട് ഞാൻ നിങ്ങളോട് പറയുന്നത് പറയുവാൻ സാധിക്കും. പാപമെന്തെന്ന്  വിവേചിച്ചറിയാത്ത, അർഥംപോലും ഗ്രഹിക്കുവാൻ ത്രാണിയില്ലാത്ത  മന്ദബുദ്ധികളായ    ഇത്തരം  മൂഢന്മാരുടെ നേതൃത്വത്തിൻ കീഴിൽ അനുസരിച്ച് ജീവിക്കുകയെന്നത് തികച്ചും നിർഭാഗ്യകരം തന്നെ.   പാപത്തിന്റെ കാഠിന്യം അനുസരിച്ച് ഒരുവന് ശുദ്ധീകരണസ്ഥലമോ നരകമോ വിധിക്കാം. ചുരുക്കം പറഞ്ഞാൽ ഒരുവൻ ഉല്ലാസ്സമേളയിൽപ്പോലും മദ്യപിച്ചാൽ അവന്റെ വിധി നിത്യ നരകം. ദൈവത്തിൽനിന്നുമകന്ന് ഒരിക്കലുമൊരിക്കലും   രക്ഷപ്പെടുവാൻ സാധിക്കാതെ, അവനു കല്പ്പിക്കുന്നത്  നിങ്ങൾ കെടാത്ത തീയിലെ  വെന്തുരുകുന്ന നരകമോ?  ഇങ്ങനെയുള്ള മാനസിക അടിമത്വത്തിന്റെ മോചനമാണ് ഈ കവിയുടെ കവിതാ സമാഹാരങ്ങളിൽ ഉള്ളത്. അതുപോലെ കുപ്പായവും ധരിച്ച് സ്വയം അപമാനിതരായ   മതമേലാധികാരികളോടുള്ള അമർഷവും  കവിതകളായി അപ്രിയ യാഗങ്ങളിലുണ്ട്.

 ഉൽകൃഷ്ടമായ മറ്റൊരാശയവും ഈ കൃതിയിൽ വെളിപ്പെടുത്തുന്നുണ്ട്. അതായത് യാഗം ചൂഷണമാണ്. നമുക്കു വേണ്ടത് ത്യാഗമാണ്. ആത്മാവിൽ കുളിർമ്മ നല്കുന്ന മഹത്തായൊരു സന്ദേശമാണിത്. ക്രിസ്തീയ വിശ്വാസത്തിന്റെ അടിത്തറയാണ് ഈ സത്യമെന്ന് എന്നും നിത്യബലിയിൽക്കൂടി  യാഗം നടത്തുന്നവർ ചിന്തിക്കുന്നില്ല.  യേശുവിന്റെ ദൈവശാസ്ത്രത്തിലെ സാരാംശം ഇതിലുണ്ട്. നമുക്ക് ത്യാഗം മതി. യാഗം വേണ്ടാ. യാഗംകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്തുന്നവർ   ഭോഷന്മാരാണ്.  സമ്പൂർണ്ണമായ സ്വയംത്യാഗം അതെ ആത്മത്യാഗം, സർവ്വതും ഇതിലടങ്ങിയിരിക്കുന്നു. യാഗംകൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്തുകയോ? ഇങ്ങനെ ഉത്കൃഷ്ടമായ തത്ത്വചിന്തകൾകൊണ്ട് കൂടലിന്റെ കാവ്യങ്ങൾ സഹൃദയരുടെ  ആഴമായ ഹൃദയങ്ങളിൽ പതിക്കുന്നു. മഹത്തായ ലക്ഷ്യങ്ങൾക്കായി പൊരുതുന്ന അല്മായരായ നിങ്ങളുടെ  സ്വാതന്ത്ര്യത്തിന്റെ വിമോചനമുന്നേറ്റത്തിന് പ്രചോതനമരുളുന്ന അനേകമനേകം  ആശയങ്ങളും പ്രയോഗങ്ങളും കൂടലിന്റെ  വിപ്ലവകവിതകളിലുണ്ട്.  ഈ കാവ്യാ രചന  ശ്രദ്ധാപൂർവ്വം വായിക്കൂ, പഠിക്കൂ. ഇതാണ്  ഈ  ഗ്രന്ഥത്തെപ്പറ്റി എനിക്ക്  നിങ്ങളോട് പറയുവാനുള്ള സന്ദേശവും.


ഇനി പൊതുവായുള്ള എതാനും കാര്യങ്ങൾ  ഞാൻ നിങ്ങളെ അറിയിക്കുകയാണ്. നിങ്ങൾ തുടങ്ങിവെച്ച മഹത്തായ സമരത്തിന്, നിങ്ങളുൾപ്പെട്ട   ധാർമ്മികതയുടെ  വിപ്ലവ മുന്നേറ്റത്തിന് എന്റെ  പിന്തുണ നിങ്ങളോടൊപ്പമെന്നുമുണ്ട്. ഈ ഭൂമിലോകത്തിൽ ആരുമെന്നെ തടയുകയില്ല. ഞാൻ പറഞ്ഞല്ലോ, നിങ്ങളോട് ഇപ്പറയുന്ന കാര്യങ്ങൾ ആരുതന്നെ വന്നാലും, മെത്രാനൊ, മാർപാപ്പതന്നെ വന്നാലും സത്യത്തിന്റെ ഈ ഭാഷ അവരുടെമേൽ മുഖത്തു നോക്കി കൈചൂണ്ടികൊണ്ട് പറയുവാനുള്ള ആത്മതന്റേടം ദൈവം എനിക്ക് തന്നിട്ടുണ്ട്. പ്രാവാചകവീര്യം ഹൃദയത്തിൽ ആഞ്ഞടിച്ചാൽ മാത്രമേ ദൈവനാമത്തിൽ വിപ്ലവം നടത്തുവാൻ സാധിക്കുകയുള്ളൂ. പ്രവാചക ധീരത നമ്മുടെ പ്രിയങ്കരനായ കവി ശ്രീ സാമൂവൽ കൂടലിന് ദൈവം കനിഞ്ഞു വർഷിച്ചിട്ടുണ്ടെന്നുള്ളതിൽ യാതൊരു സംശയവുമില്ല. ഈ ധീരതയും  അതിന്റെ  ധീഷണതയും    ഒരിക്കലും കുറയാതിരിക്കട്ടെയെന്നും ഞാൻ ആശംസിക്കുകയാണ്.

 ഒരു സഹോദരനെന്ന നിലയിൽ മറ്റൊരു കാര്യംകൂടി ഞാൻ നിങ്ങളോട് പറയട്ടെ. വൈകാരികമായ  ഒരു വിമോചന സമരത്തിൽ ഏർപ്പെട്ടിരിക്കുന്ന നിങ്ങളെ ഉദ്ദേശിച്ച് ഗാന്ധിജി പറഞ്ഞതും എന്റെ ഓർമ്മയിൽ വരുന്നു. അദ്ദേഹം പറയുകയാണ് ; "ആദ്യം അധികാര വർഗ്ഗം നിങ്ങളെ കണ്ടില്ലന്നു നടിക്കും. അടുത്ത അടവ് നിങ്ങളെ അവർ അവഹേളിക്കും. പിന്നീട് നിങ്ങൾക്കെതിരായി അക്രമം അഴിച്ചുവിട്ട്‌ എതിരിടും. അപ്പോൾ നിങ്ങൾ വിജയിക്കും." അധർമ്മത്തിനെതിരെ ധർമ്മം അവിടെ വിജയത്തിന്റെ വെന്നിക്കൊടി നാട്ടുകയാണ്. ഗാന്ധിജി അന്ന് ഭാരതീയരോടായി  പറഞ്ഞത് ഇന്ത്യൻ സ്വാതന്ത്ര്യത്തെ സ്വപ്നം കണ്ടുകൊണ്ടായിരുന്നു.   പിന്നീട് സ്വാതന്ത്ര്യത്തിന്റെ  ഈ ദീപശിഖ  ഏകാധിപതികളെയും സാമ്രാജ്യങ്ങളെയും  തകർത്തുകൊണ്ട് ലോകം മുഴുവനായി വെട്ടിത്തിളങ്ങി. .

 അതുപോലെ, നിങ്ങളുടെ ഈ സമരത്തിൽ നിങ്ങൾ സ്വയം ആദർശ ബോധവാന്മാരായിരിക്കണം. സ്വന്തമായ ലക്ഷ്യങ്ങളും ബോധ്യങ്ങളുമുണ്ടായിരിക്കണം. ഇതുതന്നെയാണ് ബുദ്ധനും പറഞ്ഞത്. ഏതു ഗ്രന്ഥത്തിലുള്ളതാണെങ്കിലും ശരി, ആരു തന്നെ പറഞ്ഞാലും ശരി, നിങ്ങൾക്കു സത്യമെന്ന് ഉൾബോധമുള്ള  കാര്യങ്ങൾ മാത്രമേ പറയാവൂ. പ്രവർത്തിക്കാവൂ.  ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത്. അച്ചൻ പറഞ്ഞാലും മെത്രാൻ പറഞ്ഞാലും മാർപാപ്പ  പറഞ്ഞാലും ഈ കപട ലോകത്തിൽ ആരെയും വിശ്വസിക്കരുത്‌.


താത്ത്വികനായ ബർണ്ണാർഡ്ഷാ പറഞ്ഞിട്ടുണ്ട്, "ഞാൻ എന്റെ വിശ്വാസം കാത്തുപരിപാലിക്കാനായി മരിക്കുകയില്ല. കാരണം, എന്റെ വിശ്വാസം തെറ്റാകാം"  നന്നായി കാര്യകാരണസഹിതം പഠിച്ച്, നല്ലവണ്ണം ചിന്തിച്ച് സത്യമെന്ന് ബോധ്യമുള്ള കാര്യങ്ങൾ മാത്രമേ പറയാവൂ. യാതൊരു കാരണവശാലും ഒരിക്കലും അസത്യം പറയുവാൻ ഇടവരരുത്. അർദ്ധസത്യങ്ങളും  അസത്യങ്ങളും നമ്മുടെ ഈ പ്രസ്ഥാനങ്ങളിലോ, മാസികകളിലോ പ്രസംഗങ്ങളിലോ കടന്നുകൂടാൻ  ഇടയായാൽ അത് നമ്മുടെ ബലഹീനതയായി മറ്റുള്ളവർ കണക്കാക്കും. അതുകൊണ്ട് ജാഗ്രതയായി, ഒന്നിച്ചു നില്ക്കുക. സാമ്പത്തിക ബുദ്ധി മുട്ടുകളെയും അവഗണിച്ച് പ്രസ്ഥാനമുന്നേറ്റത്തിനായി ആദർശ ധീരതയോടെ പ്രവർത്തിക്കുന്ന ജോര്ജു മൂലേച്ചാലും, ജോസും എത്രമാത്രം ത്യാഗം സഹിക്കുന്നുണ്ടെന്ന് വാക്കുകൾകൊണ്ട്   ഇവിടെ വിവരിക്കുവാൻ സാധിക്കുകയില്ല.


വാസ്തവത്തിൽ ശ്രീ ജോർജ്‌  മൂലേച്ചാലിന്റെ ത്യാഗമനോഭാവം ഒന്നുകൊണ്ടുമാത്രമാണ് ഇന്ന് ഞാൻ വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ചാണെങ്കിലും  ഈ യോഗത്തിൽ വന്നെത്തിയത്. അർപ്പിതമായ  മനോഭാവത്തോടെ ലക്ഷ്യപ്രാപ്തിക്കായി നിങ്ങൾക്കേവർക്കും  ഒന്നിച്ചു നില്ക്കുവാൻ സാധിക്കുകയില്ലേ? സംശയിക്കേണ്ടാ, അമ്പതു പേരുണ്ടെങ്കിലും ഒന്നിച്ചുനിന്നാൽ അത് വലിയ ശക്തിയാണ്.  ഒന്നിച്ചു നില്ക്കണം. ഇല്ലെങ്കിൽ ഓരോരുത്തരായി അവർ നിങ്ങളെ ക്രൂശിക്കും. കഴുകിൽ കയറ്റും.  ഐക്യമത്യം മഹാബലമെന്ന വാക്യം ഏതു പ്രസ്ഥാനങ്ങളുടെയും വിജയരഹസ്യമാണ്.  അതുകൊണ്ട് നിങ്ങളുടെ പ്രസ്ഥാനത്തിന് ധാർമ്മികവീര്യം പകർന്നുകൊണ്ട് ആശയപരമായ, ബൌദ്ധികപരമായ നേതൃത്വങ്ങളിൽക്കൂടി ഗ്രന്ഥങ്ങളും, ലേഖനങ്ങളും രചിച്ചിരിക്കുന്ന അപ്രിയ യാഗങ്ങൾ വിശദീകരിച്ചിരിക്കുന്ന സാമൂവൽ കൂടലിന് എല്ലാവിധ ഭാവുകങ്ങളും ആശംസിക്കുന്നു. അദ്ദേഹത്തിന് എക്കാലവും എല്ലാവരുടെയും പിന്തുണ ഉണ്ടായിരിക്കട്ടെയെന്നും അഭിലഷിക്കുന്നു. നിങ്ങളുടെ ഈ വിമോചന പ്രസ്ഥാനത്തിന്, സ്വാതന്ത്ര്യസമരത്തിന് എന്റെ എല്ലാവിധ ധാർമ്മികപിന്തുണയും വാഗ്ദാനം ചെയ്തുകൊണ്ടും നന്മകൾ നേർന്നുകൊണ്ടും വാക്കുകളെ അവസാനിപ്പിക്കുന്നു.
http://www.youtube.com/watch?feature=player_detailpage&v=-kf1vt92CDo

Wednesday, March 27, 2013

മഗ്ദലനമറിയത്തിന് യേശുവിന്റെ കത്ത്


മരിയാ തോമസ്, പീടികയ്ക്കല്‍

(തന്റെ അന്ത്യഅത്താഴവിരുന്നിലേക്ക് മഗ്ദലനമറിയത്തെ ക്ഷണിച്ചുകൊണ്ട് യേശു എഴുതിയിരിക്കാനിടയുള്ള കത്ത് ഭാവന ചെയ്യുകയാണിവിടെ, മുന്‍ കന്യാസ്ത്രീയായ ലേഖിക. 
മുംബൈയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന 'The Examiner' 
എന്ന മാസികയില്‍ ‘Dear Mary’’ എന്ന തലക്കെട്ടില്‍ 
1996 ഏപ്രിലില്‍ പ്രസിദ്ധീകരിച്ച കത്തിന്റെ 
മലയാള ഭാഷാന്തരമാണിത്: )

നസ്രത്ത് മാര്‍ച്ച് -3
പ്രിയപ്പെട്ട മറിയം,
ദൈവകൃപ നിന്നോടുകൂടി ഉണ്ടായിരിക്കട്ടെ! നേരിട്ടുവന്ന് നിന്നെ കാണുവാന്‍ സാധിക്കാത്തതിനാല്‍ ഏതാനും വരികള്‍ കുറിക്കുന്നു.
ഞാനൊരുക്കുന്ന ഒരു കൂട്ടായ്മാവിരുന്നില്‍ നീയും പങ്കുചേരണമെന്ന് ഞാനാഗ്രഹിക്കുന്നു. അടുത്ത ഏപ്രില്‍ നാല് വ്യാഴാഴ്ച, ബഥനിയിലുള്ള മാളികയുടെ മുകള്‍നിലയിലാണ് വിരുന്നൊരുക്കപ്പെടുന്നത്.


ഇത്ര പെട്ടെന്ന്, എനിക്കിപ്രകാരം തോന്നാ ന്‍ എന്താണു കാരണമെന്ന് നിനക്ക് ആശ്ചര്യം തോന്നുന്നുണ്ടാകും. പുതിയ രാഷ്ട്രീയമാറ്റങ്ങള്‍; എല്ലായിടത്തുനിന്നും എനിക്കു നേരെ ഉയരുന്ന ഭീഷണികള്‍! ഇതെല്ലാംകൂടി, എന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞു എന്നെന്നോടു മന്ത്രിക്കുന്നു. മറിയം, ഇനിയൊരിക്കലും ദൈവാലയത്തില്‍ പരസ്യമായി പഠിപ്പിക്കാന്‍ എനിക്കാവില്ലെന്നു നിനക്കറിയാമല്ലോ. 

മഹാപുരോഹിതനായ കയ്യേഫാസിനും ഉദ്യോഗസ്ഥപ്രമുഖരായ യഹൂദര്‍ക്കും എന്നിലുള്ള സംശയം വര്‍ദ്ധിച്ചുവരുന്നു.
എന്റെ അന്തിമവിധിദിനം ഒരുങ്ങിക്കഴിഞ്ഞു; എന്നോടൊപ്പം നില്‍ക്കാന്‍ ആരെങ്കിലുമുണ്ടാകുമോ? ഈ പാനപാത്രം എന്നില്‍നിന്നു നീങ്ങിപ്പോകുമോ? എന്തായാലും ഒന്നെനിക്കറിയാം - എന്റെ ദൈവം എന്നെ കൈവിടില്ല. ഗോതമ്പുമണി മണ്ണി ല്‍ വീണഴിയുന്നില്ലെങ്കില്‍, അതങ്ങനെതന്നെ നിലകൊള്ളുകയേയുള്ളൂ; മണ്ണില്‍ വീണഴിഞ്ഞാല്‍, അതു ധാരാളം ഫലം പുറപ്പെടുവിക്കും. അതുകൊണ്ട്, ഞാന്‍ അനേകര്‍ക്കു വേണ്ടിയുള്ള മോചനദ്രവ്യമാകേണ്ടിയിരിക്കുന്നു.


നിന്റെ ഉദാരമനസ്‌കതയിലും, പ്രത്യേകിച്ച് എന്നെയും നിനക്കിപ്പോള്‍ സഹോദരതുല്യരായിത്തീര്‍ന്നിട്ടുള്ള എന്റെ സഹപ്രവര്‍ത്തകരെയും തീറ്റിപ്പോറ്റാന്‍ പലപ്പോഴും നിന്റെ സ്വന്തം വരുമാനം വിനിയോഗിക്കുന്നതിലുമുള്ള തീരാക്കടം ഏതെങ്കിലും വിധത്തില്‍ വീട്ടാന്‍ എനിക്കാവില്ല എന്നു ഞാനറിയുന്നു. എന്നിരിക്കിലും, എന്റെ സഹനങ്ങള്‍ക്കു മുമ്പായി നിന്നോടൊപ്പം ഒരിക്കല്‍ക്കൂടി ഭക്ഷണം കഴിക്കണമെന്നുണ്ട്. ദൈവരാജ്യത്തില്‍ അതിനി നിവൃത്തിയാകുംവരെ ഞാന്‍ ഭക്ഷണം കഴിക്കാനിടയില്ല. ഞാന്‍ പോയിക്കഴിയുമ്പോള്‍, എന്റെ പേരില്‍ നിങ്ങള്‍ ഒന്നിച്ചുകൂടണമെന്നും എന്റെ ഓര്‍മ്മയ്ക്കായി അപ്പം മുറിച്ചു കൂട്ടായി ഭക്ഷിക്കണമെന്നും ഞാന്‍ നിര്‍ദ്ദേശിക്കുന്നു.


ഈ വിരുന്നില്‍ എന്റെ അമ്മയും പങ്കെടുക്കും. നിന്നോടു സംസാരിക്കാന്‍ അവര്‍ക്കാഗ്രഹമുണ്ട്. കൂടാതെ, ജോവന്നാ, സൂസന്നാ, മാര്‍ത്താ, ബഥനിയിലെ മറിയം, പിന്നെ സമര്യായില്‍ നാം കണ്ട സ്ത്രീ എന്നിവരും നിനക്കു സൗഹൃദം പകരാന്‍ അന്നവിടെയുണ്ടാകും.


നിന്നെ അന്നു കാണാമെന്ന പ്രതീക്ഷയില്‍ നിര്‍ത്തട്ടെ. ഈ പ്രത്യേക സാഹചര്യത്തില്‍ നിന്റെ പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു.
                                                           

                                                                      സ്‌നേഹപൂര്‍വ്വം
                                                                           സ്വന്തം യേശു

(തര്‍ജ്ജമ - എഡിറ്റര്‍, സത്യജ്വാല 

2013 മാര്‍ച്ച് ലക്കം സത്യജ്വാലയില്‍നിന്ന്)

Papal Dynamics


സ്വാമി (ഡോ) സ്നേഹാനന്ദ് ജ്യോതി എഴുതിയ Papal Dynamics എന്ന സമഗ്രപഠനം വായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സദയം ഇവിടെ ക്ലിക്ക് ചെയ്യുക 

മഹാപുരോഹിതന്റെ പതനം


സത്യജ്വാല   2 0 1  3  മാർച്ച്   ലക്കത്തിൽ നിന്ന്  




'അപ്രിയയാഗങ്ങൾ' എന്ന പുസ്തകത്തിന്റെ പ്രകാശനം - വീഡിയോ റിപ്പോര്‍ട്ട്

ശ്രീ. ജോസഫ് പുലിക്കുന്നേല്‍, ഫാ. ജയിംസ് ഗുരുദാസ് എന്നിവരുടെ പ്രൗഢഗംഭീരമായ പ്രസംഗങ്ങളോടൊപ്പം സര്‍വശ്രീ സാമുവല്‍ കൂടല്‍, കെ എം ജെ പയസ്, ഇപ്പന്‍, ജോസ് തെങ്ങുംപള്ളി എന്നിവരുടെ സരസമായ പ്രഭാഷണങ്ങളും കെ. സി. ആര്‍. എം-ന്റെ പ്രവര്‍ത്തനങ്ങളും കാഴ്ചപ്പാടും സമഗ്രമായി വ്യക്തമാക്കുന്ന സര്‍വശ്രീ കെ കെ ജോസ്, ജോര്‍ജ് മൂലേച്ചാലില്‍, മുതലായവരുടെ റിപ്പോര്‍ട്ടുകളും അടങ്ങുന്നതാണ് ഈ വീഡിയോ റിപ്പോര്‍ട്ട്.
താഴെ ക്ലിക്കു ചെയ്യുക:
Samuel Koodal youtube_mp4 - YouTube:

'via Blog this'

Tuesday, March 26, 2013

അദ്വൈതം മലയാളിക്ക് ദഹിക്കുമോ?


നുഷ്യന്റെ സവിശേഷ ഗുണം ബുദ്ധിയാണെങ്കിലും, അനുദിനജീവിതവ്യാപാരങ്ങൾക്ക്‌ വേണ്ടിവരുന്നതിൽ കൂടുതലായി ഒട്ടുംതന്നെ ബുദ്ധിയെ ക്ലേശിപ്പിക്കാൻ താത്പര്യമില്ലാത്തവരാണ് ഭൂവാസികളിൽ ഏറെയും. അന്യ രാജ്യങ്ങളെയപേക്ഷിച്ച് ഇന്ത്യാക്കാർ മടിയന്മാരാണെന്ന് പരക്കെ ഒരഭിപ്രായമുണ്ട്. അന്യ സംസ്ഥാനങ്ങളിലെ ജനങ്ങളുമായി താരതമ്യം നടത്തിയാൽ കേരളീയർ അനുദിനം കൂടുതൽ അലസതയിലേയ്ക്ക് കൂപ്പുകുത്തുകയാണ്. സ്വയം ചെയ്യേണ്ടതും ചെയ്യാവുന്നതുമായ പണികളൊക്കെ മറ്റു നാട്ടുകാർക്ക് വിട്ടുകൊടുത്തിട്ട്‌ മലയാളികൾ ആർഭാടമായ ജീവിതരീതികൾ ശീലിച്ചു തുടങ്ങിയിട്ട് കുറേക്കാലമായി. അവരിൽ പണിയാൻ തയ്യാറുള്ളവർ, സാഹചര്യത്തെ മുതലെടുത്തുകൊണ്ട്‌, ചോദിക്കുന്ന കൂലിയാകട്ടെ എല്ലാ പരിധിയും കടന്നിരിക്കുന്നു. അങ്ങനെ കൈയിലെത്തുന്ന പണത്തിലധികവും മദ്യവ്യാപാരികളിലൂടെ ജനദ്രോഹിയായ സർക്കാർ തിരിച്ചുപിടിക്കുന്നു. ബൗദ്ധികവ്യാപാരങ്ങളിലേയ്ക്കു കടന്നാൽ സംഗതികൾ അതിലും വഷളാണ്. രാഷ്ട്രീയത്തിലായാലും ധാര്മ്മിക വിഷയങ്ങളിലായാലും വെറുതേ ഒച്ചപ്പാടുണ്ടാക്കുക എന്നതിൽ കവിഞ്ഞുള്ള ഇടപെടലുകൾക്കൊന്നും ഇന്ന് മലയാളിയെ കിട്ടില്ല. ജനപ്പെരുപ്പത്തിന്റെ ഒച്ചപ്പാടും ബഹളവും പുറത്തും, കഴമ്പില്ലാത്ത പ്രക്ഷേപണ ചാനലുകളിലെ നിറപ്പകിട്ടുള്ള നുണകളും കിംവദന്തികളും വീടിനകത്തും അവരുടെ സമയമെല്ലാം അപഹരിക്കുന്നു. കാരണം, ചിന്തയെന്ന വ്യായാമം നമുക്കിന്ന് ആയാസകരമായി തീർന്നിരിക്കുന്നു.

എന്നാൽ ശരീരമെന്നതുപോലെ, ബുദ്ധിയും മനസ്സും അനായാസമായി പ്രവർത്തിക്കുന്ന ഒരു തലത്തിൽ മാത്രമേ ആത്മാവിനുണർവും സന്തോഷവും പകരുന്ന വിഷയങ്ങളിലേയ്ക്ക്‌ താത്പര്യത്തോടെ ഇറങ്ങിച്ചെല്ലാൻ സാധിക്കൂ എന്ന് പൊതുവേ മനസ്സിലാക്കിയിരുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു. അന്നാണ് ലോകത്തൊരിടത്തും വികസിച്ചിട്ടില്ലാതിരുന്ന ജീവിതദർശനങ്ങളിലേയ്ക്ക് അവരുടെ അന്വേഷണത്വരയുടെ ശക്തിയാൽ നമ്മുടെ പൂർവികർ കടന്നുചെന്നത്. അദ്വൈതമുൾപ്പെടെയുള്ള വേദാന്തദർശനങ്ങൾ അതില്പ്പെടുന്നു. ഇന്നാകട്ടെ, നമ്മുടെ അസ്തിത്വത്തെയും ആദ്ധ്യാത്മികതയെയും ഏറ്റവും സാരമായി ബാധിക്കുന്ന ഈ ഉൾക്കാഴ്ചകളെപ്പറ്റി തങ്ങളിൽത്തന്നെ അവബോധമുണർത്താനാഗ്രഹിക്കുന്നവർ വളരെ വിരളമാണ്. അതിനുള്ള ഒന്നാംതരം തെളിവാണ് കറയറ്റ വേദാന്തിയായിരുന്ന ശ്രീ നാരായണഗുരുവിനെ അതിശ്രേഷ്ഠനായ ആദ്ധ്യാത്മിക ഗുരുവായും അതികായനായ സാമൂഹിക പരിഷ്ക്കർത്താവായും യുവതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കാൻ, നമ്മുടെ സ്കൂൾനടത്തിപ്പുകാർ പൊതുവേ കാണിക്കുന്ന വൈമനസ്യം.

മനസ്സിന്റെയും ബുദ്ധിയുടെയും വ്യാപാരങ്ങൾ വ്യത്യസ്തമാണ്. അവയിൽ വ്യാപരിക്കാനാഗ്രഹിക്കുന്നവർ സ്വസ്ഥമായ ജീവിതസാഹചര്യത്തിൽ ഏറെ നേരം മൌനമായ ഏകാന്തതയിൽ വസിക്കാൻ തയാറാകണം. ബുദ്ധി അറിവിനുള്ള ഉപകരണമാണ്. മനസ്സാകട്ടെ ഇച്ഛകളുടെ കലവറയാണ്. എല്ലാ ഇച്ഛയുടെയും ലക്‌ഷ്യം നന്മ അല്ലെങ്കിൽ ആനന്ദമാണ്. എല്ലാ ഇച്ഛയും ദ്വന്ദ്വഹേതുവാണെന്നു മാത്രമല്ല, ഒന്ന് മറ്റൊന്നിലേയ്ക്ക് വലിച്ചിഴക്കുകയും ചെയ്യും. അതുകൊണ്ടാണ് മനസ്സിനെ നിഗ്രഹിക്കുന്നതിലൂടെ മാത്രമേ ഒരാൾക്ക്‌ ആന്തരികവിഭജനമില്ലാത്ത ഒരവസ്ഥയിൽ എത്താനാവൂ എന്ന് ആദ്ധ്യാത്മഗുരുക്കന്മാർ പഠിപ്പിക്കുന്നത്. ആഗ്രഹങ്ങളെ മറികടക്കുക എന്നതാണ് അദ്വൈതാനുഭവത്തിനു മുന്നോടിയായിട്ടുള്ള കളമൊരുക്കൽ. സമയം അല്ലെങ്കിൽ കാലം എന്നത് ഒരു മിഥ്യയാണെന്നും ചലനമാണ് ഈ മിഥ്യയെ ഉണ്ടാക്കുന്നതെന്നും നമുക്കറിയാം. നമുക്കറിയാവുന്ന ജീവരൂപങ്ങളെല്ലാം നിലനില്ക്കുന്നത് അവ ചലിച്ചുകൊണ്ടിരിക്കുന്നതിനാലാണ്. ഭൌതികാസ്തിത്വത്തിന്റെ സ്ഥായിയായ ലക്ഷണംതന്നെ ചലനമാണ്. എന്നാൽ അസ്തിത്വത്തിന്റെ പൂർണ്ണമായ ഉച്ഛ്രിതാവസ്ഥയിൽ അത് അപരിച്ഛിന്നവും നിശ്ചലവുമായിരിക്കണമെന്ന് അനുമാനിക്കുക യുക്തിയുക്തമാണ്. അതുകൊണ്ടാണ് പരമാത്മാവിലേയ്ക്ക് നയിക്കുന്ന ആദ്ധ്യാത്മികതക്ക് ഏറെ സ്വസ്ഥതയും മൌനവും വേണ്ടിവരുന്നത്. മറ്റൊരു പ്രധാന പാഠം, ആദ്ധ്യാത്മികതയുടെ വഴിയിൽ ഗുരുവും ശിഷ്യനും ആത്യന്തികമായി അവനവൻതന്നെയാണ് എന്ന തിരിച്ചറിവിൽ എത്തേണ്ടതുണ്ട് എന്നാണ്. ആദ്ധ്യാത്മികതയുടെ പാരമ്യത്തിലെത്തിയ രമണമഹർഷിക്ക് ശിഷ്യരോ ഗുരുനാഥരോ ഇല്ലായിരുന്നു. അദ്ദേഹത്തിന് ആരോടും ഒന്നും ആഹ്വാനം ചെയ്യാനുമില്ലായിരുന്നു.

എന്തെങ്കിലും ആഗ്രഹിക്കപ്പെടുന്നതിനു മുമ്പ് അത് അറിയപ്പെടണം എന്ന് സാധാരണ പറയാറുണ്ടെങ്കിലും അതൊരർദ്ധസത്യം മാത്രമാണ്. വിവരങ്ങൾ ശേഖരിക്കുക എന്നയർത്ഥത്തിലെടുക്കുമ്പോൾ അറിവ് ആഗ്രഹത്തിലേയ്ക്കു നയിക്കുമെന്നത് ശരിയാകാം. തന്നിൽനിന്ന് അന്യമായ വസ്തുക്കളെക്കുറിച്ച് പഞ്ചേന്ദ്രിയങ്ങൾ വഴി നേടുന്ന വിഷയജ്ഞാനം ആണിവിടെ ഉദ്ദേശിക്കുന്നത്. ലോകവ്യാപക വിവരജാലകങ്ങളുടെ (world wide web) ഇക്കാലത്ത് ഇത്തരം അറിവാണ് അധികം പേരെയും ആകര്ഷിക്കുന്നത്.

തന്റെ വേദാന്തവിജ്ഞാനത്തിൽ സ്വാമി ജ്ഞാനാനന്ദ സരസ്വതി ജീവജ്ഞാനം എന്ന് പേരിട്ടിരിക്കുന്ന അറിവാകട്ടെ കുറേക്കൂടി ഉയർന്ന തലത്തിലാണ്. വിഷയജ്ഞാനം പഞ്ചേന്ദ്രിയങ്ങളിൽകൂടെ മനസ്സിലേയ്ക്കൊഴുകി അവിടെ അടങ്ങി, അത് അവനവനെപ്പറ്റിയുള്ള അറിവായിത്തീരുന്നതാണ് ജീവജ്ഞാനം. വിഷയജ്ഞാനം ജാഗ്രതാവസ്ഥയിൽ മുന്നിട്ടു നിൽക്കുമ്പോൾ ജീവജ്ഞാനം തെളിഞ്ഞു നില്ക്കുന്നത് ഇന്ദ്രിയശിക്ഷണത്തിലും സ്വപ്നാവസ്ഥയിലുമാണ്. ജീവാത്മാവിന്റെ അവസ്ഥാഭേദങ്ങളെ ജാഗ്രത്ത്, സ്വപ്നം, സുഷുപ്തി എന്നാണ് മാണ്‍ഡൂക്യവും പ്രശ്നവും ബൃഹദാരണ്യകവും വിശേഷിപ്പിക്കുന്നത്. ഉപനിഷത്തുകൾ പൊതുവേ സ്വപ്നാവസ്ഥക്കും, മാണ്‍ഡൂക്യവും പ്രശ്നവും നാലാമത്തെ അവസ്ഥയായ തുരീയത്തിനും വളരെ പ്രാധാന്യം കല്പിക്കുന്നുണ്ട്. ബ്രഹ്മാനുഭൂതിയുടെ നാല് തലങ്ങളായിട്ടാണ് ഇവയെ പരിഗണിക്കുന്നത്. പ്രശ്നോപനിഷത്തിലെ ചോദ്യങ്ങൾ ഇങ്ങനെ പോകുന്നു: ഉണര്ന്നിരിക്കുന്ന അവസ്ഥ ആരുടേതാണ് ? സ്വപ്നം കാണുന്നതാര്? നിദ്രയാസ്വദിക്കുന്നതാര്? ആരാണ് ഈ മൂന്നവസ്ഥകളെ നിയന്ത്രിക്കുന്നത്? ജാഗ്രദാവസ്ഥയിൽ ഇന്ദ്രിയങ്ങളും മനസ്സും ഉണർന്നിരിക്കുന്നു. സ്വപ്നത്തിൽ, ഇന്ദ്രിയങ്ങൾ പിന്മാറി, മനസ്സ് മാത്രം പ്രവർത്തിക്കുന്നു. സുഷുപ്തിയിലാകട്ടെ, മനസ്സും ബുദ്ധിയും പിന്‍വാങ്ങുന്നു. 

ആത്മജ്ഞാനം എന്ന പൂർണ്ണമായ അറിവിൽ സംഭവിക്കുന്നത്‌, അറിയുന്നയാളും അറിയപ്പെടുന്നതുംതമ്മിലുള്ള ഒന്നുചേരലാണ്. അപ്പോൾ ഇന്ദ്രിയവിഷയങ്ങളില്ല; ഞാനെന്ന ബോധമില്ല. ഉള്ളത്, ഐശ്വരസ്പർശത്തിന്റെ ആനന്ദാനുഭൂതി മാത്രം. ആത്മജ്ഞാനത്തിന്റെ ഈ കൈവല്യത്തെയാണ് മോക്ഷം, തുരീയാവസ്ഥ, ബ്രഹ്മാനന്ദം എന്നൊക്കെ പേരിട്ടുവിളിക്കുന്നത്‌...  ഭക്ഷണം തേടി പറന്നുതളര്ന്ന പക്ഷി ദിനാന്ത്യത്തിൽ തൃപ്തമായും ശാന്തമായും മരച്ചില്ലയിലോ കൂട്ടിലോ ചേക്കേറുന്നതുപോലെയാണ് സമാധിസ്ഥമായ ജീവാത്മാവിന്റെ അവസ്ഥയെന്ന്  ബൃഹദാരണ്യകം പറയുന്നു.

സ്വാംശീകരിച്ച അത്തരം അറിവ് പക്ഷേ, അപൂർവമാണ്. ആ അറിവിൽനിന്ന് ഭൗതികമായ ഒരാഗ്രഹവും ഉണ്ടാവാനാവില്ല. കാരണം വ്യക്തമാണ്. സമ്പൂർണ്ണമായ അറിവിലൂടെ നമ്മുടെ സത്തയുമായി ഒന്നായിത്തീർന്നതെന്തോ, അത് വീണ്ടുമൊരിക്കൽ നമ്മുടെ ആഗ്രഹത്തിന് വിഷയമാവാനാവില്ല. ആത്മജ്ഞാനം അനുഭവവേദ്യമായ ലഭ്യതയാണെന്നതിനാൽ അറിഞ്ഞതെന്തോ അത് ഞാൻതന്നെ, അല്ലെങ്കിൽ ഞാൻ അതായിത്തീർന്നിരിക്കുന്നു എന്ന ബോധ്യം വരുമ്പോൾ അതിനുവേണ്ടി വീണ്ടുമൊരു മോഹം അസ്ഥാനത്താണ്. ഉള്ളതിനെത്തന്നെ വീണ്ടും ആഗ്രഹിക്കക എന്നത് ചിന്തനീയമല്ലല്ലോ. വേറിട്ടുനില്ക്കുന്നത് മാത്രമേ ആഗ്രഹത്തെ ജനിപ്പിക്കുകയുള്ളൂ. അങ്ങനെ നോക്കുമ്പോൾ, എല്ലാ ശരിയായ അറിവും അദ്വൈതാനുഭവത്തിലേയ്ക്കാണ് നയിക്കുന്നത്.

ജീവാത്മാവും പരമാത്മാവും രണ്ടല്ല, ഒന്നുതന്നെയാണെന്ന സിദ്ധാന്തമാണ്‌ അദ്വൈതം. ശങ്കരാചാര്യരാണ് ഈ സിദ്ധാന്തത്തിന് കരുത്തും പ്രചാരവും നല്കിയതും അതിന് ദേശാന്തരപ്രശസ്തി നേടിക്കൊടുത്തതും. ആത്മാവ് ബ്രഹ്മം തന്നെയാണെന്ന് അംഗീകരിക്കുകയും അന്യരെ അത് ബോധ്യപ്പെടുത്താൻ ശ്രമിക്കുകയുമാണ് ഉപനിഷത്തുക്കൾ ചെയ്യുന്നത്. ഭഗവദ് ഗീതയും അദ്വൈതാശയങ്ങൾ പലേടത്തും സൂചിപ്പിക്കുന്നുണ്ട്. ഒരിടത്ത് "വാസുദേവ: സർവ" (7-19) എന്ന വാക്യത്തിലൂടെ പ്രപഞ്ചത്തിൽ ആകെയുള്ള യാഥാർത്ഥ്യം സഗുണബ്രഹമമായ ഈശ്വരനാണെന്ന് ഗീത തുറന്നുതന്നെ പറയുന്നുണ്ട്.

"ഞാനൊന്നുമല്ല എന്നറിയുക വിജ്ഞാനമാണ്. എന്നാൽ സ്നേഹമാകട്ടെ, ഞാൻ എല്ലാമാണെന്നറിയുകയാണ്." വിശുദ്ധരായ ഗുരുക്കന്മാരും കവിതയുള്ള എഴുത്തുകാരും ഈവക കാര്യങ്ങൾ ഊന്നി പറയുമ്പോൾ നമുക്കും അവ അംഗീകൃതമായി തോന്നും. എല്ലാ വേർതിരിവും സ്നേഹത്തിന്റെ അഭാവമാണെന്ന് ഒരു നിമിഷത്തേയ്ക്ക് നമ്മളും തിരിച്ചറിഞ്ഞെന്നു വരും. പക്ഷേ, മനനം ചെയ്ത് അതിലെ സത്യം സ്വന്തമാക്കുകയും അത് ജീവിതത്തിൽ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നില്ലെങ്കിൽ ആർക്കെന്തു നേട്ടം?

ദൃശ്യമായതെല്ലാം ജഡമാണ്; ജഡമായതെല്ലാം മിഥ്യയാണ്‌ എന്നതാണ് സത്യം. സ്ഥൂലമായതെന്നപോലെ, അതിസൂക്ഷ്മമായ പ്രാണസ്പന്ദനം ഉള്പ്പെടെ അനുഭവപ്പെടുന്നതെന്തും ജഡമാണ്. ഉണ്ടായി മറയുന്നതെല്ലാം അതിൽ പെടും. ആധുനിക ശാസ്ത്രം ഊര്ജ്ജമായി കരുതുന്നതും വേദാന്തത്തിന് സൂക്ഷ്മജഡമാണ്. ഊർജ്ജത്തിൽനിന്നാണ് പ്രപഞ്ചനിര്മ്മിതിക്കുള്ള പഞ്ചമഹാഭൂതങ്ങൾ ഉരുത്തിരിയുന്നത്. ഇതെല്ലാം നിശ്ചലവും ആനന്ദഘനവുമായ ബോധത്തിനുള്ളിൽ പൊന്തിമറഞ്ഞുകൊണ്ടിരിക്കുന്ന ദൃശ്യപ്രവാഹമാണെന്നാണ് വേദാന്തപാഠം. ദൃശ്യമായത് (കാണപ്പെടുന്നത് - ജഡം) മാഞ്ഞുപോകുമ്പോൾ ദൃക്ക് (കാണുന്നവൻ - ബോധം) പൂർണ്ണ രൂപത്തിൽ അമൃതസ്വരൂപമായി വിളങ്ങും. വെളിച്ചവും ഇരുട്ടും പോലെയാണ് ബോധവും ജഡവും. ആദ്യത്തേതിന്റെ അഭാവമാണ് മറ്റേത്. ആത്മാവ് അതിന്റെ പൂർണ്ണത സാക്ഷാത്ക്കരിക്കുമ്പോൾ, ജഡം ഇല്ലായ്മയായി മറഞ്ഞുപോകും. ചുരുക്കത്തിൽ, അപൂർണ്ണ ബോധാവസ്ഥയാണ് ജഡപ്രതീതിയെ സൃഷ്ടിക്കുന്നത്.

പ്രണയം അനശ്വരമാണെന്ന് പറഞ്ഞുകേൾക്കാറുണ്ടല്ലോ. എന്തുകൊണ്ടാണത്? മറ്റൊന്നുമല്ല അതിനു കാരണം. യഥാർത്ഥ പ്രണയത്തിൽ ദ്വൈതത്തിൽനിന്ന് അദ്വൈതമുണ്ടാകുന്നു. എന്നുവച്ചാൽ, രണ്ടെന്ന ധാരണ മാറിയിട്ട് ഒന്നാണെന്നുള്ള അവസ്ഥയെ തിരിച്ചറിയുക. അദ്വൈതമായിരിക്കുക എന്നാൽ അനന്തമായിരിക്കുക എന്നും അര്ത്ഥം വ്യാപിപ്പിക്കാം. എന്തെന്നാൽ, അനാദി എന്നതുപോലെ, അനന്തമായതും ഏകമായിരിക്കാനേ ഇടയുള്ളൂ എന്നാണ് സൂക്ഷ്മയുക്തി നമുക്ക് വെളിപ്പെടുത്തിത്തരുന്നത്‌.

കളങ്കമില്ലാത്ത അദ്വൈതചിന്തയിലൂടെ പൂർണ്ണമായ ആത്മജ്ഞാനം നേടിയവന് വേറൊന്നിന്റെയും ആവശ്യമില്ല. ശരിയായ അറിവിലൂടെ പ്രപഞ്ചാനുഭവങ്ങളെ നിരോധിച്ച് പലതുണ്ടെന്ന തോന്നൽ മാറ്റിയാൽ മോക്ഷമായി. അപ്പോഴും എവിടെനിന്ന് അല്ലെങ്കിൽ എന്തുകൊണ്ട് ഈ പ്രപഞ്ചാനുഭവം ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്ന ചോദ്യം പിന്നെയും അവശേഷിക്കുന്നു. എന്തുകൊണ്ടാണ് ശുദ്ധബോധത്തിൽ പ്രപഞ്ചപ്രതിഭാസത്തിന്റെ തോന്നലുളവാകുന്നത്‌ എന്ന പ്രശ്നത്തിന് ഒരു വ്യാഖ്യാനത്തിലും വ്യക്തമായ ഉത്തരമില്ല. ഈ ചോദ്യത്തെ വഴിയിൽ വിട്ടിട്ട് ഒരു സത്യാന്വേഷിക്കും മുമ്പോട്ടുപോകാനാവില്ലതാനും. അതുകൊണ്ട്, ഛാന്ദോക്യോപനിഷത്തിന്റെ ആറാമദ്ധ്യായത്തിൽ ഉദ്ദാലകൻ ഉന്നയിക്കുന്ന ചോദ്യം നമുക്കും ആവർത്തിക്കാതെ വയ്യ. "ഏതൊന്നിനെക്കുറിച്ച് കേട്ടാൽ പിന്നെയൊന്നും കേൾക്കാനുണ്ടാവില്ലയോ, ഏതൊന്നിനെയറിഞ്ഞാൽ പിന്നെയൊന്നും അറിയാനുണ്ടാവില്ലയോ, ആ സത്യമേത്?" ആ സത്യത്തെ നിർവിശങ്കം തിരഞ്ഞുകൊണ്ടിരിക്കാൻ മലയാളികളായ നമുക്ക് ധൈര്യമുണ്ടോ?

എല്ലാം നല്ലതിനാവട്ടെ!


  

 “സന്തോഷിക്കുക, ഒരിക്കലും ദു:ഖത്തിന്‍റെ പുത്രനോ പുത്രിയോ ആയിരിക്കരുത്; ഒരു നല്ല ക്രിസ്ത്യാനിക്ക് ഒരിക്കലും ദു:ഖിക്കാനാവില്ല. എപ്പോഴും ഉല്ലാസവാന്മാരായിരിക്കുക. നമ്മുടെ സന്തോഷം ഭൌതിക സമ്പാദ്യങ്ങളില്‍ നിന്നും വരുന്നതല്ല, പകരം നമ്മുടെ തന്നെ ഇടയിലുള്ള യേശുവെന്ന വ്യക്തിയുമായുള്ള നിരന്തരമായ ഇടപെടലുകളില്‍ നിന്നുളവാകുന്നതാണ്. നിങ്ങള്ക്ക് തരാനുള്ള എന്‍റെ ആദ്യത്തെ സന്ദേശം ഇതാണ്.” ഫ്രാന്‍സിസ് മാര്‍പ്പാപ്പാ ഓശാന ഞായറാഴ്ച വിശ്വാസികളോട് പറഞ്ഞ ലഘുപ്രസംഗത്തിന്റെ ആദ്യഭാഗമാണിത്. കര്‍ദ്ദിനാള്‍ ബെര്‍ഗളോരി മാര്‍പ്പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മുതല്‍ മാദ്ധ്യമങ്ങള്‍ അദ്ദേഹത്തിന്‍റെ പിന്നാലെയായിരുന്നു. ഓരോ ചടങ്ങുകളിലും അദ്ദേഹം അനുവര്‍ത്തിക്കുന്ന ലാളിത്യത്തിന്‍റെ തനതു പെരുമാറ്റശൈലി വിശ്വാസികളെ ആകര്ഷിക്കുന്നത് അവര്‍ അടയാളപ്പെടുത്തിക്കൊണ്ടുമിരുന്നു. മറ്റു മതസ്ഥരുമായും വേറിട്ട ചിന്താ സരണികളുമായും സമന്വയത്തിലൂടെ വേണം ക്രിസ്ത്യാനികളുടെ മുന്നേറ്റമെന്ന് അദ്ദേഹം പറഞ്ഞിട്ട് ഏതാനും ദിവസങ്ങള്‍ ആയിട്ടില്ല.

വത്തിക്കാനിലെ തുരുമ്പിച്ച പാരമ്പര്യത്തിന്‍റെ അരികു പറ്റിക്കഴിഞ്ഞിരുന്നവര്‍ മൂക്കത്ത് വിരല്‍ വെയ്ക്കാന്‍ നിമിഷങ്ങള്‍ വേണ്ടിവന്നില്ല. എല്ലാവരും പ്രതിക്ഷയോടെ കാത്തിരുന്നു – ഫ്രാന്‍സിസ് മാര്‍പ്പാപ്പാ തിരിച്ചു വരുമെന്നുറപ്പിച്ചു. രണ്ടാഴ്ച പിന്നിട്ടപ്പോള്‍ എല്ലാവര്ക്കും ഉറപ്പായി – ഇതദ്ദേഹം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, അദ്ദേഹത്തിന്‍റെ ജീവിത ശൈലി ഇതാണ്. കാതോടു കാതുകള്‍ ചേര്‍ത്തു വെച്ചുള്ള ചര്‍ച്ചകള്‍ റോമിലും വത്തിക്കാനിലും മുറക്ക് നടന്നു. കര്‍ദ്ദിനാള്‍ ബെര്‍ഗളോരിയുടെ ജീവിത ശൈലി ഇത് തന്നെയായിരുന്നെന്നും ഒരു ‘ഷോ’ക്കുവേണ്ടിയുള്ള പരാക്രമങ്ങള്‍ അല്ലിതെന്നും   മനസ്സില്ലാ മനസ്സോടെ അവര്‍ അംഗികരിച്ചു. ഈ ശൈലി മാറ്റം ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത് സീറോ മലബാര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ആലെഞ്ചേരിയെയാണെന്നാണ് ഞാനിപ്പോള്‍ സംശയിക്കുന്നത്. നിയന്ത്രണം വിട്ട പട്ടം പോലെ പറക്കുന്ന സഭയെ അടിമുടി ശുദ്ധികരിക്കാന്‍ അദ്ദേഹം തയ്യാറെടുക്കുന്നുവെന്നു തന്നെയാണ് സൂചനകള്‍. സ്ഥാനാരോഹണ ചടങ്ങിനു  റോമിലേക്ക്  പോവാന്‍ തയ്യാറെടുത്തിരുന്ന കേരളാ മെത്രാന്മാരുടെ ‘തിരു’സംഘത്തെ അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല. കേരളത്തില്‍ മടങ്ങിയെത്തി അദ്ദേഹം നടത്തിയ പ്രസംഗത്തില്‍, അഴിമതി നടത്തുന്നവരും, അനാശ്യാശ പ്രവര്‍ത്തങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നവരും ക്രിസ്ത്യാനികളല്ലായെന്നു പറഞ്ഞത് കേട്ട് കാക്കനാടും ലേശം വിറച്ചുവന്നതാണ് സത്യം.

കുറച്ചുനാളായി കേരളാസഭയില്‍ ഒരു മാറ്റം സ്പഷ്ടമായിരുന്നു. മഠങ്ങളില്‍ അസ്വാഭാവിക മരണങ്ങള്‍ കുറഞ്ഞു, കമ്പ്യുട്ടര്‍ ഫോം പൂരിപ്പിച്ചില്ലെങ്കിലും ശവക്കൊട്ടകള്‍ തുറക്കുമെന്നായി, ചെന്നാക്കുന്ന്, ആനിക്കാട് മോഡല്‍ മംഗലവാര്‍ത്തകള്‍ കുറഞ്ഞു, മയക്കുവെടികള്‍ നിലച്ചു, സ്കൂള്‍, പള്ളി പിടിച്ചെടുക്കലുകള്‍ കേള്‍ക്കാനില്ല, പ്രസ്താവന വീരന്മാര്‍ ഒതുങ്ങി, സ്ഥിരം പര്യടനക്കാര്‍ റൂട്ട് മാറി ... അങ്ങിനെ പലതും. ഇതിനു കാരണം, അല്മായാ ശബ്ദം മാത്രമാണെന്ന് ഞാന്‍ കരുതുന്നില്ല; വിശ്വാസികളുടെ ഇടയില്‍ തന്നെ രൂപം കൊണ്ട അസ്വസ്ഥതയുടെ ചൂട് ആകെ വ്യാപിച്ചുകാണും. ഫ്രാന്‍സിസ് മാര്‍പ്പാപ്പായുടെ ലാളിത്യത്തിന്‍റെയും ഹൃദയവിശാലതയുടെയും മാര്‍ഗ്ഗത്തിലേക്ക് ഒരു മാറ്റത്തിനാണ് സഭ ശ്രമിക്കുന്നതെങ്കില്‍ JCC യും ഉത്തരവാദിത്വപ്പെട്ട അല്മായാ സംഘടനകളും അതിനു പിന്തുണ കൊടുക്കണമെന്ന് തന്നെയാണ് എന്‍റെ അഭിപ്രായം. അഴിമതിയെന്നാല്‍ നിയമനത്തിന് വാങ്ങുന്ന കോഴയും, പള്ളിപ്പിരിവും കണക്കു വെളിപ്പെടുത്താതിരിക്കലും, വിദ്യാര്‍ഥികളെ   പിഴിഞ്ഞുണ്ടാക്കുന്ന തലവരിയും, സഭാസ്ഥാപനങ്ങളുടെ കണക്കില്‍ മാറ്റം വരുത്തി നടത്തുന്ന നികുതി വെട്ടിപ്പുകളും, അനാവശ്യ സ്കാനിങ്ങുകളും, മരുന്ന് കുറിക്കലുകളും, പരിശോധനകളും നടത്തി പാവങ്ങളെ പിഴിഞ്ഞുണ്ടാക്കുന്ന ആശുപത്രി വരുമാനവും, തൊഴിലാളികള്‍ക്ക് മാന്യമായ ശമ്പളം കൊടുക്കാതെ നേടുന്ന നേട്ടങ്ങളും എല്ലാം ഉള്‍പ്പെടുമെന്ന് തെളിച്ചു പറയാനുള്ള ശേഷി ആലഞ്ചേരി പിതാവിന് കൊടുക്കേണ്ടത് അല്മായരാണ്. അനാശാശ്യ വ്രവണതകള്‍ എന്തെന്ന് അറിയാന്‍ ചിക്കാഗോ വരെ പോയാല്‍ മതി.

ഇന്ന് മാര്‍പ്പാപ്പാ പറയുന്നതും, മേജര്‍ ആര്‍ച്ച്ബിഷപ്പ് നാളെ പറയാനാഗ്രഹിക്കുന്നതുമല്ലേ എക്കാലവും അല്മായാ സംഘടനകള്‍ ഇവിടെ പറഞ്ഞുകൊണ്ടിരുന്നത്? അല്മായാശബ്ദത്തിലും നല്ല ഒരു മാറ്റം ഞാന്‍ കാണുന്നുണ്ട്. ആദ്ധ്യാത്മികതയുടെ ആഴങ്ങള്‍ സസ്സൂഷ്മം വിശകലനം ചെയ്യുന്ന ലേഖനങ്ങള്‍ വായിക്കണമെങ്കില്‍ ഈ ബ്ലോഗ്ഗില്‍ വരണമെന്നായി. ചെളിതെറിപ്പിക്കുന്ന കുറിപ്പുകളുടെ എണ്ണം നന്നേ കുറഞ്ഞു, പകരം മാന്യമായ ഭാഷയും, ഇരുത്തി ചിന്തിപ്പിക്കുന്ന ആശയങ്ങളും സ്ഥാനം പിടിച്ചു. എല്ലാ മാസവും JCC പാലായില്‍ നടത്തുന്ന ചര്‍ച്ചാ ക്ലാസ്സിലേക്ക് ഒരു ദിവസം ആലഞ്ചേരി പിതാവും വരട്ടെ.