Translate

Wednesday, May 31, 2017

ശാസ്ത്രവും മതവും, പിന്നെ പുരോഹിതമതങ്ങളും

ജോര്‍ജ് മൂലേച്ചാലില്‍
എഡിറ്റോറിയല്‍, സത്യജ്വാല മെയ് 2017

മതമെന്ന നിലയില്‍ ലോകത്തിന്നു കാണപ്പെടുന്നത് സംഘടിതപുരോഹിതമതങ്ങളാണ്. ഈ മതങ്ങളില്‍ വാഴുന്നതാകട്ടെപുരോഹിതര്‍ സൃഷ്ടിച്ച ദൈവങ്ങളും അതിന്റെ മറവില്‍ ഈ പുരോഹിതര്‍തന്നെയുമാണ്. പുരോഹിതനിര്‍മ്മിതങ്ങളായ വിശ്വാസസത്യങ്ങളില്‍ സത്യമോവിശ്വാസപ്രമാണങ്ങളില്‍ വിശ്വാസയോഗ്യമായ എന്തെങ്കിലുമോ ഉണ്ടെന്നു പറഞ്ഞുകൂടാ. ഇതും അനുഷ്ഠാനങ്ങളുമെല്ലാം ജനങ്ങളുടെമേല്‍ അധീശത്വമുറപ്പിക്കുന്നതിനും മനുഷ്യന്‍ ദൈവത്തിനു നല്‍കുന്ന ആരാധനയുടെയും വണക്കത്തിന്റെയും പങ്കുപറ്റുന്നതിനും ലക്ഷ്യംവച്ചുള്ളതാണ്.
കത്തോലിക്കാസമുദായത്തില്‍ ജനിച്ചുവളരുന്ന ഒരാള്‍ക്ക് പക്ഷേഇത്തരം നിഗമനങ്ങളിലെത്തുക എളുപ്പമല്ല. കൗമാരപ്രായത്തിനുള്ളില്‍ത്തന്നെ പുരോഹിതസൃഷ്ടമായ ദൈവവും വിശ്വാസങ്ങളും അവരുടെ മനസ്സുകളില്‍ വേരുറച്ചിരിക്കും എന്നതാണിതിനു കാരണം. സംശയങ്ങളും ചോദ്യങ്ങളും ഉദിക്കാത്തിടത്തോളം കാലം അതെല്ലാം അങ്ങനെതന്നെ നിലനില്‍ക്കുമല്ലോ.
മനുഷ്യരില്‍ സന്ദേഹങ്ങളും ചോദ്യങ്ങളും ഉണര്‍ത്തുന്നത് അധികവും ശാസ്ത്രവും  യുക്തിചിന്തയുമാണ്. സത്യാന്വേഷണത്വരയുള്ളവര്‍, ശാസ്ത്രീയപഠനങ്ങളുടെയും യുക്തിചിന്തയുടെയും വെളിച്ചത്തില്‍ താന്‍ കൊണ്ടുനടക്കുന്ന ദൈവ-മതവിശ്വാസങ്ങളെ പുനഃപരിശോധിക്കാന്‍ തയ്യാറാകുന്നു. മനസ്സിലുറച്ചിരുന്ന ദൈവവിഗ്രഹം ഇളകുകയും സിദ്ധാന്തങ്ങളോടും മതവിശ്വാസസംഹിതകളോടും അവര്‍ വിടപറയുകയുംചെയ്യുന്നു. ഇത് വലിയൊരു ധീരസാഹസികപ്രക്രിയയാണ്. പക്ഷേഅതിനൊടുവില്‍ സംഭവിക്കുന്നതെന്തെന്നാല്‍, അവര്‍ ശാസ്ത്രവിശ്വാസികളും നിരീശ്വരരും ആയിത്തീരുന്നു എന്നതാണ്. ശാസ്ത്രം അവരുടെ മതവും നിരീശ്വരത്വം അവരുടെ വിശ്വാസപ്രമാണവുമായിത്തീരുകയാണ്. വാസ്തവത്തില്‍, അവര്‍ നിഷേധിക്കുന്നത് പൗരോഹിത്യം സൃഷ്ടിച്ച്  അവരില്‍ അടിച്ചേല്പിച്ച ഇല്ലാദൈവങ്ങളെമാത്രമാണെന്ന് അവരറിയുന്നില്ല. അതായത്പുരോഹിതസൃഷ്ടമായതും മനുഷ്യന്റെ ഛായയില്‍ സൃഷ്ടിക്കപ്പെട്ടതുമായ ദൈവങ്ങളെ ശാസ്ത്രീയമായ ചില അറിവുകളുടെ വെളിച്ചത്തില്‍ നിഷേധിക്കാന്‍ കഴിയുന്നു എന്നതിനപ്പുറംമനുഷ്യന്റെയോ ഈ പ്രകൃതിയുടെയോ അസ്തിത്വത്തെക്കുറിച്ച് മൗലികമായ ഒരു കാഴ്ചപ്പാടും ശാസ്ത്രമോ നിരീശ്വരവാദമോ അവതരിപ്പിക്കുന്നില്ല. പകരംശാസ്ത്രീയമായ നിരീക്ഷണ-പരീക്ഷണങ്ങളിലൂടെ ഈ പ്രകൃതിയെയും മനുഷ്യനെയുംകുറിച്ച് ആത്യന്തികമായ ഒരറിവില്‍ മനുഷ്യനെത്തിച്ചേരുമെന്ന അന്ധമായ ഒരു വിശ്വാസത്തില്‍ അഭയംതേടുകയാണവര്‍. ഇതെത്രമാത്രം ശാസ്ത്രീയമാണ് എന്ന ചോദ്യം അവരില്‍ ഉയരാത്തിടത്തോളംകാലം ഈ അന്ധവിശ്വാസത്തില്‍നിന്ന് അവര്‍ക്കും മോചനമുണ്ടാകുന്നില്ല.
പഞ്ചേന്ദ്രിയങ്ങളുടെയും മനഷ്യനുണ്ടാക്കുന്ന ഉപകരണങ്ങളുടെയും നിരീക്ഷണപരിധിയില്‍ വരുന്ന കാര്യങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്തി പുതിയപുതിയ കണ്ടെത്തലുകളിലെത്തിച്ചേരുന്ന ഒരു വിജ്ഞാനമേഖലമാത്രമാണ് ശാസ്ത്രം. അതായത്ഗണിതത്തിനു ശരിയായി കൈകാര്യം ചെയ്യാനാകുന്നത് ശൂന്യത്തിനും അനന്തതയ്ക്കുമിടയിലുള്ള സംഖ്യകളെമാത്രമാണ് എന്നതുപോലെതന്നെയാണ് ശാസ്ത്രത്തിന്റെ കാര്യവും. മറ്റൊന്ന്ശാസ്ത്രം അതിന്റെതന്നെ നിഗമനങ്ങള്‍ തിരുത്തിത്തിരുത്തിയാണ് മുന്നേറുന്നത് എന്നതാണ്. കുറേനാള്‍ മുമ്പുവരെ ആറ്റമായിരുന്നുവല്ലോ ഏറ്റവും ചെറിയ കണം. അത് വിഭജിക്കാനാകാത്ത കട്ടിവസ്തുവായിരുന്നു. പിന്നീടതു വിഭജിക്കാമെന്നായി. ന്യൂട്രോണ്‍, പ്രൊട്ടോണ്‍, ഇലക്‌ട്രോണ്‍ എന്നിങ്ങനെ 'ദൈവകണം' (God particle) വരെ എത്രയോ അതിസൂക്ഷ്മകണങ്ങള്‍ (sub atomic particles) ആണ് ഇപ്പോഴുള്ളത്! ക്വാണ്ടം സിദ്ധാന്തപ്രകാരംവസ്തുവിനെ ഒരേസമയം പിണ്ഡമായും ഊര്‍ജ്ജതരംഗമായും നിര്‍വ്വചിക്കേണ്ട അനിശ്ചിതത്വ സാഹചര്യംകൂടി ശാസ്ത്രമിന്നു നേരിടുന്നുണ്ട്. ക്വാണ്ടം സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് മാക്‌സ് പ്ലാങ്ക് പറയുന്നു: ''.... വസ്തു എന്നൊന്ന് അടിസ്ഥാനപരമായി ഇല്ല. പരമാണുവിലെ ഊര്‍ജകണങ്ങളെ പ്രത്യേകതരം ഭ്രമണപഥങ്ങളില്‍ വരുത്തിക്കൊണ്ട് അതിസൂക്ഷ്മമായ സൗരയൂഥങ്ങളായി അവയെ നിലനിര്‍ത്തുന്ന  ഒരു ശക്തിയില്‍നിന്നാണ് വസ്തുവിന്റെ ഉത്ഭവം. അതുതന്നെയാണു വസ്തുവും. എന്നാല്‍, ഈ പ്രപഞ്ചഘടനയില്‍ ഒരു ബുദ്ധിതത്വത്തെയോ ആന്തരികശക്തിയെയോ നാം നേരില്‍ ദര്‍ശിക്കാത്തതിനാല്‍ ഈ ശക്തിയുടെ പശ്ചാത്തലത്തില്‍ ബോധാത്മകമായ ഒരു ആത്മസത്ത നിലവിലുണ്ടെന്ന അഭ്യൂഹത്തില്‍ നാം എത്തേണ്ടിയിരിക്കുന്നു. എല്ലാ വസ്തുവിന്റെയും അടിസ്ഥാനം ഈ ബോധശക്തിതന്നെയാണ്'' (അവലംബം:'ജ്ഞാനഗീത2016 മെയ് ലക്കം). മഹാശാസ്ത്രജ്ഞനായ മാക്‌സ് പ്ലാങ്കിന്റെ തുറന്ന അന്വേഷണബുദ്ധി ഒരു 'ക്വാണ്ടം ജംപി'ലുടെയെന്നവണ്ണംശാസ്ത്രമേഖലയില്‍നിന്ന് ശാസ്ത്രീയമായി  തെളിയിക്കാനാവാത്ത ദാര്‍നികമണ്ഡലത്തിലേക്ക് ഉയര്‍ന്നുചാടുന്നത് നാമിവിടെ കാണുന്നു. ശാസ്ത്രീയമായി തെളിയിക്കാനാവില്ലെന്നറിഞ്ഞിട്ടുംമഹാശാസ്ത്രജ്ഞനായ ഐന്‍സ്റ്റൈന്‍ 'സര്‍വ്വചരാചരങ്ങളുടെയും പാരസ്പര്യത്തില്‍ വെളിപ്പെടുന്ന ഒരു ദൈവ'ത്തില്‍ വിശ്വസിച്ചിരുന്നുവല്ലോ.
പ്രപഞ്ചോത്പത്തി സംബന്ധിച്ച് ഇപ്പോള്‍ പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്ന 'മഹാസ്‌ഫോടനസിദ്ധാന്ത' (Big Bang Theory)ത്തിനൊപ്പംഒരുകാലത്ത് 'സ്ഥിരസ്ഥിതിസിദ്ധാന്ത' (Steady State Theory)വും ശരിയെന്നമട്ടില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇനിയും കൂടുതല്‍ ശാസ്ത്രീയവും വിശ്വാസയോഗ്യവുമായ സിദ്ധാന്തങ്ങള്‍ ഈ വിഷയത്തില്‍ ഉദയംകൊള്ളുമെന്ന കാര്യത്തില്‍ സംശയമില്ല. പറഞ്ഞുവരുന്നത്ഒന്നിനെപ്പറ്റിയും അന്തിമമായ ഒരു ശരിയുത്തരം നല്‍കാന്‍, മനുഷ്യനെ ജ്ഞാനത്തിലേക്കു നയിക്കാന്‍, മനുഷ്യന്റെ സൃഷ്ടിയായ ശാസ്ത്രത്തിനു കഴിയുകയില്ല എന്നാണ്. ഇലക്‌ട്രോണിന്റെ പിണ്ഡമൂല്യം എത്രയെന്നു കണക്കാക്കാന്‍ ഇന്നും ശാസ്ത്രത്തിനു കഴിഞ്ഞിട്ടില്ല എന്നോര്‍ക്കുക.
തനിക്കും ഈ മഹാപ്രപഞ്ചത്തിനും ആധാരമായിരിക്കുന്ന ഉണ്മ (ഉള്ളതെന്തോ അത്, Truth) എന്ത് എന്നതിനേക്കുറിച്ചുള്ള അവബോധമാണ് യഥാര്‍ത്ഥ മതം. യഥാര്‍ത്ഥ സത്യാന്വേഷകര്‍ അന്വേഷിക്കുന്നതും അന്വേഷിക്കേണ്ടതും എല്ലാറ്റിനും അധിഷ്ഠാനമായി വര്‍ത്തിക്കുന്ന ആ പരമസത്യത്തെയാണ്. അങ്ങനെയൊരു പരംപൊരുള്‍ ഇല്ലാതെ നിവൃത്തിയില്ല എന്ന് മനുഷ്യന് അവന്റെ യുക്തികൊണ്ടുതന്നെ മനസ്സിലാക്കാനാവും. 'ഞാനുണ്ട്എന്ന ഓരോ മനുഷ്യനിലുമുള്ള അറിവുതന്നെതാന്‍ സ്വയം ഉരുവായതല്ല എന്നറിയാവുന്ന അവന്തനിക്കാധാരമായി വര്‍ത്തിക്കുന്ന ഒരു പരാശക്തിയെക്കുറിച്ചു സൂചന നല്‍കുന്നുണ്ട്. മറ്റൊന്ന്യുക്തികൊണ്ടുതന്നെ യുക്തിക്കപ്പുറം വേറെയും കാര്യങ്ങളുണ്ട് എന്നു മനസ്സിലാക്കാന്‍ മനുഷ്യനു കഴിവുണ്ട് എന്നതാണ്. മനുഷ്യമനസ്സിന്റെഅഥവാ പ്രജ്ഞയുടെവളരെ ചെറിയൊരു ഭാഗംമാത്രമാണ് ബോധമനസ്സ് എന്നുംപ്രജ്ഞയുടെ ഭീമഭാഗവും ഉപബോധ-അബോധമണ്ഡലങ്ങളാണെന്നും മനുഷ്യന്‍ കണ്ടെത്തിയത്അവന്റെ യുക്തിപരമായ ശാസ്ത്രീയ
നിരീക്ഷണങ്ങളിലൂടെയാണല്ലോ. ബോധമനസ്സും ഉപബോധമനസ്സും വേരാഴ്ത്തിനില്‍ക്കുന്നത്അഥവാ പൊന്തിക്കിടക്കുന്നത്മനസ്സിന്റെ മഹാഭാഗമായ അബോധമണ്ഡലത്തിലാണെന്നും  പഠനങ്ങളുണ്ട്. അങ്ങനെയെങ്കില്‍, ബൃഹത്തായ ഈ അബോധമണ്ഡലം മനുഷ്യനെ സംബന്ധിച്ച് എന്തു ധര്‍മ്മമാണു നിര്‍വ്വഹിക്കുന്നതെന്നന്വേഷിക്കാന്‍ ബോധമനസ്സ് അല്പം വിനയം കാണിക്കേണ്ടതില്ലേമനസ്സിന്റെ ചെറിയൊരംശം മാത്രമായ ബോധമനസ്സിനും അവിടെ നടക്കുന്ന യുക്തിപരവും ശാസ്ത്രീയവുമായ  ചിന്തകള്‍ക്കും നിഗമനങ്ങള്‍ക്കും 'തെറ്റാവരംപ്രഖ്യാപിക്കുന്നത് ശരിയോ എന്നാലോചിക്കേണ്ടതില്ലേ?
മനുഷ്യനിലെ ഈ അബോധമനസ്സ് ബോധരഹിതമല്ലെന്നും മനുഷ്യന്റെ മൂലബോധം (archetype) തന്നെയാണതെന്നും പ്രശസ്ത മനഃശാസ്ത്രജ്ഞനായ കാള്‍ യുംഗ് വിശദീകരിച്ചിട്ടുണ്ട്. ബോധ-ഉപബോധമനസ്സുകളുടെയും മുഴുവന്‍ ശാരീരികപ്രക്രിയകളുടെയും നിയാമകനിയമമായി വര്‍ത്തിക്കുന്ന ഈ മൂലബോധം മനുഷ്യനിലെ സര്‍ഗ്ഗാത്മകധിഷണാശേഷി (creative intelligence)യുടെ ആസ്ഥാനമാണെന്ന പഠനവുമുണ്ട്.
പീറ്റര്‍ ഹിഗ്ഗ്‌സ് (Peter Higgs), ഫ്രാങ്കോയ്‌സ് എംഗ്ലേര്‍ട്ട് (Francois Englert) എന്നീ നോബല്‍ പ്രൈസ് ജേതാക്കളായ ആധുനികശാസ്ത്രജ്ഞന്മാര്‍, ഈ പ്രപഞ്ചത്തില്‍ ഒരു അദൃശ്യമണ്ഡലം (invisible field) സര്‍വ്വവ്യാപിയായി നിലനില്‍ക്കുന്നു എന്നു കണ്ടെത്തിയിട്ടുണ്ട്. ഈ അദൃശ്യമണ്ഡലത്തില്‍നിന്നാണത്രെ, 'ദൈവകണ'മെന്നു ശാസ്ത്രജ്ഞര്‍ പേരിട്ടിരിക്കുന്ന 'ഹിഗ്ഗ്‌സ് ബോസോണ്‍ കണംഉണ്ടായിവരുന്നത്! ശൂന്യതയില്‍നിന്നു പ്രകൃതിനിയമപ്രകാരംതന്നെ പദാര്‍ത്ഥമുണ്ടാകുന്നു എന്നതിന്അതിനൊരു ദൈവം ആവശ്യമില്ലെന്നതിന്തെളിവായാണ് മറ്റൊരു പ്രമുഖശാസ്ത്രജ്ഞനായ ലോറന്‍സ് ക്രാവ്‌സ് (Lawrence Krauss) ഈ കണ്ടെത്തലിനെ ഉപയോഗിച്ചിരിക്കുന്നത്. അതിനായി വിചിത്രമായ ഒരു സിദ്ധാന്തവും അദ്ദേഹം അവതരിപ്പിച്ചിട്ടുണ്ട്: ''ശൂന്യത അസ്ഥിരമാണ്തന്മൂലംഅതില്‍നിന്നെന്തെങ്കിലും ഉത്ഭവിച്ചേ പറ്റൂ'' (nothingness is unstable; something was almost bound to spring into existance from it) എന്നാണദ്ദേഹം സിദ്ധാന്തിക്കുന്നത്! ഇല്ലായ്മയെശൂന്യതയെഒരു വസ്തുവെന്നതുപോലെ അവതരിപ്പിക്കുന്നത് എത്ര വലിയ മൗഢ്യമാണ് എന്നോര്‍ത്തുനോക്കൂ. 'ഇല്ലായ്മ'യെക്കുറിച്ച് എന്തെങ്കിലും ചിന്തിക്കാന്‍പോലും മനുഷ്യനാവുകയില്ല എന്നതല്ലേ വസ്തുതഇത്തരം 'ശാസ്ത്രീയ'സിദ്ധാന്തങ്ങളെപുരോഹിതര്‍ ചമച്ചിട്ടുള്ള അബദ്ധജഡിലമായ ദൈവശാസ്ത്രസിദ്ധാന്തങ്ങളോടാണു തുലനംചെയ്യാനാവുന്നത് എന്നു തോന്നുന്നു.
ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയ സര്‍വ്വവ്യാപിത്വമുള്ള ഈ അദൃശ്യമണ്ഡലം ബോസോണ്‍ കണങ്ങളുടെ ഈറ്റില്ലമാണെന്ന ഒറ്റ കാരണംകൊണ്ടുതന്നെ ശൂന്യമല്ലെന്നു വ്യക്തമാണ്. മനുഷ്യമനസ്സിലെ അബോധമണ്ഡലം ബോധശൂന്യമല്ലാത്തതുപോലെതന്നെഈ അദൃശ്യമണ്ഡലവും ശൂന്യവുമായിരിക്കില്ല. മനുഷ്യനില്‍ അബോധമണ്ഡലമെന്നും പ്രപഞ്ചത്തില്‍ അദൃശ്യമണ്ഡലമെന്നും മനുഷ്യനു പ്രത്യക്ഷത്തില്‍ തോന്നിപ്പോകുന്ന ഈ രണ്ടു മേഖലകള്‍ നിര്‍വ്വഹിക്കുന്ന ധര്‍മ്മങ്ങള്‍തമ്മിലും സാമ്യമുണ്ടെന്നു തോന്നിപ്പോകുന്നു. അബോധമനോമണ്ഡലം മനുഷ്യനില്‍ (മറ്റു ജീവികളിലും) അവന്റെ മൂലബോധമായും നിയാമകനിയമമായുമാണു വര്‍ത്തിക്കുന്നതെങ്കില്‍, സര്‍വ്വപ്രപഞ്ചവും വ്യാപിച്ചുനില്‍ക്കുന്ന അദൃശ്യമണ്ഡലം ആകെപ്രപഞ്ചത്തിന്റെ മൂലബോധമായുംസൃഷ്ടി-സ്ഥിതി-സംഹാരപ്രക്രിയകളുടെയെല്ലാം നിയാമകനിയമ(നിയതി)മായുമാകാംഅഥവാ പ്രപഞ്ചത്തിന്റെ പ്രജ്ഞയായിട്ടാകാംവര്‍ത്തിക്കുന്നത്. 'പ്രജ്ഞാനാം ബ്രഹ്മംഎന്ന ഭാരതീയദര്‍ശനപ്രകാരംഈ പ്രജ്ഞയെ ബ്രഹ്മമായിപരമാത്മാവായികാണാമെന്നും തോന്നുന്നു. അബോധമണ്ഡലമെന്ന മനുഷ്യനിലെ മൂലബോധം അവന്റെ പ്രജ്ഞയായിരിക്കുന്നതിനാല്‍, അതിനെ ജീവാത്മാവ് എന്നും മനസ്സിലാക്കാം. ആകെപ്രപഞ്ചത്തിന്റെ പ്രജ്ഞയും വ്യക്തിയുടെ പ്രജ്ഞയും ഒന്നെന്നപോലെ അവിഭാജ്യമാണെന്ന കണ്ടെത്തലിന്റെ അനുഭവതലപ്രഖ്യാപനമായി 'അഹം ബ്രഹ്മാസ്മിഎന്ന മഹാവാക്യത്തെ കാണാമെന്നും തോന്നുന്നു. 'ഞാന്‍ പിതാവിലും പിതാവ് എന്നിലുമാണ്എന്നു പറഞ്ഞ് യേശുവും ഈ ഏകാത്മകദര്‍ശനം ഉദ്‌ഘോഷിച്ചിട്ടുണ്ടല്ലോ.
പ്രപഞ്ചോല്പത്തി മഹാസ്‌ഫോടനസിദ്ധാന്ത (Big Bang Theory) പ്രകാരംനിയതമായ പ്രകൃതിനിയമത്തിന്റെ അടിസ്ഥാനത്തില്‍ ശൂന്യതയില്‍നിന്നു സംഭവിച്ചതാണെന്നുംജീവന്‍ യാദൃച്ഛികമായി സംഭവിച്ച് പരിണാമസിദ്ധാന്തപ്രകാരം വ്യത്യസ്ത ജീവജാലങ്ങളായതാണെന്നുമാണ്ശാസ്ത്രവിശ്വാസികളായ നിരീശ്വരര്‍ ഇന്നു പൊതുവേ കരുതിവരുന്നത്. യുക്തിചിന്തയുടെ വക്താക്കള്‍ക്കു സംഭവിച്ചിരിക്കുന്ന യുക്തിഭംഗം ഇവിടെ എത്രയോ വ്യക്തമാണ്! പ്രകൃതിനിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രപഞ്ചോല്പത്തിക്കു കാരണമായ മഹാസ്‌ഫോടനം സംഭവിച്ചത് എന്നു പറയുമ്പോള്‍ത്തന്നെഅതിനുമുമ്പ് പ്രകൃതിനിയമമെന്ന ഒരു സംഗതി ഉണ്ടായിരുന്നുവെന്ന് അംഗീകരിച്ചുകഴിഞ്ഞു. എന്തെങ്കിലുമൊന്ന് ഉണ്ടായിരുന്നെങ്കില്‍, പിന്നെയെവിടെയാണു ശൂന്യതഅതുപോലെതന്നെഅങ്ങനെയൊരു പ്രകൃതിനിയമം നിലനില്‍ക്കേജീവോല്പത്തി എങ്ങനെ യാദൃച്ഛികമായി സംഭവിക്കുംഅതും ഈ നിയാമകനിയമത്തിന്റെ അടിസ്ഥാനത്തിലല്ലേ നടക്കൂ?
അദൃശ്യമായി വര്‍ത്തിക്കുന്നതും അജ്ഞേയവുമായ ഈ നിയാമകനിയമത്തെയാണ്എല്ലാറ്റിനും അധിഷ്ഠാനമായി നിലകൊള്ളുന്ന ഒരു ബോധസ്വത്വമായിപ്രജ്ഞാചൈതന്യമായിദൈവമായിസത്യാന്വേഷികള്‍ അംഗീകരിച്ചുവിശ്വസിക്കുന്നത്. വിശേഷബുദ്ധിയുള്ള മനുഷ്യന് തന്റെയും ഈ പ്രപഞ്ചത്തിന്റെയും അസ്തിത്വംസംബന്ധിച്ച അടിസ്ഥാനചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. അതിന് സ്വന്തം പ്രജ്ഞയുടെ ചെറിയൊരു ഭാഗംമാത്രമായ ബൗദ്ധികയുക്തിക്കപ്പുറത്തേയ്ക്ക്കാല്പനികയുക്തിയിലേക്ക്കടക്കേണ്ടതുണ്ട്. ഇപ്രകാരം മനുഷ്യന്‍ കണ്ടെത്തി വിശ്വസിക്കുന്ന ദൈവംസ്വാര്‍ത്ഥപൂരണത്തിനായി മനുഷ്യന്‍ (പുരോഹിതന്‍) സ്വന്തം ഛായയില്‍ സൃഷ്ടിച്ചെടുക്കുന്ന തരത്തിലുള്ള ഒന്നല്ലതന്നെ. അവനവനിലും സര്‍വ്വത്തിലും പ്രജ്ഞാചൈതന്യമായി പരിലസിക്കുന്ന ആകമാനസത്തയാണത്.
'ജീവിക്കുകജീവിക്കാനനുവദിക്കുകഎന്ന തത്വംപാലിച്ച് എല്ലാവരും ജീവിച്ചാല്‍ മെച്ചപ്പെട്ട ഒരു ലോകം ഉദയംകൊള്ളും എന്നാണ് ശാസ്ത്രവിശ്വാസികളായ യുക്തിവാദികളുടെ പൊതുനിലപാട്. അതിന് ജന്മസിദ്ധമായ സ്വാര്‍ത്ഥത കുറയ്ക്കാതെ മറ്റു മാര്‍ഗ്ഗമില്ലെന്നും അവര്‍ പറയുന്നു. ഈ സ്വാര്‍ത്ഥത കുറച്ചുകൊണ്ടുവരുവാന്‍ പ്രേരിപ്പിക്കുന്ന പോസിറ്റീവായ എന്തെങ്കിലുമൊരു ചോദന മനുഷ്യനിലില്ലെങ്കില്‍ എങ്ങനെ ഈ നിര്‍ദ്ദേശം നടപ്പില്‍വരുംചൈതന്യരഹിതമായ പദാര്‍ത്ഥത്തില്‍നിന്ന് യാദൃച്ഛികമായി ഉദയംകൊണ്ട്ശക്തിയുള്ളവയുടെ അതിജീവനമെന്ന പ്രകൃതിനിര്‍ദ്ധാരണ (natural selection) നിയമപ്രകാരം അതിജീവനത്തിനായി പൊരുതി നിലനില്‍ക്കുന്നതിനിടെ എന്തു പോസിറ്റീവ് ചോദനയാണ് മനുഷ്യനിലുണ്ടാകുകമനുഷ്യന്റെ പരിണാമവഴിയിലെങ്ങും ഏതെങ്കിലും മൂല്യം കടന്നുവരുന്നത് ശാസ്ത്രം നിരീക്ഷിച്ചിട്ടുള്ളതായി കേട്ടിട്ടില്ല. മൂല്യങ്ങളുടെ ഉത്പാദനം ശാസ്ത്രത്തിന്റെ 'അജണ്ട'യില്‍ ഒരിക്കലും ഉണ്ടായിരുന്നിട്ടുമില്ല. ''ശാസ്ത്രത്തിന്റെ അനിയന്ത്രിതമായ പുരോഗതി മനുഷ്യസമൂഹത്തെയൊട്ടാകെ ഉന്മൂലനത്തിന്റെ വക്കില്‍ കൊണ്ടെത്തിച്ചിരിക്കുകയാണ്'' എന്ന പ്രശസ്തശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗിന്റെ പ്രസ്താവന കൈചൂണ്ടുന്നത്ശാസ്ത്രം ഉല്പാദിപ്പിക്കുന്ന മൂല്യശോഷണത്തിലേക്കല്ലേഅതു ശരിയെങ്കില്‍, സ്വാര്‍ത്ഥത മനുഷ്യനു ജന്മസിദ്ധമാണ് എന്നു കരുതുന്ന ശാസ്ത്രവിശ്വാസികള്‍ക്ക്അതു കുറച്ചുകൊണ്ടുവരുവാനുള്ള വഴി എങ്ങനെ കണ്ടെത്തുവാന്‍ കഴിയും?
മനുഷ്യനില്‍ സ്വാര്‍ത്ഥതയെന്നപോലെ പരാര്‍ത്ഥതയും സഹജമായുണ്ട് എന്നതല്ലേ വസ്തുതമൂല്യരഹിതശാസ്ത്രവും മൂല്യരഹിത അനുഷ്ഠാനമതങ്ങളും മൂല്യരഹിതസാമ്പത്തികശാസ്ത്രവും ശക്തിരാഷ്ട്രീയവുമെല്ലാം ചേര്‍ന്നുള്ള അരക്ഷിതസാഹചര്യത്തില്‍ മനുഷ്യനിലെ ഈ പരാര്‍ത്ഥതയ്ക്ക് തലപൊക്കാന്‍ കഴിയുന്നതില്ലെന്നേയുള്ളൂ. മനുഷ്യനില്‍ താന്‍ ആര് എന്നതിനേക്കുറിച്ച് ജ്ഞാനമുണര്‍ത്തിക്കൊണ്ടേ മനുഷ്യരാശി നേരിടുന്ന ഈ മഹാപ്രതിസന്ധിയെ മറികടക്കാന്‍ കഴിയൂ. 'സര്‍വ്വം വ്യാപിച്ചിരിക്കുന്ന ഒരു പ്രജ്ഞാചൈതന്യത്തിന്റെ അവിഭാജ്യഘടകമായി നിലനില്‍ക്കുന്ന പ്രജ്ഞയാണു ഞാന്‍' എന്ന ജ്ഞാനത്തില്‍ മനുഷ്യന്‍ എത്തിച്ചേരേണ്ടിയിരിക്കുന്നു. അപ്പോള്‍, 'ഞാന്‍ഭാവ' (ego)ത്തെ മറികടന്ന് വിശ്വമാകെ വ്യാപിക്കുന്ന സ്‌നേഹത്തിന്റെയും മുഴുവന്‍ മാനുഷികമൂല്യങ്ങളുടെയും ഉറവിടമായി മനുഷ്യന്‍ മാറും. അവിടെ നിലനില്പിനായുള്ള പരസ്പരമത്സരത്തിനപ്പുറം, 'ജീവിക്കുകജീവിക്കാനനുവദിക്കുകഎന്ന നയതന്ത്രജ്ഞതയ്ക്കുമപ്പുറംസഹവര്‍ത്തിത്വമനോഭാവത്തോടെ കൊണ്ടും കൊടുത്തും കൂട്ടായി ജീവിക്കാനുള്ള പ്രചോദനം മനുഷ്യന് അവന്റെ ഉള്ളില്‍നിന്നുതന്നെ ലഭിക്കും. പരമാണുവിന്റെ തോടുപൊട്ടുമ്പോഴത്തെ ഊര്‍ജവിസ്‌ഫോടനംപോലെഈ ജ്ഞാനകണസ്പര്‍മേല്‍ക്കുന്ന ഓരോ മനുഷ്യമനസ്സും പോസിറ്റീവ് ഊര്‍ജത്തിന്റെ മഹാപ്രവാഹമായിത്തീരും....
ശാസ്ത്രത്തിന്റെ ലക്ഷ്യം വിജ്ഞാനമാണ്. അതിനുമപ്പുറത്താണു ജ്ഞാനം. ഇവ രണ്ടും മനുഷ്യനാവശ്യമാണ്. എങ്കിലുംവിജ്ഞാനത്തെ ജ്ഞാനത്തിന്റെ സിംഹാസനത്തില്‍ ഇരുത്താന്‍ പാടില്ല. പ്രസിദ്ധ പരമാണുശാസ്ത്രജ്ഞന്‍ ഹൈസന്‍ബര്‍ഗ് പറയുന്നു: ''...ശാസ്ത്രത്തിന് അപ്പുറമുള്ളവയെ ബഹുമാനിക്കുക. അവയെക്കുറിച്ച് എന്തെങ്കിലും പറയുക പ്രയാസമാണ്. എങ്കിലും അവയത്രെ സുപ്രധാനം.''
പുരോഹിതമതങ്ങള്‍ മനുഷ്യന്റെ വിശേഷബുദ്ധിയെത്തന്നെ നിരോധിച്ച് അവനെ അന്ധനും സ്വാര്‍ത്ഥനുമാക്കുന്നു. ശാസ്ത്രമതമാകട്ടെഅവന്റെ ബോധമനസ്സിനെമാത്രം അംഗീകരിച്ച് ആ തലത്തില്‍ തെളിയിക്കാനാവാത്തതിനെയെല്ലാം നിരാകരിക്കുന്നുഎല്ലാം തമ്മിലുള്ള ആന്തരികബന്ധത്തിന്റെ പട്ടുനൂല്‍ ദര്‍ശിക്കാനാകാത്തതിനാല്‍, എല്ലാവരും ഒറ്റപ്പെട്ടവരാണെന്ന നിലപാടിലെത്തുന്നു. തന്മൂലംഅപരനെ ഉള്‍ക്കൊള്ളാനുള്ള ആത്മീയപ്രചോദനം ലഭിക്കുന്നില്ല. സ്വാര്‍ത്ഥതയെയും മാത്സര്യത്തെയും കുറച്ചുകൊണ്ടുവരാനുള്ള ദാര്‍ശനികാടിത്തറ ഇല്ലാതെ പോകുന്നതിനാല്‍, സാമൂഹികമാറ്റത്തിന് വേണ്ടത്ര സംഭാവനനല്‍കാന്‍, അങ്ങേയറ്റം ആത്മാര്‍ത്ഥതയും സത്യസന്ധതയും ഉണ്ടായിരുന്നിട്ടുംശാസ്ത്രവിശ്വാസികളായ യുക്തിവാദികള്‍ക്കു കഴിയാതെപോകുന്നു. യഥാര്‍ത്ഥ മതമാകട്ടെഅബോധമനസ്സുള്‍പ്പെടെ മനുഷ്യന്റെ മുഴുവന്‍ പ്രജ്ഞയെയും അംഗീകരിക്കുന്നുഉത്തേജിപ്പിക്കുന്നു. സര്‍ഗ്ഗാത്മകധിഷണാശക്തിയോടെ സത്യദര്‍ശനം സാധ്യമാക്കുന്നു. എല്ലാം ഒന്ന് എന്ന അവബോധത്തിലെത്തിച്ച് മൂല്യോത്പാദനം നടത്തി സ്വാര്‍ത്ഥത അകറ്റുകയും മനുഷ്യനെ പരാര്‍ത്ഥതാഭാവത്തിലെത്തിക്കുകയും ചെയ്യുന്നു....
പുരോഹിതമതങ്ങളുടെയും മൂല്യബോധമില്ലാത്ത ശാസ്ത്രത്തിന്റെയും പിടിയില്‍ മനുഷ്യന്റെ എല്ലാ ജീവിതമേഖലകളും അകപ്പെട്ടു എന്നതാണ് ഇന്നത്തെ ലോകപ്രശ്‌നങ്ങളുടെയെല്ലാം പിന്നിലുള്ള അടിസ്ഥാനപ്രശ്‌നം എന്ന യാഥാര്‍ത്ഥ്യം ഇനിയെങ്കിലും നാം തിരിച്ചറിഞ്ഞേ മതിയാവൂ.
mobile - 9497088904

e- mail: geomoole@gmail.com

Sunday, May 28, 2017

ഭാര്യയുടെ നിര്യാണത്തെ തുടര്‍ന്ന് ....

Bishop Sunny Abraham Panachamootil
15 hrs
സ്‌കാര ചടങ്ങകളും സംസ്‌കാര സ്ഥലവും സംബന്ധിച്ച് ചില തെറ്റിദ്ധാരണകള്‍ പത്രദ്വാരയും സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ അവസ്ഥ എന്തെന്ന് പൊതുജനങ്ങളെ വിശദമായി അറിയിക്കേണ്ടത് ആവശ്യമെന്ന് ബോദ്ധ്യപ്പെട്ടതിനാല്‍ വസ്തുതകള്‍ എഴുതി അറിയിക്കട്ടെ.
മരണാനന്തര കര്‍മ്മങ്ങള്‍, ശുശ്രൂഷകള്‍, പ്രാര്‍ത്ഥനകള്‍ എന്നൊന്ന് മാര്‍തോമാ സഭയില്‍ ഇല്ല, മരിച്ചയാളിന്റെ വീട്ടുകാര്‍, ബന്ധുമിത്രാദികള്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ ആശ്വാസത്തിനും പ്രത്യാശയ്ക്കുമായാണ് ഭവനത്തിലും പള്ളിയിലും, കല്ലറയ്ക്കു സമീപവുമായി ശുശ്രൂഷകള്‍ നടത്തുന്നത്. കൂടാതെ സംസ്‌ക്കാര ചടങ്ങുകളില്‍ സംബന്ധിക്കുന്ന നാനാജാതി മതസ്ഥരായവരോടു ക്രിസ്തുവിലുള്ള വിശ്വാസപ്രത്യാശയെക്കുറിച്ച് സാക്ഷിക്കുന്നതിനും ഘോഷിക്കുന്നതിനുമുള്ള അവസരമായാണ് ശവസംസ്‌കാര ശുശ്രൂഷയെ സഭ കാണുന്നത്. മാര്‍തോമായുടെ വിശ്വാസാചാര ക്രമീകരണങ്ങള്‍ ഇതായിരിക്കെ ശുശ്രൂഷകള്‍ നടത്തിയാലും ഇല്ലെങ്കിലും മൃതദേഹം അതിന്റെ ഉടമസ്ഥരായ വീട്ടുകാരുടെ ഉത്തരവാദിത്വത്തില്‍ സംസ്‌ക്കരിക്കുന്നതിന് വിട്ടുകൊടുക്കുന്നത് ന്യായമായ കാര്യമാണ്. പ്രത്യേകിച്ച് ക്രിമറ്റോറിയത്തില്‍ കൊണ്ടുപോയി ദഹിപ്പിക്കുന്നതിനോ, മൃതശരീരം മെഡിക്കല്‍ കോളജിനു വിട്ടുകൊടുക്കുന്നതിനോ സഭാംഗങ്ങളെ അനുവദിക്കുന്ന സാഹചര്യത്തില്‍. ഈ അവകാശത്തെ ചുമതലക്കാര്‍ എനിക്കു നിഷേധിച്ചു എന്നതാണ് ദുഃഖകരം.
(1) മാര്‍തോമാ സഭാംഗം എന്ന നിലയില്‍ ഭാര്യയുടെ നിര്യാണത്തെ തുടര്‍ന്ന് അവള്‍ക്ക് അവകാശപ്പെട്ട ശവമടക്കു നടത്തുന്നതിന് ഒരു കല്ലറയോ, സെല്ലാറോ വേണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. അതിന്‍പ്രകാരം 108-ാം നമ്പര്‍ സെല്ലാര്‍ അനുവദിച്ചു. എന്നാല്‍ പിന്നീട് സ്വന്തം കല്ലറയിലേക്ക് നീക്കം ചെയ്യാന്‍ അനുവദിക്കുന്ന കാര്യവും സൂചിപ്പിച്ചിരുന്നു. തിരുവല്ലാ വി.ജി.എം ഹാള്‍ പൊതുദര്‍ശനത്തിനുള്ള സൗകര്യത്തിനായി മേയ് 17-ലേക്കു ബുക്കു ചെയ്യുകയും ചെയ്തു.
(2) ഞായറാഴ്ചത്തെ പത്രത്തില്‍ മുകളില്‍പ്പറഞ്ഞ ക്രമീകരണങ്ങള്‍ പരസ്യം കണ്ടപ്പോള്‍ ചിലര്‍ക്കൊക്കെ സുഖിച്ചില്ല. വി.ജി.എം ഹാള്‍ വി.ഐ.പി.കള്‍ക്കു മാത്രമേ ളൗിലൃമഹ ആവശ്യങ്ങള്‍ക്ക് കൊടുക്കുകയുള്ളൂ എന്ന ഒരു പുതിയ കല്പനയും പുറത്തുവന്നു.
'കുടുംബക്കല്ലറ' എന്ന ഓമനപ്പേരില്‍ വിളിക്കപ്പെടുന്ന വ്യക്തികളുടെ ഒറ്റക്കല്ലറ, എന്റെ പിതാവിനെയും മാതാവിനെയും സഹോദരനെയും സംസ്‌ക്കരിച്ചത് ഉള്ളതിനാല്‍, സെല്ലാര്‍ അനുവദിക്കാന്‍ പാടില്ല എന്ന് ഇടവകസംഘം പാസ്സാക്കിയിട്ടുണ്ട് എന്ന് വികാരിയെ ഇടവക ചുമതലക്കാര്‍ പഴയ മിനിറ്റ്‌സ് കാട്ടി ഭയപ്പെടുത്തി. ഇടവക വക സെമിത്തേരിയില്‍ ഇടം ഇല്ലാത്തതുകൊണ്ടാണ് ഇത്തരം തീരുമാനങ്ങള്‍ എടുത്തിട്ടുള്ളത്.
(3) തിങ്കളാഴ്ച ഉച്ചയായപ്പോഴേയ്ക്കും വി.ജി.എം ഹാളും ലഭിക്കില്ല, സെല്ലാറും ലഭിക്കില്ല എന്ന് ഉറപ്പായി. ഒറ്റക്കല്ലറ തുറന്ന് അതില്‍ സംസ്‌കരിക്കാം, എന്നാല്‍ പിന്നീട് മറ്റൊരിടത്തേക്ക് നീക്കം ചെയ്യാന്‍ പാടില്ല എന്നും നിര്‍ദ്ദേശം വന്നു. വി.ജി.എം ഹാളിനു പകരം മഞ്ഞാടിയിലെ സെന്‍ട്രല്‍ ഹാള്‍ അപ്പോള്‍ തന്നെ ക്രമീകരിച്ചു. ബുധനാഴ്ച എസ്.സി.എസ് പള്ളിയില്‍ ശുശ്രൂഷകള്‍ നടക്കുമെന്ന വാര്‍ത്ത ഞായറാഴ്ച പത്രത്തിലും ചൊവ്വാഴ്ചത്തെ പത്രത്തിലും പരസ്യം ചെയ്തു. എസ്.സി.എസ് പള്ളിയില്‍ ശുശ്രൂഷ നടത്തുന്നത് മരിച്ചയാളിന്റെ അവകാശമായതിനാല്‍ അതില്‍നിന്ന് പിന്തിരിയാന്‍ ഞാന്‍ തയ്യാറായില്ല. ശുശ്രൂഷയ്ക്കുശേഷം മറ്റൊരിടത്തു കൊണ്ടുപോയി സംസ്‌കരിക്കുന്നതിനും അനുവാദം ഇല്ല എന്നറിയിച്ചു.
(4) ഇടവകയിലെ ശുശ്രൂഷയ്ക്കുശേഷം മൃതദേഹം മെഡിക്കല്‍ കോളജിനു വിട്ടുകൊടുക്കാനോ, ക്രിമറ്റോറിയത്തില്‍ കൊണ്ടുപോയി ദഹിപ്പിക്കാനോ അനുവാദം നല്‍കുന്ന സഭ, ഇക്കാര്യത്തില്‍ എന്നെ മനഃപൂര്‍വ്വം ഉപദ്രവിക്കാന്‍ ശ്രമിക്കയായിരുന്നു. കഴിഞ്ഞ 5 മാസമായി രോഗത്തിലായ എന്റെ ഭാര്യയെ ശുശ്രൂഷിച്ച് മാനസികമായി തളര്‍ന്ന എന്നെ, ഈ ബലഹീന സാഹചര്യത്തില്‍ നിലയ്ക്കു നിര്‍ത്തി മര്യാദ പഠിപ്പിക്കുന്നതിനും, അതു മറ്റുള്ളവര്‍ക്ക് പാഠമാകട്ടെ എന്ന ലക്ഷ്യമായിരുന്നു സഭാചുമതലക്കാര്‍ക്ക്. ഈ വിലകുറഞ്ഞ നടപടിയെ ശക്തിയുക്തം എതിര്‍ക്കാന്‍ തന്നെ ഞാന്‍ ഉള്ളില്‍ തീരുമാനിച്ചു. മുന്‍ ക്രമീകരണപ്രകാരം (ഉപയോഗിക്കുന്നില്ലെങ്കിലും) തിരുവല്ലാ എസ്.സി. പള്ളിയിലെ കല്ലറ തുറന്ന് പന്തലിട്ട് ക്രമീകരിക്കാനും ഞാന്‍ നിര്‍ദ്ദേശിച്ചു. മറ്റൊരു ക്രമീകരണമുണ്ട് എന്ന് സംശയം ഉണ്ടാകാതിരിക്കാനായിരുന്നു ഇത്.
(5) മൃതദേഹം ഒരു പ്രത്യേക കല്ലറയില്‍ത്തന്നെ അടക്കം ചെയ്യാനുള്ള സ്വാതന്ത്ര്യം ഒരു ഇന്‍ഡ്യന്‍ പൗരനുണ്ട്. ആ സ്വാതന്ത്ര്യത്തിന്മേല്‍ കുതിരകയറാന്‍ ശ്രമിച്ചത് സുബോധമില്ലായ്മ അല്ലാതെ മറ്റെന്താണ്?
(6) ശവസംസ്‌കാരദിനത്തിനു തലേന്ന് (മേയ് 16 ചൊവ്വ) ഇടവക കൈസ്ഥാനസമിതി കൂടുന്നുണ്ടായിരുന്നു; 108-ാം നമ്പര്‍ സെല്ലാര്‍ ഒരു വര്‍ഷത്തേക്കു മാത്രം (30,000 രൂപ മുഴുവന്‍ വിലയും നല്‍കി) എനിക്ക് അനുവദിക്കാന്‍ കമ്മറ്റി തീരുമാനിക്കണമെന്ന് ഇടവക ട്രസ്റ്റിയോടും ഒരു പ്രധാന കമ്മറ്റിയംഗത്തോടും ഞാന്‍ അപേക്ഷിച്ചു. കമ്മറ്റിയില്‍ അതു ചര്‍ച്ച ചെയ്തില്ല.
(7) ചൊവ്വാഴ്ച രാത്രിയില്‍ മാത്രം ബോംബെയില്‍ നിന്നെത്തിയ എന്റെ ഭാര്യാപിതാവിനോട് സംസ്‌കാര ദിവസം (17-നു) രാവിലെ സാഹചര്യം വിവരിച്ചു. ഒരു സ്വതന്ത്ര കല്ലറ മറ്റൊരിടത്ത് ഞാന്‍ കണ്ടെത്തിയിട്ടുണ്ടെന്നും, അതില്‍ മൃതദേഹം സംസ്‌കരിക്കാനുമാണ് എന്റെ ആഗ്രഹമെന്നും അദ്ദേഹത്തെ അറിയിച്ചു. അദ്ദേഹത്തിന് അതിനോടു സമ്മതമായി. തുടര്‍ന്ന് എന്റെ സഹോദരങ്ങളോടു രഹസ്യമായി ചോദിച്ചപ്പോള്‍ അവര്‍ അതിനു സമ്മതിച്ചില്ല. പൊതു കല്ലറയില്‍ തന്നെ മതി എന്ന് എന്നെ നിര്‍ബന്ധിച്ചു.
(8) ഈ രഹസ്യസംഭാഷണം വികാരിയുടെ ചെവിയില്‍ എത്തി. കുടുംബക്കല്ലറ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഒറ്റക്കല്ലറയില്‍ തന്നെ മൃതദേഹം സംസ്‌കരിക്കണമെന്നും തുടര്‍ന്ന് പിന്നീട് അവിടെനിന്നും നീക്കം ചെയ്യാന്‍ പാടില്ല എന്നും 100 രൂപാ മുദ്രപത്രത്തില്‍ എഴുതി സമര്‍പ്പിക്കണമെന്ന് എന്നോടു ആവശ്യപ്പെട്ടു. ഞാന്‍ അതിനു സമ്മതിച്ചു. അപ്പോഴേക്കും പൊതുദര്‍ശനത്തിനുള്ള സമയവുമായി. എനിക്ക് മറ്റൊരു ക്രമീകരണത്തെപ്പറ്റി ആലോചിക്കാന്‍ സമയമില്ലായിരുന്നു. മുദ്രപത്രത്തില്‍ എഴുതേണ്ട കാര്യങ്ങള്‍ ഒരു വെള്ള കടലാസില്‍ എഴുതിയത് എന്നെ വായിച്ചു കേള്‍പ്പിച്ചു. എന്നിട്ട് ഒരു ആഹമിസ മുദ്രപത്രത്തില്‍ ഒപ്പിടീക്കുകയും ചെയ്തു. അപ്പോഴേക്കും ഇതൊക്കെയും ഒരു തമാശയായേ എനിക്കു തോന്നിയുള്ളൂ. ഒരു കല്ലറയില്‍ എന്റെ ഭാര്യയെ അടക്കം ചെയ്യുന്നത് എന്റെ ഭാര്യയോടും തലമുറയോടും ഞാന്‍ ചെയ്യുന്ന ഒരു കടമ മാത്രമായിരിക്കുമെന്നും ഇന്‍ഡ്യ മഹാരാജ്യത്തിന്റെ പ്രസിഡന്റിനുപോലും ആ തീരുമാനത്തെ എതിര്‍ക്കാന്‍ പറ്റില്ല എന്നും ഞാന്‍ ഹൃദയത്തില്‍ നിശ്ചയിച്ചു.
(9) മഞ്ഞാടി സെന്‍ട്രല്‍ ഹാളിലെ ശുശ്രൂഷയ്ക്കു ശേഷം 3.30 ന് തിരുവല്ലാ എസ്.സി.എസ് പള്ളിയിലെ അനുശോചനങ്ങളും ശുശ്രൂഷകളും നടത്തി. ഇനിയും മൃതദേഹം സെമിത്തേരിയിലേക്ക് കൊണ്ടുപോകാം എന്ന് വികാരി പരസ്യപ്പെടുത്തിയപ്പോള്‍, ഞാന്‍ മൃതദേഹത്തിനരികില്‍നിന്ന് എഴുന്നേറ്റ് മുന്നോട്ടു വന്നു. അപ്പോള്‍ സമാന്തരമായി നടത്തിയിരുന്ന ടെലികാസ്റ്റിംഗ് നിര്‍ത്താന്‍ ക്യാമറ ഓപ്പറേറ്ററോടു ഞാന്‍ പറഞ്ഞു. എന്നിട്ട് ഇങ്ങനെ പറഞ്ഞു: ''വികാരി പറഞ്ഞതില്‍ അല്പം തിരുത്തുണ്ട്. നമ്മുടെ ഇവിടുത്തെ സെമിത്തേരിയില്‍ കല്ലറയോ, സെല്ലാറോ ലഭിക്കാത്തതുകൊണ്ടും, അതിനു സ്ഥലം ഇല്ലാത്തതുകൊണ്ടും ഞാന്‍ മറ്റൊരു ക്രമീകരണം ചെയ്തിരിക്കുന്നു. തല്‍ക്കാലം മൃതദേഹം പുഷ്പഗിരി ആശുപത്രി മോര്‍ച്ചറിയിലേക്കു കൊണ്ടുപോകുകയാണ്.'' അതേ സമയം ആഞ്ഞിലിത്താനത്തെ സ്വതന്ത്ര ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍ സൗജന്യമായി ഒരു കല്ലറ കരുതിയിരുന്നു. തുടര്‍ന്നു നടന്ന വാദപ്രതിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം മൃതദേഹം വിട്ടുതരാന്‍ തീരുമാനമായി. അങ്ങനെ 5.15 ു.ാ ന് ആംബുലന്‍സില്‍ മൃതദേഹം കയറ്റി ഏതാണ്ട് 30 പേര്‍ ചേര്‍ന്ന് എങ്ങോട്ടേക്കെന്നു പറയാതെ ആഞ്ഞിലിത്താനം സെമിത്തേരിയിലെത്തി. ശുശ്രൂഷകള്‍ക്കുശേഷം 5.50 ന് സംസ്‌ക്കാരവും നടത്തി.
വാസ്തവം ഇങ്ങനെയിരിക്കെ നുണക്കഥകളും അന്യായമായി വിധി പ്രസ്താവനകളും നടത്തി ചിലര്‍ സ്വയം വിഡ്ഢികളായി തങ്ങളുടെ പാപ്പരത്തം പത്രങ്ങളിലും സോഷ്യല്‍ മീഡിയകളിലും പ്രകടിപ്പിക്കുന്നത് ലജ്ജാകരവും വിലകുറഞ്ഞ സങ്കുചിത മനസ്സുള്ളവരുമെന്ന് തെളിയിക്കുന്നു. തങ്ങള്‍ പരസ്യം ചെയ്യുന്നത് അവസാനിപ്പിക്കുന്നതല്ലേ അവര്‍ക്കും ഏവര്‍ക്കും നല്ലത്. മസ്സില്‍പവ്വര്‍ കൊണ്ട് കാര്യമായി ഒന്നും നേടാനാവില്ലെന്നു ചരിത്രത്തിന്റെ പാഠങ്ങള്‍ വായിച്ചുപഠിച്ചാല്‍ ആരോഗ്യകരമായ ഒരു സമൂഹസൃഷ്ടിക്കു കളമൊരുങ്ങും. യുദ്ധങ്ങള്‍ ഒന്നും നേടിയിട്ടില്ല.
കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളില്‍ ശവസംസ്‌കാര സമയത്ത് സഭാംഗങ്ങളോടു കാട്ടുന്ന വിലപേശല്‍ നാടകങ്ങള്‍ക്ക് തിരശ്ശീല വീഴ്ത്താന്‍ സഭാനേതൃത്വങ്ങള്‍, നേരെ ചൊവ്വേ ചിന്തിപ്പാന്‍ ഈ സംഭവം സഹായിക്കും എന്ന് നമുക്കു പ്രത്യാശിക്കാം.
ഇത്രയും പ്രശ്‌നങ്ങളിലേക്ക് കടക്കാനുണ്ടായ പശ്ചാത്തലം കൂടി ഇവിടെ വിവരിക്കുന്നത് ഉചിതമായിരിക്കും എന്നു കരുതുന്നു.
(10) മാര്‍തോമാ സഭയില്‍ ജനിച്ചുവളര്‍ത്തപ്പെട്ടതു (1956) മുതല്‍ 1999 ല്‍ ഞാന്‍ സഭ അംഗത്വത്തില്‍നിന്ന് വിടര്‍ത്തപ്പെട്ടതുവരെയുള്ള പശ്ചാത്തലം ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമായി. അത് വിശദമായി വിവരിക്കുന്നില്ല. എങ്കിലും ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.
(മ) 1976-ല്‍ എനിക്കു ലഭിച്ച ഭാരത സുവിശേഷീകരണത്തിനായുള്ള ദൈവവിളി പ്രകാരം ഞാന്‍ സകലവും വിട്ട് ക്രിസ്തുവിനെ അഗുമിക്കയായിരുന്നു. സഭാംഗത്വം ഉപേക്ഷിച്ച് മറ്റൊരു സഭയില്‍ ചേരാനോ പുതിയൊരു സഭ തുടങ്ങണമെന്നോ ലക്ഷ്യമില്ലായിരുന്നു. സഭയുടെ മിഷനറി ഛൗൃേലമരവ പ്രവര്‍ത്തനം വളരെ ശുഷ്‌കമെന്ന് മനസ്സിലാക്കിയതിനാല്‍, സുവിശേഷീകരണ മേഖലയില്‍ സഭ കൂടുതല്‍ മുന്നേറ്റം നടത്തുന്ന ചര്‍ച്ചകള്‍ 1979 മുതല്‍ ഡോ. അലക്‌സാണ്ടര്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തയുമായും, പട്ടക്കാരുടെ വിവിധ കോണ്‍ഫ്രന്‍സുകളിലും ചര്‍ച്ച നടന്നിരുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക്ഔദ്യോഗിക അംഗീകാരം ലഭിക്കാതിരുന്ന സാഹചര്യത്തില്‍ മാര്‍തോമാ സഭയുടെ യുവജന പ്രസ്ഥാനത്തിലൂടെ അതിനു തുടക്കം കുറിക്കാം എന്ന വിചാരത്തില്‍ 1991 ലും 1996 ലും തെരഞ്ഞെടുപ്പിലൂടെ യുവജനസഖ്യം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിപ്പാന്‍ ശ്രമിച്ചു. എങ്കിലും യാഥാസ്ഥിതികരുടെയും നിരീശ്വരവാദികളുടെയും പിന്തുണ ലഭിക്കാതിരുന്നതുകൊണ്ട് ശരാശരി കേവലം 15 വോട്ടുകള്‍ക്ക് രണ്ടു പ്രാവശ്യവും പരാജയപ്പെട്ടു.
(യ) സഭയുടെ മിഷനറി വേല വ്യാപനത്തിനായി വടക്കേ ഇന്ത്യയിലെ ബോംബെ ഡല്‍ഹി ഭദ്രാസനത്തിന്റെ യു.പി., മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി തുടങ്ങിയ സ്ഥലങ്ങളില്‍ നോര്‍ത്തേണ്‍ സോണ്‍ മിഷന്‍ മൂവ്‌മെന്റ് എന്ന പദ്ധതിയുടെ കണ്‍വീനറായി 1987 മുതല്‍ 1989 വരെ പ്രവര്‍ത്തിച്ചു. എന്നാല്‍ ഈശോ മാര്‍ തിമോഥിയോസ് മെത്രാപ്പോലീത്ത കാലം ചെയ്തതോടെ പുതിയ മെത്രാപ്പോലീത്ത ചുമതലയേറ്റതോടെ ഈ പ്രസ്ഥാനത്തെ സീഹോറ ആശ്രമത്തിന്റെ കീഴില്‍ ആക്കി നോര്‍ത്തേണ്‍ സോണ്‍ മിഷന്‍ ഫെലോഷിപ്പ് എന്ന പേരില്‍ ഒരു കടലാസു പ്രസ്ഥാനമായി ഫയലില്‍ ഒതുക്കി.
(ര) 1989-ല്‍ വടക്കേ ഇന്ത്യയിലെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍നിന്ന് നിര്‍ബന്ധപൂര്‍വ്വം കേരളത്തിലേക്ക് എന്നെ സ്ഥലം മാറ്റുകയും കോഴഞ്ചേരി ഇടവകയില്‍ നിയമിക്കുകയുമാണുണ്ടായത്. ഇടവകകള്‍ നടത്താന്‍ കേരളത്തില്‍ ആവശ്യത്തില്‍ അധികം വികാരിമാരുള്ളപ്പോള്‍, മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ വിളിയും താല്പര്യവുമുള്ള എന്നെ ഒതുക്കുന്നതിനുള്ള നിഗൂഢ തന്ത്രങ്ങളുടെ ഭാഗമായിരുന്നു അത്. എന്നാല്‍ ഏതെല്ലാം സ്ഥലങ്ങളില്‍ എനിക്കു നിയമനങ്ങള്‍ നല്‍കിയിട്ടുണ്ടോ അവിടെയെല്ലാം തികഞ്ഞ ആത്മാര്‍ത്ഥതയോടും സമര്‍പ്പണത്തോടും, (എന്നാല്‍ എനിക്കു തൃപ്തികരമല്ലാത്ത വിധത്തിലും) പ്രവര്‍ത്തിച്ചിട്ടുണ്ട്. ഞാന്‍ പ്രവര്‍ത്തിച്ച സ്ഥലങ്ങളിലെ ഇടവക ജനങ്ങള്‍ എന്റെ വേലയെ അംഗീകരിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.
(റ) കത്തോലിക്കാ സഭയില്‍ മിഷന്‍ ഓര്‍ഡറുകള്‍ നൂറുകണക്കിന് ഉള്ളതുപോലെ ഒരു മിഷനറി ഓര്‍ഡര്‍ മാര്‍ത്തോമ്മാ സഭയിലും ഉണ്ടായാല്‍ (സഭ സിനഡിന്റെ നിയന്ത്രണത്തില്‍, എന്നാല്‍ സ്വതന്ത്രമായും) സഭയോടു ചേര്‍ന്നു വലിയ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയും. അങ്ങനെയൊന്ന് രൂപീകൃതമാകുന്നതിന് സഭയുടെ പരമാധികാര വേദിയായ സഭാപ്രതിനിധി മണ്ഡലത്തിലെ 26 പട്ടക്കാര്‍ ചേര്‍ന്ന് ഒപ്പിട്ട ഒരു പ്രമേയം അന്നത്തെ മണ്ഡലത്തില്‍ ഞാന്‍ അവതരിപ്പിച്ചു. 25 പേര്‍ ഒപ്പിട്ട പ്രമേയം സഭാകൗണ്‍സിലിനു തള്ളിക്കളയാന്‍ കഴിയില്ല. മണ്ഡലത്തില്‍ അവതരിപ്പിക്കാന്‍ അനുമതി നല്‍കിയേ തീരൂ. പുതിയൈാരു മിഷനറി മൂവ്‌മെന്റ് ആരംഭിക്കുന്നതിനുള്ള പ്രമേയം ഞാന്‍ അവതരിപ്പിച്ചെങ്കിലും വോട്ടിട്ട് തീരുമാനിക്കാന്‍ അദ്ധ്യക്ഷന്‍ തയ്യാറാകാത്തതുകൊണ്ട്, പ്രമേയം പിന്‍വലിക്കുകയായിരുന്നു.
(ല) സഭയുടെ നവീകരണം, സഭയ്ക്കുള്ളില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കാനുള്ള എന്റെ കാര്യപരിപാടിക്ക് പ്രതികാര നടപടിയെന്നോണം അതിനടുത്ത വര്‍ഷം ബീഹാറിലേക്ക് സ്ഥലംമാറ്റം നല്‍കുകയായിരുന്നു. 15 വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ സഭയില്‍നിന്ന് ഒരു വര്‍ഷം ശമ്പളം കൂടാത്ത ലീവ് എടുക്കാം എന്ന സാഹചര്യം വന്നപ്പോള്‍ 1999 ല്‍ പൊതു ട്രാന്‍സ്ഫര്‍ സമയത്ത് ഒരു വര്‍ഷത്തെ അവധിക്കായി അപേക്ഷിച്ചു എങ്കിലും അനുമതി ലഭിച്ചില്ല. 'അനുസരണംകെട്ടവന്‍' എന്ന് വരുത്തിത്തീര്‍ക്കുന്നതിനായി അന്ന് ഒരു വര്‍ഷം മാത്രം തികച്ച ചാത്തങ്കേരി സെന്റ്‌പോള്‍സ് ഇടവകയില്‍ നിന്ന് കുലശേഖരത്തേക്ക് സ്ഥലം മാറ്റിയായിരുന്നു താറടിക്കാന്‍ ശ്രമിച്ചത്. 1983 മുതല്‍ 1999 വരെ എന്റെമേല്‍ കാട്ടിക്കൂട്ടിയ ഇത്തരം തരംതാണ നടപടികള്‍ അനേകമാണ്. അതൊന്നും ഇന്നുവരെ ഞാന്‍ പരസ്യമാക്കിയിട്ടില്ല.
സ്ഥലംമാറ്റം ലഭിക്കാഞ്ഞ സാഹചര്യത്തില്‍, മുന്‍ ആലോചനപ്രകാരം, സഭയ്ക്കുള്ളിലെ എന്റെ ഔദ്യോഗിക മിഷന്‍ അവസാനിച്ചു എന്ന വിചാരത്തില്‍ രാജിക്കത്തു നല്‍കി.
(ള) സഭയില്‍ നിന്ന് ശമ്പളം കൈപ്പറ്റാത്ത സൗജന്യസേവനത്തിനായുള്ള എന്റെ അപേക്ഷ സ്വീകരിച്ചില്ല എന്നു മാത്രമല്ല, സഭയുടെ എല്ലാ കൂദാശാനുഷ്ഠാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ലോകമെങ്ങുമുള്ള മാര്‍തോമാ സഭകളില്‍ കല്പനകള്‍ പരസ്യപ്പെടുത്തി എന്നെ നിര്‍വീര്യമാക്കാന്‍ ശ്രമിച്ചു.
(ഴ) ഭാരത സുവിശേഷീകരണത്തിന് പുതിയൊരു മിഷന്‍ മൂവ്‌മെന്റ് എന്ന നിലയില്‍ യുണൈറ്റഡ് ചര്‍ച്ച് ഓഫ് ഇന്ത്യ ആരംഭിക്കുന്നതിന് 2010 ല്‍ തീരുമാനമായി. വാസ്തവത്തില്‍ 1979-ല്‍ ചെന്നൈയില്‍ വച്ച് ദൈവം നല്‍കിയ ഒരു ദര്‍ശനമായിരുന്നു അത്. എന്നാല്‍ സഭയിലേക്കുള്ള ദൈവിക വിളി അതോടൊപ്പം ഉണ്ടായതുകൊണ്ട്, അത് മാര്‍തോമാ സഭയുടെ ഒരു കാര്യപരിപാടിയായിരിക്കട്ടെ എന്ന ചിന്തയിലായിരുന്നു, സഭയിലേക്കുള്ള ചുമതലാപ്രവേശനം.
(വ) 2012 ല്‍ യുണൈറ്റഡ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യയ്ക്ക് തുടക്കമായപ്പോള്‍ അതുവരെയും മാര്‍തോമാ സഭാംഗമായിരുന്ന ഞാന്‍ അത് തുടര്‍ന്ന് പോകാന്‍ അനുവദിക്കണമെന്ന് മെത്രാപ്പോലീത്തായ്ക്ക് അപേക്ഷ നല്‍കി. മറ്റനേകം മൂവ്‌മെന്റുകള്‍ പോലെ ഇതിനെയും ഒരു ആത്മീയ മുന്നേറ്റമായി കണ്ടാല്‍ മതിയാകും എന്നും, മാര്‍തോമാ സഭയുടെ ഭരണഘടനയ്ക്ക് വിധേയപ്പെട്ട് അംഗത്വം എനിക്കും കുടുംബത്തിനും നിലനിര്‍ത്തണമെന്നും അപേക്ഷിച്ചിരുന്നു. എന്നാല്‍ ദുഃഖകരമെന്ന് പറയട്ടെ എന്റെ ജന്മാവകാശത്തിന്മേല്‍ കൈകടത്തല്‍ നടത്തി എന്നെയും എന്റെ കുടുംബാംഗങ്ങളെയും നിര്‍ദ്ദാക്ഷിണ്യം സഭയില്‍നിന്നു പുറത്താക്കി ലോകമെങ്ങും ആ വിവരം ഘോഷിച്ചു. കുടുംബാംഗങ്ങള്‍ അംഗത്വം, നിലനിര്‍ത്തണമെങ്കില്‍ അവര്‍ വീണ്ടും മുദ്രപത്രത്തില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയും, അങ്ങനെ ഞാന്‍ ഒഴിച്ചുള്ള കുടുംബാംഗങ്ങളെ തിരുവല്ലാ എസ്.സി.എസ് സെന്റ്‌തോമസ് ഇടവകാംഗത്വത്തിലേക്ക് പുനസ്ഥാപിക്കുകയും ചെയ്തു. അതിനും അന്തര്‍ദ്ദേശീയ കല്പന പരസ്യം ചെയ്തു. സഭ വിട്ടുപോകാന്‍ ആഗ്രഹിക്കാത്ത എന്നെ അകാരണമായ മുറകളിലൂടെ ഇന്‍ഡ്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമായി പുറത്താക്കി.
പുതിയ മിഷനറി സഭ ആരംഭിച്ചപ്പോള്‍ മാതൃസഭയായ മാര്‍തോമാ സഭയ്‌ക്കെതിരെ അംഗത്വത്തെ പുനഃസ്ഥാപിക്കാന്‍ കോടതിയെ സമീപിച്ചാല്‍, ചക്ക് എന്നു പറഞ്ഞാല്‍ കൊക്ക് എന്ന് തിരിയുന്ന നമ്മുടെ സമൂഹത്തില്‍ വിലപ്പോകില്ല എന്നും, ഒരു സംഘര്‍ഷത്തിലേക്കു പോകേണ്ട എന്ന നിലപാടു ഞാന്‍ സ്വീകരിച്ചു. ഇക്കാലമത്രയും എന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചു. അത് പൊതുവായി പരസ്യപ്പെടുത്താന്‍ ശ്രമിക്കാതെ, നിശബ്ദനായി ഇരുന്നു.
ആരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിപ്പാനുള്ള ക്രിസ്തുവിന്റെ രക്ഷണ്യ മിഷനില്‍ പങ്കാളികളാകുന്നതിന് ശ്രമിക്കുക. ഭിന്നത വെടിഞ്ഞ് 'ക്രിസ്തു സഭ ഒന്നു മാത്രം'. കാണപ്പെടുന്ന സഭകളെല്ലാം ഓരോരുത്തരുടെ സൗകര്യത്തിനുള്ള പ്രസ്ഥാനങ്ങള്‍ മാത്രം എന്ന വെളിപ്പാട് ലഭിക്കുന്നതിനായി പരിശുദ്ധാത്മാവ് ചരിത്രത്തില്‍ നമുക്കു ദാനമായി നല്‍കിയിരിക്കുന്ന പുതിയ നിയമം (27 പുസ്തകങ്ങള്‍) വായിച്ചുപഠിച്ച്, ഹൃദയത്തില്‍ സംഗ്രഹിക്കുക. സുബോധത്തിന്റെയും ബുദ്ധിയുടെയും ജ്ഞാനത്തിന്റെയും പരിശുദ്ധാത്മാവിന് കീഴ്‌പ്പെട്ടിരിക്കാം.
മാര്‍തോമാ സഭയോടുള്ള ബന്ധത്തില്‍ ഇത്രയും വിശദീകരിച്ചതില്‍, സഭ മോശമാണെന്നോ, എല്ലാം തകര്‍ന്നു എന്നോ വരുന്നില്ല. നമുക്കു പോരാട്ടമുള്ളത് ജഢരക്തങ്ങളോടല്ല... വാഴ്ചകളോടും അന്ധകാരത്തിന്റെ ശക്തികളോടുമാണ്... എഫെസ്യര്‍ 6:1-12. സഭയ്ക്കുള്ളിലെ കര്‍ത്താവിന്റെ പ്രവര്‍ത്തികളെ ഇല്ലാതാക്കാന്‍ മതത്തിന്റെ ആത്മാവ് (സാത്താന്‍) സഭാനേതൃത്വങ്ങളെ സ്വാധീനിച്ച് ഭരിക്കുന്ന ചരിത്രമാണ് സഭാചരിത്രം മുഴുവനും. അതിവിടെ തുടര്‍ക്കഥയാകുന്നു എന്നു മാത്രം. ക്രിസ്തുവിനെ ക്രൂശിച്ച യഹൂദമതവും അങ്ങനെയായിരുന്നല്ലോ!
മുകളില്‍പ്പറഞ്ഞ കൈപ്പേറിയ അനുഭവങ്ങളെയും സംഭവങ്ങളെയും ദൈവം നന്മയ്ക്കായും അനുഗ്രഹത്തിനായും ഉപയോഗിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം. നിന്ദ്യമായിരുന്ന കുരിശിനെ യേശുക്രിസ്തുവിന്റെ ക്രൂശീകരണത്തിലൂടെ മാനവജാതിയുടെ രക്ഷാകര പദ്ധതിയുടെ സിംബല്‍ ആയി രൂപാന്തരപ്പെട്ടതുപോലെയുള്ള സംഭവവികാസങ്ങള്‍. സങ്കുചിത മനസ്ഥിതിക്കാര്‍ക്കും രക്ഷിക്കപ്പെടാത്തവര്‍ക്കും ക്രിസ്തീയ ആത്മീയതയെ ഫിലോസഫി മാത്രമായി കാണുന്നവര്‍ക്കും, പള്ളി ഭക്തിയിലും ഞായറാഴ്ച ആത്മീയതകളിലും ഒതുക്കിനിര്‍ത്തുന്നവര്‍ക്കും ഈ വിധ പ്രവര്‍ത്തികളുടെ മര്‍മ്മമോ ലക്ഷ്യമോ ചരിത്രം മനസ്സിലാകില്ല, കാരണം അവര്‍ ഇന്നും ആത്മീയ വിഷയങ്ങളില്‍ നേഴ്‌സറി വിദ്യാര്‍ത്ഥികള്‍ മാത്രമാണ്.
വ്യക്തിപരമായ ബന്ധത്തില്‍ സഭയിലെ എല്ലാ ബിഷപ്പുമാരും സൗഹൃദപൂര്‍വ്വമാണ് അന്നും ഇന്നും ഇടപെട്ടിട്ടുള്ളത്. പലതിലും സ്‌നേഹവും സഹകരണവും നല്‍കുന്നതില്‍ ഏവരും സഹകരിച്ചിട്ടുണ്ട്. എന്നാല്‍ ചില സന്ദര്‍ഭങ്ങളിലെ ഭയവും തെറ്റിദ്ധാരണകളും കാരണം അവര്‍ക്കും നേരായി ചിന്തിക്കാന്‍ കഴിയാതെ വന്നിട്ടുണ്ട്. ഞാന്‍ സഭാശുശ്രൂഷയില്‍ ആയിരുന്നപ്പോഴും, 1999-ല്‍ സ്വതന്ത്രനായി പ്രവര്‍ത്തിക്കാന്‍ രാജി സമര്‍പ്പിച്ചതിനുശേഷവും ഇന്നുവരെയും മാര്‍തോമാ സഭാംഗങ്ങളായ ഇടവക ജനങ്ങള്‍ എന്നെ സ്‌നേഹിക്കയും എന്നോടു സഹകരിക്കയും ചെയ്യുന്നുണ്ട്. സഭയെ നശിപ്പിക്കാനല്ല, സഭയെ നവീകരിക്കയാണ് എന്റെ ലക്ഷ്യമെന്നതിന്റെ നല്ല തെളിവാണ് 1998 മുതല്‍ ഞാന്‍ ചീഫ് എഡിറ്ററായി പ്രസിദ്ധീകരിക്കുന്ന നവീകരണം വാര്‍ത്താപത്രിക. മാര്‍തോമാ സഭയിലെ ഓരോ ഇടവകകളും മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ മുന്നേറണം എന്ന മുദ്രാവാക്യമാണ് നവീകരണം സ്വീകരിച്ചിട്ടുള്ളത്. ഭാരത സുവിശേഷീകരണം എന്ന ദൗത്യത്തില്‍ കറയറ്റ തിയോളജിയും, നിര്‍മ്മല സുവിശേഷസന്ദേശവും, സമര്‍പ്പിതരായ പട്ടക്കാരും, വിശാലഹൃദയരായ അത്മായക്കാരുമുള്ള മാര്‍തോമാ സഭ അതിന്റെ റിസോഴ്‌സസ് പരമാവധി ഭാരതജനതയുടെ, മാനവജാതിയുടെ രക്ഷയ്ക്കായും അനുഗ്രഹത്തിനായും വിനിയോഗിക്കാനുള്ള കര്‍മ്മപദ്ധതിയിലേക്ക് പ്രവേശിപ്പാന്‍ ഇടയാകട്ടെ എന്ന പ്രാര്‍ത്ഥനയോടെ....
Comments

boccaroa anil Live StreamP V സാമുവൽ കൂടൽ കൃസ്തു ഭാരതത്തിൽ എത്തിയിരുന്നു...

Saturday, May 27, 2017

കത്തോലിക്കാവിശ്വാസികളെ വിഡ്ഢികളാക്കുന്ന കോട്ടയംരൂപത

ബിജു ഉതുപ്പ് വിവാഹക്കുറിക്കേസില്‍ കോട്ടയംരൂപതയുടെ അപ്പീല്‍ കേരളഹൈക്കോടതിയും തള്ളി!

ക്‌നാനായകത്തോലിക്കാ നവീകരണസമിതി

സ്വവംശ വിവാഹനിഷ്ഠ പാലിക്കാത്തതിന്റെപേരില്‍ രൂപതാംഗങ്ങളെ പുറത്താക്കുന്ന കോട്ടയംരൂപതയുടെ നടപടിയില്‍ ബഹു. ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കോട്ടയം രൂപതയിലെ കിഴക്കേ നട്ടാശ്ശേരി ഇടവകയില്‍ ഒറവണക്കളത്തില്‍ ബിജു ഉതുപ്പിന് ടി ഇടവക വികാരി ഫാ. ജോര്‍ജ് മഞ്ഞാങ്ങല്‍ വിവാഹക്കുറി നിഷേധിച്ചതിനെതിരായി 1989-ല്‍ കോട്ടയം മുനിസിഫ് കോടതിയില്‍ ബിജു ഉതുപ്പ് കേസ് കൊടുക്കുകയും, 1990 നവം. 24-ന്, ഒരു മാസത്തിനകം വിവാഹക്കുറി കൊടുക്കണമെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് കിഴക്കേ നട്ടാശ്ശേരി പള്ളിവികാരി ഫാ. ജോര്‍ജ്ജ് മഞ്ഞാങ്ങലിനും അന്നത്തെ കോട്ടയം രൂപതയുടെ ബിഷപ്പായിരുന്ന മാര്‍ കുര്യാക്കോസ് കുന്നശ്ശേരിക്കുമെതിരായി വിധിയും ഡിക്രിയും കോട്ടയം അഡീഷണല്‍ മുന്‍സിഫ് കോടതിയില്‍നിന്നു പുറപ്പെടുവിക്കുകയുണ്ടായി.
ഈ വിധിയില്‍ വിവാഹക്കുറി കൊടുക്കണമെന്ന ഉത്തരവിനുപുറമേ, വി. ബൈബിളിലെ തിരുവചനങ്ങള്‍, പൗരസ്ത്യതിരുസംഘത്തിന്റെ കാനോന്‍ നിയമങ്ങള്‍, 12-ാം പീയൂസ് മാര്‍പാപ്പായുടെ Motu proprio എന്ന അപ്പസ്‌തോലിക് ലെറ്റര്‍, ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 25, കോട്ടയം രൂപതയുടെ സ്ഥാപന ബുള്‍, സുപ്രീം കോടതിയുടെ വിധികള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ കോട്ടയം രൂപതയുടെ സ്വവംശവിവാഹനിഷ്ഠയും, അതിന്റെപേരില്‍ നടത്തുന്ന പുറത്താക്കല്‍നടപടിയും, നിയമവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്ന പരാമര്‍ശം ബഹു. കോടതി നടത്തിയിട്ടുണ്ട്. കൂടാതെ, വിസ്താരവേളയില്‍ ചോദ്യങ്ങള്‍ക്കുത്തരമായി ഒരു ക്‌നാനായനും ക്‌നാനായനല്ലാത്തയാളും തമ്മിലുള്ള വിവാഹം കോട്ടയംരൂപതയുടെ പള്ളികളില്‍വച്ച് നടത്തുന്നത് രൂപതയ്ക്ക് അപമാനകരവും കുറ്റകരവുമാണെന്നും, യേശു ആഗോള സാഹോദര്യത്തെപ്പറ്റി പഠിപ്പിച്ചുവെങ്കിലും അതെല്ലാം പ്രായോഗിക നിയമങ്ങളാണെന്ന് പറയുവാന്‍ സാധിക്കുകയില്ലെന്നുംമറ്റുമുള്ള പ്രസ്താവനകള്‍ മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയില്‍നിന്ന് ഉണ്ടായിട്ടുണ്ട്. ഈ പ്രസ്താവനകള്‍ കത്തോലിക്കാ മെത്രാന്മാര്‍ക്ക് നാണക്കേട് വരുത്തുന്നതാണെന്ന് ബ. കോടതി വിമര്‍ശിക്കുകപോലും ചെയ്തിട്ടുണ്ട്.
വിധി നടത്തിയെടുക്കുവാന്‍ ബിജു ഉതുപ്പിന് സാധിച്ചില്ല. ജയിലില്‍ പോയാലും വിധി നടപ്പാക്കില്ലെന്ന് മാര്‍ കുന്നശ്ശേരി വിളംബരംചെയ്തു. രണ്ടു ബസ്സു നിറയെ ഗുണ്ടകള്‍ വന്ന് ബിജുവിന്റെ വീടിന് കല്ലെറിഞ്ഞു ഭയപ്പെടുത്തി.  ബിഷപ്പിനെ ജയിലിലടയ്‌ക്കേണ്ട എന്ന് ബിജു തീരുമാനിച്ചു. പക്ഷേ, ഭാവിയില്‍ വരാന്‍പോകുന്ന പ്രശ്‌നങ്ങള്‍ക്കു തടയിടുവാന്‍ ഈ വിധി റദ്ദാക്കേണ്ടത് കോട്ടയം രൂപതയുടെ ആവശ്യമായിരുന്നു. 2004-ല്‍ ജില്ലാ കോടതിയില്‍ രൂപത അപ്പീല്‍ കൊടുത്തു. വിശ്വാസികളുടെ നേര്‍ച്ചപ്പണം ഉപയോഗിച്ച് ലക്ഷക്കണക്കിന് ഫീസ് വാങ്ങുന്ന വക്കീല്‍സമൂഹത്തെയും ഏര്‍പ്പാടാക്കി. പക്ഷേ, ദൈവം കോട്ടയം രൂപതയ്‌ക്കെതിരായിരുന്നു. 2008 ഡിസം. 20-ന് കീഴ്‌ക്കോടതിവിധി ശരിവച്ചുകൊണ്ടും അപ്പീല്‍ തള്ളിക്കൊണ്ടും കോട്ടയം രൂപതയ്‌ക്കെതിരായി എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയില്‍നിന്ന് ഉത്തരവുണ്ടായി.
ഇതിനോടകം അപ്പസ്‌തോലിക് നൂണ്‍ഷ്യോ ഇടപെട്ട് വിവാഹക്കുറിയില്ലാതെ ബിജു ഉതുപ്പിന്റെ വിവാഹം നടക്കുകയും ഒരു കുട്ടിയുണ്ടാകുകയും ചെയ്തു. അപ്പീല്‍ തള്ളിയതിനാല്‍ വിധി നടപ്പാക്കേണ്ടത് സാമാന്യനീതിയാണല്ലോ. വിധി നടത്തിക്കിട്ടുവാനും കുട്ടിയുടെ മാമ്മോദീസാ നടത്തുവാനുംവേണ്ടി ബിജു ഉതുപ്പ് ഇപ്പോഴത്തെ ബിഷപ്പായ മാര്‍ മാത്യു മൂലക്കാട്ടിനെ പല പ്രാവശ്യം സമീപിക്കുകയുണ്ടായി. അപ്പോഴൊക്കെ ഹൈക്കോടതിയില്‍ അപ്പീല്‍ കൊടുത്തിരിക്കുകയാണെന്ന് അദ്ദേഹം കള്ളം പറഞ്ഞ് ബിജുവിനെ വഞ്ചിച്ചു
കൊണ്ടിരുന്നു. 2015-ല്‍ ബിജു ഉതുപ്പ് തന്റെ കുട്ടിയുടെ മാമ്മോദീസ കിഴക്കേ നട്ടാശ്ശേരി പള്ളിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് കോട്ടയം മുനിസിഫ് കോടതിയില്‍ കേസു കൊടുത്തു. അതോടൊപ്പം, 2015 സെപ്തം. 1-ന് ബിജു ഉതുപ്പ് കേസിന്റെ അടിസ്ഥാനത്തില്‍ കോട്ടയംരൂപതയുടെ സ്വവംശവിവാഹനിഷ്ഠയുടെപേരി
ലുള്ള പുറത്താക്കല്‍നടപടി നിര്‍ത്തലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 'ക്‌നാനായ കത്തോലിക്കാ നവീകരണസമിതി' (KCNS) ഒരു പൊതുതാല്പര്യഹര്‍ജി കോട്ടയം ജില്ലാകോടതിയില്‍ ഫയല്‍ ചെയ്തു.  ഈ കേസുകള്‍ക്കു തടയിടാന്‍ 8 വര്‍ഷത്തിനുശേഷം 2016-ല്‍മാത്രമാണ് കോട്ടയം രൂപത ഹൈക്കോടതിയെ സമീപിച്ചത്. ഈ 8 വര്‍ഷക്കാലവും അപ്പീല്‍ കൊടുത്തിട്ടുണ്ടെന്ന് മാര്‍ മാത്യു മൂലേക്കാട്ട് നുണ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. നുണ പറയുന്നത് സാത്താനാണെന്നും നുണയന്റെ രാജാവ് ലൂസിഫര്‍ ആണെന്നും ബൈബിളില്‍ പറയുന്നുണ്ടല്ലോ. കാലാവധി കഴിഞ്ഞതിനാല്‍ അപ്പീല്‍ അപേക്ഷ സ്വീകരിക്കരുതെന്ന് ബിജുവിന്റെ വക്കീല്‍ വാദിച്ചു.  എന്നാല്‍ നേര്‍ച്ചപ്പണംകൊണ്ട് സമ്പന്നമായ കോട്ടയംരൂപത ലക്ഷങ്ങള്‍  ഫീസ് വാങ്ങുന്ന സീനിയര്‍ മോസ്റ്റ് വക്കീലിനെ ഹാജരാക്കി, ഒരു ഗുമസ്തനെ ബലിയാടാക്കിക്കൊണ്ട് അപ്പീല്‍ സ്വീകരിക്കണമെന്ന് കേണപേക്ഷിച്ചു.  അവസാനം 10000 രൂപാ പിഴ ഈടാക്കി ബഹു. കോടതി കാലതാമസം അനുവദിച്ചുകൊടുത്തു.
2017 ജനു. 30-ന് അപ്പീല്‍ അഡ്മിഷനുവേണ്ടി എടുക്കുകയും വാദത്തിനുശേഷം അന്നുതന്നെ ബഹു. ഹൈക്കോടതി അപ്പീല്‍ തള്ളിക്കൊണ്ട് തീരുമാനമെടു
ക്കുകയുംചെയ്തു. കോട്ടയം രൂപതയുടെ സീനിയര്‍ മോസ്റ്റ് അഭിഭാഷകന്‍ ഒരു ദിവസം മുഴുവന്‍ വാദിച്ചിട്ടും ട്രയല്‍ കോടതിവിധിയെയും ഒന്നാം അപ്പീല്‍ കോടതി
വിധിയെയും മറികടക്കുവാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.  ബഹു. ജസ്റ്റീസ് കെ. ഹരിലാല്‍ അപ്പീല്‍ തള്ളുകയാണുചെയ്തത്. ഇതില്‍പരം ഒരു നാണക്കേട് കോട്ടയം രൂപതയ്ക്കും സീറോ-മലബാര്‍ മെത്രാന്‍സിനഡിനും ഇനി വരാനുണ്ടോ?
2017 ജനു. 30-ന് 70 പേജുള്ള ദീര്‍ഘമായ ഒരു ഉത്തരവാണ് ബഹു. ഹൈക്കോടതി പുറപ്പെടുവിച്ചത്. വിധിയില്‍ ബഹു. ഹൈക്കോടതിക്ക് ബോധ്യപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുള്ള കാര്യങ്ങള്‍ വളരെ ചുരുക്കമായി വിശ്വാസികളുടെ അറിവിലേക്ക് ഇവിടെ വിവരിക്കുകയാണ്: ബിജു ഉതുപ്പിന് വിവാഹക്കുറി കൊടുക്കുവാന്‍ നിര്‍ദ്ദേശിച്ചുകൊണ്ടുള്ള കീഴ്‌ക്കോടതിവിധി റദ്ദാക്കണമെന്ന കോട്ടയം രൂപതയുടെ അപേക്ഷ ബഹു. ഹൈക്കോടതി നിരാകരിച്ചു.  ബിജു ഉതുപ്പ് കോട്ടയം രൂപതയിലെ കിഴക്കേ നട്ടാശ്ശേരി ഇടവകക്കാരനാണെന്നും അദ്ദേഹത്തിന് വിവാഹക്കുറി ലഭിക്കുവാനുള്ള നിഷേധിക്കാനാവാത്ത എല്ലാ അവകാശങ്ങളും ഉണ്ടെന്നും അതിനുള്ള സകല തെളിവുകളും കീഴ്‌ക്കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും ഇതിനെ എതിര്‍ക്കുവാന്‍ കോട്ടയം രൂപതയ്ക്കു കഴിഞ്ഞിട്ടില്ലെന്നും കീഴ്‌ക്കോടതി വിധിയില്‍ വളരെ വ്യക്തമായി കാണുന്നതിനാല്‍ ഹൈക്കോടതി ഇടപെടേണ്ട ആവശ്യം വരുന്നില്ലെന്ന് വിധിയില്‍ പറഞ്ഞിട്ടുണ്ട്. സ്വവംശവിവാഹനിഷ്ഠ പാലിക്കാത്തതിന്റെപേരില്‍ രൂപതാംഗങ്ങളെ കോട്ടയം രൂപത പുറത്താക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ബഹു. ഹൈക്കോടതി നിരീക്ഷിച്ചു.
ബഹു. ഹൈക്കോടതി പരിഗണിച്ച പ്രധാന തെളിവുകള്‍:
1.         കോട്ടയം രൂപതയുടെ സ്ഥാപനബൂളായില്‍ രൂപതാംഗങ്ങളല്ലാത്തവരെ വിവാഹം ചെയ്യരുതെന്നോ, അങ്ങനെ വിവാഹം ചെയ്തവരെ പുറത്താക്കണമെന്നോ പറഞ്ഞിട്ടില്ല. എന്‍ഡോഗമി പാലിച്ചുകൊള്ളണമെന്നും പറഞ്ഞിട്ടില്ല.
2.         ക്രിസ്തീയസഭയില്‍, പ്രത്യേകിച്ച് കത്തോലിക്കാസഭയില്‍ ജാതിയും സമുദായവുമില്ല. ഒരാള്‍ ക്രിസ്ത്യാനിയായാല്‍ അയാള്‍ ജാതി ഉപേക്ഷിച്ചു
കഴിഞ്ഞു.  അതുകൊണ്ടാണ് ദളിത് ക്രൈസ്തവര്‍ക്ക് ആനുകൂല്യം ലഭിക്കാത്തത്. സുപ്രീംകോടതി വിധികള്‍ ബഹു. ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. എല്ലാ റീത്തിലുംപെട്ടവര്‍ സമന്മാരാണ്.
3.         സ്വവംശവിവാഹനിഷ്ഠ പാലിക്കാത്തവരെ പുറത്താക്കുന്നത് കാനോന്‍ നിയമത്തിനെതിരാണ്. (കാനോന്‍ 1112 പേജ് 798, കാനോന്‍ 29, 30 മുതലായവ)
4. 12-ാം പീയൂസ് മാര്‍പാപ്പയുടെ (Motu proprio) എന്ന അപ്പസ്‌തോലിക് ലെറ്ററില്‍ (Page 37, 38) സ്വവംശവിവാഹനിഷ്ഠ ഉപേക്ഷിക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
5.         വിശുദ്ധ ബൈബിളിലെ തിരുവചനങ്ങള്‍ സ്വവംശവിവാഹനിഷ്ഠക്കെതിരാണെന്ന് (മത്തായി 19:3,6), എഫേസിയര്‍ 5:23) ബഹു. ഹൈക്കോടതി പ്രത്യേകം നിരീക്ഷിച്ചിരിക്കുന്നു.
6.         ഇന്ത്യന്‍ ഭരണഘടന ആര്‍ട്ടിക്കിള്‍ 25-ന്റെ ലംഘനമാണ് പുറത്താക്കല്‍ നടപടി. ഒരു പൗരന്റെ മൗലികാവകാശങ്ങള്‍ക്കെതിരാണ് ഈ നടപടി.
7.         1949 മെയ് 2-ാം തീയതി മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുള്ള പൗരസ്ത്യ തിരുസംഘത്തിന്റെ വിവാഹകൂദാശ സംബന്ധിച്ച കാനോന്‍ നിയമമനുസരിച്ച് കോട്ടയം രൂപതയുള്‍പ്പെടെയുള്ള സീറോ-മലബാര്‍ സഭയിലുള്ളവരും മറ്റു റീത്തുകളില്‍പ്പെട്ടവരും സമന്മാരാണ്.  അതുകൊണ്ട്, അവരുടെ ഇടയില്‍ സ്വവംശവിവാഹനിഷ്ഠ പാലിക്കുന്നുണ്ടെങ്കില്‍ അതുപേക്ഷിക്കേണ്ടതാണെന്ന കീഴ്‌ക്കോടതിയുടെ കണ്ടെത്തല്‍ ബഹു. ഹൈക്കോടതി പ്രത്യേകം നിരീക്ഷിച്ചിരിക്കുന്നു.
സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനും എന്ന തിരുവചനമനുസരിച്ചും, ഇന്ത്യന്‍ ഭരണഘടന അനുസരിച്ചും കോടതിവിധി അനുസരിക്കുവാന്‍ കോട്ടയം രൂപതയ്ക്കും അതിനെ പ്രേരിപ്പിക്കുവാന്‍ അഭിവന്ദ്യ മേജര്‍ആര്‍ച്ചുബിഷപ്പിനും മെത്രാന്‍ സിനഡിനും ബാദ്ധ്യതയുണ്ട്.  പാവപ്പെട്ട വിശ്വാസികളുടെ നേര്‍ച്ചപ്പണം ഉള്ളതുകൊണ്ട് കോട്ടയം രൂപതയ്ക്ക് ഇനി സുപ്രീംകോടതിയിലും അപ്പീലുമായി പോകാം. നീതിക്കുവേണ്ടിയല്ല അനീതി നടപ്പാക്കി വിശ്വാസികളെ അടിമകളെപ്പോലെ പീഡിപ്പിക്കുവാനാണ് കോട്ടയം രൂപത കോടികള്‍ മുടക്കി സുപ്രീംകോടതിയില്‍ കയറുന്നതെന്നോര്‍ക്കണം.
കോട്ടയം രൂപത ഒരു ജനതയുടെ ജീവിതമാണ് തകര്‍ത്തുകൊണ്ടിരിക്കുന്നത്. മാമ്മോദീസാ സ്വീകരിച്ച് ക്രിസ്ത്യാനിയായ സ്വന്തം ഇടവടകപ്പള്ളിയില്‍ മരണംവരെ അംഗമായിരിക്കണമെന്നും, എല്ലാ കൂദാശകളോടുമൊപ്പം വിവാഹകൂദാശയും സ്വന്തം ഇടവകപ്പള്ളിയില്‍വച്ചു സ്വീകരിക്കണമെന്നും, മരണശേഷം ഇടവകപള്ളിയില്‍
ത്തന്നെ അടക്കം ചെയ്യപ്പെടണമെന്നും ആഗ്രഹിക്കുന്നവരാണ് എല്ലാ കത്തോലിക്കരും. വിവാഹകൂദാശ സ്വന്തം ഇടവകപ്പള്ളിയില്‍വച്ചു നടത്തുന്നതിന് സാധിക്കാതെവരികയും ഇടവകപ്പള്ളിയില്‍നിന്നു പുറത്താക്കപ്പെടുകയും ചെയ്യുമ്പോള്‍ അവന്റെ ജീവിതം അവിടംമുതല്‍ തകരുകയാണെന്ന വസ്തുത യേശുക്രിസ്തുവിന്റെ ശിഷ്യന്മാരാണെന്ന് അവകാശപ്പെടുന്ന ശ്രേഷ്ഠ മെത്രാപ്പോലീത്താമാരും മെത്രാന്മാരും അറിയാതെപോകുന്നത് അക്ഷന്തവ്യമായ തെറ്റല്ലേ? ഒന്നര ലക്ഷത്തോളംപേര്‍ കോട്ടയം രൂപതയുടെ ഈ കിരാതമായ പുറത്താക്കല്‍നടപടി വഴി പീഡിപ്പിക്കപ്പെട്ടുകഴിഞ്ഞു. അനേകം യുവതീയുവാക്കള്‍ ഈ ക്രൂരമായ പീഡനം ഭയന്ന് വിവാഹിതരാകാതെ കഴിയുന്നു. ദത്തെടുക്കുന്ന കുട്ടികളെ രൂപതയില്‍ ചേര്‍ക്കാത്തതുകൊണ്ട് അനേകം കുടുംബങ്ങള്‍ പ്രതിസന്ധിയിലാണ്. വിഭാഗീയതയുടെപേരില്‍ 90% കുടുംബങ്ങളിലും അസമാധാനം നിലനില്ക്കുന്നു. കോട്ടയം രൂപതയുടെ പുറത്താക്കല്‍ നടപടി തിരുത്തുന്നതിനോ തിരുത്തിക്കുന്നതിനോ, സീറോമലബാര്‍ മേലദ്ധ്യക്ഷന്മാരോ, മറ്റ് റീത്തുകളിലെ മെത്രാന്മാരോ വൈദികരോ ആരും തയ്യാറാവുന്നില്ല. മറിച്ച്, അവര്‍ കോട്ടയം രൂപതയില്‍നിന്നു വീണുകിട്ടുന്ന സാമ്പത്തികഅപ്പക്കഷണങ്ങള്‍ തിന്ന് അവയെ പ്രോത്സാഹിപ്പിക്കുകയാണ്.
ഏറ്റവും സ്‌നേഹമുള്ള കോട്ടയം രൂപതാംഗങ്ങളേ, സീറോ-മലബാര്‍ സഭയിലെ വിശ്വാസിസമൂഹങ്ങളേ, വി. കുര്‍ബ്ബാനയില്‍ ദിവസവും എല്ലാ കത്തോലിക്കാ പുരോഹിതന്മാരും കൂദാശാവചനങ്ങള്‍ക്കു മുന്‍പായി ചൊല്ലുന്ന ഒരു കൃതജ്ഞതാസ്‌തോത്ര പ്രാര്‍ത്ഥനയുണ്ട്. അതിലെ രണ്ടു വാചകം ഇവിടെ കുറിക്കട്ടെ. ''അങ്ങയോടുള്ള സമാനത നിലനിര്‍ത്തേണ്ടത് കാര്യമായി പരിഗണിക്കാതെ അവിടുന്നു തന്നെ ശൂന്യനാക്കി ദാസന്റെ രൂപം സ്വീകരിച്ച് വിവേകവും ബുദ്ധിയുമുള്ള അമര്‍ത്യമായ ആത്മാവോടും മര്‍ത്യമായ ശരീരത്തോടുംകൂടെ പരിപൂര്‍ണ്ണമനുഷ്യനായി സ്ത്രീയില്‍നിന്നു ജാതനായി, 'നിയമത്തിന് അധീനരായവരെ ഉദ്ധരിക്കാന്‍ നിയമത്തിനു വിധേയനാകുകയും' ഞങ്ങളുടെ രക്ഷയുടെ സ്മാരകം ഏര്‍പ്പെടു ത്തുകയും ചെയ്തു.''
ഈ പ്രാര്‍ത്ഥന പ്രവൃത്തിയില്‍ കാണി ച്ചുതരേണ്ട ഉത്തരവാദിത്വം നമ്മുടെ ബഹു. പുരോഹിതരുടേതാണ്? കോട്ടയം രൂപതയുടെ സ്വവംശവിവാഹനിഷ്ഠയും അതിന്റെപേരില്‍ നടത്തുന്ന പുറത്താക്കല്‍നടപടിയും ദത്തെടു ക്കുന്ന കുട്ടികളോടുള്ള അവഗണനയും നിയമ ത്തിനെതിരാണെന്ന് കേരളത്തിന്റെ  പരമോന്ന തകോടതി വിധിച്ചിരിക്കുകയാണ്. കോടതിവിധി മാനിച്ചെങ്കിലും നടപടി നിര്‍ത്തലാക്കേണ്ടതല്ലേ? ഇത് നിര്‍ത്തലാക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ഒരു ആവശ്യമല്ലേ? എന്‍ഡോഗമി നിര്‍ബന്ധമാക്കാതിരുന്നാല്‍ അതിന്റെ പേരില്‍ രൂപതയ്ക്ക് യാതൊരു ദോഷവും സംഭവിക്കുകയില്ല എന്നുമാത്രമല്ല കുടുംബങ്ങളിലെ അസമാധാനത്തിന് ശാശ്വതപരിഹാരമാകുകയും, ശുഷ്‌കിച്ചുവരുന്ന അംഗസംഖ്യയില്‍നിന്ന് വളര്‍ച്ച നേടുകയും ചെയ്യാം.
ചിന്തിക്കുക, പ്രതികരിക്കുക, ധീരരാവുക!
ക്‌നാനായകത്തോലിക്കാ നവീകരണ സമിതിക്കുവേണ്ടി,                   
റ്റി.ഒ. ജോസഫ് (പ്രസിഡന്റ്) ഫോണ്‍: 9447056146

ലൂക്കോസ് മാത്യു കെ. (ജന. സെക്രട്ടറി) ഫോണ്‍: 9447507584

Wednesday, May 24, 2017

സെക്കുലറിസവും മതവും (ഭാഗം മൂന്ന്)

To read the first parts visit 
http://almayasabdam.blogspot.in/2017/05/blog-post_12.html
and 
http://almayasabdam.blogspot.in/2017/05/blog-post_18.html

റവ.ഡോ.ജെ. ഔസേപ്പറമ്പില്‍

[തുടര്‍ച്ച]

നീതിയുടെ നിയമം! (Law of Equity)
ബ്രിട്ടണില്‍ ഒരാള്‍ കീഴ്‌ക്കോടതിമുതല്‍ ഉന്നതകോടതിവരെ പോയിട്ടും നീതി ലഭിച്ചില്ലെങ്കില്‍ ശുദ്ധമായ മനഃസാക്ഷിയോടെ തന്റെ കാര്യങ്ങള്‍ ചാന്‍സലറെ ബോധിപ്പിക്കും. അപ്പോള്‍ ചാന്‍സലര്‍ അറിയപ്പെട്ട നിയമങ്ങള്‍ക്കും കോടതിവിധികള്‍ക്കും അപ്പുറത്തുള്ള അപൗരുഷേയ നിയമങ്ങളിലേക്കു നോക്കി അയാള്‍ക്കു നീതി കിട്ടാന്‍ എന്തുചെയ്യണമെന്ന് തീരുമാനിച്ച് നീതി നടത്തണം. ഇതാണ് നീതിയുടെ നിയമം (Law of Equity).
മതങ്ങളുടെയും ധാര്‍മ്മികതയുടെയും ഭരണഘടനയുടെയും നീതിന്യായത്തിന്റെയുമെല്ലാം പരമസ്രോതസ്സ് അപൗരുഷേയസത്യമാണ്. ഇത് സത്യങ്ങളുടെ ജനനിയാണ്. മനുഷ്യന് പരമമായ ജീവിതനിര്‍ദ്ദേശം നല്‍കുന്നത് അപൗരുഷേയസത്യമാണ്, മതങ്ങളല്ല. മതങ്ങളും പുരോഹിതപ്പരിഷയും സ്വയംകൃതബന്ധനത്തിലിരിക്കുന്ന കുരങ്ങന്മാരാണ്. ഈ വാനരപ്പരിഷ അടുത്തുചെന്നാല്‍ കടിക്കും, അകലെ നിന്നാല്‍ പല്ലിളിച്ചു കാണിക്കും. അവയോട് അടുക്കുകയോ അകലുകയോ വേണ്ടാ; സാര്‍വത്രികമായ സെക്കുലറിസമുണ്ടല്ലോ, അതുമതി. ഈ സെക്കുലറിസത്തിലെ മോക്ഷമാണ് യഥാര്‍ത്ഥ മോക്ഷം, അതുമതി. സെക്കുലറിസത്തിന്റെ ചുരുങ്ങിക്കൂടിയതും അധഃപതിച്ചതുമായ രൂപമാണ് മതങ്ങള്‍. മതങ്ങളില്‍ കുറേ നല്ല പുരോഹിതര്‍ ഉണ്ട്. അവര്‍ ചെകുത്താനും കടലിനുമിടയ്ക്കാണ്. അവര്‍ സഹതാപം അര്‍ഹിക്കുന്നു - കഞ്ഞിക്കും പുഴുക്കിനും മറ്റുമാര്‍ഗ്ഗങ്ങളില്ലാത്തവര്‍! തൊണ്ണൂറു ശതമാനം അച്ചന്മാരും കന്യാസ്ത്രീകളും ശൗര്യമില്ലാത്തവരും ഭയം പൈതൃകമായി കൊണ്ടുനടക്കുന്നവരും ഉളുപ്പുകൂടാതെ നുണ പറയുന്നവരുമാണ്.
മതനിരപേക്ഷത പാലിക്കുന്ന ഇന്ത്യന്‍ സെക്കുലറിസവും മതത്തെ ഭരണവ്യവസ്ഥയില്‍ തൊടുവിക്കാതെ നീങ്ങുന്ന യൂറോപ്യന്‍ സെക്കുലറിസവും സെക്കുലറിസം എന്താണെന്ന് ശരിക്കും അറിയുന്നില്ല. സത്യവും നന്മയും ധാര്‍മ്മികതയും നമ്മുടെ ജീവിതാനുഭവമാണ്, മോക്ഷം ഭൗതികമാണ്. സ്‌നേഹത്തിലും അന്തഃകരണത്തിലും ബന്ധപ്പെട്ട ദൈവം നന്മ പ്രവര്‍ത്തിക്കുന്നതിനും മോക്ഷപ്രാപ്തിക്കും കാരണമാകും.
എല്ലാ മതങ്ങളുടെയും അടിസ്ഥാനതത്വം - ഏതു നിഷേധിച്ചാല്‍ മതം മതമല്ലാതാകുമോ അത്-മനുഷ്യന്റെ ബലഹീനതയിലുള്ള അവബോധം ആണ്, ദൈവവും നരകവും മോക്ഷവും ഒന്നുമല്ല. ഈ ധാര്‍മ്മിക ബലഹീനതയിലുള്ള അവബോധത്തെ മുതലെടുത്താണ് മതങ്ങളും അവയുടെ ദൈവങ്ങളും ജീവിക്കുന്നത്. നന്മ ചെയ്യുന്നവനാണ് മതജീവി. നന്മമാത്രം ചെയ്യാനും തിന്മ പൂര്‍ണ്ണമായി ഒഴിവാക്കാനും ജാഗ്രതയോടെ ജീവിക്കുന്നതാണ് മതജീവിതം - ഇതാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥനയും. സെക്കുലറിസത്തിലെ അപൗരുഷേയ നിയമങ്ങളോടു താരതമ്യംചെയ്താണ് മതങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിഗതനിയമങ്ങളുടെ സാധുത നിശ്ചയിക്കേണ്ടത്. പൗരുഷേയമതങ്ങള്‍ നിലനില്‍ക്കുന്നത് പൗരുഷേയസത്യങ്ങള്‍ അതില്‍ ബഹുലമായി തമ്പടിച്ചിരിക്കുന്നതുകൊണ്ടാണ്.
ഏതാണ് പാപം, ഏതാണ് പുണ്യം എന്നു വ്യവച്ഛേദിക്കാന്‍ പ്രയാസമുള്ളപ്പോള്‍ വേദപുസ്തകങ്ങളും ശാസ്ത്രങ്ങളും ചണ്ഡാലനുമുതല്‍ പണ്ഡിതനുവരെ ഒരു മനുഷ്യനും സഹായകമാകില്ല.
ഇദം പുണ്യം ഇദം പാപം ഇത്യേതസ്മിന്‍ പദദ്വയേ
ആചണ്ഡാലം മനുഷ്യാണാം അല്പം ശാസ്ത്രപ്രയോജനം (ഭര്‍തൃഹരി, വാക്യപദീയം, കാണ്ഡം -1.30)
നന്മതിന്മകളെ വിവേചിക്കുവാന്‍ യുഗാന്തരങ്ങളായി മനുഷ്യനുള്ള അനുഭവപാരമ്പര്യമാണ് ദൃഢവിശ്വാസം തരുന്നത്. വേദങ്ങളും ശാസ്ത്രങ്ങളും സത്യമാണെന്നു സമ്മതിക്കാന്‍ പ്രേരണനല്‍കുന്നതും ഈ പാരമ്പര്യജ്ഞാനമാണ്. ഈ ജ്ഞാനം സമൂഹത്തില്‍ അന്തര്‍ലീനമാണ്. അതുകൊണ്ടാണ് ഫ്രാന്‍സീസ് പാപ്പാ, ദൈവശാസ്ത്രമെന്നു പറഞ്ഞാല്‍ പരസ്പരബന്ധമില്ലാത്ത ആശയങ്ങളുടെ കൂമ്പാരമല്ലെന്നും അറിവിന്റെ രത്‌നച്ചുരുക്കമല്ലെന്നും ജൂഗുപ്‌സ നിറഞ്ഞ ആത്മപ്രേമമല്ലെന്നും ഒരു വൈദികരോഗമല്ലെന്നും പറഞ്ഞത്. ഇപ്പോഴത്തെ ദൈവശാസ്ത്രം മേല്‍പ്പറഞ്ഞതെല്ലാമാണ് - ദൈവത്തെ അറിയാത്തവന്റെ ദൈവശാസ്ത്രം!
ഞാന്‍ നല്ലവനായിരിക്കുന്നത് ദൈവത്തെപ്പേടിച്ചോ നരകത്തെ പേടിച്ചോ അല്ല. നന്മ എന്റെ സത്തയുടെ സത്തയായതുകൊണ്ടാണ്. നന്മമാത്രം ചെയ്യാനുള്ള ജാഗ്രതാപൂര്‍ണ്ണമായ ജീവിതമാണ് സെക്കുലറിസം. ജീവിതാനുഭവമാണ് മതങ്ങളുടെ അടിസ്ഥാനം. ആ ജീവിതതാനുഭവത്തെ സിദ്ധാന്തങ്ങള്‍കൊണ്ടും ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ടും പരസ്പരം സമര്‍ത്ഥിക്കാം. ഒരേ അനുഭവത്തെ സമര്‍ത്ഥിക്കാന്‍ പല സിദ്ധാന്തങ്ങളും ആചാരാനുഷ്ഠാനങ്ങളും ഉണ്ടാകാം. സാധാരണഗതിയില്‍ സിദ്ധാന്തങ്ങളും ആചാരാനുഷ്ഠാനങ്ങളും ഏകാന്തരങ്ങള്‍ (alternative) ആണ്-ഒന്നിനു പകരം മറ്റൊന്ന്. ജൈനമതം പഠിപ്പിച്ച ശ്യാദ്‌വാദം ഇവിടെ പ്രസക്തമാണ്. പല വീക്ഷണകോണങ്ങള്‍ എല്ലാറ്റിനും ഉണ്ട്. അതുകൊണ്ട് ഒരേ സിദ്ധാന്തം ഒരേ ആചാരാനുഷ്ഠാനം എന്നു വാദിച്ചു കടിപിടികൂട്ടേണ്ടതില്ല. ജാഗ്രതയോടെ നന്മ ചെയ്യണം. ഈ ജാഗ്രതാപൂര്‍ണ്ണമായ ജീവിതമാണ് മതജീവിതം - യഥാര്‍ത്ഥമതജീവിതം. അതു നവലോകം സൃഷ്ടിക്കും.
സെക്കുലറിസം ദൈവനിഷേധവും മതനിഷേധവുമാണെന്ന് ഒരു തെറ്റിദ്ധാരണയുണ്ട്. യഥാര്‍ത്ഥ ദൈവം അപൗരുഷേയനാണ്, തത്വാധിഷ്ഠിതമായി - വിചാരം, ആചാരം, അനുഭവം ഇവയുടെ യുക്തധാരണയായി - നമ്മുടെ ബോധത്തില്‍ സ്ഥാനംനേടുന്ന ദൈവമാണ്. ആ ദൈവത്തെ ആരും നിഷേധിക്കില്ല. ഒരു രണ്ടാംതരം ദൈവമുണ്ട്-വ്യക്ത്യധിഷ്ഠിത ദൈവം. ഈ ദൈവങ്ങള്‍ ഇന്‍ക്വിസിഷന്‍വഴി അനേകലക്ഷങ്ങളെ കൊന്ന് രക്തതാണ്ഡവമാടി. ഈ ദൈവങ്ങളുടെ വിദൂരനിയന്ത്രകരായി (remote control), സ്വര്‍ഗ്ഗഭാഗധേയങ്ങള്‍ നിയന്ത്രിക്കുന്നവരായി മാര്‍പാപ്പാമാര്‍ അഭിനയിച്ച്, സ്വര്‍ഗ്ഗസൗഭാഗ്യങ്ങള്‍ വിറ്റ് സാമ്പത്തികഅരാജകത്വം ഉണ്ടാക്കി. ഇന്ന് ഇസ്ലാമിക് സ്റ്റേറ്റ് കൊല്ലുന്നതിലും കൊടിയ ക്രൂരതയോടെ ലക്ഷങ്ങളെ കൊന്നു. ഈ ദൈവങ്ങളെയാണ് ചിന്തിക്കുന്നവര്‍ നിഷേധിക്കുന്നത്. വി. ജോണ്‍ പോള്‍ രണ്ടാമന്‍ ഗലീലീയോയെ പീഡിപ്പിച്ചതിന് ക്ഷമാപണം നടത്തിയപ്പോള്‍, ആ പീഡിപ്പിക്കലിന് ഒരു നീതീകരണവും പറഞ്ഞു: അന്നു പരിശുദ്ധാത്മാവിന്റെ സഹായം അത്ര ലഭ്യമായിരുന്നില്ല, എന്ന്! ഇപ്പോള്‍ പരിശുദ്ധാത്മാവിന്റെ സഹായം സുലഭമായി കിട്ടുന്നു എന്ന ഒരു ദുഃസൂചനയും ഇതില്‍ അടങ്ങിയിരിക്കുന്നു! പഴയനിയമത്തിലെ ദൈവങ്ങളും അവരെ ആശ്രയിച്ച് സുഖഭോഗങ്ങളും അധികാരവും സമ്പത്തും നേടിയിരുന്ന യഹൂദപുരോഹിതവര്‍ഗ്ഗവും കൂടിയാണ് ക്രിസ്തുവിനെ കൊന്നത്. ക്രിസ്തു മനുഷ്യപുത്രനാണെന്നു പറഞ്ഞു; ദൈവപുത്രനാണെന്ന് പറഞ്ഞില്ല. ദൈവപുത്രനാണെന്ന് പറഞ്ഞിരുന്നെങ്കില്‍, ഇസ്രായേലിലെ ദൈവങ്ങളും പുരോഹിതരും ചേര്‍ന്ന് അടിച്ചമര്‍ത്തിയിരുന്ന ജനങ്ങള്‍ ക്രിസ്തുവിനെ കല്ലെറിയുമായിരുന്നു. ക്രിസ്തു പഴയനിയമത്തിലെ ദൈവത്തിന്റെ കൊച്ചുമകനല്ല. വേറൊരു ദൈവത്തെ, പിതാവായ ദൈവത്തെയാണ് ക്രിസ്തു അവതരിപ്പിച്ചത്. ഈ ദൈവം അനിഷേധ്യനാണ്.
മതങ്ങളുമായി ബന്ധമുള്ള ദൈവം നിഷേധ്യനാണ്. യഥാര്‍ത്ഥ ദൈവവും മതവുമായി ബന്ധമില്ല. ചിത്തശുദ്ധിയാണ് പ്രാര്‍ത്ഥനയുടെ ലക്ഷ്യം. കുറ്റിച്ചൂലു മുമ്പില്‍വച്ചു പ്രാര്‍ത്ഥിച്ചാലും അദൃശ്യനായ ദൈവത്തെ മുമ്പില്‍ കണ്ടു പ്രാര്‍ത്ഥിച്ചാലും ചിത്തശുദ്ധിയുണ്ടാകും. അതു പ്രാര്‍ത്ഥിക്കുന്നവന്റെ കാര്യമാണ്, മുമ്പിലിരിക്കുന്ന വസ്തുവിന്റെ ശക്തിയല്ല. ദൃശ്യനായ ദൈവത്തിന്റെമുമ്പില്‍ എല്ലാ നല്ല വിചാരങ്ങളും ചീത്ത വിചാരങ്ങളും ഉണ്ടാകാം. ദൃശ്യമായ കുറ്റിച്ചൂലിന്റെമുമ്പിലും നല്ല വിചാരവും ചീത്തവിചാരവും ഉണ്ടാകാം. അദൃശ്യനായ ദൈവവും കുറ്റിച്ചൂലും, പ്രാര്‍ത്ഥിക്കുന്നവന് ഫലപ്രാപ്തിയെ സംബന്ധിച്ച് ഒരുപോലെയാണ്.
വ്യക്ത്യധിഷ്ഠിതസ്ഥാപിതമതങ്ങളിലെ ദൈവങ്ങള്‍ക്കു ശവപ്പറമ്പൊരുക്കാന്‍ സെക്കുലറിസത്തിനേ കഴിയൂ. സെക്കുലറിസത്തിന്മേല്‍ പൗരോഹിത്യം നടത്തിയ തട്ടിപ്പൊത്തലാണ് സ്ഥാപിതമതങ്ങള്‍. മതവും സെക്കുലറിസവും എന്താണെന്ന് നമ്മുടെ ഭരണഘടനയും നീതിന്യായക്കോടതിയും കാര്യമായി ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.
(അവസാനിച്ചു)

ഫോണ്‍: 9822256275

Sunday, May 21, 2017

ജസ്റ്റീസ് കൃഷ്ണയ്യരുടെ ചർച്ച് ആക്റ്റും ഇടയലേഖനങ്ങളും വാഗ്വാദങ്ങളും




ജോസഫ് പടന്നമാക്കൽ

മുൻ സുപ്രീം കോടതി ജസ്റ്റിസായിരുന്ന അന്തരിച്ച ശ്രീ വി.ആർ കൃഷ്ണയ്യർ, ക്രിസ്ത്യൻ സഭകളുടെ  സഭാസ്വത്തുക്കൾ സംബന്ധിച്ചുള്ള ബില്ലിന്റെ ഒരു നക്കൽ 2009-ലെ കേരളനിയമസഭയുടെ പരിഗണനയിൽ സമർപ്പിച്ചിരുന്നു. മാറി മാറി വന്ന ഭരണകൂടങ്ങൾ ബില്ലിനെ നിയമമാക്കാൻ നാളിതുവരെയായി  ശ്രമിച്ചിട്ടുമില്ല. ക്രിസ്ത്യൻ ശക്തികൾക്കെതിരെ എതിരിടാനുള്ള ത്രാണി ഭരിച്ചിരുന്ന കഴിഞ്ഞ സർക്കാരുകൾക്കൊന്നും ഉണ്ടായിരുന്നുമില്ല. ബില്ലിനെപ്പറ്റി പഠിക്കാൻ കേരളത്തിലെ ഇപ്പോഴത്തെ മന്ത്രിസഭ പദ്ധതിയിട്ടപ്പോൾ മതമേലാധ്യക്ഷന്മാരും പുരോഹിതരും അസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. തൃശൂർ, ഇരിഞ്ഞാലക്കുട ബിഷപ്പുമാർ ഇതേ സംബന്ധിച്ച ഇടയലേഖനങ്ങളും ഇറക്കിക്കഴിഞ്ഞു. സത്യത്തെ വളച്ചൊടിച്ചുകൊണ്ടുള്ള ബിഷപ്പുമാരുടെ ലേഖനങ്ങൾ അല്മായരെ ചിന്താക്കുഴപ്പത്തിലാക്കുന്നുമുണ്ട്. ചർച്ച് ആക്റ്റിനെ സംബന്ധിച്ചുള്ള ബിഷപ്പുമാരുടെ പ്രതികരണങ്ങൾ അല്മായരുടെ വൈകാരികതയെ ചൂഷണം ചെയ്യുന്ന രീതിയിലുള്ളതുമാണ്.

ചർച്ച് ആക്റ്റ് സഭയുടെ പഠനങ്ങളെയോ, ദൈവശാസ്ത്രപരമായ വിഷയങ്ങളെയോ, വിശ്വാസങ്ങളെയോ ബാധിക്കില്ല. അത്തരം ആദ്ധ്യാത്മികത സംബന്ധിച്ചുള്ള വിഷയങ്ങളിൽ യാതൊരു കാരണവശാലും സർക്കാരിന് ഇടപെടുവാൻ അവകാശമില്ല. ഈ നിയമത്തെ ചുരുക്കമായി അറിയപ്പെടുന്നത് 'ദി കേരള ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടീസ് ആൻഡ് ഇൻസ്റ്റിട്യൂഷൻ ട്രസ്റ്റ് ആക്ട് 2009' (The Kerala  Christian Church Properties  and Institution Trust Act, 2009) എന്നായിരിക്കും. നിയമങ്ങളുടെ അധികാര പരിധി കേരള സംസ്ഥാനം മാത്രമായിരിക്കും. നിയമം കേരളാ അസംബ്ളി പാസ്സാക്കിയാൽ ആറുമാസത്തിനുള്ളിൽ പ്രാവർത്തികമാക്കണമെന്നും വ്യവസ്ഥകളിലുണ്ട്.

ഇന്ത്യയിലുള്ള മതപരമായ സ്ഥാപനങ്ങളുടെ സ്വത്തുക്കൾ മതങ്ങൾക്ക് ഭരിക്കാനുള്ള അവകാശമുണ്ടായിരിക്കുമെന്നു ഇന്ത്യൻ ഭരണഘടന ഇരുപത്തിയൊമ്പതാം വകുപ്പ് അനുശാസിക്കുന്നു. എന്നാൽ സഭ ഈ നിയമത്തെ സ്വന്തം ഇഷ്ടപ്രകാരം വളച്ചൊടിക്കാനും തുടങ്ങി. ഭരണഘടനയിൽ പറഞ്ഞിരിക്കുന്ന ഈ വാചകത്തിന്റെ കൂടെ 'നിയമം അനുസരിച്ചെന്നും' പറഞ്ഞിട്ടുണ്ട്. നിയമത്തിന്റെ വസ്തുതകൾ ഉൾപ്പെടുത്തുമ്പോൾ അത് പുരോഹിതരുടെ മാത്രമായ സ്വകാര്യതയായി മാറ്റിയെടുക്കുകയും ചെയ്യും. നിയമങ്ങളെ ദുരുപയോഗം ചെയ്ത് വ്യാഖ്യാനിക്കുകയും ചെയ്യുന്നു. 1950-ൽ ഇന്ത്യാ റിപ്പബ്ലിക്കായതോടു കൂടി ഈ നിയമം പ്രാവർത്തികമായി. 

ഇൻഡ്യ റിപ്പബ്ലിക്കായിട്ടു ആറു പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും നാളിതുവരെ എല്ലാ മതക്കാർക്കും ഒരുപോലെയുള്ള നീതിപൂർവമായ ഒരു നിയമം നടപ്പാക്കിയിട്ടില്ല. പോർട്ടുഗീസുകാർ വരുന്നതിനു മുമ്പ് ക്രിസ്ത്യൻ പള്ളികളുടെ ഭരണം ഇടവക ജനങ്ങളുടെ നിയന്ത്രണത്തിലായിരുന്നു. സഭയുടെ സാമ്പത്തിക സ്രോതസുകളുടെ കണക്കുകൾ ഒരിക്കലും സർക്കാരുകളെ അറിയിച്ചിരുന്നില്ല. പള്ളിയോ മറ്റു സ്ഥാപനങ്ങളോ മറ്റു മതസ്ഥരെപ്പോലെ രജിസ്റ്റർ ചെയ്തിട്ടുമില്ലായിരുന്നു. അതുകൊണ്ടാണ് പള്ളിഭരണത്തെ തീർത്തും ജനാധിപത്യമാക്കി അല്മായനെ പള്ളിയുമായുള്ള സുപ്രധാന തീരുമാനങ്ങളിൽ പങ്കു കൊള്ളിപ്പിക്കണമെന്ന് ചർച്ച് ആക്റ്റ് അനുശാസിക്കുന്നത്. പൂർണ്ണമായും ബൈബിളിന്റെ തത്ത്വ ചിന്തകൾ മാനിച്ചുകൊണ്ട് തന്നെയാണ് ചർച്ച് ആക്റ്റ് തയ്യാറാക്കിയിരിക്കുന്നതും. ചർച്ച് ആക്ടിൽ, ഇടവക മുതൽ കേരളമൊന്നാകെയുള്ള പള്ളികളുടെ സ്വത്തുക്കളും വരുമാനങ്ങളും  സർക്കാരിനെ ബോധ്യപ്പെടുത്തണമെന്ന നിബന്ധനയുണ്ടെങ്കിലും ആദ്ധ്യാത്മിക കാര്യങ്ങളിൽ സർക്കാർ ഇടപെടില്ലെന്നും പ്രത്യേകം വ്യക്തമാക്കിയിട്ടുണ്ട്.

വാസ്തവത്തിൽ, സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനായി അല്മായരെ പള്ളിയുടെ ഭരണകാര്യങ്ങളിൽ  പങ്കു കൊള്ളിപ്പിക്കണമെന്നുള്ള ലക്ഷ്യമാണ് ചർച്ച് ആക്റ്റിലുള്ളത്. ബിഷപ്പുമാർ ഇടയലേഖനങ്ങളിൽക്കൂടി ചർച്ച് ആക്റ്റിലെ ഉള്ളടക്കങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കുന്നതും കാണാം. അതുമൂലം ഭൂരിഭാഗം അല്മായരും ആശയക്കുഴപ്പത്തിലുമാണ്.  സഭയുടെ ആദ്ധ്യാത്മികമായ കാര്യനിർവഹണങ്ങൾക്കും ചാരിറ്റബിൾ സ്ഥാപനങ്ങൾ നിരീക്ഷിക്കുന്നതിനും ധനകാര്യങ്ങൾ നിയന്ത്രിക്കുന്നതിനും വസ്തു വകകൾ അല്മായരുടെ താൽപര്യങ്ങളിൽ  സംരക്ഷിക്കുന്നതിനും ചർച്ച് ആക്റ്റ് നിലകൊള്ളുന്നു. വിവിധ തലങ്ങളിലുള്ള ഭരണ നിർവാഹങ്ങൾക്കുള്ള തെരഞ്ഞെടുപ്പുകൾ തികച്ചും ജനാധിപത്യപരമായി നടത്തപ്പെടും. ഇടവകകളിലും രൂപതകളിലും സ്റ്റേറ്റ് ലെവലിലും  ഏകീകൃത നിയമമുണ്ടാക്കുകയെന്നതും ചർച്ച് ആക്റ്റിന്റെ ലക്ഷ്യമാണ്.


വി.ആർ. കൃഷ്ണയ്യർ തയ്യാറാക്കിയ കേരള ചർച്ച് പ്രോപ്പർട്ടി ആക്റ്റിനെ വളച്ചൊടിച്ച് തെറ്റായി വ്യാഖ്യാനിച്ച് തൃശൂർ ബിഷപ്പ് ആൻഡ്രുതാഴത്ത് ഒരു ഇടയലേഖനം ഇറക്കിയിരുന്നു. കേൾവിക്കാർക്ക് ആശയക്കുഴപ്പം തോന്നത്തക്ക വിധത്തിൽ ചർച്ച് ആക്റ്റിനെ ഇടയലേഖനം വഴി സമർത്ഥമായ രീതിയിൽ ബിഷപ്പ് വ്യാഖ്യാനിച്ചിട്ടുണ്ട്. ചർച്ച് ആക്റ്റ് മൂലം പ്രഥമ ദൃഷ്ട്യാ ചിന്തിക്കുന്നവർക്ക് പള്ളിവക സ്വത്തുക്കൾ പൂർണ്ണമായും സർക്കാരും രാഷ്ട്രീയക്കാരും കൈകാര്യം ചെയ്യുന്നുവെന്ന് ബിഷപ്പിന്റെ ഇടയലേഖനം വായിക്കുന്നവർക്കു തോന്നിപ്പോവും. ഒരു സാധാരണ വിശ്വാസിയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ലേഖനം മതപരമായ വൈകാരികത സൃഷ്ടിക്കുന്നതാണ്.

ചർച്ചാക്റ്റിനെതിരായി കത്തോലിക്കാ സമുദായം ഒറ്റകെട്ടായി എതിർക്കാനാണ് ബിഷപ്പ് ആഹ്വാനം ചെയ്തിരിക്കുന്നത്. സഭയുടെ നാളിതുവരെയുള്ള ചരിത്രം പരിശോധിക്കുകയാണെങ്കിൽ, പുരോഗമനപരമായ എന്തെങ്കിലും പരിഷ്‌ക്കാരങ്ങൾ നടപ്പാക്കാൻ ശ്രമിച്ചിരുന്ന കാലങ്ങളിലെല്ലാം ന്യൂനപക്ഷാവകാശത്തിന്റെ പേരിൽ പുരോഹിതർ സഭാമക്കളെ സർക്കാരിനെതിരെ ലഹളകളുണ്ടാക്കാനായി പ്രേരിപ്പിച്ചിട്ടുള്ളതായും കാണാം. ഇത് തുടങ്ങിയത് സർ സിപിയുടെ വിദ്യാഭ്യാസ പരിഷ്‌ക്കരണ കാലം മുതലാണ്. പിന്നീട് പനമ്പള്ളിയുടെ വിദ്യാഭ്യാസ പദ്ധതികളെയും വിമോചന സമരത്തിലെ മുണ്ടശേരിയുടെ വിദ്യാഭ്യാസ ബില്ലിനെയും തൂത്തെറിഞ്ഞു കൊണ്ട് പുരോഹിതർ തങ്ങളുടെ ശക്തി തെളിയിച്ചിരുന്നു. വിശ്വാസികളിൽ മതാന്ധത നിറഞ്ഞിരിക്കുന്ന കാലത്തോളം ഒരു ശക്തിയ്ക്കും സഭയെ തോൽപ്പിക്കാൻ സാധിക്കില്ല. ചർച്ച് ആക്റ്റ് ബില്ലിനെതിരെയും പുരോഹിതർ ഇടവകകൾ മുതൽ രൂപതകൾ, അതിരൂപതകൾ വരെ കുപ്രചരണങ്ങൾ ആരംഭിച്ചു കഴിഞ്ഞു. 


ചർച്ച് ആക്റ്റിനെതിരെ 'ന്യുന പക്ഷാവകാശ ഹനിക്കൽ', 'രാഷ്ട്രീയവൽക്കരണം' മുതലായ വ്യാജ ജല്പിതങ്ങളും ഇടയലേഖനങ്ങളിലുണ്ട്. "ക്രൈസ്‌തവരെ തകർക്കാൻ പോകുന്നുവെന്നും, ബില്ലു ഭരണഘടനയ്ക്ക് എതിരാണെന്നും ക്രൈസ്തവ അവകാശത്തിനു മേൽ സർക്കാർ തുരങ്കം വെയ്ക്കുന്നുവെന്നും സഭാ സ്വത്തുക്കൾ സർക്കാർ പിടിച്ചെടുക്കാൻ പദ്ധതിയിടുന്നുവെന്നും സ്വത്തുക്കൾ രാഷ്ട്രീയ പാർട്ടികളുടെ നിയന്ത്രണത്തിലാക്കുന്നുവെന്നും ഭരണഘടന വാഗ്ദാനം ചെയ്ത ഇരുപത്തിയാറാം വകുപ്പ് പ്രകാരം ചർച്ച് ആക്റ്റ് ന്യുനപക്ഷങ്ങൾക്ക് എതിരാണെന്നും ന്യൂന പക്ഷങ്ങൾക്ക് തങ്ങളുടെ മതത്തിൽ വിശ്വസിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നും" പ്രഖ്യാപിച്ചുകൊണ്ടുള്ള  ജനരോക്ഷമുയർത്തുന്ന പ്രസ്താവനകളാണ് ഇടയലേഖനം വഴി പുരോഹിതരും ബിഷപ്പുമാരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.


'വൈദികരും മെത്രാന്മാരും ആത്മീയ ശുശ്രുഷ മാത്രം നടത്തിയാൽ മതിയെന്നും അവർക്കു സഭായോഗത്തിൽ ആദ്ധ്യക്ഷത വഹിക്കാൻ മാത്രമേ അവകാശമുള്ളൂവെന്നും' ചർച്ച് ആക്റ്റ് നിർദേശിക്കുന്നതായി ഇടയലേഖനം ആവലാതിപ്പെടുന്നു. അത്തരം ഒരു നിയമത്തിൽ നീതിയും സത്യവുമുണ്ടെന്നുള്ള വസ്തുത യുക്തിപൂർവം ചിന്തിക്കുന്നവർക്ക് മനസിലാക്കാൻ സാധിക്കും.  ഭൗതിക കാര്യങ്ങൾ തീരുമാനിക്കുന്നത് സർക്കാർ നിർദ്ദേശിക്കുന്ന കമ്മീഷനെന്നും ബിഷപ്പിന്റെ ലേഖനം സൂചിപ്പിക്കുന്നു. 'സർക്കാരിന്റ അധികാര പരിധിയിൽ സെമിനാരികൾ, ഹോസ്പിറ്റലുകൾ, സ്‌ക്കൂൾ, കോളേജ്, അനാഥാലയങ്ങൾ, ധ്യാന കേന്ദ്രങ്ങൾ, മഠങ്ങൾ പ്രവർത്തിക്കണമെന്നും അവയുടെ സമ്പത്തു സർക്കാരിന്റെ അധീനതയിലായിരിക്കുമെന്നുമാണ് ബില്ലിലെ വ്യവസ്ഥയെന്നും' ബിഷപ്പ് പറഞ്ഞു. 'ഇടതു ചായ്‌വുള്ളവർ ക്രൈസ്തവർക്കെതിരെ തിരിയുന്നുവെന്ന' പ്രചരണങ്ങളും ആരംഭിച്ചിരിക്കുന്നു. 'ക്രൈസ്തവരെ തകർക്കുന്ന ഈ ബില്ലിനെ എന്ത് വില കൊടുത്തും ഇല്ലാതാക്കണമെന്നും വിശ്വാസികൾ ജാഗരൂകരായിരിക്കണമെന്നും' ലേഖനത്തിലുണ്ട്. 

ബിഷപ്പ് ആൻഡ്രുസ് താഴത്തിന്റെയും മറ്റു ബിഷപ്പുമാരുടെയും അഭിപ്രായപ്രകടനങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണ്. ജസ്റ്റിസ് കൃഷ്ണയ്യർ തയ്യാറാക്കിയ 'ചർച്ച് ആക്റ്റ്' ഭരണഘടനയിൽ നിന്നും അണുവിട വ്യതിചലിച്ചിട്ടില്ലെന്നുള്ളത് ബില്ലിനെപ്പറ്റി പഠിക്കുന്നവർക്ക് മനസിലാകും. സഭയിലെ ഒരു മേലാധികാരിയും നിയമത്തിനുമേലെയല്ലെന്നു ചർച്ച് ആക്റ്റ് വ്യക്തമാക്കുന്നു. ഇന്ത്യൻ ഭരണഘടനയിൽ സഭാ സ്വത്തുക്കൾ നിയമപരമായി ഭരിക്കപ്പെടണമെന്ന വകുപ്പ് ഉൾപ്പെടുത്തിയപ്പോൾ ആരും അന്ന് എതിർത്തില്ല. സഭകളുടെ സ്വത്തുക്കൾ ഭരിക്കുന്നതിനു ഭരണ ഘടന കല്പിച്ചിരിക്കുന്ന നിയമം വേണമെന്നുള്ള ആവർത്തനം മാത്രമേ കൃഷ്ണയ്യരുടെ ചർച്ച് ആക്റ്റിലുള്ളൂ. 

ഒരു ക്രിസ്ത്യാനിയെന്നാൽ 'യേശുവിൽ വിശ്വസിക്കുന്നവരും യേശുവിനെ രക്ഷകനായി സ്വീകരിച്ചവരെന്നും' ചർച്ച് ആക്റ്റിൽ നിർവചനം നൽകിയിരിക്കുന്നു. യേശുവിൽ വിശ്വസിച്ചുകൊണ്ട് യേശുവിനെ ആരാധിക്കുന്ന സമൂഹത്തെ സഭയെന്നു വ്യക്തമാക്കുന്നു. യേശുവിൽ വിശ്വസിക്കുന്ന സമൂഹങ്ങൾ വിവിധ സഭകളിൽ ഉൾപ്പെട്ടവരാകാം. ഓരോ സമൂഹങ്ങൾക്കും പ്രത്യേകമായ ആരാധനാലയങ്ങളും കെട്ടിടങ്ങളും കാണും. ആദ്ധ്യാത്മിക കാര്യങ്ങളിൽ അതാത് സഭകളുടെ നിയമങ്ങളും വ്യത്യസ്തമായി കാണാം.

പ്രാദേശിക തലങ്ങളിൽ ഒരു 'ഇടവകയെ' സഭയുടെ കീഴിലുള്ള അടിസ്ഥാനഘടകമായി കരുതുന്നു. എല്ലാ ഉപവിഭാഗങ്ങളും അടങ്ങിയ ക്രിസ്ത്യൻ മതം ഒന്നായി കരുതുന്നുണ്ടെങ്കിലും ഓരോ മത ശാഖകളും വെവ്വേറെയുള്ള ഭരണ സംവിധാനങ്ങളുടെ കീഴിലായിരിക്കും. ഓരോ സഭകൾക്കും വ്യത്യസ്തങ്ങളായ ആദ്ധ്യാത്മിക നേതാക്കളുമുണ്ട്.  ക്രിസ്ത്യൻ സഭകളെന്നാൽ! കത്തോലിക്ക, യാക്കോബായ, ഓർത്തോഡോക്സ്, മാർത്തോമ്മാ, സി.എസ്.ഐ, എന്നിങ്ങനെ മത വിഭാഗങ്ങളുൾപ്പെട്ടതാകാം. പള്ളിവക സ്ഥാവര സ്വത്തുക്കളായി കരുതുന്നത് പള്ളിക്കെട്ടിടങ്ങൾ, ചാപ്പലുകൾ,  പള്ളിയാവശ്യത്തിനുപയോഗിക്കുന്ന കെട്ടിടങ്ങൾ, മുതലായവകൾ ഉൾപ്പെടും. ചാപ്പലുകളും, പള്ളിയോടനുബന്ധിച്ചുള്ള സ്ഥലങ്ങളും ശവക്കോട്ടകളും നിയമ പരിധിയിലുണ്ടായിരിക്കും. പള്ളിക്കു വേണ്ടി മറ്റു സ്ഥലങ്ങളിലും വസ്തു വകകൾ ഉണ്ടെങ്കിൽ നിയമം ബാധകമാണ്.

വസ്തു വകകളോ, കെട്ടിടങ്ങളോ ദാനം കിട്ടിയാലും പള്ളിക്കുവേണ്ടി വസ്തു വിറ്റാലും കൂടുതൽ സൗകര്യങ്ങൾ ഉണ്ടാക്കിയാലും, പരിഷ്‌ക്കരിച്ചാലും നിയമത്തിന്റെ അടിസ്ഥാനത്തിൽമാത്രമേ    അനുവദിക്കുള്ളു. സെമിനാരികൾ, ഹോസ്പിറ്റൽ, സ്‌കൂൾ, കോളേജുകൾ, അനാഥാലയങ്ങൾ, പുരോഹിത ഭവനങ്ങൾ, ധ്യാന കേന്ദ്രങ്ങൾ, വ്യാവസായിക കെട്ടിടങ്ങൾ, കൃഷി സ്ഥലങ്ങൾ, എസ്റ്റേറ്റുകൾ, ട്രെയിനിങ് കേന്ദ്രങ്ങൾ, മീഡിയ, പ്രസിദ്ധീകരണ ശാലകൾ, പുനരധിവാസ സ്ഥലങ്ങൾ, എന്നിങ്ങനെയുള്ള സ്ഥാപനങ്ങൾ പുരോഹിതരുടെ മേൽക്കോയ്മയിൽ നിന്നും വിടുവിക്കും. സഭയുടെ കീഴിലുള്ള എല്ലാ സ്ഥാപനങ്ങളും തികച്ചും ജനാധിപത്യ രീതിയിൽ അല്മായൻറെ നേതൃത്വത്തിലായിരിക്കും പ്രവർത്തിക്കുന്നത്.

നിയമ വ്യവസ്ഥിതികളുടെ നടത്തിപ്പിനായി കാനോൻ നിയമങ്ങളോ മറ്റു സാമൂഹിക നിയമങ്ങളോ, ഭക്തി മാർഗങ്ങളിൽ പിന്തുടരുന്ന നിയമങ്ങളോ പ്രാധാന്യം അർഹിക്കുന്നില്ല. 'ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റ്' എന്ന പേരിൽ ഓരോ പള്ളിയും രജിസ്റ്റർ ചെയ്തിരിക്കണം. നിയമം പ്രാബല്യത്തിലായി ആറു മാസത്തിനുള്ളിൽ പ്രത്യേകമായ നിയമങ്ങളും ഓരോ ഇടവകയ്ക്കും രൂപതകൾക്കും എഴുതിയുണ്ടാക്കിയിരിക്കണം. ഇടവക ജനങ്ങൾ ഒത്തുചേർന്നുകൊണ്ടു നിയമങ്ങൾ സൃഷ്ടിക്കണം.  ഓരോ ദിവസത്തെയും ഭരണ കാര്യങ്ങൾ നിർവഹിക്കേണ്ടത് തെരഞ്ഞെടുക്കപ്പെട്ട ട്രസ്റ്റ് കമ്മിറ്റിയായിരിക്കണം.

അക്രൈസ്തവർ, നിരീശ്വര വാദികൾ, കുറ്റവാളികൾ, എന്നിവർക്ക് പള്ളിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റികളിൽ മത്സരിക്കാൻ സാധിക്കില്ല. ചാരിറ്റബിൾ ട്രസ്റ്റ് പോലുള്ള ഉത്തരവാദിത്വപ്പെട്ട സംഘടനയിൽ പ്രവർത്തിക്കാനോ സ്ഥാനമാനങ്ങൾ വഹിക്കാനോ പാടില്ല. അതുപോലെ മാനസിക അസുഖമുള്ളവർക്കും ജന്മനാ ബുദ്ധി മാന്ദ്യം സംഭവിച്ചവർക്കും സഭയുടെ സ്ഥാനമാനങ്ങൾ പാടില്ല. മദ്യം ഉപയോഗിക്കുന്നവരെയും മയക്കു മരുന്നിനടിമപ്പെട്ടവരെയും പള്ളി കമ്മറ്റികളിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. അസന്മാർഗിക ജീവിതം നയിക്കുന്നവരെയും തെരഞ്ഞെടുക്കാൻ പാടില്ല. 

ഇടവകയിലുള്ള പതിനെട്ടു വയസു കഴിഞ്ഞ സ്ത്രീ പുരുഷഭേദമെന്യേ ആർക്കും ട്രസ്റ്റി അസംബ്ലിയിൽ വോട്ടവകാശം ഉണ്ടായിരിക്കും. ഓരോ ഇടവകയിലും ഒത്തുചേരുന്ന പൊതു സമ്മേളനത്തിൽ, മാനേജിങ് കമ്മറ്റിയേയും, ട്രസ്റ്റിയെയും മൂന്നു ഓഡിറ്റേഴ്സിനെയും തെരഞ്ഞെടുക്കണം. ഇടവകയിലെയും രൂപതയിലേയും അംഗ സംഖ്യയനുസരിച്ച് ഓരോ മുന്നൂറു അംഗങ്ങൾക്കും ഒരു അംഗത്തെ സ്റ്റേറ്റ് എക്സിക്യൂട്ടീവിലേയ്ക്ക് തിരഞ്ഞെടുക്കാം.


സഭയുടെ സ്വത്തുക്കളും വസ്തു വകകളും നിയന്ത്രിക്കാനുള്ള അധികാരം നിയമാനുസൃതമായി തെരഞ്ഞെടുക്കപ്പെട്ട ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റിനായിരിക്കും. സഭയുടെ വരുമാനം ശേഖരിക്കേണ്ട അവകാശവും ട്രസ്റ്റിനുമാത്രമായിരിക്കും. ഡൊണേഷനും പള്ളിയിൽ നിന്നുള്ള പിരിവുകളും കടമായി കിട്ടുന്നതും, വസ്തുക്കൾ ക്രയവിക്രയത്തിൽക്കൂടി നേടുന്നതും വിൽക്കുന്നതും ട്രസ്റ്റിന്റെ ഉത്തരവാദിത്വത്തിലായിരിക്കും. പള്ളിയിലേക്ക് വരുന്ന വരുമാനം ശേഖരിക്കുമ്പോഴുള്ള ചെലവുകളുടെ കണക്കുകൾ ബോധ്യപ്പെടുത്താനും ട്രസ്റ്റിന് ബാധ്യതയുണ്ട്. ട്രസ്റ്റ് കമ്മറ്റി സഭാവക എല്ലാ അക്കൗണ്ട് ബുക്കുകളും സൂക്ഷിക്കണം. ഓരോ വർഷവും വാർഷിക സ്റ്റേറ്റുമെന്റും ബാലൻഷീറ്റും തയ്യാറാക്കണം. അക്കൗണ്ട്സ് അതാത് സമയങ്ങളിൽ ഇന്റെർണൽ ഓഡിറ്റേഴ്‌സ് (Internal auditors) ഓഡിറ്റ് ചെയ്തുകൊണ്ടിരിക്കണം. കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടവരെ തെരഞ്ഞെടുക്കേണ്ടത് വർഷാവസാനത്തിൽ സമ്മേളിക്കുന്ന പൊതു സമ്മേളനമായിരിക്കും. ഓഡിറ്റ് ചെയ്യുമ്പോൾ എന്തെങ്കിലും ക്രമക്കേട് കണ്ടാൽ അത് ജനറൽ അസംബ്ലിയിൽ അവതരിപ്പിച്ച്‌ പരിഹാരം കണ്ടെത്തണം.  


ചർച്ച് ആക്റ്റിന്റെ ഭരണഘടനയനുസരിച്ച് 'ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റിനെ' രൂപത, റവന്യു ഡിസ്ട്രിക്റ്റ്, സെൻട്രൽ എന്നിങ്ങനെ മൂന്നായി തരം തിരിച്ചിട്ടുണ്ട്. ഈ മൂന്നു തലങ്ങളുടെ പ്രവർത്തനങ്ങൾക്കായി 25 അംഗ കമ്മിറ്റിയെ തെരഞ്ഞെടുക്കണം. ഈ കമ്മറ്റിയായിരിക്കും രൂപതകളുടെ സ്വത്തു വകകൾ മാനേജ് ചെയ്യേണ്ടത്. അതിനോടനുബന്ധിച്ചുള്ള വരവു ചെലവ് കണക്കുകളും കൃത്യമായി സൂക്ഷിക്കുകയും വേണം. കമ്മിറ്റിയുടെ തീരുമാനം അനുസരിച്ച് രൂപതകളിലും  രൂപതകളുടെ ആസ്ഥാനങ്ങളിലും വാർഷിക സ്റ്റേറ്റുമെന്റും തയ്യാറാക്കണം. സഭയിലെ അക്കൗണ്ടുകൾ 'ഇന്റർനൽ ഓഡിറ്റ്' കൂടാതെ സർക്കാരിന്റെ നിയന്ത്രണമുള്ള ചാർട്ടേർഡ് അക്കൗണ്ടന്റുകളും ഓഡിറ്റ് ചെയ്യണം. സ്റ്റേറ്റ് ലെവൽ 'ക്രിസ്ത്യൻ ചാരിറ്റബിൾ ട്രസ്റ്റിൽ' മേജർ ആർച്ചു ബിഷപ്പ്, ആർച്ച് ബിഷപ്പ്, ബിഷപ്പ്‌ കൂടാതെ അവരോടൊപ്പം ഓരോ രൂപതയിൽ നിന്നും പത്തുപേരെ തെരഞ്ഞെടുക്കണം. 'സ്റ്റേറ്റ് ട്രസ്റ്റ് കമ്മിറ്റി' കുറഞ്ഞ പക്ഷം 101 അംഗങ്ങൾ നിറഞ്ഞതായതായിരിക്കും. സംസ്ഥാനത്തിന്റെ മുഴുവൻ പള്ളി വക സ്വത്തുക്കളും വരുമാനവും നിയന്ത്രിക്കുന്നത് സ്റ്റേറ്റ് കമ്മറ്റിയായിരിക്കും. 


സഭാവക സ്വത്തുക്കളിൽ നിയമപരമായി തന്നെ ഓരോ അല്മായനും തുല്യാവകാശമാണുള്ളത്. ഈ സ്വത്തുക്കളെല്ലാം പൊതുജങ്ങളിൽ നിന്നും തലമുറകളായി സമാഹരിച്ചതാണ്. പുരോഹിതരുടെ കുടുംബങ്ങളിൽനിന്നും കൊണ്ടുവന്നതല്ല. പൊതു ജനങ്ങളുടെ സ്വത്തായിരിക്കുമ്പോൾ തീർച്ചയായും സർക്കാരിന് നിയന്ത്രണമുണ്ടായിരിക്കണം. പൊതു സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നവർ കണക്ക് ബോധിപ്പിക്കാനും തയ്യാറാകണം. അങ്ങനെയുള്ള സ്വത്തുക്കൾ അത് നല്കിയവർക്കും നിയമാനുസൃതമായി സർക്കാരിനും ചോദ്യം ചെയ്യാവുന്നതായിരിക്കണം. ദൗർഭാഗ്യവശാൽ അല്മായർ സ്വരൂപിച്ച സ്വത്തുക്കൾ കയ്യടക്കി വെച്ചിരിക്കുന്ന പുരോഹിതരെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലാത്ത സ്ഥിതിവിശേഷമാണ് ഇന്ന് ഭാരതത്തിലുള്ളത്. 

ക്രിസ്ത്യാനികളൊഴികെ ഇന്ത്യയിലെ എല്ലാ മതസ്ഥരുടെയും സ്വത്തു കാര്യങ്ങൾ വീക്ഷിക്കാൻ സർക്കാർ നിയന്ത്രണങ്ങളുണ്ട്. സമുദായ സ്വത്തുക്കളിൽ, സർക്കാരിന്റെ നിയന്ത്രണത്തിലുള്ള മുസ്ലിമുകളുടെ വക്കഫ് ബോർഡും ഹിന്ദുക്കളുടെ ദേവസ്വ ബോർഡും കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ജനാധിപത്യ വ്യവസ്ഥിതിയിലാണ് ഈ സംഘടനകൾക്ക് അടിസ്ഥാനമിട്ടിരിക്കുന്നതും. എന്നാൽ ക്രിസ്ത്യാനികളുടെ സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നത് മെത്രാന്മാരാണ്. അവരെ ജനങ്ങൾ തെരെഞ്ഞെടുക്കുന്നതുമല്ല. ജനാധിപത്യ വ്യവസ്ഥിതിയിൽ തെരഞ്ഞെടുക്കാത്ത മെത്രാന്മാർക്ക് പൊതുസ്വത്തായ സഭാ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ നിയമപരമായി യാതൊരു അവകാശവുമില്ല.   


അഭയാക്കേസ്, ബെനഡിക്റ്റ് കേസ്, മാനന്തവാടി റോബിന്റെ ലൈംഗിക പീഡനക്കേസ് മുതൽ  കോടിക്കണക്കിനു രൂപയാണ് പുരോഹിത ലോകം പൊതുഖജനാവായ സഭാ സ്വത്തുക്കളിൽനിന്നും ചെലവഴിച്ചത്. വിദേശ യാത്രകളും ആഡംബര ജീവിതവും മണിമന്ദിരങ്ങൾ പണിതും ആർഭാടമായി ജീവിക്കുന്ന മെത്രാന്മാരുടെ ജീവിതചര്യകളെ ഒരു സർക്കാരും നാളിതുവരെ ചോദ്യം ചെയ്തിട്ടില്ല. അല്മെനികളുടെ വിയർപ്പിന്റെ ഫലം പറ്റുന്ന പുരോഹിത ലോകത്തെ ആർക്കും ചോദ്യം ചെയ്യാനും സാധിക്കില്ല. സഭയിലെ സാമ്പത്തിക കാര്യങ്ങൾ അല്മേനികളുടെ ചുമതലകളിലായിരിക്കണമെന്ന ലക്ഷ്യമാണ് ചർച്ച് ആക്റ്റിലുള്ളത്. 


ഒരു വികാരി ഒരു ഇടവകയിൽ വന്നാൽ ആദ്യം ചെയ്യുന്നത് എത്ര മനോഹരമായ പള്ളിയാണെങ്കിലും അത് പൊളിച്ചു പണിയാനാരംഭിക്കും. മറ്റൊരു വികാരി വരുമ്പോൾ പുരോഹിതർ താമസിക്കുന്ന കെട്ടിടം പൊളിച്ചു ആർഭാടമാക്കാൻ നോക്കും. പിന്നെ സ്‌കൂളുകൾ, അനാഥാലയങ്ങൾ, ഷോപ്പിംഗ് കോംപ്ലക്സുകൾ, എന്നിങ്ങനെ സർവ്വതും പുരോഹിത നേതൃത്വത്തിൽ തന്നെ. നല്ല പുരോഹിതരുമുണ്ട്. എന്നാൽ പണം കൈകാര്യം ചെയ്യുന്ന പഠിച്ച കള്ളന്മാർ നിഷ്കളങ്കരായ പുരോഹിതരുടെ വായ് അടപ്പിക്കുകയും ചെയ്യും. പള്ളിക്കെട്ടിടങ്ങൾ പണിയുമ്പോൾ വെട്ടുമേനിയെന്ന വലിയൊരു തുക വികാരി കൈക്കലാക്കുകയും ചെയ്യും. പള്ളിയുടെ പഴയ ഉരുപ്പടികൾ മേടിക്കാനും വികാരിയുടെ ശിങ്കിടികൾ ചുറ്റും തന്നെ കാണും. നിലവിലുള്ള നിയമത്തിന്റെ പരിധിയിൽ ആരെയും ഇവർക്ക് കണക്കു ബോധിപ്പിക്കേണ്ടതുമില്ല. 


ഒരു മെത്രാന്റെ അധീനതയിലുള്ള പള്ളിയുടെ വരുമാനമോ, ചെലവുകളോ സംബന്ധിച്ച കണക്കുകൾ അല്മായരെ കേൾപ്പിക്കേണ്ട ആവശ്യമില്ല. അതേ സമയം ഇന്ത്യൻ പൗരാവകാശമനുസരിച്ച് അല്മായനു ലഭിക്കേണ്ട ന്യായമായ അവകാശങ്ങൾ മാത്രമേ ചർച്ച് ആക്റ്റുകൊണ്ടു നിർദ്ദേശിക്കുന്നുള്ളൂ. വമ്പിച്ച സഭാസ്വത്തുക്കൾ ദുരുപയോഗം ചെയ്യുന്ന പുരോഹിതരുടെ ആർഭാട ജീവിതത്തിനും വിദേശ യാത്രകൾക്കും നാളിതുവരെ ഒരു കണക്കുമില്ല. പണത്തിന്റെ വരവു ചെലവുകളും സ്വത്തു വിവരങ്ങളും കണക്കിൽപ്പെടുത്തണമെന്ന ആവശ്യകതയാണ് ചർച്ച് ആക്റ്റിലുള്ളത്. പൊതുപണം കൈകാര്യം ചെയ്യാൻ തീരുമാനിക്കേണ്ടത് ആ പണം നൽകിയ ജനങ്ങളാണ്. റോമിൽ നിന്ന് നിയമിച്ച മെത്രാന്മാർക്കും പുരോഹിതർക്കും അല്മായരുടെ ധനം കൈകാര്യം ചെയ്യാൻ ധാർമ്മികമായി യാതൊരു അവകാശവും നൽകാൻ പാടില്ലാത്തതാണ്. 


അമേരിക്കൻ ഭരണഘടന ശില്പിയായ ജെഫേഴ്സൺ പറഞ്ഞിരിക്കുന്നത് 'എവിടെ നിയമം അരാജകത്തിലാകുമോ അവിടെ സ്വേച്ഛാധിപത്യം ആരംഭിക്കുന്നുവെന്നാണ്.' സഭയുടെ സ്വത്തുക്കൾ സ്വന്തം സ്വാധീനത്തിൽ കൈയടക്കിക്കൊണ്ടു പൗരാഹിത്യ ലോകം തോന്നുന്ന പോലെ സ്വത്തുക്കൾ ദുർവിനിയോഗം ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇന്നുള്ളത്. ഇന്ത്യൻ ഭരണഘടനയെക്കാളും പുരോഹിത ലോകത്തിനു പ്രാധാന്യം റോമിലെ കാനോൻ നിയമങ്ങളാണ്. ഇന്ത്യയുടെ വായു ശ്വസിച്ചും വെള്ളം കുടിച്ചും ജീവിക്കുന്ന പുരോഹിത ലോകം കാനോൻ നിയമം പൊക്കിപിടിക്കുന്നു. ഇത് തികച്ചും രാജ്യദ്രോഹപരമായ ചിന്താഗതിയാണ്. ഇന്ത്യൻ ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന നിയമങ്ങളായ 'ചർച്ച് ആക്റ്റ്' നടപ്പാക്കാതെയിരിക്കാൻ തൃശൂർ, ഇരിഞ്ഞാലക്കുട ബിഷപ്പുമാരെപ്പോലുള്ളവർ അണികളെ സമരത്തിനായി രംഗത്തിറക്കാൻ പടയൊരുക്കങ്ങളും തുടങ്ങിയിട്ടുണ്ട്. അനധികൃതമായി മെത്രാന്മാർ കൈവശം വെച്ചുകൊണ്ടിരിക്കുന്ന സ്വത്തുക്കൾ സ്വന്തം നിയന്ത്രണത്തിൽ നിന്നും കൈവിട്ടു പോവുമെന്ന ആശങ്കയാണ് അവരെ അലട്ടുന്നത്. 


EMalayalee:

Malayalam Daily News :