Translate

Friday, August 31, 2012

കത്തോലിക്കാ സഭക്ക് പുതിയ പാര്‍ട്ടി ഉണ്ടാകുമോ?

Mar .Alencherry

ഇന്ത്യന്‍ ഹെറാള്ഡു പ്രസിദ്ധീകരിച്ച ലേഖനം :
 
കത്തോലിക്കാ സഭക്ക് പുതിയ പാര്‍ട്ടി ഉണ്ടാകുമോ. മുസ്ലീം , നായര്‍ , ഈഴവ തുടങ്ങിയ മറ്റു എല്ലാ മത ങ്ങളും പാര്‍ട്ടി പോലെ തങ്ങളുടെ സമുദായത്തെ
അധികാര സ്ഥാനങ്ങളില്‍ എത്താന്‍ ഉപയോഗി ക്കുമ്പോള്‍ കത്തോലിക്കാ സഭയും ആ വഴിക്ക് ചിന്തിച്ചാല്‍ തെറ്റുണ്ടോ. ഇവിടെ ആണ് ആലന്‍ ചേരി
പിതാവിന്റെ ഈ അഭിപ്രായത്തിന് പ്രാധാന്യം .

സീറോ മലബാര്‍ സഭയുടെ സമുദായ സംഘടന എന്ന നിലയില്‍ അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ്‌ സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക രംഗങ്ങളില്‍ സജീവസാന്നിധ്യമാകണമെന്ന്‌ മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി പറഞ്ഞു.

എ.കെ.സി.സിയുടെ പരിഷ്‌കരിച്ച നിയമാവലിക്കു സീറോ മലബാര്‍ സിനഡ്‌ അംഗീകാരം നല്‍കിയതായും അദ്ദേഹം പറഞ്ഞു. സഭാ ആസ്‌ഥാനമായ കാക്കനാട്‌ മൗണ്ട്‌ സെന്റ്‌ തോമസില്‍ സിനഡ്‌ മെത്രാന്മാരുടെ സാന്നിധ്യത്തില്‍ നടന്ന കത്തോലിക്കാ കോണ്‍ഗ്രസ്‌ സംസ്‌ഥാന നേതൃസമ്മേളനം ഉദ്‌ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു മാര്‍ ആലഞ്ചേരി.

കത്തോലിക്ക കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ സഭ വലിയ പ്രതീക്ഷയോടെയാണ്‌ നോക്കിക്കാണുന്നത്‌. സഭയോടൊപ്പം മെത്രാന്മാരോടു ചേര്‍ന്നു മുന്നോട്ടുപോകാന്‍ എ.കെ.സി.സി. നേതൃത്വത്തിനാകണം. പ്രസ്‌ഥാനത്തിന്റെ വിവിധ വേദികള്‍ വിഭജനത്തിന്റേതല്ല, സമന്വയത്തിന്റേതാവണം. എ.കെ.സി.സിയുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും മേജര്‍ ആര്‍ച്ച്‌ ബിഷപ്‌ എന്ന നിലയില്‍ താനും സീറോ മലബാര്‍ സിനഡും ഒപ്പമുണ്ടാകുമെന്നും മാര്‍ ആലഞ്ചേരി അറിയിച്ചു.

കത്തോലിക്ക കോണ്‍ഗ്രസ്‌ സംസ്‌ഥാന പ്രസിഡന്റ്‌ ബേബി മുണ്ടയ്‌ക്കല്‍ അധ്യക്ഷതവഹിച്ചു. സംസ്‌ഥാന ജനറല്‍ സെക്രട്ടറി ബിജു പറയന്നിലം റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. എ.കെ.സി.സി. ബിഷപ്‌ ഡെലഗേറ്റ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ആമുഖപ്രസംഗം നടത്തി. ആര്‍ച്ച്‌ ബിഷപ്പുമാരായ മാര്‍ ജോര്‍ജ്‌ വലിയമറ്റം, മാര്‍ മാത്യു മൂലക്കാട്ട്‌, ബിഷപ്പുമാരായ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, മാര്‍ സെബാസ്‌റ്റ്യന്‍ എടയന്ത്രത്ത്‌, മാര്‍ ബോസ്‌കോ പുത്തൂര്‍, എ.കെ.സി.സി. സംസ്‌ഥാന ഡയറക്‌ടര്‍ ഫാ. ജേക്കബ്‌ പാലയ്‌ക്കാപ്പിള്ളി, വൈസ്‌ പ്രസിഡന്റ്‌ ബേബി പെരുമാലില്‍, സെക്രട്ടറി പ്രൊഫ. ജോസുകുട്ടി ഒഴുകയില്‍, ഫാ. ജോര്‍ജ്‌ ഓലിയപ്പുറം, ടോണി ജോസഫ്‌, ജില്‍മോന്‍ ജോണ്‍, പ്രഫ. വി.എ. വര്‍ഗീസ്‌, ജോര്‍ജ്‌ കൂരാമറ്റം, ബേബി പെരുമാലില്‍, ടോമിച്ചന്‍ അയ്യരുകുളങ്ങര, സാജു അലക്‌സ് എന്നിവര്‍ പ്രസംഗിച്ചു.

Thursday, August 30, 2012

Focus on Jesus the Good News


 
     "Revised article with inputs from Papal Candidate Cardinal Maria Martini of Milan, Italy, the Liberal face of Church who gave an interview to Corriere Della Sera before his death last week."
    
Focus on Jesus the Good News
                  Evangelize the Evangelisers!
         “New Evangelisation” is   topic of discussion now in Pune then in October for a Synod of Bishops in Rome. Where to begin to live up to the adage: “Well begun is half done”? Like the Pastor, so the flock!

James Kottoor
   ‘Work with the Church and bishops in social, political and cultural fields to bear witness to goodness and unity, not divisions,’ Cardinal Alancherry is reported to have exhorted nearly 600 members of  All Kerala Catholic Congress representing various dioceses of Syromalabar Church in Kerala.

The meeting was held in the presence of the Synod of bishops at Kakkanad the head quarters of the church in August. Reports in the press do not mention divisive issues discussed or diverse views of the laity. Are they flying a trial balloon to get reactions to floating a church controlled political party like Muslim League, some suspect?

             No one can deny the crying need to bear witness to unity and goodness both in Church and society. Only all are not agreed on what is meant by church, society and unifying principle. According to Vatican council Church is the people of God without hierarchical divisions of bishops, priests and laity. Society is the whole of humanity without borders and divisions of natives and foreigners, or of class, caste and creed anywhere.
            What is the unifying principle? For Christians it is the person of Jesus, his life and teachings. When He is substituted or kept out of discussion  and discourse by self appointed humans, or worldly imperial models the result is that of a rudderless ship left to the whims and fancies of self-appointed captains unable to see eye to eye. When that happens, the only valid principle becomes: ”Unity in necessary things, diversity in unnecessary things and charity in all things,” proposed by St. Augustine.
Out dated Church
One has only to compare the pre-Constantine church with what it is today, to see how far it  has strayed  away from its original  ideals and practices and became disfigured  and outdated. "Our culture has aged, our churches are big and empty and the church bureaucracy rises up, our rituals and our cassocks are pompous," said former  cardinal Carlo Maria Martini of Milan in an interview to  Italian daily Corriere della Sera. The 85 year old Cardinal who died a week ago was a Papal candidate after Pope John Paul 2nd. "The Church must admit its mistakes and begin a radical change, starting from the pope and the bishops. The paedophilia scandals oblige us to take a journey of transformation," he said in his interview.
According to him happenings like Paedophilia undermined the Catholic Church’s status as a moral arbiter and so he asked: "The church is 200 years out of date. Why don't we rouse ourselves? Are we afraid?" It may be more correct to say the church is 2000 years behind times, not just 200 years. That is why today there is a hue and cry for a radical retracing to the roots before the advent of  Constantine.
 He also had a bold view on divorce and remarriage. "A woman is abandoned by her husband and finds a new companion to look after her and her children. A second love succeeds. If this family is discriminated against, not just the mother will be cut off but also her children." In this way "the Church loses the future generation".  Here he is in tune with the development of doctrine and consensus of the faithful (sensus fidelium) spoken of by Cardinal Newman as opposed to cardinal Ottoviani’s description of that doctrine as “Always the Same” (Semper Idem}. Church has to move forward in structure and thinking adapting itself to changing times and new insights to be up-to-date. That is the meaning of: “Church is to be reformed always,” of Vatican Council.
Jesus, the Role Model
            High thinking and simple living from crib to cross of Jesus, the carpenter of Nazareth of history, invariably strikes a responsive chord in every heart. He alone is the unchanging model. Often, He does not get due place in most discussions. Instead a controversial concept of the church and its so-called pillars, the bishops are projected as role models. Before the Vatican Council church meant the Pope, following Louis 14th who said: I am the State. Hence there was the caricaturing of the church as “Holy Father Church” alluding also to the all pervading male domination (it is still prevailing) which reduced the role of woman, the better half of man, to zero. After the council in principle church aught to have meant “people of God” including every member male or female. But in practice even today, it means only bishops including the bishop of Rome (Pope). There is no hint of any place for the lower clergy (priests) or the lowest hoi-polloi, the laity.
A structured church with rulers and ruled with various ascending or dissenting grades of citizenship is the order of the day. One wonders how many superior-inferior steps or divisions there are in the hierarchical ladder of the church.  We deplore ad nauseam the caste system, worse castes within caste which divides Indian society into conflicting groups. Aren’t there more such divisions in the Church? For the sake of brevity Fr.Jose Mattam sj, in his article reduced all such divisions into one major one: “Clergy-Laity divide in the Church”. Such a division was undreamt of by Jesus. His teaching to his followers was to live as brothers, sisters and friends, all equals, none superior or inferior.
Nay he went one step further to teach  by example, how one who is seen to be first  must become the last, by washing the feet of his disciples. He further enjoined it on his disciples saying: ‘If I have washed your feet, you should wash each other’s feet, (He did not say just on Holy Thursday). I have given you an example to copy’, (Jn.13.14)  and added in another context: ‘among the pagans rulers lord it over and make their authority felt. This should not happen among you. Anyone who wants to be great or first must be your servant, nay your slave just as I have come not to be served but to serve’. (Mt.20, 25-28)
Trail Blazers Needed
What more compelling reasons do followers of Jesus need to strike down the existing hierarchical system which grades and shuts people in various superior inferior watertight compartments to languish in them for ever? Judging from the practice followed in the church since Constantine in 4th century, there is little hope for any change of this system which has struck deep roots. But this hurdle must be overcome (Delenda est Cartago) at any cost. What is needed is to find  many Sauls ready to be transformed into Pauls as enlightened leaders and trail blazers.  Leadership is the other side of the coin of loneliness.  One who wants to be a leader should act out his conviction alone and also take the consequences all alone, as did Jesus, as did a Gandiji, as did a Martin Luther King, as did a Mandela and so many others. That is why Jesus asked the sons of Zebadee: “Can you drink the cup I am going to drink?” Mt.20, 24
.            But how are we to produce many more aggressively vocal Pauls to counter  adamant or less enlightened Peters to make them realise they are in the wrong. Bishop Alex Dias of Port Blair argued for it in his article: “Needed: A Church without grandeur” and set an example. Call me just “Alex” without any honorific titles, he wrote and I did it in my response to him in the Indian Currents. Commenting on  those  holding on to  “titles  in the  Church: “Holiness”,  “Eminence”, “Beatitude”, “Excellency”,“Grace”, “Lordship” he had written that they keep people stay away from them: “I find these titles come in the way of a warm and friendly conversation. I would just like to call a person by name, and be called by name, dropping all formalities and titles. Jesus tells us: “You are not to be called rabbi, for you have one teacher, and you are all brethren. And call no man your father on earth, for you have one Father, who is in heaven. Neither be called masters, for you have one master, the Christ”   (Mt. 23: 8-10).” That is the example set by one Indian Bishop.

  This is the unpleasant duty of every enlightened faithful, especially of those who want to pride themselves members of a Catholic Reformation Movement. But they have to be prepared to suffer calumny and crucifixion while praying “Father forgive them, for they know not what they do” without ill-will to any but with good will to all. Victory is assured for those who persevere patiently to the end, as seen in the case of Jesus. No follower can expect to be greater than the master.
Signs of the Times
Some signs of it are already on the horizon. Scheduled for October 7 to 28 is the Synod of Bishops in Rome planned already in 2010. Its topic is NEW EVANGELISATION.  In preparation for it national or regional Bishops’ Synods are busy like bees conducting seminars on the topic to contribute their inputs and contribution. An Asian level conference reportedly is being held in Pune  now from Sept.3 to 7.

What should be the starting point of this New Evangelisation? To my puny mind it should be none other than Evangelising the Evangelisers, yes, evangelising the present Hierarchical Leadership which is a counter witness to the leadership Jesus gave saying: ‘I have given you an example. Do not call any one your Father. We have only one father in heaven. We are all brothers. Do not imitate the pagans and rulers of the world who lord it over. I am one among you to serve and not to be served. Wash the feet of one another daily’.
Is this not also what worldly wisdom says: “Like the King so the people”; “Like the pastor, so the flock.” A New Evangelisation should mean a march to the clean Christian roots in the pre-Constantine era because imperial trappings, external exhibition of pomp and pageantry proper to royalty were all gifted by Emperor Constantine, not by Jesus born in a manger. There was not even a room in the Inns for him to be borne,  let alone Bishops’ Palaces (Aramanas) or Cathedrals. Compare the rags of the manger with the silk and satin and precious sacrificial vassals in gold and silver on alters for the sacramental rebirth of Jesus. Poles apart they stand and proclaim that the story of the Church was indeed a leap from rags to riches.
So what is needed is a radical overhauling of the church which in effect should mean an overturning of the pyramidal church turned  on its head.  Jesus set the example of overturning the pyramidal Jewish religious hierarchy, when he washed the feet of Peter. Figuratively Jesus was the first Paul, Peter had to engage in a duel. The story of the actual Saul who became Paul emerged only later. We, you and I, are only just Sauls now. We have to become Pauls and trail- blazers, if we are to achieve the goal of a New Evangelisation because the present generation of evangelisers are chosen from among us. You get the church you deserve, just as it is said, you get the government you deserve – corrupt or clean, reformed or to-be-reformed. Self-reform must precede church-reform!                   jkottoor@asianetindia.com,   Cell: 9446219203
************************************

ഉള്ളിലെ ദേവാലയം

ഒരു പൊതു ചര്‍ച്ചയുടെ ആവശ്യത്തിനായി തോമായുടെ സുവിശേഷം എന്ന പുസ്തകം പലവുരു വായിച്ചപ്പോള്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത് യേശു ഉപയോഗിച്ചിരിക്കുന്ന മൂന്നു പ്രതീകങ്ങളാണ്: ഉള്ളിലെ വെളിച്ചം, വിത്ത്, പൈതല്‍. ഇവയിലോരോന്നും തുടക്കത്തില്‍ നിന്ന് വികസിക്കേണ്ടവയാണ്. നാം തന്നെ എങ്ങനെ ദൈവാരാധനയുടെ ആലയം ആയിത്തീരണം എന്നാണു ഇതിലൂടെയെല്ലാം യേശു പറഞ്ഞുതരുന്നത്‌. അസാധാരണമായി ജീവിക്കുന്നതല്ല, മറിച്ച്‌, സാധാരണ ജീവിതത്തില്‍ അസാധാരണമായ ഉള്‍ക്കാഴ്ചകള്‍ അല്ലെങ്കില്‍ അവബോധം ഉണ്ടാകുന്നതാണ് ആത്മീയത. ഇവയുണ്ടാകാന്‍ ലളിതമായ കാര്യങ്ങള്‍ മതി താനും. വ്യാഖ്യാനിച്ചു സങ്കീര്‍ണ്ണങ്ങളാക്കാതിരുന്നാല്‍ യേശു പറഞ്ഞതെല്ലാം ഏറ്റവും ലളിതമായ കാര്യങ്ങള്‍ തന്നെയായിരുന്നു. "കുര്ബാനയെന്ന ബലി" തന്നെ തെറ്റായ വ്യാഖ്യാനത്തിന് ഒരു നല്ല ഉദാഹരണമാണ്. പകലിലെ ചുറ്റിക്കറങ്ങലും പണികളുമൊക്കെ കഴിഞ്ഞുള്ള സന്ധ്യാവേളയിലാണ് യേശുവും കൂട്ടുകാരും അന്ത്യത്താഴത്തിനു കൂടിയത്. ഇതിന്റെ ഓര്മ്മയായ പള്ളികളിലെ കുര്‍ബാന രാവിലെയാണ്. ഭക്ഷണം വിളമ്പുമ്പോള്‍, ഇതെന്റെ ശരീരവും രക്തവും എന്നുള്ള ചൊല്ല്. അതിന്റെ പൊരുള്‍ വാസ്തവത്തില്‍, ഇത് ഞാനാണെന്ന് കരുതുക എന്നാണ്. എന്നെ ഭക്ഷിക്കുക എന്നതിനര്‍ത്ഥം, ഞാന്‍ പറഞ്ഞു തരുന്നത് ഉള്‍ക്കൊള്ളുക, എന്റെ അവബോധത്തില്‍ നിങ്ങളും പങ്കാളികളാകൂ എന്നാണ്. ഇന്ന് പള്ളിയില്‍ പറഞ്ഞു കൊടുക്കുന്ന അര്‍ത്ഥമാകട്ടെ ജീവിതത്തില്‍ ഒന്നും നേടിത്തരുന്നില്ല. ഒരവബോധത്തിലേയ്ക്കും നയിക്കുന്നുമില്ല. പകരം, ബുദ്ധിയുറക്കാത്ത കുഞ്ഞുങ്ങള്‍ക്ക്‌ വെറുതേ മുതിര്‍ന്നവരില്‍ അവിശ്വാസം ജനിപ്പിക്കാന്‍ വഴിയാകുകയെയുള്ളൂ. എന്റെ മകന്‍ പറഞ്ഞു കേട്ടിട്ടുണ്ട്, ആദ്യകുര്ബാനയുടെ ദിവസം അവന്റെ കൂട്ടുകാരില്‍ ചിലര്‍ ഓസ്തി ആരും കാണാതെ പോക്കറ്റിലിട്ടു. പുറത്തു കടക്കുമ്പോള്‍, അതില്‍ എന്താണുള്ളത് എന്ന് ശരിക്കും പരിശോധിക്കാന്‍!

സലൊമോനെയും ലില്ലിപ്പൂക്കളെയും തമ്മില്‍ താരതമ്യപ്പെടുത്തിയ ഹൃദയഹാരിയായ വാക്കുകളില്‍ നിന്ന് വസ്ത്രത്തെക്കള്‍ എത്രയോ പ്രധാനവും സുന്ദരവുമാണ് ശരീരം എന്ന സത്യം ആരെങ്കിലും ഗ്രഹിക്കുന്നുണ്ടോ? ഈ ഓണക്കാലത്ത് പ്രത്യേകിച്ച്, പുതുപ്പുടവകള്‍ക്കും ആഭരണങ്ങള്‍ക്കുമായി എന്തൊരു നെട്ടോട്ടമാണ്? ഖനീഭവിച്ച ഊര്‍ജ്ജം ദ്രവ്യമാകുന്നതുപോലെ, ഖനീഭവിച്ച ആശയങ്ങള്‍ മാത്രമാണ് മതങ്ങള്‍ മനുഷ്യന് നല്‍കുന്നത്. തോമസിന്റെ സുവിശേഷത്തില്‍ ആവശ്യപ്പെടുന്ന നിരന്തര ചലനം വിശ്വാസത്തിന്റെ തീരങ്ങളില്‍ ഉണ്ടാകുന്നില്ല. ആത്മീയ ചിന്തകളെല്ലാം മരവിച്ചുപോയിരിക്കുന്നു.

തന്നെ വ്യക്തിപരമായി നോവിച്ചവരോടെ യേശു പകരം വീട്ടിയില്ല. എന്നാല്‍, മൂല്യനിരാസത്തിലൂടെ സാധാരണക്കാരെ നിരന്തരം ദ്രോഹിച്ചവരെ അവിടുന്ന് വാക്കുകൊണ്ടും ചാട്ടവാറുകൊണ്ടും പ്രഹരിക്കാന്‍ മടിച്ചില്ല. ഇന്ന് ഇക്കാര്യത്തില്‍ മേലാളന്മാര്‍ കുറ്റക്കാരാകുന്നിടത്തു വിശ്വാസികള്‍ മൌനികളാകരുത്. എന്നാല്‍ പള്ളി കച്ചവടസ്ഥലങ്ങളാകുന്നത് വൈദികരുടെ മാത്രം അവമതികൊണ്ടല്ല. അനുഗ്രഹങ്ങള്‍ ആഗ്രഹിച്ചു മാത്രം അവിടെ പോകുന്നതും കച്ചവടമനസ്ഥിതിയെ ആണ് കാണിക്കുന്നത്. നേര്‍ച്ചയിട്ടാല്‍ ആഗ്രഹം സാധിച്ചുകിട്ടുമായിരിക്കും എന്നുള്ള ചിന്തയും മൂല്യച്ചുതിയാണ്. അങ്ങനെ ചെയ്യാന്‍ ഒരുമ്പെട്ട ഒരു ശിമയോനെ പത്രോസ് കഠിനമായി ശപിക്കുന്ന ഒരു സംഭവം സുവിശേഷത്തില്‍ ഉണ്ട്. ദൈവവും പണവുമായി ബന്ധം സാദ്ധ്യമല്ല എന്ന് പുരോഹിതര്‍ മാത്രമല്ല, വിശ്വാസികളും അറിയണം, അത് ജീവിതത്തില്‍ കാണിക്കുകയും വേണം.

അതുതന്നെ സഭക്ക് അനിവാര്യ കാരണമാണ്, സ്വയം ഭൌതികകാര്യങ്ങളില്‍ നിന്ന് വിരമിക്കാന്‍. പാവങ്ങള്‍ക്കാവശ്യമായ സ്കൂളുകളും ആശുപത്രികളുമൊക്കെ തുടങ്ങിക്കൊടുക്കുക ഒരു കാലത്ത് ആവശ്യമായിരുന്നു. എന്നാല്‍ ദരിദ്രര്‍ക്ക് ഇന്ന് അപ്രാപ്യമായ നിലയിലെത്തിയിരിക്കുന്ന പ്രസ്ഥാനങ്ങളെ മറ്റു നടത്തിപ്പുകാര്‍ക്ക് വിട്ടുകൊടുത്തിട്ട്‌ കൈമോശം വന്ന ജീവിതാര്‍ത്ഥങ്ങളെ തിരഞ്ഞു പോകാന്‍ സഭ തയ്യാറാവണം. ശ്രീരാമകൃഷ്ണപരമഹംസന്‍ പറയാറുണ്ടായിരുന്ന കഥയാണ്‌. വനവാസത്തിനിടയില്‍ ഒരിക്കല്‍ രാമന്‍ തന്റെ വില്ല് ഒരു മരപ്പൊത്തില്‍ വച്ചു. പിന്നീടത്‌ തിരിചെടുത്തപ്പോള്‍ അതില്‍ ഒരു തവള കുരുങ്ങിക്കിടക്കുന്നു. രാമന്‍ വേദനിച്ചു ചോദിച്ചു: നിനക്കൊന്നു വിളിച്ചു കരയാന്‍ മേലായിരുന്നോ? തവള പറഞ്ഞു: എന്റെ അമ്മ പഠിപ്പിച്ചിരുന്നു, എതാപത്തിലും രാമനെ വിളിച്ചു കരയാന്‍. എന്നാല്‍, ആ രാമന്‍ തന്നെ എന്റെ വായില്‍ വില്ല് കുത്തി നിറുത്തിയാല്‍, ഞാനെങ്ങനെ, ആരെ വിളിച്ചു കരയും?

കല്ലും സിമെന്റും കൊണ്ടുള്ള ദേവാലയങ്ങള്‍ പണിതുകൂട്ടുകയും അങ്ങനെ വിശ്വാസികളെ ദൈവത്തിലേയ്ക്ക് നയിക്കുന്നുവെന്ന് അഭിമാനിക്കുകയും ചെയ്യുന്നവരെപ്പറ്റി അടുത്ത കാലങ്ങളില്‍ വളരെയധികം കോലാഹലങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇവിടെയെല്ലാം ആത്മീയതയെപ്പറ്റിയുള്ള തെറ്റായ ധാരണകളാണ് സ്വരച്ചേര്‍ച്ചയെ ശിഥിലമാക്കുന്നത്. ഉള്ളിലെ വെളിച്ചത്തോടുള്ള ആഭിമുഖ്യമല്ലേ ആത്മീയത? യേശുവിന്റെ മനസ്സിലുണ്ടായിരുന്ന ദേവാലയസങ്കല്‍പം ഇക്കാര്യത്തില്‍ ഒരു സംശയത്തിനും ഇടനല്‍കുന്നില്ല. കിണറ്റുകരയിലിരുന്ന് ശമരിയാക്കാരിയോടു സംസാരിച്ചപ്പോളും മറ്റവസരങ്ങളിലും അവിടുന്ന് പറഞ്ഞത് അവനവന്റെ ഉള്ളില്‍ വസിക്കുന്ന ദൈവത്തെ മാത്രം ആരാധിക്കുക എന്നാണ്. ഈ അവബോധത്തിന്റെ നേരെ എതിരാണ് സഭ ചെയ്യുന്നതായി നാം കാണുന്നത്. സാമൂഹികവും സാമ്പത്തികവുമായ ചുറ്റുപാടുകളോട് ഒരു പൊരുത്തവും ഇല്ലാത്ത വിധത്തിലുള്ള പടുകൂറ്റന്‍ സൌധങ്ങള്‍ എല്ലായിടത്തും ഉയരുകയാണ്. ഇതൊരു വലിയ അപരാധമല്ലേ? പള്ളിയിലെ ദൈവസമ്പര്‍ക്കം ജീവിതത്തിന്റെ ഇടവേളകളിലേയ്ക്ക് ദൈവത്തെ ഒതുക്കുകയാണ് ചെയ്യുന്നത്. സ്വന്തം സത്ത തന്നെയാണ് ദൈവത്തിന്റെ ആലയം എന്ന സത്യത്തെ മറച്ചു കളയുകയാണ് ഓരോ പള്ളിയും ചെയ്യുന്നത്. അവക്കുള്ളില്‍ മാത്രമല്ല, ഇത്തരം ഇടങ്ങളില്‍ ചെന്നുപെടുന്ന മനുഷ്യന്റെ മനസ്സിലും ദൈവവുമായുള്ള അടുപ്പം കുറയാനാണ് സാധ്യത.

അഞ്ചപ്പംകൊണ്ട് അയ്യായിരങ്ങളെ പോറ്റിയതിന്റെ അര്‍ത്ഥം എന്തെന്ന് ഈയിടെ ഒരാള്‍ ഇങ്ങനെയാണ് വിവരിച്ചത്. സ്വതവേ സ്വാര്‍ത്ഥരായ യഹൂദര്‍ സ്വന്തമാവശ്യത്തിനുള്ളതും അല്പം കൂടുതലും വകകള്‍ എപ്പോഴും കരുതിയിരിക്കും. അവിടെ കൂടിയിരുന്നവരില്‍ മിക്കവരുടെയും കൈവശം ഭക്ഷണം ഉണ്ടായിരുന്നു. എന്നാല്‍ സ്വാര്‍ത്ഥത വെടിഞ്ഞ്‌ അവ അന്യര്‍ക്കും വീതിച്ചുകൊടുക്കാന്‍ യേശു അവസരം ഒരുക്കി അവരെ പ്രേരിപ്പിച്ചു എന്നതാണ് അവിടെ നടന്നയദ്ഭുതം. ശിഷ്യരുടെ കൈവശമുണ്ടായിരുന്ന അഞ്ചപ്പവും രണ്ടു മീനും മുന്നോട്ടു കൊണ്ടുവരാനും അടുത്തു നില്‍ക്കുന്നവര്‍ക്ക് പങ്കിടാനും അവിടുന്ന് ആജ്ഞാപിക്കുന്നു. അത് കണ്ട്‌, ബാക്കിയുള്ളവരും അങ്ങനെ ചെയ്യുന്നു. ഏവര്‍ക്കും തിന്നു തൃപ്തിയാകാനുള്ള വകയും അതിലധികവും സ്ഥലത്ത് തന്നെ ഉണ്ടായിരുന്നു! അപ്പോള്‍, ഉള്ളത് പങ്കുവയ്ക്കാനുള്ള ശീലമാണ് ഇന്നും നമുക്കില്ലാത്തത്. പള്ളികളില്‍ ഇലക്ട്രോണിക് വാദ്യോപകരണങ്ങളും മൈക്കും വച്ച് എത്ര സ്വരമുണ്ടാക്കിയാലും ഇത്തരം അദ്ഭുതങ്ങള്‍ ഉണ്ടാവില്ല. സ്വിസ് ബാങ്കുകളിലും വത്തിക്കാനിലുമെന്നപോലെ ഓരോ അരമനയിലും പല തലമുറകള്‍ക്കാവശ്യമായത്ര അളവില്ലാത്ത ധനം പൂഴ്ത്തിവച്ചുകൊണ്ട് എങ്ങനെയാണ് ഇന്നത്തെ പുരോഹിതനും മെത്രാനും ജനത്തോടോത്തു പ്രാര്‍ത്ഥിക്കാനാവുക, ഇന്നത്തേയ്ക്കുള്ള ആഹാരം ഞങ്ങള്‍ക്ക് തരണേയെന്ന്! സമ്പത്തും ആഡംബരവും ആന്തരിക ശൂന്യതയുടെ അടയാളമാണ്. കാപട്യമാകട്ടെ ദൈവനിഷേധത്തിന്റെയും.

ഇനി കേരള രാഷ്ട്രീയത്തില്‍ കത്തോലിക്ക കൊണ്ഗ്രസിന്റെ കാലം കൂടി

(ബ്രിട്ടീഷ് കൈരളി പ്രസിദ്ധീകരിച്ച ലേഖനം) britishkairali.com

Dated: August 27, 2012

കേരള രാഷ്ട്രീയത്തില്‍ പുതിയൊരു താരം കൂടി ഉദിച്ചുയരുന്നു. കത്തോലിക്കര്‍ക്ക് മാത്രമായുള്ള കോണ്‍ഗ്രസ് കേരളത്തില്‍ സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ മണ്ഡലങ്ങളില്‍ സജീവമാകണമെന്നാണ് സീറോ മലബാര്‍ ബിഷപ്പ് സിനഡിന്റെ ആഹ്വാനം. അതായത് കത്തോലിക്കാ കോണ്‍ഗ്രസ് എന്ന് പേര് കേട്ടാല്‍ ഇനി ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പിണറായി വിജയനുമൊക്കെ ഞെട്ടണം. ഇതുവരെ കത്തോലിക്കരുടെ ഔദ്യോഗിക പാര്‍ട്ടി കേരളാ കോണ്‍ഗ്രസ് ആയിരുന്നു. അതായത് മാണി കോണ്‍ഗ്രസ്. കണ്ട യാക്കോബായക്കാരനും ഓര്‍ത്തഡോക്‌സുകാരനും മാര്‍ത്തോമാക്കാരനുമെല്ലാം കയറി നിരങ്ങാന്‍ തുടങ്ങിയതോടെ കേരളാ കോണ്‍ഗ്രസിന്റെ കത്തോലിക്കാ കൂറ് കുറഞ്ഞു. അത് വകവച്ചുകൊടുക്കാന്‍ കര്‍ദ്ദിനാളും മെത്രാന്മാരും തയ്യാറല്ല. അതോടെയാണ് സഭയ്ക്കുള്ളില്‍ മാത്രം തിരിഞ്ഞുകളിച്ചിരുന്ന അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിനെ സഭ കെട്ടഴിച്ച് പുറത്തേയ്ക്ക് വിടുന്നത്.
കോണ്‍ഗ്രസ് പാര്‍ട്ടിയുമായി കത്തോലിക്കാ സഭയ്ക്ക് പ്രത്യേകിച്ച് വിരോധമൊന്നുമില്ലെങ്കിലും പറയുന്ന കാര്യങ്ങള്‍ അപ്പാടെ നടത്തിക്കൊടുക്കാന്‍ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊക്കെ ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ സ്വന്തം പാര്‍ട്ടിയുണ്ടാക്കി അധികാരം കയ്യിലാക്കാനാണ് കത്തോലിക്കാ സഭാധികാരുകള്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ മൂന്ന് വിഭാഗത്തില്‍പ്പെട്ട കത്തോലിക്കരാണുള്ളത്. ഇതില്‍ പ്രബലന്മാരും പാരമ്പര്യം അവകാശപ്പെടുന്നവരും കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ സീറോ മലബാര്‍ സഭയാണ്. അവരുടെ സംഘടനയാണ് അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്. റോമന്‍ മാര്‍പ്പാപ്പ നേരിട്ട് നിയന്ത്രിക്കുന്ന ലാറ്റിന്‍ കത്തോലിക്കര്‍ക്കും സ്വന്തമായി രാഷ്ട്രീയ സംഘടനയുണ്ട്. കേരള ലാറ്റിന്‍ കാതലിക് അസോസിയേഷന്‍. ഇവരിപ്പോള്‍ പി ടി എ റഹിം നേതൃത്വം നല്‍്കുന്ന ന്യൂനപക്ഷ രാഷ്ട്രീയ പ്രസ്ഥാനമായ നാഷണല്‍ സെക്കുലര്‍ കോണ്‍ഫ്രന്‍സില്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ലാറ്റിന്‍ കാതലിക് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേരിട്ടിറങ്ങിയിട്ടില്ലെങ്കിലും വിവിധ കാലങ്ങളില്‍ കേരള രാഷ്ട്രീയത്തില്‍ ചലനങ്ങളുണ്ടാക്കിയ സംഘടനയാണ്.
മറ്റൊരു വിഭാഗം കത്തോലിക്കരായ മലങ്കര കത്തോലിക്കര്‍ക്ക് കാശും പത്രാസും കോളെജും ആശുപത്രിയും കാതോലിക്കാ ബാവയുമൊക്കെയുണ്ടെങ്കിലും മൊത്തത്തില്‍ ഒരു പഞ്ചായത്തില്‍ കൊള്ളാവുന്ന ആളുകള്‍ മാത്രമേയുള്ളൂ. അതിനാല്‍ പാര്‍ട്ടി, സംഘടന, അസോസിയേഷന്‍ തുടങ്ങിയ വീരകൃത്യങ്ങള്‍ക്കൊന്നും അവര്‍ക്ക് പാങ്ങില്ല. സീറോ മലബാര്‍ സഭയുടെ സമുദായ സംഘടന എന്ന നിലയില്‍ അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ് ഇതുവരെ സഭയിക്കുള്ളിലായിരുന്നു സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയിരുന്നത്. കത്തോലിക്കാ കോണ്‍ഗ്രസുകാരുടെ പ്രവര്‍ത്തനം സഭാധികാരികള്‍ക്ക് നന്നായി ബോധിച്ചതിനാല്‍ അവരുടെ സേവനം പൊതുസമൂഹത്തിലേക്ക് കൂടി വിട്ടുനല്‍കുകയാണ്. കത്തോലിക്കാ കോണ്‍ഗ്രസിന് പരിഷ്‌കരിച്ച നിയമാവലിയും സഭാ സിനഡ് അംഗീകരിച്ചുകഴിഞ്ഞു. കേരളത്തില്‍ എമ്പാടും മുപ്പത് ലക്ഷത്തോളം സീറോ മലബാര്‍ സഭാംഗങ്ങളുണ്ടെന്നാണ് സഭാ നേതൃത്വം തന്നെ പറയുന്നത്. ഇടത്-വലത് മുന്നണികളും മുന്നണികളിലെ പാര്‍ട്ടികളും സീറോ മലബാര്‍ സഭയ്ക്ക് കരുത്തുള്ള ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, തൃശൂര്‍ എന്നിവിടങ്ങളില്‍ സഭയുടെ ആളുകളെയോ സഭ പറയുന്ന ആളുകളെയോ ആണ് തെരഞ്ഞെടുപ്പില്‍ നിര്‍ത്തുക പതിവ്. സഭയ്ക്ക് കൂറുള്ളവര്‍ അവിടെ ജയിക്കുകയും ചെയ്യും. സഭയുടെ ശക്തികേന്ദ്രമായ പാലയില്‍ എക്കാലത്തും സഭയുടെ പൊന്നോമന പുത്രനായ കെ എം മാണി തന്നെയാണ് ജയിക്കുക. മാണിയും കേരളാ കോണ്‍ഗ്രസുമൊക്കെയുണ്ടെങ്കിലും ഉപ്പോളം വരില്ലല്ലോ, ഉപ്പിലിട്ടത്. ഇതിനാല്‍ സ്വന്തം പാര്‍ട്ടി, സ്വന്തം എം എല്‍ എ, സ്വന്തം മന്ത്രി എന്ന മധുരമനോഹര സ്വപ്‌നമാണ് സീറോ മലബാര്‍ സഭയ്ക്കുള്ളത്.
എന്‍ എസ് എസും എസ് എന്‍ ഡി പിയും ചേര്‍ന്ന് ഭൂരിപക്ഷ സമുദായത്തിന് വേണ്ടി പാര്‍ട്ടിയുണ്ടാക്കാനുള്ള ഒരുക്കത്തിലാണ്. മുസ്ലീം സമുദായത്തില്‍ മുസ്ലീം ലീഗാണ് മാതൃകാ പാര്‍ട്ടി. പി ഡി പി പൊളിഞ്ഞെങ്കിലും ജമാ അത്തെ ഇസ്ലാമി വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ പ്രഖ്യാപിച്ച് ക്ലച്ചുപിടിക്കാതിരിക്കുന്നു. എന്‍ ഡി എഫുകാര്‍ എസ് ഡി പി ഐയുണ്ടാക്കി 'കൈവെട്ടും കാല്‍വെട്ടും' തുടരുന്നുമുണ്ട്. എല്ലാ സമുദായങ്ങളും സ്വന്തം പാര്‍ട്ടിയുണ്ടാക്കുമ്പോള്‍ സീറോ മലബാറുകാര്‍ മാത്രമെന്തിന് വെറുതെയിരിക്കണം

Wednesday, August 29, 2012

WE NEED A CHURCH PRO JESUS

In connection with the Supplement  the following message was sent to all readers of Soul and Vision and all bishops in India .

"At the moment the laity is neglected as second class people in Syro Malabar Church. We observe that the secret agenda for more power and authority for the SM bishops and the undeclared intention of converting the SM Church into a parallel church to challenge the Pope ( Powethil Fraction) will endanger the status of the laity and that of the ordained as well as women religious into an awkward position. In these circumstances formation of the opinion of the concerend is quite rightful and relevant. Hence we are forced to publish this supplement. We need a Syro Malabar Church which is Pro Jesus."

To read supplement please  browse www.soulandvision.blogspot.com
For publishing comments and articles in Soul and Vision use e.mail.id.:  soulandvision@gmail.com

കള്ളു കുടിച്ചു വണ്ടി ഓടിച്ച സാന്ഫ്രാന്സിക്കോ ആര്‍ച്ച് ബിഷപ്പിനെ അറസ്റ്റു ചെയ്തു

San Francisco archbishop-elect apologizes for drunken driving

SAN FRANCISCO | Tue Aug 28, 2012 7:54am EDT
SAN FRANCISCO (Reuters) - The Roman Catholic bishop newly chosen by the Vatican to lead the archdiocese of San Francisco and two other Bay Area counties publicly apologized on Monday after he was arrested and held behind bars over the weekend on suspicion of drunken driving. Salvatore Cordileone, 56, appointed in July by Pope Benedict XVI to preside over more than 500,000 Catholics as metropolitan archbishop of San Francisco, was taken into custody on Saturday near San Diego State University, according to the San Diego Police Department.
He was jailed on suspicion of driving under the influence after he was stopped at a police checkpoint and failed a field sobriety test, police spokesman Detective Gary Hassen said. The bishop was released on $2,500 bail, about 11 hours after his arrest, he said.
Cordileone, a San Diego native who currently is bishop of Oakland, had dined earlier that evening with friends and another priest and was driving his mother home from the gathering when he was arrested, he said in a statement released by his diocese.
He acknowledged that his blood-alcohol level was found to be over the legal limit, apologized for his "error in judgment" and said he felt "shame for the disgrace I have brought upon the church and myself."
"I will repay my debt to society, and I ask forgiveness from my family and my friends and co-workers at the Diocese of Oakland and the Archdiocese of San Francisco," the statement said. "I pray that God, in His inscrutable wisdom, will bring some good out of this."
An arraignment in the case has been scheduled for October 9.
Cordileone is due to be installed at a special mass on October 4 as head of an archdiocese encompassing 91 parishes in San Francisco and the neighboring counties of San Mateo and Marin.
He is replacing Archbishop George Niederauer, who is retiring.
Cordileone has been particularly outspoken in church opposition to same-sex matrimony as chairman of the U.S. Conference of Catholic Bishops Subcommittee for the Promotion and Defense of Marriage, a role that has put him at odds with many Catholics in the largely gay-friendly Bay area.
He also led church support for the 2008 voter-approved California state constitutional amendment, Proposition 8, that banned gay marriage.
(Additional reporting by Alex Dobuzinskis; editing by Steve Gorman and Philip Barbara)
http://www.reuters.com/article/2012/08/28/us-usa-archbishop-sanfrancisco-idUSBRE87R00J20120828

Tuesday, August 28, 2012

ആനപ്പുറത്തിരിക്കുന്നവന് പട്ടിയെ പേടിക്കേണ്ട !


                                                                                         സാമുവല്‍ കൂടല്‍

     അല്‍മായശബ്ദം ബ്ലോഗില്‍ “ആത്മഹത്യയിലേക്ക് നീങ്ങുന്ന കത്തോലിക്കാസഭ” എന്ന സഖറിയാസ് നേടുങ്കനാലിന്റെ വിലാപം വായിച്ചപ്പോള്‍ എഴുതിപ്പോയതാണിത്.
 
     ശത്രുക്കളെ സ്‌നേഹിക്കുവാന്‍ പഠിപ്പിച്ച ക്രിസ്തുവിന്റെ മനസ്സില്‍ കത്തോലിക്കാ സഭ എന്നേ മരിച്ചു കഴിഞ്ഞു! പണ്ട് മതഭ്രാന്ത് ഇളകിയ ആ പോപ്പ് മനുഷ്യന്റെ കഴുത്തില്‍ കത്തിവയ്ക്കാന്‍ കല്‍പ്പിച്ചനാള്‍, കത്തോലിക്കാ വിശ്വാസമില്ലാത്ത പ്രൊട്ടസ്റ്റന്റ്കാരന്റെ തല തറയില്‍വീണ ആനിമിഷം കത്തോലിക്കാസഭയും മരിച്ചുപോയി. കഷ്ടം! മരിച്ച സഭയുടെ ആ നാറുന്ന ജഢത്തിലിരുന്ന് ശവംതിന്നുന്ന കാലത്തെ, കാലത്തിന്റെ കോലങ്ങളായ പോപ്പ്, കര്‍ദ്ദിനാള്‍, കത്തനാരെ ശവംതിന്നി ഉറുമ്പുകളായേ ഉയരങ്ങളിലുള്ളവര്‍ കാണുകയുള്ളു നിശ്ചയം ! ക്രിസ്തീയത മറന്ന സകലസഭകളേയും മരിച്ചസഭകളായേ മാലാഖക്കുഞ്ഞുങ്ങള്‍ കാണുകയുള്ളു. പാസ്റ്ററും പാതിരിയും മാലാഖമാരുടെ കണ്ണുകളില്‍ വെറും ശവംതിന്നിക്കീടങ്ങള്‍ മാത്രം! മനുഷ്യസ്‌നേഹം ഇല്ലാതെയാക്കി, പരസ്പരും വിശ്വാസത്തിന്റെപേരില്‍ മല്ലടിക്കുവാന്‍, തിരുവചനങ്ങളെ വളച്ചൊടിച്ച പാതിരിക്കും പാസ്റ്റര്‍ക്കും ഹാ കഷ്ടം ! അവര്‍ ജനിക്കാതെയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു? പരസ്പരം വെറുക്കുന്ന, ശപിക്കുന്ന സഭകളേ, നിങ്ങള്‍ക്ക് ഹാ കഷ്ടം! “ഇടതുഭാഗത്തെ കള്ളന്‍ വരിച്ചൊരാ കുരിശ്ശിനെ അഭിമാനമോടെ നെഞ്ചില്‍ അണിയുവോരേ, അരുമനാഥന്റെ ത്യാഗക്കുരിശ്ശിന്‍ മറവിലല്ലോ മദിച്ചുവാഴുന്നു നിങ്ങള്‍? പൊറുക്കുകീശാ:” ്യൂഞാനും അറിയാതെ പാടിപ്പോയി.
  
      അല്‍മായശബ്ദമാകുന്ന സിംഹം ഗര്‍ജ്ജിച്ചതുകൊണ്ട് ഭൂമി കുലുങ്ങുകയില്ല.പകരം ഞാനും നിങ്ങളോടൊപ്പം ഈ ശവംതിന്നികളുടെ ആക്രാന്തിയും ആര്‍ത്തിയും കണ്ട് അരിശം കൊണ്ട് കുറേ കുത്തിക്കുറിക്കുന്നു, അത്രതന്നെ. കേള്‍പ്പാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ എന്ന് നസ്രായന്‍ വിലിപിച്ചതുപോലെ നമ്മുടെ ആത്മരോഷം ആരിവിടെ കേള്‍ക്കാന്‍? മനനം ചെയ്യാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല എന്നും അമ്മാവാ എന്നെ തല്ലണ്ട ഞാന്‍ നന്നാവുകില്ല എന്നു പറഞ്ഞ അനന്തരവന്റെ കൂട്ട് ശാഠ്യംപിടിച്ച സ്ഥിരം വിശ്വാസികളും പരീശരും ഈ വനരോദനം ചെവിക്കൊള്ളാതെ പോകും. വിശുദ്ധ മത്തായി ആറിന്റെ അഞ്ചു മുതല്‍ ക്രിസ്തു ഉദ്‌ബോധിപ്പിച്ച ഭാരതത്തിന്റെ വേദാന്തമതത്തിന്റ ആത്മസൂക്തം ഇതുവരെ ആരെങ്കിലും ഇവിടെ പഠിച്ചോ ? കത്തനാരെങ്കിലും ഇതു പഠിച്ചോ ? ഇല്ല ! അറിയാമെങ്കിലും പാതിരി ഇതു പഠിപ്പിക്കുകയില്ല. കാരണം ആടുകള്‍ക്ക് വിവരം വന്ന് ആത്മജ്ഞാനമുണര്‍ന്ന് ജ്ഞാനസ്‌നാനം ചെയ്തവരാകും. പിന്നെ അവര്‍ പള്ളിയില്‍ വരാതെയാകും. പള്ളി ശൂന്യമാകും! പിരിവും വരുമാനവും പാതിരിക്കു സീറോ. അയ്യോ! സീറോ മലബാറിനെന്തിന് വേറൊരു സീറോ?

     ഓരോ മനുഷ്യമനസ്സിനേയും ഉണര്‍ത്തി നിലനിര്‍ത്തി പിന്നെ തന്നില്‍ അലിയിപ്പിക്കുന്ന നിത്യചൈതന്യമായ ഈശ്വരന്‍ ഓരോ മനസ്സിന്റെയും ഉള്ളറയില്‍തന്നെയാണ് സ്ഥിരവാസമെന്നറിയാതെ, അറയില്‍ കയറി പ്രാര്‍ത്ഥിക്കാന്‍ കര്‍ത്താവരുളിയെങ്കിലും, മനസ്സിന്ററകള്‍ക്കു പകരം പാതിരിയുടെ പള്ളിയറകളില്‍ പ്രാര്‍ത്ഥിക്കാന്‍ പോയി കുടുങ്ങിപ്പോയ പാവം ജീവികളേ, സോറി ! എനിക്ക് സഹതാപമുണ്ട്. ഞാന്‍ നന്നാകില്ല എന്ന നിങ്ങളുടെ വാശിയോടല്ല വെറുപ്പ്, പകരം സ്വന്തം ചിന്താശക്തി മടികാരണം നശിപ്പിച്ചുകളഞ്ഞ നിങ്ങളുടെ മനസ്സുകളുടെ മുടിഞ്ഞ ഉറക്കത്തോടാണ്. ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാ നിബോധത....

     വിഢ്ഢികളായ അജവൃന്ദം ചുറ്റിലുംനിന്ന് കത്തനാര്‍ക്ക് കീജേ വിളിക്കുമ്പോള്‍ ആനപ്പുറത്തിരിക്കുന്നവനോട് പട്ടി കുരച്ചാലെന്നപോലെയാകും എന്റെയും സക്കറിയ നെടുങ്കനാലിന്റെയും രോഷന്‍ ഫ്രാന്‍സിസിന്റെയും ജോസഫ് പടന്നാമാക്കന്റെയും തുടര്‍ന്നുള്ള ആവര്‍ത്തനവിരസത മറന്നുള്ള ഈ കുരകളെല്ലാം. വെറും സൗണ്ട് പൊലൂഷന്‍. പക്ഷേ പരിഹാരമുണ്ട്. ഒറ്റ ക്രിസ്ത്യാനിയും പള്ളിയില്‍ പോകാതിരിക്കുന്ന ഒരുദിവസം വരണം. അതിന് ഓരോരുത്തനും അവനവന്റെ അയല്‍ക്കാരനെ സ്‌നേഹിച്ച് ബോധവാന്മാരാക്കൂ. ക്രിസ്തുവിന്റെ തിരുവചനം മത്തായി ആറിന്റെ അഞ്ച് നെഞ്ചിലേറ്റണം ഓരോ ജന്മവും. ഭാരതത്തിന്റെ വേദാന്തമതം സ്ഥാപിതമാകണം. കത്തനാരുടെ പാസ്റ്ററുടെ സ്ഥാപിത ക്രിസ്തുമതം തുടങ്ങി ഒട്ടനവധി മതങ്ങളുള്ള ഈ ഭൂഗോളത്തില്‍ നിന്നേപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കാനും, ശത്രുവിനെ സ്‌നേഹിക്കനും, നല്ല ശമരിയാക്കാരനാകാനും, ഞാനും പിതാവും ഒന്നാകുന്നു എന്ന് ഓരോ മനസ്സും എപ്പോഴും ഓര്‍ത്തിരിക്കാനും(അഹം ബ്രഹ്മാസ്മി) ഭാരതത്തിന്റെ വേദാന്തമതം (ഹിന്ദുമതമല്ല) ഓരോ ഹൃദയങ്ങളും ഏറ്റുവാങ്ങാനുമുള്ള കാലംവരുന്നു, ഇതാ വന്നുമിരിക്കുന്നു! എങ്കിലേ ദയ്കിംഗ്ഡം വരികയുള്ളു. സ്വര്‍ഗ്ഗം ഭൂമിയിലാവുകയുള്ളു നിശ്ചയും
 
      ഇന്നു നാനാ സഭകളുടെയും നാറുന്ന ജഢങ്ങളിലിരുന്ന് സുഖിച്ചുമേവുന്ന ശവംതിന്നി ഉറുമ്പുകള്‍ അന്നില്ലാതെയാകും. സഭയാകുന്ന ജഢത്തിന്റെ ഭൗതികാര്‍ത്ഥങ്ങളില്‍ സുഖഭോഗം കണ്ടെത്തിയ കീടങ്ങളെല്ലാം അന്നില്ലാതെയാകും. അന്നു കത്തനാരുടെ സഭകളില്ല പാസ്റ്ററുടെ സംഘടനകളില്ല ക്രിസ്തുവിന്റെ സ്‌നേഹം മാത്രം മനസ്സുകളില്‍ നിറഞ്ഞൊഴുകും. തമ്മില്‍ത്തമ്മില്‍ വാരിപ്പുണരുന്ന സ്‌നേഹസമൂഹം ഓരോ ഗ്രാമത്തിലും നിറയും. ഒരുജാതിയും വേണ്ട ഒരു മതവും വേണ്ട ഒരു ദൈവമായാല്‍ മതി. സ്വയം ദൈവമെന്ന് നാമറിഞ്ഞാല്‍ മതി. സ്വസാദൃശത്തില്‍ സ്വര്‍ഗ്ഗസ്ഥനായ പിതാവ് മണ്ണില്‍ നിന്ന് കടഞ്ഞെടുത്ത സ്വന്തം മക്കളാണ് നമ്മള്‍. ദൈവത്തിന്റെ അരുമസന്താനങ്ങള്‍, കുഞ്ഞു ദൈവമക്കള്‍, ദൈവങ്ങള്‍ ! മനുഷ്യരുടെ മക്കള്‍ മനുഷ്യരാകുന്നതുപോലെ ദൈവത്തിന്റെ മക്കള്‍ ദൈവങ്ങളുമാകുന്നു!

      ഡോ.സ്‌നേഹാനന്ദജ്യോതിയുടെ നമുക്കുവേണ്ടി പുതിയൊരു ലോകം എന്ന ലേഖനം പോലെ, ക്രിസ്തുവിന്റെ നന്മനിറഞ്ഞ ഭാവനയിലെ സ്‌നേഹത്തിന്റെ ലോകമുണ്ടാകണമെങ്കില്‍ ക്രിസ്തുപ്രചരിപ്പിച്ച ഭാരതത്തിന്റെ വേദാന്തമതം ഭൂലോകമാകെ നാം പ്രചരിപ്പിക്കണം. ക്രിസ്തുമതം ലോകമെല്ലാം പ്രചിരിപ്പിക്കാന്‍ കൊല്ലും കൊലയും കുതന്ത്രങ്ങളും നാനാസഭകളും കാലത്തിന്റെ കുരുക്ഷേത്രത്തില്‍ നിറച്ചുവെങ്കില്‍ ക്രിസ്തുവിന്റെ കരളിലെ വേദാന്തമതം പ്രചരിപ്പിക്കാന്‍ ഗീതയും ഉപനിഷത്തുകളുമാണ് ഇവിടെ ആയുധങ്ങളായി ആവശ്യം. പോരിനു പകരം പരസ്പരാലിംഗനമാണ് ഇവിടാവശ്യം. കണ്ണിനു പകരം കണ്ണ് , പല്ലിനു പകരം പല്ല് എന്ന പോര്‍വിളിയുടെ യഹൂദമതത്തിന്റെ പുത്രന്‍ മുപ്പതാം വയസ്സില്‍ ശത്രുവിനെ സ്‌നേഹിക്കാന്‍, ശപിക്കുന്നവരെ അനുഗ്രഹിക്കാന്‍, നിന്നേപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചത് ഭാരതത്തിന്റെ വേദാന്തമതത്തിന്റെ ആത്മലഹരിയിലായിരുന്നു എന്ന് നാം മനസ്സിലാക്കണം. അതാണ് സ്വര്‍ഗ്ഗീയമതം. വര്‍ഗ്ഗീയമതങ്ങളില്ലാതെയാകട്ടെ. സ്വര്‍ഗ്ഗീയ അദൈ്വതമതം ഉണരട്ടെ ഉയരട്ടെ. ലോകമെല്ലാം നിറയട്ടെ നന്മ! ശുഭം!

27-08-2012

Sunday, August 26, 2012

തോമായുടെ സുവിശേഷം

യേശുവിനെക്കുറിച്ചുള്ള കുറിപ്പുകളില്‍ ആദ്യത്തേത് എന്ന് കരുതപ്പെടുന്ന തോമസിന്റെ സുവിശേഷം 114 യേശു-വാക്യങ്ങളില്‍ ഒതുങ്ങുന്നു. ഇവയിലോരോന്നും ആത്മാവിനുള്ളില്‍ വികാസം നേടേണ്ട ആശയ-കടുകുമണികളാണെന്ന അര്‍ത്ഥത്തില്‍ ഓഷോ അവയെ വ്യാഖ്യാനിച്ചിട്ടുണ്ട്, "The Mustard Seed" (HarperCollins Publ.) എന്ന ഗ്രന്ഥത്തില്‍. ഈ  പുസ്തകത്തിന്റെ ഉപശീര്‍ഷകം The gnostic teachings of Jesus the Mystic എന്നാണ്. വടക്കേ ഈജിപ്തില്‍ 1945 ല്‍ കണ്ടെത്തിയ Nag Hammadi Text ന്റെ ഭാഗമായിട്ടാണ് തോമസിന്റെയും മഗ്ദലെനയുടെയും സുവിശേഷങ്ങള്‍ ലഭിച്ചത്. ഇവയുടെ ഉള്ളടക്കത്തില്‍ നിന്ന് വെളിപ്പെടുന്നത്, യേശു ഭൌതികാര്‍ത്ഥത്തില്‍ അല്ല, മറിച്ച്, നമ്മുടെ ആന്തരിക ലോകത്തിലെ വിപ്ലവകാരിയായിരുന്നു എന്നാണ്.
സഭ ഔദ്യോഗിക ദൈവവചനം എന്ന് സ്ഥാനംകൊടുത്ത മറ്റു നാല് സുവിശേഷങ്ങളില്‍ കാണുന്ന അത്ഭുതങ്ങളോ കുരിശുമരണമോ അതിനു മുമ്പുള്ള പീഡനമോ അത് കഴിഞ്ഞുള്ള ഉഥാനമോ ഒന്നും ഇവയിലോ ഇതുപോലുള്ള മറ്റു ആദ്യകാല കുറിപ്പുകളിലോ ഇല്ല. ചില വിശ്വാസികള്‍ കുറിച്ചിട്ട ഗുരുവിന്റെ അരുളുകള്‍ മാത്രമാണിവ. ഗ്രന്ഥകര്‍ത്താവിന്റെ പേരില്‍ ഒരു കാര്യവുമില്ല. അത് ഒന്നോ അധികമോ ആള്‍ക്കാര്‍ ആകാം. തന്നെയല്ല, കണ്ടമാനം കൈകടത്തലുകള്‍ നടത്തിയ കൃതികളാണ് ഈ ആദ്യ യേശു-കൃതികളും അതുപോലെ നാമിപ്പോള്‍ സുവിശേഷങ്ങളായി ആദരിക്കുന്ന ക്രിസ്തു-കൃതികളും. അന്നേരത്തെ ആവശ്യമനുസരിച്ച് അന്യരുടെ കുറിപ്പുകളില്‍ വ്യതിയാനം വരുത്തുക, ആധികാരികതക്കുവേണ്ടി അന്ന് അറിയപ്പെടുകയും ബഹുമാനിക്കപ്പെടുകയും ചെയ്തിരുന്ന ഒരാളുടെ പേരില്‍ പകര്‍പ്പുകള്‍ ഉണ്ടാക്കുക എന്നതൊക്കെ അന്ന് സ്ഥിരം നടപ്പുള്ള കാര്യങ്ങളായിരുന്നു. അതിനാല്‍, തോമ്മായുടെ എഴുത്തിലും ഓരോ വിഭാഗക്കാരുടെ വിശ്വാസസംഹിതക്കനുസാരമായി വീണ്ടും വീണ്ടും മാറ്റങ്ങള്‍ വരുത്തി എന്നത് സംശയരഹിതമാണ്‌. പിന്നെപ്പിന്നെ, തല്‍പ്പര കക്ഷികളുടെ അധികാരത്തിനും വരുമാനത്തിനുമായുള്ള ആശയങ്ങളും സഭയുടെ "വിശുദ്ധ" ലിഖിതങ്ങളില്‍ കയറിക്കൂടിയിട്ടുണ്ട് എന്നോര്‍ത്തിരിക്കുന്നത് നന്ന്. എന്നിരുന്നാലും യേശു നല്‍കിയ ചില കാതലായ ചിന്തകള്‍ അവയിലൂടെ നമുക്ക് കൈവരുന്നുണ്ട്‌. തോമ്മായുടെ സുവിശേഷത്തില്‍ അവിടവിടെയായി ചിതറി കിടക്കുന്ന ചില പ്രധാന ആശയങ്ങള്‍ ഇവിടെ ബന്ധിപ്പിച്ചും സംഗ്രഹിച്ചും എടുത്തെഴുതുകയാണ്.


1. ഒരു വലിയ സസ്യമായി പൊട്ടിമുളച്ചു വളരേണ്ട കടുകുമണി പോലെയാണ് ദൈവരാജ്യം.
അത് സാക്ഷാത്ക്കരിക്കുവാന്‍ ഏകാന്തതയെ സ്നേഹിക്കുക.

2. വിശ്രാന്തി ആഗ്രഹിക്കുന്നവന്‍ നടപ്പുരീതികളുമായി മല്ലിടാന്‍ തയ്യാറാകണം - അതായത്, അവനവനോടുള്ള യുദ്ധം. എന്റെയുള്ളില്‍ ഈ  അഗ്നിയുണ്ട്. ഈ അഗ്നിയിടാനാണ് ഞാന്‍ വന്നത്.

3. നിങ്ങളുടെ ഉത്ഭവം എവിടെയെന്നു നിങ്ങള്‍ക്കറിയുമോ? പിന്നെയെന്തിനാണ് നിങ്ങളുടെ അന്ത്യത്തെപ്പറ്റി ആകുലരാകുന്നത്?

4. ഭൌതികമായവയില്‍ ഉറച്ചുപോകുന്നവന്‍ അവിടെത്തന്നെ മരിക്കുന്നു. ഈ ഭൂമിയില്‍ കൃഷി നടത്തി കടന്നുപോകേണ്ട വഴിയാത്രക്കാര്‍ മാതമാണ് നാം. ഫലത്തെ ഇഷ്ടപ്പെടുന്നവന്‍ അത് തരുന്ന മരത്തെ വെറുക്കരുത്.

5. നിന്റെ കണ്ണിന്റെ കൃഷ്ണമണി പോലെ അന്യനെയും കരുതുക. നീ വെളിച്ചം കണ്ടെത്തിയാല്‍ അത് മറ്റുള്ളവര്‍ക്കും പ്രകാശമാകട്ടെ. ജ്ഞാനത്തിന്റെ താക്കോല്‍ ലഭിച്ചവന്‍ അതൊളിച്ചുവയ്ക്കരുത്.

6.ഞാന്‍ പ്രകാശമാകുന്നു. സ്വയം പ്രകാശിച്ചവന്‍ കല്ലും തടിയും പോലും പ്രകാശമാക്കുന്നു.

7. മനുഷ്യരില്‍ വലിയവനായിരുന്നു യോഹന്നാന്‍. എന്നാല്‍ സ്വന്തം ഉള്ളിലെ ദൈവരാജ്യത്തെ (പ്രകാശത്തെ) അറിയുന്നവന്‍ അതിലും വലിയവനാകുന്നു.

8. രണ്ടു യജമാനന്മാരെ സേവിക്കുക, പഴയ തുരുത്തില്‍ പുതിയ വീഞ്ഞ് സൂക്ഷിക്കുക, പഴയ തുണിയോടു പുതിയത് തുന്നിച്ചേര്‍ക്കുക ഇവയൊക്കെ വിഡ്ഢികള്‍ ചെയ്യുന്നു.

9. സാഹോദര്യ സ്വരുമയുടെ മുമ്പില്‍ ഒരു മല പോലും വഴിമാറിത്തരും. 

10. ആത്മാവില്‍ ദാരിദ്ര്യം - എല്ലാം ഉപേക്ഷിക്കല്‍ - ആണ് എല്ലാം നല്‍കുന്നത്.

11. ഉപരിതലത്തെ ഗൌനിക്കുന്നതിനു പകരം ഉള്ളില്‍ തെരയുക, നിങ്ങള്‍ കണ്ടെത്തും. ആദ്യത്തെ അല്പം വെളിച്ചം പുളിമാവു പോലെ വികസിച്ച് എല്ലാം പ്രകാശപൂരിതമാക്കും.

12. കാത്തിരുന്നാല്‍ വരുന്നതല്ല ദൈവരാജ്യം. അത് എവിടെയും വ്യാപിച്ചിരിക്കുന്നു. കണ്ടെത്തുക മാത്രമാണ് വേണ്ടത്.

13. നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം പണ്ടേ സംഭവിച്ചു കഴിഞ്ഞു. പൂര്‍ണമായ ചലനവും പൂര്‍ണമായ വിശ്രാന്തിയുമാകട്ടെ ജീവിതം. 

കടുകുമണി
ഓരോ കുരുവും ഒരാശ്ചര്യമാണ്. കുരുവിന്റെ മുഴുപ്പ് കുറയുന്തോറും ആശ്ചര്യത്തിന്റെ അളവ് കൂടുതലാണ്. അതായിരിക്കാം യേശു തന്റെ ഉപമയില്‍ വളരെ ചെറുതായ കടുകുമണിയെ തിരഞ്ഞെടുത്തത്. പക്ഷേ, നാം ശ്രദ്ധ കൊടുക്കുന്നില്ലെങ്കില്‍, ഓരോ ആശ്ചര്യചിഹ്നവും വളഞ്ഞുകുത്തി ഒരു ചോദ്യചിഹ്നമായി അവിടെ നില്‍ക്കും. അത് വീണ്ടും നിവരുക അത്ര നിഷ്പ്രയാസമല്ല. ഓരോ കുരുവും ഒരു ഗര്ഭപാത്രമാണ്. പൌലോസ് യേശുവിനെപ്പറ്റി പറയുന്നതുപോലെ, യുഗാരംഭം മുതല്‍ മറച്ചുവയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ നിങ്ങള്ക്ക് വെളിപ്പെടുത്തിയിരിക്കുന്നു.  . . . ഈ രഹസ്യമാകട്ടെ, മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങള്‍ക്കുള്ളില്‍ ഉണ്ടെന്നുള്ളത് തന്നെ. (കൊളോ. 1, 26-27) കേളി എന്ന കൃതിയില്‍ ഫാ. ബോബിജോസ് കട്ടിക്കാട്ട് ചൂണ്ടിക്കാണിക്കുംപോലെ  മതങ്ങളും പുരോഹിതരും കൂദാശകളും ധ്യാനകേന്ദ്രങ്ങളും എല്ലാം നമ്മോടു പറയുന്നത് പുറത്തു നാം കാണിക്കേണ്ട, ജപിക്കേണ്ട, ആര്‍ത്തുവിളിക്കേണ്ട കാര്യങ്ങള്‍ മാത്രമാണ്. ഉള്ളിലൊരു ചക്രവാളമുഉണ്ടെന്ന് പഠിപ്പിക്കുവാന്‍ അവര്‍ തയ്യാറാവുന്നില്ല.
ഓരോ കുരുവിലും പ്രകൃതി ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ആകാശത്തെയും ഭൂമിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ചക്രവാളത്തെയാണ്. അവിടെയത് സുഷുപ്തിയിലാണ്, നീരും വായുവും അതിനെ തട്ടിയുണര്‍ത്തുംവരെ. ബോബിജോസ് തന്നെ പറയുമ്പോലെ, അതിനെ കുണ്‍ഡലിനി (മറഞ്ഞിരിക്കുന്ന ഊര്‍ജ്ജം) എന്നോ ഉറങ്ങുന്ന ബുദ്ധന്‍ എന്നോ വിളിക്കാം. നിസ്സാരമെന്നു തോന്നിപ്പിക്കുന്ന ഒരു കടുകുമണിയെ കൈയിലെടുക്കുമ്പോള്‍ (ആരെങ്കിലും ഒരു കടുകുമണിയായി കൈയിലെടുക്കാന്‍ മെനക്കെടാറുണ്ടോ!) അതില്‍ അനന്തമായ ജീവന്‍ ഒളിഞ്ഞിരിക്കുന്നു എന്ന് വിചാരിക്കാന്‍ നാം എന്നാണു പഠിക്കുക? അത് മുളപൊട്ടി വളര്ന്നാലോ? കൃസൃതിയും ആരവങ്ങളുമായി പക്ഷികള്‍ അതിന്റെ ശിഖരങ്ങളില്‍ ചാടിക്കളിക്കാന്‍ വരുന്നു.
ദൈവരാജ്യത്തെ ഒരു കടുകുമണിയോടു ഉപമിക്കാം എന്ന് പറയുന്നിടത്ത് യേശു എന്ന ഗുരുവിന്റെ കാവ്യഭാവന അതിന്റെ കൊടുമുടിയിലാണ്.      

                                                                     * * *

August 28 ചൊവ്വാഴ്ച പാലായില്‍ വച്ച് KCRM ന്റെ ഒരു സ്റ്റഡിക്ലാസ്സില്‍ തോമായുടെ സുവിശേഷത്തെപ്പറ്റി ചര്‍ച്ചയുണ്ടാകും. അല്മായശബ്ദത്തിന്റെ e-library യില്‍ ഈ കൃതിയും വ്യാഖ്യാനവും വായിക്കാം. അക്കൂടെ ഓഷോയുടെ  The Mustard Seed ഉം നിങ്ങളുടെ വായനയെ ധന്യമാക്കട്ടെ.   

Saturday, August 25, 2012

നമുക്ക് വേണ്ടത് പുതിയൊരു ലോകം

 (സഭയിലും സമൂഹത്തിലും നവോഥാനത്തിന്റെ  മാര്‍ഗ്ഗരേഖയായി ചിന്തകള്‍ പങ്കുവെക്കുന്ന പണ്ഡിതനായ സ്വാമി (ഡോ.) സ്നേഹാനന്ദ ജ്യോതിയുടെ ഒരു ലേഖനം തര്‍ജ്ജമ ചെയ്തത്)

ലോകചരിത്രം അനേകം വര്‍ഷങ്ങള്‍ സസൂഷ്മം പഠിക്കുകയും, നിരിക്ഷിക്കുകയും അനുഭവിക്കുകയും ചെയ്തതില്‍ നിന്ന് ഒരു കാര്യം എനിക്ക് മനസ്സിലായി - മനുഷ്യനെ ദൈവിത്തിങ്കലേക്ക് അടുപ്പിക്കുന്നതില്‍ മതങ്ങള്‍ അമ്പേ പരാജയപ്പെട്ടിരിക്കുന്നു. ഇഹലോക ജിവിതം സുന്ദരവും അനുഗ്രഹപൂര്‍ണ്ണവും  ആക്കിയ സൃഷ്ടാവിങ്കലെക്കുള്ള മാര്ഗ്ഗങ്ങളായിരിക്കെണ്ടാതിനു പകരം സ്വയം കല്‍പ്പിത നിതിവ്യവസ്ഥകളും, അസഹിഷ്ണുതയും, ക്രൂരതയും മുഖ മുദ്രയാക്കിയിരിക്കുന്നു. ദൈവത്തിന്‍റെ പേരില്‍ മറ്റുള്ളവരെ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഉത്തേജിപ്പിക്കുന്ന തരത്തില്‍ വിശ്വാസികളെ വൈകാരികമായി വളര്‍ത്താന്‍ ആണ് മതങ്ങള്‍ ശ്രമിക്കുന്നത്.     വിശ്വാസവും തത്വങ്ങളും പ്രഘോഷിക്കുമ്പോള്‍   ലോകത്തിന്റെ യാഥാര്ത്യങ്ങളെ ഇവര്‍ മറക്കുന്നു, അങ്ങിനെ പ്രായോഗികമല്ലാത്ത ആചാരങ്ങളെ സൃഷ്ടിച്ചു കൊണ്ടേയിരിക്കുന്നു. അന്ധമായ അവരുടെ ചിന്തകളില്‍, അവരുടെ നിഗമനങ്ങള്‍ ദൈവവും വിശ്വാസികളും അന്ഗികരിച്ചുകൊണ്ടേയിരിക്കണം എന്ന് ശഠിക്കുന്നു.  സത്യത്തിന്റെ വക്താക്കള്‍ അവരാണ് എന്നാണു അവരുടെ ഭാവം.  അവരെ അനുഗമിക്കാത്തവര്‍ നാശത്തിലെക്കാന് എന്നാണു അവരുടെ സങ്കല്പം. 

ഉദാഹരണത്തിന് ലോകത്തിലെ പ്രമുഖമായ മതങ്ങളെ എടുക്കാം. യേശു ക്രിസ്തുവിലൂടെ ലോകത്തിനു നല്‍കപ്പെട്ട രക്ഷയുടെ സന്ദേശം അവര്‍ക്ക് വേണ്ടി മാത്രമാണെന്നും, അവരിലൂടെയല്ലാതെ മറ്റാര്‍ക്കും രക്ഷയില്ലെന്നും ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നു. മനുഷ്യന് ദൈവം നല്‍കിയ മാര്‍ഗ്ഗ രേഖകള്‍ ക്രിസ്ത്യാനികള്‍ കളങ്കപ്പെടുത്തിയെന്നും, യഹൂദരാണ് നിത്യ ശിക്ഷ  അര്‍ഹിക്കുന്നതെന്നും ഖുറാന്‍ മാത്രമാണ് ശരിയെന്നും മുസ്ലിമുകള്‍ വിശ്വസിക്കുന്നു. ഹിന്ദുക്കള്‍ ആണെങ്കില്‍, ഉണരിലിലേക്ക് എത്തിചെരുന്നിടം വരെ കടന്നു പോവേണ്ട അനേകം ജന്മങ്ങളെയും അതിനു അനുവര്‍ത്തിക്കേണ്ട അനുഷ്ടാന ക്രമങ്ങളെപ്പറ്റിയും പഠിപ്പിക്കുന്നു.  നിര്‍വ്വാണയിലേക്കുള്ള ശ്രി ബുദ്ധന്റെ മാര്‍ഗ്ഗരേഖകളെ പറ്റി ബുദ്ധമതം പ്രഘോഷിക്കുന്നു. തനതും പരസ്പരവിരുദ്ധവുമായ ഈ ആശയങ്ങളും അതിനു ചേര്‍ന്ന ആചാരങ്ങളും മനുഷ്യനില്‍ പരസ്പര വൈരത്തിനും സംഘര്‍ഷത്തിനും വഴിമരുന്നിടുന്നു. ഇവിടെ സ്നേഹം, കരുണാ, അനുകമ്പ, ക്ഷമ,  നിതി ഇവക്കൊക്കെ എന്ത് സ്ഥാനം? ആവശ്യത്തിനനുശരിച്ചു ചിലര്‍ മഴയ്ക്ക് വേണ്ടി പ്രാര്‍ത്തിക്കുന്നു, ചിലര്‍ വെയിലിനു വേണ്ടിയും.  ദൈവത്തിനു എന്ത്  ചെയ്യാന്‍ കഴിയും? 

മഹത്തായ ഒരു ബോധതലത്തില്‍ നിന്ന് രൂപമെടുക്കുന്ന  മതാതിതമായ  ഒരാല്മിയതയുടെ ആവശ്യകത വര്‍ദ്ധിക്കുന്നു. ഞാന്‍ മതങ്ങള്‍ക്ക് ഒന്നിനും എതിരല്ലെന്നും, അവയുടെ പഠനങ്ങളെ എന്‍റെ ഇഷ്ടം നോക്കാതെ ബഹുമാനിക്കുന്ന ഒരാളാണ് ഞാനെന്നും ആദ്യം തന്നെ പറഞ്ഞോട്ടെ.  മറ്റുള്ളവരോടുള്ള ബഹുമാനം എതൊരു സമൂഹത്തിന്റെയും നിലനില്‍പ്പിനു അത്യന്താപെക്ഷിതവുമാണ്. മതങ്ങള്‍ അവയുടെ സാരാംശം പ്രതിഫലിപ്പിക്കുന്ന രിതിയില്‍ പുനരാവിഷ്കരിക്കപ്പെടെനമെന്നാണ്  എന്‍റെ അഭിപ്രായം. ദൈവത്തിന്‍റെ ശ്ചായയില്‍ ആയിരിക്കുന്ന നാം എല്ലാം ദൈവത്തിന്‍റെ അംശങ്ങള്‍ ആണെന്ന്   മനുഷ്യരാശിക്ക് മനസ്സിലാകുന്ന രിതിയില്‍ ഒരു പുതിയ ആല്‍മിയ വഴിത്താര നാം തുറക്കുകയും ചെയ്തെ മതിയാവൂ.

 മനുഷ്യനെ അടിമകളാക്കുന്ന മതങ്ങളുടെ ശ്രമം അവസാനിപ്പിച്ചേ മതിയാവൂ. സ്വന്തം ഇഷ്ടം അടിചെല്‍പ്പിക്കുന്നതില്‍ നിന്ന് അവര്‍ പിന്മാറിയെ ഒക്കൂ. ദൈവത്തിന്‍റെ മക്കള്‍ക്കുള്ള സ്വാതന്ത്ര്യം അനുഭവിക്കാന്‍ എല്ലാവരെയും എല്ലാവരും സഹായിക്കണം. ദൈവത്തെ നിഷേധിക്കാനുള്ള സ്വാതന്ത്ര്യം പോലും ദൈവം മനുഷ്യന് നല്കിയിരിക്കുന്നൂവേന്നത് സത്യം തന്നെയാണ്. യേശുവിന്റെ അടുത്ത അനുയായിയായിരുന്ന യൂദാസിനെ, തന്നെ ഒറ്റിക്കൊടുക്കും എന്നറിഞ്ഞുകൊണ്ടു തന്നെയാണ് അവസാനത്തെ അത്താഴ സമയത്തു ഒപ്പമിരിക്കാന്‍ യേശു അനുവദിച്ചത്. ഒരു കത്തോലിക്കാ പുരോഹിതന്‍ യേശുവിനെ ഒറ്റിക്കൊടുക്കുമെന്ന്  ഉറപ്പുള്ള ഒരു വ്യക്തിക്ക് കുര്‍ബാന കൊടുക്കുമോ?  മനുഷ്യന്റെ അടിസ്ഥാന സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിരവധി കാര്യങ്ങള്‍ സഭാധികാരികള്‍ ചെയ്തുകൊണ്ടെയിരിക്കുന്നു. മതങ്ങള്‍ക്കും തത്വങ്ങള്‍ക്കും അതിതമായ ഒരാല്മിയതയാണ് നമുക്ക് വേണ്ടത്.  വൈവിദ്ധ്യങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ആധുനിക സമൂഹത്തില്‍  ഇപ്പോള്‍ ഏറ്റവും ആവശ്യമായതും ഇത് തന്നെയാണ്. 

Friday, August 24, 2012

ആത്മഹത്യയിലേയ്ക്ക് നീങ്ങുന്ന കത്തോലിക്കാസഭ

കത്തോലിക്ക സഭയിലെ സകല നിഗൂഡതകളും പരസ്യമാക്കപ്പെടുകയാണ്. അവള്‍ സ്വകാര്യതയില്‍ സൂക്ഷിച്ചിരുന്ന വിശുദ്ധിയുടെ പരിവേഷം തകര്‍ന്ന് തരിപ്പണമാകുകയാണ്. മേലദ്ധ്യക്ഷന്മാരുള്‍പ്പെടെ കാട്ടിക്കൂട്ടുന്ന വൃത്തികേടുകള്‍ പുറംലോകം അനുദിനം കൂടുതലായി അറിഞ്ഞുകൊണ്ടിരിക്കുകയാണ്. ഒരു പരസ്യ വേശ്യയുടെ പ്രതീതിയാണ് ഇപ്പോള്‍ സഭക്കുള്ളത്. എല്ലാ മാദ്ധ്യമങ്ങളിലും സഭ വിവസ്ത്രയാക്കപ്പെടുകയാണ്. മെര്‍ലിന്‍ മണ്‍റോ എന്തുകൊണ്ട് ആത്മഹത്യ ചെയ്തു എന്നതിന് ഓഷോ ഉത്തരം കണ്ടെത്തിയത് ഇങ്ങനെയാണ്. നേടാവുന്നതെല്ലാം അവര്‍ നേടിയിരുന്നു. പക്ഷേ അവര്‍ ആകെ പരസ്യമായിത്തീര്‍ന്ന ഒരു സ്ഥാപനമായി മാറിയിരുന്നു. സ്വകാര്യമായി അവര്‍ക്ക് ആകെ ആകുമായിരുന്നത് സ്വയം ജീവനൊടുക്കുക മാത്രമായിരുന്നു. അതേ രീതിയില്‍, ഇന്നിതാ യാതൊരു വ്യക്തിഗത സ്വത്വവുമില്ലാത്ത ഒരു ആഡംബര പരസ്യജീവിയായി സഭ മാറിയിരിക്കുന്നു.

സഭയുടെ മാദ്ധ്യമങ്ങള്‍ പോലും അറിയാതെ ചെയ്യുന്നതെന്താണ്‌? മറ്റ് നേരമ്പോക്കൊന്നും ഇല്ലാത്തപ്പോള്‍ KCBC അനുഗ്രഹിച്ച ഷാലോം റ്റി.വി ഓണ്‍ ആക്കുക. അസ്സല്‍ മന്ദബുദ്ധികള്‍ - വൈദികരും സ്ത്രീപുരുഷന്മാരും - ദൈവത്തെ ആഡംബരമാക്കുന്ന വൃത്തികെട്ട പരിപാടി കാണാം. നിങ്ങളുടെ ഉള്ളിന്റെ ഉള്ളില്‍ ദൈവവുമായി സംഭാഷിക്കുക എന്ന് പറഞ്ഞ യേശിവിനെ ധിക്കരിച്ചുകൊണ്ട് ഷാലോം റ്റി.വി.യില്‍ മൈക്ക്‌ പിടിച്ച സ്ത്രീപുരുഷന്മാരാണ് ദൈവത്തിന്റെയും മദ്ധ്യസ്ഥരുടേയും വിഗ്രഹങ്ങള്‍ക്ക് മുമ്പില്‍ അനുഗ്രഹങ്ങള്‍ക്കായി നാണംകെട്ടു കേഴുന്നത്. ആന്തരികമായിരിക്കേണ്ടതെല്ലാം അവിടെ ബാഹ്യമാക്കപ്പെടുകയാണ്. ഭക്തിയുടെ ആത്മാവ് അവിടെ നഷ്ടപ്പെടുകയാണ്. യാതൊരു ആന്തരിക സത്തയുമില്ലാത്ത പരസ്യമായി ഭക്തി അവിടെ പ്രദര്‍ശിപ്പിക്കപ്പെടുകയാണ്.

ഒരിക്കലുണ്ടായിരുന്ന ആന്തരിക സ്രോതസ്സ് നഷ്ടപ്പെട്ട നിലയിലാണ് ഇന്ന് സഭ. ബാഹ്യ ഭ്രമങ്ങളും സമ്പത്തും അവളുടെ ഉള്നാമ്പുകളെ കരിച്ചുകളഞ്ഞിരിക്കുന്നു. ധ്യാനിക്കാനായി പോകാന്‍ അവള്‍ക്ക് ഒരിടമില്ലാതായിത്തീര്‍ന്നിരിക്കുന്നു. ആന്തരികതയുടെ എല്ലാ വിശുദ്ധിയും കളഞ്ഞുകുളിച്ച്, കുടിലവും വൃത്തിഹീനവുമായ അവളുടെ പരസ്യവേഷങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇനിയൊരു ആത്മഹത്യ മാത്രമാണോ ഈ സഭക്ക് ബാക്കിയുള്ളത്?

Thursday, August 23, 2012

Report: Catholic Priests Molest Third World Nuns to Avoid AIDS

Report: Catholic Priests Molest Third World Nuns to Avoid AIDS

The Burning Bush
www.ivanfoster.org



In what amounts to a modern example of damning proof of the validity of the age-old Protestant charge of gross immorality amongst the priests and nuns of the Roman Catholic Church, the Vatican has been forced to make the extraordinary admission that priests in at least 23 countries across five continents have been sexually abusing and raping nuns. Most of the abuse has happened in Africa, where priests vowed to celibacy, who previously sought out prostitutes, have preyed on nuns to avoid contracting the Aids virus.

Confidential Vatican reports obtained by the National Catholic Reporter, a weekly magazine in America, have revealed that priests have been exploiting their authority to gain sexual favours from nuns, particularly those from the Third World who are more likely to be culturally conditioned to be subservient to men.

Some of the reports have been in circulation for at least seven years. They reveal that priests had demanded sex in exchange for favours, such as certification to work in a given diocese. In some instances, the priests had made nuns pregnant and then encouraged them to have abortions.

The article in the National Catholic Reporter was based on five documents, which senior women from religious orders and priests have presented to the Vatican over the past decade. They describe a particularly bad situation in Africa. In a continent devastated by Aids, nuns, and early adolescent girls, are perceived by some as safe sexual targets. Countless cases of nuns forced to have sex with priests were cited. Some were obliged to take the Pill, others became pregnant and were encouraged to have abortions. In one case in which an African sister was forced to have an abortion, she died during the operation and her aggressor led the funeral mass. Another case involved 29 sisters from the same congregation who all became pregnant by priests in the diocese. The reports said that the church authorities had done little to tackle the problem.

Vatican walls

There were cases of novices who applied to their local priest or bishop for certificates of good Catholic practice that were required for them to pursue their vocation. In return they were made to have sex. Some incidents of sexual abuse allegedly took place almost within the Vatican walls.

Played down

Forced to acknowledge the problem, the Vatican has tried to play down its gravity. In a statement, the Pope's official spokesman, Joaquin Navarro-Valls, said: "The problem is known and involves a restricted geographical area. Certain negative situations must not overshadow the often heroic faith of the overwhelming majority of religious nuns and priests."

One of the most comprehensive documents was put together by "Sister" Maura O'Donohue, an Aids coordinator for Cafod, the Catholic Fund for Overseas Development in London. She says that nuns have been identified as "safe" targets for sexual activity, and quotes a case in 1991 of a community superior being approached by priests requesting that the nuns be made available to them for sexual favours. She said: "When the superior refused, the priests explained they would otherwise be obliged to go to the village to find women and might thus get Aids." She said that her initial reaction to what she was told by the nuns was "one of shock and disbelief at the magnitude of the problem".

Incidents in Ireland

"Sister" Maura reported incidents of sexual abuse in 23 countries including India, Ireland, Italy, the Philippines and the United States. She said she was told about priests encouraging the nuns to take the Pill by telling them that it would prevent HIV. Others "actually encouraged abortion for the sisters", she said.

True Attitude

"Sister" Maura wrote in her report of how a priest in one African diocese had talked "quite openly" about sex, saying that "celibacy in the African context means a priest does not get married, but does not mean he does not have children".

This priest is but articulating what is the true attitude of Rome's priesthood to sexual relations. They are the "spiritual descendants" of the priests of Babylon with their temple prostitutes.

In 1998, "Sister" Marie McDonald, mother superior of the Missionaries of Our Lady of Africa, put together a paper about the sexual abuse of African religious women in Africa and Rome. She tabled the document to the Council of 16, made up of delegates from international associations representing men's and women's religious communities and the Vatican office responsible for religious life. She noted that a contributing cause was the "conspiracy of silence". When she addressed bishops about the problem, many felt it was disloyal of the sisters to have reported the abuse. However, nuns had repeatedly informed the authorities. "Sometimes they were not well received. In some instances they are blamed for what happened. Even when they are listened to sympathetically nothing much seems to be done," she said.

Vatican does nothing

The head of the Vatican congregation for Religious Life, Cardinal Martinez Somalo, set up a committee in response to the report to look into the problem, but it appears to have done little beyond raising awareness among the clergy.
One of the saddest elements is the fate of the victims. While the offending priests are usually moved or sent away for studies, the women are normally chased from their orders. They are often too scared to return to their families or are rejected by them. They often become outcasts or, in the worst cases, prostitutes.

Rome's excuse

The usual perverted view of Rome on the issue was peddled by one of the few clerics ready to speak about the reports, "Father" Giulio Albanese, of MISNA, a missionary news agency. "Missionaries are human beings, who are often living under immense psychological pressure in situations of war and ongoing violence. On one hand it's important to condemn this horror and it's important to tell the truth, but we must not emphasise this at the expense of the work done by the majority, many of whom have laid down lives for witness", he said. "The press only talks about missionaries when they are killed, kidnapped or are involved in something scandalous."

The condemnation of history

The Reformers, and every student of the teachings and practices of Roman Catholicism ever since, consistently maintained that Roman Catholicism was essentially immoral. The imposition of celibacy upon its priests was contrary to Holy Scripture and to nature. Indeed, it is a mark of the prophesied apostasy from God's truth that was to come at the end of the present age. Now the Spirit speaketh expressly, that in the latter times some shall depart from the faith, giving heed to seducing spirits, and doctrines of devils; Speaking lies in hypocrisy; having their conscience seared with a hot iron; Forbidding to marry, and commanding to abstain from meats, which God hath created to be received with thanksgiving of them which believe and know the truth, 1 Timothy 4:1-3.

The hypocrisy of the system of popery is immeasurable. Reports fill the daily newspapers of the world of dishonesty, sodomy and gross immorality amongst its clerics of which these latest reports are but an example. History provides us with an unbroken chain of such evidence right back to the emergence of the Papacy. Former priests, some of whom left Rome as a result of the converting grace of the gospel and some who left to embrace agnosticism as a result of what they saw within Rome's shadowed cloisters, have written extensively on the evils of Romanism.

Let every child of God pray that this report, virtually ignored by the world's press, will come into the hands of many millions of Roman Catholics and, under God, will become the means of awakening them to the evil errors of that accursed system and of turning them to the Christ of the Bible.

Wednesday, August 22, 2012

ആലപ്പാട്ട്‌ ജോയിയച്ചന്‍-കേട്ട സത്യങ്ങള്‍ വേറെയും

ആലപ്പാട്ട്‌ ജോയിയച്ചന്‍ -മനുഷ്യത്വത്തിലൂന്നിയ ദൈവീകതയുടെ ഉദാത്ത മാതൃക | 2Comment
ജോയിച്ചന്‍ പുതുക്കുളം

നോക്കിലും വാക്കിലും ശൈലിയിലും വേറിട്ട ഒരു ആള്‍രൂപം. മനുഷ്യത്വത്തിലൂന്നിയ ദൈവീകതയുടെ വക്താവായ ജോയിയച്ചന്‍ ക്രിസ്‌തുവിന്റെ സാമൂഹിക വീക്ഷണത്തില്‍ താതാമ്യം പ്രാപിക്കുന്നതില്‍ ശ്രദ്ധാലുവും ജാഗരൂകനുമാണ്‌. ശുശ്രൂഷാ മനോഭാവത്തിലും ലാളിത്യത്തിലധിഷ്‌ഠിതവുമായ ആജപാലന ശൈലി തന്റെ ഒരു ആദ്ധ്യാത്മിക ജീവിതശൈലിയായി കാണുന്നതില്‍ ബദ്ധശ്രദ്ധനായ പ്രതിരൂപം. ഒരു ഇടയന്റെ വിശുദ്ധിയോടെ സഭാ സ്‌നേഹത്തില്‍ നിന്നും ഊര്‍ജ്ജം സ്വീകരിച്ച ജീവിത ശൈലിയുടെ ഉത്തമ മാതൃക. സ്‌നേഹത്തിന്റെ ഒഴുക്കോടെ നര്‍മ്മത്തില്‍ പൊതിയുന്ന വാക്കുകളുടെ ഉടമ. മുഖകാന്തിയെ ദീപ്‌തമാക്കുന്ന ധന്യതയാര്‍ന്ന ദൈവ നിയോഗത്തിന്റെ വശ്യമായ വിശുദ്ധിയുടെ പരിവേഷം മുഖത്ത്‌ പുഞ്ചിരിയായി ഒളിവിതറുന്നു.

സഭയുടെ പാരമ്പര്യങ്ങളേയും ആചാരാനുഷ്‌ഠാനങ്ങളേയും അതിന്റെ തനിമ നഷ്‌ടപ്പെടാതെ സൂക്ഷ്‌മതയോടും ദീര്‍ഘവീക്ഷണത്തോടും നവീകരിക്കേണ്ട നിരവധി കാര്യങ്ങളുടെ കാര്യസ്ഥനായി ചിക്കാഗോ കത്തീഡ്രല്‍ വികാരിയായി സ്ഥാനമേറ്റിട്ട്‌ ഓഗസ്റ്റ്‌ 21, 2012 ഒരു വര്‍ഷം തികയുന്ന ജോയിയച്ചന്‌ സ്‌നേഹോഷ്‌മളമായ ഒന്നാം വാര്‍ഷിക സമ്മാനമാണിത്‌.

തന്നില്‍ ഭരമേല്‍പ്പിക്കപ്പെട്ടിരിക്കുന്ന ദൗത്യങ്ങളുടെ നിര്‍വ്വഹണവേളയില്‍ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമന്വയഭാവവും ഇരുത്തവും തുറന്ന സമീപനവും പ്രശ്‌നങ്ങളെ നേരിടുന്നതിനും മനസിലാക്കുന്നതിനുള്ള പാടവും ഏവരേയും ഉള്‍ക്കൊള്ളാനുള്ള ഹൃദയവിശാലതയും സമാധാനകാംക്ഷിയുമായ ജോയിയച്ചന്റെ കര്‍മ്മമണ്‌ഡലങ്ങളില്‍ പ്രവര്‍ത്തനമികവിന്റെ പൊന്‍തൂവല്‍ ചാര്‍ത്തുന്നു.

വിഭാഗീയതയുടെ സ്‌പര്‍ശമില്ലാതെ സ്‌നേഹത്തിലധിഷ്‌ഠിതമായ കുടുംബാന്തരീക്ഷം ഇടവകയില്‍ നിലനിര്‍ത്തിക്കൊണ്ട്‌ നീതിയിലും ധാര്‍മികതയിലും ഒരു നല്ല ഇടവക സമൂഹത്തെ വാര്‍ത്തെടുത്തുകൊണ്ട്‌ ഇടവകയെ നയിക്കുന്നതിനാവശ്യമായ വ്യക്തിത്വമഹിമയും, പ്രവര്‍ത്തനമികവും, അടിയുറച്ച വിശ്വാസവും ഉറച്ച കാല്‍വെയ്‌പും പരിശുദ്ധാത്മാവിന്റെ അഭിഷേകത്താല്‍ ഈ ഒന്നാം വാര്‍ഷികവേളയില്‍ അദ്ദേഹത്തിനുണ്ടാകട്ടെ എന്നാശംസിക്കുന്നു.

പ്രശ്‌നങ്ങളെ ഉള്‍ക്കാഴ്‌ചയോടെ തിരിച്ചറിയുകയും മനസിലാക്കുകയും വ്യക്തിബന്ധങ്ങളില്‍ കാത്തുസൂക്ഷിക്കുന്ന ഊഷ്‌മളതയും, അടുത്തിടപഴകുന്നവരെ സ്‌നേഹത്തില്‍ കീഴ്‌പ്പെടുത്തുന്ന കരുതലോടെയുള്ള ഇടപെടലുകളും സംവാദങ്ങളിലും സംഭാഷണങ്ങളിലും പുലര്‍ത്തുന്ന ആത്മാര്‍ത്ഥയും സമഭാവനയുമൊക്കെ ജോയിയച്ചന്റെ സവിശേഷ ഗുണങ്ങളുടെ നാഴികക്കല്ലുകളാണ്‌.

ദൈവം സത്യത്തിന്റേയും സ്‌നേഹത്തിന്റേയും പ്രതിരൂപമാണ്‌. സ്‌നേഹിച്ചും സ്‌നേഹം പങ്കിട്ടും സമൂഹത്തിനൊപ്പം നിന്നുകൊണ്ട്‌ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക്‌ നേതൃത്വം കൊടുക്കുമ്പോള്‍ കിട്ടുന്ന ആത്മസംതൃപ്‌തിയാണ്‌ യഥാര്‍ത്ഥ ജിവിത സന്തോഷവും ജീവിത വിജയവും. 2011 ഓഗസ്റ്റ്‌ 21-ന്‌ ചിക്കാഗോ കത്തീഡ്രല്‍ വികാരിയായി ചാര്‍ജെടുത്തത്‌ ഒരു ദൈവ നിയോഗമായിരുന്നു. തന്റെ വിശാല ഹൃദയത്തോടുകൂടിയ സഭാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു അംഗീകാരമായിരുന്നു ഈ നിയമനത്തിലൂടെ വെളിപ്പെട്ടത്‌. ഏതൊരാളും എളിമയോടെ മറ്റുള്ളവരെ തങ്ങളേക്കാള്‍ ശ്രേഷ്‌ഠരായി കാണണമെന്നു ചിന്തിപ്പിക്കുന്ന ജീവിതശൈലി മറ്റുള്ളവരെ തന്നിലേക്ക്‌ ആകര്‍ഷിക്കുന്ന ഒരു കാന്തികശക്തിസ്രോതസാണ്‌. തന്റെ ധന്യവും മാതൃകാപരവും വിശാലവുമായ സഭാ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും അനുകരണീയമാണ്‌.

സമൂഹ മനസാക്ഷിയുടെ സ്വരമാകാനും പ്രവാസി ക്രൈസ്‌തവ സമൂഹത്തിനും വേണ്ടിവന്നാല്‍ ഇതര സമൂഹത്തിനും ധാര്‍മ്മിക സാരഥ്യമേകുവാനും ആലംബഹീനര്‍ക്ക്‌ സാന്ത്വനമേകാനും പോന്ന കാരുണ്യ സവിശേഷതകളും ധാര്‍മ്മികതയും മാനുഷികതയും ഒന്നുപോലെ നിഴലിക്കുന്ന ഈ പക്വമായ ശൈലിയുടേയും സമാധാനത്തിന്റേയും സൗമ്യതയുടേയും വക്താവുമായി ചിക്കാഗോ കത്തീഡ്രല്‍ വികാരിയായ ജോയിയച്ചനില്‍ ഇടവക ജനങ്ങള്‍ പകര്‍ന്നിടുന്ന പ്രതീക്ഷകളേറെയാണ്‌.

ഒരാളുടെ ജീവിതം അര്‍ത്ഥവത്താകുന്നത്‌ അദ്ദേഹത്തിന്റെ ജീവിതവും സന്ദേശവും കാലികപ്രസക്തമാകുമ്പോഴാണ്‌. അമിത സ്വാതന്ത്ര്യവാജ്ഞയും പുതിയ ജീവിത വീക്ഷണവും മലയാളി മനസിനെ രോഗാതുരമാക്കിയിരിക്കുന്നു. നമ്മുടെ സംസ്‌കാരത്തേയും സങ്കീര്‍ണ്ണവും ജീര്‍ണ്ണവുമാക്കിയിരിക്കുന്നു.

വെട്ടിപ്പിടിച്ചും കടന്നുകയറിയും മത്സരിച്ചും തോല്‍പിച്ചും നേടിയെടുക്കേണ്ട ഒരു മഹായുദ്ധമാണ്‌ ജീവിതമെന്ന്‌ നവലിബറല്‍ കാലഘട്ടത്തിന്റെ സന്ദേശം യുവതലമുറയെ വെറും ഭൗതീക താത്‌പര്യമുള്ള സുഖജീവികളാക്കി മാറ്റിയിരിക്കുന്നു. ആധുനിക ലോകം നന്മയുടെ ഭാവങ്ങളെ വിട്ടുകളഞ്ഞു എന്നു മാത്രമല്ല, തിന്മയുടെ ഭാഗത്തു നില്‍ക്കുന്നതാണ്‌ നല്ലത്‌ എന്ന ധാരണ വ്യാപകമാകുകയും ചെയ്‌തു. ചുരുക്കത്തില്‍ ജീവിത ലക്ഷ്യങ്ങളെക്കുറിച്ചുള്ള മുന്‍ഗണനാ ക്രമങ്ങള്‍ മാറിയിരിക്കുന്നു. ഇങ്ങനെയുള്ള കാലഘട്ടത്തിലാണ്‌ ദൈവാവബോധമുള്ള ജീവിതങ്ങളുടെ പ്രസക്തിയേറുന്നത്‌.
ആന്റണി ഫ്രാന്‍സീസ്‌ വടക്കേവീട്‌

Tuesday, August 21, 2012

അടി തുടങ്ങി

ജര്‍മ്മനിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള മാര്‍ അറക്കലിന്റെ ഗൂഡ തന്ത്രം അവിടുത്തെ ജനങ്ങള്‍ ഒന്നടങ്കം നേരിടാന്‍ പോവുന്നൂവെന്ന വാര്‍ത്ത വാസ്തവത്തില്‍ ഞെട്ടിക്കുന്നത് തന്നെയാണ്. അമേരിക്കയിലെ പ്രവാസികള്‍ മാര്‍ ആലന്ചെരിക്ക് ഭിമ മെമ്മോറാണ്ടവും, അവരുടെ ന്യായമായ ആവശ്യങ്ങള്‍ അന്ഗികരിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെപ്പറ്റി മാന്യമായ ഒരു മുന്നറിയിപ്പും കൊടുത്തതിനു തൊട്ടു പിന്നാലെയാണ്, ജര്‍മ്മനിയിലെ സംഭവ വികാസം. പ്രവാസി മലയാളികളുടെ വിശദാംശങ്ങള്‍ ശേഖരിക്കുക വഴി കെണിയൊരുക്കി സിറോ മലബാര്‍ സ്വാധിനം ഇല്ലാത്ത ലോക രാഷ്ട്രങ്ങളില്‍ മുഴുവന്‍ വേരുറപ്പിക്കാനും അങ്ങിനെ ഒരു പാരലല്‍ റോം സ്ഥാപിക്കാനുമുള്ള നിക്കത്തിനു ഏല്‍ക്കാന്‍ പോവുന്ന വലിയൊരു തിരിച്ചടി തന്നെയാണിത്. ആദ്യം ദിപികയില്‍ കൈ വെച്ച് സഭയെ തറയോളം നാണം കെടുത്തി, പിന്നിട്, ധനകാര്യ കമ്മിഷന്റെ പേരില്‍ ദശാംശം അവതരിപ്പിച്ചു സര്‍വ്വ വിശ്വാസികളുടെയും പ്രാക്ക് വാങ്ങി, അല്മായാ കമ്മിഷന്റെ പേരില്‍ മൂന്നു മെത്രാന്മാരും ഒരു  അല്മെനിയുമായി  അവതരിച്ചു റിയല്‍ എസ്റെറ്റ് ബിസിനസ്സിലേക്ക്‌ കടന്നു. അതും ഏതാണ്ട് പൊളിഞ്ഞു. കുറച്ചു നാളായി അതിന്റെ സെക്രട്ടറിയും പ്രസിടെന്റും ജെര്‍മ്മനിക്ക് ചുറ്റും വട്ടമിട്ടപ്പോളെ   ചിഞ്ഞ നാറ്റം വന്നതാണ്. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം അവിടെ നടക്കുമെന്ന് അറക്കല്‍ മെത്രാന്‍ കരുതുന്ന യോഗത്തിനു എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. 

ജര്‍മ്മനിയില്‍ മാര്‍ അറക്കല്‍ വിളിച്ചുകൂട്ടാന്‍ പോകുന്ന പ്രവാസികളുടെ യോഗമാണ് ജര്‍മ്മന്‍ കത്തോലിക്കര്‍ സര്‍വ്വ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കാന്‍ തിരുമാനിച്ചിരിക്കുന്നത്. ഫോണുകള്‍ തലങ്ങും വിലങ്ങും പായുന്നു. അതിനു അമേരിക്കയെന്നോ ഗള്‍ഫെന്നോ വ്യത്യാസമില്ല. യുദ്ധ സമാനമായ അന്തരിക്ഷം എന്ന് വേണമെങ്കില്‍ പറയാം, ഇപ്പോള്‍ അവിടുള്ളത്. ജര്‍മ്മനിയിലെ കത്തോലിക്കരുടെ അവകാശ പ്രഖ്യാപനവുമായി, സോള്‍ ആന്‍ഡ്‌ വിഷന്‍ പ്രത്യേക സപ്ലിമെന്ടു തന്നെ ഇറക്കുന്നു എന്നറിയുംപോഴേ സംഘര്‍ഷാവസ്തയുടെ ശരി ചിത്രം മനസ്സിലാവൂ. ഇവിടെയാണ്‌ മലയാളി അല്മായാ പോരാളികളുടെ പിന്തുണയുടെ പ്രസക്തി. അമേരിക്കയില്‍ തുടങ്ങിയ വിപ്ലവം, യുറോപ്പിലൂടെ കേരളത്തിലേക്കും വ്യാപിക്കുമ്പോള്‍ മാര്‍ അറക്കല്‍ കാഞ്ഞിരപ്പള്ളിയുടെ ശാപം ആയി മാറും, പവ്വത്തിലിനു പിന്നാലെ സഭാ ചരിത്രത്തിലെ നാണംകെട്ട ഏടുകളില്‍ സ്ഥാനം പിടിക്കുകയും ചെയ്യും. 

സോള്‍ ആന്‍ഡ്‌ വിഷന്‍ സപ്ലിമെന്റ് പുറ‍ത്തിറക്കുന്നു.


സീറാ മലബാര്‍ അല്‍മായകമ്മീഷന് ജര്‍മ്മനിയിലെ കേരളകത്തോലിക്കരുടെ പ്രശ്‌നങ്ങളില്‍ കൈകടത്തുവാനോ ഇടപെടാനോ യാതൊരു അവകാശമില്ല. ജര്‍മ്മനി ഈ കമ്മീഷന്റെ അധികാരപരിധിയില്‍പെട്ട പ്രദേശമല്ല. ജര്‍മ്മനിയില്‍ സീറോമലബാര്‍ വികാരിയത്ത് അനുവദിച്ചിട്ടില്ലാ. ആ നിലയ്ക്ക് സീറോമലബാര്‍ പാര്യമ്പര്യമെന്നു പറഞ്ഞ് ലത്തീന്‍ വിദ്വേഷംവളര്‍ത്തി ജനങ്ങളെ വിഭജിച്ച് മുതലെടുക്കുന്ന സമ്പ്രദായത്തോട് പ്രവാസി കത്തോലിക്കര്‍ എതിരെന്നു മാത്രമല്ല അതൊരു സന്ധിയില്ലാ സമരമായിരിക്കും.
മധ്യമസ്രോതസ്സുകള്‍ വെളിപ്പെടുത്തു ന്നതുപോലെ സീറോ മലബാര്‍ അല്മായ കമ്മീഷന്‍ ഒരു മെഗാ റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സ് ഗ്രൂപ്പാണ്. സുതാര്യത ഇല്ലാത്തതും രഹസ്യമായ പദ്ധതികളുമാണ് അന്യ സംസ്ഥാനങ്ങളിലും മറ്റുരാജ്യങ്ങളിലും നടത്തുന്നത്.
കോളോണിലെ ഒരു സാമുഹ്യവിരുദ്ധപ്രവര്‍ത്തകന്റെ സഹകരണത്തോടെ ജര്‍മ്മനിയില്‍ പ്രത്യേകിച്ചു കോളോണില്‍ ഒരു താവളം സ്ഥാപിക്കാന്‍ ഈ കമ്മീഷന്‍ ഗൂഡശ്രമം നടത്തുന്നതായി അറിയുന്നു. അതിന്റെ പ്രാരംഭമായി സെപ്റ്റംബര്‍ ആദ്യവാരത്തില്‍ ഈ കമ്മീഷന്‍ കോളോണില്‍ എത്തുമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള് സ്ഥിരീകരിക്കുന്നു.
ദീപികയുടെ പേരില്‍ നടത്തിയ ചതി യൂറോപ്പിലെ പ്രവാസി കത്തോലിക്കര്‍ ഇനിയും മറന്നിട്ടില്ല. ഈ കമ്മീഷന്റെ ഇപ്പോഴത്തെ ശ്രമം രാം തലമുറക്കാരുടെ അഡ്രസ്സുകള്‍ ശേഖരിച്ച് അവരെ കെണിയില്‍ വീഴ്ത്തുക എന്ന ലക്ഷ്യമാണ്. ഈ സപ്ലിമെന്റ് ജനങ്ങള്‍ക്കുള്ള മുന്നറിയിപ്പും സീറോമലബാര്‍ അല്‍മായ കമ്മീഷനോടുള്ള ശക്തമായ പ്രതിഷേധവുമായിരിക്കും.
-Soul and Vision

Sunday, August 19, 2012

നിരീശ്വരരെയും കപടഭക്തരെയും സൃഷ്ടിക്കുന്ന കത്തോലിക്കാസഭ

'സത്യജ്വാല' മാസികയുടെ 2012 ജൂലൈ ലക്കത്തിലെ എഡിറ്റോറിയല്‍

ലോകത്തിലെ ഏറ്റവും വലിയ മതപ്രസ്ഥാനമാണ് കത്തോലിക്കാസഭ. ആയിരക്കണക്കിനു മതവിഭാഗങ്ങളുള്ള ഈ ലോകത്ത്, അതിലെ 1/6 പേരും കത്തോലിക്കരാണെന്നാണ് കണക്ക്. ഏറ്റവും വ്യവസ്ഥാപിതമായും ഏറ്റവും കെട്ടുറപ്പോടെയും നിലനില്‍ക്കുന്ന മതവും കത്തോലിക്കാസഭതന്നെ. കത്തോലിക്കാ വിശ്വാസം പഠിപ്പിക്കാനും അതിന്റെ പ്രചാരണം പരിശീലിപ്പിക്കാനും വ്യാപകവും ശക്തവുമായ സംവിധാനങ്ങള്‍ സഭയ്ക്കുണ്ട്. 'വിളവധികം വേലക്കാര്‍ ചുരുക്കം' എന്ന് യേശു വിലപിച്ചെങ്കില്‍ , കത്തോലിക്കാസഭയ്ക്ക് അങ്ങനെയൊരു പ്രതിസന്ധിയില്ല. കാരണം, ജീവിതംതന്നെ ഉഴിഞ്ഞുവച്ച്, വ്രതാനുഷ്ഠാനത്തോടെ ജീവിക്കുന്ന ലക്ഷക്കണക്കിനു വൈദികരുടെയും കന്യാസ്ത്രീകളുടെയും ഒരു സേനാവ്യൂഹംതന്നെ സഭയ്ക്കുണ്ട്. ചുരുക്കത്തില്‍ ലോകജനതയെ മുഴുവനായി ത്തന്നെ യേശുവിന്റെ ആദ്ധ്യാത്മികതയിലേക്കു പരിവര്‍ത്തിപ്പിക്കാന്‍ പോരുന്നത്ര സന്നാഹത്തിലാ ണ്  നൂറ്റാണ്ടുകളായി കത്തോലിക്കാസഭ. പുളിമാവ് അധികം വേണ്ടല്ലോ, മുഴുവന്‍ മാവും പുളിപ്പിക്കാന്‍ .

പക്ഷേ, കത്തോലിക്കാസഭ പുലരുന്നിടങ്ങളിലെല്ലാം നിരീശ്വരത്വവും കമ്യൂണിസവുമാണ് പൊട്ടിമുളയ്ക്കുന്നതായും വളര്‍ന്നുപന്തലിക്കുന്നതായും കണ്ടുവരുന്നത്. വൃക്ഷത്തെ ഫലത്തില്‍ നിന്നറിയാമെന്നാണല്ലോ യേശു പറഞ്ഞിരിക്കുന്നത്. കമ്യൂണിസം ഉരുവായതുതന്നെ, ക്രൈസ്തവയൂറോപ്പിലാണ്. അതിന്റെ വിത്തുകള്‍ക്ക് നല്ല മണ്ണായിത്തീര്‍ന്നതും ക്രൈസ്തവര്‍ കൂടുതലുള്ള നാടുകളിലാണ്. ഇന്‍ഡ്യയില്‍ കേരളംതന്നെ അതിനുദാഹരണം. അതുപോലെ, ലോകത്തിലെ നിരീശ്വരചിന്തകരെയും യുക്തിവാദികളെയും നോക്കിയാല്‍ അവരിലേറെയും കത്തോലിക്കരോ ക്രൈസ്തവരെങ്കിലുമോ ആണെന്നു കാണാം. 

ഇനി, ഈ രണ്ടു വിഭാഗത്തിലും പെടാത്തവരോ? അവരാണ് മാമോനെയും ദൈവത്തെയും ഒന്നിച്ചു സേവിക്കാന്‍ ശ്രമിക്കുന്ന കപടഭക്തര്‍ -മുതലാളിത്തവാദികള്‍ . ഇതിനര്‍ത്ഥം, സഭ ഫലം പുറപ്പെടുവിക്കുന്നില്ല എന്നുതന്നെയാണ്. എന്നല്ല, അതു വിപരീതഫലങ്ങളാണ് പുറപ്പെടുവിക്കുന്നത് എന്നുമാണ്.  ഇതെന്തുകൊണ്ട് എന്ന്, കത്തോലിക്കരെന്നും ക്രൈസ്തവരെന്നുമുള്ള നിലകളില്‍ , ചിന്തിച്ചുനോക്കാനുള്ള ബാദ്ധ്യത നമുക്കുണ്ട്.


ഇവിടെ, എന്താണു ദൈവവിശ്വാസം, എന്താണു മതം എന്നൊക്കെ അല്‍പമൊന്നു ചിന്തിക്കേണ്ടതുണ്ട്. ആരോ, എന്നോ, എന്തിനൊക്കെയോവേണ്ടി രൂപംകൊടുത്ത വിശ്വാസപ്രമാണങ്ങളിലോ ദൈവശാസ്ത്രസിദ്ധാന്തങ്ങളിലോ വിശ്വസിച്ചാല്‍ , അല്ലെങ്കില്‍ അതെല്ലാം ശരിയെന്ന് ഏറ്റുപറഞ്ഞാല്‍ , അതു സ്വന്തം മതവിശ്വാസമാകുമോ, ദൈവവിശ്വാസമാകുമോ? തീര്‍ച്ചയായുമില്ല. അത് അന്യമതവിശ്വാസവും 'ദൈവശാസ്ത്രവിശ്വാസ'വുമേ ആകൂ. യേശു മുന്നോട്ടുവച്ച ദൈവദര്‍ശനം ശരിയാണെന്ന് ഒരുവന്‍ സമ്മതിച്ചാല്‍പോലും, അത് അയാളുടെ ദൈവവിശ്വാസമാകുന്നില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഔഷധക്കുപ്പിയില്‍ എഴുതിയിരിക്കുന്ന വിവരണങ്ങള്‍ ശരിയാണെന്ന് അറിഞ്ഞതുകൊണ്ടോ അംഗീകരിച്ചതുകൊണ്ടോ അതിന്റെ ഗുണം ലഭിക്കില്ല. ഒരുവനത് സ്വയമായിത്തന്നെ സേവിക്കണം. എങ്കില്‍ മാത്രമേ ഗുണംകിട്ടൂ. സ്വയം കണ്ടെത്തി സ്വാംശീകരിക്കാത്തതൊന്നും സ്വന്തമാകില്ലതന്നെ. അതുപോലെ സ്വന്തം ദൈവാന്വേഷത്തിലൂടെമാത്രമേ, സ്വന്തം ദൈവവിശ്വാസത്തെയും കരുപ്പിടിപ്പിക്കാനാവൂ.


'നിന്റെ ഉള്ളറയില്‍ കയറി വാതിലുകള്‍ അടച്ച് അവിടെ അദൃശ്യമായി വസിക്കുന്ന നിന്റെ പിതാവിനോടു പ്രാര്‍ത്ഥി'ക്കാന്‍ യേശു ഓരോരുത്തരോടും ആഹ്വാനം ചെയ്യുന്നത് അതുകൊണ്ടാണ അതിനു പ്രതിഫലമായി ഉള്ളില്‍ വളരുന്നതാണ് വിശ്വാസം. സര്‍വ്വവ്യാപിയായിരിക്കുന്ന ദൈവത്തെ കണ്ടെത്താനും ആ പരമസത്തയില്‍ വിശ്വസിക്കാനും ഓരോരുത്തരും അവരവരുടെ ഉള്ളില്‍ത്തന്നെ എഴുന്നള്ളിയിരിക്കുന്ന ദൈവാരൂപിയെ, ആത്മസ്വരൂപത്തെ, സ്വന്തം സത്തയെ, ആദ്യം കണ്ടെത്തേണ്ടിയിരിക്കുന്നു. അതിന്, തീവ്രമായ അന്വേഷണവ്യഗ്രതയോടെ സ്വന്തം ഹൃദയവാതിലുകള്‍ മുട്ടിത്തുറക്കേണ്ടതുണ്ട്, ഓരോ മനുഷ്യനും.


ഇതൊരു ഏകാന്തപ്രക്രിയയാണ്. അതിലേക്കു വെളിച്ചംവീശാനും ഉത്തേജിപ്പിക്കാനും മാത്രമേ മറ്റുള്ളവര്‍ക്കു കഴിയൂ. എക്കാലത്തേയും ആദ്ധ്യാത്മികാചാര്യന്മാര്‍ അതാണു ചെയ്തിട്ടുള്ളത്. മതപ്രസ്ഥാനങ്ങള്‍ക്കും ഇതിനപ്പുറം ഒന്നും ചെയ്യാനില്ല. ആത്മീയതയിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന പുളിമാവായും സത്യത്തിലേക്കു നയിക്കുന്ന വെളിച്ചമായും വര്‍ത്തിക്കുകമാത്രമാണ് അവ ചെയ്യേണ്ടത്. വലിയ മതപ്രസ്ഥാനങ്ങള്‍ക്ക്, ഇതേകാര്യം കൂടുതല്‍ വിപുലമായി ചെയ്യാന്‍ കഴിഞ്ഞേക്കാമെന്നുമാത്രം.

കത്തോലിക്കാസഭ ഇതു ചെയ്യുന്നില്ലെന്നു മാത്രമല്ല, അങ്ങനെ തനതായൊരു ദൈവാന്വേഷണപ്രക്രിയ മനുഷ്യന് അനുവദിക്കുന്നുമില്ല. (മാര്‍ ആലഞ്ചേരിയുടെ ജൂണ്‍ 3-ലെ ഇടയലേഖനവും പിന്നീടുടനെ കെ.സി.ബി.സി.ചേര്‍ന്ന്, വിശ്വാസികളുടെ സ്വതന്ത്രചിന്തയെ നിരുത്സാഹപ്പെടുത്താനെടുത്ത തീരുമാനവും ഉദാഹരണങ്ങള്‍ മാത്രം). പകരം, 'ഇതാണ്, സത്യവിശ്വാസം, ഇതാണ് സത്യവിശ്വാസം; ഇതംഗീകരിച്ചാല്‍ നിത്യരക്ഷ, അല്ലെങ്കില്‍ നിത്യനരകം' എന്ന് അതിന്റെ അതിശക്തമായ മുഴുവന്‍ സംവിധാനങ്ങളിലൂടെ, ഭീഷണമായ സ്വരത്തിലും ആധികാരികത ഭാവിച്ചും ഒച്ചവയ്ക്കുകയാണ്, സഭ. അങ്ങനെ, മനുഷ്യന്റെ ജന്മാവകാശമായ മതസ്വാതന്ത്ര്യത്തെ ചങ്ങലക്കിടുകയാണ്; അവന്റെ അന്വേഷണബുദ്ധിയെ മുളയിലേ നുള്ളുകയാണ്; കര്‍ക്കശക്കാരനായ ഒരു ദൈവത്തെ അവതരിപ്പിച്ചും തീനരകം കാട്ടിയും സമുദായഭ്രഷ്ടു കല്‍പിച്ചും മനുഷ്യരില്‍ ഭീതിയുണര്‍ത്തി, അവരുടെ എല്ലാവിധ സര്‍ഗ്ഗാത്മകതകള്‍ക്കും കുളംതോണ്ടുകയാണ്; ദൈവികദാനമായി വ്യത്യസ്തതരത്തിലും തോതിലും മനുഷ്യനു ലഭിച്ചിട്ടുള്ള 'താലന്തു'കളെല്ലാം, സിദ്ധികളും വാസനകളും വൈഭവങ്ങളുമെല്ലാം, പൂഴിമണ്ണില്‍ കുഴിച്ചുമൂടാന്‍ നിര്‍ബന്ധിക്കുകയാണ്. ഇതെല്ലാം ചെയ്യുന്നത്, ദൈവത്തിന്റെയും മതത്തിന്റെയും പേരിലാണെന്നോര്‍ക്കണം.


സഭാസംവിധാനം അവതരിപ്പിച്ച ഈ ദൈവത്തെയും മതത്തെയും അല്‍പമെങ്കിലും തലയുയര്‍ത്തിനിന്നു നിരാകരിച്ചവരാണ് നിരീശ്വരരായി അറിയപ്പെടുന്നത്. ഇതേ സംവിധാനത്തിനു കീഴിലുള്ള കപടഭക്തര്‍ മാമോന്‍ സേവയ്ക്കായി അവതരിപ്പിച്ച മുതലാളിത്ത രാഷ്ട്രീയ-സാമ്പത്തിക ഘടനയെ എതിര്‍ത്ത് ഒരു ബദല്‍ഘടന അവതരിപ്പിച്ചവര്‍ കമ്യൂണിസ്റ്റുകളുമായി. വികലമായ ഒരു ദൈവസങ്കല്പത്തിനും അതു ജന്മംകൊടുത്ത വികലമായ ഒരു സാമൂഹികവ്യവസ്ഥയ്ക്കുമെതിരെ പ്രതികരിച്ചുണ്ടായ ഈ ബദല്‍ ചിന്താപദ്ധതികളിലും, സ്വാഭാവികമായും, അതിന്റേതായ ജനിതകവൈകല്യങ്ങളുണ്ടായി. കാരണം, അതൊന്നും സ്വന്തം ഉണ്മയെക്കുറിച്ചും ഈ വിശ്വപ്രകൃതിയുടെ ഉണ്മയെക്കുറിച്ചും അവതമ്മിലുള്ള ബന്ധത്തെക്കുറിച്ചും മനുഷ്യന്‍ ഏകാന്തതയില്‍ അന്വേഷിച്ചു രൂപംകൊടുത്തവയല്ല. മറിച്ച്, സംഘടിതമായ ഒരു അസത്യപ്രദര്‍ശനത്തിനും അനീതിഘടനയ്ക്കു മെതിരെ സംഘടിതമായി പ്രതികരിക്കുക മാത്രമായിരുന്നു. സ്വാഭാവികമായും, ദാര്‍ശനികമായ ആഴമോ വിശുദ്ധിയോ തെളിമയോ അവയ്ക്കില്ലാതെപോയി. 

ലോകമിന്ന്, ഈ മൂന്നു ബഹിര്‍മുഖപ്രസ്ഥാനങ്ങളുടെയും-കപടഭക്തരുടെയും കമ്യൂണിസ്റ്റ്, നിരീശ്വരപ്രസ്ഥാനങ്ങളുടെയും-സ്വാധീനത്തിലാണ്. തന്മൂലം, തായ്‌വേരറ്റ വൃക്ഷംപോലെ, മനുഷ്യജീവിതം ഉണങ്ങിവരണ്ട് ഊഷരമാവുകയാണ്. മസ്തിഷ്‌കനിയന്ത്രണമില്ലാത്ത പേശീചലനങ്ങളുടേതുപോലത്തെ വികലചേഷ്ടകള്‍ സമൂഹഗാത്രത്തില്‍ മതമൗലികവാദങ്ങളായും തീവ്രവാദങ്ങളായും ഭീകരപ്രവര്‍ത്തനങ്ങളായും പ്രത്യക്ഷമാവുകയാണ്. അങ്ങനെ, മനുഷ്യജീവിതമിന്ന്, കൊല്ലും കൊലയും ചൂഷണവും കലാപങ്ങളും നിലവിളികളും നിറഞ്ഞ ഭീതിദവും അതിദാരുണവുമായ ഒരന്തരീക്ഷത്തിലായിരിക്കുന്നു. ചുരുക്കത്തില്‍ , യേശു അവതരിപ്പിച്ച ദൈവരാജ്യത്തിന്റെ മറുധ്രുവത്തിലാണ് ലോകത്തെ കത്തോലിക്കാസഭ എത്തിച്ചിരിക്കുന്നത്. മതത്തിന്റെ ആട്ടിന്‍തോലണിഞ്ഞ ഒരു പുരോഹിതരാഷ്ട്രീയപ്രസ്ഥാനമായിട്ടേ അതിനെ കാണാനാവൂ. 
മറ്റു മതങ്ങളെ രാഷ്ട്രീയവത്കരിച്ചതിനുള്ള മുഖ്യ ഉത്തരവാദിത്വവും സഭയ്ക്കാണ്.

അതുകൊണ്ട് കത്തോലിക്കാസഭയില്‍ത്തന്നെ, തിരിച്ചുള്ള ഒരു പ്രക്രിയയ്ക്കു തുടക്കംകുറിക്കേണ്ടിയിരിക്കുന്നു. സ്വന്തം കണ്ണിലെ തടി എടുത്തു മാറ്റേണ്ടിയിരിക്കുന്നു. കത്തോലിക്കരില്‍ സത്യാന്വേഷണത്തിലും സ്വതന്ത്രചിന്തയിലും ആഭിമുഖ്യം വളര്‍ത്തിക്കൊണ്ടേ ആത്മവിമര്‍ശനത്തിന്റേതായ ഇത്തരമൊരു തുടക്കത്തിനു സാധിക്കൂ. യേശുവിന്റെ ദൈവദര്‍ശനത്തെയും ദൈവരാജ്യസങ്കല്‍പത്തെയും, ദൈവദാനമായി ലഭിച്ച സ്വന്തം ബുദ്ധിയിലും ഹൃദയത്തിലും ഉള്‍ക്കൊണ്ടും സ്വാംശീകരിച്ചുമാത്രം സ്വന്തം വിശ്വാസം രൂപപ്പെടുത്തുക എന്ന ശ്രമകരമായ ഉത്തരവാദിത്വം ഓരോ കത്തോലിക്കനും ഏറ്റെടുക്കേണ്ടിയിരിക്കുന്നു. അതിന്, യേശുവിന്റെ ദൈവരാജ്യത്തില്‍ സ്വയം പ്രവേശിക്കാതെയും മറ്റുള്ളവരെ പ്രവേശിക്കാനനുവദിക്കാതെയും, ദൈവശാസ്ത്രക്കുഴികളും കിടങ്ങുകളും തീര്‍ത്ത് അതില്‍ വീണുകിടക്കുന്ന പൗരോഹിത്യത്തെയും അവരുടെ ശാസനകളെയും അവഗണിക്കാനുള്ള ചങ്കൂറ്റം നാം കാണിക്കേണ്ടതുണ്ട്. അന്ധതയുടെ കുഴികളില്‍ക്കിടക്കുന്ന അവര്‍ക്ക് വെളിച്ചം പകരാനും നാം ബാധ്യസ്ഥരാണ്.


തീര്‍ച്ചയായും, യേശു വിഭാവനം ചെയ്ത പരസ്പരാനന്ദകരമായ നല്ലൊരു ലോകം സാധ്യമാണ്. അതു നമ്മുടെ ഇടയില്‍ത്തന്നെയുണ്ട്. കണ്ടെത്തി ആവിഷ്‌കരിക്കണമെന്നുമാത്രം. 
                                                        ജോര്‍ജ് മൂലേച്ചാലില്‍ , എഡിറ്റര്‍


പറയുന്നതും കേള്‍ക്കുന്നതും



ഒരു കൊച്ചു ചിന്ത പങ്കിടട്ടെ. കത്തോലിക്കാ സഭയില്‍ ളോഹയിട്ടവര്‍ ഒന്നൊഴിയാതെ പൗലോസ്‌ സ്ലിഹായെക്കാള്‍ പണ്ഡിതരാണെന്ന്  തോന്നും അവരുടെ പ്രസംഗങ്ങള്‍ കേട്ടാല്‍. പക്ഷെ തലക്കകത്തേക്ക്‌ എന്തെങ്കിലും കൊരിയിടുന്നതിനു മുമ്പ്   നാല് പ്രാവശ്യം ചിന്തിക്കുന്നത് നന്നായിരിക്കും - പറയുന്നവനും കേള്‍ക്കുന്നവനും. ഇതിനു ഒരു മകുടോദഹാരണം ആണ് പത്തു കുഷ്ഠരോഗികളുടെ കഥ. അതിനു അല്‍പ്പം വിശദികരണം ആവശ്യമായതുകൊണ്ടാണ് ഇതെഴുതുന്നത്. തല്‍സംബന്ധമായ ഒരു പ്രഗല്‍ഭന്റെ പ്രഭാഷണത്തില്‍ സന്തുഷ്ട കുടുംബത്തിനു ഭര്‍ത്താവും ഭാര്യയും പരസ്പരം നന്ദിയുള്ളവരായിരിക്കണം എന്നദ്ദേഹം പറഞ്ഞു. അതായത്, ഭാര്യ പകല്‍ മുഴുവന്‍ അടുക്കളയില്‍ പണിതു നാലുനേരം ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നു. ഭര്‍ത്താവ് നന്ദി എന്നോ....ഭക്ഷണം ഉഗ്രനായിരിക്കുന്നു എന്നോ ഒന്നും പറയുന്നില്ലായെന്നും പറഞ്ഞു. ഇത് തകര്‍ച്ചക്ക് ഒരു കാരണമാകുമെന്നും തട്ടിവിട്ടു. 

എന്‍റെ ചോദ്യം,   ഭാര്യയെ കെട്ടിപ്പിടിച്ചു പരസ്യമായി ഒരുമ്മയും കൊടുത്ത് 'very good ' എന്ന് പറയുന്ന സായിപ്പിന്‍റെ പ്രകടനത്തിനാണോ    നാം കാണിക്കുന്ന ഹൃദയം നിറഞ്ഞ നന്ദിയുടെ ഒരു പുഞ്ചിരിക്കാണോ കൂടുതല്‍ വിലയെന്നാണ്?  നന്ദി എങ്ങിനെ പ്രകടിപ്പിക്കണം എന്നതിന് ഒരു മാര്‍ഗ്ഗ രേഖ ആരും രേഖപ്പെടുത്തിയിട്ടില്ല... എങ്കിലും പറയാം....ആരുടെയെങ്കിലും ഹൃദയത്തില്‍ ഈ സാധനം നിറയുന്നുവെങ്കില്‍ അത് തുളുമ്പി അപരനില്‍ എത്തിയിരിക്കും. ഞാനതിന്റെ ശാസ്ത്രത്തിലേക്ക് കടക്കുന്നില്ല.... 
എന്തുകൊണ്ട് നാലുനേരവും വായിലേക്ക് ഭക്ഷണം വെച്ച് തരുന്ന വലതു കൈയ്ക്ക് നാം നന്ദി പറയുന്നില്ല? കാരണം വ്യക്തം...ആ കൈയ് സ്വന്തം ശരിരത്തിന്റെ ഭാഗമാണെന്ന അറിവ് തന്നെ. ദൈവവും മനുഷ്യനുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും ഈ നിയമം ബാധകമാണ്. അതുകൊണ്ടാണ് അധര വ്യായാമത്തെ യേശു പ്രോല്‍സാഹിപ്പിക്കാത്തത്ഭാര്യ സ്വന്തം ശരിരമാണെന്ന് കരുതുന്ന ഒരു ഭര്‍ത്താവും കിന്നാര വര്‍ത്തമാനം കൊണ്ട് അവളെ സുഖിപ്പിക്കാന്‍ പോവില്ല.  ഗ്രാമര്‍തെറ്റില്ലാത്ത ഭാഷയെയാണ് നന്ദിയുടെയോ സ്നേഹത്തിന്റെയോ അടയാളമായി നാം കാണുന്നതെങ്കില്‍(.... ((അവിടെയുള്ള സ്നേഹം കൃത്രിമമാണ് (എന്നോട് ആരും പരിഭവിക്കരുത്) ഒരു സംശയവും വേണ്ട. 

കേള്‍ക്കുന്നതെന്തും ഒറ്റ നോട്ടത്തില്‍ ശരിയെന്നു തോന്നുമെങ്കിലും അതിനേക്കാള്‍ വലിയ ശരിയുണ്ട് എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ്, ഈ   വേണ്ടത്ര വേണ്ടാതിനം സര്‍വ്വത്ര വിളമ്പുന്ന സഭാ സമ്പ്രദായം അപകടകരമാണെന്ന് പറയുന്നത്. ഇത് ബൈബിളിലെ മിക്കവാറും എല്ലാ വചനങ്ങള്‍ക്കും ബാധകവുമാണ്. എന്‍റെതിനേക്കാള്‍  വലിയ ശരി ഉണ്ടായിരിക്കാം എന്ന് കരുതുന്നത് കൊണ്ടാണ്, ഇപ്പോഴും എല്ലാവരും പറയുന്നതിന് ക്ഷമാപൂര്‍വ്വം ചെവികൊടുക്കുന്നതും. എന്‍റെ ജിവിതത്തില്‍ കിട്ടിയ ഏറ്റവും വിലയേറിയ സമ്പത്ത് ഏതെന്നു ചോദിച്ചാല്‍, ഒന്നിനെയും വിധിക്കാതെ എല്ലാറ്റിലും ഉള്ള സത്യം തിരിച്ചറിയാന്‍ സഹായിക്കുന്ന  ഈ മനോഭാവം ആണെന്ന് ഞാന്‍ പറയും. 

യുക്തിഭ്രംശം

ഞങ്ങളെ സന്ദര്‍ശിച്ചിട്ടു തിരികെ പോകും വഴി എന്റെ ഒരു കൂട്ടുകാരിയും മരുമകളും അരുവിത്തുറ, ഭരണങ്ങാനം, ചേര്‍പ്പുങ്കല്‍ എന്നീ മൂന്നിടങ്ങളില്‍ ഉള്ള പള്ളിയില്‍ കയറി പ്രാര്‍ത്ഥിച്ചിട്ടാണ് പോയത് എന്ന് വിളിച്ചപ്പോള്‍ പറഞ്ഞു. ഒരു സ്ട്രോക്ക് വന്നശേഷം അത്ര സ്ഥിരതയില്ലാത്ത അമ്മായിയപ്പന്‍ കാണുന്നവരെയെല്ലാം തെറിവിളിയാണ്. അദ്ദേഹത്തിനു  സുഖമാകാനും പുലഭ്യം അവസാനിപ്പിക്കാനും വേണ്ടി പുതുമരുമകള്‍ ഒരു വലിയ തുക എല്ലായിടത്തും നേര്ച്ചയിട്ടെന്നും കൂട്ടുകാരി എടുത്തുപറഞ്ഞു. അവള്‍ വലിയ വിശ്വാസിയാണെന്ന കാര്യം കൃതാര്‍ത്ഥതയോടെയാണ് അറിയിച്ചത്.

വാസ്തവത്തില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് സഭയിലെ കള്ളപ്പണത്തിന്റെയും പുന്ന്യാളന്മാരുടെ ശക്തിയുടെയും ഉറവിടം എന്നത് വളരെ വ്യക്തമാണ്. ഒരിക്കല്‍ ആരോ എഴുതിയത് വായിച്ച ഓര്‍മ്മയുണ്ട്. അതിങ്ങനെയായിരുന്നു. വിശ്വാസം ഒരു ദാനവും വരവുമല്ലേ? ചോദ്യങ്ങളുയര്‍ത്താത്ത മനസ്സിനും ആശങ്കകള്‍ ആകുലപ്പെടുത്താത്ത ആത്മാവിനും സിദ്ധിക്കുന്ന ഒരു ഗുണമല്ലേ അത്? അമ്മൂമ്മക്കും അമ്മയ്ക്കും മകള്‍ക്കും തലമുറകളായി കിട്ടിയിട്ടുള്ള സഹജാവസ്ഥയല്ലേ അത്? വരവണ്ണം തെറ്റാത്ത വിശ്വാസത്തിന്റെ അവതാരമായി പഴയ നിയമത്തില്‍നിന്ന് അബ്രാഹാമിനെ പൊക്കിക്കാണിക്കാറുണ്ട്. എന്നാല്‍ അങ്ങേരുടേതിനെക്കാള്‍ ശുദ്ധമായ വിശ്വാസമല്ലായിരുന്നോ ഹവ്വായുടെ, മറിയത്തിന്റെ, മഗ്നലെനയുടേത്? ചരിത്രത്തില്‍ അവര്‍ ഉണ്ടായിരുന്നാലും ഇല്ലെങ്കിലും, ബൈബിള്‍കഥകളില്‍ നാമവരെ കാണുന്നത് ചോദ്യങ്ങളുയര്‍ത്താത്ത, ആശങ്കകള്‍ തീണ്ടാത്ത, വിശ്വാസത്തിന്റെ പ്രതിനിധികളായിട്ടാണ്. അറിവിന്റെ കനി പറിച്ചുതിന്നാല്‍ നിങ്ങള്‍ക്ക് ഗുണമേ വരൂ എന്ന് പാമ്പ് പറഞ്ഞപ്പോള്‍, ഹവ്വാ അതേപടി അതങ്ങ് വിഴുങ്ങി. മറിയത്തിന്റെ "അവിടുത്തെ ഇഷ്ടം നടക്കട്ടെ" എന്നത് അതിനേക്കാള്‍ ശക്തിയേറിയതായിട്ടല്ലേ വരച്ചുവച്ചിരിക്കുന്നത്? മഗ്ദലേന ഒട്ടുമേ മോശക്കാരിയായിരുന്നില്ലല്ലോ. അവളുടെ 'റബ്ബൂണി' ഉയര്‍ത്തെഴുന്നേറ്റു എന്ന ന്യൂസ്‌ പുള്ളിക്കാരി കമാന്നൊരക്ഷരം മിണ്ടാതെ ശരിവച്ചില്ലേ? വിശ്വാസം ദൈവത്തിന്റെ ദാനമാണെന്നാല്ലോ പോള്‍ എഴുതിയത്. കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍, മലയോടു മാറിപ്പോകാന്‍ പറഞ്ഞാല്‍, അത് മാറിപ്പോകും എന്നല്ലേ യേശുവും പറഞ്ഞത്? എന്റെ കുടുംബത്തിലും അയലത്തും ഉള്ള സ്ത്രീകളില്‍ ഏറിയ ഭാഗവും പള്ളി വിതച്ച വിശ്വാസങ്ങളില്‍ കല്ലുപോലെ ഉറച്ചവരാണ്. ഇവയില്‍ നിന്ന് ഒരാളെ ഇളക്കുന്ന രീതിയിലുള്ള വിശദീകരണങ്ങള്‍ സ്ഥാപനവത്ക്കരിക്കപ്പെട്ട ഒരു ഘടനയില്‍നിന്നും അതിന്റെ പിണിയാളുകളില്‍നിന്നും  ഒരിക്കലും പ്രതീക്ഷിക്കാന്‍ വയ്യ. എന്നാല്‍ സ്രഷ്ടാവുമായി, ഒരിടനിലക്കാരന്റെ സഹായമില്ലാതെ, നേരിട്ട് ബന്ധപ്പെടാന്‍ കഴിയും, കഴിയണം, എന്നതാണല്ലോ യേശു നടപ്പിലാക്കിയ വിപ്ലവം. ബുദ്ധനും, മറ്റൊരു സന്ദര്‍ഭത്തില്‍, മറ്റൊരു സമൂഹത്തില്‍, ഇതേ വിപ്ലവം കൊണ്ടുവന്നു. സ്രഷ്ടാവായ ദൈവവുമായി ബന്ധംസ്ഥാപിക്കാന്‍ സൃഷ്ടിക്ക് ഒരിടനിലക്കാരന്റെയും ആവശ്യമില്ല്ലാ എന്ന് ഊന്നിപ്പറയുകയും സ്വന്തം ജീവിതത്തില്‍ അത് നടപ്പാക്കി കാണിക്കുകയും ചെയ്ത യേശുവിനെത്തന്നെ ഇപ്പോള്‍ ക്രിസ്തുസഭകളെല്ലാം ഏറ്റവും വലിയ ഇടനിലക്കാരന്റെ സ്ഥാനത്താണ് പ്രതിഷ്ഠിച്ചിരിക്കുന്നത്‌! സഭയില്‍ ഞാന്‍ കാണുന്ന ഏറ്റവും വലിയ യുക്തിഭ്രംശം ഇതാണ്.
 

മതമൌലികവാദികള്‍ നാടിന്റെ ശാപം

ക്രിസ്ത്യന്‍ മതമൌലിക വാദികള്‍ ബൈബിള്‍ ദൈവവാക്യങ്ങള്‍ ആയി  വിശ്വസിക്കുന്നതുപോലെ ഹിന്ദു മതത്തിലെ നവീകരണ പ്രസ്ഥാനമായ ഹിന്ദുത്വ പ്രത്യേയ ശാസത്രത്തില്‍ വിശ്വസിക്കുന്നവര്‍ വേദങ്ങള്‍ ദൈവത്തിന്റെ വചനങ്ങള്‍ ആയി കരുതുന്നു. വേദങ്ങളിലെ ശ്ലോകങ്ങള്‍ മുഴുവന്‍ ദൈവങ്ങളെ പുകഴ്ത്തലാണ്. ശിലായുഗത്തില്‍ എഴുതിയ വേദങ്ങള്‍ ഹിന്ദു മത തീവ്രവാദികള്‍ ആത്മീയതയെക്കാള്‍ കൂടുതല്‍ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുന്നു. ചിലര്‍ക്കു വേദങ്ങള്‍ ശാസ്ത്രമെങ്കില്‍ മറ്റു ചിലര്‍ക്കു മതമാണ്‌. ചിലര്‍ക്കു ശക്തിയും മറ്റു ചിലര്‍ക്ക് വേദങ്ങള്‍ ദൈവവുമാണ്. ബൈബിളിനെ കൊട്ടി ഘോഷിക്കുന്നവരും   വേദങ്ങളെ പൂജിക്കുന്നവരും  പരസ്പരം ആശയ സംഘടനങ്ങളും ചെളി വാരി എറിയലും നിത്യ സംഭവങ്ങളാണ്.  അടഞ്ഞ മനസ്സുകളുമായി രണ്ടു മതങ്ങളും  സ്വന്തം വിശ്വാസത്തെ മുറുകെ പിടിക്കുന്നതു മൂലം നിസഹായരായ ദളിതരും ദരിദ്രരായ ക്രിസ്ത്യാനികളും ബലിയാടുകള്‍ ആകുന്നു.

തന്റെ  മതം മാത്രം നന്മയും സത്യമെന്നു വിശ്വസിക്കുമ്പോള്‍ മറ്റുള്ള മതങ്ങള്‍ തിന്മയായി കരുതുന്നു. ഒരു കൂട്ടര്‍ ഹിന്ദു ദൈവങ്ങളെ പരിഹസിക്കുമ്പോള്
എതിരാളികള്‍ ബൈബിളിനെ പരിഹസിക്കലായി. ക്രിസ്ത്യാനികള്‍ക്ക്  അക്രൈസ്തവ തത്വങ്ങള്‍ വെറുപ്പാണ്. അതുപോലെ ഹിന്ദു മൌലികവാദികളും  ക്രിസ്ത്യന്‍ തത്വങ്ങളെ നീചമായി വിമര്‍ശിക്കുന്നതും കാണാം. ആരെങ്കിലും ബൈബിളിനെതിരെ സംസാരിച്ചാല്‍ പിന്നീടു ക്രിസ്ത്യാനികള്‍ക്ക്  വെറുപ്പിന്റെ ഭാഷയായി. ദൈവം ഒന്നേയുള്ളൂ;  ആ ദൈവം ഞങ്ങളുടേതു മാത്രമെന്ന് പറഞ്ഞാല്‍ സങ്കുചിത മനസ്ഥിതി അവിടെ പ്രകടിപ്പിക്കുന്നു. വിശ്വസിക്കാത്തവന്‍ പിശാചും അവന്‍ നരകത്തില്‍ കത്തിയെരിയുകയും ചെയ്യും. പാര്‍വത നിരകളിലും മലയിടുക്കുകളിലും മറ്റാരോടും സഹാവാസമില്ലാതെ മൃഗങ്ങളുമൊത്തു ജീവിക്കുന്ന മനുഷ്യര്‍ എങ്ങനെ ദൈവത്തിന്റെ വചനം കേള്‍ക്കും? ഒരു മുസ്ലിമായി ജനിച്ചെങ്കില്‍ മതത്തെ സ്നേഹിച്ചു പരോപകാരം ചെയ്തു ജീവിക്കുന്നതും തെറ്റോ!!! ദൈവത്തിന്റെ മുമ്പില്‍ ക്രിസ്ത്യാനികള്‍ മാത്രമേ നല്ലവരായി ഉള്ളോ? കള്ളം പറയുന്ന, അപരരെ പീഡിപ്പിക്കുന്ന, കൊല്ലുന്ന, അയല്‍ക്കാരനെ വെറുക്കുന്ന, സ്വാര്‍ഥനായ, കള്ളും പെണ്ണും പിടിച്ചു നടക്കുന്ന നാണം കെട്ടവനും പള്ളിയില്‍ ഒന്നു കുമ്പസാരിച്ചാല്‍ സകല പാപങ്ങള്‍ക്കും പരിഹാരം ആകും.  ദൈവം സര്‍വ്വ വ്യാപിയാണ്. ക്രിസ്ത്യാനികള്‍ക്കു മാത്രമുള്ളതല്ല. ദൈവം ഉണ്ടെന്നു വിശ്വസിക്കുന്നവര്‍ ക്രിസ്ത്യാനികള്‍ ആകണമെന്നും ഇല്ല. നരകം ഉണ്ടെന്നു പേടിപ്പിച്ചു ഒരാളിനെ ക്രിസ്ത്യാനിയാക്കിയാല്‍ മാമ്മോദീസ്സായെന്ന അര്‍ഥവ്യാപ്തിയില്‍ എത്തുകയില്ല.

 മനസാക്ഷി വിരുദ്ധങ്ങളായി ചിന്തിച്ചാല്‍ മാത്രമേ സമൂഹത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന  തീരാശാപമായ ഹിന്ദുത്വ  എന്ന മത രാഷ്ട്രീയ തത്വശാസ്ത്രം  ഉള്‍ക്കൊള്ളുവാന്‍ സാധിക്കുകയുള്ളൂ. വൈദേശിക മതങ്ങളുടെ വളര്‍ച്ച തടഞ്ഞു ഹിന്ദു മതത്തെ രക്ഷിച്ചു രാജ്യത്തെ രക്ഷിക്കുവാന്‍ എന്ന അടിസ്ഥാന തത്വമാണ് ഇവര്‍ നടപ്പിലാക്കി കൊണ്ടിരുക്കുന്നത്.  ചിപുവാന്‍ ബ്രാഹ്മണമത വിഭാഗത്തില്‍പ്പെട്ട വിനായക ദാമോദര്‍ സവര്‍കര്‍ (1888-1966)ആണ് ഈ സംഘടനക്കു ആശയരൂപം നല്‍കിയത്. പിന്നീട് ബല്‍റാം ഹെട്ഗേവാര്‍ 1925 ല്‍  ആര്‍ എസ് എസ് എന്ന സംഘടനക്ക് രൂപം നല്‍കി. പിന്നാലെ ഗോള്‍വാള്‍ക്കര്‍ (1906-1973) സംഘടനക്ക് നേതൃത്വം നല്‍കി.

 നാസി നേതാവായ ഹിറ്റ്‌ലറിന്റെ തീവ്രദേശീയ വാദം ഈ നേതാക്കന്മാരെ ആകര്‍ഷിച്ചിരുന്നു. ബ്രാഹ്മണ മേധാവിത്വത്തിന്റെ തകര്‍ച്ചയില്‍ ഇവര്‍ ദുഖിതരായിരുന്നു. അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം ബ്രിട്ടീഷ്കാരില്‍ പഴിചാരുകയും ചെയ്തു. ഭാരതത്തില്‍ ജീവിക്കുന്നവര്‍ പൌരാണികമായ നമ്മുടെ സംസ്ക്കാരങ്ങളെ ഉള്‍കൊള്ളണമെന്നും വേദങ്ങളും ഹൈന്ദവ തത്വങ്ങളും ഉള്‍പ്പെട്ട ഹിന്ദുത്വാ മതതത്വങ്ങള്‍ കൈകൊള്ളണമെന്നും  ഇവരുടെ ആശയ സംഹിതകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.  ഒരു രാഷ്ട്രം, ഒരു സംസ്ക്കാരം, ഒരു മതം ഒരു ഭാഷ എന്നാണ്  മുദ്രാവാക്യം. നാസികളുടെ ഒരു ജനത ഒരു രാഷ്ട്രം ഒരു നേതാവ് എന്ന പ്രത്യേയ ശാസ്ത്രമാണ് ഇവര്‍ ആവിഷ്കരിച്ചത്.

ഞങ്ങള്‍ ഒന്നു മുസ്ലിം ക്രിസ്ത്യന്‍ മറ്റൊന്ന് എന്ന വിഭാഗീയ ചിന്തകളാണ് ഇവര്‍ രാജ്യത്തു വളര്‍ത്തി കൊണ്ടുവരുന്നത്. ബ്രാഹ്മണ മേധാവിത്വം ഉയര്‍ത്തി ദളിതരെ താഴ്ത്തികെട്ടി മുസ്ലിമുങ്ങളെയും ക്രിസ്ത്യാനികളെയും ഇല്ലാതാക്കണമെന്നാണ് രാഷ്ട്രീയവല്‍ക്കരിച്ച ഈ ഭീകര സംഘടനയുടെ അജണ്ട. ഇവരുടെ തത്വശാസ്ത്രം തലയ്ക്കു പിടിച്ചവര്‍ ആയിരകണക്കിന് മുസ്ലിമിന്റെയും ദളിതരുടെയും ചോര ഈ രാജ്യത്ത് ഒഴുക്കി. സവര്‍ണ്ണരാജ്യം നടപ്പില്‍ വരുത്തണമെന്ന ഉദ്ദേശത്തോടെ ബാബറി മസ്ജിദ് ഇടിച്ചു നിരപ്പാക്കിയും മുംബയില്‍ മുസ്ലിംങ്ങളെ കൂട്ട കൊല ചെയ്തും സൂറത്തില്‍ മുസ്ലിം സ്ത്രീകളെ ബലാല്‍സംഗം ചെയ്തും  ക്രിസ്ത്യാനികളെയും ക്രിസ്ത്യന്‍ സ്ഥാപനങ്ങളെ തുടര്‍ച്ചയായി ആക്രമിച്ചും ഇവര്‍ ശക്തി പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നു.

ബ്രാഹ്മണ സാമൂഹ്യനീതി നടപ്പിലാക്കുക, ദരിദ്രര്‍ക്ക് വോട്ടവകാശം നിറുത്തല്‍ ചെയ്യുക, നീതി ന്യായകോടതികളില്‍ സവര്‍ണ്ണ മേധാവിധ്വം
ഉറപ്പിക്കുക, ചതുര്‍വര്‍ണ്ണം നടപ്പിലാക്കുക എന്നെല്ലാം  രഹസ്യ പദ്ധതികളാണ്. ഹിന്ദുമതം മാത്രമേ വളരുവാന്‍ പാടുള്ളൂ, ക്രിസ്ത്യന്‍ മുസ്ലിം വളര്‍ച്ച തടയണം, ഹിന്ദു ധര്‍മ്മം സ്വീകരിച്ചില്ലെങ്കില്‍ അഹിന്ദുക്കള്‍ രണ്ടാം തരം പൌരന്മാരായി രാജ്യത്തു കഴിയണം എന്നെല്ലാം തങ്ങളുടെ
 നിബന്ധനകളില്‍പ്പെടുന്നു.  ഹിന്ദുത്വായുടെ പരമമായ ലക്ഷ്യം ഭാരതത്തില്‍ ഫാസിസ്റ്റ് വ്യവസ്ഥിതിയില്‍ ഹിറ്റ്ലറിന്റെ ആര്യഭരണം ഏര്‍പ്പെടുത്തുകയെന്നുള്ളതാണ്. ധനികരായ എസ്റ്റെറ്റു ഉടമകളും
വ്യവസായ പ്രമുഖരും വന്‍കിട മുതല്‍ മുടക്കുള്ള പ്രസ്ഥാനങ്ങളും സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും ഈ സംഘടനയെ  അമിത ധന സഹായവും ആള്‍ബലവും നല്‍കി സഹായിക്കുന്നു.


ഹിന്ദുത്വ തത്വസംഹിതകളില്‍ ഒളിഞ്ഞിരിക്കുന്നതു ഹൈന്ദവത്വത്തിലെ പരിശുദ്ധിയില്‍ മായം കലര്‍ത്തിയ കൊടും വിഷമാണ് . ഹിന്ദുത്വയെന്നാല്‍ ഹിറ്റ്ലറിന്റെ ഫാസിസ്റ്റ് ചിന്താഗതിപോലെ ഹിന്ദു മതത്തിനുള്ളിലെ ഒരു ഭീകരശ ത്രുവെന്നും കണക്കാക്കാം.  ഈ സംഘടനയെ നയിക്കുന്ന തീവ്രവാദികള്‍ ഹിന്ദുമത കൊളോണിലിസം മറ്റുള്ള മതങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്നു. സംഘടനക്കു രൂപവും പ്രചോദനവും നല്‍കിയത് ദൈവങ്ങളായ രാമനോ, കൃഷ്ണനോ ശിവനോ അല്ല. ഹിന്ദുവല്ലാത്ത മതങ്ങളെ താഴ്ത്തി കെട്ടിയുള്ള ആശയങ്ങള്‍ ഉടലെടുത്തത് ഹിറ്റ്ലറും മുസ്സോളിനിയില്‍ നിന്നുമാണ്. ഹിന്ദുത്വായെന്നാല്‍ ഹിന്ദുവായി അഭിനയിക്കുന്ന ഹിന്ദു മതത്തിലെ ഒരു നവീകരണ പ്രസ്ഥാനം എന്നും അര്‍ഥം കല്‍പ്പിക്കാം.

മുസ്ലിമിനെയും ക്രിസ്ത്യാനിയെയും ഹയിജാക്ക് ചെയ്‌താല്‍ മാത്രമേ ഈ പുതിയ മതത്തിന്റെ വളര്‍ച്ച സാദ്ധ്യമാവുകയുള്ളൂ. കാഴ്ചയില്‍ ഇവര്‍ ഹിന്ദുക്കളെപ്പോലെ തന്നെയിരിക്കും. മതമോ ആത്മീയതയോ ഇല്ലാത്ത ഭീകര ഭാഷയാണ്‌ മൌലിക വാദികളായ ഇവര്‍ ഉപയോഗിക്കുന്നത്. നിഷ്കളങ്കരരായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും വധിച്ച രക്തചരിത്രം ഇവര്‍ക്ക് ഏറെയുണ്ട്. ശ്രീ രാമ ദൈവത്തിന്റെ നീതിയെ കാറ്റില്പടര്‍ത്തി കൊണ്ടു അക്രമവും അനീതിയും മത മൌലിക വാദികളുടെ പ്രസ്ഥാന മുദ്രാവാക്യമാക്കി.  മത ഭീകരതയുടെ പേരില്‍ മഹാത്മാ ഗാന്ധിജിയുടെ ജീവന്‍വരെ എടുത്തു. രാവണന്റെ അനുയായികളെപ്പോലെ ബാബറി മസ്ജിദ് തകര്‍ത്ത് ആയിരങ്ങളുടെ ജീവന്‍ അപഹരിച്ചു.എക്കാലവും,ബാഹ്യശക്തികളെ  ചെറുത്തു തോല്‍പ്പിച്ചു ഹിന്ദു മതം ഈ പുണ്യ ഭൂമിയില്‍ പൌരാണിക കാലം മുതല്‍ സുരക്ഷിതമായിരുന്നു. ഇന്നു ശത്രു മുഖംമുടി ധരിച്ചു അകത്തുണ്ട്. രക്ഷിക്കുവാന്‍ എന്ന ഭാവേന വരുന്ന ഈ കൊടും ഭീകരരെ തകര്‍ത്തില്ലെങ്കില്‍ ഹിന്ദു മതത്തിന്റെ അസ്തമയം ഉടന്‍ ഉണ്ടാകും.

ഹിന്ദുത്വാ വാദികള്‍ വേദങ്ങളെ സ്വന്തമാക്കി അഹിന്ദുക്കളുടെ വേദ പുസ്തകങ്ങളെ അപൂര്‍ണ്ണമെന്നും വിധി എഴുതി.അവര്‍ ഏക ദൈവികവാദികളുമായി വേദങ്ങളുടെ മറവില്‍ ഒളിച്ചു കളിക്കുന്നു.   നാസ്തിക നാസി തത്വങ്ങളില്‍ ഉദയം ചെയ്ത ഹിന്ദുത്വാ സംഘിടിത മതത്തിന് എങ്ങനെ ഏകദൈവ വാദിയാകുവാന്‍ സാധിക്കും.? ദൈവത്തില്‍ അധിഷ്ടിതമായ ഹിന്ദു മതത്തിന്റെ  ഏകദൈവവും വേദങ്ങളും  പുരാണങ്ങളും ഇതിഹാസ്സങ്ങളും  ഹിന്ദുത്വാ എന്ന ഭീകര  സംഘടനക്കു അവകാശപ്പെട്ടതല്ല. ഹൈന്ദവ മതങ്ങളില്‍ അതി പുരാതനകാലം  മുതല്‍ കേട്ടിട്ടില്ലാത്ത തീവെട്ടി കൊള്ള, അബാല വൃദ്ധ ജനങ്ങളുടെയും സ്ത്രീ ജനങ്ങളുടെയും കൊല, ദളിതരെയും അഹിന്ദുക്കളെയും കൊല ചെയ്യുക തൊഴിലാക്കിയിരിക്കുന്ന ഇവര്‍ക്കോ സര്‍വ്വ വ്യാപിയായ
ഏക ദൈവം?

 കോടികണക്കിന് ശിവന്റെ തൃശൂല്‍ (തൃശൂലം) വിറ്റും ദൈവത്തെ വിറ്റും നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുന്ന ഇവരുടെ  ഭീകരദൈവം ഹൈന്ദവന്റെതല്ല. ആത്മീയതയുടെ പരിവേഷമായ കുങ്കുമ നിറത്തിലും വിഷച്ചായം തേച്ചു വെറുപ്പിന്റെ മതം സൃഷ്ടിച്ചു. അദ്ധ്യാത്മ ലോകത്തിനു വെളിച്ചം നല്‍കിയ വേദങ്ങളെയും ഭാരതീയ ചിന്താഗതികളെയും ഭാരത സംസ്ക്കാരത്തെയും ധിക്കരിച്ചു  ദ്രാവിഡ സംസ്കാരത്തെ ചുട്ടരിച്ചു ചാമ്പലാക്കി.  പുറത്തു നിന്നു വന്നു കുടിയേറിയ ഈ ആര്യന്‍വാദികള്‍ ദ്രാവിഡ ദൈവങ്ങളെ സ്വന്തമാക്കി, ഇന്നു ഭാരതം  അവര്‍ക്ക് മാത്രമെന്നു ചിന്തിക്കുന്നതും വിരോധാഭാസം തന്നെ. മണ്ണിന്റെ മക്കളെ ജെറുസ്ലെമികളും മെക്കാക്കാരുമാക്കി.

 ഹിന്ദുത്വായെന്ന ഫാസ്സിസ്റ്റ് മതം രാഷ്ട്രീയ മുതലെടുപ്പിനുള്ളതാണ്.  ബോധവും വിദ്യാഭ്യാസവുമുള്ള മലയാളീ കേരളത്തില്‍ ഇവരുടെ  തന്ത്രങ്ങള്‍ നടപ്പിലാക്കുവാന്‍ സാധിച്ചില്ല. ഭാരതം ഒത്തൊരുമിച്ചു ഈ ഭീകര മതത്തെ ഒറ്റപ്പെടുത്തിയില്ലെങ്കില്‍ പൌരാണിക മതമായ ഹിന്ദു മതം ഒരു ഭീകര ജന്തുവായി രൂപപ്പെടും.
ദൈവമായ ശ്രീ രാമനെ തരം താഴ്ത്തി വര്‍ഗീയ വാദിയായി ചിത്രീകരിച്ചു. അക്രമത്തിനും അനീതിക്കുമെതിരെ പോരാടിയ ശ്രീരാമന്റെ സ്ഥാനത്തു അവര്‍ മറ്റൊരു  ഭീകര രാമനെ   ആദരിക്കുന്നു. ഇവരുടെ ദൈവമായ രാമന്‍ സര്‍വ്വവ്യാപിയല്ല മറിച്ചു  അയോധ്യയിലെ ഒരേക്കര്‍ സ്ഥലത്തു കുടികൊള്ളുന്ന ഒരു ദൈവം മാത്രം. ഈ പ്രാകൃത ദൈവം ആഗോള നീതിയുടെ പ്രതീകമല്ല. ഗാന്ധിജിയുടെ രാമനല്ല.  അസഹിഷ്ണതയുടെ ഈ മതം ആദ്യം ഗാന്ധിജിയെ കൊന്നു. ഇന്നു ഗാന്ധിജിയുടെ ശ്രീ രാമനെ പുറത്താക്കുവാന്‍ ശ്രമിക്കുന്നു. ലോകത്തിലുള്ള ഏതു മതങ്ങളെക്കാളും ശ്രീ രാമനെ അവഹെളിച്ചതും അവഹേളിക്കുന്നതും ഹിന്ദുത്വാവാദികളാണ്.

അകം മുഴുവന്‍ വിഷപ്പുക നിറച്ചു കൊണ്ടു ഹിന്ദുത്വ ഇങ്ങനെ തത്വം പറയുന്നു.  "നിങ്ങളുടെ ഉള്ളിന്റെ ഉള്ളില്‍ നിങ്ങളും ഈശ്വരനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല. ഉറങ്ങുമ്പോള്‍ എല്ലാവരും ഈശ്വനാണ്‌. അതുകൊണ്ടുതന്നെ നിങ്ങളും ദൈവമാണ്‌."  നീ ദൈവമാണ് എന്നു വേദങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഹിന്ദുത്വ  പറയുന്നു ഉറങ്ങി കിടക്കുന്നവര്‍ എല്ലാം ദൈവങ്ങളാണ്. ഉണരുമ്പോള്‍ ഈ ദൈവങ്ങള്‍ക്ക് അഹിന്ദുക്കളുടെ തല വെട്ടാം. ദളിതരെ എന്നും തോട്ടിപ്പണിയും അടിമ വേലയും ചെയ്യിപ്പിക്കാം.  ചതുര്‍വര്‍ണ്ണങ്ങള്‍ അങ്ങനെ ദുരുപയോഗപ്പെടുത്തി നില നിര്‍ത്താം. സ്വയം ദൈവം എന്നു ചിന്തിക്കുന്നവര്‍ ദുരഹങ്കാരികളും അധികാര ഭാവികളും ധിക്കാരികളുമായിരിക്കും. ഇത് ഹിന്ദു മതമല്ല.    അമിത ഭീകര ദേശീയതയുടെ ഉപജ്ഞാതാവ് വിനായക ദാമോദര്‍  സവര്‍കര്‍ സ്ഥാപിച്ച മതമാണ്.  നാസികളെപ്പോലെ ആര്യത്വം പുലമ്പി നടക്കുന്ന ഹിന്ദുത്വായുടെ പുതിയ ദര്‍ശനം എന്നും പറയാം.

"ഹിന്ദു മതത്തില്‍ നിങ്ങളും ദൈവമാണ്" എന്ന തത്വം വിഡ്ഢികളെ ഉദ്ദേശിച്ചുള്ളതല്ല.സ്വയം ദൈവ സാഷാത്ക്കാരം നേടിയവരെയാണ് നീ ബ്രഹ്മന്‍ എന്നു പറയുന്നത്. അതു തപസുകള്‍കൊണ്ടും അനുഷ്ടാനങ്ങള്‍ കൊണ്ടും നേടിയെടുക്കുന്ന അനുഗ്രഹ സമ്പത്താണ്‌. ചില മാമുനികള്‍  അവിടം വരെ എത്തിയെന്ന് ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. മനസാണ് ദൈവം എന്ന സങ്കല്‍പ്പത്തില്‍ക്കൂടി   ഭാവരൂപങ്ങളുള്ള  ഒരു ദൈവത്തെ  മനസ്സില്‍ സൃഷ്ടിക്കുന്നു. സൃഷ്ടികര്‍മ്മം പുതിയതായി ഒരു സൃഷ്ടി നടത്തി സ്വയം ഏറ്റെടുക്കുന്നു. മനസ് എന്നു പറയുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനമാണ്. മനസും ബുദ്ധിയുടെ ഉറവിടമായ തലച്ചോറും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഇത് ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രം. മനസാകുന്ന ഈ ദൈവത്തിനു ശരീരവും ബുദ്ധിയും വേണോ? മനസ് ഒന്നും സൃഷ്ടിക്കുകയില്ല , കണ്ടു പിടിക്കുകയാണ് ചെയ്യുന്നത്. കണ്ടു പിടിക്കുന്നവര്‍ എല്ലാം ദൈവങ്ങളോ?

പ്രകൃതിയുടെ സ്വാധീനം അനുസരിച്ചു  മനസിന്‌ വ്യതിയാനങ്ങള്‍ വരും. ദൈവ നിര്‍വചനത്തില്‍ വ്യതിയാനങ്ങളോ മാറ്റങ്ങളോയില്ല. പ്രായോഗിക ജീവിതത്തില്‍ മനസ്സു മാറി മാറി ചലിച്ചു കൊണ്ടിരിക്കും. ചുരുക്കത്തില്‍ മനസ്സു എന്നു പറയുന്നത് മനുഷ്യന്റെ ബുദ്ധി തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രതിഭാസം. അവിടെ മനസിനെ എന്തിനു ദൈവമാക്കണം.? ദൈവത്തിന്റെ ആസ്തിത്വം, സത്ത സ്വതന്ത്രമാണ്.  വാസ്തവികങ്ങളായ പ്രപഞ്ചചലനങ്ങളസരിച്ചു പ്രവര്‍ത്തിക്കുന്ന മനസിന്റെ ആസ്തിത്വം, സത്ത  എങ്ങനെ സ്വതന്ത്രമാകും? ദൈവ അവതാരങ്ങളെ വിള്ളലേറ്റ മനസിലെ ദൈവിതം ആയി കാണാം.


 രമണ മഹര്ഷിയും വിവേകാനന്ദനും മതങ്ങളുടെ സത്ത ഉള്കൊണ്ടാവരായിരുന്നു. ക്രിസ്തുവിനെ അവര്‍ ക്രിസ്ത്യാനിയെക്കാള്‍ മനസിലാക്കിയിരുന്നു. ഇസ്ലാം വിശ്വസിക്കുന്നത് അനാദികാലം മുതലുള്ള അള്ളായെയാണ്. ക്രിസ്ത്യാനികള്‍ സൃഷ്ടിയെ പരിപൂര്‍ണ്ണതയില്‍ എത്തിച്ച ത്രിത്വത്തെയും. ബ്രഹ്മനെയും ത്രിത്വത്തെയും ഒരു ശക്തിക്കും നിര്‍വചിക്കുവാന്‍ സാധിക്കുകയില്ല. സൂര്യചന്ദ്രാദികള്‍ ഇല്ലാതെ ക്രിസ്ത്യന്‍ ദൈവം ലോകം സൃഷ്ടിച്ചുവെന്ന് ഹിന്ദു മൌലിക വാദികള്‍ ശക്തിയായി ക്രിസ്തു മതത്തെ അധിക്ഷേപിക്കുന്നതു കാണാം.  സൃഷ്ടിയുടെ പരമരഹസ്യം ഒരു മതത്തിനും നിര്‍വചിക്കുവാന്‍ സാധിക്കുകയില്ല. ഒരു സനാതനമുനിയും അത്രത്തോളം ഭൂമിചരിത്രത്തില്‍ ഉണ്ടായിട്ടില്ല. പിന്നെ എന്തിനു എബ്രാഹിമിക്ക് തത്വങ്ങളെ താഴ്ത്തി വിശ്വസിക്കുന്ന സനാതനം മാത്രം മെച്ചമെന്നു പറയണം? യൂറോപ്പ്യന്‍മാര്‍ വരുന്നതുവരെ വര്‍ണ്ണ വ്യവസ്ഥകളടങ്ങിയ സനാതനധര്‍മ്മം ബ്രാഹ്മണരുടെ മാത്രം കുത്തകയായിരുന്നു. ഹിന്ദുവെന്ന പേര് നല്കിയതും യൂറോപ്പ്യന്‍ മിഷ്യനറിമാരാണ്. പിന്നീട് വന്ന മുനിമാര്‍ വേദങ്ങള്‍ ശേഖരിച്ചു സനാതനധര്‍മ്മത്തിന് പുത്തനായ ഒരു നിര്‍വചനവും കൊടുത്തു. സതിയും വര്‍ണ്ണ വ്യവസ്ഥകളും കൊണ്ടു ദുഷിച്ച അധര്‍മ്മത്തിനു വെളിച്ചം നല്കിയതും യൂറോപ്പ്യന്മാര്‍ ആണ്. മിഷ്യനറിമാര്‍ അറിവിന്റെ വെളിച്ചം ഭാരതത്തില്‍ കൊണ്ടു വന്നില്ലായിരുന്നുവെങ്കില്‍ സനാതനികള്‍ ഇന്നു തങ്ങള്‍ കണ്ടു പിടിച്ച പൂജ്യംപോലെ വട്ടപൂജ്യം ആകുമായിരുന്നു