Translate

Friday, January 31, 2014

കുറ്റം ചെയ്യാത്തവർ കല്ലെറിയട്ടെ

http://joychenputhukulam.com/newsMore.php?newsId=37306
 By കൊല്ലം തെല്മ, ടെക്സാസ് 

അടുത്ത കുറച്ചുനാളുകളായി പരിശുദ്ധ സഭയേയും അതിലെ മേല്‌പ്പട്ടക്കാരെയും ആക്ഷേപിക്കുന്ന രീതിയില്‍ ചില ശ്രമങ്ങള്‍ കണ്ടതുകൊണ്ട്‌ മാത്രമാണ്‌ ഈ ലേഖനം എഴുതാമെന്ന്‌ തീരുമാനിച്ചത്‌. ആകമാന കത്തോലിക്കാ സഭയുടെ നിലനില്‍പ്പും അതിന്റെ അസ്‌തിത്വവും നിങ്ങളില്‍ പലരും ശരിയായി മനസ്സിലാക്കിയിട്ടുണ്ടോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. വാക്കുകള്‍ ഉപയോഗിക്കേണ്ടത്‌ വളരെ സഭ്യമായി വേണം. മേല്‍പ്പട്ടക്കരെയും വൈദികരെയും അപമാനിക്കുകയാണോ നിങ്ങള്‍ പറയുന്ന ക്രിസ്‌തു മാര്‍ഗ്ഗം? നിങ്ങള്‍ പറയുന്നതും നിങ്ങളുടെ വ്യക്തിജീവിതവുമായി എന്തെങ്കിലും സാമ്യം ഉണ്ടോ എന്ന്‌ സ്വയം ചോദിക്കുക. അങ്ങനെ ചെയ്യുമെങ്കില്‍ നിങ്ങള്‍ക്ക്‌ ഒരു ഉള്‍ക്കാഴ്‌ച ഈ ജീവിതത്തിന്റെ വൈകിയ വേളയിലെങ്കിലും ലഭിക്കും. ഞാന്‍ എല്ലാം തികഞ്ഞ വ്യക്തിയാണെന്ന്‌ സമര്‍ത്ഥിക്കുന്നില്ല. കാരണം എല്ലാം തികഞ്ഞവനായി ദൈവമല്ലാതെ വേറൊരുവന്‍ ഇല്ല എന്ന്‌ പൂര്‍ണ്ണമായി വിശ്വസിക്കുന്ന ഒരാളാണ്‌ ഞാന്‍.

സമൂഹത്തിലെ പ്രശ്‌നങ്ങളെ ആക്ഷേപിക്കുവാന്‍ വളരെ എളുപ്പമാണ്‌. പക്ഷെ അവിടെ ഒരു കൈത്താങ്ങായി നിന്ന്‌, സമൂഹത്തെ ഉയര്‍ത്തേണ്ട പദവിയില്‍ സമൂഹം കാണുന്ന ആളുകളാണ്‌ ഈ അനാസ്ഥ കാണിക്കുന്നത്‌ എന്നോര്‍ക്കുമ്പോള്‍ മനസ്സ്‌ വിഷമിക്കുകയാണ്‌. ഒരു സഭയില്‍ നില്‍ക്കുമ്പോള്‍ ആ സഭയുടെ അസ്ഥിത്വം എന്താണെന്ന്‌ ആദ്യം പഠിക്കണം. അതിനോട്‌ വിയോജിപ്പുണ്ടെങ്കില്‍ പിന്നെ അവിടെ നില്‌ക്കരുത്‌. അമേരിക്കയുടെ ഭരണഘടന ഇഷ്ടമില്ലെങ്കില്‍, അവര്‍ ഈ രാജ്യത്ത്‌ തുടരുന്നതില്‍ അര്‍ത്ഥമില്ല, അവര്‍ അവര്‍ക്ക്‌ യോജിക്കുന്ന ഭരണഘടന ഉള്ള രാജ്യത്ത്‌ പോയി പൗരത്വം എടുക്കുന്നതാണ്‌ ഉചിതം. ഭരണഘടനയും, നിലവിലുള്ള നിയമങ്ങളും ശരിയല്ല എന്ന്‌ തോന്നുമ്പോള്‍, ഭരണഘടന അനുസരിച്ച്‌ കൊണ്ട്‌ അതില്‍ ക്രീയാത്മക പങ്കാളികളായി, എല്ലാവരെയും ഉള്‍പ്പെടുത്തി മാറ്റങ്ങള്‍ക്ക്‌ ശ്രമിക്കണം. എന്നാല്‍ ഇന്ന്‌ കണ്ടുവരുന്നത്‌ എല്ലാറ്റിനെയും വെട്ടിമുറിച്ച്‌ എന്തൊക്കെയോ ആക്കിത്തീര്‍ക്കാനാണ്‌.

ഒരു വൈദികന്റെ ജീവിതം മനസ്സിലാക്കണമെങ്കില്‍ ഒരു വൈദികനാകണം. ഒരു ജവാന്റെ ജീവിതം മനസ്സിലാക്കണമെങ്കില്‍ ഒരു ജവാനാകണം, വേറൊരു മനുഷ്യനെ മനസ്സിലാകണമെങ്കില്‍ ആദ്യം ഒരു മനുഷ്യനാകണം. ഇതല്ലാതെ സഭയെയും അതിലെ പുരോഹിതന്‍മാരെയും ആക്ഷേപിക്കുന്നവര്‍ വെറും മായയുടെ ലോകത്താണ്‌ ജീവിക്കുന്നതെന്നേ എനിക്ക്‌ പറയാന്‍ സാധിക്കുകയുള്ളൂ. രണ്ടാം വത്തിക്കാന്‍ എന്താണെന്നോ അതിന്റെ ജീവശ്വാസം എന്താണെന്നോ ഒന്നും അറിയാതെ വെറുതേ രണ്ടാം വത്തിക്കാനെയും പുരോഗമന വാദത്തെയും ഒക്കെ പറഞ്ഞ്‌ സ്വയം പരിഹാസിതരാകരുതെന്നാണ്‌ ഈ അവസരത്തില്‍ എനിക്ക്‌ പറയുവാനുള്ളത്‌.

യേശു ക്രിസ്‌തു എന്തിനുവേണ്ടി നിലകൊണ്ടുവെന്നോ, ഫ്രാന്‍സിസ്‌ പാപ്പായുടെ നവീകരണ ആശയങ്ങളുടെ അന്ത:സ്സത്തയോ തിരിച്ചറിയാതെയാണ്‌ നിങ്ങള്‍ ഇപ്പോള്‍ ഫ്രാന്‍സിസ്‌ പാപ്പായുടെ വക്താക്കളായി ജനങ്ങളെ ആശയക്കുഴപ്പത്തില്‍ ചാടിക്കാന്‍ ശ്രമിക്കുന്നത്‌. പണ്ട്‌ കേരളത്തില്‍ ചില രാഷ്ട്രീയക്കാര്‍ `ചൈനയില്‍ എന്താണ്‌ നടന്നത്‌? യുറോപ്പില്‍ എന്താണ്‌ നടന്നത്‌?' എന്നൊക്കെ ചോദിച്ച്‌ എട്ടും പൊട്ടും തിരിയാത്ത ആളുകളില്‍ നിന്ന്‌ കൈയ്യടി വാങ്ങുന്നത്‌ പോലെയാണ്‌ ഇത്‌. നിങ്ങള്‍ വേദപുസ്‌തകത്തെ അടിസ്ഥാനമാക്കി ഒരു നല്ല ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ ശ്രമിക്കണം. മറ്റു സഭാ വിശ്വാസങ്ങളുമായി ആകമാന കത്തോലിക്കാ സഭയുടെ വിശ്വാസ വ്യത്യാസങ്ങള്‍ എന്താണെന്ന്‌ പഠിക്കണം. ഇതൊന്നും മറ്റ്‌ സഭകളെ സംബന്ധിക്കുന്ന കാര്യങ്ങളല്ല.

പൗരോഹിത്യം എന്നത്‌ അതിന്റെ അര്‍ത്ഥത്തില്‍ മനസ്സിലാക്കിയാല്‍, സൌമ്യതയുടെ, സ്‌നേഹത്തിന്റെ ഭാഷയില്‍ അതിനെ അവതരിപ്പിക്കുമ്പോള്‍, എല്ലാ കെട്ടുകളും അഴിയും. കേള്‍ക്കാതിരിക്കുന്നവരും കേള്‍ക്കും, അങ്ങനെ തിരുസഭ കര്‍ത്താവിന്റെ തിരുമാണവാട്ടിയായി വാഴുകയും ചെയ്യും. ഇതില്‍ ഏത്‌ പാതയാണ്‌ തിരഞ്ഞെടുക്കേണ്ടതെന്നു നിങ്ങള്‍ക്ക്‌ തീരുമാനിക്കാം. ഇന്ന്‌ നാം കാണുന്ന പലതും നാളെ ഇല്ലാതാകും. പക്ഷേ സ്‌നേഹത്തിന്റെ ഭാഷയില്‍ അതിനെ ചൂണ്ടിക്കാണിക്കുന്നു എന്ന്‌ മാത്രമേയുള്ളൂ.

ദൈവത്തിന്റെ ഇഷ്ടം ഭൂമിയില്‍ ചെയ്യുന്നവരാണ്‌ ദൈവത്തിന്റെ പുത്രന്മാര്‍ എന്ന്‌ വിളിക്കപ്പെടുന്നത്‌. അതിന്റെ അര്‍ത്ഥം ദൈവം സ്‌നേഹിക്കുന്ന ദൈവിക സഭയെയും അതിന്റെ ഇടയന്മാരെയും പരസ്യമായി ഉപദ്രവിക്കുക എന്നതല്ല. അങ്ങനെ പണ്ട്‌ ശൗല്‍ എന്നൊരു വ്യക്തി ചെയ്‌തു, പില്‍ക്കാലത്ത്‌ ശൗല്‍ അപ്പോസ്‌തലനായ പൗലോസ്‌ ആയതുപോലെ, നിങ്ങളെയും ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ നല്ല വഴിയിലേക്ക്‌ കൊണ്ടുവരട്ടെയെന്നും കര്‍ത്താവിന്റെ തിരുമണവാട്ടിയായ `സഭ' നല്ല ഇടയന്മാരുടെയും ആചാര്യ ശ്രേഷ്‌ഠരുടെയും വിശുദ്ധന്‍മാരുടെയും പ്രാര്‍ത്ഥനയിലും അപേക്ഷയിലും അനുദിനം അഭിവൃദ്ധി പ്രാപിച്ച്‌ ലോകത്തിന്‌ പുതിയ വെളിച്ചമാകുവാന്‍ കഴിയട്ടേയെന്ന്‌ ആശംസിക്കുന്നു.
 

'കത്തോലിക്കാ അല്‍മായഅസംബ്ലി 2014'

ഫെബ്രുവരി 8 ശനി, 9 ഞായര്‍ എന്നീ ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 6 വരെ എറണാകുളത്തു ഹൈക്കോര്‍ട്ട് ജംങ്ഷനില്‍ ലാലന്‍ ടവറിനു മുന്നിലുള്ള 
കൊച്ചി കോര്‍പറേഷന്‍ വക സ്ഥലത്ത് നിര്‍മ്മിക്കുന്ന പന്തലില്‍ വെച്ച്
വിന്‍സെന്റ് മാത്യു

(പ്രസിഡന്റ്, കാത്തലിക് ലേമെന്‍സ് അസ്സോസിയേഷന്‍)



യേശുവിന്റെ പന്ത്രണ്ട് അപ്പസ്‌തോലന്മാരില്‍ ഒരാളായ മാര്‍ ത്തോമ്മായാല്‍ എ.ഡി. 52-ല്‍ ഭാരതത്തില്‍ സ്ഥാപിതമായ ഈ അപ്പസ്‌തോലികസഭയ്ക്ക് തിക
ച്ചും ബൈബിളധിഷ്ഠിതവും ഈ നാടിന്റെ സംസ്‌കാരത്തിനിണങ്ങുന്നതുമായ ഒരു പ്രവര്‍ത്തനശൈലിയാണ് മാര്‍ത്തോമ്മാശ്ലീഹാ കല്‍പ്പിച്ചുനല്‍കിയത്. ഇതിനെ 'മാര്‍ത്തോമ്മായുടെ മാര്‍ഗ്ഗം' (Law of Thomas)എന്നു വിളിക്കുന്നു. നസ്രായനായ യേശുവിന്റെ ഈ നാട്ടിലെ അണികള്‍ 'നസ്രാണികള്‍' എന്ന പേരില്‍ അറിയപ്പെടുന്നു. രണ്ടായിരം കൊല്ലത്തെ പ്രയാണത്തിനിടയില്‍ ലോക
ത്തെ മറ്റു ക്രിസ്തീയസമൂഹങ്ങളെല്ലാം അപ്പസ്‌തോലപ്രവര്‍ത്തനങ്ങളിലൂടെ വിരചിതമായ സഭാമാതൃക കൈവിട്ടപ്പോള്‍, നസ്രാണികള്‍ മാര്‍ത്തോമ്മാ നിയമത്തിലൂടെ അപ്പസ്‌തോലപ്രവര്‍ത്തനസമ്പ്രദായം നെഞ്ചിലേറ്റി പരിപാലിച്ചുപോരുകയാണ് ചെയ്തിട്ടുള്ളത്. ദൈവത്തിന്റെ നന്മയില്‍ നിന്നുയിര്‍കൊണ്ട അപ്പസ്‌തോലപ്രവര്‍ത്തനമാതൃകകളെ ഉപേക്ഷിച്ചുകളഞ്ഞ മറ്റു സഭകള്‍, ഭ്രാന്തമായ ലോകക്രമത്തിന്റെ അതിപ്രസരമുള്ള സര്‍വ്വാധിപത്യസമ്പ്രദായത്തെ പകരം പ്രതിഷ്ഠിച്ച് സഭയില്‍ തിന്മയുടെ വിത്തുവിതച്ചു.
ഔന്നത്യത്തിന്റെ പ്രതീകമായ ആത്മീയമണ്ഡലത്തില്‍ വ്യാപരിച്ചുകൊണ്ട് ദൈവപുത്രനായ യേശുവിന്റെ പൗരോഹിത്യശുശ്രൂഷകരായി വ്യാപരിക്കേണ്ട അപ്പസ്‌തോലപിന്‍ഗാമികള്‍ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി വച്ചുനീട്ടിയ അധോമണ്ഡല ഭൗതികസ മ്പത്തും ആര്‍ഭാടവും പ്രതാപവും സര്‍വ്വാത്മനാ സ്വീകരിച്ച്, ആദ്ധ്യാത്മിക ഔന്നത്യത്തില്‍ നിലനിര്‍ ത്തേണ്ട അപ്പസ്‌തോലികസ്ഥാനത്തിനു കരിനിഴല്‍ വീഴ്ത്തിയിരിക്കുന്നു. യേശു സ്വതന്ത്രരാക്കിയ ദൈവജനത്തിനുമേല്‍ സര്‍വ്വാധിപത്യം പ്രഖ്യാപിക്കുന്ന കാനോന്‍നിയമങ്ങള്‍ നിര്‍മ്മിച്ച് അവരുടെമേല്‍ ഭരണം നടത്തിക്കൊണ്ടിരിക്കുന്നു. യേശു ശപിച്ചുതള്ളിയ പൗരോഹിത്യം വീണ്ടും ക്രിസ്തുമതത്തിലൂടെ പ്രബലമായിരി ക്കുന്നു. രാജകീയാധികാരങ്ങളും വേഷഭൂഷാദികളും അവരെ ലഹരിപിടിപ്പിച്ചിരിക്കുന്നു. ആത്മീയതയെ തിന്നു നശിപ്പിക്കുന്ന കീടങ്ങളായി പാശ്ചാത്യപൗരോഹിത്യം വിരാജിക്കുകയാണ്.
ഈ പൗരോഹിത്യം ഭൂഖണ്ഡങ്ങള്‍ കടന്ന് വിദൂരസ്ഥമായ ഭാരതസഭയിലും എത്തിച്ചേര്‍ന്നു. 1599-ലെ ഉദയംപേരൂര്‍ സൂനഹദോസിലൂടെ ഈ മാരകകീടങ്ങള്‍ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടയിലും കടന്നുകയറാന്‍ ശ്രമിച്ചപ്പോള്‍, തദ്ദേശീയരും ആത്മീയ ശുശ്രൂഷകരുമായ കത്തനാരന്മാരും ഇണങ്ങരും (അല്‍മായരും) തോളോടുതോള്‍ ചേര്‍ന്ന് ചെറുത്തുതോല്‍പ്പിച്ച പാരമ്പര്യമാണ് നമുക്കുള്ളത്. വിദേശമെത്രാന്മാരുടെ ഇംഗിതത്തിനനുസരിച്ചു പ്രവര്‍ത്തിക്കാന്‍ ഇവിടുത്തെ കത്തനാരന്‍മാരെ കിട്ടുകയില്ലെ ന്നു മനസിലാക്കി അവര്‍ പാശ്ചാ ത്യശൈലിയിലുള്ള പുരോഹിത പരിശീലനസെമിനാരികള്‍ സ്ഥാ പിച്ച് തങ്ങളുടെ താത്പര്യസംരക്ഷണത്തിനുതകുന്ന പരിശീലനങ്ങള്‍ നല്‍കി പുരോഹിതരെ സൃഷ്ടിക്കുകയായിരുന്നു. ദേശ ത്തു പട്ടക്കാര്‍ക്ക് സമൂഹം നല്‍കിയിരുന്ന ദേശക്കുറി നിര്‍ത്തലാക്കിക്കൊണ്ട് അവരും സമൂഹവുമായുള്ള ബന്ധം മെത്രാന്മാര്‍ വിച്ഛേദിച്ചു. സഭയോടും യേശുവിനോ ടും വിധേയത്വമുണ്ടായിരുന്ന കത്തനാരന്‍മാരുടെ തലമുറയറ്റു. പകരം, മെത്രാനോടുമാത്രം വിധേയത്വമുള്ള പുരോഹിതര്‍ ജന്മമെടുത്തു. ഇതിന്റെ ദുരവസ്ഥയ്ക്കു കാരണമിതാണ്.
1992-ല്‍ മെത്രാന്മാര്‍ പൗരസ്ത്യ കാനോന്‍നിയമവും അതിനു വിധേയമായ പള്ളിയോഗനടപടിക്രമങ്ങളും സീറോ-മലബാര്‍ സഭാനിയമങ്ങളായി പ്രഖ്യാപിച്ച് പ്രാബല്യത്തിലാക്കിയപ്പോള്‍, ദൈവാത്മാവിന്റെ നിറമുള്ള വൈദികരില്‍നിന്നും വിശ്വാസിസമൂഹത്തിന്റെ വിവിധ തലങ്ങളില്‍നിന്നും മെത്രാന്മാര്‍ക്കെതിരെ 'മാ നിഷാദാ' മാറ്റൊലിക്കൊണ്ടു. എങ്കിലും, മെത്രാന്മാരുടെ ബധിരത ബാധിച്ച കര്‍ണപുടങ്ങളില്‍ ആ ശബ്ദം മാറ്റൊലിക്കൊണ്ടില്ല. പോരാട്ടവീര്യം നശിക്കാത്ത അല്‍മായര്‍ ഒരുമിച്ചുകൂടി സ്വയംബോധവല്‍ക്കരണത്തിലൂടെയും പ്രത്യക്ഷപ്രതികരണങ്ങളിലൂടെയും നിയമനടപടികളിലൂടെയും മെത്രാന്മാരുടെ അനീതികളെ നേരിട്ടു. ബൈബിള്‍ വിരുദ്ധ കാനോന്‍നിയമങ്ങള്‍ക്കു വിധേയമായി മെത്രാന്മാര്‍ വിളിച്ചുചേര്‍ക്കുന്ന സിനഡുകള്‍ക്കെതിരെയും അസംബ്ലികള്‍ക്കെതിരെയും അല്‍മായര്‍ പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. അവരുടെ പൊള്ളത്തരങ്ങള്‍ പൊതുസമൂഹത്തില്‍ തുറന്നുകാട്ടി. കേരളത്തിലുടനീളം മെത്രാന്മാര്‍ക്കെതിരെ വ്യവഹാരങ്ങള്‍ കുന്നുകൂടി. ഭണ്ഡാരത്തില്‍ വീണ വിധവയുടെ ചില്ലിക്കാശുകള്‍ ഉപയോഗിച്ച് മെത്രാന്മാര്‍ വ്യവഹാരപ്രിയരായി മാറി.

ബൈബിള്‍ ശരിയായ അര്‍ത്ഥത്തിലുള്ള ദൈവപ്രമാണമല്ലെന്നും, പള്ളിയും പള്ളിവസ്തുക്കളും ജീവകാരുണ്യപ്രവര്‍ത്തനത്തെ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നവയല്ലെന്നും, ട്രസ്റ്റല്ലെന്നും, ട്രസ്റ്റിന്റെ നിര്‍വ്വചനത്തില്‍ വരുന്നവയല്ലെന്നും, അത്മായര്‍ക്ക് ഇടവകകളിന്‍മേല്‍ യാതൊരുവിധ നിയന്ത്രണമോ അവകാശാധികാരങ്ങളോ ഇല്ലെന്നും, കാനോന്‍നിയമമനുസരിച്ച് ഇവയെല്ലാം റോമിലെ പോപ്പിന്റേതാണെന്നും, ഇവയുടെയെല്ലാം ഉടമസ്ഥത പോപ്പ് അതാത് ദേശത്തെ മെത്രാന്മാര്‍ക്ക് ഡലിഗേറ്റ് ചെയ്തിരിക്കുകയാണെന്നും വിവിധ കോടതികളില്‍ സത്യപ്രസ്താവന എഴുതിനല്‍കി മെത്രാന്മാര്‍ തങ്ങളുടെയുള്ളില്‍ നിറഞ്ഞിരിക്കുന്ന ദുഷ്ടാരൂപിയുടെ സാന്നിദ്ധ്യം വ്യക്തമാക്കി.
സീറോ-മലബാര്‍ സഭാമെത്രാന്മാരെ, അവരുടെ ഈ യേശുവിരുദ്ധവും ബൈബിള്‍വിരുദ്ധവുമായ നിലപാടില്‍നിന്നു തിരുത്തേണ്ടത് ഓരോ ഭാരതീയന്റെയും, പ്രത്യേകിച്ച് മാര്‍ത്തോമ്മാ ക്രിസ് ത്യാനികളുടെ, കടമയും ബാധ്യതയുമാണെന്ന തിരിച്ചറിവാണ് ഒരു കത്തോലിക്കാ അത്മായഅസം ബ്ലി കൂടുന്നതിനുള്ള ആലോചനയായി മാറിയത്. ഈ ഉദ്യമം കാലത്തിന് അനുയോജ്യവും അനിവാര്യവുമാണ്. തനിക്കു പ്രതിബന്ധമായിനിന്ന സാത്താനായ പത്രോസിനെ ശാസിച്ചകറ്റുകയും, സ്‌നേഹത്തിലുറച്ച തന്റെ ശിഷ്യനായ പത്രോസിനെ അംഗീകരിച്ചനുഗ്രഹിക്കുകയും ചെയ്ത യേശുവിന്റെ കരുതലും കാരുണ്യവും ഈ അല്‍മായ അസംബ്ലിക്കുണ്ടാകുമെന്നു നമുക്കു പ്രത്യാശിക്കാം.
മെത്രാന്മാരുടെ ക്രൂരതയും പ്രതികാരദാഹവും ദൈവപ്രമാണലംഘനവും ഒന്നൊന്നായി പുറത്തുകൊണ്ടുവന്ന് സഭയിലും സമൂഹത്തിലും വിചാരണയ്ക്കു വേദിയൊരുക്കി, അഴുകിനാറുന്ന മെത്രാസനങ്ങള്‍ അടിച്ചു വൃത്തിയാക്കുന്ന 'ആം ആദ്മി'കളുടെ സംഗമമാകും ഈ അത്മായ അസംബ്ലി എന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
നമ്മുടെ സഹോദരങ്ങളായ മെത്രാന്മാരുടെ ആത്മീയമണ്ഡലത്തിലേക്കുള്ള മടങ്ങിവരവ്, വി. ബൈബിളിലെ ധൂര്‍ത്തപുത്രന്റെ മടങ്ങിവരവുപോലെ പിതാവായ ദൈവത്തിന് ആനന്ദവും സീറോ-മലബാര്‍ സഭാകുടുംബത്തിന് ഐശ്വര്യവും കൈവരുത്തും എന്നവരെ നമുക്ക് ഓര്‍മ്മിപ്പിക്കാം. റോമിന്റെ മെത്രാനായ ഫ്രാന്‍ സീസ് മാര്‍പാപ്പായെ അനുകരിച്ച് യഥാര്‍ത്ഥ ആത്മീയതയിലേക്കു തിരിച്ചുവരുന്നതിനായി അവര്‍ നടത്തുന്ന മുന്നൊരുക്കമായിരിക്കട്ടെ, പാലായിലെ സി.ബി.സി.ഐ. സമ്മേളനവും മറ്റു മെത്രാന്‍സിനഡുകളുമെന്ന് നമുക്കു പ്രാര്‍ത്ഥിക്കുകയും ചെയ്യാം.
'കത്തോലിക്കാ അത്മായ അസംബ്ലി 2014'-ലേക്കുവരുന്ന പ്രതിനിധികള്‍ക്ക് അതാത് പ്രദേശത്തെ അല്‍മായക്കൂട്ടായ്മകളുടെ അഭിപ്രായങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ക്രോഡീകരിച്ച് അവതരിപ്പിക്കാന്‍ അവസരമുണ്ടായിരിക്കും. അത്മായ അസംബ്ലിയിലെ ചര്‍ച്ചകളിലൂടെ നമ്മുടെ സഭയുടെ നിയമങ്ങള്‍ക്ക് അന്തിമരൂപം നല്‍കാന്‍ നമുക്കു കൂട്ടാ യി പരിശ്രമിക്കാം. കേരളനിയമ പരിഷ്‌കരണകമ്മീഷന്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള 'ദി കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍' ഒരു മോഡലായി ഈ അല്‍മായ അസംബ്ലിക്കു മുമ്പില്‍ വച്ചുകൊണ്ട്, നമ്മുടെ നിയമത്തെ കുറ്റമറ്റതാക്കാം. മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ അംഗീകരിക്കപ്പെട്ടാല്‍മാത്രമേ സഭയുടെ ഔ ദ്യോഗികനിയമം പാസ്സാവുകയുള്ളൂ. ഈ രാജ്യത്തെ 99.99% വരു ന്ന അത്മായസമൂഹത്തിന്റെ അംഗീകാരത്തോടെ നമ്മുടെ സഭയില്‍ ഒരു നിയമവും ഇന്നോളം പ്രാബല്യത്തിലാക്കിയിട്ടില്ല. ഈ സാഹചര്യത്തില്‍, ഇന്ത്യാ രാജ്യത്തിന്റെ പരമാധികാരത്തെ അഭംഗുരം സംരക്ഷിക്കുന്നതും യേശുവിന്റെ തത്വങ്ങളിലും പ്രബോധനങ്ങളിലും അടിയുറച്ചതും, സ്വാഭാവികനീതിയും സന്മാര്‍ ഗ്ഗവും പൗരാവകാശങ്ങളും ഉറപ്പാക്കുന്നതുമായ ഒരു സഭാനിയമം നമുക്ക് അനിവാര്യമാണ്. ക ത്തോലിക്കാ അല്‍മായ അസം ബ്ലി 2014 അതിനൊരു തുടക്കമാകുമെന്നു പ്രതീക്ഷിക്കാം.
2014 ഫെബ്രുവരിയില്‍ നടത്തപ്പെടുന്ന കത്തോലിക്കാ അസംബ്ലിയില്‍ ചര്‍ച്ചാവിഷയമാക്കാനുദ്ദേശിക്കുന്ന പ്രധാന കാര്യങ്ങള്‍:
1. ക്രിസ്തീയസഭയിലെ ആ ദ്ധ്യാത്മികമണ്ഡലവും ഭൗ തികമണ്ഡലവും തമ്മിലുള്ള വേര്‍തിരിവ്.
2. സഭയെ ആത്മീയതയിലൂ ടെ നയിക്കുന്നതിനു മാര്‍ഗ്ഗദീപങ്ങളായിരിക്കേണ്ട മെത്രാന്മാരുടെ ക്രൈസ്ത
വവിരുദ്ധ പ്രവര്‍ത്തനങ്ങളും സാമൂഹികതിന്മകളും.
3. പൗരസ്ത്യകാനോന്‍നിയമത്തിന്റെയും പള്ളിയോഗനടപടിക്രമങ്ങളുടെയും രൂപ താനിയമങ്ങളുടെയും പരസ്പരവൈരുദ്ധ്യങ്ങള്‍.
4. പ്രസ്തുത നിയമങ്ങളും ക്രി സ്തീയ വിശ്വാസതത്വങ്ങ ളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍.
5. പ്രസ്തുത നിയമങ്ങളും ദേ ശീയതും തമ്മിലുള്ള വൈ രുദ്ധ്യങ്ങള്‍.
6. പ്രസ്തുത നിയമങ്ങളും ഇ ന്ത്യന്‍ ഭരണഘടനയും ത മ്മിലുള്ള വൈരുദ്ധ്യങ്ങള്‍.
7. നസ്രാണിസഭയുടെ അപ്പസ്‌തോലിക പൈതൃകവും സഭാപാരമ്പര്യവും പ്രവര്‍ ത്തനങ്ങളും.
8. മെത്രാന്മാരുടെ വത്തിക്കാനുമായുള്ള ബന്ധവും അവിശുദ്ധ കൂട്ടുകെട്ടുകളും രാജ്യദ്രോഹപ്രവര്‍ത്തനങ്ങ ളും.
9. നസ്രാണിസമൂഹത്തിന്റെ പള്ളികളുടെയും സ്ഥാപനങ്ങളുടെയും സ്വത്തുക്കളുടെയും ആര്‍ജ്ജിതസ്വഭാവവും മൂലരേഖകളും- പഠനം, വിലയിരുത്തല്‍.
10. മെത്രാന്മാരില്‍നിന്ന് അല്‍ മായര്‍ക്കും വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും ഉ ണ്ടാകുന്ന പീഡനങ്ങള്‍, പരിഹാരനിര്‍ദ്ദേശങ്ങള്‍.
11. യേശുവിന്റെ പ്രബോധനങ്ങള്‍ക്കും തത്വങ്ങള്‍ക്കും (വി.ബൈബിള്‍) സന്മാര്‍ഗ്ഗത്തിനും സ്വാഭാവികനീതി ക്കും ദേശീയതയ്ക്കും ഇന്ത്യ ന്‍ ഭരണഘടനയ്ക്കും വി ധേയമായുള്ള ഒരു സഭാനിയമനിര്‍മ്മാണവുമായി ബന്ധപ്പെട്ട ഇതര കാര്യങ്ങള്‍.
വിശ്വാസിസമൂഹത്തിന്റെ സാന്നിദ്ധ്യമോ അംഗീകാരമോ ഇല്ലാതെ ഏകപക്ഷീയമായി നടത്തപ്പെടുന്ന മെത്രാന്‍ സിനഡുകള്‍ക്കു ബദലായി വിശ്വാസിസമൂഹം നടത്തുന്ന 'കത്തോലിക്കാ ആത്മായഅസംബ്ലി 2014' -നെ വിജയിപ്പിക്കുവാന്‍ കേരളത്തിലെ ചി ന്തിക്കുന്ന കത്തോലിക്കര്‍ മുന്നോ ട്ടുവരും എന്നു പ്രതീക്ഷിക്
കാം.

Thursday, January 30, 2014

കര്‍ദ്ദിനാള്‍ ആലഞ്ചേരിക്കും മറ്റു മെത്രാന്മാര്‍ക്കും ഒരു കത്ത്

ഡോ. ജയിംസ് കോട്ടൂര്‍
 
ശ്രീ സക്കറിയാസ് നെടുങ്കനാലിന്റെ ലേഖനം ('മെത്രാന്‍സിനഡും അത്മായ അസംബ്ലി'യും) അയച്ചുകൊടുത്തുകൊണ്ട് മാര്‍ ആലഞ്ചേരിക്കും മറ്റു മെത്രാന്മാര്‍ക്കും ലേഖകനെഴുതിയ കത്തിന്റെ മലയാള ഭാഷാന്തരമാണ് താഴെ. അതിന് മാര്‍ ബോസ്‌കോ പുത്തൂര്‍ നല്‍കിയ മറുപടിയും ഈ കത്തിനു താഴെ കൊടുക്കുന്നു. 

 ബോംബേയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ‘News Leader’-ന്റെ മുന്‍ എഡിറ്ററും ഡല്‍ഹിയില്‍നിന്നു പ്രസിദ്ധീകരിക്കുന്ന ‘Indian Currents’-ന്റെ മുന്‍ അസ്സോസിയേറ്റഡ് എഡിറ്ററുമാണ് ലേഖകന്‍ - എഡിറ്റര്‍, സത്യജ്വാല മാസിക.

അഭിവന്ദ്യ കര്‍ദിനാള്‍ ആലഞ്ചേരിക്കും മറ്റ് മെത്രാന്മാര്‍ക്കും സമാധാനം നിറഞ്ഞ ഒരു ക്രിസ്മസിന്റെ എല്ലാ നന്മകളും വിനയപൂര്‍വ്വം നേരുന്നു!
കര്‍ദിനാള്‍ ആലഞ്ചേരി, അടയന്ത്രത്ത് മെത്രാന്‍ എന്നിവരുമായി എനിക്കനുവദിച്ച കൂടിക്കാഴ്ചയുടെ തുടര്‍ച്ചയാണ് ഈ കുറിപ്പ്. ആ അഭിമുഖത്തിനു
ശേഷം അശനിപാതംപോലൊരു പ്രകാശം എന്നെ വന്നു തട്ടിയതുപോലൊരു തോന്നല്‍. മാംസളരൂപത്തില്‍ ദൈവം മനുഷ്യനുമായി നടത്തിയ ആശയവിനിമയത്തിന്റെ തുടക്കംകുറിക്കലായിരുന്നല്ലോ ക്രിസ്മസ്. എന്നാല്‍, അത്തരമൊരു ആശയവിനിമയം അവിടുത്തെ പ്രതിനിധികളെന്നു കരുതപ്പെടുന്ന നിങ്ങളും, അത്മായര്‍ എന്നറിയപ്പെടുന്ന സഭാമക്കളുംതമ്മില്‍ നടക്കുന്നതായി കാണപ്പെടുന്നില്ല. ഇതെന്നെ അസ്വസ്ഥനാക്കുന്നു. നല്ലവരായ ധാരാളം വിശ്വാസികളും പ്രഗത്ഭരായ ഇടയന്മാരും അനുഗൃഹീതനായ ഒരു പാപ്പായും ഉണ്ടായിരുന്നിട്ടും എന്താണിങ്ങനെ?
 

തുറന്ന ചര്‍ച്ചയുടെ അഭാവത്തിന്റെ ഫലമായി, അത്മായരുടെ നേതൃത്വത്തില്‍, സഭാധികാരശ്രേണിയോട് ഏറ്റുമുട്ടുന്നതരത്തില്‍, 'അല്മായശബ്ദം', ‘Soul and Vision’ തുടങ്ങിയ വെബ് സൈറ്റുകളും, പല സ്ഥലങ്ങളിലും ഊര്‍ജ്വസ്വലതയോടെ പ്രവര്‍ത്തിക്കുന്ന നവീകരണപ്രസ്ഥാനങ്ങളുംമറ്റും ആവിര്‍ഭവിച്ചിരിക്കുന്നു. എന്നെ അലട്ടുന്ന പ്രശ്‌നം, എങ്ങനെയാണ് അല്മായരെയും അവരില്‍നിന്ന് അകലം കാക്കുന്ന പൗരോഹിത്യശ്രേണിയെയും തമ്മിലടുപ്പിക്കുക എന്നതാണ്? 'ഇതിലേയ്ക്കു നിന്നാലാകുന്നത് നീ ചെയ്യുക' എന്ന് എനിക്കുള്ളില്‍ ഒരു സ്വരം മന്ത്രിക്കുന്നത് ഞാന്‍ കേള്‍ ക്കുന്നു. അതുകൊണ്ട്, എന്നാലാകുന്നത് ചെയ്യുന്നതിന്റെ ഭാഗമായി, സഭയെ ബാധിക്കുന്ന ഗൗരവമായ വിഷയങ്ങളെപ്പറ്റി അല്മായര്‍ എഴുതുന്നതിന്റെ ചില സാമ്പിളുകള്‍ ഞാന്‍ നിങ്ങളുടെ പരിഗണനയ്ക്കു വയ്ക്കുകയാണ്.
അതില്‍ ആദ്യത്തേതായി, ശ്രീ സക്കറിയാസ് നെടുങ്കനാല്‍ (email: , Tel. 9961544169) ഈയിടെ 'അല്മായശബ്ദം' എന്ന ബ്ലോഗില്‍ എഴുതിയ ഒരു ലേഖനം ഉള്‍പ്പെടുത്തുകയാണ്. നിങ്ങളുടെ വിലയിരുത്തല്‍ എന്തുമാകട്ടെ, ഫ്രാന്‍സീസ് മാര്‍പ്പാപ്പായ്ക്കു ഒരു വിദൂര അനുകരണമായിട്ടെങ്കിലും, ലേഖകന് ഒരു മറുപടി നല്കുന്നതു നന്നായിരിക്കും.
 

നമ്മുടെ പാപ്പാപോലും ഇത്തരം കത്തു കള്‍ക്കു മറുപടി കൊടുക്കുന്നത് കാണുന്ന നിങ്ങള്‍ എന്റെയീ 'ദുഃസ്വാതന്ത്ര്യം' ക്ഷമിക്കുമല്ലോ.
-ജെയിംസ് കോട്ടൂര്‍
 

മാര്‍ ബോസ്‌കോ പുത്തൂര്‍ നല്‍കിയ മറുപടി
Dear Dr. James Kottoor,
Thanks you very much for your mail, with a lot of questions regarding the various dimensions of Syro-Malabar Church.I take note of your suggestions for the betterment of the Church life. Personally I will try my best to accept the good proposals. The Synod Bishops of the Syro-Malabar Church has to follow the Code of Canons of the Eastern Churches for its deliberations.However, I am sure that what is important is the personal attitude we take to persons and events in our pastoral life. In that regard we are to follow Jesus.That is what Pope Francis is trying to do and asking us to do. I hope that many of us will be inspired his his life and teachings. Thank you for your service to the Church and to the people of God.
With every best wishes for the New Year!
+Bosco Puthur

Wednesday, January 29, 2014

Memorandum to Pope Francis, the Head of the Catholic Church On Redeeming the Apostolic Tradition of the Church



‘KERALA CATHOLIC CHURCH REFORMATION MOVEMENT’ (KCRM),
Reg. No 152/10, Tharakunnel Bldg. Pala Kottayam, Kerala, India - 686575

K. George Joseph Kattekkara (Chairman)           K.K. Jose Kandathil (Secretary)

Dear Pope Francis, our elder brother in Jesus Christ,
          Our Lord Jesus Christ did not have any worldly wealth (Matt. 8:20). He even advised his disciples not to carry any gold, silver or copper in their pockets (Matt. 10:9-10). The first main steward of the Church, Peter, did not have any silver or gold either (Acts. 3:6). They denounced not only material wealth, but also the manifestation of authoritarianism. Other than imparting spiritual advice they did not exercise any authority ever the people. In fact, Jesus even advised against authoritatiran structures in the future Christian Community (Matt. 20:25-28). Because money power and authoritative power are soul mates and mammonic in character.
           However, much to the regret of well meaning not only Christians, but to all the people, the present day Catholic Church is seen as a structure of enormous power and wealth.  Historically papacy had a dual rule. That is, as the spiritual head of the Church and as the political head of Vatican State. It is rather evident that this duality has contributed to authoritarianism and power mongering. Shouldn’t such a situation that continues is a matter for an in depth discussion? Shouldn't the responsibility of the anointed be focused on the spiritual   growth of the faithful than spending time in taking care of the purely material aspects of the community, which has assumed institutional dimension. If Christianity is to make a deeper impact on the world and bring it to spiritual thoughts and behaviour, Church has to make a course correction.
          Therefore, a paradigm shift tin the Church is an immediate need. Like the prodigal son, the church has to return from its institutional manifestations to its home by recapturing the loving spirit of Jesus and the apostolic Church.
          We understand that an ancient institution with deep moorings across the world cannot be altered in a short period of time.  But we, the 'Kerala Catholic church  Reformation Movement' (KCRM) and the laity all over the world will provide  support to the initiative you take in this direction.
          Hence, we earnestly request you to kindly strive hard to put an end to the imperial power structure with all its manifestations in the Catholic Church.
                                                                   We remain,
                                                                   In the Union of Jesus' Love,
K. George Joseph                                                 K.K.  Jose,  Kandathil
(Chairman, KCRM)                                      (Secretary, KCRM

Tuesday, January 28, 2014

ഇവരെക്കൊണ്ട് തോറ്റു

ശ്ശോ! നാണക്കേടെന്ന് പറഞ്ഞാല്‍ പോരാ, നാണക്കേട്‌ തന്നെ. അല്മെനിക്കു പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത അവസ്ഥ. ഒരു ധ്യാനഗുരുവിനെ അനാശാസ്യത്തിന് പിടിക്കുന്നു, പുറത്താക്കുന്നു. അതേ പാര്‍ട്ടി ഇപ്രാവശ്യം കുടുങ്ങിയത് കരോള്‍ പിരിവിനു പോയ കുട്ടികളുടെ വലയില്‍. അസമയത്ത്, അടച്ചിട്ട മുറിയില്‍ ഒരു സിസ്ടര്‍ ദീര്‍ഘ നേരം പ്രഷര്‍ നോക്കിയെന്നു വെച്ച് എന്താ കുഴപ്പം അല്ലെ? സംഭവം നടന്നത് ഇത്തരം കാര്യങ്ങള്‍ക്ക് കുപ്രസിദ്ധി ആര്‍ജ്ജിച്ച ഒരു രൂപതയില്‍ തന്നെ. കൂടുതല്‍ ക്ലൂ തരുന്നില്ല, പ്രഷര്‍ അളക്കാന്‍ താത്പര്യമുള്ളവര്‍ എല്ലാരും കൂടി ഓടി കൂടിയാലോ?
ഈ അച്ചന്മാരുടെയും മെത്രാന്മാരുടെയും കാര്യം കൊണ്ട്   തോറ്റു. ഒരൊറ്റ പ്രസംഗത്തില്‍ എത്ര കള്ളം പറയാം? കാഞ്ഞിരപ്പള്ളി യുവദീപ്തിയില്‍ നിന്ന് മാറി നില്‍ക്കുന്നവരാരൊക്കെയോ കൂടി അച്ചടിച്ചു വിതരണം ചെയ്ത ഒരു പ്രസ്താവനയില്‍ പറയുന്ന പ്രകാരം ആണെങ്കില്‍ പത്തില്‍ കൂടുതല്‍ ആവാം. പഴയപള്ളി ഒരു ദേശാന്തര തിര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള വ്യഗ്രതയില്‍ അവിടുത്തെ പുറമ്പോക്ക് വരെ സെന്‍റിന് അന്യായ വിലകൊടുത്ത് വാങ്ങിയന്നോ അച്ചാരം കൊടുത്തെന്നോ ഒക്കെ ജനസംസാരം. അതിന്‍റെ മറപിടിച്ചു നടന്ന ന്യായവാദങ്ങളിലാണ് ഒത്തിരി നുണകള്‍ കടന്നു കൂടിയതെന്നാണ് പ്രസ്താവന പറയുന്നത്. ഇതൊക്കെ മേജര്‍ ആര്‍ച് ബിഷപ്പിനെ കണ്ട് പഠിക്കേണ്ടേ? റോമില്‍ പ്രോക്കൂരാ ഹൌസിന്‍റെ പിന്നാലെ പോയത് മലോകരറിഞ്ഞപ്പോള്‍ ഒരൊറ്റ അക്ഷരം മറുപടിയായി പറഞ്ഞോന്നു നോക്കിയേ? ഇറ്റലിക്കാരു നാവികര്‍ക്ക് വേണ്ടി വക്കാലത്ത് പറഞ്ഞെന്നാരോപിച്ചിട്ടും അദ്ദേഹം മറുപടി പറഞ്ഞോ? ഇല്ലല്ലോ? അതുപോലെ മിണ്ടാണ്ടാങ്ങിരുന്നാല്‍ പോരാരുന്നോ. അതും ചെയ്തില്ല. താഴത്തിന്‍റെ മുകളിലത്തെ ലേഖനത്തില്‍ സത്യം തരി പോലും ഇല്ലായിരുന്നെന്നും ആരോപണം. തലോര്‍ എന്ന് കേള്‍ക്കുമ്പോഴേ സിരകളില്‍ അദേഹത്തിന് ചോര തിളക്കും. തുടര്‍ന്ന് എന്തെങ്കിലും സംസാരിച്ചാല്‍ ഒരു വിഭ്രാന്തി ഉണ്ടായോന്ന്‍ കേള്‍ക്കുന്നവര്‍ക്ക് സംശയം തോന്നുമെന്ന് പറഞ്ഞു കേള്‍ക്കുന്നു. അതിന് ആയുര്‍വ്വേദത്തിലും മരുന്നില്ല.
താമരശ്ശേരി എന്ന് കേള്‍ക്കുമ്പോള്‍ താമര അടയാളമായി വന്നവര്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഒരു സ്ഥലം എന്നല്ലേ പെട്ടെന്ന് തോന്നുക? എന്നാല്‍ അത് വേറെ ചില രൂപതകളാണ്. ജാലിയന്‍ വാലാ ബാഗ് അവിടെയടുത്താണെന്ന് പറയുന്നതും ശരിയല്ല. വടകര, ഉള്ളിയേരി, ബാലുശ്ശേരി, മുതലായ സ്ഥലങ്ങളാണ് ആ റൂട്ടില്‍ ഉള്ളത്. താമരശ്ശേരി എന്നാല്‍ പാറമടകള്‍ സ്വന്തമായിട്ടുള്ളവര്‍ക്കുള്ള പേര്‍ഷ്യയെന്ന് വായിക്കുന്നതില്‍ തെറ്റില്ല. ഒരു കമ്പിയും ചുറ്റികയുമായി വന്ന്‌, ഇപ്പോള്‍ നൂറോളം ടിപ്പറുകളും അതിനു ചേര്‍ന്ന സാമഗ്രികളും സ്വന്തം പാറമടകളും സമ്പാദിക്കാന്‍ കഴിഞ്ഞവരെയും ഇവിടെ അങ്ങിങ്ങ് കാണാം. മെത്രാനെ ആക്രമിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന അവരെ സൂക്ഷിക്കേണ്ടത് നമ്മള്‍ തന്നെയല്ലേ? അതിനു വേണ്ടിയുള്ള  ക്രമീകരണം ആയിരിക്കണം മെത്രാന്മാര്‍ക്ക് പോലിസ് സംരക്ഷണത്തിനുള്ള ഏര്‍പ്പാടുകള്‍ ദിര്ഘകാലാടിസ്ഥാനത്തില്‍ ഇവിടെ നടപ്പാക്കുന്നത്. മാത്രമല്ല, ജെയറാം രമേശിന്‍റെ ഭീഷണി ഒഴിഞ്ഞിട്ടും അധിക കാലമായില്ലല്ലോ. പിന്നൊരു കാരണം, പുറത്തു നിന്നും ഭീഷണിയുള്ള ഷെവലിയര്‍മാരും ഇതില്‍ കണ്ടേക്കാം എന്നതാണ്. കുറെയേറെ ഷെവലിയര്‍ മാരെ സൃഷ്ടിച്ച് മെത്രാന്മാരുടെ ബാഗ് ചുമക്കാനും അവര്‍ക്ക് കൃത്യ സമയത്തു മരുന്ന് കൊടുക്കാനും പരിശീലിപ്പിച്ചിരുന്നെങ്കില്‍ നല്ലതായിരുന്നെനേ എന്ന്  എനിക്കൊരഭിപ്രായമുണ്ട്.
അയ്യടാ! ഈ സിനഡില്‍ മാര്‍പ്പാപ്പായെങ്ങാനും വരാന്‍ തീരുമാനിച്ചിരുന്നെങ്കിലത്തെ സ്ഥിതി ആരെങ്കിലും ഒന്നാലോചിച്ചേ? ആടിന് പകരം കറിക്ക് വളര്‍ത്തിയ പന്നിയെയും തോളിലേറ്റി ഇടയന്മാര്‍ മീനച്ചിലാറു നീന്തുന്നതു നാം കണ്ടേനെ.
ഇപ്പോ ട്രെന്‍ഡ് പഴയ മരക്കുരിശു തന്നെ; ഇവിടുത്തെ വത്തിക്കാന്‍ ലോബിയുടെ കണ്ട്രോളിലുള്ള ചില ഇടങ്ങളിലും വിദേശത്തും മാത്രമേ പഴയ മാനിക്കുരിശു കാണാനുള്ളൂവെന്ന് കേള്‍ക്കുന്നു. നമ്മുടെ എറണാകുളത്തുള്ള തലപ്പള്ളിയിലും അതത്ര എറിച്ചു നില്‍ക്കാത്തതെന്താണെന്നു ഞാന്‍ ആലോചിക്കാറുണ്ട്. ഏതായാലും കത്തോലിക്കാ സഭ രക്ഷപ്പെട്ടല്ലോ, അത് മതി. അങ്ങിനെ പവ്വവും ഹിസ്ടറിയായിക്കൊണ്ടിരിക്കുന്നുവെന്ന്  പറഞ്ഞാല്‍ മതിയല്ലോ.

ഞാനേതായാലും പിള്ളേരുടെ പിള്ളേരെ മടിയിലിരുത്തി നമസ്കാരം പഠിപ്പിക്കുന്ന കൂട്ടത്തില്‍ ഇക്കഥകളൊക്കെ  പറഞ്ഞു കൊടുക്കും; പണ്ട് നമുക്കൊരു മെത്രാപ്പൊലീത്തയുണ്ടായിരുന്നു, ജനത്തെ ഇത്രമേല്‍ സ്നേഹിച്ച മറ്റൊരു മെത്രാന്‍ അക്കാലത്ത് ഇല്ലായിരുന്നു, ഞങ്ങളെ ഇത്രമേല്‍ സ്നേഹിക്കരുതെന്നു പറഞ്ഞു സഭ രണ്ടായി തിരിഞ്ഞു തുടങ്ങിയത് അദ്ദേഹത്തിന്‍റെ കാലത്തായിരുന്നുവെന്നൊക്കെ. അവര്‍ക്ക് ഇതൊക്കെ കേള്‍ക്കാന്‍ താത്പര്യം കാണില്ല. നേര് നേരത്തെ അറിയാന്‍ അവര്‍ മറ്റു മാര്‍ഗ്ഗങ്ങള്‍ നോക്കി പോകാനാണിട. ഏതായാലും ഈ സിനഡ് കഴിയുമ്പോള്‍ മെത്രാന്മാര്‍ ഒരുമിച്ചാണോ പലവഴിയാണോ പോകുന്നതെന്ന് നമുക്കൊന്ന് നോക്കാം. എല്ലാവരും കൂടി ഒപ്പിട്ട വല്ല പ്രമേയവും ഉണ്ടായിരിക്കുമെന്നും നമുക്ക് പ്രതീക്ഷിക്കാം, അതില്‍ അത്മായന്‍ എന്നൊരു വാക്ക് കണ്ടെങ്കില്‍ എന്നാശിക്കുകയും ചെയ്യാം. പിരിവില്ലാത്ത സഭയുടെ ഏക കലാ പരിപാടിയല്ലേ? നമ്മളായിട്ടു മുടക്കരുതെന്നാണ് എന്‍റെ എളിയ അഭിപ്രായം. 

Monday, January 27, 2014

Covering letter of the memoranda by KCRM to Pope Francis


‘KERALA CATHOLIC CHURCH REFORMATION MOVEMENT’ (KCRM),
Reg. No 152/10, Tharakunnel Bldg. Pala Kottayam, Kerala, India - 686575
K. George Joseph (Chairman)                                        K.K. Jose Kandathil (Secretary)
                                                   
To                                                                      
POPE FRANCIS,                                                                          
VATICAN CITY, ROME
                                                                                                    DATE:28-09-2013     
                                                                                                                                                                                                                                                            Dear Pope Francis, our elder brother in Jesus Christ,
            First of all, please accept our hearty greetings to you for having been elected as the Supreme spiritual head of the Catholic Church.
           May we introduce ourselves:  We are office bearers of an organization called ‘Kerala Catholic Church Reformation Movement’ (KCRM), and we function among the Catholics in Kerala, since 1990. Our main objective is to be a forum of creative and constructive criticism based on the teachings of our Lord Jesus Christ and to pave way for the necessary reformative changes in the Catholic Church. With this in view, we conduct workshops, public meetings, monthly seminars, etc. for the conscientization of Catholic faithful in Kerala. For this purpose, we also utilize a blog named ‘Almayasabdam’ (voice of the laity) (www.almayasabdam.blogspot.com) and publish a monthly named ‘Sathyajwala’ (The Flame of Truth).
          We admire you as a person of love and simplicity. Your assumption to the seat of Peter has given rise to a wave of profound hope all over the world.           Your humane ways in relating with common man, your pronouncements and actions -all these have thrown a new light of hope in the midst of darkness that prevails in the Church and the whole world.
          We too share this divine hope of establishing Christian values in the Church and hence we take courage to place before you the attached memoranda which point to certain changes that we feel as urgently needed in our Church. These memoranda had been discussed and passed in the General Body meetings of KCRM held on 25th May and 27th Jul. 2013, at Toms Chamber Hall in Pala, Kerala, India.
        With the hope that you would look into the matters we have raised in the attached memoranda and act upon them.
We remain,
In the Union of Jesus’ Love
K. George Joseph (Chairman, KCRM)         K.K. Jose Kandathil (Secretary, KCRM)
Ph. No: 9496313963                                                                    Ph. No. 8547573730
There are 6 attachments:   
1. Memorandum on Redeeming the Apostolic Tradition of the Church
2. Memorandum on Redeeming the Apostolic Traditions of the Kerala Church
3. Memorandum on the Rehabilitation Policy for Priests/Nuns who would like to leave their present vocation
4. Memorandum on the Age limit of Recruitment to Priesthood and Nunhood
5. Memorandum on Regarding the Rule of Celibacy for Priests/Nuns 
6. MEMORANDUM ON THE NEED TO ENDING THE PRACTICE OF ENDOGAMY IN THE DIOCESE OF KOTTAYAM
N.B.
The memoranda will be published in this blog one by one in the coming days.