Translate

Monday, September 30, 2013

കെ. സി. ആര്‍ . എം. ന് അഭിമാനനിമിഷങ്ങള്‍ -- ഇടുക്കി ജില്ലാ കമ്മറ്റി നിലവില്‍ വന്നു!

കെ. സി. ആര്‍ . എം. ഇടുക്കി ജില്ലാ കമ്മറ്റി നിലവില്‍ വന്നു. 
കെ. സി. ആര്‍ . എം. വൈസ് ചെയര്‍മാന്‍ പ്രൊഫസര്‍ ജോസഫ് വര്‍ഗ്ഗീസിന്റെ അദ്ധ്യക്ഷതയില്‍ ഇടുക്കിയില്‍ ചേര്‍ന്ന യോഗമാണ് ഇടുക്കി ജില്ലാ കമ്മറ്റിയെ തെരഞ്ഞെടുത്തത്. സത്യജ്വാല മാസിക എഡിറ്റര്‍ ജോര്‍ജ്ജ് മൂലേച്ചാലില്‍ മുഖ്യപ്രഭാഷണം നടത്തി. സി. ഒ. ഫ്രാന്‍സിസ് ചക്കുളിക്കല്‍ മരങ്ങാട്ടുപള്ളി ഷാജു ജോസ് തറപ്പേല്‍ അടിവാരം സി. വി. സെബാസ്റ്റ്യന്‍ സര്‍ക്കുലേഷന്‍ മാനേജര്‍ (സത്യജ്വാല മാസിക) തുടങ്ങിയവര്‍ പ്രസംഗിച്ചു.
ദേശീയ സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള കര്‍ഷക ശാസ്ത്രജ്ഞനായ റെജി ഞള്ളാനിയാണ് ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. സാമൂഹിക സംഘടനാ പ്രവര്‍ത്തന രംഗത്ത് മികവ് തെളിയിച്ചിട്ടുള്ള എം. എല്‍ . അഗസ്തി കാഞ്ചിയാര്‍ ,  അപ്പച്ചന്‍ തൊടുപുഴ കരിങ്കുന്നം, സിസിലി തോമസ് മുരിക്കാശ്ശേരി എന്നിവര്‍ വൈസ് പ്രസിഡന്റുമാര്‍ ജനറല്‍ സെക്രട്ടറി സ്ഥാനങ്ങളിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. കത്തോലിക്കാ നവീകരണ ചിന്തകള്‍ക്കും വിശ്വാസ വളര്‍ച്ചയ്ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വിട്ടുവീഴ്ചയില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജോസഫ് കെ. വി. നെടുങ്കണ്ടം സെക്രട്ടറിയായും ലാളിത്യമാര്‍ന്ന ജീവിതശൈലിക്ക് ഉടമകളായ വര്‍ക്കിച്ചന്‍ കീരിത്തോട്, സിബി കട്ടപ്പന എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും ഇരട്ടയാറിന്റെ കരുത്തായ റോയി ഒഴുകയില്‍ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. കെ. റ്റി. ജോസ് കവിയില്‍ തങ്കമണി, അഗസ്റ്റിന്‍ തൊടുപുഴ, സിബി തൂക്കുപാലം എന്നിവര്‍ ജില്ലയില്‍ നിന്നു സംസ്ഥാന കമ്മറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇടുക്കി റീജിയന്റെ അമരക്കാരായി ഫെലിക്‌സ് (റിട്ടയേര്‍ഡ് കെ. എസ്. ഇ. ബി.) ചെറുതോണി, ദേവസ്യാ അഴകത്ത് ചേലച്ചുവട് എന്നിവരെയും യോഗം തെരഞ്ഞെടുത്തു. റെജി ഞള്ളാനിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കമ്മറ്റിയില്‍ കാര്‍ഷിക മേഖലയിലെ പ്രതിസന്ധി, പുരോഹിതമേധാവിത്വം, എയ്ഡഡ് സ്‌കൂളുകളിലെ ലക്ഷങ്ങളുടെ അനധികൃത പിരിവ്, ചര്‍ച്ച് ആക്ട്, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ സഭയുടെ നിലപാടുകള്‍ സംബന്ധിച്ച് ഹൃസ്വമായ ചര്‍ച്ചകള്‍ നടന്നു.
വിശ്വാസികള്‍ക്ക് താങ്ങാനാവാത്തവിധം നിര്‍ബന്ധപിരിവുകള്‍ അടിച്ചേല്‍പ്പിച്ച് കച്ചവട താത്പര്യത്തോടെയുള്ള കോടികളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്ന് സഭ വിട്ടുനിന്ന് സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലേയ്ക്ക് തിരിയണമെ
ന്നു  ജില്ലാ പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. ചര്‍ച്ച ചെയ്ത വിഷയങ്ങളുടെ തീരുമാനങ്ങള്‍ അഭിവന്ദ്യ പിതാക്കന്മാരെ അറിയിക്കുന്നതിനും രൂപതകളും പള്ളികളുമായി ചേര്‍ന്ന് നവീകരണ പ്രവര്‍ത്തനങ്ങളുമായി മുമ്പോട്ട് പോകുന്നതിനും തീരുമാനിച്ചു. കെ. സി. ആര്‍ . എം. ന് വിശ്വാസ സമൂഹത്തില്‍ നിന്നു ലഭിച്ചുകൊണ്ടിരിക്കുന്ന വമ്പിച്ച പിന്തുണ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ദര്‍ശനങ്ങള്‍ക്കുള്ള പിന്തുണയാണെന്ന് യോഗം വിലയിരുത്തി. സമാപനത്തോടനുബന്ധിച്ച് ശ്രീ. എം. എല്‍ . അഗസ്തി നന്ദി പറഞ്ഞു. 

Sunday, September 29, 2013

ഒരു കുളിര്‍ക്കാറ്റു പോലെ

ചില കാര്യങ്ങള്‍ എത്ര ശ്രമിച്ചാലും മനസ്സില്‍ നിന്നു മാഞ്ഞു പോകില്ല. നവീകരണത്തിന് വേണ്ടി ശബ്ദമുയര്‍ത്തുമ്പോഴൊക്കെ, ഏതൊരുള്‍പ്രേരണകൊണ്ടാണോ വൈദിക വൃത്തി ദൈവവിളിയായി കരുതി ഇറങ്ങിത്തിരിച്ചത് ആ ജീവിതാന്തസ്സ് അന്തസ്സോടെ ജീവിക്കുന്ന വൈദികര്‍ എപ്പോഴും മനസ്സില്‍ കാണും. അവര്‍ക്ക് ഒരു സ്പെയിസ് എപ്പോഴും ഇടാറുമുണ്ട്. കുറേ വര്‍ഷങ്ങള്‍ക്കു മുമ്പ് പള്ളിവക ഒരു വാര്‍ഡ്‌ മീറ്റിങ്ങില്‍ ആ വര്‍ഷത്തെ പെരുന്നാളിന് ഉപയോഗിക്കാന്‍ 3 ലക്ഷം രൂപയ്ക്ക് കുടകള്‍ വാങ്ങിയതിനെപ്പറ്റിയൊക്കെ മാത്രം ഔപചാരിക ചര്‍ച്ച നടന്നു കൊണ്ടിരുന്നപ്പോള്‍, ഒഡിസായില്‍ നിന്നെത്തിയ ഒരു മിഷ്യനറി വൈദികനും ഉണ്ടായിരുന്നു. കാണ്ടമാലിലുണ്ടായ അനുഭവങ്ങള്‍ പങ്കു വെച്ചകൂട്ടത്തില്‍ അദ്ദേഹം വിങ്ങിപ്പൊട്ടുകയുണ്ടായി. ഇവിടെ മുന്നൂറു കുടയെചൊല്ലി ഊറ്റം കൊള്ളുമ്പോള്‍ അവിടെ ഏതു നേരവും ആക്രമണം പ്രതീക്ഷിച്ച് കഴിഞ്ഞു കൂടുന്ന അത്താഴ പട്ടിണിക്കാരായ വൈദികരും ദരിദ്ര നാരായണന്മാരായ വിശ്വാസികളും ഉണ്ടെന്ന് അദ്ദേഹം പറഞ്ഞത് ഞാനോര്‍ക്കുന്നു.

ഫാ. അഡോള്‍ഫ് കണ്ണാടിപ്പാറ എന്ന കപ്പൂച്ചിന്‍ വൈദികനെ ഞാന്‍ ചെറുതായിരിക്കുമ്പോള്‍ മുതല്‍ നന്നായറിയും. വീട്ടില്‍ ഒറ്റ പുത്രനായിരുന്നദ്ദേഹം.  ബന്ധം പറഞ്ഞവകാശപ്പെടാന്, വല്യമ്മയുടെ അനുജത്തിയുടെ കൊച്ചുമകന്‍ എന്നൊരകന്ന ഇഴ മാത്രമേയുള്ളൂയിടക്ക്. പക്ഷെ, എപ്പോഴൊക്കെ മഞ്ഞാമറ്റത്തു നാട്ടില്‍ വരുമോ അപ്പോഴൊക്കെ അദ്ദേഹം വീട്ടില്‍ വരുമായിരുന്നെന്ന് എനിക്ക് തോന്നുന്നു. ഞങ്ങളുടെ വീട്ടില്‍ മാത്രമല്ല എല്ലാ ബന്ധു വീടുകളിലും അദ്ദേഹം ഒരു സ്ഥിരം സന്ദര്‍ശകനായിരുന്നു. അദ്ദേഹത്തിന്‍റെ വിജയവാഡായ്ക്കടുത്തുള്ള ജോസഫ് തമ്പി ആശ്രമം ഞാന്‍ സന്ദര്‍ശിച്ചിട്ടുമുണ്ട്. ഈ ജോസഫ് തമ്പി എന്നയാള്‍ ക്രൈസ്തവനായി മാറുകയും അനേകം പേരെ യേശുവിലേക്ക് ആകര്‍ഷിക്കുകയും ചെയ്ത ഒരാളായിരുന്നു. രണ്ടാം ലോക മഹായുദ്ധം നടന്ന കാലത്ത് അതിന്‍റെ ഗതി വിഗഗതികള്‍ ഇവിടെയിരുന്നു വിശദീകരിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. അദ്ദേഹം ജീവിച്ചിരുന്ന കാലത്തും മരണശേഷവും അനേകം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹം ജീവിച്ചിരുന്ന  ഒറ്റ മുറികുടില്‍ ഇപ്പോഴും ആശ്രമത്തിനടുത്തു സംരക്ഷിക്കപ്പെടുന്നു. ആന്ധ്രായിലുള്ള നാനാ ജാതി മതസ്ഥര്ക്ക്  ഇന്നും ഒരു പുണ്യകേന്ദ്രവുമാണത്. അവകാശപ്പെടാന്‍ ആരുമില്ലാതിരുന്നത് കൊണ്ടു അദ്ദേഹം വിശുദ്ധനായില്ല എന്നേയുള്ളൂ.

പറഞ്ഞു വന്നത് അതല്ല. കണ്ണാടിപ്പാറയച്ചന്‍ ഒരിക്കല്‍ വീട്ടില്‍ വന്നപ്പോള്‍ അഭിമാനത്തോടെ പറഞ്ഞു, അദ്ദേഹം ഇപ്പോള്‍ ആയിരിക്കുന്ന കണ്ണൂര്‍ ഇരുട്ടിക്കടുത്തുള്ള പട്ടുവത്തെ ധ്യാന കേന്ദ്രത്തില്‍ അത്ഭുതങ്ങള്‍ നടക്കാറുണ്ടെന്ന്. ഇതദ്ദേഹം പറഞ്ഞിട്ട് പത്തു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ എനിക്ക് തോന്നുന്നു, അവിടെ നടന്ന അത്ഭുതങ്ങളുടെ ഒരു ചെറിയ ശതമാനത്തെ പറ്റി  മാത്രമേ അദ്ദേഹം സൂചിപ്പിച്ചിട്ടുള്ളൂവെന്ന്. അദ്ദേഹം വീട്ടില്‍ വരുമ്പോള്‍ അവിടെ വെച്ചു കുര്‍ബ്ബാന ചൊല്ലുമായിരുന്നു; പള്ളിയില്‍ പോകാന്‍ വയ്യാതെയിരുന്ന കാലത്ത് ഇച്ചായനും അമ്മയ്ക്കും അതൊരു വലിയ സന്തോഷവുമായിരുന്നു. അത്യാവശ്യം വേണ്ട കാസയും പീലാസായും ഓസ്തിയും വീഞ്ഞും അദ്ദേഹത്തിന്‍റെ കൈയ്യിലുള്ള ചെറിയ ബാഗില്‍ കാണുമായിരുന്നു. ഏറിയാല്‍ പതിഞ്ചു മിനിട്ട് മാത്രം നീളുന്ന, വീടുകളിലുള്ള അദ്ദേഹത്തിന്‍റെ കുര്‍ബാന നിന്നത്, രൂപതാ തലത്തില്‍ അതിനു വിലക്ക് വന്നപ്പോളാണ്. പക്ഷെ, ഓടുന്ന ട്രെയിനില്‍ കുര്‍ബ്ബാന ചൊല്ലരുതെന്നു കാനോന്‍ നിയമമില്ല, ആ പഴുതദ്ദേഹം ഉപയോഗിക്കുമായിരുന്നുവെന്ന് കേട്ടിട്ടുണ്ട്.

അദ്ദേഹം ചെരിപ്പുപയോഗിക്കുമായിരുന്നില്ല. ഒരിക്കല്‍ സുപ്പിരിയറച്ചന്‍ ചോദിച്ചപ്പോള്‍ പറഞ്ഞത് പ്രകൃതിയെ അറിയാന്‍ അതിനോട് ചേര്‍ന്ന് നില്‍ക്കണമെന്നാണ്. ഏതു വീട്ടില്‍ ചെന്നാലും അവിടുത്തെ പ്രശ്നങ്ങള്‍ അദ്ദേഹം മനസ്സിലാക്കി അതിനു പരിഹാരം കാണുകയും ചെയ്യുമായിരുന്നു. 78 വര്‍ഷങ്ങള്‍ ജീവിക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു. ഈ 2013 ഓഗസ്റ്റ് 15 ന് ഹൃദയാഘാതം മൂലം അദ്ദേഹം ദേഹം വെടിഞ്ഞു. അദ്ദേഹം ആരായിരുന്നുവെന്ന് ലോകം ശരിക്കറിഞ്ഞത് അദ്ദേഹത്തിന്‍റെ മരണ ശേഷമായിരുന്നുവെന്നു പറയാം. അദ്ദേഹത്തിന്‍റെ സേവനത്തിന്‍റെ രുചി അറിഞ്ഞവരെക്കൊണ്ട് തിങ്ങി നിറഞ്ഞിരുന്നു, അദ്ദേഹത്തിന്‍റെ  മൃതദേഹ സംസ്കാര വേള. അദ്ദേഹം മരിച്ചപ്പോള്‍ മൃതദേഹത്തില്‍ ഒരു കുറിപ്പുണ്ടായിരുന്നു. ഞാന്‍ മരിച്ചാല്‍ ശരീരാവയവങ്ങള്‍ മുഴുവന്‍ ആവശ്യക്കാര്‍ക്ക് ദാനം ചെയ്യണംഎന്നായിരുന്നു ആ കുറിപ്പില്‍ എഴുതിയിരുന്നത്. ഈ കുറിപ്പ് എപ്പോഴും അദ്ദേഹത്തിന്‍റെ പോക്കറ്റില്‍ ഉണ്ടായിരുന്നുവെന്നു ഉറപ്പ്. അദ്ദേഹം രോഗിയായിരുന്നതുകൊണ്ട് കണ്ണുകള്‍ മാത്രമേ ദാനം ചെയ്യാനായുള്ളൂ. അദ്ദേഹത്തിന്‍റെ മുറി പരിശോധിച്ചവര്‍ കണ്ടെത്തിയത് ഒരൊറ്റ ജോഡി ഉടുപ്പും ഒരു സെറ്റ് ജൂബയും മാത്രം. അദ്ദേഹത്തിനുണ്ടായിരുന്നതെല്ലാം വെച്ചിട്ടും എയര്‍ ബാഗില്‍ പിന്നെയും ഇടയുണ്ടായിരുന്നുവത്രേ.

ഒരുകാലത്ത് ആന്ധ്രായിലുള്ള നേഴ്സിംഗ് കോളെജുകാരുടെ ഒരു ഏജന്റിനെ പോലെ അദ്ദേഹം പ്രവൃത്തിച്ചതിന്‍റെയും പൊരുള്‍ ഞാന്‍ കേട്ടു. ആ കെയറോഫില്‍ സൌജന്യമായി പഠിച്ചിറങ്ങി അതുകൊണ്ട് ജീവിതം പടുത്തുയര്‍ത്തിയ അനേകം യുവതികള്‍ സാക്ഷ്യം പറയാന്‍ ആ ശവസംസ്കാര ചടങ്ങില്‍ എത്തിയിരുന്നു. അനേകം കുടുംബങ്ങളെ സാമ്പത്തികമായും അദ്ദേഹം സഹായിച്ചിട്ടുണ്ട്. ഇതിനദ്ദേഹം കണ്ടെത്തിയ മാര്‍ഗ്ഗം വിചിത്രമായിരുന്നു. അറിയാവുന്ന യോഗ്യന്മാരെ പിടികൂടും, കാര്യം പറയും, സഹായം നേരിട്ടെത്തിക്കാനുള്ള ക്രമീകരണങ്ങളും ചെയ്യും - വളരെ സിമ്പിള്‍. ഇന്ന് യുവദീപ്തി പ്രസ്ഥാനത്തിന് മാര്‍ഗ്ഗരേഖയായത് അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങളാണെന്നു പറയപ്പെടുന്നു. മരിക്കുമ്പോള്‍ അദ്ദേഹം ഫ്രാന്‍സിസ്കന്‍ അല്മായാ സംഘടനയുടെ അടിത്തറയും പാകിയിരുന്നു. ക്രിയാത്മകമായ കുടുംബ കൂട്ടായ്മകള്‍ക്ക് ഒരു മാര്‍ഗ്ഗ രേഖയായി അത് മാറിക്കൂടായ്കയില്ല.


അദ്ദേഹത്തെപ്പറ്റി പറയാന്‍ ഇനിയുമുണ്ട് ഏറെ. ഒരു പക്ഷേ, അത്മായാ വിമോചന പ്രസ്ഥാനക്കാരുടെ ആക്രോശങ്ങളെക്കാള്‍ സഭയെ പിടിച്ചു കുലുക്കുന്നത് ഇദ്ദേഹത്തെപ്പോലുള്ള കുളിര്‍ക്കാറ്റുകളല്ലേയെന്നാണ് ഞാന്‍ സംശയിക്കുന്നത്. അദ്ദേഹത്തിന്‍റെ പാവന സ്മരണക്കു മുമ്പില്‍ ഒരു തുള്ളി കണ്ണുനീരെങ്കിലും അര്‍പ്പിക്കാതിരിക്കാന്‍ എനിക്ക് സാധിക്കുന്നില്ല.  

Saturday, September 28, 2013


"  സർപ്പസന്തതികളേ .വെള്ളതേച്ചശവക്കല്ലറകളേ, നിങ്ങൾക്കു ഞങ്ങളെ ഭരിക്കാൻ എന്താണു യോഗ്യത ?" എന്ന് മനസ്സിൽ മന്ത്രിച്ചുകൊണ്ടാ പോളിങ്ങ്  യന്ത്രത്തിലെ ലസ്റ്ബട്ടോൻ (lastbutton) ഇനിയുംഓരോ ഭാരതീയനും  (മനനമുള്ളവർ) അമർത്തട്ടെ , സനാതനഭാരതസംസ്കാരം ഇനിയുമെങ്കിലും ഇവിടെ  ഉറപ്പുള്ളതക്കാൻ, രാഷ്ട്രീയ തമസില്ലാതെയാക്കാൻ .....


ഏതു കാളയെയും കത്തനാരാക്കി ജനത്തെ ഭരിച്ചവശരാക്കൂന്ന നെറികെട്ട അച്ചായസഭകളുടെ കണക്കിനിയും , ഏതു കുറ്റിച്ചൂലിനെയും                             തെമ്മാടിയെയും സ്താനാർഥികളാക്കുന്ന ഇന്നത്തെ അവിഞ്ഞ രാഷ്ട്രീയവിവരക്കേടിനും , വക്രബുദ്ധികളായ നേതാക്കളുടെ മക്കളെയും മരുമക്കളെയും ഒടുവിൽ വീട്ടിലെ അടിച്ച്ചുതളിക്കാരിയെയും ജനത്തെ മലര്ത്താൻ രാഷ്ട്രീയ ചട്ടമ്പിഗോദായിലിറക്കുന്ന പന്നപ്പണി ദാ..കിടക്കുന്നു ,കോണകവും അഴിഞ്ഞയ്യോ ശിവശീവാ !   

                                                              
 ഇന്ത്യൻ സ്വാതന്ത്ര്യത്തോളം എനിക്കും പ്രായമായി; ഇപ്പൊഴാണെനിക്കു വോട്ടു ചെയ്യാനുള്ള പൂർണ്ണാവകാശം കിട്ടിയത്! 67 ആം വയസിൽ ഞാനഭിമാനിക്കുന്നു ഭാരതാംബെ ! നന്ദി ! 

ആരാണ് ക്രിസ്ത്യാനി?

അടുത്ത കാലത്ത് സഭയുടെ ഉള്ളിലെ പോരായ്മകള്‍ യുക്തിസഹമായി എഴുതാറുള്ള ഒരു വ്യക്തിക്ക് ഒരജ്ഞാതന്‍ എഴുതി, ‘നീ ഒരു കത്തോലിക്കനുമല്ല, പള്ളിക്ക് ഒരു പൈസാ പോലും കൊടുക്കാറുമില്ല. സഭയെ തിരുത്താനുള്ള യോഗ്യതും നിനക്കില്ല, അതിനുള്ള ശബ്ദവും നിനക്കില്ല. നീ എഴുതുന്നതൊക്കെ ചപ്പായേ കണക്കാക്കപ്പെടുന്നുള്ളൂ. സുബോധം വീണ്ടെടുത്ത് പ്രായോഗികമായി ചിന്തിക്കുക. നിങ്ങളുടെ വിമര്‍ശനങ്ങള്‍ ആരും കേള്‍ക്കുന്നില്ലെന്ന് ശ്രദ്ധിക്കുക. അടിസ്ഥാനപരമായ ക്രിസ്ത്യന്‍ പഠനങ്ങളില്‍ വിശ്വസിക്കാത്ത നീ എന്തിന് ഇങ്ങിനെ ബ്ലാ ബ്ലാ വയ്ക്കണം? അല്മായാ ശബ്ദത്തില്‍ പത്തു പേരില്‍ കൂടുതല്‍പേര്‍ ഇത് വായിക്കുന്നില്ലായെന്ന് അറിയുന്നില്ലേ? ഒരു അവിശ്വാസിക്കു സഭയെ പുനരുദ്ധരിക്കാന്‍ ആവില്ലായെന്നു അറിഞ്ഞുകൂടെ?’

ഇതെഴുതിയ ആളെ അധിക്ഷേപിക്കുകയല്ല എന്‍റെ ലക്‌ഷ്യം. അടുത്ത കാലത്ത് വ്യാപകമായി അനേകം മാദ്ധ്യമങ്ങളില്‍ കൂടി സീറോ മലബാര്‍ സഭക്കെതിരെ പുറത്തു വരുന്ന രൂക്ഷ വിമര്‍ശനങ്ങളില്‍ അസ്വസ്ഥനായ ഒരു അന്ധവിശ്വാസിയുടെ സ്വാഭാവിക പ്രതികരണമായി മാത്രമേ ഞാന്‍ ഇതിനെ കാണുന്നുള്ളൂ. പക്ഷെ, അദ്ദേഹത്തിന്‍റെ പ്രതികരണം, ആരാണ് ക്രിസ്ത്യാനി എന്നു നിര്‍വ്വചിക്കാന്‍ ഏതൊരുവനെയും നിര്‍ബന്ധിക്കും. ഒരയല്‍ക്കാരന്  കിട്ടാവുന്ന ഏറ്റവും നല്ല നിര്‍വ്വചനം യേശു നല്‍കി. അത് കേട്ടിട്ടില്ലാത്തവര്‍ ചുരുങ്ങും. ബൈബിള്‍ മുഴുവന്‍ പരതിയാലും ആരാണ് ക്രിസ്ത്യാനിയെന്ന് മനസ്സിലാക്കാന്‍ സാദ്ധ്യമല്ല. നിത്യരക്ഷ പ്രാപിക്കാന്‍ എന്തൊക്കെ ചെയ്യണമെന്ന് ബൈബിള്‍ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പറയുന്നുണ്ട്. ഈ മാര്‍ഗ്ഗ രേഖ അനുവര്‍ത്തിക്കപ്പെടുന്നില്ല എന്നതുകൊണ്ട് കത്തോലിക്കാ സഭയെയോ അതിലെ അംഗങ്ങളെയോ അത് വെച്ച് നിര്‍വ്വചിക്കുന്നതില്‍ കാര്യമില്ല. ചില പോരായ്മകള്‍ വെച്ചുകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു മാര്‍ഗ്ഗ രേഖയല്ല യേശു അവതരിപ്പിച്ചത്. ഒരു കൊച്ചു ദ്വാരമേയുള്ളൂ വെന്നാശ്വസിച്ചതുകൊണ്ട് ബലൂണ്‍ വീര്‍ക്കുന്നില്ലല്ലോ.

ക്രിസ്ത്യാനിയെ സഭ വേദപാഠപുസ്തകങ്ങളില്‍ നിര്വ്വചിച്ചിട്ടുണ്ട്. അതാകട്ടെ, മുകളില്‍ നിന്ന് (മേജര്‍ ആര്‍ച്ച് ബിഷപ്പ് മുതല്‍ താഴേക്കുള്ളവര്‍) പറയുന്നതെല്ലാം മറുതൊലിക്കാതെ അനുസരിക്കുന്നവന്‍ എന്നതിനപ്പുറം പോയിട്ടില്ല. ഇപ്പോള്‍ ഞാനും ഇക്കാര്യത്തില്‍ ഒരു ചെറിയ കണ്ഫ്യുഷനിലാണ്. അടുത്ത ദിവസം പാലായില്‍ KCRM ന്‍റെ നേതൃത്വത്തില്‍ മാര്‍പ്പായ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഒരു പ്രകടനം നടന്നു. തുടര്‍ന്ന് നടന്ന യോഗത്തില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ പറഞ്ഞ കാര്യങ്ങള്‍ സഭയില്‍ നടപ്പാക്കണമെന്ന ലളിതമായ ഒരാവശ്യമാണ് അവര്‍ ഉന്നയിച്ചതെന്നും കേട്ടു. വാസ്തവത്തില്‍ ഞാനും അതേ ആഗ്രഹിക്കുന്നുള്ളൂ. മാര്‍ത്തോമ്മാ സഭയെന്ന മെഷിന്‍ പ്രവര്‍ത്തിപ്പിക്കുന്ന എല്ലാവരും മാര്‍പ്പാപ്പാ പറയുന്നത് ശരിയാണെന്ന് സമ്മതിക്കുന്നുമുണ്ട്. പിന്നെ, ഇതൊന്നു നടപ്പായി നെഞ്ചുവിരിച്ച് ഞാന്‍ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞ് അന്തസ്സോടെ ജീവിക്കാന്‍ സഭാ വിശ്വാസികള്‍ക്ക് കഴിയണമെങ്കില്‍ എന്ത് ചെയ്യണം? ആരു പറഞ്ഞാല്‍ സഭ തിരുത്തപ്പെടും? ഉള്ളില്‍ നിന്ന് അലറിയവരുടെ സംഖ്യയും കുറവല്ല. പക്ഷേ ഒന്നും നടന്നിട്ടില്ല. ഇതിനൊരു മറുപടി ഈ കത്തെഴുതിയ സ്നേഹിതന്‍ പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ അദ്ദേഹത്തെ അഭിനന്ദിച്ചേനെ. മാന്യമായി പറഞ്ഞു മടുത്തു, നടന്നില്ല. അപ്പോള്‍ സ്വാഭാവികമായ നയമാറ്റം ഉണ്ടാവും, അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നതും. വിശന്നാല്‍ കുഞ്ഞു കരയും, അതിനു അമ്മിഞ്ഞപ്പാല്‍ കിട്ടുന്നത് വരെ അത് തുടരുകയും ചെയ്യും. ആ കുഞ്ഞിന് അവന്‍റെ ആവശ്യം പ്രകടിപ്പിക്കാന്‍ പ്രകൃതി അങ്ങിനെ ഒരു മാര്‍ഗ്ഗമേ കൊടുത്തിട്ടുള്ളൂ.

സാന്ദര്‍ഭികമായി പറയട്ടെ. അല്മായര്‍ എഴുതുന്നതൊന്നും ആരും കേള്‍ക്കുന്നില്ലായെന്നു പറയരുതായിരുന്നു. അമേരിക്കയില്‍ അല്മായര്‍ നടത്തിയ ബ്ലോഗ്‌ രണ്ടുവര്‍ഷം കൊണ്ട് വായിച്ചത് 34 ലക്ഷം പേരായിരുന്നു. അത്മായാ ശബ്ദം തുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. അതിന്‍റെ ഹിറ്റ്‌  ലക്ഷം കഴിഞ്ഞിട്ട് ഏറെ നാളായി. ഫെയ്സ് ബുക്കില്‍ ഒരു ദിവസം പോലും വിടാതെ ലേഖനങ്ങള്‍ വരുന്നു. എത്ര പതിനായിരങ്ങളാണ് അവ വായിക്കുന്നതെന്ന് പറയാനാവില്ല. ഇതൊന്നും കൂടാതെ സത്യം വിളിച്ചു പറയുന്ന വേറെ നൂറ്റമ്പതു മാധ്യമങ്ങള്‍ക്കൂടിയെങ്കിലും ഭൂമുഖത്തുണ്ട്. വിമര്‍ശകന്‍ അത് അറിയുന്നില്ല. കാലം പണ്ടത്തേതല്ല, പണ്ട് പ്രതിഷേധക്കാര്‍ സഭ വിട്ടു പോകുമായിരുന്നു. ഇന്ന് പ്രതിക്ഷേധക്കാര്‍ സഭയും മതവും രണ്ടാണെന്ന് മനസിലാക്കുന്നു, അകത്തു നിന്ന് പോരാടുന്നു. ഈ പോരാട്ടത്തില്‍ കാനോന്‍ രാജാക്കന്മാര്‍ക്ക് അടി തെറ്റുമെന്ന് ഉറപ്പായിട്ടും ഞാന്‍ പറയുന്നു. ഇത് പറയാന്‍ കാരണം, വിശ്വാസ ജീവിതത്തില്‍ ഉണ്ടായ ഭീകരമായ തകര്‍ച്ച തന്നെ. ഒരു അഭിഷേകാഗ്നി വിജയിക്കണമെങ്കില്‍ ഇവന്‍റ് മാനേജിംഗ് കമ്പനി വേണമെന്നും, വചനം പ്രഘോഷിക്കാന്‍ ശമ്പളക്കാര്‍ വേണമെന്നും ആയില്ലേ? ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ വിട്ടുപോകുന്ന മതം എന്ന ഖ്യാതിയും നമ്മുടെ സഭ നേടിക്കഴിഞ്ഞു.  അത്രമേല്‍ തകര്‍ച്ച ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നുവെന്ന വസ്തുത സഭാ നേതൃത്വം തന്നെ അംഗീകരിച്ച പരമസത്യം തന്നെ. വിശ്വാസ വര്ഷം എന്നതുകൊണ്ട്‌ വിശ്വാസത്തില്‍ വ്യാപകമായ ച്യുതി ഉണ്ടായെന്നും, പ്രവൃത്തി വര്‍ഷമെന്നാല്‍ കെട്ടിടം പണികള്‍ നടക്കാനുണ്ടെന്നും, വചന വര്‍ഷമെന്നാല്‍ POC ബൈബിള്‍ തിരി കത്തിച്ചു വെച്ച് പൂജിക്കണമെന്നുമേ സഭാംഗങ്ങള്‍ കാണുന്നുള്ളൂ. തൊട്ടു പിന്നാലെ അനുസരണ വര്ഷം ഉണ്ടാവാന്‍ സാദ്ധ്യതയുണ്ട്.


പോകേണ്ടവര്‍ക്ക് പോയാല്‍ പോരെ, എന്തിനു തിരിഞ്ഞു നിന്ന് വിമര്‍ശിക്കണം? ഈ ചോദ്യത്തിന് ഒറ്റ വാക്കില്‍ മറുപടി പറയാനാവില്ല. ഒരു കാലത്ത് ഈശോ സഭയുടെ ആധികാരിക ശബ്ദമായിരുന്ന ഫാ. ജോണ് തെക്കേടം സഭ വിട്ടു; ഇപ്പോള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി ജീവിക്കുന്നു. അനേകം വൈദികരും കന്യാസ്ത്രികളും അദ്ദേഹത്തിന്‍റെ ആശ്രമത്തിലെ നിത്യ സന്ദര്‍ശകരാണ്‌. അദ്ദേഹം അടുത്തയിടെ എനിക്കെഴുതിയത്, ഇനിയുള്ള ചുരുങ്ങിയ കാലം സഭയുടെ പിടിയില്‍ നിന്ന് വിശ്വാസികളെ മോചിപ്പിക്കാന്‍ ഞാന്‍ വിനിയോഗിക്കും എന്നാണ്. ഇതേ അഭിപ്രായം പറഞ്ഞ നിരവധി മുന്‍കാല സഭാ പോരാളികളെ ഞാന്‍ നേരിട്ടറിയും. ഇവരെല്ലാം പറയുന്നത് യേശുവിന്‍റെ പേരില്‍ സാക്ഷാല്‍ നരകത്തിലേക്ക് സഭ ഒരു ജനതതിയെ നയിക്കുന്നത് കാണുമ്പോള്‍ കണ്ടു നില്‍ക്കാന്‍ ആവില്ലായെന്നാണ്. അത് തന്നെയാണ് ഞാനും പറയുന്നത്. ഫാ. ജോണ്‍ അടുത്തിടെ എഴുതിയ ഒരു ലേഖനത്തില്‍ ചോദിച്ചു, കര്‍ത്താവ്‌ സൃഷ്ടിച്ചത് എല്ലാം നന്നായിരുന്നു, പക്ഷേ മനുഷ്യന് മാത്രം എന്തോ തകരാറുണ്ടായിരുന്നുവെന്നു പറയാനുള്ള തന്‍റെടം ഇവര്‍ക്ക് എവിടെനിന്ന് കിട്ടിയെന്ന്? കുറച്ചു കാലം മുമ്പ് അള്‍ത്താരയില്‍ സ്ഥാപിച്ച താമരക്കുരിശ് അപ്പോള്‍ തന്നെ പരസ്യമായി എടുത്തു മാറ്റിയ ടോം വര്‍ക്കിയെന്ന അമേരിക്കന്‍ കത്തോലിക്കന്‍ എഴുതി, എന്ന് സാത്താന്‍റെ ഈ അടയാളം സഭയില്‍ വന്നോ അന്ന് തുടങ്ങി സഭയുടെ പതനമെന്ന്. കാരണം എന്തായാലും, ശക്തര്‍ മുട്ടു മടക്കുന്ന കാലം വിദൂരമല്ല. ആരെങ്കിലും മുട്ട് മടക്കുന്നതോ തല കുനിക്കുന്നതോ അല്ല എന്‍റെ പ്രശ്നം. വിശ്വാസികള്‍ സുബോധം വീണ്ടെടുക്കുന്നത് കാണുകയെന്നത് എന്‍റെ ഉള്ളിലും ഒരാഗ്രഹമായി അവശേഷിക്കുന്നു. 

ഫ്രാൻസിസ്പാപ്പാ ഹൃദയം തുറക്കുന്നു.

പോപ്‌ ഫ്രാൻസിസ് തന്റെ സഹസന്യാസികൾക്ക് അനുവദിച്ച ഒരഭിമുഖത്തിൽ നിന്ന് തിരഞ്ഞെടുത്ത വളരെ വ്യക്തിപരവും അമ്പരപ്പിക്കുന്നതുമായ ചില വിലയിരുത്തലുകൾ 

"ഏഴു നേരവും ഗർഭഛിദ്രം, ജനനനിയന്ത്രണം, സ്വവർഗവിവാഹം എന്നീ വിഷയങ്ങളെപ്പറ്റി സംസാരിച്ചുകൊണ്ടിരിക്കാനാവില്ല. അതിന്റെ പേരിൽ എന്നെ കുറ്റപ്പെടുത്തുന്നവരുണ്ട്. ഞാനും സഭയുടെ മകനാണ്, സഭയുടെ നിയമങ്ങൾ എനിക്കറിയുകയും ചയ്യാം. എന്നാൽ അവയെപ്പറ്റി നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കേണ്ട കാര്യമില്ല."


"ഞാൻ സ്വവർഗരതിക്ക് അനുകൂലമാണോ എന്നൊരാൾ കുബുദ്ധിയോടെ ചോദിച്ചു. ഞാൻ തിരിച്ചൊരു ചോദ്യമാണ് അങ്ങോട്ടിട്ടത്. 'പറയൂ, ഒരു സ്വവർഗരതനെ കാണുന്ന ദൈവത്തിന് അവന്റെ അസ്തിത്വത്തെ ചോദ്യം ചെയ്യാനും അവനെ ശപിച്ചു തള്ളാനുമാകുമോ?' നമ്മളെപ്പോഴും പരിഗണിക്കേണ്ടത് വ്യക്തിയെയാണ്."


"അധികാരപ്രവണതയോടെ പെട്ടെന്നെടുക്കാറുള്ള എന്റെ തീരുമാനങ്ങൾ എന്നെ കുഴപ്പത്തിൽ കൊണ്ടെത്തിച്ചിട്ടുണ്ട്. അതിയാഥാസ്ഥിതികൻ എന്ന കുറ്റപ്പെടുത്തലും ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ ഞാനൊരിക്കലും ഒരു വലതുപക്ഷക്കാരനായിരുന്നിട്ടില്ല."


"സഭയോടൊത്ത് ചിന്തിക്കുക എന്നതിനർത്ഥം അതിലെ അധികാരശ്രേണിയോടോത്ത് ചിന്തിക്കുക എന്നാണെന്ന് നാമൊരിക്കലും കരുതരുത്."


"പുനഃരുദ്ധാരകനും നിയമസിദ്ധാന്തിയുമായ ഒരു ക്രിസ്ത്യാനി എല്ലാക്കാര്യവും സുവ്യക്തവും സുരക്ഷിതവുമായിരിക്കാൻ ആഗ്രഹിക്കുന്ന പക്ഷം, അങ്ങനെയൊന്നുംതന്നെ അയാൾ കണ്ടെത്താൻ പോകുന്നില്ല."


"എന്നെപ്പറ്റിയുള്ള ഏറ്റവും കണിശമായ നിർവചനം ഞാനൊരു പാപിയാണെന്നതാണ്. ഇതൊരലങ്കാരവാക്കല്ല. ഞാനൊരു പാപിയാണ്."


"കുമ്പസാരക്കൂട് ഒരു പീഡനമുറിയല്ല. മറിച്ച്, സ്വയം നന്നാകാൻ കർത്താവിന്റെ കാരുണ്യം നമുക്കുത്തേജനം നല്കുന്ന ഒരിടമാണത്. ഉദാഹരണത്തിന്, ഞാനിങ്ങനെയാണ്‌ ചിന്തിക്കുക: വിവാഹജീവിതം അലസിപ്പോയ, അല്ലെങ്കിൽ ഗർഭചിദ്രം നടത്തേണ്ടിവന്ന ഒരു സ്ത്രീ. അവൾ പുനർവിവാഹിതയായി നാലഞ്ച് മക്കളുമായി സന്തോഷത്തോടെ കഴിയുന്നു. എന്നാൽ അവളുടെ ഭൂതകാലം അവളുടെ മനഃസാക്ഷിയെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. പരിതപിച്ച് ക്രിസ്തീയജീവിതത്തിൽ മുന്നോട്ടുപോകാനുള്ള അവളുടെയാഗ്രഹത്തെ ഒരു കുമ്പസാരക്കാരന് കണ്ടില്ലെന്നു നടിക്കാമോ?"


"മുറിവുകളെ ഉണക്കാനും ഹൃദയങ്ങളെ ഉണർത്താനുമുള്ള കഴിവാണ് ഇന്ന് സഭക്ക് ഏറ്റവുമാവശ്യം എന്ന് ഞാൻ വ്യക്തമായി കാണുന്നു. അടുപ്പവും സമ്പർക്കവുമാണ് വേണ്ടത്. യുദ്ധക്കളത്തിലെ ഒരാതുരാലയം പോലെയാണ് സഭയിന്ന്. ഭീകരമായി മുറിവേറ്റ ഒരാളോട് അയാളുടെ രക്തത്തിലെ അമിത കൊഴുപ്പിനെയോ പഞ്ചസാരയെയോ പറ്റി അന്വേഷിക്കുന്നതിൽ എന്തർത്ഥമാണുള്ളത്‌? ആദ്യം വേണ്ടത് അവന്റെ മുറിവുകൾ കരിയുക എന്നതാണ്. ബാക്കിയെല്ലാം അത് കഴിഞ്ഞ്. വൃണങ്ങളെ സുഖപ്പെടുത്തുക, വൃണങ്ങളെ സുഖപ്പെടുത്തുക."


"സഭ പലപ്പോഴും നിസ്സാര കാര്യങ്ങളിലും നിയമങ്ങളിലും കെട്ടിപ്പിണഞ്ഞു കിടക്കുകയാണ്. പരമപ്രധാനമായത് 'യേശു നിന്നെ രക്ഷിച്ചിരിക്കുന്നു' എന്ന സദ്‌വാർത്ത വിളിച്ചു പറയുകയാണ്‌. സഭാശുശ്രൂഷകർ എല്ലാറ്റിലുമുപരി കരുണയുടെ ശുശ്രൂഷകർ ആയിരിക്കണം."


"പുരുഷനിൽനിന്നു വ്യത്യസ്തമായാണ് സ്ത്രീയുടെ സൃഷ്ടി. അതുകൊണ്ട്, പൗരുഷാഭിമാനിയായ സ്ത്രീ (female machismo) എന്നതിലേയ്ക്കെത്തുന്ന ഒരു പരിഹാരത്തിന് ഞാനെതിരാണ്. ആധുനിക സമൂഹത്തിൽ സ്ത്രീയുടെ പങ്കിനെപ്പറ്റി പറയുമ്പോൾ പൗരുഷ സ്ത്രൈണത എന്നൊരാശയമാണ് മുന്തിനില്ക്കുന്നത്. അതേ സമയം, സ്ത്രീകളുന്നയിക്കുന്ന ആഴമുള്ള പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തിയേ തീരൂ. സ്ത്രീകളുടെ വ്യാപകമായ പങ്കാളിത്തമില്ലാതെ സഭക്ക് നിലനില്പില്ല."


"പദവിയും കർത്തവ്യവും തമ്മിൽ കുഴക്കരുത്. സഭയിൽ സ്ത്രീകളുടെ ധർമ്മമെന്ത് എന്ന് നാം ആലോചിക്കേണ്ടിയിരിക്കുന്നു. ആഴമുള്ള ഒരു ദർശനം അതേപ്പറ്റിയുണ്ടാവണം. എല്ലാ തീരുമാനങ്ങളിലും സ്ത്രൈണമയമായ ഉൾക്കാഴ്ച്ചകളാവശ്യമാണ്. അധികാരത്തിന്റെ വിനിയോഗരംഗങ്ങളിലും സ്ത്രീയുടെ സാന്നിദ്ധ്യം ഒഴിവാക്കപ്പെടരുത്."


"കാഴ്ചപ്പാടുകളാണ് ആദ്യം മാറേണ്ടത്. അത് കഴിഞ്ഞേയുള്ളൂ ഘടനാപരമായ മാറ്റങ്ങൾ. സുവിശേഷത്തിന്റെ സുശ്രൂഷകർ മനുഷ്യഹൃദയങ്ങളെ ത്വരിതപ്പെടുത്താനും ഇരുളിൽ അവർക്ക് വെളിച്ചമാകാനുമുള്ള കഴിവും സഹവർത്തിതബോധവും വികസിപ്പിച്ചെടുക്കണം."


"ദൈവജനത്തിനു വേണ്ടത് ഇടയന്മാരെയാണ്, ഗവ. ഉദ്യോഗസ്ഥരെയോ കർക്കശരായ മേധാവികളെയോ അല്ല. പ്രത്യകിച്ച് മെത്രാന്മാർ മനുഷ്യരുടെയിടയിലുള്ള ദൈവചലനങ്ങളെ പ്രോത്സാഹിപ്പിക്കാൻ തക്ക അറിവും ക്ഷമയുമുളളവരായിരിക്കണം. ആരും പിന്നിൽ ഉപേക്ഷിക്കപ്പെടരുത്. പുതിയ വഴികൾ താണ്ടാൻ പ്രഗത്ഭരായവരെ അനുഗമിക്കാനുള്ള എളിമയും വരവും മെത്രാന്മാർക്കുണ്ടായിരിക്കണം."


"ഒരാൾക്ക്‌ എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടെന്നു വന്നാൽ ദൈവമവനോടൊത്ത് സന്നിഹിതനല്ല എന്നതിനുള്ള തെളിവാണത്. സ്വാർത്ഥതയോടെ മതത്തെയുപയോഗിക്കുന്ന കള്ളപ്രവാചകനാണവൻ. മോശയെപ്പോലുള്ള ദൈവജനത്തിന്റെ നായകന്മാർ എപ്പോഴും തങ്ങളുടെ ചെയ്തികളിൽ എളിമയോടെയുള്ള സംശയത്തിന്, അതായത് ദൈവഹിതത്തിന്, ഒരിടം കൊടുത്തിരുന്നു. ദൈവാശ്രിതമായ ഒരനിശ്ചിതത്ത്വം ആദ്ധ്യാത്മികചോദനയുടെ ഭാഗം തന്നെയാണ്."


"സഭയുടെ സൈദ്ധാന്തികവും ധാർമികവുമായ പഠനങ്ങൾ ഒന്നതന്നെയല്ല. ആദ്ധ്യാത്മിക ശുശ്രൂഷയും പരസ്പര ബന്ധമില്ലാത്ത എണ്ണമറ്റ സിദ്ധാന്തങ്ങളും തമ്മിൽ കെട്ടുപിണയുന്നത് ഒട്ടും ആശാസ്യമല്ല."


"ഒരു പുതിയ സമതുലിതാവസ്ഥ നാം കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ സഭയുടെ ധാർമികസൗധം ഒരു ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയും സുവിശേഷത്തിന്റെ നറുന്മേഷവും സൗരഭ്യവും നഷപ്പെടുകയും ചെയ്യും. കർത്താവിന്റെ സുവിശേഷം ലളിതവും പ്രഭാപൂരിതവും അതേ സമയം ഗഹനവുമാണ്‌.... അതിന്റെ പ്രഘോഷമാണ് ധാർമികതയുടെ സ്രോതസ്സാകേണ്ടത്."

Friday, September 27, 2013

‘I am a Sinner’ says His Holiness!

Reactions to Papal Interview
 
     
           One who is without sin becoming sin for us is incarnation, crucifixion & resurrection. In it lies also the “freshness and fragrance of the gospel” Jesus preached, lived & Francis Pappa tries to bear witness to in word and deed.
James Kottoor
                 A  Pope giving interviews? Unheard of in living memory! But it happened, first in heaven, I mean in the skies on   board a plane’s intercontinental flight, then on earth to a team of editors representing 16 editions across the world of the 150 years old Civilta Catholica (a Jesuit biweekly). Heard of such an idea only when someone called Jesus spoke from house   tops and urged all, especially those in positions of power both in church and society to go transparent (Palam locutus sum=I have spoken openly) and make plain-speaking their daily routine.
                  Was the Papal performance a left-handed tribute to heralds of Transparency International Julian Assange, Edward Snowden, Bradley Manning and company in our internet age? Or was it a calculated rebuke to democracies that prefer to function under a “Mum-Mum Singh” and churchmen who never take questions but only talk down to people through monologues of defined dogmas and infallible pronouncements and precepts in spite of their constant refrain on dialogue, dialogue? A whole lot to think about and draw lessons from!
                 Permit me to dwell on just a few papal paradoxes only that made me go crazy!  First was the opening question by the interviewer and the papal answer? “Who is Jorge Mario Bergoglio?” Francis apparently stared at the questioner in bewilderment at the unexpected and replied: “I do not know what might be the most fitting description.... I am a sinner. This is the most accurate definition. It is not a figure of speech, a literary genre. I am a sinner.” Yes he is “His Holiness” for you and in popular parlance, but for Jorge Bergoglio, His Holiness is just a “sinner”. That is the first Papal paradox. It made my fancy to fly back to the utter humility and lowliness of the Word made flesh (His self-emptying) as one of the “cattle class” in a manger where he founded the first “Company of Jesus” made up of sheep and cattle and donkeys, the second paradox.
                 How would I answer if such a question were directed at me? I did answer it long ago unknowingly but in the same spirit I guess: “A know-nothing, an ignorant idiot, a blind man who can’t see even beyond his nose like Bar-Themotheus.” That was how I described myself in my book and Face Book. If I did that, it was partly due to my understanding that sin as understood in the popular parlance is non-existent but a “creation of Canon Law” as I heard it from a Soap Box Orator long, long ago at Hyde Park Corner in London, and also because of my near total agreement with Swami Vivekananda admonishing “never dare to call the crown and glory of creation a sinner”. Besides I find it awfully difficult to disagree with those who say that the Catholic church has to be given the lion’s share for “burdening humanity with the sense of guilt and Sin” either to instil in them an unwanted “fear of God, the beginning of wisdom” or to enslave them to toe their line of thinking and dreaming through dark allies called theology and that without questioning.
         Sin = Using people & Virtue?
                In public perception sin is in relation to God. Can anything be more irrational even to think of, because a “Saccidananda” (an ever-smiling God) can never be more pleased or offended? What makes sense for me is:  Paropakarame Punyam, Papame Parapeedanam (Virtue consists in doing good to others and sin doing harm to them). In other words, difference between sin and virtue consists in using people (sin) and being useful to people (Virtue). But of course all of us have to admit that we make blunders – silly, serious, deadly or mortal ones -- often due to ignorance and immaturity, as do small kids learning to walk and falling down repeatedly. To attach any moral turpitude to them is a misnomer, to my mind although some are delighted to label them as sins.
                  In fact “Mandasirromany” (Pearl among idiots) was the pen name I took to  publish in a magazine my first ever article “Splendour of Darkness” I wrote imitating the paradoxical  thinking of Chesterton  to express my honest assessment of my unworthiness to be anywhere near that genius, some 55 years ago. Now I realize that title fitted me well then, and fits me better now for added scientific reasons. What I am driving at is that I have found in Francis Pappa someone who delights to take the last place like myself on many fronts. This attitude of his struck me like a lighting when he exhorted his flock so dear to him in  Buenos Aires, never to waste precious money to travel to Rome for his coronation but to give it to the poor in need of their daily bread. Similar thinking prompted me few years ago to admonish my children in US not to travel to Kerala with family to attend my funeral when that happens but to give that money and the money they would be spending for paid-prayers to help poor students peruse their studies, as I had already made possible arrangements to donate my body to a hospital and eyes to an eye-transplanting clinic.
                 A third thing I prayed for,  longed for  and wrote before the election of this great Pope was that he should be  the First Servant in the Church a la Nehru who said it first in relation to India and what is more I wished he be a Foot-washing minister par excellence like Jesus. And he shocked me out of my wits by washing the feet of even women and Muslims and drug addicts undergoing treatment among them. It looked God was just waiting there to answer much more than I prayed for.
              Church as Field Hospital
                If the opening question has unleashed such an outburst of stormy thought waves what would be the case when one deals with central questions on which Francis dwells, you may ask. One among them is Church’s  pressing role today as a Field Hospital, whole of which is converted into an endless emergency ward on wheels doing the Red Cross work, saving first  the mortally wounded, strewn all over after a bloody and brutal war. Just a brief reflection mostly in Pappa’s own words! Here “the church’s pastoral ministry cannot be obsessed with the transmission of a disjointed multitude of doctrines to be imposed insistently…We have to find a new balance; otherwise even the moral edifice of the church is likely to fall like a house of cards, losing the freshness and fragrance of the Gospel.” In saying this Pope Francis was answering a few questions he himself raised earlier: “What does the church need most at this historic moment? Do we need reforms? What are your wishes for the church in the coming years? What kind of church do you dream of?”
               The need of the hour, he started off, was “ministers of the church must be ministers of mercy above all”, confessors who are neither “rigorist or too lax”, “a church that is a mother and shepherdess…, the good Samaritan, who washes, cleans and raises up his neighbour….. Ministers of the Gospel … who can warm the hearts of the people, who walk through the dark night with them, who know how to dialogue and to descend themselves into their people’s night, into the darkness, but without getting lost….. Religion has the right to express its opinion in the service of the people, but ….it is not possible to interfere spiritually in the life of a person.” What “the church needs most today are the ability to heal wounds and to warm the hearts of the faithful; it needs nearness, proximity. I see the church as a field hospital after battle. It is useless to ask a seriously injured person if he has high cholesterol and about the level of his blood sugars! You have to heal his wounds. Then we can talk about everything else. Heal the wounds, heal the wounds.... And you have to start from the ground up.”
             Theologizing, a Passtime
               Soldiers in battle fields must do and die while generals in their air conditioned cosy comfort can revel and relax. Yes when you have time, do sit and indulge in the pastime of theologizing:  how many angels can stand on the sharp tip of a needle; which sins are venial, serious or mortal fit for a hell or a purgatory we have invented? The moot question here is not whether one approves of homosexuality, lesbianism, abortion, birth control, gay marriages, patriarchy, hierarchical and sexual inequalities and discrimination in church and society. We disapprove them all. All of them are various grades of wrongs and monstrosities to be condemned as varieties of wrongs --  call them sins if you wish-- but don’t condom those who do them as sinners. Condom sin but sinners are to be loved as God’s children with equal rights, nay with greater rights if you please, for those who cry like the publican in the temple or return home like the prodigal twisted and wasted.  
                If there is a God whom we call LOVE, He can’t hate any one of his children, his creation. That is the meaning of: “your names are all written in the palm of my hands”; even if your “mother forgets you I will not forget you”; God wills Omnes homini salvus fieri (all humans to be saved); Dixit et facta sunt (what God says gets done instantly); for the God of our conception Velle et agree (wish and act) are not two chronological actions. God is perpetual action, so forget about a God busy trying to figure out whom to forgive or condemn. There exists and can exist only a heavenly Father with prodigal love. That is the meaning of Francis’ counter question: “tell me: when God looks at a gay person, does he endorse the existence of this person with love, or reject and condemn this person? We must always consider the person.” Offending and forgiving is between humans, not between humans and God. Hence the command to forgive not seven times but “seventy times seven” or “forgive them for they know not what they do”. Yes they didn’t know and therefore what sin was there to forgive, Chesterton asked. I don’t know what rational answer Jesus could have given him.
                  So we are back to square one: there is no sin in relation to God, only love which knows no bounds, love that embraces every one of his children, just or unjust in our sight only. In His sight all are just, but some able bodied, some disabled or differently abled and therefore more just deserving special love and care. So let us stop making our life here on earth a veritable hell, the only hell possible, by judging, accusing, condemning, killing and shedding blood like Cain and asking: “Am I my brother’s keeper?” You are!  You must be your brother’s keeper! That is the key to turn this earthly hell into a HEAVEN God wants it to be, if there is a God!
The writer can be contacted at: jameskottoor@gmail.com

Thursday, September 26, 2013

ചൊറിയിച്ചറിയിക്കണം

ഇപ്പന്‍
(2013 സെപ്റ്റംബര്‍ ലക്കം 'സത്യജ്വാല'യില്‍ നിന്ന് )

നാലു ദശാബ്ദമായി മാര്‍ത്തോമ്മാനിയമ പുനഃസംസ്ഥാപനാര്‍ത്ഥം ഒരു വൃദ്ധനരശാര്‍ദ്ദൂലഗര്‍ജ്ജനം കേരളത്തിന്റെ സാംസ്‌കാരികാന്തരീക്ഷത്തില്‍ മുഴങ്ങാന്‍ തുടങ്ങിയിട്ട്. ആ നിശ്ചയദാര്‍ഢ്യത്തോടെയുള്ള ആശയപ്പോരാട്ടത്തിനുമുമ്പില്‍ ഞാന്‍ സവിനയം ശിരസു നമിക്കുന്നു. പക്ഷേ, അജ്ഞസമൂഹത്തിന്റെ ബധിരകര്‍ണ്ണങ്ങളില്‍ വനരോദനമായും അന്ധനേത്രങ്ങളില്‍ ജലരേഖയായും അതു പരിണമിക്കുകയല്ലേ ചെയ്തിട്ടുള്ളതെന്നു സംശയിക്കുകയും ചെയ്യുന്നു. എന്നിരിക്കിലും ബുദ്ധിജീവിലോകത്തിന്റെ സവിശേഷശ്രദ്ധ ഈ വിഷയത്തില്‍ പതിഞ്ഞിട്ടുണ്ട്. വോള്‍ട്ടയറുടെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങളാണ് ഫ്രഞ്ചുവിപ്ലവത്തിനു നിമിത്തമായത്. ഇന്നത്തെ ബുദ്ധിജീവിലോകത്തിന്റെ അടക്കംപറച്ചിലുകള്‍ നാളത്തെ അടുക്കളത്തിണ്ണവര്‍ത്തമാനമായി മാറുന്നു. അതങ്ങനെയാണ്. ഹിമാലയത്തില്‍ നിന്നുദ്ഭവിക്കുന്ന ഗംഗ സമതലത്തിലെത്തി വിത്തുകളെ കോരിത്തരിപ്പിച്ച് പത്തിരട്ടിയായി പൊന്നു വിളയിക്കുന്നു. 'ഓശാന'യുടെ ആദ്യലക്കം മുതല്‍ അദ്ദേഹം അത് രാഷ്ട്രീയത്തിലെയും ജുഡീഷ്യറിയിലെയും അഭിഭാഷകരിലെയും സാംസ്‌കാരികലോകത്തിലെയും പ്രമുഖന്മാര്‍ക്ക് സൗജന്യമായി അയച്ചുകൊടുത്തിരുന്നു. മംഗളത്തിന്റെ ചീഫ് എഡിറ്റര്‍ സാജന്‍ വര്‍ഗ്ഗീസ് എന്നോടു പറഞ്ഞു, അദ്ദേഹം ഓശാനയുടെ ഒറ്റപ്രതിപോലും മുടങ്ങാതെ വായിക്കാറുണ്ടെന്നും 'സത്യജ്വാല'യും അദ്ദേഹത്തിന് അയച്ചുകൊടുക്കണമെന്നും. 

മംഗളം നമ്മള്‍ കത്തോലിക്കാസഭാനവീകരണ പ്രസ്ഥാനക്കാരുടെ ഇഷ്ടക്രൈസ്തവപത്രമായതെങ്ങനെയെന്നു മനസിലായല്ലോ? ജീവിതം ശുദ്ധമാണെങ്കില്‍ നിരീശ്വരനും സ്വര്‍ഗ്ഗത്തില്‍ പോകുമെന്നു ഫ്രാന്‍സീസ് മാര്‍പ്പാപ്പാ പറഞ്ഞത് മംഗളം മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്-നിരീശ്വരന്മാരുടെ പത്രമായ ദേശാഭിമാനിയില്‍പ്പോലും കണ്ടില്ല. ഓശാന സൃഷ്ടിച്ച ആശയപരിസരത്തുനിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് കൃഷ്ണയ്യര്‍ക്കമ്മീഷന്‍ പള്ളിസ്വത്തുനിയമം ശിപാര്‍ശ ചെയ്തതെന്ന് ഞാന്‍ അനുമാനിക്കുന്നു.

'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സി'ലുകാരെല്ലാം ഈ ദ്രോണാചാര്യരുടെ കൗരവന്മാരോ പാണ്ഡവന്മാരോ ഏകലവ്യന്മാരോ ആണ്. ഗുരുദിനമായ സെപ്തംബര്‍ അഞ്ചാംതീയതിയാണ് ഞാനിതെഴുതുന്നത്. ഉചിതമായ ഗുരുദക്ഷിണ ഈ ആചാര്യന്‍ അര്‍ഹിക്കുന്നു. ചോദിക്കാതെതന്നെ എനിക്കറിയാം, അദ്ദേഹം ആഗ്രഹിക്കുന്നതെന്തെന്ന്. തന്റെ കണ്ണുകള്‍ അടയുന്നതിനുമുമ്പ് 'ചര്‍ച്ച് ആക്ട്' പാസായിക്കാണണം. അതിനുവേണ്ടിയുള്ള ശ്രമങ്ങളാണ്, നമ്മളിതുവരെ പത്രപ്പരസ്യങ്ങള്‍, പോസ്റ്ററുകള്‍, പ്ലാക്കാര്‍ഡേന്തിയുള്ള പ്രകടനങ്ങള്‍, സെമിനാറുകള്‍ പ്രാര്‍ത്ഥനാധര്‍ണ്ണകള്‍ നിവേദനസമര്‍പ്പണങ്ങള്‍, നിയമപ്പോരാട്ടങ്ങള്‍ എന്നിവകളിലൂടെ നടത്തിയത്. പക്ഷേ, പ്രശ്‌നത്തെ അഞ്ചുനില അമിട്ടുകള്‍ തുടരെത്തുടരെ പൊട്ടുന്ന മാധ്യമാഘോഷമാക്കി മാറ്റുന്നതില്‍ നമ്മള്‍ ഇന്നുവരെ പരാജിതര്‍തന്നെയാണ്. 'ചര്‍ച്ച് ആക്ട്' വ്യഭിചാരത്തിന്റെ ദുര്‍ഗന്ധം പേറുന്ന ഒരു ഇക്കിളിവിഷയമല്ലല്ലോ. ചര്‍ച്ച് ആക്ടിന്റെ ദൂരവ്യാപകമായ സദ്ഫലങ്ങളെക്കുറിച്ച് സാധാരണക്കാര്‍ അജ്ഞരാണെങ്കിലും മാധ്യമമുതലാളിമാര്‍ വിജ്ഞരാണ്. ഇതുപോലുള്ള നിയമപരിഷ്‌കാരങ്ങള്‍ ആത്യന്തികമായി മുതലാളിത്തത്തിന്റെ അടിക്കല്ലാണിളക്കുന്നതെന്ന് അവര്‍ക്കറിയാം. ഇരിക്കുന്ന കമ്പുമുറിക്കാന്‍ അവരാരും ഫ്രാന്‍സീസ് മാര്‍പ്പാപ്പാമാരല്ലല്ലോ. അതുകൊണ്ട് അവരാരും ചര്‍ച്ച് ആക്ടിനനുകൂലമായ ആശയപ്രചാരണം ഏറ്റെടുക്കുമെന്നും പ്രതീക്ഷിക്കാനാവില്ല.

ഇനിയുള്ളതു രാഷ്ട്രീയപ്പാര്‍ട്ടികളാണ്. മതനിരപേക്ഷമായ നിലപാടു പുലര്‍ത്തുന്ന ഇടതുപക്ഷമാണ് ചര്‍ച്ച് ആക്ടുപോലെയുള്ള നിയമനിര്‍മ്മാണത്തിനു മുന്‍കൈയെടുക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍, ഇടതുപക്ഷചിന്താഗതി വച്ചുപുലര്‍ത്തുന്ന ആത്മാര്‍ത്ഥതയുള്ള ഒട്ടേറെ ജനങ്ങളിവിടെ ഉണ്ടെങ്കിലും ഒരിടതുമുന്നണി ഇവിടെ ഇല്ലല്ലോ. ഇവിടെയുള്ളത് ഗാന്ധിജിയെയും മാര്‍ക്‌സിനെയും ബോണ്‍സായിയാക്കി ചില്ലുകൂട്ടില്‍ ബന്ധിച്ചിരിക്കുന്ന കോണ്‍ഗ്രസിന്റെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെയും നേതൃത്വത്തിലുള്ള യു.ഡി.എഫ് ഏ ഗ്രൂപ്പും യു.ഡി.എഫ് ബി ഗ്രൂപ്പും മാത്രമാണ്. ഈ രണ്ടു ഗ്രൂപ്പിലെയും മിക്ക നേതാക്കന്മാരും മെത്രാന്മാരുടെ മേശയിലെ എച്ചിലിന്റെ രുചിപറ്റിയവരാണ്. ആ സ്ഥിതിക്ക് അവരാരും ആര്‍ക്കും വേണ്ടാത്ത ഈ എല്ലുംമുട്ടിയില്‍ കടിക്കുമെന്ന് പ്രതീക്ഷിക്കേണ്ട.

ഒരാക്ഷേപഹാസ്യക്കാരനു സഹജമായ അതിശയോക്തിയോടെ ഞാന്‍ നമ്മുടെ രാഷ്ട്രീയനേതാക്കന്മാരെ മെത്രാന്മാരുടെ എച്ചിലുതീറ്റിക്കാരെന്നൊക്കെ വിശേഷിപ്പിച്ചെങ്കിലും, ഇന്നത്തെ അധികാരരാഷ്ട്രീയ പരിതഃസ്ഥിതിയില്‍ മെത്രാന്മാരുടെ വോട്ടു ബാങ്കിനെ ഏതൊരു രാഷ്ട്രീയനേതാവും ഭയപ്പെടുകതന്നെ ചെയ്യും. ഞാന്‍ പ്രവര്‍ത്തിക്കുന്ന ഇടം അതാണെങ്കില്‍ ഞാനും. 

മാണിസാറിന് തന്റെ നീണ്ട ഔദ്യോഗികജീവിതത്തിനിടയില്‍ ഒട്ടേറെ ചീത്ത കത്തനാരന്മാരെ ചുമക്കേണ്ടിവന്നിട്ടുണ്ടാവും. അദ്ദേഹം അതൊക്കെ സന്തോഷത്തോടെയാണ് ചെയ്തതെന്നു ഞാന്‍ കരുതുന്നില്ല. ചുരുക്കത്തില്‍, രാഷ്ട്രീയക്കാര്‍ക്ക് അവരുടെ ഇടവും സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍ക്ക് അവരുടെ ഇടവും ഉണ്ട്. ഏതു പരിഷ്‌കാരവും ജനകീയാവശ്യമായി മാറാതെ രാഷ്ട്രീയക്കാരതിനെ ഗൗനിക്കാന്‍ പോകുന്നില്ല. ഒരു പരിഷ്‌കാരത്തെ ജനകീയാവശ്യമായി മാറ്റുന്നതിന് ഭഗീരഥപ്രയത്‌നംതന്നെ ആവശ്യമായിവന്നേക്കാം. ഈ ഭാരിച്ച ഭഗീരഥപ്രയത്‌നം സാമൂഹ്യപരിഷ്‌കര്‍ത്താക്കളുടെ വിധിയാണ്. പത്തു ബോള്‍ ഗോള്‍ മുഖത്തെത്തിച്ചുകൊടുത്താല്‍ മാത്രമേ, രാഷ്ട്രീയക്കാരതിനെ ഗോളാക്കി കൈയടി നേടുകയുള്ളൂ. 

ജനകീയാവശ്യമായി മാറിക്കഴിയുമ്പോള്‍ രാജാക്കന്മാര്‍പോലും ഗൗനിക്കും എന്നതിന്റെ തെളിവാണ് ക്ഷേത്രപ്രവേശനവിളംബരം. കുമാരനാശാന്റെയും വള്ളത്തോളിന്റെയും കവിതകളും വൈക്കം സത്യഗ്രഹവും ഗുരുവായൂര്‍ സത്യഗ്രഹവുമൊക്കെ സമൂഹത്തില്‍ പ്രചരിപ്പിച്ച ജാതിവിരുദ്ധമനോഭാവത്തിന്റെ പരിണതഫലമായിരുന്നു ആ വിളംബരം. നമ്മള്‍ സാമൂഹികപരിഷ്‌കര്‍ത്താക്കളാണ്. നമ്മള്‍ നമ്മുടെ ഇടത്തില്‍ ഉറച്ചുനിന്നുകൊണ്ട് നമ്മുടെ ജോലി നന്നായി ചെയ്യുക. 'ചര്‍ച്ച് ആക്ട്' ജനകീയാവശ്യമായി മാറുമ്പോള്‍ രാഷ്ട്രീയക്കാര്‍ തനിയെ അതേ റ്റെടുത്തുകൊളളും. ഇതാ പുരോഹിതാധിപത്യത്തിനെതിരെ പൊരുതുന്ന ഒരു പോപ്പിനെ തന്ന് ചരിത്രം നമ്മെ അനുഗ്രഹിച്ചിരിക്കുന്നു. 'ചര്‍ച്ച് ആക്ടി'ന്റെ ദൂരവ്യാപകമായ ഫലങ്ങളെക്കുറിച്ചൊന്നും സാധാരണ വിശ്വാസികള്‍ വേണ്ടത്ര ബോധവല്‍ക്കരിക്കപ്പെട്ടിട്ടില്ലെങ്കിലും പുരോഹിതാധിപത്യത്തില്‍ അധികംപേരും അസംതൃപ്തരാണ്. അമര്‍ത്തിയ പ്രക്ഷുബ്ധത പുകയുകയാണ് അവരുടെ ഉള്ളില്‍. ഭയംകൊണ്ട് ഒതുങ്ങിക്കഴിയുന്നുവെന്നേയുള്ളൂ. പോപ്പിനെ മുന്‍നിര്‍ത്തി നമ്മള്‍ പുരോഹിതാധിപത്യത്തിനെതിരെ പ്രചണ്ഡമായ പ്രചരണകൊടുങ്കാറ്റഴിച്ചുവിട്ടാല്‍ മെത്രാന്മാരുടെ വോട്ടു ബാങ്കു തകര്‍ക്കാന്‍ സാധിച്ചില്ലെങ്കില്‍ത്തന്നെ അതില്‍ ചോര്‍ച്ചയുണ്ടാക്കാന്‍ കഴിയും. ഒരുപക്ഷേ കേരളത്തിലെ ക്രിസ്ത്യാനികള്‍ പാപ്പാക്കക്ഷിയെന്നും മെത്രാന്‍ കക്ഷിയെന്നും രണ്ടായി പിളര്‍ ന്നെന്നും വരാം. അങ്ങനെ വന്നാ ല്‍ ഒറ്റപ്പെടുന്ന മെത്രാന്മാരുടെ കാലുവാരുന്ന ജോലി മാണിസാര്‍ ഭംഗിയായി ചെയ്തുകൊള്ളും. പന്തു നമ്മള്‍ അവിടംവരെ കൊ ണ്ടെത്തിച്ചുകൊടുക്കണമെന്നേയുള്ളൂ.
മാധ്യമങ്ങളും രാഷ്ട്രീയനേതാക്കളും നമ്മെ അറിയാത്ത പിളളകളാണ്. നമ്മള്‍ ചൊറിയിച്ചറിയിക്കണം. നമ്മുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെട്ടിരിക്കുന്ന മേഖലകളിലെങ്കിലും നമ്മള്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിപ്പിക്കണമെന്നാണെന്റെ അഭിപ്രായം. 


കാഞ്ഞിരപ്പള്ളിയില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിജയത്തിനുകാരണം, നൂറ്റമ്പതോളം ജനശക്തി പ്രവര്‍ത്തകര്‍ കേരളത്തിന്റെ നാനാഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളിയിലെത്തി തമ്പടിച്ച് മൂന്നാഴ്ചയോളം പ്രചാരണം നടത്തി എന്നതാണ്. പുലിക്കുന്നേല്‍ സാര്‍ പാലായില്‍ കെ.എം.മാണിയെ നേരിടുകയും നൂറോളം 'ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലു'കാര്‍ രണ്ടാഴ്ചയോളം ഓശാന മൗണ്ടില്‍ വന്നു താമസിച്ച് പ്രചാരണം നടത്തുകയും ചെയ്താല്‍ സാര്‍ ജയിക്കുമെന്നു ഞാന്‍ പറയില്ല. പക്ഷേ, മാണിസാര്‍ തോല്‍ ക്കും. കതിരേല്‍ കൊണ്ടുപോയി വളം വെച്ചതുകൊണ്ട് കാര്യമില്ല. അടുത്ത ഇലക്ഷനാണു ലക്ഷ്യമെങ്കില്‍ പാലാ നിയോജകമണ്ഡലം കേന്ദ്രീകരിച്ച് ഇപ്പോഴേ പോസ്റ്ററിംഗ് ആരംഭിക്കണം. 

ഒന്നോര്‍ത്താല്‍ പലയിടത്ത് പ്രഹരിച്ച് ഊര്‍ജ്ജം പാഴാക്കുന്നതിനേക്കാള്‍ ഭേദം പ്രധാന മര്‍മ്മത്ത് ആഞ്ഞു പ്രഹരിക്കുന്നതാണ്. ലോകത്തിന്റെ ആത്യന്തികമായ നന്മയ്ക്കുവേണ്ടി സ്വയം നഷ്ടപ്പെടാന്‍ പുലിക്കുന്നേല്‍ സാര്‍ തയ്യാറാകുകയും വേണം. ഈ തോല്‍വി മണത്തറിഞ്ഞ് മാണിസാര്‍ 'ചര്‍ച്ച് ആക്ട്' തന്റെ പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയാല്‍ നമ്മള്‍ ജയിച്ചു. രാഷ്ട്രീയത്തില്‍ സ്ഥിരവൈരാഗ്യങ്ങളൊന്നുമില്ല. അപ്പോള്‍ മാണിസാറിനുവേണ്ടി പ്രചാരണത്തിനിറങ്ങാന്‍ നമ്മള്‍ മടിക്കുകയുമരുത്.
സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ക്ക് ഒരു മുന്നണിയോടും പക്ഷപാതം പാടില്ല. നമ്മള്‍ ഗൗരവമായി കളത്തിലിറങ്ങുന്നു എന്നു കാണുമ്പോള്‍ ഇടതുപക്ഷവും അവരുടെ പ്രകടനപത്രികയില്‍ 'ചര്‍ച്ച് ആക്ട്' ഉള്‍പ്പെടുത്താന്‍ തയ്യാറായേക്കും. അങ്ങനെയെങ്കില്‍ , അവരുടെകൂടെ കൂടുക. 


പക്ഷേ, പിണറായി വിജയന്റെയും അച്യുതാനന്ദന്റെയും നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് 'ചര്‍ച്ച് ആക്ട്' നടപ്പാക്കുന്നതില്‍ പല പരിമിതികളുമുണ്ട്. ഇടതുമുന്നണിയുടെ വോട്ടറന്മാര്‍ കൂടുതലും ഹിന്ദുക്കളാണല്ലോ. അതുകൊണ്ടാണല്ലോ ബി.ജെ.പിക്കു കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ കഴിയാതെ പോകുന്നതും, അവര്‍ 'ചര്‍ച്ച് ആക്ടു' നടപ്പാക്കാന്‍ ശ്രമിച്ചാല്‍ മെത്രാന്മാര്‍ വര്‍ഗ്ഗീയച്ചീട്ടിറക്കിക്കളിക്കും. തീക്കളിയാക്കാവുന്നതാണല്ലോ വര്‍ഗ്ഗീയക്കളി. അതുകൊണ്ടു 'ചര്‍ച്ച് ആക്ടു' നടപ്പിലാക്കുന്നതിനുള്ള ചരിത്രപരമായ ചുമതല കേരളാ കോണ്‍ഗ്രസിനുതന്നെയാണ്. കേരളാ കോണ്‍ഗ്രസിന്റെ വോട്ടു ബാങ്കില്‍ വിളളല്‍ വീഴുമെന്നു കണ്ടാല്‍ മാത്രമേ ആ പാര്‍ട്ടിയുടെ നേതാക്കന്മാര്‍ അനങ്ങാന്‍ പോകുന്നുള്ളൂ. 

അങ്ങനെയൊരു വിള്ളല്‍ വീഴ്ത്താന്‍ നമുക്കു കഴിഞ്ഞിട്ടുണ്ടെന്നതിന്റെ തെളിവാണ്, കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനില്‍ 'ചര്‍ച്ച് ആക്ടു' പ്രവര്‍ത്തകര്‍ക്കു ലഭിച്ച വോട്ടുകള്‍.
ഇലക്ഷനു നമ്മള്‍ നില്‍ക്കുന്നതോടുകൂടി മാധ്യമങ്ങള്‍ക്ക് ഇതുവരെ ഒളിച്ചുവച്ചിരുന്ന 'ചര്‍ച്ച് ആക്ട്' ചര്‍ച്ചാവിഷയമാക്കാതെ വയ്യെന്നുവരും. മാണിസാറിന്റെ തോല്‍വിക്കു നമ്മള്‍ കാരണമായാല്‍ മാധ്യമങ്ങള്‍ക്കതെങ്ങനെ മറച്ചുവയ്ക്കാനാവും? ഇലക്ഷന് എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും മൈക്കു കൊടുക്കാന്‍ മാധ്യമങ്ങള്‍ നിര്‍ബന്ധിതരാണല്ലോ. ആശയപ്രചാരണത്തിനുള്ള ഒന്നാന്തരം അവസരമാണു നമുക്കു ലഭിക്കാന്‍ പോകുന്നത്. 


ഏതു മുന്നണി ഭരിച്ചാലും കോരനു കഞ്ഞി കുമ്പിളില്‍ത്തന്നെ ആണല്ലോ. എങ്കില്‍ അയ്യഞ്ചുകൊല്ലങ്ങള്‍ക്കിടയില്‍ എത്തുന്ന തിരഞ്ഞെടുപ്പുത്സവങ്ങളെ എന്തുകൊണ്ടു സാമൂഹികപരിഷ്‌കര്‍ത്താക്കള്‍ക്ക് ആശയപ്രചാരണത്തിനുവേണ്ടി വിനിയോഗിച്ചുകൂടാ!
ഓര്‍ക്കുക, അനങ്ങാപ്പാറകളെ അനക്കിയും അറിയാത്ത പിള്ളകളെ ചൊറിയിച്ചുമാണ് സാമൂഹികപരിഷ്‌കര്‍ത്താക്കള്‍ ചരിത്രത്തില്‍ ഇന്നുവരെ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്.

Wednesday, September 25, 2013

മതാദ്ധ്യയനത്തിൽ വീണ്ടും കൃത്രിമം

മതാദ്ധ്യയനത്തിൽ കൃത്രിമം എന്നൊരു കുറിപ്പിൽ ഞാൻ എടുത്തുകാണിച്ച സഭയുടെ ഒരു കള്ളത്തരമാണ് വിവാഹത്തിൽ വൈദികനാണ് കാർമ്മികൻ എന്നെഴുതിവയ്ക്കുകയും അങ്ങനെ പഠിപ്പിക്കുകയും ചെയ്യുന്നത്. ഇത് ആഗോളസഭയുടെ പഠനത്തിന് എതിരാണ്.

"അങ്ങനെ വിവാഹച്ചടങ്ങിലെ യഥാര്‍ത്ഥ കഥാപാത്രങ്ങള്‍ വധുവും വരനും ആയിരിക്കേ, അവര്‍തന്നെ കൂദാശയിലെ കാര്‍മ്മിരും ആണെന്ന്‌  സഭ പഠിപ്പിച്ചുകൊണ്ടിരിക്കേ, (The person who assists at a marriage is understood to be only that person who is present, asks for the manifestation of the consent of the contracting parties, and receives it in the name of the Church. - Catechism of the Cath. Church, Sec.2, Ch.3, Art.7) ഈ പഠനത്തിനെതിരായി, സംഭവസ്ഥലത്ത് നില്‍ക്കുന്ന വൈദികനാണ്, (പിടിപാടുള്ളവരാണെങ്കില്‍ മെത്രാനുമാകാം) അവിടെ കാര്‍മ്മികനെന്ന ഈ പാഠഭേദം എങ്ങനെയുണ്ടായി? ഇതല്പം അതിരുകടന്ന പണിയല്ലേ?" To read the article, kindly visit: http://almayasabdam.blogspot.in/2012/09/blog-post_12.html


clericalism കാടുകയറുന്നു
പത്താംക്ലാസ്സിൽ ഉപയോഗിക്കുന്ന പ്രകാശത്തിന്റെ പാതകൾ എന്ന പുസ്തകത്തിൽ വേറൊരു വിചിത്ര തിരുത്ത് ഈയിടെ കാണാനിടയായി. കൂദാശകളെപ്പറ്റിയുള്ള ഈ പാഠപ്പുസ്തകത്തിൽ അദ്ധ്യായം എട്ട് വിവാഹത്തെപ്പറ്റിയാണ്. ആലോചനയില്ലാതെ എഴുതിക്കൂട്ടിയ ചില തെറ്റുകൾ താള് 75ൽ ഉണ്ട്. "വിവാഹബന്ധം കൂദാശയാകുന്നത് വൈദികന്റെ മുമ്പിൽ വച്ച് നടത്തുന്ന സമ്മതത്തോടെ ആണല്ലോ." അല്ലെന്നും, വൈദികനില്ലെങ്കിലും വിവാഹം കൂദാശതന്നെയാണെന്നും ഞാൻ സൂചിപ്പിച്ച കുറിപ്പിൽ വിശദമാക്കിയിട്ടുണ്ട്. "ക്രൈസ്തവരുടെ ശരീരം ദൈവത്തിന്റെ ആലയമാണല്ലോ." എല്ലാ മനുഷ്യരുടെയും ശരീരം ദൈവത്തിന്റെ ആലയാമാണെന്നുള്ള സത്യം ഇവിടെ തരംതാഴ്ത്തപ്പെടുകയാണ്. എന്നാൽ, ഇതിലൊക്കെ വിചിത്രമെന്നു മാത്രമല്ല, കരുതിക്കൂട്ടി എങ്ങനെയാണ് ഒരു സത്യത്തെ വളച്ചൊടിച്ച്, യുവഹൃദയങ്ങളിൽ തെറ്റായ ഒരാശയം കുഴിച്ചിടുന്നത് എന്നതിനുദാഹരണം താള് 76ൽ വായിക്കാം: "ലത്തീൻ സഭയിൽ ദമ്പതികളാണ് വിവാഹത്തിന്റെ കാർമ്മികർ; എന്നാൽ പൌരസ്ത്യസഭയിൽ വൈദികനാണ് കൂദാശ പരികർമ്മം ചെയ്യുന്നത്."

മറ്റ് കൂദാശകളെയപേക്ഷിച്ച്, വിവാഹമെന്ന കൂദാശ പൂർത്തീകരിക്കപ്പെടുന്നത്‌, കാർമ്മികർ വാക്കാലെ നടത്തിയ ഉഭയസമ്മതം ശാരീരികമായ ബന്ധത്തിലൂടെ സ്ഥിരീകരിക്കപ്പെടുമ്പോൾ ആണ്. അത് നടക്കാത്തിടത്തോളം കാലം വിവാഹം null and void ആയി പ്രഖ്യാപിക്കാൻ ഏത് കോടതിയിലും (രാഷ്ട്രത്തിന്റെയും സഭയുടെയും) നിയമപരമായ വകുപ്പുണ്ട്. അത് മറന്നുകൊണ്ടാണ് ഇപ്പോൾ വിവാഹത്തിൽ കാര്മ്മികസ്ഥാനത്തേയ്ക്ക് പുരോഹിതനെ തിരുകിയിരിക്കുന്നത്. എന്തൊരസംബന്ധമാണിതെന്നു ആലോചിച്ചു നോക്കൂ. 

അസത്യപരമായ ഈ തിരുത്തൽ എന്തുകൊണ്ട് തിരുകിക്കയറ്റി എന്ന് ഈ പാഠപ്പുസ്തകം രചിച്ചവരും അതിനനുമതി കൊടുത്തവരും ഉത്തവാദിത്വം ഏറ്റെടുത്ത് വ്യക്തമാക്കണം. 2005ൽ മാർ ആലഞ്ചേരി പാഠപ്പുസ്തക കമ്മറ്റി ചെയർമാൻ ആയിരിക്കെയാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. ആഗോളസഭയുടെ പഠനങ്ങളിൽ നിന്ന് വഴിമാറുന്ന ഈ പ്രവണത തിരുത്തപ്പെടണം. സഭയെ ഇന്നഭിമുഖീകരിക്കുന്ന പരീക്ഷകളിൽ ഒന്നായി പൌരോഹിത്യാധിപത്യത്തെ (clericalism) പോപ്‌ ഫ്രാൻസിസ് ഈ അടുത്ത നാളുകളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. (See Soul and Vision, Sept. 2013 issue.)

The last temptation of the church is to clericalism, which, as its name implies, is a particular tendency
for bishops and priests. Pope Francis arguments that often, the laity is complicit. He believes that the phenomenon of clericalism explains, in great part, the lack of maturity and christian freedom in the Church.

വൈദികർ അല്മായരുടെ മുതുകത്തു കയറിനിരങ്ങുന്ന ഈ പ്രവണത മാറാതെ സഭയിൽ ഒരു നവീകരണവും സാദ്ധ്യമല്ല. എല്ലാം തങ്ങളുടെ അധികാരപരിധിയിൽ കൊണ്ടുവരിക, അതിനപ്പുറത്ത് ആരെയും ഒന്നിനും കൊള്ളാത്തവരാക്കുക എന്ന നീചതന്ത്രമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്. പോപ്‌ അത് തിരിച്ചറിയുന്നുണ്ട്. നമുക്കും അതിനെ ചെറുത്തുനില്ക്കാനുള്ള കടമയുണ്ട്. ഈ വിഷയം പഠിപ്പിക്കുന്ന അദ്ധ്യാപകരോട് ഇക്കാര്യത്തിൽ വിശദീകരണം തേടാൻ വിദ്യാർഥികൾ തന്റേടം കാണിക്കണം.

വൈദികന്റെ സാന്നിദ്ധ്യമില്ലാതെയും വിവാഹമാകാം.
വായിക്കുക: http://znperingulam.blogspot.in/search/label/Report

പണമല്ല, മനുഷ്യനായിരിക്കണം സാമ്പത്തിക സംവിധാനത്തിന്‍റെ കേന്ദ്രം: മാര്‍പാപ്പ

23 സെപ്തംബര്‍ 2013, കാല്യരി
മനുഷ്യനു മേല്‍ പണത്തെ പ്രതിഷ്ഠിക്കുന്ന സാമ്പത്തിക സംവിധാനത്തിനെതിരേ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ രൂക്ഷ വിമര്‍ശനം. സെപ്തംബര്‍ 22ാം തിയതി ഞായറാഴ്ച ഇറ്റാലിയന്‍ ദ്വീപായ സാര്‍ദീഞ്യയിലെ കാല്യരിയിലേക്ക് അപ്പസ്തോലിക സന്ദര്‍ശനം നടത്തിയ മാര്‍പാപ്പ, ദ്വീപിലെ ‘യെന്നെ’ മൈതാനത്ത് നടത്തിയ പ്രഭാഷണത്തിലാണ് പണത്തെ ദൈവത്തിന്‍റെ സ്ഥാനത്തു പ്രതിഷ്ഠിക്കുന്നതിനെതിരേ ആഞ്ഞടിച്ചത്. പണമല്ല, മനുഷ്യനായിരിക്കണം സാമ്പത്തിക സംവിധാനത്തിന്‍റെ കേന്ദ്രമെന്ന് മാര്‍പാപ്പ ഉത്ബോധിപ്പിച്ചു. മനുഷ്യാന്തസിന് ക്ഷതമേല്‍പ്പിക്കുന്ന തൊഴിലില്ലായ്മയ്ക്കെതിരേയും മാര്‍പാപ്പ ശബ്ദമുയര്‍ത്തി. മൈതാനത്ത് തിങ്ങിക്കൂടിയിരുന്ന തൊഴിലാളികളും, വ്യവസായികളും, തൊഴില്‍ രഹിതരുമായ ഇരുപതിനായിരത്തിലേറെപേര്‍ നിലയ്ക്കാത്ത ഹര്‍ഷാരവത്തോടെയാണ് മാര്‍പാപ്പയുടെ വാക്കുകള്‍ സ്വീകരിച്ചത്. 

മുന്‍കൂട്ടി തയ്യാറാക്കിയ പ്രഭാഷണം മാറ്റിവച്ച്, സംസാരിച്ചു തുടങ്ങിയ മാര്‍പാപ്പ ഇറ്റലിയില്‍ താന്‍ നടത്തിയ ആദ്യ രണ്ടു സന്ദര്‍ശനങ്ങളും ദ്വീപുകളിലേക്കാണെന്ന പ്രത്യേകത ചൂണ്ടിക്കാട്ടി. റോമാ രൂപതയ്ക്കു പുറത്ത്, ഇറ്റലിയ്ക്കുള്ളില്‍ നടത്തുന്ന രണ്ടാമത്തെ സന്ദര്‍ശനമാണ് സാര്‍ദേഞ്യാ ദ്വീപ് സന്ദര്‍ശനം. ആദ്യ സന്ദര്‍ശനവും ഒരു ദ്വീപിലേക്കായിരുന്നു, ലാമ്പെദൂസ ദ്വീപിലേക്ക്. അഭയാര്‍ത്ഥികളുടെ സഹനവും വേദനയും, കഷ്ടപ്പാടുകള്‍ക്കു നടുവിലും അഭയാര്‍ത്ഥികളെ വരവേല്‍ക്കാന്‍ സന്നദ്ധരായ ഒരു ജനതയേയുമാണ് താന്‍ അവിടെ കണ്ടത്. ഇവിടെ, കാല്യരിയിലും വേദനയും സഹനവും കാണുന്നുണ്ടെന്ന് പറഞ്ഞ മാര്‍പാപ്പ തൊഴിലില്ലായ്മ എന്ന വേദനാജനകമായ യാഥാര്‍ത്ഥ്യത്തിലേക്ക് ശ്രദ്ധ തിരിച്ചു. തൊഴിലില്ലാതെ വിഷമിക്കുന്നവരുടെ വേദനയില്‍ പങ്കുചേര്‍ന്ന മാര്‍പാപ്പ തൊഴിലും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും അന്വേഷിച്ച് അര്‍ജന്‍റീനയിലേക്ക് കുടിയേറിയ തന്‍റെ കുടുംബത്തിനു നേരിടേണ്ടി വന്ന തിരിച്ചടികളെക്കുറിച്ച് അവരോട് പങ്കുവയ്ച്ചു. എത്ര പ്രതികൂലമായ സാഹചര്യമാണെങ്കിലും പ്രതീക്ഷ കൈവെടിയരുതെന്ന് ജനങ്ങളോടഭ്യര്‍ത്ഥിച്ച മാര്‍പാപ്പ തന്നോടൊത്തു പ്രാര്‍ത്ഥിക്കാനും അവരെ ക്ഷണിച്ചു. ലളിതവും മനോഹരവുമായ ഒരു സ്വയം പ്രേരിത പ്രാര്‍ത്ഥന മാര്‍പാപ്പയ്ക്കൊപ്പം ഏറ്റുചൊല്ലിയ പലരുടേയും കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു.

മാര്‍പാപ്പയുടെ വാക്കുകളും പ്രാര്‍ത്ഥനയും തങ്ങള്‍ക്ക് ആശ്വാസവും പ്രത്യാശയും പകര്‍ന്നുവെന്ന് മൈതാനത്തു സമ്മേളിച്ചിരുന്നവര്‍ വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ പ്രസ്താവിച്ചു. ഹൃദയത്തിന്‍റെ ഭാഷയിലാണ് മാര്‍പാപ്പ സംസാരിച്ചത്. മാര്‍പാപ്പ പരാമര്‍ശിച്ച അര്‍ജന്‍റീനായിലെ അനുഭവം ഇന്ന് തങ്ങള്‍ അനുഭവിക്കുന്ന യാഥാര്‍ത്ഥ്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ അവസ്ഥ ശരിക്കും മനസിലാക്കിയ മാര്‍പാപ്പയോട് നിസീമമായ കൃതജ്ഞതയും അവര്‍ അറിയിച്ചു.

വാര്‍ത്താസ്രോതസ്സ്: വത്തിക്കാന്‍ റേഡിയോ

താഴെ ക്ലിക്ക് ചെയ്ത്  കൂടുതല്‍ വത്തിക്കാന്‍ വാര്‍ത്തകളും മാര്‍പ്പാപ്പായുടെ ലേഖനങ്ങളും വായിക്കാം:

http://ml.radiovaticana.va/index.asp

Tuesday, September 24, 2013

'വിമാനത്താവള' മെത്രാനച്ചന്മാര്‍ക്ക് പരിശുദ്ധ പിതാവിന്റെ താക്കീത്......

സ്വന്തം അജഗണങ്ങളെ അവഗണിച്ച് സ്ഥിരം വിദേശയാത്ര തൊഴിലാക്കിയിരിക്കുന്ന, നമുക്ക് വളരെ പരിചിതമായ, ചില മെത്രാനച്ചന്മാര്‍ക്ക് പരിശുദ്ധ പിതാവിന്റെ താക്കീത്......

"അവനന്റെ രൂപതയിലെ കാര്യങ്ങള്‍ നോക്കി നടത്തുകയെന്നത് സംഘടനാപരമായ ആവശ്യം മാത്രമല്ല, ദൈവശാസ്ത്രപരമായ നിങ്ങളുടെ കടമയുമാണ്......"

പരിശുദ്ധ പിതാവിന്റെ ഇത്തരം തുറന്നു പറച്ചിലുകള്‍ ആര്‍ക്കൊക്കെ, എങ്ങിനെയൊക്കെ, രോഷം ജനിപ്പിക്കുന്നുണ്ടാകും!

Pope Francis warns prelates not to be 'airport bishops' ucanews.com:

'via Blog this'

Monday, September 23, 2013

ഇരുപതു നൂറ്റാണ്ടു കഴിഞ്ഞിട്ടും -- പ്രൊഫ. ജോസഫ് മുണ്ടശ്ശേരി

(ഓശാനയുടെ 1975 നവംബര്‍, ഡിസംബര്‍ ലക്കങ്ങളില്‍നിന്ന്)

ഓശാന മാസികയുടെ ആദ്യലക്കം പ്രകാശനം ചെയ്തുകൊണ്ട് യശഃശരീരനായ പ്രൊഫ. ജോസഫ് മുണ്ടശ്ശേരി നടത്തിയ, 40 വര്‍ഷത്തോളമായിട്ടും പ്രസക്തി തീരാത്തൊരു പ്രസംഗമാണ്  താഴെ കൊടുക്കുന്നത്. 

( പ്രസംഗം)

ഈ മാസികയുടെ ഔപചാരികമായ പ്രകാശനത്തിന് ഞാന്‍ ഉണ്ടായിരിക്കണമെന്ന് എന്റെ സ്‌നേഹിതന്‍ മിസ്റ്റര്‍ ജോസഫ് പറഞ്ഞു നിര്‍ബന്ധിച്ചു. അപ്പോള്‍ ഞാന്‍ വന്നു. ഞങ്ങളൊക്കെ ഒരുമിച്ച് പ്രവര്‍ത്തിച്ച ആളുകളാണ്. എന്നാലും ഞാനിപ്പോള്‍ പിന്നോക്കം പോയി. വര്‍ക്കി അത്ര പിന്നോക്കം പോയിട്ടില്ലായെന്നാണ് എന്റെ വിശ്വാസം. ഏതായാലും പാലായില്‍വച്ച് ഓശാന എന്ന പേരില്‍ ഇറങ്ങുന്ന പുതിയ മാസികയുടെ ഔപചാരികമായ പ്രകാശനം നടത്താന്‍ നിശ്ചയിച്ചതില്‍ ഔചിത്യം ഉണ്ടെന്നാണ് എനിക്കു തോന്നുന്നത്. സാധാരണഗതിയില്‍ ഇത്തരം കാര്യങ്ങള്‍ പാലായില്‍വച്ചു നടക്കുമെന്നു പ്രതീക്ഷിക്കുക വയ്യ. പക്ഷേ പാലായും നമ്മുടെ രാജ്യത്തെ പുതിയ പുതുമയുള്ള പുരോഗതിയില്‍ ഭാഗഭാക്കായിട്ടുള്ള ഒരു പ്രദേശമാണല്ലോ. സ്വാഭാവികമായിട്ടും പാലായിലും മാറ്റങ്ങള്‍ ഉണ്ടാകും. അതിന്റെ ഒരു തെളിവാണ് ഈ മാസികയുടെ പ്രകാശനം ഇവിടെ വച്ചു നടത്താന്‍ തീരുമാനിച്ചത്. എപ്രകാരം നടത്തും എന്നെനിക്കറിഞ്ഞുകൂടാ. ഈ മാതിരി പ്രസ്ഥാനങ്ങളുടെ ആയുസ്സ് വളരെ കഷ്ടിച്ചാണെന്നാണ് വയ്പ്. എന്നാലും ഇടയ്ക്കിടെ ഈ മാതിരിയുള്ള ഉദ്യമങ്ങള്‍ നടന്നിട്ടുണ്ട്. കുറെ കാലം കഴിഞ്ഞ്, വീണ്ടും ആ മാതിരിയുള്ള പരിശ്രമങ്ങള്‍ വരുന്നു.  പണ്ടത്തെക്കാലമല്ല. ഇന്ന് ആളുകള്‍ക്ക് കുറെക്കൂടി ബോധം വന്നിട്ടുണ്ട്. കാര്യങ്ങളൊക്കെ കുറച്ചറിയാം. ആ സ്ഥിതിയ്ക്ക് പണ്ടത്തെ അനുഭവമല്ല ഓശാനയ്ക്ക് ഉണ്ടാവുക എന്ന് പ്രതീക്ഷിക്കാം.

എന്താണ് ഈ പ്രസിദ്ധീകരണത്തിന്റെ ഉദ്ദേശ്യമെന്ന് മി.ജോസഫ് തന്നെ നിങ്ങള്‍ക്ക് വിശദീകരിച്ചു തന്നു. പിന്നെ ഒന്നോ രണ്ടോ ലക്കം വായിക്കുമ്പോള്‍ കാര്യം മനസ്സിലാവുമല്ലോ.

വണക്കമാസം

ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്തു  കത്തോലിക്കസഭയെയും, അതിന്റെ മുഖ്യപ്രവര്‍ത്തകരായിട്ടുള്ള ചില അച്ചന്മാരെയും പുരോഹിതന്മാരെയും, പിന്നെ അവരുടെയും മീതെയുള്ള  മെത്രാന്മാര്‍, പിന്നെ മെത്രാപ്പോലീത്താമാര്‍ ഇവരെ സംബന്ധിച്ചൊക്കെയും എന്നെപ്പോലുള്ള കുട്ടികള്‍ക്ക് അന്നുണ്ടായിരുന്ന കാഴ്ചപ്പാട് ഞാനോര്‍ക്കുകയാണ്. തിരിഞ്ഞു നിന്ന് എന്തെങ്കിലും അഭിപ്രായം പറയാവുന്ന രംഗമല്ലിത്. മെത്രാന്മാരെപ്പറ്റിയോ, മെത്രാപ്പോലീത്താമാരെപ്പറ്റിയോ, അച്ചനെപ്പറ്റിയോ, പള്ളിയെപ്പറ്റിയോ ഒരക്ഷരം പറയാന്‍പറ്റില്ല; പറഞ്ഞാല്‍ പിന്നെ തീര്‍ന്നു! പിന്നെ ആ ആള്‍ക്ക് നില്ക്കക്കള്ളിയില്ല! എനിക്കൊരനുഭവമുണ്ടായി. ഞാന്‍കുട്ടിക്കാലത്തെ അനുഭവം പറയുകയാണ്. ഏഴാംക്ലാസ്സിലോ എട്ടാംക്ലാസ്സിലോ പഠിക്കുന്നകാലം. വണക്കമാസം എന്നു പറയുന്ന പുസ്തകം പലരും വായിച്ചിട്ടുണ്ടാകും. എന്റെ വീട്ടിലും വായിക്കാറുണ്ട്. മൂന്നാലു ദിവസം വായിച്ചുകഴിഞ്ഞപ്പോള്‍ എനിക്കു തോന്നി ഇത് ഈ സ്‌പെയിന്‍കാര്‍ അച്ചന്മാര്‍ ഉണ്ടാക്കിയ കഥകളാണ്. ഇതില്‍ വലിയ കാര്യമൊന്നുമില്ല. അത് ഞാന്‍ ഒന്നു രണ്ടു ആളുകളോട് സംസാരിച്ച കൂട്ടത്തില്‍ പറഞ്ഞുപോയി. ''ഇതൊന്നും യഥാര്‍ഥത്തില്‍ സംഭവിക്കുന്ന കാര്യങ്ങളല്ല. ഇത് സ്‌പെയിന്‍കാര്‍ അച്ചന്മാര്‍ കെട്ടിച്ചമച്ച കഥകളാണ്. പ്രത്യേകിച്ച് വരാപ്പുഴക്കാര്‍ ഭരണം നടത്തിയിരുന്ന കാലത്ത് ഇമ്മാതിരിയുള്ള കഥകള്‍ക്ക് പ്രചാരം കൊടുക്കുകയുമുണ്ടായി.'' എന്തിന്, രണ്ടാഴ്ച തികഞ്ഞപ്പോള്‍ പള്ളിയിലെ വികാരിയച്ചന്‍ എന്നെ വിളിച്ച് താക്കീതു ചെയ്തു. ''തന്റെ വീട്ടുപേര് എന്താണ്? എത്ര വയസ്സായി? താന്‍ ഏതു ക്ലാസ്സിലാണ് പഠിക്കുന്നത്? താന്‍ ഇന്നയിന്ന കാര്യങ്ങളൊക്കെ പറഞ്ഞെന്നു കേട്ടല്ലോ.'' ഞാന്‍ പറഞ്ഞു. ''വായിച്ചപ്പോള്‍ അത്ര വിശ്വാസമായിട്ട് തോന്നിയില്ല.'' അപ്പോള്‍ വികാരിയച്ചന്‍ തട്ടിക്കയറി. ''ഇത് നിശ്ചയിക്കാന്‍ താനാരാ?'' അക്കാലത്ത് മറിച്ചു പറഞ്ഞാല്‍ പിന്നെ രക്ഷയില്ല.  ഞാന്‍ സമാധാനമായിട്ട് അദ്ദേഹം പറഞ്ഞത് കേട്ടു തിരിച്ചുപോന്നു. രണ്ടുദിവസം കഴിഞ്ഞപ്പോള്‍ എന്റെ അപ്പനെ വിളിച്ച് താക്കീതു ചെയ്തു. ''തന്റെ മകനുണ്ടല്ലോ, അയാള്‍ നേരെ ചൊവ്വേയുള്ള വഴിക്കല്ലാ പോകുന്നത്. വണക്കമാസ പുസ്തകത്തിലെ കഥകളെല്ലാം അബദ്ധമാണെന്നു പറഞ്ഞ് പ്രചരിപ്പിക്കുന്ന ആളാണ്. അവനെ വിളിച്ച് താക്കീതു ചെയ്ത് വീട്ടില്‍ കൊണ്ടു പോകണം.'' അപ്പന് ഇതിനെക്കുറിച്ചൊന്നും ഒരെതിരുമില്ല. ''എടാ വികാരിയച്ചന്‍ നിന്നെ വിളിച്ചെന്തോ പറഞ്ഞെന്ന് കേട്ടല്ലോ.'' ''അങ്ങേര് അങ്ങനെയൊക്കെ പറയും'' ''അങ്ങേര് അങ്ങനെ പറയുമെന്നു വച്ചാല്‍  വികാരിയച്ചനല്ലേടാ. അങ്ങേര് പറയുന്നത് കേള്‍ക്കാതൊക്കുമോ.'' ''കേള്‍ക്കും, ഞാന്‍ കേള്‍ക്കും.'' ''എന്നിട്ടോ?'' ''ഒന്നും ചെയ്തില്ല'' എന്നു പറഞ്ഞ് ഞാന്‍ തല്‍ക്കാലം ഒഴിഞ്ഞുമാറി. കുറെക്കഴിഞ്ഞ് കുമ്പസാരിക്കാന്‍ ചെന്നപ്പോള്‍ അച്ചന്‍ തട്ടിക്കയറി. ഭയങ്കരമായി തട്ടിക്കയറി. ഈ വണക്കമാസ പുസ്തകത്തെക്കുറിച്ചാണ് തട്ടിക്കയറ്റം. കേട്ടു, എല്ലാം കേട്ടു. ഈ സംഭവം ഞാനോര്‍ക്കുകയാണ്.

കുമ്പസാരക്കൂട്

കുമ്പസാരം എത്രയോ നൂറ്റാണ്ടായി പ്രവര്‍ത്തിച്ച് വരുന്നതാണെന്ന് നമുക്കറിയാം. എന്റെ ചെറുപ്പത്തില്‍, എന്റെ കുട്ടിക്കാലത്ത്, എന്നെ വിളിച്ച് താക്കീതുചെയ്തത് കുമ്പസാരക്കൂട്ടിലൂടെയാണ്. എന്തിന്? വണക്കമാസപുസ്തകത്തിലെ കള്ളക്കഥകളെപ്പറ്റി പറഞ്ഞതിന്. ഞാന്‍ ചോദിക്കുകയാണ്, നൂറ്റാണ്ടുകളായിട്ടും, ഈ കുമ്പസാരക്കൂടുകള്‍ എല്ലാ ദിവസവും പ്രവര്‍ത്തിച്ച് കഴിഞ്ഞിട്ടും, ഈ രാജ്യത്ത് കള്ളക്കടത്ത് നടത്തുകയും ഇന്‍കംടാക്‌സ് വെട്ടിക്കുകയും, ആളുകളെ പറ്റിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനമുണ്ടല്ലോ, ഈ പ്രസ്ഥാനത്തിനെതിരായി കുമ്പസാരക്കൂടുകള്‍ വഴി എന്തു ചെയ്യുന്നുവെന്നാണ് എന്റെ ചോദ്യം? വ്യഭിചാരം ചെയ്യുന്നതിനെതിരായിട്ട് ചോദിക്കുകയാണെങ്കില്‍ വളരെ അപകടമുള്ള കാര്യമാണെന്നു പറയും. ഇതു പറയുന്ന അച്ചന്മാരും ചിലപ്പോള്‍ അതു ചെയ്തിട്ടുണ്ടാകാം. അതു വേറെ കാര്യം. എന്തെങ്കിലുമാകട്ടെ ഈ വക കാര്യങ്ങളെ സംബന്ധിച്ച്, സ്ത്രീകളെ നോക്കിക്കൂടാ, അവരെപ്പറ്റി വിചാരിച്ചുകൂടാ അങ്ങനെയുള്ള കാര്യം-അമ്മാതിരിയുള്ള പാപങ്ങള്‍ക്കെതിരായി ശക്തിയായ പ്രചാരവേല ചെയ്യുക എന്നത് അച്ചന്മാരുടെ ഒരു പതിവാണ്. കുമ്പസാരക്കൂടുകള്‍ ഉപയോഗിക്കുന്നതുകൊണ്ട്  പിന്നെ കളവു പറഞ്ഞെന്നോ തെറ്റുചെയ്തുവെന്നോ പറയും. ഈ രാജ്യത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം  ഏറ്റവും വലിയ പ്രശ്‌നം  കുറെ ആളുകള്‍ തട്ടിപ്പും വെട്ടിപ്പുമായിട്ട് നടക്കുകയാണ്, മനുഷ്യരെ ചൂഷണം ചെയ്യുകയാണ്, എന്നതാണ്. നേരെമറിച്ച് ഭൂരിപക്ഷം ആളുകളും, കോടിക്കണക്കിന്ന് ആളുകളും പട്ടിണിക്കിടന്ന് കഷ്ടപ്പെട്ട് പോവുന്നുണ്ട്. ഇതിന്റെ അടിസ്ഥാനകാരണമെന്താണ്? ഈ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥിതി സംബന്ധിച്ച് എന്തെങ്കിലും ചിന്തിക്കാനുണ്ടോ? ഉണ്ടെങ്കില്‍ എന്ത് മാറ്റമാണ്് ഈ സാമ്പത്തിക വ്യവസ്ഥയ്ക്ക് വരുത്തേണ്ടത്? സര്‍ക്കാര്‍ വരുത്തേണ്ടത് വേറെ കാര്യം. അവരു വരുത്തുകയാണെങ്കില്‍ പിന്നെ ഇതു വേണ്ടല്ലോ.

ക്രിസ്തുവിനെ മറക്കുന്നു

ഇവര്‍ ക്രിസ്തുവിന്റെ ഉപദേശമനുസരിച്ച് സാമ്പത്തികവ്യവസ്ഥിതിയില്‍ എന്തെങ്കിലും മാറ്റം വരുത്തുവാന്‍ വിശ്വാസികളെ പ്രേരിപ്പിക്കുക, നിര്‍ബന്ധിക്കുക, എന്നുള്ള കാര്യത്തിലെന്തു ചെയ്തു? നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും അതൊരു ചോദ്യമാണ്. ഇതെന്നെ സംബന്ധിച്ചിടത്തോളം ഒരു ചോദ്യമാണ്. ഞാന്‍ കുമ്പസാരിച്ച കാലത്ത്, ദൈവം സഹായിച്ച് ഇങ്ങനെയൊരു കാര്യത്തെക്കുറിച്ച് ഒരച്ചനും പറഞ്ഞിട്ടില്ല.  അവര്‍ക്കിതൊരു പ്രശ്‌നമല്ല. ഒരിടവകയില്‍ വികാരിയായിട്ട് വന്നുവെന്നു വച്ചാല്‍, അവര്‍ പണക്കാരുമായിട്ടും  അവരോട് ലോഹ്യമായിട്ടും ജീവിക്കുക എന്നതാണ് ഉദ്ദേശ്യം. പ്രത്യേകിച്ച് പഴയകാലത്ത് അങ്ങനെയായിരുന്നു. ഇപ്പോഴും അങ്ങനെതന്നെ. ഇക്കാര്യത്തെ സംബന്ധിച്ചും, സാമ്പത്തികരംഗത്ത് വരുത്തേണ്ട മാറ്റത്തെ സംബന്ധിച്ചും  ആരും ഒരുപദേശവും ഇതേവരെ ചെയ്തിട്ടില്ല. അത് ചെയ്യാന്‍ അവര്‍ക്ക് അവരുടെ മേലധികാരിയില്‍നിന്ന്  ഒരുപദേശവും കിട്ടിയിട്ടുമില്ല. ആകെപ്പാടെ ചെയ്യുന്നത് ധര്‍മ്മം കൊടുക്കണം ; ആളുകള്‍ക്ക് ധര്‍മ്മം കൊടുക്കുന്നത് പോരേ  എന്ന് പറയും. ഇപ്പോള്‍ അത് കുറെ പുരോഗമിച്ചിട്ടുണ്ട്. ചില പാവങ്ങള്‍ക്ക് വീടുണ്ടാക്കിക്കൊടുക്കണമെന്ന് പറയും. അതും മറ്റുള്ളവര്‍ ചെയ്യുന്നത് കണ്ടിട്ടാണ്. ഇടവകയില്‍ പത്ത് വീട് അല്ലെങ്കില്‍ രൂപതയില്‍ ഇത്ര വീട് എന്നൊക്കെ പറയും. അതുപോലെതന്നെ സ്ത്രീധനം കൊടുത്ത് കെട്ടിക്കാന്‍ നിവൃത്തിയില്ലാത്ത പാവപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികളെ കെട്ടിക്കുന്നതിന് ഫണ്ട് ഉണ്ടാക്കണം. ധനവന്മാരൊക്കെ അതില്‍ സഹകരിക്കണം. അങ്ങനെയുള്ള ഫണ്ടില്‍നിന്ന് രണ്ടായിരം രൂപയോ നാലായിരം രൂപയോ വീതം കൊടുത്ത് ഈ പെണ്‍കുട്ടികളെ കെട്ടിച്ചു വിടണം. ഇതാണ് ഇപ്പോള്‍ പരസ്‌നേഹപ്രധാനമായിട്ടുള്ള  വലിയ കാര്യങ്ങള്‍. ക്രിസ്തുവിന്റെ സഭയില്‍ നിന്നുകൊണ്ട് ചെയ്യുന്ന പ്രധാനകാര്യമിതാണ്. 1975 വരെ. ഇപ്പോള്‍ പത്ത് പാവങ്ങള്‍ക്ക് വീട് ഉണ്ടാക്കിക്കൊടുക്കുന്നതുകൊണ്ടോ, അല്ലെങ്കില്‍ രൂപതയില്‍ ആകെ അന്‍പത് വീട് ഉണ്ടാക്കിക്കൊടുത്തതുകൊണ്ടോ, പ്രശ്‌നം തീരുന്നില്ല. പ്രശ്‌നം മറ്റേതാണ്. അത് ക്രിസ്തുതന്നെ പറഞ്ഞതാണ്. ക്രിസ്തു ഉപദേശിക്കുകയും, ക്രിസ്തുവിന്റെ സഭ രൂപീകൃതമാവുകയും ചെയ്ത കാലത്ത് നിശ്ചയമായിട്ടും മുന്നോട്ടുവച്ച പ്രശ്‌നങ്ങള്‍ എന്തായിരുന്നു? അടിമത്തം അവസാനിപ്പിക്കുക. ജനങ്ങളുടെയിടയില്‍ അടിമത്തം അവസാനിപ്പിക്കണം. ഒരു ലക്ഷ്യമതാണ്. മറ്റേത്, പാവങ്ങളെ ഉദ്ധരിക്കണം. ഈ പാവങ്ങളെ ഉദ്ധരിക്കുക, അവര്‍ക്ക് തൊഴില്‍ ഉണ്ടാക്കിക്കൊടുക്കുക, അവര്‍ക്ക് മാനമായി ജീവിക്കാന്‍ സൗകര്യമുണ്ടാക്കിക്കൊടുക്കുക-ആ വിഷയത്തെ സംബന്ധിച്ച് ഇരുപത് നൂറ്റാണ്ടു കഴിഞ്ഞിട്ടും ഒന്നും ഉണ്ടായില്ല. അങ്ങനെ പെട്ടെന്ന് ഉണ്ടാക്കാന്‍ പറ്റുകയുമില്ല.

നാം ദൈവത്തെ അംഗീകരിച്ച് ക്രിസ്തുവിന്റെ ഉപദേശമനുസരിച്ച് ജീവിക്കേണ്ടവരാണ്. പക്ഷേ, അതൊക്കെ അംഗീകരിക്കാതെവന്നു. അടിസ്ഥാനപരമായ കാര്യം ആളുകള്‍ക്ക് ജീവിക്കാനുള്ള സൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുകയാണ്. അതിനുവേണ്ടിയുള്ള പരിശ്രമങ്ങളാണ് നമ്മള്‍  പ്രതീക്ഷിക്കുന്നത്. അത് ഉണ്ടായിട്ടുണ്ടോ എന്നാണ് വാസ്തവത്തില്‍ ചോദിക്കേണ്ടത്. അത് ഉണ്ടാകാതെ വേദാന്തം പറഞ്ഞിട്ടു വല്ല കാര്യവുമുണ്ടോ? വേദാന്തം പറയുവാന്‍ നല്ല എളുപ്പമാണ്. ദരിദ്രന്മാരോടു പറയും : ''നിങ്ങള്‍ പേടിക്കേണ്ട കാര്യമില്ല. നിങ്ങളൊക്കെ നല്ല മനുഷ്യരാണ്. യഥാര്‍ഥത്തില്‍ ദൈവംതമ്പുരാന്റെ നിര്‍ദേശങ്ങളനുസരിച്ചു ജീവിക്കുന്നതു നിങ്ങളാണ്. നിങ്ങള്‍ക്കു സ്വര്‍ഗരാജ്യം കിട്ടും. സ്വര്‍ഗരാജ്യം കിട്ടുമെന്ന വാഗ്ദാനത്തേക്കാള്‍ വലിയ വാഗ്ദാനമുണ്ടോ! ആ വാഗ്ദാനത്തില്‍ ആളുകള്‍ പട്ടിണി നില്ക്കുമെന്നാണ് വിചാരിച്ചിരിക്കുന്നത്. ഇതൊക്കെ പഴയകാലത്താണ്; ഈ പട്ടിണികിടക്കുക എന്ന് പറയുന്ന ഏര്‍പ്പാടൊക്കെ. ഇന്നതൊക്കെ മാറി. ഇന്ന് മനുഷ്യര്‍ക്ക്, ഏത് ലവലിലുള്ള മനുഷ്യര്‍ക്കും അവകാശങ്ങളെ സംബന്ധിച്ചുള്ള ബോധം വന്നിരിക്കുകയാണ്. ആ ബോധം ഉണ്ടാകരുതെന്ന് മെത്രാനോ, മെത്രാപ്പോലീത്തായോ പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ മാറ്റം വന്നിരിക്കുന്നു. ഈ മാറ്റങ്ങളനുസരിച്ച് ചിലതൊക്കെ ചെയ്യാനുള്ള പ്രവണത ഉണ്ടാകും. പക്ഷേ സഭ എന്നു പറഞ്ഞാല്‍ ആഗോളവ്യാപകമാണ്. എല്ലാ രാജ്യത്തും പെട്ടെന്ന് എന്തെങ്കിലും ചെയ്യാന്‍ വയ്യ.

മരിച്ചതു നന്നായി

ഇടക്കാലത്ത് ജോണ്‍ മാര്‍പ്പാപ്പാ അധികാരത്തില്‍ വന്നു. അദ്ദേഹം പാവപ്പെട്ടവരുടെ കാര്യങ്ങള്‍ കുറെയൊക്കെ മനസ്സിലാക്കിയ ആളായിരുന്നു. അദ്ദേഹം പറഞ്ഞു: '' ഈ ലോകത്ത് നടക്കുന്ന ഏര്‍പ്പാടുകള്‍ നമ്മള്‍ ശരിക്ക് മനസ്സിലാക്കണം. ഇതൊക്കെ ഒന്ന് മാറ്റേണ്ട കാലമായി. മാത്രമല്ല, വേറെയും ക്രിസ്തീയ സഭകളൊക്കെ ഉണ്ടല്ലോ ലോകത്തില്‍. അവരുമായി ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കുന്നതും തെറ്റല്ല. എല്ലാവരും ക്രിസ്തുവിനെ സ്തുതിക്കുകയല്ലേ ചെയ്യുന്നത്?  ക്രിസ്തുവിന്റെ മാര്‍ഗത്തില്‍ക്കൂടി പോയി കുറെ കാര്യങ്ങളൊക്കെ സാധിക്കുമെന്നും ചിലര്‍ വിശ്വസിക്കുന്നു. ആ സഭകള്‍ തമ്മില്‍ യോജിച്ചാല്‍ തരക്കേടില്ല. മരിച്ചതിനുശേഷം അങ്ങേലോകത്തുണ്ടാകുന്ന അനുഗ്രഹങ്ങളെ സംബന്ധിച്ച് മാത്രം പഠിച്ചാല്‍ പോരാ. ഈ ഭൂമിയില്‍ മനുഷ്യര്‍ ജനിച്ചുവളര്‍ന്ന് ജീവിക്കുന്നതിനെ സംബന്ധിച്ചു കൂടി കണക്കിലെടുക്കണം. പ്രശ്‌നങ്ങളൊക്കെ കണക്കിലെടുത്ത് പ്രവര്‍ത്തിക്കുവാനുള്ള ചുമതല കത്തോലിക്കാസഭയ്ക്കുണ്ട്.'' അദ്ദേഹം, സോവിയറ്റ് റഷ്യയില്‍ പ്രധാനമന്ത്രിയായിരുന്ന ക്രൂഷ്‌ചോവിന്റെ മരുമകനെ നേരിട്ട് കാണുകയും, സംസാരിക്കുകയും ചെയ്‌തെന്ന് പരാതി ഉണ്ടായി. പക്ഷേ, അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: ''അയാള്‍, അയാളുടെ വിശ്വാസമനുസരിച്ച് നടന്നോട്ടെ, പക്ഷേ ആ രാജ്യത്ത് അദ്ദേഹം ചില നല്ല കാര്യങ്ങള്‍ ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതൊക്കെ നമ്മള്‍ ചിന്തിക്കേണ്ട കാര്യങ്ങള്‍ ആയതുകൊണ്ട് ഒരവസരം കിട്ടിയപ്പോള്‍ അദ്ദേഹത്തെ ഞാന്‍ കണ്ടെന്നേയുള്ളൂ.'' ഇങ്ങനെ പല കാര്യങ്ങളൊക്കെ അദ്ദേഹം ചെയ്തു. പക്ഷേ, അദ്ദേഹം പെട്ടെന്ന് മരിച്ചുപോയി. അദ്ദേഹം പ്രായമായിട്ടാണ് മരിച്ചത്. അദ്ദേഹം മരിക്കേണ്ട സമയമായപ്പോള്‍ റോമായില്‍ ഉണ്ടായിരുന്ന കര്‍ദ്ദിനാളന്മാരില്‍ കുറേപ്പേര്‍ക്ക് ''എന്തായാലുംശരി ഈ മനുഷ്യന്‍ ഇപ്പോള്‍ മരിച്ചത് നന്നായി'' എന്നായിരുന്നു ചിന്താഗതി.

പിന്തിരിപ്പത്തത്തിന്റെ ഈറ്റില്ലം

റോമന്‍ കത്തോലിക്കാസഭയെ ഇത്രകാലമായിട്ടും ഇത്രയും പിന്‍തിരിപ്പനായിട്ടുള്ള അടിസ്ഥാനത്തില്‍ ഉറപ്പിച്ച് നിര്‍ത്തിയിട്ടുള്ളത് ഭാഗ്യവാന്മാരായ ഇറ്റലിയിലെ കര്‍ദ്ദിനാളന്മാരാണ്. (സാധാരണയായി ഇറ്റലിക്കാരനെയല്ലാതെ മാര്‍പ്പാപ്പായായി തെരഞ്ഞെടുക്കുകയില്ലല്ലോ?) അതിനു ചില കാരണങ്ങളുണ്ട്. വിജ്ഞാനത്തിന്റെ വെളിച്ചം ശരിക്ക് എത്തിനോക്കിയിട്ടില്ലാത്ത യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാണ് ഇറ്റലി. അന്യരാജ്യത്തെ ഒരാളാണ് നമ്മുടെ മാര്‍പ്പാപ്പയെങ്കില്‍ നമ്മള്‍ പ്രതീക്ഷിക്കാത്ത പല മാറ്റങ്ങളുമുണ്ടാകും. നമ്മള്‍ അടിസ്ഥാനപരമായി വിശ്വസിക്കുന്ന പല തത്ത്വങ്ങളും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. കത്തോലിക്കാസഭയില്‍ ആവശ്യമായിവരേണ്ട പല മാറ്റങ്ങളുമുണ്ട്. ഒരു മാറ്റവും പാടില്ലായെന്ന് പറയാറുണ്ടെങ്കിലും, ഇപ്പോള്‍ പല മാറ്റങ്ങളും ഉണ്ടായിട്ടുണ്ട്.

വഴിപിഴച്ച ലക്ഷ്യം

ക്രിസ്ത്യന്‍ സോഷ്യലിസം എന്ന ഒരു ലേഖനം ബ്രിട്ടിനിലുള്ള ആരോ എഴുതിയത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ലേഖകന്‍ പറയുന്നത് ഈ കൊളോണിയലിസത്തിനെതിരായിട്ട് നമ്മള്‍ സംസാരിക്കുന്നുണ്ട്; എന്നാല്‍ ഓരോ രാജ്യത്തിനകത്തുള്ള കൊളോണിയലിസത്തിന് എതിരായി സമരം ചെയ്യാന്‍ ആരും തയ്യാറില്ല. വമ്പന്മാരായ ആളുകള്‍ പാവപ്പെട്ടവരെ ചൂഷണം ചെയ്യുക എന്നതാണ് ഇതിന്റെ മൂലതത്ത്വം. ഇത് നമ്മുടെ രാജ്യത്തുമുണ്ട്. പല പാവപ്പെട്ട ആളുകളും ഇപ്പോള്‍ കള്ളക്കടത്തുകൊണ്ട് കോടീശ്വരന്മാരായിട്ടുണ്ട്. ഇങ്ങനെയുള്ള മാറ്റങ്ങള്‍ വന്നിട്ടും നമ്മുടെ സഭാതലവന്മാര്‍ക്ക് യാതൊരു കുലുക്കവുമില്ല. അവര്‍ക്ക് പഴയമാതിരി തിരുക്കര്‍മ്മങ്ങളൊക്കെ നടത്തണമെന്നേയുള്ളൂ. പെണ്‍കുട്ടികളെ കെട്ടിക്കാന്‍ ഫണ്ട് ഉണ്ടാക്കുക, പാവപ്പെട്ടവര്‍ക്ക് വീടുണ്ടാക്കിക്കൊടുക്കുക ഇതൊക്കെയാണ് അവരുടെ ലക്ഷ്യം. ഇപ്പോഴത്തെ സഭാതലവന്മാര്‍ക്ക് അന്തസ്സായിട്ട്, നല്ല കൊട്ടാരങ്ങളില്‍ വാഴണമെന്നേയുള്ളൂ.

കുഞ്ഞാടുകളോ കറവപ്പശുക്കളോ?

ഈ ഓശാന എന്ന മാസികയ്ക്ക് എത്രത്തോളം പിടിച്ചുനില്‍ക്കാന്‍ കഴിയുമെന്നെനിക്കറിയില്ല. അതിന് കൂടുതല്‍ വായനക്കാരെ ഉണ്ടാക്കുവാന്‍ കഴിയണം.  ഈ കത്തോലിക്കാ തിരുസ്സഭ എന്താണ് എന്ന ബോധം വായനക്കാരന് നല്‍കാന്‍ സാധിച്ചാല്‍ വിജയിച്ചു. ഒന്നാമത്തെക്കാര്യം എന്താണെന്നുവെച്ചാല്‍ ഈ സഭ എന്നു പറഞ്ഞാല്‍ മെത്രാപ്പോലീത്തായും, മെത്രാന്മാരും, അച്ചന്മാരും, കന്യാസ്ത്രീമാരും മാത്രമാണ്, അവിടെ അവസാനിക്കുകയായി. നേരെമറിച്ച് നമ്മളൊക്കെ സഭയില്‍പ്പെട്ട ആളുകളാണോ? ആണെങ്കില്‍ എന്തു നിലയാണ് നമുക്കുള്ളതെന്ന് ആദ്യം ചിന്തിക്കണം. ക്രിസ്തുവിന്റെ കാലത്ത് സഭയെന്ന് പറഞ്ഞാല്‍, എല്ലാ തരത്തിലുമുള്ള ആളുകളും ഉള്‍പ്പെട്ട ഒന്നായിരുന്നു. അന്ന് എല്ലാ തരത്തിലുമുള്ള ആളുകളും ഉള്‍പ്പെട്ട സഭയുടെ തീരുമാനമാണ് നടപ്പാക്കിയിരുന്നത്. ഇന്ന് അത് അല്ലല്ലോ. ഇന്ന് നമ്മള്‍ കുഞ്ഞാടുകളാണ്. എന്നുവെച്ചാല്‍ അവര്‍ പറയുന്നതൊക്കെ ചെയ്യാന്‍ വേണ്ടിയുള്ളവര്‍. പണം ആവശ്യമെന്ന് വന്നാല്‍ നമ്മള്‍ കറവപ്പശുക്കള്‍. ഇതു മാറിയിട്ട് കത്തോലിക്കസഭയുടെ പ്രമാണപ്പെട്ട സ്ഥാപനങ്ങളില്‍ ഉത്തരവാദിത്വബോധത്തോടുകൂടി സഹകരിക്കാന്‍ അല്‍മായര്‍ക്ക് അവസരം കിട്ടണം.

പുരോഹിത പ്രിന്‍സിപ്പാളന്മാര്‍

എന്റെ സ്‌നേഹിതന്‍ ചൂണ്ടിക്കാണിച്ചതുപോലെ ഇന്ന് കത്തോലിക്കാസഭയിലെ അമ്പതോളം കോളേജുകളില്‍ പ്രിന്‍സിപ്പാളന്മാരെല്ലാം പുരോഹിതന്മാരാണ്. ഒരൊറ്റ അല്‍മായന്‍ പോലുമില്ല. അല്‍മേനിയെ വെച്ചാല്‍ കോളേജ് അധഃപതിക്കുമോ? കോളേജിന്റെ ലക്ഷ്യം നടപ്പാകാതെ വരുമോ? ഒരു ഇരുപത്തഞ്ച് വര്‍ഷംമുമ്പുവരെ കത്തോലിക്കാസഭ നടത്തുന്ന ഹൈസ്‌കൂളുകളില്‍ പോലും ഹെഡ്മാസ്റ്റര്‍മാര്‍ അച്ചന്മാരായിരിക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു. ഇപ്പോള്‍ ഇരുപത് കൊല്ലമായിട്ട് പല സ്‌കൂളിലും അല്‍മേനിമാരാണ് ഹെഡ്മാസ്റ്റര്‍മാരായിട്ടുള്ളത്. ആര്‍ക്കു വേണമെങ്കിലും ഇന്ന് ഹെഡ്മാസ്റ്റര്‍ ആകാം. ഹൈസ്‌കൂള്‍ നിലനിര്‍ത്തുവാന്‍ ഈ മാറ്റം തടസ്സമല്ലായെങ്കില്‍ കോളേജുകളില്‍ പ്രിന്‍സിപ്പാളന്മാരായി എന്തുകൊണ്ട് നാട്ടുകാരെ വച്ചുകൂടാ? അന്‍പത് കൊല്ലംമുമ്പ് യൂറോപ്യന്‍ രാജ്യങ്ങളിലെ ഇത്തരം സ്ഥാപനങ്ങളുടെ നടത്തിപ്പ് അല്‍മേനിക്ക് വിട്ടുകൊടുത്തിരുന്നു. അതുകൊണ്ട് ഒരാപത്തും സംഭവിച്ചിട്ടില്ല. നമ്മുടെ നാട്ടില്‍ ഇതു സംഭവിക്കേണ്ട കാലം കഴിഞ്ഞു.

അല്‍മേനിയെ അംഗീകരിക്കുക


ഈവക സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഒരു സമിതി ഏര്‍പ്പെടുത്തുന്ന പതിവുണ്ട്. അതില്‍, അല്‍മേനിക്കും സ്ഥാനം കൊടുക്കണം. എന്താണ് അവിടെ നടക്കുന്നതെന്ന് അവര്‍ അറി യണം. അത് എന്തുകൊണ്ട് ചെയ്തുകൂടാ? ജനാധിപത്യ യുഗത്തില്‍ ആവശ്യമായി വരേണ്ട കാര്യങ്ങളാണ്, ഇവയൊക്കെ. ഇതൊക്കെ സഭാധികാരികളെക്കൊണ്ട് ചെയ്യിക്കേണ്ട കാലം വൈകിയിരിക്കുന്നു. പാവങ്ങളെ ഉദ്ധരിക്കുക എന്ന പരിപാടി നടപ്പാക്കുകയാണെങ്കില്‍ അല്‍മേനികള്‍ അതില്‍ സഹകരിക്കണം. സഭ എന്നു പറഞ്ഞാല്‍ കന്യാസ്ത്രീകള്‍ തുടങ്ങി മാര്‍പ്പാപ്പ വരെയുള്ള ആളുകള്‍ മാത്രമേയുള്ളൂ എന്ന ധാരണ തിരുത്തണം. സാധാരണ മനുഷ്യര്‍ ഉണ്ടെങ്കിലേ സഭയുള്ളൂ. അവരുടെ നേതാക്കന്മാരായിരിക്കാതെ, സാധാരണക്കാരെ കൂട്ടുപിടിച്ച് സഭാകാര്യങ്ങള്‍ മുമ്പോട്ട് കൊണ്ടുപോകണം. സഭാധികാരികള്‍ നടത്തുന്ന എല്ലാ സ്ഥാപനങ്ങളിലും അല്‍മേനികള്‍ക്ക് ബന്ധമുണ്ടാകണം. അവയില്‍ അവര്‍ക്ക് അവകാശവും വേണം. ചോദിക്കുമ്പോള്‍ പണം കൊടു ക്കുവാന്‍ മാത്രമല്ല, സ്ഥാപനം നന്നായിട്ട് നടത്തിക്കൊണ്ടുപോകുവാനുള്ള ചുമതലയും അല്‍മേനിക്കുണ്ട്. ഇങ്ങനെ പല കാര്യങ്ങളെ സംബന്ധിച്ചും മാറ്റങ്ങള്‍ വരുത്തണം. ഇങ്ങനെയുള്ള പല നല്ല അറിവുകളും, ബോധവും, സാധാരണ ജനങ്ങളില്‍ ഉളവാക്കാന്‍ ഓശാനമാസിക ഉപകരിക്കും എന്നാണ് എന്റെ വിശ്വാസം. അത് പ്രസിദ്ധീകരിക്കുവാന്‍ മുന്‍ കൈയെടുത്ത എല്ലാവരെയും ഞാന്‍ ഹാര്‍ദ്ദമായി അഭിനന്ദിക്കുന്നു. അതിനെ പ്രോത്സാഹിപ്പിക്കുവാന്‍ ഇവിടെ കൂടിയിരിക്കുന്ന എല്ലാവരും മുമ്പോട്ടു വരണമെന്ന് ഞാന്‍ പ്രത്യേകിച്ച് പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ആ നിലയില്‍ ഈ മാസികയുടെ പ്രകാശനം ഞാന്‍ ഔപചാരികമായി നിര്‍വഹിക്കുന്നു.

മെല്‍വിന്‍ പാദുവാ ദയ അര്‍ഹിക്കുന്നു

Sunday, September 22, 2013

വിമര്‍ശകരും വിമര്‍ശനങ്ങളും സഭയ്ക്കു ശക്തിയാകട്ടെ!

ഫാ. ഡേവീസ് കാച്ചപ്പിള്ളി
(2013 സെപ്റ്റംബര്‍ ലക്കം 'സത്യജ്വാല'യില്‍ നിന്ന് )
'ഞാന്‍ വിമര്‍ശകരെ ഇഷ്ടപ്പെടുന്നു' എന്ന ഫ്രാന്‍സീസ് മാര്‍പ്പാപ്പായുടെ പ്രസ്താവന പ്രവാചകശബ്ദമാണെന്നു ഗ്രഹിക്കാന്‍ സഭയ്ക്കു സാധിക്കണം. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിലൂടെ 23-ാം യോഹന്നാന്‍ പാപ്പാ തുറക്കാന്‍ ശ്രമിച്ച വാതിലാണ് ഫ്രാന്‍സീസ് പാപ്പാ തുറന്നിട്ടിരിക്കുന്നത്. 16-ാം നൂറ്റാണ്ടില്‍ മാര്‍ട്ടിന്‍ ലൂഥറിന്റെ നേതൃത്വത്തില്‍ സ്ഥാപിതമായ പ്രോട്ടസ്റ്റന്റ് സഭയുടെ ചരിത്രം പരിശോധിച്ചാല്‍ , പാപ്പായുടെ പ്രവാചകശബ്ദത്തിന്റെ മഹത്വം ഗ്രഹിക്കാനാകും. നാലാം നൂറ്റാണ്ടിലെ കോണ്‍സ്റ്റന്റൈന്‍ കാലഘട്ടം മുതല്‍ ഉണ്ടായിരുന്ന പുരോഹിതസഭയില്‍ അധികാര അതിപ്രസരത്തിന്റെ ഫലമായി സഭയില്‍  അഭിപ്രായസ്വാതന്ത്ര്യത്തിനു വിലക്കുകളുണ്ടായതാണല്ലോ പന്തക്കുസ്താ സഭയുണ്ടാകാന്‍ കാരണമായത്. സഭയില്‍ അഭിപ്രായസ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു എന്നത് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അടിസ്ഥാന നന്മയായി കാണാനാകും. പക്ഷേ ഇന്നോളം സഭയില്‍ സ്വാതന്ത്ര്യം നടപ്പിലാക്കാനായിട്ടില്ല.                                           23-ാം യോഹന്നാന്‍ മാര്‍പ്പാപ്പായ്ക്കുശേഷം വിമര്‍ശകരെ സ്വാഗതം ചെയ്ത ഒരു സഭാധികാരിയായി രംഗപ്രവേശം ചെയ്തിരിക്കുന്നത് ഫ്രാന്‍സീസ് പാപ്പായാണ്. വിമര്‍ശകരെയും വിമര്‍ശനങ്ങളെയും സ്വതന്ത്രമായി അഭിപ്രായം പറയുന്നവരെയും സ്വീകരിക്കാന്‍ ഇന്നും സഭ സന്നദ്ധമായിട്ടില്ല. ഇതിനുള്ള തെളിവാണ്,സഭ ഇന്നോളം,രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിനുശേഷം ഉണ്ടായ സ്വതന്ത്രസംഘടനകളെ അംഗീകരിച്ചില്ല എന്നത്. ഇതിനൊരു ഉദാഹരണമാണ് സഭയിലെ തെറ്റായ നടപടികളെ വിമര്‍ശിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തില്‍ , തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന 'കേരള കാത്തലിക് ഫെഡറേഷ'നെ തൃശൂര്‍ രൂപതാകേന്ദ്രത്തിന്റെ പത്രത്തില്‍ 'വ്യാജസംഘടന' എന്ന് ആക്ഷേപിച്ച്,പ്രസ്തുത സംഘടനയുമായി പ്രവർത്തിക്കുന്നതില്‍ നിന്ന് വിശ്വാസികളെ അകറ്റാനുള്ള ശ്രമം ഉണ്ടായത്.


വിമര്‍ശകരും വിമര്‍ശനങ്ങളും സഭയ്ക്കു ഭീഷണിയാണ് എന്ന മിഥ്യാധാരണയല്ലേ ഇത്തരം പ്രസ്താവനകള്‍ക്കു പ്രേരകമാകുന്നത്? എന്നാല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റേയും ഫ്രാന്‍സീസ് പാപ്പായുടെയും മനസ്സ് സ്വായത്തമാക്കിയാല്‍, വിമര്‍ശകരിലൂടെ സഭയെ നവീകരിക്കാനും ശക്തമാക്കാനും സാധിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നു കാണാം. ഒരു ഉദാഹരണം എടുക്കാം: കേരളത്തിലെ കത്തോലിക്കാസഭയെക്കുറിച്ച് സാധാരണക്കാര്‍ക്കിടയിലെ ഒരു വിമര്‍ശനമാണ് 'സഭ കച്ചവടസഭയായി' എന്നത്. എന്നാല്‍ ഈ വിമര്‍ശനം കേട്ടിട്ട് ഇന്നോളം ഏതെങ്കിലും പുരോഹിതരോ, മെത്രാന്മാരോ, ഇതു വിലയിരുത്താനോ, സഭയില്‍ ഇപ്രകാരം തെറ്റ് ഉണ്ടെങ്കില്‍ തിരുത്താനോ ശ്രമിച്ചിട്ടുണ്ടോ? എല്ലാവരും ഈ വിമര്‍ശനം അവഗണിച്ചു എന്നതാണ് ഇന്നോളമുള്ള അനുഭവം. ജറുസലേം ദേവാലയത്തിലേതുപോലെയും അതിലുപരിയും ആയ കച്ചവടപ്രവര്‍ത്തനങ്ങള്‍ സഭയില്‍ ധാരാളമുണ്ട്. അവയെ ആട്ടിയോടിച്ച് സഭയെ സംശുദ്ധമാക്കാന്‍ മേല്‍പ്പറഞ്ഞ വിമര്‍ശനം ഉപകാരപ്രദമല്ലേ? പക്ഷേ അതു സ്വീകരിക്കാത്തതുകൊണ്ട്, അത് അവഗണിച്ചതുകൊണ്ട്, സഭയില്‍ ഇന്ന് കച്ചവടമനഃസ്ഥിതിയും കച്ചവടവ്യവസ്ഥിതിയും വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു. 
നമ്മുടെ  ദേവാലയങ്ങളില്‍ നടത്തപ്പെടുന്ന നേര്‍ച്ചകാഴ്ചകളില്‍ ഒട്ടേറെ കച്ചവടവല്‍ക്കരണം ഉണ്ട് എന്നതും,അവയില്‍ പലതും യഥാര്‍ത്ഥ ക്രിസ്തീയ  അരൂപിക്കു നിരക്കുന്നതല്ല എന്നതും ശരിയല്ലേ? തിരുനാളിനു വരുന്ന പലര്‍ക്കും വഴിപാടുകള്‍ നടത്തുക എന്നതാണ് പ്രധാന ഉദ്ദേശ്യം. ഇതിനുമുണ്ട് മറ്റൊരു മനഃശാസ്ത്രം. പണത്തിന് വിലകല്പിക്കുന്ന ഇക്കാലത്ത് പണം കൊടുക്കുന്ന നേര്‍ച്ചകാഴ്ചകളില്‍ കൂടുതലായ ദൈവാനുഗ്രഹം ഉണ്ട് എന്ന മിഥ്യാധാരണ മനുഷ്യര്‍ക്കുണ്ടാകുന്നു. തന്മൂലം, വി.കുര്‍ബ്ബാനയില്‍ പൂര്‍ണ്ണമായും സജീവമായും സംബന്ധിച്ചില്ലെങ്കിലും നേര്‍ച്ചനടത്താന്‍ അവര്‍ തിടുക്കം കൂട്ടുന്നു. ഇവിടെ യഥാര്‍ത്ഥ വിശ്വാസം വളരുകയാണോ തളരുകയാണോ? അമ്പ് എടുത്തു വയ്ക്കുന്ന നേര്‍ച്ച വി.സെബസ്ത്യാനോസിന്റെ തിരുനാളില്‍ പതിവുണ്ട്. പ്രസ്തുത നേര്‍ച്ചയ്ക്ക് 10 രൂപ നല്‍കി രസീത് വാങ്ങണം. രസീത് കാണിച്ച് വിശുദ്ധന്റെ രൂപത്തിനുമുമ്പിലെ മേശപ്പുറത്ത് ഒരു പ്ലെയ്റ്റില്‍ വച്ചിരിക്കുന്ന 'അമ്പ്' എടുത്ത് മുത്തി അവിടെത്തന്നെ വയ്ക്കുന്നു. എന്നാല്‍  വിശുദ്ധന്റെ രൂപത്തില്‍ കുത്തിവച്ചിരിക്കുന്ന അമ്പ് സാധാരണ ഭക്തന് മുത്താന്‍ പ്രത്യേക രസീത് ആവശ്യമില്ല; നേര്‍ച്ചപ്പണവും നിര്‍ബന്ധമില്ല. സത്യത്തില്‍, വൈകാരികമായി ചിന്തിച്ചാല്‍ , വിശുദ്ധന്റെ രൂപത്തില്‍ കുത്തിവച്ചിരിക്കുന്ന അമ്പ് മുത്താനല്ലേ, ഭക്തര്‍ക്ക് കൂടുതല്‍ താല്‍പര്യം ഉണ്ടാകുക? എന്നാല്‍ അമ്പ് എടുത്തുവയ്ക്കുക എന്ന ആചാരം ഉണ്ടാക്കിയതിലൂടെ അതൊരു പ്രത്യേക ഭക്തിമുറയായി. 10 രൂപ നിര്‍ബന്ധ നേര്‍ച്ചയായി കിട്ടുകയും ചെയ്യും! ഇവിടെ കച്ചവടക്കണ്ണ് ഇല്ലെന്നു പറയാനാകുമോ? 
ഇതുപോലെ നിരവധി നേര്‍ച്ചകാഴ്ചകളുണ്ട്. നേര്‍ച്ചകാഴ്ചകളുടെ മത്സരമാണ് തിരുനാളുകളില്‍ നടമാടുന്നത്.എന്തുമാത്രം പുതിയ നേര്‍ച്ചകളാണിപ്പോള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്! അവയെ നിയന്ത്രിക്കണം, നവീകരിക്കണം, സംശുദ്ധമാക്കണം. യഥാര്‍ത്ഥ വിശ്വാസം വര്‍ദ്ധിപ്പിക്കാനാകണം.
ചുരുക്കത്തില്‍, വിമര്‍ശനം ആരില്‍നിന്നായാലും അവയെ വിലയിരുത്താനും, തള്ളേണ്ടത് തളളി, കൊള്ളേണ്ടത്    കൊള്ളാനുമുള്ള ആര്‍ജ്ജവവും നല്ല മനസ്സും സഭയ്ക്കുണ്ടാകണം. എങ്കില്‍ മാത്രമേ, സഭയെ രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രബോധനപ്രകാരവും യേശുവിന്റെ സുവിശേഷചൈതന്യത്തിലും ഫ്രാന്‍സീസ് പാപ്പായുടെ മാതൃകയിലും നവീകരിച്ച് സംശുദ്ധവും ശക്തവുമാക്കാനാകൂ. ഇതിനുള്ള സംഘാതമായ ശ്രമങ്ങള്‍ സഭാസിനഡിലൂടെയും രൂപതാസിനഡിലൂടെയും ഉണ്ടാകട്ടെ എന്നാണ് എന്റെ വിനീതമായ ആശംസ.
ഫോണ്‍ : 9497179433

-:Marunadan Malayali:- - syro malabar for laity

-:Marunadan Malayali:- - syro malabar for laity:

'via Blog this'

Friday, September 20, 2013

തട്ടിപ്പുകൾ കാഞ്ഞിരപ്പള്ളിമുതൽ ടൂറിൻവരെ


ഒരു വൃദ്ധനായ പുരോഹിതനും ഒരു ജിപ്സിപ്പെണ്ണും തമ്മിലുള്ള പ്രേമം ഇറ്റലിയിലെ സഭയെ ഞടുക്കി. കുമ്പസാരിച്ചതുകൊണ്ട് പെണ്ണിന് നേട്ടം നാലുലക്ഷം ഡോളറും പുരോഹിതന് പെണ്ണിന്റെ ചൂടും ലഭിച്ചു. കണ്ണുതുറന്ന് ബോധോദയം ഉണ്ടായപ്പോൾ എല്ലാം നഷ്ടപ്പെട്ടിരുന്നു.

ടൂറിനിലെ ജിപ്സിസ്ത്രീ കുമ്പസാരക്കൂട്ടിൽ പുരോഹിതനെ മയക്കി വസ്തുക്കൾ  അപഹരിച്ചു. കാഞ്ഞിരപ്പള്ളിയിൽ പരിശുദ്ധാത്മാവിന്റെ അരുപിയാലും ടൂറിനിൽ   പിശാചിന്റെ പരീക്ഷണങ്ങളാലും മാമ്മോൻ ജയിച്ചു. പഞ്ചവടിയിലെ ചാക്കോച്ചൻതിരുമേനി സാധാരണ ധ്യാനിപ്പിച്ചാണ് സ്ത്രീകളെ  മയക്കി  തട്ടിപ്പുകൾ നടത്താറുള്ളത്. അദ്ദേഹം അതുകൊണ്ട് അന്താരാഷ്ട്രപ്രശസ്തിയും നേടി. അനേക ഫേസ്ബുക്കുകളിൽ കരുണയില്ലാത്തവർ ഈ മഹാന്റെ പേര് നിറച്ചുവെച്ചിട്ടുണ്ട്. കേരളത്തിൽ ഒരു ബിഷപ്പിനെ കള്ളൻ എന്ന് സൈബർ ലോകം വിളിക്കുന്നതും ചരിത്രപരമാണ്.

ജിപ്സികൾ അലഞ്ഞുനടക്കുന്ന ഒരു വർഗമാണ്. യൂറോപ്പ് മുഴുവനായും അമേരിക്കയിലും സാധാരണ ഇവരെ കൂട്ടമായി കാണാറുണ്ട്‌.   പിടിച്ചുപറി, മോഷണം മുതലായവകൾ ഇവരുടെ തൊഴിലാണ്. കൂടാതെ പുരുഷന്മാരെ മോഹിപ്പിച്ച് ജിപ്സിപെണ്ണുങ്ങൾ പണം തട്ടിയെടുക്കുന്നതും  കുലതൊഴിലാണ്. ബലഹീനതകൾ മനസിലാക്കി ഒരു തരം പൊടിമണപ്പിച്ച് പണം ഇരട്ടിപ്പിക്കുന്ന പദ്ധതികളുമായി ഇവർ സ്ത്രീകളെ സമീപിക്കും.  അമേരിക്കയിൽ മലയാളീസ്ത്രീകളും അവരുടെ വലയിൽ വീണ് അവരോടൊപ്പം ബാങ്കിൽപ്പോയി സ്വന്തം അക്കൌണ്ടിൽ നിന്ന് വൻതുകകൾ എടുത്തുകൊടുത്ത അനേക കഥകളുണ്ട്. ചിലപ്പോൾ വിജനമായ സ്ഥലത്ത് അവരെ പരിക്കേൽപ്പിച്ച് പണവുംകൊണ്ട് സ്ഥലവും വിടും. എന്റെ ചില സുഹൃത്തുക്കളും ജിപ്സികളുടെ വലയിൽവീണ് പണം നഷ്ടപ്പെടുത്തിയിട്ടുണ്ട്. 
 

ഒരു ജിപ്സിപെണ്ണിന്റെ ലൈംഗികകുടുക്കിൽ അകപ്പെട്ട് വൃദ്ധനായ ഒരു ഇറ്റാലിയൻ പുരോഹിതന് നഷ്ടപ്പെട്ടത് 4,60000  ഡോളറാണ്. തന്നെക്കാൾ അമ്പത് വയസിൽ പ്രായം കുറഞ്ഞ ഒരു ജിപ്സിയുവതിയുമായി ഈ പുരോഹിതൻ ബന്ധം ആരംഭിച്ചത് കുമ്പസാരക്കൂട്ടിൽനിന്നാണ്.  പുരോഹിതൻ ഈ ബന്ധത്തിൽനിന്ന് സ്ത്രീയെ ഒഴിവാക്കാനായിരുന്നു വീണ്ടും വീണ്ടും പണം കൊടുത്തുകൊണ്ടിരുന്നത്. എന്നാൽ ഈ സ്ത്രീ പുരോഹിതനെ ബ്ലാക്ക്മേയിൽ ചെയ്തുകൊണ്ടിരുന്നു. 


നാലുവർഷം മുമ്പാണ് ഈ ബന്ധം തുടങ്ങിയതെന്നും പത്രറിപ്പോർട്ട് പറയുന്നു. കുമ്പസാരക്കൂട്ടിൽനിന്ന് ലൈംഗിക ബന്ധത്തിനുമുമ്പ് രണ്ടുപേർക്കും എന്തോ വെളിപാടുണ്ടായിയെന്നും പറയുന്നു.  അതിനുശേഷം സ്ത്രീയുടെ നിയന്ത്രണത്തിലുള്ള  സംഘടനയുടെ കുരുക്കിൽ പലപ്പോഴായി പുരോഹിതന്റെ ജീവിതകാലസമ്പാദ്യം നഷ്ടപ്പെടുത്തുകയായിരുന്നു. ഒരു സമയത്ത് ഈ പുരോഹിതന് ലഭിച്ചിരുന്ന മാസശമ്പളം മുഴുവൻ  സ്ത്രീയെ എല്പ്പിച്ചിരുന്നു. തലേവർഷം കിട്ടിയ പൂർവികസ്വത്തും ഈ സ്ത്രീക്ക് കൈമാറി.


സ്ത്രീയുടെ കുടുംബത്തെ സഹായിക്കാനായിരുന്നു ഈ പണം അവരെ എൽച്ചിരുന്നത്. പണം കൊടുക്കാതെയിരുന്നാൽ സ്ത്രീയുമായുള്ള അവിഹിതബന്ധം അവർ പുറത്താക്കുമെന്നും ഭയപ്പെട്ടിരുന്നു. സ്ത്രീയെപ്പറ്റി വ്യക്തമായി വിവരങ്ങൾ പത്രമാധ്യമങ്ങൾക്ക് കിട്ടിയിട്ടില്ല.  ഇവരുടെ പേര് റമോണായെന്നും ഇപ്പോൾ 32 വയസുണ്ടെന്നും അറിയുന്നു. റമോണായെ കഴിഞ്ഞ ദിവസം പോലീസ് തട്ടിപ്പിന് കേസെടുത്ത് തടവിൽ ആക്കിയിരുന്നു. വിസ്താരം തുടരുന്നു.

പുരോഹിതന്റെ  കൈവശം ഒരു പൈസാപോലുമില്ലാതെ ദരിദ്രനായപ്പോഴാണ് കേസ് കൊടുത്തത്. അദ്ദേഹത്തിന് ലഭിച്ച ഭീഷണികളും കഷ്ടപ്പാടുകളും സാമ്പത്തികമായി തകർന്നതും സ്ത്രീക്കെതിരെ കൊടുത്ത ഹർജിയിൽ വിസ്തരിച്ചിട്ടുണ്ട്‌.
 

ടൂറിനിലെ ചരിത്രപ്രാധാനമായ  ദേവാലയത്തിലാണ് വിശുദ്ധകൂദാശയിൽനിന്ന്‌ തുടങ്ങിയ ഈ തട്ടിപ്പ് ആരംഭിച്ചത്. വാർത്താലേഖകർ കൂടുതൽ വിവരങ്ങൾക്കായി ദേവാലയമായി ബന്ധപ്പെട്ടെങ്കിലും പുരോഹിതനെപ്പറ്റിയോ സ്ത്രീയെപ്പറ്റിയോ വിവരങ്ങൾ കൊടുക്കുവാൻ അധികൃതർ തയ്യാറല്ലായിരുന്നു. ടൂറിനിലെ നിയമപാലകരും ഇതെപ്പറ്റി കൂടുതലായി എന്തെങ്കിലും അഭിപ്രായ പ്രകടനം നടത്തുവാൻ തയ്യാറായില്ല. റമോണായെന്ന് പേരുള്ള ഒരു ജിപ്സിസ്ത്രീയാണ് തട്ടിപ്പുകാരത്തി. ജിപ്സികൾ കിഴക്കേ യൂറോപ്പിലെ ഒരുതരം അലഞ്ഞുനടക്കുന്ന വർഗമാണ്.
Read: http://www.religionnews.com/2013/09/17/italy-shocked-affair-young-gypsy-elderly-priest/