Translate

Sunday, November 30, 2014

സഭയും, മാധ്യമങ്ങളും അത്മായരുടെ പക്ഷത്തല്ല - ശ്രി ജോര്‍ജ്ജ് ജോസഫ്

(almayasabdam.com വെബ്സൈറ്റ് ഔപചാരികമായി ഉത്ഘാടനം ചെയ്തുകൊണ്ട് KCRM സംസ്ഥാന പ്രസിഡണ്ട്‌ ശ്രി. കെ ജോര്‍ജ്ജ് ജൊസഫ് ചെയ്ത പ്രസംഗത്തില്‍ നിന്ന്)

 നാമിന്ന് വളർച്ചയുടെ ചരിത്രത്തിൽ ഒരു നിർണായക നാഴികക്കല്ല് പിന്നിട്ടുകൊണ്ട്അൽമായശബ്ദം’ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയാണ്വിശ്വാസികളുടെ വേദനകളും യാതനകളും സഭാധികാരികളുടെ നീതിനിഷേധവും ഏകാധിപത്യപരതയും അവകളോടുള്ള നമ്മുടെ നിലപാടുകളും പ്രതിരോധവും ലോകത്തിനു മുൻപിൽ തുറന്നു വെച്ച്ചർച്ച ചെയ്യാനായി 2011 നവംബർ 6നു ആരംഭിച്ച അൽമായശബ്ദം ബ്ലോഗിനു ലഭിച്ച സ്വീകാര്യത നമ്മെപ്പോലും അത്ഭുതപ്പെടുത്തുന്നതായിരുന്നു ആവേശത്തിലാണ് സത്യജ്വാല’ ജന്മമെടുക്കുന്നത്എന്നാൽഅനുദിന സംഭവങ്ങളും പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിൽ അതിനും പരിമിതികളുണ്ട്മാസത്തിലൊരിക്കൽ പുറത്തുവരുന്ന പ്രസിദ്ധീകരണം വായനക്കാരന്‍റെ കയ്യിലെത്തുമ്പോഴേക്കും അതിനേക്കാൾ പ്രധാനപ്പെട്ട മറ്റൊന്നായിരിക്കും അപ്പോഴത്തെ ചർച്ചാവിഷയംആധുനിക സാമൂഹ്യമാധ്യമങ്ങളുടെ സാധ്യതയും സ്വാധീനവും എത്രമാത്രമെന്ന് വളരെയധികം സംഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്ഇന്നലെത്തന്നെ എറണാകുളത്തു ജസ്റ്റിസ് കെറ്റിതോമസ് ഉദ്ഘാടനം ചെയ്ത ചർച്ച് ആക്റ്റും സഭാജനാധിപത്യവും’ എന്ന പാനൽ ചർച്ചയിൽ അൽമായശബ്ദംഫെയ്സ് ബുക്ക് മുതലായവയിൽനിന്ന് അറിഞ്ഞെത്തിയ പലരും പങ്കെടുത്തുഒരു ബ്ലോഗിന്‍റെ പരിധിക്കുള്ളിൽ നിൽക്കേണ്ടതല്ല നമ്മുടെ ചർച്ചകളും സംവാദങ്ങളും എന്ന തിരിച്ചറിവ്തുടക്കം മുതൽ നമുക്കുണ്ടായിരു ന്നെങ്കിലും രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുന്നവന്‍റെകണക്കുള്ള പണം മാത്രം കയ്യിലുള്ളവന്റെപരിമിതികൾ ഒരു വെബ്സൈറ്റ് തുടങ്ങുന്നതിൽനിന്ന് ഇത്രയും കാലം നമ്മെ തടഞ്ഞു സ്വപ്നമാണിന്ന് യാഥാർഥ്യമായിരിക്കുന്നത്.

ക്രൈസ്തവസഭയിലെ പ്രത്യേകിച്ച് കത്തോലിക്കസഭയിലെ ക്രിസ്തു വിരുദ്ധതയും അതിനെതിരെയുള്ള വിശ്വാസികളുടെ ചെറുത്തുനിൽപും ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലസഭ രാജകീയമാകുകയും സ്ഥാപനവൽക്കരിക്കപ്പെടു കയും ആത്മീയതയുടെ അടിത്തറ സമ്പത്തായിത്തീരുകയും ചെയ്തപ്പോൾ മുതൽ തുടങ്ങിയതാണത്യൂറോപ്പിൽ കത്തോലിക്കാസഭയുടെ തകർച്ചയിൽ കൊണ്ടു ചെന്നെത്തിച്ച സംഭവങ്ങൾ ചരിത്രത്തിന്റെ ഭാഗമായി നമ്മുടെ മുൻപിലുണ്ട്. ‘വിവേകി കണ്ടറിയുംഅല്ലാത്തവൻ കൊണ്ടറിയും’ എന്ന ചൊല്ല് അന്വർഥമാക്കുന്ന തരത്തിൽചരിത്രത്തിൽനിന്ന് തങ്ങൾ പാഠം പഠിക്കില്ലെന്ന വാശിയിലാണ് നമ്മുടെ സഭാധികാരികൾ - കുറഞ്ഞപക്ഷം കേരളത്തിലെങ്കിലുംതങ്ങളുടെ കച്ചവടതാല്പര്യങ്ങൾക്കു അനുഗുണമായിട്ടുള്ളവയെ മാത്രം പ്രോൽസാഹിപ്പിക്കുന്ന നിലപാടുകളുമായി മുൻപോട്ടുപോകുന്ന പുരോഹിത ഏകാധിപത്യം ഇന്ന് ജനാധിപത്യസർക്കാരുകളെപ്പോലും വെല്ലുവിളിക്കുന്ന തലത്തിലെത്തിക്കഴിഞ്ഞിരിക്കുന്നു.

വോട്ടുബാങ്ക് എന്ന ഉമ്മാക്കിയിൽ പേടിക്കിരിപ്പാണ് ഹിജഡത്വം സ്വയം വരിച്ച രാഷ്ട്രീയനേതൃത്വംഏറെ ദുഖകരമായിട്ടുള്ളത്മാധ്യമങ്ങളുടെ നിസംഗതയൊ കച്ചവടാധിഷ്ടിതമായ നിശബ്ദതയൊ കൊണ്ടുള്ള മനഃപൂർവമായ തമസ്കരണം മൂലം വാർത്തകളും വസ്തുതകളും ഇന്നു മറച്ചുവെക്കപ്പെട്ടിരിക്കുന്നു എന്നതാണ്ഇവ വെളിച്ചത്തു കൊണ്ടുവരേണ്ടത് വിശ്വാസിപക്ഷത്തുനിന്നുള്ള പൗരധർമമാണ് ദൗത്യമാണ് നാമിന്ന് ഏറ്റെടുത്തിരിക്കുന്നത്സാമൂഹ്യനീതിയും സമുദായ സൗഹാർദ്ദവും നിലനിർത്താനുള്ള  പോരാട്ടത്തിൽ എല്ലാ നല്ല മനുഷ്യരുടെയും പിന്തുണയും  പ്രോൽസാഹനവും പ്രതീക്ഷിച്ചുകൊണ്ടും അഭ്യർഥിച്ചുകൊണ്ടും ഇതുവരെ നൽകിയ നിർലോഭമായ സഹായങ്ങൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ടും അൽമായശബ്ദം വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.

കെ ജോർജ് ജോസഫ്,


പ്രസിഡന്റ്, KCRM. 
Mob: 90377078700 / 9496313963 Email: gvkatte@gmail.com       

വീണ്ടും തൃശ്ശൂര്‍ മാതൃക!

വളരെയേറെ വിവാദമായ കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് ബോണ്‍ നത്താലെ ഈ വര്‍ഷവും തൃശ്ശൂരില്‍ ആഘോഷിക്കുന്നു. ഗിന്നസ് ബുക്കില്‍ ഇടം തേടുകയെന്നതാണ് ലക്‌ഷ്യമെന്ന് കൃത്യമായി നോട്ടിസില്‍ പറഞ്ഞിരിക്കുന്നു. ഡിസംബര്‍ 19 മുതല്‍ ജനുവരി 15 വരെയാണ് തൃശ്ശൂര്‍ ശക്തനില്‍ ഈ പരിപാടി നടത്തുന്നത്. അത്യപൂര്‍വ്വ മാമാങ്കം എന്ന് രൂപത വിശേഷിപ്പിക്കുന്ന ‘BUON, NATALE’ യില്‍ പതിനായിരത്തിലധികം ക്രിസ്മസ് പാപ്പാമാരും, അയ്യായിരത്തിലധികം നര്‍ത്തകരും, ആയിരക്കണക്കിന് മാലാഖാമാരും അമ്പരപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. പെറ്റ് ഷോ, മത്സരങ്ങള്‍, കരോള്‍ ഘോഷയാത്ര തുടങ്ങി മറ്റു പരിപാടികളും ഒപ്പം ഉണ്ടാവും.  

Saturday, November 29, 2014

ബനഡിക്റ്റച്ചനും ഡി എൻ എ ടെസ്റ്റും




"ലോകത്ത് ഒരു സ്ത്രീയിൽ നിന്നും തനിയ്ക്ക് കുഞ്ഞുണ്ടാണ്ടായില്ലെന്നുള്ള "ബനഡിച്ചന്റെ  വാദം വിശ്വസിക്കാം. അക്കാലങ്ങളിൽ  പിതൃത്വം തെളിയിക്കാൻ  ശാസ്ത്രം അത്രത്തോളം വളർന്നിട്ടില്ലായിരുന്നു.

എന്നാൽ,  യൂട്യൂബിൽ  കാണുന്ന ഈ വികാരിയുടെ  വാർത്താ ലേഖകനോടുള്ള പമ്പര നുണ വിശ്വസിക്കാൻ കഴിയുന്നില്ല. ബനഡിക്റ്റച്ചനിൽ   മറിയകുട്ടിയുടെ കൊച്ചുമായി ഡി എൻ എ  ടെസ്റ്റ് നടത്തിയെന്നും അതിൽ തന്റെ പിതൃത്വം  നിഷേധിച്ചുകൊണ്ടുള്ള ഡി.എൻ എ  റിപ്പോർട്ടായിരുന്നുവെന്നും അച്ചൻ പറഞ്ഞതായി   വികാരി സാക്ഷ്യപ്പെടുത്തുന്നത്  യൂട്യൂബിൽ കേൾക്കൂ. അതുകൊണ്ടാണ് പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടതെന്നും വികാരി തട്ടി വിടുന്നു.  ലക്ഷക്കണക്കിന് ജനം ഈ വാർത്ത ശ്രവിച്ചു കാണും.


ഈ അച്ചനു ചരിത്ര ബോധമില്ലാതെ പോയി. മറിയക്കുട്ടി മരിച്ചത് 1960 ലാണ്.  അന്ന് ഡി.എൻ എ എന്ന വാക്ക് ഒരു ലോകവും കേട്ടിട്ടില്ല. രക്ത സാമ്പിളുകളും രക്ത ഗ്രൂപ്പുകളും അറിയുന്ന ടെസ്റ്റുകൾക്ക് ഏകദേശം നൂറു കൊല്ലം പഴക്കമുണ്ട്. എന്നാൽ പിതൃത്വം അറിയുന്ന ഡി.എൻ എ ടെസ്റ്റ് ആദ്യമായി ലോകത്ത് പരീക്ഷിച്ചത് 1986-ലാണ്. താഴത്തെ ലിങ്കിൽ  ശാസ്ത്രീയമായ വിവരങ്ങളുണ്ട്.  അച്ചന്റെ ഈ മണ്ടത്തരം കേട്ട് കേരളത്തിലെ ഒരു ഡോക്ടർമാരും ചിരിച്ചില്ലേ? കണ്ടു പിടിക്കാത്ത ഒരു ടെസ്റ്റിനെ പ്പറ്റി  ജോമോന്റെ  പിതാവായി കരുതുന്ന  ബനഡിക്ടച്ചന്റെ   പിതൃത്വം തെളിയിക്കാൻ ഹൈകോടതിയ്ക്ക് ദിവ്യ സന്ദേശം കിട്ടിയിരുന്നോ.?

ഡി.എൻ. എ. ടെസ്റ്റുകൾ  ലബോറട്ടറികളിൽ പരീക്ഷണ വിധേയമായിരുന്ന കാലത്ത്  ബ്രിട്ടനിൽ ഒരു ക്രിസ്റ്റീനയും അവരുടെ മകൻ ആണ്ട്രൂസും തമ്മിലുള്ള മാതൃത്വം തെളിയിക്കാൻ 1983-ൽ  ഈ  ടെസ്റ്റ് പരീക്ഷിച്ചിരുന്നു.  ഡി.എൻ.എ യുടെ ആദ്യ ചരിത്രവും അതായിരുന്നു.

 കോടതി വിധി തീരുവോളം  രക്തം പരിശോധിക്കാതിരിക്കാൻ അന്നു കുഞ്ഞായിരുന്ന  ജോ മോനെ പുരോഹിതർ ഏതോ അജ്ഞാത കേന്ദ്രങ്ങളിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. അക്കാലങ്ങളിലുള്ള കേരള കൌമുദി പത്രം വായിച്ചാൽ കൂടുതൽ സത്യം അറിയാൻ സാധിക്കും.  രക്ത സാമ്പിളുകളിൽ  നിന്ന് ഗ്രൂപ്പു തിരിച്ച്  പിതൃത്വം അനുമാനിച്ചാലും ശരിയായിരിക്കണമെന്നില്ല. ഡി എൻ എ  ടെസ്റ്റുകളുടെ ആവിർഭാവത്തിനു മുമ്പ്   രക്തസാമ്പിളുകൾ  തെളിവായി ലോകത്തുള്ള  ഏതെങ്കിലും  കോടതി പരിഗണിച്ചതായും അറിവില്ല.






Friday, November 28, 2014

ഫാ. ബെനഡിക്ട് ഓണംകുളവും മറിയക്കുട്ടിക്കൊലക്കേസും - ഇനിയെന്ത്?

                      ചര്‍ച്ചാസമ്മേളനവും കൂടിയാലോചനയും
2014 നവംബര്‍ 29, ശനിയാഴ്ച 2 പി.എം. മുതല്‍, പാലാ ടോംസ് ചേമ്പര്‍ഹാളില്‍
അദ്ധ്യക്ഷന്‍ : പ്രൊഫ. ജോസഫ് വര്‍ഗ്ഗീസ് (ഇപ്പന്‍)
(കെ.സി.ആര്‍.എം. സംസ്ഥാന വൈസ് പ്രസിഡന്റ്)
ചര്‍ച്ച നയിക്കുന്നവര്‍ : ശ്രീ. കെ. ജോര്‍ജ് ജോസഫ് (KCRM സംസ്ഥാന പ്രസിഡന്റ്)
ശ്രീ.പി.കെ. മാത്യു ഏറ്റുമാനൂര്‍ (KCRM അന്വേഷണസംഘം, തലവന്‍)
ശ്രീ. എം.പി. ജേക്കബ് (കുഞ്ഞുമോന്‍), മണിമലേത്ത്
പ്രത്യേക സാന്നിദ്ധ്യം : ശ്രീ. ജോയിമോനും കുടുംബവും
3-4 വര്‍ഷംമുമ്പ്, അതിരമ്പുഴ വികാരിയും ചങ്ങനാശ്ശേരി രൂപതയുംചേര്‍ന്ന് മറിയക്കുട്ടി കൊലക്കേസ് പ്രതിയായ ഫാ. ബെനഡിക്ട് ഓണംകുളത്തിനെ 'സഹനദാസ'നും വിശുദ്ധനുമാക്കാനുള്ള ശ്രമം ശക്തമാക്കിയപ്പോള്‍, കെ.സി.ആര്‍.എം. ഒരു  അഞ്ചംഗ അന്വേഷണസംഘത്തെ നിയോഗിക്കുകയുണ്ടായി. ശ്രീ. പി.കെ. മാത്യു ഏറ്റുമാനൂരിന്റെ നേതൃത്വത്തിലുള്ള ഈ സംഘം കൊലക്കേസുമായും, യഥാര്‍ത്ഥ കൊലപാതകിയുടെ കുടുംബക്കാര്‍ കുറ്റമേറ്റുപറഞ്ഞ് അച്ചനോടു ക്ഷമചോദിച്ചു എന്ന കഥയുമായും ബന്ധപ്പെട്ട മിക്കവരെയും നേരിട്ടുകണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും, എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ ആയിടെ പാലായില്‍ നടത്തിയ ചര്‍ച്ചായോഗത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.
സാഹചര്യത്തെളിവുകള്‍വച്ച് അച്ചന്‍തന്നെയാണ് മറിയക്കുട്ടിയെ കൊലപ്പെടുത്തിയത് എന്നും, മാപ്പപേക്ഷിച്ചു എന്ന കഥ കെട്ടിച്ചമച്ചതാണ് എന്നും, മറിയക്കുട്ടിയുടെ ഇളയകുട്ടി ജോയിമോന്‍ അച്ചന്റെ മകനാണ് എന്നുമായിരുന്നു പ്രധാന നിഗമനങ്ങള്‍. ഇതിനിടെ, മണിമലേത്തു പൗലോച്ചനെ കൊലപാതകിയായി ചിത്രീകരിച്ച് 'അഗ്നിശുദ്ധി'  എന്ന പുസ്തകമെഴുതിയ കളപ്പുരയ്ക്കലച്ചന്‍, പൗലോച്ചന്റെ മകന്‍ ശ്രീ കുഞ്ഞുമോന്റെ ചോദ്യങ്ങള്‍ക്കുമുമ്പില്‍ ഉത്തരംമുട്ടി, പുസ്തകത്തിലെ ആ വ്യാജപരാമര്‍ശത്തിന് മാപ്പുചോദിച്ച് ദീപികയിലും മനോരമയിലും പരസ്യമിടുകയും ചെയ്തു.
ഇതെല്ലാമായിട്ടും, ബെനഡിക്ടച്ചന്‍ വിശുദ്ധനാണെന്ന പ്രചാരണവും, അദ്ദേഹത്തിന്റെ പ്രത്യേകം തയ്യാറാക്കിയ കബറിടത്തില്‍ 'സഹനദാസ'നെന്ന നിലയില്‍ പ്രാര്‍ത്ഥനയും വണക്കവും തുടരുന്നു; 'അഗ്നിശുദ്ധി' യാതൊരു മാറ്റവും വരുത്താതെ വിറ്റഴിച്ചുകൊണ്ടിരിക്കുന്നു; പിതൃസ്വത്തായി യാതൊന്നും ലഭിക്കാതെ ജോയിമോനും കുടുംബവും വലയുന്നു...
ഇത്തരുണത്തില്‍, ഈ വിഷയങ്ങളില്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യാനാകും എന്നാലോചിച്ച് പ്രവര്‍ത്തന പദ്ധതികള്‍ പ്ലാന്‍ ചെയ്യാനാണ് നവം. മാസപരിപാടി ലക്ഷ്യമിടുന്നത്.
അച്ചന്റെ മകനാണെന്നു സ്വയം കരുതുകയും സമൂഹം വിശ്വസിക്കുകയും ചെയ്യുന്ന ശ്രീ ജോയിമോനും കുടുംബവും ഈ ചര്‍ച്ചാപരിപാടിയില്‍ പങ്കെടുക്കുന്നതായിരിക്കും.
ഈ പരിപാടിയിലേക്ക് എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിച്ചുകൊള്ളുന്നു.
സ്‌നേഹപൂര്‍വ്വം
-കെ. കെ. ജോസ് കണ്ടത്തില്‍ (KCRM സംസ്ഥാന ജന.സെക്രട്ടറി)
ഫോണ്‍: 8547573730

Is ours the only way for salvation?

 (Devil’s advocate for church reform)

Jose Paul, Delhi

Every human being is a child of God. Every human being is equal in the eyes of God. God created every human being as his own child. If He created Catholics as a specially created group from whom he will select a few virtuous ones for salvation, He is cruel. For example in India, only 1.55% of the population is Catholics.

All of them are not fit to go to heaven according to our present teachings. Will a Loving Lord create 98.45% percent of Indian population to be doomed to hell fire for no fault of theirs? We believe in a loving and benevolent father figure God. We believe that Jesus came down from Heaven and lived amongst us as a man and sacrificed His life on the cross definitely not to save a few people whom the Catholic Church proclaims as “servants of God, blessed and saints”.

We cannot imagine of a loving Jesus not caring about the multitude of people in the world he has created as His own children in His own image. He molded you and me with his palm. It goes against any form of logic to believe that the salvation is only for those who are baptized and whose names are registered in a church. When we say that one must be registered in a church, for God to call him or her to his right side in heaven, we are defying the creator Himself. Are not we ridiculing and insulting the omnipotent epitome of Love? Most of the members of the Church with common sense and logical thinking understands and believe that Jesus Christ is not narrow minded. The Church authorities created the kinds of beliefs and formulated sets of laws and traditions which will make the lay Catholics the slaves of the so called men of God.

If the organized Church is so narrow minded, how can they represent Jesus who is God of all humanity? Shouldn't the church need to openly declare the fact that Catholic way of life is one of the ways for salvation? Will this humbleness help us to love more people with an open heart without prejudices? Will Jesus love us more for that? Is there anything to be ashamed of to accept the real truth in the eyes of the world or that of Jesus? Many a time the Church have done so many blunders and then corrected according to the reality. Example, Inquisition of the Scientist who stated that earth is of spherical shape. There was a time the church used to sell indulgences for money as if selling real estates in heaven. We came out of these kinds of wrong things by eventually accepting the truth. It is better to face the truth, accept the reality later than never. Let us build the Church in the hearts of the people, Let Jesus stay in the hearts of every human being in whatever form He wish to. Let us accept every human being as the son of the Father, as our own brothers and sisters. These people have a right and God is sure to give them means to be with us in Paradise with the Father, Son and the Holy Spirit.

Please, dear shepherds, we are not  heretics. We are only putting our thoughts to get the right answers, logical and reasonable. Please help with reasonable answers which will make us stronger in faith and save us from wrong path.

Almayasabdam is one of the forums where we the lay people can ask the clergy our doubts in matters of faith and administration of the Church. Don’t consider Almayasabdam or other lay publications by laity as against the faith. We, the laity, are searching for ways and means of strengthening our faith in Jesus and His Church. They are partners with the clergy wanting to build a genuine Catholic community based on the teachings of Christ. Unfortunately, none of our great bishops or priests answers any of our questions in any open forum. If ever they communicate with laity, they only do it through the Sunday homily or through a pastoral letters just to tell us lay people what they want to inform us.  It is only a one way communication. There is no possibility for two way or multilevel communication with them. These are forums in which the lay people can only listen to the words of the high and mighty. There is no chance of even expressing our doubts and fears even on matters of faith or the functioning of our Church. We the lay people earnestly request the sincere shepherds, if there is any, who really follow Jesus to come forward and guide us Catholics through open interactive communication media where multi-way communication is possible. That will nurture good relationship and communication between the sheep and the shepherd to build a solid foundation for the Church which is the mystical body of Christ. 

New Website - Official Launching!


Kind Attention, General Comments -----


Almayasabdam generally publishes all comments that we receive here for moderation, irrespective of the attitude of our esteemed readers. We welcome all sorts of varied views and creative criticisms; doesn't matter if it is for or against. But we regret to say that we do not appreciate comments from proxy IDs or that are offensive and impolite in language, which might hurt the sentiments of other castes/communities/sects or any individual. Our official policy regarding posts and comments is published under DISCLAIMER. Kindly continue to be with us.
Thank You
Administrators. 

Thursday, November 27, 2014

Indian nun’s killer denies he has become a Christian – UCAN Exclusive

Conversion

False conversion claims made by media serve to underscore the highly explosive issue.

An Indian man jailed for murdering a Catholic nun says news stories claiming he had converted to the faith of his victim are media fabrications.

Samandar Singh, 46, was convicted of killing Franciscan Clarist Sister Rani Maria in 1995. In an interview with ucanews.com, Singh said he was “greatly pained” about false media reports claiming that he had converted to Christianity. He remains a “devout Hindu”, he said, and has never considered changing his religion.
Singh admitted that he was hired to kill the nun by people who opposed her work exposing exploitive money lenders. He was released from prison in 2006, after spending 11 years in jail. But in recent years, some Catholic news media have circulated stories suggesting he had converted to Christianity.
Singh said the misunderstanding began after he publicly spoke of how the victim’s own sister, Sr Selmy Paul — also a Catholic nun — accepted him as a brother while he was in jail.
During the 2002 Raksha Bandhan, a Hindu festival celebrating the close bond between siblings, he said, Sr Selmy tied a symbolic rakhi thread around his wrist, accepting him as a brother. Singh found the moment deeply moving.
When he was released from prison, he began to appear on television and told journalists he appreciated Christians and their religion, which encourages forgiveness.
“But I have never converted,” Singh stressed. “And I have no grudge or ill will against any religion.”
Singh’s eagerness to squelch the conversion rumors underscores the sensitivity of the issue in Hindu-majority Madhya Pradesh state. Extremists have been known to accuse Christian missionaries of orchestrating conversions under the guise of offering social services. Right wing Hindu groups, who oppose the conversion of Hindus to Christianity, even target Christians carrying religious literature and have attacked institutions and churches.
The pro-Hindu Bharatiya Janata Party-led government in the state has also enacted and implemented stringent anti-conversion laws.
Bishop Chacko Thottumarickal is the bishop for Indore, which includes the village where Singh now lives a farmer’s life on his family’s 8,000-square-meter plot. False conversion stories, he said, are troubling for everyone involved.
“The media publishes incorrect information on sensitive issue like conversion … without clarifying with the concerned people,” he told ucanews.com. Such stories can create trouble for not only Singh, but the Catholic Church itself, he said.
When asked why Church officials did not deny the fake reports when they appeared four years ago, the bishop said the Church should not be held responsible for careless reporting.
“After publishing false stories it is not good to blame the Church for remaining silent,” said the bishop, who is the head of the Indian bishops’ office for social communication. He said it is the media’s responsibility to fact-check its information.
For the murdered nun’s own sister, Samandar Singh’s religion is of no consequence.
“It is immaterial to me if he remains a Hindu or becomes a member of any other religion,” Sr Selmy said in an interview. “He will continue to be my brother.”
Source: ucanews.com

മറിയക്കുട്ടി കൊലക്കേസ് ഇനിയെന്ത്?


ചര്‍ച്ച 
പാലാ ടോംസ് ചേംബേഴ്സില്‍  
KCRM  പഠനസംഘത്തിന്റെ ആഭിമുഖ്യത്തിൽ 
2014 നവംബർ 29 (ശനിയാഴ്ച), 2-30  p .m . മുതൽ. 

കൈക്കാരന്‍ കുടുങ്ങി....

Curtsy - Facebook 


ശ്രീ പോൾ കെയിനിന്‍റെ അഭിപ്രായം സുവിശേഷാധിഷ്ഠിതം

പോപ്പിന്‍റെയും മെത്രാന്മാരുടെയും പ്രായപരിധി

സഭയി അടിയന്തിരമായി മൂന്ന് മാറ്റങ്ങപോപ്പിന്‍റെയും മെത്രാന്മാരുടെയും പ്രായപരിധി, വിവാഹിതരായ പുരോഹിത, സഭാഭരണം - സംഭവിച്ചേ തീരൂ എന്ന പോ കെയിനിന്റെ അഭിപ്രായം ഒരു പുതിയ ആശയമല്ല. അനേക മേല്പ്പറഞ്ഞ മൂന്ന് സുപ്രധാന വിഷയങ്ങളെ സംബന്ധിച്ച് പഠനങ്ങ നടത്തി ആധികാരിക ലേഖനങ്ങളും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. തലമൂത്ത മേല്പ്പട്ടക്കാ അവരുടെ അധികാരവും സുഖജീവിതവും വെറുതെ അങ്ങ് വിട്ടുകൊടുക്കാ സമ്മതിക്കുമോ? യേശു പഠനം ഒരു വശത്ത് പള്ളി ഭരണം മറ്റൊരു വശത്ത്. യേശുവിന്‍റെ പേരി നടത്തുന്ന (കു)റുക്കൻ കമ്പനിയി വ്വാധികാരത്തോടെ മരിക്കുവോളം വാണരുളാൻ ഇവക്ക് ആഗ്രഹമുള്ളതിനാലാണല്ലോ 'എഴുപത്തഞ്ചായി എങ്കിലും ആരോഗ്യമുണ്ട് നീട്ടിത്തരാമോ?' യെന്ന് സഭാധികാരത്തോട് ചില മെത്രാന്മാ ഇരക്കുന്നത്. 5000-ത്തില്കൂടുതല്മെത്രാന്മാ കത്തോലിക്കസഭയ്ക്ക് ഇന്നുണ്ട്. 50 വര്ഷംകൊണ്ട് മെത്രാന്മാരുടെ എണ്ണം ഇരട്ടിയായി. ഇവരെയെല്ലാം അല്മേനികളാണ് സംരക്ഷിക്കേണ്ടത്. റെ അഭിപ്രായത്തി രൂപതകളെ സംയോജിപ്പിച്ച് പകുതി എണ്ണമാക്കണം. 65 വയസായ എല്ലാ മെത്രാന്മാരെയും ദിനാളന്മാരെയും റിട്ടയ ചെയ്യിപ്പിക്കണം. അത്യാവശ്യമെങ്കിലേ പുതിയ മെത്രാന്മാരെ നിയമിക്കാവൂ. കത്തോലിക്കാ സഭാധികാരികളുടെ അധികാര ദുര്വിനിയോഗം എന്ന പാപം വര്‍ദ്ധിച്ചുവരുന്ന കാലഘട്ടത്തില്നായകത്വം, അധികാരം, തീരുമാനമെടുക്കല്തുടങ്ങിയവ യേശു പഠിപ്പിച്ച ശുശ്രൂഷയുടെ ഭാഷയില്പരിഭാഷപ്പെടുത്തണം. മെത്രാന്മാര്വാശിയുടെയും പകയുടെയും ഭാഷ വെടിഞ്ഞ് അറിവിന്റെയും തിരുത്തലുകളുടെയും ഭാഷ സ്വീകരിക്കണം. മെത്രാന്തൊപ്പിയുടെ നീളം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുന്നതുകൊണ്ടോ എണ്ണത്തില്തീരാത്ത 'മാര്തോമ്മാ കുരിശും' ഇരട്ടമയിലും തുന്നിപ്പിടിപ്പിച്ച് അലങ്കരിക്കുന്നതുകൊണ്ടാ ഒന്നും ഒരാത്മാവിനെപ്പോലും സ്വര്‍ഗ്ഗത്തിലേക്കു നയിക്കാ അവര്ക്കു കഴിയുകയില്ല. അവരുടെ ആധ്യാത്മിക ശുശ്രൂഷയാണ് വിശ്വാസികള്ക്കാവശ്യം.

വൈദിക ബ്രഹ്മചര്യം
പൗരോഹിത്യം ബ്രഹ്മചാരിക്കോ പുരുഷനോ മാത്രമായി പരിമിതപ്പെടുത്തുന്നതിന് യാതൊരു ന്യായീകരണവുമില്ല. വിവാഹിതര്ക്കും പൗരോഹിത്യം നല്കാവുന്നതാണ്. സഭയുടെ ദൗത്യം നിര്വഹിക്കാ കൂടുതല്പേരെ പ്രാപ്തരാക്കുകയും ചെയ്യും. ആര്ക്കു പൗരോഹിത്യം നല്കണമെന്ന് തീരുമാനിക്കുന്നതും അവരെ പഠിപ്പിക്കുന്നതും ഓരോ ഇടവകയോഗവും ആയിരിക്കട്ടെ. പൗരോഹിത്യത്തെ സംബന്ധിച്ചുള്ള സഭയിലെ ഇന്നത്തെ കാഴ്ചപ്പാടും പ്രതീക്ഷകളും മാറണം. സ്ത്രീകള്ക്കും പൗരോഹിത്യപട്ടം നല്കി വൈദികവൃത്തിയ്ക്കായി നിയോഗിക്കണം. അതല്ലായെങ്കില്സഭ സ്ത്രീകളോട് വിവേചനമാണ് ചെയ്യുന്നത്. സ്ത്രീകള്ക്ക് അവര്അര്ഹിക്കുന്ന സ്ഥാനം സഭയില്‍ നല്കണം
 

ലോകത്തിലെ വലിയ വലിയ കമ്പനികളായ ഫോര്ഡ് മോട്ടോ കമ്പനിയുടെയും, പെപ്സി കോള കമ്പനിയുടെയും, റിലയന്സിന്റെയുമെല്ലാം സി. . . മാര്വിവാഹിതരാണ്. പിന്നെ എന്തുകൊണ്ട് വിവാഹിതനായ മെത്രാന് തന്റെ രൂപതയെ ശുശ്രൂഷിച്ചുകൂടാ. വിവാഹിതനായതിനാല്സമയക്കുറവ് എന്ന ആരോപണം ഉന്നയിക്കാന്സാധിക്കയില്ലല്ലോ.

വിവാഹിതനായിരുന്നു കൊണ്ടുതന്നെയാണ് ഒന്നാം പോപ്പായായ പത്രോസ് ജെറുശലേമിലും അന്ത്യോക്യായിലുമെല്ലാം കര്ത്താവിന്റെ സുവിശേഷം പ്രസംഗിച്ചു നടന്നത്പത്രോസിന്റെ ഭാര്യ യാത്രയിലെല്ലാം പത്രോസിനോടൊപ്പം ഉണ്ടായിരുന്നു (1 കോറി. 9: 5).  മറ്റ് അപ്പോസ്തലര്ക്കും കര്ത്താവിന്റെ സഹോദരര്ക്കും ഭാര്യമാരുണ്ടായിരുന്നു (1 കോറി. 9: 5). വിവാഹിത വിശുദ്ധി അവിവാഹിത വിശുദ്ധിയോളം വിശുദ്ധമല്ല എന്നതു സഭയില്പിന്നീടുണ്ടായ യാതൊരടിസ്ഥാനവുമില്ലാത്ത വിശ്വാസമാണ്. സമയദൗര്ലഭ്യമല്ലിവിടെ പ്രശ്നം.

മില്‍വാക്കി (Milwaukee) അതിരൂപതയിലെ 160 വൈദികർകൂടി വൈദികബ്രഹ്മചര്യം ഓരോ വൈദികന്‍റെയും തീരുമാനത്തിന് (optional) വിട്ടുകൊടുക്കണമെന്ന് കാണിച്ച് അമേരിക്കന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ അധ്യക്ഷന്‍ ബല്ലവിൽ (Belleville) ബിഷപ്പ് വില്‍ട്ടൻ ഗ്രിഗരിക്ക് (Bishop Wilton Gregory) ഒരു മെമ്മോറാണ്ടം 2003 സെപ്റ്റംബർ 4-നു നല്കുകയുണ്ടായി. ക്ലേര്‍ജികള്‍ അവിവാഹിതരായിരിക്കണം എന്ന റോമിന്റെ തീര്‍പ്പ് ശരിയല്ലെന്ന് മാത്രമല്ല ആ വിഷയത്തെപ്പറ്റി കൂടുതല്‍ തുറന്ന സംവാദങ്ങള്‍ ഉണ്ടാകാനും വേണ്ടിയായിരുന്നു ആ വൈദികര്‍ മെത്രാനച്ചന് മെമ്മോറാണ്ടം അയച്ചത്. ഗ്രിഗരി മെത്രാന്‍, മെമ്മോറാണ്ടം അയച്ച വൈദികര്ക്ക് മറുപടി നല്കാതെ, മില്വാക്കി മെത്രാപ്പോലീത്തായ്ക്ക് ഒരു വിശദീകരണ മറുപടി ഓഗസ്റ്റ് 18, 2003-ല്നല്കുക മാത്രമേ ചെയ്തുള്ളു. അമേരിക്കന്ബിഷപ്സ് കോണ്ഫറന്സ് അധ്യക്ഷനായ ഗ്രിഗരി മെത്രാന് അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാട് എന്തായിരുന്നാലും, റോമിനെതിരായി ഉരിയാടാന്കഴിയുമോ? അവിവാഹിതാവസ്ഥ ദൈവത്തിങ്കലേക്ക് കൂടുത അടുക്കാനുള്ള ആധ്യാത്മിക വഴി ആണെന്നാണ് ഗ്രിഗരി മെത്രാനച്ചന്റെ അഭിപ്രായം. 'ദൈവം സ്നേഹമാകുന്നു' എന്നത് ദൈവവചനമായിരിക്കെ, ഭാര്യാഭര്ത്താക്കന്മാരുടെ മഹത്വീകൃതവും അത്യുദാത്തവുമായ സ്നേഹമല്ലേ ദൈവത്തിങ്കലേക്ക് അടുക്കാനുള്ള മാതൃകാവഴി എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നുണ്ട്.
 

'നീ നിന്റെ ജീവിതകാലത്തൊരിക്കലും ഒരു സ്ത്രീയെ സ്നേഹിക്കുകയില്ലെന്ന് എന്‍റെ മുമ്പി പ്രതിജ്ഞ എടുത്താ മാത്രമേ നിനക്കു ഞാ വൈദികപട്ടം നല്കൂ' എന്നാണ് ഇന്ന് ഓരോ മെത്രാനും ശഠിക്കുന്നത്. അത് റോമിന്റെ കല്പനയാണ്. 'നീ വിവാഹിതനാണെങ്കിലും നിന്നെ ഞാ സ്ഥിരഡീക്കനാക്കാം. പക്ഷേ, നിന്റെ ഭാര്യ മരിച്ചാല്നീ വേറൊരു സ്ത്രീയെ സ്നേഹിക്കയില്ലെന്ന് എഴുതി ഒപ്പിട്ടുതരണം.' ഇതും റോമിന്റെ കല്പനയാണ്.
 
വൈദികര്ബ്രഹ്മചാരികളായിരിക്കണമെന്നുള്ള നിയമം കാലഹരണപ്പെട്ടതും ആധുനികലോകത്തിന് യോജിക്കാത്തതുമാണ്. ശാസനം കാരണം 1,50,000-ഓളം വൈദികര്സഭവിട്ട് പോയിട്ടുണ്ട്. ഇത് സംഭവിച്ചില്ലായിരുന്നുവെങ്കിൽ ഇന്നത്തെ സഭ ഇതില്കൂടുത പുഷ്ടിപ്പെടുമായിരുന്നു. പത്രോസിനെപ്പോലെ അവരും ദൈവശുശ്രൂഷയ്ക്കായി തങ്ങളെത്തന്നെ അര്പ്പിച്ചവരായിരുന്നു.


പുരോഹിതരെ വിവാഹിതരാകാ അനുവദിച്ചുകൊണ്ടായിരിക്കണം സഭാനവീകരണം ആരംഭിക്കാന്‍. ലൈംഗികതയെയും സ്ത്രീകളെയും തിരുവിവാഹമെന്ന കൂദാശയെയും വില ഇടിച്ചു കാണാന്ബ്രഹ്മചര്യം എന്ന ആശയം കാരണമായിട്ടുണ്ട്.

സഭാഭരണം
മാര്തോമ്മാ ക്രിസ്ത്യാനികള്ക്ക് അവരുടേതായ പള്ളിക്കൂട്ടായ്മയും പള്ളിഭരണ സമ്പ്രദായവും ശിക്ഷണക്രമവും ഉണ്ടായിരുന്നു. മാര്തോമ്മായില്നിന്ന് പൈതൃകമായി അത് ലഭിച്ചതാണെന്ന് അവര്വിശ്വസിച്ചിരുന്നു. മാര്തോമ്മായില്നിന്ന് ലഭിച്ച ക്രിസ്തുമാര്ഗത്തിന്‍റെ ആകെത്തുകയാണ് മാര്തോമ്മാസാംസ്കാരിക പരിതസ്ഥിതികള്ക്കനുസരണമായും മാര്തോമ്മാ ക്രിസ്ത്യാനികള്വികസിപ്പിച്ചെടുത്ത ഒന്നാണ് എന്ന വസ്തുത ചരിത്രപരമായി അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്.

മാര്തോമ്മാ ക്രിസ്ത്യാനികളുടെ പള്ളികളുടെ ഭരണവും മൊത്തത്തിലുള്ള സഭയുടെ ഭരണവും നടത്തിയിരുന്നത് പല തട്ടിലുള്ള യോഗങ്ങള്‍ - ഇടവകയോഗം, പ്രാദേശികയോഗം, മലങ്കര പള്ളിക്കാരുടെ പൊതുയോഗം വഴിയാണ്. 'മണ്റം' എന്നറിയപ്പെടുന്ന ദ്രാവിഡ ഗ്രാമസഭകളായിരിക്കണം മാര്തോമാക്രിസ്ത്യാനികളുടെ കൂട്ടായ്മയിലും പള്ളിയോഗങ്ങള്വഴി സഭാഭരണം ആരംഭിക്കാന്പ്രേരകമായത്. തന്നെയുമല്ല, ഭരണസമ്പ്രദായം സുവിശേഷാധിഷ്ഠിതവും ആദിമസഭാപാരമ്പര്യത്തിലധിഷ്ഠിതവുമായിരുന്നു. ഇന്നും ചില പള്ളികളില്പള്ളിയോടടുത്ത് മണ്റം എന്ന് വിളിക്കപ്പെടുന്ന ഒരു കെട്ടിടം കാണാം. എന്റെ ചെറുപ്പകാലത്ത് പാലാ രൂപതയിലെ വിളക്കുമാടം പള്ളിക്ക് മണ്റം ഉണ്ടായിരുന്നതായി ഞാന്ഓര്മ്മിക്കുന്നുണ്ട്. മണ്റത്തില്വച്ച് പള്ളിയോഗം ചേരുകയും പ്രധാന തിരുനാള്ദിവസങ്ങളിലെ വാദ്യമേളങ്ങള്നടത്തുകയും കെട്ടിടത്തിന്റെ മട്ടുപ്പാവില്ശവമഞ്ചം സൂക്ഷിക്കുകയും മറ്റും ചെയ്തിരുന്നു.

പള്ളിയോഗം
ഓരോ പള്ളിയുടേയും നടത്തിപ്പിനാവശ്യമായ കാര്യങ്ങള്തീരുമാനിച്ചിരുന്നത് പള്ളിയോഗം കൂടിയാണ്. പള്ളിയുടെ അനുദിനകാര്യങ്ങ സുഗമമായി നടത്തിക്കൊണ്ടുപോകാന്പള്ളിയോഗം കൈക്കാരന്മാരെ തെരഞ്ഞെടുത്ത് അവരെ ചുമതലപ്പെടുത്തിയിരുന്നു. പള്ളിയുടെ ഭൗതിക കാര്യങ്ങള്മുഴുവനും പള്ളിയോഗം കൂടിയാണ് തീരുമാനിച്ചിരുന്നത്. പള്ളിയോഗത്തെ സംബന്ധിച്ച് ഫാ. കൂടപ്പുഴ എഴുതുന്നു: ''പള്ളിയുടെ ഭരണം നടത്തിയിരുന്നത് പള്ളിയോഗമാണ്. കുടുംബത്തലവന്മാരും തദ്ദേശവൈദികരും ഉള്പ്പെട്ട ഒരു യോഗമാണ് ഓരോ സ്ഥലത്തെയും പള്ളിഭരണം നടത്തിയിരുന്നത്. ഇടവക വൈദികരില്പ്രായം ചെന്ന ആളാണ് പള്ളിയോഗത്തിന്റെ അധ്യക്ഷന്‍. അദ്ദേഹം തന്നെയാണ് പള്ളിയിലെ മതകര്മ്മാനുഷ്ഠാനങ്ങള്നിയന്ത്രിച്ചിരുന്നതും. പള്ളിയോഗം പള്ളിയുടെ ഭൗതികസ്വത്തുക്കളുടെ മാത്രമല്ല ഇടവകയിലെ ക്രിസ്തീയ ജീവിതം മുഴുവന്റെയും മേലന്വേഷണം വഹിച്ചിരുന്നു. പരസ്യപാപം സംബന്ധിച്ച കേസുകള്തീരുമാനിച്ചിരുന്നത് യോഗമാണ്. സഭാസമൂഹത്തില്നിന്ന് തല്ക്കാലത്തേക്ക് പുറന്തള്ളുവാന്അധികാരവും യോഗത്തിനുണ്ടായിരുന്നു.'' യഥാര്ഥത്തില്നിയമാനുസൃതമായ ഒരു ട്രസ്റ്റിയ്ക്കുള്ളതുപോലുള്ള അധികാരമായിരുന്നു പള്ളിയോഗങ്ങള്ക്കുണ്ടായിരുന്നത്. പള്ളിയോഗത്തിനായിരുന്നു പരമാധികാരം. പള്ളിയോഗതീരുമാനങ്ങളില്മാറ്റം വരുത്താനോ നിരാകരിക്കാനോ മെത്രാന് അവകാശം ഉണ്ടായിരുന്നില്ലപള്ളിഭരണസംബന്ധമായ എല്ലാ കാര്യങ്ങളിലും പള്ളിയോഗങ്ങ ആധികാരിക തീരുമാനങ്ങ എടുത്തിരുന്നു.എന്നാ ഇന്ന് മാതോമ്മാ ക്രിസ്ത്യാനികളുടെ നല്ല പള്ളിഭരണസമ്പ്രദായത്തെ തകിടംമറിച്ച് നമ്മുടെ സഭയി പാശ്ചാത്യസഭയിലെ പാരിഷ് കൌസി മെത്രാന്മാ ഏകപക്ഷീയമായി നടപ്പിലാക്കി. എന്നാ പാരിഷ് കൗസിലിന് പള്ളിവികാരിയെ ഉപദേശിക്കാനേ അവകാശമുള്ളൂ. അവിടെയാണ് പിശക്.

വ്യക്തിസഭകളുടെ കൂട്ടായ്മയാണ് ആഗോളസഭ എന്നപോലെ പ്രാദേശികസഭകളുടെ (ഇടവകകളുടെ) കൂട്ടായ്മയാണ് രൂപത എന്ന കാഴ്ചപ്പാടായിരുന്നു മാര്തോമ്മാ ക്രിസ്ത്യാനികളുടെയും കാഴ്ചപ്പാട്. മാര്പാപ്പാ ആഗോളസഭയുടെ ആധ്യാത്മിക തലവനാണ്. അദ്ദേഹം വ്യക്തിസഭകളുടെ ആഭ്യന്തര ഭരണത്തില്ഇടപെടാറില്ല. അതുപോലെ ആധ്യാത്മിക ശുശ്രൂഷകനായ മെത്രാന് ഇടവകകളുടെ ആഭ്യന്തര ഭരണത്തില്ഇടപെടാനോ അധികാരം പ്രയോഗിക്കാനോ നസ്രാണിസഭാഘടനാ സമ്പ്രദായം അനുവദിച്ചിരുന്നില്ല. അത് പള്ളിയോഗത്തിന്റെ അധികാരപരിധിയി മാത്രം നിക്ഷിപ്തമായിരുന്നു.

പാശ്ചാത്യസഭാ പാരമ്പര്യം മ്ലേഛമെങ്കില്എന്തുകൊണ്ട് പള്ളിഭരണകാര്യത്തില്മാര്തോമ്മാ ക്രിസ്ത്യാനികളുടെ പൂര്വപാരമ്പര്യത്തിലുള്ളതായ പള്ളിയോഗവും പള്ളി പള്ളിക്കാരുടെ സ്വത്തെന്ന നിയമവും മാറ്റി പാശ്ചാത്യമായ പാരീഷ്കൗണ്സിലും പള്ളിസ്വത്ത് മെത്രാന്റേതെന്ന നിയമവുമുണ്ടാക്കി? വഴിപിഴച്ച പള്ളിഭരണാധികാരിയേയും തലതിരിഞ്ഞ വികാരിയേയും നീക്കംചെയ്യാനുള്ള അധികാരം പള്ളിയോഗത്തിന് ഉണ്ടായിരിക്കണം.

സഭാധികാരികള്ക്ക് അസൗകര്യം നല്കുന്നവരെ അവര്ഇഷ്ടപ്പെടുകയില്ല. സഭാശുശ്രൂഷയില്നിന്ന് അവരെ അകറ്റി നിര്ത്തും. സഭാധികാരികള്ക്ക് സ്വന്തം വിലയിരുത്തലനുസരിച്ചുള്ള പുണ്യപ്പെട്ടവരെ മാത്രം മതി. പാപികളെ വേണ്ട, സഭാനിയമത്തെ എതിര്ക്കുന്നവരെ വേണ്ട, സഭാനേതാക്കന്മാരെ വിമര്ശിക്കുന്നവരെ വേണ്ട, പള്ളിക്കു പൈസ കൊടുക്കാത്തവരെ വേണ്ട, വിവാഹിതപൗരോഹിത്യത്തെയോ സ്ത്രീപൗരോഹിത്യത്തെയോ അനുകൂലിക്കുന്നവരെ വേണ്ട, പോപ്പിന്റെ അപ്രമാദിത്വത്തെ എതിര്ക്കുന്നവരെ വേണ്ട, കുടുംബാസൂത്രണം നടത്തുന്നവരെ വേണ്ട, പൂരോഹിതര്വിവാഹിതരായാല്അവരെയും വേണ്ട, വിവാഹമോചനം നേടിയ വിശ്വാസിയെ വേണ്ട, രണ്ടാം വിവാഹം ചെയ്തവരെ വേണ്ട, സ്റ്റംസെല്‍ (stem cell ) റിസേര്ച്ചിനെ അനുകൂലിക്കുന്നവരെ വേണ്ട, കമ്യൂണിസ്റ്റുകാരെ വേണ്ട. പട്ടിക ഇങ്ങനെ നീണ്ടു പോകുന്നു. എന്നാല്മനുഷ്യകുലത്തെ രക്ഷിക്കാനായി വന്ന യേശു നിരുപാധികമായി എല്ലാവരെയും സ്നേഹിക്കുന്നു. യഹൂദപുരോഹിതരും യഹൂദസമൂഹവും അവജ്ഞയോടെ കണ്ടിരുന്ന വ്യഭിചാരിണികളും ചുങ്കക്കാരും കുഷ്ഠരോഗികളും പുറജാതിക്കാരുമെല്ലാം യേശുവിന്റെ സംഘത്തില്ഉണ്ടായിരുന്നു. സഭ ഇന്നു കരുതുന്നതുപോലെ നീതിമാന്മാരെ തേടിയല്ല, പാപികളെ തേടിയാണ് യേശു വന്നത്. യേശു തന്റെ ക്രിസ്തീയകുടുംബത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. സഭാധികാരികളുടെ മാനസാന്തരത്തിനുവേണ്ടി നമുക്കു പ്രാത്ഥിക്കാം.

ckalarickal10@hotmail.com