Translate

Monday, January 14, 2019

ലൂസി സിസ്റ്ററിന് നവോത്ഥാനം വേണ്ടെ?

[3:39 AM, 1/13/2019] +1 (310) 991-6985: BENNETT through KCRM(NA) Wattsapp group

ഇക്കണ്ട മലയാളക്കരയിലെ സകല വനിതകളുടേയും നവോത്ഥാനവും പുരോഗതിയും നില നിർത്താൻ സദാ സദ് കർമ്മങ്ങൾ മാത്രം ചെയ്യുന്ന ഇടത് പക്ഷ വനിതകളും ഫെമിനിസ്റ്റുകളും സർവോപരി ആണധികാരത്തിനെതിരെ കുരിശുയുദ്ധം നയിക്കുന്ന സ്ത്രീ രത്നങ്ങൾ കത്തോലിക്കാ സഭയിലെ സ്ത്രീവിരുദ്ധ നിലപാടുകൾ കണ്ടിട്ട് മിണ്ടാതിരിക്കയാണോ ?
കത്തോലിക്ക സഭയിലെ ചില ദുർന്നടത്തുകൾക്കെതിരെ പ്രതികരിക്കാറുള്ള സിസ്റ്റർ ലൂസി കളപ്പുര ക്കെതിരെ  സഭ നടത്തുന്ന മനുഷ്യാവകാശ ലംഘനത്തിനെതിരെ പ്രതികരിക്കാൻ തന്റേടം കാണിക്കണം - മതില് പണിഞ്ഞില്ലെങ്കിലും വേണ്ടില്ല, ചെറിയ മുള്ളുവേലിയെങ്കിലും കെട്ടിയാൽ കൊള്ളാം!

ബിഷപ്പ് ഫ്രാങ്കോ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചതിനെയുള്ള സമരത്തിലും മറ്റും ശക്തമായ നിലപാട് സ്വീകരിച്ച വ്യക്തിയാണ് സിസ്റ്റർ ലൂസി കളപ്പുര. സിസ്റ്റർ അംഗമായ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മദർ ജനറലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

സിസ്റ്റർ ലൂസി കളപ്പുരക്കലിന് കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്തതിനും മാധ്യമങ്ങൾക്ക് ഇന്റർവ്യൂ കൊടുത്തതിനും ചാനൽ ചർച്ചയിൽ ഫോണിൽ കൂടി അറ്റൻഡ് ചെയ്തതിനും ഒരു warning ലെറ്റർ കൊടുത്തിരിക്കുന്നു....
അത് കൂടാതെ സ്വന്തം ആയി കാർ വാങ്ങി.... എറണാകുളത്തു പോയി....  അങ്ങനെ കുറെ കാര്യങ്ങളാണ് കുറ്റങ്ങളാണ് ചാർത്തിയിരിക്കുന്നത്.
നാളെ അതായത് 09/01/2019 നു ജനറലേറ്റിൽ നേരിട്ട് മദർ ജനറലിന് മുന്നിൽ  ഹാജരാകാൻ ആണ് നോട്ടീസ്... കാറ് മേടിക്കുന്നതും ചാനലിനോട് സംസാരിക്കുന്നതും കർത്താവിനെതിരെ യാണെന്നാണ് മദർ ജനറലിന്റെ കണ്ടെത്തൽ. സ്നേഹ മഴയിൽ എന്ന പുസ്തകം എഴുതിയതു തന്നെ വല്യ കുറ്റമാണെന്നുമൊക്കെയാണ് മദർ അമ്മച്ചിയുടെ വാറോലയിൽ പറയുന്നത്.

കന്യാസ്ത്രീകൾ വഞ്ചി സ്ക്വയറിൽ നടത്തിയ സമരത്തിൽ പങ്കെടുത്തതിന് മാനന്തവാടിരൂപതയിൽ പെട്ട കാരക്കമല സെന്റ് മേരീസ് ഇടവകയിൽ സിസ്റ്റർ ലൂസിക്ക് ശുശ്രൂഷാ വിലക്ക് ഏർപ്പെടുത്തിയിരുന്നു.  കുർബാന നൽകൽ, സൺഡേ സ്കൂൾ അധ്യാപനം, ഭക്തസംഘടനാ പ്രവർത്തനം, ഇടവക യൂണിറ്റ് പ്രവർത്തനം, പ്രാർഥനാ കൂട്ടായ്മ എന്നിവയിൽ നിന്ന് സിസ്റ്റർ ലൂസിയെ മാറ്റി നിർത്തണമെന്ന് വികാരി മദർ സുപ്പീരിയർ വഴി അറിയിച്ചിരുന്നു. ഇതിനെതിരെ ഇടവക ജനങ്ങൾ  വ്യാപകമായി പ്രതിഷേധിച്ചിരുന്നു.പ്രതിഷേധത്തെ തുടർന്ന്  ഒടുവിൽ വിലക്ക് പിൻവലിച്ചു.

ജന രോഷം പതുക്കെ തണുത്തു തുടങ്ങിയപ്പോൾ കത്തോലിക്ക സഭ പണി തുടങ്ങി. കാരണം കാണിക്കൽ നോട്ടീസിലൂടെ പുറത്താക്കലാണ് ലക്ഷ്യം. എതിർ ശബ്ദങ്ങളെ കുഴിച്ചുമൂടുകയാണ് പതിവ് ആചാരങ്ങൾ - അതിന് വഴങ്ങാത്തവർക്ക് കിണറ്റിലേക്ക് സ്ഥലം മാറ്റം !
സ്ത്രീ വിമോചനക്കാർക്ക് പള്ളിയേയും പട്ടക്കാരനേയും പൊതുവെ പേടി ആയത് കൊണ്ട് ആ വഴി വരാറില്ല - കുറഞ്ഞ പക്ഷം മനിതി, തൃപ്തി ദേശായി തുടങ്ങിയ സ്ഥിരം നാടകവേദിക്കാരെ എങ്കിലും ഇറക്കേണ്ടി വരും. -
വോട്ട് ബാങ്കിനെ ഭയമില്ലാത്തവർ ഇക്കാര്യത്തിൽ ധൈര്യമായി ഇടപെട്ട് സിസ്റ്ററിന് നീതി ഉറപ്പാക്കാൻ മുന്നോട്ട് വരണം -
[3:40 AM, 1/13/2019] +1 (310) 991-6985: എറണാകുളം വഞ്ചി സ്ക്വയറിൽ കന്യാസ്ത്രീ സമരം നടക്കുന്ന സമയത്ത് വയനാട്ടിൽ നിന്നും എറണാകുളത്തെത്തി കന്യാസ്ത്രീ സമരത്തിന് പിൻതുണ പ്രഖ്യാപിച്ചതോടെയാണ് സിസ്റ്റർ ലൂസി കളപ്പുരസഭാധികാരികളുടെ കണ്ണിലെ കരടായത്. സമരത്തിൽ പങ്കെടുത്ത് നാട്ടിൽ തിരിച്ചെത്തിയ ഉടൻ വന്നു ഇടവക വികാരിയുടെ വിലക്ക്.തിരുക്കർമ്മങ്ങളിൽ സഹായിക്കേണ്ട .കുഞ്ഞുങ്ങൾക്ക് വേദപാഠം പറഞ്ഞു കൊടുക്കണ്ട. സിസ്റ്റർ ഒരാദ്ധാത്മിക പ്രവർത്തനവും ഇടവകയിൽ നടത്തണ്ട. ഇതായിരുന്നു വിലക്ക്. എന്നാൽ സിസ്റ്ററിനെ അടുത്തറിയുന്ന ഇടവക ജനം പള്ളിയിലേക്ക് ഇരച്ചുകയറി പ്രതിഷേധിച്ചപ്പോൾ വിലക്കേർപ്പെടുത്തിയ വികാരി കണ്ടം വഴി ഓടി.പിന്നെ ഇക്കാലമത്രയും സഭയുടെ നിരീക്ഷണത്തിലായിരുന്നു സിസ്റ്റർ.. ഈ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഇപ്പോൾ ഫ്രാൻസീസ്കൻ ക്ലാരിസ്റ്റ് സന്യാസസഭാ മദർ സുപ്പീരിയർ സിസ്റ്റർ ആൻ ജോസഫ് ഒരു വാറോല നൽകിയിരിക്കുന്നത്. ലൂസികളപ്പുര ക്കെതിരെ നിരവധി കുറ്റങ്ങളും അനുസരണക്കേടുമാണ് വാറോലയിൽ നിരത്തിയിരിക്കുന്നത്.!
1,നിരപരാധിയായ സഭാ അദ്ധ്യക്ഷനായ ഫ്രാങ്കോക്കെതിരെ കന്യാസ്ത്രീകൾ നടത്തിയ സമരത്തിൽ പങ്കെടുത്തു.
2 സഭാധികാരിക്കെതിരെ ചാനലിൽ അഭിമുഖം കൊടുത്തു.
3 കവിതയെഴുതി കവിതാ സമാഹാരം പ്രസിദ്ധീകരിച്ചു പണം ധൂർത്തടിച്ചു.
4 കാറുവാങ്ങി ആഡംബര യാത്ര നടത്തി.
 5. മേലധികാരികളോട് അനുസരണക്കേടു കാട്ടി.
6 ജോലി ചെയ്ത് കിട്ടുന്ന ശംബളം സഭയ്ക്ക് നൽകുന്നില്ല.
7 പത്രങ്ങളിലൂടെ പ്രതികരിച്ചു. സഭക്കെതിരെ ലേഖനമെഴുതി.
ഇങ്ങനെ നിരവധി കുറ്റങ്ങൾ നടത്തിയെന്നതിനാൽ ജനുവരി ഒൻപതാം തിയതി മദർ സുപ്പീരിയർ മുമ്പാകെ നേരിൽ ഹാജരായി തെറ്റുകൾ ഏറ്റുപറഞ്ഞ് മാപ്പു പറഞ്ഞാൽ തുടരാമെന്നുമാണ് സിസ്റ്റർ ലൂസി ക്കു നൽകിയ കുറ്റപത്ര ഭീഷണി നോട്ടീസിൽ പറയുന്നത്.
സഭയിലെ ഭൂരിപക്ഷവൈദീകരും ആഢംബരക്കാറിലും ബുള്ളറ്റുകളിലും കറങ്ങി നടന്ന് അർമാദിക്കുമ്പോഴാണ്. ലൂസിക്കെതിരെ അനുസരണക്കേടാരോപിച്ച് മാപ്പ് അപേക്ഷ വേണമെന്നാവശ്യപ്പെടുന്നത്. ഒരു ദിവസം 50 ലക്ഷം രൂപ ചെലവഴിച്ച് ആഢംബര ജീവിതം നയിച്ച ഒരു ബലാൽസംഘ വീരനെതിരെ പ്രതികരിച്ചതിനാണ് സത്യത്തിൽ ലൂസിക്കെതിരെ സഭ ഇപ്പോൾ പുറത്താക്കൽ ഭീഷണി പുറപ്പെടുവിച്ചതെന്ന് മലയാളികൾക്കൊക്കെ അറിയാം.
കന്യാസ്ത്രീ സമരത്തിൽ പങ്കെടുത്ത അഞ്ചു കന്യാസ്ത്രീകളേയും ഇരയേയും മാനസീകമായി പിഡിപ്പിക്കുന്നതിനെതിരെ ഇന്നലെയാണ് കന്യാസ്തീകൾ പ്രതികരിച്ചത്.അഞ്ചു പേരെയും അഞ്ചിടത്തേക്ക് സ്ഥലം മാറ്റാനാണ് സഭയുടെ തീരുമാനം. ജോലി ചെയ്യുന്ന കന്യാസ്ത്രീകൾക്കടക്കം ഒരു മാസത്തേക്ക് 500 രൂപയാണ് മഠം ചെലവിനായി നൽകുന്നത്. ഇതിൽ നിന്ന് വേണം ഈ സഹോദരിമാർ യാത്രകൾക്കും ഫോൺ ചെയ്യാനും നിത്യച്ചെലവിനുമുള്ള വക കണ്ടെത്തേണ്ടത്. അദ്ധ്യാപിക എന്ന നിലയിൽ ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന 60,000 രൂപ വരെയുള്ള ശംബളം സഭാധികാരികൾ വാങ്ങിയെടുത്തിട്ടാണ് ഇവർക്ക് മാസം 500 ഉലുവ നൽകുന്നത്. ഇത് സിസ്റ്റർ ലൂസിയടക്കമുള്ളവർ ചോദ്യം ചെയ്തതാണ് സഭയെ വിറളിപിടിപ്പിക്കുന്നത്. ഇത് കടുത്ത ചൂഷണമാണെന്നും ഓരോ കന്യാസ്ത്രീക്കും ആവശ്യമുള്ള തുക നൽകാതെ കടുത്ത ചൂഷണമാണ് നടക്കുന്നതെന്നും 'കന്യാസ്ത്രീ സമരത്തിന് പിൻതുണയുമായ് എത്തിയ കന്യാസ്ത്രീകളും പുരോഹിതരും പരസ്യമായി പറഞ്ഞതാണ്.
എന്നാൽ ഇത് പ്രാവർത്തികമാക്കാനുള്ള പ്രവർത്തനങ്ങളുമായ്
 നിശ്ചയദാർഡ്യത്തോടെ സിസ്റ്റർ ലൂസി നാലപാടെടുത്തതാണ് സഭാധികാരികളെ അങ്കലാപ്പിലാക്കുന്നത്. ഇത്തരം എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന സഭാ നേതൃത്വത്തിനെതിരെ ശക്തമായി പ്രതികരിക്കാൻ അൽമായരും വനിതാ പ്രവർത്തകരും ഒടുക്കം കന്യാസ്ത്രീകളും മുന്നോട്ടു വരുന്ന കാലം അതിവിദൂരമല്ല.'കാറ്റു വെളിച്ചവും കടക്കാത്ത കന്യാമഠത്തിന്റെ ചുവരുകളിൽ പുതിയ ജാലക വെളിച്ചം നൽകാനുള്ള ശ്രമമാണ് സിസ്റ്റർ ലൂസിയും അവരെ പിൻതുണക്കുന്ന അപൂർവ്വം വൈദികരും നടത്തുന്നത്. ദാരിദ്ര്യവ്രതത്തിന്റെ മറവിൽ നടക്കുന്ന സാമ്പത്തിക ചൂഷണങ്ങൾ അവസാനിപ്പിച്ച് കന്യാസ്ത്രീകൾക്കും സാമ്പത്തിക സ്വാതന്ത്ര്യം അനുവദിക്കാൻ ഒടുവിൽ സഭ നിർബന്ധിതമാവും എന്നാണ് എന്റെ പ്രതീക്ഷ.

No comments:

Post a Comment