Translate

Thursday, August 30, 2018

ആരാധനാലയങ്ങളിലും ധര്‍മ്മസ്ഥാപനങ്ങളിലും ഓഡിറ്റ് വേണം;

സുപ്രീം കോടതിയുടെ നിര്‍ണായക ഉത്തരവ്
(മംഗളം ദിനപത്രം ആഗസ്റ്റ് 23)

ന്യുഡല്‍ഹി : രാജ്യത്തെ മുഴുവന്‍ ആരാധാനാലയങ്ങളെയും ധര്‍മ്മസ്ഥാപനങ്ങളെയും ശുദ്ധീകരിക്കാനുള്ള നീക്കവുമായി സുപ്രീം കോടതി. എല്ലാ മതകാര്യ സ്ഥാപനങ്ങളിലും ധര്‍മ്മസ്ഥാപനങ്ങളിലും ജുഡീഷ്യല്‍ ഓഡിറ്റ് അനിവാര്യമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്ഥാപനങ്ങളുടെ ശുചിത്വം, ആസ്തി, വരുമാനം, കണക്കുകള്‍ എന്നിവ വ്യക്തമാക്കണമെന്നും ഇതുസംബന്ധിച്ച പരാതികളില്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക്  പരിശോധന നടത്താമെന്നും അവയിലെ റിപ്പോര്ട്ട്  ഹൈക്കോടതിക്ക് അയയ്ക്കണമെന്നും ഇത്തരം കേസുകളെ പൊതുതാത്പര്യ ഹര്‍ജികളായി പരിഗണിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി.

ഉത്തരവ് രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ക്ഷേത്രങ്ങള്‍ക്കും  മുസ്ലീം പള്ളികള്‍ക്കും  ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും  അടക്കം എല്ലാ ആരാധനാലയങ്ങള്‍ക്കും  ബാധകമാണ്. ജില്ലാ മജിസ്‌ട്രേറ്റുകള്‍ സമര്‍പ്പി ക്കുന്ന റിപ്പോര്‍ട്ടുകള്‍ പൊതുതാത്പര്യ ഹര്‍ജികളായി പരിഗണിച്ച് ഹൈക്കോടതി ഉചിതമായ ഉത്തരവുകള്‍ നല്കണണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

ആരാധനാലയങ്ങളില്‍ സന്ദര്‍ശകര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍, നടത്തിപ്പുകാരുടെ പ്രാപ്തിക്കുറവ്, ശുചിത്വപരിപാലനം, നേര്‍ച്ചകളുടെ ഉപയോഗം, ആസ്തികളുടെ സംരക്ഷണം തുടങ്ങിയവയൊക്കെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ മാത്രമല്ല, കോടതിയുടെ പരിഗണനയിലും വരുന്ന വിഷയങ്ങളാണെന്നാണ് കോടതി കഴിഞ്ഞ മാസം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. മൃണാളിനി പധ്വി എന്നയാള്‍ സമര്‍പ്പി ച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ സെപ്തംബര്‍ അഞ്ചിന് വിശദമായ വാദം കേള്‍ക്കും.

No comments:

Post a Comment