Translate

Saturday, February 29, 2020

കെസിആർഎം നോർത് അമേരിക്കയുടെ ഇരുപത്തിയഞ്ചാമത്‌ ടെലികോൺഫെറൻസ്, മാർച്ച് 11, 2020-ന്


 

ചാക്കോ കളരിക്കൽ

കെസിആർഎം നോർത്ത് അമേരിക്കയുടെ ഇരുപത്തിയഞ്ചാമത്‌  ടെലികോൺഫെറൻസ് മാർച്ച് 11, 2020 (March 11, 2020) ബുധനാഴ്ച വൈകീട്ട് ഒമ്പതുമണിക്ക് (09 PM EASTERN STANDARD TIME) നടത്തുന്നതാണെന്നുള്ള വിവരം എല്ലാവരേയും അറിയിച്ചുകൊള്ളുന്നു. വിഷയം: എറണാകുളം-അങ്കമാലി അതിരൂപത ഭൂമി വിവാദവും സഭാ നവോത്ഥാന മുന്നേറ്റങ്ങളും’. വിഷയം അവതരിപ്പിക്കുന്നത്: ആർച്ച്ഡയോസിസൻ മൂവ്മെൻറ് ഫോർ ട്രാൻസ്പരൻസി (Archdiocesan Movement for Transparency)-യുടെ സ്പോക്സ് പേഴ്സൺ ശ്രീ ഷൈജു ആൻറണി (Shyju Antony) ആയിരിക്കും.


ശ്രീ ഷൈജു ആൻറണി എറണാകുളം-അങ്കമാലി തിരൂപതയിലെ ഒരു അംഗമാണ്. അദ്ദേഹം സേവ് ഔർ സിസ്റ്റേഴ്സ് (SOS) എന്ന സംഘടനയുടെ  ജോയിൻറ് കൺവീറാണ്. പന്ത്രണ്ടു വർഷം തിരുവനന്തപുരത്ത് ദൂർ ദർശനിൽ (Door Darsan) ന്യൂസ് റീഡർ ആയിരുന്നു. ഡിവൈൻ റീട്രീറ്റ് സെൻററിൽ പ്രീച്ചറായും എറണാകുളം-അങ്കമാലി തിരൂപതയിൽ ഇവാൻജെലൈസേഷൻ ഡിപ്പാർട്മെൻറ് അംഗമായും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോൾ സ്വന്തമായി ബിസ്നെസ്സിൽ ഏർപ്പെട്ടിരിക്കുന്നു.

കേരളത്തിലെ എല്ലാ രൂപതകളിലും ഭൂമിവില്പനകൾ തകൃതിയായി നടന്നുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്. കോടികൾ വരുമാനമുള്ള രൂപതകൾക്ക് എങ്ങനെ കടം വരുന്നു? കടം വീട്ടാൻ എന്തിന് ഭൂമി വിൽക്കുന്നു? പൂർവീകർ പള്ളികൾക്കുവേണ്ടി സമ്പാദിച്ച വസ്തുവകകൾ വിറ്റുതുലയ്ക്കാൻ ആരിവർക്ക് അനുവാദം നൽകി? അത്തരം ചോദ്യങ്ങൾക്കൊന്നും സഭയിൽ ഇന്ന് സ്ഥാനമില്ല. ഒരു രൂപതയും ആരെയും കണക്ക് ബോധിപ്പിക്കാറുമില്ല. അല്മായരെ അപ്പാടെ അവഗണിക്കുന്ന, മാറ്റിനിർത്തുന്ന അജപാലകർ അവർക്ക് തോന്നിയവിധത്തിൽ സാമ്പത്തികം കൈകാര്യം ചെയ്യുന്നു.

സീറോ-മലബാർ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്തയും എറണാകുളം-അങ്കമാലി തിരൂപതയുടെ മെത്രാപ്പോലീത്തയുമായിരുന്ന കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ഭൂമിവിൽപ്പന സംബന്ധിച്ച ആരോപണങ്ങൾ 2017 മുതൽ സഭാവിശ്വാസികളും മറ്റ് ജനവിഭാഗങ്ങളും ശ്രവിച്ചുകൊണ്ടാണിരിക്കുന്നത്. ഭൂമി വിൽപ്പനയിൽ എറണാകുളം-അങ്കമാലി തിരൂപതയ്ക്ക് വലിയ നഷ്ടം ഉണ്ടായെന്ന് ഒരു വിഭാഗം വൈദികരും അല്മായരും ആരോപിക്കുന്നു. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിന് 100 കോടിയുടെ ഭൂമി വിറ്റെന്നും എന്നാൽ കടം 90 കൂടിയായി ഉയരുകയും ഭൂമി അതിരൂപതയ്ക്ക് നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായി എന്നുമാണ് ആരോപണം. ഭൂമി വിവാദത്തിൽ വൈദികരും അല്മായരും ആലഞ്ചേരി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പരസ്യ പ്രതിഷേധം നടന്നതും എറണാകുളം-അങ്കമാലി തിരൂപതയുടെ മെത്രാപ്പോലീത്ത സ്ഥാനത്തുനിന്നും അദ്ദേഹത്തെ നീക്കം  ചെയ്തതുമെല്ലാം നമുക്കറിവുള്ളതാണ്. മാർ ആലഞ്ചേരിയുടെ പേരിൽ അനവധി കോടതി വ്യവഹാരങ്ങൾ നിലവിലുണ്ടെന്നുള്ളത് ഒരു യാഥാർഥ്യമാണ്. എറണാകുളം-അങ്കമാലി തിരൂപത വിവാദ ഭൂമി ഇടപാടിലെ അറിയാക്കഥകൾ ഈ സംഭവുമായി ഏറ്റവുമധികം ഇടപെട്ടിട്ടുള്ള ശ്രീ ഷൈജു ആൻറണിയിൽനിന്നും നമുക്ക് നേരിട്ടു ശ്രവിക്കാം. സംഭവത്തിൻറെ നിജസ്ഥിതി മനസ്സിലാക്കാനും സംശയത്തെ ദൂരീകരിക്കാനുമുള്ള ഒരു സുവർണാവസരമാണിത്.

അവതരണത്തിനുശേഷം ചോദ്യങ്ങൾ ചോദിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. പിന്നീടുള്ള ചർച്ചയിലും പങ്കെടുക്കാൻ എല്ലാവരേയും സ്നേഹപൂർവം ക്ഷണിച്ചുകൊള്ളുന്നു.

ടെലികോൺഫെറൻസ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


മാർച്ച് 11, 2020 Wednesday evening 09 pm EST (New York Time)


Moderator: Mr. A. C. George


The number to call: 1-605-472-5785; Access Code: 959248#


Please see your time zone and enter the teleconference accordingly.

No comments:

Post a Comment