Translate

Wednesday, December 13, 2017

ലത്തീൻ കത്തോലിക്കാസഭ ജനങ്ങളോട് മാപ്പുപറയണം ഓപ്പൺ ചർച്ച് മൂവ്‌മെന്റ്.



ശ്രീലങ്കക്കു സമീപം രൂപംകൊണ്ട  ന്യൂനമർദ്ദം ശക്തി പ്രാപിച്ച് ഓഖി എന്ന ചുഴലികൊടുങ്കാറ്റായി ഭീകരരൂപം പ്രാപിച്ച് (60) അറുപതിലധികം മൽസ്യതൊഴിലാളികളുടെജീവനെടുക്കുകയും പാവപ്പെട്ട തീരദേശ വാസികൾക്കും ഹൈറേഞ്ചു നിവാസികൾക്കും കോടിക്കണക്കിനു രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിരിക്കുന്നു. ഈ ദാരുണസംഭവം ലത്തീൻ സഭ അവരുടെ കൊയ്ത്തുൽസവമാക്കിയിരിക്കുകയാണിപ്പോൾ. അവർക്കിത് ചാകരയാണ്. രാഷ്ട്രീയക്കാരെയും ഭരണാധികാരികളേയും വരിധിയിൽ കൊണ്ടുവരുന്നതിനും ചിലരുമായി പുതിയ ചങ്ങാത്തം ഉറപ്പിക്കുന്നതിനുമുള്ള നെറികെട്ട അവസരമായിട്ടാണ് സഭയിതിനെ ഉപയോഗിക്കുന്നത്. ജനങ്ങളെ കലാപത്തിനും പ്രക്ഷോഭത്തിനും പ്രേരിപ്പിക്കുകയാണ്. ഇത് അപലപനീയവും് ദുഖകരവുമാണ്. അതുപോലെ അപകടകരവും രാജ്യസുരക്ഷക്ക് ഭീക്ഷണിയുമാണ്. 

റോമിന്റെ നേരിട്ട്‌നിയന്ത്രണമുള്ളതും പാവപ്പെട്ട ജനങ്ങളുടെ നേർച്ചപ്പണവും പാവപ്പെട്ടവരുടെ പേരിൽ വിദേശത്തുനിന്നെത്തുന്ന പണവും നികുതിയിനത്തിൽ സർക്കാരിനെ വെട്ടിച്ച് ഉണ്ടാക്കുന്ന പണവും ചേർത്തുവച്ചു നോക്കിയാൽ ദശലക്ഷകോടികളുടെ സമ്പത്തുള്ള സംഘടനയാണ് ലത്തീൻകത്തോലിക്കാസഭ. ദുരന്തത്തിലകപ്പെട്ട പ്രദേശങ്ങളിലെ ഭൂരിപക്ഷം ജനങ്ങളും ക്രിസ്ത്യാനികളുമാണ്.  അമൃതാനന്തമയീ മഠം പോലും സഹായങ്ങളുമായി എത്തി .തങ്ങളുടെ ജനസമൂഹങ്ങൾക്ക് യാതോരു സഹായവും ചെയ്യാതെ  ജനത്തിനെ തെരുവിലിറക്കി സമരം ചെയ്യിക്കുന്നത് നികൃഷ്ടവും നീചവുമാണ്.ദുരന്തബാധിതർക്കായി മെത്രാൻമാരും വൈദീകരും ഒന്നു ചെയ്തില്ലെന്ന് ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. ആഡംബരജീവിതം നയിക്കുന്ന ഇവരെങ്ങനെയാണ് പാവപ്പെട്ടവന്റെ വിലാപം കേൾക്കുക.
അത്യാധുനിക ശാസ്ത്ര സംവിധാനങ്ങൾ രാജ്യത്തിനകത്തും വിദേശത്തുമുള്ളപ്പോൾ കോടിക്കണക്കിനുരൂപയുടെ സമ്പത്തും റോമിന്റെ നിയന്ത്രണവുമുള്ള ലത്തീൻ സഭക്ക് ഇത്തരത്തിലുള്ള പ്രകൃതി ദുരന്തങ്ങൾ മൂൻകൂട്ടി അറിയുന്നതിനും അതു അതിവേഗം മൽസ്യത്തൊഴിലാളികളേയും മറ്റുള്ളവരേയും നേരിട്ടറിയിക്കുവാനും ഏതാനും ലക്ഷങ്ങൾ മുടക്കി സംവിധാനമുണ്ടാക്കിയാൽ മതിയാകും. ഇതിന് ജനങ്ങളിൽനിന്നും പിരിക്കുന്ന ഒരാഴ്ച്ചത്തെ നേർച്ചപ്പണത്തിന്റെ പത്തിലൊന്നു പോലും വേണ്ടിവരില്ല. സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള ദുരന്തനിവാരണ അഥോറിറ്റി പോലുള്ള സ്ഥാപനങ്ങളുമായി നിരന്തരം ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിക്കുന്നതിന് രണ്ടു ക്ലാർക്ക്മാരെ നിയോഗിച്ച് ഒരു ഇൻഫർമേഷൻ സെന്റർ തുടങ്ങിയാൽ മതി. വീടും സ്വത്തുക്കളും നഷ്ടപ്പെട്ടവർക്കായി ഒരു സർക്കാർ സഹായം പോലുമില്ലാതെ പുനരധിവാസം പൂർത്തിയാക്കുന്നതിന് സഭക്ക് ഒരുമാസം പോലും വേണ്ട. ദുരന്തബാധിതർക്കായി ഒരു ചെറുവിരൽ പോലും അനക്കുവാൻ സഭ തയ്യാറല്ല .

 ഇരുപത്തഞ്ചു കോടിമുതൽ  നൂറ്റിപത്തു കോടിവരെ ചിലവുവരുന്ന പള്ളികളും പരിഷ്ഹാളുകളും നിർമ്മിക്കുന്നതിന് സഭ ഒരുവർഷം പോലും എടുക്കാറില്ല. കഴിഞ്ഞ സുനാമികാലത്ത് ഇടുക്കിക്കടുത്തുള്ള കാഞ്ഞിരപ്പള്ളിയിൽ പോലും സുനാമിയുണ്ടായത്രേ. ദുരന്തത്തിൽപെട്ടവർക്ക് രൂപതവഴി വിദേശസഹായം ഒഴുകിയെത്തിയതു കേട്ട് ലോകം ഞെട്ടിയതാണ്.

ഇതെല്ലാം മെത്രാൻമാരുടെ സ്വന്തമായതിനാലുള്ള ആവേശമണ്. ഒരു പള്ളി പണിയുന്ന കാശുണ്ടെങ്കിൽ മേൽപറഞ്ഞ വിഭാഗങ്ങൾക്ക് കയറിക്കിടക്കുവാൻ ഒരു കൂരയെങ്കിലുമായേനേ. യേശുവിന്റെ പേരിലുള്ള കച്ചവടം കൊഴുക്കുകയാണിവിടെ. അർത്തുങ്കലും കൊല്ലം കുരീപ്പുഴയിലുമൊക്കെ തീർക്കുന്ന പള്ളികൾ എത്രകോടിയുടേതാണ്. യേശുവിനു വിരുദ്ധമായി പ്രവർത്തിക്കുകയും, തങ്ങളുടെ ചോരയും നീരും ഊറ്റിക്കുടിച്ച് തടിച്ചുകൊഴുത്ത് തിമിർത്തുനിൽക്കുന്ന മെത്രാന്മാരുടെയും വൈദികരുടെയും പൊള്ളത്തരങ്ങളും ചതിയും വഞ്ചനയും തിരിച്ചറിഞ്ഞ് ഇവരുടെ കപടമുഖം പൊതുസമൂഹത്തിൽ പിച്ചിച്ചീന്താൻ യേശുവിൽ വിശ്വസിക്കുന്ന പ്രിയപ്പെട്ട വിശ്വാസികൾ തയ്യാറാകണം. യേശുവിനോട് ചേർന്ന് നിന്ന് ജീവിതം ധന്യമാക്കണം . ഞായറാഴ്ചകളിലും തിരുനാളുകളിലും ദൈവത്തിന്റെ പേരിൽ മേത്രാന്മാരുടെ നേർച്ചപ്പെട്ടികളിലേയ്ക്ക് നിങ്ങൾ നിക്ഷേപിക്കുന്ന പണം നിങ്ങൾ തന്നെ സ്വരൂപിച്ച് വച്ചാൽ ഇത്തരം ദുരന്തങ്ങളുണ്ടാവുമ്പോൾ ആരുടേയും കാൽക്കീഴിൽ ഓശ്ചാനിച്ചുനിൽക്കാതെ നിങ്ങൾക്കുതന്നെ സ്വയം പിടിച്ചുനിൽക്കുന്നതിനുകഴിയും .

ഓഖി ദുരന്തത്തിന്റെ പേരിൽ ജനങ്ങളെ തെരുവിലിറക്കിയും അവരെ കബളിപ്പിച്ചും രാഷ്ട്രീയം കളിക്കുന്ന ലത്തീൻസഭ ജനങ്ങളോട് മാപ്പുപറയുകയും മേൽസൂചിപ്പിച്ച പ്രകാരമുള്ള  പ്രതിരോധ പ്രവർത്തനങ്ങൾ  ഉടൻ നടപ്പാക്കുന്നതിന് നടപടി സ്വീ്കരിക്കണമെന്നും ഓപ്പൺ ചർച്ച് മൂവ്‌മെന്റെ് സഭാ നേതൃത്വത്തോട് ആവശ്യപ്പെടുകയാണ്.


                                                                                                                      റെജി ഞളളാനി

                                                                                                                 സംസ്ഥാന ചെയർമാൻ
                                                                                                             ഓപ്പൺ ചർച്ച് മൂവ്‌മെന്റെ്
                                                                                                                                             9447105070.






No comments:

Post a Comment