Translate

Thursday, March 1, 2012

Vatican reveals a selection of historic documents from its secret archives



Some of the documents on display include:
  • A letter from an English nobleman to Pope Clement VII in 1530 that demands that King Henry VIII be allowed to divorce Catherine of Aragon in order to marry Anne Boleyn.
  • An 1887 letter from a Native American chief written on a strip of bark that refers to the pope as the "Grand Master of Prayers."
  • The astronomer Galileo’s retraction of his theories of the galaxy after his trial on heresy charges in 1633.
  • Documents from the trials of the Knights Templar.
  • The excommunication decree of reform leader Martin Luther.
  • The abdication deed of Queen Christina of Sweden. Rumored to be a hermaphrodite, she gave up her throne in 1654 to convert to Catholicism and move to Rome.
The documents in the exhibition are only a tiny fraction of the hundreds of thousands of documents in the pope’s archive, which also includes the popes' correspondence with such historical figures as Michelangelo, Voltaire, Mozart, Hitler and even Abraham Lincoln.
The Vatican archives are typically only seen by closely scrutinized researchers and scholars.

Luxinarcana
Documents:

5 comments:

  1. മാര്‍പാപ്പാമാരുടെ മദ്ധ്യകാലയുഗങ്ങളിലെ കറുത്ത അധ്യായങ്ങളിലെക്കുള്ള ഒരു എത്തിനോട്ടമാണ് വത്തിക്കാന്‍റെ ഗ്രന്ഥപുരയിലെ ഈ
    പൌരാണികപ്രമാണങ്ങള്‍ വെളിപ്പെടുത്തുന്നത്.
    ഗലീലിയോ,ലൂതര്‍,വോള്‍ട്ടയര്‍, അബ്രാഹം ലിങ്കന്‍, ഹിറ്റ്ലര്‍ എന്നിവരെ സംബന്ധിക്കുന്ന
    പ്രമാണരേഖകകളും വത്തിക്കാന്‍റെ രഹസ്യ
    ചരിത്രരേഖകളില്‍നിന്നും വെളിച്ചംകാണുന്നു.

    ജീവിച്ചിരുന്നപ്പോള്‍ മതപീഡകനെന്നു മുദ്ര കുത്തിയ ഗലീലിയോയുടെ പ്രതിമ വത്തിക്കാന്‍ പൂംകാവില്‍ സ്ഥാപിക്കുന്നതും സഭയുടെ കുറ്റബോധം
    വിളിച്ചുപറയുന്നു.ഗലീലിയോ, സഭയില്‍നിന്നു പുറത്താക്കപ്പെട്ടു ജയിലറക്കുള്ളില്‍ ദാരിദ്ര്യത്തിലായിരുന്നു ജീവിതകാലം മുഴുവന്‍ കഴിഞ്ഞുകൂടിയത്.അരിസ്റ്റോട്ടിലിന്‍റെ
    ചിന്താഗതികള്‍ക്കെതിരായി ഭൂമി സൂര്യനെ ചുറ്റുന്നുവെന്നു വിശ്വസിച്ചതാണ് അദ്ദേഹം ചെയ്ത തെറ്റ്. അക്കാലത്തെ ശാസ്ത്രജ്ഞരും ജനങ്ങളും അദ്ദേഹത്തെ സ്നേഹിച്ചിരുന്നതും മാര്‍പാപ്പയെ ചൊടിപ്പിച്ചു.

    കഴിഞ്ഞ വര്‍ഷമാണ്‌ മാര്‍പാപ്പാ ഗലീലിയോടും
    ലൂതറിനോടും സഭക്ക് പറ്റിയ തെറ്റുകള്‍ സമ്മതിച്ചത്.ഗലീലിയോ ശാസ്ത്രവും മതവും
    ഒന്നുപോലെ വിശ്വസിച്ചു. മതത്തെ ഭയന്ന് വിശ്വാസത്തെ അദ്ദേഹം നിരസിച്ചില്ല.

    ലീയോപത്താമനാണ് ലൂതറിനെ മഹാരോണ്‍ ചൊല്ലിയത്. ഈ നവീകരണവേളയില്‍ സഭയുടെ
    മതപീഡനംമൂലം പതിനായിരകണക്കിന് ജനവിഭാഗങ്ങള്‍ കൊല്ലപ്പെട്ടു. മതതത്വങ്ങളെക്കാള്‍
    ഉപരി അന്ന് അധികാരത്തിനുവേണ്ടിയുള്ള
    വടംവലിയായിരുന്നു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇതു തന്നെയാണ് സഭയില്‍ തുടരുന്നതും.

    മാര്‍ട്ടിന്‍ലൂതര്‍ സഭയുടെ അടിസ്ത്ഥാനതത്വങ്ങളെ ഒരിക്കലും ചോദ്യം ചെയ്തില്ല. അദ്ദേഹം സഭയെ ഒരിക്കലും വിഭജിക്കുവാന്‍ ആഗ്രഹിച്ചില്ല.
    മാര്‍ട്ടിന്‍ലൂതരിന്‍റെ ഈ കാഴ്ച്ചപ്പാട് പോപ്പും ഇന്ന് സമ്മതിക്കുന്നു.

    സഭയെ അഴിമതിയില്‍നിന്നും മോചിപ്പിക്കണമെന്നു ലൂതര്‍ വാദിച്ചു. ദരിദരരെ കുര്‍ബാനവേളയില്‍ പീഡിപ്പിച്ചു പണം വാങ്ങുന്നതില്‍ ലൂതര്‍ എതിര്‍ത്തു. അനേകര്‍ പട്ടിണി കിടക്കുമ്പോള്‍ പുരോഹിതര്‍ ധനം കുന്നുകൂട്ടുവാന്‍ തുടങ്ങി. ശുദ്ധീകരണസ്ഥലം തേടി വരുന്നവരുടെ
    കൈക്കൂലികള്‍ പുരോഹിതരെ ധനികരാക്കി. നരകത്തിനോ സ്വര്‍ഗത്തിനോ വിധി എഴുതുന്നത്‌ ദൈവമാണ് പുരോഹിതരല്ലെന്നു ലൂതര്‍ പ്രസംഗിക്കുവാന്‍ തുടങ്ങി.

    ബൈബിള്‍ തിരുവചനങ്ങളാണെന്നും വിശ്വാസികളെ ബൈബിള്‍ ബോധവാന്‍മാര്‍ ആക്കണമെന്നും
    ബൈബിള്‍ തര്‍ജിമ ചെയ്തു പല ഭാഷകളില്‍ അച്ചടിച്ചു ജനങ്ങള്‍ക്ക്‌ വിതരണം ചെയ്യണമെന്നും ലൂതര്‍ നിര്‍ദ്ദേശിച്ചു.

    1846-1878 കാലഘട്ടങ്ങളില്‍ ഒമ്പതാം പീയൂസ്സായിരുന്നു വത്തിക്കാനില്‍ മാര്‍പാപ്പാ. എബ്രാഹംലിങ്കനെ വധിച്ചകേസ്സില്‍ വത്തിക്കാന്‍റെ രാഷ്ട്രീയവും ഉണ്ടെന്നു ആരോപണമുണ്ടായിരുന്നു.
    വത്തിക്കാന്‍റെ രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നും ലിങ്കനെ വധിക്കുവാന്‍ പണം കൊടുത്തുവെന്നും കിംവദന്തിയുണ്ട്. വത്തിക്കാന്‍റെ നിര്‍ദ്ദേശപ്രകാരമാണ്
    ലിങ്കന്‍ കൊല്ലപ്പെട്ടതെന്ന് വലിയ ഒരു ജനവിഭാഗവും ചില ചരിത്രകാരന്മാരും വിശ്വസിക്കുന്നു. ചരിത്രത്തില്‍ കാണുന്നതുപോലെ അടിമത്വം വേണമെന്ന് ആഗ്രഹിച്ച ഒരു ഭ്രാന്തന്‍ അല്ല ലിങ്കനെ വധിച്ചതെന്നും അനുമാനമുണ്ട്.

    വാള്‍ട്ടയരിന്‍റെ കാലഘട്ടം ഫ്രാന്‍സ് മൊത്തം വത്തിക്കാന്‍റെ സ്വാധീനത്തിലായിരുന്നു.
    മതസ്വാതന്ത്ര്യം,ചിന്താസ്വാതന്ത്ര്യം,
    സംസാരസ്വാതന്ത്ര്യം പരിപൂര്‍ണ്ണമായും നിരോധിച്ചിരുന്ന ഒരു കാലവും. എതിര്‍ക്കുവാനോ, പൊതുയോഗങ്ങള്‍ കൂടുവാനോ അനുവദിച്ചിരുന്നില്ല. സഭ എന്തെങ്കിലും പാപമെന്ന് പറഞ്ഞാല്‍ അന്ന് രാജ്യത്തിലെ നിയമം അനുസരിച്ച്
    കുറ്റകൃത്യമായിരുന്നു. മനുഷ്യ അവകാശങ്ങളെ നിഷേധിക്കുന്ന കുറ്റവാളിയുടെ പുസ്തകമെന്നു ബൈബിളിനെ അദ്ദേഹം വിമര്‍ശിച്ചു. സര്‍ക്കാര്‍ പരിഗണിക്കേണ്ടത് വിശുദ്ധഗ്രന്ഥത്തിലെ നിയമങ്ങളല്ല മറിച്ചു ജനങ്ങളുടെ മൌലികഅവകാശങ്ങള്‍
    ഭരണകൂടം മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം വാദിച്ചു.

    ആദം എന്ന ഒരു വിഡ്ഢി കഥാപാത്രംമൂലം ലോകത്ത് പാപംവന്നുവെന്നും,അയാള്‍ പാപം ചെയ്തില്ലായിരുന്നുവെങ്കില്‍ പഞ്ഞം പട വസൂരി ഇവകളില്‍ നിന്നു മുക്തി നേടുവാന്‍, മനുഷ്യരെ നരകം സ്വര്‍ഗമെന്നു കാണിച്ചു ഭയപ്പെടുത്തുവാന്‍ പുരോഹിത തത്വശാസ്ത്രങ്ങളും,ദൈവശാസ്ത്രങ്ങളും
    ഭൂമിയില്‍ കാണുകയില്ലായിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ഫലിതസാഹിത്യത്തില്‍ ഉണ്ട്.

    ഇദ്ദേഹം തന്‍റെ കവിതകള്‍, ലേഖനങ്ങള്‍, ഹാസ്യ പുസ്തകങ്ങള്‍ എന്നിങ്ങനെ ആയിരകണക്കിന് കൃതികളിലൂടെ സഭയുടെ നയങ്ങളെ ചോദ്യം ചെയ്തിരുന്നു. മതത്തെ അദ്ദേഹത്തിനു യാതൊരു ബഹുമാനവും ഇല്ലായിരുന്നു. പുരോഹിതരെയും മാര്‍പാപ്പായെയും കളിയാക്കികൊണ്ടുള്ള
    ഒരു മതമായിരുന്നു അദ്ദേഹത്തിന്റെ കൃതികളില്‍ മൊത്തമുണ്ടായിരുന്നത്.

    ഹിറ്റ്ലറും നാസ്സികളും പന്ത്രണ്ടാംപീയൂസ്സും യഹൂദരുടെ കൂട്ടകൊലകളും വത്തിക്കാന്‍റെ യുദ്ധകാല രഹസ്യകഥകളൊക്കെ ചരിത്രത്തിന്‍റെ ഭാഗമായിതീര്‍ന്നു. തെറ്റുകള്‍ തിരുത്തി സഭ മുന്നേറട്ടെ.

    ReplyDelete
  2. വത്തിക്കാന്‍റെ പുരാവസ്തു ഗ്രന്ഥപ്പുരയില്‍നിന്നും സുപ്രധാനങ്ങളായ
    അനേക പ്രമാണങ്ങളും രേഖകളും ഗവേഷകരുടെ ശ്രദ്ധയില്‍കൊണ്ടുവന്നത് എന്തുകൊണ്ടും സഭക്ക്മേലുള്ള തെറ്റിധാരണകള്‍ കുറയ്ക്കുവാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല.ലോകത്തെ മുഴുവന്‍ നിയന്ത്രിക്കുന്നത്‌ യഹൂദമീഡിയാകളാണ്.ഒരിക്കല്‍ ഭാരതത്തിന്റെ പ്രിയങ്കരിയായ ഇന്ദിരാഗാന്ധിയെ ഒരു രാഷസിയായിട്ടായിരുന്നു യഹൂദരുടെ നിയന്ത്രണത്തിലുള്ള വാര്‍ത്താവിനിമയങ്ങള്‍ ചിത്രികരിച്ചിരുന്നത്. ദരിദ്രയായ ഇന്ത്യായെന്നു ലോകത്തെ ഇവര്‍ വിശ്വസിപ്പിച്ചിരുന്നു. ഇസ്രായലുമായി നയതന്ത്രബന്ധം തുടങ്ങിയതില്‍പ്പിന്നെ മാറ്റങ്ങളുംവന്നു.

    പന്ത്രണ്ടാംപീയൂസ് മാര്‍പാപ്പയുടെ നയങ്ങള്‍ യുദ്ധകാലത്ത് ജര്‍മ്മന്‍ ഭരണാധികാരികളെ വെറുപ്പിക്കാതെയുള്ളതായിരുന്നു. ഹിറ്റ്‌ലറിന്റെ
    കൂട്ടക്കൊലകളില്‍ വത്തിക്കാന്‍ നിശബ്ദമായിരുന്നു. അതുകൊണ്ട്
    പന്ത്രണ്ടാംപീയൂസിനെ ഹിറ്റ്ലറിന്റെ മാര്‍പാപ്പയെന്നു വിളിക്കുന്നു.

    ഒരു രാഷ്ട്രത്തിന്റെ ഭരണത്തില്‍ സഭ ഇടപെടുന്നത് ശരിയല്ലെന്നു സഭയെ
    വിമര്‍ശിക്കുന്നവര്‍ പറയുന്നു. എന്നാല്‍ ഇവിടെ സഭ നാസികളുടെ
    ക്രൂരതനിറഞ്ഞ കൂട്ടക്കൊലയെ പരസ്യമായി എതിര്‍ക്കാത്തതാണ് വിവാദം. അന്ന് മാര്‍പാപ്പ ഹിറ്റ്ലറെ എതിര്‍ത്തിരുന്നുവെങ്കില്‍ വത്തിക്കാനുള്‍പ്പടെ യൂറോപ്പിലെ കത്തോലിക്കാരാജ്യങ്ങള്‍ മൊത്തം നാസിപട ബോംബിട്ടു നശിപ്പിക്കുമായിരുന്നു. പുരോഹിതകന്യാസ്ത്രികളെ നാസികളുടെ കൊലമരങ്ങളുടെ ചുവട്ടില്‍ കാണുമായിരുന്നു.

    1939മുതല്‍ പീയൂസ്പാപ്പയുടെ സമാധാനത്തിനായുള്ള പല സന്ദേശങ്ങളും യഹൂദര്‍ക്ക് വേണ്ടിയുള്ളതായിരുന്നു. 1942ലെ ക്രിസ്തുമസ് സന്ദേശം യഹൂദരുടെ കൂട്ടകൊലയില്‍ വിലപിച്ചുകൊണ്ടു സമാധാനത്തിനായിതന്നെ എഴുതിയുണ്ടാക്കിയതായിരുന്നു. ആയിര കണക്കിന് യഹൂദരെ രഹസ്യമായി അദ്ദേഹം ഒളിവില്‍ താമസിപ്പിച്ചു.
    നാസികളുടെ ഭീകരവേട്ടകളും കൂട്ടകൊലകളും ഒഴിവാക്കുവാന്‍ പന്ത്രണ്ടാം പീയൂസ്സിന്റെ മൌനംനയങ്ങള്‍ യുദ്ധകാലത്ത് ആവശ്യമായിരുന്നു.

    വത്തിക്കാന് നാസികളോട് യുദ്ധം ചെയ്യുവാന്‍ പാരട്രൂപ്പ്കളോ പട്ടാളമോ
    ഇല്ല. ഏതാനും സ്വിസ്പട്ടാളക്കാരെകൊണ്ട് വത്തിക്കാന്‍ എങ്ങനെ നാസികളെ എതിര്‍ക്കുമെന്നും യഹൂദവാര്‍ത്തകള്‍ വ്യക്തമാക്കുന്നില്ല. ആറു മില്ല്യന്‍ യഹൂദര്‍ യുദ്ധകാലത്ത് മരിച്ച വിവരണങ്ങള്‍ അവര്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ യുദ്ധത്തില്‍ ഹിറ്റ്ലര്‍ കൊന്നൊടുക്കിയ രണ്ടു മില്ലിയന്‍ പോളീഷ് കത്തോലിക്കരുടെ കാര്യങ്ങളോ ആയിരകണക്കിന് പുരോഹിത കന്യാസ്ത്രികളുടെ മരണമോ പ്രാധാന്യം അര്‍ഹിക്കുന്നില്ല. യഹൂദരല്ലാത്ത പോളീഷ്കത്തോലിക്കര്‍ അവരുടെ ദൃഷ്ടിയില്‍ മനുഷ്യജീവികളല്ല.

    സ്വന്തം ജനതയെപ്പോലും രക്ഷിക്കുവാന്‍ സാധിക്കാത്ത മാര്‍പാപ്പയെ എങ്ങനെ ചരിത്രത്തില്‍ ഹിറ്റ്ലരിനോപ്പം ചിത്രീകരിക്കും. ക്രിസ്തുവിന്റെ കാലംമുതല്‍ തുടരുന്ന യഹൂദരുടെ നയമായ കത്തോലിക്കാസഭയെ ആക്രമിക്കുവാനുള്ള
    ഒരു മാര്‍ഗംകൂടിയാണ് പന്ത്രണ്ടാംപീയൂസ്സിനെ ഹിറ്റ്ലറിന്റെ മാര്പാപ്പയെന്നും വിളിക്കുന്നത്‌.

    1940ലെ ന്യുയോര്‍ക്ക് ടൈംസ് മുഴുവന്‍തന്നെ പന്ത്രണ്ടാംപീയൂസ്സിനെ പ്രകീര്‍ത്തിച്ചു
    കൊണ്ടുള്ളതാണ്. നാസികളുടെ മുനുഷ്യകുരുതികളെപ്പറ്റി മാര്‍പാപ്പയുടെ അനേക വിലാപപ്രസംഗങ്ങള്‍ പത്രം അച്ചടിച്ച്‌ പുറത്തിറക്കിയിട്ടുണ്ട്.

    എന്നിരുന്നാലും ഫാസിസവും നാസ്സിസ്സവും വളര്‍ത്തിയത് സഭയാണ്. ഒരു കത്തോലിക്കാകുഞ്ഞു വളരുമ്പോള്‍മുതല്‍ പുരോഹിതര്‍ യഹൂദവിരോധം വളര്‍ത്തിയെടുക്കും.കാരണം സുവിശേഷത്തിലെ പൌലോസ് പലയിടത്തും യഹൂദവിരോധം പ്രകടിപ്പിക്കുന്നുണ്ട്. അങ്ങനെയാണ് ഹിറ്റ്ലറിലും നാസ്സികളിലും യഹൂദവിരോധം രക്തത്തില്‍ അലിഞ്ഞുചേര്‍ന്നത്‌. യുദ്ധകാലത്ത് ചില പുരോഹിതരും പള്ളിറെക്കോര്‍ഡുകള്‍ ചികഞ്ഞു പേര് വിവരങ്ങള്‍ ചോര്‍ന്നു യഹൂദരെ നാസ്സികള്‍ക്ക് ഒറ്റുകൊടുത്തിട്ടുണ്ട്. അങ്ങനെയുള്ള ആയിരകണക്കിന് കേസുകളും യഹൂദരുടെ ഗവേഷണപ്പുരയിലുണ്ട്.

    ReplyDelete
  3. ക്രിസ്ത്യന്‍മൂല്യങ്ങളും സഭയുടെ ശിക്ഷണങ്ങളും കോണ്‍സ്റ്റാന്‍ടയിന്‍ ചക്രവര്‍ത്തിയുടെ കാലംമുതല്‍ യഹൂദവിരോധവും വര്‍ഗീയചിന്താഗതികളും വളര്‍ത്തുന്നതായിരുന്നു.
    ഈ വര്‍ഗീയവിഷം പള്ളികളിലും സ്കൂളുകളിലും കുത്തിവെച്ചതുമൂലം യൂറോപ്പില്‍ ഫാസ്സിസ്സവും നാസ്സിസ്സവും ഉടലെടുത്തു. കത്തോലിക്കാ സഭ വളമിട്ടുകൊടുത്തു, നവീകരണ സഭകള്‍ നാസ്സിസ്സത്തിനെ പാകപ്പെടുത്തി യഹൂദ വിരോധം യൂറോപ്പ് മുഴുവന്‍ പടര്‍ത്തി.

    നാസ്സിസ്സവും ഫാസ്സിസ്സവും ഹിറ്റ്ലറിന്‍റെ കാലത്തെ തത്വങ്ങളല്ല മറിച്ച്
    സഭയുടെ ആരംഭകാലം മുതലുള്ള യഹൂദവിരോധം പഠിപ്പിക്കല്‍ മൂലമാണ്. ക്രിസ്തുവിന്‍റെ മരണത്തിനു ഉത്തരവാദികളായ യഹൂദരോട് യുദ്ധം ചെയ്യേണ്ടത് സഭയുടെ ധാര്‍മ്മികകടമകളാണെന്നും പുരോഹിതര്‍ സഭാമക്കളെ തെറ്റിധരിപ്പിച്ചു കൊണ്ടിരുന്നു. തന്‍റെ ക്രിസ്ത്യന്‍ ജനതയ്ക്ക് വേണ്ടി ജര്‍മ്മന്‍ സാമ്രാജ്യം വലുതാക്കണമെന്ന് ഹിറ്റ്ലറിനു മോഹമുണ്ടായതും ഈ കാരണങ്ങളാണ്. ജര്‍മ്മന്‍ജനത ഒന്നടങ്കം നാസ്സിസ്സത്തില്‍ വിശ്വസിച്ചു ഹിറ്റ്ലറിനു പിന്തുണയും നല്‍കി.

    ക്രിസ്ത്യന്‍ പുരോഹിതരുടെ സഹായത്തോടെ ക്രൂരനായ ഹിറ്റ്ലര്‍ യഹൂദരെ പീഡിപ്പിക്കുവാനും തുടങ്ങി. സര്‍ക്കാര്‍ജോലികള്‍ യഹൂദര്‍ക്ക് കൊടുക്കാന്‍ പാടില്ലാന്നു നിയമങ്ങള്‍ കൊണ്ടുവന്നു. യഹൂദരെ ക്രിസ്ത്യാനികളില്‍നിന്നും അകന്നു ജീവിക്കുവാന്‍ പ്രത്യേക ദരിദ്രചേരികള്‍ ഉണ്ടാക്കി. യഹൂദരെ തിരിച്ചറിയുവാന്‍ ചുവന്ന ബാഡ്ജും തലയില്‍ രണ്ടു കൊമ്പുപോലുള്ള തൊപ്പിയും ധരിക്കുവാന്‍ നിയമവും കൊണ്ടുവന്നു.യേശുവിനെ കൊന്ന ശയിത്താന്‍മാര്‍ എന്നാണു ഈ തൊപ്പിയിലെ കൊമ്പുകളുടെ അര്‍ഥവും. യഹൂദരെ ഇല്ലായ്മചെയ്യുവാന്‍
    ഹിറ്റ്ലറിന്റെ തോക്കുകള്‍ ചലിക്കുവാനുംതുടങ്ങി. സിനഗോഗുകള്‍ ഒന്നടങ്കം കത്തിച്ചു നശിപ്പിച്ചു.

    ഈ യഹൂദവിരോധം ക്രിസ്ത്യാനികളില്‍ വളര്‍ത്തിയത് പുതിയ നിയമത്തിലെ പോളിന്റെ സുവിശേഷ വാക്യങ്ങളാണ്. യേശുവിന്റെ വചനങ്ങളെ അപ്പാടെ മറച്ചുവെച്ചു യഹൂദവിരോധം പരത്തുവാന്‍ ബൈബിള്‍ ഒരു കാരണമായിരുന്നു.യഹൂദവധം ബൈബിള്‍ അനുസരിച്ചു ശരിയെന്നും വിശ്വാസികളെ പുരോഹിതവര്‍ഗം തെറ്റിധരിപ്പിച്ചു.
    (1.തെസ്സലോനിക്കാര്‍ 2: 15-16 )15."യെഹൂദർ കർത്താവായ യേശുവിനെയും സ്വന്തപ്രവാചകന്മാരെയും കൊന്നവരും ഞങ്ങളെ ഓടിച്ചുകളഞ്ഞവരും ദൈവത്തെ പ്രസാദിപ്പിക്കാത്തവരും സകലമനുഷ്യർക്കും വിരോധികളും
    16.ജാതികൾ രക്ഷിക്കപ്പെടേണ്ടതിന്നായി ഞങ്ങൾ അവരോടു പ്രസംഗിക്കുന്നതു വിലക്കുന്നവരും ആകുന്നു; അങ്ങനെ അവർ തങ്ങളുടെ പാപങ്ങളെ എപ്പോഴും പൂരിപ്പിക്കുന്നു എന്നാൽ ദൈവക്രോധം അവരുടെമേൽ മുഴുത്തുവന്നിരിക്കുന്നു."

    പതിനാലാംനൂറ്റാണ്ടില്‍ യൂറോപ്പ് മുഴുവന്‍ വസന്ത പടര്‍ന്നുപിടിച്ചു ജനം കൂട്ടത്തോടെ മരിച്ചു. അന്നു കത്തോലിക്കാ പുരോഹിതര്‍ യഹൂദരെ മൊത്തം പഴിചാരി. യഹൂദര്‍ ക്രിസ്ത്യാനികളെ നശിപ്പിക്കുവാന്‍ പിശാചുസേവ ചെയ്തെന്നും തന്മൂലം പിശാചു കിണറുകളിലും,കുളങ്ങളിലും,നദികളിലും വിഷം
    കലര്‍ത്തിയെന്നുമായിരുന്നു പുരോഹിതരുടെ പ്രചാരണത്തിലൂടെ പരത്തപ്പെട്ട ആശയങ്ങള്‍. കത്തോലികാസഭ വളര്‍ത്തിയ യഹൂദവിരോധം വളര്‍ന്നു
    ഇരുപതാംനൂറ്റാണ്ടില്‍ യഹൂദരെ ഇല്ലായ്മ ചെയ്തു കൂട്ടക്കൊല നടത്തുവാനും
    നാസികളുടെ ഉദയത്തിനും സഹായിച്ചു. ക്രിസ്ത്യന്‍ഫാസ്സിസ്സം യൂറോപ്പില്‍
    വളര്‍ന്നത്‌മൂലം ആറു മില്ല്യന്‍ യഹൂദരുടെ ജീവനാണ് രണ്ടാം ലോകമഹായുദ്ധത്തില്‍ ബലി കൊടുക്കേണ്ടിവന്നത്. മാര്‍പാപ്പമുതല്‍ സാധാരണ പുരോഹിതന്‍വരെ
    ഈ കൂട്ടകൊലകള്‍ക്ക് ഉത്തരവാദികളാണ്.

    ReplyDelete
  4. കത്തോലിക്കാസഭ തങ്ങള്‍ക്കു യഹൂദകൂട്ടകൊലകളില്‍ പങ്കില്ലെന്ന് സ്ഥാപിച്ചു ഹിറ്റ്‌ലറിന്‍റെ പതനശേഷം ചരിത്രം തിരുത്തിഎഴുതി. സഭ ഇന്ന് ഹിറ്റ്‌ലറിനെ ദൈവവിശ്വാസിയല്ലാത്ത ക്രൂരന്‍, വ്യാജനായ ക്രിസ്ത്യാനി, പേഗന്‍ വിശ്വാസി എന്നൊക്കെ മാറ്റിയുള്ള ചരിത്രവും ഉണ്ടാക്കി. എന്നിരുന്നാലും നാസിപാര്‍ട്ടിയുടെ ഉദയംമുതല്‍ അതിന്‍റെ വളര്‍ച്ചയുടെതായ കാലഘട്ടങ്ങള്‍‍ മൊത്തം എക്കാലവും
    ജര്‍മ്മന്‍പൌരന്മാര്‍ക്കും പട്ടാളത്തിനും ഹിറ്റ്ലര്‍ സര്‍വ്വവിധ ക്രിസ്ത്യന്‍ പിന്തുണകളും പ്രഖ്യാപിച്ചിരുന്നു. ഈ ഏകാധിപതിയെ നിരീശ്വരവാദിയെന്നു വിളിക്കുന്നവര്‍ ചരിത്രത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കട്ടെ.

    ക്രിസ്ത്യന്‍ പുരോഹിതര്‍മാത്രം വിശ്വസിക്കുന്ന ഒരു ക്രിസ്ത്യാനി ഒരിക്കലും സത്യമായ ചരിത്രം വിശ്വസിക്കുകയില്ല. സഭയുടെ കെട്ടുറപ്പ് ഭദ്രമാക്കിയിരിക്കുന്നത്
    വിശ്വാസികളെ തെറ്റിധരിപ്പിച്ചു അങ്ങനെ വ്യാജ ചരിത്രങ്ങളിലൂടെയാണ്.
    യഹൂദവിരോധം ഹിറ്റ്ലറിന്‍റെ രക്തത്തില്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍
    അലിഞ്ഞുചേര്‍ന്നിരുന്നത് യേശുവിനെ അഗാധമായി സ്നേഹിച്ചിരുന്നതു
    മൂലമായിരുന്നു.

    ശിശുവായിരുന്നപ്പോള്‍ ഹിറ്റ്‌ലറെ ആസ്ട്രീയയിലെ ഒരു കത്തോലിക്കാപള്ളിയില്‍ മാമ്മോദീസ്സാ മുക്കി. ബാലനായിരുന്നപ്പോള്‍ കത്തോലിക്ക പുരോഹിതരുടെ ആശ്രമംവക സ്കൂളില്‍ പഠിച്ചു. ആശ്രമത്തിന്‍റെ വളച്ചുവാതില്‍ക്കല്‍ കല്ലില്‍ കൊത്തിവെച്ചിരുന്ന കൈകളിലുള്ള സ്വാസ്തിക ഈ ബാലനെ നന്നേ ആകര്‍ഷിച്ചിരുന്നു. പള്ളിയിലെ അള്‍ത്താരബാലനായി അന്നു സേവനം ചെയ്തിരുന്നു. കൃസ്തുവിന്‍റെ പടയാളിയായി ഈ ചെറുപ്പക്കാരന്‍ ജീവിതം തുടര്‍ന്നു. ഒരു പുരോഹിതന്‍ ആകണമെന്നായിരുന്നു മോഹവും.ഹിറ്റ്ലറിന്‍റെ ബൈബിള്‍ എന്നറിയപ്പെടുന്ന (Mein Kampf)മേഇന്‍ കമ്പ്ഫ് പുസ്തകത്തില്‍ പള്ളിയോടും പുരോഹിതനോടുമുള്ള സ്നേഹത്തെപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു. " ഞാന്‍ എന്നും മതിമറന്നു സന്തോഷിച്ചിരുന്നത് എന്‍റെ പള്ളിയിലെ പെരുന്നാള്‍ ദിനങ്ങളില്‍ ആയിരുന്നു. ഞാന്‍ വളര്‍ന്ന സന്യാസആശ്രമം പുണ്ണ്യഭൂമിയും എന്‍റെ സ്വന്തം ഭവനംപോലെയും,ആശ്രമത്തിലെ പ്രിയോര്‍അച്ചനെ എന്‍റെ പിതാവിനെപ്പോലെയും സ്നേഹിച്ചിരുന്നു. ആരാധിച്ചിരുന്നു."

    ഹിറ്റ്‌ലറിനെ ഒരിക്കലും മഹാരോണ്‍ ചൊല്ലി പള്ളിക്ക് പുറത്താക്കിയിട്ടില്ല. പള്ളിക്കെതിരായി ഹിറ്റ്ലര്‍ ഒരിക്കലും സംസാരിച്ചിട്ടില്ല.നാസ്സികള്‍ക്ക് എതിരായി പ്രവര്‍ത്തിച്ച ആയിരകണക്കിന് പുരോഹിതരെയും കന്യാസ്ത്രികളെയും വധിച്ചുവെന്ന് ശരിതന്നെ. യഹൂദന്മാരെ വധിക്കുന്നതുമൂലം യേശുവിന്‍റെ
    ഘാതകരെ കൊന്നു വിശ്വാസം സംരക്ഷിക്കുന്നുവെന്നും സഭ വിശ്വസിച്ചു.

    ജര്‍മ്മനിയിലും സ്പൈനിലും ഇറ്റലിയിലും ബിഷപ്പ്മാരെ മാര്‍പാപ്പ നിയമിച്ചാല്‍ ആ നിയമനം അസ്ഥിരപ്പെടുത്തുവാന്‍ അധികാരം ഹിറ്റ്‌ലറിന്‍റെ സര്‍ക്കാരിനുണ്ടായിരുന്നു. പകരം ജര്‍മ്മനി വത്തിക്കാനെ സാമ്പത്തികമായി സഹായിച്ചിരുന്നു. ജര്‍മ്മന്‍ കത്തോലിക്കരുമായി സഹകരിച്ചു മാര്‍പാപ്പയുമായി ഹിറ്റ്‌ലര്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്നു. കത്തോലിക്കാ വേദപഠനങ്ങള്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ നിര്‍ബന്ധമാക്കി. പകരം നാസികളുടെ പ്രഭാഷണങ്ങളും പള്ളിപ്രസംഗങ്ങളില്‍ ചേര്‍ത്തു.

    അന്നു കര്‍ദ്ദിനാള്‍ പച്ചെല്ലി (പില്‍ക്കാലത്ത് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പാ) ഹിറ്റ്‌ലറിന്‍റെ ജന്മദിന ആഘോഷങ്ങളില്‍ പങ്കുകൊണ്ടിരുന്നു. ജര്‍മ്മന്‍
    സര്‍ക്കാര്‍ സഭയുടെ നിര്‍ദ്ദേശ്ശപ്രകാരം ഗര്‍ഭം അലസ്സിപ്പിക്കല്‍, സ്വവര്‍ഗ്ഗരതികള്‍ നിയമവിരുദ്ധമാക്കി കഠിനമായ ശിക്ഷകള്‍ നല്‍കിയിരുന്നു. –പേഗന്‍ ആശയങ്ങള്‍ പ്രചരിപ്പിച്ചാല്‍ ശിക്ഷകള്‍ നല്‍കുന്ന നിയമം കൊണ്ടുവരുമെന്ന് ഹിറ്റ്‌ലര്‍ ബിഷപ്പുമാര്‍ക്ക് നല്‍കിയ ഒരു സന്ദേശത്തിലുണ്ട് (Adolf Hitler, on 26 June 1934)

    ReplyDelete
  5. ഇത് എന്റെ മാത്രം അഭിപ്രായം .(History is allways written by winners ) ചുരുക്കത്തില്‍ ,യുദ്ധത്തില്‍ ജയിക്കുന്നവര്‍ പറയുന്നതും എഴുതുന്നതുമാണ് ,ചരിത്രം . സത്യം ഒരിക്കലും പുരത്തുവരാതെയും ഇരിക്കാം . ഞാനിഷ്ട്ടപ്പെടുന്ന ഒരു നേതാവാണ്‌ ഹിറ്റ്‌ലാര്‍ . അദ്ദേഹം ചെയ്ത എത്രയോ നല്ല കാര്യങ്ങള്‍ ഉണ്ട് , പടന്നംമാക്കള്‍ പറഞ്ഞതുകൂടാതെ ,പട്ടാളത്തിലെ പുകവലി നിരോധിക്കുന്നതിന് മുന്പായി , സ്വയം നിര്‍ത്തി. ലോകത്തന്നും ഇന്നും ഉള്ള voksvagon( peoples car) beetle .നിര്‍മ്മിക്കാന്‍ കല്പനയിട്ടത് ഈ നേതാവാണ്‌ . ഇപ്പറയുന്നയത്ര ദുഷ് പ്രവര്‍ത്തികള്‍ ചെയ്തിട്ടുണ്ടെന്ന് ,ഞാന്‍ വിശ്വസിക്കുന്നില്ല. സ്വന്തം ജനങ്ങളെ ഇത്രയേറെ സ്നേഹിക്കയും വിശ്വസിക്കയും ചെയ്ത മറ്റൊരു നീതാവുണ്ടോ എന്ന് സംശയമാണ് .അന്ന് അയാള്‍ ജയിച്ചിരുന്നെങ്കില്‍ ,നമ്മുടെ ചരിത്രത്തിലെ വില്ലാന്‍ സഖ്യ കക്ഷികളായേനെ. അത് മനസിലാക്കണമെങ്കില്‍ , ഇന്ത്യ സ്വാതന്ത്ര്യ സമരം പോളിഞ്ഞിരുന്നെങ്കില്‍ , ജിന്നയും ,ഗാന്ധിയും ,നെഹ്രുവും ജയപ്രകാശും ,..... ഒക്കെ ,ഭിന്ദ്രന്‍ വാലയുടെയും , വേലുപ്പള്ളിയുടെയും, ഗണത്തില്‍ പെട്ടെനെ. മറിച്ചു ഇന്ധ്യയിടപെട്ടു വേലുപ്പിള്ള , തമിഴകം പ്രധാന മന്ത്രിയായിരുന്നെങ്കില്‍ , ഇന്ന് ന്യൂ ഡല്‍ഹിയിലെ അവഗണിക്കാനാവാത്ത ഒരു സ്വാധീനമായേനെ , എന്ത് ചെയ്യാം , തന്നെ ചര്‍ച്ചക്കായി വിളിച്ചു അക്ബര്‍ ഹോട്ടലില്‍ വച്ച് തോക്കിന്‍ മുനയില്‍ ഇരുത്തി കരാര്‍ ഒപ്പിടിപ്പിച്ചതിന്റെ വ്യക്തി വൈരാഗ്യം , തീര്‍ത്തില്ലായിരുന്നെങ്കില്‍ , ഒരുപക്ഷെ ഇന്ന് ,വെലൂപ്പിള്ള ഇന്ത്യയുടെ ഏറ്റം അടുത്ത സുഹൃത്തായേനെ.അതയാളുടെ ഈഗോ എന്നാ മണ്ടത്തരം . ജയിക്കുന്നവര്‍ എഴുതുന്ന ചരിത്രത്തില്‍ പൂര്നവിസ്വാസമില്ല എനിക്ക് . പാതി മരുമോളും പിന്നെ ഭാര്യയുമായ ഈവാ ബ്രൌണ്‍ അയാളെ ഇഷ്ട്ടപ്പെട്ടിരുന്നു എന്ന് വേണം അനുമാനിക്കാന്‍ .

    ReplyDelete