Translate

Tuesday, April 17, 2012

വൈദികനെയും കാമുകിയായ വിദ്യാര്‍ത്ഥിനിയെയെയും മോശപ്പെട്ട സാഹചര്യത്തില്‍ പോലീസ് പിടികൂടി.


Chalakudi : April 17, 20012.
 കാമുകനായ വൈദികനെയും യുവതിയെയും സംശയാസ്പദമായ സാഹചര്യത്തില്‍ പിടികൂടിയ പോലീസ് വെട്ടിലായി. വിദേശ മലയാളീയില്‍ വന്ന വാര്‍ത്തയാണിത്.

 ചാലക്കുടിസ്റ്റെഷനിലാണ് സംഭവം അരങ്ങേറിയത്. അപരിചിതമായ ഒരു സ്ഥലത്തുവെച്ചാണ് ആലുവാപോലീസ് യുവവൈദികനെയും എന്‍ജിനീറിംഗ്  വിദ്യാര്‍ത്ഥിനിയെയെയും ‍ പിടികൂടിയത്.

രണ്ടുപേരെയും ചോദ്യം ചെയ്തവേളയില്‍ കാമുകന്‍ വൈദികനാണെന്നു
 അറിയിച്ചു. പോലീസ്സിനെ പറ്റിക്കുവാന്‍ നുണ പറയുകയാണെന്ന് വിചാരിച്ചെങ്കിലും രൂപതാതലത്തില്‍ നിന്നും കാമുകന്‍ വൈദികനാണെന്നും സ്ഥിതികരിച്ചു.

 ഉദയംപേരൂര്‍ സ്വദേശിയാണ് യുവവൈദികന്‍. ആലുവാ കിഴക്കമ്പലം
സ്വദേശിനിയായ ബീ ടെക് വിദ്യാര്‍ത്ഥിനീയാണ് വൈദികനൊപ്പം മോശമായ സാഹചര്യത്തില്‍ പിടിക്കപ്പെട്ടതും. നാട്ടുകാരുടെ സഹായത്തോടെ
ഡി വൈ എസ് പി യുടെ പ്രത്യേക സ്ക്വാഡ് ആയിരുന്നു കമിതാക്കളെ പിടി കൂടിയത്.

മുംബയിലെ സ്വകാര്യകോളേജിലെ അദ്ധ്യാപകന്‍ കൂടിയാണ് പിടിയില്‍ അകപ്പെട്ട ഈ വൈദികന്‍. സംഭവം അറിഞ്ഞതോടെ രൂപതയില്‍ നിന്നും
 മറ്റു വൈദികരും അച്ചനെ വിമുക്തമാക്കുവാന്‍  പോലീസ് സ്റ്റേഷനില്‍ എത്തി. പെണ്‍കുട്ടിയുടെ വീട്ടുകാരെയും പോലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി. അച്ചനെ വൈദികര്‍ക്കൊപ്പവും പെണ്‍കുട്ടിയെ വീട്ടുകാര്‍ക്കൊപ്പവും പറഞ്ഞയച്ചു.

കുറെക്കാലമായി ഇവര്‍ കമിതാക്കളായി മൈത്രിയില്‍ ആയിരുന്നുവെന്നു പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വൈദികനൊപ്പം പിടിക്കപ്പെട്ടത്
രൂപതയ്ക്ക് നാണക്കേട്‌ വരുത്തിയിരിക്കുകയാണ്. വൈദികനുമേല്‍ നടപടിയുണ്ടാകുമെന്നാണ് സഭാവൃത്തങ്ങളില്‍ നിന്നുള്ള സൂചന.
 പ്രണയമാണെങ്കില്‍ രണ്ടുപേരെയും ഉടന്‍ കല്യാണം കഴിപ്പിക്കണമെന്നാണ് ചാലക്കുടിപോലീസ് സ്റ്റേഷന്‍   ഇവര്‍ക്ക് നല്‍കിയ ഉപദേശം.

ഇവിടെ ക്ലിക്ക് ചെയ്യുക 

5 comments:

  1. jesus has not send any loving couple to the police or to any court.He has not appointed,or nominated or did not sacramented any humen being as a priest. Let the priest live together with this young girl and make many children like the sand. Why should they need police,they have a feeling that they are loving. They both are mutured.This history is not like the sex storyof Fr.S.G. M.C.B.S. He is from Ankamali..This priest used for his sex dreams, to enjoy the sex, three young girls of 8,9,and 13 years old for a three and ahalf years long time in Germany and caught him by police and finaly landed in the prison. But the congregation appeared to help him to bring out from the prison.Now he is enjoying the life as a Phd.student in Poona univ.Justice and in justice...for whom...Who knows what?....Think of that Mr.Padannamaackal..I apreciate .

    ReplyDelete
  2. പ്രപഞ്ചത്തിലെ ഏറ്റവും ഉദാത്തവും മനോഹരവുമായ വികാരമാണ് പ്രണയം.പള്ളീലച്ചനു പ്രണയമോ കാമമോ ഉണ്ടായെങ്കില്‍ അദ്ദേഹം ഒരു പച്ച മനുഷ്യനായി എന്ന് മാത്രം കരുതിയാല്‍ മതി. ജീവജാലങ്ങളുടെ നിലനില്‍പ്പിന്റെ അടിസ്ഥാനമായ പ്രണയത്തെയും ലൈംഗികതയെയും വെള്ള ശീലയ്ക്കുള്ളില്‍ പൊതിഞ്ഞു കെട്ടി വെയ്കാനുള്ള മതങ്ങളുടെ ശ്രമം അപലപനീയം തന്നെ! നീ നിന്റെ വിയര്‍പ്പിന്റെ ഫലം അനുഭവിക്കും എന്നാ വേദ പ്രമാണം മറന്നു അന്യന്‍റെ വിയര്‍പ്പില്‍ നിന്നുണ്ടാവുന്ന അപ്പകഷ്ണം നക്കുന്ന പൌരോഹിത്യത്തെക്കാള്‍ മഹനീയവും വിശുദ്ധവും ആയ കര്‍മ്മമാണ്‌ പ്രകൃതാനുസാരിയായി കുടുംബം സൃഷ്ടിച്ചു പോറ്റി നിലനിര്‍ത്തുന്ന പ്രക്രിയ എന്ന് എന്നാണു ഇവര്‍ തിരിച്ചറിയുക? സമൂഹത്തിനു മുന്‍പില്‍ സ്വയം ഷണ്ടത്വം പ്രഖ്യാപിച്ചു ഇരുളിന്‍റെ മറവില്‍ ഇണ ചേരാന്‍ തലയില്‍ മുണ്ടിട്ടു പതുങ്ങി പോകണ്ട ഗതികേടില്‍ ഈ പാവം ജീവികളെ എത്തിച്ചതിന്റെ പാപത്തില്‍ നിന്ന് വിശ്വാസികള്‍ എന്ന നിര്‍ഗുണന്‍മാര്‍ക്കും അത്ര പെട്ടെന്ന് കൈ കഴുകി രക്ഷപെടാനാവില്ല!

    ReplyDelete
  3. "സമൂഹത്തിനു മുന്‍പില്‍ സ്വയം ഷണ്ടത്വം പ്രഖ്യാപിച്ചു ഇരുളിന്‍റെ മറവില്‍ ഇണ ചേരാന്‍ തലയില്‍ മുണ്ടിട്ടു പതുങ്ങി പോകണ്ട ഗതികേടില്‍ ഈ പാവം ജീവികളെ എത്തിച്ചതിന്റെ പാപത്തില്‍ നിന്ന് വിശ്വാസികള്‍ എന്ന നിര്‍ഗുണന്‍മാര്‍ക്കും അത്ര പെട്ടെന്ന് കൈ കഴുകി രക്ഷപെടാനാവില്ല!"
    You said well Mr.Anonymous.പക്ഷെ തലയില്‍ മുണ്ടിട്ടല്ല ആരും പോകുന്നത് എന്നതാണ് സത്യം. പലപ്പോഴും അതിന്റെ ആവശ്യം ഇല്ല.പലപ്പോഴും തല കാണിച്ചു തന്നെയാണ്. എവിടെയും പോകേണ്ട ആവശ്യവും ഇല്ല പലപ്പോഴും. അച്ചന്മാരെ വഴിതെറ്റിക്കുന്നതില്‍ നല്ല ഒരു പങ്കു അല്‍മായര്‍ക്ക് തന്നെ ആണ്. അച്ചന്മാര്‍ മനുഷ്യരാണ്. പലപ്പോഴും കടിക്കാത്ത പട്ടിയുടെ വായില്‍ കൊലിട്ടു കുത്തി കടിപ്പിക്കുന്നതും സാധാരണം ആണ്. നിങ്ങടെ മക്കളല്ലേ ഇവര്‍ പിന്നെങ്ങനെ നന്നാവും. നല്ല വൃക്ഷം നല്ല ഫലം തരും.യഥാ പിതാ തഥാ പുത്രാ എന്നാണല്ലോ പ്രമാണം. ഈ സമൂഹത്തിന്റെ അടിച്ചമാര്തപെട്ട കാമം ചിലപ്പോള്‍ പുരോഹിതരിലൂടെയും പുറത്തു വരും.സ്വന്തം മക്കളെ ദുരുപയോഗിക്കുന്ന പിതാക്കള്‍ വൈദികര്‍ ആയിട്ടാണോ അങ്ങനെ ചെയ്യുന്നത്. അല്ല. നമ്മുടെ സമുഹത്തിന് വന്ന അഭഭ്രംശതിന്റെ ഭാഗം.തിരുത്തല്‍ സാമൂഹികമാകണം. ഇത് വൈദികരുടെ മാത്രം പാപമല്ല. ഒരു സാമൂഹ്യ പ്രശ്നം കൂടി ആണ് എന്ന് തോന്നുന്നു.എല്ലാ തലത്തിലും ഈ പ്രശ്നം ഇന്ന് കൂടി വരുന്നു. മന്ത്രി തലം മുതല്‍ തന്ത്രി തലം വരെ. ചെറുകിടാങ്ങള്‍ തന്‍ കളിയിടം മുതല്‍ അപ്പൂപ്പന്‍ മാരുടെ മരണ കിടക്കവരെ.

    ReplyDelete
  4. നന്ദി അനോണിമസ്! ഞാന്‍ മരുനാടനില്‍ എഴുതിയ കമന്റ്‌ ചുരണ്ടി ആരുമറിയാതെ ഇവിടെ കൊണ്ട് വന്നു സ്ഥാപിച്ചതിന്!!

    ReplyDelete
  5. വിവാഹിതനായ വികാരിയെ പുറത്താക്കി

    കുറുപ്പന്തറ: ഇടവക വികാരിയായി സേവനം അനുഷ്‌ഠിക്കുന്നതിനിടയില്‍ രഹസ്യമായി വിവാഹം കഴിച്ച വൈദികനെ തിരുവസ്‌ത്രം അഴിപ്പിച്ച്‌ പുറത്താക്കി.

    മേമ്മുറിക്കു സമീപമുള്ള പള്ളിയിലെ വൈദികനാണ്‌ കുടുംബജീവിതവും ദേവാലയ ശുശ്രൂഷയും ഒരുമിച്ച്‌ നടത്തി വന്നിരുന്നത്‌.

    ഉന്നത ബിരുദധാരിയായ ഇദ്ദേഹം പട്ടം സ്വീകരിച്ച ശേഷം പഠനത്തിനായി പോയപ്പോള്‍ സഹപാഠിയായിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിനിയെ രഹസ്യമായി രജിസ്‌റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു.

    രണ്ടു വര്‍ഷംമുമ്പായിരുന്നു വിവാഹം. ഇതിനിടയില്‍ വൈദികന്‍ വിദേശത്തേയ്‌ക്കു പോയേക്കുമെന്നു ഭയപ്പട്ട യുവതിയുടെ വീട്ടുകാര്‍ അരമനയില്‍ വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റടക്കം ഹാജരാക്കി പരാതിപ്പെട്ടു. തുടര്‍ന്ന്‌ വികാരിയെ അരമനയിലേക്ക്‌ വിളിപ്പിച്ച്‌ അധികൃതര്‍ കാര്യം തിരക്കിയെങ്കിലും ആദ്യം വിവാഹക്കാര്യം സമ്മതിച്ചില്ല. പിന്നീടു സര്‍ട്ടിഫിക്കറ്റുകളും രേഖകളും അരമന അധികൃതര്‍കാണിച്ചതോടെ വൈദികന്‍ തെറ്റുസമ്മതിച്ചു.

    തുടര്‍ന്ന്‌ അധികൃതര്‍ ളോഹ ഊരിവയ്‌പ്പിച്ച്‌ വൈദികനുമായി പള്ളിയിലെത്തി.

    വൈദികന്‍ ഉപയോഗിച്ചിരുന്ന മുറി പൂട്ടി പള്ളിയില്‍നിന്നു പുറത്താക്കി. സമീപത്തെ മറ്റൊരു പള്ളിയിലെ സഹവികാരിക്കാണ്‌ ഇപ്പോള്‍ പള്ളിയുടെ ചാര്‍ജ്‌. മലബാര്‍ സ്വദേശിയാണ്‌ പുറത്താക്കപ്പെട്ട വൈദികന്‍.

    ReplyDelete