Translate

Friday, May 29, 2015

കെ.സി.ആര്‍.എം. കുടുംബസംഗമവും കണ്‍വെന്‍ഷനും


സമയം    :    2015 മെയ് 30 ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെസ്ഥലം    :    പാലാ, അമ്പാടി ഹോട്ടല്‍  ഓഡിറ്റോറിയം (KSEB ഓഫീസിന് എതിര്‍വശത്ത്)

          കെ.സി.ആര്‍.എം. ജന്മംകൊണ്ടിട്ട്, ഈ ജൂലൈമാസത്തില്‍ 25 വര്‍ഷം തികയുകയാണ്. രജതജൂബിലി ആചരണത്തിന്റെ മുന്നോടിയായിട്ടാണ് കുടുംബസംഗമവും കണ്‍വെന്‍ഷനും നടത്തുന്നത്. കെ.സി.ആര്‍.എം-ന്റെ കൂടിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയെന്നതും കാഴ്ചപ്പാടിലും ലക്ഷ്യബോധത്തിലും വളരുക എന്നതുമാണ് ലക്ഷ്യംവയ്ക്കുന്നത്. ഒപ്പം, ഇതിനെല്ലാം കുടുംബാംഗങ്ങളുടെ പിന്തുണയും ലക്ഷ്യമിടുന്നു.
പരിപാടിയുടെ വിവരങ്ങള്‍ താഴെ:      

        10.00 am മുതല്‍ 11.00 am വരെ:   ഉദ്ഘാടനസമ്മേളനം
സ്വാഗതം    :  ശ്രീ. കെ.കെ.ജോസ് കണ്ടത്തില്‍ (കെ.സി.ആര്‍.എം. സംസ്ഥാന ജന. സെക്രട്ടറി)
അദ്ധ്യക്ഷപ്രസംഗം    :    ശ്രീ കെ.ജോര്‍ജ് ജോസഫ്  (കെ.സി.ആര്‍.എം. സംസ്ഥാന പ്രസിഡന്റ്)
ഉദ്ഘാടനം    :    റവ.ഡോ. ജയിംസ് ഗുരുദാസ്, സി.എം.ഐ.
        (ഡയറക്ടര്‍, സ്‌നേഹവാണി മതസൗഹാര്‍ദ്ദകേന്ദ്രം, അടിച്ചിറ)
       11.00 am മുതല്‍ 12.30 pm വരെ:   ചര്‍ച്ചാസമ്മേളനം
വിഷയം                                       വിഷയാവതരണം       
1) കുടുംബ നവീകരണത്തിനായുള്ള      -     ഫാ. ഡേവിസ് കാച്ചപ്പിള്ളി - സി.എം.ഐ.   
ഫ്രാന്‍സീസ് പാപ്പായുടെ പരിശ്രമങ്ങള്‍        (ഡയറക്ടര്‍, ഗലീലി ധ്യാനകേന്ദ്രം, ചിയാരം, തൃശൂര്‍)
        12.30 pm മുതല്‍ 1.30pm വരെ:   ഉച്ചഭക്ഷണം
        1.30 pm മുതല്‍ 4.30pm വരെ:   ചര്‍ച്ചാസമ്മേളനം

2) സഭാജീവിതവും കുടുംബിനികളും    -     ശ്രീമതി മേരി ജോണ്‍ വെട്ടുവേലില്‍
        (ഡയറക്ടര്‍, ഗുരുകുലം ചാരിറ്റബിള്‍ സൊസൈറ്റി, കോട്ടയം)
3) വിശ്വാസവളര്‍ച്ച പുതിയ തലമുറയില്‍    -    ശ്രീ റെജി ഞള്ളാനി
        (കെ.സി.ആര്‍.എം. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി)
    4.30 pm മുതല്‍ 5.00 pm വരെ:   ആലോചനായോഗം
4) കെ.സി.ആര്‍.എം. രജതജൂബിലിയാചരണം 
  എങ്ങനെ, എപ്പോള്‍, എവിടെവച്ച്     -  കെ.സി.ആര്‍.എം. ഭാരവാഹികള്‍
എല്ലാ സെഷനുകളിലും  ചര്‍ച്ചയും അഭിപ്രായപ്രകടനങ്ങളും സ്വാഗതം ചെയ്യുന്നു.
 കെ.സി.ആര്‍.എം-ന്റെ വിവിധ യൂണിറ്റുകളില്‍നിന്നുള്ളവര്‍, 'കെ.സി.ആര്‍.എം. പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ്‌സ്-നണ്‍സ് അസോസ്സിയേഷ'നിലുള്ളവര്‍. 'കെ.സി.ആര്‍.എം.-ക്‌നാനായ ഫ്രീഡം മൂവ്‌മെന്റി'ലുള്ളവര്‍, കൂടാതെ 'സത്യജ്വാല'-'അല്മായശബ്ദം' വായനക്കാര്‍ എന്നിവരെയല്ലാം സ്വന്തം കുടുംബാംഗങ്ങളായി കെ.സി.ആര്‍.എം. കരുതുന്നു. അതുകൊണ്ട് അവരെയെല്ലാം  ഈ പരിപാടിയില്‍ കുടുംബസമേതം പങ്കെടുക്കാന്‍ ഹാര്‍ദ്ദമായി ക്ഷണിക്കുന്നു. 
                     സ്‌നേഹാദരപൂര്‍വ്വം
കെ.കെ.ജോസ് കണ്ടത്തില്‍, (കെ.സി.ആര്‍.എം. സംസ്ഥാന ജന.സെക്രട്ടറി)
ഫോണ്‍: 8547573730

2 comments:

  1. ഗാർലാണ്ട്:- ഏതാനും മാസങ്ങൽക്ക് മുൻപ് ഗാർലാണ്ട് സെന്റ് തോമസ് ചർച്ചിന്റെ
    മേൽക്കുരയിൽ മുൻപിലും പുറകിലുമായി സ്ഥാപിച്ചിരുന്ന മാമോൻ ട്രോഫികളായ ക്ലാവർ
    കുരിശുകൽ തനിയെ താഴെ വീണിരുന്നു. ആ വീഴ്ചയിൽ മാമോന്റെ കാവൽക്കാരൻ
    കഴുകൻ പറന്നകന്നുവെങ്കിലും വീഴ്ചയുടെ ആഘാതത്തിൽ മാമോന്റെ ഇരിപ്പിടം താമര
    നഷ്ടമായി. അങ്ങാടിയത്തിന് സുബോതം വീണ്ടുകിട്ടിയതുപോലെ സത്യകുരിശിനെ (വിശുദ്ധ
    കുരിശിനെ) തിരിച്ചറിഞ്ഞു. എന്നാൽ പിന്നെ ഇനിമേൽ ക്ലാവറും താമരയുമില്ലാത്ത ഒരു
    കുരിശുമതിയെന്നു തീരുമാനിച്ചു. എങ്കിലും കഴുകനെ കാവലിരുത്താൻ മറന്നില്ല. നല്ല
    ഒരു ഇടിയും മഴയും വന്നാൽ ഈ കഴുകനും താമസമന്യെ പറന്നുപോകുമെന്ന് നമുക്ക്
    ആശിക്കാം. സർവ്വശക്തനായ ദൈവം നമ്മുടെയെല്ലാം പ്രാർത്ഥന കേൽക്കുന്നവനാണെന്ന്
    ഈ ചെറിയ കാര്യത്തിലൂടെ മനസിലാക്കാം.

    ആരുടെയോ പ്രേരണമൂലമാണ് നമ്മുടെ ബിഷൊപ് അങ്ങാടിയത്തിന് ഈ അനീതിക്കൊക്കെ
    കൂട്ടുനിൽക്കേണ്ടിവന്നത്. അദ്ദേഹത്തിന് അറിയാമായിരുന്നു താൻ ചെയ്യുന്നത് തെറ്റാണെന്നും
    അത് ജനം എതിർക്കുമെന്നും ഒക്കെ. അമേരിക്കയിൽ തന്നെ ഇവിടംവരെ എത്തിച്ച നല്ലവരായ
    ജനങ്ങളെ വെറുപ്പിക്കാൻ ആഗ്രഹം ഉണ്ടായിട്ടല്ല മുകളിൽനിന്നുള്ള തീരുമാനം അനുസരിച്ചു,
    എന്ന ഒരു തെറ്റേ അദ്ദേഹം ചെയ്തുള്ളു. തുടർന്നങ്ങോട്ട് ഇനി ജനങ്ങളുടെ താല്പര്യത്തിന്
    ഒത്ത് നല്ല തീരുമാനങ്ങൽ സ്വീകരിച്ചുകൊണ്ട് സഭയുടെ നന്മക്കും ഐക്യത്തിനും ഉതകുന്ന
    കാര്യങ്ങളേ ചെയ്യൂവെന്നുള്ള ഉറച്ച തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

    അതുപോലെ തന്നെ പള്ളിയുടെ അൽത്താരയിലും ബേമയിലും ഒക്കെ വച്ചിട്ടുള്ള സാത്താന്റെ
    പ്രതീകമായ മാമോൻട്രോഫികളും എടുത്തുമാറ്റാൻ ഉടൻ ഓർഡർ ഇടുമെന്ന് നമുക്ക് ആശിക്കാം.
    അവിടുത്തേക്ക് അറിയാം നാറാനും നാറ്റിക്കാനും ഒത്തിരി കാഷ്ടിക്കേണ്ടെന്ന് ( തൂറണ്ട ).
    പള്ളിയിൽ അശുദ്ധി വരുത്തുന്ന മറ്റ് മതസ്ഥരുടെ പൂജാ വസ്തുക്കൽ ഇനിമേൽ പള്ളിക്കുള്ളിൽ
    പ്രവേശിക്കാൻ അനുവദിക്കില്ല എന്ന് അദ്ദേഹം തീരുമാനം എടുക്കുകയും, അതോടൊപ്പം
    മുൻപ് പറഞ്ഞതുപോലെ ക്രൂശിതരൂപമല്ലാതെ അതിനെ സാമ്യപ്പെടുത്തി മാമോന്റെ കിരീടത്തിനെ
    അൽത്താരയിലും ബേമയിലും പ്രതിഷ്ടിക്കില്ലെന്നും, ശിവലിംഗത്തിന് സദൃശ്യമായ നിലവിളക്ക്
    ഒരു കാരണവശാലും പള്ളിയിലോ പള്ളിപരിസരത്തോ അടിപ്പിക്കില്ലെന്നും ഉറച്ച തീരുമാനമെടുക്കും.
    ഹിന്ദുക്കളുടെ ദേവനായ ശ്രീമുരുകന്റെ വാഹനമെന്നുപറയുന്ന മയിലിനെ മെത്രാന്റെ തൊപ്പിയിൽ
    നിന്നും പിഴുതെറിയും. കുർബാനക്ക് ഉപയോഹിക്കുന്ന തിരുവസ്ത്രങ്ങളിൽനിന്ന് മാമോന്റെ
    ട്രോഫി നീക്കം ചെയ്യുമെന്നും, വിശുദ്ധകുർബാന വിശുദ്ധജനത്തിന് ഫെയിസുചെയ്തു അർപ്പിച്ച്
    കൊള്ളാമെന്നും തീരുമാനിക്കണം. അതുപോലെതന്നെ വിശുദ്ധ ഗ്രന്ഥങ്ങളിലും മറ്റ് പ്രാർത്ഥനാ
    പുസ്ഥകങ്ങളിലും ഒരു കാരണവശാലും മാമോന്റെ അടയാളം കാണില്ലെന്നുള്ള ഉറപ്പു നൽകണം.

    ഇത്രയൊക്കെ നമുക്കിവിടെ ചെയ്യാൻ സാദിച്ചാൽ നമ്മുടെ അമേരിക്കയിലുള്ള എല്ലാ സീറോ
    മലബാർ പള്ളികളിലും സമാധാനവും സന്തോഷവും ഉണ്ടാകും. പോപ്പിനെ അനുസരിക്കാൻ
    നമ്മൽ തയ്യാറാകണം. ഒറ്റകെട്ടായി ഒരു കുടുംബം പോലെ പരസ്പരം സ്നേഹിച്ചു ജീവിക്കാൻ
    ആർക്കാണ് കൊതിയില്ലാത്തത്. ഈ ഭൂമിയിലെ ഹൃസ്വമായ നമ്മുടെയൊക്കെ ജീവിതം ഇങ്ങനെ
    വഴക്കിട്ട് ജീവിച്ചുതീർക്കാനുള്ളതാണോ. എന്തൊക്കൊ നേടിയാലും സ്വരുകൂട്ടിവച്ചാലും അതൊന്നും
    നമുക്ക് പോകുംബോൽ കൊണ്ടുപോകാനാകുമോ?. പിന്നെ എന്തിനാണ് ഈ വടംവലി. സത്യത്തിന്
    നിരക്കാത്തത് എന്തിന് ചെയ്യുന്നു. ദൈവത്തെയും, ദൈവവചനത്തെയും പറ്റി പ്രതിഭാതിക്കുന്ന
    ഗ്രന്ഥമാണല്ലോ വിശുദ്ധബൈബിൽ. നമ്മുടെ കത്തോലിക്കാസഭയുടെ നിലനില്പും ബൈബിളിനെ
    ആധാരമാക്കിയാണല്ലോ നടക്കുന്നത്. പിന്നെ എന്തിനാണ് അതിൽനിന്നൊക്കെ വ്യതിചലിച്ച് നമ്മൽ
    കാടുകയറുന്നത്. കർത്താവായ ഏശു ഭൂമിയിൽ പിറന്നത് ഒരാളായാണ്, എന്നാൽ ആ ഏശുവിനെ
    സാക്ഷിയാക്കി എത്ര സഭകളാണ് ഈ ലോകത്ത് രൂപംകൊണ്ടത്. എണ്ണിയാൽ തീരാത്തവണ്ണം സഭകൽ.
    ഓരോ സഭക്കും ഓരോരോ നിയമങ്ങൽ. സുവിശേഷം അവരവരുടെ ഇഷ്ടത്തിന് ദുർവ്യാഖ്യാനിച്ച്
    മറ്റുള്ളവരെകൂടി വഞ്ചിക്കുന്നു.

    ( തുടരും )

    ReplyDelete
  2. ചുരുക്കത്തിൽ പറഞ്ഞാൽ ഏശുക്രിസ്തു ഇന്ന് പൊന്മുട്ടയിടുന്ന താറാവാണ്. ഏശുവിനെ വധിക്കാൻ
    അന്നെത്തെകാലത്ത് ഏറ്റവും ഹീനമെന്ന് കരുതിയിരുന്ന കുരിശുമരണം തന്നെ നൽകി. തീർന്നില്ല
    കൂടെ രണ്ടുകള്ളന്മാരേയും കുരിശിൽതറച്ച് കള്ളന്മാരുടെ ഗണത്തിൽ പെടുത്തി അപമാനിച്ചു. ഇന്ന്
    ഇതെല്ലാംകൂടി നമ്മൽ മത്സരിച്ച് തൂക്കിവിൽക്കുകയാണ്.

    കുരിശുകൽ പല തരം. പല നിറത്തിൽ; പല ആകൃതിയിൽ, പലവലിപ്പത്തിൽ, പല ലോഹംകൊണ്ട്
    നിർമ്മിച്ചത്, ക്ലാവർ കുരിശ്, താമര കുരിശ്, പാതാളകരണ്ടി, മാമോൻ ട്രോഫി എന്നിങ്ങനെ .....
    പിന്നെ ബൈബിൽ; പല ആശയത്തിൽ, പല നിറത്തിൽ, പല വലിപ്പത്തിൽ എന്നിങ്ങനെ .......
    പിന്നെ സഭ; അത് വായനക്കാർ തന്നെ എണ്ണിനോക്കിയാൽ മതി. അതാത് സഭക്ക് അതാത് വചന
    പ്രഘോഷിതർ, മാർഗ്ഗവും ലക്ഷ്യവും ഒന്നുതന്നെ പണം മാത്രം. ഇതെല്ലാം വിറ്റും മറ്റുള്ളവരുടെ
    കണ്ണിൽ പൊടിയിട്ടും പണം സംബാതിച്ച് ജീവിക്കുന്നവരല്ലെ നമ്മളിൽ പലരും. കർത്താവായ ഏശു
    ഭൂമിയിൽ അവതരിച്ചില്ലായിരുന്നുവെങ്കിൽ ഇവരൊക്കെ എന്തുചെയ്യുമായിരുന്നു. ലക്ഷോപലക്ഷം
    ജനങ്ങൽ പട്ടിണിയായേനെ. ഏതായാലും ക്രിസ്തുവിന്റെ വരവ് ഒത്തിരിപേർക്ക് ഗുണമായി.
    അതിന് നന്ദി പറയുന്ന ശീലം നമുക്കില്ലല്ലോ, അങ്ങേരുടെ രണ്ടാം വരവും കാത്തിരിക്കുകയാണ്
    നമ്മളിൽ പലരും, ജീവനോടെ ചുട്ടുതിന്നാൻ.

    ഇന്ന് ദൈവത്തിൽ വിശ്വസിച്ചാലും ആരും സഭയിൽ വിശ്വസിക്കാൻ തയ്യാറല്ല. സഭ നമ്മളെ എന്നും
    വഞ്ചിക്കുന്നു എന്ന് പറയാൻ പറ്റുമോ?, സഭയെ നയിക്കുന്നവർ അധികാരികൽ നമ്മളെ വഴി
    തെറ്റിക്കുന്നു. അവർ ലൗകികകാര്യങ്ങളിൽ ശ്രദ്ധിച്ച് അതിന്റെ പിറകെ പോകുന്നു. ദുർമാർഗ്ഗ
    ജീവിതം നയിക്കുന്നു, നമ്മൽ അറിഞ്ഞും അറിയാതെയും അവരുടെ വലയിൽ വീണുപോകുന്നു.
    എതിർക്കാൻ ശ്രമിക്കുന്നവരെ വെട്ടിവീഴുത്തുന്നു, വായ് അടപ്പിക്കുന്നു. ദൈവവചനം ദുർവ്യാഖ്യാനം
    ചെയ്ത് ഭീഷണിപ്പെടുത്തുന്നു. അതുമല്ലെങ്കിൽ സഭക്ക് പുറത്താക്കുന്നു. പിടിച്ചുപറി മുതൽ എന്തും
    ചെയ്യാൻ മടിയില്ലാത്തവർ. അതുമല്ലെങ്കിൽ ശുസ്ത്രൂക്ഷകൽക്ക് വിലക്ക് കല്പിക്കുക ഇതൊക്കെ
    സഭാധികാരികളുടെ അല്മായരോടുള്ള സമീപനമാണ് ഞാനീ പറഞ്ഞത്.

    നമ്മുടെ നാടായ കൊച്ചുകേരളത്തുനിന്ന് അമേരിക്കയിൽ വന്നിട്ട് ഇവിടെ നമ്മൽ കലഹിച്ച് ജീവിക്കാൻ
    എന്താണ് കാരണം. ഞാൻ പറയുന്നത് നമ്മുടെ സഭയുടെ മെത്രാൻ അങ്ങാടിയത്തിന്റെ പിടിപ്പുകേട്
    ആണെന്നാണ്. ഞാൻ പറഞ്ഞുവന്നത് കത്തോലിക്കാസഭയെ സംബന്തിച്ചുമാത്രമാണ്. ഒരു സദസ്സിൽ
    100 പേർ ഉണ്ടെങ്കിൽ അതിൽ 75 പേർ ഒറ്റകെട്ടാണെങ്കിൽ അവരുടെ തീരുമാനത്തിനല്ലെ മുൻ തൂക്കം.
    അത് നിഷേധിച്ചുകൊണ്ട് മറ്റുള്ളവരുടെ തീരുമാനത്തിന് അങ്ങാടിയത്ത് വഴങ്ങികൊണ്ട് സഭയിൽ ഭിന്നിപ്പ്
    ഉണ്ടാക്കുകയല്ലെ ഇതുവരെ ചെയ്തിട്ടുള്ളത്. അതുകൊണ്ടെന്തെങ്കിലും പ്രയോചനം കിട്ടിയോ, അതുമില്ല.
    സഭ കല്പിച്ചുതന്നിരിക്കുന്ന അധികാരം ദുർവിനിയോഗം നടത്താൻ അങ്ങാടിയത്തിന് ആരാണ് അധികാരം
    നൽകിയത്. വൈകിയിട്ടില്ല, തിരുത്താവുന്ന തെറ്റെ ബിഷൊപ് അങ്ങാടിയത്ത് ചെയ്തിട്ടുള്ളു. മാറാൻ
    ഇനിയും സമയമുണ്ട്, ഞങ്ങൽക്ക് വേണ്ടത് സഭയെ നേരായരീതിയിൽ നയിക്കുന്ന നല്ലൊരു ഇടയനെയാണ്.
    അല്ലാതെ ഞങ്ങളെ ഭരിക്കുന്ന ഒരു അധികാരിയെ അല്ല. ഇപ്പോഴത്തെ ഞങ്ങളുടെബിഷൊപ് അങ്ങാടിയത്ത്
    ആലോചിച്ച് ഒരു നല്ല തീരുമാനം കൈക്കൊള്ളുമെന്നു ഞങ്ങളേവരും ആഗ്രഹിക്കുന്നു.

    ആഴ്ചയിൽ ഒരു ദിവസം നമ്മൽ മലയാളികൽ തമ്മിൽ കാണുന്നതിനും കുശലങ്ങൽ പറയാനും ഒക്കെ
    സാദിക്കുന്നത് ഞാറാഴ്ച പള്ളിയിൽ വരുംബോളാണ്. പള്ളിയിൽ വരുന്നത് ഇതിനുവേണ്ടിയിട്ടാണെന്ന്
    ആരും മറിച്ച് ചിന്തിക്കരുത്. പള്ളിയിൽ വന്ന് വിശുദ്ധബലിയിൽ പങ്കുകൊണ്ട് എല്ലാവരുമായി പസ്പരം
    കൈകോർത്ത് സന്തോഷത്തോടെ തമാശകൽ കൈമാറി ചിരിച്ച്കളിച്ച് പിരിയുംബോൽ എന്തെല്ലാം
    വിഷമങ്ങൽ മനസ്സിലുണ്ടെങ്കിലും അതിനൊക്കെ ഒരശ്വാസം കിട്ടിയതുപോലെ തോന്നും. ആ കമ്മ്യൂണിറ്റി
    ആണ് ഇപ്പോൽ ഇല്ലാതായത്. ഇപ്പോൽ ഓർത്തുപോകുകയാണ് നമുക്ക് മലയാളം പള്ളികൽ വേണ്ടായിരുന്നു
    വെന്ന്. ഈ പള്ളികളുടെ വരവോടുകൂടിയാണ് മലയാളികളുടെ സമാധാനം ഇല്ലാതായത്. നശിച്ച സഭയും
    അത് ഭരിക്കുന്ന കുറെ തന്തയില്ലാത്തവന്മാരും, ഇങ്ങനെയെ മലയാളിക്ക് ഇവരെ അഭിസംബോതന ചെയ്യാൻ
    സാദിക്കുകയുള്ളു. ഈ അങ്ങാടിയത്ത് ബിഷൊപ് ഒറ്റൊരുത്തൻ കാരണം പല നല്ല സുഹൃത്തുക്കളും ഇന്ന്
    ശത്രുക്കളുടെ പട്ടികയിലാണ്. കർത്താവായ ഏശു തന്റെ സമാധാനം നമുക്ക് തന്നേച്ചുപോയങ്കിൽ ഈ
    നശിച്ചകൂട്ടർ അത് ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എന്തു ചെയ്യാം, എവിടെവരെ പോകുമെന്ന് കാണാം.

    ReplyDelete