Translate

Friday, April 27, 2018

അവനെ പിടിച്ചു...!

നാട്ടുകാരെ രസിപ്പിക്കേണ്ട ജോലിയിപ്പോൾ സീറോ മലബാറുകാർ ഏറ്റെടുത്തെന്നു തോന്നുന്നു. ചങ്ങനാശ്ശേരിക്കാരൻ പീലിയാനിക്കലച്ചൻ പാവം പിടിച്ച കുട്ടനാട്ടുകാരുടെ നൂറ്റമ്പതു കോടി വെട്ടിച്ചെന്നു പറഞ്ഞെന്തൊരു ബഹളമാ! കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട വൈദികനെ പുണ്യവാനാക്കാൻ കാരണം കണ്ടെത്തിയവർക്കാണോ ഒരച്ചനെ രക്ഷപ്പെടുത്താൻ ബുദ്ധിമുട്ട്? അച്ചൻ അച്ചന്റെ വഴിക്കു പോകും! നൂറ്റമ്പതു കോടി ഒരു ളോഹയുടെ പോക്കറ്റിൽ കൊള്ളില്ലെന്ന് കുട്ടനാട്ടുകാരും ഓർക്കുക! മിക്ക പള്ളികളിലുള്ള അച്ചന്മാരും കൽദായാ-ലത്തിൻ ഭേദമില്ലാതെ മനുഷ്യരെ പറ്റിക്കുന്നു - കുറേ അരമനകളിലും ഏൽപ്പിക്കുന്നു. എങ്കിലും, കൽദായാവാദികളെ സൂക്ഷിച്ചേ തീരൂ; അവർ കോടിയിൽ താഴെയുള്ള കേസൊന്നും ഇപ്പോൾ പിടിക്കില്ലെന്നു മാത്രമല്ല, ഒരു കാര്യവും അണുവിട വിട്ടുകൊടുക്കുകയുമില്ല. തോമ്മാശ്ളീഹാ ഇവിടെ വന്നതിനു തെളിവില്ലെന്നു ലത്തീൻവാദി തേലക്കാട്ടച്ചൻ പറഞ്ഞാൽ തോമ്മാശ്ളീഹാ ഗുജറാത്തിലെ ബറൂച്ചിലും വന്നിരുന്നുവെന്ന് കൽദായാവാദികൾ പറയും; അവിടെയും വന്നിട്ടില്ലെന്നു തേലക്കാട്ടച്ചൻ പറഞ്ഞാൽ, കൽക്കട്ടായിലും വന്നിട്ടുണ്ടെന്നവർ പറഞ്ഞെന്നിരിക്കും. നിലക്കൽ പൊങ്ങിയതുപോലെ കൽക്കട്ടായിലും കുരിശു പൊങ്ങിയെന്നുമിരിക്കും! അവരോടു തർക്കിക്കാതിരിക്കുകയാ ഭേദം! എന്നും താമസിച്ചു ജോലിക്കു വരുന്നതിന്റെ പേരിൽ വഴക്കു കേട്ടുകൊണ്ടിരുന്ന ഒരു തൊഴിലാളി, വൈദ്യരുടെ അടുത്തു പോയി നേരത്തെ എണീൽക്കാൻ ഗുളിക വാങ്ങിച്ചു കഴിച്ച കഥയോർമ്മ വരുന്നു. ഗുളിക ഫലിച്ചു, നേരത്തെ അയാൾ എണീക്കുകയും റഡിയാവുകയും ചെയ്‌തു. പക്ഷേ, ഓഫീസിലെത്തിയ അയാളോട് മുതലാളി ചോദിച്ചത്, ഇന്നലെയും മിനിയാന്നും എവിടെയായിരുന്നെന്നാണ്. കഴിച്ച കൽദായാ ഗുളിക ഫലിച്ചുവെന്നാണ് കൽദായാവാദികളുടെയെല്ലാം വിചാരം.
പീലിയാനിക്കേസ് അങ്ങോട്ടു മൂത്താൽ മൂന്നര കോടി ജനങ്ങളുള്ള കേരളത്തിലെ ഒരു പൗരന് 150 കോടിയുടെ വീതമായി അവകാശപ്പെട്ട 50 രൂപാ വീതം തിരിച്ചു കൊടുത്തു പ്രശ്നം തീർക്കും. പക്ഷെ, വീതം ചോദിച്ചാരെങ്കിലും വന്നാൽ, എന്താ നടക്കുന്നതെന്നും പറയാം. കൗണ്ടറിൽ ഒരാൾ വന്നുവെന്നു സങ്കൽപ്പിക്കുക. "നിനക്കെത്ര കിട്ടാനുണ്ട്?" കൗണ്ടർ. "അമ്പത്‌ രൂപാ!" അപേക്ഷകൻ. "ഞങ്ങളെത്ര തരാനുണ്ട്?"  കൗണ്ടർ. "അമ്പതു രൂപാ."  അപേക്ഷകൻ. "അമ്പതു രൂപാ നിങ്ങൾക്ക് കിട്ടാനുമുണ്ട് അമ്പതു രൂപാ ഞങ്ങൾ തരാനുമുണ്ട് - തീർന്നില്ലേ?" കൗണ്ടർ. സുബോധമുള്ളവരാരും സീറോ മലബാർ വൈദികരോടു തർക്കിക്കാൻ പോവില്ല. എങ്ങിനെ ഒരു കുട്ടിയുടെ ആദ്യകുർബാന വിലക്കാം, എങ്ങിനെ ഒരു കല്യാണക്കുറി തടയാം, എങ്ങിനെ വിശ്വാസിയെ പിഴിയാം, എങ്ങിനെ അവനെ കുഴിച്ചിടാതിരിക്കാം - ഇതിലൊക്കെയാണവർ ഗവേഷണം നടത്തുന്നത്. ജനം പള്ളിക്കകത്തേക്കു കയറിത്തുടങ്ങി. നിവൃത്തിയില്ലാഞ്ഞിട്ടായിരിക്കണമല്ലോ, കപ്യാരും അറിയാതെ കത്തിയെടുത്തുപോയത്. എപ്പോഴും വക്കീൽ നോട്ടിസും കൊണ്ടു നടക്കാൻ എല്ലാർക്കും പറ്റിയെന്നിരിക്കില്ലല്ലൊ! 
എന്റെ മനസ്സിനെ ഇരുത്തി ചിന്തിപ്പിച്ച ഒരു ഫെയിസ്ബുക്ക് പോസ്റ്റ് യാദൃശ്ചികമായി കാണാനിടയായി. അതൊരു വൈദികനെപ്പറ്റി അദ്ദേഹത്തെ പഠിപ്പിച്ച ഗുരു എഴുതിയതാണെന്നാണ്  പറഞ്ഞിരിക്കുന്നത്. "32 വർഷത്തോളം നീണ്ടു നിന്ന എന്റെ അദ്ധ്യാപന ജീവിതത്തിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ കടന്നു പോയിട്ടുണ്ട്. അവരെയൊക്കെ എന്റെ സ്വന്തം മക്കളെ പോലെ കരുതി പഠിപ്പിക്കാനും വളർത്താനും ശ്രമിച്ചിട്ടുണ്ട്. മോനേ, നോബിളെ, നീ എന്റെ നേരെ പ്രയോഗിച്ച പദങ്ങൾ ഞാൻ ഇവിടെ രേഖപ്പെടുത്തട്ടെ. 'കമ്മ്യൂണിസ്റ്റുകാരൻ, നിരീശ്വരവാദി, യുക്തിവാദി, അധികാരമോഹി, ഗൂഢാലോചനക്കാരൻ, തരംതാണവൻ, നിലവാരമില്ലാത്തവൻ, വൃത്തികെട്ട മനസ്സ്, അഭിനവ യൂദാസ്.... ' എനിക്ക് നേരെ നീ തൊടുത്തു വിട്ട വാക്കുകളാണ് മുകളിൽ കൊടുത്തിരിക്കുന്നത്. നിന്നെയും നിന്റെ അമ്മയെയും പാഠങ്ങൾ പഠിപ്പിച്ച ഒരു അദ്ധ്യാപകനാണ് ഞാൻ. നീ പ്രയോഗിച്ച വാക്കുകൾക്കപ്പുറത്തേക്കുള്ള വാക്കുകളുടെ കൂരമ്പുകൾ പ്രയോഗിക്കാൻ എനിക്കറിയാം. എന്റെ സംസ്കാരം അതിന് ഇപ്പോൾ പാകമല്ല. നിന്നെപ്പോലെ ഞാനും അധ:പതിക്കുന്നത് ശരിയല്ലല്ലോ." കേരളത്തിലെ -------- രൂപതയിലുണ്ടായ തർക്കമാണിതെന്നു പോസ്റ്റിലുണ്ട്. എങ്കിലും, 'നോബിൾ' എന്നു ബഹുമാനത്തോടെയാണ്  വൈദികനെ ഈ ഗുരുനാഥൻ അഭിസംബോധന ചെയ്തിരിക്കുന്നത്. ഇവനെയൊക്കെ ഏതു സെമ്മിനാരിയാണോ പഠിപ്പിച്ചത്? ഇവനൊക്കെ ചിലവിനു കൊടുക്കുന്നത് ഏതു രൂപതയാണോ?
ളോഹയിട്ടു പട്ടവും സ്വീകരിച്ചു കഴിഞ്ഞാൽ ഏതോ മാസ്മരിക ലോകത്താണു സീറോ വൈദികർ. അതുറപ്പാ! തലശ്ശേരിയിൽ നിന്നൊരു വൈദികനെപ്പറ്റിയും മീഡിയായിൽ വാർത്ത വന്നിരുന്നു. പോസ്റ്റ് ഇപ്രകാരമാണ്: “ഈ അച്ചൻ എന്റെ കുഞ്ഞിന്റെ ആദ്യ കുർബാന സ്വീകരണം മുടക്കിയിരിക്കുകയാണ്. എന്റെ പേര് -------. വീട്ടു പേര് --------: ഞങ്ങൾ കുറച്ച് വർഷങ്ങൾക്ക് മുൻപ് --------- ഇsവകയിൽ നിന്നും കണ്ണൂർ ജില്ലയിലെ ----------- ഇടവകയിൽ ചേർന്നവരാണ്. എന്നാൽ ഞങ്ങളെ ഇടവകയിൽ ചേർത്ത അച്ചൻ ഒരു വർഷത്തിനു ശേഷം മാറി പുതിയ അച്ചൻ വന്നപ്പോൾ ഞങ്ങളുടെ ഇടവകാതിർത്തി മാറി എന്നു പറഞ്ഞ് മറെറാരു പള്ളിയിൽ പോകാൻ പ്രേരിപ്പിച്ചു. എന്നാൽ ഞങ്ങൾക്കതിനു താൽപര്യമില്ലായിരുന്നു. കാരണം, എന്റെ വീടിന് ഏറ്റവും അടുത്തുള്ളതും സൗകര്യപ്രദമായതുമായ പള്ളി ഞാൻ ചേർന്ന പള്ളി തന്നെയായിരുന്നു. അതിനു ശേഷം അച്ചൻ ഞങ്ങളുടെ വിശ്വാസ സംബന്ധമായ ഒരു കാര്യങ്ങളും ചെയ്തു തരുന്നില്ല. തൊട്ടടുത്ത ക്രിസ്ത്യൻ വീട്ടുകാരോടും അച്ചൻ ഇങ്ങനെയാണ് ചെയ്തത്. അവർ കുടുംബ സമേതം മറ്റൊരു വിശ്വാസത്തിലേക്ക് പോയി. ഞങ്ങൾ രൂപതയിൽ പരാതി ബോധിപ്പിച്ചെങ്കിലും അവർ അത് ചെവിക്കൊണ്ടില്ല. അവസാനം ഞാൻ തളിപ്പറമ്പ് മുൻസിഫ് കോടതി മുൻപാകെ പരാതി നൽകുകയും അതുപ്രകാരം ഞങ്ങളുടെ വിശ്വാസ സംബന്ധമായ കാര്യങ്ങൾക്ക് ഒരു തടസവും പാടില്ല, അതായത് ഞങ്ങളുടെ വിശ്വാസപരമായ ഏത്കാര്യങ്ങളും നടത്തിത്തരണമെന്നുള്ള ഉത്തരവ് കോടതി നടപ്പാക്കിയിരിക്കെയാണ് അച്ചൻ എന്റെ കുട്ടിയുടെ ആദ്യ കുർബ്ബാന സ്വീകരണം മുടക്കിയിരിക്കുന്നത്. മതപഠനത്തിന് കുട്ടി പോയിക്കൊണ്ടിരുന്നുവെങ്കിലും അതേ മനോഭാവത്തോടെ ആദ്യ കുർബാന ക്ലാസിൽ ചെന്നിരുന്ന കുട്ടിയെ അച്ചൻ പുറത്താക്കുകയായിരുന്നു. അത് ആ കുട്ടിയിൽ വളരെ വേദനയുളവാക്കിയതിനാലാണ് ഞാൻ ഈ പോസ്റ്റിടുന്നത്." ടെസ്റ്റ്യുബ് ശിശുക്കളേപ്പറ്റി കേട്ടിട്ടില്ലേ? ആ വർഗ്ഗത്തിൽപെട്ടവർക്ക് ചിലപ്പോൾ അനുകമ്പയെന്ന വികാരം കാണണമെന്നില്ല. അവർക്കു കൃത്യമായ മാതാപിതാക്കന്മാരില്ലാത്തതുകൊണ്ട് നാണവും ഉണ്ടായിരിക്കണമെന്നില്ല. 
എന്തെല്ലാം സംഭവിച്ചാലും സാന്തായുടെ പട്ടിയെപ്പോലെയാ വിശ്വാസികൾ! സാന്താ പട്ടിയെ വിറ്റു. "എങ്ങിനെയാ, ഇതു വിശ്വസ്ഥനാണോ?" പട്ടിയെ കച്ചവടം ചെയ്തയാൾ ചോദിച്ചു. "തീർച്ചയായും;" സാന്താ തുടർന്നു, "നേരത്തെ മൂന്നുപ്രാവശ്യം വിറ്റിട്ടും തിരിച്ചു വന്നിരുന്നു." ആരെത്ര തേച്ചാലും മെത്രാന്മാരുടെ നിഴലിൽ കടിച്ചു തൂങ്ങിനിൽക്കുന്ന കുറെ വിശ്വാസികളുണ്ട് - അവരാണു സഭയുടെ ശാപം!

No comments:

Post a Comment