Translate

Friday, August 30, 2019

സിനഡിനോട് ഒരു വൈദികന്റെ ചോദ്യം

കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചുവെന്ന് പറഞ്ഞ് ഒരു കന്യാസ്ത്രീയെ പുറത്താക്കുന്ന സഭാധികാരികളുടെ നടപടിയെ ന്യായീകരിക്കുന്ന സിനഡ് പിതാക്കന്മാര്‍ കള്ളസാക്ഷ്യം പറയരുതെന്ന ദൈവപ്രമാണം ലംഘിച്ചവരെ തിരുത്തുമോ?

 നീതിക്കുവേണ്ടി നിലവിളിച്ചു കൊണ്ടു കുറെ സഹോദരികള്‍ നിങ്ങളില്‍ പലരുടേയും അരമന കവാടങ്ങളില്‍ മുട്ടിവിളിച്ചപ്പോള്‍ ആ കവാടങ്ങള്‍ തുറക്കപ്പെടാതിരുന്നപ്പോഴൊക്കെ ക്രിസ്തു അവിടെയൊക്കെ മരിക്കുകയായിരുന്നു.

കൊച്ചി: സിറോ മലബാര്‍ സഭ സിനഡ് അവസാനിക്കാനിരിക്കേ സഭാപിതാക്കന്മാര്‍ക്ക് മുന്നിലേക്ക് ഇന്നത്തെ കാലഘട്ടത്തില്‍ കത്തോലിക്കാ സഭ നേരിടുന്ന വെല്ലുവിളികള്‍ ഉയര്‍ത്തിക്കാട്ടി ഒരുപിടി ചോദ്യങ്ങളും ഉപദേശങ്ങളുമായി ഒരു വൈദികന്റെ പ്രതികരണം. കപ്പൂച്ചിന്‍ സഭയിലെമുതിര്‍ന്ന വൈദികരില്‍ ഒരാളായ ഫാ.ഡൊമിനിക് പത്യാല ആണ് ബിഷപുമാര്‍ക്ക് മുന്നറിയിപ്പ് എന്ന നിലയില്‍ 'മംഗളം ഓണ്‍ലൈന്‍' വഴി തന്റെ ആശയം പങ്കുവയ്ക്കുന്നത്. കീഴ്‌വഴക്കങ്ങള്‍ ലംഘിച്ചുവെന്ന് പറഞ്ഞ് സിസ്റ്റര്‍ ലൂസിയെ പുറത്താക്കുന്ന എഫ്.സി.സി സഭാധികാരികളുടെ നടപടിയെ ന്യായീകരിക്കുന്ന സിനഡ് പിതാക്കന്മാര്‍ കള്ളസാക്ഷ്യം പറയരുതെന്ന എന്ന ദൈവപ്രമാണം ലംഘിച്ച് അഭയ കേസില്‍ മൊഴി നല്‍കിയ കന്യാസ്ത്രീയെയും അതിനു പ്രേരിപ്പിച്ചവരെയും തിരുത്തുമോ? എന്നാണ് ഫാ.ഡൊമിനിക് ചോദിക്കുന്നത്. നീതിക്കുവേണ്ടി നിലവിളിച്ചു കൊണ്ടു കുറെ സഹോദരികള്‍ നിങ്ങളില്‍ പലരുടേയും അരമന കവാടങ്ങളില്‍ മുട്ടിവിളിച്ചപ്പോള്‍ ആ കവാടങ്ങള്‍ തുറക്കപ്പെടാതിരുന്നപ്പോഴൊക്കെ ക്രിസ്തു അവിടെയൊക്കെ മരിക്കുകയായിരുന്നു-അദ്ദേഹം പറയുന്നു.
ഫാ.ഡൊമിനിക് പത്യാലയുടെ കുറിപ്പ് ഇപ്രകാരമാണ്:
അഭയ കേസില്‍ സി.അനുപമ കുറുമാറിയതായി വാര്‍ത്ത വന്നു. അഭയയുടെ കൂട്ടുകാരിയും നവ സന്യാസിനിയുമായ അനുപമ 27 വര്‍ഷങ്ങള്‍ക്കു മുമ്പു CBl - ക്കു മുമ്പില്‍ പറഞ്ഞ സാക്ഷ്യം നിഷ്‌ക്കളങ്കയായ ഒരു പെണ്‍കുട്ടിയുടെ മൊഴി എന്നതിനാല്‍ അതു സത്യമെന്നു ലോകം മുഴുവനും വിശ്വസിച്ചു. 27 വര്‍ഷങ്ങളിലെ സന്യാസ സഭാ ജീവിതത്തിലൂടെ ആ നിഷ്‌ക്കങ്കതയില്‍ വളര്‍ന്നു ഇപ്പോള്‍ എത്രയോ ഉയര്‍ന്ന ആത്മീയ ഉന്നതിയില്‍ എത്തേണ്ടതായിരുന്നു. പകരം പരസ്യമായി കള്ളസാക്ഷ്യം പറയത്തക്ക അധ:പതനത്തിലേക്കു വഴിതെളിക്കുവാനാണോ സന്യാസസഭ പഠിപ്പിച്ചത്?
സഭയുടെ കീഴ്വഴക്കങ്ങള്‍ ലംലിച്ചു എന്നു പറഞ്ഞ് ഒരു സിസ്റ്ററിനെ പുറത്താക്കാന്‍ FCC സാഭാധികാരികള്‍ തയ്യാറായപ്പോള്‍, അതു ശരിയായ നടപടിയെന്ന് സീറോ മലബാര്‍ സിനഡു പിതാക്കന്മാര്‍ വിലയിരുത്തുകയും ചെയ്തു. അതുപോലെ കോണ്‍വന്റില്‍ വച്ചു നിഷ്‌ക്കളങ്കയായ ഒരു കൊച്ചു കന്യാസ്ത്രി കൊല ചെയ്യപ്പെട്ടതിനെക്കുറിച്ചു ഒരു പ്രസ്താവനയും നാളിതുവരേയും പിതാക്കന്മാരില്‍ നിന്നും ഉണ്ടായതായി കേട്ടിട്ടില്ല. എന്നാല്‍ ഈ ദിവസങ്ങളില്‍ കള്ള സാക്ഷ്യം പറയരുത് എന്ന ദൈവ പ്രമാണം ലംഘിച്ച സിസ്റ്റര്‍ അനുപമയ്‌ക്കെതിരെ അതിനു അവരെ പ്രേരിപ്പിച്ചവര്‍ക്കെതിരെ സിനഡു പിതാക്കന്മാര്‍ ഇടപെടുകയാണെങ്കില്‍ സഭയിലുള്ള വിശ്വാസ്യത വളര്‍ത്തുവാന്‍ സഹായകമാകും.
സീറോ മലബാര്‍ സഭയെ നവീകരിക്കവാനും ഈ ഭൂമിയെ എങ്ങിനെ സ്വര്‍ഗ്ഗതുല്യമാക്കാനും സാധിക്കും യാഥാര്‍ത്യങ്ങള്‍ മനസ്സിലാക്കി നിഷ്പ്പക്ഷമായ തീരുമാനങ്ങളെടുക്കുവാന്‍ പിതാക്കന്മാര്‍ക്കു സാധിക്കണം. ചാനല്‍ ചര്‍ച്ചകളിലും തെരുവീഥികളിലും സഭാമാതാവ് അവഹേളിക്കപ്പെടുന്നതില്‍ പിതാക്കന്മാര്‍ക്കു വലിയ പങ്കുണ്ട്. പ്രശ്‌നങ്ങളില്‍ സമയാസമയങ്ങളില്‍ വേണ്ട വിധം ഇടപെടുന്നതില്‍ പരാജയപ്പെട്ടതു കൊണ്ടാണ് വിഷയങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നതു്. സഭ സത്യമാണ് നീതിയാണ് എന്നു കാണിച്ചു കൊടുക്കുന്നതില്‍ സഭാ നേതൃത്വം പരാജയപ്പെട്ടിട്ടുണ്ടു്. സത്യത്തിന്റെ പാതയില്‍ നിന്നും വ്യതിചലിക്കുമ്പോള്‍ കര്‍ത്താവിന്റെ ഭവനത്തിനു പകരം മറ്റു പലതുമായിരിക്കും നമ്മള്‍ പണിയുന്നത്. കര്‍ത്താവിന്റേതല്ലാത്തത് ലൗകായതയാണ്, പൈശാചികമാണ്.
നീതിക്കുവേണ്ടി നിലവിളിച്ചു കൊണ്ടു കുറെ സഹോദരികള്‍ നിങ്ങളില്‍ പലരുടേയും അരമന കവാടങ്ങളില്‍ മുട്ടിവിളിച്ചപ്പോള്‍ ആ കവാടങ്ങള്‍ തുറക്കപ്പെടാതിരുന്നപ്പോഴൊക്കെ ക്രിസ്തു അവിടെയൊക്കെ മരിക്കുകയായിരുന്നു. പിന്നീടു കാണിച്ചു കൂട്ടിയതൊക്കെ പരിശുദ്ധാത്മാവു ഇല്ലാത്തതു പോലെയായിരുന്നു. സഭാശിങ്കിടികളായ മാധ്യമകമ്മീഷന്‍ വക്താക്കളും PRO മാരും അരങ്ങേറ്റിയ നാടകീയ രംഗങ്ങള്‍ക്കു എല്ലാവരും സാക്ഷികളായി. ആ കളികളിലൂടെ മുറിവേല്‍ക്കപ്പെടുന്നത് സഭയുടെ വിശ്വാസികളാണെന്നു വേണ്ടപ്പെട്ടവര്‍ വിസ്മരിച്ചു. നിരപരാധികളുടെമേല്‍ സാത്താന്‍ സേവയും മാവോയിസ്റ്റു ബന്ധവും അവര്‍ ആരോപിച്ചു. കര്‍ത്താവിന്റെ തീരുശരീരത്തില്‍ ഇത്രയധികം മുറിപ്പാടുകള്‍ തീര്‍ക്കണോ പിതാക്കന്മാരെ?
ഭാരത സഭയിലെ അതിരൂക്ഷമായ ഇന്നത്തെ പ്രശ്‌നങ്ങള്‍ക്കു കാരണക്കാര്‍ ആര്? ദാവീദു രാജാവിന്റെ മുന്നില്‍ വിരല്‍ ചൂണ്ടിക്കൊണ്ട് 'ആ നീചന്‍ നീതന്നെയെന്നു' പറഞ്ഞ നാഥാന്‍ പ്രവാചകന്‍ നിങ്ങളോടും പറയില്ലെ'അവര്‍ നിങ്ങള്‍ തന്നെ, നിങ്ങളില്‍ ചിലര്‍.'
സത്യം തുറന്നു പറയുന്നവരെ സഭാ വൈരികളായും ഭീകര സംഘടനകളുടെ വക്താക്കളായും മുദ്രകുത്തി മാറ്റി നിര്‍ത്താന്‍ ശ്രമിക്കല്ലെ. അതു കാലഹരണപ്പെട്ട പ്രതിരോധ ആയുധമാണ്. അങ്ങിനെയുളളവര്‍ ഉണ്ടെങ്കില്‍ കള്ളന്‍ കപ്പലില്‍ തന്നെ.

മോചനത്തിന്റെ വഴി ഒന്നു മാത്രം, ദാവീദിന്റെ വഴി.
https://www.mangalam.com/news/detail/332833-mangalam-special-a-priests-letter-to-syro-malabar-synod.html

No comments:

Post a Comment