Translate

Sunday, June 25, 2017

യൂവ പുരോഹിതന്റെ മരണം ദുരൂഹുത നിറഞ്ഞത്. ഉന്നതതല അന്വേഷണം നടത്തണം. കാത്തലിക്ക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷൻ.


സി. എം .ഐ.സഭാംഗം ആലപ്പുഴ പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ ഫാ. മാർട്ടിൻ സേവ്യറിന്റെ മരണത്തെ സംബന്ധിച്ച് സർക്കാർ ഉന്നതതല അന്വേഷണം നടത്തണം.

 2013 ഡിസംബർ 30ന് പൗരോഹിത്യം സ്വീകരിച്ചതിനു ശേഷം ചെത്തിപ്പുഴ പള്ളിയിൽ സഹവികാരിയായിരുന്ന  ഫാ. മാർട്ടിൻ വളരെ ജൂണിയറായിരുന്നിട്ടും ആരുടെ താത്പര്യമാണ് ഇദ്ദേഹത്തെ സ്‌കോട്ട്‌ലന്റിലേ സെന്റ് ഫ്രാൻസീസ് സേവ്യേഴ്‌സ് പള്ളിയുടെ ചുമതലനൽകിയത് .ഇതിലെ ഗൂഡാലോചന പുറത്തുവരണം. കേരളത്തിലും രാജ്യത്തിന്റെ പല ഭാഗത്തും ഉയർന്ന പഠനം നടത്താമെന്നിരിക്കെ പഠിക്കുവാനും കൂടിയാണ് അവിടെ വിട്ടതെന്ന വാദം ശരിയാകുവാനിടയില്ല. ഫാ. മാർട്ടിന്റെ മൃതദേഹം താമസ സ്ഥലത്തുനിന്നും 30 കിലോമീറ്റർ അകലെ എത്തിയത് എങ്ങനെ. വിശ്വാസികളാണ് മൃതദേഹം കണ്ടെത്തിയത് എന്നുപറയുന്നു.മാർട്ടിനെ കാണാതായത് സഭാനേതൃത്വം എന്തുകൊണ്ട് സർക്കാരിനെയോ സ്വന്തം വീട്ടുകരെയോ അപ്പോൾതന്നെ അറിയിച്ചില്ല. മുപ്പതു കിലോമീറ്റർ അകലത്തിൽവരെ നാട്ടുകാർ അന്വേഷിച്ചു കണ്ടെത്തുകയായിരുന്നു എന്നത് എത്രമാത്രം വിശ്വാസയോഗ്യമാണ്.വിദേശ രാജ്യങ്ങളിലെ ഇത്തരം പള്ളികളിൽ എത്തുന്ന വിശ്വാസികൾ പത്തോപതിനഞ്ചോ ആണെന്നിരിക്കെ അവർക്കിത്ര  താത്പര്യം ഉണ്ടാവാനിടയില്ല. രണ്ടു ദിവസം മുൻപ് വീട്ടിലേയ്ക്ക് ഫാ. മാർട്ടിൻ വിളിച്ചിരുന്നു.ഈ അവസരത്തിൽ കടുത്ത മാനസിക സംഘർഷമോ ഭീക്ഷണിയോ അദ്ദേഹത്തിന് ഉണ്ടായിരുന്നോയെന്നകാര്യവും അന്വേഷണ വിധേയമാക്കണം .
പണ്ടൊക്കെ യേശുവിന്റെ സന്ദേശവും സേവനവുമായിരുന്നു ലക്ഷ്യമെങ്കിൽ ഇന്നത്
മതപരിവർത്തനത്തിനും മെത്രാന്മാരുടെ സ്വത്തിനോടുള്ള അതിമോഹത്തിനുംവേണ്ടിയാണ് പുരോഹിതരേയും കന്യാസ്ത്രീകളേയും  വിദേശങ്ങളിലേയ്ക്ക് പറഞ്ഞയക്കുന്നത് .പുരോഹിതർക്കിടയിൽ കുമിഞ്ഞുകൂടുന്ന പണത്തിനും അധികാരത്തിനും വേണ്ടി തമ്മിൽ തല്ലും കൊലപാതകങ്ങളും നിരവധിയാണ്. ബാംഗഌരിൽ ഫാ. തോമസിനെ കൊല ചെയ്തത് മൂന്നു സഹപുരോഹിതർ ചേർന്നാണ്. മുണ്ടക്കയത്തിനടുത്തുള്ള ഫാ. ആന്റണിയുടെ കൊലപാതകം സഹപുരോഹിതരുടെ വൈരാഗ്യമാണ്. ബൽത്തങ്ങാടിയിൽ കൊല്ലപ്പെട്ട വൈദികനുൾപ്പെടെ നിരവധി പുരോഹിതരും കന്യാസ്ത്രീകളും കൊലചെയ്യപ്പെടുന്നു. സെമിനാരികളിൽ വച്ചുതന്നെ കുട്ടികൾ മുതിർന്ന പുരോഹിതരുടെ ലൈംഗീകചൂഷണത്തിനും മറ്റു പീഡനങ്ങൾക്കും ഇരയാകുന്നു എന്നത് കണ്ണൂർസെമിനാരിയിലെയും ,ഫാ. റോബിന്റെയും ,കൊല്ലം സംഭവവും പോലുള്ള നിരവധി സംഭവങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അത്തരം പീഡനമുറകളുടെ ഭാഗമാണോ യുവ പുരോഹിതനായ ഫാ. മാർട്ടിനുമേലുണ്ടായത് എന്ന്  അന്വേഷിക്കണം . 


സഭാനേതൃത്വത്തിന്റെ സാമ്പത്തികവും രാഷ്ട്രീയവുമായ ഉന്നത സ്വാധിനം ഉപയോഗിച്ച് ഏതു കൊലപാതകവും ആത്മഹത്യയോ സ്വാഭാവികമരണമോ ആക്കിത്തിർത്ത അനുഭവങ്ങളാണ് കണ്ടുവരുന്നത്. 25 വർഷം കഴിഞ്ഞ അഭയകേസ് തെളിയിക്കപ്പെടാതെ നിട്ടിക്കോണ്ടു പോകുന്നതിന് നാട്ടുകാരുടെ നേർച്ചപണം 20 കോടിക്കുമേൽ ചിലവഴിച്ചുവെന്നാണ് കേൾക്കുന്നത്. ഇത്തരം ഒരു സംവിധാനത്തിനു കീഴിൽ നിന്നിരുന്ന ഫാ. മാർട്ടിന്റെ മരണവും സ്വാഭാവികമരണമാക്കുന്നതിനും യാതോരു പ്രയാസവും ഇല്ല. ഈ സാഹചര്യത്തിൽ സുതാര്യവും നിഷ്പഷവും നീതിയുക്തവുമായ ഒരന്വേഷണം നടത്തി ഈ വൈദികന്റെ കുടുംബത്തെ സഹായിക്കണം. സത്യം പുറത്തുവരണം. 


പുരോഹിതർക്കും കന്യാസ്ത്രീകൾക്കുമിടയിൽ വർദ്ധിച്ചുവരുന്ന കൊലപാതകങ്ങളും പീഡനങ്ങളും മൂലം സെമിനാരികളിലേയ്‌ക്കോ മഠങ്ങളിലേയ്‌ക്കോ നല്ലകുടുംബങ്ങളിലെ മാതാപിതാക്കൾ മക്കളെ പറഞ്ഞയക്കാത്തതും, ആത്മിയതയും ആദർശ ശുദ്ധിയുമുള്ള നിരവധി പുരോഹിതരും കന്യാസ്ത്രീകളും കൂട്ടത്തോടെ പുറത്തോട്ടു പോരുന്നതും, സഭക്കുള്ളിലെ വൈദികർക്കും കന്യാസ്ത്രീകൾക്കുമിടയിൽ അരാചകത്വം വളരുന്നതിന് ഇടയായിട്ടുണ്ട്. പുറത്തുവന്നിട്ടുള്ള നിരവധി പുരോഹിതരും കന്യാസ്ത്രീകളും അവർക്കു സഹിക്കേണ്ടിവന്ന ക്രൂരതകളും പീഡനകഥകളും പുറം ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. ഈ സഹചര്യങ്ങൾകൂടി ഫാ. മാർട്ടിന്റെ മരണവുമായി ബന്ധപ്പെട്ടഅന്വേഷണപരിധിയിൽ വരണമെന്ന് സംഘടന ആവശ്യപ്പെടുകയാണ്. 

                                                                                റെജി ഞള്ളാനി
                                                                                   ചെയർമാൻ
                                                                                        9447105070


No comments:

Post a Comment