Translate

Tuesday, March 26, 2019

കന്യാസ്ത്രികളുടെയും അച്ചന്മാരുടേയും ശമ്പളത്തിൽ നിന്ന് വരുമാന നികുതി പിടിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവ്..


 FB post by Santhosh Jacob

വരുമാന നികുതി നിയമപ്രകാരം ശമ്പള വരുമാനത്തിന് മേൽ സ്രോതസ്സിൽ തന്നെ നികുതി പിടിച്ച് തൊഴിൽ ദാതാവ് സർക്കാരിന് നൽകണം എന്നിരിക്കെ സർക്കാർ സർവീസിൽ ജോലി ചെയ്യുന്ന അച്ചന്മാരുടേയും കന്യാസ്ത്രീകളുടേയും ശമ്പളത്തിൽ നിന്ന് നിലവിൽ വരുമാന നികുതി പിടിക്കുന്നില്ല ഇതിനെതിരേയാണ് വരുമാന നികുതി വകുപ്പ് കോടതിയെ സമീപിച്ചത്
വരുമാന നികുതി വകുപ്പ് 192 പ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന കന്യാസ്ത്രീകളുടെ ശമ്പളത്തിൽ നിന്ന് നികുതി പിടിക്കാൻ പാടില്ല എന്ന് ആവശ്യപ്പെട്ട് കൊണ്ട് കത്തോലിക്കാസഭ സന്യാസിനി സമൂഹം നേതൃത്വം കോടതിയെ സമീപിക്കുകയും സിങ്കിൾ ബൻചിൽനിന്ന് അനുകൂലമായ വിധി നേടിയിരുന്നു. ഈ വിധിയിൽ വരുമാന നികുതി വകുപ്പ് അപ്പീൽ നൽകുകയും ജസ്റ്റിസ്മാരായ ഡോ.വിനീത് കോത്താരിയും സി.വി.കാർത്തികേയനും അടങ്ങുന്ന ബെഞ്ച് സിങ്കിൽ ബെഞ്ച് വിധി തള്ളുകയായിരുന്നു.
ഒരു വ്യക്തി തന്റെ ജോലിയിൽ നിന്നുള്ള വരുമാനം തനിക്ക് ലഭിച്ചതിന് ശേഷം മതസ്ഥാപനങ്ങൾക്ക് നൽകിയാൽ അത് അയാളുടെ വരുമാനത്തിൽ നിന്ന് അയാളുടെ ചിലവായി മാത്രമേ കാണാൻ കഴിയൂ. ഇത് സ്രോതസ്സിൽ നിന്ന് നികുതി പിടിക്കാതിരിക്കാൻ ഇത് കാരണമായി കാണാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി.
വ്യക്തി തന്റെ അധ്വാനത്തിന്റെ ഫലമായി സ്വരൂപിച്ച തുക തനിക്ക് വരുമാനമായി ലഭിച്ചതിന് ശേഷം അയാൾ ആർക്ക് കൊടുക്കുന്നു എന്നത് സ്രോതസ്സിൽ നികുതി പിടിക്കേണ്ട ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വം അല്ല മാത്രമല്ല കാനോൻ നിയമം പാലിക്കാൻ വരുമാന നികുതി വകുപ്പ് ബാധ്യസ്ഥവുമല്ല എന്ന് കോടതി വിധിന്യായത്തിൽ പറയുന്നു

No comments:

Post a Comment