Translate

Tuesday, February 19, 2013

അപ്രിയയാഗങ്ങളെപ്പറ്റി - ഡോ. ബാബു പോള്‍ ഐ എ എസ്


3 comments:

  1. ഫെബ്രുവരി 23-ന് പാലായില്‍ നടക്കുന്ന പ്രകാശനച്ചടങ്ങില്‍ പങ്കെടുത്ത് പുസ്തകം വാങ്ങുന്നവര്‍ക്ക് സാമുവലച്ചായന്‍ രണ്ട് 140 ഗാനങ്ങളടങ്ങുന്ന 2 mp3 cdകള്‍ സമ്മാനമായി നല്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്

    ReplyDelete
  2. (കുറ്റപ്പെടുത്തുവാന്‍ തോന്നുമ്പോള്‍ എന്റെ നേരെ ചൂണ്ടുന്ന നാലു വിരലുകള്‍ ചൂണ്ടുവിരല്‍ മടക്കാനാണ് എന്നെ പ്രേരിപ്പിക്കുന്നത്)- വാരണ്യലോകത്ത് ജീവിച്ച ശ്രീ ബാബുപോളിന്‌ അങ്ങനെയേ ചിന്തിക്കുവാന്‍ സാധിക്കുകയുള്ളൂ. സ്വാതന്ത്ര്യത്തിനുമുമ്പ് പ്രഭുക്കന്മാര്‍ക്കുവേണ്ടി ബ്രിട്ടീഷ്സര്‍ക്കാര്‍ സൃഷ്ടിച്ച പൊസ്റ്റാണു ഐ.സി.എസ്‌. സ്വതന്ത്രഇന്ത്യയില്‍ അത് ഐ.എ എസ്‌. ആയി. 'അരജനെ കെടുത്തി ഒരു വാക്ക് പറഞ്ഞു കൂടാ' എന്ന തത്വചിന്തയുമായി ഐ.എ.എസ് ഇട്ടാവട്ടത്തുള്ള 'സര്‍' എന്ന പ്രഭുലോകം ചിന്തിക്കുന്നു. അതുകൊണ്ടാണ് രാജാവ് നഗ്നനാണെന്നു വിളിച്ചു പറയുവാനും അദ്ദേഹത്തിനു മടി.

    ഇദ്ദേഹത്തിന്റെ ഉന്നതനിലയിലുള്ള ഔദ്യോഗികപദവികള്‍ ശരിക്കും ആനന്ദിച്ചിരുന്നത്‌ മെത്രാന്‍ലോകമായിരുന്നു. ഔദ്യോഗികപദവികളില്‍ ഇരിക്കുന്നവരെ തൊഴാനും മെത്രാന്മാര്‍ക്കറിയാം. അവര്‍ക്കറിയാം വിശ്രമ ജീവിതകാലത്ത് ഈ പ്രഭുക്കള്‍ മെത്രാന്‍ലോകത്തെ തിരിച്ചു തൊഴുതുകൊള്ളുമെന്നും.

    മോര്‍മോണ്‍പോലുള്ള കള്‍ട്ട്മതഭീകരര്‍ തങ്ങളുടെ അനുയായികളെ ഉപദേശിക്കുന്നതും ശ്രീ ബാബു പോള്‍ പറഞ്ഞതുപോലെയാണ്. "മതം തെറ്റാണെങ്കിലും വിമര്‍ശിക്കുവാന്‍ പാടില്ല." 'കൈവിരല്‍ ചൂണ്ടരുത്'. വിശ്രമജീവിതം നയിക്കുന്ന താങ്കള്‍ ഇന്ന് ആരെ പേടിക്കുന്നു? ചെകഞ്ഞു എവിടുന്നെങ്കിലും ഒരു വചനവും കണ്ടെത്തും. ആ വചനം ചൂണ്ടികാണിക്കുന്നതും പുഷ്പരാജ, പുലിക്കുന്നന്‍, സാമുവല്‍ കൂടലിനെയും.

    കഴിഞ്ഞ ദിവസം ടീവിയില്‍ ഒരു ഇവാഞ്ചലിസ്റ്റിന്റെ പ്രസംഗം കേട്ടു.വചനം വായിച്ചുകൊണ്ടായിരുന്നു ഉപദേശം. വചനം വ്യാഖ്യാനിച്ചത് ഇങ്ങനെ, "രാജവാഴ്ചകൾക്കും അധികാരങ്ങൾക്കും കീഴടങ്ങി അനുസരിപ്പാനും സകലസൽപ്രവൃത്തിക്കും ഒരുങ്ങിയിരിപ്പാനും. ആരെക്കൊണ്ടും ദൂഷണം പറയാതെയും കലഹിക്കാതെയും ശാന്തന്മാരായി സകലമനുഷ്യരോടും പൂർണ്ണസൌമ്യത കാണിപ്പാനും അവരെ ഓർമ്മപ്പെടുത്തുക.(thiththos 3:2)" ഒബാമാ തെറ്റ്ചെയ്താലും വിമര്‍ശിക്കാതെ ഇങ്ങനെ വചനം അനുസരിച്ച് അനുസരിക്കണമെന്നാണ് ഈ ഇവാഞ്ചലിസ്റ്റ് കലികയറി വിളിച്ചു പറയുന്നത്. അങ്ങനെയെങ്കില്‍ അമേരിക്കയുടെ ഭരണനിര്‍മ്മാതാക്കളായ ആദിപിതാക്കന്മാര്‍ എല്ലാം പാപികളാണ്. ബ്രിട്ടീഷ് സര്‍ക്കാരിനെ വിമര്‍ശിച്ച ഗാന്ധിജിയും പാപിയാണ്. അന്ന് ശക്തിയായി പ്രതികരിച്ചില്ലായിരുന്നുവെങ്കില്‍ അമേരിക്കാ ഉണ്ടാവുകയില്ലായിരുന്നു. 1947-ല്‍ ഇന്ത്യാ സ്വതന്ത്രമാവുകയില്ലായിരുന്നു.

    ReplyDelete
  3. സത്യം ഉള്ളില്‍ ജ്വലിച്ചു നില്ക്കുടന്ന എല്ലാവരും ഇങ്ങിനെ തന്നെ എഴുതും. എല്ലാവര്ക്കും അറിയാം യേശുവിന്റെ നാമം ഇന്ന് അധികാരികള്‍ വില്പ്പാനക്ക് വെച്ചിരിക്കുകയാണെന്ന്. മാര്പ്പാ പ്പാ പദവിയെപ്പറ്റി ഒരു ധാരണയുമില്ലാതെയല്ല കര്ദ്ദിചനാള്‍ റാറ്റ്സിംഗെര്‍ ആ പദവി ഏറ്റെടുത്തത്. ഇപ്പോഴുള്ള കഴിവുകള്‍ സഭ ഭരിക്കാന്‍ തികയില്ലായെന്നു അദ്ദേഹത്തിനു ബോദ്ധ്യമായി എന്ന് സ്പഷ്ടം. ശ്രി ബാബു പോള്‍ പറഞ്ഞ ശ്രദ്ധേയമായ ഒരു കാര്യമുണ്ട് – ഒരു വിരല്‍ അങ്ങോട്ട്‌ ചൂണ്ടുമ്പോള്‍ നാല് വിരലുകള്‍ നമ്മുടെ നേര്ക്കാ യിരിക്കുമെന്ന്. പറയുന്നതെല്ലാം വിഴുങ്ങാനും, ചോദിക്കുമ്പോഴെല്ലാം പിരിവു കൊടുക്കാനും തയ്യാറായിരിക്കുന്ന വിശ്വാസികളാണ് ഇവരെ പ്രോത്സാഹിപ്പിക്കുന്നത്. ഗാന്ധിജി ശക്തരായ ബ്രിട്ടിഷ്കാരെ ഭാരത മണ്ണില്‍ നിന്നോടിച്ചത് നിസ്സഹകരണത്തിലൂടെയാണ്. വിഡ്ഢിത്തരങ്ങള്‍ മാത്രമുള്ള പള്ളിപ്രസംഗങ്ങളും, അര്ത്ഥചമില്ലാത്ത ആചാരങ്ങളും, ആവശ്യമില്ലാത്ത നിര്മ്മാ ണങ്ങളും നമുക്ക് വേണ്ടായെന്നു നാം തന്നെ തീരുമാനിക്കണം. ജിവിതത്തില്‍ പവിത്രത നിലനിര്ത്തുപന്നവര്‍ വചനം പ്രസംഗിക്കട്ടെ.
    ആദ്യ കാലത്ത് ബൈബിളും ഉണ്ടായിരുന്നില്ല പ്രാര്ത്ഥംനാ പുസ്തകങ്ങളും ഉണ്ടായിരുന്നില്ല. സ്വന്തം ജിവിതം മാതൃകയാക്കി അവര്‍ യേശുവിനെ പിന്തുടര്ന്നു . ഇന്ന് പ്രാര്ത്ഥമനാ പുസ്തകങ്ങളുടെ ഒരു പ്രളയം തന്നെ കാണാം. കുറുക്കന്‍ ഓലിയിടുമ്പോഴും, ഭക്തന്‍ ജപിക്കുമ്പോഴും ശബ്ദം മാത്രമേ പുറത്തു വരുന്നുള്ളൂവെന്നു പറയുന്നത് എത്ര ശരി. യേശു പള്ളികളില്‍ ഇന്ന് നാമ മാത്രം; മറിയവും കുറെ പുണ്യവാളന്മാരും കൂടി സഭയെ തട്ടിയെടുത്തു കഴിഞ്ഞു. യേശു ജെറുസലേമില്‍ സ്ഥാപിച്ച കൂട്ടായ്മയെ പൌലോസും റോമാക്കാരും കൂടി തട്ടിയെടുത്തത് ഇതിലും ലഘുവായ ഒരതിക്രമമായിരുന്നെന്നേ ഞാന്‍ പറയൂ. വിമതശബ്ദം ശക്തിയാര്ജ്ജിാച്ചു കഴിഞ്ഞു; എത്ര മൈയില്‍ കൂടി ഈ വണ്ടി ഓടുമെന്നെ അറിയേണ്ടതുള്ളൂ. ഏതൊരു സീറോ മലബാര്‍ ഇടവകയിലും ആകെയുള്ള അംഗങ്ങളില്‍ പകുതിയിലേറെപ്പേരും അസ്വസ്ഥരാണ്. ഒരു നല്ല വിഭാഗം ഒരു ചടങ്ങിനു വേണ്ടി മാത്രം പള്ളികള്‍ സന്ദര്ശി ക്കുന്നവരാണ്. പള്ളിയോടൊട്ടി നില്ക്കു ന്നവരാകട്ടെ നിലനില്പ്പിരനു വേണ്ടിയും; വചന പ്രഘോഷണങ്ങളിലെ സ്ഥിരം സന്ദര്ശ്കരാവട്ടെ അന്ധ വിശ്വാസികളും. ഒരുത്തരും രക്ഷപ്പെടരുതെന്നു പിതാക്കന്മാര്‍ ഉറപ്പാക്കിയിരിക്കുന്നു.

    ReplyDelete