Translate

Thursday, April 24, 2014

A Saint, He Ain’t



The New York Times
APRIL 22, 2014



WASHINGTON — There were some disturbing elements to the Easter Mass I attended at Nativity, my childhood church.
The choral director sang “Amazing Grace” to the tune of “Danny Boy.” The pews were half-empty on the church’s most sacred day.
My sister reminisced about my christening, when the elderly Monsignor Coady turned away while he was dedicating me to the Blessed Virgin and I started rolling off the altar, propelling my gasping mother to rush up and catch me.
But it was most upsetting as a prelude to next Sunday. In an unprecedented double pontiff canonization, Pope John Paul II will be enshrined as a saint in a ceremony at St. Peter’s Basilica.
The Vatican had a hard time drumming up the requisite two miracles when Pope Benedict XVI, known as John Paul’s Rasputin and enforcer of the orthodoxy, waived the traditional five-year waiting period and rushed to canonize his mentor. But the real miracle is that it will happen at all. John Paul was a charmer, and a great man in many ways. But given that he presided over the Catholic Church during nearly three decades of a gruesome pedophilia scandal and grotesque cover-up, he ain’t no saint.
Sometimes leaders can be remarkable in certain ways and then make a mistake so spectacular, it overshadows other historical achievements. Lyndon Johnson deserves to be secularly canonized for his work on civil rights, but he never will be because of the war in Vietnam.
Just so, John Paul deserves major credit for his role in the downfall of Communism. Even though neocon Catholics who idolize and whitewash John Paul don’t like to dwell on it, he also directed consistent and withering moral criticism at the excesses of capitalism long before Pope Francis did. During his first tour of America as pope in 1979, the rock-star pontiff spoke in Yankee Stadium and warned about “the frenzy of consumerism.” (Although John Paul did encourage the royal lifestyle among his own cardinals.)
Perhaps trying to balance the choice of John Paul, who made conservatives jump for joy because he ran a Vatican that tolerated no dissent, the newly christened Pope Francis tried to placate progressives by cutting the miracle requirement from two to one to rush John XXIII’s canonization. That pope was known as “il papa buono,” the good pope. He reached out with Vatican II, embraced Jews and opened a conversation on birth control.
“This is a political balancing act,” said Kenneth Briggs, the noted religion writer. “Unfortunately, the comparisons are invidious. John opened up the church to the world and J.P. II began to close it down again, make it into a more restricted community, putting boundaries up.”
John XXIII, whose reign lasted from 1958 to 1963, comes out “free and clear,” Briggs noted, while John Paul has a “cloud hanging over his papacy.”
One of John Paul’s great shames was giving Vatican sanctuary to Cardinal Bernard Francis Law, a horrendous enabler of child abuse who resigned in disgrace in 2002 as archbishop of Boston. Another unforgivable breach was the pope’s stubborn defense of the dastardly Mexican priest Marcial Maciel Degollado, a pedophile, womanizer, embezzler and drug addict.
As Jason Berry wrote last year in Newsweek, Father Maciel “was the greatest fund-raiser for the postwar Catholic Church and equally its greatest criminal.”
His order, the Legionaries of Christ, which he ran like a cult and ATM for himself and the Vatican for 65 years, denounced him posthumously in February for his “reprehensible and objectively immoral behavior.”Advertisement
 The statement followed a United Nations report upbraiding the church for turning a blind eye to child abuse by priests and the sins of Father Maciel, who had serially abused adolescent seminarians, some as young as 12, and had several children with at least two women. His sons also claimed he abused them.
It is wonderful that John Paul told other societies, Communist and capitalist, to repent. But his tragedy is that he never corrected the failings of his own society, over which he ruled absolutely.
His defenders say that the pope was kept in the dark, and that he believed that the accusations were phony ones, like the efforts to slime the church in his homeland, Poland, during the Cold War.
Given the searing damage the scandal has done to so many lives and to the church, that rationalization doesn’t have a prayer. He needed to recognize the scope of the misconduct and do something, not play the globe-trotting ostrich.
The church is giving its biggest prize to the person who could have fixed the spreading stain and did nothing. The buck, or in this case, the Communion wafer, doesn’t stop here. There is something wounding and ugly about the church signaling that those thousands of betrayed, damaged victims are now taken for granted as a slowly fading asterisk.
John Paul may be a revolutionary figure in the history of the church, but a man who looked away in a moral crisis cannot be described as a saint.
When the church elevates him, it is winking at the hell it caused for so many children and young people in its care.
A big holy wink.

6 comments:

  1. ജോണ്‍ പോൾ രണ്ടാമൻ നയിച്ചിരുന്നത് ഒരു വിശുദ്ധജീവിതമല്ല എന്നു പറയാൻ സാമാന്യ ചരിത്രബോധമുള്ള ആർക്കും രണ്ടാമതൊന്ന് ആലോചിക്കേണ്ടതില്ല. അങ്ങനെ തറപ്പിച്ചു പറയുന്നവർ അനേകരുള്ളപ്പോൾ, അതൊക്കെ അവഗണിച്ച്, അങ്ങേരെ ഈ വരുന്ന ഞായറാഴ്ച വിശുദ്ധനെന്ന പദവി നൽകി ഉയർത്തുന്നത് ഇപ്പോഴത്തെ പോപ്പ് ചെയ്യുന്ന ആനമണ്ടത്തരം തന്നെയെന്നതിന് സംശയമില്ല. പോപ്പ് ഫ്രാനസിസിലുള്ള വിശ്വാസംതന്നെ അനേകർക്ക്‌ ഈ ഒരു സംഭവത്തിലൂടെ നഷ്ടപ്പെടാൻ പോകുകയാണ്. പോപ്പിന്റെ തൊപ്പി തനിക്കായി തരപ്പെടുത്താൻ ജോണ്‍ പോൾ രണ്ടാമൻ ചെയ്ത സഹായത്തിന് പ്രത്യുപകാരമാണ് 'ദൈവദാസൻ' പ്രഖ്യാപനത്തിന് സാധാരണ ആവശ്യമുള്ള അഞ്ചു കൊല്ലം മൂന്നായി കുറക്കാൻ പോപ്‌ ബനഡിക്റ്റിനെ പ്രേരിപ്പിച്ചത്. തന്നെയല്ല, വിശുദ്ധിയും അദ്ഭുതപ്രവർത്തികളും തമ്മിൽ യുക്തിപരമായ യാതൊരു ബന്ധവും ആര്ക്കും സ്ഥാപിക്കാനാവില്ല എന്നിരിക്കേ, ജോണ്‍ പോൾ രണ്ടാമൻ ചെയ്തെന്നു പറയുന്ന അദ്ഭുതങ്ങൾ വളരെ സംശയാസ്പദമായി തട്ടിക്കൂട്ടിയതുമാണ്. ഇങ്ങനെ അങ്ങോട്ടും ഇങ്ങോട്ടും ശരിയാക്കാനുള്ള ഒരേർപ്പാടാണോ ഈ വിശുദ്ധപദവി? ശരിക്ക് പറഞ്ഞാൽ, അഴിമതിയുടെയും കൈക്കൂലിയുടെയും വകുപ്പിൽ പെടുത്താവുന്ന കുറ്റങ്ങളാണ് ഇതും.

    ജോണ്‍ പോളിന്റെ കൂടെ വിശുദ്ധപദവി നേടുന്ന ജോണ്‍ ഇരുപത്തിമൂന്നാമൻ പാപ്പാ സഭയുടെ ജനാലകൾ തുറനിട്ട് മറ്റു മതങ്ങളിൽനിന്നും ജനതകളിൽ നിന്നുമുള്ള സത്യത്തിന്റെ പ്രകാശം അകത്തുകടക്കാൻ അനുവദിച്ചപ്പോൾ, ജോണ്‍ പോൾ രണ്ടാമൻ ചെയ്തത്, ആ ജനാലകളെല്ലാം വീണ്ടും കൊട്ടിയടക്കുകയാണ്‌. പത്തിരുപത്തഞ്ചു വര്ഷം നീണ്ട തന്റെ അധികാരകാലത്ത് സഭ അഞ്ഞൂറുകൊല്ലമെങ്കിലും പിന്നോട്ടാണ് സഞ്ചരിച്ചത്. യേശുവിനോട് നേരിട്ട് ചെയ്ത അക്രമമായിട്ടു വേണം അതിനെ കാണാൻ.

    അംഗീകരിക്കാനാവാത്ത ധാരാളം കുറ്റകൃത്യങ്ങൾ ജോണ്‍ പോൾ രണ്ടാമന്റെ പേരിലുണ്ട്. തന്റെ കീഴിലുള്ള കർദിനാളന്മാരും പുരോഹിതശ്രേഷ്ടരും ആര്ഭാടജീവിതം നയിച്ചപ്പോഴും, സ്വവർഗരതിയിലൂടെ അനേകം ചെറുപ്പക്കാരുടെ ജീവിതം താറുമാറാക്കിയപ്പോഴും അതിനെതിരേ മൌനം പാലിച്ചു എന്ന് മാത്രമല്ല, അവരിൽ പലർക്കും വത്തിക്കാനിൽ അഭയം കൊടുക്കുകയും ചെയ്തയാളാണ് അദ്ദേഹം. ഉദാഹരങ്ങൾ എത്ര വേണമെങ്കിലും ഉണ്ട്. ലൈംഗിക കുറ്റങ്ങളുടെ പേരിൽ 2002ൽ ബൊസ്റ്റന്റെ മെത്രാപ്പോലീത്താസ്ഥാനം രാജിവയ്ക്കെണ്ടിവന്ന Cardinal Bernard Francis Lawക്ക് വത്തിക്കാനിൽ അഭയം നല്കി അമേരിക്കൻ നിയമപാലകരിൽ നിന്ന് അയാളെ രക്ഷിച്ചു. വളരെയധികം കുഞ്ഞുങ്ങളെ (പല സ്ത്രീകളിൽ അദ്ദേഹത്തിനുണ്ടായ മക്കളെപ്പോലും!) ലൈഗികമായി പീഡിപ്പിക്കയും ലഹരിമരുന്നുകൾക്ക് അടിമയുമായിരുന്ന Marcial Maciel Degollado എന്ന മെക്സിക്കൻ പാതിരിക്കും ഇത്തരം ഒത്താശകൾ ചെയ്തുകൊടുത്തയാളാണ് കത്തോലിക്കാ സഭയുടെ പുതിയ വിശുദ്ധൻ! ഫാ. മാർസിയെൽ വത്തിക്കാന്റെ ഒന്നാന്തരം ഫണ്ട് നിർമാതാവായിരുന്നു എന്നതായിരുന്നു ഈ സൗഹൃദത്തിന് പിന്നിൽ. പോരേ? ചരിത്രത്തിൽ സഭക്ക് വന്നുപിണഞ്ഞ ഏറ്റവും വലിയ ധാർമികാധ:പതനത്തിന്റെ കാലത്ത് അതിനെതിരെ ഒന്നും ചെയ്യാതെ, സ്വന്തം സഭയെ വിശുദ്ധീകരിക്കാൻ കഴിയാതെ, രണ്ടര ദശാബ്ദത്തിലധികം, അനാരോഗ്യത്തിലും സ്ഥാനം വിട്ടൊഴിയാതെ, അധികാരപ്രമത്തനായി, ആത്മപ്രശംസനടത്തി ലോകമെങ്ങും കറങ്ങിനടന്നിരുന്ന ഇയാൾ ആഗോളദേവാലയങ്ങളിൽ വിശുദ്ധനായി സ്തുതിക്കപ്പെടുന്നതിന്റെ പേരിൽതന്നെ അനേകർ സഭ വിട്ടുപോകാനിടയുണ്ട്. അത് വേണം. സത്യവിരുദ്ധമായ ഇത്തരം പേരുവിളിക്കൽ സഭയോടും വിശ്വാസികളോടുമുള്ള വഞ്ചനയാണ്. ഇത് ദൈവദ്രോഹമാണ്. ഒരു പോപ്പ് ഇത്രയങ്ങ് ശുദ്ധഹൃദയനാകരുത്. സത്യം കണ്ടെത്താൻ ഇത്രയും ആധുനിക സൗകര്യങ്ങൾ ദൈവശമുള്ള ഒരു കാലത്ത് ഒരു പോപ്പ് ഇത്രക്കങ്ങ് കബളിപ്പിക്കപ്പെടുന്നെങ്കിൽ, ഇതിനു മുമ്പ് ഇതുപോലെ എത്ര കള്ളവിശുദ്ധർ സഭയുടെ പുണ്യാളലിസ്റ്റിൽ കടന്നു കൂടിയിട്ടില്ല എന്നതിന് എന്താണ് തീർച്ച?

    ജോണ്‍ പോളിന്റെ കൂടെ വിശുദ്ധപദവി നേടുന്ന ജോണ്‍ ഇരുപത്തിമൂന്നാമൻ പാപ്പാ സഭയുടെ ജനാലകൾ തുറനിട്ട് മറ്റു മതങ്ങളിൽനിന്നും ജനതകളിൽ നിന്നുമുള്ള സത്യത്തിന്റെ പ്രകാശം അകത്തുകടക്കാൻ അനുവദിച്ചപ്പോൾ, ജോണ്‍ പോൾ രണ്ടാമൻ ചെയ്തത്, ആ ജനാലകളെല്ലാം വീണ്ടും കൊട്ടിയടക്കുകയാണ്‌. പത്തിരുപത്തഞ്ചു വര്ഷം നീണ്ട തന്റെ അധികാരകാലത്ത് സഭ അഞ്ഞൂറുകൊല്ലമെങ്കിലും പിന്നോട്ടാണ് സഞ്ചരിച്ചത്. യേശുവിനോട് നേരിട്ട് ചെയ്ത അക്രമമായിട്ടു വേണം അതിനെ കാണാൻ.

    ReplyDelete
  2. Well said, dear Zach, just post my comment below to your write up in Almaya. Thanks. james kottoor

    Dr. James Kottoor ന്റെ നിർദ്ദേശമനുസരിച്ച്, അദ്ദേഹം ഇംഗ്ളീഷിൽ കുറിച്ചയച്ച നോട്ടും അതിന്റെ വിവർത്തനവും ചുവടെ ചേർക്കുന്നു. ചുരുച്ചുറുക്കോടെ വളരെ നല്ല കാര്യങ്ങൾ സഭക്കുവേണ്ടി ചെയ്തുകൊണ്ടിരിക്കെത്തന്നെ ഇത്രയും വിവരം കേട്ട ഒരു നീക്കം പോപ്പ് ഫ്രാൻസിസിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ആരും വിചാരിചിരുന്നതല്ല.

    “I do not feel obliged to believe that the same God who has endowed us with sense, reason, and intellect has intended us to forgo their use.” Galileo Galilei wrote when he was forced to accept whatever the church said.
    I too read two articles in the New York Times questioning the Canonizing Pope Paul II and calling it a Himalayan absurdity of modern times. To me it looks Papacy and sainthood are becoming laughing stokes today. I feel sorry that Pope Francis for doing it, what is more, if he really believes, what he is doing, is right. In the case of Pope John XXIII, in his own life time, everyone called him "the Good Pope"; people had canonized him before any Pope thought of it. If thinking sections leave the Catholic church how can any one blame them?

    സാക് പറഞ്ഞതിൽ വളരെ കാര്യമുണ്ട്. സഭ പറയുന്നതെല്ലാം അതേപടി സ്വീകരിച്ചു തലകുനിക്കാൻ നിർബന്ധിതനായപ്പോൾ ഗലീലിയോ ഗലിലെയി പറഞ്ഞത് ഇങ്ങനെയാണ്: "നമുക്ക് ബുദ്ധിയും ബോധവും തന്ന ദൈവം ആഗ്രഹിക്കുന്നത് അവയെ നാം പരമാവധി ഉപയോഗപ്പെടുത്തണമെന്നുതന്നെയാണ് എന്നേ എനിക്കു വിശ്വസിക്കാനാവൂ."

    ജോണ്‍ പോളിനെ വിശുദ്ധപദവി കൊടുത്ത് ആദരിക്കുന്നതിനെ ആധുനിക 'ഹിമാലയൻ വിഡ്ഢിത്തം' എന്നെഴുതിയ ഒന്നിലധികം ലേഖനങ്ങൾ New York Times ൽ ഞാനും വായിച്ചു. വിശുദ്ധ പദവിപോലെതന്നെ പാപ്പാസ്ഥാനവും ഇന്ന് അവഹേളിതമാവുകയാണ്. പോപ്പ് ഫ്രാൻസിസ് ഇത് ചെയ്യുന്നത് അറിഞ്ഞോ അറിയാതെയോ ആകട്ടെ, അദ്ദേഹത്തിൻറെ കാര്യത്തിൽ എനിക്ക് സഹതാപമാണുള്ളത്. ജോണ്‍ ഇരുപത്തിമൂന്നാമന്റെ കാര്യത്തിൽ ആർക്കും തർക്കമില്ല. സഭാനേതൃത്വം മനസ്സിലാക്കുന്നതിനു മുമ്പുതന്നെ ലോകമെങ്ങുമുള്ള വിശ്വാസികളും അവിശ്വാസികളും അദ്ദേഹത്തെ വിശുദ്ധൻ എന്നയർത്ഥത്തിൽ 'നല്ലവനായ പാപ്പാ' എന്ന് വിളിച്ചുതുടങ്ങിയിരുന്നു. ഇന്ന് ചിന്താശക്തിയുള്ളവരിൽ അനേകർ സഭവിട്ടുപോകുന്നെങ്കിൽ ആരാണ് അതിനുത്തരവാദികൾ എന്ന് പോപ്പ് ഫ്രാൻസിസും താഴോട്ടുള്ള നേതൃത്വശ്രുംഖലയും സ്വയം കണ്ടെത്തട്ടെ.

    ReplyDelete
  3. സഭാ-, പൌരോഹിത്യവിമർശങ്ങളിൽ വളരെ പക്വത പാലിക്കുന്ന ജെയിംസ്‌ കോട്ടൂര്ർജി സൂക്ഷ്മമായ, എന്നാൽ രൂക്ഷമായ വാക്കുകളിലൂടെ ജോണ്‍ പോളിന്റെ വി.പദവി പ്രഖ്യാപനത്തെ അപലപിച്ചിരിക്കുന്നത് കാരണമില്ലാതല്ല. എനിക്കൊരു ചോദ്യമേയുള്ളൂ. ഇയാൾ വിശുദ്ധനായിരുന്നെങ്കിൽ, 1978 മുതൽ 2005 വരെ (27 വർഷം!) സഭയുടെ തലപ്പത്തിരുന്ന കാലത്ത് സഭ എങ്ങനെ ഒരു വേശ്യയെപ്പോലെ അധ:പ്പതിച്ചു? പൌരോഹിത്യത്തിന്റെ എല്ലാ ശ്രേണിയിലുമുള്ളവർ ബ്രഹ്മചര്യത്തിന്റെ വിശുദ്ധ മുഖംമൂടിയിട്ടുകൊണ്ട് ഇക്കാലമെല്ലാം യേശുവിന്റെ പരിശുദ്ധ സഭയെ ബലാൽസംഗം ചെയ്യുകയായിരുന്നു. യോഹന്നാന്റെ വെളിപാട് പുസ്തകത്തിൽ (അ.17) എഴുതിയിരിക്കുന്നത് അവർ അന്വർത്ഥമാക്കുകയായിരുന്നു. "അവളോടുകൂടെ ഭൂമിയിലെ രാജാക്കന്മാർ വ്യഭിചാരം ചെയ്തു. ദുർവൃത്തിയുടെ വീഞ്ഞ് കുടിച്ച് അവർ ഉന്മത്തരായി. ആ ദൂതൻ എന്നെ മരുഭൂമിയിലേയ്ക്ക് നയിച്ചു. ദൈവദൂഷണപരമായ നാമങ്ങൾ നിറഞ്ഞതും ഏഴു തലയും പത്തു കൊമ്പുള്ളതും കടുംചെമപ്പുമായ ഒരു മൃഗത്തിന്റെമേൽ ഇരിക്കുന്ന ഒരു സ്ത്രീയെ ഞാൻ കണ്ടു. അവൾ ധൂമ്രവും കടുംചെമപ്പുമുള്ള വസ്ത്രം ധരിച്ചിരുന്നു. സ്വർണവും രത്നങ്ങളും കൊണ്ട് അലംകൃതയുമായിരുന്നു. വേശ്യാവൃത്തിയുടെ അശുദ്ധികളും മ്ളേശ്ചതകളും നിറഞ്ഞ ഒരു പൊൻചഷകം അവളുടെ കൈയിലുണ്ടായിരുന്നു... ആ സ്ത്രീ വിശുദ്ധരുടെയും യേശുവിന്റെ സാക്ഷികളുടെയും രക്തം കുടിച്ചുന്മത്തയായി ലഹരിപിടിച്ചിരുന്നു." ജോണ്‍ പോളിന്റെ കാലത്തെ സഭയെ വിവരിക്കുന്ന ഒരു ഭാഗമായി ഇത് കാണാവുന്നതാണ്. ഈ വീഴ്ചക്കദ്ദേഹം കാരണക്കാരനും സാക്ഷിയുമായിരുന്നുവെന്നത് ആർക്കാണ് നിരസ്സിക്കാനാവുന്നത്? ഒരു വിശുദ്ധപട്ടവും ഈ കളങ്കം കഴുകിക്കളയുകയില്ല.

    താത്പര്യമുള്ളവർ തുടർന്ന് വായിച്ച് അന്ധാളിക്കുക. കാരണം, താഴെക്കാണുന്ന വചനങ്ങളും അവിടെയുണ്ട്. "നീ കാണുന്ന പത്തു കൊമ്പുകളുള്ള മൃഗം ആ വേശ്യയെ വെറുക്കും. അവളെ പരിത്യക്തയും നഗ്നയുമാക്കും. അവളുടെ മാംസം ഭക്ഷിക്കുകയും അവളെ അഗ്നിയിൽ ദാഹിപ്പിക്കുകയും ചെയ്യും." (17, 16)

    "സ്വർഗത്തിൽ നിന്ന് വേറൊരു സ്വരം ഞാൻ കേട്ടു. എന്റെ ജനമേ,അവളിൽനിന്ന് ഓടിയകലുവിൻ. അല്ലെങ്കിൽ അവളുടെ പാപങ്ങളിൽ നിങ്ങൾ പങ്കാളികളാകും. അവളുടെ മേൽ പതിച്ച മഹാമാരികൾ നിങ്ങളേയും പിടികൂടും. അവളുടെ പാപങ്ങൾ ആകാശത്തോളം കൂമ്പാരം കൂടിയിരിക്കുന്നു. (18, 4-5)

    ഇന്നത്തെ സ്ഥിതിഗതികൾ വച്ച് ഓരോരുത്തർക്കും ഈ വാക്യങ്ങളുടെ അർത്ഥം കണ്ടെത്താവുന്നതേയുള്ളൂ. ഇതിനെല്ലാം കാരണക്കാർ ആരെന്നും നമുക്കറിയാം. അഹങ്കാരികളായ, പണക്കൊതിയന്മാരായ നമ്മുടെ മെത്രാന്മാരെയും അക്കൂടെക്കൂട്ടാം.

    ReplyDelete
  4. സഭയുടെ ഈ ലോകത്തിലെ നിലനില്പ്പിന്റെ അർത്ഥത്തെപ്പറ്റിയും പരലോകജീവിതത്തെപ്പറ്റിയുമുള്ള ബാലിശമായ സങ്കല്പങ്ങളാണ് വീണ്ടും വീണ്ടും ഇങ്ങനെ ചിലരെ വിശുദ്ധരെന്നു വിളിച്ചുകൂവാനുള്ള ഈ അത്യാഗ്രഹത്തിന് പിന്നിൽ എന്നാണു ഞാൻ മനസ്സിലാക്കുന്നത്. അതും, പല കാരണങ്ങളാലും വിശുദ്ധനെന്നു കരുതാൻ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു വ്യക്തിയെ തിരഞ്ഞെടുക്കുമ്പോൾ. കത്തോലിക്കാദൈവത്തെ തള്ളിപ്പറഞ്ഞ ഒരു പാപ്പാ ഇത്തരം ആത്മപ്രശംസക്ക് വഴിപ്പെടുക എന്നത് വാസ്തവത്തിൽ യുക്തിക്ക് ചെരുന്നതേയല്ല. കാരണം, ഒരു കത്തോലിക്കാദൈവത്തിനു മാത്രമേ ചുരുക്കം ചിലർക്കായി മോക്ഷവും അവിടെ പ്രത്യേകാപദവികളും അനുവദിക്കാനാവൂ.

    അനുഭവത്തിൽ നിന്നറിയാവുന്നിടത്തോളം ഇങ്ങനെ പ്രഖ്യാപിതരാകുന്ന 'വിശുദ്ധരെ'ക്കൊണ്ട് നേര്ച്ചപ്പെട്ടികൾ നിറയ്ക്കാനും അന്ധവിശ്വാസങ്ങൾ വളർത്താനുമല്ലാതെ വേറൊരു ഗുണവും മനുഷ്യരാശിക്കില്ല. അനുകരണമാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അതിനു കൊള്ളാത്തെ ഒരു വ്യക്തിത്വമായിരുന്നു ജോണ്‍ പോളിന്റെത്. അതിലും അനുകരണയോഗ്യരായ എത്രയോ മഹദ്വ്യക്തികൾ ഏതു നാട്ടിലും ഏതു സമയത്തും അയല്വക്കത്തുതന്നെ ലഭ്യമാണ്. അപ്പോൾ പിന്നെ ഒരു ചോദ്യം മാത്രം:കിം ഫലം, ഫ്രാൻസിസ്?

    ReplyDelete
  5. ജമ്പോജെറ്റിൽ സഞ്ചരിച്ചിരുന്ന പറക്കും തളിക ജോണ്‍ പോൾ വിശുദ്ധനായതുതന്നെ ഒരത്ഭുതമാണ്. സാധാരണ ഒരു വിശുദ്ധ പദവിക്ക് രണ്ടത്ഭുതം വേണം. പക്ഷെ ജോണ്‍ പോളിന്റെ കാര്യത്തിൽ ഒന്നു മതിയെന്ന് ഫ്രാൻസീസ് മാർപാപ്പ തീരുമാനിച്ചു. എന്റെയൊക്കെ ചെറുപ്പകാലങ്ങളിൽ ദീപികയിൽ വന്നുകൊണ്ടിരുന്ന അഷ്ട വൈദ്യൻ വയസ്ക്കര മൂസിന്റെ ഒരു പരസ്യം ഇങ്ങനെയായിരുന്നു. "രോഗികളുടെ സൌകര്യാർത്ഥം അദ്ദേഹം സഞ്ചരിക്കുന്നത് വിമാനത്തിലായിരിക്കും." ആലപ്പുഴ, ആറ്റിങ്ങൽ, കൊല്ലം, പാലാ, ഈരാറ്റുപേട്ട, തൊടുപുഴ എന്നിങ്ങനെ കുറെ ബ്രാഞ്ചുകളും സന്ദർശന തീയതികളും പരസ്യത്തിൽ ചേ ർത്തിരിക്കും. വിമാനത്താവളങ്ങളില്ലാതെ വയസ്ക്കര മൂസ് എങ്ങനെ യാത്ര ചെയ്യുന്നതെന്നും ഒർക്കുമായ്രുന്നു. ജമ്പോ ജറ്റിൽ സഞ്ചരിച്ചിരുന്ന ജോണ്‍ ആത്മാവായതുകൊണ്ട് അത്ഭുത രോഗനിവാരണങ്ങൾക്കായി വിമാനത്താവളങ്ങളൊന്നും ആവശ്യമില്ല.

    ജോണ്‍ പോൾ വിശുദ്ധനാകുകയെന്നത് ബനഡിക്റ്റ് മാർപാപ്പായുടെ സ്വപ്നമായിരുന്നു. വത്തിക്കാനിൽ ഭൂരിപക്ഷവും ഈ രണ്ടു വൃദ്ധന്മാർ നിയമിച്ച കർദ്ദിനാളന്മാരാണ് . അവരാണ് സഭ ഭരിക്കുന്നതും. സുപ്രധാനമായ തീരുമാനങ്ങൾ അവരെ തഴഞ്ഞുകൊണ്ട് വത്തിക്കാന് നടപ്പാക്കുകയെന്നതും എളുപ്പമല്ല. ബനഡിക്റ്റ് മാർപാപ്പായാണ് ഒരു വിശുദ്ധന്റെ നാമകാരണ നടപടികൾ തുടങ്ങാൻ അഞ്ചു വർഷം കാത്തിരിക്കണമെന്നുള്ള പാരമ്പര്യവും ഇല്ലാതാക്കിയത് .


    അമേരിക്കയിലെ ആദ്യ പുണ്യവതി എലിസബത്ത് സറ്റനെ ഏതാനും വർഷങ്ങൾക്കു മുമ്പ് വിശുദ്ധയാക്കുന്നതും ഓർക്കുന്നു. അമേരിക്കയ്ക്ക് ഒരു പുണ്യവതി അത്യാവശ്യമായിരുന്നതുകൊണ്ട് എലിസബത്ത് സറ്റനും ഒരു അത്ഭുതം മാത്രമേ കാണിച്ചുള്ളൂ. എന്നാൽ അവർ പുണ്യവതിയാകാൻ 150 വർഷമെടുത്തു. 150 വർഷങ്ങൾക്കുമുമ്പുള്ള കഥകളൊക്കെ ആരറിയുന്നു.

    ചാവറ ഒരു മന്ദ ബുദ്ധിയായിരുന്നു. ചക്കയുടെ മുകളിൽ മുട്ടു കുത്തി മണിക്കൂറുകളോളം പ്രാർത്ഥിക്കാൻ ശിക്ഷ കൊടുക്കുന്ന ചാവറയുടെ കഥകൾ തൃശൂരുള്ള നെസ്റ്റൊറിയൻകാരുടെ പുസ്തകത്തിൽ കാണുന്നു. സഭയില്നിന്നു പോയ നെസ്റ്റൊറിയൻ ബിഷപ്പിനെ പീഡിപ്പിച്ച കഥകളും ഭാരമുള്ള കുരിശുകൾ ചുമന്ന് മണിക്കൂറുകളോളം മുട്ടേൽ നിറുത്തിയ കഥകളും വായിച്ചിട്ടുണ്ട്. ഏതായാലും അദ്ദേഹം വിശുദ്ധനാകുന്നതുകൊണ്ട് മരാമത്തും ഷോപ്പിംഗ്‌ കോപ്ലെക്സും പണിയുന്ന അഭിഷിക്തർക്കും കനി മൂസാക്കാർക്കും സന്തോഷമായിരിക്കും. കൊവേന്തക്കാർ ഉണ്ടാക്കിയ ഒരു പുണ്യാളനാണയാൾ. ക.നി.മൂ.സ യും ടി.ഓ .സി ഡി യും സി.എം.ഐ. ക്കാരും.പൊതുവേ മനുഷ്യത്വമില്ലാത്ത വർഗമാണ്. മറിയക്കുട്ടിയുടെ ബനഡിക്റ്റും പുണ്യാളനാകാൻ അധികകാലം ഇനി കാത്തിരിക്കേണ്ടി വരില്ല.

    ജോണ്‍ പോൾ രണ്ടാമൻ സുവിശേഷത്തിലെ പൌലോസിനെപ്പോലെ ഒരു സ്ത്രീ വിരോധിയായിരുന്നു. സ്ത്രീകൾ പുരോഹിതരാകരുതെന്നുള്ളത് അദ്ദേഹത്തിന്റെ ദൈവ ശാസ്ത്രമായിരുന്നു. ജോണ്‍ പോൾ സന്മാർഗനിയമത്തിൽ പോൾ ആറാമനെപ്പോലെ സഭയിലൊരിക്കലും പേരു ദോഷം കേൾപ്പിച്ചിട്ടില്ല. പോൾ ആറാമന്റെ സ്വവർഗ പ്രേമത്തിന്റെ കഥ അദ്ദേഹം മരിക്കുന്നതിനു മുമ്പ് കുപ്രസിദ്ധമായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ പുണ്യവാനാക്കാൻ വത്തിക്കാൻ ധൈര്യപ്പെടുകയില്ല. സ്വവർഗാനുരാഗികളെ ജോണ്‍ പോൾ സംരഷിച്ചിരുന്നു. സീറോ മലബാർ പുരോഹിതരുടെ കാമ കേളികളും സ്വവർഗനുരാഗങ്ങളും കേരളത്തിലെ അഭിഷിക്തർ സംരക്ഷിക്കുന്നതും മറ്റൊരു സത്യമാണ്.


    മുൻഗാമികളായ മാർപ്പാപ്പാമാർ കൊണ്ടുവന്ന നയങ്ങളിൽ ഇടപെടാൻ നിലവിലുള്ള മാർപാപ്പയ്ക്ക് അവകാശമില്ലെന്ന് വത്തിക്കാൻ വക്താവ് ' ലൂയ്ഗി അക്കാറ്റോളി' പറഞ്ഞു. അങ്ങനെയെങ്കിൽ ജോണ്‍ പോളിന്റെ വിശുദ്ധ പദവിയെ ഇല്ലാതാക്കാൻ ഫ്രാൻസീസ് മാർപ്പാപ്പാ തയ്യാറാവില്ല. മുൻഗാമികളുടെ കുരുക്ക് ഫ്രാൻസീസ് മാർപാപ്പയ്ക്ക് അഴിക്കാൻ പാടില്ലായിരിക്കാം. പോരാഞ്ഞ് ജോണ്‍ പോളിനെ വിശുദ്ധനാക്കാൻ സഭയുടെ സാമ്പത്തിക നെടുംതൂണായ അമേരിക്കയുടെ രാഷ്ട്രീയ സ്വാധീനവുമുണ്ട്.


    ജോണ്‍ പോൾ ജീവിച്ചിരുന്ന കാലത്ത് തെറ്റാവരംകൊണ്ട് പരിശുദ്ധാത്മാവിന് തുല്യമായിരുന്നു. അങ്ങനെയുള്ള ഒരാളിനെ വെറും വിശുദ്ധനായി തരം താഴ്ത്തുന്നതും അനീതിയാണ്. തെറ്റാവരമുണ്ടായിരുന്ന ആദ്യത്തെ വിശുദ്ധനാണ് അദ്ദേഹം. പത്താം പീയൂസിന്റെ കാലത്ത് തെറ്റാവര പ്രസാദം ഉണ്ടായിരുന്നില്ല. രാഷ്ട്രീയക്കാരനായ ജോണ്‍ പോളിനെ വിശുദ്ധനാക്കുന്നത് മോഡിയെ വിശുദ്ധനാക്കിയതിന് തുല്യമാണ്. ലാലു പ്രസാദിനെപ്പോലെ കുതികാൽ വെട്ടാനും കള്ളത്തരം കാണിക്കാനും ജോണ്‍ പോളിനും അറിയാമായിരുന്നു. രണ്ടാമത്തെ അത്ഭുതം വേണ്ടെന്ന് ഫ്രാൻസീസ് മാർപ്പാപ്പാ തീരുമാനിച്ചതും ജോണ്‍ പോളിൽ നിന്നുമുണ്ടായ മഹാത്ഭുതമായും കരുതാം.


    ഒരു പെണ്ണിന്റെ കോങ്കണ്ണ്‍ മാറ്റിയെന്ന അത്ഭുതം വത്തിക്കാൻ ശരിവെച്ചാണ് ചാവറ വിശു ദ്ധനായത്. തൃശൂർ സി.എം.ഐ. ക്കാരുടെ വക എൽത്തുരുത്തു കോളേജിൽ ചാവറയുടെ ഭക്തനായ ഒരു വിക്കൻ പുരോഹിതൻ കെമിസ്ട്രിയുടെ മേധാവിയും പ്രിന്സിപ്പാളുമായിരുന്നു. അദ്ദേഹത്തിന്റെ 'വിക്ക്' വിശുദ്ധ ചാവറ മാറ്റി കൊടുത്തിരുന്നെങ്കിൽ അക്കാലത്തെ ആയിരക്കണക്കിന് കുട്ടികൾക്ക് പ്രയോജനപ്പെട്ടേനെ. .

    ReplyDelete
  6. Krishna Kumar · Top Commenter · College of Engineering, Trivandrum
    മറ്റുള്ളവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്ന രീതിയില്‍ മനസ്സിലാക്കും എന്നുള്ളതു കൊണ്ട് പറയാനാഗ്രഹിക്കുന്ന പലതും പറയാന്‍ തടസ്സമുണ്ട്, എങ്കിലും മാതാ അമൃതാനന്ദമയി വിഷയത്തില്‍ ഇവിടെ അര്‍മ്മാദിച്ച ഹിന്ദു വിരുദ്ധ മതഭ്രാന്തന്‍മാര്‍ക്ക് ഇക്കാര്യത്തില്‍ എന്തൊക്കെ വിശദീകരണങ്ങളാണ് പറയാനുള്ളത് എന്നത് രസകരമായിരിക്കും. ഈശ്വരാവതാരം എന്നോ സദ്ഗുരു എന്നോ ഒക്കെ ഹിന്ദുക്കള്‍ തങ്ങളുടെ ആരാദ്ധ്യ വ്യക്തികളെപ്പറ്റി വിശ്വസിക്കുന്നതും, മറ്റുള്ളവര്‍ ചിലരെ വിശുദ്ധരാക്കി പ്രഖ്യാപിക്കുന്നതും തമ്മില്‍ എന്താണ് വ്യത്യാസം ? ഈ വിശുദ്ധന്മാരും ആള്‍ ദൈവങ്ങള്‍ എന്നു അധിക്ഷേപിക്കപ്പെടുന്ന ഹിന്ദു ഗുരുക്കന്മാരും തമ്മില്‍ പ്രായോഗിക ജീവിതത്തില്‍ എന്താണ് വ്യത്യാസം ? വിശ്വാസികള്‍ വിശുദ്ധന്മാരുടെ അത്ഭുത സിദ്ധികളില്‍ വിശ്വസിക്കുന്നു. അവരോട് പ്രാര്‍ഥിക്കുന്നു. അവരെ അഭയം പ്രാപിക്കുന്നു. അവരുടെ മഹത്വം വാഴ്ത്തുന്നു. അവരുടെ പ്രതിഷ്ഠകളുള്ള ദേവാലയങ്ങളിലേക്ക് തീര്‍ഥാടനം നടത്തുന്നു. അവരുടെ മഹത്വത്തിന് കളങ്കം എന്ന് തോന്നിപ്പിക്കുന്ന വാര്‍ത്തകളൊന്നും അംഗീകരിക്കാനോ വിശ്വസിക്കാനോ വിശ്വാസികള്‍ ഒരുക്കമല്ല. എല്ലാ മതങ്ങളിലും ഇതൊക്കെ തന്നെയല്ലേ പ്രായോഗികമായ ജീവിത യാഥാര്‍ഥ്യം ? മാതാ അമൃതാനന്ദമയിയെ ജീവിച്ചിരിക്കുന്ന വിശുദ്ധയായി അനുയായികള്‍ കരുതുന്നു. ക്രിസ്ത്യന്‍ സഭകളില്‍ ഇങ്ങനെ വിശുദ്ധപദവിയില്‍ എത്തുമോ എന്ന് വിശ്വാസികള്‍ പ്രതീക്ഷിച്ചിരുന്ന ചില സഭാപിതാക്കന്മാര്‍ അവസാന കാലത്ത് വിശ്വാസികളുടെ കണ്ണില്‍ പെടാതെ ഒളിവില്‍ മരണം കാത്തു കിടക്കേണ്ടി വന്നിട്ടുണ്ട് എന്നത് ചരിത്ര സത്യം. കുറഞ്ഞത് യൂറോപ്പിലെങ്കിലും ! വിശുദ്ധന്‍റെ തിരുശേഷിപ്പുകള്‍ നേടിയെടുക്കാനുള്ള ആവേശത്തില്‍ വിശ്വാസികള്‍ ജീവനോടെ തന്നെ നഖങ്ങളും, മുടിയും, വിരലുകള്‍ തന്നെയും പറിച്ചെടുക്കുമോ എന്നതായിരുന്നു അവരുടെ ഭയം. അവസാനകാലത്ത് ദൈവ ചിന്തയില്‍ കഴിയാന്‍ അനുവദിക്കുന്നതിന് പകരം, ഭക്തന്മാരാല്‍ ശരീരം പിച്ചി ചീന്തപ്പെടുമോ എന്ന ഭയത്തില്‍ മരണം വരിച്ച വിശുദ്ധന്മാര്‍ ! ശ്രീ സീതാറാം ഗോയലിന്‍റെ "Hindu View on Christianity and Islam" എന്ന പുസ്തകത്തില്‍ ഇതിന്റെ വിശദ വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. ഹിന്ദുക്കള്‍ തങ്ങളുടെ ആരാദ്ധ്യ വ്യക്തികളെ അവതാരങ്ങളായി വാഴ്ത്തുമ്പോള്‍ പോലും ഈ നിലവാരത്തിലേക്ക് താണിട്ടില്ല. ഇതല്ലേ ഏറ്റവും താഴ്ന്ന തലത്തിലുള്ള വിഗ്രഹാരാധന ? അവതാരങ്ങളുടെ ശരീരവും മറ്റെല്ലാവരുടേതും പോലെ നശ്വര ജഡം എന്നു തന്നെയാണ് ഹിന്ദുക്കള്‍ കരുതുന്നത്.

    മറ്റുള്ളവരുടെ വിശ്വാസങ്ങളുടെ നേരെ ആവേശപൂര്‍വ്വം അധിക്ഷേപങ്ങള്‍ നടത്തുന്നവര്‍ ഇതൊക്കെ മനസ്സിലാക്കിയിരിക്കുന്നത് നല്ലത്.

    ReplyDelete