Translate

Wednesday, August 19, 2020

ട്രാൻസ് അഥവാ ഉടൻ സൗഖ്യം

 

ബിന്റോ കെ. ജോസ് ഫോൺ: 9947416522

('ജസ്റ്റീസ് ഫോർ സിസ്റ്റർ ലൂസി' JSL-കൂട്ടായ്മ) 

സത്യജ്വാല 2020 ജൂൺ ലക്കത്തിൽനിന്ന്

1970-കളിൽ മലയാളികളുടെ അമേരിക്കൻ കുടിയേറ്റത്തിന്റെ പ്രതിഫലനമായി പെന്തക്കോസ്ത്, ബ്രദറൺ, സെവന്ത് ഡേ അഡ്വന്റിസ്റ്റ്, യഹോവാ വിറ്റ്‌നസ്സ് തുടങ്ങിയ സഭകൾ കേരളത്തിൽ വേരുറപ്പിച്ചു. ആദ്യകാലത്ത് മാർത്തോമ്മാ-ഓർത്തഡോക്‌സ് സഭകളിൽനിന്നും, പിന്നീട് 80-കളുടെ തുടക്കത്തിൽ കത്തോലിക്കാസഭയിൽനിന്നും അമേരിക്കൻ സ്‌പോൺസേർഡ് പെന്ത്‌ക്കോസ്ത് സഭകളിലേക്ക് ഒഴുക്കുണ്ടായി.

കത്തോലിക്കാസഭയിൽ വിശ്വാസതീവ്രത കുറവാണെന്ന് കരുതുന്നവരായിരുന്നു ഇപ്രകാരം പുതു സഭകളിലേക്ക് മാറിയത്. പെന്തക്കോസ്ത് സഭകളിൽ പ്രചാരമേറിയ കരിസ്മാറ്റിക് രീതിയിലുള്ള വചനപ്രഘോഷണവും ഉടൻ സൗഖ്യംകൊടുക്കലും സാക്ഷ്യംപറച്ചിലുമൊക്കെ, യാഥാസ്ഥിതിക രീതിയിലുള്ള കത്തോലിക്കാവിശ്വാസത്തിൽനിന്നു മാറി ചിന്തിക്കുവാൻ കുറേപ്പേരെയെങ്കിലും പ്രേരിപ്പിച്ചു. കത്തോലിക്കാസഭ ഇതിനെ നേരിട്ടത് സഭയിൽനിന്നു മാറുന്നവരെ സാമൂഹിക ഭ്രഷ്ട് കൽപ്പിച്ചായിരുന്നു. സമൂഹത്തിൽ ഒറ്റപ്പെടൽ അനുഭവിക്കേണ്ടിവന്നെങ്കിലും കുറേയധികം പേർ ഇത്തരത്തിൽ കത്തോലിക്കാസഭ വിട്ടു.

ഈ കൂറുമാറ്റത്തിനൊരു തടയിടാനാണ് വിൻസെൻഷ്യൻ സഭാസമൂഹം അമേരിക്കയിലെ ഇവാഞ്ചലിസ്റ്റ് കരിസ്മാറ്റിക് രോഗശാന്തി പ്രഘോഷണത്തെക്കുറിച്ചു പഠിക്കുന്നതും പോട്ടയിൽ ഒരു കരിസ്മാറ്റിക് മോഡൽ ആരംഭിക്കുന്നതും.

സഭയും മെത്രാന്മാരും തുടക്കത്തിൽ ഈ പെന്തക്കോസ്ത്  ഉടൻസൗഖ്യ തീവ്രകരിസ്മാറ്റിക് പരിപാടിയെ എതിർത്തു. പകരം, ഇതിനു ബദലായി പോപ്പുലർ ധ്യാനമെന്നപേരിൽ ഇതിന്റെയൊരു 'മൈൽഡ് വേർഷൻ' ഇടവകകളിൽ പ്രചരിപ്പിച്ചുതുടങ്ങി.

അടിപൊളി ബാസ് മ്യൂസിക്കിലുള്ള കൈകൊട്ടിപ്പാട്ടും 'ഹാലേലുയ്യാ'യും 'പ്രെയ്‌സ് ദി ലോർഡും' പറയുന്നവനും കേൾക്കുന്നവനും മനസ്സിലാകാത്ത മറുഭാഷ എന്ന പേരിൽ അലറിവിളിച്ച് തൊണ്ടപൊട്ടിയുള്ള.... ളാ ളാ ലാ...ഊ ലാ ..ളാ ഭാഷയിലുള്ള കരിസ്മാറ്റിക് വെളിച്ചപ്പാടിന്റെ അരുളപ്പാടുകളും വിറവലും, ഉടനുള്ള സൗഖ്യംപ്രാപിക്കലുമൊക്കെ ആദ്യമായി കണ്ട, 1970-കളിലെ ഹിപ്പി മ്യൂസിക്കൊന്നും അനുഭവിച്ചിട്ടില്ലാത്ത മലയാളിക്ക് പോട്ടയും മുരിങ്ങൂരും പുതിയൊരനുഭവമായി. പോപ്പുലർ ധ്യാനം മുങ്ങി, പോട്ട പൊങ്ങി. (മലബാറിൽ ബാങ്ക് വിളികേട്ട് വളർന്ന ഒരു ധ്യാനഗുരു '....ളാ... ളാ .. ലാ ..ല്ലാ...മറുഭാഷ പറഞ്ഞ്  പെട്ടെന്ന് മൂത്ത്... 'ളാ ഇലാഹീ ഇല്ലലാഹീ...' എന്ന് പറഞ്ഞ രസകരമായ സംഭവവും ഓർമ്മവരുന്നു.)

ഉണ്ണിമേരി തൊട്ടുള്ള സിനിമാക്കാരും സെൻ കുമാർ മോഡൽ ഐ.പി.എസുകാരും രാഷ്ട്രീയക്കാരും ഏത് മതത്തിലായാലും വിശ്വാസതീവ്രതയും അനുസരണയും കൂടുതലുള്ള ഡോക്ടർമാരും ഈ പോട്ട മോഡലിന് സാധാരണക്കാരുടെ ഇടയിൽ ഒരു വിശ്വാസ്യത ഉണ്ടാക്കിക്കൊടുത്തു. നാക്കിനു നീളമുള്ള വാചാലരായ ഹീലിംഗ് പ്രീസ്റ്റ്‌സ് പലരും ഇതിൽനിന്നു വൻപ്രശസ്തി നേടി.

ഭക്തിഗാന വ്യവസായവും ഇതിനു പാരലലായി ഇവിടെ വളർന്നു. യേശുവിനു മലയാളം ഭക്തിഗാനങ്ങൾ വളരെ ഇഷ്ടമാണെന്നു മനസ്സിലാക്കിയ പോട്ട ഭക്തർ ഭക്തിഗാന കാസറ്റുകൾ വാങ്ങിക്കൂട്ടി... കജട -കാർവരെ ഇടി നിർത്തി ഭക്തിമാർഗ്ഗ കാസറ്റ് ഇറക്കാൻ തുടങ്ങി. 'എമശവേ യമലെറ ാൗശെര ശിറൗേെൃ്യ' സിനിമാഗാന ശാഖയ്ക്ക്  പാരലലായി വളർന്നു. കുമാർ സാനു വരെ ....''യേസു എറ്റ് റ നല്ലബൻ അബൻ ബല്ലബൻ ...'' എന്നിങ്ങനെ അടിപൊളി ഹാലേലുയ്യ സ്‌തോത്രഗാനം പാടാൻ വന്നു.  സിനിമയിൽ അവസരം കിട്ടാതിരുന്ന പലരും ഇതിൽനിന്നും നല്ല വരുമാനവുമുണ്ടാക്കി.

ഇതേസമയം, പോട്ടയും മുരിങ്ങൂരും സാധാരണക്കാരായ ഇടവക പുരോഹിതരിൽ ഒരു പ്രതിസന്ധി സൃഷ്ടിച്ചു. ധ്യാനക്കാരല്ലാത്ത, വാക്‌സാമർത്ഥ്യമില്ലാത്ത പുരോഹിതർക്ക് ഇടവകജനത്തിനിടയിൽ ഒരു വിലയുമില്ലാതായി. അതുകൊണ്ടുതന്നെ ഇതിലൊന്നും താൽപര്യമില്ലാത്ത പുരോഹിതർക്കും പിടിച്ചുനിൽക്കാനായി ധ്യാനപ്രസംഗവും പാട്ടും രോഗശാന്തിയും പ്രാക്ടീസ് ചെയ്ത് വലമഹശിഴ ുൃശലേെ െ-ന്റെ കുപ്പായമിടേണ്ടിവന്നു!

ചുരുക്കത്തിൽ, 80-കളിൽവരെ ഞായറാഴ്ചമാത്രം പള്ളിയിൽ പോയി കുറച്ച് പോത്തും വാങ്ങിവന്ന് സ്വല്പം 'കേ.കോ' രാഷ്ട്രീയവുമായി സാധാരണ ജീവിതം നയിച്ചിരുന്ന മലയോര ക്രിസ്ത്യാനി 90-നുശേഷം പോട്ട ക്രിസ്ത്യാനിയും അട്ടപ്പാടി ക്രിസ്ത്യാനിയും ഷാലോം ക്രിസ്ത്യാനിയുമായി രൂപാന്തരം പ്രാപിച്ചു! പൊതുവേ പിശുക്കരായ അച്ചായന്മാർ 'ഹാലേലുയ്യ', 'സ്‌ത്രോത്രം' പറഞ്ഞു പറഞ്ഞ് 'സൂത്രക്കാഴ്ച'യിലേക്ക് കൈയയച്ച് സംഭാവന ഇടാനും തുടങ്ങി!

എന്തുവേണ്ടി...., പരീക്ഷയിൽ മാർക്ക് കിട്ടാനും ജോലികിട്ടാനും ഫോറിനുപോകാനും ഫോറിൻ പെണ്ണിനെയും ചെറുക്കനെയും കിട്ടാനും സ്ഥലം വാങ്ങാനും വീടു പണിയാനും കൂടുതൽ പണമുണ്ടാകാനും രോഗം മാറാനും അവനു ധ്യാനമന്ദിരത്തിൽ പോയി ധ്യാനഗുരുവിന്റെ കാലേൽ വീഴേണ്ട ഗതിയായി! ഗൾഫ് പ്രവാസികൾ നാട്ടിൽ വന്നാൽ ആദ്യ സ്റ്റോപ് പോട്ടയായി മാറി!

ഹിന്ദുക്കൾ എന്തിനും കുടുംബജ്യോത്സ്യന്റെ അഭിപ്രായം തേടുന്നപോലെ, പല ക്രിസ്ത്യൻ കുടുംബങ്ങൾക്കും കുടുംബധ്യാനഗുരു ഉണ്ടായി. ധ്യാനഗുരുക്കൾ പ്രധാന കുടുംബതീരുമാനങ്ങളെടുക്കുന്ന സ്ഥിതിയുമായി. കൗൺസിലർമാർ എന്നു സ്വയം വിളിക്കുന്ന ഒരു വിഭാഗം സ്‌തോത്രക്കാർ ഭക്തരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, ഭൂതം, വർത്തമാനം, ഭാവി പറയാൻ തുടങ്ങി!

പുറത്തുകാണാൻ പറ്റാത്ത എല്ലാത്തരം  അസുഖങ്ങളും ധ്യാനം കൂടുന്നതോടെ മാറാനും തുടങ്ങി. പ്രത്യേകിച്ച് സ്ത്രീകളുടെ നടുവേദന, മുട്ടുവേദന തുടങ്ങിയവ. കഴിഞ്ഞമാസം ധ്യാനഗുരു ''-യുടെ ധ്യാനംകൂടി മാറിയ അസുഖം ഈ മാസം ധ്യാനഗുരു ''-യുടെ ധ്യാനംകൂടി വീണ്ടും മാറാനും പിന്നെയും പിന്നെയും മാറാനും ഇതുമൂലം അവസരമുണ്ടായി!

പല കുടുംബങ്ങളിലും സ്ത്രീകൾ പുരുഷന്മാരുടെ കള്ളുകുടി അഡിക്ഷൻ നിർത്താനായി ധ്യാനത്തിനുപോയി. പുരുഷൻ കുടി നിർത്തുകയും പകരം, സ്ത്രീകൾ ഈ കരിസ്മാറ്റിക്  കൈകൊട്ടിക്കളി ലഹരിക്ക് അഡിക്ട് ആകുകയും ചെയ്തു. അവസാനം, 'ഇതിലും ഭേദം അവന്റെ കുടിതന്നെയായിരുന്നു'വെന്ന് വീട്ടുകാർ പറയുന്ന സ്ഥിതിയുണ്ടായി! അതുപോലെതന്നെ, ലോലമനസ്‌കരായ പലരും 'ഹാലേലുയ്യാ'യും 'പ്രെയിസ് ദി ലോർഡും' പറഞ്ഞ് അഭിവാദ്യംചെയ്യാനും തുടങ്ങി.

കത്തോലിക്കാസഭയിൽത്തന്നെ കേരളത്തിൽമാത്രമേ കരിസ്മാറ്റിക് ധ്യാനങ്ങളും കൺവെൻഷനുകളും ഉള്ളൂ എന്നതാണു സത്യം. യൂറോപ്പിലോ അമേരിക്കയിലോ കത്തോലിക്കാ പള്ളികളിൽ ഇങ്ങനെയൊരു പരിപാടിയേയില്ല. അവിടങ്ങളിലെല്ലാം  ഇവാഞ്ചലിസ്റ്റുകളുടെ കുത്തകയാണിത്. മെഗാചർച്ചും പ്രൈവറ്റ് ജെറ്റുമൊക്കെയായി മെഗാ മില്യൺസിന്റെ ബിസ്സിനസാണു പാസ്റ്റർമാർക്കവിടെയിത്. അത് ലാലേട്ടൻ പറയുന്നമാതിരി, കളി ലെവൽ വേറേ...!

ഇപ്പോൾ വിവാദവിഷയമായ ഫഹദിന്റെ 'ട്രാൻസ്' എന്ന സിനിമ ഇത്തരം അമേരിക്കൻ കോർപ്പറേറ്റ് മോഡൽ ഇവാഞ്ചലിക്കൽ മെഗാ രോഗശാന്തി പ്രസ്ഥാനങ്ങളേക്കുറിച്ചാണു പ്രതിപാദിക്കുന്നത്, ചെറുകിട കത്തോലിക്കാ ധ്യാനകേന്ദ്രങ്ങളേക്കുറിച്ചല്ല.

P.S: കുറച്ചു നാൾ മുൻപ് 75 പേരുടെ ഒരു ധ്യാനപരിപാടി നടത്തി. അവസാനം ധ്യാനഗുരു എണ്ണം പറഞ്ഞ് രോഗശാന്തി പ്രഖ്യാപിച്ചുകഴിഞ്ഞു കൂട്ടിനോക്കിയപ്പോൾ, 150-നു മുകളിൽ ആളുകൾക്ക് രോഗശാന്തി കിട്ടിയതായി കണ്ടു. ഇതിനേക്കുറിച്ച് അച്ചനോട് പിന്നീട് ചോദിച്ചപ്പോൾ, 'എടാ ഉവ്വേ, നമ്മളൊരു സദ്യയൊരുക്കുമ്പോൾ കൃത്യം വിളിച്ചവർക്കാണോ ഭക്ഷണം കരുതുന്നത്, കുറേക്കൂടുതൽ കരുതില്ലേ...? അതുപോലെയൊക്കെയേയുള്ളടാ ഉവ്വേ, ഇതും,' എന്ന് സരസനായ അദ്ദേഹം പറഞ്ഞതും ഓർക്കുന്നു!

No comments:

Post a Comment