Translate

Saturday, June 9, 2012

കത്തോലിക്കാസഭ വിവാദത്തില്ക്കൂടി


Jean Claude LaMarre wrote, directed and stars as Jesus in "Color of the Cross." The film is the first representation in American cinema of Jesus as a black man.

സഭയെ അപമാനിക്കുന്നത് ചിലര്‍ക്ക് വിനോദം:
കത്തോലികാ സഭയെ അപമാനിക്കുന്നത് ഇന്നു വ്യക്തികളുടെയും പല പ്രസ്ഥാനങ്ങളുടെയും വിനോദമായിരിക്കുന്നു. .ഈ പരിഹസിക്കലിനുള്ള കാരണങ്ങള്‍ വളരെ വ്യക്തമായി സഭക്കുമറിയാം. ഇത്തരം സ്ഥിതിവിശേഷം വളരെ പരിതാപകരമാണ്. സമൂഹത്തിന്‍റെ ഈ നീരസത്തിനു കാരണം  ആഗോള കത്തോലിക്കാസഭയിലുള്ള അഴിമതികളില്‍ സഭ അന്ധമായി കണ്ണടക്കുന്നതു കൊണ്ടാണ്.

 ക്രിസ്തുമതത്തിന്‍റെ അടിസ്ഥാനതത്വങ്ങളായ യേശുവിന്റെ കുരിശു മരണവും ഉയര്‍പ്പും നിഷേധിച്ചുകൊണ്ടുള്ള യഹൂദരുടെ പ്രചരണം അപ്പോസ്തോലികകാലംമുതല്‍ ആരംഭിച്ചതാണ്. ക്രിസ്തീയവിശ്വാസങ്ങളെ ഞെരുക്കികൊണ്ടുള്ള ഇവരുടെ പ്രചാരണ തന്ത്രങ്ങള്‍ തുടരുന്നു.ആഗോള വാര്‍ത്താമാധ്യമങ്ങള്‍ മൊത്തം യഹൂദന്‍റെ നിയന്ത്രണത്തിലായതുകൊണ്ട് എന്തുമെഴുതി ജനങ്ങളുടെ കണ്ണില്‍ മണ്ണിടുവാന്‍ ഇവര്‍ക്കു സാധിക്കുന്നുമുണ്ട്.

ഓരോ അഞ്ചു നിമിഷങ്ങളിലും ലോകത്താകമാനം വിശക്കുന്ന വയറുകള്‍ മരിച്ചു വീഴുമ്പോള്‍ ബാലികാ ബാലന്മാരെ പീഡിപ്പിക്കുന്ന വൈദികരെ വത്തിക്കാന്‍ പണത്തിന്‍റെ സ്വാധീനത്തില്‍ രക്ഷപെടുത്തുന്നു. ഇത് വിശ്വാസികളുടെ പണം കൊണ്ടാണെന്നും കണക്കാക്കണം. വത്തിക്കാന് ഇതൊന്നും പ്രശ്നമല്ല.

ഹോളിവുഡ് എന്തു വികൃതി കാണിച്ചാലും പരിശുദ്ധപണത്തിനു യാതൊരു കുറവും വരുകയില്ല. ലൈംഗിക മാരകരോഗങ്ങള്‍ പകരുവാന്‍ വന്‍കിട മരുന്നുവ്യവസായികളുടെ വീതം ലഭിക്കും. കമ്മ്യുണിസം തകര്‍ക്കുവാന്‍ യുദ്ധഉപകരണങ്ങള്‍ ഉത്ഭാദിപ്പിക്കുന്ന കമ്പനികളുടെ പണവും ബാങ്ക് നിക്ഷേപമായി വരും.

ഒരു ആസ്പിരിന്‍ പോലും മേടിക്കുവാന്‍ പാവപ്പെട്ടവന് പണമില്ലാത്തപ്പോള്‍ കുട്ടികളെ ദുരുപയോഗം ചെയ്യുന്നവരെ  സകലവിധ നിയമ പരിരക്ഷകളും ധനവും നല്‍കി സഹായിക്കുവാന്‍ വത്തിക്കാന്‍ എന്നും  മുമ്പിലുണ്ട്.  ജീസസിന്‍റെ ഉയര്‍പ്പ് മരണങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച സ്മാരകങ്ങള്‍ വിദക്തരെക്കൊണ്ട് കണ്ടെത്തിക്കല്‍ സാമാന്യ ബുദ്ധിയുള്ളവര്‍ക്കെല്ലാം പച്ച കള്ളങ്ങളാണെന്നും  മനസ്സിലാകും.

ഇന്നു ബിഷപ്പുമാര്‍ സ്ത്രീസ്വാതന്ത്ര്യത്തിനു എതിരായി സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്ന വിപ്ലവങ്ങളിലാണ്. അവര്‍ വിജയിക്കുകയാണെങ്കില്‍ കോണ്ടം (Kondom) ഉപയോഗിക്കാത്തതു മൂലം കോടികണക്കിനു സ്ത്രീകള്‍ ഗര്‍ഭം അലസ്സിപ്പിക്കേണ്ടിവരും.  പലര്‍ക്കും ഗര്‍ഭചിദ്രം നടത്തുവാന്‍ ഇന്‍ഷുറന്‍സ് കാണുകയില്ല. അങ്ങനെ ഇവരെയും ജനിക്കുന്ന കുഞ്ഞുങ്ങളെയും കൊടിയ ദാരിദ്ര്യത്തിലേക്ക് തള്ളി വിടുകയും ചെയ്യാം. ഇത് സ്ത്രീകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എതിരായ യുദ്ധമാണ്.

 ഹോളിവുഡ് വില്ലനായ  യേശു 
.A Very Harold & Kumar 3D ഹോളിവുഡ് സിനിമാ  കത്തോലിക്കാസഭയെ മൊത്തം അധിക്ഷേപിച്ചുള്ളതാണ്.    കത്തോലിക്കാ മതത്തെയല്ല സഭക്കുള്ളില്‍ തിരുമേനിമാരും പാതിരികളും കളിക്കുന്ന ചില കുസൃതിതമാശകളാണ് ഈ പടമെന്നു ചിലര്‍ക്ക് അഭിപ്രായവുമുണ്ട്.

ജീസസിനെ അവഹേളിച്ച സ്ഥാനത്ത് ഒരു യഹുദപ്രവാചകനെയോ, ഇസ്ലാംപ്രവാചകനെയോ അവഹേളിച്ചിരുന്നുവെങ്കില്‍ ഹോളിവുടും  നിര്‍മ്മാതാക്കളും ഗുരുതരമായ പ്രശ്നത്തില്‍ ആകുമായിരുന്നു.  അമിതമായ ലൈംഗികപ്രദര്‍ശനത്തോടൊപ്പം  കത്തോലിക്കാവിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങളാണ് അധികവും.

ലൈഗികതയുടെ ഗ്രാഫിക്കുകള്‍, നഗ്നത, കൌമാരക്കാരന്‍റെ മയക്കുമരുന്ന് ഉപയോഗം, അശ്ലീല ഭാഷകള്‍, എല്ലാം സന്മാര്‍ഗചിന്തകള്‍ക്കു എതിരാണ്. ഒരു ഭാഗത്ത് സ്വര്‍ഗത്തില്‍നിന്നു ജീസസിനെ വേശ്യകളുടെ കൂടെ ചിത്രീകരിക്കുന്നു. മറ്റൊരു രംഗത്ത് ബിഷപ്പിന്‍റെ മൂക്കിനിട്ടു ഇടിക്കുന്നതും. പിന്നെ പുരോഹിതരെയും അവരുടെ അള്‍ത്താര ബാലന്മാരെയും തല്ലുന്ന രംഗവും. ക്രിസ്തുമസിനെയും സാന്താക്ലുസ്നെയും ഒക്കെ അവഹേളിക്കുന്നതായും ചിത്രീകരിച്ചിരിക്കുന്നു.

മാറു മറയ്ക്കാത്ത സ്വവര്‍ഗരതിക്കാരായ കന്യാസ്ത്രികള്‍, ബാലപീഡക്കായി കുട്ടികളെ അച്ചന്മാര്‍ ഓടിക്കുന്ന രംഗങ്ങള്‍ , ജീസസ് ഒരു ബാറില്‍ ഇരുന്നു അര്‍ദ്ധ നഗ്നരായ കന്യാസ്ത്രികളായി മദ്യം കഴിക്കുന്നത്‌ എല്ലാം ക്രിസ്ത്യാനികളെ അപമാനിക്കുന്നതാണ്. ഈ നിന്ദകള്‍ ഇസ്ലാമിക രാജ്യത്തിലെ ഒരു മുള്ളയെയോ അവരുടെ പ്രവാചകരെയോ, അഥവാ, മുള്ളാ പിള്ളേരെപ്പിടിക്കുവാന്‍ ഓടുന്നതോ , മുസ്ലിം പെണ്ണുങ്ങളെ മാറ് മറക്കാതെ കാണിക്കുവാനോ ഹോളിവുഡ് ധൈര്യപ്പെടുമോ?

 ദാവഞ്ചികൊടും  വിവാദ ചിത്രവും
ക്രിസ്ത്യന്‍ ലോകത്തെ ഞെട്ടിക്കുന്ന ഒരു ചിത്രമാണ് ദാവഞ്ചികൊട്. ഇതു തിരുവത്താഴത്തെ സൂചിപ്പിക്കുന്നു. ഇതിനെ ആധാരമാക്കി രചിച്ച നോവലും ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഒരു വിവാദപുസ്തകംകൂടിയാണ്. ഈ തിരുവത്താഴചിത്രത്തില്‍ യേശു, മേരി മഗ്ദാലിനെ വിവാഹം കഴിച്ചുവെന്നു സൂചിപ്പിക്കുന്നു. യേശുവിന്‍റെ വലത്ത് ഭാഗത്തെ ചിത്രം യോഹന്നന്‍റെയല്ല മേരി മഗ്ദാലനായുടെതെന്നാണ് വാദം. ജീസസ് ദൈവംമല്ല വെറും മനുഷ്യനെന്നുമാണ് ഈ പുസ്തകഉള്ളടക്കം.

 മേരിമഗ്ദാലാനെ ദൈവസ്ത്രീയായി ആരാധിക്കുന്ന ഒരു വര്‍ഗവുമുണ്ട്.  മേരി മഗ്ദാലനായെ  യേശു ഗര്‍ഭിണിയാക്കിയെന്നും അവരിലുണ്ടായ ഒരു പെണ്‍കുട്ടിയുടെ വംശാവലി ഇന്നു യൂറോപ്പിലെ പ്രമുഖ കുടുംബങ്ങളാണെന്നും അവകാശപ്പെടുന്നു.

ബൈബിള്‍ കൂട്ടിയോജിപ്പിച്ചു പുസ്തകമാക്കിയത് ഒരു റോമന്‍ പേഗന്‍ചക്രവര്‍ത്തിയായിരുന്നുവെന്നും  ദാവഞ്ചി കൊട്‍ സൂചിപ്പിക്കുന്നു. സുവിശേഷങ്ങള്‍ എല്ലാം അതാതു കാലങ്ങളില്‍ കാലത്തിനു അനുസരിച്ചു മാറ്റി എഴുതിയതാണെന്നും നാലാംനൂറ്റാണ്ടുവരെ ജീസസിനെ ദൈവമായി കരുതിയിരുന്നില്ലയെന്നുമാണ് ഈ നോവലില്‍ പറഞ്ഞിരിക്കുന്നത്.

 ആദ്യകാലങ്ങളിലെ സുവിശേഷങ്ങളില്‍ ക്രിസ്തീയ സഭകളെ  പീറ്റര്‍ അല്ല മേരി മഗ്ദലനാ നയിച്ചുവെന്നു നോവലില്‍ സൂചിപ്പിച്ചിട്ടുണ്ട്.   Priory of Sion എന്ന ഒരു സഭ ഇന്നും മേരി മഗ്ദാലനായെ ദൈവമായി കരുതുന്നു.

ആദ്യമ സഭയിലെ  ക്രിസ്തുവിന്റെ അനുയായികളെ കത്തോലിക്കാ സഭ രക്തസാക്ഷികളെ സൃഷ്ടിക്കുന്നതിനു കൊന്നോടുക്കിയിട്ടുണ്ടെന്നും ‍ എഴുതിയിട്ടുണ്ട്.

അന്ത്യ അത്താഴവും കേരളസഭ പ്രതിഷേധവും
യേശുവിന്റെ അന്ത്യ അത്താഴത്തിലെ ചിത്രദൃശ്യം
കമ്മ്യൂണിസ്റ്റു   പ്രകടനങ്ങളില്‍ പ്രദര്‍ശിപ്പിച്ചതു  ബിഷപ്പ്മാരെയും കേരള കത്തോലിക്കരെയും ചൊടിപ്പിച്ചത്‌ അടുത്ത കാലത്താണല്ലോ.ഒരു ചിത്രത്തിന്‍റെപേരില്‍ കന്യാസ്ത്രികളും അച്ചന്മാരും തെരുവില്‍ഇറങ്ങി ക്രിസ്ത്യന്‍സഭകളെ അവഹേളിക്കുന്നതിന്‍റെ പൊരുള്‍ മനസ്സിലാകുന്നില്ല.

ഇന്നു കൊച്ചുകുട്ടികള്‍ക്കുപോലും ഇന്റര്‍നെറ്റു സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ അറിയാം. ഇത്തരം സഭാവിരുദ്ധമായ അനേകം ചിത്രങ്ങള്‍ കമ്പ്യൂട്ടര്‍മാദ്ധ്യമങ്ങളിലും ‍ സീ. ഡി. കളിലുമുണ്ടെന്നു പുരോഹിതര്‍ മറക്കുന്നു. 

മെത്രാന്മാരും അച്ചന്മാരും നിസ്സാര കാര്യങ്ങള്‍ക്കായി തെരുവില്‍ ഇറങ്ങി സഭയെ കളങ്കപ്പെടുത്തുന്നത് ദുഖകരമായ ഒന്നാണ്.  സഭയെ ദൂഷിച്ചുകൊണ്ടുള്ള  അബദ്ധ പ്രചാരണങ്ങള്‍ക്കെ മെത്രാന്‍മാരുടെയും അച്ചന്മാരുടെയും പ്രകടനങ്ങള്‍ സഹായകമാകുകയുള്ളൂ.  വിലകുറഞ്ഞ ഇത്തരം പുരോഹിതരുടെ പ്രകടനങ്ങള്‍ യുവതലമുറയെ സത്യംതേടിയുള്ള ഗവേഷണങ്ങള്‍ക്കെ പ്രേരിപ്പിക്കുകയുള്ളൂ.

ക്രിസ്തീയ രാജ്യങ്ങള്‍  സഭയുടെ വിരോധാഭാസങ്ങള്‍ നിറഞ്ഞ പുസ്തകങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്ന സ്ഥിതിക്ക് കേരളാ സഭയില്‍  ഇത്തരം ഒച്ചപ്പാടുകള്‍ കൊണ്ട് പ്രയോജനം ലഭിക്കുകയില്ല. ഇങ്ങനെയുള്ള പ്രകടനങ്ങള്‍ യുവതലമുറകളെ ജിഞാസ്സുക്കള്‍ ആക്കുകയും കൂടുതല്‍ ഗവേഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

ഹൂസ് ദെയര്‍ (Who’s there) എന്ന ഈ ബോളിവുഡ് ഫിലിം
2011 ഡിസംബറില്‍ യേശുവിനെ അവഹെളിച്ചുകൊണ്ട് ബോളിവുഡും  ബോംബയില്‍  സിനിമായിറക്കിയിരുന്നു. ശക്തമായ പ്രതിഷേധംമൂലം ഈ സിനിമാ നിര്‍മ്മിച്ചവരുടെ പേരില്‍ നടപടികള്‍ എടുത്തു കേസ് രജിസ്റ്റര്‍ ചെയ്തു  നിര്‍മ്മാതാക്കളെ അറസ്റ്റും ചെയ്തിരുന്നു. സിനിമയില്‍ ക്രൂശിതനായ യേശുവിനെ ഒരാള്‍ പുറകില്‍ നിന്നു കുത്തുന്നതും തിന്മയുടെ  വിജയമെന്ന് കല്ച്ചുണ്ണാമ്പില്‍ എഴുതുന്നതായും കാണിക്കുന്നുണ്ട്. പ്രതീക്ഷിക്കാത്ത സത്യത്തെ അറിയുക, നിങ്ങളുടെ യേശു ആരാണെന്ന് ഞങ്ങള്‍ കാണിച്ചു തരാമെന്നു ചുവര്‍ പരസ്യങ്ങളും ഉണ്ടായിരുന്നു. യേശുവിനെ തല കീഴായി കുരിശില്‍ തറച്ചു ഒരാള്‍ കുന്തംകൊണ്ടു കുത്തുന്നതായ രംഗവും ഉണ്ട്. ബോളിവുഡിന്റെ  ഈ കുട്ടിക്കളികള്‍  ഭാരതീയ പുരോഹിത ലോകത്തെ ചൊടിപ്പിച്ചിരുന്നു. Who’s there”. എന്ന  ഈ ബോളിവുഡ് ഫിലിം ക്രിസ്ത്യാനികളെ അപമാനിക്കുന്നതിനു ഹിന്ദു മൌലിക വാദികള്‍ കരുതികൂട്ടി നിര്‍മ്മിച്ചതായിരുന്നു. വര്‍ഗീയത വളര്‍ത്തുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യവും. 

പാഠപുസ്തകത്തില്‍ സിഗരറ്റു പിടിക്കുന്ന യേശു
ക്രിസ്ത്യന്‍ ജനതയില്‍ സാമൂഹ്യ അസമത്വങ്ങള്‍ സൃഷ്ടിക്കുവാന്‍ ഇന്ന് അനേക വര്‍ഗീയ ശക്തികള്‍ ഭാരതീയ സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്ഷം ഡല്‍ഹിയില്‍ ഒരു പുസ്തക പ്രസിദ്ധീകരണശാല  ക്രിസ്ത്യന്‍ ഭൂരിപക്ഷമുള്ള മേഘാലയില്‍  യേശു സിഗരറ്റും ഒരു ഗ്ലാസ് ബീയര്‍ കുപ്പിയുമായി നില്‍ക്കുന്ന പടം സ്ക്കൂള്‍ കുട്ടികള്‍ക്കായി അച്ചടിച്ചു പുറത്തിറക്കി. അന്നു ഹിന്ദു മൌലിക വാദികളും ക്രിസ്ത്യാനികളുമായുള്ള ഏറ്റു മുട്ടലില്‍ നവീകരണ സഭകളുടെ രണ്ടു പള്ളികളും അഗ്നിക്കിരയായി.

കറുത്ത വര്‍ഗക്കാരനായി യേശു
യേശുവിനെ ഒരു കറുത്ത വര്‍ഗക്കാരനായി ഹോളിവുഡ് സിനിമായിക്കിയതിലും പ്രതിഷേധമുണ്ടായിരുന്നു. കളര്‍ ഓഫ് ക്രോസ് (Color of the Cross”) എന്നായിരുന്നു സിനിമയുടെ പേര്. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായിട്ടാണ് കറുത്തവനായ യേശു നായകനായി ഹോളിവുഡ് ഒരു സിനിമാ നിര്‍മ്മിച്ചത്. ആഫ്രിക്കന്‍ അമേരിക്കന്‍ രൂപത്തില്‍ ഒരു യേശുവിനെ കാണുകയെന്നതും കറുത്തവരെ സംബന്ധിച്ച് വളരെ പ്രാധാന്യമുണ്ടായിരുന്നു. യേശു വെളുത്തവരുടെ കുത്തകയല്ലെന്നും വിമര്ശനങ്ങള്‍ക്ക് മറുപടിപറഞ്ഞും അനേക ബുദ്ധിജീവികളായ കറുത്തവരുടെ പ്രതികരണവും ഉണ്ടായിരുന്നു. ജപ്പാനില്‍ യേശു ജാപ്പന്കാരനെപ്പോലെയും ആഫ്രിക്കയില്‍ കറമ്പനായും അമേരിക്കയില്‍ യേശു  വെളുമ്പനായും എന്നും കാണപ്പെട്ടിരുന്നു.
 

No comments:

Post a Comment