Translate

Tuesday, June 26, 2012

ഇരുളടഞ്ഞ കന്യാസ്ത്രിമഠം കഥകള്‍

കുര്‍ബാന വീരന്മാരുടെ മേച്ചില്‍ സ്ഥലങ്ങള്
കന്യാസ്ത്രി മഠം ഇന്ന്  കുറുനരികളുടെയും കുര്‍ബാനവീരന്‍മാരുടെയും മേച്ചില്‍സ്ഥലങ്ങളായി മാറിയിരിക്കുന്നു.   ലോകം ഇത്രത്തോളം വളര്‍ന്നിട്ടും ശാസ്ത്രവും മനുഷ്യനും ആകാശത്തോളം ഉയര്‍ന്നിട്ടും ഒന്നുമറിയാത്ത ഒരു ലോകത്ത് പ്രാര്‍ത്ഥനമാത്രമാണു ജീവിതമെന്നു കരുതി ജീവിക്കുന്ന കുറെ പെണ്‍ജീവിതങ്ങള്‍ ഇവിടെയുമുണ്ട്.  നിര്‍ഭാഗ്യവതികളായ ഇവര്‍ എങ്ങനെ തങ്ങളുടെ ലൈംഗികവികാരങ്ങളെ ഉള്ളില്‍ അടിച്ചമര്‍ത്തി കാലം കഴിക്കുന്നു. അമര്‍ത്തിപ്പിടിച്ച വികാരങ്ങളുമായി ജീവിക്കുന്നത് ദൈവദാനമാണെന്ന് പറയുന്ന മാര്‍പാപ്പയുടെ ഹൃദയം നാസി ക്യാമ്പിലെ ദുരിതജീവിതത്തില്‍നിന്നും ഉയര്‍ത്തെഴുന്നേറ്റ ഉരുക്കുകോട്ടയോ?

കുടുംബപ്രശ്നങ്ങളും മാതാപിതാകളുടെ താറുമാറായ കുടുംബജീവിതവുംമൂലം രക്ഷപെടുവാന്‍ പെണ്‍കുട്ടികള്‍ കാണുന്ന ഒരു അഭയകേന്ദ്രമാണു കന്യാസ്ത്രീമഠം. പൂജപ്പുര ജയിലിനെക്കാളും കാരിരുമ്പ്കൊണ്ട് പടുത്തുയര്‍ത്തിയ മതില്‍കെട്ടിനുള്ളില്‍ ജീവിച്ചുജീവിക്കുന്ന ഈ മനുഷ്യജീവികളെ തേടി ഒരു സാമൂഹ്യസംഘടനകളും രാഷ്ട്രീയ സംഘടനകളും എത്താറില്ല.

പരിഷ്കൃതലോകത്തില്‍ നല്ലവണ്ണം വസ്ത്രങ്ങള്‍ ധരിച്ചു നടക്കുവാനുള്ള ആഗ്രഹം ഈ കുട്ടികള്‍ക്കുമുണ്ട്. സിനിമാകളും കലാപരിപാടികളും ആസ്വദിക്കുവാനും പുറംലോകവുമായ് സാമൂഹ്യജീവിതം നയിക്കുവാനും ഇവരും ആഗ്രഹിക്കുന്നു. ജീവിക്കുവാന്‍ കൊതിയുള്ളതുകൊണ്ട് മരിച്ചുജീവിക്കുന്നവരുടെ ഇങ്ങനെയും ഒരു ലോകം.

ഇത്രയേറെ ചുറ്റും മതില്‍ക്കെട്ടുകള്‍ ഉണ്ടായിട്ടും കന്യാസ്ത്രികള്‍ എങ്ങനെ ഗര്‍ഭിണികളാകുന്നുവെന്നു പൊതുജനം ചിന്തിക്കാറുണ്ട്. സംശയിക്കേണ്ട, കള്ളന്‍ കപ്പലില്‍ എപ്പോഴും കാണും.  കാമവികാരങ്ങള്‍ അടക്കി പിടിച്ചിരിക്കുന്ന വൈദികകള്ളന്മാര്‍  അവരെ സംരക്ഷിക്കുവാനും ‍ കാണും.

 എല്ലാ പുരോഹിതരും സ്വവര്‍ഗക്കാരാണെന്ന് കരുതരുതേ!!! ഗര്‍ഭം അലസിപ്പിച്ചു ഭ്രുണങ്ങളുടെ അവശിഷ്ടങ്ങള്‍ മറവുചെയ്യുവാനും ആ മതില്‍കെട്ടിനുള്ളില്‍ പ്രത്യേകസ്ഥലങ്ങള്‍ ഉണ്ട്. ഗര്‍ഭത്തിനു ഉത്തരവാദികള്‍ ചെറുപ്പക്കാര്‍ മാത്രമാണെന്നും കരുതരുത്.
അറുപതു വയസ്സ്കഴിഞ്ഞ വൃദ്ധനായ വികാരിയച്ചനും കാമവികാരങ്ങള്‍ ഉണ്ട്.  കൊച്ചുപെണ്ണുങ്ങളെ കണ്ടാല്‍ ഇവര്‍ക്കും ഇരിക്കപ്രതിയില്ല. പോരാഞ്ഞു ക്രിസ്തുവിനെയാണു കന്യാസ്ത്രീ വിവാഹം കഴിച്ചിരിക്കുന്നത്. മണവാളനായ ക്രിസ്തുവിന്‍റെ മോതിരം വികാരിയച്ചന്‍ അണിയിച്ചത് കൈവിരലില്‍ ഉണ്ട്.

പിന്നെയും ചോദ്യം വരുന്നു. ആരാണ് അവളുടെ ഉദരത്തിലെ ഗര്‍ഭസ്ഥശിശുവിന്‍റെ ഉടയവന്‍. മറ്റാരുമല്ല ക്രിസ്തുവിന്‍റെ വികാരി----ഭര്‍ത്താവിനെപ്പോലെ അദ്ദേഹത്തിനും ചില അവകാശങ്ങള്‍ ക്രിസ്തു കൊടുത്തിട്ടുണ്ട്. ദൈവംതന്ന കുട്ടികളുമായി സന്യാസജീവിതം ഉപേക്ഷിച്ച സ്ത്രീകളുമുണ്ട്-അവര്‍ ചിലപ്പോള്‍ ആകാശപ്പറവകളായി തെരുവിലും.

 സിസ്റ്റര്‍  കാര്‍ലോറ്റീ കേക്ക്ലെര്‍  കന്യാസ്ത്രിയുടെ  കഥ
1920 വര്‍ഷങ്ങളില്‍ സന്യാസിനിയായിരുന്ന  സിസ്റ്റര്‍  കാര്‍ലോ റ്റീ   കേക്ക്ലെര്‍ (Sister Charlotte Keckler) എന്ന യൂറോപ്പ്യന്‍ കന്യാസ്ത്രിയുടെ ജീവിത കഥയില്‍
 കോണ്‍വെന്റിലെ ക്രൂര പീഡനങ്ങളെ വിശദമായി  വിവരിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ
ആദിശതകങ്ങളില്‍ ഒരു സാധാരണ കുടുംബത്തില്‍ ഇവര്‍ വളര്‍ന്നു. ഏഴു വയസുള്ളപ്പോള്‍ മുതല്‍ കന്യാസ്ത്രിയാകുവാന്‍ ഇടവക വികാരിയും കന്യാസ്ത്രികളും ഇവരെ നിരന്തരം പ്രേരണം ചെലുത്തുന്നുണ്ടായിരുന്നു. പതിമൂന്നു വയസുള്ളപ്പോള്‍ ദൈവത്തില്‍ അഗാതമായ സ്നേഹത്തില്‍ അന്നു കുട്ടിയായിരുന്ന ഇവര്‍ അടിമപ്പെട്ടു. അവളുടെ പതിമൂന്നാം ജന്മദിനത്തില്‍ മാതാപിതാകളുടെ അനുഗ്രഹത്തോടെ മറ്റു സഹ കന്യാസ്ത്രികള്‍ക്കൊപ്പം  ആയിരകണക്കിന് മൈല്‍ അകലെയുള്ള മഠം കോണ്‍വെന്റിലേക്ക് അവള്‍ യാത്രയായി. അന്നു സ്നേഹിച്ച മാതാപിതാക്കളെ പിരിഞ്ഞിരിക്കുന്ന അവളുടെ ആദ്യ-അവസാന  രാത്രിയുമായിരുന്നു.

അവളുടെ കഥ തുടരുന്നു.  യേശുവിനുവേണ്ടി വൃതം എടുക്കുവാന്‍ ഒരിക്കല്‍ ഒരു ശവപ്പെട്ടിക്കുള്ളില്‍ മരിച്ചവളെപ്പോലെ പന്ത്രണ്ടു മണിക്കൂര്‍
കിടക്കണമായിരുന്നു. ചുറ്റും മരിച്ചവരെപ്പോലെ കുന്തിരിക്കം ഇട്ടു പുകയ്ക്കുന്നുണ്ടായിരുന്നു. യേശുവിന്റെ മണവാട്ടിയായി മാതാപിതാക്കള്‍ക്ക് അവള്‍ മരിച്ചുവെന്നുള്ള ഒരു ചടങ്ങായിരുന്നു അത്. ദൈവത്തെ സ്നേഹിക്കുവാന്‍ മാതാപിതാക്കളെയും ഭൌതിക ജീവിതത്തെയും വെറുക്കുന്നുവെന്ന് അന്നു പ്രതിജ്ഞയും ചെയ്യണമായിരുന്നു.

ശവപ്പെട്ടിക്കുള്ളില്‍ അവള്‍ കിടന്നപ്പോള്‍ ഭൂതകാലത്തെ അവളുടെ കുട്ടികാലങ്ങളെയും അമ്മ മേടിച്ചു കൊടുത്ത പുതുവസ്ത്രങ്ങളെയും  ഇനി ഒരിക്കലും അത് ധരിക്കുവാന്‍ പാടില്ലാത്ത നിസഹായ അവസ്ഥയും അവള്‍ ചിന്തിച്ചു. സന്തുഷ്ടമായ കുടുംബം, രുചികരമായ ഭക്ഷണം ചൂടുള്ള ബെഡില്‍ തണുപ്പുകാലങ്ങളില്‍ കിടക്കുമ്പോള്‍ ഉള്ള സുഖം എല്ലാം ഓര്‍മ്മയില്‍ കുന്നു കയറി. ദൈവത്തിന്റെ മണവാട്ടിയാകണമെങ്കില്‍ ഈ
കഠിനപരീക്ഷകള്‍ കടന്നു പോവണമായിരുന്നു.ഇങ്ങനെ  ക്രൂരതയുടെയും പീഡനങ്ങളുടെ കഥകള്‍ ഈ സഹോദരിയുടെ ആത്മകഥയില്‍ ഉടനീളം കാണാം.

അവള്‍ക്കു  ഇരുപ്പത്തിയൊന്നു വയസുള്ളപ്പോള്‍ നീണ്ട സുന്ദരമായ മുടി മുറിച്ചെടുത്തു. മുടി മേടിക്കുവാന്‍ കച്ചവടക്കാര്‍ വരുമായിരുന്നു. ഇതും കന്യാസ്ത്രികളുടെ ആദായകരമായ തൊഴിലായിരുന്നു. തല മുഴുവനും പരിപൂര്‍ണ്ണമായി ഷേവ് ചെയ്യുമ്പോള്‍ പൊട്ടി കരയുന്നവരും ഉണ്ടായിരുന്നു. പിന്നീട് രണ്ടു മാസം കൂടുംതോറും തല ഷേവ് ചെയ്യണമായിരുന്നു.

ഒരു പുരോഹിതന്റെ ശരീരം പരിശുദ്ധമാണെന്നും പഠിപ്പിക്കും. യേശുവിനെ വിവാഹം കഴിച്ചതുവഴി പുരോഹിതന്‍ സ്പര്‍ശിക്കുന്നത് പാപം അല്ല. പരിശുദ്ധ ആത്മാവ് കന്യകാ മറിയത്തില്‍  ഗര്‍ഭം വിതച്ചു യേശു ഉണ്ടായി. പുരോഹിതര്‍ പരിശുദ്ധ ആത്മാക്കളുടെ രൂപത്തില്‍ വന്നവരാണ്. അതുകൊണ്ടു കന്യാസ്ത്രികള്‍ അവരുടെ മക്കളെ വഹിച്ചാലും പാപമല്ല എന്നിങ്ങനെ സാരോപദേശങ്ങള്‍ മഠം അധികാരികള്‍ നല്‍കുന്നതായും ആത്മകഥയില്‍ ഉണ്ട്. ചതിക്കപ്പെട്ട ഈ യുവതി അവിടെനിന്നു രക്ഷപ്പെടുവാന്‍ ശ്രമിക്കുന്ന കഥകളും ഈ പുസ്തകത്തിലുണ്ട്.

സിസ്റ്റര്‍ അഭയ ഇരുളിന്റെ കണ്ണുനീര്
രണ്ടു  പുരോഹിതരും ഒരു കന്യസ്ത്രിയും അടിച്ചുകൊന്നു കിണറ്റില്‍തള്ളിയ  അഭയാ  എന്ന ചെറു കന്യാസ്ത്രി പുണ്ണ്യവതിയാവണോ? . സ്വയം പഞ്ചമുറിവു  ഉണ്ടാക്കിയവരും കൊലയാളികളും സ്വവര്‍ഗഭോഗികളും വസിക്കുന്ന  ഒരു സ്വര്‍ഗത്തിലേക്ക് ‌ അഭയെ പ്രതിഷ്ടിക്കണമോ ? എന്തിനു ? ഒരു വിധത്തില്‍ അഭയ ഭാഗ്യവതിയാണ്. തലക്കടിയേറ്റയുടനെ കിണറ്റില്‍ തള്ളികാണും. അല്ലെങ്കില്‍ മാലാഖയെപ്പോലെയിരിക്കുന്ന അവളെ അന്ന് രണ്ടു കാപാലികപുരോഹിതര്‍ കഴുകന്മാരെപ്പോലെ കടിച്ചു തിന്നുമായിരുന്നു. കാമവിരളി പിടിച്ച കന്യാസ്ത്രീയുടെ കോടാലിയടിയില്‍ നഷ്ടപ്പെട്ടത് അവളെ വളര്‍ത്തി വലുതാക്കി കന്യാസ്ത്രിയാക്കിയ ആ മാതാപിതാക്കള്‍ക്ക്. ഇങ്ങനെ എന്തിനു നീതിയില്ലാത്ത ഒരു ലോകത്തിലെ പുണ്യവതിയായി അഭയയെ വാഴിക്കണം.
 കൊട്ടൂരും പുതുക്കരിയും സെഫിയും അള്‍ത്താരയില്‍ രൂപകൂട്ടില്‍ ഒരിക്കല്‍ പുണ്യാളന്മാരായി കാണും . യേശു വിഭാവന ചെയ്ത സ്വര്‍ഗത്തില്‍നിന്നു അവര്‍ക്കുമുമ്പില്‍ സ്ത്രോഗീതങ്ങള്‍ പാടുന്നത് അഭയ ശ്രവിക്കും. മാലാഖ കൊച്ചായി അവള്‍ നിത്യതയില്‍ വസിക്കുമ്പോള്‍ അനീതിയുടെ ലോകത്തിലെ അള്‍ത്താരകൂട് എന്തിനു അവള്‍ക്കു വേണം? അവള്‍ക്കു വേണ്ടി ഈ ഭൂമിയില്‍ ഇന്നും ആയിരങ്ങള്‍ കണ്ണുനീര്‍ പൊഴിക്കുന്നുണ്ട്‌, ജനിപ്പിച്ചുവിട്ട മാതാപിതാക്കളുടെ കണ്ണുനീരും. ആയിരങ്ങളുടെ ശാലീനിയുമാണ്‌ അഭയ . ആത്മാവില്‍ അവള്‍ എന്നും  ലോകത്തിന്റെ വിശുദ്ധതന്നെ .

 മേരിചാണ്ടിയും വെളിപ്പെടുത്തലുകളും:
 അരമനരഹസ്യങ്ങളും കോണ്‍വെ‍ന്റിനുള്ളിലെ ജീവിതങ്ങളും എത്ര ക്രൂരമെന്നു മേരിചാണ്ടിയുടെ ജീവചരിത്രകൃതിയില്‍ക്കൂടി വ്യക്തമാക്കുന്നു. ഒരു കുട്ടി സ്കൂളില്‍ പഠിക്കുമ്പോള്‍മുതല്‍ കുട്ടിയെ കന്യാസ്ത്രികളും പുരോഹിതരുമടക്കം മസ്തിഷ്ക്കപ്രഷാളനം (brain washing)നടത്തുവാന്‍ ആരംഭിക്കും. ലോകത്തില്‍ ഏറ്റവും മഹത്തായ തൊഴില്‍ സന്യസ്ഥജീവിതമെന്നു ഇവരുടെ തലയില്‍ അടിച്ചേല്‍പ്പിക്കും. പണ്ടു കാലങ്ങളില്‍ വടക്കേ ഇന്ത്യയില്‍നിന്നും മിഷ്യനറി കന്യാസ്ത്രികള്‍ പള്ളികളില്‍ വന്നു കുട്ടികളെ തട്ടികൊണ്ടു പോകുമായിരുന്നു. അമ്പതുകള്‍ക്ക് മുമ്പു നടന്ന ഇത്തരം കഥകള്‍ ഇന്നു ജീവിച്ചിരിക്കുന്നവര്‍ പറയും.

മേരിചാണ്ടി പറഞ്ഞതുപോലെ മഠം കൂടിനുള്ളിലെ  അകത്തുള്ള രഹസ്യങ്ങള്‍ ഇങ്ങനെ പുറംലോകം അറിയണം. ഈ പുസ്തകത്തിന്റെ പതിപ്പുകള്‍ കന്യാസ്ത്രിയാവാന്‍ പോവുന്ന പെണ്‍കുട്ടികളുടെ ഭവനങ്ങള്‍ തേടിപിടിച്ചു സൌജന്യമായി അയച്ചുകൊടുക്കുന്നത് നന്നായിരിക്കും.

സിസ്റ്റര്‍ ജസ്മിയുറെ കഥ
സന്യാസിനി ജീവിതം ഉപേക്ഷിച്ച സിസ്റ്റര്‍ ജസ്മിയുടെ കരളലിയിക്കുന്ന കഥ അവരുടെ ആത്മകഥയില്‍ ഉണ്ട്. സമുദായത്തെ മുഴുവന്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ട് 'ആമ്മേന്‍' എന്ന തന്‍റെ  പുസ്തകം ഏറ്റവും പ്രചാരമുള്ള ഒരു പ്രസിദ്ധീകരണമായി. യുവതിയായി വന്നു അവര്‍ സന്യാസിനിയായ സമയം വൈദികര്‍ തങ്ങളുടെ കാമദാഹം തീര്‍ക്കുവാന്‍ ഇവരെ പ്രേരിപ്പിച്ചിരുന്നു. അച്ചടക്കത്തെ പേടിച്ചു പലപ്പോഴും വഴങ്ങേണ്ടിയും വന്നിട്ടുണ്ട്. സ്ത്രീകളായ കന്യാസ്ത്രികള്‍ സ്വവര്‍ഗരതികള്‍ക്ക്‌ സമ്മതിച്ചില്ലെങ്കില്‍ അനേകം നിയമനടപടികളെ നേരിടേണ്ടിവന്നിരുന്നു.

സിസ്റ്റര്‍ രശ്മി തുടരുന്നു. ഒരു ദിവസം മറ്റൊരു കന്യാസ്ത്രി സ്വവര്‍ഗകേളിക്കായി തന്നെ വിളിച്ചുവെന്നും ഗര്‍ഭിണിയാകാതെ ലൈംഗികമോഹങ്ങള്‍ക്ക് നല്ലവഴി ഇങ്ങനെയാണെന്നും പറഞ്ഞു നിര്‍ബന്ധിച്ചു. കന്യകാമന്ദിരത്തില്‍ അനുഭവിച്ച ദുരിതങ്ങള്‍ ഇനി മറ്റൊരാള്‍ക്കും വരരുതെന്ന് അവര്‍ പറയുന്നു.
 പ്രിന്‍സിപ്പാളും കോളേജുപ്രൊഫസറായിട്ടും അവര്‍ മേലാധികാരികളില്‍ നിന്ന് മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ പീഡനങ്ങള്‍ സഹിച്ചു. അവസാനം സഭയോട് വിടപറഞ്ഞു. സഭയില്‍ ഈ പുസ്തകം വളരെയധികം ഒച്ചപ്പാടുണ്ടാക്കി.

മതിലിനുള്ളിലെ ജീവിതങ്ങള്‍
ഒരു അല്‍മായസ്ത്രീ പീഡിതയാവുകയാണെങ്കില്‍
പുറംലോകം അറിഞ്ഞേക്കാം. എന്നാല്‍ ഒരു മഠംവക മതില്‍ക്കെട്ടിനുള്ളില്‍ ഒരു പെണ്‍കുട്ടിയുടെ മാനഹാനി നഷ്ടപ്പെട്ടാല്‍ കന്യാസ്ത്രികളും പിതാക്കന്മാരും മറച്ചുവെക്കും. പാവപ്പെട്ട വീടുകളില്‍ നിന്നുള്ള പെണ്‍കുട്ടികളുടെ മാനംപോയാലും ‍ ഈ കാപാലിക പുരോഹിതവര്‍ഗം എന്നും കുര്‍ബാനമാന്യന്മാര്‍ തന്നെ.  

കന്യാസ്ത്രി മഠത്തില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ അയക്കുന്നത് ഹിറ്റ്ലറിന്റെ നാസിക്യാമ്പില്‍ പോയവരെക്കാളും കഷടമാണ്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍പിള്ളേരെ കന്യാസ്ത്രിയാകാന്‍ പ്രേരിപ്പിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നിയമങ്ങള്‍ ഉണ്ടാക്കുവാന് ‍ഭരണത്തിലുള്ളവരെ സ്വാധീനിക്കുകയും ചെയ്യണം. ബാലപീഡകര്‍ക്ക് നല്‍കുന്ന അതേ ശിക്ഷ ഇവര്‍ക്കും ലഭിക്കണം.

കന്യാസ്ത്രീമഠം അനേകം പാവപ്പെട്ട കന്യാസ്ത്രികളുടെ വിയര്‍പ്പുകൊണ്ടുള്ള ഒരു ചുഷണകേന്ദ്രമാണ്. സാമ്പത്തികമായി താണ വീടുകളില്‍നിന്നുള്ള പെണ്‍കുട്ടികള്‍ക്ക് വികാരിയച്ചന്‍ - മദര്‍സുപ്പിരിയര്‍ മുതല്‍ എല്ലാവരുടെയും തുണിയും പാത്രവും കഴുകണം. ഓരോരുത്തരുടെയും വരുമാനമനുസരിച്ചും പദവികള്‍ അനുസരിച്ചും ഈ സഹോദരികളെ പല തട്ടുകളിലായി തരം തിരിച്ചിരിക്കുന്നു. പാവപ്പെട്ട വീടുകളില്‍നിന്നും വന്ന കന്യാസ്ത്രികള്‍  വികാരിയച്ചന്‍തൊട്ടു ചപ്പിയ എച്ചിലുകളും  ഭക്ഷണവും തിന്നണം. മഠം  കക്കൂസുകളും കഴുകണം. നൂറു കണക്കിന് സാമൂഹ്യപ്രവര്‍ത്തകര്‍ മറ്റു മേഖലകളില്‍ കാണാം. എന്നാല്‍ ഇങ്ങനെ  ദരിദ്രജീവിതം നയിക്കുന്ന കന്യാസ്ത്രികളുടെ സാമൂഹ്യപ്രശ്നങ്ങള്‍ ആരു ശ്രവിക്കുന്നു.

ക്രൂരമായ വൃതാനുഷ്ടാനങ്ങള്‍
ചില കത്തോലിക്കാ പരമാധികാര രാഷ്ട്രങ്ങളില്‍ ഇന്നും കന്യാസ്ത്രികളുടെ ക്രൂരമായ വൃതാനുഷ്ടാനങ്ങള്‍ സഭയുടെ അനുഗ്രഹത്തോടെയുണ്ടെന്നും അറിയുന്നു. യുവതികളെ കാല്‍വരിയിലെ യേശുവിന്റെ പീഡനഭാഗമായി
പീഡിപ്പിക്കല്‍ സഭയുടെ വിശ്വാസത്തിന്റെ ഒരു ഭാഗമാണ്. യുവതികളെ സന്യാസിനിവ്രതം എടുക്കുന്നവരെ  ആത്മീയ നിയന്ത്രണം നേടുവാന്‍  മൂന്നു ദിവസം
പച്ചവെള്ളം കൊടുക്കാതെ അന്ധകാരമായ മുറിയില്‍ പൂട്ടിയിടും. പ്രാര്‍ഥനയുമായി  കഴിഞ്ഞുകൊള്ളണം.
ശവശരീരങ്ങള്‍ക്ക് മെഴുകുതിരിയുടെ വെളിച്ചത്തില്‍ ഒറ്റക്കിരുത്തും. അന്ധകാരമായ ഗുഹകളില്‍
കൊണ്ടുപോയി ഭീമാകാരമായ കുരിശില്‍ ശരീരം വളച്ചു ബന്ധിക്കും. യേശു രക്തം ചീന്തിയതുപോലെ രക്തം ചീന്തുവാന്‍ മാസത്തില്‍ മെറ്റല്‍ വെച്ച ചാട്ടവാറിനു ചിലപ്പോള്‍ ബോധം കെടുന്നവരെ അടിക്കും. ദേഹത്തുനിന്നു വസ്ത്രങ്ങള്‍ മാറ്റി അടിക്കുവാന്‍ അതിനായി ആരാച്ചാരെപ്പോലെ പരിശീലനം കൊടുത്ത കന്യാസ്ത്രികളുമുണ്ട്.  ഇവര്‍ക്ക് ശബ്ദിക്കാനോ ചിരിക്കാനോ , കരയാനോ അവകാശമില്ല. സ്വപ്നത്തില്‍പ്പോലും പേടിച്ചു കരഞ്ഞാല്‍
കഠിനശിക്ഷകള്‍ ഏറെയും.


കേരളത്തില്‍ ഈ സമ്പ്രദായം മിണ്ടാമഠം പിന്തുടരുന്നുവെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ആരെങ്കിലും മാനുഷിക പ്രവര്ത്തകരോ സാമൂഹിക പ്രവര്‍ത്തകരോ ഇത്തരം  ഹീനകുറ്റങ്ങളെ
നമ്മുടെ നാട്ടില്‍ വെളിച്ചത്തു കൊണ്ടുവന്നതായും അറിവില്ല.




1 comment:

  1. മുലയൂട്ടാത്ത സ്തനങ്ങളും ഗര്‍ഭം ധരിക്കാത്ത ഗര്ഭാപത്രങ്ങളും ബീജം പ്രവേശിക്കാത്ത യോനികളും! ഹാ കഷ്ടം!!

    ദൈവത്തിന്റെ സൃഷ്ടിയെ തള്ളി പറഞ്ഞു ജീവിക്കുന്ന ഈ പാവം കന്യകകള്‍ ഏതു സ്വര്‍ഗ്ഗം നേടും?

    ReplyDelete