

പുരോഹിതർക്ക് ലേബർ ആക്ട് പ്രകാരമുള്ള ശമ്പളം നൽകുക, മുൻ സന്ന്യസ്തർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക. ചെറുപ്രായത്തിൽ കുട്ടികളെ സെമിനാരികളിലോ മഠങ്ങളിലോ ചേർക്കുന്ന സമ്പ്രദായം നിർത്തുക, അതിനുള്ള പ്രായപരിധി 21 വയസ്സായി നിശ്ചയിക്കുക എന്നുതുടങ്ങി പല നിർദ്ദേശങ്ങളും സമ്മേളനം മുന്നോട്ടുവച്ചു. മുൻ സന്യസ്ഥരുടെ നഷ്ടപരിഹാരമുൾ പ്പെടെയുള്ള പ്രശ്‌നങ്ങൾ കെ. സി. ബി. സി. ഉടൻ ചർച്ച ചെയ്തു പരിഹരിക്കണമെന്നും, കത്തോലിക്കാ പുരോഹിതർക്കു വിവാഹജീവിതം അനുവദിക്കാൻ സഭാനേതൃത്വത്തിൽനിന്ന് ഉടൻ നടപടിയുണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
'കെ.സി.ആർ.എം പ്രീസ്റ്റ്‌സ് ആന്റ് എക്‌സ് പ്രീസ്റ്റ്‌സ് - നൺസ് അസോസിയേഷൻ' ദേശീയ ഭാരവാഹികൾ
വൈ.ചെയർമാൻമാർ : ഫാ. മാണി പറമ്പേട്ട് (പാലക്കാട്), ഫാ. തോമസ് വെട്ടിക്കൽ (കർണ്ണാടക), ഫാ. വിൽസൻ (ന്യൂഡൽഹി), ഫാ. ഡോ.സ്‌നേഹാനന്ദജ്യോതി (കുടമാളൂർ)
ജന.സെക്രട്ടറി : ഫാ. കെ.പി ഷിബു (കൊച്ചി).
സെക്രട്ടറിമാർ : സിസ്റ്റർ മരിയാ തോമസ് (കോഴിക്കോട്), ബേബിച്ചൻ (പാലക്കാട്), ഫാ.ജോൺ (സേലം), സിസ്റ്റർ മോളി (പാലാ).
ജോ.സെക്രട്ടറിമാർ : ശ്രീ. കെ ജോർജ്ജ് ജോസഫ് (രാമപുരം), ശ്രീ. സി.വി സെബാസ്റ്റ്യൻ (ആർപ്പൂക്കര), ഫാ.എബ്രാഹം കൂത്തോട്ടിൽ, ശ്രീ. ജോർജ്ജ് മൂലേച്ചാലിൽ (പാലാ)
ട്രഷറർ : ശ്രീ. കെ കെ ജോസ് കണ്ടത്തിൽ (കോട്ടയം)
ഇവരെക്കൂടാതെ 31 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയെയും സമ്മേളനം തിരഞ്ഞെടുത്തു. കത്തോലിക്കാ സഭാചരിത്രത്തിൽ ഒരു നാഴികക്കല്ലായിരിക്കുകയാണ്, ഈ സമ്മേളനവും പുതിയ സംഘടനയുടെ രൂപീകരണവും.
No comments:
Post a Comment