Translate

Monday, March 30, 2015

കന്യാസ്ത്രീക്ക് 12 ലക്ഷം - കെ. സി . ബി. സി.ക്ക് അഭിനന്ദനം.

 റെജി ഞള്ളാനി 
കെ.സി. ആര്‍. എം. പ്രിറ്റ്സ്, എക്‌സ് പ്രീറ്റ്സ് & നണ്‍സ് അസോസിയേഷൻ 
വൈദികന്റെ പീഡനശ്രമം ചെറുത്ത് ചാരിത്ര്യം സംരക്ഷിച്ചതിന് മഠത്തില്‍ നിന്നും പുറത്താക്കപ്പെട്ട ആലുവ സിസ്റ്റേഴ്‌സ് ഓഫ് സെന്റ് അഗാത്ത കോണ്‍വെന്റിലെ കന്യാസ്ത്രീക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നല്കി. ഈ വിഷയത്തില്‍ കെ.സി.ആര്‍. എം ശക്തമായ ഇടപെടലുകളാണ് നടത്തിയത്. കെ.സി. ആര്‍. എം. പ്രിറ്റ്സ്, എക്‌സ് പ്രീറ്റ്സ് & നണ്‍സ് അസോസിയേഷൻറെ കൊച്ചിയില്‍ നടന്ന ദേശീയ സമ്മേളനത്തില്‍ ഈ കന്യാസ്ത്രീയെ ആദരിച്ചിരുന്നു. തുടര്‍ന്ന് ഈ സംഭവത്തില്‍ സിസ്റ്ററെ ചേര്‍ത്ത് കെ.സി.ആര്‍. എം കൊച്ചിയില്‍ പത്രസമ്മേളനം വിളിച്ചു ചേര്‍ക്കുകയും കൊച്ചി ബിഷപ്പിനെ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു. പ്രശ്‌നപരിഹാരം ഉണ്ടാവാത്ത പക്ഷം 2015 ഏപ്രല്‍ 6 ന് മഠത്തിനു മുന്നില്‍ നിരാഹാരം ഇരിക്കുമെന്നും അറിയിച്ചിരുന്നു.

സന്യാസത്തില്‍ നിന്നും വിട്ടുപോരുന്നവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്കണമെന്ന് കെ. സി. ആര്‍ എം കൊച്ചി സമ്മേളനം സഭാനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഇവിടെ അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്. ഇത്തരമൊരു തീരുമാനമെടുത്ത കെ. സി . ബി. സി. ക്കും ഫാദര്‍ പോള്‍ തേലക്കാടിനും അഭിനന്ദനം അറിയിക്കുന്നു. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു നഷ്ട്പരിഹാരത്തുക നല്കുന്നത്. ഇത് സംഘടനയുടെ നയതന്ത്ര വിജയം കൂടിയാണ്.

ഈ കന്യാസത്രീക്കു നല്‍കിയ തുക വളരെ കുറഞ്ഞുപോയി എന്ന പരാതി സംഘടനക്കുണ്ട്. 12 വര്‍ഷം കന്യാസ്ത്രീയായി ഇന്‍ഡ്യയിലും ഇറ്റലിയിലും മഠത്തില്‍ സേവനം അനുഷ്ടിക്കവേ സ്‌കൂള്‍ അദ്ധ്യാപികയായിരുന്നു സിസ്റ്റ്ര്‍. വിദേശത്തും സ്വദേശത്തും ലഭിച്ച ശമ്പളത്തിന്റ തുക കൂട്ടിയാല്‍ മാത്രം 50 ലക്ഷത്തിനു മുകളില്‍ വരും. കൂടാതെ സിസ്റ്റ്‌റുടെ യൗവ്വനകാലം നഷ്ടമാവുകയും ചെയ്തു. മഠത്തില്‍ കൊടിയ ശാരീരീക, മാനസിക പീഡനങ്ങളും പട്ടിണിയും അനുഭവിക്കേണ്ടി വന്നു. കുടുബ വിഹിതം മഠത്തില്‍ ചേര്‍ന്നപ്പേള്‍ നല്‍കേണ്ടിവന്നു. ചാരിത്ര്യം സംരക്ഷിക്കുവാന്‍ അപമാനം സഹിക്കേണ്ടി വന്നു. മുന്നോട്ടുള്ള ജീവിതം വളരെ പരിതാപകരമാണ്. ഈ സാഹചര്യങ്ങള്‍ പരിഗണിച്ചാല്‍ സിസ്റ്ററിന് എഴുപതു ല്ക്ഷം രൂപക്കു മേല്‍ നഷ്ട പരിഹാരത്തിന് അര്‍ഹതയുണ്ട്. ഈ തുക അനുവദിക്കണമെന്നുതന്നെയാണ് സംഘടനയുടെ നിലപാട് സിസ്റ്റര്‍ക്ക് നീതി ലഭിച്ചിട്ടില്ലന്നും, നീതി ലഭിക്കണമെന്നുമാണ് സംഘടനയുടെ നിലപാട്. അനുവദിച്ചിട്ടുള്ള തുക മുന്നോട്ടുള്ള ജീവിതത്തിന് അപര്യാപ്തമായതിനാല്‍ തുടര്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. എങ്കിലും കീഴ്‌വഴക്കങ്ങള്‍ മറികടന്ന് 12 ലക്ഷം രൂപയെങ്കിലും കൊടുക്കുവാന്‍ തയ്യാറായ കെ. സി . ബി. സി. ക്കും ഫാദര്‍ പോള്‍ തേലക്കാടിനും കെ.സി.ആര്‍.എം.  
പ്രിറ്റ്സ്, എക്‌സ് പ്രീറ്റ്സ് & നണ്‍സ് അസോസിയേഷൻ അനുമോദനം അറിയിക്കുന്നു.

മുന്നോട്ടുള്ള കാലങ്ങളിലും കെ. സി . ബി. സി. യുമായി ഇതുപോലെ നല്ല ബന്ധത്തിലും സൗഹാര്‍ദ്ദത്തിലും മുന്നോട്ടു പോകുവാനാണ് സംഘടനയുടെ തീരുമാനം.

No comments:

Post a Comment