Translate

Friday, June 5, 2015

119 വർഷത്തിനുശേഷം ചേർന്ന വരാപ്പുഴ അതിരൂപതാ സിനഡിന്റെ ചരിത്രപ്രാധാന തീരുമാനം പള്ളികളിൽ വായിച്ചില്ല

from facebook
'പണപ്പെട്ടി' അൽമായരെ ഏല്പിക്കാൻ നിർദ്ദേശിച്ചുള്ള ഇടയലേഖനം വൈദികർ മുക്കി; 119 വർഷത്തിനുശേഷം ചേർന്ന വരാപ്പുഴ അതിരൂപതാ സിനഡിന്റെ ചരിത്രപ്രാധാന തീരുമാനം പള്ളികളിൽ വായിച്ചില്ല
May 23, 2015 |ജിബി റോക്കി
http://www.marunadanmalayali.com/news/exclusive/church-19621
കൊച്ചി: വരാപ്പുഴ അതിരൂപതയുടെ കീഴിലെ പള്ളികളിലെയും സ്ഥാപനങ്ങളിലേയും സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യാൻ അൽമായരുടെ സാമ്പത്തികകാര്യ സമിതി രൂപീകരിക്കണമെന്ന് അറിയിച്ചു കൊണ്ടുള്ള ഇടയലേഖനം വൈദികർ മുക്കി. 119 വർഷത്തിനു ശേഷം ചേർന്ന അതിരൂപതാ സിനഡാണ് ചരിത്രപ്രാധാന്യമുള്ള ഈ തീരുമാനം കൈക്കൊണ്ടത്.
ഈ തീരുമാനം അറിയിച്ചുകൊണ്ട് കഴിഞ്ഞ ഞായറാഴ്ച പള്ളികളിൽ വായിക്കാനായി അയച്ച ഇടയലേഖനമാണ് വൈദികർ ഒഴിവാക്കിയത്. വരാപ്പുഴ അതിരൂപത കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് പള്ളികളിലെ സാമ്പത്തിക നിർവ്വഹണചുമതല അൽമായരെ ഏൽപിച്ചുകൊണ്ടുള്ള തീരുമാനം സിനഡ് കൈക്കൊണ്ടത്. എന്നാൽ തൊണ്ണൂറു ശതമാനം പള്ളികളിലും ഈ ഇടയലേഖനം വൈദികർ വായിച്ചില്ല. വായിച്ച പള്ളികളിലാവട്ടെ ഇടവക അംഗങ്ങൾക്ക് വ്യക്തമായി കാര്യം മനസിലാകാത്ത രീതിയിൽ ഓടിച്ചു വായിക്കുകയായിരുന്നു.
ഓരോ ഇടവകയിലും വൈദഗ്ധ്യമുള്ള അൽമായരെ ഉൾപ്പെടുത്തി സാമ്പത്തികകാര്യ സമിതി ഉണ്ടാക്കണമെന്നായിരുന്നു ഇടയലേഖനത്തിലെ നിർദ്ദേശം. ഇങ്ങനെ ഒരു സമിതി ഉണ്ടായാൽ വൈദികർക്ക് പള്ളികളിലെ സാമ്പത്തികകാര്യങ്ങളിലുള്ള നിയന്ത്രണം നഷ്ടപ്പെടുമെന്ന ഭയമൂലം അവർ ഇടയലേഖനം വായിക്കാതെ ഒഴിവാക്കുകയായിരുന്നെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്.
അതിരൂപതയിലെ പള്ളികളിലെ ഓരോ കുടുംബ യൂണിറ്റുകളിൽനിന്നും ലീഡർ, സെക്രട്ടറി, ട്രഷറർ എന്നീ മൂന്നു ഭാരവാഹികളെ തിരഞ്ഞെടുക്കണം. ഇതിലൊരാൾ വനിത ആയിരിക്കണം. അതതു കുടുംബയൂണിറ്റിലെ സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുക എന്നതാണ് ഇവരുടെ ഉത്തരവാദിത്വം. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട കുടുംബയൂണിറ്റുകളുടെ ഭാരവാഹികളിൽനിന്ന് ഒരു വനിത അടക്കം മൂന്നുപേരെ ബ്ലോക്ക് ഭാരവാഹികളായി തെരഞ്ഞെടുക്കണം.

you can read the pastoral letter in http://www.marunadanmalayali.com/news/exclusive/church-19621

No comments:

Post a Comment